Tuesday 26 November 2019

മാപ്പിള ലഹള നാൾ വഴി

ജർമനിക്കൊപ്പം,ഹിന്ദുവിനെതിരെ

1914 നവംബർ 11:തുർക്കി സുൽത്താൻ ജർമനിക്കൊപ്പം ഒന്നാം ലോകയുദ്ധത്തിൽ ചേരുന്നു.
1915 ഏപ്രിൽ 26:ബ്രിട്ടൻ,റഷ്യ,ഫ്രാൻസ്,ഇറ്റലി എന്നിവ ഓട്ടോമൻ സാമ്രാജ്യ വിഭജന ഉടമ്പടി ഒപ്പിടുന്നു.
1918 ഒക്ടോബർ 30:തുർക്കി ബ്രിട്ടന് കീഴിൽ സഖ്യശക്തികൾക്ക് കീഴടങ്ങി മുദ്രോസ്‌ ഉടമ്പടി ഒപ്പിടുന്നു.
1918 നവംബർ 13:ബ്രിട്ടീഷ്,ഫ്രഞ്ച്,ഇറ്റാലിയൻ സേനകൾ കോൺസ്റ്റാന്റിനോപ്പിളിൽ ഭരണമേൽക്കുന്നു.
1919 ഒക്ടോബർ 17:ബംഗാൾ,വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ,പഞ്ചാബ് എന്നിവിടങ്ങളിൽ ഖിലാഫത്ത് ദിനം ആചരിച്ചു.
1919 നവംബർ 23:ഡൽഹിയിൽ അഖിലേന്ത്യ ഖിലാഫത് കോൺഫറൻസ് ചേർന്ന് മാനിഫെസ്റ്റോ തയ്യാറാക്കി.
1919 ഡിസംബർ അമൃതസർ:ഖിലാഫത്ത് കമ്മിറ്റി,കോൺഗ്രസ് സംയുക്ത സമ്മേളനം മൗലാനാ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ലണ്ടനിലേക്ക് സംഘത്തെ വിടാൻ തീരുമാനം
1920 മാർച്ച് 15:തുർക്കിയിൽ ബ്രിട്ടീഷ് പട്ടാള ഭരണം
1920 മാർച്ച് 18:തുർക്കി പാർലമെൻറ് അവസാന സമ്മേളനം അതിൻറെ അഞ്ചംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രമേയം പാസാക്കുന്നു ഓട്ടോമൻ സാമ്രാജ്യം തീരുന്നു.
1920 മാർച്ച് 19:ഇന്ത്യയിൽ ഖിലാഫത്ത് ദിനം ആചരിച്ചു.
1920 ഏപ്രിൽ 11 :സുൽത്താൻ മുഹമ്മദ് ആറാമൻ പാർലമെൻറ് പിരിച്ചു വിടുന്നു.
1920 ഏപ്രിൽ 23:തുർക്കി ദേശീയ പ്രസ്ഥാന നേതാവ് മുസ്തഫ കെമാൽ അങ്കാറയിൽ ദേശീയ അസംബ്ലി സ്ഥാപിക്കുന്നു സുൽത്താനെതിരെ സ്വാതന്ത്യ സമരം പ്രഖ്യാപിക്കുന്നു.ഖലീഫ മുഹമ്മദ് ആറാമൻ,കെമാലിന്റെ പട്ടാളത്തിനെതിരെ ഖലീഫാ പട്ടാളമുണ്ടാക്കുന്നു ഖലീഫാ പട്ടാളം സമരത്തിൽ തോറ്റു
തുർക്കി ഖലീഫ മുഹമ്മദ് ആറാമൻ 
1920 ഏപ്രിൽ 28:മലബാർ ജില്ലാ സമ്മേളനത്തിൽ ഖിലാഫത് പ്രമേയം.തുർക്കി പ്രശ്‍നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.ആനി ബസന്റ് പ്രതിഷേധിച്ചു.1920 ജൂൺ:അലഹബാദിൽ സർവകക്ഷി സമ്മേളനം
1920 ജൂൺ 26 -30:നാഗ്പുർ കോൺഗ്രസ് സമ്മേളനം സ്വരാജ് ലക്ഷ്യമായി പ്രഖ്യാപിച്ചു.അത് വരെ നിസ്സഹകരണം.
1920 ഓഗസ്റ്റ് 10:ഫ്രാൻസിലെ സെവ്റെസിൽ അച്ചു തണ്ട് -സഖ്യ ശക്തി ഉടമ്പടി.ഓട്ടോമൻ സാമ്രാജ്യ വിഭജനം അന്തിമമാക്കുന്നു.പലസ്‌തീൻ,സിറിയ,ലെബനൻ,ഇറാക്ക്,ഈജിപ്ത് എന്നിവയുണ്ടായി.150 രാഷ്ട്രീയ നേതാക്കളെ മാൾട്ടയിലേക്ക് നാട് കടത്തി.
1920 ഓഗസ്റ്റ് 18:ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും മലബാറിൽ
