Monday 28 August 2023

India-Israel Defence Ties Enter Long-Range Collaboration

The Partnership Graduates

The defense ties of India with Jews could be traced back to the time when they helped the kingdom of Travancore in the fight with Tipu Sultan. The defense history of India would never be complete without mentioning the contribution of Major General JFR Jacob, who served as the chief of staff of the Indian Army's Eastern Command, based at Kolkata, during the 1971 war between India and Pakistan. During his 36-year long career in the army, Jacob fought in World War II and the Indo-Pakistani War of 1965. He later served as the governor of the Indian states of Goa and Punjab.

The Blood Telegram by Gary J Bass, on the 1971 war, records that Jacob had been preparing for war for months. Jacob was born in Calcutta to a deeply religious Baghdadi Jewish family originally from Iraq which had settled in Calcutta in the mid-19th century. His father, Elias Emanuel, was an affluent businessman. After his father became sick, Jacob was sent at the age of nine to Victoria Boys' School, a boarding school in Kurseong near Darjeeling.

Jacob, motivated by reports of the Holocaust of European Jews during World War II, enlisted in the British Indian Army in 1942 as "Jack Frederick Ralph Jacob." His father objected to his enlisting. But Jacob decided there was an enemy to be defeated. The Jacob family had sheltered refugees who had fled as far as Calcutta, when Nazi Germany stepped up its persecution of European Jews. His regiment got cut to pieces fighting off German troops in Libya, and Jacob was wounded in swamps in Burma, but he survived to enlist in the independent Indian Army. After serving in the 1965 war against Pakistan, he rocketed up through the senior ranks.

During 1971, the Indian generals including Sam Manekshaw, Jagjit Singh Arora and Jacob knew they had an overwhelming military advantage in East Pakistan. Archer Blood, the former U S consul general in Dhaka, said: "They (Pakistan) could never defend it against India because it is surrounded virtually by India and separated by over a thousand miles."

In the east, India chose a daring strategy, which Jacob said he proposed: "You go straight for Dacca. Ignore the subsidiary towns." According to Jacob, when they discussed the plan initially, the other generals wanted to take the other two cities, Chittagong and Khulna. Jacob insisted that they have no bearing on the war. On the evening of December 3, 1971, Pakistan attacked India. Sydney Schanberg of the New York Times recalled: "Jacob was delighted that night. Now we'll show you what an army is."

India won and Jacob said in 2010, "I am proud to be a Jew, but am Indian through and through."

The thriving bonhomie

The relationship endured and the creation of the I2U2 group, comprising India, Israel, the US and UAE in 2022 indicates the partnership is graduating to mini-lateral levels.

There had been two visits by Israeli cabinet ministers to India in 2023, to strengthen defence cooperation. In March, Indian Defence Minister Rajnath Singh spoke to his Israeli counterpart, Major General Yoav Gallant and in May, Israeli foreign minister Eli Cohen called on Prime Minister Narendra Modi, Ministers S Jaishankar, Rajnath Singh and National Security Advisor Ajit Doval.

Pakistan surrenders in 1971. Jacob, extreme right (standing)

Prior to these visits, in January, Israel handed over the strategic port of Haifa to the Adani Group.

MoU for MRS
AM and LORA

In February, Israeli Aerospace Industries(IAI) and India's Defence PSU Bharat Electronics Limited (BEL), entered into a Memorandum of Agreement (MoA) to form a joint venture firm, with HQ in Delhi, to provide life-cycle support for the Indo-Israeli Medium-Range Surface to Air Missile (MRSAM), jointly developed by IAI and India's Defence Research Development Organization (DRDO).

In March, Rajnath Singh requested Israeli Industries to fund Joint Ventures and niche technologies.

Israel annually exports defence exports to India between $1.5 billion and $2 billion worth of defence equipment. It has provided the Indian Armed Forces with radars, satellites, unnamed aerial systems, training platforms, and missile defence systems.

During Aero India 2023, in February, BEL signed an MoU with IAI for the domestic manufacture and supply of Israel’s LORA (Long Range Artillery) weapon system for the Indian tri-services. LORA, a system consisting of a 90 km to 430 km range ballistic missile, a launcher, a command and a ground/marine support system, was developed by IAI’s MALAM division.

In this show, Israel Aerospace Industries showcased several drones, a mini communications satellite, a supersonic long-range air-ground assault rocket, and an electronic warfare system designed to detect and disrupt airborne and ground-based threats.

LRSAM development

India and Israel elevated their bilateral relationship to a strategic partnership during Narendra Modi’s visit to Israel in July 2017.

Since then, though India has collaborated with Israel in developing a Long-Range Surface to Air Missile (LRSAM) named Barak-8, India doesn’t have much access to target seeker and propulsion tech on MRSAM and LRSAM.

At the same time, multiple companies on both sides are collaborating to manufacture defence platforms. Mahindra Defence and Israel’s Aeronautics are involved in the production of Naval Shipborne UAV systems to be launched from Indian warships. This offers the maritime version of Aeronautics’ Orbiter 4 to the Indian Navy by manufacturing in India.

Hyderabad-based Cyient Solutions and Israel-based BlueBird Aero Systems jointly offer UAV systems.

It was in October 2018, that India awarded IAI an additional $770 million contract to supply Barak 8 LRSAM, to seven surface combatants of the Indian Navy. IAI’s local partner BEL, in turn, was given a $1.28 billion contract from Mazagaon Dock Shipbuilder Limited (MDL) and Garden Reach Shipbuilders and Engineers (GRSE) to deliver the seven missile systems to the Indian Navy.

It was preceded by the conclusion of a $630 million deal in May 2017 between IAI and BEL, for the supply of four Barak 8 LR-SAM systems to the Navy. In April 2017, IAI and BEL signed a $2 billion deal for the MRSAM, the land-based variant of the Barak 8, to the Army.

The installation of Barak 8 LR-SAM happened aboard Visakhapatnam-class guided missile destroyers, Kolkata-class destroyers, Kamorta-class anti-submarine warfare corvettes, and Project 17A class stealth frigates, and on the INS Vikrant aircraft carrier.

The Indian defence forces are inducting the next-generation Barak-8 surface-to-air missile systems under three joint DRDO-Isreal Aerospace Industries projects worth over Rs 30000 crore.

India has earlier bought Israeli Phalcon AWACS and Heron, Searcher-II and Harop drones to Barak anti-missile defence systems and Spyder quick-reaction anti-aircraft missile systems.

Israel has emerged as India’s largest source of supply for arms and ammunition. Up to 41% of Israel’s total arms exports are to India. It is USD 1 billion a year in sales to India.

India has restricted the import of multiple defence systems and subsystems since December 2021. They apply to a range of weapon systems such as corvettes, airborne early warning systems, tank engines, radars, towed artillery guns, short-range surface-to-air missiles, cruise missiles, and offshore patrol vessels.

Earlier partnerships

IAI subsidiary Golan Industries and Taneja Aerospace & Aviation Ltd. (TAAL), India, produce civil and military aircraft crashworthy seats.

Israel’s Shachaf Engineering and India’s Mahindra Telephonics design, develop & manufacture strategic electronic aerospace, marine and automotive applications. Dynamatic Technologies Ltd (DTL), IAI, and Elcom Systems cooperate in the production of Unmanned Aerial Vehicle (UAV) systems.

Indian Navy’s contract with Tata Power Strategic Engineering Division for Portable Diver Detection Sonar (PDDS), involves technology transfer from Israel’s DSIT. A joint venture plant between Indian Punj Lloyd and Israel Weapons Industries (IWI) develops weapons.

Alpha Design Technologies of Bengaluru got a USD 30 million contract with Israel’s Elbit Systems for the Indian Air Force Mi-17 chopper upgrade. India's Hindustan Aeronautics Limited signed a deal with IAI subsidiary Elta Systems for 83 active electronically scanned array (AESA) radars and Electronic Warfare (EW) systems to be fitted onto the Tejas Light Combat Aircraft.

Ashok Leyland collaborates with Elbit Systems to provide High Mobility Vehicles to global OEMs, mounted with artillery guns and systems supplied by Elbit. The Adani group’s military facility in Hyderabad with Elbit Systems, manufactures the Hermes 900 medium-altitude long-endurance UAV, followed by the Hermes 480.

In space, both countries collaborate in Electric Propulsion Systems (EPS) areas for small satellites, atomic clocks and GEO-LEO (Geosynchronous Earth Orbit-Low Earth Orbit) Optical Link. In 2008, India launched an Israeli reconnaissance satellite TecSAR-1 in exchange for an X-band Synthetic Aperture Radar (SAR) installed on India’s RISAT-2.


(Rama Chandran is the former Chief Editor of Indian Daily Janmabhumi, News Editor, of The Week and Columnist for China-India Dialogue. He has been trained by the Indian Defence as a War Correspondent.)



© Ramachandran

Sunday 27 August 2023

വാമനൻ, പ്രപഞ്ചപുരുഷൻ

പ്രാഗ് മാർക്സിസം തുലഞ്ഞ കഥ 

പരശുരാമൻ കേരളം സൃഷ്ടിച്ചില്ല, മഹാബലി കേരളം മാത്രമായി ഭരിച്ചതുമില്ല. പക്ഷെ, പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന്, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എഴുതിയ'നാരായണീയ'ത്തിൽ പറയുന്നു:

उत्सार्योद्धृतकेरलो भृगुपते । 36:1

(കേരളം സൃഷ്ടിച്ച ഭൃഗുപതി)
മഹാബലി കേരളം മാത്രമല്ല ഭരിച്ചതെന്ന്, 'നാരായണീയ'ത്തിൽ, മഹാബലി തന്നെ പറയുന്നു. നാരായണീയം 31:3:

विश्वेशं मां त्रिपदमिह किं याचसे बालिशस्त्वं।
(വാമനനോട് ചോദ്യം: അങ്ങെന്താണ് ബാലിശമായി മൂന്നടി മണ്ണു മാത്രം ചോദിക്കുന്നത്? ഞാൻ ലോകം മുഴുവൻ ഭരിക്കുന്നവനല്ലേ?)

ഇങ്ങനെ ചില നമ്പൂതിരിമാർ സൃഷ്‌ടിച്ച മിത്തിനെയാണ്, 'പ്രാചീനകേരള'ത്തിൽ, ചട്ടമ്പി സ്വാമികൾ ചോദ്യം ചെയ്തത്.

ഇനി, ഭൃഗു കച്ഛo എന്നു വച്ചാൽ, കേരളമല്ല, നർമ്മദാ തീരത്തെ രാജ്യമാണ്. അവിടെയാണ്, മഹാബലിയുടെ "ത്യാഗ"വും വാമനൻ്റെ "അനുഗ്രഹ"വും നടക്കുന്നത്. ഭാഗവതം, 8:18.21:

तं नर्मदायास्तट उत्तरे बलेर्य
ऋत्विजस्ते भृगुकच्छसंज्ञके।
प्रवर्तयन्तो भृगवः क्रतूत्तमं
व्यचक्षतारादुदितं यथा रविम् ॥
(നർമ്മദയുടെ ഉത്തരതീരത്തെ ഭൃഗുദേശത്ത്, പരശുരാമൻ്റെ പരികർമ്മികളെല്ലാം അശ്വമേധം നടത്തുമ്പോൾ, അദ്ദേഹം (വിഷ്ണു) സൂര്യതേജസ്സു പോലെ ശോഭിച്ചു.)

വാമനൻ, റാണി കി വാവ്, ഗുജറാത്ത് 

അപ്പോൾ, വാമനാവതാരം കേരളത്തിൽ ആയിരുന്നില്ല. നർമ്മദാതീരത്തു നിന്ന് കേരളത്തിലേക്ക് കുടിയേറിയവർ അവരുടെ രാജാവ് സുതലത്തിൽ നിന്ന് മടങ്ങുന്നതും വാമനകഥയും ഇങ്ങോട്ട് കൊണ്ടുവന്നതാകണം. അവിടെയാണ്, 'വാമനസൂക്ത'ത്തിൻ്റെ പ്രസക്തി. വാമനസൂക്തം, ഋഗ്വേദ ഐതരേയബ്രാഹ്മണം, 1:164:

Yagnesa yagna purushachyutha theerthapada,
Theerthasrava sravana mangala namadheya,
Aapanna loka vrjinopasamodhayadhya,
Sam na krudheesa bhagawannasi dheena nadha. 1

Viswaya viswabhavana sthithi samyamaya,
Swairam graheetha puru shakthi gunaya bhoomne,
Swasthaya saswad upa braamhitha punya bhodham,
Vyapadhithathma thamase haraye namasthe. 2

Aayu param vapurabheeshtamathulya lakshmeer,
Dhyobhoorasa sakala yoga gunasthrivarga,
Jnanam cha kevalamanantha, bhavathi thushta,
Thwatho nrunaam kimu swapatna jayadhirasi. 3

ഈ സൂക്തത്തിൽ, മഹാബലി വരുന്നില്ല. "ദൈന്യം അകറ്റുന്ന വിഷ്ണു, ഐശ്വര്യം പകരൂ" എന്ന പ്രോലിറ്റേറിയൻ സ്തോത്രം എന്ന് പറയാം. 'നാരദപുരാണ'ത്തിൽ വാമനസ്‌തോത്രം വേറെയുണ്ട്.

