Showing posts with label ഗാന്ധി. Show all posts
Showing posts with label ഗാന്ധി. Show all posts

Thursday 17 September 2020

ഗാന്ധി,കോഴിക്കോട് പ്രസംഗം,1920

ഖിലാഫത്തിനൊപ്പം നിൽക്കുക 

ഗാന്ധിയും ഷൗക്കത്ത് അലിയും തിരുച്ചിയിൽ നിന്ന് തീവണ്ടിയിൽ 1920 ഓഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോഴിക്കോട്ട് എത്തിയത്.ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങൾ മാലയിട്ട് സ്വീകരിച്ചു.ക്രോസിൻ മൊത്ത വിൽപ്പനക്കാരൻ ശ്യാംജി സുന്ദർ ദാസിൻറെ ( കല്ലാജി ബാജു ) ഗുജറാത്തി സ്ട്രീറ്റിലെ വീട്ടിൽ താമസിച്ചു.വി ആർ കൃഷ്ണയ്യരുടെ പിതാവ് വി വി രാമയ്യരായിരുന്നു വെള്ളയിൽ ബീച്ചിൽ വൈകിട്ട് ആറരയ്ക്ക് നടന്ന സമ്മേളനത്തിൽ താലൂക്ക് ബോർഡിന് വേണ്ടി സ്വാഗതം പറഞ്ഞത്.ഹൈക്കോടതി വക്കീൽ കെ പി രാമൻ മേനോൻ ആധ്യക്ഷ്യം വഹിച്ചു.കെ മാധവൻ നായർ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.കെ പി രാമൻ മേനോൻ മലബാർ ജനതയ്ക്ക് വേണ്ടി 2500 രൂപയുടെ ചെക്ക് ഖിലാഫത്ത് നിധിയിലേക്ക് വേണ്ടി ഷൗക്കത്ത് അലിക്ക് നൽകി.കൂടുതൽ പ്രതീക്ഷിച്ച അലിക്ക് ഇത് തൃപ്തി നൽകിയില്ലെന്ന് The Source Material for a History of the Freedom Movement in India വാല്യം മൂന്ന്,ഭാഗം ഒന്ന് പേജ് 318 -19 ൽ കാണുന്നു.

ഗാന്ധിയുടെയും അലിയുടെയും ഈ സന്ദർശനത്തിന് ശേഷമാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശക്തിപ്പെട്ട് മാപ്പിള ലഹളയിൽ കലാശിച്ചത്.നിസ്സഹകരണ പ്രസ്ഥാനത്തിന് വലിയ പിന്തുണയുണ്ടായിരുന്നില്ല;പി മൊയ്തീൻ കുട്ടിയെപ്പോലെ മത ഭ്രാന്തന്മാരായ മാപ്പിള യുവാക്കളും കെ മാധവൻ നായർ,ഗോപാല മേനോൻ,പി അച്യുതൻ തുടങ്ങിയ കേസില്ലാ വക്കീൽമാരായിരുന്നു ഇതിൻറെ കൂടെയുണ്ടായിരുന്നത് എന്ന് ആ പുസ്തകത്തിൽ പറയുന്നു.ഗാന്ധിയും അലിയും 19 ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിൻ മിക്കവാറും സ്റ്റേഷനുകളിൽ നിർത്തി.തലശ്ശേരിയിലും കണ്ണൂരിലും ഉത്സാഹം കണ്ടു.വടകരയും തളിപ്പറമ്പ് അത് കണ്ടില്ല.കണ്ണൂരിൽ 500 രൂപ കിട്ടിയപ്പോൾ അത് പോരെന്നായി അലി.20 ന് മടക്കയാത്രയിൽ ഗാന്ധിയെ കാണാൻ സ്റ്റേഷനുകളിൽ ആളുണ്ടായില്ല.

1920 ഓഗസ്റ്റ് 18 ന് കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഗാന്ധി നടത്തിയ പ്രസംഗം:

നിസ്സഹരണത്തിൻറെ സത്ത അറിഞ്ഞാൽ നാം വിജയിക്കും.ഇന്ത്യക്കാരുടെ സഹകരണം കൊണ്ടാണ്,ആയുധ ബലം പ്രയോഗിച്ചല്ല ബ്രിട്ടൻ ഇന്ത്യയെ ഭരിക്കുന്നതെന്ന് ബർമയിലെ ലഫ് ഗവർണർ ഞങ്ങളോട് പറയുകയുണ്ടായി.അറിഞ്ഞോ അറിയാതെയോ സർക്കാർ ജനത്തോട് ചെയ്യുന്ന തെറ്റുകൾക്കുള്ള പരിഹാരം അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.നാം ആ സർക്കാരിനോട് സഹകരിക്കുവോളം ആ തെറ്റിൽ നമ്മളും പങ്കാളികൾ ആയിരിക്കും.തങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി സർക്കാർ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ ഒരു പ്രജയും സഹിക്കില്ല.ഇന്ത്യ സർക്കാരും സാമ്രാജ്യത്വ സർക്കാരും ഇന്ത്യയോട് ഇരട്ട തെറ്റ് ചെയ്തതായി ഞാൻ ഈ സമ്മേളനത്തെ അറിയിക്കുന്നു.സ്വന്തം അവകാശങ്ങൾ,ഉത്തരവാദിത്തങ്ങൾ,കടമകൾ എന്നിവയെപ്പറ്റി ബോധമുള്ള ആത്മാഭിമാനമുള്ള ഒരു ജനതയാണ് നാം എങ്കിൽ,ഈ രണ്ടു സർക്കാരുകളും അടിച്ചേൽപ്പിച്ച അപമാനങ്ങൾ നാം സഹിക്കേണ്ടതില്ല.70 ലക്ഷം മുസ്ലിംകൾ ഹൃദയത്തോട് ചേർത്ത മത വികാരങ്ങളെ അവർ വ്രണപ്പെടുത്തി.


ഖിലാഫത്ത് പ്രശ്‍നം ഞാൻ സവിശേഷമായി പഠിച്ചു.മുസ്ലിം വികാരം എനിക്കറിയാം.ഖിലാഫത്ത് പ്രശ്നത്തിൽ ബ്രിട്ടൻ മുസ്ലിം വികാരത്തെ ഹനിച്ചു എന്ന് ഞാൻ പ്രഖ്യാപിക്കുന്നു.ഇതിന് മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല.അവരോട് ഞാൻ നിസ്സഹകരണ സുവിശേഷം പ്രസംഗിച്ചു,അവർ സ്വീകരിച്ചു.അതല്ലെങ്കിൽ ഇവിടെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നു.രക്തച്ചൊരിച്ചിൽ അവരുടെ പ്രശ്‍നം പരിഹരിക്കില്ല.ഹൃദയത്തിൽ മുറിവേറ്റ ഒരാൾ ക്ഷുഭിതനാകുമ്പോൾ എന്ത് ചെയ്യും എന്ന് പറയാനാവില്ല.ഇതാണ് ഖിലാഫത്തിനെപ്പറ്റി പറയാനുള്ളത്.

ഞാൻ നിങ്ങളെ വടക്ക് പഞ്ചാബിലേക്ക് കൊണ്ട് പോകുന്നു.പഞ്ചാബിൽ ഇരു സർക്കാരുകളും എന്താണ് ചെയ്തത് ? അമൃത് സറിലെ ജനത്തിന് കുറച്ചു കാലത്തേക്ക് സമനില തെറ്റി എന്ന് ഞാൻ സമ്മതിക്കുന്നു.ക്രൂരമായ ഭരണം കാരണമാണ് അവർക്ക് ഭ്രാന്തെടുത്തത്.ഒരു ഭ്രാന്തും നിരപരാധികളുടെ രക്തം ചിന്തുന്നതിന് ന്യായമല്ല.അതിന് വലിയ വില കൊടുക്കേണ്ടി വന്നു.പഞ്ചാബിന് നൽകിയ ശിക്ഷ സംസ്കാരമുള്ള ഒരു സർക്കാരിനും ചേർന്നതല്ല.നിരപരാധികളെ വ്യാജ വിചാരണ ചെയ്ത് ജീവപര്യന്തം തടവിലിട്ടു.പിന്നീട് നൽകിയ മോചനത്തിന് വിലയില്ലാതായി.ഒന്നുമറിയാത്ത നിരായുധരെ ഒരു മുന്നറിയിപ്പുമില്ലാതെ കൂട്ടക്കൊല ചെയ്തു.ഒരാളോടും ഒരു കുറ്റവും ചെയ്യാത്ത ജാലിയൻ വാലാബാഗിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തി.മാനഭംഗം എന്നത് കൊണ്ട് ഞാൻ എന്താണ് ഉദ്ദ്യേശിച്ചതെന്ന് നിങ്ങൾ അറിയണം.അവരുടെ മുഖപടം ഒരു വടി കൊണ്ട് ഒരു ഓഫിസർ എടുത്തു മാറ്റി.ഒരു തെറ്റും ചെയ്യാത്ത ആണുങ്ങളോട് നിലത്തിഴയാൻ കൽപിച്ചു.ഇതിന് ആരും ഇതുവരെ പകരം ചോദിച്ചില്ല.തീ വയ്‌പും നിരപരാധികളുടെ കൊലയും ശിക്ഷാർഹമാണെങ്കിൽ,ബ്രിട്ടീഷ് സർക്കാർ അവരുടെ ഓഫിസർമാരെയാണ് ശിക്ഷിക്കേണ്ടത്.മനഃപൂർവം ചെയ്ത ഈ തെറ്റുകളെ ബ്രിട്ടീഷ് പ്രഭു സഭ പിന്തുണയ്ക്കുന്ന ഹീനമായ കാഴ്ചയും ഉണ്ടായി.ഇന്ത്യയോട് ചെയ്ത ഈ ഇരട്ട തെറ്റാണ് പരിഹരിക്കേണ്ടത്.അത് അവരുടെ കടമയാണ്.നാം പ്രാർത്ഥിച്ചു,പരാതിപ്പെട്ടു,പ്രമേയങ്ങൾ പാസാക്കി.

മുഹമ്മദ് അലി,സുഹൃത്തുക്കളുടെ സഹായത്തോടെ യൂറോപ്പിൽ നീതിക്കായി കാക്കുകയാണ്.പൗരുഷത്തോടെ അദ്ദേഹം ഇസ്ലാമിന് വേണ്ടി,ഇന്ത്യൻ മുസ്ലിമിന് വേണ്ടി വാദിച്ചു.അവ ബധിര കര്ണങ്ങളിൽ പതിച്ചു.ഫ്രാൻസും ഇറ്റലിയും ഇസ്ലാമിനോട് അനുതാപം കാട്ടിയെന്നും ബ്രിട്ടീഷ് മന്ത്രിമാർ എതിരാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ബ്രിട്ടീഷ് മന്ത്രിമാരും ഇന്ത്യൻ ഭരണകർത്താക്കളും വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.ജനവികാരത്തെ മയപ്പെടുത്താൻ ഇച്ഛയോ ആഗ്രഹമോ ഇല്ല.ഈ ഇരട്ടത്തെറ്റ്‌ പരിഹരിക്കാൻ നമുക്കൊരു വഴി വേണം.

പടിഞ്ഞാറൻ ലോകത്തിൻറെ വഴി ഹിംസയാണ്.ഒരു തെറ്റ് നടന്നെന്ന് ന്യായമായോ അല്ലാതെയോ തോന്നിയാൽ അവർ കലാപം നടത്തും.ചോരയൊഴുക്കും.വൈസ്രോയിക്കയച്ച കത്തിൽ ഞാൻ എഴുതിയ പോലെ,ഇന്ത്യൻ ജനതയിൽ പാതിയും ഹിംസയിൽ വിശ്വസിക്കുന്നില്ല.ബാക്കി പാതി ദുര്ബലരാണ്.എന്നാൽ ഇന്ത്യയാകെ ദുഖത്തിലാണ്.അതിന് പരിഹാരമായാണ് ഞാൻ നിസ്സഹകരണം മുന്നോട്ട് വയ്ക്കുന്നത്.അത് നിർദോഷവും ഭരണഘടനാപരവും അതേ സമയം ഫലപ്രദവുമാണ്.വേണ്ട പോലെ ചെയ്താൽ വിജയം നേടിത്തരുന്ന മരുന്ന്.അത് ആത്മ ത്യാഗത്തിൻറെ പുരാതന മരുന്നാണ്.

വലിയ തെറ്റ് കാണുന്ന ഇന്ത്യൻ മുസ്ലിംകൾ ആത്മത്യാഗത്തിന് തയ്യാറുണ്ടോ ?സർക്കാരിനെ ജനാഭിലാഷത്തിന് കീഴ്‌പ്പെടുത്താൻ ഏക പരിഹാരം നിസ്സഹകരണമാണ്.ഖിലാഫത്ത് പ്രശ്നത്തിൽ നീതിക്കായി ഇന്ത്യൻ മുസ്ലിംകൾ സർക്കാരിനോട് നിസ്സഹരണം പ്രഖ്യാപിക്കാൻ തയ്യാറുണ്ടെങ്കിൽ,ആ മുസ്ലിം സഹോദരരുമായി സഹകരിക്കേണ്ടത് ഓരോ ഹിന്ദുവിൻറെയും കടമയാണ്.ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തെക്കാൾ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള നിതാന്ത സൗഹൃദം,കാലാതീത പ്രാധാന്യമുള്ളതാണ്.അതിനാൽ ഹിന്ദുക്കൾ മുസ്ലിംകളുമായി ഐക്യത്തിൽ കഴിയാൻ ഇതാണ് നല്ല അവസരം;ഇതു പോലൊന്ന് കിട്ടാൻ നൂറ്റാണ്ട് കാക്കണം.ഈ മഹത്തായ രാജ്യത്തിന് ഖിലാഫത്ത്,പഞ്ചാബ് പ്രശ്നങ്ങളിൽ നിശ്ചയദാർഢ്യമുണ്ടെന്ന് ഇരു സർക്കാരുകൾക്കും മനസ്സിലായാൽ സർക്കാർ നീതി ചെയ്തേക്കാം.

ഇന്ത്യൻ മുസ്ലിം നിസ്സഹകരണത്തിൻറെ ആദ്യഘട്ടത്തിൽ ആത്മാർത്ഥമായി പങ്കെടുക്കണം.സർക്കാരിനോട് നിങ്ങൾ സഹരിച്ചില്ലെങ്കിൽ,അവരിൽ നിന്ന് ഒരു സഹായവും കിട്ടില്ല.ആദരസൂചകമായ സ്ഥാനങ്ങൾ എല്ലാം അപമാനമാണ്.അതിനാൽ ആ സ്ഥാനങ്ങളും അത്തരം പദവികളും വേണ്ടെന്ന് വയ്ക്കണം.സർക്കാരിന് എതിരെ ജന നേതാക്കളുടെ ശക്തമായ നിരാസമായിരിക്കും അത്.വക്കീൽമാർ കോടതികളും വിദ്യാർത്ഥികൾ സർക്കാർ,സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളും ബഹിഷ്കരിക്കണം.സ്‌കൂൾ ബഹിഷ്കരണം ഇന്ത്യയിലെ മധ്യ വർഗ്ഗത്തിൻറെ വിയോജിപ്പ് രേഖപ്പെടുത്തൽ ആയിരിക്കും.

അത് പോലെ പരിഷ്കരിച്ച നിയമസഭകൾ ബഹിഷ്കരിക്കാനും ഞാൻ നിർദേശിച്ചിട്ടുണ്ട്.വോട്ടർമാർ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നില്ലെന്ന് വന്നാൽ അത് ഉറച്ച പ്രഖ്യാപനം ആയിരിക്കും.പട്ടാള,പോലീസ് തെരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കണം.പോലീസായും പട്ടാളക്കാരനായും നാം മെസൊപൊട്ടേമിയയിൽ പോയി ബ്രിട്ടനെ സഹായിക്കേണ്ട.നിസ്സഹകരണത്തിൻറെ ആദ്യ ഘട്ടത്തിലെ അവസാന ഇനം സ്വദേശിയാണ്.അത് സർക്കാരിൽ സമ്മർദം ചെലുത്താനല്ല.ഓരോ പുരുഷൻറെയും സ്ത്രീയുടെയും കുട്ടിയുടെയും ആത്മത്യാഗം കാട്ടാനാണ് അത്.ഇന്ത്യയിൽ നാലിൽ ഒന്നിൻറെയും ആത്മാഭിമാനത്തിന് ക്ഷതം ഏറ്റിരിക്കെ ഇന്ത്യയ്ക്കാകെ നീതി നിഷേധിച്ചിരിക്കെ ജപ്പാനിൽ നിന്നുള്ള സിൽക്കും മാഞ്ചസ്റ്ററിൽ നിന്നുള്ള കാലിക്കോയും ഫ്രാൻസിൽ നിന്നുള്ള കൈത്തറിയും നാം വേണ്ടെന്ന് വയ്ക്കണം.നമ്മുടെ പാവം നെയ്ത്തുകാർ അവരുടെ കുടിലുകളിൽ നെയ്ത വസ്ത്രം മതി.നൂറ്റാണ്ട് മുൻപ്,നമ്മുടെ അഭിരുചി വിദേശ ഉൽപന്നങ്ങളിൽ അല്ലാതിരുന്നപ്പോൾ ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും നെയ്ത വസ്ത്രങ്ങൾ നമുക്ക് മതിയായിരുന്നു.അഭിരുചികളിൽ വിപ്ലവം നടത്തി പുരാതന കാലത്തേക്ക് മടങ്ങിയാൽ ലോകം മുഴുവൻ ത്യാഗത്തിൻറെ മതത്തെ അംഗീകരിക്കും.ഇതാണ് നിസ്സഹകരണത്തിൻറെ ആദ്യഘട്ടം.അത് എളുപ്പമാണ്.

മറ്റ് മൂന്ന് ഘട്ടങ്ങളെപ്പറ്റി ഇപ്പോൾ പറയുന്നില്ല.ആദ്യഘട്ടത്തിൽ മനസ്സുറയ്ക്കട്ടെ.ആദ്യഘട്ടത്തിൽ പ്രവേശിക്കാൻ രണ്ടു കാര്യങ്ങൾ വേണം-അഹിംസയും ആത്മത്യാഗവും.നിസ്സഹകരണത്തിൻറെ മൂല്യം മനസ്സിലാക്കാൻ ഇന്ത്യക്കാർക്ക് ധൈര്യവും വിവേകവും നൽകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.അടുത്ത ഏതാനും ദിവസങ്ങളിൽ കോഴിക്കോട്ട് നിസ്സഹകരണ പ്രവർത്തങ്ങൾ ഉണ്ടാകുമെന്ന് ആശിക്കുന്നു.

( വെസ്റ്റ് കോസ്റ്റ് സ്‌പെക്ടേറ്റർ,20 ഓഗസ്റ്റ് 1920 ) 

ഗാന്ധി കേരളത്തിൽ നാല് തവണ കൂടി വന്നു:1925 മാർച്ച് 9 -19,1927 ഒക്ടോബർ 9 -15,25,1934 ജനുവരി 10 -22,1937 ജനുവരി 12 -21.


© Ramachandran 



Saturday 12 September 2020

പാളിപ്പോയ ഗാന്ധി

ആമുഖം 

പാളിപ്പോയ ഗാന്ധി 

രാമചന്ദ്രൻ 

ന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായിരുന്ന ഏക മലയാളി സർ സി ശങ്കരൻ നായർ ഏറെക്കാലത്തിന് ശേഷം ചർച്ച ചെയ്യപ്പെടുന്നു ,ഇപ്പോൾ.നെഹ്‌റു പ്രേമിയായ രാമചന്ദ്ര ഗുഹ എഴുതിയ, Gandhi:The Years that Changed the World 1914 -1948 എന്ന പുസ്തകത്തിൽ,ഗാന്ധിയുടെ വിമര്ശകരുടെ കൂട്ടത്തിൽ,നായരെ പ്രധാനിയായി കാണുന്നു.നായർ മിതമായ ആക്രമണമാണ് നടത്തിയതെന്നാണ്,ഗുഹ പറയുന്നത്.എന്നാൽ,'ഗാന്ധിയും അരാജകത്വവും' എന്ന 1922 ൽ എഴുതിയ പുസ്തകത്തിൽ അതി തീവ്രമായ ആക്രമണമാണ് നായർ നടത്തിയത് .ആ ആക്രമണത്തിനുള്ള രണ്ട് കാരണങ്ങളിൽ ഒന്ന് ഗാന്ധിക്ക് ഉത്തരവാദിത്തമുള്ള മാപ്പിള ലഹളയാണ്.പഞ്ചാബിൽ നടന്ന അക്രമങ്ങളാണ് രണ്ടാമത്തേത്.

നായർ കോൺഗ്രസ് പ്രസിഡന്റായപ്പോൾ ,ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ,വക്കീൽ മാത്രമായിരുന്നു,ഗാന്ധി.ആദ്യത്തെ സ്വാതന്ത്ര്യ വിപ്ലവം നടന്ന 1857 ൽ പാലക്കാട്ടെ മങ്കരയിൽ ജനിച്ച ചേറ്റൂർ ശങ്കരൻ നായർ,1893 ൽ ലണ്ടനിൽ പോവുകയും, ആ നാടിനെ ' സ്വാതന്ത്ര്യത്തിൻറെ മഹാ സൗധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.