1920 ഒക്ടോബർ:മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ലണ്ടനിൽ പോയ സംഘം പ്രതിനിധി സഭയിൽ പ്രസംഗിച്ചു,പ്രധാനമന്ത്രി ലോയ്ഡ് ജോർജിനെ കണ്ടു.എട്ടുമാസം താമസിച്ച് പരാജിതരായി മടങ്ങി
ഖിലാഫത്ത് പ്രസ്ഥാനക്കാർ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനവുമായി ചേർന്നു.ജാമിയ അത് ഉൽ ഉലമ ഹിന്ദ് തർക്കി മൗലത് ഫത്വ ഇറക്കി.സർക്കാർ പദവികൾ വേണ്ടെന്നു വയ്ക്കുക,നിയമസഭയും കോടതിയും ബഹിഷ്കരിക്കുക,വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മുസ്ലിം വിദ്യാർത്ഥികളെ പിൻവലിക്കുക,പൊതു നിസ്സഹകരണം എന്നിവ ഇതിൽ ഉൾപ്പെട്ടു,
മുസ്ലിം ഉലമ ഇന്ത്യയെ ദാറുൽ ഹുറാബ് ആയി പ്രഖ്യാപിച്ചു.മുസ്ലിംകൾ മറ്റേതെങ്കിലും രാജ്യത്തേക്ക് ദാറു സലാമിലേക്ക് കുടിയേറേണ്ടതായി വന്നു.1920 ഓഗസ്റ്റിൽ 18000  മുസ്ലിംകൾ ഇന്ത്യയിലെ സ്വത്തുക്കൾ വിറ്റ് അഫ്ഗാനിസ്ഥാനിലേക്ക് പോയി.അഫ്ഗാൻ അതിർത്തി അടച്ചപ്പോൾ ഈ മുഹാജിറുകൾ മടങ്ങി.
1920 ഒക്ടോബർ 17:തുർക്കിയിൽ വിശുദ്ധ യുദ്ധത്തിന് പോയ മുഹാജിറുകളെ കൂട്ടി താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.ഇവരെ സോവിയറ്റ് യൂണിയൻ താഷ്കെന്റിൽ സ്ഥാപിച്ച മിലിട്ടറി സ്‌കൂളിൽ പരിശീലിപ്പിച്ചു.അവരും ഇന്ത്യയ്ക്ക് മടങ്ങി.
1921 ജനുവരി:3000 മുസ്ലിം വിദ്യാർത്ഥികൾ കോളജ്,സ്‌കൂൾ വിട്ടു.അധ്യാപകർ രാജി വച്ചു.ഖിലാഫത്ത് കോൺഫറൻസ് പ്രസിഡൻറ് സേഥ് ജൻ മുഹമ്മദ് ചുട്ടാണിയെ ബ്രിട്ടൻ ലണ്ടനിലേക്ക് ചർച്ചയ്ക്ക് വിളിച്ചു.സംഘം പരാജിതരായി മടങ്ങി.
1921 ഫെബ്രുവരി അഞ്ച്:ഏറനാട് താലൂക്കിൽ പൊതുയോഗങ്ങൾ നിരോധിച്ചു.സംഘർഷത്തിന് കോപ്പ് കൂട്ടുന്നുവെന്ന് വിവരം.
1921 ഫെബ്രുവരി 15:മദ്രാസ് കോൺഗ്രസ് നേതാവ് യാക്കൂബ് ഹസ്സൻ ഖിലാഫത് യോഗങ്ങളിൽ പ്രസംഗിക്കാൻ മലബാറിൽ.അദ്ദേഹത്തെ കോഴിക്കോട് അറസ്റ്റ് ചെയ്തു.കെ മാധവൻ നായർ,യു ഗോപാല മേനോൻ,പി മൊയ്തീൻ കോയ എന്നിവരും അറസ്റ്റിൽ
1921 ഫെബ്രുവരി 18:സി രാജഗോപാലാചാരി മദ്രാസിൽ നിന്ന് കോഴിക്കോട്ട് കെ പി കേശവ മേനോനൊപ്പം.ജില്ലയിൽ പൊതുയോഗം നിരോധിച്ചു
1921 ഫെബ്രുവരി 28:ഏറനാട്ടെ നാല് മാപ്പിളമാരെ വിലക്ക് ലംഘിച്ചതിന് ആറു മാസം തടവിലാക്കി.
1921 മാർച്ച് 12:പൊന്നാനിയിലെ നാല് മാപ്പിളമാരെ ആറു മാസം ശിക്ഷിച്ചു.
1921 മാർച്ച് 22:വിലക്ക് ലംഘിച്ച് കല്പകഞ്ചേരിയിൽ പ്രകടനം
1921 മാർച്ച് 30:കോഴിക്കോട് കിഴക്കോത്ത് വായക്കാട് അബ്ദുള്ളക്കുട്ടി മുസലിയാർ പ്രസംഗിച്ചു.
1921 മാർച്ച് 31:പന്നൂരിൽ ഹിന്ദു അധികാരിയുടെ മഠം ആക്രമിക്കാൻ പുറപ്പെട്ട മാപ്പിളമാർ അറസ്റ്റിൽ