'വാമനസൂക്ത'ത്തിൻ്റെ ആന്തരാർത്ഥം, ആചാര്യ നരേന്ദ്രഭൂഷൻ്റെ ശിഷ്യൻ പ്രശാന്ത് ആര്യ ഇങ്ങനെ വിശദീകരിക്കുന്നു:

"ഋഗ്വേദത്തിലെ വാമനസൂക്ത'ത്തിൽ ഓണ രഹസ്യം ഒളിഞ്ഞിരിക്കുന്നു. മഹാബലിക്ക് നീണ്ട രാത്രിയെന്നും നീണ്ട തപസ്സെന്നും അർത്ഥം. രാത്രിയെ വമനം ചെയ്യുന്നവൻ, വാമനൻ. വാമനൻ, ഉദയ സൂര്യനാണ്. ജനിച്ചപ്പോൾ വടു ആയിരുന്നു, ബാല ബ്രഹ്മചാരി. അദിതിയുടെ മകൻ. "ദോ അവ ഖണ്ഡ നേ" എന്ന ധാതുവിൽ നിന്നാണ് അദിതി ശബ്ദനിഷ്പത്തി. രണ്ടല്ലാത്തത് എന്നർത്ഥം.

അദിതിയുടെ മകൻ ആദിത്യനെന്ന് പുരാണങ്ങൾ. വാമനൻ ഉദയ സൂര്യനാണെന്ന് തെളിയിക്കാൻ ഇതിനെക്കാൾ പ്രമാണം വേണ്ട. സൂര്യൻ ഉദിക്കുന്നതും ഭൂമിയിൽ പ്രകാശം പതിക്കുന്നു. ഒരടി ഉദയം മുതൽ മധ്യാഹ്നം വരെയും രണ്ടാമത്തെ അടി സായം സന്ധ്യ വരെയുമായി സങ്കല്പിച്ചിരിക്കുന്നു. അടുത്ത അടി വയ്ക്കുമ്പോൾ സൂര്യൻ ഉദിച്ച ഭൂഭാഗത്ത് ഇരുട്ടു പരക്കുന്നു. അതായത്, സൂര്യൻ ഉദിച്ച പ്രദേശം രാത്രിയാകുന്നു. ഭൂമിയിൽ, സൂര്യ പ്രകാശം പതിക്കുന്നതിന് നേരെ എതിർ വശത്ത്, ഇരുട്ടു പരന്നിരിക്കുന്ന പ്രദേശം പാതാലം, പാതാളം അല്ല. ഭാരതത്തിൽ പകലായിരിക്കുമ്പോൾ, എതിർ ദിശയിൽ വരുന്ന ഭാഗത്ത് രാത്രി. അത്, അമേരിക്ക ആകാം. അതിന്, പഴയ പേര് പാതാലം. ഭൂമിയുടെ കറക്കവും സൂര്യപ്രകാശ പതനവും കഥാരൂപത്തിൽ വർണിച്ചപ്പോൾ, മിത്തുകൾ ഉണ്ടായി. അവയിൽ നിന്ന് സമ്പ്രദായങ്ങളും ക്ഷേത്രങ്ങളും ആവിർഭവിച്ചു."

അമേരിക്കയിൽ കുറെ ഇരുട്ടുണ്ട് എന്നത്, വാസ്തവമാണ്. ലാൽ ബഹാദൂർ ശാസ്ത്രിയെയും ഹോമി ഭാഭയെയും വെറും ഒരു മാസത്തെ ഇടവേളയിൽ സി ഐ എ കൊന്നില്ലായിരുന്നുവെങ്കിൽ, അന്നേ നമുക്ക് അണുബോംബ് ഉണ്ടാകുമായിരുന്നു.

പ്രശാന്ത് പറയുന്നതിൽ കഴമ്പുണ്ട്. 'ഋഗ്വേദ'ത്തിലെ 'പുരുഷസൂക്ത'ത്തിൽ, വാമനനെ വിവരിക്കുന്നു:

Tripādūrdhva udaitpuruṣaḥ pādo'syehābhavātpunaḥ,
tato viśvaṅ vyakrāmatsāśanānaśane abhi.
tasmādvirāḍajāyata virājo adhipūruṣaḥ,
sa jāto atyaricyata paścādbhūmimatho puraḥ.

That Three-footed (Immortal) Purusha stood above transcending (all things), and His one foot was this (world of becoming). Then He pervaded (everything) universally, the conscious and the unconscious. From That (Supreme Being) did the Cosmic Body (Virat) originate, and in this Cosmic Body did the Omnipresent Intelligence manifest itself. Having manifested Himself, He appeared as all diversity, and then as this earth and this body.

(ആ ത്രിമാനപുരുഷൻ എല്ലാത്തിനും മേൽ നിന്നു. ഒരു കാൽ ഈ ഭൂമി. പിന്നെ, അവൻ പ്രപഞ്ചമാകെ, ബോധത്തിലും അബോധത്തിലും വ്യാപിച്ചു. ആ പരമപുരുഷനിൽ നിന്ന് വിരാട് രൂപവും അതിൽ നിന്ന് സർവവ്യാപിയായ ബോധവും ഉണ്ടായി. സ്വയം സാക്ഷാൽക്കരിച്ച അവൻ, നാനാത്വമായി പ്രത്യക്ഷമായി. പിന്നെ, ഭൂമിയും ശരീരവുമായി.)

പുരാണങ്ങളിൽ, അസുരൻ, രാക്ഷസൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്, കപടമതേതരവാദികളെയാണ്. മഹാബലി, അസുരനാണ്. അപ്പോൾ, ബലിക്ക് മേൽ വാമനൻ നേടുന്ന വിജയം, പ്രാഗ് മാർക്സിസത്തിന് മേൽ, ഹിന്ദുമതം നേടുന്ന വിജയം കൂടിയാണ്.

തിരുപ്പതി വാമനൻ 

വെങ്കിടാചലപതി പ്രതിഷ്ഠ വാമനനാണ് എന്നറിയാതെയാണ്, ഇതുവരെയും തിരുപ്പതിയിൽ പോയിട്ടുള്ളത്. വാമനനാണ് എന്നറിഞ്ഞതു കൊണ്ടുള്ള ഗുണം, അവിടെ ഒരു മലയാളി മണം ഇനി അനുഭവപ്പെടും എന്നതാണ്. ശബരിമല തന്ത്രിമാരായ താഴമൺ മഠക്കാർ ആന്ധ്രയിൽ വേരുള്ളവരായി പറഞ്ഞു കേൾക്കാറുണ്ട്. ടി വി യിൽ വരുന്ന ചെക്കൻ്റെ പേര്, രാഹുല് ഈശ്വരര് എന്ന് നീട്ടിയെടുത്താൽ പൂർണ്ണത വരും.

എൻ്റെ വീട്ടിൽ ആകെയുണ്ടായിരുന്ന ദൈവചിത്രം വെങ്കിടാചലപതിയുടേതാണ്. നെറ്റി മുതൽ മൂക്ക് വരെ കണ്ണടച്ച് കുറി തൊട്ടിരിക്കുന്ന ചിത്രം, അത്ര പരിചിതമായിരുന്നില്ല. അധികം കണ്ടിരുന്നില്ല. അമ്മ ഒരമ്പലത്തിലും പോയിരുന്നില്ല. ദൈവങ്ങളെപ്പറ്റി പറയാൻ വലിയ ജ്ഞാനവും ഉണ്ടായിരുന്നില്ല. പക്ഷെ, മതേതര സാഹിത്യം മുഴുവൻ വായിക്കും. ടി കെ രാമകൃഷ്ണനാണ് വോട്ട് ചെയ്തിരുന്നത്. വെങ്കിടി ചിത്രം, കൈമാറിക്കിട്ടിയതാകാനാണ് സാധ്യത. നിത്യജീവിതത്തിൽ എനിക്ക് പരിചയമുള്ള വെങ്കിടിയും മാർക്സിസ്റ്റ് ആയിരുന്നു -വെങ്കിടേഷ് രാമകൃഷ്ണൻ.

സംഘസാഹിത്യ കാലത്ത് ഇന്നത്തെ കേരളം, ചേരളം ആയിരുന്നു; അക്കാലത്ത് വെങ്കടേശനെ, 'നെടിയോൻ' എന്നാണ് വിളിച്ചിരുന്നതെന്ന് ശ്രീകല ചിങ്ങോലി, "ഓണം പൗരാണിക ശാസനങ്ങളിൽ" എന്ന ഒന്നാന്തരം ലേഖനത്തിൽ എഴുതുന്നു (കേസരി ഓണപ്പതിപ്പ്). നമ്മാൾവാർ എഴുതിയ 'തിരുവായ്മൊഴി'യിൽ അതുണ്ട്. വെങ്കടേശ ജയന്തിയാണ് ഓണമെന്ന് 'തിരുവായ്മൊഴി' വ്യക്തമാക്കുന്നു. (തിരുവനന്തപുരത്തെ പത്മനാഭനെയും നമ്മാൾവാർ പരാമർശിക്കുന്നുണ്ട്. തിരുവായ്‌മൊഴി, 10.2.3).

നാം മധുരയ്ക്ക് കീഴിലാണ് ജീവിച്ചിരുന്നത് എന്നതിന് തെളിവാണ്, തിരുവഞ്ചിക്കുളം ക്ഷേത്രവും ബന്ധപ്പെട്ട ഐതിഹ്യങ്ങളും. ഉടലോടെ ഒരു നായനാർ ക്ഷേത്രത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് പോകുന്നുണ്ട്. അവസാനത്തെ ചാക്യാർ, ആടയാഭരണങ്ങൾ അവിടത്തെ മണ്ഡപത്തിൽ വച്ചിട്ടു പോകും എന്ന് വേണുജിയുടെ ഒരു പുസ്തകത്തിൽ വായിച്ചതിൽ പിന്നെ, കൊടുങ്ങല്ലൂർക്ക് പോകുമ്പോഴൊക്കെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെല്ലും. ഈ കഥ, 'ചിലപ്പതികാരം' എന്ന കഥയിൽ ഞാൻ എടുത്തിട്ടുണ്ട്.

ഹാളേബീട് ക്ഷേത്രത്തിലെ വാമനൻ 

നൂറ്റാണ്ട് യുദ്ധത്തിൽ തിരുവഞ്ചിക്കുളം തരിപ്പണമായി എന്ന് ഇളംകുളം കുഞ്ഞൻ പിള്ള എഴുതിയത് ഭോഷ്കാണെന്നും അത് ശരിയെങ്കിൽ, തിരുവഞ്ചിക്കുളം ക്ഷേത്രം കേടു കൂടാതിരിക്കുന്നത് എങ്ങനെയെന്നും പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിൽ ചോദിച്ചത് വായിച്ചപ്പോൾ, ബാലകൃഷ്ണനോട് ആദരവ് കൂടി.
സംഘകാല കവി മാങ്കുടി മരുതനാർ, 'മതുരൈക്കാഞ്ചി' (തമിഴിൽ 'ധ' എന്ന അക്ഷരമില്ല, ശ്രീകല കൃത്യമായാണ് എഴുതിയിരിക്കുന്നത്) യിൽ,

കണൻകൊൾ അവുണർക്കടന്ത
പൊലന്താർ മായോന്മയ ഓണനന്നാൾ
 
എന്ന് എഴുതിയിരിക്കുന്നു. വിഷ്ണു (മായോൻ) അവതരിച്ച നല്ല നാൾ, ഓണം.
അവുണർ എന്നാൽ, രാക്ഷസന്മാർ.

മതുരൈക്കാഞ്ചി 590-591:
கணம் கொள் அவுணர்க் கடந்த பொலந் தார்
மாயோன் மேய ஓண நன்னாள்
(അർത്ഥം: கூட்டமான அவுணரை வெற்றிகொண்ட அழகிய மாலையை அணிந்த திருமாலுக்குரிய திருவோண நன்னாள்.)

അർത്ഥം മലയാളത്തിൽ : കൂട്ടമായി വന്ന രാക്ഷസരെ നിഗ്രഹിച്ച, സുന്ദരമായ മാല അണിഞ്ഞ വൈകുണ്ഠനാഥൻ ഓണനാളിൽ ജനിച്ചു.

എ ഡി 861 ലെ കോട്ടയം -ചങ്ങനാശ്ശേരി റൂട്ടിലെ വാഴപ്പള്ളി തിരുവാറ്റായ വിഷ്ണുക്ഷേത്രത്തിന് കിട്ടിയ ചെപ്പേട് ഓണം സംബന്ധിച്ച ആദ്യ ലിഖിത ശാസനം. ചേന്നൻ ശങ്കരൻ, ക്ഷേത്രത്തിന് ഓണമൂട്ട് നടത്താൻ ഭൂമി കൊടുത്തതാണ്, സംഭവം. പന്ത്രണ്ടാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തിൽ, മുഞ്ഞനാട്ടിലെ പാടം, ഓണച്ചെലവിന് നൽകുന്നതായി പറയുന്നു. എ ഡി 1004 ലെ തൃക്കാക്കര ശാസനം, തിരുവോണ നാളുകളിൽ ചെയ്യേണ്ട കാര്യങ്ങളാണ്. ചേരകാലത്തെ ഇരിങ്ങാലക്കുട താഴേക്കാട് രേഖയിൽ, ഓണമുണ്ട്.

