Thursday 5 September 2019

സരോജിനി,ജിന്നയ്ക്ക് പ്രണയപൂർവം

ജിന്ന പ്രണയിച്ചത് സുഹൃത്തിൻറെ മകളെ  

പാക്കിസ്ഥാൻ രാഷ്ട്ര പിതാവ് മുഹമ്മദാലി ജിന്ന ( 1876 -1948 )  നാൽപതാം വയസിൽ പതിനാറുകാരി രത്തൻ ബായ് എന്ന പാഴ്‌സി പെൺകുട്ടിയെ പ്രണയിച്ചതും രണ്ടു വർഷം കഴിഞ്ഞ് വിവാഹം ചെയ്‌തതും പുസ്‌തകം ആയ കഥയാണ്.അത്തരം പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന ഉപോല്പന്നമാണ് സരോജിനി നായിഡു ( 1879 -1949 ) വിന് ജിന്നയോട് തോന്നിയ പ്രണയം.അവർ ജിന്നയ്ക്ക് കവിതകൾ എഴുതിയിരുന്നു.

ഹെക്റ്റർ ബോലിതോ എഴുതിയ,Jinna,Creator of Pakistan എന്ന പുസ്തകത്തിൽ അങ്ങനെ ഒരു കവിത ഉദ്ധരിച്ചിട്ടുണ്ട്:

In the noon-tide hours, O Love,
secure and strong, I need thee not. . . .
But in the desolate hour of midnight, when
An ecstasy of starry silence sleeps
On the still mountains and the soundless deeps,
And my soul hungers for thy voice. .



"പ്രിയനേ ഉച്ചയ്ക്ക് നിന്നെ എനിക്ക് ആവശ്യമില്ല,പാതിരയ്ക്ക് എൻറെ ആത്മാവ് നിനക്കായി കൊതിക്കുന്നു" എന്ന് പറയുന്നതിൽ പ്രണയം മാത്രമല്ല,കാമത്തിൻറെ ആക്രാന്തം ആണുള്ളത്.

