Sunday 27 August 2023

വാമനൻ, പ്രപഞ്ചപുരുഷൻ

പ്രാഗ് മാർക്സിസം തുലഞ്ഞ കഥ 

പരശുരാമൻ കേരളം സൃഷ്ടിച്ചില്ല, മഹാബലി കേരളം മാത്രമായി ഭരിച്ചതുമില്ല. പക്ഷെ, പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന്, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എഴുതിയ'നാരായണീയ'ത്തിൽ പറയുന്നു:

उत्सार्योद्धृतकेरलो भृगुपते । 36:1

(കേരളം സൃഷ്ടിച്ച ഭൃഗുപതി)
മഹാബലി കേരളം മാത്രമല്ല ഭരിച്ചതെന്ന്, 'നാരായണീയ'ത്തിൽ, മഹാബലി തന്നെ പറയുന്നു. നാരായണീയം 31:3:

विश्वेशं मां त्रिपदमिह किं याचसे बालिशस्त्वं।
(വാമനനോട് ചോദ്യം: അങ്ങെന്താണ് ബാലിശമായി മൂന്നടി മണ്ണു മാത്രം ചോദിക്കുന്നത്? ഞാൻ ലോകം മുഴുവൻ ഭരിക്കുന്നവനല്ലേ?)

ഇങ്ങനെ ചില നമ്പൂതിരിമാർ സൃഷ്‌ടിച്ച മിത്തിനെയാണ്, 'പ്രാചീനകേരള'ത്തിൽ, ചട്ടമ്പി സ്വാമികൾ ചോദ്യം ചെയ്തത്.

ഇനി, ഭൃഗു കച്ഛo എന്നു വച്ചാൽ, കേരളമല്ല, നർമ്മദാ തീരത്തെ രാജ്യമാണ്. അവിടെയാണ്, മഹാബലിയുടെ "ത്യാഗ"വും വാമനൻ്റെ "അനുഗ്രഹ"വും നടക്കുന്നത്. ഭാഗവതം, 8:18.21:

तं नर्मदायास्तट उत्तरे बलेर्य
ऋत्विजस्ते भृगुकच्छसंज्ञके।
प्रवर्तयन्तो भृगवः क्रतूत्तमं
व्यचक्षतारादुदितं यथा रविम् ॥
(നർമ്മദയുടെ ഉത്തരതീരത്തെ ഭൃഗുദേശത്ത്, പരശുരാമൻ്റെ പരികർമ്മികളെല്ലാം അശ്വമേധം നടത്തുമ്പോൾ, അദ്ദേഹം (വിഷ്ണു) സൂര്യതേജസ്സു പോലെ ശോഭിച്ചു.)

വാമനൻ, റാണി കി വാവ്, ഗുജറാത്ത് 

അപ്പോൾ, വാമനാവതാരം കേരളത്തിൽ ആയിരുന്നില്ല. നർമ്മദാതീരത്തു നിന്ന് കേരളത്തിലേക്ക് കുടിയേറിയവർ അവരുടെ രാജാവ് സുതലത്തിൽ നിന്ന് മടങ്ങുന്നതും വാമനകഥയും ഇങ്ങോട്ട് കൊണ്ടുവന്നതാകണം. അവിടെയാണ്, 'വാമനസൂക്ത'ത്തിൻ്റെ പ്രസക്തി. വാമനസൂക്തം, ഋഗ്വേദ ഐതരേയബ്രാഹ്മണം, 1:164:

Yagnesa yagna purushachyutha theerthapada,
Theerthasrava sravana mangala namadheya,
Aapanna loka vrjinopasamodhayadhya,
Sam na krudheesa bhagawannasi dheena nadha. 1

Viswaya viswabhavana sthithi samyamaya,
Swairam graheetha puru shakthi gunaya bhoomne,
Swasthaya saswad upa braamhitha punya bhodham,
Vyapadhithathma thamase haraye namasthe. 2