ശങ്കരൻ നായർ 

ശങ്കരൻ നായർ ഒറ്റപ്പുസ്തകമേ എഴുതിയുള്ളു -ഗാന്ധിയും അരാജകത്വവും ( Gandhi and Anarchy,1922 ).ഈ പുസ്തകത്തെ ആധാരമാക്കി ഗുഹ പറയുന്നത്,ശങ്കരൻ നായരെ വല്ലാതെ ബാധിച്ച മലബാറിലെ മാപ്പിള ലഹള ( 1921 ) അദ്ദേഹത്തെ ഗാന്ധിയുടെ ശത്രുവാക്കി എന്നാണ്.ഗാന്ധിയും അദ്ദേഹത്തിൻറെ അനുയായികളും ഖിലാഫത്ത് പ്രസ്ഥാനത്തെ ഹിന്ദുക്കളുമായി കൂട്ടിയിണക്കി,ഇന്ത്യയിൽ പാൻ ഇസ്ലാമികതയ്ക്ക് വഴിമരുന്നിട്ടു എന്നാണ്,ഈ പുസ്തകത്തിൽ ശങ്കരൻ നായരുടെ കണ്ടെത്തൽ.വ്യക്തിപരമായ ശത്രുത കാരണം,ശങ്കരൻ നായർക്ക് ഗാന്ധിയെ വേണ്ട വിധം സൈദ്ധാന്തികമായി എതിർക്കാൻ കഴിഞ്ഞില്ല എന്ന് ഗുഹ പറയുന്നതിൽ കഴമ്പില്ല.തെളിവ് രേഖകൾ കൊണ്ട് സമൃദ്ധമാണ് ജഡ്ജി ആയിരുന്ന നായരുടെ പുസ്തകം.ഗാന്ധിയുടെ മറ്റൊരു വിമര്ശകനായ എം രത്ന സ്വാമി, The Political Philosophy of Gandhi എന്ന പുസ്തകത്തിലും അതേ കാലത്ത് ഫലപ്രദമായി ഗാന്ധിയുടെ തലതിരിഞ്ഞ ആശയങ്ങളെ പൊളിച്ചു കാട്ടിയിരുന്നു.
ശങ്കരൻ നായർ,മദ്രാസ് പ്രസിഡൻസി കോളജിലും ലോ കോളജിലുമാണ് പഠിച്ചത് .1897 ൽ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡൻറ്.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.

രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞ്,ബ്രിട്ടിഷ് ഇന്ത്യയിൽ ജോലി നോക്കിയത് കൊണ്ടൊന്നും,നായരുടെ കഴിവിനെ ഗുഹയെപ്പോലുള്ളവർ കുറച്ചു കാണരുത്.

നായർ മലയാളിയായ ഏക കോൺഗ്രസ് പ്രസിഡൻറ് മാത്രമല്ല,അന്നത്തെ കേന്ദ്ര മന്ത്രിസഭ ആയ വൈസ്രോയിയുടെ കൗൺസിലിൽ എത്തിയ ഏക മലയാളിയുമാണ്-വിദ്യാഭ്യാസ വകുപ്പ്.ഒറ്റ ഇന്ത്യക്കാരനേ അന്ന് കൗൺസിലിൽ ഉണ്ടായിരുന്നുള്ളു.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.

ജാലിയൻ വാലാബാഗിൽ 1919 ഏപ്രിൽ 13 ന് 379 പേരുടെ കൂട്ടക്കൊലയെ തുടർന്ന്, നായർ കൗൺസിലിൽ നിന്ന് രാജി വച്ചു.കൂട്ടക്കൊലയ്ക്ക് കാരണമായ റൗലറ്റ് ആക്ട് ചർച്ചാവേളയിൽ തന്നെ,1919 ഫെബ്രുവരിയിൽ മദൻ മോഹൻ മാളവ്യയും ജിന്നയും ഇമ്പീരിയൽ കൗൺസിൽ അംഗത്വവും രാജി വച്ചിരുന്നു;ആക്റ്റിനെതിരെ ഗാന്ധി പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു .നായരുടെ ഈ രാജിയാണ്,അദ്ദേഹത്തെ മാറ്റി നിർത്തുന്നത്.മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരിക്കെ ഒരു വിധിയിൽ അദ്ദേഹം സുബ്രഹ്മണ്യ ഭാരതിയുടെ സ്വാതന്ത്ര്യ കവിത ഉദ്ധരിച്ചിരുന്നു-തിരുനൽവേലി കലക്റ്ററെ വാഞ്ചി അയ്യരും കൂട്ടരും വധിച്ചതായിരുന്നു കേസ്.രാജിക്ക് മുൻപ്,നായർ,ബ്രിട്ടീഷ് ഭരണത്തിൽ ഭേദഗതികൾ നിർദേശിച്ച്,രണ്ടു ഭിന്നാഭിപ്രായക്കുറിപ്പുകൾ മിനിട്സിൽ രേഖപ്പെടുത്തി.

പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.

ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,പലരും മനസ്സിലാക്കുന്നത് .റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായർ രാജി വച്ചെങ്കിലും ബ്രിട്ടൻ അദ്ദേഹത്തെ വിട്ടില്ല.ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതി ആയിരുന്നു,ഇത്.

ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.
മൈക്കിൾ ഒ ' ഡയർ 

ഗാന്ധിയും അരാജകത്വവും എന്നനായരുടെ പുസ്തകത്തിന് എതിരെ ഒ' ഡയർ മാനനഷ്ടക്കേസ് കൊടുത്തു .കൂട്ടക്കൊലയ്ക്ക് ,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽചാർത്തി. പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ .നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.

നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ആ ഒരംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു -വി കെ കൃഷ്ണ മേനോനും കെ ആർ നാരായണനും ഡോ കെ എൻ രാജിനുമൊക്കെ തുണയായിരുന്ന ധന ശാസ്ത്രജ്ഞൻ.

ഡയർ,സംഭവത്തിന് ശേഷം,ഒരു രാത്രി പോലും ഉറക്കം കിട്ടാതെ 1927 ൽ ഹൃദയാഘാതം വന്ന് മരിച്ചു.ഒ'ഡയറെ 1940 ൽ ലണ്ടനിലെ കാക്സ്റ്റൻ ഹില്ലിൽ ഉദ്ധം സിങ് വെടി വച്ച് കൊന്നു.

കേസിൽ ബ്രിട്ടൻ നായരുടെ കൂടെ നിന്നില്ല.

1928 ൽ ഇന്ത്യയിൽ എത്തിയ സൈമൺ കമ്മിഷനെ കോൺഗ്രസ് മാത്രമല്ല,ജിന്നയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു .സർ ജോൺ ഓൾസ് ബ്രൂക് സൈമൻറെ നേതൃത്വത്തിൽ ഏഴ് ബ്രിട്ടീഷ് എം പി മാരടങ്ങിയ കമ്മീഷൻ ഭരണ പരിഷ്‌കാരത്തിനായി ഇന്ത്യയിൽ എത്തി.1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആയിരുന്ന ക്ളമൻറ് ആറ്റ്ലി,കമ്മീഷൻ അംഗമായിരുന്നു.1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ്,കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.എന്നാൽ,വൈസ്രോയ് ഇർവിൻറെ നേതൃത്വത്തിലുള്ള ഇന്ത്യ കൗൺസിൽ,സൈമൺ കമ്മിഷനുമായി സഹകരിക്കാൻ ഉണ്ടാക്കിയ അഖിലേന്ത്യ കമ്മിറ്റിയുടെ ചെയർമാൻ, നായരായിരുന്നു.ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഇവരായിരുന്നു:ആർതർ ഫ്‌റൂം,നവാബ് അലി ഖാൻ,ശിവ്‌ദേവ് സിങ് ഉബ്രോയ്,സുൽഫിഖർ അലി ഖാൻ,ഹാരിസിങ് ഗൗർ, ഷാഹിദ് സുഹ്രവർദി,കിക്കബായ് പ്രേംചന്ദ്,എം ബി രാജ.സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് ബംഗാളിൽ മുഖ്യമന്ത്രിയായി,സുഹ്രവർദി.

നായരുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി,ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വേണമെന്ന ( ബ്രിട്ടൻറെ ) ആവശ്യം സൈമൺ കമ്മീഷൻ മുൻപാകെ ഉന്നയിച്ചു.അത് പ്രഖ്യാപിച്ചപ്പോൾ,നായർ രാഷ്ട്രീയ ജീവിതം പൂട്ടിക്കെട്ടി.1934 ൽ മരുമകനായ എം എ കാൻഡെത്ത് മരിച്ച വിവരമറിഞ്ഞ് മദനപ്പള്ളിക്ക് പോകുമ്പോൾ,നായർ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ്,ഒരു മാസം കഴിഞ്ഞ് മരിച്ചു.

സൈമൺ കമ്മീഷന് എതിരെ ലഹോറിൽ പ്രതിഷേധിച്ച ലാലാ ലജ്‌പത്‌ റായ്,പൊലീസ് മർദനമേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചു.

ഗാന്ധിയുടെ ഹിന്ദ് സ്വരാജ് ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും വിമർശനാത്മകമായി കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു;ഇന്ത്യയിൽ ബ്രിട്ടീഷ് കമ്പനി മഹാത്മാ ഗാന്ധി ബ്രാൻഡ് സിഗററ്റ് തന്നെ ഇറക്കിയിരുന്നു.1909 നവംബർ ഒൻപതിന് പ്രാൺ ജീവൻ മേത്ത,ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് എഴുതിയ കത്തിലാണ്,ഗാന്ധിയെ ആദ്യമായി, ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്.പൊതുവെ കരുതും പോലെ,ടഗോർ അല്ല അത് ചെയ്തത്.ജീവറാം കാളിദാസ് ശാസ്ത്രി 1915 ജനുവരി 27 ന് ഗാന്ധിയെ പരസ്യമായി ' മഹാത്മാ ' എന്ന് വിളിച്ചു.1921 ൽ ഗാന്ധി മഹാത്മാവായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിലെ വാദമുഖങ്ങൾ ഇവയാണ്:

ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.

ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.ദക്ഷിണാഫ്രിക്കയിലും അപ്രായോഗിക സാഹചര്യങ്ങൾ സൃഷ്ടിച്ചയാളാണ്,ഗാന്ധി.

ജാതി വ്യവസ്ഥയെ തുണയ്ക്കുന്നയാളാണ്,ഗാന്ധി.ആ വ്യവസ്ഥയും അഹിംസയുമായി ഒത്തു പോവുകയില്ല.പിന്നാക്ക ജാതികളിൽ പെട്ട ചിലരുടെ ഉപജീവന മാർഗം തന്നെ,മൃഗങ്ങളുടെ ഹിംസയാണ്.ഇസ്‌ലാമും അഹിംസയ്ക്ക് എതിരാണ്.പഞ്ചാബും ഖിലാഫത്തും പറഞ്ഞാണ്,ഗാന്ധി ,മൊണ്ടേഗ് -ചെംസ്ഫോഡ് പരിഷ്‌കാരത്തെ എതിർത്തത്.ഗാന്ധിയുടെ സ്വരാജ് അരാജകത്വമാണ്.

റെജിനാൾഡ് ഡയർ 

മാപ്പിള കലാപം സംബന്ധിച്ച ഗാന്ധിയുടെ സമീപനം ,സമ്പൂർണ കീഴടങ്ങലാണ്.ഖിലാഫത് പ്രസ്ഥാനവുമായുള്ള ചങ്ങാത്തം,മലബാറിൽ ഭീകര ഫലങ്ങളാണ്,ഉളവാക്കിയത്.ഖിലാഫത് പ്രസ്ഥാനത്തിന് ഹിന്ദുക്കളുടെ പിന്തുണയെന്ന ഗാന്ധിയുടെ ഉറപ്പ് കണക്കിലെടുത്ത്,ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ മാപ്പിളമാർ ഉണർന്നപ്പോൾ,ബ്രിട്ടനോടുള്ള ഹിന്ദുക്കളുടെ കൂറ് കണ്ട് അവർ ക്ഷുഭിതരായി.അവർ ഹിന്ദുക്കൾക്കെതിരെ സായുധ കലാപം നടത്തി.കൂട്ടക്കൊലകൾ നടത്തി.മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.....ഗാന്ധിയും ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ മാധവൻ നായരെപ്പോലുള്ള അദ്ദേഹത്തിൻറെ ഡ്യുപ്പുകളുo ഇത്തരത്തിൽ മതത്തെ കലർത്തിയത്, സാമ്രാജ്യത്തിൻറെ നന്മയ്ക്ക് വിനാശകരമായിരിക്കും.

ഇന്ത്യയെ ഭിന്നിപ്പിച്ചത്,പണ്ട് നില നിന്ന ,കിഴക്കൻ ക്‌ളാസിക്കുകളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്.ബ്രാഹ്മണനെ അബ്രാഹ്മണനിൽ നിന്ന്,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് ,സവര്ണരെ അവർണരിൽ നിന്ന് അകറ്റിയത്,അതാണ്.ഗാന്ധി ബനാറസ് ഹിന്ദു സർവകലാശാലയെയും അലിഗഡ് മുസ്ലിം സർവകലാശാലയെയും തകർക്കാൻ ശ്രമിച്ചു.രണ്ടിടത്തും,പാശ്ചാത്യ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കി ആയിരുന്നു,പഠനം.

എല്ലാം ബഹിഷ്‌കരിക്കാനാണ്,ഗാന്ധിയുടെ ആഹ്വാനം.കലുഷമായ തലച്ചോറിൻറെ സ്വപ്നങ്ങളാണ്,അവ.വന്യമായ ആശയങ്ങളുടെ പ്രയോഗമാണ്,അത്.ഭരണഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലങ്ങൾ മാത്രമല്ല ഗാന്ധി നശിപ്പിക്കുന്നത്;ഇന്ത്യയുടെ പുനർജന്മ പ്രതീക്ഷകൾ കൂടിയാണ്.അഹിംസ,അരാജകത്വത്തിൽ കലാശിക്കും.അത്,പാർലമെൻററി സ്വാതന്ത്ര്യത്തിന് പറ്റില്ല.ആത്മീയ സ്വരാജിന് പറ്റുമായിരിക്കും.

ഗാന്ധിക്ക്,വ്യവസായങ്ങൾ ആത്മാവിനെ നശിപ്പിക്കാൻ പിശാച് അയച്ച ഏജൻസികളാണ്.അവ ഇന്ത്യയുടെ ധാർമിക നിലവാരത്തിന് അണുവിട പോലും മാറ്റു കൂട്ടില്ലെന്നാണ്,ഗാന്ധിയുടെ വാദം.വ്യവസായത്തിന്റെ അസാന്നിധ്യത്തിൽ,പട്ടിണി ശരീരങ്ങളെ നശിപ്പിക്കുകയും ആത്മാവിൻറെ വികാസത്തിന് വിഘ്നമുണ്ടാക്കുകയും ചെയ്യും.ടെലെസ്കോപ് കണ്ട ആകാശക്കാഴ്ചകളും മൈക്രോസ്കോപ് കണ്ട സൂക്ഷ്മക്കാഴ്ചകളും ശാസ്ത്രം കാട്ടിത്തന്ന വിസ്മയങ്ങളുമെല്ലാം ഗാന്ധിക്ക് അയിത്തമാണ്......ഇന്ത്യക്കാരൻ പൗരുഷം വീണ്ടെടുക്കും വരെ,വെള്ളക്കാരൻറെ കാരുണ്യത്തിൽ ജീവിക്കണം.എന്നാൽ,ഗാന്ധിയാകട്ടെ,വംശീയവും വർഗീയവുമായ വൈരം കൂട്ടാൻ വേണ്ടതൊക്കെ ചെയ്യുകയാണ്.ഗാന്ധി,ഹിമാലയത്തിൽ മഹാത്മാവിൻറെ ജീവിതത്തിനു പോയിരുന്നെങ്കിൽ,ആയിരങ്ങൾ രക്ഷപ്പെട്ടേനെ.മരണത്തെക്കാൾ ഭീതിദമായ കലാപങ്ങൾ,ഒഴിവായേനെ.സ്വയം പിഴയൊടുക്കാതെ,ഗാന്ധിയും അനുയായികളും,അവരുടെ നയത്തിൻറെ ഇരകളുടെ രക്ത ചൊരിച്ചിലുമായി രാജ്യമാകെ അലയുകയാണ്.

ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.

ഇത്രയുമാണ്,ശങ്കരൻ നായരുടെ പുസ്തകത്തിൻറെ ഉള്ളടക്കം.

അതിൽ നിന്ന് മാപ്പിളലഹളയെപ്പറ്റിയുള്ള ഭാഗങ്ങളുടെ പരിഭാഷയാണ് ഈ പുസ്തകം.ഗാന്ധിയുടെ പാളിപ്പോയ അഹിംസാ പരീക്ഷണം കൂടിയായിരുന്നു,മാപ്പിള ലഹള.അങ്ങനെ കോൺഗ്രസിന് ജനപിന്തുണ നഷ്ടപ്പെട്ട മണ്ണിലാണ് കമ്മ്യൂണിസം കിളിർത്തത്.

ശങ്കരൻ നായരുടെ അനുജൻ സി ഗോപാലൻ നായർ എഴുതിയ Moplah Rebellion 1921 ഞാൻ പരിഭാഷ ചെയ്തിരുന്നു.ചേറ്റൂർ സഹോദരന്മാർ രേഖകൾ ഭാവിക്കായി സമാഹരിച്ചു വച്ചത് വലിയ സേവനമാണ്.

--------------------------------------------------------

1.ഡയർ:മഞ്ഞപിത്തം,Arteriosclerosis എന്നിവ ഉണ്ടായിരുന്നു 
2.Candeth:വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ;ശങ്കരൻ നായരുടെ മകൾ മാധവി 'അമ്മ പാലാട്ടിന്റെ ഭർത്താവ്.നെഹ്‌റുവിന്റെയും ബോസിൻറെയും സുഹൃത്തും ഇന്ത്യൻ സ്ഥാനപതിയും ആയിരുന്ന എ സി എൻ നമ്പ്യാരുടെ ജ്യേഷ്ഠൻ,ആരത്തിൽ കണ്ടോത്ത് എന്ന കുടുംബപേര് candeth എന്നായി.ഗോവ വിമോചനത്തിന് നേതൃത്വം നൽകിയ ലഫ് ജനറൽ കാൻഡത്,മകൻ.
3.കെ പി എസ് മേനോൻ C Sankaran Nair ( 1967 ) എന്ന പുസ്തകം എഴുതി.നായരുടെ മകളുടെ ഭർത്താവായിരുന്നു,മേനോൻ.






അഹിംസയിലെ ഹിംസ

ഗാന്ധി കാണാത്ത മാപ്പിള ലഹള  

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

5.ഗാന്ധിക്ക് വഴി തെറ്റി 

പ്രവർത്തകർ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാൽ,അതിനെ നശിപ്പിക്കാൻ ദത്തശ്രദ്ധരായാൽ,പ്രവർത്തനം അഹിംസാത്മകമാകുന്നതെങ്ങനെ ?

അധികാരികൾ തങ്ങളെ വെടിവയ്ക്കാൻ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാൽ അത് അഹിംസാത്മകമാകുമോ ?

മുസ്ലിംകൾ പിന്തുടരുന്നത് അക്രമോൽസുകമായ മതമാണെന്ന് നമുക്കറിയാം.അവർ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു.നിസ്സഹകരണ പ്രവർത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലിൽ മാത്രം അവസാനിക്കുന്ന കലാപങ്ങൾ ഉറപ്പാണ്.നിസ്സഹകരണ സമരത്തിന് ഇന്ത്യയെ വിവിധ കോൺഗ്രസ് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്.കോൺഗ്രസ് തത്വങ്ങൾ പിന്തുടരാൻ പ്രതിജ്ഞ ചെയ്തവർ അടങ്ങിയതാണ് കോൺഗ്രസ് കമ്മിറ്റികൾ.സന്നദ്ധ സംഘടനകളും ഉണ്ടാക്കി.ജാലിയൻ വാലാബാഗ്,ഖിലാഫത് പ്രശ്നങ്ങൾ ഉന്നയിച്ച് ജനത്തെ ബോധവൽക്കരിക്കാനും അത് വഴി സ്വരാജിലേക്ക് വഴി തെളിക്കാനുമാണ് ഈ സമിതികൾ."സമാധാനപരമായ " മാർഗങ്ങളാണ് സ്വരാജ് കൈവരിക്കാനുള്ള നിസ്സഹരണ സമരത്തിന് ആവിഷ്കരിച്ചിട്ടുള്ളത്.മൿഫേഴ്സൺ നടത്തിയ പ്രസംഗത്തിൽ ആ മാർഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഷൗക്കത് അലിയും ഭാര്യയും,1932 

സമാധാനപരമായി തുടങ്ങി പൊടുന്നനെ അത് അക്രമത്തിലേക്ക് തിരിയുന്നു;മുസ്ലിം വികാരങ്ങൾ ഉണ്ടെങ്കിൽ ഈ പ്രവണത സഹിക്കാൻ കഴിയില്ല.ഭരണഘടനാധികാര കേന്ദ്രത്തിനോടുള്ള എതിർപ്പ് അവരെ അക്രമത്തിലേക്ക് നയിക്കുന്നു.പൂർണതയുടെ പ്രണേതാവായ ഗാന്ധിയുടെ ഉത്തരവനുസരിച്ച് അധികാരികളുടെ അക്രമത്തിന് കീഴ്‌പ്പെടുന്നതിന് പകരം,അവർ തിരിച്ചടിക്കുന്നു -കൊലകളാണ് ഇതിൻറെ ഫലം.ബീഹാർ നിയമസഭയിൽ മൿഫേഴ്സൺ* ഇത് നന്നായി വിശദീകരിച്ചിട്ടുണ്ട്.

മൿഫേഴ്സന്റെ പ്രസംഗം,24 ജനുവരി 1922 :

"എന്താണ് നിസ്സഹകരണ പ്രസ്ഥാനത്തിൻറെ സത്ത ?എന്താണ് അതിൻറെ ആത്യന്തിക ലക്ഷ്യവും രീതികളും ?

"അലഹബാദിലോ ബനാറസിലോ ഗാന്ധി 1920 ൽ ഇത് ആദ്യം പറഞ്ഞപ്പോൾ,ഇതിൻറെ ലക്ഷ്യങ്ങൾ ഭരണഘടനാ വിരുദ്ധവും രീതികൾ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു.അതിൻറെ നടപ്പാക്കൽ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു.നേതാക്കളുടെ അഹിംസാ വചനങ്ങൾ വീൺവാക്കുകളാകും.അതിൻറെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല.പദവികൾ വേണ്ടെന്ന് വയ്ക്കുക,സ്‌കൂളുകളും കോളജുകളും ബഹിഷ്കരിക്കുക,വക്കീൽമാർ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോൾ നിസ്സഹകരണം.ഇവ പ്രത്യേകിച്ചും യുവാക്കൾക്ക് ദോഷം ചെയ്തു.ഈ ഘട്ടത്തിൽ തന്നെ അക്രമങ്ങൾ നടന്നു.സാമൂഹിക ബഹിഷ്കരണ ഭീഷണിയും സാമുദായിക സ്പർദ്ധയും വ്യക്തികളെ ബാധിച്ചു.ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം.അതിൻറെ അവസാനഘട്ടങ്ങൾ വച്ച് വിലയിരുത്താം.അത് രാജ്യ നിയമങ്ങൾക്കും പോലീസിനും കോടതിക്കും എതിരെ നിന്നു ; പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു.കോടതികൾ പിക്കറ്റ് ചെയ്തു,പട്ടാളക്കാരോട് കൂറുമാറാൻ ആഹ്വാനം ചെയ്തു,നികുതിയും വാടകയും നൽകാൻ വിസമ്മതിച്ചു.

"പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം.അത് സർക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിൻറെ അനിവാര്യ ഫലം,അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങൾക്കും ദുരിതവുമാണ്.ഇത് വിജയിച്ചാൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) അതിൻറെ ഫലം ഇന്ത്യ അക്രമ വംശങ്ങളുടെ ഇരയാവുക എന്നതായിരിക്കും.അവർ അതിർത്തിക്ക് ചുറ്റുമുണ്ട്,മധ്യേഷ്യയിലെ വിശപ്പുള്ള ഗോത്രങ്ങൾ ചരിത്രത്തിൽ പല കുറി ഇന്ത്യയെ ആക്രമിച്ചിട്ടുമുണ്ട്.ഇന്ത്യയിൽ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കലാണ് ലക്ഷ്യം എന്നിരിക്കെ,അതിൻറെ നേതാക്കളും അനുയായികളും അഹിംസാ പ്രതിജ്ഞ ഒപ്പിട്ടിട്ടുണ്ട് എന്ന് പറയുന്നതിന് എന്തർത്ഥം ? ആ പ്രതിജ്ഞ വെറും പ്രഹസനമാണ്.അത് നൂറു വട്ടം ലംഘിച്ചു കഴിഞ്ഞു.പ്രസ്ഥാനം നീളുന്തോറും,ലംഘനം പരിധി വിടും."

-------------------------------

നടന്ന കലാപങ്ങളെല്ലാം ഇത് തെളിയിച്ചു കഴിഞ്ഞു.മലബാർ കുപ്രസിദ്ധിക്ക് ഒന്നാം സ്ഥാനത്താണ്.അവിടെ കോൺഗ്രസ്,ഖിലാഫത്ത് കമ്മിറ്റികളുണ്ടാക്കി.ഗാന്ധിയും ഷൗകത്ത് അലിയും അവിടെയെത്തി.പ്രഘോഷണങ്ങൾ നടത്തി ,അതിൻറെ മാരക ഫലങ്ങളുണ്ടായി.മുസ്ലിംകൾക്ക് സ്വരാജ് രണ്ടാം ലക്ഷ്യം മാത്രമായിരുന്നു.ഒന്നാം ലക്ഷ്യം ഖലീഫക്കെതിരായ കുറ്റം പരിഹരിക്കലും രാജ്യത്ത് ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കലുമാണ്.അതിനാൽ സർക്കാർ ചില ഖിലാഫത്ത് നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടപ്പോൾ,മുസ്ലിംകൾ ഒറ്റക്കെട്ടായി കലാപം നടത്തുകയും അതിൽ ചേരാൻ ഹിന്ദുക്കളെ ക്ഷണിക്കുകയും ചെയ്തു.

ഹിന്ദുക്കൾ ഒരു സമൂഹമായി തന്നെ കൂറ് കാട്ടി.ഫലം മുസ്ലംകൾക്കും ഹിന്ദുക്കൾക്കും ദോഷകരമായിരുന്നു.രണ്ടായിരത്തിലധികം മുസ്ലിംകളെ സൈന്യം കൊന്നതായാണ് കണക്ക്.ആയിരങ്ങൾ മറ്റു തരത്തിലും കൊല്ലപ്പെട്ടു.പരുക്കേറ്റവർ ഇതിലധികം.വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുൻപ് സ്വന്തം ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കൾ ആയിരങ്ങൾ വരും.സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയിൽ മാത്രമല്ല.ആസൂത്രിതമായി മാസങ്ങൾ അവരെ കൈമാറി.കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തിൽ സമാനതകളില്ല.

ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പേരിലും അതിന് വേണ്ടിയും ആയിരുന്നു.ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടർന്നായിരുന്നു,ഇത്.അതിനെ തുടർന്നാണ് ഖിലാഫത്ത് സമിതികൾ വന്നത്.അവർ അധികാരികളുടെ ഇടപെടലില്ലാതെ പരസ്യമായി പ്രവർത്തിച്ചു.ഇന്ത്യ സർക്കാർ മദ്രാസ് സർക്കാരിനെ ഖിലാഫത്ത് സമരക്കാരെ നേരിടുന്നതിൽ നിന്ന് വിലക്കി.സർക്കാരും ഭീകരതയ്ക്ക് ഉത്തരവാദി തന്നെ.
-----------------------------------------------------

* മൿഫേഴ്സൺ:സർ ഹ്യൂഗ് മൿഫേഴ്സൺ ( 1870 -1960 ):ബിഹാർ -ഒറീസ ചീഫ് സെക്രട്ടറി ( 1915 -1919 ) എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ( 1921 -1925 ),ആക്ടിങ് ഗവർണർ ( 1926 ).കേന്ദ്ര ആഭ്യന്തര സെക്രട്ടറി ( 1919 -1920 ).1889 ൽ ഐ സി എസ് നേടി.സ്കോട് ലൻഡിൽ ജനിച്ചു.ഓക്സ്ഫഡിൽ പഠിച്ചു.






Thursday 10 September 2020

ആനി ബസന്റ് കോഴിക്കോട്ട് കണ്ടത്

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

3.ആനി ബസന്റ് കോഴിക്കോട്ട് കണ്ടത് 

സ്രത്ത് മൊഹാനി പ്രസംഗത്തിൽ ചെയ്തത്,അലി സഹോദരരാൽ പ്രചോദിതമായി കറാച്ചി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻറെ ലക്ഷ്യം ഖിലാഫത്ത് സമ്മേളനത്തിൽ പ്രകടമാക്കുക എന്നതായിരുന്നു.ഇസ്ലാം അഹിംസയ്ക്ക് എതിരാണെന്ന് എല്ലാവർക്കും അറിയാവുന്ന സത്യം മൊഹാനി വിളിച്ചു പറയുകയാണ്.സ്വരാജ് ഒരു വർഷത്തിനകം നേടുമെന്ന് ഗാന്ധി വാക്ക് നൽകിയതായി മറ്റൊരു പ്രസംഗത്തിൽ മൊഹാനി പറയുകയുണ്ടായി.അതിനാൽ കലാപം പ്രഖ്യാപിക്കുന്നത് നിയമപരമാണ്.മറ്റൊരു നയവ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടിയത്,ഭയാനക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് അകറ്റുന്നതുമാണ്.

അഫ്ഗാനിസ്ഥാൻ വിശുദ്ധ യുദ്ധത്തിൻറെ ഭാഗമായി ഇന്ത്യയെ ആക്രമിച്ചാൽ,അവരെ എതിരിടാൻ മുസ്ലിംകൾക്ക് ബാധ്യതയുണ്ടെന്നും ഹിന്ദുക്കൾ സഹകരിക്കാതിരുന്നാൽ അവരെയും എതിരിടുമെന്നും അലി സഹോദരർ പറഞ്ഞിരുന്നു.അതിനാൽ,ഗാന്ധി ഖിലാഫത്തുകാരുമായി ചേർന്നപ്പോൾ,ആലാപമുണ്ടായാൽ ഹിന്ദു പിന്തുണ ഖിലാഫത്തുകാർക്ക് ഉറപ്പായിരുന്നു.മുസ്ലിംകളും ഹിന്ദുക്കളും തമ്മിലുള്ള തർക്കത്തിൽ ഗാന്ധിയുടെ നിലപാട് അവർക്ക് അനുകൂലമായിരുന്നു.ഇസ്ലാമിക ശാസനങ്ങൾക്ക് കീഴ്‌പെടാനാണ് ഗാന്ധി ഹിന്ദുക്കളെ ഉപദേശിച്ചത്.മുസ്ലിംകളുടെ ഗോഹത്യയ്ക്ക് ഹിന്ദുക്കൾ എതിര് നിൽക്കേണ്ടെന്ന് ഗാന്ധി ഉപദേശിച്ചു.അതിൽ ഇളവ് കൊടുത്ത് ഇസ്ലാമിക സഹനത്തിൽ വിശ്വസിക്കുക.ഹിന്ദുക്കളുടെ ആഘോഷാവസരങ്ങളിൽ മുസ്ലിം പള്ളികൾക്ക് അടുത്ത് കൂടെ ഘോഷയാത്രകൾ ഗാന്ധി വിലക്കി.ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി പഠിക്കാൻ ഉപദേശിച്ചു.തർക്ക വിഷയങ്ങളിൽ എല്ലാം ഇസ്ലാം വികാരത്തിന് അടിപ്പെടുക.മാപ്പിള അതിക്രമങ്ങളിൽ ഗാന്ധി സ്വീകരിച്ച സമീപനം,ഈ കീഴടങ്ങലിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഗാന്ധി ഖിലാഫത്തുമായി ചേർന്നത് മലബാറിൽ ക്രൂരമായ ഫലങ്ങൾ ഉണ്ടാക്കി.ഗാന്ധിയിലും അനുയായികളിലും ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള ഹിന്ദു പിന്തുണയിലും വിശ്വസിച്ച്,വിശുദ്ധ യുദ്ധത്തിൽ തുണച്ചില്ലെങ്കിൽ ഹിന്ദുക്കൾ ശത്രുക്കൾ എന്ന ഉദ്ബോധനത്തെ ആശ്രയിച്ച് ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ നിന്ന മുസ്ലിംകൾ,ഹിന്ദുക്കൾ ബ്രിട്ടനോട് കൂറ് കാട്ടിയപ്പോൾ ക്ഷുഭിതരായി.ഇതിൻറെ ഫലമായി,സായുധരും സംഘടിതരുമായി മാപ്പിളമാർ അപ്രതീക്ഷിതമായി ഹിന്ദുക്കളെ നേരിട്ടു.അപ്പോൾ നടന്ന അതിക്രമങ്ങൾ കുപ്രസിദ്ധമാകയാൽ വിവരിക്കുന്നില്ല.അവർ ഹിന്ദുക്കളെ വെട്ടി അറുത്തു;മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.

മാപ്പിള ലഹളയിൽ സ്ത്രീകൾക്കെതിരായ എതിരായ അക്രമം അത് വരെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു.ഓഗസ്റ്റ് 20 നാണ് അത് തുടങ്ങിയത്.സെപ്റ്റംബർ ആറു വരെ അക്രമം അരങ്ങേറി.അന്ന് വൈസ്രോയ് റീഡിങ് പ്രഭു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

വൈസ്രോയിയുടെ പ്രസംഗം:

"ഏതാനും ബ്രിട്ടീഷുകാരും നിരവധി ഹിന്ദുക്കളും കൊല്ലപ്പെട്ടു.വാർത്താ വിനിമയ സൗകര്യങ്ങൾ വിച്ഛേദിച്ചു.സർക്കാർ ഓഫിസുകൾ കത്തിച്ചു,കൊള്ള ചെയ്‌തു,രേഖകൾ നശിപ്പിച്ചു.ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചു.ബ്രിട്ടീഷുകാരുടെയും ഹിന്ദുക്കളുടെയും വീടുകൾ തീ വച്ചു.ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മതം മാറ്റി.തെക്കേ ഇന്ത്യയിലെ ഏറ്റവും ഫല പുഷ്ടിയുള്ള പ്രദേശം ക്ഷാമ ബാധിതമായി.സർക്കാർ ഭരണം തൽക്കാലം നിലച്ചു.ഓഫിസുകളും കോടതികളും പ്രവർത്തിക്കാതായി.കച്ചവടം നിലച്ചു.

"എല്ലാ തരത്തിലും പെട്ട യൂറോപ്യൻ,ഹിന്ദു അഭയാർത്ഥികൾ കോഴിക്കോട് കേന്ദീകരിച്ചു.അവർ സുരക്ഷിതരാണ്.കോഴിക്കോട് സംരക്ഷിക്കാൻ സേനയുണ്ടായിരുന്നില്ലെങ്കിൽ എന്തായിരുന്നേനെ എന്നാലോചിക്കുമ്പോൾ നടുങ്ങുന്നു.ഈ ഭാഗത്തെ അമുസ്ലിംകളുടെ വീടും സ്വത്തും ജീവനും പട്ടാളവും പോലീസും സംരക്ഷിച്ചു.ഈ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കുക തന്നെ വേണം.

റീഡിങ് പ്രഭു 

"പ്രത്യക്ഷ ഉത്തരവാദിത്തത്തിന് പുറമെ മറ്റൊന്നുണ്ട്.പാവപ്പെട്ടവരും നിർഭാഗ്യവാന്മാരുമായ മനുഷ്യരെ വഴി തെറ്റിച്ച് നിയമത്തെയും അധികാരത്തെയും ലംഘിക്കാനും അക്രമം നടത്താനും പ്രേരിപ്പിച്ചു.രാജ്യത്തിൻറെ പല ഭാഗത്തും പലപ്പോഴും ഉണ്ടായ മത ഭ്രാന്തിൽ ആധാരമായ കലാപങ്ങളുടെ വലിയ രൂപമായിരുന്നു,ഇത്.ഞാൻ എന്നോട് തന്നെയും നിങ്ങളോടും രാജ്യത്തോടും ചോദിക്കട്ടെ -ഇത്തരം സിദ്ധാന്തങ്ങൾ ജനമനസ്സിൽ കുത്തി വച്ചാൽ മറ്റെന്താണ് ഫലം ?വികാരങ്ങൾ ആളിക്കത്തിക്കുന്ന, മനഃപൂർവമായ വ്യാജ പ്രസ്താവനകളുടെ സത്യം ഉരച്ചു നോക്കാൻ കഴിയാത്ത അജ്ഞരായ മനുഷ്യരെ അക്രമത്തിലേക്ക് വഴി തെറ്റിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാവുന്നത് എങ്ങനെ ? വികാരങ്ങൾ കത്തി യുക്തിയില്ലാത്ത രോഷത്തിൽ എത്തുകയാണ്.

"അധികാരത്തെ തളർത്താനുള്ള ഈ പ്രസ്ഥാനത്തിൻറെ നേതാവ് അഹിംസയുടെ പ്രവാചകനാണ്.അക്രമത്തിൽ ഏർപ്പെടുന്നവരെ ശാസിക്കാറുണ്ട്.അദ്ദേഹത്തിൻറെ സിദ്ധാന്തവും പ്രബോധനവും,വികാരങ്ങളെ ആളിക്കത്തിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നു.

"ഉത്തരവാദിത്തമുള്ളവർക്കും ബോധമുള്ളവർക്കും ഒന്നറിയാം -സർക്കാരിനും അധികാരത്തിനും എതിരായ അട്ടിമറി സമരം,ക്രമസമാധാന തകർച്ചയ്ക്കും രാഷ്ട്രീയ കാലുഷ്യത്തിനും അരാജകത്വത്തിനും നാശത്തിനും വഴിവയ്ക്കും."

അതിക്രമങ്ങൾ,പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ നടന്നത്,വിവരണത്തിനപ്പുറമാകയാൽ,ഈ പുസ്തകത്തിൽ പറയുന്നില്ല.നൂറുകണക്കിന് സംഭവങ്ങളിൽ നിന്ന് ഇംഗ്ലീഷ്,പ്രാദേശിക പത്രങ്ങളിൽ വന്ന ചിലത് മാത്രം പറയാം.

ആനി ബസന്റ് ഗാന്ധിക്കൊപ്പം / മദ്രാസ്,1921 

ആനി ബസന്റ് 1921 ഡിസംബർ ആറിന് 'ന്യൂ ഇന്ത്യ'യിൽ എഴുതിയ ലേഖനം:

മലബാറിൻറെ ദുഃഖം 

ആനി ബസന്റ് 

ഗാന്ധിയും അദ്ദേഹത്തിൻറെ പ്രിയ സഹോദരർ മുഹമ്മദ്,ഷൗക്കത്ത് അലിമാരും നടത്തിയ പ്രബോധനങ്ങൾ മലബാറിൽ വരുത്തിവച്ച ഭീകരതകൾ കാണാൻ ഗാന്ധിയെ തന്നെ അങ്ങോട്ട് കൊണ്ട് പോകേണ്ടതാണ്.ഗാന്ധി തീരുമാനിച്ച ഓഗസ്റ്റ് ഒന്നിന് തന്നെ അവർ ഖിലാഫത്ത് രാജ് സ്ഥാപിച്ചു.ഒരു പോലീസ് ഇൻസ്പെക്റ്ററെ വളഞ്ഞ് ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തി.അന്ന് മുതൽ അവർ നിരോധിച്ച ആയിരക്കണക്കിന് യുദ്ധക്കത്തികൾ രഹസ്യമായി ഉണ്ടാക്കി ഒളിപ്പിച്ചു.കലാപം പൊട്ടിപ്പുറപ്പെട്ട പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫിസുകളിലും അവർ ഖിലാഫത്ത് പതാകകൾ ഉയർത്തി.മലബാറിൽ ഒരു ഓഗസ്റ്റ് 25 നാണ് ചേരമാൻ പെരുമാൾ ആദ്യ സാമൂതിരിയായി സിംഹാസനമേറിയത് എന്നത് വിചിത്രമാണ്.അന്ന് മുതൽ ഒരു മലയാള വർഷം തുടങ്ങി.അങ്ങനെ 1096 വർഷം സാമൂതിരിമാർ ഭരിച്ചു.മറ്റ് രാജാക്കന്മാർ അദ്ദേഹത്തെ തലവനായി കാണുന്നു.ഇവരെ ആശ്രയിച്ചാണ് ശരിക്കും മലബാറിലെ സമാധാനം നിൽക്കുന്നത്.ഇവരെ സുരക്ഷിത സ്ഥാനത്ത് കണ്ടാലേ അഭയാർത്ഥികൾ തിരിച്ചു വരൂ.ഇവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നത് മാപ്പിളമാരാണ്.അത് അവർ കൈവശം വയ്ക്കുന്നു.അവർ അധ്വാനിക്കുന്ന കർഷക തൊഴിലാളികളാണ്.

ഞാൻ കോഴിക്കോട്ടും പാലക്കാട്ടും വേഗത്തിൽ നടത്തിയ സന്ദര്ശനത്തിനിടയിൽ നടന്ന പൊതുയോഗങ്ങളുടെ റിപ്പോർട്ട് എൻറെ ലേഖകർ അയച്ചിട്ടുണ്ട്.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും നടത്തിയ പ്രഖ്യാപനങ്ങളിൽ നിന്ന് ബ്രിട്ടീഷ് രാജ് പോയി സ്വരാജ് വരുന്നു എന്നാണ് മാപ്പിളമാർ മനസ്സിലാക്കിയത്.അതേ തുടർന്ന് അവർ സർക്കാർ സ്ഥാപനങ്ങൾ ആക്രമിച്ചു.ചോരപ്പുഴ ഒഴുകി.ആ കഥയാണ് ഇവിടെ പറയുന്നത്.

ബ്രിട്ടൻ ഇസ്ലാമിന്റെ ശത്രുവാണെന്നും അത് വീഴുകയാണെന്നും വിജയിക്കുകയാണെന്നുമുള്ള ഖിലാഫത്തുകാരുടെ സന്ദേശം എല്ലാ വീടുകളിലും എത്തി.മുസ്ലിം പള്ളികളിലെ മത വെറി നിറഞ്ഞ പ്രഘോഷങ്ങൾ അത് പടർത്തി.മുസ്ലിം ഹൃദയങ്ങൾ ആഹ്ളാദിച്ചു.നിസ്സഹകരണക്കാർ മുസ്ലിം മതനേതാക്കളോട് സഹായം ചോദിക്കുന്നത് അവർ കണ്ടു.അവർ രണ്ടിനെയും ഒന്നായി കണ്ടു.സർക്കാർ ചെകുത്താനും ഇബിലീസുമായി.അതിനെതിരെ അവർ മരണം വരെ പോരാടാൻ ഉറച്ചു.നിസ്സഹകരണക്കാർക്ക് ഉത്തരവാദിത്തമില്ലെന്ന് ഗാന്ധിക്ക് സൗകര്യം പോലെ പറയാം.വസ്തുതകൾ അങ്ങനെയല്ല.ബോംബയിലെ രക്തച്ചൊരിച്ചിലിൻറെ ഉത്തരവാദിത്തം ഗാന്ധി ഏറ്റു.മലബാറിലെ കശാപ്പ് ആ ഉത്തരവാദിത്തം വിളിച്ചു പറയുന്നു.അവിടെ നിസ്സഹകരണം മരിച്ചു.തെസ്യൂസിൻറെ പല്ലുകളിൽ നിന്ന് പോരാളികൾ ഉയിർക്കും പോലെ,വിദ്വേഷം മലബാറിൽ ഉയിർത്തു.ഇതാണ് ഗാന്ധിസവും നിസ്സഹകാരികളുടെ ഖിലാഫത്തിസവും പ്രചരിപ്പിച്ചതിൻറെ ഫലം.

എല്ലാവരും ഖിലാഫത്ത് രാജിനെപ്പറ്റി സംസാരിച്ചു.അത് സർക്കാർ അടിച്ചമർത്തുന്നതിലാണ് ജന പ്രതീക്ഷ.സർക്കാർ നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെടാനാണ് ഗാന്ധി മിതവാദികളെ പ്രേരിപ്പിക്കുന്നത്.അവശേഷിച്ച ജീവനുകളെപ്പോലും കൊല്ലാൻ ചെന്നായ്ക്കളെ അഴിച്ചു വിടണമെന്ന് അർഥം.മിതവാദികൾ,നിസ്സഹകാരികളുടെ സർക്കാരിനെ മരവിപ്പിക്കൽ നയം നടപ്പാക്കിയ കൊലപാതകികൾക്കും കൊള്ളക്കാർക്കും ബലാൽസംഗികൾക്കും ഒപ്പമല്ല.അവർ സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ആശുപത്രിയിൽ ശ്വാസം മുട്ടി മരിക്കാൻ കിടന്ന ഒരു രോഗിയുടെ മാപ്പിള വികാരത്തെപ്പറ്റി ഗാന്ധി എന്ത് പറയുന്നു ?