അതായത്, സഹസ്രാബ്ദങ്ങളായി വലിയ ഒരു ഭൂപ്രദേശത്ത് ഓണം ആഘോഷിച്ചു വരുന്നു.

ചേരമൊക്കെ വിട്ട കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് കൊല്ലവർഷം 825 ൽ (1649) ആണെന്ന് ശ്രീകല എഴുതുന്നു. ആ വർഷത്തിലും കേരളമില്ല; തിരുവിതാംകൂറിൽ, അല്ല, വേണാട്ടിൽ, പ്രഖ്യാപിച്ച വർഷമായിരിക്കും. കൊച്ചിയിൽ, കൂനൻകുരിശ് സത്യം നടന്ന കൊല്ലമാണ്. ഷാജഹാൻ ആയിരുന്നു, കേന്ദ്രത്തിൽ. ഇംഗ്ലണ്ടിൽ ആഭ്യന്തരയുദ്ധമായിരുന്നു. ലൂയി പതിനാലാമൻ, ഞാനാണ് രാജ്യം എന്ന് പറഞ്ഞിരുന്നു.

അങ്ങനെ, ഓണത്തെപ്പറ്റി ശരിയായ ചിത്രം തെളിഞ്ഞു വരുന്നത്, കെ ഇ എൻ കുഞ്ഞഹമ്മദിന് നല്ലതല്ല. ഓണത്തിന് കാളൻ മാത്രം പോരാ, കാളയിറച്ചിയും വേണമെന്ന് ഒരു കപടമതേതര ആഖ്യാനം കൊണ്ടു വന്നത്, ഇഷ്ടനാണ്. എന്നാൽ, ചരിത്രത്തിൽ ഇതുവരെ കാള മുക്രയിട്ടിട്ടില്ല.


© Ramachandran

Friday 25 August 2023

ഉത്തരകാണ്ഡം വാല്മീകി എഴുതിയതോ?

 ശംബൂകനെ എന്തിന് കൊന്നു?

വലിയ ഇൻഡോളജിസ്റ്റ് ആയ എ ഡി പുസാൽക്കർ, രാമകൃഷ്ണ മിഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് കൾച്ചർ പ്രസിദ്ധീകരിച്ച Cultural Heritage of India വാല്യം ഒന്നിൽ, The Ramayana: Its History and Character എന്ന ലേഖനത്തിൽ, ഇങ്ങനെ എഴുതുന്നു:

“Valmiki wanted to portray the life of an ideal man, not an incarnation. Rama being treated as an avatara came about gradually from a prince of Ayodhya to a national hero to an incarnation of Visnu. The incarnation idea is mostly found in the first and last kandas, which were clearly written much later. For example, Dasaratha’s putresti when the gods approach Visnu and request him to go down to the earth and slay the demon king Ravana, must have been added later to conform to the incarnation theory. Some incidents have been explained as the outcome of an earlier birth in the life of Dasaratha, Sita, Hanuman, etc.”

(വാല്മീകി ചിത്രീകരിച്ചത്, ഒരു അവതാരത്തെയല്ല, ആദർശശാലിയായ മനുഷ്യനെയാണ്. രാമൻ, അയോദ്ധ്യയിലെ രാജകുമാരനിൽ നിന്ന് ദേശീയ നായകനും വിഷ്‌ണുവിൻ്റെ അവതാരവുമാകുന്നത് ക്രമേണയാണ്. ആദ്യത്തെയും അവസാനത്തെയും കാണ്ഡങ്ങളിലാണ്, അവതാരം എന്ന ആശയം വരുന്നത്. അവ രണ്ടും പിൽക്കാലത്ത് എഴുതപ്പെട്ടതാണ്. ഉദാഹരണത്തിന്, ദശരഥൻ്റെ പുത്രകാമേഷ്ടിയിൽ, ഈശ്വരന്മാർ വിഷ്ണുവിനെ സമീപിച്ച്, ഭൂമിയിൽ പോയി രാവണനെ വധിക്കാൻ അപേക്ഷിക്കുന്ന ഭാഗം, അവതാര കഥയ്ക്ക് മിഴിവേകാൻ പിന്നീട് കൂട്ടിച്ചേർത്തതാകാം. ദശരഥൻ, സീത, ഹനുമാൻ തുടങ്ങിയവരുടെ പൂർവ്വജന്മ കർമ്മഫലമായി ചില സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്.)  


ഉത്തരകാണ്ഡം മാത്രമല്ല, ബാലകാണ്ഡവും കൂട്ടിച്ചേർത്തതാണെന്ന് പുസാൽക്കർ പറയുന്നു. എന്നാൽ, അയോദ്ധ്യാകാണ്ഡത്തിലും, രാമൻ, വിഷ്ണു തന്നെയെന്ന് പറയുന്നുണ്ട്. അയോദ്ധ്യാകാണ്ഡം 1:7:

स हि देवैरुदीर्णस्य रावणस्य वधार्थिभिः |
अर्थितो मानुषे लोके जज्ञे विष्णुः सनातनः ||

(രാമൻ ദശരഥന് പ്രിയപ്പെട്ടവനാകാൻ കാരണം, അദ്ദേഹം അനശ്വരനായ വിഷ്ണു ആണെന്നതും രാവണനെ നിഗ്രഹിക്കാൻ അവതാരമെടുത്തവനും ആയതിനാലാണ്.)

മുൻജന്മം എന്ന ആശയം പുസാൽക്കർക്ക് പിടിക്കുന്നില്ല. അത്, പക്ഷെ, ഹിന്ദുമതത്തിന് ഒഴിവാക്കാൻ കഴിയില്ല. എന്തെങ്കിലുമൊക്കെ ഭാഗികമായി സ്വീകരിക്കാമെന്ന് പറയുന്നതിൽ കഴമ്പില്ല.

ഉത്തര രാമായണം 

ഉത്തര രാമായണം/ ഉത്തരകാണ്ഡം, ശരിക്കും വാല്മീകി രാമായണത്തിൻ്റെ ഭാഗമാണോ? ഒരുത്തരകാണ്ഡം, യുദ്ധകാണ്ഡശേഷം ഉണ്ടെന്ന് ബാലകാണ്ഡത്തിൽ പറയുന്നുണ്ട്. വാല്മീകി അത് എഴുതിയെന്ന് മൂന്ന് തവണ ബാലകാണ്ഡത്തിൽ പറയുന്നു. 

പക്ഷെ, ഇന്ന് കാണുന്ന ഉത്തരകാണ്ഡം വാല്മീകി എഴുതിയതാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. ഉത്തരകാണ്ഡത്തിൽ പറയുന്ന പലതും, മുൻപത്തെ ആറു കാണ്ഡങ്ങളിൽ പറയുന്നതിന് വിരുദ്ധമാണ് എന്ന് ഇത് വാല്മീകിയുടേത് അല്ല എന്ന് വാദിക്കുന്ന പണ്ഡിതർ പറയുന്നു. ആദ്യ ആറു കാണ്ഡങ്ങളിലെ കാവ്യശൈലിയെ പിന്തുടരുന്ന ശൈലിയല്ല, ഉത്തര കാണ്ഡത്തിലേത്. വാല്മീകി എഴുതി എങ്കിൽ, ആ ഉത്തരകാണ്ഡം നഷ്ടപ്പെട്ടു എന്ന് കരുതുന്നതാണ്, ഉചിതം. ഇപ്പോൾ കാണുന്നത്, പിൽക്കാല സൃഷ്ടിയാകാനാണ്, സാധ്യതയെന്നും ഈ പക്ഷത്തുള്ളവർ വാദിക്കുന്നു.

രാമൻ ആരെന്നറിയാൻ ആറു കാണ്ഡങ്ങൾ ധാരാളം. മാത്രമല്ല, യുദ്ധകാണ്ഡത്തിന് അവസാനം, ഫലശ്രുതിയുമുണ്ട്. മഹാഭാരതത്തിലും, മാർക്കണ്ഡേയ മഹർഷി പറയുന്ന രാമായണോപാഖ്യാനം, യുദ്ധകാണ്ഡത്തിൽ അവസാനിക്കുന്നു. ആറാം നൂറ്റാണ്ടിൽ കിട്ടിയ രാമായണ പാഠത്തിലും, ഉത്തരകാണ്ഡമില്ല.

ഇന്നുള്ള ഉത്തരകാണ്ഡം വാല്മീകി തന്നെ എഴുതിയതാണ് എന്ന് പറയുന്നവർ രണ്ടിലും ലവകുശന്മാർ വരുന്നതും ഉത്തരകാണ്ഡത്തിൽ വളരുന്നതും ചൂണ്ടിക്കാട്ടുന്നു. അത് പോരാ. രണ്ടു കാണ്ഡങ്ങളിലും ഇവരെ സംബന്ധിച്ച കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ട്. ബാലകാണ്ഡത്തിൽ പറയുന്നത് ഇരുവരും രാമകഥ അയോദ്ധ്യയിൽ രാമനു മുന്നിൽ പടിയെന്നാണ്. അത് സഹോദരന്മാരും മന്ത്രിമാരും കേട്ടു. 

എന്നാൽ, ഉത്തരകാണ്ഡത്തിൽ പറയുന്നത്, ലവകുശന്മാർ രാമകഥ പാടിയത്, രാമൻ, നൈമിശാരണ്യത്തിൽ, ഗോമതീതീരത്ത് അശ്വമേധയാഗം നടത്തുമ്പോഴാണ്, എന്നാണ്. യാഗ ഇടവേളകളിൽ ആയിരുന്നു, കഥനം.

മറ്റ് വൈരുദ്ധ്യങ്ങൾ:

ലങ്കയിൽ ഹനുമാനെ കൊല്ലാൻ രാവണൻ ഉത്തരവിടുമ്പോൾ വിഭീഷണൻ പറയുന്നത്, ഒരു ദൂതനെ വധിക്കുന്നത് കേട്ടിട്ടു പോലുമില്ല എന്നാണ്. എന്നാൽ, ഉത്തരകാണ്ഡത്തിൽ രാവണൻ ഒരു കുബേരദൂതനെ കൊല്ലുന്നു. അതാകട്ടെ, ഹനുമാൻ ലങ്കയിൽ എത്തുന്നതിനു മുൻപാണ്.

ആരണ്യകാണ്ഡത്തിൽ രാവണൻ അജയ്യനാണെന്ന് പറയുന്നു. ദൈവങ്ങൾക്കും മഹർഷിമാർക്കും സകലജീവികൾക്കും അവധ്യൻ. എന്നാൽ, രാവണനെ, ബാലിയും കാർത്തവീര്യാർജ്ജുനനും ശംഭാസുരനുമൊക്കെ തോൽപ്പിക്കുന്നത് നാം കാണുന്നു. ഉത്തരകാണ്ഡത്തിന് മുൻപുള്ള ആറു കാണ്ഡങ്ങളിലും, ഇവരാരും രാവണനെ തോൽപിക്കുന്നില്ല. 

രാവണൻ ഇന്ദ്രനെയും മറ്റ് 33 ദൈവങ്ങളെയും തോൽപിച്ചെന്ന് സുന്ദരകാണ്ഡത്തിൽ പറയുന്നു. യമൻ, വരുണൻ, കുബേരൻ എന്നിവർക്ക് മേൽ നേടിയ വിജയം സ്പഷ്ടം. എന്നാൽ, ഉത്തരകാണ്ഡത്തിൽ കാണുന്നത്, മേഘനാദൻ രക്ഷിക്കും മുൻപ്, ഇന്ദ്രൻ കീഴ്‌പ്പെടുത്തിയ രാവണനെയാണ്. യമനെയും വേണ്ടവണ്ണം രാവണൻ കീഴ്‌പ്പെടുത്താനാവുന്നില്ല.

ആദ്യ ആറു കാണ്ഡങ്ങളിലും രാവണന് പാശുപതം ഉള്ളതായി പറയുന്നില്ല. എന്നാൽ, ഈ അസ്ത്രം രാവണൻ ഉത്തരകാണ്ഡത്തിൽ പ്രയോഗിക്കുന്നു. യുദ്ധകാണ്ഡത്തിൽ രാവണൻ മായികവിദ്യകൾ പഠിക്കും മുൻപേ നിവാതകവചന്മാരെ തോൽപിക്കുന്നു. എന്നാൽ, ഉത്തരകാണ്ഡത്തിൽ അയാൾ,  നിവാതകവചന്മാരുമായി സന്ധിയിൽ എത്തുന്നു. നിവാതകവചന്മാരെ, ബ്രഹ്മാവിൻ്റെ വരം കിട്ടിയിട്ടും  രാവണൻ കീഴ്‌പ്പെടുത്തുന്നതായി മണ്ഡോദരി യുദ്ധകാണ്ഡത്തിൽ പറയുന്നു പോലുമുണ്ട്.

