Wednesday 10 July 2019

വീരേന്ദ്രനെ  സ്റ്റാലിൻ കൊന്നു

ചാറ്റോയ്ക്ക് മലയാളി ബന്ധവും 

ചാറ്റോ എന്ന വീരേന്ദ്ര നാഥ് ചതോപാദ്ധ്യയെ 1937 സെപ്റ്റംബർ രണ്ടിനാണ്  സ്റ്റാലിന്റെ ഫയറിംഗ് സ്‌ക്വാഡ് വെടി വച്ച് കൊന്നത്.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനായിരുന്നു,ചാറ്റോ.ചാറ്റോയുടെ അനുജനായിരുന്നു,ഇടതു ബുദ്ധിജീവി,ഹരീന്ദ്ര നാഥ് -കേരളത്തിലെ പുരോഗമന സാഹിത്യ സംഘടനയെ എം പി പോൾ നയിച്ച കാലത്ത്,ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്തത്,ഹരീന്ദ്ര നാഥ് ചതോപാധ്യായ ആയിരുന്നു.ചാറ്റോയുടെ സഹോദരി സുഹാസിനി ഇന്ത്യൻ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു.ആദ്യ മലയാള കഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനാണ്,നമ്പ്യാർ.ഹൈദരാബാദിൽ നൈസാം കോളജ് പ്രിൻസിപ്പൽ ഡോ .അഘോർ നാഥ് ചതോപാധ്യയുടെ മകനായി  ജനിച്ച ചാറ്റോ 1902 ൽ 22 വയസിൽ ഐ സി എസ് പരീക്ഷ എഴുതാനാണ്,ലണ്ടനിൽ പോയത്.ഓക്സ്ഫോഡിൽ ചേർന്ന അദ്ദേഹം അവിടെ പ്രവാസി ഇന്ത്യൻ വിപ്ലവകാരികളുടെ സംഘത്തിൽ പെടുകയായിരുന്നു.