താൻ മരിക്കുമോ എന്ന് അയാൾ ഡോക്റ്ററോട് ചോദിച്ചു.രക്ഷപെടാൻ സാധ്യതയില്ലെന്ന് ഡോക്റ്റർ പറഞ്ഞു.

"പതിനാല് അവിശ്വാസികളെ കൊല്ലാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്",ധീരനും ദൈവഭയമുള്ളവനുമായ ആ മാപ്പിള പറഞ്ഞു.ഗാന്ധിക്കിഷ്ടം ഇത്തരക്കാരെയാണ്.ഇതാണ് മതമെന്നും ഇതാണ് മതപരമായ പ്രവൃത്തിയെന്നും അവർ കരുതുന്നു.കൊലയും ബലാൽസംഗവും കൊള്ളയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൊലയും കുടുംബങ്ങളുടെ കശാപ്പും മതമാണെന്ന് കരുതുന്നവരെ ഏത് പരിഷ്‌കൃത സമൂഹവും നിയന്ത്രിക്കണം.

ചില പാഴ്‌സി സ്ത്രീകളുടെ സാരി തെമ്മാടികൾ വലിച്ചു കീറിയപ്പോൾ ഞെട്ടിയ ആളാണ് ഗാന്ധി.ആ ഞെട്ടൽ ന്യായമാണ്.ദൈവഭയമുള്ള തെമ്മാടികളെ വിദേശവസ്ത്രം ധരിക്കുന്നത് പാപമാണ് എന്ന് പഠിപ്പിച്ചിരുന്നു.മതപരമായ കർമമാണ് അതെന്ന് അവർ കരുതി.കീറവസ്ത്രം മാത്രമുള്ള,വീട് വിട്ട് പലായനം ചെയ്ത സ്ത്രീകളോടും തെരുവിൽ അലയുന്ന അമ്മമാരുടെ അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങളോടും അൽപമെങ്കിലും കനിവ് ഗാന്ധിക്കുണ്ടോ ?

ദുരിതം വിവരണാതീതമാണ്.അഴകുള്ള പ്രായം കുറഞ്ഞ ഭാര്യമാർ ഭയ വിഹ്വലരായി വിങ്ങിക്കരയുന്നു.ഭർത്താക്കന്മാരെ കൺമുന്നിലിട്ട് വെട്ടി നുറുക്കുന്നത് കണ്ട ഭാര്യമാർ-അതായിരുന്നു മാപ്പിളമാർക്ക് മതം.എല്ലാം നശിച്ച പുരുഷന്മാർ -എരിഞ്ഞമർന്ന്,പ്രതീക്ഷ വിട്ട്.ഞാൻ അഭയാർത്ഥി ക്യാമ്പുകളിൽ ഇത്തരം ആയിരക്കണക്കിന് മനുഷ്യരെ കണ്ടു.നഗ്‌നമായ ചുമലിൽ തുണി പുതപ്പിക്കുമ്പോൾ കണ്ണ് തുറന്ന് നോക്കും.അവ വിങ്ങി തിടം വച്ചിരുന്നു.വിസ്മയത്തിൻറെ നനഞ്ഞ പുഞ്ചിരി അവരുടെ മുഖം ദുരിതം കൊണ്ട് നിറയ്ക്കും.കണ്ണുകൾ നിറയെ ഉൽക്കണ്ഠയും ആകുലതയും നിരാശയും."നാണംകെട്ട മനുഷ്യത്വ രാഹിത്യം മലബാറിൽ മുന്നേറുന്നു",ഗാന്ധി പറയുന്നു.അത് ശരിയാണ്.അത് മാപ്പിളമാർ സൃഷ്ടിച്ചതാണ്.ഞാൻ കണ്ട ഇരകൾ ബ്രിട്ടീഷുകാരും ഇന്ത്യൻ വാളുകളും മരണത്തിൽ നിന്ന് സംരക്ഷിച്ചവരാണ്.ഭീകരത മുഴുവൻ തുടങ്ങിയത് മാപ്പിളമാരാണ്.ആയിരക്കണക്കിനാളുകളെ സർക്കാർ രക്ഷിച്ചു.ഗാന്ധിക്ക് വേണ്ടത് സർക്കാർ അക്രമങ്ങൾ നിർത്തി വയ്ക്കൽ മാത്രമാണ്.അപ്പോൾ മാപ്പിളമാർ അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ച് അവരുടെ നിർത്തി വച്ച ജോലി തീർത്തോളും.

കോഴിക്കോട് ഞാൻ മൂന്ന് ക്യാമ്പുകളിൽ പോയി.രണ്ടെണ്ണം ക്രിസ്ത്യൻ,ഒന്ന് കോൺഗ്രസ്.രാവിലെ ഏഴു മുതൽ ഉച്ച വരെ കോൺഗ്രസ് ഓഫിസിൽ നിന്ന് അരി വിതരണം ചെയ്തിരുന്നു.നന്നായി ചെയ്തിരുന്നു.ഓലക്കൂരകളും ചില കെട്ടിടങ്ങളും സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചു.പുരുഷന്മാർ പുറത്ത് ഉറങ്ങി.എല്ലാം നിയന്ത്രിച്ചത് ഇന്ത്യക്കാർ തന്നെ.സാമൂതിരിയുടെ കമ്മിറ്റി വസ്ത്രവും പണവും സകലർക്കും നൽകി.കോൺഗ്രസ് കമ്മിറ്റി സ്വതന്ത്രമായി ആഹാരം നൽകുന്നു.പാലക്കാടും സാമൂതിരിയുടെ കമ്മിറ്റി ഇത് പോലെ പ്രവർത്തിക്കുന്നു.

ഞാൻ കേട്ട ഒരു നല്ല കഥയോടെ അവസാനിപ്പിക്കാം.രണ്ടു പുലയരെ മാപ്പിളമാർ പിടി കൂടി,ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നറുക്ക് വിധിച്ചു.ഹിന്ദുക്കളിലെ ഈ അയിത്ത ജാതിക്കാർ,ഇസ്ലാം ആകുന്നതിന് പകരം ഹിന്ദുക്കളായി മരിക്കാൻ തയ്യാറായി.മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ദൈവം അവരുടെ ദൂതന്മാരെ ഈ ധീര ആത്മാക്കളുടെ അടുത്തേക്ക് അയച്ച് അവർ ഏത് മതത്തിനായി മരിച്ചോ അതിൽ തന്നെ പുനർജ്ജന്മം നൽകണം.

'ന്യൂ ഇന്ത്യ'യിലെ റിപ്പോർട്ട്,1921 ഡിസംബർ 6 :

എൻറെ പ്രദേശത്ത് ഹിന്ദുക്കളുടെ ക്രൂരമായ കൊലകൾ ചെമ്പ്രശ്ശേരി തങ്ങളും അയാളുടെ സഹായിയായ മറ്റൊരു തങ്ങളും ചേർന്നാണ് തുടങ്ങിയത്.ഈ വ്യാധി കാട്ടുതീ പോലെ പടർന്നു;ദിനം പ്രതി ഞങ്ങൾ കൊലകളെപ്പറ്റി കേൾക്കാൻ തുടങ്ങി.രണ്ടാഴ്ചയ്ക്കകം ഹിന്ദു വധം സാധാരണമായി.കോഴിക്കോട്,ഏറനാട് താലൂക്കുകളിൽ നിന്ന് മാപ്പിളമാർ നടത്തിയ ക്രൂരതകളുടെ കഥകളുമായി അഭയാർത്ഥികൾ എത്താൻ തുടങ്ങി.കോഴിക്കോട് നിന്ന് 12 മൈൽ വടക്കുകിഴക്കുള്ള പുത്തൂരിൽ പട്ടാപ്പകൽ ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ച 25 പേരെ വെട്ടിക്കൊന്ന്  കിണറ്റിലിട്ടു*.മാപ്പിളമാർ പോയപ്പോൾ ഇതിൽ ജീവൻ ബാക്കിയായ ഒരാൾ രക്ഷപ്പെട്ട് കോഴിക്കോട്ടെത്തി.അയാൾ ആശുപത്രിയിലാണ്.സ്വയം ഇരയായതിനാൽ സംഭവം സത്യമായിരിക്കണം.

ഏറനാട് താലൂക്കിലെ കടലുണ്ടി റെയിൽവേ സ്റ്റേഷനും അണിയലുരിനും അടുത്തുള്ള മണ്ണൂരിൽ കഴിഞ്ഞയാഴ്ച കൊലകളും നിർബന്ധിത മതം മാറ്റവും നടന്നതായി വാർത്ത വന്നു.കോഴിക്കോട്ട് നിന്ന് 14 മൈൽ ദൂരെയാണ് ഈ സ്ഥലം.കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്കുള്ള ഓരോ തീവണ്ടിയിലും നൂറുകണക്കിന് അഭയാർത്ഥികൾ ഉണ്ടായിരുന്നു.കഴിഞ്ഞയാഴ്ച ദുരിതാശ്വാസ കമ്മിറ്റി പതിനായിരം പേർക്ക് ഭക്ഷണം നൽകി;ഈയാഴ്ച 15000 ആയി.ഇവർ പറഞ്ഞപ്രകാരം കുറഞ്ഞത് 50 പേരെ കൊന്നിട്ടുണ്ടാകും;നിരവധി നിർബന്ധിത മതം മാറ്റലുകളുണ്ടായി;വീടുകൾ കത്തിച്ചു.കുഞ്ഞുങ്ങളെയും ഗര്ഭിണികളെയും കൊല്ലുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ ?

രണ്ടു ദിവസം മുൻപ് ഒരഭയാർത്ഥി നൽകിയ മൊഴി ഞാൻ വായിച്ചു.ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഒരു മാപ്പിള അടിവയറ്റിൽ വെട്ടി.ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് പുറത്തു വന്ന നിലയിൽ അവർ റോഡിൽ കിടന്നു.എത്ര ഭീകരം !

ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അമ്മയുടെ മാറിൽ നിന്ന് പിടിച്ചെടുത്ത് രണ്ടു കഷണമാക്കി.എത്ര ഹൃദയഭേദകം ! ഈ മാപ്പിളമാർ മനുഷ്യരോ ചെകുത്താന്മാരോ ? അവിടെയും നിര്ബന്ധ മാർഗം കൂട്ടലുണ്ടായി.ഒരു ഡസൻ പേരുടെ തല മുണ്ഡനം ചെയ്ത് നിർബന്ധമായി ഖുർ ആൻ വചനങ്ങൾ ചൊല്ലിക്കുന്നത് ഒരഭയാർത്ഥി നേരിട്ട് കണ്ടു.ഒരു മരത്തിൽ കയറിയാണ് കണ്ടത്.കൊലകളും നിര്ബന്ധ മാർഗം കൂട്ടലും നടന്നിട്ടില്ല എന്ന് പറയുന്നവർക്ക് എന്ത് തെളിവാണുള്ളത് ? ഇവിടെയുള്ള മൊഴികളുടെ സത്യാവസ്ഥ അവർ തന്നെ പരിശോധിക്കട്ടെ.

ഇന്നലെ കോട്ടയ്ക്കലിന് അടുത്ത് നിന്ന് കൊലപാതകങ്ങളുടെ വിവരമെത്തി.11 ഹിന്ദു പുരുഷന്മാരെയും സ്ത്രീകളെയുമാണ് കൊന്നത്.പെരിന്തൽമണ്ണയ്ക്കും മേലാറ്റൂരിനുമിടയിൽ ഒരു കലുങ്കിനടിയിൽ ഇ=രണ്ടാഴ്ച മുൻപ് 15 ഹിന്ദുക്കളുടെ ജഡം കണ്ടെത്തി.ഇതെല്ലാം സത്യമാണ്.കേട്ടിട്ട് മനം പിരട്ടൽ ഉണ്ടാകുന്നുണ്ടോ ?

പുത്തുർ കിണറിൽ നിന്ന് രക്ഷപ്പെട്ട കേളപ്പൻ 

ചെമ്പ്രശ്ശേരി തങ്ങൾക്ക് കീഴിലെ മാപ്പിളമാർ നടത്തിയ ഒരു ബലാൽസംഗ വിവരമറിഞ്ഞ് രോഷവും അറപ്പും വെറുപ്പുമൊക്കെ തോന്നുന്നു.മേലാറ്റൂരിലെ ഒരു കുലീന നായർ കുടുംബത്തിലെ സ്ത്രീയെ മാപ്പിളമാർ അവരുടെ ഭർത്താവിനും സഹോദരർക്കും മുന്നിൽ നഗ്നയാക്കി,ആണുങ്ങളുടെ കൈകൾ കെട്ടി അവരോട് ചേർത്തു നിർത്തി.അവരെ മാപ്പിളമാർ ബലാൽസംഗം ചെയ്യുമ്പോൾ ഭർത്താവും സഹോദരന്മാരും കണ്ണ് പൊത്തി.മാപ്പിളമാർ വാൾ കഴുത്തിൽ വച്ച് കണ്ണ് തുറപ്പിച്ചു.ഈ ചെറ്റത്തരത്തെപ്പറ്റി എഴുതാൻ വയ്യ.എൻറെ കുടുംബവും ബന്ധുക്കളും കോഴിക്കോട്ട് മാനഭംഗത്തിരയാകാതെ സുരക്ഷിതരായി എത്തിയതിന് ദൈവത്തിന് നന്ദി.ഞങ്ങളുടെ കുടുംബത്തിലെ നാല് പേരെ അവർ കൊന്നു.രണ്ടു ബന്ധുക്കളും രണ്ട് വേലക്കാരും.

ഈ ബലാൽസംഗ സംഭവം അവരുടെ സഹോദരൻ എന്നോട് രഹസ്യമായി പറഞ്ഞതാണ്.ഇത്തരം ധാരാളം ക്രൂരതകൾ പുറത്ത് പറയാതെയുണ്ട്.

കേശവമേനോനും മറ്റും പറഞ്ഞത്:

ഹിന്ദു -മുസ്ലിം ഐക്യത്തെക്കാളും സ്വരാജിനെക്കാളും പ്രധാനമാണ്,പരമ സത്യം.അതിനാൽ ഞങ്ങൾ മൗലാനാ സാഹിബിനോടും സഹ മതവാദികളോടും ആദരണീയ നേതാവ് മഹാത്മാ ഗാന്ധിയോടും ( അദ്ദേഹം ഇവിടെ നടന്ന ക്രൂരതകൾ അറിഞ്ഞില്ലെങ്കിൽ ) പറയുന്നു -

മാപ്പിളമാർ ഹിന്ദുക്കളോട് കാട്ടിയ ക്രൂരതകളായി കേൾക്കുന്നതെല്ലാം നിർഭാഗ്യവശാൽ,സത്യമാണ്.അഹിംസാവാദിക്കോ നിസ്സഹകരണക്കാരനോ അഭിനന്ദിക്കാൻ കഴിയുന്ന ഒന്നും അതിൽ ഇല്ല.അവരെ എന്തിലാണ് അഭിനന്ദിക്കുക ?

അവർ ഒരു പ്രകോപനവുമില്ലാതെ തോന്നിയ പോലെ ഹിന്ദുക്കളെ ആക്രമിച്ചു.ഏറനാട്,വള്ളുവനാടിൻറെ ഭാഗങ്ങൾ,പൊന്നാനി,കോഴിക്കോട് താലൂക്കുകളിൽ മൊത്തമായി കൊള്ള നടത്തി.ലഹളയുടെ തുടക്കത്തിൽ ചിലയിടങ്ങളിൽ നിർബന്ധ മതം മാറ്റം നടത്തി.പിന്നീട് പലായനം ചെയ്യാതെ വീട്ടിൽ ഇരുന്നവരെയെല്ലാം മതം മാറ്റി.നിരപരാധികളായ ഹിന്ദു പുരുഷന്മാർ,സ്ത്രീകൾ,കുട്ടികൾ എന്നിവരെയൊക്കെ ഹീനമായി കൊല ചെയ്തു.അവർ തങ്ങൾമാരെ അപമാനിക്കുകയും പള്ളിയിൽ കയറുകയും ചെയ്ത പോലീസിന്റെ ജാതിയിൽ പെട്ടതിനാൽ കാഫിറുകൾ എന്ന ബാലിശമായ കാരണം പറഞ്ഞായിരുന്നു കൊല.

ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കി,അഗ്നിക്കിരയാക്കി.ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്തു,ബലമായി മാപ്പിളമാർക്ക് നിക്കാഹ് ചെയ്തു കൊടുത്തു.ഞങ്ങൾ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നെടുത്ത മൊഴികൾ ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നു.ഇതെല്ലാം ചെയ്തതിനാണോ മാപ്പിളമാരെ അഭിനന്ദിക്കേണ്ടത് ? സമനിലയുള്ള എല്ലാവരും അവരെ അപലപിക്കണം.അഹിംസാ പ്രതിജ്ഞ ചെയ്ത ഖിലാഫത്ത് സമ്മേളനത്തിലെ സകല മുസ്ലിംകളും ഇതിനെ അപലപിക്കണം.ഈ ക്രൂരതകൾ ചെയ്ത മാപ്പിളമാർ അവരുടെ മതത്തിന് വേണ്ടി ജീവത്യാഗം ചെയ്യുകയായിരുന്നോ ?

-കെ പി കേശവ മേനോൻ ( കോൺഗ്രസ് കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി ),ടി വി മുഹമ്മദ് ( ഏറനാട് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ),കെ മാധവൻ നായർ ( കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി ),കെ കരുണാകര മേനോൻ ( കോൺഗ്രസ് കേരള ട്രഷറർ ),കെ വി ഗോപാൽ മേനോൻ.

കെ മാധവൻ നായർ പറഞ്ഞത്:

ബ്രിട്ടീഷുകാരും മാപ്പിളമാരും നടത്തിയ യുദ്ധത്തിൻറെ ഭാഗമായി കാട്ടിൽ കഴിയേണ്ടി വന്ന മാപ്പിളമാർ അത്യാവശ്യം വന്നപ്പോൾ നടത്തിയതാണ് ഹിന്ദുക്കളുടെ കൊള്ള എന്ന് മൗലാനാ മൊഹാനി കൊള്ളയെ ന്യായീകരിച്ചിരിക്കുന്നു.ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളിൽ നടന്ന ഹിന്ദു വീടുകളിലെ മൊത്തമായ കൊള്ള ഓഗസ്റ്റ് 21 മുതൽ 23 വരെ പട്ടാളം എത്തുന്നതിന് മുൻപാണ് നടന്നതെന്ന് മൊഹാനിക്ക് അറിയില്ലായിരിക്കും.മാപ്പിളമാരെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ പോരാടാനോ ആരുമില്ലായിരുന്നു.പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നില്ല.മാപ്പിളമാർ കാട്ടിൽ പോയിരുന്നില്ല.അക്രമങ്ങൾക്കിരയാകാൻ മാത്രം ഹിന്ദുക്കൾ ഒന്നും ചെയ്തിരുന്നില്ല.

ഓഗസ്റ്റ് 20 നാണ് ലഹള തുടങ്ങിയത്.പോലീസും മജിസ്‌ട്രേറ്റും തിരൂരങ്ങാടിയിൽ നിന്ന് പിൻവാങ്ങിയത് 21 ന്.ലഹള പ്രദേശത്തെ എല്ലാ പോലീസുകാരും പലായനം ചെയ്തിരുന്നു.ഹിന്ദുക്കൾ ക്ഷണിക്കാൻ സാധ്യത ഉണ്ടായിരുന്ന ഒരു ശത്രുവും എത്തിയിരുന്നില്ല.ഹിന്ദുക്കൾക്ക് മേലുള്ള അക്രമം പ്രകോപനമില്ലാത്ത തോന്ന്യാസമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ,7 സെപ്റ്റംബർ,1921 

പൈശാചിക അക്രമങ്ങൾ 

കോഴിക്കോട്:മാപ്പിളമാർ മതഭ്രാന്താണ് അഴിച്ചു വിട്ടതെന്ന് ഇവിടെ വിവരിക്കുന്നതിൽ നിന്ന് സാമാന്യ വിവരമുള്ള ഹിന്ദുക്കൾക്ക് മനസ്സിലാകും.സ്വാർത്ഥത,ധന ദുര,അധികാര പ്രേമം എന്നിവ മൂത്തതാണ് ഇപ്പോഴത്തെ കലാപം.അഭയാർത്ഥികൾ പറഞ്ഞത്,സുന്ദരികളായ നായർ,വരേണ്യ യുവതികളെ മാതാപിതാക്കളിൽ നിന്നും ഭർത്താക്കന്മാരിൽ നിന്നും ബലമായി വിടർത്തി അവരുടെ സാന്നിധ്യത്തിൽ നഗ്നരാക്കി നടത്തിയ ശേഷം മാപ്പിളമാർ ബലാൽസംഗം ചെയ്തു എന്നാണ്.ചില വേള,മനുഷ്യത്വം മരവിച്ച,കാടൻ മാപ്പിളമാർ ഒറ്റ സ്ത്രീയെ ഒരു ഡസൻ പേരുമായി പങ്കിട്ടു.സുന്ദരികളായ ഹിന്ദു യുവതികളെ ബലം പ്രയോഗിച്ച് മതം മാറ്റി.മുസ്ലിം സ്ത്രീകളെപ്പോലെ കാത് തുളച്ച് വേഷം ധരിപ്പിച്ച് താൽക്കാലിക പങ്കാളികളാക്കി.ഹിന്ദു സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി അർധ നഗ്നരായി കാട്ടിലേക്ക്,മൃഗങ്ങളുടെ നടുവിലേക്ക് ഓടിച്ചു.

