Sunday 1 September 2019

കവിക്ക് വേണ്ടാത്ത യുദ്ധ കവിത

ഓഡൻ സ്വവർഗാനുരാഗി ആയിരുന്നു

വിതയുടെ ജീവചരിത്രം ഉണ്ടാവുക നല്ല കാര്യമാണ്;ലോകത്ത് ചരിത്രം സൃഷ്‌ടിച്ച കവിതകളുണ്ട്.ഇന്ത്യയിൽ,വന്ദേമാതര ത്തിൻറെ ജീവചരിത്രം ഇറങ്ങിയിരുന്നു -സവ്യസാചി ഭട്ടാചാര്യ എഴുതിയ Vande Mataram:Biography of a Song ( 2003).ഡബ്ള്യു.എച്ച് ഓഡൻറെ സെപ്റ്റംബർ 1,1939 എന്ന കവിത പരാമർശിക്കാതെ യുദ്ധ കവിതകൾ പഠിപ്പിക്കാറില്ല.അതിൻറെ ജീവചരിത്രം ഇറങ്ങി -September 1, 1939: A Biography of a Poem, by Ian Sansom.അതിൽ നിന്ന് മനസ്സിലാകുന്നത്,എവിടെ യുദ്ധമുണ്ടായാലും റഫറൻസ് ആയ ആ കവിത കവി ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ്.
ബ്രിട്ടൻറെ യുദ്ധകാല മഹാകവി സിഗ്ഫ്രീഡ് സസൂൻ,സ്വവർഗാനുരാഗി ആയിരുന്നു -കാമുകൻ ഗീo ബയാം ഷായ്ക്ക് എഴുതിയ കവിത അടുത്ത കാലത്താണ് കണ്ടു കിട്ടിയത്.ഓഡനും സ്വവർഗാനുരാഗി ആയിരുന്നു;1939 ഏപ്രിലിൽ ന്യൂയോർക്കിൽ,തന്നെക്കാൾ 14 വയസ്സ് കുറഞ്ഞ പതിനെട്ടുകാരൻ ചെസ്റ്റർ കാൾമാനെ,ഓഡൻ കണ്ടുമുട്ടി.അവൻ ജീവിത പങ്കാളിയായി.യൂറോപ്പിൽ യുദ്ധ മേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ ഒരു പ്രണയ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു,ലണ്ടൻ വിട്ട് അമേരിക്കയിൽ എത്തിയ കവി.പ്രണയം തുടങ്ങി നാലു മാസം കഴിഞ്ഞപ്പോൾ ആണ്,സെപ്റ്റംബർ ഒന്നിന് പോളണ്ടിനെ ജർമനി ആക്രമിച്ചു കൊണ്ട് യുദ്ധം തുടങ്ങിയത്.

ഓഡൻ കവിത തുടങ്ങിയത്,തന്നിൽ തന്നെയാണ്:

I sit in one of the dives 
On Fifty-second Street
Uncertain and afraid 
As the clever hopes expire 
Of a low dishonest decade:

ഒരു ആത്മകഥനം,സമാന്തരമായി കവിതയിൽ സംഭവിക്കുന്നു.അതായത്,യുദ്ധത്തിനെതിരായ വികാരത്തോടൊപ്പം അതിൽ പ്രണയം കലർന്നിരിക്കുന്നു.
ഇരിക്കുന്നത് ഒറ്റയ്ക്കല്ല.99 വരിയുള്ള കവിത അന്ത്യത്തോട് അടുക്കുമ്പോൾ എൻറെ സ്ഥാനത്ത് ഞങ്ങൾ ഉണ്ട്:

All I have is a voice
To undo the folded lie,
The romantic lie in the brain
Of the sensual man-in-the-street
And the lie of Authority
Whose buildings grope the sky:
There is no such thing as the State
And no one exists alone;
Hunger allows no choice
To the citizen or the police;
We must love one another or die.