മദ്രാസിലും കൊൽക്കത്തയിലും പഠിച്ച ചാറ്റോയെ,ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച സഹോദരി മൃണാളിനി,അഭിഭാഷകനും തീവ്രവാദിയുമായ ബിജോയ് ചന്ദ്ര ചാറ്റർജിക്ക് പരിചയപ്പെടുത്തി.അരബിന്ദോയുടെ അടുത്ത ബന്ധുക്കൾ കുമുദിനി,സുകുമാർ മിത്ര എന്നിവരുമായും അടുത്തു.കുമുദിനി,സുപ്രഭാത്‌ എഡിറ്ററായിരുന്നു.
ലണ്ടനിൽ വിനായക് ദാമോദർ സവർക്കർ,ലാലാ ഹർദയാൽ,മദൻ ലാൽ ദിൻഗ്ര,ശ്യാംജി കൃഷ്ണ വർമ്മ തുടങ്ങിയവരൊക്കെ അതിൽ ഉണ്ടായിരുന്നു.ഇന്ത്യ ഹൗസ് സ്ഥാപകനായ ശ്യാംജിയുടെ Indian Sociologist പത്രാധിപ സമിതി അംഗമായി,ചാറ്റോ .1907 ൽ ലെനിൻ പങ്കെടുത്ത രണ്ടാം കോമിന്റേണിന്റെ സ്റ്റുട്ട് ഗാർട്ട് സമ്മേളനത്തിൽ,മാഡം കാമയ്ക്കും എസ്‌ ആർ റാണയ്ക്കുമൊപ്പം പങ്കെടുത്തു.ലെനിനെ കണ്ടതായി അറിവില്ല.കാൾ ലീബക് നെറ്റ്,റോസാ ലക്‌സംബർഗ് എന്നിവരെ കണ്ടിരുന്നു .1909 ജൂണിലെ ഇന്ത്യ ഹൗസ് യോഗത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള പദ്ധതി സവർക്കർ അവതരിപ്പിച്ചു .ജൂലൈ ഒന്നിന് ഇന്ത്യ ഓഫിസിലെ പട്ടാള ഓഫിസർ സർ വില്യം കഴ്സൺ വൈലിയെ മദൻലാൽ ദിൻഗ്ര ലണ്ടൻ ഇ൦പീരിയൽ ഇൻസ്റ്റിട്യൂട്ടിൽ  കൊന്നു.സവർക്കറെ തുണച്ച് ജൂലൈ ആറിന് ചാറ്റോ ടൈംസിൽ കത്തെഴുതിയതോടെ,മിഡിൽ ടെംപിളിൽ നിന്ന് പുറത്താക്കി .ഇനി ലണ്ടനിൽ നിൽക്കാൻ വയ്യ .
ചാറ്റോ,ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ജയിംസ് മാക്സ്റ്റൺ,1929 ,കൊളോൺ 
ജപ്പാനും ബ്രിട്ടനും കൊറിയയെ ചൊല്ലി സംഘർഷത്തിലായ സാഹചര്യത്തിൽ,ജപ്പാൻ സഹായം പ്രതീക്ഷിച്ച്  ചാറ്റോ , ഡി എസ് മാധവ റാവു,വി വി എസ് അയ്യർ എന്നിവർക്കൊപ്പം 1910 ൽ പാരിസിൽ എത്തി മാഡം കാമയ്‌ക്കൊപ്പം ചേർന്നു.അവിടെയാണ് ആഗോള തീവ്ര വാദി പ്രസ്ഥാനത്തെ അടുത്തറിയുന്നത്.മിസ് റെയ്‌നോൾഡ്‌സ് എന്ന ഐറിഷ് കത്തോലിക്കാ യുവതിയെ,ചാറ്റോ വിവാഹം ചെയ്തു.മതം മാറാത്തതിനാൽ,യുവതി മാർപാപ്പയുടെ പ്രത്യേക അനുവാദം വാങ്ങി.കുട്ടി കാത്തലിക് ആയിരിക്കണമെന്ന് യുവതി വാശി പിടിച്ചപ്പോൾ ബന്ധം തകർന്ന്,യുവതി കന്യാ സ്ത്രീയായി.പിന്നെ ബർലിൻ കാലത്ത് അമേരിക്കൻ പത്ര പ്രവർത്തക ആഗ്നസ് സ് മെഡ്‌ലിയുമായുള്ള ബന്ധം എട്ടു   കൊല്ലം നീണ്ടു.ദുരൂഹ കഥാപാത്രമാണ്,ആഗ്നസ് -ചാറ്റോയുമായി പിരിഞ്ഞ ശേഷം അവർ,ഷാങ് ഹായിൽ പോയി സോവിയറ്റ് സൂപ്പർ ചാരൻ റിച്ചാർഡ് സോർജിനെ വിവാഹം ചെയ്തു.മോസ്‌കോയിൽ എം എൻ റോയിക്കുള്ള സ്ഥാനം ചാറ്റോ കയ്യടക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു.Daughter of the Earth എന്ന ആത്മകഥാപരമായ നോവൽ അവർ എഴുതി.ഇരുവരുംചേർന്നാണ്,ബർലിനിൽ ആദ്യ ജനന നിയന്ത്രണ ക്ലിനിക് സ്ഥാപിച്ചത്.കൊളറാഡോയിൽ ഖനി തൊഴിലാളിയുടെ മകളായ ആഗ്നസ് ( 1892 -1950 ) 19 വയസിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നേടിയിരുന്നു.കൂട്ടുകാരി തോർബെർഗ് ബ്രെൻഡിൻ,അവരുടെ സഹോദരൻ ഏർണസ്റ്റ്  എന്നിവരിൽ നിന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ കിട്ടി.1912 ൽ ഏർണസ്റ്റ് -നെ വിവാഹം ചെയ്‌തെങ്കിലും നാലു വർഷത്തിന് ശേഷം പിരിഞ്ഞു.അമേരിക്കയിൽ എത്തിയ എം എൻ റോയ്,ശൈലേന്ദ്ര നാഥ് ഘോഷ് എന്നിവരുമായി പരിചയപ്പെട്ടു.റോയ്  മെക്സിക്കോയ്ക്ക് പോയ ശേഷം,അവരുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ഏകോപിപ്പിച്ച ആഗ്നസ്,1918 മാർച്ചിൽ അറസ്റ്റിലായി.കേസ് കഴിഞ്ഞ് ബർലിനിൽ എത്തിയപ്പോഴാണ്,ചാറ്റോയുമായി അടുപ്പത്തിലായത്.വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിച്ചു.1928 ൽ നോവൽ പൂർത്തിയായ ശേഷമായിരുന്നു,പിരിയൽ.