1921 ഏപ്രിൽ 23 -25 :ഒറ്റപ്പാലത്ത് നാല് സമ്മേളനങ്ങൾ.പോലീസുമായി സംഘർഷം.
1921 ജൂൺ 8;റമസാൻ ദിനത്തിൽ ആലി മുസലിയാർ തിരൂരങ്ങാടിയിൽ 300 -400 ഖിലാഫത്ത് ഭടന്മാരുടെ ഘോഷ യാത്ര നടത്തി
1921 ജൂലൈ 22:തിരൂരങ്ങാടിയിൽ 15000 പേർ പങ്കെടുത്ത ഖിലാഫത്ത് സമ്മേളനം.
1921 ജൂലൈ 24:പൊന്നാനിയിൽ ഖിലാഫത്ത് വിരുദ്ധ യോഗത്തിൽ ആലി മുസലിയാർ സംഘം ഖിലാഫത് യൂണിഫോമും കത്തിയുമായി പ്രത്യക്ഷപ്പെട്ടു .
1921 ഓഗസ്റ്റ് 1:പൂക്കോട്ടൂരിൽ വി മുഹമ്മദിൻറെ വീട്ടിൽ തിരച്ചിൽ.കൊട്ടാരത്തിൽ തിരുമുല്പാടിന് നേരെ രാത്രി ആക്രമണം പൊതു ഭരണം ഇല്ലാതാകുന്നു.ഹിന്ദു പലായനം തുടങ്ങുന്നു.
1921 ഓഗസ്റ്റ് 17:മാധവൻ നായർ,ഗോപാല മേനോൻ,മൊയ്തീൻ കോയ മോചിതരായി.ബീച്ചിൽ സ്വീകരണം.
1921 ഓഗസ്റ്റ് 20:മജിസ്‌ട്രേട്ടും സേനയും പുലർച്ചെ തിരൂരങ്ങാടിയിൽ തിരച്ചിൽ നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മരകായുധ നിയമത്തിന് വിരുദ്ധമായി യുദ്ധ കത്തികൾ സൂക്ഷിച്ചതായി വിവരം കിട്ടിയിരുന്നു.ഒളിവിൽ കഴിയുന്നവരെ തിരഞ്ഞ് സേന നീങ്ങി.രാവിലെ പതിനൊന്നര മുതൽ രണ്ടു വരെ സേനയെ മാപ്പിളമാർ ആക്രമിച്ചു.രണ്ട് ഓഫീസർമാരെ വെട്ടിക്കൊന്നു.കലാപം പൊട്ടിപ്പുറപ്പെട്ടു.അത് ഹിന്ദുക്കൾക്കെതിരായി.
ഓഗസ്റ്റ് 21:പട്ടാളം ഭരണമേറ്റു.
ഓഗസ്റ്റ് 22 :കേണൽ ഇ ടി ഹംഫ്രീസ് പട്ടാള മേധാവി;എഫ് ബി ഇവാൻസ് ഉപദേഷ്ടാവ്.ആലി മുസലിയാരെ മാപ്പിളമാർ ആലിരാജയായി വാഴിച്ചു
ഓഗസ്റ്റ് 25 :യുദ്ധക്കപ്പൽ എച്ച് എം എസ് കോമസ് തുറമുഖത്ത് സേനയെ കൊണ്ട് വന്നു
ഓഗസ്റ്റ് 26:പൂക്കോട്ടൂരിൽ പട്ടാളത്തെ മാപ്പിളമാർ ആക്രമിച്ചു.അഞ്ചു മണിക്കൂർ പോരാട്ടം.400 മാപ്പിളമാർ കൊല്ലപ്പെട്ടു.രണ്ടു ബ്രിട്ടീഷ് സൈനികരും.
ഓഗസ്റ്റ് 28:മാപ്പിളമാർ മുറിച്ച വിനിമയ സൗകര്യങ്ങൾ ശരിയാക്കി.
ഓഗസ്റ്റ് 29:കലാപ താലൂക്കുകളിൽ പട്ടാള നിയമം
ഓഗസ്റ്റ് 30:പട്ടാളം തിരുരങ്ങാടികിഴക്കേപ്പള്ളി വളഞ്ഞു.പുറത്തിറങ്ങിയ 24 മാപ്പിളമാർ കൊല്ലപ്പെട്ടു.38 പേർ കീഴടങ്ങി.മുസലിയാർ പിടിയിൽ.അതോടെ ഒന്നാം ഘട്ടം തീർന്നു.
1921 ഓഗസ്റ്റ് 20 -30:ഹിന്ദു മലബാർ മാപ്പിളയുടെ കാൽകീഴിൽ വെറുങ്ങലിച്ചു കിടന്നു.ഓരോ ഹിന്ദു കുടുംബത്തിനും ദുരിത കഥയുണ്ടായി.എല്ലാ പൊതു സ്ഥാപനങ്ങളും ക്ഷേത്രങ്ങളും നാശമാക്കി.അവസരം കിട്ടിയപ്പോഴൊക്കെ യൂറോപ്യനെ കൊന്നു.28 വരെ സഹായത്തിന് സർക്കാർ സേനയുണ്ടായിരുന്നില്ല.പൂക്കോട്ടൂർ പോരാട്ടമായിരുന്നു രജത രേഖ.അത് ഏറനാട് ഹിന്ദുക്കളെ രക്ഷിച്ചു.ഓഗസ്റ്റ് 26 വെള്ളിയാഴ്ച ജമാ നമസ്കാര ശേഷം,മഞ്ചേരിയിലെയും അയൽ ഗ്രാമങ്ങളിലെയും സകല ഹിന്ദുക്കളെയും ബലമായി പള്ളികളിൽ എത്തിച്ച് മതം മാറ്റാൻ ഏർപ്പാട് ചെയ്തിരുന്നു.മതം മാറിയവർക്ക് വിതരണം ചെയ്യാൻ തൊപ്പിയും വേഷവും തയ്യാറായിരുന്നു.പൂക്കോട്ടൂർ പോരിൽ മാപ്പിളമാർ തോറ്റപ്പോൾ സമൂഹ മാർഗംകൂട്ടൽ ഉപേക്ഷിച്ചു
