Saturday 10 August 2019

ജിലാസ് സ്റ്റാലിനെ കണ്ടപ്പോൾ

അസംബന്ധം -ജിലാസ് അനുഭവിച്ച വിപ്ലവം 

പോളിഷ് എഴുത്തുകാരൻ സെസ്ലാവ് മിലോസ് മാർക്‌സിസം എത്രമാത്രം അസംബന്ധമാണെന്ന്,1939 ൽ ആത്മഹത്യ ചെയ്‌ത എഴുത്തുകാരൻ സ്റ്റാനിസ്ലാവ് വിറ്റ്കിവീസിൻറെ നോവൽ വിശകലനം ചെയ്‌ത്‌ തെളിയിക്കുകയുണ്ടായി.Insatiability എന്ന ആ നോവൽ വന്നത്,1932 ലായിരുന്നു.റഷ്യ 1939 ൽ പോളണ്ട് ആക്രമിച്ച പാടെ വിറ്റ്കീവിസ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്‌തു.ഒരു അസംബന്ധ പ്രത്യയ ശാസ്ത്രം,ഒരു രാജ്യത്തെ കീഴടക്കി,ജനത്തിൻറെ സ്വകാര്യതയെ പോലും താറുമാറാക്കുന്നതായിരുന്നു,നോവലിൻറെ പ്രമേയം.അത് വച്ചാണ്,മിലോസ് മാർക്‌സിസത്തെ The Captive Mind എന്ന പുസ്തകത്തിൽ വിശകലനം ചെയ്‌തത്‌.
ഇത് പോലെ ലോകം നെഞ്ചടക്കി വായിച്ച മിലോവൻ ജിലാസിന്റെ The New Class എന്ന പുസ്തകം കേരളം കമ്മ്യൂണിസത്തെ അധികാരമേറ്റിയ 1957 ലാണ് വന്നത്.കമ്മ്യൂണിസത്തിൽ അധികാരമേറുന്നവർ പുതിയ വർഗമായി പരിണമിക്കുന്നതാണ്,ജിലാസ് ( Milovan Djilas -1911 -1995 ) വിവരിച്ചത്.യുഗോസ്ലാവിയയിൽ ജോസഫ് ബ്രോസ് ടിറ്റോയ്ക്ക് ശേഷം പ്രസിഡൻറ് ആകുമായിരുന്ന ജിലാസ്,1954 ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടു.തടവിലായ അദ്ദേഹം,The New Class വിദേശത്ത് പ്രസിദ്ധീകരിച്ചപ്പോൾ,തടവ് നീട്ടി.തടവിൽ നിന്ന് പുറത്തു വന്ന ശേഷം,1962 ൽ എഴുതിയ Conversations with Stalin,സ്റ്റാലിനെ മൂന്ന് തവണ കണ്ടതിന്റെ വിവരണം ആണ്.
മിലോവൻ ജിലാസ് 
ആത്മകഥ എഴുതാനിരുന്നപ്പോൾ,ഈ ഘട്ടം പ്രത്യേകമായി എഴുതണം എന്ന് തോന്നുകയായിരുന്നുവെന്ന് ജിലാസ് മുഖവുരയിൽ പറഞ്ഞിട്ടുണ്ട്.ജീവിതത്തിലെ ഉപരിപ്ലവതകൾ നാം മറക്കുന്നത്,സഹജമാണ്;പിന്നീട് ശരിയെന്ന് തെളിയുന്നതുമായി ബന്ധപ്പെട്ട ഓർമ്മകൾ സൂക്ഷിക്കും.1953 ൽ സ്റ്റാലിൻ മരിക്കുകയും 1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസ് അയാളുടെ വ്യക്തിപൂജയെ നിരാകരിക്കുകയും ചെയ്തപ്പോൾ ജിലാസിന്റെ സ്റ്റാലിൻ ഓർമകൾക്ക് തെളിച്ചം കിട്ടി.വരണ്ട വസ്തുതകളെക്കാൾ പ്രധാനമാണ് മനുഷ്യരും മനുഷ്യ ബന്ധങ്ങളും.അതിനാണ് പുസ്തകത്തിൽ ശ്രമിച്ചത്.1955 -1956 ലാണ് ആത്മകഥ മനസ്സിൽ വന്നത് .സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചകൾ പ്രത്യേകമായി എഴുതാൻ ആലോചിച്ചപ്പോൾ തടവിലായി.അവിടെ എഴുതാൻ ആകുമായിരുന്നില്ല.അത് രാഷ്ട്രീയ കൃത്യം തന്നെ ആകുമായിരുന്നു.1961 ജനുവരിയിൽ മോചിപ്പിച്ചപ്പോൾ,പഴയ ആശയത്തിലേക്ക് മടങ്ങി.ചരിത്ര സംഭവങ്ങളുടെ മാനുഷിക വശം ഉയർന്നു നിന്നു.സ്റ്റാലിനെ സംബന്ധിച്ച് പരസ്‌പര വിരുദ്ധമായ കഥകൾ ഉള്ളതിനാൽ,സ്വന്തം ഉൾക്കാഴ്ചകളും നിഗമനങ്ങളും രേഖപ്പെടുത്തി.നിർണായക കാര്യങ്ങൾ പറയാതിരിക്കരുതെന്ന് ഉൾവിളി ഉണ്ടായി.

യൂഗോസ്ലാവ് മാർക്സിസത്തിൻറെ ഏക സൈദ്ധാന്തികനായ ജിലാസ്,രണ്ടാം ലോകയുദ്ധ കാലത്ത് അച്ചുതണ്ട് ശക്തികൾക്കെതിരെ നിന്ന നാഷനൽ ലിബറേഷൻ ആർമി ( Partisan ) യിൽ ജനറലും പിന്നീട് വന്ന സർക്കാരിൽ മന്ത്രിയും ആയി.അത് കഴിഞ്ഞ് കിഴക്കൻ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മാർക്‌സിസ്റ്റ് വിമതനും ആയി.വടക്കൻ മോണ്ടിനെഗ്രോയിൽ ജനിച്ച് ബെൽഗ്രേഡ് സർവകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കെയാണ് 1932 ൽ പാർട്ടിയിൽ ചേർന്നത്.1933 -1936 ൽ രാഷ്ട്രീയ തടവുകാരനായി.1938 ൽ കേന്ദ്രകമ്മിറ്റിയിലും 1940 ൽ പൊളിറ്റ് ബ്യുറോയിലും എത്തി.1941 ൽ ജർമനിയും ഇറ്റലിയും യൂഗോസ്ലാവ് രാജകീയ പട്ടാളത്തെ തോൽപിച്ച് യൂഗോസ്ലാവ് രാജഭരണം ഇല്ലാതായപ്പോഴാണ്,ജിലാസ്,ടിറ്റോയെ ദേശീയ സേനയുണ്ടാക്കാൻ സഹായിച്ചത്.1941ജൂൺ 22 ന്  ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ ,സായുധ കലാപത്തിന് സി സി തീരുമാനിച്ചു.ഇറ്റാലിയൻ സൈന്യം യുഗോസ്ലാവിയയിൽ ഉണ്ടായിരുന്നു.1941 നവംബറിൽ,ജിലാസ് വലിയ സേനക്കെതിരെ മോണ്ടിനെഗ്രോയിൽ മുന്നണിപ്പോരാട്ടത്തിന് മുതിർന്ന ഇടതു വ്യതിയാനത്തിന്,ടിറ്റോ അദ്ദേഹത്തെ സേനയിൽ നിന്ന് നീക്കി,പാർട്ടി പത്രം ബോർബ യുടെ എഡിറ്ററാക്കി.