കിഷ്‌കിന്ധകാണ്ഡത്തിൽ, ഇന്ദ്രൻ വജ്രായുധം കൊണ്ട് ആക്രമിച്ചപ്പോൾ, ബാലാഹനുമാന് പരുക്കേറ്റില്ല. എന്നാൽ, ഉത്തരകാണ്ഡത്തിൽ, ബാലഹനുമാനെ ഇന്ദ്രൻ കൊല്ലുന്നു; ബ്രഹ്മാവ് പുനരുജ്ജീവിപ്പിക്കുന്നു. കിഷ്‌കിന്ധകാണ്ഡത്തിൽ, ബ്രഹ്മാവും ഇന്ദ്രനും മാത്രമാണ്, ഹനുമാന് വരം കൊടുക്കുന്നത്. ഉത്തരകാണ്ഡത്തിൽ, ശിവനൊഴിച്ച് സകലരും വരം നൽകുന്നു.

ഭൂമിയിലെ ക്ഷത്രിയരെ മൊത്തം രാവണൻ തോൽപിച്ചെന്ന് യുദ്ധകാണ്ഡത്തിൽ മന്ത്രിമാർ പുകഴ്ത്തുന്നുണ്ടെങ്കിലും, ഉത്തരകാണ്ഡത്തിൽ, കാർത്തവീര്യാർജ്ജുനൻ, രാവണനെ തോൽപിക്കുന്നു.

ആദ്യത്തെ ആറു കാണ്ഡങ്ങളിൽ, സീതയ്ക്ക് വേണ്ടി ധാരാളം പോരാട്ടങ്ങളിൽ ഏർപ്പെടുന്ന രാമൻ, ഉത്തരകാണ്ഡത്തിൽ, പ്രജകളുടെ ആരോപണങ്ങളാൽ, സീതയെ ഉപേക്ഷിക്കുന്നു. യുദ്ധകാണ്ഡത്തിൽ അഗ്നിപരീക്ഷയ്ക്ക് രാമൻ സീതയോട് ആവശ്യപ്പെടുന്നില്ല എന്നോർക്കണം. അത്, സീത തന്നെ തയ്യാറാവുന്നതാണ്. 


രാമൻ്റെ പതിനായിരം വർഷ ഭരണത്തിൽ, പ്രജകൾ സമാധാനത്തിൽ കഴിഞ്ഞെന്ന് യുദ്ധകാണ്ഡത്തിൽ പറയുന്നു. എന്നാൽ, ഉത്തരകാണ്ഡത്തിൽ, ശംബൂകനെ കൊന്നതു തന്നെ ജനരോഷം ക്ഷണിച്ചു വരുത്തുന്നു. ശംബൂക തപസ്സിനാൽ ബ്രാഹ്മണ ബാലൻ രോഗം വന്ന് മരിച്ചെന്നൊക്കെ പറയുന്നത്, അസംബന്ധമാണ്. ഇതിന് വിരുദ്ധമായി, രാമഭരണത്തിൽ എന്നും സമാധാനമായിരുന്നു എന്ന് വിവരിക്കുന്ന യുദ്ധകാണ്ഡ ശ്ലോകങ്ങൾ ഇതാ:

आसन्वर्षसहस्राणि तथा पुत्रसहस्रिणः |
निरामया विशोकाश्च रामे राज्यं प्रशासति ||

(രാമൻ രാജ്യം ഭരിക്കുമ്പോൾ, പ്രജകൾ ആയിരക്കണക്കിന് വർഷങ്ങൾ, ആയിരക്കണക്കിന് സന്താനങ്ങളുമായി, രോഗദുഃഖങ്ങളില്ലാതെ ജീവിച്ചു.)

ब्राह्मणाः क्षत्रिया वैश्याः शूद्रा लोभविवर्जिताः |
स्वकर्मसु प्रवर्तन्ते तुष्ठाः स्वैरेव कर्मभिः ||
आसन् प्रजा धर्मपरा रामे शासति नानृताः |

(ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ താന്താങ്ങളുടെ കർമ്മങ്ങൾ ചെയ്ത് ദുരയില്ലാതെ തൃപ്തിപ്പെട്ടു. രാമഭരണത്തിൽ, കള്ളമില്ലാതെ, ധാർമ്മികമായി ജീവിച്ചു. 

सर्वे लक्षणसम्पन्नाः सर्वे धर्मपरायणाः ||
दशवर्षसहस्राणि रामो राज्यमकारयत् |

അങ്ങനെയുള്ള സ്ഥലത്ത്, ശംബൂകവധം അസംബന്ധമാണ്. വാല്മീകി രാമായണം പട്ടാഭിഷേകത്തോടെ അവസാനിക്കുന്നു. സഹോദരന്മാരും ബന്ധുക്കളും സീതാ മാതാവും മറ്റുള്ളവരുമൊന്നിച്ച് പിന്നീട് നൂറുകണക്കിന് അശ്വമേധയാഗങ്ങൾ നടത്തി പതിനായിരം വർഷങ്ങൾ രാമരാജ്യം പരിപാലിച്ചു എന്ന ശുഭപര്യവസായി കഥയായി അത് തീരുന്നു. അദ്ദേഹം വൈകുണ്ഠത്തേക്ക് പോയി എന്ന് പറയുന്നു. 

അതു കൊണ്ട്, കഥ തീരുന്നതിനാൽ, യുദ്ധകാണ്ഡത്തിന് അവസാനം, ഫലശ്രുതി:

विनायकाश्च शाम्यन्ति गृहे तिष्ठन्ति यस्य वै |
विजयेत महीं राजा प्रवासि स्वस्तिमान् भवेत् ||

ഈ ഇതിഹാസം ശ്രദ്ധയോടെ വീട്ടിൽ കേട്ടാൽ, സർവ വിഘ്നവും അകലും. രാജാവ് ഭൂമിയെ കീഴടക്കും. വീട്ടിൽ നിന്ന് ദൂരെയുള്ളവന് ശാന്തി. 

ഉത്തരകാണ്ഡം വാല്മീകി ഉദ്ദേശിച്ചിരുന്നെങ്കിൽ, യുദ്ധകാണ്ഡത്തിന് ഒടുവിൽ, ഇങ്ങനെ ഫലശ്രുതി എഴുതില്ലായിരുന്നു. കാവ്യങ്ങൾ അവസാനിക്കുന്നത്, ഇങ്ങനെ, ഫലശ്രുതിയിലാണ്. അങ്ങനെയെങ്കിൽ, ബാലകാണ്ഡത്തിൽ, ഉത്തരകാണ്ഡം ഉണ്ടെന്ന് പറയുന്നത്, പിന്നീട് എഴുതി ചേർത്തത് ആകണം. 

വാല്മീകി എഴുതിയത് തന്നെ 

എന്നാൽ, വാല്മീകി എഴുതിയതു തന്നെയാണ് എന്ന് വാദിക്കുന്ന പണ്ഡിതമതം പ്രബലമാണ്.

രാമൻ്റെ ജീവിതത്തെ വിമർശനവിധേയമാക്കുന്ന രണ്ടു സംഭവങ്ങൾ, സീതാപരിത്യാഗവും ശംബൂകവധവും നടക്കുന്നത്, ഉത്തരകാണ്ഡത്തിലാണ്. രാമായണത്തിൽ പറയുന്നത്, 'സീതാവിസർജ്ജനം എന്നാണ്. ഉപേക്ഷിച്ചതോ തന്നെത്താൻ പോകാൻ അനുവദിച്ചതോ ആകാം.  

ഈ രണ്ടു സംഭവങ്ങൾ കാരണമാണ്, കപടമതേതര ഇടതുപക്ഷം രാമനെ മാർക്സിസ്റ്റായി ഇനിയും കൂട്ടാത്തത്. ഈ കാരണങ്ങളാൽ അവർക്ക് രാമൻ പുരുഷമേധാവിത്തം, ഷണ്ഡത്വം, വർഗീയത എന്നിവയുടെ പ്രതീകമാണ്. അദ്ദേഹം, മര്യാദാ പുരുഷോത്തമൻ ആവില്ല. ഗർഭിണിയായ ഭാര്യയെ ആണ് ഉപേക്ഷിക്കുന്നത്; (ഗർഭിണിയായ ഒരു വാരസ്യാരെ വി ടി ഭട്ടതിരിപ്പാട് നല്ല വിവാഹാലോചന വന്നപ്പോൾ, ഉപേക്ഷിച്ചിട്ടുണ്ട്.)

ഈ വിമർശത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാർഗം, ഉത്തരകാണ്ഡം പ്രക്ഷിപ്തം എന്നു പറയുന്നതാണ്. അങ്ങനെ പറയാതിരിക്കാൻ എന്താണ്, വഴി?

ഈ രണ്ടു സംഭവങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടുമോ സ്‌മൃതികളും പുരാണങ്ങളുമായി 14 ഇടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. 

രാമൻ സീതയെ കാട്ടിൽ ഉപേക്ഷിക്കുന്നത്, വരുന്ന ഇടങ്ങൾ:

വാല്മീകിരാമായണം, ബാലകാണ്ഡം, 3:38 
ഭാഗവതം 9, 11:8 മുതൽ 
പത്മപുരാണം, പാടലകാണ്ഡം, അദ്ധ്യായം 125. ഇവിടെ അനന്തശേഷനും വാൽസ്യായന മഹർഷിയും തമ്മിൽ രാമനും സീതയും പിരിയാനുള്ള യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുന്നു.
പത്മപുരാണം, ഉത്തരകാണ്ഡം, അദ്ധ്യായം 255 
അഗ്നിപുരാണം, 11:10 
ആനന്ദരാമായണം, ഉത്തരരാമചരിതം, ജന്മകാണ്ഡം, സർഗം 3.
ആദ്ധ്യാത്മരാമായണം, ഉത്തരകാണ്ഡം, അദ്ധ്യായം 4. ബ്രഹ്മാണ്ഡപുരാണം, ഉത്തരകാണ്ഡം.
ശ്രീ ഗാർഗ സംഹിത, ഗോലോക കാണ്ഡം, അദ്ധ്യായം 4.
മധ്വാചാര്യർ, മഹാഭാരത താൽപര്യ നിർണയം അദ്ധ്യായം 9 ൽ സീതാപരിത്യാഗം അംഗീകരിച്ചിട്ടുണ്ട്.

ശംബൂകവധം പരാമർശിക്കുന്ന ഇടങ്ങൾ:

പത്മപുരാണം, സൃഷ്ടികാണ്ഡം, അദ്ധ്യായം 26 
പത്മപുരാണം, ഉത്തരകാണ്ഡം, അദ്ധ്യായം 255 
ആനന്ദരമായണം, ഉത്തരരാമചരിതം, രാജ്യകാണ്ഡം 1:10 
ആദ്ധ്യാത്മരാമായണം, ഉത്തരകാണ്ഡം, അദ്ധ്യായം 4. ബ്രഹ്മാണ്ഡപുരാണം, ഉത്തരകാണ്ഡം.


മധ്വാചാര്യർ, മഹാഭാരത താൽപര്യ നിർണയം അദ്ധ്യായം 9 ൽ ഇത് പറഞ്ഞിരിക്കുന്നു. ജംഘ എന്ന അസുരൻ വേഷം മാറി ശംബൂകൻ എന്ന ശൂദ്രനായി എത്തിയതാണെന്ന് അദ്ദേഹം പറയുന്നു. പാർവതിയിൽ നിന്ന് വരം നേടി രുദ്രനായി ലോകനിഗ്രഹത്തിന് ശ്രമിക്കുകയായിരുന്നു, ഇയാൾ. 
ഗാർഗസംഹിത, മഥുരാകാണ്ഡം, അദ്ധ്യായം 10. അയോദ്ധ്യയിൽ വിവാദം സൃഷ്ടിച്ച അലക്കുകാരൻ, മഥുരയിൽ കംസഭൃത്യനായി ജനിക്കുന്നു. കൃഷ്ണനോട് അപമര്യാദയായി പെരുമാറിയപ്പോൾ, കൃഷ്ണൻ നിഗ്രഹിച്ചു.

ഇതിൽ നിന്ന് സിദ്ധിക്കുന്നത്:

ഉത്തരകാണ്ഡം വാല്മീകിയുടേത് അല്ല എന്ന് വാദിച്ചാൽ, ഇവയും വിശ്വാസ്യത ഇല്ലാത്ത പുരാണങ്ങൾ എന്ന് കരുതേണ്ടി വരും. വേദസാഹിത്യത്തിൽ പലതും നീക്കേണ്ടി വരും; അതിന്, മാനദണ്ഡം നിശ്ചയിക്കേണ്ടി വരും. ഹനുമാൻ ഒരു മല മുഴുവൻ ഹിമാലയത്തിൽ നിന്ന്, ലക്ഷ്മണനെ സുഖപ്പെടുത്താനുള്ള മരുന്നിനായി ലങ്കയിലേക്ക് കൊണ്ടു പോകുന്നത് മിത്താണ് എന്നൊരു മാർക്സിസ്റ്റ് വാദിച്ചാൽ, ഉടനെ അത് പ്രക്ഷിപ്തമാണെന്ന് പുരോഗമന ഹിന്ദുക്കൾ പറയുന്ന സ്ഥിതി ഉണ്ടാകുന്നത് ശരിയല്ല. സർ വില്യം ജോൺസ് ഇൻഡോളജി സ്ഥാപിച്ചതിന് പിന്നാലെ, നമ്മുടെ പണ്ഡിതർ ഇത്തരം ശങ്കകൾ ഉയർത്തുന്ന സ്ഥിതി സംജാതമായി.