ഓഗസ്റ്റ് 30 -14:ഹംഫ്രീസ്,ഇവാൻസ്,ഹിച്ച്കോക് എന്നിവർക്ക് തിരൂർ കേന്ദ്രം.14 മുതൽ കേന്ദ്രം മലപ്പുറം.സെപ്റ്റംബർ മുതൽ ഡിസംബർ വരെ ലഹളയുടെ ഉച്ച ഘട്ടം.
സെപ്റ്റംബർ 18:പൊലീസ് സൂപ്രണ്ട് എലിയറ്റിന് കീഴിലുള്ള ഒരു ബ്രിട്ടീഷ് ഓഫിസറുടെ സഹപ്രവർത്തകരായ പട്ടാളക്കാരും ജമേദാറും പൂക്കോട്ടൂരിൽ ഒരു വീട്ടിൽ തിരച്ചിൽ നടത്തി ആറു കാറുകളിൽ മഞ്ചേരി വഴി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു.മഞ്ചേരി ട്രഷറിയിൽ നിന്നുള്ള കൊള്ള മുതൽ ഇവിടെ സൂക്ഷിച്ചെന്ന് വിവരം കിട്ടി.നീരുലുൽ എന്ന സ്ഥലമെത്തിയപ്പോൾ ഇവർക്ക് നേരെ വെടി വച്ചു.മലയിടുക്കിൽ ചെങ്കുത്തായ പാതയിലായിരുന്നു,കാറുകൾ.കാർ നിർത്തി ഭടന്മാർ ഇറങ്ങിയപ്പോൾ,ഒരു മാപ്പിള ഒരു ഭടൻറെ അടുത്തേക്ക് ചീറിയടുത്ത് മുഖത്ത് കത്തി കൊണ്ട് കുത്തി.എലിയട്ട് അയാളെ വെടിവച്ചു വീഴ്ത്തി.ചെടികൾക്കിടയിൽ നിന്ന് പട്ടാളത്തെ ലക്ഷ്യമാക്കി വന്ന വേറൊരു മാപ്പിളയെ ഒരു ഭടൻ വെടിവച്ചു വീഴ്ത്തി.ചെടികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നവർക്കായി എലിയറ്റും സംഘവും യന്ത്രത്തോക്കുമായി തിരച്ചിൽ നടത്തുമ്പോൾ 60 പേരുള്ള മാപ്പിള സംഘം ചാടി വീണു.സേന നിറയൊഴിച്ചപ്പോൾ ഇവർ ഓടി.ആറോ ഏഴോ കൊല്ലപ്പെട്ടു.ജമേദാർക്ക് കൈയിൽ വെടിയേറ്റു.
സെപ്റ്റംബർ 24:ഒറ്റപ്പാലത്ത് സഫോക്സ്‌ കമ്പനി 44 മാപ്പിളമാരെ പിടികൂടി.
പാണ്ടിക്കാട് നിന്ന് നെമിനിയിലെ മാപ്പിളമാരെ കൈകാര്യം ചെയ്യാൻ പോയ മേജർ വെൽഡന്റെ നേതൃത്വത്തിലുള്ള ഡോർസെറ്റ് സേനയെ ക്യാമ്പ് വിട്ടയുടൻ ആക്രമിച്ചു. രണ്ടു ഭടന്മാർ കൊല്ലപ്പെട്ടു ,ഒരാൾക്കു പരുക്കേറ്റു.ഒരു പ്രാദേശിക കോൺസ്റ്റബിളിനും പരുക്കേറ്റു.നെമിനിയിലെ വീടുകൾ വളഞ്ഞു.മാപ്പിളമാരിൽ ഒരാൾ കൊല്ലപ്പെട്ടു,14 പേരെ പിടിച്ചു.വാളുകളും തോക്കുകളും കണ്ടെത്തി.സഫോക്സിന്റെ രണ്ടു പ്ലാറ്റൂണുകൾ മണ്ണാർക്കാടെത്തി.അവരെത്തും മുൻപ് മാപ്പിളമാർ ഹിന്ദുക്കളുടെ കടകൾ കൊള്ളയടിച്ച് സ്ഥലം വിട്ടിരുന്നു.ഈ സേന അഞ്ചു മൈൽ തെക്കു പടിഞ്ഞാറ് കരിമ്പുഴയിൽ മറ്റ് സേനാവിഭാഗങ്ങളുമായി ചേർന്നു.ചെർപ്പുളശ്ശേരിയിൽ കലാപകാരികൾ കീഴടങ്ങി.ആയുധങ്ങൾ അടിയറ വച്ചു.233 പേരെ തടവുകാരാക്കി