1944 ൽ പാർട്ടി,സൈനിക ദൗത്യത്തിൻറെ ഭാഗമായാണ്,ആദ്യം സ്റ്റാലിനെ കണ്ടത്.ബൾഗേറിയൻ പാർട്ടി നേതാവും കോമിന്റേൺ മേധാവിയുമായ ജോർജി ദിമിത്രോവ്,സോവിയറ്റ് വിദേശകാര്യ മന്ത്രി മൊളോട്ടോവ് എന്നിവരെയും കണ്ടു.യുഗോസ്ലാവിയ സ്വതന്ത്രമായപ്പോൾ ടിറ്റോയ്ക്ക് കീഴിൽ വൈസ് പ്രസിഡൻറായി.അടുത്ത കൊല്ലവും 1948 ലും  സ്റ്റാലിനെ വീണ്ടും കണ്ടു.റഷ്യയും ബെൽഗ്രേഡും തമ്മിലുള്ള വിടവ് നികത്തുകയായിരുന്നു,ലക്ഷ്യം.യുഗോഗോസ്ലാവിയയെ റഷ്യൻ നുകത്തിൻ കീഴിൽ ആക്കാനുള്ള സ്റ്റാലിന്റെ പദ്ധതിയുടെ വിമർശകനായി,ജിലാസ്.ആ വർഷം ഒടുവിൽ യുഗോസ്ലാവിയ റഷ്യയുമായുള്ള ബന്ധം വിടർത്തി കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ( കോമിന്റേൺ ) നിന്ന് പുറത്തു വന്നു.അന്ന് മുതൽ 1955 വരെ റഷ്യയുമായി ശീതസമരം നില നിന്നു.

സ്റ്റാലിനുമായി പിരിഞ്ഞെങ്കിലും കടുകട്ടി മാർക്സിസത്തിൽ നിന്ന യുഗോസ്ലാവിയ സ്വതന്ത്ര സോഷ്യലിസ നയത്തിൽ എത്തി.പൊതു ഉടമയിൽ തൊഴിലാളി മാനേജ്മെൻറ്.അതിൻറെ ഭാഗമായി നിന്ന ജിലാസ് അതിനപ്പുറം പോയി പുതിയ ആശയങ്ങൾക്ക്,നോവ മിസാവോ ( New Thought ) എന്ന മാസിക തുടങ്ങി.അതിലാണ് ജിലാസിന്റെ പുത്തൻ ആശയ പരമ്പര വന്നത്.1953 ൽ പ്രസിഡൻറ് സ്ഥാനത്തിൻറെ പടി വരെ എത്തി -ഫെഡറൽ അസംബ്ലി പ്രസിഡൻറായി.1953 ഡിസംബർ 25 മുതൽ 1954 ജനുവരി 16 വരെ മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളു.ഒക്ടോബർ -ജനുവരിയിൽ ബോർബ യിൽ 19 ലേഖനങ്ങൾ എഴുതി;ടിറ്റോ പ്രോത്സാഹിപ്പിച്ചു.അതിൽ ഒരെണ്ണം പ്രസിദ്ധീകരിച്ചില്ല.
റാങ്കോവിച്,ടിറ്റോ,ജിലാസ് -യുദ്ധകാലം 
സ്റ്റാലിനിസത്തിന് എതിരായിരുന്നു,ഇവ.കൂടുതൽ ജനാധിപത്യത്തിനായുള്ള ജിലാസിന്റെ വാദം,ഏകകക്ഷി ഭരണത്തെ ചോദ്യം ചെയ്യുന്ന നിലയിൽ എത്തി.പരിഷ്‌ക്കാരങ്ങൾക്ക് തടസ്സം നിന്ന് പണം അടിച്ചു മാറ്റുന്ന നേതാക്കൾ വിരമിക്കണമെന്ന വാദം,തനിക്ക് എതിരായി ടിറ്റോ എടുത്തു.1954 ജനുവരിയിൽ ജിലാസ് പാർട്ടിയിൽ നിന്ന് പുറത്തായി.18 മാസം ശിക്ഷ കിട്ടി .1956 നവംബർ 19 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.ഹംഗറിയിൽ സോവിയറ്റ് യൂണിയൻ നടത്തിയ ഇടപെടൽ സംബന്ധിച്ച യു എൻ വോട്ടെടുപ്പിൽ നിന്ന് യുഗോസ്ലാവിയ വിട്ടു നിന്നതിനെ വിമർശിച്ചതായിരുന്നു,കാരണം.മൂന്ന് വർഷം ശിക്ഷ കിട്ടി.ജയിലിൽ ആകും മുൻപ് അമേരിക്കൻ പ്രസാധകന് അയച്ച The New Class 1957 ൽ പ്രസിദ്ധീകരിച്ചപ്പോൾ ഏഴു വർഷം തടവ് കിട്ടി.സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും നില നിന്ന കമ്മ്യൂണിസത്തിൽ സമത്വം ഉണ്ടായിരുന്നില്ല;അത് കമ്മ്യൂണിസ്റ്റ് ഉദ്യോഗ വൃന്ദത്തെ വളർത്തി.അവർക്ക് പ്രത്യേക അവകാശങ്ങളും സ്ഥാനമാനങ്ങളും കിട്ടി -നാം കേരളത്തിൽ പോലും കാണുന്ന ഈ നീചത്വം കാലേ കൂട്ടി പറഞ്ഞതാണ് പുസ്തകം.

ജയിലിൽ വച്ച് മോണ്ടിനെഗ്രോ രാജകവി ഞെഗോസിന്റെ ബൃഹദ് ജീവചരിത്രം എഴുതി.1958 ൽ ആത്മകഥ വന്നു-Land Without Justice.ഇത് 1954 ൽ യുഗോസ്ലാവിയൻ പ്രസാധകർ നിരസിച്ചിരുന്നു.1961 ൽ മോചിതനായി ,1962 ഏപ്രിലിൽ Conversations with Stalin വന്നപ്പോൾ,പിന്നെയും അഞ്ചു വർഷം തടവ് കിട്ടി.ഭരണ രഹസ്യങ്ങൾ വെളിപ്പെടുത്തി എന്നതായിരുന്നു,കുറ്റം.അൽബേനിയയെ യുഗോസ്ലാവിയയിൽ കൂട്ടിച്ചേർക്കാനുള്ള പദ്ധതി അതിൽ വിവരിച്ചത്,കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങൾക്ക് ജാള്യതയുണ്ടാക്കി.ഈ ജയിൽ വാസത്തിൽ,മിൽട്ടൻറെ Paradise Lost,പറുദീസാ നഷ്ടം ടോയ്‌ലെറ്റ് പേപ്പറിൽ.ജിലാസ് സെർബോ -ക്രൊയേഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.1966 ഡിസംബർ 31 ന് മോചിപ്പിച്ചു.മരണം വരെ ബെൽഗ്രേഡിൽ താമസിക്കാനുള്ള സ്വാതന്ത്ര്യം ജിലാസ് എഴുത്തു കൊണ്ട് നേടിയെടുത്തു.