ആദരണീയരായ ഹിന്ദു പുരുഷന്മാരെ ബലാൽക്കാരമായി മതം മാറ്റി,മുസ്ലിയാർമാരെയും തങ്ങൾമാരെയും കൊണ്ട് സുന്നത്ത് ചെയ്യിച്ചു.ഹിന്ദു വീടുകൾ കത്തിച്ചു,കൊള്ളയടിച്ചു.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും പടിപ്പുകഴ്ത്തിയ ഹിന്ദു -മുസ്ലിം ഐക്യത്തിൻറെ നാണം കെട്ട പ്രതീകങ്ങളായി ഇവ അവശേഷിക്കും.കാമാർത്തരായ ഒരു കൂട്ടം മാപ്പിളമാർക്കിടയിൽ മാർച്ച് ചെയ്യാൻ വിധിക്കപ്പെട്ട ഒരു സംഘം യുവതികളുടെ ഭീകര ചിത്രം ഒരിക്കലും ആത്മാഭിമാനമുള്ള ഹിന്ദു  വിസ്മരിക്കില്ല.അത് അവരുടെ മനസ്സിൽ നിന്ന് മായില്ല.ഒരു മാപ്പിള കലാപകാരിയും ഒരു മാപ്പിള സ്ത്രീയെയും മാനഭംഗം ചെയ്തില്ല.
_________________________________________________

*മാപ്പിള നേതാവ് അവോക്കർ മുസലിയാർ കോഴിക്കോട് പുത്തൂരിൽ മുതുമന ഇല്ലത്ത്‌,1921 ഒക്ടോബർ -നവംബറിൽ സംഘം ചേർന്ന് നിലയുറപ്പിച്ചു.ഗ്രാമങ്ങളിൽ നിന്ന് നിരവധി ഹിന്ദുക്കളെ കൊണ്ട് വന്നു.ചിലർക്കൊപ്പം കുടുംബവും.അവർക്ക് ഇസ്ലാം വാഗ്ദാനം ചെയ്തു.സമ്മതിച്ചവരെ മതം മാറ്റി,മുസലിയാരുടെ ഇഷ്ടം പോലെ തടവിലാക്കുകയോ വിടുകയോ ചെയ്തു.വിസമ്മതിച്ചവരെ വാൾ കൊണ്ട് വെട്ടിക്കൊന്നു.ഇല്ലത്ത് സർപ്പക്കാവും കിണറും ഉണ്ടായിരുന്നു.നിരസിച്ച ഹിന്ദുക്കളെ കാവിൽ കൊണ്ട് പോയി തല വെട്ടി കിണറ്റിലേക്ക് തള്ളി.കിണറ്റിൽ 50 -60 ജഡങ്ങൾ കണ്ടെത്തി.കേളപ്പൻ എന്ന ഹിന്ദു അദ്‌ഭുതകരമായി രക്ഷപെട്ട് വിവരങ്ങൾ വെളിപ്പെടുത്തി.
( മാപ്പിള ലഹള 1921 / സി ഗോപാലൻ നായർ,  കേസ് 32 എ / 22 ലെ വിധി.29 ജൂലൈ 1922 )





























Tuesday 8 September 2020

സ്വരാജ്യവും മാപ്പിളയും

ഗാന്ധി കാണാത്ത മാപ്പിള ലഹള 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

സർ സി ശങ്കരൻ നായർ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയിരുന്ന ഏക മലയാളി.അത് ഗാന്ധി നേതൃത്വത്തിൽ എത്തുന്നതിന് മുൻപായിരുന്നു.1897 ലെ അമരാവതി സമ്മേളനത്തിൽ.ശങ്കരൻ നായർ,ഗാന്ധിയുടെ ഖിലാഫത്ത് നയത്തിലും തുടർന്നുള്ള മാപ്പിള ലഹളയിലും ദുഃഖിതനായിരുന്നു.1922 ൽ ശങ്കരൻ നായർ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകം തന്നെ എഴുതി.അതിൽ നിന്ന് മാപ്പിള ലഹളയെപ്പറ്റിയുള്ള ഭാഗങ്ങൾ:

1.സ്വരാജ്യവും മാപ്പിളയും 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊൽക്കത്ത,നാഗ് പൂർ സമ്മേളനങ്ങളിൽ അഹിംസയിൽ അധിഷ്ഠിതമായ നിസ്സഹകരണം നയമാക്കിയത്,ഗാന്ധി പറഞ്ഞിട്ടായിരുന്നു.ഭരണഘടനാപരമായ മാർഗങ്ങൾ അടയുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒന്നാകാം ഗാന്ധിയെ സംബന്ധിച്ചിടത്തോളം,അഹിംസ.അഹിംസയും എല്ലാം സഹിച്ചുള്ള സഹനവും രക്തച്ചൊരിച്ചിലിന് ഇടയാക്കും;പ്രതീക്ഷിച്ച ഫലങ്ങൾ നൽകുകയില്ല.പഞ്ചാബ്,ഖിലാഫത്ത് പ്രക്ഷോഭങ്ങളിൽ ഗാന്ധിയുടെ രാജ്യ നേതൃ പാടവം തീരെ കണ്ടില്ല.

യൂറോപ്പിനെതിരെ ഏഷ്യയെ നിർത്തി,ഇരുനിറക്കാരെ വെള്ളക്കാർക്കെതിരെ നിർത്തി,ഹിന്ദുക്കൾ തുർക്കി സാമ്രാജ്യത്തെ സഹതാപത്തോടെ കണ്ടു.ഏഷ്യൻ പ്രതിനിധികൾ എന്ന നിലയിൽ മുസ്ലിംകളെ പിന്തുണച്ചു.എന്നാൽ,ആ സാഹചര്യം പൊടുന്നനെ മാറി.ഇന്ത്യയ്‌ക്കൊപ്പം രണ്ടാം ലോക യുദ്ധത്തിൽ സഖ്യ ശക്തി ആയിരുന്ന,മുസ്ലിംകളിൽ കുലീനതയുള്ള അറബികൾ,തുർക്കിയെ തോൽപിക്കാൻ നമുക്കൊപ്പം നിന്നവരാണ്.യുദ്ധം കഴിഞ്ഞപ്പോൾ,അറബികൾ തുർക്കിയുടെ മേൽക്കോയ്മ അംഗീകരിക്കണമെന്ന് ശാഠ്യം ഉണ്ടായി.അത് മതാധിഷ്ഠിത നിലപാടായിരുന്നു.ഇത്തരം നിലപാടുകൾ ഇന്ത്യയ്ക്ക് തന്നെ ശാപമായിരുന്നു.ഗാന്ധി ഖിലാഫത്തുമായി ചേർന്നത് കുഴപ്പമാണെന്ന് അന്നേ പലരും തിരിച്ചറിഞ്ഞത്,ശരിയായിരുന്നുവെന്ന് രക്ത രൂഷിതമായ പിൽക്കാല സംഭവങ്ങൾ വെളിവാക്കി.ഗാന്ധിക്കും ഖിലാഫത്തുകാർക്കും സംഭവം ഉപേക്ഷിക്കേണ്ടി വന്നു.

ഇന്ത്യൻ സ്വരാജിന് അടിസ്ഥാനം മറ്റ് ഘടകങ്ങളാണ്;ഹിന്ദുക്കൾക്ക് ഖിലാഫത്ത് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല.ഖലീഫയുടെ പേരിൽ വന്ന അവകാശ വാദങ്ങളോട് മുസ്ലിംകൾക്ക് തന്നെ യോജിപ്പില്ല.മുസ്ലിം ഭൂരിപക്ഷത്തിൻറെ പിന്തുണ തുർക്കി ഖലീഫയ്ക്ക് ഇല്ല.ഇത്തരം അവകാശ വാദങ്ങൾ വെറും കച്ചിത്തുരുമ്പിൽ തൂങ്ങി നിൽക്കുന്നതിനാൽ,ആ അവകാശങ്ങൾ ഉന്നയിച്ചത് തന്നെ വിചിത്രമായിരുന്നു.ഗാന്ധിയുടെ പരിപാടി ഇന്ത്യയുടെ മികച്ച സന്താനങ്ങൾ 1919 വരെ ഉദ്‌ഘോഷിച്ച സകലതും ലംഘിച്ചു കൊണ്ടായിരുന്നു.ഗാന്ധിയെ അനുഗമിക്കുന്ന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ,ലാലാ ലജ്‌പത്‌ റായ്,വിജയരാഘവാചാരി*,നടരാജൻ **,'ഹിന്ദു' പത്രാധിപർ എസ് കസ്തുരി രംഗ അയ്യങ്കാർ എന്നിവരൊന്നും ഇതിനെ ശക്തമായി അപലപിച്ചില്ല.ഗാന്ധിയുടെ വികാര വിക്ഷോഭങ്ങളും ഉപവാസങ്ങളും സന്യാസിയുടെ അരവസ്ത്രവും വികാരത്തിനടിപ്പെടുന്ന ജനത്തെ,സ്ത്രീകളെയും കുട്ടികളെയും വശീകരിച്ചിരിക്കാം;എന്നാൽ മുകളിൽ പറഞ്ഞ മാന്യന്മാർ എങ്ങനെ ആ വികാര വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ?

ഗാന്ധിയുടെ ലാളിത്യവും അഹിംസയും ബുദ്ധമതത്തിൽ പിറന്ന് ഹിന്ദു മതത്തിൻറെ ഭാഗമായി തീർന്നതാണ്.ഇത് ഹിന്ദുക്കളെ,പ്രത്യേകിച്ചും സസ്യ ഭുക്കുകളെ ഗാന്ധിയിലേക്ക് ആകർഷിച്ചു.ഇന്ത്യയുടെ വർണ വ്യവസ്ഥ തന്നെ അഹിംസയുമായി ഒത്തു പോകുന്നതല്ല.ഗാന്ധി വർണ വ്യവസ്ഥയെ അനുകൂലിച്ചത്,വരേണ്യർക്കും ഇഷ്ടപ്പെട്ടു.വരേണ്യർ ഒരു പ്രധാന ജാതിയെ തന്നെ,വർണ വ്യവസ്ഥയിൽ മരണത്തിന് അർപ്പിച്ചവരാണ്.തീവ്ര ഖിലാഫത്ത് ആവശ്യങ്ങൾക്കുള്ള ഗാന്ധിയുടെ അന്യായമായ പിന്തുണ മുസ്ലിംകളുടെയും പിന്തുണ നേടി.ജാതി വ്യവസ്ഥയെക്കാൾ അഹിംസയെ എതിർക്കുന്ന മതമാണ് ഇസ്ലാം.ഹിന്ദുക്കൾ ഗോഹത്യയെ എതിർക്കുന്നത് തന്നെ ഇത് കാരണമാണ്.

ചില രാഷ്ട്രീയ നേതാക്കൾ ഗാന്ധിയുടെ സ്വാധീനം ചൂഷണം ചെയ്യുകയാണ്.അദ്ദേഹമാകട്ടെ,അവരെ സ്വന്തം ലക്ഷ്യ സാധ്യത്തിനായി ഉപയോഗിക്കുന്നു.ഇത് തോൽക്കുക തന്നെ ചെയ്യും.1920 സെപ്റ്റംബറിൽ കൊൽക്കത്തയിലും ഡിസംബറിൽ നാഗ് പൂരിലും നടന്ന കോൺഗ്രസിൻറെ പ്രത്യേക സമ്മേളനങ്ങളിൽ സ്വരാജിനുള്ള മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ അദ്ദേഹം നശിപ്പിച്ചു.സ്വന്തം വന്യമായ നയങ്ങൾ അംഗീകരിപ്പിച്ചു.അതിനായി തൻറെ തന്നെ തത്വങ്ങളെ എതിർത്തിരുന്ന ശക്തികളുമായി ഒത്തു കൂടി.അവരെ മുൻ നിരയിലേക്ക് കൊണ്ട് വന്നു.അതിൻറെ ഭീകരമായ പ്രത്യാഘാതങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതിൻറെ ഫലമായി,അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഗാന്ധി സത്യസന്ധമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചു.

മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരം ഗാന്ധി തള്ളിയതിന്റെ ഉള്ളുകള്ളികൾ ഗാന്ധി മുൻകൈ എടുത്ത് കൊൽക്കത്ത സമ്മേളനത്തിൽ പാസാക്കിയതും നാഗ് പൂർ സമ്മേളനം ശരിവച്ചതുമായ നിസ്സഹകരണ പ്രമേയം വെളിവാക്കുന്നു.

പ്രമേയത്തിൽ നിന്ന്:

"ഖിലാഫത്ത് പ്രശ്നത്തിൽ,ഇന്ത്യൻ സർക്കാരും ബ്രിട്ടീഷ് സാമ്രാജ്യ സർക്കാരും ഇന്ത്യൻ മുസ്ലിമിനോടുള്ള കടമയിൽ പരാജയപ്പെട്ടിരിക്കുന്നു.പ്രധാനമന്ത്രി അവർക്ക് നൽകിയ വാക്ക് പാലിച്ചില്ല.മുസ്ലിം സഹോദരനെ നിയമപരമായ ഏതു വഴിക്കും സഹായിക്കേണ്ടത് ഇന്ത്യയിലെ ഏതൊരു ഹിന്ദുവിൻറെയും കടമയാണ്.മുസ്ലിമിനെ കീഴടക്കിയിരിക്കുന്നത് മതപരമായി വലിയ അപകടമാണ്.അതിൽ നിന്ന് രക്ഷ നേടാൻ കൂടെ നിൽക്കണം.

"1919 ഏപ്രിലിലെ ( ജാലിയൻ വാലാബാഗ് ) സംഭവ പശ്ചാത്തലത്തിൽ,ഈ സർക്കാരുകൾ പഞ്ചാബിലെ നിരപരാധികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.പട്ടാളക്കാർക്ക് നിരക്കാത്ത കാടത്തം കാട്ടിയ ഓഫീസർമാരെ സംരക്ഷിച്ചു.പരോക്ഷമായോ പ്രത്യക്ഷമായോ അക്രമത്തിന് ഉത്തരവാദിയായ മൈക്കിൾ ഓ'ഡയറിനെ കുറ്റവിമുക്തനാക്കി.പ്രഭു സഭ ഇന്ത്യയോട് ഒരു കരുണയും കാണിച്ചില്ല.പഞ്ചാബിലെ ഭീകര പ്രവർത്തനത്തിനൊപ്പം നിന്നു.ഖിലാഫത്ത്,പഞ്ചാബ് എന്നിവയിൽ വൈസ്രോയിയുടെ സമീപ കാല പ്രസ്താവനയിൽ ഒരു പശ്ചാത്താപവും കണ്ടില്ല."

ഭരണ പരിഷ്‌കാരം തള്ളുന്നതിന് ആദ്യ കാരണം ഖിലാഫത്തും രണ്ടാമത്തെ കാരണം ജാലിയൻ വാലാബാഗുമാണ്.ഇതാണ് സ്വരാജ്യ പ്രഖ്യാപനത്തിന് പിന്നിൽ.അങ്ങനെ അഹിംസാത്മകമായ നിസ്സഹകരണ പ്രസ്ഥാനം വന്നു.ഈ പ്രമേയം വച്ച് സ്വരാജിന് ശ്രമിക്കുമെന്നാണ് ഗാന്ധിയുടെ അവകാശ വാദം.എന്നാൽ,പ്രമേയം വായിച്ചാൽ ലക്ഷ്യം സ്വരാജാണെന്ന് തോന്നില്ല.ലക്ഷ്യം അരാജകത്വവും ആത്മ പ്രതിരോധവുമാണ്.

അലി സഹോദരന്മാർ 

ഭരണ പരിഷ്‌കാരം നിരാകരിക്കാൻ മതിയായ കാരണങ്ങളല്ല പ്രമേയത്തിൽ പറഞ്ഞത്.പ്രമേയത്തിൽ പറഞ്ഞ ബഹിഷ്കരണങ്ങൾ വഴി അത് സാധ്യവും അല്ല.ഗാന്ധി പറഞ്ഞത് ഇതാണ്:

"മതപരവും കടുത്ത ധാർമികവുമായ പ്രസ്ഥാനം വഴി സർക്കാരിനെ അട്ടിമറിക്കാനാണ് നിസ്സഹകരണ പ്രസ്ഥാനം ".

അപ്പോൾ അട്ടിമറി ലക്ഷ്യമാക്കിയാണ് ആ പ്രക്ഷോഭത്തിലെ വിവിധ ഘട്ടങ്ങൾ.

പ്രമേയത്തിൽ ആദ്യം ഇടം പിടിച്ച ഖിലാഫത്ത് പ്രശ്‍നം നോക്കാം.

ഖിലാഫത്തുമായി ബന്ധപ്പെട്ട് ഒരു കാര്യം ഓർക്കണം.1918 ലെ സന്ധിക്ക് ശേഷം തുർക്കിയുടെ പേരിൽ ബ്രിട്ടനിലെ മുസ്ലിംകൾ ബ്രിട്ടീഷ് സർക്കാരിന് രണ്ട് ഭീമ ഹർജികൾ നൽകി.1919 ജനുവരിയിലെ ആദ്യ ഹർജിയിൽ ആഗാ ഖാൻ,അബ്ബാസ് അലി ബെയ്‌ഗ്‌,അമീർ അലി,യൂസഫ് അലി,എച്ച് കെ കിദ്വായ് തുടങ്ങിയവർ ഒപ്പിട്ടിരുന്നു,ഡിസംബറിലെ രണ്ടാം ഹർജിയിൽ ആഗാ ഖാൻ,അമീർ അലി,ഗാർഗി പി,കിദ്വായ് എന്നിവർ ഉണ്ടായിരുന്നു.ഹർജികളിൽ ഉന്നത പദവികളിലുള്ള മുസ്ലിംകൾ അല്ലാത്തവരും ഒപ്പിട്ടു.അവർ തുർക്കി,കോൺസ്റ്റാന്റിനോപ്പിൾ,ത്രേസ്,സ്മിർണ ഉൾപ്പെട്ട അനത്തോളിയ എന്നിവയ്ക്കായി അവകാശം ഉന്നയിച്ചു.തുർക്കിക്കാർ ഇല്ലാത്ത സ്ഥലങ്ങൾക്കായി അവകാശം ഉന്നയിച്ചില്ല.

ഇന്ത്യൻ മുസ്ലിംകളുടെ അവകാശവാദം ഇതിനപ്പുറം പോയി.ആ വർഷം അവസാനം വൈസ്രോയിയെ കണ്ട നിവേദക സംഘവും അടുത്ത വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട സംഘവും യുദ്ധ പൂർവ തുർക്കി പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യപ്പെട്ടത്.തുർക്കി മേൽക്കോയ്മയിൽ അർമേനിയക്കാർക്കും അറബികൾക്കും സ്വതന്ത്ര ഭരണവും ആവശ്യപ്പെട്ടു.ഇത് നടപ്പുള്ള കാര്യം അല്ലായിരുന്നു.തുർക്കികൾക്കുള്ളത്ര അവകാശങ്ങൾ അറബികൾക്കും ഉണ്ടായിരുന്നു.മേൽക്കോയ്മ പ്രശ്‍നം ഉദിക്കുന്നില്ല.മുഹമ്മദ് അലി,ഷൗക്കത് അലി സഹോദരന്മാർ ആയിരുന്നു ഈ അവകാശവാദത്തിന് പിന്നിൽ.

ഇന്ത്യ കൗൺസിലിൽ വന്ന മറ്റൊരു അവകാശവാദം,തുർക്കിക്ക് അനറ്റോളിയയും ത്രേസും നൽകുക എന്നതായിരുന്നു.അമുസ്ലിം നിയന്ത്രണം ഇല്ലാതെ അറബികൾക്ക് അവരുടെ രാജ്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം നൽകുക.ഇതിൽ ഏഡനിൽ നിന്നുള്ള കുടിയൊഴിപ്പിക്കലുണ്ടോ എന്നെനിക്ക് അറിയില്ല.

ഇന്ത്യയിലെ മുസ്ലിം പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറിക്കോ ഇന്ത്യൻ സർക്കാരിനോ ഖിലാഫത്ത് പ്രശ്നത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇവരെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല.ഇന്ത്യൻ മുസ്ലിം വികാരം ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് മുന്നിൽ വയ്ക്കാനേ കഴിയൂ.ബ്രിട്ടീഷ് സാമ്രാജ്യത്തിന് നല്ലതെന്തോ അതായിരിക്കും അവസാന തീരുമാനം.

ഗാന്ധിക്ക് സംഗതി വ്യക്തമായിരുന്നു.ഖിലാഫത്ത് അവകാശ വാദത്തിന്റെ യുക്തി നോക്കാതെ,ഏറ്റവും തീവ്രമായ നിലപാടിനൊപ്പം നിൽക്കുക.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജ് തുർക്കിക്ക് നൽകിയ ഒരു 'വാഗ്‌ദാന'ത്തെ ഗാന്ധി ആശ്രയിച്ചു.തുർക്കി അതിൻറെ മേഖലകളിലും ത്രേസിലും വച്ച അവകാശത്തിന് അനുകൂലമായിരുന്നു അത്.തുർക്കിക്ക് കീഴിൽ അത് വരെ നില നിന്ന സാമന്ത രാജ്യങ്ങൾ ഇനി തുർക്കിക്ക് കീഴിൽ ആയിരിക്കില്ല എന്ന വസ്‌തുത കണക്കിലെടുക്കാത്ത വാഗ്‌ദാനം ആയിരുന്നു,അത്.അത് വിശ്വസിച്ച് സംഘടിതരായ മുസ്ലിംകൾക്കൊപ്പം,അതിനെതിരായ അമുസ്ലിംകളുടെ എണ്ണവും കൂടി വന്നു.രണ്ടിനും പിന്നിൽ മൈക്കിൾ ഓ' ഡയർ ആയിരുന്നു.