സെപ്റ്റംബർ 27:മലപ്പുറം,മഞ്ചേരി,വള്ളുവമ്പുറം അതിരിൽ കലാപകാരികൾ സേനയുമായി ഏറ്റുമുട്ടി.ആൾനാശം മാപ്പിള പക്ഷത്ത്
സെപ്റ്റംബർ 30:കുമരംപുത്തൂരിൽ ഒരു മാപ്പിള സംഘം സഫോക്സുമായി ഏറ്റുമുട്ടി.40 -50 മാപ്പിളമാർ കൊല്ലപ്പെട്ടു
ഒക്ടോബർ 1:കേണൽ ഹെർബെർട്സും ക്വാർട്ടർ മാസ്റ്റർ ലഫ് ഹാർവിയും ചില ഭടൻമാർക്കൊപ്പം നിലമ്പൂരിൽ ലോറിയിൽ  ഭക്ഷണ വിതരണത്തിൽ ആയിരുന്നു.അങ്ങോട്ട് പോകുമ്പോൾ,കലാപകാരികൾ റോഡിൽ മറഞ്ഞിരിക്കുന്നതായി രണ്ട് കോൺസ്റ്റബിൾമാർ മുന്നറിയിപ്പ് നൽകി.റേഷൻ നൽകി തിരിച്ചു വരുമ്പോൾ കഴുത്ത് ഛേദിച്ച നിലയിൽ ആ കോൺസ്റ്റബിൾമാരുടെ ജഡങ്ങൾ വഴിയിൽ കണ്ടു.ലോറിയിലെ സംഘത്തിന് നേരെ മാപ്പിളമാർ അടുത്ത് നിന്ന് നിറയൊഴിച്ചു.ഒരു ഭടൻ കൊല്ലപ്പെട്ടു.ഹെർബെർട്സിനും ഹാർവിക്കും പരുക്കേറ്റു.ഹാർവിയുടേത് ഗുരുതരം.
ഒക്ടോബർ 13:പെരിന്തൽമണ്ണയിൽ നിന്നുള്ള ഡോർസെറ്റ് വിഭാഗം മേലാറ്റൂർ റോഡിൽ കലാപകാരികളുമായി ഏറ്റുമുട്ടി 12 പേർ കൊല്ലപ്പെട്ടു
ഒക്ടോബർ 16:ചില കലാപകാരികൾ നിലമ്പൂരിലെത്തി വൈകിട്ട് നാലിന്‌ വെ ടിയുതിർത്തു.സീതിക്കോയ തങ്ങൾ മണ്ണാർക്കാട് സജീവം.മൂന്ന് മൈൽ പടിഞ്ഞാറ് ഒരു പാലം തകർത്തു.വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പാണ്ടിക്കാടിനടുത്തുണ്ട്.നെല്ലിക്കട്ട് പാലം തകർത്തു.മഞ്ചേരിയിൽ നിന്നുള്ള പട്ടാള നിരീക്ഷണ സംഘത്തെ ആക്രമിച്ചു.തിരിച്ച് വെടി വച്ച് രണ്ടു പേരെ കൊന്നു.