Conversations with Stalin ആയിരുന്നു,ജിലാസിന്റെ പ്രിയ പുസ്തകം.മൂന്ന് തവണയാണ് ജിലാസ് സ്റ്റാലിനെ കണ്ടത്.ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ മറ്റുള്ളവരുടെ സാന്നിധ്യത്തിലും ദീർഘ സംഭാഷണങ്ങൾ അവർ തമ്മിൽ നടന്നു.ക്രെംലിനിലും മോസ്‌കോയ്ക്ക് പുറത്ത് സ്റ്റാലിന്റെ ഡാച്ചയിലും വിരുന്നുകളിൽ പങ്കെടുത്തു.സ്റ്റാലിന്റെ അടുക്കളക്കൂട്ടത്തെ പരിചയപ്പെട്ടു -വ്യാചസ്ലാവ് മൊളോട്ടോവ്,മിഖയിൽ കാലിനിൻ,സൈദ്ധാന്തികൻ ആൻഡ്രി ഷഡാനോവ്,ചാര മേധാവി ലവ്‌റേന്റി ബേറിയ..ഇവരുടെ സംഭാഷണങ്ങളും പെരുമാറ്റവും വിശകലനം ചെയ്യുന്നതാണ്,പുസ്തകം.സ്റ്റാലിനെപ്പറ്റി ഇങ്ങനെ ഒരു വ്യക്തിപരമായ വിവരണം വേറെയില്ല.സ്റ്റാലിന്റെ മനഃശാസ്ത്രം പഠിക്കാൻ കൈപുസ്തകവും ആണിത്.പുസ്തകത്തിൽ നിന്നുള്ള രണ്ട് ചോദ്യങ്ങൾ  ആവർത്തിച്ചു വരാറുണ്ട്.1945 ൽ സ്റ്റാലിൻ ജിലാസിനോടും ടിറ്റോയോടും  പറഞ്ഞു:

ഇത് പണ്ടത്തെ യുദ്ധം പോലെയല്ല.ഒരു പ്രദേശം പിടിക്കുന്നയാൾ അവിടെ അയാളുടെ സാമൂഹിക ക്രമം  നടപ്പാക്കും.അയാളുടെ സൈന്യത്തിന് ശക്തിയുള്ളിടത്തോളം ഒരാൾ അത് ചെയ്യും.അങ്ങനെ അല്ലാതെ വരില്ല.

കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് അധിനിവേശങ്ങൾക്കുള്ള സാധൂകരണം,സൈന്യ ശക്തിയുണ്ട് എന്നതായിരുന്നു;സാമ്രാജ്യത്വം മാർക്സിസത്തിന് നിരക്കുമോ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വം എന്നൊന്നുണ്ടോ എന്നതൊന്നും ആ മാർക്സിസ്റ്റ് ഭ്രാന്തന് വിഷയം ആയിരുന്നില്ല.
രണ്ടാമത്തേത്,ബെൽഗ്രേഡിലെ സോവിയറ്റ് സ്ഥാനപതിയുമായി ജിലാസ് തർക്കിച്ചതാണ്.1945 ൽ യുഗോസ്ലാവിയ രണ്ടു കയ്യും നീട്ടി സോവിയറ്റ് സേനയെ സ്വീകരിച്ചു.റെഡ് ആർമി എത്തിയ ശേഷം,ഭടന്മാർ കൊള്ളയും ബലാൽസംഗവും വ്യാപകമായി നടത്തി.യൂഗോസ്ലാവ് പാർട്ടി സൈനികർ ഞെട്ടിപ്പോയി.മൊത്തം കമ്യൂണിസത്തിന് ഇത് അപമാനമാണെന്ന് ജിലാസ് സ്ഥാനപതിയോട് പരാതിപ്പെട്ടു.സ്ഥാനപതിക്ക് അത് പിടിച്ചില്ല.
സ്‌റ്റാലിൻ പിന്നീട് ജിലാസിനെ കണ്ടപ്പോൾ,മിണ്ടാൻ തന്നെ തയ്യാറായില്ല.അത് കഴിഞ്ഞ് പ്രശ്‍നം തമാശ പോലെ പരാമർശിച്ചു,സ്റ്റാലിൻ ജിലാസിനെ ചൂണ്ടി,ഒരു സഖാവിൻറെ  അടുത്തേക്ക് തല നീട്ടി  അയാളോട് പറഞ്ഞു:

ചോരയ്ക്കും തീയ്ക്കും മരണത്തിനും മുകളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടിയ ഒരു ഭടൻ ഒരു സ്ത്രീയുമായി നേരമ്പോക്കിൽ ഏർപ്പെട്ടാലോ ഇത്തിരി കട്ടാലോ അത് ഇയാൾക്ക് മനസ്സിലാവില്ലേ?

ബലാൽസംഗം നേരമ്പോക്കാണെന്ന് കരുതുന്ന ഒരു രാഷ്ട്രത്തലവൻ,ഒരു മാർക്സിസ്റ്റ്,യൂറോപ്പിനെ ഞെട്ടിച്ചു.അന്ന് ജിലാസിനെ വിശ്വസിക്കാത്തവർ ഇന്ന് രേഖകൾ കണ്ട് ഞെട്ടുന്നു.
അന്ന് യാത്ര പറയുമ്പോൾ,സ്റ്റാലിൻ ജിലാസിന്റെ ഭാര്യയെ ചുംബിച്ച്,പ്രതികരിച്ചു:" ഞാൻ ഈ സ്നേഹം കാട്ടുന്നത്,ബലാൽസംഗ കേസ് വരും എന്ന് പേടിച്ചാണ്!".
സ്റ്റാലിൻ,വൊറോഷിലോവ്,മികോയൻ,മൊളോട്ടോവ് ,1935 
ഒരു റെഡ് ആർമി കമാൻഡറിൽ നിന്ന് വിചിത്രമായ ഒരു സിദ്ധാന്തം കേട്ടതായി ജിലാസ് എഴുതുന്നു.ലോകം മുഴുവൻ കമ്മ്യൂണിസം വിജയിച്ചു കഴിയുമ്പോൾ,യുദ്ധം അതിൻറെ ഏറ്റവും അവസാനത്തെ ഭീകരാവസ്ഥയിൽ എത്തും.മാർക്സിസ്റ്റ് സിദ്ധാന്ത പ്രകാരം,യുദ്ധം വർഗ്ഗസമരത്തിൻറെ ഉൽപന്നമാണ്.കമ്മ്യൂണിസം വർഗ്ഗങ്ങളെ ഇല്ലാതാക്കുന്നതിനാൽ,യുദ്ധം ചെയ്യേണ്ട സാഹചര്യം വരില്ല.പക്ഷെ ഈ ജനറലിനും റെഡ് ആർമി ഭടന്മാർക്കും ഒരു ഭീകരയുദ്ധത്തിൽ പങ്കെടുത്ത തനിക്കും ഒരു തിരിച്ചറിവുണ്ടായിരുന്നു -ഒരേ സാമൂഹിക ക്രമത്തിൽ എല്ലാവരും വരുമ്പോഴാണ് ഏറ്റവും വലിയ വിദ്വേഷം ഉണ്ടാവുക.അങ്ങനെ ഒരു ക്രമം നില നിൽക്കാത്തതിനാൽ,കൂടുതൽ ആഹ്ളാദത്തിനായി ഓരോരുത്തരും മനുഷ്യ വംശത്തിൻറെ ഉന്മൂലനത്തിൽ ഏർപ്പെടും.മാർക്‌സിസം പഠിച്ച സോവിയറ്റ് ഓഫിസറിൽ നിന്ന് ഈ പരാമർശം ആകസ്മികമായി ഉണ്ടായതാകാം എങ്കിലും താൻ മറന്നില്ല.

ഒരു സൈനികന് എല്ലാ ദിവസവും 100 ഗ്രാം വോഡ്‌ക നൽകാൻ ഷഡാനോവ് സ്റ്റാലിനോട് ശുപാർശ ചെയ്‌തത്‌ നടപ്പാക്കിയിരുന്നു;ആക്രമണത്തിന് മുൻപ് ഇരട്ടി കൊടുത്തിരുന്നു.ഒരു വിരുന്നിൽ ജിലാസ് ബിയർ മാത്രം കുടിക്കുന്നത് കണ്ട് സ്റ്റാലിൻ പറഞ്ഞു:" ജിലാസ് ബിയർ കുടിക്കുന്നത്,ജർമൻകാരനെപ്പോലെയാണ്.ഇയാൾ ജർമനാണ്,ജർമനാണ്!"