അവസാന വാചകം ഓഡന്റെ കഥയിൽ പ്രധാനമാണ്."നാം പരസ്‌പരം
സ്നേഹിക്കണം,അല്ലെങ്കിൽ മരിക്കണം"എന്നാണ് കവിതയിൽ;കവിത 
പ്രസിദ്ധീകരിച്ച ശേഷം ഈ വരി നുണയാണെന്ന് അനുഭവപ്പെട്ടതായി 
ഓഡൻ എഴുതിയിട്ടുണ്ട്.എന്തായാലും മരിക്കണം,പിന്നെ എവിടെ 
സ്നേഹിക്കാൻ ?അടുത്ത പതിപ്പിൽ കവി ആ വരി തിരുത്തി:
We must love one another and die.നാം പരസ്‌പരം സ്നേഹിച്ചു മരിക്കണം.
അത് ശരിയായില്ല എന്ന് തോന്നി ഖണ്ഡിക മൊത്തം നീക്കി."അപ്പോഴും 
ശരിയായില്ല ",ഓഡൻ എഴുതി," കവിതയെ ആകെ സുഖപ്പെടുത്താൻ ആകാത്ത സത്യസന്ധത ഇല്ലായ്‌മ ബാധിച്ചിരിക്കുന്നു.അത് മുഴുവൻ കളയണം".
കാൾമാനും ഓഡനും 
ധാരാളമായി തിരുത്തിയിരുന്ന ഓഡൻ ,അപൂർവമായ ആത്മ വിമർശനമാണ് പ്രകടിപ്പിച്ചത്.അത് കളയാനുള്ള,തിരുത്താനുള്ള കവിയുടെ അഭിലാഷത്തെ ലോകം എതിർത്തു തോൽപിച്ചു.അമേരിക്കയിൽ സെപ്റ്റംബർ 11 ആക്രമണ ശേഷം മാധ്യമങ്ങൾ ഈ കവിത മുഴുവനായി അച്ചടിച്ചു.

കവിത 1939 ഒക്ടോബർ 18 നാണ് അമേരിക്കൻ മാസിക ന്യൂ റിപ്പബ്ലിക്കി ൽ വന്നത്.സുഹൃത്തും എഴുത്തുകാരനുമായ ക്രിസ്റ്റഫർ ഇഷർവുഡിനൊപ്പം വർഷമാദ്യമാണ് അമേരിക്കയിൽ എത്തിയത്.ഇരുവരും പെട്ടെന്ന് അമേരിക്കൻ സാഹിത്യ ലോകത്ത് തിളങ്ങി.സെപ്റ്റംബർ ഒന്ന് വെള്ളി രാവിലെ നാലരയ്ക്കാണ് ജർമൻ സേന പോളണ്ടിൽ മുന്നേറ്റം തുടങ്ങിയത്.മൂന്നിന് ബ്രിട്ടീഷ് പ്രധാന മന്ത്രി നെവിൽ ചേമ്പർലെയിൻ ജര്മനിയോട് യുദ്ധം പ്രഖ്യാപിച്ചു.

അസാമാന്യ കൈത്തഴക്കമാണ് കവിതയിൽ ഓഡൻ കാട്ടുന്നത്.ഒൻപതു വരി അടങ്ങിയ 11 ഖണ്ഡങ്ങൾ.ഓരോ ഖണ്ഡവും ( stanza ) ഒറ്റ വാചകം.ഒരു ചിന്ത ഒരു ഖണ്ഡം,ഒരു വാചകം.


സെപ്റ്റംബർ 11 ദുരന്ത കാലത്തെന്ന പോലെ,മറ്റൊരു അവസരത്തിലും ഓഡൻറെ കവിത ജനത്തെ ഉലച്ചിട്ടുണ്ട്.1994 ൽ ഇറങ്ങിയ Four Weddings and a Funeral എന്ന സിനിമയിൽ,ഒരു സ്വവർഗാനുരാഗിയുടെ ശവസംസ്‌കാര ചടങ്ങിൽ,ഓഡൻറെ Funeral Blues എന്ന കവിത വായിക്കുന്ന രംഗമുണ്ട്.Stop all the clocks എന്നാണ് കവിത തുടങ്ങുന്നത്:

Stop all the clocks, cut off the telephone,
Prevent the dog from barking with a juicy bone,
Silence the pianos and with muffled drum
Bring out the coffin, let the mourners come.

Let aeroplanes circle moaning overhead
Scribbling on the sky the message ‘He is Dead’.
Put crepe bows round the white necks of the public doves,
Let the traffic policemen wear black cotton gloves.

He was my North, my South, my East and West,
My working week and my Sunday rest,
My noon, my midnight, my talk, my song;
I thought that love would last forever: I was wrong.