ചാറ്റോ 1903 ൽ നോട്ടിങ് ഹില്ലിൽ ഒരു സ്ത്രീക്കൊപ്പം Mr and Mrs Chatterton എന്ന പേരിൽ താമസിച്ചിരുന്നു.
ആഗ്നസ് ഫ്ലോറെൻസ് ലെന്നൻ എന്ന സുഹൃത്തിന് 1923 ജൂൺ നാലിന് എഴുതിയ കത്തിൽ  ചാറ്റോയെ ഇങ്ങനെ ഓർമിച്ചു:

I've married an artist, revolutionary in a dozen different ways, a man of truly fine frenzy, nervous as a cat, always moving, never at rest, indefatigable energy a hundred fold more than I ever had, a thin man with much hair, a tongue like a razor and a brain like hell on fire. What a couple. I'm consumed into ashes. And he's always raking up the ashes and setting them on fire again. Suspicious as hell of every man near me - and of all men or women from America...I feel like a person living on the brink of a volcano crater. Yet it is awful to love a person who is a torture to you. And a fascinating person who loves you and won't hear of anything but your loving him and living right by his side through all eternity! We make a merry hell for each other, I assure you. He is rapidly growing grey, under my influence, I fear. And that tortures me.
ആഗ്നസ് സ്‌മെഡ്‌ലി 
ഒന്നാം ലോകയുദ്ധ കാലത്ത്,ഇന്ത്യയെ മോചിപ്പിക്കാൻ ജർമനി സഹായിക്കുമെന്ന് ചാറ്റോയ്ക്ക്  തോന്നി ബർലിനിൽ പോയി .അങ്ങനെയാണ്,ബർലിൻ ഇന്ത്യ കമ്മിറ്റി,സ്വാമി വിവേകാനനൻറെ അനുജൻ  ഭൂപേന്ദ്ര നാഥ് സെക്രട്ടറി ആയി ഉണ്ടാകുന്നത്.ജർമൻ വിദേശ മന്ത്രാലയമാണ്,പണം മുടക്കിയത്.അഫ്‌ഗാനിസ്ഥാൻ വഴി ഇന്ത്യ പിടിച്ചടക്കുകയായിരുന്നു,ഉന്നം.ഇതിന് അമേരിക്കയിലെ ഗദർ പാർട്ടിയുടെ സഹായവും കിട്ടും.ജർമൻ ആർകൈവ്സ് തപ്പി നിരോദ് കെ ബറുവ ചാറ്റോയെപ്പറ്റി എഴുതിയ പുസ്തകത്തിൽ ( Chatto :The Life of an Indian Anti Imperialist in Europe ) ഈ പദ്ധതി എത്ര ബാലിശമായിരുന്നു എന്ന് വിവരിക്കുന്നുണ്ട്.കെ വേണുവും സിവിക് ചന്ദ്രനും കൂടി ഇന്ത്യ കീഴടക്കാൻ പുറപ്പെട്ട പോലെയുണ്ട്.