Wednesday 4 December 2019

'അന്ധനായ മാർക്സ്' ഇറങ്ങി

മാർക്സ് മൗലിക ചിന്തകൻ അല്ല  

ഞാൻ എഴുതിയ 'അന്ധനായ മാർക്സ്' പുസ്തകം പ്രസിദ്ധീകരിച്ചു.
പുസ്തകം കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ 2019 ഡിസംബർ മൂന്നിന് ഡോ.കെ എസ് രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.അഡ്വ.എച്ച് ശുഭ ലക്ഷ്മി ഏറ്റു വാങ്ങി.ടി ജി മോഹൻദാസ് പുസ്തകം പരിചയപ്പെടുത്തി.
പുസ്തകോത്സവ സമിതി അധ്യക്ഷൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കുരുക്ഷേത്ര പ്രകാശൻ ജനറൽ മാനേജർ ഷാബു പ്രസാദ് സ്വാഗതവും രാമചന്ദ്രൻ മറുപടിയും  പറഞ്ഞു.

ഹിന്ദുമതത്തെക്കാൾ പഴക്കമുള്ള മതമാണ് ഇന്ത്യയിലും കേരളത്തിലും ക്രിസ്തു മതം എന്ന് ഒരഭിമുഖത്തിനിടയിൽ കൈരളി എം ഡി ജോൺ ബ്രിട്ടാസ് പറഞ്ഞതിന് തെളിവ് അദ്ദേഹമോ പാർട്ടിയോ നിരത്തണമെന്ന് ഡോ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.അങ്ങനെ ക്രിസ്തുമതം വന്നു എന്ന് വച്ചാൽ തന്നെ,അത് വന്നപ്പോൾ കുറേപ്പേർ ഇവിടെ ഉണ്ടായിരുന്നിരിക്കും.അത് ആരായിരുന്നു ?എ ഡി 52 ൽ തോമാ ശ്ലീഹ ഇവിടെ വന്നിട്ടില്ലെന്ന് ചരിത്രകാരൻ എം ജി എസ് നാരായണൻ പറഞ്ഞിട്ടുണ്ട്.കേരളചരിത്രത്തിലെ പത്തു നുണകളിൽ ഒന്നായാണ് അദ്ദേഹം ഈ വ്യാജ സംഭവത്തെ തിരഞ്ഞെടുത്തത്.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അദ്ദേഹത്തെയും വഴി തെറ്റിക്കുകയാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
മാർക്സ് 1853 -1858 ൽ 'ന്യൂയോർക് ഹെറാൾഡ് ട്രിബ്യുണി'ൽ പ്രസിദ്ധീകരിച്ച ഇന്ത്യയെപ്പറ്റിയുള്ള 33 ലേഖനങ്ങൾ വിശകലനം ചെയ്ത്,മൗലിക ചിന്തകൻ എന്ന നിലയിൽ മാർക്സിന്റെ പൊള്ളത്തരം വെളിവാക്കി മാർക്സിസത്തിൻറെ സൈദ്ധാന്തിക അടിത്തറ ചോദ്യം ചെയ്യുന്നതാണ് പുസ്തകം.

കുരുക്ഷേത്ര പ്രകാശൻ ആണ് പുസ്തക പ്രസാധകർ.170 പേജ്.170 രൂപ.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...