ബംഗാളി ബ്രാഹ്മണനും ഹൈദരാബാദ് നൈസാം കോളജ് പ്രിൻസിപ്പലും ശാസ്ത്രജ്ഞനുമായിരുന്ന അഘോർ നാഥ് ചതോപാധ്യയുടെ എട്ടു മക്കളിൽ മൂത്തവൾ ആയിരുന്നു,സരോജിനി.അമ്മ വരദ സുന്ദരി ബംഗാളി കവയിത്രി ആയിരുന്നു.സാധാരണ മക്കൾ ആയിരുന്നില്ല.സരോജിനി,സഹോദരിമാരായ മൃണാളിനി,സുഹാസിനി എന്നിവരെ ഇന്ത്യയിലെത്തി കണ്ട് ഒരു ലേഖനം തന്നെ എഡ്‌ഗാർ സ്നോ എഴുതുകയുണ്ടായി.സുഹാസിനി മലയാളിയായ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു,കുറച്ചു കാലം.സുഹാസിനി ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ,സ്വന്തം സെക്രട്ടറിയുമായി കിടപ്പറ പങ്കിട്ട നമ്പ്യാർ,സുഹാസിനിയെ വഞ്ചിക്കുകയായിരുന്നു എന്ന് വാപ്പാല ബാലചന്ദ്രൻ എഴുതിയ നമ്പ്യാരുടെ ജീവ ചരിത്രം ,A Life in Shadow യിൽ വായിക്കാം.
ററ്റിയും ജിന്നയും 
സരോജിനിയുടെ സഹോദരൻമാർ  ഹരീന്ദ്രനാഥ് എഴുത്തുകാരനായും വിരേന്ദ്രനാഥ് പ്രവാസി വിപ്ലവകാരി ആയും അറിയപ്പെട്ടു.ചാറ്റോ എന്ന പേരിൽ അറിയപ്പെട്ട വിരേന്ദ്രനാഥിനെ 1937 ൽ സ്റ്റാലിൻ വെടി വച്ച് കൊന്നു.
മെട്രിക്കുലേഷൻ കഴിഞ്ഞ് നാലു വർഷം പഠനത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ,സരോജിനി ഡോക്റ്ററായ പടിപ്പറ്റി ഗോവിന്ദരാജുലു നായിഡുവിനെ പ്രണയിച്ചു.കേംബ്രിഡ്‌ജിൽ പഠനം കഴിഞ്ഞായിരുന്നു,വിവാഹം.നെഹ്‌റു പ്രണയിക്കുകയും പശ്ചിമ ബംഗാളിൽ  ഗവർണർ ആക്കുകയും ചെയ്‌ത പത്മജ ഉൾപ്പെടെ അഞ്ചു മക്കൾ.ഗോവിന്ദരാജുലു 1949 ൽ മരിച്ചു.എഡിൻബർഗിൽ നിന്ന് ഡോക്റ്ററേറ്റ് എടുത്ത അഘോർ നാഥ്,മകളുടെ മിശ്ര വിവാഹത്തെ അനുകൂലിച്ചു.
സരോജിനി നായിഡു 
1905 ൽ ബംഗാൾ വിഭജനം നടന്നപ്പോഴാണ് സരോജിനി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ എത്തിയത്.ആ വർഷം തന്നെ ആദ്യ കവിതാ സമാഹാരം,The Golden Threshold ഇറങ്ങി.മഹേർ മുനീർ എന്ന ഉറുദു നാടകവും എഴുതി.അത് ഹൈദരാബാദ് നവാബിന് നന്നേ പിടിച്ചു.ബാക്കി കവിതകൾ എല്ലാം പത്മജ എഡിറ്റ് ചെയ്‌ത്‌ സരോജിനിയുടെ മരണ ശേഷം 1961 ൽ ഇറങ്ങി -The Feather of the Dawn.ഭർത്താവ് മരിച്ച വർഷം തന്നെ ആയിരുന്നു സരോജിനിയുടെയും മരണം.ജിന്ന ഒരു വർഷം മുൻപേ മരിച്ചു.

സരോജിനി 1925 ൽ കാൺപൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ ആയിരുന്നു;1931 ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിക്കും മദൻ മോഹൻ മാളവ്യയ്‌ക്കുമൊപ്പം പങ്കെടുത്തു.ഉപ്പു സത്യഗ്രഹം,ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങി എല്ലാ പോര്മുഖങ്ങളിലും അവിഭാജ്യ ഘടകം.
അവസാനം ആശുപത്രിയിൽ ശുശ്രൂഷിച്ച നഴ്‌സിനോട് അവർ പാടാൻ പറഞ്ഞിരുന്നു.അത് കഴിഞ്ഞ് ഉറക്കത്തിൽ ആയിരുന്നു,മരണം.

മുംബൈയിലെ പാഴ്‌സി കോടീശ്വരനായ ദിൻഷാ പെറ്റിറ്റിന്റെ മകൾ രത്തൻ ബായ് ( ററ്റി ) സ്വന്തം പിതാവിനെക്കാൾ മൂന്നു വയസു മാത്രം കുറഞ്ഞ ജിന്നയുമായി പ്രണയത്തിൽ ആയത് ജിന്ന ആ സുഹൃദ് കുടുംബത്തിൻറെ വേനൽക്കാല വസതിയുള്ള ഡാർജിലിംഗിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ആയിരുന്നു.നല്ല വരുമാനമുള്ള ബാരിസ്റ്ററും വൈസ്രോയിയുടെ ഇoപീരിയൽ ലെജിസ്ലെറ്റിവ്‌ കൗൺസിൽ അംഗവുമായ ജിന്നയെ വിവാഹം ചെയ്യാൻ ഇസ്ലാമിൽ ചേർന്നപ്പോൾ ററ്റി സമുദായത്തിൽ ഒറ്റപ്പെട്ടു;കുടുംബം അകന്നു.അപ്പോൾ ററ്റി,ആശ്വാസം തേടിയത് സരോജിനി നായിഡുവിൻറെയും പത്മജയുടെയും അടുത്തായിരുന്നു.പത്മജ കൂട്ടുകാരി ആയിരുന്നു.