ഖിലാഫത്ത് അവകാശവാദം അനുസരിച്ച് താൻ ഈജിപ്തിൽ നിന്ന് ബ്രിട്ടൻ ഒഴിയണം എന്നാവശ്യപ്പെടുകയുണ്ടായില്ല എന്ന് ഗാന്ധി പിന്നീട് തിരുത്തു കയുണ്ടായി.ഇന്ത്യൻ സൈന്യം ഒഴിയണം എന്ന് ഗാന്ധി ആവശ്യപ്പെട്ടു.എന്തിനാണ് ഗാന്ധി ബ്രിട്ടൻ ഈജിപ്തിൽ നിന്ന് സ്ഥലം കാലിയാക്കണം എന്നാവശ്യപ്പെട്ടത് ? ഖലീഫയെ ഈജിപ്ത് നിരാകരിച്ചത് ഗാന്ധിക്ക് അറിയാമായിരുന്നിരിക്കാം.അറബികൾ ഖലീഫയെയും തുർക്കിയെയും തള്ളിക്കളയും എന്ന് ഗാന്ധി മനസിലാക്കിയിട്ടുണ്ടാവില്ല.ഇതൊന്നും ഗാന്ധിക്ക് വിഷയമല്ല.ഇങ്ങനെ സംഭവിച്ചാൽ മെക്കയും മെദീനയും കൈവശമുള്ള അറബ് മേധാവി ഖലീഫയാകും എന്ന് ഗാന്ധി കരുതി.സിറിയ ബ്രിട്ടന് കീഴിലല്ല എന്നത് വിഷയമല്ല.നിസ്സഹകാരികളെ ബ്രിട്ടൻ തൃപ്തിപ്പെടുത്തണം എന്നേ ഗാന്ധിക്കുള്ളൂ -ഫ്രഞ്ച് അധീശത്വവും സിറിയ കൈവശം വയ്ക്കലും ഗാന്ധി ക്ഷമിക്കും.തുർക്കിക്കാർക്കും ഖലീഫയ്ക്കും അറബ് ദേശം കൈവശം വേണ്ട എന്നത് ഗാന്ധിക്ക് വിഷയമല്ല.1919 ജനുവരിയിൽ അവർ ചോദിച്ചത് സ്വന്തം രാജ്യത്തിൻറെ സ്വാതന്ത്ര്യം മാത്രമാണ്.ഈ സത്യം ഗാന്ധിക്കും ഖിലാഫത്ത് പ്രസ്ഥാനക്കാർക്കും വിഷയമല്ല.എത്ര ലഘുവാണ് ഇവരുടെ സമീപനം -തുർക്കിയും ഖലീഫയും പറയുന്നതല്ല,ലോക മുസ്ലിം വികാരമാണ് കണക്കിലെടുക്കേണ്ടത് എന്നാണ് പറച്ചിൽ.പലസ്‌തീൻ തുർക്കി മേൽക്കോയ്മയ്ക്ക് കീഴിൽ ആയിരിക്കണമെന്ന കാര്യത്തിൽ ഗാന്ധിക്ക് നിർബന്ധമുണ്ട്.അതായിരുന്നു പ്രവാചകൻറെ ഇച്ഛ എന്നാണ് ഗാന്ധി പറയുന്നത്.ഇസ്രയേലിലെ പ്രവാചകരോ ക്രിസ്‌തു മത സ്ഥാപകനോ ജൂത,ക്രിസ്ത്യൻ വികാരങ്ങളോ ഒന്നും ഗാന്ധി കാണുകയില്ല.ഗാന്ധിക്കും ഖിലാഫത്ത് നേതാക്കൾക്കും ആകെ വേണ്ടത് സർക്കാരിനെ അട്ടിമറിക്കലാണ്.

മുഹമ്മദ്,ഷൗക്കത് അലിമാരാണ് പ്രക്ഷോഭത്തിൻറെ ശക്തരായ നേതാക്കൾ.ബംഗാൾ വിഭജന പ്രക്ഷോഭ കാലത്ത്,ഹിന്ദുക്കൾക്കെതിരെ മുസ്ലിം താൽപര്യം കൊണ്ട് നടന്ന മുസ്ലിം ലീഗാണ് അവരുടെ പൂർവാശ്രമം.പൊതു പ്രസംഗങ്ങളിൽ അവർക്ക് ഹിന്ദുക്കളെ വേണ്ട;ഇന്ത്യയിലെ മുസ്ലിം സ്വത്വത്തെ ട്രിപ്പോളിയിലെയോ അൾജീരിയയിലെയോ മുസ്ലിം താൽപര്യവുമായി കൂട്ടിയിണക്കുന്നതിലാണ് അവർക്ക് പൂതി.ഇവിടത്തെ ഹിന്ദുവും മുസ്ലിമും ഒരേ സർക്കാരിന് കീഴിലാണ് എന്നത് വിഷയമല്ല.ബാൽക്കൻ യുദ്ധം മുതൽ അവർക്ക് ബ്രിട്ടിഷ് സർക്കാരിനോടു തീവ്രമായ രോഷമുണ്ട്.അവർക്ക് പടിഞ്ഞാറുള്ള മുസ്ലിം സഹോദരരെ സഹായിക്കാൻ കഴിഞ്ഞില്ല.അപ്പോൾ ഹിന്ദുക്കളെ സമീപിക്കുക രാഷ്ട്രീയ തന്ത്രമായി.പടിഞ്ഞാറെ സഹോദരർ തടവിലായപ്പോൾ രോഷം ആളിക്കത്തി.തടവുകാരെ വിട്ട ശേഷവും ബ്രിട്ടീഷ് സർക്കാരിനോടുള്ള ദേഷ്യം കുറഞ്ഞില്ല.ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ അടുത്ത ഘട്ടം മുസ്ലിം ഭരണ സ്ഥാപനമാണ്.യുദ്ധ പൂർവ നിലയിൽ തുർക്കിയെ പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇതും ലക്ഷ്യമാണ്.അലി സഹോദരർ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഷൗക്കത് അലി 1920 ഏപ്രിലിൽ പറഞ്ഞു:

"മുഴുവൻ ലക്ഷ്യവും മുന്നിൽ കണ്ടാണ് ഇതിന് ഇറങ്ങിയത്.കേവല സ്വാതന്ത്ര്യത്തിനാണ് ഈ പ്രസ്ഥാനം."

അവരെ അറിയാവുന്നവർക്കും അവരുടെ വിചാരണ ശ്രദ്ധിച്ചവർക്കും ഇതിൽ ഒരു സംശയവും ഉണ്ടാവില്ല.

കറാച്ചിയിൽ 1921 ജൂലൈ ഒൻപതിന് ഇവരുടെ പ്രചോദനത്തിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ,മതം ആധാരമാക്കി മുസ്ലിം സിപായിമാർ പട്ടാളം വിടണമെന്ന പ്രമേയം പാസാക്കി. പ്രമേയത്തിൽ നിന്ന്:

"ഈ പ്രക്ഷോഭ കാലത്ത് മുസ്ലിംകൾ ബ്രിട്ടീഷ് പട്ടാളത്തിൽ തുടരുന്നതും അതിൽ ചേരാൻ പ്രേരിപ്പിക്കുന്നതും മതപരമായി നിയമ വിരുദ്ധമാണ്.പൊതുവായി മുസ്ലിംകളും വിശേഷിച്ച് ഉലമാക്കളും പട്ടാളത്തിലെ ഓരോ മുസ്ലിമിനെയും ഈ മത കല്പനകൾ ബോധ്യപ്പെടുത്തണം.ക്രിസ്‌മസിന്‌ മുൻപ് ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ,കോൺഗ്രസ് അഹമ്മദാബാദ് സമ്മേളനത്തിൽ ഇന്ത്യൻ റിപ്പബ്ലിക് പ്രഖ്യാപിക്കും".

സഹോദരന്മാരെ കോടതികൾ വിചാരണ ചെയ്‌ത്‌ ശിക്ഷിച്ചു.ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടപ്പോൾ നിയമപരവും ഭരണഘടനപരവും ആയിരുന്നുവെങ്കിൽ പോലും,ആദ്യ ഘട്ടങ്ങളിൽ പ്രക്ഷോഭം അനുവദിച്ചെങ്കിൽ തന്നെയും അതിനെ നിയന്ത്രിച്ചവർ പൊടുന്നനെ,മതപ്രചാരകരായി മാറിയെന്ന് ജഡ്ജി നിരീക്ഷിച്ചു.വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തി:

"കോടതിയിലെ അവരുടെ പ്രസ്താവനകൾ കണ്ടിടത്തോളം ഹിന്ദുവായ ആറാം പ്രതി ഒഴിച്ചുള്ളവർ അവർ സ്വയം ബ്രിട്ടീഷ് വിരോധത്തിൽ അഭിരമിച്ചു.അവർ ആ പ്രമേയത്തെ ഖുർ ആന്റെ പേരിൽ ന്യായീകരിച്ചു.രാജ്യ നിയമത്തിന് എതിരായി പോലും ഖുർ ആൻ നിയമത്തെ അനുസരിക്കണമെന്ന് അവർ വാദിച്ചു.മുഹമ്മദ് അലിയും ഷൗക്കത് അലിയും ഉൾപ്പെടെ ഈ കേസിലെ എല്ലാ മുസ്ലിംകളും വാദിച്ചത് ഇതാണ്:മതം ചില കർമങ്ങൾ ചെയ്യണമെന്ന് അനുശാസിക്കുന്നു.ഇതിനെ നിയന്ത്രിക്കുന്ന ഒരു രാജ്യ നിയമത്തിനും സാധുതയില്ല.രാജ്യ നിയമം ലംഘിച്ചു ചെയ്യുന്ന കർമം മതം അനുവദിക്കുന്നതായാൽ മതി."

ഖുർ ആൻ നിയമത്തിന് വിധേയമായി മാത്രമേ മുസ്ലിംകളെ വിധിക്കാവൂ എന്ന ഈ അവകാശവാദമാണ് എല്ലാത്തരം ഖിലാഫത്ത് അവകാശവാദങ്ങളുടെയും ഉറവിടം എന്നത് ഗാന്ധിക്കും അനുയായികൾക്കും അറിയില്ല എന്ന് ധരിക്കാൻ കഴിയില്ല.ഈ അവകാശവാദം സ്വീകരിച്ചാൽ,അത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെയും ഇൻഡോ -ബ്രിട്ടീഷ് കോമൺവെൽത്തിൻറെയും മരണമണി മാത്രമല്ല,സ്വരാജിൻറെയും നമ്മുടെ പൊതു സഹോദര്യത്തിൻറെയും നിരാസമായിരിക്കും.ഹിന്ദു -മുസ്ലിം സഖ്യം കൊണ്ട് ഹിന്ദുക്കൾ അർത്ഥമാക്കുന്നത്,ശരിയായ സമത്വം ആകാം;മുഹമ്മദ്,ഷൗക്കത്ത് അലിമാരും അനുയായികളും കരുതുന്നത് ശുദ്ധമായ മുസ്ലിം അധീശത്വമായിരിക്കും.സമയം പാകമാകും വരെ അവർ അത് മൂടി വയ്ക്കും.അതിനവർക്ക് മിടുക്കുണ്ട്.ഹിന്ദു സഹോദരർക്കെതിരെ ഗൂഢ ലക്ഷ്യങ്ങളും സാമുദായിക പ്രചോദനവുമുണ്ടെന്ന് പറഞ്ഞാൽ ,അവർ നിരാകരിക്കും;അപകടകരമായ ഈ കുടില തന്ത്രം,നാം അനുഭവസ്ഥർ കുറെ കണ്ടതാണ്.അനുഭവമില്ലാത്തവരും കുരുക്കിൽ വീഴാൻ സാധ്യതയുമുള്ളവർക്ക് നാം മുന്നറിയിപ്പ് നൽകണം.ഗാന്ധി അനുയായികളായ ചില നന്മയുള്ളവരെ കണ്ടിടത്തോളം,അവർ അവർ ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും ഊരാൻ പറ്റാതായിരുന്നു.

കറാച്ചി വിചാരണയിൽ നിരീക്ഷിച്ച പോലെ,ആദ്യം നിസ്സാരമെന്നു തോന്നും ,പിന്നെ ഭീകരമായി വളരും.

"അഹിംസാത്മകമായ നിസ്സഹകരണം " ആണ് ഖിലാഫത്ത് സമിതികൾ നാടൊട്ടുക്കും സർക്കാരിനെതിരെ നടത്തേണ്ടിയിരുന്നത്.തുടക്കത്തിലെ കപടമായ അഹിംസയിൽ നിന്ന് ഹിംസയിലേക്കുള്ള പരിണാമം ലെജിസ്ളേറ്റിവ് കൗൺസിലിൽ മക്ഫേഴ്സൺ വിവരിച്ചിട്ടുണ്ട് ( അനുബന്ധം ).ഇത് എല്ലാ സംഘടനകൾക്കും ബാധകമാണ്.ഇസ്ലാമിൽ നിന്ന് ഉടലെടുത്തതിനാൽ ,ഖിലാഫത്തിന് ഇത് കൂടുതൽ ബാധകമാണ്.ഏറ്റവും കൂടുതൽ ഇത് പ്രകടമായ മലബാറിൽ ഇതേപ്പറ്റി കോടതി വ്യാഖ്യാനങ്ങൾ ഉണ്ടായില്ല.അതിനാൽ,1920 ഏപ്രിലിൽ മലേഗാവിൽ നടന്ന ഒരു കലാപത്തിൽ ചിലരെ ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായത്തിൻറെ സംഗ്രഹം ഞാൻ ഇവിടെ പറയാം.

മലേഗാവിൽ ഒരു ഖിലാഫത്ത് കമ്മിറ്റിയും സന്നദ്ധ സേവകരും ചേർന്ന് 1920 മാർച്ച് 15 ന് രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി.കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ആയി.പ്രഭാഷണങ്ങൾ രാഷ്ട്രീയവും ഉദ്ബോധനങ്ങൾ മതപരവുമായിരുന്നു.1921 ജനുവരിയിൽ ഷൗക്കത് അലി അവിടെയെത്തി ഖിലാഫത്ത് പ്രസ്ഥാനത്തെപ്പറ്റി പ്രസംഗിച്ചു.ഇതിന് ശേഷം രാഷ്ട്രീയ പ്രവർത്തനം ശക്തമായി.

അവിടത്തെ മുസ്ലിം സ്‌കൂളുകളായ ബെയ്‌തു ലല്ലം,അഞ്ചുമാൻ എന്നിവയ്ക്ക് സർക്കാർ ഗ്രാൻറ് നൽകിയിരുന്നു.നിസ്സഹകരണ പ്രസ്ഥാനം വന്നപ്പോൾ ഈ എയ്‌ഡഡ്‌ സ്‌കൂളുകൾ സർക്കാർ സഹായം വേണ്ടെന്നു വയ്ക്കാൻ പണപ്പിരിവ് നടത്തി.ചില ഹിന്ദുക്കളും പങ്കാളികളായി.പഴയ തരം പൈസ ഫണ്ട് പിരിവ് ആണ് നടന്നത്.മലേഗാവിലെ ഓരോ നെയ്ത്തുകാരനും ഓരോ സാരി വിൽക്കുമ്പോൾ ഫണ്ടിന് ഒരു പൈസ നൽകണം.

അതിന് തയ്യാറില്ലാത്ത നെയ്ത്തുകാർക്ക് വേറെ വഴിയില്ലായിരുന്നു.ഇതിനെ എതിർത്ത സാരി വാങ്ങുന്നവരെ വിചാരണ ചെയ്യുന്ന നിലയുണ്ടായി.ഫെബ്രുവരി 27 ന് ഫണ്ട് കമ്മിറ്റി പൊതുയോഗം വിളിച്ച് പണം നൽകാൻ വിസമ്മതിക്കുന്ന ഇടപാടുകാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌തു.പണം നൽകാൻ വിസമ്മതിക്കുന്നവരുടെ കടകൾ പിക്കറ്റ് ചെയ്‌തു.അവരുടെ കച്ചവടം പൂട്ടി.ഇവർ അധികൃതർക്ക് പരാതിയും നിവേദനവും നൽകിയിരുന്നു.നിയമവിരുദ്ധമായി ഒന്നും സംഭവിക്കാത്തിടത്തോളം അവർക്ക് ഇടപെടാൻ ആവില്ലായിരുന്നു.

പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും പൊതുവേദികളിൽ നിറയുകയും ആവേശം വിതറുകയും ചെയ്‌തു കൊണ്ടിരുന്നു.വേണ്ടത്ര പ്രകാശമില്ലാത്ത മലേഗാവിലെ സായാഹ്നങ്ങളിൽ പൊതുവേദികളിൽ വാളും കഠാരയുമായി യോഗങ്ങൾ നടക്കുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കിട്ടിയ റിപ്പോർട്ടുകളിൽ നിന്ന് വിലയിരുത്തി.ഈ യോഗങ്ങൾ നിരോധിച്ച് മാർച്ച് 30 ന് ഉത്തരവിറക്കി.ഈ ഉത്തരവ് ലംഘിച്ചാണ് കലാപത്തിന് കോപ്പു കൂട്ടിയത്.

അധികൃതർ പല തരത്തിലും സംഘർഷം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.മാർച്ച് 13 ന് സബ് ഡിവിഷനൽ ഓഫിസർ നിർബന്ധിത പണപ്പിരിവില്ലാതെ വേറൊരു വഴി കണ്ടെത്താൻ യോഗം വിളിച്ചിരുന്നു.ഇതിന് കടകളിൽ പെട്ടി വയ്ക്കാമെന്ന് പറഞ്ഞതിനോട് എതിർ പക്ഷം പ്രതികരിച്ചില്ല.

പതിനൊന്ന് നേതാക്കൾ ഒപ്പിട്ട ഒരു മാനിഫെസ്റ്റോ ഇറങ്ങി.ഈ മാനിഫെസ്റ്റോ ഗാന്ധിയുടെ അഹിംസാ തത്വങ്ങൾ ഉദ്ധരിച്ച് സന്നദ്ധ ഭടന്മാർ ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിച്ചു.

ഇതിന് ഗുണമുണ്ടായില്ല.ഏപ്രിൽ ഒന്നിന് ഇറങ്ങിയ മാനിഫെസ്റ്റോയിൽ നാലിന് ഒപ്പിട്ട ഒരാൾ ഒരു പൊതുയോഗത്തിൽ തനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഇതിൽ ഖേദിച്ചു. അവർക്ക് മാപ്പ് നൽകി.പണം നൽകാത്ത കടകളുടെ പിക്കറ്റിങ് തുടർന്നു.24 സന്നദ്ധ ഭടന്മാർക്കെതിരെ മാർച്ച് 30 ലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിന് 15 ന് കേസെടുത്തു.ഏപ്രിൽ 24 ന് കേസ് വിചാരണയ്ക്ക് തലേന്ന് രാത്രി യോഗത്തിൽ ഒരുന്നത മുസ്ലിം ഇങ്ങനെ പ്രസംഗിച്ചു:
"സർക്കാരിനെയോ പോലീസിനെയോ പേടിക്കരുത്.സന്നദ്ധ സേവകർ തന്നെ കേസ് കൈകാര്യം ചെയ്യും.അല്ലാഹു അവർക്ക് മതം പ്രചരിപ്പിക്കാൻ ശക്തി നൽകട്ടെ ."

അടുത്ത ദിവസം റെസിഡൻറ് തക്കർക്ക് മുന്നിൽ 12 കേസുകൾ വിചാരണക്കെത്തി.ആറു പേരെ ശിക്ഷിച്ചു.50 രൂപ പിഴയിട്ടു.പിഴ നൽകിയില്ലെങ്കിൽ നാലാഴ്‌ച വെറും തടവ്,ഇവർ പിഴ ഒടുക്കിയില്ല,

വിധിയറിഞ്ഞ ശേഷം പുറത്ത് കാത്തു നിന്ന ആൾക്കൂട്ടം 'അല്ലാഹു അക്ബർ ' വിളികൾ മുഴക്കി.കലാപത്തിൽ ഉടനീളം ഇങ്ങനെ തക്ബീർ ധ്വനികൾ മുഴങ്ങി.മലേഗാവിൽ കണ്ട പോലീസിനെയൊക്ക അവർ ആക്രമിച്ചു.ക്ഷേത്രം കത്തിച്ചു.എസ് ഐ യെ കൊന്ന് തീയിലിട്ടു.ഖിലാഫത്ത് പ്രസ്ഥാനത്തിന് എതിരായവരുടെ വീടുകൾ കൊള്ള ചെയ്‌തു.വീട്ടുകാർ പലായനം ചെയ്തിരുന്നു.എസ് ഐ മാത്രമല്ല കൊല്ലപ്പെട്ടത്.

ഖിലാഫത്ത് കമ്മിറ്റികളും സന്നദ്ധ സേവകരും പിന്തുടർന്ന അഹിംസാ മാർഗമായിരുന്നു,ഇത്.ബാരാബങ്കിയിൽ നിന്ന് മറ്റൊരുദാഹരണം നൽകാം.അത് മത ഭ്രാന്ത് എത്രമാത്രം രൂക്ഷമായിരുന്നു എന്ന് വെളിവാക്കും.ഉദാഹരണങ്ങൾ ധാരാളം.

--------------------------------------------------

*വിജയരാഘവാചാരി :സി വിജയരാഘവാചാരി ( 1852 -1944 ).കോൺഗ്രസിൻറെ സ്വരാജ് ഭരണഘടന തയ്യാറാക്കിയവരിൽ ഒരാൾ.1920 ൽ കോൺഗ്രസ് ദേശീയ പ്രസിഡൻറ്.1931 ൽ ഹിന്ദു മഹാസഭാ പ്രസിഡൻറ്.
** നടരാജൻ :കസ്‌തൂരി രംഗ അയ്യങ്കാരുടെ 'ഹിന്ദു' സഹപ്രവർത്തകൻ കെ നടരാജൻ ആകാം.



