യൂറോപ്യൻ സോഷ്യലിസ്റ്റുകൾ ഒന്നാം ലോക യുദ്ധത്തിനെതിരെ നില കൊണ്ടപ്പോൾ,ചാറ്റോ സ്റ്റോക്‌ഹോമിലേക്ക് പോയി.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി വിപ്ലവകാരികൾക്ക് വിവരം കൊടുക്കാനായിരുന്നു,ഇത്.ഇത് കേൾക്കാനുള്ള നേരം സോഷ്യലിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല.സോഷ്യലിസ്റ്റുകൾ സമാധാനം പ്രസംഗിക്കുന്നതിൽ ചാറ്റോയ്ക്കും താൽപര്യം ഉണ്ടായിരുന്നില്ല.ഇന്ത്യൻ പ്രശ്‍നം രാജ്യാന്തര തലത്തിൽ എത്തിക്കാൻ ചാറ്റോ നല്ല പണിയെടുത്തു.ബോൾഷെവിക്കുകളുമായി ബന്ധപ്പെട്ടെങ്കിലും ബോൾഷെവിസത്തിൽ താൽപര്യം തോന്നിയില്ല.1918 മാർച്ചിൽ സഹ സോഷ്യലിസ്റ്റുകൾക്ക് സോഷ്യലിസ്റ്റുകളെപ്പോലെ പെരുമാറാൻ ആവശ്യപ്പെട്ട് ചാറ്റോ എഴുതി:
We should on no account follow the ostrich policy of believing that we are hoodwinking European political parties by pretending to be anything else but nationalists.
നാം ദേശീയവാദികൾ മാത്രമാണെന്ന് ഭാവിച്ച്,യൂറോപ്യൻ പാർട്ടികളെ പറ്റിക്കുകയാണെന്ന ഒട്ടകപ്പക്ഷി നയം പിന്തുടരരുത് എന്നായിരുന്നു ആഹ്വാനം.ചാറ്റോ ഒരു വിപ്ലവ ദേശീയവാദി മാത്രമായിരുന്നു എന്നാണ് വസ്തുത.ചാറ്റോയ്ക്ക് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല.
ലോകയുദ്ധം തീർന്നപ്പോൾ ചാറ്റോയെ കൈമാറണമെന്ന് ബ്രിട്ടൻ സ്വീഡനോട് ആവശ്യപ്പെട്ടുചാറ്റോയെ 1915 ൽ ഫ്രാൻസുമായോ ഇറ്റലിയുമായോ ഉള്ള സ്വിസ് അതിർത്തിയിൽ വധിക്കാൻ ബ്രിട്ടീഷ് ചാര സംഘടന തയ്യാറാക്കിയ പദ്ധതിയാണ്,സോമർസെറ്റ്‌ മോമിൻറെ Guilia Lazzari എന്ന കഥ.അന്ന് മോം ചാര സംഘടനയിൽ ഉണ്ടായിരുന്നു.കഥയിലെ ജോൺ ആഷൻഡൻ മാം തന്നെ;ചന്ദ്ര ലാൽ ആണ് ചാറ്റോ.ബ്രിട്ടീഷ് ചാരൻ ഡൊണാൾഡ് ഗല്ലിക് ആണ് ചാറ്റോയെ അതിർത്തിയിലേക്ക് ആകർഷിച്ചത്.സ്വിസ് പൊലീസ് സൂറിച്ചിൽ ചാറ്റോയെ അറസ്റ്റ് ചെയ്‌തു.നെഹ്രുവും ബോസും വഞ്ചിച്ചു എന്ന് തോന്നി,ചാറ്റോ മോസ്‌കോയ്ക്ക് രക്ഷപ്പെട്ടു.1920  ൽ ചാറ്റോ സ്വീഡനിൽ നിന്ന് രക്ഷപ്പെടുമ്പോൾ ഇന്ത്യയിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭത്തിലായിരുന്നു.മോസ്‌കോയിൽ ആഗ്നസിനൊപ്പം  എത്തുമ്പോൾ,ചാറ്റോ ഭീകരത ഉപേക്ഷിച്ചിരുന്നു.കമ്മ്യൂണിസ്റ്റ് ആയിരുന്നുമില്ല.