Aayu param vapurabheeshtamathulya lakshmeer,
Dhyobhoorasa sakala yoga gunasthrivarga,
Jnanam cha kevalamanantha, bhavathi thushta,
Thwatho nrunaam kimu swapatna jayadhirasi. 3

ഈ സൂക്തത്തിൽ, മഹാബലി വരുന്നില്ല. "ദൈന്യം അകറ്റുന്ന വിഷ്ണു, ഐശ്വര്യം പകരൂ" എന്ന പ്രോലിറ്റേറിയൻ സ്തോത്രം എന്ന് പറയാം. 'നാരദപുരാണ'ത്തിൽ വാമനസ്‌തോത്രം വേറെയുണ്ട്.

'വാമനസൂക്ത'ത്തിൻ്റെ ആന്തരാർത്ഥം, ആചാര്യ നരേന്ദ്രഭൂഷൻ്റെ ശിഷ്യൻ പ്രശാന്ത് ആര്യ ഇങ്ങനെ വിശദീകരിക്കുന്നു:

"ഋഗ്വേദത്തിലെ വാമനസൂക്ത'ത്തിൽ ഓണ രഹസ്യം ഒളിഞ്ഞിരിക്കുന്നു. മഹാബലിക്ക് നീണ്ട രാത്രിയെന്നും നീണ്ട തപസ്സെന്നും അർത്ഥം. രാത്രിയെ വമനം ചെയ്യുന്നവൻ, വാമനൻ. വാമനൻ, ഉദയ സൂര്യനാണ്. ജനിച്ചപ്പോൾ വടു ആയിരുന്നു, ബാല ബ്രഹ്മചാരി. അദിതിയുടെ മകൻ. "ദോ അവ ഖണ്ഡ നേ" എന്ന ധാതുവിൽ നിന്നാണ് അദിതി ശബ്ദനിഷ്പത്തി. രണ്ടല്ലാത്തത് എന്നർത്ഥം.

അദിതിയുടെ മകൻ ആദിത്യനെന്ന് പുരാണങ്ങൾ. വാമനൻ ഉദയ സൂര്യനാണെന്ന് തെളിയിക്കാൻ ഇതിനെക്കാൾ പ്രമാണം വേണ്ട. സൂര്യൻ ഉദിക്കുന്നതും ഭൂമിയിൽ പ്രകാശം പതിക്കുന്നു. ഒരടി ഉദയം മുതൽ മധ്യാഹ്നം വരെയും രണ്ടാമത്തെ അടി സായം സന്ധ്യ വരെയുമായി സങ്കല്പിച്ചിരിക്കുന്നു. അടുത്ത അടി വയ്ക്കുമ്പോൾ സൂര്യൻ ഉദിച്ച ഭൂഭാഗത്ത് ഇരുട്ടു പരക്കുന്നു. അതായത്, സൂര്യൻ ഉദിച്ച പ്രദേശം രാത്രിയാകുന്നു. ഭൂമിയിൽ, സൂര്യ പ്രകാശം പതിക്കുന്നതിന് നേരെ എതിർ വശത്ത്, ഇരുട്ടു പരന്നിരിക്കുന്ന പ്രദേശം പാതാലം, പാതാളം അല്ല. ഭാരതത്തിൽ പകലായിരിക്കുമ്പോൾ, എതിർ ദിശയിൽ വരുന്ന ഭാഗത്ത് രാത്രി. അത്, അമേരിക്ക ആകാം. അതിന്, പഴയ പേര് പാതാലം. ഭൂമിയുടെ കറക്കവും സൂര്യപ്രകാശ പതനവും കഥാരൂപത്തിൽ വർണിച്ചപ്പോൾ, മിത്തുകൾ ഉണ്ടായി. അവയിൽ നിന്ന് സമ്പ്രദായങ്ങളും ക്ഷേത്രങ്ങളും ആവിർഭവിച്ചു."