ക്രിസ്‌മസിന്‌ ജനിച്ച ജിന്ന 16 വയസിൽ എമി ബായിയെ വിവാഹം ചെയ്‌തെങ്കിലും,ലണ്ടനിൽ പഠിക്കുമ്പോൾ അവർ ബോംബെയിൽ കോളറ ബാധിച്ചു മരിച്ചു.അത് കഴിഞ്ഞ് ജിന്ന പൊതുവെ സ്ത്രീകളിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.ററ്റിയെ കാണും വരെ.അത്ര സുന്ദരി ആയിരുന്നു ററ്റി.1916 ൽ രണ്ടു മാസമാണ് ഡാർജിലിംഗിൽ ദിൻഷാ കുടുംബത്തോടൊപ്പം ജിന്ന ചെലവിട്ടത്.ററ്റിയും കവിത എഴുതിയിരുന്നു;രാഷ്ട്രീയം ശ്രദ്ധിച്ചിരുന്നു.ററ്റി,ജിന്നയെ ജെ എന്ന് വിളിച്ചു.വിവാഹ താൽപര്യം ജിന്ന, ദിൻ ഷായോട് നേരിട്ട് പറഞ്ഞപ്പോൾ വിസമ്മതിച്ചു.മകൾക്ക് പ്രായ പൂർത്തി ആകാത്തതിനാൽ ജിന്നക്കെതിരെ കോടതി നിരോധം വാങ്ങി.നിയമം പാലിച്ച് ററ്റിക്ക് 18 ആകും വരെ ജിന്ന അകന്നു നിന്നു.1918 ഏപ്രിൽ 16 ന് ററ്റി വീട് വിട്ടിറങ്ങി.1,25,000 രൂപയാണ് ജിന്ന നിക്കാഹ് നേരത്ത് ററ്റിക്ക് കൊടുത്ത മെഹർ.

അടുത്ത ഓഗസ്റ്റ് 14 -15 രാത്രി മകൾ ദിന പിറന്നു.പാക്കിസ്ഥാൻ പിന്നീട് ജനിച്ച സമയം.
പത്മജ നായിഡു 
കോൺഗ്രസ് രാഷ്ട്രീയത്തിൽ ജിന്ന ഒറ്റപ്പെടുകയും ററ്റിയോട് നിരന്തരം രോഷം തീർക്കുകയും ചെയ്‌തപ്പോൾ അവർ അകന്നു.ജിന്ന നല്ല കാമുകൻ ആയിരുന്നുമില്ല.കുതിര സവാരിയിൽ മാത്രമായിരുന്നു,മനപ്പൊരുത്തം .ജിന്ന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കെ 1928 ഏപ്രിലിൽ ററ്റി അമ്മയ്‌ക്കൊപ്പം പാരിസിൽ ക്ഷയ ചികിത്സയ്ക്ക് പോയി.അതറിഞ്ഞ ജിന്നയും പാരിസിൽ പോയി.ഒന്നിച്ചു വീണ്ടും പാർക്കുകയും തർക്കിക്കുകയും ററ്റി ബോംബയ്ക്ക് മടങ്ങുകയും ചെയ്‌തു.ററ്റി രോഗത്തിന് കീഴടങ്ങി.29 -o ജന്മ ദിനമായ ഫെബ്രുവരി 20 നായിരുന്നു മരണം.ആ വിവരം ദിൻ ഷാ ഡൽഹിയിലുള്ള ജിന്നയെ ഫോണിൽ അറിയിച്ചു.അകന്ന ശേഷം ആദ്യ വാക്ക്.22 ന് ജഡത്തിൽ ആദ്യം മണ്ണ് തൂവി തല ഉയർത്തി ജിന്ന പൊട്ടിക്കരഞ്ഞു.
പാരിസിൽ നിന്ന് മടങ്ങുമ്പോൾ,ജിന്നയ്ക്ക് ററ്റി അവസാന കത്തെഴുതി:

'Darling I love you--I love you--and had I loved you just a little less I might have remained with you--only after one has created a very beautiful blossom one does not drag it through the mire. The higher you set your ideal the lower it falls.
I have loved you my darling as it is given to few men to be loved. I only beseech you that the tragedy which commenced in love should also end with it.
Darling Goodnight and Goodbye.''   
ജിന്ന അയച്ച ഒരു കത്തും നിലവിലില്ല.
കവിതാമയമായിരുന്നു ററ്റി സുഹൃത്തുക്കൾക്ക് എഴുതിയ കത്തുകൾ.മഹാബലേശ്വറിൽ നിന്ന് 16 വയസിൽ അതേ പ്രായമുള്ള പത്മജയ്ക്ക് എഴുതിയ കത്ത്:

All nature seems to be astir with song birds and little insects, and often while you are feasting your soul on the exquisite and fierce grandeur of the ghats, the mist will rapidly and almost suddenly veil the scenery as though it were jealous. A few days ago while returning from Bombay Point, the delicate strains of a shepherd's flute caught my ears.

ജിന്നയിൽ നിന്ന് പ്രതീക്ഷിച്ച പ്രേമം കിട്ടാതെ ഒരു വർഷം കഴിഞ്ഞപ്പോൾ ( 1917 ) എഴുതി:

I revel in the storming passions that burn and tear at the fibres of my being till my very spirit writhes in an agony of excitement.

ഷീല റെഡ്‌ഡി ഈ പ്രണയ കഥ ( Mrs and Mr Jinna ) മനോഹരമാക്കിയത്,പത്മജ സൂക്ഷിച്ചു വച്ച കത്തുകളിലൂടെയാണ്.പത്മജയുടെ ഇളയ സഹോദരി ലീലാമണിക്കും ററ്റി എഴുതി.
ററ്റി 
ഇസ്മയിലി വിഭാഗത്തിലെ ഖോജ മുസ്ലിം ആയ ജിന്ന വിസ്‌കി കുടിക്കുകയും പന്നിമാംസം ഭക്ഷിക്കുകയും ഖുർ ആൻ വായിക്കാതിരിക്കുകയും ചെയ്‌തു.ഫ്രഞ്ചുകാരൻ അല്ലാത്ത കോഴ്സിക്കൻ നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായ പോലെ,ഓസ്ട്രിയക്കാരനായ ഹിറ്റ്‌ലർ ജർമൻ ഭരണാധികാരി ആയ പോലെ,ജീവിതത്തിൽവർഗീയത തീണ്ടാത്ത ജിന്ന രാജ്യം കിട്ടാൻ രാഷ്ട്രീയത്തിൽ അത് തിരുകി.ററ്റിയുടെ സുഹൃത്ത് കാഞ്ചി ദ്വാരകാദാസ് പറഞ്ഞത്,ററ്റി ജിന്നയുടെ ജീവിതത്തിൽ തുടർന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു എന്നാണ്.അങ്ങനെ ആശിക്കേണ്ടതില്ല.ഉണ്ടായ മകളെ, അമ്മൂമ്മ ഏറ്റെടുക്കും വരെ പേര് പോലും നൽകാതെ,ജിന്നയും ററ്റിയും വേലക്കാർക്ക് വിട്ടിരിക്കുകയായിരുന്നു.ജിന്നയ്ക്ക് ലൈംഗിക ജീവിതം ശൂന്യമായിരുന്നു.