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറെ ശത്രുവാണ് സോവിയറ്റ് യൂണിയൻ എന്നതിനാൽ,അതിനോട് അടുത്തു.സ്വന്തമായി സാമ്പത്തിക സ്രോതസ്സോ ഇന്ത്യയിൽ അടിത്തറയോ ചാറ്റോയ്ക്ക് ഉണ്ടായിരുന്നില്ല.പിന്നെ എന്തടിസ്ഥാനത്തിലാണ് ചാറ്റോ ഇന്ത്യയെ സ്വതന്ത്രമാക്കാൻ നടന്നതെന്ന് ബറുവയുടെ പുസ്തകത്തിൽ കാണുന്നില്ല.മോസ്കോയിലെ സഖാക്കൾക്കിടയിലും സ്വാധീനമുണ്ടാക്കാൻ ചാറ്റോയ്ക്ക് കഴിഞ്ഞില്ല.അവിടെ തന്നെ അട്ടിമറിച്ചതിന് ചാറ്റോ എം എൻ റോയിയെ പഴിച്ചു.ചാറ്റോയോട് അസൂയ ഉണ്ടായിരുന്ന അവസരവാദിയായിരുന്നു റോയ് എന്ന് ബറുവ പറയുന്നു -റോയ് അവസരവാദി മാത്രമായിരുന്നു എന്നതിൽ തർക്കമില്ല.ആദ്യം മോസ്കോയുമായി ബന്ധം സ്ഥാപിച്ച ചാറ്റോ പിന്നെ ഒന്നര വർഷം കഴിഞ്ഞ് എത്തുമ്പോഴേക്കും റോയ് അവിടെ മെക്സിക്കോയിൽ പരിചയപ്പെട്ട കോമിന്റേൺ ഏജൻറ് മിഖയിൽ ബൊറോഡിൻ വഴി സ്ഥാനം ഉറപ്പിച്ചിരുന്നു.കോമിന്റേൺ രണ്ടാം കോൺഗ്രസിൽ പങ്കെടുക്കാൻ ചാറ്റോയും സംഘവും മോസ്‌കോയിൽ ചെന്നപ്പോൾ റോയ് അവിടെ ഉണ്ടായിരുന്നു.
ചാറ്റോ,1933 
ചാറ്റോയുടെ  നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് അടങ്ങിയ 14 അംഗ സംഘം 1921 ഏപ്രിലിലാണ് മോസ്‌കോയിൽ കോമിന്റേൺ രണ്ടാം കോൺഗ്രസിന് എത്തിയത്.ഈ സംഘം സംഘടിതമായ കാഴ്ചപ്പാടോടെ അല്ല എത്തിയത്.രണ്ട് ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നു:ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്ഥാനത്തിൻറെ നേതൃത്വം തങ്ങളിൽ ആവുക,റോയ് വൃന്ദത്തിൻറെ വിഭാഗീയതക്കെതിരെ പോരാടുക.റോയ് സംഘവുമായി ബർലിൻ സംഘം ഇരുന്നപ്പോൾ,പരസ്‌പരം ചെളി വാരിയെറിയൽ ആണുണ്ടായത്.കോമിന്റേൺ ഭിന്നത തീർക്കാൻ ഡച്ച് സൈന്താന്തികൻ സെബാൾഡ്  ററ്റ്‌ഗേഴ്സിന്റെ നേതൃത്വത്തിൽ കമ്മീഷനെ വച്ചു.അതിൽ റോയിയുടെ മോസ്‌കോ രക്ഷകൻ മിഖയിൽ ബൊറോഡിൻ ഉണ്ടായിരുന്നു.വിപ്ലവത്തിന് മുൻപ് അമേരിക്കയിലേക്ക് പലായനം ചെയ്‌ത്‌,വാൾ പരൈസോ സർവകലാശാലയിൽ പഠിച്ച് ഷിക്കാഗോയിൽ സ്‌കൂൾ തുടങ്ങിയ ബൊറോഡിൻ,അന്ന് ലെനിൻ നിയമിച്ച കോമിന്റേൺ ഏജൻറ് ആയിരുന്നു .തന്നെ നേതാവായി അംഗീകരിക്കാതെ അംഗങ്ങളെ കമ്മീഷൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിക്കുന്നതിൽ പ്രതിഷേധിച്ച് ചാറ്റോ ഇറങ്ങിപ്പോയി.