Wednesday 12 June 2019

കൂലിപ്പട്ടാളം കണ്ട ഗാന്ധി

അരുണ ആസഫലി കോൺഗ്രസ് വിടുന്നു 
മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഗാന്ധിയെ ഹിംസിക്കാം. കോണ്‍ഗ്രസിനകത്ത് നില്‍ക്കുമ്പോഴേ അവര്‍ അഹിംസക്കെതിരായിരുന്നു. എന്നിട്ടും, ഗാന്ധി അവരെ സ്‌നേഹിച്ചു. 1929 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കളെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തപ്പോള്‍, ഗാന്ധി അവരെ ജയിലില്‍ പോയി കണ്ടു. 1937 ലെ ബംഗാള്‍ വിപ്ലവകാരികളെ മോചിപ്പിക്കാന്‍ ഗാന്ധി രംഗത്തിറങ്ങി. 1931 ല്‍ കിഴക്കന്‍ ബംഗാളില്‍ കലക്ടര്‍ ചാള്‍സ് സ്റ്റീവന്‍സിനെ കൊന്ന ശാന്തി, സുനീതി എന്നീ പെണ്‍കുട്ടികളെയും ഗാന്ധി ഇടപെട്ട് ജീവപര്യന്തം തടവില്‍നിന്ന് മോചിപ്പിച്ചു.
1940 ലെ റാംഗഡ്  എഐസിസി സമ്മേളനത്തിനിടയില്‍, വിഷയ നിര്‍ണയ കമ്മിറ്റി യോഗത്തിന്, ഒളിവിലായിരുന്ന ഒരുന്നത കമ്യൂണിസ്റ്റ് നേതാവിനെ ഗാന്ധി സ്വന്തം കാറില്‍ കയറ്റിക്കൊണ്ട് പോകുന്നത് താന്‍ കണ്ടതായി, കമ്യൂണിസ്റ്റ് നേതാവും ‘മെയ്ന്‍ സ്ട്രീം’ പത്രാധിപരുമായിരുന്ന നിഖില്‍ ചക്രവര്‍ത്തി എഴുതിയിട്ടുണ്ട്. ഔദ്യോഗിക പ്രമേയത്തിനെതിരെ, കമ്യൂണിസ്റ്റ് ഭേദഗതി ആ നേതാവിന് അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇതിനാണ് പ്രതിപക്ഷ ബഹുമാനം എന്നുപറയുന്നത്. 1946 വരെയും കമ്യൂണിസ്റ്റുകളെ കോണ്‍ഗ്രസില്‍ നിലനിര്‍ത്തിയിരുന്നു. 1942 ലെ മുംബൈ എഐസിസി സമ്മേളനത്തില്‍ ക്വിറ്റിന്ത്യാ പ്രമേയത്തെ അവര്‍ എതിര്‍ത്തപ്പോഴും, അവരെ പുറത്താക്കിയില്ല.
ആദ്യകാലത്തുതന്നെ എസ്.എ. ഡാങ്കെ, ഗാന്ധിയെയും ലെനിനെയും താരതമ്യം ചെയ്ത് എഴുതിയ പുസ്തകത്തില്‍, വിപ്ലവപ്പോരാട്ടത്തിന് പറ്റിയ ഒന്നല്ല അഹിംസ എന്നുപറഞ്ഞിരുന്നു. മുപ്പതുകളില്‍, ആല്‍ഡസ് ഹക്‌സ്‌ലിയുടെ എന്‍ഡ്‌സ് ആന്‍ഡ് മീന്‍സ് (ലക്ഷ്യവും മാര്‍ഗവും) പ്രസിദ്ധമായപ്പോള്‍ ലണ്ടനിലെ കൃഷ്ണ ഷെല്‍വാങ്കര്‍ എന്ന മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി, ‘എന്‍ഡ്‌സ് ആര്‍ മീന്‍സ്’ (ലക്ഷ്യമാണ് മാര്‍ഗം) എന്ന ബദല്‍ പുസ്തകം എഴുതി. സ്വാതന്ത്ര്യത്തിനുശേഷം ഷെല്‍വാങ്കര്‍ ‘ഹിന്ദു’ ലേഖകനായി. അന്ന് ലണ്ടനില്‍ രൂപപ്പെട്ടിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സംഘത്തിന് ഇഷ്ടവിഭവമായിരുന്നു, ഷെല്‍വാങ്കറിന്റെ പുസ്തകം. ഈ ഘട്ടത്തില്‍ തന്നെയാണ്, ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ തലതൊട്ടപ്പന്‍ രജനി പാമെ ദത്ത് ‘ഇന്ത്യാ ടുഡേ’ എന്ന പുസ്തകം എഴുതിയത്. അതില്‍ ഗാന്ധിയെ ‘ഇന്ത്യന്‍ വിപ്ലവത്തിന്റെ യോനാ’ എന്നു പരിഹസിച്ചു. ബൈബിളിലെ ചെറുകിട പ്രവാചകനായ യോനയാണ്, നിനവേ നഗരത്തിന്റെ നാശം പ്രവചിച്ചത്. ഇപ്പുസ്തകം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ മുച്ചൂടും ഗാന്ധി വിരോധികളാക്കി.
കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റുകള്‍ ഹിംസ മാര്‍ഗമായി കൊണ്ടുനടന്നു. ബംഗാളിലും യുപിയിലും പഞ്ചാബിലും ഇവര്‍ കോണ്‍ഗ്രസ് ഭാരവാഹികളായി തുടര്‍ന്നു. ബംഗാളിലെ മിക്കവാറും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ ഇവരുടേതായിരുന്നു. എസ്.ജി.സര്‍ദേശായ്, ബെങ്കിം മുക്കര്‍ജി, ദിന്‍കര്‍ മേത്ത, പി. കൃഷ്ണപിള്ള, ഇഎംഎസ് ഒക്കെ ഹിംസാവാദികളായിരുന്നു.
റഷ്യയെ 1941 ജൂണില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചതോടെ, കമ്യൂണിസ്റ്റുകള്‍ ദേശവിരുദ്ധരായി. യുദ്ധത്തെ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലും രണ്ടഭിപ്രായമുണ്ടായിരുന്നു. യുദ്ധശേഷം സ്വാതന്ത്ര്യം ബ്രിട്ടന്‍ വാഗ്ദാനം ചെയ്താല്‍, ബ്രിട്ടനൊപ്പം നില്‍ക്കാം എന്ന നിലപാടിന് മുന്‍തൂക്കം കിട്ടി. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സേന രൂപവല്‍ക്കരിച്ച് ജപ്പാന്‍ സേനയ്‌ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുമ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കൂടി നിലപാട് ചര്‍ച്ച ചെയ്തു. ആ ചര്‍ച്ച ബ്രിട്ടന്‍ ചോര്‍ത്തി പുറത്തുവിട്ടതോടെ, ഓഗസ്റ്റ് ആദ്യവാരം മുംബൈയില്‍ എഐസിസി വിളിക്കാന്‍ തീരുമാനിച്ചു. അതിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്.
ഗാന്ധി ,ജോഷി ,അരുണ 

റഷ്യ ആക്രമിക്കപ്പെട്ടതോടെ രണ്ടാംലോകയുദ്ധം ജനകീയ യുദ്ധമായി കണ്ട കമ്യൂണിസ്റ്റുകള്‍, അതുവരെ സ്വീകരിച്ച സാമ്രാജ്യത്വയുദ്ധമെന്ന നിലപാടില്‍ നിന്ന് തെന്നി മാറി. ദിയോളിയില്‍ തടവില്‍ കഴിഞ്ഞിരുന്ന ബി.ടി. രണദിവെ, ബ്രിട്ടനൊപ്പം നില്‍ക്കണമെന്ന ബദല്‍രേഖ പാര്‍ട്ടി നേതൃത്വത്തിന് അയച്ചു. ഇതും ഇതിനുള്ള മറുപടിയും പൊളിറ്റ് ബ്യൂറോ കീഴ്ഘടകങ്ങള്‍ക്ക് അയച്ചു. 1941 ഡിസംബറില്‍, യുദ്ധം ജനകീയ യുദ്ധമാണെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവ് ഹാരി പൊളിറ്റ് ഉത്തരവിട്ടതോടെ, വിഭാഗീയത അടങ്ങി. അത് കോമിന്റേണ്‍ ലൈന്‍ ആണെന്ന് പൊളിറ്റിന്റെ കത്തു വന്നു. പട്‌നയില്‍ ചേര്‍ന്ന എഐഎസ്എഫ് യോഗത്തില്‍ ജനകീയ യുദ്ധകാഹളം മുഴങ്ങി. എം.എന്‍.റോയിയുടെ ചേരി, ബ്രിട്ടനൊപ്പം പരസ്യമായി രംഗത്തുവന്നു.
പല കമ്യൂണിസ്റ്റ് നേതാക്കളും മുംബൈ എഐസിസിക്കു പോയതേയില്ല. ഒരു ഡസന്‍ കമ്മ്യൂണിസ്റ്റുകളെ അവിടെയെത്തിയുള്ളൂ. അവര്‍, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് പോകാതെ, കോണ്‍ഗ്രസും മുസ്ലിം ലീഗുമായി ചേര്‍ന്ന് ദേശീയ സര്‍ക്കാരിന് വാദിക്കണമെന്ന് ഭേദഗതി കൊണ്ടുവന്നു. അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയതിന് ഗാന്ധി കമ്യൂണിസ്റ്റുകളെ അഭിനന്ദിച്ചു. അദ്ദേഹം ഉപദേശിച്ചു: ”പ്രതീക്ഷ വറ്റിയ ന്യൂനപക്ഷമായിട്ടും, ആളുകള്‍ പരിഹസിക്കുമെന്നറിഞ്ഞിട്ടും, ധീരരായിത്തന്നെ ഇരിക്കുക.”
പലയിടത്തും കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തെ കമ്യൂണിസ്റ്റുകള്‍ തടഞ്ഞ്, ഉല്‍പാദനം കൂട്ടാന്‍ യത്‌നിച്ചു. അവര്‍, ജനത്തില്‍നിന്ന് ഒറ്റപ്പെട്ടു. ഗാന്ധി ജയിലില്‍ നിന്ന് 1944 ല്‍ പുറത്തിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ കോണ്‍ഗ്രസ് വികാരം മയപ്പെടുത്തണമെന്ന് അപേക്ഷിച്ചു. ആ സംഘത്തിലുള്‍പ്പെട്ട മോഹന്‍ കുമാരമംഗലം പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഗാന്ധിയോട് അപേക്ഷിച്ചിട്ട് പ്രയോജനമുണ്ടായില്ല. യുദ്ധശേഷം, 1945 ല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ പുറത്തുവന്നപ്പോള്‍ പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്ക് തല്ലുകൊണ്ടു. 1946 ല്‍ കമ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തായി. അഞ്ചുവര്‍ഷത്തിനുള്ളില്‍, ക്വിറ്റിന്ത്യാ നേതാക്കളില്‍ പലരും കമ്യൂണിസ്റ്റ് പാളയത്തിലെത്തി-നാനാപാട്ടീല്‍ (സത്താറ), അജയ് മുക്കര്‍ജി (താംലുക്), വീര്‍ ബഹാദൂര്‍ സിങ് (ബലിയ). ക്വിറ്റിന്ത്യാ സമ്മേളനത്തില്‍, മുംബൈ ഗൊവാലിയ ടാങ്ക് മൈതാനത്ത് പതാക ഉയര്‍ത്തിയ അരുണാ ആസഫ് അലി തന്നെയും അക്കൂട്ടത്തില്‍പ്പെട്ടു.
ഗാന്ധിയും ബോസും ‘അന്ധമിശിഹ’മാരാണെന്ന് കമ്യൂണിസ്റ്റ് മുഖപത്രം ക്വിറ്റിന്ത്യയ്ക്ക് മുന്‍പ് പരിഹസിച്ചു. ”ബൂര്‍ഷ്വാ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം വഴിമുട്ടി”യെന്ന് 1941 ഫെബ്രുവരിയില്‍ എഴുതി. ”പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ആശയപരമായ പാപ്പരത്തമാണെന്ന് അവഹേളിച്ചു-ആര്‍എസ്എസ് ശാഖകളില്‍, സ്വാതന്ത്ര്യ ഗീതം പാടിയിരുന്ന കാലമായിരുന്നു, അത്; അരുണയ്ക്ക് തന്നെയും ആര്‍എസ്എസ് അഭയം നല്‍കിയ കാലം. അന്ന് ബ്രിട്ടീഷ് ഏജന്റായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി.ജോഷി, 1943 മാര്‍ച്ച് 15 ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സര്‍ റജിനാള്‍ഡ് മാക്‌സ്‌വെല്ലിന് 120 പേജുള്ള റിപ്പോര്‍ട്ട് അയച്ചു-ഏതൊരു ചാരനെയും പോലെ.
ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ താനും പാര്‍ട്ടിയും ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് അതില്‍ ജോഷി പറഞ്ഞു. പാക്കിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതിന് നാലു കാരണങ്ങള്‍ ജോഷി റിപ്പോര്‍ട്ടില്‍ നിരത്തി. ഒന്ന്: ഇന്ത്യ ഒറ്റ രാഷ്ട്രമല്ല, പല ദേശീയതകള്‍ ചേര്‍ന്നതാണ്. രണ്ട്: പാക്കിസ്ഥാനുവേണ്ടിയുള്ള ആവശ്യം ന്യായമാണ്; കാരണം, അവരെ ഹിന്ദുക്കള്‍ ഭാവിയില്‍ പീഡിപ്പിക്കും. മൂന്ന്: മുസ്ലിംലീഗ് തന്നെ പുരോഗമനപരവും മതേതരവുമായി മാറി. ജിന്ന മതേതരവാദിയും മതവിരുദ്ധനുമായി. നാല്: സ്വയം നിര്‍ണയാവകാശം മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് അനുവദിക്കണം.
ക്വിറ്റിന്ത്യാകാലത്ത് കോണ്‍ഗ്രസുകാരെ കമ്യൂണിസ്റ്റുകള്‍ ഒറ്റുന്നതിനെതിരെ ഗാന്ധിതന്നെ 1944 ജൂണ്‍ ഒന്നിന് എഴുതി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ജോഷി കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു, ഇത്. ആ കത്തില്‍ ഗാന്ധി അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു:
ഒന്ന്: ‘ജനകീയ യുദ്ധ’ത്തില്‍ ‘ജനം’ എന്നുവച്ചാലെന്താണ്? ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പേരില്‍ എന്നോ? കിഴക്ക്/തെക്ക് പശ്ചിമ ആഫ്രിക്കയിലെ നീഗ്രോകളുടെ പേരില്‍ എന്നോ? അമേരിക്കയിലെ നീഗ്രോകളുടെ പേരില്‍ എന്നോ? സഖ്യകക്ഷികള്‍ ഇത്തരമൊരു യുദ്ധത്തിലാണോ?
രണ്ട്:താങ്കള്‍ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണമിടപാടുകള്‍ പൊതു ഓഡിറ്റിന് വിധേയമാണോ? ആണെങ്കില്‍, എന്നെ കാണിക്കാമോ?
മൂന്ന്: കഴിഞ്ഞ രണ്ടുവര്‍ഷം തൊഴില്‍സമരങ്ങള്‍ നടത്തിയ നേതാക്കളെയും സംഘാടകരെയും അറസ്റ്റ് ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, അധികാരികളെ സജീവമായി സഹായിച്ചുവെന്നു പറയപ്പെടുന്നു.
നാല്: ദുഷ്ടലാക്കോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറിയതായി പറയപ്പെടുന്നു.
അഞ്ച്: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം പുറത്തുനിന്ന് ആജ്ഞാപിക്കുന്നതല്ലേ?
ജൂണ്‍ 14 ന് ജോഷി അയച്ച മറുപടിയില്‍, ഗാന്ധിയുടെ ആരോപണങ്ങള്‍ നിരാകരിച്ചില്ല. അവ തെളിയിക്കാനാവില്ല എന്നുപറഞ്ഞു കൈകഴുകി. എന്നിട്ട് ജോഷി ഇങ്ങനെ വീമ്പിളക്കി:
കടുത്ത ക്ഷാമത്തിനിടയിലും ഞങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ പോരാട്ടങ്ങളില്‍ നിന്ന് തടഞ്ഞത്, ഞങ്ങളുടെ സ്വാധീനത്തിന് മാത്രമല്ല, ദേശീയ താല്‍പര്യങ്ങള്‍ തിരിച്ചറിയാനുള്ള ഞങ്ങളുടെ കഴിവിന് കൂടി തെളിവാണ്.
ഇതാണ്, കമ്യൂണിസ്റ്റുകളുടെ ഗാന്ധി; കൂലിപ്പടയാളികളുടെ ഗാന്ധി. ഇതാണ്, അവര്‍ കാണുന്ന വരിയുടയ്ക്കപ്പെട്ട തൊഴിലാളിവര്‍ഗം. ഇതാണ്, ചാരന്മാരുടെ ദേശീയ താല്‍പര്യം.

© Ramachandran

ഗാന്ധിയെ കൊന്ന പിസ്റ്റൾ

എഫ് ഐ ആറിൽ ദുരൂഹത 

1948 ജനുവരി 20 ന് ഗാന്ധിയെ ബിര്‍ളാ ഹൗസില്‍ കൊല്ലാനുള്ള പദ്ധതി പാളിയശേഷം, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഡല്‍ഹിയില്‍നിന്ന് മുംബൈ വഴി പുനെയില്‍ മടങ്ങിയെത്തി. 20 ന് നടന്നത്, ഗാന്ധിക്കെതിരായ നാലാം വധശ്രമമായിരുന്നു. ജനുവരി 28 ന്, ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ പോയി, ഗംഗാധര്‍ ദണ്ഡവതെയുടെ സഹായത്തോടെ, ബെരെറ്റ എം 1934 പിസ്റ്റള്‍ വാങ്ങി, 29 ന് ഡല്‍ഹിയിലെത്തി, റയില്‍വേ സ്റ്റേഷന്‍ റിട്ടയറിംഗ് റൂം നമ്പര്‍ ആറില്‍ പാര്‍ത്തു.

ആ മുറിയിലായിരുന്നു ഗൂഢാലോചന. ഗൂഢാലോചന, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഒറ്റയ്‌ക്കോ രണ്ടുപേര്‍ തമ്മിലോ പോരാ. മൂന്നുപേരുണ്ടായാലേ, ഗൂഢാലോചനയാകൂ; മൂന്നാമത്തെയാളാണ്, ഗൂഢാലോചനക്കേസില്‍, ദണ്ഡവതെ. ഗാന്ധിവധത്തില്‍, എട്ടുപേര്‍ക്കെതിരെയായിരുന്നു കേസ്. അതില്‍, ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ക്ക് വധശിക്ഷ കിട്ടി. മറ്റ് ആറുപേര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, പാക്ക് പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ത്ഥി മദന്‍ലാല്‍ പഹ്‌വ, തോക്കുവില്‍ക്കുന്ന ക്രിമിനല്‍ ദിഗംബര്‍ ബഡ്‌ഗെ, വിനായക് ദാമോദർ സവര്‍ക്കര്‍, വിഷ്ണു കര്‍ക്കരെ. ദിഗംബർ ബഡ്‌ഗെ, മാപ്പുസാക്ഷിയായി. 

നാലാം വധശ്രമം 

പിസ്റ്റളിലേക്ക് കടക്കും മുന്‍പ്, നാലാമത്തെ വധശ്രമത്തെപ്പറ്റി പറയാം. മദന്‍ലാല്‍ പഹ്‌വ, ശങ്കര്‍ കിസ്തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിഷ്ണു കര്‍ക്കരെ, ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഗാന്ധിയെയും ഹുസൈന്‍ ഷാഹിദ് സുഹ്രവര്‍ദിയെയും കൊല്ലാന്‍, ഡല്‍ഹി ബിര്‍ളാ ഭവനിലെത്തി. ഡ ല്‍ഹിയില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ വന്നശേഷം, 1946 ല്‍ ബംഗാളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിംലീഗ് പ്രധാനമന്ത്രിയായിരുന്നു, സുഹ്രവര്‍ദി. ഒരു മുസ്ലിം, ഗോഡ്‌സെയുടെ ഉന്നമായിരുന്നു, എന്നര്‍ത്ഥം. 

സ്വാതന്ത്ര്യ ശേഷം, സുഹ്രവര്‍ദി പാക്കിസ്ഥാനില്‍ പോയി, അവിടത്തെ അഞ്ചാം പ്രധാനമന്ത്രിയായി. സമ്പന്ന ബംഗാളി മുസ്ലിം കുടുംബത്തില്‍പ്പെട്ട സുഹ്രവര്‍ദി, ഓക്‌സ്ഫഡില്‍ പഠിച്ച്, ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന്, കൊല്‍ക്കത്ത മേയറായശേഷമാണ്, ലീഗില്‍ എത്തിയത്. 1946 ഓഗസ്റ്റില്‍ ജിന്ന പ്രഖ്യാപിച്ച പ്രത്യക്ഷ സമരദിനത്തിന്റെ അന്നും തലേന്നുമായി, 4000 ഹിന്ദുക്കളെയാണ്, സുഹ്രവര്‍ദിയുടെ, ഭാരതത്തിലെ ഏകലീഗ് ഭരണകൂടം കൊന്നത്. അതാണ്, ഭാരതത്തിലെ ആദ്യ ഭരണകൂട ഭീകരത. ജിന്നയുടെ പ്രത്യക്ഷ സമര പ്രഖ്യാപനത്തെ കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നു.

ജനുവരി 20 ന്, ബിര്‍ളാ ഭവനില്‍, പഹ്‌വയും കര്‍ക്കരെയും ഒഴിച്ചുള്ളവര്‍ പിന്നിലെ കവാടം വഴി കാറില്‍ സമയത്തിനെത്തി. ബിര്‍ള ഭവനിലെ ഡ്രൈവര്‍ ചോട്ടുറാമിന് കോഴ കൊടുക്കാന്‍, പഹ്‌വ തുനിഞ്ഞപ്പോള്‍, ചോട്ടുറാമിന് സംശയമായി. വേദിക്കു പിന്നില്‍നിന്ന് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനാണ്, പഹ്‌വ കോഴ വാഗ്ദാനം ചെയ്തത്. ചോട്ടുറാമിന് സംശയം വന്നത്, ക്യാമറ കാണാഞ്ഞിട്ടാണ്. പഹ്‌വ അവിടെ നിന്ന്, താന്‍ പോവുകയാണെന്ന് ചോട്ടുറാമിനെ ബോധ്യപ്പെടുത്താന്‍, ടാക്‌സിയിലേക്ക് നടന്നു. എന്നാല്‍, അയാള്‍, വേദിക്കു പിന്നിലെ മതിലില്‍ ഒരു തുണി ബോംബുവച്ച്, തീകൊളുത്തി. അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ, പൊട്ടി. പഹ്‌വയെ ഉപേക്ഷിച്ച്, ബാക്കിയുള്ളവര്‍ കടന്നു. പിടിക്കപ്പെട്ട പഹ്‌വ, കാര്യങ്ങള്‍ തത്തപോലെ പറഞ്ഞു. പഹ്‌വ ബോംബ് പൊട്ടിച്ചുണ്ടാകുന്ന ആശയക്കുഴപ്പത്തിനിടയില്‍, ബഡ്‌ഗെയും കിഷ്തയ്യയും തലയില്‍ വെടിവയ്ക്കും. ആശയക്കുഴപ്പം കൂട്ടാന്‍, കര്‍ക്കരെ ഗ്രനേഡ് ആള്‍ക്കൂട്ടത്തിലെറിയും. ചോട്ടുറാം സംശയിച്ചതിനാല്‍, ബഡ്‌ഗെ അത് വേണ്ടെന്ന് തീരുമാനിച്ച്, തന്റെ വേലക്കാരനായ കിഷ്തയ്യയോട് പതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു.