മതേതരനായ ജിന്ന ററ്റിയെ മതം മാറ്റിയത്,എന്തിന് ? എന്ന ചോദ്യം പ്രസക്തമാണ്.ജമാ മസ്‌ജിദിൽ മൗലാനാ എം എച്ച് നജാഫിയാണ് മതം മാറ്റിയത്.പള്ളിയിൽ അല്ലാതെ വിവാഹം അന്ന് കോടതിയിൽ നടത്താൻ ഇരുവരും മതമില്ല എന്ന് വ്യക്തമാക്കേണ്ടിയിരുന്നു.അന്ന് ജിന്ന മുസ്ലിം സീറ്റിൽ ആണ് ലെജിസ്ലെറ്റിവ് കൗൺസിലിൽ എത്തിയത്.അത് കൊണ്ട് മുസ്ലിം ആചാരം തള്ളാൻ പറ്റില്ലായിരുന്നു.

ജിന്ന ഹോം റൂൾ ലീഗിൻറെ പ്രധാന പ്രവർത്തകൻ ആയിരിക്കുമ്പോഴാണ്,സരോജിനി നായിഡുവിനെ പരിചയപ്പെടുന്നത്.ജിന്നയെക്കാൾ മൂന്ന് വയസിന് ഇളപ്പം.സരോജിനി ജിന്നയുടെ ആരാധികയായി,അദ്ദേഹത്തെ ഹിന്ദു -മുസ്ലിം മൈത്രിയുടെ പതാക വാഹകൻ ആയി വിശേഷിപ്പിച്ചു.സരോജിനി,വികാരം ജിന്നയോട് തുറന്നു പറഞ്ഞതിന് തെളിവില്ല.1915 ലെ ബോംബെ കോൺഗ്രസ് സമ്മേളനത്തിനിടയിൽ ( ഡിസംബർ 27 -29 )  പരസ്യമായാണ്,സരോജിനി ആദ്യം ഉദ്ധരിച്ച കവിത,ജിന്നയ്ക്ക് സമർപ്പിച്ചു വായിച്ചത്.അന്ന് ജിന്ന 39 വയസുള്ള ഒന്നാന്തരം സുന്ദര ബ്രഹ്മചാരിയാണ്.സമ്മേളനത്തിൽ ഉണ്ടായിരുന്നു താനും.

അന്നോ പിന്നീടോ ജിന്നയ്ക്ക് അനുകൂല പ്രതികരണം ഉണ്ടായതിന് തെളിവില്ല.എന്നാൽ സരോജിനിയുടെ കവിത കേട്ട് അടുത്ത വർഷമാണ് ററ്റിയുമായി പ്രണയത്തിൽ ആയത്.ജിന്നയ്ക്ക് വേണ്ടി മതവും കുടുംബവും വേണ്ടെന്നു വച്ച് ററ്റി ഇറങ്ങിയത് കേട്ട് സരോജിനി നായിഡു പറഞ്ഞു:

Jinnah is worth it all – he loves her: the only really human and genuine emotion of his reserved and self-centered nature.
"ജിന്ന അതർഹിക്കുന്നു;പൊതുവെ അന്തർമുഖനായ അദ്ദേഹത്തിൻറെ ഏകവും സത്യ സന്ധവുമായ പ്രണയം."

സരോജിനി നായിഡു ആയിരുന്നു എങ്കിൽ,പ്രായം കൊണ്ടും രാഷ്ട്രീയം കൊണ്ടും പൊരുത്തപ്പെടുമായിരുന്നു.പാക്കിസ്ഥാൻ ഒഴിവാക്കാനുള്ള താക്കോൽ സരോജിനിയുടെ കൈയിൽ ഭദ്രമായേനെ!
നെഹ്രുവും എഡ്വിനയും 
പതിനൊന്ന് വയസ്സ് വ്യത്യാസമുള്ള നെഹ്രുവും പത്മജയും നിരവധി വർഷങ്ങൾ ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്ന് നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റ്,ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം എഴുതിയ പുപുൽ ജയ്‌കറോട് പറയുകയുണ്ടായി.ഇന്ദിര സമ്മതിക്കാത്തതിനാൽ വിവാഹം നടന്നില്ല.എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിൽ പത്മജ വിവാഹം ചെയ്‌തില്ല.റിട്ടയർ ചെയ്‌ത ശേഷം പത്മജ 1975 വരെ,നെഹ്‌റു പ്രധാനമന്ത്രി ആയപ്പോൾ താമസിച്ചിരുന്ന തീൻ മൂർത്തി ഭവൻ വളപ്പിലെ ഒരു ബംഗ്ലാവിലാണ് കഴിഞ്ഞത്.