കമ്മീഷൻ പിരിച്ചു വിട്ടു.വീണ്ടും ജെയിംസ് ബെല്ലിൻറെ നേതൃത്വത്തിൽ വന്ന കമ്മീഷനിലും ബൊറോഡിനെ കണ്ട്,ചാറ്റോ ഇറങ്ങിപ്പോയി.അന്ന് ചാറ്റോയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ റോയ് ജയിച്ചു.ഈ കമ്മീഷന് മുന്നിൽ മൂന്ന് സിദ്ധാന്തങ്ങൾ ചർച്ചയ്ക്ക് വന്നു:ഒന്ന് റോയ് എഴുതിയത്.രണ്ട്,ചാറ്റോ,ഗുലാം ലുഹാനി,പാണ്ഡു രംഗ് കാൻഖോജെ എന്നിവർ തയ്യാറാക്കിയത്.മൂന്ന് ഭൂപേന്ദ്രന്റേത്.ചാറ്റോയുടെയും ഭൂപേന്ദ്രൻറെയും സിദ്ധാന്തങ്ങൾ തള്ളി.
ചാറ്റോ,സ്റ്റോക്ഹോം,1917 
കോമിന്റേൺ നിരാകരിച്ചപ്പോൾ,ബെർലിനിലേക്ക് മടങ്ങിയ ചാറ്റോയെ ജർമൻ അധികാരികൾ ഏതു\നിമിഷവും ബ്രിട്ടന് കൈമാറും എന്ന നിലയിൽ,ഇന്ത്യൻ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ബ്യുറോ തുടങ്ങി,അതിൽ ജോലി ചെയ്തു.ഇരു പതുകളുടെ ഒടുവിൽ,ഒരു സഹായവും കിട്ടാതെ ബ്യുറോ ദാരിദ്ര്യത്തിൽ ആഴ്ന്നു.ലീഗ് എഗൈൻസ്റ്റ് ഇoപീരിയലിസം എന്ന സംഘടന ഉണ്ടാക്കിയപ്പോൾ നെഹ്രുവുമായി അടുപ്പം വന്നു.1927 ൽ ചാറ്റോയും എ സി എൻ നമ്പ്യാരും നെഹ്‌റുവിനെ ബ്രസൽസിൽ കൊളോണിയൽ വിരുദ്ധ കോൺഗ്രസിൽ കാണുകയും മോട്ടിലാലും നെഹ്രുവും ചാറ്റോയുടെ ക്ഷണം സ്വീകരിച്ച് ബെർലിനിൽ എത്തുകയും ചെയ്തിരുന്നു .1930 ൽ താൻ കമ്മ്യൂണിസ്റ്റ് ആയെന്ന് ചാറ്റോ നെഹ്‌റുവിനെ അറിയിച്ചു.ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.ഇക്കാലത്ത് ചാറ്റോ വീണ്ടും റോയിയുമായി അടുക്കുന്നുണ്ട്.റോയിയോട് പറഞ്ഞാണ്, എ സി എൻ നമ്പ്യാരുടെ ഭാര്യയും തൻറെ സഹോദരിയുമായ  സുഹാസിനിയെ മോസ്‌കോ സർവകലാശാലയിൽ ചാറ്റോ ചേർക്കുന്നത്.റോയ് പറഞ്ഞിട്ടാണ്,സോവിയറ്റ് ചാരനും ജർമൻ കമ്മ്യുണിസ്റ്റ് പാർട്ടി നേതാവും ആദ്യ യങ് കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ മേധാവിയുമായ വില്ലി മുൻസൻബെർഗ് തൻറെ ചിറകിൻ കീഴിൽ ഒതുക്കുന്നത്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബെഞ്ചമിൻറെ കഥയിൽ ( https://hamletram.blogspot.com/2019/06/blog-post_410.html) സംശയാസ്പദമായ വേഷത്തിലാണ്,വില്ലി.1933 ൽ ചാറ്റോയെ അവസാനമായി കണ്ട ആഗ്നസ് ഓർമിച്ചു:

He embodied the tragedy of a whole race. Had he been born in England or America, I thought, his ability would have placed him among the great leaders of his age... He was at last growing old, his body thin and frail, his hair rapidly turning white. The desire to return to India obsessed him, but the British would trust him 

only if he were dust on a funeral pyre.

ഒരു വംശത്തിൻറെ മുഴുവൻ ദുരന്തത്തെ അദ്ദേഹം ആവാഹിച്ചു.ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ,അദ്ദേഹത്തിൻറെ ശേഷി,അദ്ദേഹത്തെ മഹാനായ നേതാവാക്കുമായിരുന്നു.അവസാനം,അദ്ദേഹത്തിന് വയസ്സാകുന്നു.മെലിയുന്നു,ശോഷിക്കുന്നു,തല നരയ്ക്കുന്നു.ഇന്ത്യയ്ക്ക് പോകാനുള്ള ആഗ്രഹം അദമ്യമാണ്;എന്നാൽ അദ്ദേഹം ചിതയിൽ പൊടിയായിട്ടേ,ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിശ്വസിക്കൂ .

മോസ്കോയിലേക്ക് മടങ്ങിയ ചാറ്റോയെ എന്തിന് സ്റ്റാലിൻ കൊന്നു എന്നതിന് ഉത്തരമില്ല എന്ന് പലരും  പറയുന്നുവെങ്കിലും,ഉത്തരമുണ്ട്.
ചാറ്റോ 1934 ജനുവരി ൦ഫെബ്രുവരിയിൽ ലെനിൻറെ വിധവ ക്രൂപ്‌സ് കേയയ്ക്ക് കത്തുകൾ എഴുതി.1934 മാർച്ച് 18 ന് ലെനിൻ സ്മരണകൾ പ്രഭാഷണം നടത്തി.1935 സെപ്റ്റംബർ ഒൻപതിന് കോമിന്റേൺ സെക്രട്ടറി ജനറൽ ജോർജി ദിമിത്രോവിന് കത്തെഴുതി:"മൂന്നു വർഷമായി എന്നെ കോമിന്റേർണിന്റെ സജീവ പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു ".

ഇന്ത്യയിലെ പാർട്ടിയിലെ യഥാകാലം വഴി തെറ്റിച്ചു കൊണ്ടിരുന്ന രജനി പാമെ ദത്തിന്റെ സഹോദരൻ ക്ലെമെൻസ് 1936 / 37 ൽ ചാറ്റോയെ ലെനിൻഗ്രാഡിലെ സയൻസ് അക്കാദമിയുടെ ആന്ത്രോപോളജി ആൻഡ്  എത്‌നോഗ്രഫി ഇൻസ്റ്റിട്യൂട്ടിൽ  കണ്ടതാണ്,അവസാനം രേഖപ്പെടുത്തിയ കാഴ്ച.സ്റ്റാലിന്റെ ഉന്മൂലനം നടക്കുന്ന കാലം.ലെനിൻറെ ഭാര്യയെ 1922 ൽ ഫോണിൽ സ്റ്റാലിൻ ചീത്ത വിളിച്ചതാണ്,ലെനിനുമായി സ്റ്റാലിന്റെ തർക്കം രൂക്ഷമാക്കിയതും,സ്റ്റാലിൻ ലെനിനെ കൊല്ലുന്ന അവസ്ഥയിൽ എത്തിച്ചതും.ലെനിൻറെ വിധവയ്ക്ക് കത്തെഴുതിയ ആൾ സ്റ്റാലിന്റെ നോട്ടപ്പുള്ളി ആയിരിക്കും.മാത്രമല്ല സ്റ്റാലിന്റെ രണ്ടാമൻ എം എൻ കിറോവിന്റെ സുഹൃത്തായിരുന്നു,ചാറ്റോ.ഉന്മൂലന കാലത്ത് സ്റ്റാലിനും കിറോവും ശത്രുതയിലായി.