അമേരിക്കയിൽ കുറെ ഇരുട്ടുണ്ട് എന്നത്, വാസ്തവമാണ്. ലാൽ ബഹാദൂർ ശാസ്ത്രിയെയും ഹോമി ഭാഭയെയും വെറും ഒരു മാസത്തെ ഇടവേളയിൽ സി ഐ എ കൊന്നില്ലായിരുന്നുവെങ്കിൽ, അന്നേ നമുക്ക് അണുബോംബ് ഉണ്ടാകുമായിരുന്നു.

പ്രശാന്ത് പറയുന്നതിൽ കഴമ്പുണ്ട്. 'ഋഗ്വേദ'ത്തിലെ 'പുരുഷസൂക്ത'ത്തിൽ, വാമനനെ വിവരിക്കുന്നു:

Tripādūrdhva udaitpuruṣaḥ pādo'syehābhavātpunaḥ,
tato viśvaṅ vyakrāmatsāśanānaśane abhi.
tasmādvirāḍajāyata virājo adhipūruṣaḥ,
sa jāto atyaricyata paścādbhūmimatho puraḥ.

That Three-footed (Immortal) Purusha stood above transcending (all things), and His one foot was this (world of becoming). Then He pervaded (everything) universally, the conscious and the unconscious. From That (Supreme Being) did the Cosmic Body (Virat) originate, and in this Cosmic Body did the Omnipresent Intelligence manifest itself. Having manifested Himself, He appeared as all diversity, and then as this earth and this body.

(ആ ത്രിമാനപുരുഷൻ എല്ലാത്തിനും മേൽ നിന്നു. ഒരു കാൽ ഈ ഭൂമി. പിന്നെ, അവൻ പ്രപഞ്ചമാകെ, ബോധത്തിലും അബോധത്തിലും വ്യാപിച്ചു. ആ പരമപുരുഷനിൽ നിന്ന് വിരാട് രൂപവും അതിൽ നിന്ന് സർവവ്യാപിയായ ബോധവും ഉണ്ടായി. സ്വയം സാക്ഷാൽക്കരിച്ച അവൻ, നാനാത്വമായി പ്രത്യക്ഷമായി. പിന്നെ, ഭൂമിയും ശരീരവുമായി.)

പുരാണങ്ങളിൽ, അസുരൻ, രാക്ഷസൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്, കപടമതേതരവാദികളെയാണ്. മഹാബലി, അസുരനാണ്. അപ്പോൾ, ബലിക്ക് മേൽ വാമനൻ നേടുന്ന വിജയം, പ്രാഗ് മാർക്സിസത്തിന് മേൽ, ഹിന്ദുമതം നേടുന്ന വിജയം കൂടിയാണ്.

തിരുപ്പതി വാമനൻ 

വെങ്കിടാചലപതി പ്രതിഷ്ഠ വാമനനാണ് എന്നറിയാതെയാണ്, ഇതുവരെയും തിരുപ്പതിയിൽ പോയിട്ടുള്ളത്. വാമനനാണ് എന്നറിഞ്ഞതു കൊണ്ടുള്ള ഗുണം, അവിടെ ഒരു മലയാളി മണം ഇനി അനുഭവപ്പെടും എന്നതാണ്. ശബരിമല തന്ത്രിമാരായ താഴമൺ മഠക്കാർ ആന്ധ്രയിൽ വേരുള്ളവരായി പറഞ്ഞു കേൾക്കാറുണ്ട്. ടി വി യിൽ വരുന്ന ചെക്കൻ്റെ പേര്, രാഹുല് ഈശ്വരര് എന്ന് നീട്ടിയെടുത്താൽ പൂർണ്ണത വരും.