വടുക്കളോടെയാണ്, വാല്മീകി രാമനെ അവതരിപ്പിച്ചിരിക്കുന്നത്. ആ സാഹചര്യത്തിൽ രാമന് സീതയെ ഉപേക്ഷിക്കാനേ കഴിയുമായിരുന്നുള്ളൂ. സീതയെ സമ്പൂർണമായി അദ്ദേഹം സ്നേഹിച്ചിട്ടും, സാഹചര്യം അതായിരുന്നു. അധികാരത്തിൽ ഇരിക്കുന്നയാളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രിയപ്പെട്ടതും ത്യജിക്കേണ്ടി വരുന്നു. സീതയെ ഉപേക്ഷിച്ച രാമൻ മൂന്നു ദിവസം കരഞ്ഞുവെന്ന് പറയുന്നുണ്ട്. അശ്വമേധത്തിന് കാഞ്ചന സീതയെ പ്രതിഷ്ഠിക്കുന്ന, ഏകപത്നീവ്രതക്കാരനായ രാമനെ മറക്കരുത്.

രാമനും സീതയും വിഷ്ണുവും ലക്ഷ്മിയും ആകയാൽ, വിച്ഛേദം, ഭൗതികതലത്തിൽ മാത്രമാണ്. തനിക്ക് സമീപം, വാല്മീകിയുടെ ആശ്രമത്തിലാണ് സീതയെ ഉപേക്ഷിച്ചത്. അസുരന്മാർക്ക് അഭയം നൽകിയ ഭൃഗു മുനിയുടെ ഭാര്യ കാവ്യമാതയെ വിഷ്ണു കൊന്നു. ഭൃഗു, വിഷ്ണുവിനെ ശപിച്ചു. അതു കാരണമാണ്, സീതയെ ഉപേക്ഷിച്ചത്. സീതയുടെ ബാല്യത്തിൽ ഒരു തത്തയുടെ ശാപവുമുണ്ട്. 

ശംബൂക നിഗ്രഹത്തിലുള്ളതും ധർമ്മവിചാരമാണ്, ജാതിയല്ല. യുദ്ധകാണ്ഡം 124:128 ൽ പറയുന്നു:

ब्राह्मणाः क्षत्रियाः वैश्याः शूद्रा लोभविवर्जिताः: |
स्वकर्मसु प्रवर्तन्ते तुष्टाः स्वैरेव कर्मभिः ||

(ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർക്ക് ദുരയുണ്ടായിരുന്നില്ല. വർണാശ്രമധർമ്മം ആചരിച്ച് എല്ലാവരും തൃപ്തിയോടെ ജീവിച്ചു.)

വേദസാഹിത്യത്തിൽ പറയുന്നത്, കലിയുഗത്തിനു മുൻപ്, രാമരാജ്യത്തിൽ എന്നല്ല, ഏതു രാജ്യത്തിലും അവനവൻ്റെ കർമ്മ, ധർമ്മങ്ങൾ അനുഷ്ഠിക്കാനാണ്. ഭഗവദ്ഗീത 4:13 ൽ പറയുന്നു:

Chaturvarnya maya srshtam guna karma vibhagashah.

ഗുണകർമ്മങ്ങൾ കൊണ്ടാണ്, ജാതി കൊണ്ടല്ല വർണ്ണം നിശ്ചയിക്കുന്നത്. ജാതി അന്നില്ല. അജ്ഞാനിയായ ഏതൊരാളും ശൂദ്രനാണ്. വർണ്ണം എന്നാൽ, profession ആണ്. രാമൻ ജീവിച്ച ത്രേതായുഗത്തിൽ ബ്രാഹ്മണനും ക്ഷത്രിയനുമാണ്, തപസ്സ്, ജോലിയുടെ ഭാഗമായിരുന്നത്. 

പല വൈകൃതങ്ങളുമുള്ള ഓഷോ രജനീഷ്, ഇതെടുത്ത് ഒരു പ്രഭാഷണത്തിൽ വളച്ചൊടിച്ചത്, Bodhidharma: The Greatest Zen Master എന്ന പുസ്തകത്തിൽ:
Buddha could not accept Rama as an incarnation of God because Rama killed a sudra, a young man, by pouring hot liquid lead into his ears because he had been listening while hiding behind a tree when a few Brahmins were reciting the VEDAS. The sudras were not allowed to read; they were not allowed even to listen! What kind of culture has this country created, where one-fourth of the people are not even allowed to listen to its religious scriptures?

ശ്രീരാമൻ ഒരു ശൂദ്രൻ്റെ കാതിൽ ദ്രാവകം ഒഴിച്ച് കൊന്നതിനാൽ, ബുദ്ധൻ, രാമന് എതിരായിരുന്നു എന്നാണ്, രജനീഷ് പറഞ്ഞിരിക്കുന്നത്! അസംബന്ധം.
അംബേദ്‌കർ Annihilation of Caste എന്ന പുസ്തകത്തിൽ ശംബൂക കഥ പറയുന്നുണ്ട്. വേദം പഠിക്കുന്ന ശൂദ്രൻ്റെ കാതിൽ ഈയം ഒഴിക്കണമെന്ന വാചകം  'മനുസ്‌മൃതി'യിൽ നിന്നാണെന്ന് അംബേദ്‌കർ അബദ്ധം പറഞ്ഞത്, ആളുകൾ വിശ്വസിച്ചു. അരുന്ധതി റോയ് ആമുഖം എഴുതിയ പുതിയ പതിപ്പിൽ, ഇത്,   'ഗൗതമസൂത്രത്തി'ൽ ആണെന്ന് അടിക്കുറിപ്പ് ചേർത്തിട്ടുണ്ട്. അതാണ്, ശരി. ആ ഗ്രന്ഥത്തിലെ 12:4 -6 വാക്യങ്ങൾ. എന്നാൽ, 'ഗൗതമസൂത്രം' ഇന്ത്യയിൽ ഒരു രാജവംശത്തിലും നീതിസംഹിത ആയിരുന്നില്ല. ഇങ്ങനെ ആരെയെങ്കിലും ശിക്ഷിച്ചതായി ചരിത്രത്തിലും ഇല്ല.

ജൈനസാഹിത്യത്തിൽ, ശംബൂകൻ, ശൂർപ്പണഖയുടെ മകനാണ്.

(ഐ ടി പ്രൊഫഷനൽ ആയിരുന്ന് സന്യാസിയായ സർവ്വമംഗൽ ഗൗർദാസിനോട് കടപ്പാട്.)


© Ramachandran


 







 



Sunday 13 August 2023

കേരളം അറിയാത്ത മാർക്സ്

മൗലികതയില്ലാതെ മാർക്സ് 


പതിനേഴാം വയസിൽ (1835) ബോൺ സർവകലാശാലയിൽ പഠനം തുടങ്ങിയെങ്കിലും ഒരു വർഷത്തിന് ശേഷം മാർക്സിനെ പിതാവ് ഹെൻറിച്ച് അരാജകത്വം നിമിത്തം അവിടന്ന് മാറ്റുകയായിരുന്നു. കുടുംബത്തിന് താങ്ങാൻ ആവുന്നതിനേക്കാൾ പണം മാർക്‌സ് ചെലവിട്ടു. ഇങ്ങനെ ചെലവാക്കൽ ആയുഷ്‌കാല ശീലമായി. പഠിക്കുമ്പോൾ ട്രയർ ടാവേൺ മദ്യ ക്ലബിലെ 50 അംഗങ്ങളിൽ ഒരാളായി. അതിൻറെ അഞ്ചു പ്രസിഡന്റുമാരിൽ ഒരാളുമായി. മാർക്സിനെ രാത്രി കുടിച്ചു ബഹളമുണ്ടാക്കിയതിന് സർവകലാശാല 24 മണിക്കൂർ തടവിലിട്ടു.

1836 ൽ രണ്ടു ചേരികളായി വിദ്യാർത്ഥികൾ തിരിഞ്ഞ്‌ നടത്തിയ സംഘട്ടനത്തിൽ മാർക്സിന് ഇടതു കണ്ണിന് മുകളിൽ പരുക്കേറ്റു. ആയുധങ്ങൾ കൈവശം വച്ചതിന് മാർക്സിനെ പിടിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. ഇങ്ങനെ ബോണിൽ ഒരു വർഷം തുലച്ചപ്പോഴാണ്, മാർക്സിനെ ബെർലിൻ സർവകലാശാലയിലേക്ക് മാറ്റിയത്. അപ്പോൾ ജെന്നിയുമായി മനസമ്മതം കഴിഞ്ഞിരുന്നു. മാർക്‌സിന്റെ ജൂത കുടുംബം നേരത്തെ ക്രിസ്‌തു മതത്തിലേക്ക് മാറിയിരുന്നു.

മാർക്സ് 

വിദ്യാർത്ഥിയായിരുന്നപ്പോൾ, മാർക്സ്, ഹെഗലിനെ പിന്തുണയ്ക്കുന്ന യങ് ഹെഗേലിയൻസ് ഗ്രൂപ്പിൽ പെട്ടു. മുൻ തലമുറ ആരാധിച്ചിരുന്ന ഗുരുവായിരുന്നു, ഹെഗൽ.

മോഷണം

ഹെഗൽ കഴിഞ്ഞാൽ, മാർക്‌സ് വിപുലമായി പകർത്തിയത്, ലുഡ്വിഗ് ഫോയർബാക്കിനെയാണ്. ഹെഗലിനെ വായിച്ചു തീർത്തപ്പോഴാണ്, 1841 ൽ ഒരു ബോംബ് പോലെ ഫോയർബാക്കിന്റെ The Essence of Christianity എന്ന പുസ്തകം വന്നു വീണത്. മാർക്‌സ് ഇച്ഛിച്ച പോലെ, മനുഷ്യനാണ് ദൈവമെന്ന് സമർത്ഥിച്ച ക്രിസ്‌തു മത ഖണ്ഡനമായിരുന്നു, അത്.

പണ്ഡിത കുടുംബത്തിൽ ജനിച്ച ഫോയർബാക്ക് (1804 -1872) തത്വ ചിന്തകൻ മാത്രമല്ല, നരവംശ ശാസ്ത്രജ്ഞനുമായിരുന്നു. യുവ ഹെഗേലിയൻ സംഘത്തോട് ചേർന്ന് നിന്ന അദ്ദേഹത്തിൻറെ ചിന്തകൾ 'വൈരുദ്ധ്യാത്മക ഭൗതിക വാദം' (dialectical materialism) വികസിപ്പിക്കുക മാത്രമല്ല, അദ്ദേഹം ഹെഗലിനും മാർക്‌സിനുമിടയിൽ പാലമാവുകയും ചെയ്‌തു. ഹെഗലിന്റെയും ഫോയർബാക്കിന്റെയും പുസ്തകങ്ങളിലെ ഖണ്ഡികകൾ ചേർത്ത് വച്ചാൽ മാർക്‌സിസം കിട്ടും.

ഹെഗലിന് എതിരായ ഫോയർബാക്കിന്റെ ആക്രമണത്തിൽ നിന്ന് രണ്ട് ആശയങ്ങൾ മാർക്‌സ് സ്വീകരിച്ചു. ഫോയർബാക്കിന്റെ ഭൗതിക വാദം ഒന്ന്. രണ്ട്, ഹെഗലിനെ തല കീഴായി നിർത്തൽ. അങ്ങനെ ചെയ്‌താൽ, ഭൗതിക ലോകത്തെ മനുഷ്യ ജീവിത സ്വഭാവം വെളിപ്പെടും; ദൈവ പ്രത്യക്ഷം, അപ്രത്യക്ഷമാകും.

സത്യത്തെ ശീർഷാസനത്തിൽ നിർത്തുന്ന ഈ സമ്പ്രദായം, ലോകമാകെ മാർക്സിസ്റ്റുകൾ പകർത്തി.

ഹെഗലിൻറെ വിചാരം പകർത്തി, ദൈവത്തെ വിച്ഛേദിച്ച സ്ഥലത്ത് മാർക്‌സ് പണത്തെ പ്രതിഷ്ഠിച്ചു. പണം, അദ്ദേഹത്തിൻറെ ജൂത പാരമ്പര്യത്തിൽ പ്രധാനമായിരുന്നു.

'ഹെഗലിൻറെ നന്മയുടെ തത്വ ശാസ്ത്ര നിരൂപണത്തിന് ഒരാമുഖം' എന്ന പ്രബന്ധം എഴുതി. ഇത് പൂര്ണമായില്ലെങ്കിലും, മാർക്സിസത്തിൻറെ ഉറവിടമാണ്. ഇതിലാണ് ആദ്യമായി 'തൊഴിലാളി വർഗ ദൗത്യം' വന്നത്.

ആമുഖത്തിൻറെ ആദ്യ ഖണ്ഡികയിൽ ആദ്യമായി, കുപ്രസിദ്ധമായ 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' (the opium of the people) എന്ന പ്രയോഗം വന്നു. മുഴുവൻ ഇങ്ങനെ:

Religion is the sigh of the oppressed creature, the heart of the heartless world, and the soul of the soulless conditions. It is the opium of the people.