പഹ്‌വ, ഗോഡ്‌സെയും ആപ്‌തെയും പാര്‍ക്കുന്ന മറീനാ ഹോട്ടലിലേക്കും, മറ്റുള്ളവര്‍ പാര്‍ക്കുന്ന ഷറീഫ് ഹോട്ടലിലേക്കും പൊലീസിനെ നയിച്ചു. എല്ലാവരും സ്ഥലം വിട്ടിരുന്നു. 'എന്‍വിജി' എന്ന അക്ഷരങ്ങള്‍ തയ്ച്ച തുണികള്‍ കിട്ടി. ഗാന്ധി വധക്കേസ് വിചാരണക്കിടയില്‍, പഹ്‌വയെ, വേലക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കളിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മകനെ തിരക്കി, ബിര്‍ളാ ഭവനിലെത്തിയിരുന്ന സുലോചന ദേവി തിരിച്ചറിഞ്ഞു. അവര്‍ 15-ാം സാക്ഷി; ഡ്രൈവര്‍ സുര്‍ജിത് സിങ്, 14-ാം സാക്ഷി.


പിസ്റ്റൾ ബ്രിട്ടീഷ് ഓഫിസറുടേത് 

ബെരെറ്റ എം 1934 എന്നുവച്ചാല്‍, ബെരെറ്റ മോഡല്‍ 1934. ആ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇറ്റാലിയന്‍ പട്ടാളം ഉപയോഗിക്കാന്‍ തുടങ്ങിയ പിസ്റ്റള്‍. 0.380 എസിപി എന്ന 9x17 മില്ലിമീറ്റര്‍ വെടിയുണ്ട (എസിപി എന്നാല്‍, ഓട്ടോമാറ്റിക് കോള്‍ട്ട് പിസ്റ്റള്‍) വഹിക്കുന്ന പിസ്റ്റള്‍ ആണ്, അത്. ജോണ്‍ മോസസ് ബ്രൗണിംഗ് വികസിപ്പിച്ചെടുത്ത വെടിയുണ്ട; ഇതുപയോഗിക്കുന്ന ആദ്യ പിസ്റ്റള്‍ വികസിപ്പിച്ചത്, 1908 ല്‍, കോള്‍ട്ട്. ഇറ്റലിയില്‍ ഗര്‍ദോണെ വാല്‍ത്രോംപിയയിലെ അര്‍മി ബെരെറ്റ സ്പാ, 1526 മുതല്‍ വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നു. ഒന്നാംലോകയുദ്ധകാലത്ത് 1915 ലാണ്, ആദ്യ പിസ്റ്റള്‍ ഉണ്ടാക്കിയത്; മോഡല്‍ 1915. ലോകത്തിലെ വന്‍ പിസ്റ്റള്‍ നിര്‍മാതാക്കളായി അവര്‍ മാറി;മോഡല്‍ 1934 രണ്ടാം ലോകയുദ്ധത്തില്‍ പ്രിയപ്പെട്ടതായി. 606824 സീരിയല്‍ നമ്പറുള്ള ഇത്തരമൊരു പിസ്റ്റളാണ്, ഗോഡ്‌സെ ഉപയോഗിച്ചത്. ഇത്, ഇറ്റലി, അബിസീനിയ കീഴടക്കുന്ന വേളയില്‍ ഒരു ഓഫിസര്‍ ഉപയോഗിച്ചിരുന്നതാണ്. അയാളില്‍നിന്ന്, യുദ്ധസ്മാരകമെന്ന നിലയില്‍ ഒരു ബ്രിട്ടീഷ് ഓഫിസര്‍ കൈവശപ്പെടുത്തിയ പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത്. ബ്രിട്ടീഷ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത് എന്ന വാചകത്തിന്, ഞാന്‍ അടിവരയിടുന്നു.

ഇനി, ഗാന്ധിവധത്തിന്റെ കുറ്റപത്രത്തില്‍ പിസ്റ്റളിനെപ്പറ്റി പറയുന്ന ഭാഗം: 
ഗോഡ്‌സെ, ഗ്വാളിയറില്‍ ജനുവരി 28 ന് തീവണ്ടിയില്‍ എത്തി, പിസ്റ്റള്‍ (ബെരെറ്റ എം 1934 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ 0.380 കാലിബര്‍, സീരിയല്‍ നമ്പര്‍ 606824), ഗ്വാളിയറിലെ ഡോ.ദത്താത്രേയ പര്‍ച്ചുരെ, ഗംഗാധര്‍ ദണ്ഡവതെ, ഗംഗാധര്‍ ജാദവ്, സൂര്യദേവ് ശര്‍മ എന്നിവരുടെ സഹായത്തോടെ വാങ്ങി.

ഗംഗാധര്‍ ദണ്ഡവതെയ്ക്ക് പിസ്റ്റള്‍ കൊടുത്തത്, ജഗദീഷ് പ്രസാദ് ഗോയല്‍ ആണ്. ദണ്ഡവതെ, ഗോഡ്‌സെയ്ക്ക് കൊടുത്തു. ഈ പിസ്റ്റളിന്റെ മറ്റേ അറ്റത്തേക്ക്, ബ്രിട്ടീഷുകാരനിലേക്ക്, അന്വേഷണം പോയില്ല. ജഗദീഷ് പ്രസാദ് ഗോയലിലേക്കും പോയില്ല. കേസിന്റെ വിചാരണവേളയില്‍ ദണ്ഡവതെ സ്വയം പറഞ്ഞതാണ്, താന്‍ അത് ഗോയലില്‍നിന്ന് വാങ്ങിയതാണെന്ന്. തനിക്ക് പിസ്റ്റള്‍ എങ്ങനെ കിട്ടിയെന്ന് ഗോയല്‍ പറഞ്ഞില്ല; അതില്‍ പൊലീസിന് താല്‍പ്പര്യമില്ലായിരുന്നു. ഗോയലിനെ പൊലീസ് പിന്തുടര്‍ന്നില്ല എന്നത് നമ്മുടെ നാട്ടിലെ ചെറുകിട പൊലീസുകാരനില്‍ പോലും അദ്ഭുതമുണര്‍ത്തും. ദണ്ഡവതെയുടെ മകന്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ചന്ദ്രശേഖര്‍ പില്‍ക്കാലത്ത് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു: ''അതൊരു രഹസ്യമാണ്. പുറത്തറിഞ്ഞാല്‍, രാഷ്ട്രീയ കോളിളക്കമുണ്ടാകും.'' മനോഹര്‍ മള്‍ഗോങ്കര്‍, The Men Who Killed Gandhi എന്ന പുസ്തകത്തില്‍ എഴുതി: ''ഗോയല്‍ തനിക്ക് പിസ്റ്റള്‍ വിറ്റയാളുടെ പേര് മറച്ചുവച്ചതുവഴി, അയാളെ രക്ഷിക്കുകയായിരുന്നു. ഗോഡ്‌സെയെ 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ തൂക്കിക്കൊന്നു. അന്നുമുതല്‍ നവംബര്‍ 15 ഗോഡ്‌സെ രക്തസാക്ഷി ദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നു.''

ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ്‌വീര്‍ ഭരദ്വാജ് 2012 ല്‍ പറഞ്ഞു: ''പിസ്റ്റളിന്റെ ഉടമസ്ഥത എന്നും രഹസ്യമായിരിക്കും. ഒരു കാര്യം പറയാം-ചങ്ങലയിലെ അവസാന കണ്ണിയല്ല, ഗോയല്‍.'' 

ഗ്വാളിയറിലെ ഷിന്‍ഡേ കി ചാവനിയില്‍ നിന്ന്, 1948 ഫെബ്രുവരി മൂന്നിന് ഡോ. പര്‍ച്ചുരെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18 ന് ഗ്വാളിയര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ആര്‍.ബി.അടലിന് മുന്നില്‍ പര്‍ച്ചുരെ കുറ്റസമ്മത മൊഴി നല്‍കി. അത് ബലപ്രയോഗം വഴി വാങ്ങിയതാണെന്നു കാട്ടി, പര്‍ച്ചുരെ, പിന്‍വലിച്ചു. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പര്‍ച്ചുരെ പറഞ്ഞത്, ദണ്ഡവതെയില്‍ നിന്ന് പിസ്റ്റള്‍ വാങ്ങി, ഗോഡ്‌സെയ്ക്ക് കൊടുത്തു എന്നാണ്. അതു വാങ്ങാന്‍ ജനുവരി 28 ന് ഗോഡ്‌സെയും ആപ്‌തെയും ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയറില്‍ തീവണ്ടിയിറങ്ങി. കൈവശമുള്ള പിസ്റ്റള്‍ വിശ്വസിക്കാനാകാത്തതാകയാല്‍, ഓട്ടോമാറ്റിക് പിസ്റ്റളാണ്, ഗോഡ്‌സെ ചോദിച്ചത്. സെമി ഓട്ടോമാറ്റിക് ബെറെറ്റ, പര്‍ച്ചുരെ വാദ്ഗാനം ചെയ്തു. അത്, പര്‍ച്ചുരെയുടെ തളത്തില്‍ തന്നെ പരീക്ഷിച്ചു. 300 രൂപ പ്രതിഫലം നല്‍കി. 

പിസ്റ്റള്‍ ഗ്വാളിയര്‍ സ്റ്റേറ്റ് ആര്‍മിയിലെ ഓഫിസര്‍ ദേശ് മുഖിന്റേതായിരുന്നുവെന്ന് പര്‍ച്ചുരെ പറഞ്ഞു. അയാള്‍ക്ക്, അതു കിട്ടിയത്, ജര്‍മനിയില്‍നിന്നാണ്. പര്‍ച്ചുരെയെ 1949 ഫെബ്രുവരി 10 ന് കീഴ്‌ക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. പഹ്‌വ, കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, കിസ്തയ്യ എന്നിവര്‍ക്കും ഇതേ ശിക്ഷ കിട്ടി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റസമ്മതം തന്നില്‍നിന്ന് പിടിച്ചുവാങ്ങിയതാണെന്നും കാട്ടി, പര്‍ച്ചുരെ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിന്ദുരാഷ്ട്രസേനയ്ക്ക് സന്നദ്ധസേവകരെ റിക്രൂട്ട് ചെയ്യാന്‍ ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ വന്നപ്പോള്‍ കണ്ടെന്നേയുള്ളൂ. 

പര്‍ച്ചുരെ ഇപ്പറഞ്ഞതിനോട് ഗോഡ്‌സെയും ആപ്‌തെയും യോജിച്ചു. താന്‍ പിസ്റ്റള്‍ ഡല്‍ഹി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരിടപാടുകാരനില്‍ നിന്ന് വാങ്ങിയതാണെന്ന്, ഗോഡ്‌സെ വെളിപ്പെടുത്തി, പര്‍ച്ചുരെയെ 1949 ജൂണില്‍ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിട്ടയച്ചു. കിസ്തയ്യ, ബാഡ്‌ജെ യുടെ വേലക്കാരനാണ് എന്നുമാത്രം കണ്ട്, അയാളെയും വിട്ടു. മോചനംകിട്ടിയ പര്‍ച്ചുരെയെ ഗ്വാളിയറില്‍ കടക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കി. 1952 ല്‍ അയാള്‍ മടങ്ങിച്ചെന്ന്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ല എന്ന ഉപാധിയില്‍, പ്രാക്ടിസ് തുടര്‍ന്നു. 1985 ല്‍ മരിച്ചു.

മുംബൈയിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ ദത്താത്രേയ സദാശിവ് പര്‍ച്ചുരെ (1902-1985), ജംഷഡ്ജി ജീജി ബായ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. അച്ചടക്കമില്ലായ്മ കാരണം പുറത്താക്കപ്പെട്ട്, കുടുംബം താമസിച്ച ഗ്വാളിയറിലെത്തി ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു; എംബിബിഎസിന് മുന്‍പ്, ഹോമിയോപ്പതിയുണ്ടായിരുന്നു. ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന പര്‍ച്ചുരെ, സ്വന്തം നിലയില്‍ ഹിന്ദുരാഷ്ട്രസേന (എച്ച്ആര്‍എസ്) സംഘടിപ്പിച്ചിരുന്നു; ഗോഡ്‌സെയ്ക്ക് സ്വന്തം നിലയില്‍, ഹിന്ദുരാഷ്ട്ര ദള്‍ (എച്ച്ആര്‍ഡി) ഉണ്ടായിരുന്നു. രണ്ടും ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയിരുന്നു. 1947 ഡിസംബര്‍ രണ്ടിന് പുനെയിലെ ഹിന്ദുമഹാസഭാ സമ്മേളനത്തില്‍, മുഖ്യപ്രഭാഷകനായിരുന്നു പര്‍ച്ചുരെ. അദ്ദേഹം മാത്രമല്ല, ഗോഡ്‌സെയും ഒന്നാന്തരം പ്രഭാഷകനായിരുന്നു-മദനി ഒന്നാംതരം പ്രഭാഷകനാണെങ്കില്‍. നാഥുറാമിന്റെ അനന്തരവളും ഗോപാലിന്റെ മകളുമായ ഹിമാനി സവര്‍ക്കര്‍, അച്ഛനോട് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോഴൊക്കെ അയാള്‍ മൗനം പാലിച്ചു. 

ആശുപത്രിയിൽ പോയില്ല 

മൂന്നുതവണ ഗോഡ്‌സെ വെടിയുതിര്‍ത്തിട്ടും, ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. ഗാന്ധിവധക്കേസിലെ മുഖ്യ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ജഗദീശ് ചന്ദ്ര ജെയിന്‍, 'മേം ബാപ്പു കോ ന ബച്ചാ സകാ' (എനിക്ക് ബാപ്പുവിനെ രക്ഷിക്കാനായില്ല) എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 1948 ജനുവരി 20 ന് ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ പഹ്‌വ ബോംബു പൊട്ടിക്കും മുന്‍പുതന്നെ അയാള്‍, ഗാന്ധിയെ കൊല്ലുമെന്ന് ഡോ. ജയിനിനോട് പറഞ്ഞിരുന്നു. ജയിന്‍ ഇത്, മുംബൈ പൊലിസിനെ അറിയിച്ചു. അന്നത്തെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി, വിവരം, കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ ഡല്‍ഹി പൊലിസ് മേധാവി, പനി കാരണം അവധിയിലായിരുന്നു. ഇത്, പഹ്‌വ ബോംബ് പൊട്ടിക്കും മുന്‍പാണല്ലോ. പഹ്‌വ ബോംബ് പൊട്ടിച്ചശേഷം അയാളെയും ആറുപേരെയും പൊലിസ് പിടികൂടി. ബോംബും തോക്കും കത്തിയും കണ്ടെടുത്തു. കൂടെ ഗോഡ്‌സെയെയും പിടിച്ചു. പിടിച്ച ആയുധങ്ങളുടെ ഉടമകളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ്, ജനുവരി 22 ന് ഗോഡ്‌സെ, പഹ്‌വ എന്നിവരെ  പൊലിസ് വിട്ടയച്ചു! തന്നെ ഗാന്ധിയെ വധിക്കാന്‍ പ്രേരിപ്പിച്ച ആളാര്, പണം മുടക്കുന്നതാര് എന്നീ വിവരങ്ങള്‍ പൊലിസിനെ പഹ്‌വ അറിയിച്ചിരുന്നു. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.എന്‍. ബാനര്‍ജി, The Civil Servant in India എന്ന പുസ്തകം എഴുതിയിട്ടുണ്ട്. 23 ന് ഗോഡ്‌സെ, ആപ്‌തെ എന്നിവരെ ഒളിവിടത്തില്‍ നിന്ന് പിടിക്കേണ്ടതായിരുന്നു എന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഡല്‍ഹി പൊലിസ്, പഹ്‌വയുടെ മൊഴി, 21 ന് മുംബൈ പൊലിസിന് അയച്ചിരുന്നു. മൊത്തം കേസില്‍, പഹ്‌വയ്ക്ക് ഒരു പോറല്‍പോലും ഏറ്റില്ല. ബിര്‍ള ഹൗസില്‍ ഉത്തരവാദിത്തമുള്ള ഒട്ടേറെപ്പേരുണ്ടായിട്ടും, ആള്‍ക്കൂട്ടത്തിലൊരാളുടെ മൊഴി വച്ചാണ്, എഫ്‌ഐആര്‍ തയ്യാറാക്കിയത്. അബദ്ധപ്പഞ്ചാംഗമാണ്, ആ എഫ്‌ഐആര്‍. ഒരു ഫൊറന്‍സിക് പരിശോധനയും നടക്കാതെ, മൂന്നു വെടിയുണ്ടകളേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന്, അതില്‍ പറഞ്ഞിരിക്കുന്നത് കാണാം.

നാം ഒരു ബെരെറ്റയുടെ കാര്യമാണല്ലോ പറഞ്ഞത്. എന്നാല്‍, പൊലിസ്, കോടതിയില്‍ മൂന്ന് പിസ്റ്റളുകള്‍ ഹാജരാക്കി. ഒന്നും, ഗാന്ധിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയ വെടിയുണ്ടകളുമായി ചേര്‍ന്നില്ല. എങ്കില്‍, ഗോഡ്‌സെ അല്ലാതെ, മറ്റൊരു കരുതല്‍ സംഘം കൂടി ഉണ്ടായിരുന്നിരിക്കാം. ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതിനാല്‍, പോസ്റ്റ്‌മോര്‍ട്ടം നടന്നിരിക്കില്ല.

വിവരാവകാശ നിയമം വന്നശേഷം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചയാള്‍ക്ക് കിട്ടിയ മറുപടി, അത് കാണാതായി എന്നാണ്. എന്നാല്‍, 2009 ല്‍ അത് ഒരു സുബ്രഹ്മണ്യത്തിന് കൊടുത്തതായും കാണുന്നു. ഗോവക്കാരനായ, പോര്‍ച്ചുഗലില്‍ ജീവിക്കുന്ന ലോറന്‍സോ ദേ സാല്‍വദോറെ (Lourenco de Salvadore), Who killed Gandhi എന്ന പുസ്തകമെഴുതി; അത് ഭാരതത്തില്‍ നിരോധിക്കപ്പെട്ടു. ഗാന്ധിവധത്തെപ്പറ്റി കണ്ടെത്തിയ വസ്തുതകളില്‍ പത്തുശതമാനമേ കോടതിയില്‍ എത്തിയുള്ളൂ; അതിന്റെ പത്തുശതമാനമേ പുറത്തുവന്നിട്ടുള്ളൂ. വസ്തുതകള്‍ ഒളിപ്പിക്കുകയായിരുന്നു, വിചാരണയുടെ ലക്ഷ്യം.

മുഴുവന്‍ കഥയും അറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നു-മൗണ്ട് ബാറ്റന്‍. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഭാരതത്തിന്റെ ഭരണാധികാരി അദ്ദേഹമായിരുന്നു, നെഹ്‌റു ആയിരുന്നില്ല. നമുക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും മൗണ്ട് ബാറ്റനെ ഗവര്‍ണര്‍ ജനറലായി ചുമക്കുക എന്ന അപരാധം നെഹ്‌റു കാട്ടി. അങ്ങനെ, ഗാന്ധി മരിക്കുമ്പോള്‍, ഭാരതത്തിന്റെ ഇന്റലിജന്‍സ് സംവിധാനം മുഴുവന്‍ ബ്രിട്ടീഷ് കൈകളിലായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന്റെ ഗവര്‍ണര്‍ ജനറലായ മൗണ്ട് ബാറ്റന്‍, ഗാന്ധി കൊല്ലപ്പെട്ട് നാലുമാസം കഴിഞ്ഞ്, മറയ്‌ക്കേണ്ടതൊക്കെ മറച്ച്, ജൂണ്‍ 21 നാണ് പദവി വിട്ടത്. മൗണ്ട് ബാറ്റന് അറിയാമെങ്കില്‍, നെഹ്‌റുവും അറിഞ്ഞിരിക്കും. മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിന, നെഹ്‌റുവിന്റെ വെപ്പാട്ടിയായിരുന്നു; കിടക്കയില്‍ കൊല്ലപ്പെടാത്ത സത്യം വല്ലതുമുണ്ടോ? ഭാരതീയന്‍ കൊല്ലപ്പെട്ടെങ്കില്‍, പിന്നില്‍, ബ്രിട്ടീഷുകാരനുണ്ടാകാതെ വയ്യ. ഒരു ഭാരതീയ ഭ്രാന്തന്‍ കളിപ്പാവയായെങ്കില്‍, അത്, ബ്രിട്ടീഷുകാരനെ സന്തോഷിപ്പിക്കും. നെഹ്‌റുവിന്റെ കൂടെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ സംസാരിച്ചിരുന്നില്ല; പട്ടേലിനൊപ്പമായിരുന്നു, ഗാന്ധി. അതുകൊണ്ട്, ഗാന്ധി മരിച്ചാല്‍ അതുകൊണ്ടുള്ള ഗുണം ആര്‍ക്കെന്ന ചോദ്യം, വായനക്കാര്‍ക്ക് വിടുന്നു. 

പട്ടേല്‍ ഭാരതത്തിലെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്നുവെന്ന്, എത്രപേര്‍ ഓര്‍ക്കുന്നു? പാക്കിസ്ഥാനുവേണ്ടി ഗാന്ധി, നെഹ്‌റുവിനെതിരെ നിരാഹാരം കിടന്നപ്പോള്‍, തന്നെ കാണാനെത്തിയ നെഹ്‌റുവിനോടും പട്ടേലിനോടും, സ്വരചേര്‍ച്ചയോടെ മുന്നോട്ടുപോകണമെന്ന് ഗാന്ധി ഉപദേശിച്ചത്, എത്രപേര്‍ ഓര്‍ക്കുന്നു? ഗാന്ധിയും പട്ടേലും ഗുജറാത്തില്‍നിന്നുള്ളവരായിരുന്നു; പോര്‍ബന്തറില്‍നിന്ന് പട്ടേല്‍ പിറന്ന നദിയാദിലേക്ക് ദൂരം 412 കിലോമീറ്റര്‍. ഭാഷ കൊണ്ടളന്നാല്‍, ഗാന്ധിയില്‍നിന്ന് പട്ടേലിലേക്കുള്ള ദൂരം, പൂജ്യം. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഗാന്ധിയില്‍നിന്ന് നെഹ്‌റുവിലേക്കുള്ള ദൂരം, അളക്കാന്‍ കഴിയുമായിരുന്നില്ല. രക്തസാക്ഷിത്വം, ഗാന്ധിയെ രക്ഷിച്ചു; അമരനാക്കി; നെഹ്‌റു ഇരുന്നിരുന്നു ചീഞ്ഞു.


© Ramachandran 




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...