എൻ്റെ വീട്ടിൽ ആകെയുണ്ടായിരുന്ന ദൈവചിത്രം വെങ്കിടാചലപതിയുടേതാണ്. നെറ്റി മുതൽ മൂക്ക് വരെ കണ്ണടച്ച് കുറി തൊട്ടിരിക്കുന്ന ചിത്രം, അത്ര പരിചിതമായിരുന്നില്ല. അധികം കണ്ടിരുന്നില്ല. അമ്മ ഒരമ്പലത്തിലും പോയിരുന്നില്ല. ദൈവങ്ങളെപ്പറ്റി പറയാൻ വലിയ ജ്ഞാനവും ഉണ്ടായിരുന്നില്ല. പക്ഷെ, മതേതര സാഹിത്യം മുഴുവൻ വായിക്കും. ടി കെ രാമകൃഷ്ണനാണ് വോട്ട് ചെയ്തിരുന്നത്. വെങ്കിടി ചിത്രം, കൈമാറിക്കിട്ടിയതാകാനാണ് സാധ്യത. നിത്യജീവിതത്തിൽ എനിക്ക് പരിചയമുള്ള വെങ്കിടിയും മാർക്സിസ്റ്റ് ആയിരുന്നു -വെങ്കിടേഷ് രാമകൃഷ്ണൻ.

സംഘസാഹിത്യ കാലത്ത് ഇന്നത്തെ കേരളം, ചേരളം ആയിരുന്നു; അക്കാലത്ത് വെങ്കടേശനെ, 'നെടിയോൻ' എന്നാണ് വിളിച്ചിരുന്നതെന്ന് ശ്രീകല ചിങ്ങോലി, "ഓണം പൗരാണിക ശാസനങ്ങളിൽ" എന്ന ഒന്നാന്തരം ലേഖനത്തിൽ എഴുതുന്നു (കേസരി ഓണപ്പതിപ്പ്). നമ്മാൾവാർ എഴുതിയ 'തിരുവായ്മൊഴി'യിൽ അതുണ്ട്. വെങ്കടേശ ജയന്തിയാണ് ഓണമെന്ന് 'തിരുവായ്മൊഴി' വ്യക്തമാക്കുന്നു. (തിരുവനന്തപുരത്തെ പത്മനാഭനെയും നമ്മാൾവാർ പരാമർശിക്കുന്നുണ്ട്. തിരുവായ്‌മൊഴി, 10.2.3).

നാം മധുരയ്ക്ക് കീഴിലാണ് ജീവിച്ചിരുന്നത് എന്നതിന് തെളിവാണ്, തിരുവഞ്ചിക്കുളം ക്ഷേത്രവും ബന്ധപ്പെട്ട ഐതിഹ്യങ്ങളും. ഉടലോടെ ഒരു നായനാർ ക്ഷേത്രത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് പോകുന്നുണ്ട്. അവസാനത്തെ ചാക്യാർ, ആടയാഭരണങ്ങൾ അവിടത്തെ മണ്ഡപത്തിൽ വച്ചിട്ടു പോകും എന്ന് വേണുജിയുടെ ഒരു പുസ്തകത്തിൽ വായിച്ചതിൽ പിന്നെ, കൊടുങ്ങല്ലൂർക്ക് പോകുമ്പോഴൊക്കെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെല്ലും. ഈ കഥ, 'ചിലപ്പതികാരം' എന്ന കഥയിൽ ഞാൻ എടുത്തിട്ടുണ്ട്.

ഹാളേബീട് ക്ഷേത്രത്തിലെ വാമനൻ 

നൂറ്റാണ്ട് യുദ്ധത്തിൽ തിരുവഞ്ചിക്കുളം തരിപ്പണമായി എന്ന് ഇളംകുളം കുഞ്ഞൻ പിള്ള എഴുതിയത് ഭോഷ്കാണെന്നും അത് ശരിയെങ്കിൽ, തിരുവഞ്ചിക്കുളം ക്ഷേത്രം കേടു കൂടാതിരിക്കുന്നത് എങ്ങനെയെന്നും പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിൽ ചോദിച്ചത് വായിച്ചപ്പോൾ, ബാലകൃഷ്ണനോട് ആദരവ് കൂടി.
സംഘകാല കവി മാങ്കുടി മരുതനാർ, 'മതുരൈക്കാഞ്ചി' (തമിഴിൽ 'ധ' എന്ന അക്ഷരമില്ല, ശ്രീകല കൃത്യമായാണ് എഴുതിയിരിക്കുന്നത്) യിൽ,

കണൻകൊൾ അവുണർക്കടന്ത
പൊലന്താർ മായോന്മയ ഓണനന്നാൾ
 
എന്ന് എഴുതിയിരിക്കുന്നു. വിഷ്ണു (മായോൻ) അവതരിച്ച നല്ല നാൾ, ഓണം.
അവുണർ എന്നാൽ, രാക്ഷസന്മാർ.