ഇതച്ചടിച്ച മാർക്‌സിന്റെ മാസികയ്ക്ക് ആയിരം കോപ്പി മാത്രമായതിനാൽ, മരണാനന്തരമാണ് ഇതറിയപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ,സമാന വാക്യങ്ങൾ പലരും എഴുതിയിരുന്നു. 1798 ൽ നൊവാലിസിന്റെ 'പരാഗം ' എന്ന കൃതിയിൽ, ഈ വാചകം കാണാം. മാർക്‌സ് എഴുതുന്നതിന് മൂന്ന് വർഷം മുൻപ് 1840 ൽ ഈ വാചകം, ഹെൻറിച്ച് ഹെയിൻ,  ലുഡ്വിഗ് ബോണിനെപ്പറ്റിയുള്ള പ്രബന്ധത്തിൽ എഴുതി. മാർക്‌സ് മരിച്ച് നാലു വർഷം കഴിഞ്ഞ് ചാൾസ് കിങ്‌സ്‌ലി, ചർച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ചട്ടത്തിലും എഴുതി. കറപ്പ് അക്കാലത്ത്, വേദനാ സംഹാരി ആയിരുന്നു.

 മാർക്‌സ് യേശുവിൻറെ സ്ഥാനത്ത് തൊഴിലാളിയെ പ്രതിഷ്ഠിച്ചു. മാർക്‌സിസ പ്രതിഷ്‌ഠ നടക്കുമ്പോഴും, ബിംബം മതപരം തന്നെ: ഉത്ഥാനം അഥവാ ഉയിർപ്പ്.

മതമായിരുന്നു അടിത്തറ എന്നറിയാൻ 'ജൂത പ്രശ്നത്തെപ്പറ്റി' എന്ന ലേഖനം വലിയ തെളിവാണ്. പണം ദൈവമായ കച്ചവടത്തിൻറെ അന്യവൽകൃത ലോകത്ത് മനുഷ്യൻ സാമ്പത്തിക അന്യത്വം അനുഭവിക്കുന്നുവെന്ന് മാർക്‌സ് പറയുന്നു. ആധുനിക കച്ചവട ലോകം, പണാരാധനയുടെ മതലോകമാണ്. പണാരാധന ജൂതക്രമമാണ്. ജൂതർ ഇന്ന് മതലോകമോ വംശീയതയോ അല്ല, പ്രായോഗിക സ്വാർത്ഥതയുടെയും അഹന്തയുടെയും മതമാണ്. പണാധികാരം വഴി ജൂതർ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുകയും പൊതു സമൂഹ മാത്സര്യത്തിൽ അധീശത്വം വഹിക്കുകയും ചെയ്‌തു. മാർക്‌സ് പറയുന്നു:

"പണമാണ് ഇസ്രയേലിൻറെ അസൂയാലുവായ ദൈവം.വേറൊരു ദൈവത്തെയും അത് സഹിക്കില്ല. പണം മനുഷ്യൻറെ ദൈവങ്ങളെ സ്ഥാനഭ്രഷ്ടരാക്കി,അവയെ ഉൽപന്നങ്ങളാക്കി മാറ്റുന്നു".

1843 ശിശിരത്തിലാണ് മാർക്‌സ് സാമ്പത്തിക ശാസ്ത്രം വായിക്കാൻ തുടങ്ങിയത്. 1844 വസന്തം ആകുമ്പോൾ ബോയിസ് ഗിൽബെർട്, ഫ്രാങ്സ്വാ ക്വിസ്‌നെ (17 -o നൂറ്റാണ്ടിൻറെ അവസാനം) മുതൽ ജെയിംസ് മിൽ, ഴാങ് സേ വരെയുള്ളവരെ വായിച്ച് കുറിപ്പുകൾ എടുത്തു. മാർക്‌സ് പേര് വെളിപ്പെടുത്താത്ത ഫ്രഞ്ച്, ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളോടും ജർമൻ എഴുത്തുകാരോടും വെയ്റ്റ്ലിങ്, ഹെസ്, എംഗൽസ് എന്നിവരോടും കടപ്പാട് രേഖപ്പെടുത്തി. എംഗൽസ് എഴുതിയ Outlines of a Critique of Political Economy എന്ന പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരീസ് രേഖകളിൽ നന്നായുണ്ട്. സ്വകാര്യ സ്വത്തിൻറെയും അതുണ്ടാക്കുന്ന മത്സരത്തിൻറെയും വിമർശമാണ്, ഈ പ്രബന്ധം. ഉൽപാദന, മൂലധന പ്രതിസന്ധി ഇതിൽ വിഷയമാണ്. ഇതിൽ നിന്നുള്ള ഉദ്ധരണികൾ മൂലധന ത്തിൽ പലയിടത്തും കാണാം. ഇത് കഴിഞ്ഞാൽ മാർക്‌സ് നന്നായി പകർത്തിയിരിക്കുന്നത്, ഫോയർബാക്കിൽ നിന്നാണ്.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മാർക്‌സ് മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചു: ജർമൻ എഴുത്തുകാരൻ വില്യം ഷുൾസ് തൊഴിലാളികളുടെ പാപ്പരീകരണം, യന്ത്രങ്ങൾ വരുത്തുന്ന അമാനവീകരണം എന്നിവയെപ്പറ്റി എഴുതിയ പ്രബന്ധം, മുതലാളിത്തം തൊഴിലാളിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നാശത്തെപ്പറ്റി കോൺസ്റ്റാന്റിൻ പെക്വർ എഴുതിയ പ്രബന്ധം, തൊഴിലാളി വർഗ്ഗത്തിൻറെ ചൂഷണത്തെപ്പറ്റി യൂജിൻ ബുറെറ്റ് എഴുതിയ പുസ്തകം,എന്നിവ.

വാഗ്‌ദത്ത ഭൂമി

മാർക്സിസത്തിൻറെ അടിവേരിളക്കുന്ന കൽപന, അത് വാഗ്‌ദത്ത ലോകം മുന്നോട്ട് വയ്ക്കുന്നു എന്നതാണ്. ഇത് മാർക്‌സ് തട്ടിത്തെറിപ്പിച്ച ആശയ വാദത്തിന്റെ മറ്റൊരു രൂപമാണ്. മതത്തിൻറെ ലോകം, ഹെഗലിൻറെ ലോകം, വിഭ്രാന്തിയാണ് (Illusion) എന്ന വിമര്ശത്തിൽ  നിന്ന് ഫോയർബാക്കും മാർക്‌സും എത്തിപ്പെട്ടത്, മറ്റൊരു വിഭ്രാന്ത ലോകത്താണ്. പുതിയൊരു യാഥാർഥ്യം ഉണ്ടാക്കാനും വേറൊരു മതം സൃഷ്ടിക്കേണ്ടി വന്നു.

ജൂത പുരോഹിത പാരമ്പര്യത്തിലാണ് മാർക്‌സ് ജനിച്ചത്. ക്രിസ്ത്യൻ ഭരണ കൂടം നില നിന്ന പ്രഷ്യയിൽ ജോലി സംരക്ഷിക്കാൻ മാർക്‌സിന്റെ പിതാവ് ഹെൻറിച്ചിന് ക്രിസ്‌തുമതം സ്വീകരിക്കേണ്ടി വന്നു. ആറാം വയസിൽ ക്രിസ്ത്യാനി ആയി ജ്ഞാന സ്നാനവും ചെയ്‌ത മാർക്‌സ്, ഫോയർബാക്ക് ക്രിസ്‌തു മതത്തെ നിരാകരിച്ചപ്പോൾ അത് സ്വാഗതം ചെയ്‌തത്‌, സ്വാഭാവികം. കാന്റും ഹെഗലും ക്രിസ്ത്യാനികൾ ആയിരുന്നു -ദൈവ രാജ്യമുണ്ട്.

വാഗ്‌ദത്ത ലോകം, മാർക്സിന് പൈതൃകമായി കിട്ടിയ ജൂത മതത്തിൽ ഉള്ളതാണ്. അതാണ് ഹീബ്രൂ ബൈബിളിൻറെ നട്ടെല്ല്. ഒരു ക്ഷാമ കാലത്ത് യാക്കോബും 12 ഇസ്രയേൽ ഗോത്രങ്ങൾക്ക് ജന്മം നൽകിയ അവൻറെ പുത്രന്മാരും ഈജിപ്തിലേക്ക് കുടിയേറി. പെറ്റു പെരുകിയ അവർ അടിമകളായി പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ ക്രിസ്തുവിന് മുൻപ് ഏകദേശം 1250 ൽ അവരെ പ്രവാചകനായ മോശെയുടെ നേതൃത്വത്തിൽ യഹോവ മോചിപ്പിച്ചു. ആ പുറപ്പാടിൽ, മോശെ, റീഡ്‌സ് കടലിലെ (ചെങ്കടലും അല്ല, ഇന്നത്തെ അഖബ ഉൾക്കടൽ ആണെന്ന് ആധുനിക ഗവേഷകർ) വെള്ളം പകുത്തു. ഫറവോയും അയാളുടെ സൈന്യവും അതിൽ മുങ്ങി ചത്തു. 40 സംവത്സരങ്ങൾ ഇസ്രേലികൾ കാനാന് തെക്കുള്ള സിനായിയിൽ അലഞ്ഞു. സിനായ് മലയിൽ, യഹോവ, യിസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടു. അതാണ് പത്തു കൽപനകൾ. അവസാനം, മോശെയുടെ പിൻഗാമി ആയ യോശുവ പ്രവാചകൻ, ഗോത്ര വർഗത്തെ യോർദാൻ നദി കടത്തി കാനാനിൽ എത്തിച്ചു. അതായിരുന്നു, വാഗ്‌ദത്ത ഭൂമി.

വാഗ്‌ദത്ത ഭൂമിയിൽ എത്തിയ അവർ കാനാനിലെ ജനത്തെ കൂട്ടക്കൊല ചെയ്‌താണ് അവരുടെ ഭൂമി സ്വന്തമാക്കിയത്-രക്ത രൂക്ഷിത വിപ്ലവം. ഹീബ്രു ബൈബിളിലെ ഈ രൂപകമാണ്, മാർക്‌സിന്റെ വാഗ്‌ദത്ത ലോകത്തിന് ആധാരം. ഭരണ കൂടത്തിൻറെ കൊഴിഞ്ഞു പോക്ക് ഉൾപ്പെടെയുള്ള വിഭ്രാന്തികളാണ് അതിൻറെ സർവ്വേക്കല്ലുകൾ.

ഇന്ത്യയെപ്പറ്റി

മാർക്‌സ് ഇന്ത്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1853 -58 കാലത്ത്, ന്യൂയോർക് ഡെയിലി ട്രിബ്യുണി ൽ 33 ലേഖനങ്ങൾ എഴുതി. ഇതിൽ രണ്ടെണ്ണമാണ് കുപ്രസിദ്ധം.1853 ജൂൺ പത്തിന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം, ജൂലൈ 22 ന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ എന്നിവ. ആദ്യ ലേഖനം ട്രിബ്യുൺ ജൂൺ 25 നും (ലക്കം 3804) രണ്ടാമത്തേത് ഓഗസ്റ്റ് എട്ടിനും (ലക്കം 3840) പ്രസിദ്ധീകരിച്ചു.

ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം നടപ്പാക്കിയ, ചരിത്രത്തിൻറെ അബോധാത്മകമായ ഉപകരണമായിരുന്നു എന്ന വങ്കത്തം വിളമ്പിയതായിരുന്നു, ആദ്യ ലേഖനം. ഹനുമാൻ എന്ന കുരങ്ങിൻറെയും കാമധേനു എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാർക്‌സ് അതിൽ പറഞ്ഞു.

മാർക്‌സ് 1853 ൽ എഴുതാൻ ആരംഭിക്കുമ്പോൾ, ഇന്ത്യയെ നന്നായി പഠിച്ചതിന് തെളിവൊന്നുമില്ല. യാത്രാവിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും പിന്നെയാണ് വായിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖ ബ്രിട്ടീഷ് പാർലമെൻറ് പുതുക്കുന്ന ആ നേരത്ത്,ചില പാർലമെൻറ് രേഖകൾ വായിച്ചതിനെ തുടർന്നുണ്ടായ തോന്നലുകളോ തോന്ന്യാസങ്ങളോ ആണ് മാർക്‌സിന്റെ ഇന്ത്യ ലേഖനങ്ങൾക്ക് ആധാരമെന്ന് മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് തന്നെ പറയുന്നുണ്ട്. ഫ്രഞ്ച് വൈദ്യനായ ഫ്രാങ്സ്വാ ബെർണിയർ എഴുതിയ യാത്രാ വിവരണം, Travels in the Mogul Empire എന്ന പുസ്തകത്തെയും മാർക്‌സ് ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾക്ക് ആധാരമാക്കി.