ഷഡാനോവിനെ വലിയ ബുദ്ധിജീവിയായാണ് പി ബി കരുതിയിരുന്നത് എന്ന് ജിലാസ് എഴുതുന്നു.പൊക്കം കുറഞ്ഞ് ചുവന്ന മുഖവുമായി അയാൾ രോഗിയെപ്പോലെ തോന്നിച്ചു.അയാളുടെ സങ്കുചിതത്വവും വരട്ടു വാദവും കുപ്രസിദ്ധമായിരുന്നു.അയാളുടെ ജ്ഞാനം ചെറുതായിരുന്നില്ല.സംഗീതം ഉൾപ്പെടെ നിരവധി മേഖലകൾ അറിയാമായിരുന്നു എങ്കിലും ഏതെങ്കിലും മേഖലയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്നില്ല.മാർക്‌സിസ്റ്റ് സാഹിത്യം വഴിയാണ് അയാൾ മറ്റ് മേഖലകളെ അറിഞ്ഞത്.സർവ പുച്ഛമായിരുന്നു.എഴുത്തും മദ്യവും  ആയിരുന്നു ദൗർബല്യം.ഉത്തരവുകൾ കൊണ്ട് സി സി സാഹിത്യവും കലയും  നടപ്പാക്കുന്ന കാലമായിരുന്നു.ചെറിയ സ്വാതന്ത്ര്യം എടുത്തവർ പോലും വിമർശിക്കപ്പെട്ടു.താൻ ഹാസ്യ സാഹിത്യകാരൻ മിഖയിൽ സൊഷെങ്കോയെ ( Zoshchenko ) വിമർശിച്ചത് ഷഡാനോവ്,ഇരുവരും സ്റ്റാലിനെ കാത്തു നിന്നപ്പോൾ പരാമർശിച്ചു.അവർ സൊഷെങ്കോയുടെ റേഷൻ കൂപ്പണുകൾ എടുത്തു കൊണ്ട് പോയി.
സൊഷെങ്കോ 
ആസൂത്രണ കമ്മീഷൻ ചെയർമാൻ നിക്കോളായ് വോസ്‌നെസിൻസ്കി ( Voznesensky ) 40 വയസ്സ് മാത്രം കഴിഞ്ഞ ആളായിരുന്നു.അധികം സംസാരിച്ചില്ല.സോവിയറ്റ് സമ്പദ്ഘടനയെപ്പറ്റി അയാൾ എഴുതിയ പുസ്തകം ജിലാസ് വായിച്ചിരുന്നു.പിന്നീട് ഈ പുസ്തകം വിമർശിക്കപ്പെട്ടു.കാരണം പറയാതെ അയാളെ വെടിവച്ചു കൊന്നു.

സ്റ്റാലിനുമായുള്ള ആദ്യ സമാഗമം അലസി.ഒരേ പ്രത്യയ ശാസ്ത്രമായിട്ടും അലസി.ഇത് അടഞ്ഞ പ്രത്യയ ശാസ്ത്രത്തിന് അകത്തായതിനാൽ,സംഘർഷം ധര്മ സങ്കടം ഉണ്ടാക്കി എന്നല്ലാതെ ഒന്നുമുണ്ടായില്ല.യാഥാസ്ഥിതികത്വത്തിൻറെ ആസ്ഥാനത്തിന് ഒരു ചെറിയ പാർട്ടിയുടെ ദുഃഖവും ശുദ്ധതയും മനസ്സിലായില്ലെന്ന് ജിലാസിന് തോന്നി.ജിലാസ് എഴുതുന്നു:

മനുഷ്യർ ബോധത്തിൽ പലപ്പോഴും പ്രതികരിക്കാറില്ലാത്തതിനാൽ,ഞാൻ മനുഷ്യന് പ്രകൃതിയുമായുള്ള അവിച്ഛിന്നമായ ബന്ധം കണ്ടെത്തി.-ഞാൻ യൗവനത്തിലെ വേട്ടയ്ക്കുള്ള യാത്രകൾ ഓർത്തു.പാർട്ടിക്കും വിപ്ലവത്തിനും പുറത്ത് സൗന്ദര്യമുണ്ടെന്ന് ഞാൻ കണ്ടു...കയ്‌പ്‌ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ടിറ്റോയുമായി ജിലാസ് സ്റ്റാലിനെ കണ്ടപ്പോൾ,മുൻകാലത്തെക്കാൾ ഭിന്നമായ വഴിയിൽ ഇപ്പോൾ സോഷ്യലിസം നടപ്പാകുന്നുണ്ടെന്ന് ടിറ്റോ പറഞ്ഞു.സ്റ്റാലിൻ പറഞ്ഞത് ഞെട്ടിച്ചു;ഇന്ന് സോഷ്യലിസം ഇംഗ്ലീഷ് രാജഭരണത്തിൻ കീഴിലും നടക്കും.എല്ലായിടത്തും വിപ്ലവം വേണമെന്നില്ല.ഈയിടെ ബ്രിട്ടീഷ്‌ ലേബർ പാർട്ടി സംഘം വന്നിരുന്നു.ഇക്കാര്യം ഞങ്ങൾ സംസാരിച്ചു.അതെ,പുതിയ കാര്യങ്ങൾ ഉണ്ട്.ഇംഗ്ലീഷ് രാജാവിന് കീഴിൽ സോഷ്യലിസം സാധ്യമാണ്.

സ്റ്റാലിൻ മാർക്സിനെ നിമിഷ നേരം കൊണ്ടാണ്,തിരുത്തി നശിപ്പിച്ചത് !