ഒക്ടോബർ 18:ചേന്ദങ്ങല്ലുർ,പൂളക്കോട്,പന്നിക്കോട് എന്നിവിടങ്ങളിൽ മാപ്പിളമാർ കൊല നടത്തി.

ഒക്ടോബർ 20:ഗൂർഖ വിഭാഗം കൊണ്ടോട്ടിയിൽ നിന്ന് മഞ്ചേരിക്കടുത്ത് മൊറയൂർക്ക് പോയി ഡോർസെറ്റ്,ലെയ്‌ൻസ്‌റ്റർ,കവചിത വാഹനങ്ങൾ എന്നിവ അങ്ങോട്ട് പോയിരുന്നു.100 കലാപകാരികൾ ഗുർഖകളെ ആക്രമിച്ചു.ഗൂർഖകൾ ഖുക്രികൾ പ്രയോഗിച്ചു.45 മാപ്പിളമാർ കൊല്ലപ്പെട്ടു.മൂന്ന് ഗുർഖകൾ കൊല്ലപ്പെട്ടു.
ഒക്ടോബർ 21:ഡോർസെറ്റുകൾ 30 മാപ്പിളമാരെ കൊന്നു.കവചിതപ്പട ഒരാളെയും.
ഒക്ടോബർ 23 :ചിൻ കാച്ചിൻ വണ്ടൂരിൽ  ഏറ്റുമുട്ടലിൽ അഞ്ച് കലാപകാരികൾ കൊല്ലപ്പെട്ടു.ചെമ്പ്രശ്ശേരി തങ്ങളെ അവസാനം കണ്ടത് മേലാറ്റൂരിനടുത്താണ്
ഒക്ടോബർ 25:നിലമ്പൂരിൽ നിന്നുള്ള ചിൻ കാച്ചിൻ ബറ്റാലിയൻ കള്ളിക്കാവ് റോഡിലെ ഒരു വീട് വളഞ്ഞ് ഏറ്റുമുട്ടി.ആൾ നാശമുണ്ടായി.അവിടന്ന് കൊണ്ട് പോകാൻ കഴിയാത്ത അരി നശിപ്പിച്ചു.കഴിഞ്ഞ രാത്രി മലപ്പുറത്തിന് നാലു മൈൽ വടക്ക് പടിഞ്ഞാറ് വലിയ സംഘമുണ്ടായിരുന്നു.ഡോർസെറ്റുകളും പീരങ്കിപ്പടയും കവചിതപ്പടയും അവർക്കെതിരെ ആക്രമണം നടത്തി.മേൽമുറിക്ക് പടിഞ്ഞാറ് കാട്ടിൽ വീടുകൾക്കുള്ളിലിരുന്നാണ്,സേനയെ ആക്രമിച്ചത്.വീട് വിട്ടു പുറത്ത് വന്ന് കീഴടങ്ങാൻ കൂട്ടാക്കിയില്ല.240 പേർ കൊല്ലപ്പെട്ടു.

ഒക്ടോബർ 27:എടവണ്ണയിൽ നിന്നുള്ള ചിൻ കാച്ചിൻ പ്ലാറ്റൂൺ ചാലിയാർ കടന്ന് ഉറങ്ങാട്ടിരിയിൽ 36 കലാപകാരികളെ കൊന്നു
ഒക്ടോബർ 29:ചിൻ കാച്ചിൻ സംഘം വാരിയൻ  കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നീചനും കുപ്രസിദ്ധനുമായ സഹായി കൊത്തമ്പാറ ഉണ്ണിത്തരിയെ  മിന്നലാക്രമണം വഴി പേടിപ്പിച്ചു.നിലമ്പൂരിൽ നിന്ന് ഏതാനും മൈൽ അകലെ കക്കോട് പുതുതായി പണിത വീട്ടിൽ പുലർച്ചെ ആയിരുന്നു,ആക്രമണം.സൈന്യത്തെ കണ്ട പാടെ അനുയായികൾ സംഘം ചേരാൻ പടക്കം പൊട്ടിച്ചു.സേനയ്ക്ക് വേണ്ടതും അതായിരുന്നു.വന്നു ചേരുന്ന പറ്റത്തിന് നേരെ വെടിയുണ്ടകൾ വർഷിച്ചു.ഉണ്ണിത്തരിയും 100 സംഘാംഗങ്ങളും കൊല്ലപ്പെട്ടു.

പെരിന്തൽമണ്ണയിൽ നിന്നുള്ള ഡോർസെറ്റ്,മങ്കടയ്ക്കടുത്ത് 46 കലാപകാരികളെ കൊന്നു.മഞ്ചേരിയിൽ നിന്നുള്ള ഡോർസെറ്റ് കമ്പനി ചെറിയ മാപ്പിള സംഘത്തെ വളഞ്ഞു;ആറു പേർ കൊല്ലപ്പെട്ടു.മറ്റ് ആൾനാശങ്ങളും മാപ്പിള പക്ഷത്ത് ഉണ്ടായി.കോട്ടയ്ക്കലിൽ ചെറിയ സംഘത്തെ ലെയ്‌ൻസ്‌റ്റർ നേരിട്ടു -നാലു മരണം.
ഒക്ടോബർ 30:കോഴിക്കോട് ചേവായൂരിനടുത്ത് പ്രത്യേക പൊലീസ് സംഘത്തെ ആക്രമിച്ചു.26 കലാപകാരികൾ കൊല്ലപ്പെട്ടു.
നവംബർ 3:വണ്ടുരിലുള്ള ചിൻ കാച്ചിൻ ചെമ്പ്രശ്ശേരിക്കടുത്ത് കലാപകാരികളുമായി ഏറ്റുമുട്ടി.എട്ടു പേർകൊല്ലപ്പെട്ടു.
നവംബർ 4:മഞ്ചേരിക്ക് തെക്ക് പടിഞ്ഞാറ്പാപ്പിനിപ്പാറയിൽ ഡോർസെറ്റ്,കവചിതപ്പട,പാക് പീരങ്കിപ്പട എന്നിവ 33 മാപ്പിളമാരെ കൊന്നു
നവംബർ 5 :മഞ്ചേരി -അരീക്കോട് റോഡ് വൃത്തിയാക്കുന്ന 64 പയനിയേഴ്‌സ് ആറ് കലാപകാരികളെ കൊന്നു.