ചാറ്റോ 1937 ജൂലൈ 16 ന് ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായി.ചാറ്റോ അവസാന ഭാര്യയും ഇന്തോനേഷ്യൻ വകുപ്പ് അധ്യക്ഷയുമായ ഡോ ലിഡിയ കരുമോവ്സ്കായയുമൊത്ത്  ജീവിക്കുന്ന ഫ്ലാറ്റിൽ രാത്രിയായിരുന്നു ,റെയ്‌ഡ്‌ .യാത്ര പറയുമ്പോൾ ലിഡിയയെ ആലിംഗനം ചെയ്‌ത്‌ ,വിവരം കോമിന്റേണിനെ അറിയിക്കണമെന്ന് ചെവിയിൽ മന്ത്രിച്ചു .1956 ൽ സ്റ്റാലിനെ കുഴിച്ചു മൂടിയ ഇരുപതാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ,ലിഡിയ ക്രൂഷ്‌ചേവിന് പരാതി നൽകി .വിരേന്ദ്രനാറ്റ് അഗാരോനാറ്റോവിച്ചിന് എതിരായ കുറ്റാരോപണങ്ങൾ നീക്കിയതായി 1956 സെപ്റ്റംബർ 15 ന് അറിയിപ്പ് കിട്ടി.രണ്ടു വർഷത്തിന് ശേഷം അവർക്ക് കിട്ടിയ മരണ സർട്ടിഫിക്കറ്റിൽ മരണ തീയതി 1943 ഏപ്രിൽ 6 ആയിരുന്നു .ലിയോനിദ് മിത്രോഖിൻ തൊണ്ണൂറുകളിൽ കെ ജി ബി ആർകൈവ്സ് പരിശോധിച്ചപ്പോഴാണ് ,കൊലയുടെ ശരിയായ തീയതി കിട്ടിയത്.
സ്റ്റാലിൻ,മൊളോടോവ്,വൊറോഷിലോവ്,ഷഡാനോവ്,കഗാനോവിച്ച് എന്നിവർ ചാറ്റോ ഉൾപ്പെടെ 184 പേരുടെ മരണ വാറന്റിൽ 1937 ഓഗസ്റ്റ് 31 ന് ഒപ്പിട്ടു.സെപ്റ്റംബർ രണ്ടിന് സോവിയറ്റ് സുപ്രീം കോടതിയുടെ പട്ടാള കൊളീജിയം വധശിക്ഷ പ്രഖ്യാപിച്ചു -അന്ന് തന്നെ നടപ്പാക്കി.
ചാറ്റോയുടെ സഹോദരി സുഹാസിനിയുടെ ഭർത്താവ് എ സി എൻ നമ്പ്യാർ 1938 ജൂലൈ 10 ന് നെഹ്‌റുവിനെ,ചാറ്റോയുടെ അറസ്റ്റ് വിവരം അറിയിച്ചിരുന്നു;ചാറ്റോയെ കൊന്നെന്ന് അറിയില്ലായിരുന്നു.ജൂലൈ 21 ന്,നെഹ്‌റു , നമ്പ്യാർക്ക് മറുപടി എഴുതി -അന്വേഷിക്കാം.
അനുബന്ധം:
Chattopadhya's Letter To Krupskaya and Reply 
Academy of Sciences of USSR Leningrad Moscow 25 January 1934 To Com. N. Krupskaya Dear Comrade, I want to get information about certain questions concerning about Vladimir Iliyich I did not find any mention in 'our Memoirs or in other biographies. I would feel deeply obliged if you can find time to answer the following
questions. 

(a)When Mr Lenin was in London, did he come into contact 
with any Indians? If so, will you be able to give some 
details? 

(b) In the Stuttgart Congress of 1907, two Indians bad 
participated. One of them, a woman Bhikaji Rustom Cama, 
spoke on the conditions of the Indian people. Did Lenin 
meet her personally and talk with her about India? 

(c) Did Lenin try before the October Revolution — parti- 
cularly during the period of 1912-1917 — to get in touch either personally or through earlier comrades, with Indian 
national revolutionary emigrants? 

I am writing an article “Lenin and India” in a Lenin 
anthology of Academy of Sciences for which I urgently 
need this above mentioned information. 

I would be very much grateful to you if you could give 
me answers to mi- questions at your earliest convenience. 
You could of course reply in Russian. 

In as much as you do not know me personally, I could 
give reference of Comrade Piatnitski or Malinowski. 

Brotherly yours, 
Chattopadhyay


Leningrad 7 February 1934 

Academy of Sciences 
Virendranath Chattopadhyaya. 

Respected Comrade, 

Unfortunately, I can remember nothing on the questions 
that interest you. 

In London, in as much as I remember, there was no 
meetings with (any) Indians. In Stuttgart Congress I was 
not present and Vladimir Ilyich did not speak anything 
about it to me. Most likely efforts to establish connections 
were made during this period of the imperialist war but I 
do not remember it. 

With brotherly greetings, 

N. Krupskaya 

See https://hamletram.blogspot.com/2019/07/blog-post_7.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...