അന്ന് വാസസഥലത്തേക്ക് മടങ്ങുമ്പോൾ,ടിറ്റോ ജിലാസിനോട് പറഞ്ഞു:" പിശാച് ബാധിച്ച പോലെയാണ് ഈ റഷ്യക്കാരുടെ കുടി-സർവത്ര ജീർണത ".
ബേറിയ 
ജിലാസിനെ രണ്ടു ചോദ്യങ്ങൾ അലട്ടിയിരുന്നു.അവയുടെ ഉത്തരം സ്റ്റാലിനോട് ചോദിക്കാൻ തീരുമാനിച്ചു.ഒന്ന് സൈദ്ധാന്തികമായിരുന്നു:മാർക്‌സിസ്റ്റ് സാഹിത്യത്തിൽ ഒരിടത്തും 'ജന'വും 'രാഷ്ട്ര'വും തമ്മിലുള്ള വ്യത്യാസം നിർവ്വചിച്ചിട്ടില്ല.  സ്റ്റാലിൻ ദേശീയതയുടെ കാര്യത്തിൽ വിദഗ്ദ്ധനാണെന്ന് കമ്മ്യൂണിസ്റ്റുകൾ കരുതിയിരുന്നു.അത് സംബന്ധിച്ച് സ്റ്റാലിൻ എഴുതിയ പുസ്തകത്തിലും രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞിട്ടില്ലെന്ന് ജിലാസ് ചൂണ്ടിക്കാട്ടി.പുസ്തകം വന്നത്,ഒന്നാം ലോക യുദ്ധത്തിന് മുൻപായിരുന്നു.
പ്രശ്‍നം ജിലാസ് ഉന്നയിച്ചപ്പോൾ മൊളോട്ടോവ് ഇടപെട്ടു:"രണ്ടും ഒന്ന് തന്നെ".
സ്റ്റാലിൻ സമ്മതിച്ചില്ല."അസംബന്ധം",സ്റ്റാലിൻ പറഞ്ഞു," രണ്ടും രണ്ടാണ്.രാഷ്ട്രം എന്തെന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാം.മുതലാളിത്തത്തിൻറെ ഉൽപന്നം,അതിൻറെ സവിശേഷതകളോടെ.ജനം എന്നാൽ ,ഒരു രാഷ്ട്രത്തിലെ തൊഴിലാളി വർഗം.ഒരേ ഭാഷയും സംസ്കാരവും ആചാരങ്ങളുമുള്ള തൊഴിലാളി വർഗം ."
Marxism and the National Question ആയിരുന്നു സ്റ്റാലിന്റെ പുസ്തകം.1913 ജനുവരിയിൽ വിയന്നയിൽ എഴുതിയത്."അത്,ഇലിയിച്ചിൻറെതായിരുന്നു",സ്റ്റാലിൻ പറഞ്ഞു," ലെനിൻറെ വീക്ഷണം.അദ്ദേഹം ആ പുസ്തകം എഡിറ്റ് ചെയ്‌തു ".
ദസ്തയേവ്സ്കി 
ജിലാസിന്റെ രണ്ടാം ചോദ്യം ദസ്തയേവ്സ്കിയെപ്പറ്റി ആയിരുന്നു.ആധുനിക യുഗത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ ആയാണ് അദ്ദേഹത്തെ ജിലാസ് ചെറുപ്പം മുതൽ കണ്ടിരുന്നത്.അദ്ദേഹത്തിന് എതിരായ മാർക്‌സിസ്റ്റ് അക്രമണങ്ങളോട് ജിലാസ് പൊരുത്തപ്പെട്ടിരുന്നില്ല.സ്റ്റാലിൻ പറഞ്ഞു:"വലിയ എഴുത്തുകാരനും വരട്ടുവാദിയും.ഞങ്ങൾ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല;അവ യുവാക്കളിൽ മോശം സ്വാധീനമാണ്.പക്ഷെ വലിയ എഴുത്തുകാരൻ !".
ജിലാസ്,മാക്സിം ഗോർക്കിയിലേക്ക് തിരിഞ്ഞു. റഷ്യൻ വിപ്ലവ ആഖ്യാനത്തിലും ആഴത്തിലും അദ്ദേഹത്തിൻറെ മികച്ച കൃതി,The Life of Klim Sangin ആണെന്ന് ജിലാസ് നിരീക്ഷിച്ചു.സ്റ്റാലിൻ സമ്മതിച്ചില്ല."അയാളുടെ മികച്ച കൃതികൾ മുൻപ് എഴുതിയവയാണ്.The Town of Okarov.അദ്ദേഹത്തിൻറെ കഥകൾ.Foma Gordeev.klim Sangin -ലെ വിപ്ലവം നിസ്സാരം.അതിൽ ഒരു ബോൾഷെവിക്കേയുള്ളു...വിപ്ലവത്തെ ഏകപക്ഷീയമായാണ് കണ്ടത്.വേണ്ടത്രയില്ല.സാഹിത്യ പക്ഷത്തു നിന്ന് നോക്കിയാലും,മുൻകാല രചനകളാണ് നന്ന് ".

ജിലാസ് എഴുതുന്നു:

ഞങ്ങൾക്ക് പരസ്‌പരം മനസ്സിലാകുന്നില്ല എന്ന് വ്യക്തമായി.ഞങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ല.
സമകാലിക റഷ്യൻ സാഹിത്യത്തിൽ ഷോളോഖോവ് ആണ് മികച്ചത് എന്ന് ഞാൻ പറഞ്ഞപ്പോൾ,സ്റ്റാലിൻ എതിർത്തു:"അതിലും മികച്ചവരുണ്ട്".രണ്ടു പേരുകൾ സ്റ്റാലിൻ പറഞ്ഞു;ഒന്ന് സ്ത്രീ ആയിരുന്നു,അവരെ ഞാൻ കേട്ടിരുന്നില്ല...ഞാൻ ഫദീവിന്റെ Young Guard ചർച്ച ചെയ്‌തില്ല.വേണ്ടത്ര പാർട്ടി നോവലിലില്ല എന്നതിനാൽ പാർട്ടി അതിന് അന്ന് എതിരായിരുന്നു.അലക്‌സാണ്ടറോവിൻറെ History of Philosophy യും വിമർശനമേറ്റു വാങ്ങിയിരുന്നു-പൊള്ള,തിന്മ,വരട്ടു വാദം.
ആ സായാഹ്നം ബേറിയയുടെ വൃത്തികേടിൽ അവസാനിച്ചു.അവർ പെരേറ്റ്സോവ്ക എന്ന സ്‌ട്രോങ് വോഡ്‌ക കുരുമുളകിട്ട് ഒരു ചെറിയ ഗ്ലാസ് എന്നെ കൊണ്ട് കുടിപ്പിച്ചു. ഈ മദ്യം ലൈംഗിക ഗ്രന്ഥികളെ ബാധിക്കുമെന്ന് ബേറിയ പറഞ്ഞു;ഉപയോഗിച്ച വാക്ക് അശ്ലീലമായിരുന്നു.സ്റ്റാലിൻ പൊട്ടിച്ചിരിക്കാൻ എൻറെ മുഖത്ത് സൂക്ഷിച്ചു നോക്കി.എൻറെ നീരസം കണ്ട് അയാൾ ഗൗരവം പൂണ്ടു.

ഷഡാനോവ് കേന്ദ്ര കമ്മിറ്റിയിലെ ജൂതരെയെല്ലാം ഉന്മൂലനം ചെയ്തപ്പോഴും,ഹംഗറിയിലെ പാർട്ടി നേതൃത്വത്തിൽ കുടിയേറ്റക്കാരായ ജൂതരെ സഹിച്ചുവെന്ന് ജിലാസ് എഴുതുന്നു -വേരില്ലാത്ത അവരെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് തെളിക്കാം.
സ്റ്റാലിൻ ലെനിൻ ഗ്രാഡ് സെക്രട്ടറി കിറോവിനെ കൊന്നത് പാർട്ടിക്കകത്തെ പ്രതിപക്ഷത്തെ പേടിപ്പിക്കാൻ ആയിരുന്നിരിക്കാമെന്ന് ജിലാസ് കരുതുന്നു.ലെനിനെ കൊന്നത് സ്റ്റാലിൻ ആണെന്ന് ട്രോട് സ്‌കി സംശയിച്ചു.സ്വന്തം ഭാര്യയെ അയാൾ കൊന്നതായും കേൾവിയുണ്ട്.അല്ലെങ്കിൽ അവരുടെ ആത്മഹത്യയ്ക്ക് അയാൾ വഴി വച്ചിരിക്കാം.ഗോർക്കിയെ സ്റ്റാലിൻ കൊന്നതാകാം എന്നും ജിലാസ് കുറിക്കുന്നു.സ്റ്റാലിൻ ഒരേ സമയം പീഡകനായ റോമൻ ചക്രവർത്തി കലിഗുലയും തിന്മ കലയാക്കിയ സെസാറോ ബോർഗിയയും ഇവാൻ ദി ടെറിബിളും ആയിരുന്നു.