നവംബർ 6 : സുബേദാർ അഹമ്മദ് ബെയ്ഗിന്റെ കീഴിലുള്ള മിലിട്ടറി പൊലീസ് കോഴിക്കോടിന് 18 മൈൽ തെക്കു കിഴക്ക് ചാത്തമംഗലം റോഡിലെ നീരാളമുക്കിൽ വൻ മാപ്പിള സംഘവുമായി ഏറ്റുമുട്ടി.ആൾ നാശമുണ്ടായി.നായിക് കുഞ്ഞമ്പുവിന് തോളിലും കാലിലും വെടിയേറ്റു.ഒരു നായർ വാടക പടയാളിക്കും പരുക്കേറ്റു.മാപ്പിളമാർ കിടങ്ങുകളിൽ നിന്നാണ് വെടി വച്ചത്.ഡോർസെറ്റുകൾ വേലൂരിനടുത്ത് മൂന്ന് പേരെ കൊന്നു.

നവംബർ 7 :ആനക്കയത്തു നിന്ന് 300,കൂട്ടിലങ്ങാടിയിൽ നിന്ന് 400,മേൽമുറിയിൽ നിന്ന് 200 കലാപകാരികൾ കീഴടങ്ങി
നവംബർ 8:പ്രത്യേക പൊലീസ് രണ്ടു കമ്പനി താമരശ്ശേരിക്ക് രണ്ടു മൈൽ തെക്കു കിഴക്ക് തോണി വഴി അക്കര കടന്ന് തെക്കോട്ട് നീങ്ങി.തടഞ്ഞ മാപ്പിള സംഘത്തിലെ മൂന്ന് പേരെ കൊന്നു.
നവംബർ 11 : നിലമ്പൂരിലെ മാപ്പിള അഭയാർത്ഥികൾക്ക് നേരെ കലാപകാരികളുടെ ആക്രമണം;അവരെ തുരത്തി,ആറു പേർ കൊല്ലപ്പെട്ടു.ഒരഭയാർത്ഥിയും കൊല്ലപ്പെട്ടുമലയമ്മയ്ക്കടുത്ത് പൊലീസ് ആറു കലാപകാരികളെ കൊന്നു.രക്ഷപ്പെട്ടവരെ വെടി വച്ച് മുറിവേൽപ്പിച്ചു.ഒരിന്ത്യൻ ഓഫീസർക്കും ഭടനും പരുക്കേറ്റു.ഫറോക്ക് കേന്രമായ പൊലീസ് തേഞ്ഞിപ്പലത്ത് ആക്രമണത്തിന് മുതിർന്ന വേങ്ങര,തിരുരങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള കലാപകാരികളെ ഓടിച്ചു.എട്ടു പേർ കൊല്ലപ്പെട്ടു.ഡോർസെറ്റും ലെയ്‌ൻസ്‌റ്ററും ചേറൂർ,ഊരകം,മെട്ടത്തുർ എന്നിവിടങ്ങളിൽ മാപ്പിളമാരെ തുരത്തി.പാണ്ടിക്കാട്,വണ്ടുർ എന്നിവിടങ്ങളിൽ നിന്നുള്ള സേന ചെമ്പ്രശ്ശേരി തങ്ങൾ സംഘത്തിനെതിരെ ഒന്നിച്ച് നാല് പേരെ കൊന്നു
മേൽമുറി അധികാരത്തൊടിയിൽ 11 ജഡം മറവ് ചെയ്ത ഇടം / സമീൽ
 
നവംബർ 14:രാവിലെ അഞ്ചരയ്ക്ക് ഗുർഖകളുടെ ഒരു കമ്പനി താവളമടിച്ച പാണ്ടിക്കാട് പോസ്റ്റിൽ 2000 വരുന്ന മാപ്പിള സംഘം ഭീകര ആക്രമണം നടത്തി.പോസ്റ്റ് ഭേദിച്ച 56 പേരെയും കൊന്നു.ആകെ 230 ശത്രുക്കളെ കൊന്നു.ഒരാളെ തടവിലാക്കി.ഗുർഖാ സേനയിലെ ക്യാപ്റ്റൻ അവേരിൽ കൊല്ലപ്പെട്ടു.മറ്റ് റാങ്കിലെ മൂന്ന് പേരും കൊല്ലപ്പെട്ടു
നവംബർ 19:പെരിന്തൽമണ്ണയിൽ നിന്നുള്ള സേന കലാപകാരികൾ രാത്രി  തങ്ങുന്ന കക്കൂട്ട് തിരച്ചിൽ നടത്തി.നാലു പേരെ കൊന്നു;50 പേരെ പിടിച്ചു.ഭൂരിപക്ഷവും അറിയപ്പെടുന്ന ക്രിമിനലുകൾ.വണ്ടുർ കേന്ദ്രമായ ബർമ ബറ്റാലിയൻ കാളികാവ് റോഡിൽ മാപ്പിള സംഘത്തെ ആക്രമിച്ച് 10 പേരെ കൊന്നു
നവംബർ 20:മണാശ്ശേരിയിൽ 15 മുതൽ 18 വരെ അനുബന്ധ പൊലീസ് തിരച്ചിൽ നടത്തി.നാലു പേരെ കൊന്നു
നവംബർ 26 :പെരിന്തൽമണ്ണയിൽ നിന്നുള്ള ഗുർഖാസ് പുലാമന്തോളിൽ പത്തു പേരെ കൊന്നു
നവംബർ 28:നീക്കം കഴിഞ്ഞ് സേനകൾ അവർക്ക് നിശ്ചയിച്ച താവളങ്ങളിലേക്ക് മടങ്ങുന്നു.പെരിന്തൽമണ്ണ കേന്ദ്രമായ ഗുർഖാസ് പന്നിയംകുറിശ്ശിയിൽ തിരച്ചിൽ നടത്തി അഞ്ചു പേരെ കൊന്നു.അരീക്കോടിനടുത്ത് 500 മാപ്പിളമാർ സംഘം ചേർന്നു.
നവംബർ 29:ചെറിയ ഗുർഖാ സേന നാല് മാപ്പിളമാരെ കൊന്നു
നവംബർ 30: നന്നമ്പ്രയിൽ നിന്നുള്ള പൊലീസ് കമ്പനി തിരുരങ്ങാടി സംഘത്തിലെ ഒൻപതു പേരെ കൊന്നു.ചേലേമ്പ്രയിൽ നിന്നുള്ള പൊലീസ് ആറു പേരെ കൊന്നു.