The stars are not wanted now; put out every one,
Pack up the moon and dismantle the sun,
Pour away the ocean and sweep up the wood;
For nothing now can ever come to any good.

ഒരു വരി മാത്രം ഉദ്ധരിക്കാൻ തുടങ്ങി മുഴുവനും എടുത്തു ചേർത്തു -1938 ൽ എഴുതിയ കവിത എത്ര ആധുനികമാണ്!

സിനിമ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ഫേബർ പ്രസാധക കമ്പനി ഓഡന്റെ പത്തു പ്രണയ കവിതകളുടെ മെലിഞ്ഞ പതിപ്പ്,Tell Me the Truth About Love എന്ന ശീർഷകത്തിൽ ഇറക്കി.2,75,000 കോപ്പി വിറ്റെന്നാണ് കണക്ക്.എയ്‌ഡ്‌സ്‌ വന്ന ശേഷം സ്വവർഗ കാമുകർക്ക് സ്വന്തം കാമുകൻ അകാലത്തിൽ മരിച്ച് ശവമടക്കിൽ പങ്കെടുക്കുന്നത്,ശീലമായിരുന്നു.
കവിത മനുഷ്യ ജീവിതത്തിൽ പലതും ചെയ്യുന്നുണ്ട്.വികാരങ്ങളെ ഉത്തേജിപ്പിക്കുകയല്ല,വിമലീകരിക്കുകയാണ് അതിൻറെ ധർമം എന്ന പഴയ ചിന്തയുടെ ഓരം ചാരിയാണ് ഞാൻ നടക്കുന്നത്.രണ്ട് ഇംഗ്ലീഷ് പാട്ടുകൾ കേട്ട് ധാരാളം പേർ ആത്മഹത്യ ചെയ്‌തിട്ടുണ്ട്‌.അവ ഞാൻ കേട്ടിട്ടുണ്ട് -തൈക്കൂടം ബ്രിഡ്‌ജ്‌ എന്ന ബാൻഡിലെ ഒരു ഗായകൻ അതിൽ ഒന്ന് ഒരഭിമുഖത്തിൽ പാടുന്നത് കേട്ട്,ഞാൻ വല്ലാതാകുകയും ചെയ്‌തു -എൻറെ വീടിനപ്പുറമാണ്,ആ പാലം.

എന്താണ് കവിതയുടെ ദൗത്യം എന്ന് ഓഡൻ തന്നെ എഴുതി:

The primary function of poetry, as of all the arts,is to make us more aware of ourselves and the world around us. I do not know if such increased awareness makes us more moral or more efficient. I hope not. I think it makes us more human, and I am quite certain it makes us more difficult to deceive.
"കവിതയുടെ കർമം,നമ്മെപ്പറ്റിയും ചുറ്റുമുള്ള ലോകത്തെപ്പറ്റിയും കൂടുതൽ ബോധമുണ്ടാക്കുക എന്നതാണ്.അങ്ങനെ കൂടുന്ന ബോധം നമ്മെ കൂടുതൽ ധാര്മികതയുള്ളവരാക്കുമോ ശേഷിയുള്ളവരാക്കുമോ എന്നെനിക്ക് അറിഞ്ഞു കൂടാ.ഉണ്ടാവില്ലായിരിക്കാം.അത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും.നമ്മെ വഞ്ചിക്കാൻ പ്രയാസമായിരിക്കും."

ഓഡൻറെ കാമുകൻ ചെസ്റ്റർ സൈമൺ കാൾമാൻ ( 1921 -1975 ) കവിയും പരിഭാഷകനുമായിരുന്നു.ഓഡനൊപ്പം,റഷ്യൻ സംഗീതജ്ഞൻ ഇഗോർ സ്ട്രാവിൻസ്കിയുടെ ഓപ്പെറകൾക്ക് കവിത എഴുതി.ജൂതൻ.മൂന്ന് സമാഹാരങ്ങൾ ഇറക്കി.1963 ൽ ശിശിര വസതി ഗ്രീസിലെ ആതൻസിലാക്കി,അവിടെയായിരുന്നു,മരണം.ഓഡന്റെ സ്വത്ത് മുഴുവൻ കാമുകന് നൽകി.അത് അനുഭവിച്ചത്,കാമുകൻറെ പിതാവാണ്.ഓഡൻ ,മരിച്ച് രണ്ടാം വർഷം കാമുകനും യാത്രയായി.പിതാവ് എഡ്‌വേഡ്‌ ന്യൂയോർക്കിൽ ഡെന്റിസ്റ്റ് ആയിരുന്നു.