See https://hamletram.blogspot.com/2019/08/blog-post_9.html


Friday 9 August 2019

പോളണ്ടിന് വിട,ജീവിതത്തിനും

റഷ്യ വരുന്നു,നമുക്ക് മരിക്കാം  

മ്മ്യൂണിസത്തിൽ നിന്ന് വഴി മാറി നടന്ന പോളിഷ് എഴുത്തുകാരൻ സെസ്ലാവ് മിലോസിൻറെ വിട പറച്ചിൽ കഥ പറയുന്ന The Captive Mind എന്ന പുസ്‌തകം തുടങ്ങുന്നത്,റെഡ് ആർമി 1939 ൽ പോളണ്ടിൽ ഇരച്ചെത്തിയപ്പോൾ ആത്മഹത്യ ചെയ്‌ത  പോളിഷ് എഴുത്തുകാരനും ചിത്രകാരനുമായ സ്റ്റാനിസ്ലാവ് ഇഗ്നാസി വിറ്റ്കീവിസിനെ ( Stanislav Ignacy Witkiewicz ) ഓർമിച്ചു കൊണ്ടാണ്.കമ്മ്യൂണിസം കാരണം റഷ്യയിൽ ഉന്മൂലനം ചെയ്‌ത എഴുത്തുകാർ,ആത്മഹത്യ ചെയ്‌ത എഴുത്തുകാർ ധാരാളമുണ്ട്.ഭരണകൂടത്തിനെ വിമർശിക്കുന്നത് മാർക്സിസത്തിന് രുചിക്കാത്തതിനാൽ,കൊല്ലുന്നതാണ്;എന്നാൽ ചുവപ്പൻ പട്ടാളം വരുന്നു എന്ന് കേട്ട് ജീവനൊടുക്കിയ എഴുത്തുകാരൻ വിറ്റ്കീവിസ് ആ കൂമൻ കാലം മനസ്സിൽ കണ്ടു കാണണം.
വിറ്റ്കീവിസ് 
മിലോസിന് 1980 ലെ നൊബേൽ സമ്മാനം കിട്ടി.1951 ൽ ഇറങ്ങിയ പുസ്‌തകം 1982 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എം എ യ്ക്ക് പഠിക്കുമ്പോൾ,വീട്ടിൽ നിന്ന് ഹോസ്റ്റലിൽ കൊടുക്കാൻ അയച്ച പണം കൊണ്ട് വാങ്ങിയതാണ്;ഫൈൻ ആർട്സ് കോളജിനോട് ചേർന്ന് ഫുട് പാത്തിൽ ഒരു ചെറിയ പെട്ടിക്കടയിൽ ക്‌ളാസിക്കുകൾ കിട്ടിയിരുന്നു.സാർത്രിന്റെ Being and Nothingness എന്ന അനാവശ്യ തത്വചിന്തയും അവിടന്നാണ് കിട്ടിയത്.പിന്നീട് ജോലിയായി അവിടെ ചെന്നപ്പോൾ കട വലുതായി മോഡേൺ ബുക്ക് സെന്ററിനടുത്തേക്ക് മാറിയിരുന്നു.വ്യഭിചാര ആരോപണത്തെ തുടർന്ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി കോളജിൽ പിരിച്ചു വിട്ടു;സംഘടന അതിലെ തന്നെ അംഗങ്ങളെ കുത്തി തുടങ്ങിയിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിൻറെ പകുതിക്കടുത്താണ്,പല യൂറോപ്യൻ രാജ്യങ്ങളിലും വസിക്കുന്നവർ ദുർഗ്രഹവും സങ്കീർണവുമായ തത്വ ചിന്താ ഗ്രന്ഥങ്ങൾ തങ്ങളുടെ ജീവിത വിധിയെ നിർണയ്ക്കുമെന്ന് തിരിച്ചറിഞ്ഞതെന്ന് മിലോസ് എഴുതുന്നു.അത് വരെ ശ്രദ്ധിക്കാതിരുന്ന ചില ആശയ തർക്കങ്ങൾ,ജോലിയെയും അന്നന്നത്തെ അപ്പത്തെയും സ്വകാര്യ ജീവിതത്തെയും വരെ ബാധിക്കാൻ തുടങ്ങി.അത് വരെ തത്വ ചിന്തകൻ യാഥാർഥ്യത്തിൽ ഇല്ലാത്ത സ്വപ്‌ന ജീവി മാത്രമായിരുന്നു.അതുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർ തത്വ ചിന്തയെ ഉപയോഗ ശൂന്യവും അപ്രായോഗികവുമായി തള്ളിയിരുന്നു.അതു കൊണ്ട് വന്ധ്യമായ ഒരവധി ദിവസം അപ്രസക്തമായി കടന്നു പോകേണ്ടതായിരുന്നു,മാർക്സിസ്റ്റുകളുടെ ധിഷണാ ഹസ്ത മൈഥുനവും.
മിലോസ് 
അങ്ങനെയിരിക്കെ 1932 ൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ കൗതുകകരമായ ഒരു പുസ്തകം പ്രത്യക്ഷപ്പെട്ടു-രണ്ടു വാല്യങ്ങളുള്ള നോവൽ,Insatiability ( മതിവരാത്തത് ).എഴുത്തുകാരനും ചിന്തകനും ചിത്രകാരനുമായ വിറ്റ്കീവിസ് എഴുതിയത്.ജർമൻ ഗണിത ശാസ്ത്രജ്ഞനും ഭാഷാ വിദഗ്ദ്ധനുമായ ഗോട്ഫ്രീഡ് ലീബ്‌നിസിന്റെ ( 1646 -1716 ) monadology പോലെ ഒരു തത്വക്രമം ഇയാൾ സൃഷ്ടിച്ചിരുന്നു.Farewell to Autumn ( 1927 )എന്ന മുൻ നോവൽ പോലെ,ദുർഗ്രഹ ഭാഷയായിരുന്നു,പുതിയ നോവലിലും.പുതിയ പദ സൃഷ്ടികൾ നിറഞ്ഞിരുന്നു.എഡ്‌മണ്ട് ഹുസ്സെളിനെപ്പോലുള്ള സമകാലിക ചിന്തകരെപ്പറ്റി ചർച്ച ചെയ്യുന്നതിനിടയിൽ,ഭീകരമായ രതിവർണനകൾ കടന്നു വന്നു.ദുർഗ്രഹതയിൽ മേതിൽ രാധാകൃഷ്ണൻറെ സൂര്യ വംശ ത്തെ കടത്തി വെട്ടും എന്ന് തോന്നുന്നു.നോവലിസ്റ്റ് ഒരു കാര്യം പറയുന്നത് ഗൗരവത്തിലാണോ തമാശയിലാണോ എന്നറിയാൻ ഒരു വഴിയും ഇല്ലായിരുന്നു.വിഷയം ഫാന്റസി ആയിരുന്നു.