പത്മജ 21 വയസ്സിൽ ഹൈദരാബാദിൽ കോൺഗ്രസ് സ്ഥാപകാംഗം ആയിരുന്നു.ക്വിറ്റ് ഇന്ത്യ ഉൾപ്പെടെ സമരങ്ങളിൽ പങ്കെടുത്തു.1950 ൽ ഹൈദരാബാദ് എം പി ആയിരുന്നു.ഹൈദരാബാദ് നവാബ് സലാർ ജങ് ആയിരുന്നു ആദ്യ കാമുകൻ.1946 ൽ അലഹബാദിൽ നെഹ്രുവിൻറെ വീടിൻറെ മേൽനോട്ടം അവർക്കായിരുന്നു.തുടർന്ന് ഡൽഹിയിലും അതായി.നെഹ്രുവിന്റെ അടുത്ത മുറിയിലായിരുന്നു താമസം.ഹൈദരാബാദിൽ നിന്ന് നവംബർ ആദ്യ വാരം ജന്മദിനം കൊണ്ടാടാൻ അവരെത്തിയിരുന്നു -നെഹ്‌റു നവംബർ 14,ഇന്ദിര 19,പത്മജ 17.ഇക്കാലത്ത് എഡ്വിന മൗണ്ട് ബാറ്റനുമായും നെഹ്‌റു അടുത്തു.

1947 ശിശിരത്തിൽ നെഹ്‌റു ലക്‌നോയ്ക്ക് പോയത്,പത്മജയുമായുള്ള വിവാഹത്തിനാണെന്ന് ശ്രുതി പരന്നു.സരോജിനി നായിഡു യു പി ഗവർണറായിരുന്നു,അപ്പോൾ.നെഹ്‌റു അവിടെ എഡ്വിനയുമായി ചെന്നത്,പത്മജയെ നിരാശയാക്കി.ഒരു വർഷം കഴിഞ്ഞ് നെഹ്രുവിന്റെ കിടപ്പുമുറിയിൽ എഡ്വിനയുടെ രണ്ടു ചിത്രങ്ങൾ കണ്ട് പത്മജ ക്ഷുഭിതയായി.പത്മജയുടെ ഒരു ചിത്രം കൂടി വച്ച് നെഹ്‌റു സന്ധിയിൽ എത്തി.എം പി ആയി ഡൽഹിയിൽ വന്നപ്പോൾ പ്രധാനമന്ത്രി വസതിയിൽ നെഹ്‌റുവിന് അടുത്ത മുറിയിൽ ആയിരുന്നു പത്മജ.കുറെക്കഴിഞ്ഞ് അവരെ മാറ്റി.1956 -67 ൽ ബംഗാൾ ഗവർണറായി.
എഡ്വിനയും മൗണ്ട്ബാറ്റനും ഇന്ത്യ വിടുന്നതിന് തലേന്ന് നടത്തിയ വിരുന്നിന് ശേഷം നെഹ്‌റു എഡ്വിനയ്ക്ക് എഴുതിയ വരികളിൽ ഇത് അവസാനിപ്പിക്കാം:
"A feeling of acute malaise is creeping over me, and horror seizes me when I look at a picture in my mind of your... saying your final goodbye."
"എനിക്ക് എന്തോ ബാധിച്ച പോലെ തോന്നുന്നു.എൻറെ മനസ്സിൽ നീ അവസാന യാത്ര പറയുമ്പോഴത്തെ ചിത്രം കാണുമ്പോൾ ഞാൻ നടുങ്ങുന്നു."





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...