ഡിസംബർ 1:സഫോക്‌സും കമ്പനിയും വലജയും വേങ്ങരയിലും ചേറൂരിലും വിജയകരമായ നീക്കങ്ങൾ നടത്തി.36 മാപ്പിളമാർ കൊല്ലപ്പെട്ടു.ആറു പേരെ പിടിച്ചു.വലജ കമ്പനി ഇപ്പോൾ തിരൂരങ്ങാടിയിൽ.തിരുരങ്ങാടി -ഫറോക്ക് റോഡിൽ അഞ്ചാം മൈൽകുറ്റിക്കടുത്ത് അനുബന്ധ പൊലിസ് മൂന്ന് പേരെ കൊന്നു.

 ഡിസംബർ 3 :കല്പകഞ്ചേരിക്കടുത്ത് പൊലീസ് അഞ്ചു പേരെ കൊന്നു.ഒൻപത് കലാപകാരികളെ പിടിച്ചു.ചേലേമ്പ്രയ്ക്കടുത്ത് പൊലീസ് ഏഴു കലാപകാരികളെ കൊന്നു.തുവൂരിനടുത്ത് ഗുർഖാസ് എട്ട് കലാപകാരികളെ കൊന്നു
ഡിസംബർ 4:നിലമ്പൂർ,കാളികാവ് എന്നിവിടങ്ങളിൽ നിന്നുള്ള ചിൻ കാച്ചിൻ സന്ധിച്ച് അമരമ്പലം വഴി വണ്ടൂർക്ക് സേനയെ അയച്ചു.നാല് പേരെ കൊന്നു,മൂന്ന് വാൾ പിടിച്ചു.80000 പറ നെല്ല് കൊണ്ട് വന്നു.അരീക്കോട് 1500 പേർ കീഴടങ്ങി.മൂന്ന് വാൾ കിട്ടി.അരീക്കോടിനും എടവണ്ണയ്ക്കുമിടയിൽ ബേപ്പൂർ പുഴയുടെ തെക്കൻ കരയിൽ നിരവധി മാപ്പിളമാർ കീഴടങ്ങാൻ തയ്യാർ.മണ്ണാർക്കാട് ശനിയാഴ്ച 525 പേർ ഒൻപത് വാളുമായി കീഴടങ്ങി.
ഡിസംബർ 6:വെണ്ണക്കോടിനടുത്ത് പൊലീസ് നാല് പേരെ കൊന്നു.ചെമ്പ്രശ്ശേരിക്കടുത്ത് ഗുർഖാസ് രണ്ടു പേരെ കൊന്നു
ജനുവരി 7:കുഞ്ഞഹമ്മദ് ഹാജിയെ 21 അനുയായികൾക്കൊപ്പം സുബേദാർ ഗോപാല മേനോൻ,എസ് ഐ രാമനാഥയ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ചോക്കാട് പിടിച്ചു.ഒരു ൦.303 റൈഫിൾ,പത്ത് പോലീസ് റൈഫിൾ നാല് മറ്റ് തോക്കുകൾ കിട്ടി.മൊയ്തീൻ കുട്ടി ഹാജിയെ പിന്തുടരുന്ന ഗർവാളി സേന മൊറയൂരിനടുത്ത് 19 പേരെ കൊന്നു.മൂന്ന് പേർക്ക് പരുക്ക്.
ജനുവരി 20:രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച വാരിയന്കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയെയും മറ്റ് ആറു മാപ്പിളമാരെയും പട്ടാള കോടതി വിചാരണ ചെയ്ത് മലപ്പുറത്ത് വെടി വച്ച് കൊന്നു.'ഖിലാഫത്ത് രാജാവ്' കുഞ്ഞഹമ്മദ് ഹാജിയെ തടവുകാരനാക്കിയതോടെ മാപ്പിള ലഹളയ്ക്ക് അന്ത്യമായി




( തയ്യാറാക്കിയത്:രാമചന്ദ്രൻ )





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...