ഫോയർബാക് 

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനം എന്ത് പറയുന്നു എന്ന് നോക്കാം:

ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നവരുമായി യോജിപ്പില്ലാത്തയാൾ ആണ് താനെന്ന് മാർക്‌സ് ആദ്യമേ പറയുന്നു. റിപ്പോർട്ടിൻറെ രണ്ടാം ഖണ്ഡികയുടെ ആദ്യ വാചകമാണ്, അത്. മൊത്തം ലേഖനത്തിൻറെ ആദ്യ വാചകം വിചിത്രമാണ്: ഏഷ്യൻ തോതിലുള്ള ഇറ്റലിയാണ് ഹിന്ദുസ്ഥാൻ. ഇന്ത്യയെ ഇറ്റലിയുമായി താരതമ്യപ്പെടുത്തി എഴുതാൻ വിവരമുള്ള ആരും ഇന്നുവരെ തയ്യാറായിട്ടില്ല.

മാർക്സിനെ ഉദ്ധരിക്കട്ടെ:

"പൗരസ്ത്യ ദേശത്തെ അയർലൻഡ് ആണ്, അത്. ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ ഈ സംലയനം, സുഖ ഭോഗങ്ങളുടെ ലോകവുംകഷ്ടപ്പാടുകളുടെ ലോകവും ലോകവും തമ്മിലുള്ള ഈ ചേരുവ, ഹിന്ദുസ്ഥാനിലെ പ്രാചീന മത പാരമ്പര്യങ്ങൾ വിഭാവനം ചെയ്‌തിട്ടുള്ള ഒന്നാണ്. അതിരു കടന്ന കാമാസക്തിയുടെയും ആത്മ പീഡനത്തോളം എത്തുന്ന സർവസംഗ പരിത്യാഗത്തിൻറെയും മതമാണ്, അത്. ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ്.ഭിക്ഷുവിൻറെയും അതേസമയം ദേവദാസിയുടെയും മതമാണ്, അത്.

ഇത്രയും പറഞ്ഞിട്ടാണ് താൻ ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നില്ലെന്ന് മാർക്‌സ് ആണയിടുന്നത്. തുടർന്ന് മാർക്‌സ്, ജാവയിലെ ഇംഗ്ലീഷ് ഗവർണർ സർ സ്റ്റാഫോർഡ് റാഫിൾസ് പഴയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പറ്റി നടത്തിയ വിലയിരുത്തൽ അതേ പടി ഉദ്ധരിച്ച്, ഡച്ചുകാരുടെ അനുകരണം മാത്രമാണ് ബ്രിട്ടൻ ഇന്ത്യയിൽ കാട്ടുന്നത് എന്ന് പറയുന്നു.

മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

"ഇന്ത്യയിലെ അധ്വാന ശീലമുള്ള,പുരുഷാധിപത്യമുള്ള നിർദോഷകരമായ സാമൂഹിക സംഘങ്ങൾ ചിന്നിച്ചിതറി,ചെറു ഘടകങ്ങളായി ലയിച്ചു തീർന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാർഗവും നഷ്ടപ്പെട്ടതും മനുഷ്യ വികാരത്തെ ഉലയ്ക്കുന്നതാണ്. എങ്കിലും നിർദോഷമെന്ന് തോന്നുന്ന ഈ അലസ ഗ്രാമ്യ ഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിൻറെ ഉറച്ച അടിത്തറ ആയിരുന്നത് എന്ന സത്യം വിസ്‌മരിച്ചു കൂടാ."

ഇന്ത്യയും ഏഷ്യ ആകെയും ഒരിക്കലും മാറാത്ത അലസ വ്യവസ്ഥയാണെന്ന സങ്കൽപം, മാർക്‌സിസം പോലെ തന്നെ, മാർക്‌സിന്റെ സ്വന്തമല്ല. ഹെഗൽ ഇല്ലെങ്കിൽ മാർക്‌സ് ഇല്ല. ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഢ്‌ഡിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നവോത്ഥാന ചിന്തകരായ ഹോബ്‌സ്‌, മോണ്ടെസ്ക്യൂ എന്നിവരെ പിൻപറ്റി ഒരു കൂട്ടം ചമച്ചതാണ്. ഇന്ത്യ അലസ വ്യവസ്ഥയാണെന്ന മണ്ടൻ ആശയവും മാർക്‌സ് ഹെഗലിൽ നിന്ന് മോഷ്ടിച്ചതാണ്.

ഇന്ത്യ ദരിദ്ര രാജ്യമായിരുന്നു എന്നും ഇപ്പോഴും ദരിദ്രമാണെന്നും പ്രസംഗിക്കുന്ന പണ്ഡിതന്മാരുണ്ട്. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ, ഇന്ത്യയുടെ വരുമാനം ബ്രിട്ടന്റേതിനെക്കാൾ 16 ഇരട്ടി ആയിരുന്നുവെന്ന് ജെഫ്രി മൂർ എഴുതിയ 'ഇന്ത്യ ബ്രിട്ടാനിക്ക' യിൽ വായിച്ചത് ഓർക്കുന്നു. മാർക്‌സ് ജീവിച്ച 19 -o നൂറ്റാണ്ടിൻറെ ഒടുവിൽ ബ്രിട്ടൻറെ ഇറക്കുമതിയിൽ 20 ശതമാനവും ഇന്ത്യയിൽ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ, ഇന്ത്യയിലേക്ക് ബ്രിട്ടൻ അയച്ചിരുന്നത്, 1265 കോടി രൂപയുടെ ചരക്കുകൾ ആയിരുന്നു!

മാർക്സ് തുടരുന്നു:

"ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണിൽ പെട്ട് അവൻ തൻറെ മേൽ ചാടി വീഴാൻ വന്നാൽ നിസ്സഹായനായി സ്വയം കുമ്പിട്ട് നിന്നിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കരുത്. മറുവശത്ത്, അന്തസ്സാര ശൂന്യമായ,ചൊടി കെട്ട ഈ വെറുങ്ങലിച്ച ജീവിതം, നിഷ്ക്രിയമായ ഈ നിൽപ്,വന്യവും ലക്ഷ്യ രഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഇന്ത്യയിലെ മതാചാരമായി മാറ്റുകയും ചെയ്‌തുവെന്ന വസ്‌തുതയും നാം വിസ്‌മരിക്കരുത്. ജാതി വ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാ ശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം, അവ, അവനെ ബാഹ്യ സാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്‌തത്‌ എന്നും സ്വയം വികസിച്ച ഒരു സാമൂഹ്യ വ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതി ദത്തമായ തലവിധിയാക്കി മാറ്റി, അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നൽകി എന്ന വസ്‌തുതയും നാം വിസ്മരിക്കരുത്. ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാൻ എന്ന കുരങ്ങിൻറെയും ശബള (കാമ ധേനു) എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു."

"ഇന്ത്യയിൽ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോൾ, ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാർത്ഥ താൽപര്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആ വിപ്ലവം നടത്തിയ രീതിബുദ്ധി ശൂന്യമായിരുന്നു എന്നും സംശയമില്ല.ഇവിടെ പ്രശ്‍നം അതല്ല.ഏഷ്യയിലെ സാമൂഹ്യ സ്ഥിതിയിൽ, അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിൻറെ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‍നം. ഇല്ലെന്നാണ് ഇതിനുത്തരം എങ്കിൽ,ഇംഗ്ലണ്ടിന്റെ അപരാധം എന്ത് തന്നെ ആയാലും, ഇങ്ങനെ ഒരു വിപ്ലവം നടത്തുന്നതിൽ അവർ ചരിത്രത്തിൻറെ അബോധാത്മക കരു ആണെന്ന് പറയേണ്ടി വരും."

ഹെഗൽ 

1853 ജൂലൈ 22 ന് മാർക്‌സ് എഴുതിയ 'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനം ഓഗസ്റ്റ് എട്ടിന് ട്രിബ്യുൺ പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിൽ മാർക്‌സ് എഴുതി:

''ബ്രിട്ടന് ഇന്ത്യയിൽ ഇരട്ട ദൗത്യമാണ് നിറവേറ്റാനുള്ളത്. ഒന്ന് സംഹാരാത്മകവും  മറ്റേത് ക്രിയാത്മകവും. ഏഷ്യാറ്റിക് സമൂഹത്തെ കടപുഴക്കി എറിയുക എന്നതാണ്, ആദ്യത്തേത്. ഏഷ്യയിൽ [പാശ്ചാത്യ സമൂഹത്തിൻറെ ഭൗതികമായ അടിത്തറ പാകുക എന്നതാണ്, രണ്ടാമത്തേത്."

"ആ രാജ്യത്തിന് ഭൂതകാല ചരിത്രം എന്നൊന്ന് ഉണ്ടെങ്കിൽ അത്,വെട്ടിപ്പിടിത്തങ്ങളുടെ ചരിത്രം അല്ലാതെ മറ്റൊന്നും അല്ല.ഇന്ത്യൻ സമൂഹത്തിന് ഒരു ചരിത്രവും ഇല്ലെന്ന്, കുറഞ്ഞപക്ഷം,അറിയപ്പെടുന്ന ചരിത്രമില്ലെന്ന് പറയേണ്ടി വരും.ചെറുത്തു നിൽക്കാത്ത,മാറ്റമില്ലാത്ത ആ സമൂഹത്തിൻറെ നിഷ്ക്രിയമായ അടിത്തറ മേൽ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ ഒന്നിന് പുറകെ ഒന്നായി എത്തിയ കയ്യേറ്റക്കാരുടെ ചരിത്രത്തെയാണ്, നാം അതിൻറെ ചരിത്രമായി കൊണ്ട് നടക്കുന്നത്. അതിനാൽ ബ്രിട്ടന് ഇന്ത്യ പിടിച്ചെടുക്കാൻ അവകാശമുണ്ടായിരുന്നോ എന്നതല്ല, ബ്രിട്ടൻ പിടിച്ചടക്കിയ ഇന്ത്യയെക്കാൾ,തുർക്കിയോ പേർഷ്യയോ റഷ്യയോ പിടിച്ചടക്കിയ ഇന്ത്യയെ നാം കൂടുതൽ ഇഷ്ടപ്പെടേണ്ടതുണ്ടോ എന്നതാണ്, നമുക്ക് മുന്നിലെ പ്രശ്‍നം."

ബ്രിട്ടൻ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച മാർക്സിന്, വെറും നാലു വർഷത്തിനുള്ളിൽ,1857 ൽ ആദ്യ സ്വാതന്ത്ര്യ വിപ്ലവം വഴി ചുട്ട മറുപടി കൊടുത്തു. 1857 ൽ ഝാൻസി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യ സമരം എന്ന് ചരിത്ര പുസ്തകങ്ങളിൽ സ്ഥിരമായി നാം വായിക്കുമെങ്കിലും, അതിനും 33 വർഷം മുൻപ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ്, മാർക്‌സും നമ്മിൽ ഭൂരിപക്ഷവും കാണാത്ത സത്യം.1824 ൽ അവർ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.

അടുത്ത ഖണ്ഡികയിൽ മാർക്‌സ്,  ഇന്ത്യയുടെ നാഗരികത മികച്ചതാണെന്ന് കണ്ടെത്തി സ്വയം ചെറുതാകുന്നു:

"ഇന്ത്യയെ ചവിട്ടി അരച്ച അറബികളും തുർക്കികളും താർത്താറുകളും മുഗളന്മാരും എല്ലാം ഭാരതവൽക്കരിക്കപ്പെട്ടു. ശാശ്വത ചരിത്ര നിയമത്താൽ എന്ന പോലെ, കാടന്മാരായ ആ  അധിനിവേശക്കാർ അവരുടെ പ്രജകളുടെ മൊത്തം നാഗരികതയ്ക്ക് കീഴടങ്ങി. ഇന്ത്യൻ നാഗരികതയെക്കാൾ ഉയർന്നതും അതിന് അപ്രാപ്യവുമായ ഒരു നാഗരികതയുമായി വരുന്ന ആദ്യ അധിനിവേശക്കാർ ബ്രിട്ടീഷുകാരായിരുന്നു."

മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ ലേഖനങ്ങളിൽ ചിലത്, പിൽക്കാലത്ത് അതേപടി 'മൂലധന'ത്തിൽ എടുത്തു ചേർത്തു.

അപ്പോഴും, സൈദ്ധാന്തികൻ അല്ലാത്ത ഇ എം എസ്, പത്തൊൻപതാം നൂറ്റാണ്ടിൽ തുടരുകയും, മാർക്‌സ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്‌തു. അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:

"ഇന്ത്യൻ സമൂഹം നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയിലും ജീർണതയിലും ആയിരുന്നു.അതിൻറെ നാശം അനിവാര്യമായിരുന്നു.നിശ്ചലതയിലും ജീർണതയിലും കിടന്ന പഴയ സമൂഹത്തെ മാറ്റി മറിക്കാൻ ആഭ്യന്തര ശക്തികൾ ഇല്ലാതെ വന്നതിനാൽ പുറത്തു നിന്ന് 15,16 നൂറ്റാണ്ടുകളിൽ വന്ന യൂറോപ്യൻ കച്ചവട ബൂർഷ്വാസി,പ്രത്യേകിച്ചും അവരിൽ കരുത്തരായ ബ്രിട്ടീഷ് കച്ചവട,വ്യവസായ ബൂർഷ്വാസി,'ചരിത്രത്തിൻറെ അബോധാത്മക കരു' ആകുകയായിരുന്നു.അതുകൊണ്ട്,വിപ്ലവകാരിയായ മാർക്‌സ് ഈ നാശത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചില്ല.അഗാധമായ മാനവികതയും ജനസ്നേഹവും നിമിത്തം അദ്ദേഹം ബ്രിട്ടൻറെ അടിച്ചമർത്തലിന് കീഴിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരോട് അനുതാപവും ബ്രിട്ടനോട് വെറുപ്പും പ്രകടമാക്കി."