മതുരൈക്കാഞ്ചി 590-591:
கணம் கொள் அவுணர்க் கடந்த பொலந் தார்
மாயோன் மேய ஓண நன்னாள்
(അർത്ഥം: கூட்டமான அவுணரை வெற்றிகொண்ட அழகிய மாலையை அணிந்த திருமாலுக்குரிய திருவோண நன்னாள்.)

അർത്ഥം മലയാളത്തിൽ : കൂട്ടമായി വന്ന രാക്ഷസരെ നിഗ്രഹിച്ച, സുന്ദരമായ മാല അണിഞ്ഞ വൈകുണ്ഠനാഥൻ ഓണനാളിൽ ജനിച്ചു.

എ ഡി 861 ലെ കോട്ടയം -ചങ്ങനാശ്ശേരി റൂട്ടിലെ വാഴപ്പള്ളി തിരുവാറ്റായ വിഷ്ണുക്ഷേത്രത്തിന് കിട്ടിയ ചെപ്പേട് ഓണം സംബന്ധിച്ച ആദ്യ ലിഖിത ശാസനം. ചേന്നൻ ശങ്കരൻ, ക്ഷേത്രത്തിന് ഓണമൂട്ട് നടത്താൻ ഭൂമി കൊടുത്തതാണ്, സംഭവം. പന്ത്രണ്ടാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തിൽ, മുഞ്ഞനാട്ടിലെ പാടം, ഓണച്ചെലവിന് നൽകുന്നതായി പറയുന്നു. എ ഡി 1004 ലെ തൃക്കാക്കര ശാസനം, തിരുവോണ നാളുകളിൽ ചെയ്യേണ്ട കാര്യങ്ങളാണ്. ചേരകാലത്തെ ഇരിങ്ങാലക്കുട താഴേക്കാട് രേഖയിൽ, ഓണമുണ്ട്.

അതായത്, സഹസ്രാബ്ദങ്ങളായി വലിയ ഒരു ഭൂപ്രദേശത്ത് ഓണം ആഘോഷിച്ചു വരുന്നു.

ചേരമൊക്കെ വിട്ട കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് കൊല്ലവർഷം 825 ൽ (1649) ആണെന്ന് ശ്രീകല എഴുതുന്നു. ആ വർഷത്തിലും കേരളമില്ല; തിരുവിതാംകൂറിൽ, അല്ല, വേണാട്ടിൽ, പ്രഖ്യാപിച്ച വർഷമായിരിക്കും. കൊച്ചിയിൽ, കൂനൻകുരിശ് സത്യം നടന്ന കൊല്ലമാണ്. ഷാജഹാൻ ആയിരുന്നു, കേന്ദ്രത്തിൽ. ഇംഗ്ലണ്ടിൽ ആഭ്യന്തരയുദ്ധമായിരുന്നു. ലൂയി പതിനാലാമൻ, ഞാനാണ് രാജ്യം എന്ന് പറഞ്ഞിരുന്നു.

അങ്ങനെ, ഓണത്തെപ്പറ്റി ശരിയായ ചിത്രം തെളിഞ്ഞു വരുന്നത്, കെ ഇ എൻ കുഞ്ഞഹമ്മദിന് നല്ലതല്ല. ഓണത്തിന് കാളൻ മാത്രം പോരാ, കാളയിറച്ചിയും വേണമെന്ന് ഒരു കപടമതേതര ആഖ്യാനം കൊണ്ടു വന്നത്, ഇഷ്ടനാണ്. എന്നാൽ, ചരിത്രത്തിൽ ഇതുവരെ കാള മുക്രയിട്ടിട്ടില്ല.


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...