നോവൽ സംഭവിച്ചത് യൂറോപ്പിലോ പോളണ്ടിലോ വർത്തമാന കാലത്തോ ഭാവിയിലോ മുപ്പതുകളിലോ അൻപതുകളിലോ എന്നൊരു തിട്ടവുമില്ലായിരുന്നു.സംഗീതജ്ഞർ,ചിത്രകാരന്മാർ,ചിന്തകർ,ധനികർ,ഉന്നത പട്ടാള ഓഫിസർമാർ തുടങ്ങിയവരായിരുന്നു കഥാപാത്രങ്ങൾ.പുസ്തക വിഷയം ജീർണതയായിരുന്നു.ഭ്രാന്തമായ,അപസ്വരം നിറഞ്ഞ സംഗീതം,രതി വൈകൃതങ്ങൾ,മയക്കു മരുന്ന്,പിച്ചും പേയും,കത്തോലിക്കാ മതത്തിലേക്ക് വ്യാജ മാറ്റം,ഭ്രാന്ത് പിടിച്ച കഥാപാത്രങ്ങൾ.കിഴക്കു നിന്നുള്ള ചൈന -മംഗോളിയ പട്ടാളം പടിഞ്ഞാറൻ നാഗരികതയ്ക്ക് ഭീഷണിയായ ഘട്ടത്തിലാണ് കഥ നടക്കുന്നത്.പസിഫിക് മുതൽ ബാൾട്ടിക് വരെ അതിൻറെ അധീനതയിൽ ആയിരുന്നു.
നോവൽ,ആദ്യ പതിപ്പ് 
നോവലിലെ കഥാപാത്രങ്ങൾ അതൃപ്തരായിരുന്നു.ജോലിയിൽ അർത്ഥമോ വിശ്വാസമോ ഇല്ല.രാജ്യം മുഴുവൻ ഈ ജീർണത നിറഞ്ഞിരിക്കുന്നു.ഈ ഘട്ടത്തിൽ,മൂർത്തി ബിങ് ഗുളികകളുമായി നാടോടികൾ നഗരങ്ങളിൽ വാണിഭത്തിന് എത്തുന്നു.ഒരു ജീവ തത്വം ജൈവികമായി വിനിമയം ചെയ്യുന്നതിൽ വിജയിച്ച മംഗോളിയൻ ചിന്തകനാണ് ,മൂർത്തി ബിങ്.ചൈന -മംഗോളിയ പട്ടാളത്തിൻറെ ശക്തി ജൈവ തത്വം സാന്ദ്രീകരിച്ച ഈ ഗുളികകൾ ആയിരുന്നു.ഗുളിക കഴിച്ചവൻ ആകെ  മാറും.ശാന്തൻ,സന്തുഷ്ടൻ.അതുവരെ പ്രശ്നമായി കരുതിയതെല്ലാം അപ്രസക്തം.ആകുലരെ നോക്കി അയാൾ ചിരിച്ചു.അപരിഹാര്യമായ അസ്തിത്വ പ്രശ്നങ്ങളെയാണ് ഇത് കൂടുതലും ബാധിച്ചത്.ഗുളിക കഴിച്ചവന് ഇത് തീരെയില്ല.ആത്മീയ ദാഹത്താൽ രൂപം അന്വേഷിച്ച കല അസംബന്ധമായി.അവന് ചൈന -മംഗോളിയ സൈന്യം അവൻറെ നാഗരികതയുടെ ദുരന്തമല്ല.സഹജീവികൾക്കിടയിൽ അവൻ ജീവിച്ചത് ഭ്രാന്തിനിടയിലെ ആരോഗ്യവാനെപ്പോലെയാണ്.കൂടുതൽ ആളുകൾ ഗുളിക തിന്നു.അവരുടെ ശാന്തത,ചുറ്റുപാടിലെ ആകുലതയിൽ നിന്ന് വേറിട്ട് നിന്നു.
യുദ്ധം  വന്നപ്പോൾ,കിഴക്കൻ പട്ടാളവും പടിഞ്ഞാറൻ പട്ടാളവും അഭിമുഖം വന്നു.നിർണായക നിമിഷത്തിൽ,വലിയ പോരാട്ടത്തിനു മുൻപ്,പടിഞ്ഞാറൻ പട്ടാള മേധാവി കിഴക്കിന് കീഴടങ്ങി.ആദരവോടെ അയാളുടെ തല വെട്ടി.കിഴക്കൻ പട്ടാളത്തിന് കീഴിൽ പുതിയ ജീവിതം,മൂർത്തി ബിങിസം ആരംഭിച്ചു.ഒരിക്കൽ താത്വിക അതൃപ്തി വലയം ചെയ്‌ത നോവലിലെ നായകർ പുതിയ സമൂഹത്തിൻറെ സേവനത്തിൽ ചേർന്നു.മുൻ കാലത്തെ അപസ്വര സംഗീതത്തിന് പകരം,അവർ പടപ്പാട്ടുകളും സ്തോത്രങ്ങളും പാടി.അമൂർത്ത ചിത്രങ്ങൾക്ക് പകരം,സാമൂഹിക പ്രയോജനമുള്ള ചിത്രങ്ങൾ വരച്ചു.മുൻ വ്യക്തിത്വം പാടെ മാറ്റാൻ ആകാത്തതിനാൽ,അവർ ഇരട്ട വ്യക്തിത്വം ഉള്ളവർ,ഷിസോഫ്രീനിയ ബാധിതർ ആയി.
സെൽഫ് പോർട്രെയ്റ്റ്,1938 
നോവൽ ഇത്രയുമാണ് മിലോസ് പറഞ്ഞിട്ടുള്ളത്.നോവലിസ്റ്റ് വിറ്റ്കീവിസ് ,മതം,തത്വ ചിന്ത,കല എന്നിവ അവയുടെ അന്ത്യ കാലത്താണ് എന്ന് പലപ്പോഴും വിശ്വസിച്ചിരുന്നു.അവയില്ലാത്ത ജീവിതം പാഴാണെന്നും കരുതി.1939 സെപ്റ്റംബർ 17 ന് റെഡ് ആർമി പോളണ്ടിന്റെ കിഴക്കൻ അതിർത്തി കടന്നു എന്ന് കേട്ടപ്പോൾ ഉറക്ക ഗുളിക കഴിച്ച ശേഷം,കൈത്തണ്ട മുറിച്ച് ജീവനൊടുക്കി.