ഹെഗലിൽ നിന്ന്:

മാർക്‌സ് മൗലിക ചിന്തകൻ അല്ല. സോവിയറ്റ് യൂണിയൻ മാർക്‌സ് എഴുതിയതെല്ലാം തപ്പിയെടുത്ത് ഇറക്കിയപ്പോൾ നിർബാധം മാർക്‌സ് പകർപ്പെഴുത്ത് നടത്തിയത് വെളിച്ചത്ത് വന്നു.

ഇന്ത്യയെ സംബന്ധിച്ച വ്യാഖ്യാനം മാർക്‌സ് മോഷ്ടിച്ചത്, ഹെഗലിൻറെ The Philosophy of History യിൽ നിന്നാണ്.1830 ൽ ഹെഗൽ എഴുതിയത്, മാർക്‌സ് 1863 ൽ പകർത്തി. ജെ സിബ്‌റി പരിഭാഷ ചെയ്‌ത (1956)  ഹെഗലിൻറെ പുസ്തകത്തിൽ (പേജ് 163) നിന്ന്:

The Hindoos have no history, no growth expanding into a veritable political condition. The diffusion of Indian culture had been a dumb,deedless expansion. The people of India have achieved no foreign conquests, but have on every occasion been vanquished themselves.

"ഇന്ത്യയ്ക്ക് ചരിത്രമേയില്ല; ഒരു രാഷ്ട്രീയാവസ്ഥയായി പരിണമിക്കാനുള്ള വികാസവുമില്ല. ഇന്ത്യൻ സംസ്കാരത്തിൻറെ വികാസം നിശബ്ദവും നിശ്ചേതനവുമായിരുന്നു. ഇന്ത്യൻ ജനത ഒരു വിദേശ രാജ്യവും കീഴടക്കിയില്ല, ഓരോ ഘട്ടത്തിലും കീഴടങ്ങുകയായിരുന്നു."

ഹെഗൽ ഈസ്റ്റ് ഇന്ത്യ റിപ്പോർട്ടിൽ നിന്ന് പകർത്തിയ ഈ വിഡ്ഢിത്തം മാർക്‌സ് 'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനത്തിൽ പകർത്തിയത് നോക്കുക :

Indian society has no history, at least no known history. What we call its history is but the history of successive intruders who founded their empires on the passive basis of that unresisting and unchanging society. (The Newyork Daily Tribune / 8 August 1853)

"ഇന്ത്യൻ സമൂഹത്തിന് ചരിത്രമേയില്ല;അറിയപ്പെടുന്ന ചരിത്രം.അതിൻറെ ചരിത്രമെന്ന് നാം പറയുന്നത് മാറ്റമില്ലാത്തതും പ്രതിരോധിക്കാത്തതുമായ ആ സമൂഹത്തിൻറെ അലസമായ അടിത്തറയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത അധിനിവേശ ശക്തികളുടെ ചരിത്രത്തെയാണ് ".

ഹെഗൽ ഇന്ത്യൻ മതവിശ്വാസത്തെപ്പറ്റി ഇങ്ങനെ എഴുതി:

The ideology of the Hindoo culture is a pantheism of imagination, expressed in the universal deification of all finite existence and degradation of the Divine, deprivation of man of personality and freedom...the morality of which is involved in respect for human life is not found among the Hindoos. ( The Philosophy of History/Pages 140,141,150).

"ഹിന്ദു സംസ്കാരത്തിൻറെ കാതൽ ഭാവനയിൽ വിരിഞ്ഞ ദൈവ ശ്രേണിയാണ്. അവ നിലനിൽക്കുന്ന എല്ലാറ്റിനെയും ദൈവവൽക്കരിക്കുകയും ദൈവത്തെ താഴ്ത്തിക്കെട്ടുകയും മനുഷ്യ വ്യക്തിത്വം,സ്വാതന്ത്ര്യം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു....ഹിന്ദുക്കൾക്കിടയിൽ, മനുഷ്യ ജീവനെ ആദരിക്കുന്ന ദൈവികത കാണാനില്ല."

മാർക്‌സ് ആവർത്തിച്ചു:

The murder itself is a religious right in Hindoostan-a brutalizing worship of nature, exhibiting its degradation in the fact that man, the sovereign of nature, fell down on his knees in adoration of Hanuman, the monkey, and Sabbala, the cow. (The Newyork Daily Tribune/25 June 1853.)

"ഇന്ത്യയിൽ കൊല തന്നെ മതാചാരമാണ്-പ്രകൃതി ആരാധന മാരകമാണ്. പ്രകൃതിയുടെ യജമാനനായ മനുഷ്യനെ അത്, ഹനുമാൻ എന്ന കുരങ്ങനും പശുവായ കാമധേനുവിനും മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി,താഴ്ത്തികെട്ടുന്നു".

ഇന്ത്യയ്ക്ക് ചരിത്രമില്ലെന്നും ഉള്ളത്  അധിനിവേശക്കാരുടേതാണെന്നും ഹെഗലിനെ വളച്ചൊടിച്ച് വിഡ്ഢിത്തം വിളമ്പിയ മാർക്‌സിനാകട്ടെ, ഇന്ത്യയിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് ചരിത്രകാരൻ ദാമോദർ ധര്മാനന്ദ്‌ കോസംബി (1907 -1966) നിശിതമായി An Introduction to the Study of Indian History (Page 11 -12) യിൽ മറുപടി പറഞ്ഞു:

"മാർക്‌സിന്റെ പ്രസ്താവനയെ എതിർക്കാതെ വിട്ടുകൂടാ.ഇന്ത്യൻ ചരിത്രത്തിൻറെ മഹദ് ഘട്ടങ്ങൾ,മൗര്യ,ശതവാഹന,ഗുപ്‌ത കാലങ്ങൾക്ക് അധിനിവേശക്കാരുമായി ഒരു ബന്ധവുമില്ല.അക്കാലത്താണ് അടിസ്ഥാന ഗ്രാമ സമൂഹം രൂപം കൊണ്ടതും വികസിച്ചതും പുത്തൻ വാണിജ്യ കേന്ദ്രങ്ങൾ വളർന്നതും ".

മുസ്ലിം അധിനിവേശത്തെപ്പറ്റി മാർക്‌സ് അവലംബിച്ച മൗനവും പ്രധാനമാണ്.ഇന്ത്യയുടെ മതത്തിലും സമൂഹത്തിലും ആ അധിനിവേശം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്‌തിരുന്നെങ്കിൽ, മാർക്‌സ് വഴി തെറ്റാതിരുന്നേനെ.അധിനിവേശം നടത്തിയ മുസ്ലിംകൾ ഹിന്ദുവൽക്കരിക്കപ്പെട്ടു എന്ന ലളിതമായ കണ്ടെത്തലിന് പിന്നിൽ,ഒളിക്കുകയായിരുന്നു,മാർക്‌സ്. മുസ്ലിം സംസ്‌കാരവും സാമൂഹിക ഘടനയും അവയുടെ മൗലിക സ്വഭാവങ്ങൾ നിലനിർത്തിയില്ല എന്ന് മാർക്‌സ് ധരിച്ചു. അങ്ങനെയെങ്കിൽ,ഹിന്ദുക്കളെ എന്തിന് ഇസ്ലാമിലേക്ക് മാറ്റി?

എംഗൽസ് 

ഇന്ത്യൻ ഗ്രാമങ്ങളെ മാർക്‌സ് കാണേണ്ടിയിരുന്നത്, മതത്തിലൂടെ ആയിരുന്നു. ഹിന്ദു മതത്തിൻറെ ആന്തരിക ജനാധിപത്യത്തിലൂടെ ആയിരുന്നു. ബഹു ദൈവങ്ങളുടെ ബഹുസ്വരതയിലൂടെ ആയിരുന്നു. അതാണ്, സാമൂഹിക ശാസ്ത്രജ്ഞർ ഇന്ന് ചെയ്യുന്നത്. അതാണ്, മാക്‌സ് വെബർ ചെയ്‌തത്‌.

തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ നാല് മഹാവാക്യങ്ങൾ വഴി അവനവൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞ ഉപനിഷത്തുക്കളുടെ ഇന്ത്യയ്ക്ക് മാർക്സിസത്തിൽ നിന്ന് ഒന്നും കിട്ടാനില്ല. പ്രപഞ്ചം ഒന്നാണ്.മാനുഷ്യകം ഒന്നാണ്. അതിനെ രണ്ടായി കീറി മുറിക്കുന്നത്, അന്ധതയാണ്; മാർക്‌സ് പ്രവാചകൻ ആണെങ്കിൽ, അന്ധനായ പ്രവാചകനാണ്.

അരാജകത്വം 

ആദ്യ കുഞ്ഞ് മരിച്ച് ജെന്നി ദുഖിതയായപ്പോൾ, മാർക്‌സ് ഏംഗൽസിന് എഴുതി: "അവൾ ശാരീരികമായല്ല, ബൂർഷ്വാ കാരണങ്ങളാലാണ് രോഗിണി ആയിരിക്കുന്നത്."

ആദ്യ കുഞ്ഞ് മരിച്ചതിൽ ദുഃഖിക്കുന്ന  ഭാര്യയ്ക്കുള്ളത് ബൂർഷ്വാ വിഷമമാണെന്ന്  പറയുന്ന ഭർത്താവിന് മനോവൈകല്യമുണ്ട് .

ഓസ്‌ട്രേലിയൻ നാടകകൃത്ത് അനൈട്ര നെൽസൺ കുറച്ചു കാലം മുൻപ് അവർ എഴുതിയ Servant of the Revolution എന്ന നാടകം എൻറെ അപേക്ഷ പ്രകാരം, അയച്ചു തരികയുണ്ടായി. കാൾ മാർക്‌സ് അവിഹിത ഗർഭം ഉണ്ടാക്കിയ വീട്ടു വേലക്കാരി ഹെലൻ ഡിമുത്തിൻറെ കഥയാണ്, നാടകം. മൂന്നു പേരെ നാടകത്തിൽ ഉള്ളു -ഫ്രഡറിക് എംഗൽസ്, ഹെലൻ, മാർക്‌സിന്റെ ഇളയ മകൾ ടസ്സി (ഏലിയനോർ). ലെൻചൻ എന്നാണ് മാർക്‌സും ഭാര്യ ജെന്നിയും ഹെലനെ വിളിച്ചിരുന്നത്. ലെൻചന്റെ ഭാഗത്തു നിന്നാണ്, നാടകം.

മാർക്സ് ഉണ്ടാക്കിയ അവിഹിത ഗർഭം, മാർക്സിന്റെ വീട്ടിൽ കലഹമുണ്ടാക്കിയതിനെ തുടർന്ന് എംഗൽസ് ഏറ്റെടുത്തിരുന്നു. ഗർഭത്തിന് ഉത്തരവാദി മാർക്സ് ആണെന്ന് എംഗൽസ്, തൻറെ മരണക്കിടക്കയിൽ മാർക്‌സിന്റെ  ഇളയ മകളോട് വെളിപ്പെടുത്തി. അവിഹിത സന്തതി ഫ്രഡി ജീവിച്ചു.  ഫ്രഡ്‌ഡിയെ വളർത്താൻ ഒരു തൊഴിലാളി കുടുംബത്തെ ഏൽപിച്ച ശേഷം അവന് മാർക്സ് കുടുംബവുമായി ബന്ധം ഉണ്ടായില്ല. മാർക്സിന്റെ മരണ ശേഷം അവൻ അമ്മയെ കണ്ടു. ആശാരി ആയ ഫ്രഡ്‌ഡി ലേബർ പാർട്ടി അംഗമായിരുന്നു.ഏലിയനോർ ഇയാളെ കണ്ടെത്തി കുടുംബ സുഹൃത്താക്കി.

എംഗൽസ്, സഹവാസത്തിൽ 

എംഗൽസ്, സഹവാസത്തിന് തിരഞ്ഞെടുത്തത് മേരി, ലൂസി സഹോദരിമാരെയാണ്. പരുത്തിയിൽ ചായം കലക്കുന്ന ഐറിഷ് തൊഴിലാളികൾ. വേലക്കാരിയായിരുന്ന ലിസി, മേരി മരിച്ചപ്പോൾ, എംഗൽസിന്റെ കിടപ്പറയിലെത്തി. ലിസിയുടെ അനന്തരവൾ മേരി എല്ലനും ഇവിടെ കിടപ്പറ പങ്കാളിയായിരുന്നു എന്ന് സംശയമുണ്ട്. ഇവരോട് എംഗൽസ് പറഞ്ഞത്, വിവാഹം ബൂർഷ്വാ സങ്കൽപമാണ് എന്നാണ്. കുട്ടികൾ വേണ്ടെന്നും തീരുമാനിച്ചു. 



© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...