ഓഡനും കാൾമാനും മുൻപേ സ്വവർഗാനുരാഗികൾ ആയിരുന്നു സസൂനും ബയാം ഷായും.1920 കളിൽ സസൂൻ,ഷായ്ക്ക് എഴുതിയ പ്രണയ കവിതയാണ്,അടുത്തിടെ കിട്ടിയത്.എട്ടു വരി മാത്രമാണ് കവിത.
സസൂനും ഷായും 
സസൂൻ മരിച്ച് അര നൂറ്റാണ്ടു കഴിഞ്ഞ് കവിത കണ്ടെടുത്തത്, വാർവിക് സർവകലാശാലയിലെ പിഎച് . ഡി വിദ്യാർത്ഥി ജൂലിയൻ റിച്ചാർഡ്‌സ് ആണ്. ഈ കവിത സമർപ്പിച്ചിരിക്കുന്നത്, ഷായ്ക്ക് ആണ്. ഷായെപ്പറ്റിയാണ് ജൂലിയൻ ഗവേഷണം നടത്തുന്നത്. കവിത എഴുതുമ്പോൾ സസൂന് 39, ഷായ്ക്ക് 20. ആരാധകൻ എന്ന നിലയ്ക്കാണ് ഷാ കവിയെ പരിചയപ്പെട്ടത്. തമ്മിലുള്ള ആദ്യ അത്താഴത്തിനു ശേഷമാണ്, കവിത പിറന്നത്:


Though you have left me, I’m not yet alone:
 For what you were befriends the firelit room;
And what you said remains & is my own
To make a living gladness of my gloom
The firelight leaps & shows your empty chair
And all our harmonies of speech are stilled:
But you are with me in the voiceless air
My hands are empty, but my heart is filled.



കേംബ്രിഡ്ജ് സർവകലാശാലയിൽ ജൂലിയൻ സസൂൻറെ കത്തുകൾ പരതുന്നതിനിടയിലാണ്, ഇത് കിട്ടിയത്.1925 ഒക്ടോബർ 24 ആണ് തീയതി. കൂടെ ഷായ്ക്കുള്ള കത്തിൽ ഇത് ഷായ്ക്ക് വേണ്ടിഎന്ന് പറഞ്ഞിരിക്കുന്നു. കവിത എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ അപ്രകാശിതം എന്ന് മനസിലായി. സസൂൻറെ ജീവചരിത്രം എഴുതിയ ജീൻ മൂർക്രോഫ്റ്റ് വിത്സനും ഇത് കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി. കവിത തന്നെ ഉപേക്ഷിച്ചു എന്ന് സസൂൻ കരുതിയിരുന്നപ്പോഴാണ്, ഇതെഴുതിയതെന്ന് അവർ പറയുന്നു. ഒന്നാം ലോക യുദ്ധത്തിൽ രണ്ടു തവണ പരുക്കേറ്റ സസൂന് ധീരതയ്ക്ക് രണ്ട് പതക്കവും കിട്ടിയിരുന്നു. മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു. അവസാനം ആത്മീയ കവിതകൾ എഴുതി. യുദ്ധത്തിന് ശേഷം ഗബ്രിയേൽ അറ്റ്കിൻ എന്നൊരു കാമുകൻ സസൂന് ഉണ്ടായിരുന്നു. ആ കാമുകനും കവിത എഴുതിക്കൊടുത്തിരുന്നു. ഷാ മാന്യനും കൂറുള്ളവനുമായിരുന്നു. സസൂൻ ഷായുമായി പിരിയുകയും വേറെ വിവാഹം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളായി തുടർന്നു. സസൂൻ വിവാഹ മുക്തനായി. 1925ൽ നടനായി ലണ്ടനിൽ വന്ന ഷാ ഷേക്‌സ്‌പിയറുടെ നാട്ടിലെ നാടകവേദിയിൽ ലോറൻസ് ഒളിവിയറെയും വിവിയൻ ലീയെയും സംവിധാനം ചെയ്യുന്ന പ്രമാണി ആയി.




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...