പോളണ്ടുമായി അതിർത്തി പങ്കിടുന്ന രാജ്യം ആയിരുന്നു,സോവിയറ്റ് യൂണിയൻ.പടിഞ്ഞാറു നിന്ന് ജർമനി ആക്രമിച്ച് പതിനാറാം ദിവസം,സെപ്റ്റംബർ 17 ന് കിഴക്കു നിന്ന് സോവിയറ്റ് യൂണിയൻ ആക്രമിക്കുകയായിരുന്നു.1939 ഓഗസ്റ്റ് 23 ന് ഉണ്ടായ മൊളോട്ടോവ് -റിബ്ബൺടോപ് സന്ധി പ്രകാരം,ജർമനി രഹസ്യമായി പോളണ്ട് കീഴടക്കാൻ അനുമതി നൽകുകയായിരുന്നു.ഔപചാരിക യുദ്ധപ്രഖ്യാപനം ഉണ്ടായില്ല.20 ദിവസം കഴിഞ്ഞ്,പോളണ്ടിനെ ഇരുവശത്തു നിന്നും വിഭജിച്ച് ഒക്ടോബർ ആറിന് ആക്രമണം നിർത്തി.320000 പോളണ്ടുകാരെ റെഡ് ആർമി തടവിലാക്കി.നവംബറിൽ,കീഴടക്കിയ പോളിഷ് ഭൂവിഭാഗം സോവിയറ്റ് യൂണിയൻ കൂട്ടിച്ചേർത്തു.ഒന്നേകാൽ കോടി പോളണ്ടുകാർ സോവിയറ്റ് പ്രജകളായി.പോളിഷ് പട്ടാള ഓഫിസർമാർ,പോലീസുകാർ,പുരോഹിതർ തുടങ്ങിയവരെ കൊന്നൊടുക്കി.1939 -1941 ൽ സൈബീരിയയിലേക്കും മറ്റും ആയിരക്കണക്കിന് പോളണ്ടുകാരെ നാട് കടത്തി.ഇന്നത്തെ യുക്രൈൻ,ബെലാറസ് രാജ്യങ്ങളിലേക്കാണ്,കിഴക്കൻ പോളണ്ട് അന്ന് കൂട്ടി ചേർത്തത്.രണ്ടാം ലോകയുദ്ധം തുടങ്ങിയത് ജർമനി പോളണ്ടിനെ ആക്രമിച്ചു കൊണ്ടായിരുന്നു.അതിൻറെ അവസാനം,1945 ഓഗസ്റ്റ് 16 ന് സോവിയറ്റ് യൂണിയൻ പോളണ്ടിൽ കമ്മ്യൂണിസ്റ്റ് പാവ സർക്കാരിനെ വാഴിച്ചു.സ്റ്റാലിനിസ്റ്റ് ബോലെസ്‍ലാവ് ബൈറൂത് പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായി.പിന്നാലെ വ്‌ളാദിസ്ലാവ് ഗോമുൽക്ക വന്നു.
സോഫിയ റോമർ,1935 
ലെനിൻ 1917 ൽ വിപ്ലവം എന്ന് പറയപ്പെടുന്ന അട്ടിമറി വഴി അധികാരം പിടിച്ച ശേഷം പോളണ്ടിനെ ആക്രമിച്ച് തോറ്റിരുന്നു;ഇതിന് സ്റ്റാലിൻ പക വീട്ടിയതായിരുന്നു,1939 ലെ അധിനിവേശം.
1919 ഫെബ്രുവരി മുതൽ 1921 മാർച്ച് വരെയായിരുന്നു,റഷ്യ തോറ്റ പോളണ്ടുമായുള്ള യുദ്ധം.രണ്ടാം പോളിഷ് റിപ്പബ്ലിക്കും യുക്രേനിയൻ റിപ്പബ്ലിക്കും പ്രോട്ടോ സോവിയറ്റ് യൂണിയനും തമ്മിൽ,ഇന്നത്തെ പശ്ചിമ യുക്രൈൻ,ബെലാറസ് പ്രദേശങ്ങൾക്ക് വേണ്ടി ആയിരുന്നു,യുദ്ധം.സോവിയറ്റ് റഷ്യയും സോവിയറ്റ് യുക്രൈനും ചേർന്നതാണ്,പ്രോട്ടോ സോവിയറ്റ യൂണിയൻ.
വിപ്ലവകാരിയായ പോളണ്ട് ഭരണത്തലവൻ ജോസഫ് പിൽസുഡ്സ്‌കി,പോളണ്ടിന്റെ നേതൃത്വത്തിൽ മധ്യ,പൂർവ യൂറോപ്യൻ സാമ്രാജ്യത്തിനായി,പോളണ്ടിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ഒരുമ്പെട്ടു.പോളണ്ടിനെ ജർമനിക്കുള്ള പാലമാക്കി റഷ്യൻ സാമ്രാജ്യ സ്ഥാപനമായിരുന്നു,ലെനിൻറെ ലക്ഷ്യം.1919 ൽ പോളണ്ട് പശ്ചിമ യുക്രൈനും 1920 ഏപ്രിലിൽ കീവും പിടിച്ചു.റഷ്യൻ സേന പോളിഷ് സൈന്യത്തെ വാഴ്‌സയിലേക്ക് ഓടിച്ചു.വാഴ്സ യുദ്ധത്തിൽ പോളണ്ട് ജയിച്ചു.1920 ഒക്ടോബറിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു.1921 മാർച്ച് 18 ന് ഒപ്പിട്ട റിഗ സന്ധി പ്രകാരം,പോളണ്ടിന് അതിനു കിഴക്കുള്ള 200 കിലോമീറ്റർ പ്രദേശം അധികം കിട്ടി.പോളണ്ടിന്റെ വിജയം,റഷ്യൻ സ്വാധീനം ജർമനിയിലും ഹംഗറിയിലും റൊമാനിയയിലും വ്യാപിക്കാതെ കാത്തു.1989 ൽ പോളണ്ടിന്റെ ഭരണത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പുറത്താകും വരെ,ഈ യുദ്ധം പാഠപുസ്തകങ്ങളിൽ വന്നില്ല.ആരെങ്കിലും പ്രശ്‍നം ഉയർത്തിയാൽ,യുദ്ധത്തിന് കാരണം,'വിദേശ ഇടപെടൽ ' ആണെന്ന് പറഞ്ഞു പോന്നു.രണ്ടു രാജ്യങ്ങളെക്കൊണ്ടും ഇത് പറയിച്ചത്,കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു.മാർക്‌സിസം,സാമ്രാജ്യത്വത്തിന് ഇന്ധനമാകും എന്ന് ഗുണപാഠം.പിൽക്കാലത്ത് സോവിയറ്റ് ടാങ്കുകൾ കമ്മ്യൂണിസ്റ്റ് ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും കയറി.
Multiple Self Portrait in Mirrors 1915 -1917 
തിന്മ നിറഞ്ഞ ഈ അധിനിവേശ പ്രത്യയ ശാസ്ത്രത്തെയാണ് വിറ്റ്കീവിസ് ആത്മഹത്യയ്ക്ക് മുൻപ് എഴുതിയ നോവലിൽ പൊളിച്ചു കാട്ടിയത്.വാഴ്സയിൽ ചിത്രകാരനായ വിമർശകന്റെ   മകനായി ജനിച്ച വിറ്റ്കീവിസ് ( 1885 -1939 ) വിറ്റ് കേസി എന്നാണ് അറിയപ്പെട്ടത്.മാതാപിതാക്കൾ ഇന്നത്തെ ലിത്വാനിയയിൽ നിന്നായിരുന്നു.ആറാം വയസിൽ പിയാനോ വായിക്കാൻ തുടങ്ങി .എട്ടാം വയസിൽ,പാറ്റകൾ എന്ന കഥ സ്വന്തം ചെറിയ പ്രസിൽ അച്ചടിച്ചു .വീട്ടിലിരുത്തി പഠിപ്പിച്ച പിതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി ക്രാക്കോവ് ഫൈൻ ആർട്സ് അക്കാദമിയിൽ പഠിച്ചു.വലിയ ചിത്രകാരന്മാരായ ജോസഫ് മെഹ്‌റോഫർ,ജാൻ സ്റ്റാനിസ്ലാവ്സ്കി എന്നിവർ സഹപാഠികൾ ആയിരുന്നു.പോളിഷ് സംഗീതജ്ഞൻ കരോൾ സിമനോവ്സ്കി സുഹൃത്തായിരുന്നു .ബാല്യം മുതൽ നരവംശ ശാസ്ത്രജ്ഞൻ ബ്രോനിസ്‌ലാവ് മലിനോവ്‌സ്‌കി,ചിത്രകാരി സോഫിയ റോമർ കൂട്ടുകാരായിരുന്നു .സോഫിയ, മലിനോവ്‌സ്‌കിക്കും വിറ്റ്കീവിസിനും കാമുകി ആയിരുന്നു . 1911 ൽ എഴുതിയ ആദ്യ നോവൽ The 622  Demises  of Bungo or The Demonic Woman  ൽ നായിക കാമുകിയും നടിയുമായ ഐറീന സോൾസ്‌ക ആയിരുന്നു;നായകൻ ബുംഗൊ,വിറ്റ്കീവിസ് തന്നെ.ഇതിലെ ഡ്യൂക്ക്,മലിനോവ്‌സ്‌കി .ഈ അപൂർണ നോവൽ 1972 ലാണ് പ്രസിദ്ധീകരിച്ചത്.1914 ൽ മറ്റൊരു കാമുകി ജഡ്‍വിഗ ജസ്‌വീസ്‌ക ആത്മഹത്യ ചെയ്‌തത്‌ താൻ കാരണമാണെന്ന് തോന്നി വിഷാദത്തിൽ അകപ്പെട്ടു.ഇക്കാലത്ത്,പാപ്പുവയ്ക്കുള്ള നരവംശ ശാസ്ത്ര യാത്രയിൽ,മലിനോവ്‌സ്‌കി ചിത്രകാരനും ഫോട്ടൊഗ്രഫറുമായി കൂട്ടി .ഒന്നാം ലോകയുദ്ധം യാത്രക്കിടയിൽ വിഘ്നമായി,ഓസ്‌ട്രേലിയയിൽ ഇരുവരും തർക്കിച്ചു പിരിഞ്ഞു .ജനനവശാൽ റഷ്യൻ സാമ്രാജ്യ പ്രജയായ വിറ്റ്കീവിസ് റഷ്യയിൽ പോയി പട്ടാളത്തിൽ ചേർന്നു.പിതാവിൻറെ ആഗ്രഹത്തിന് എതിരായിരുന്നു,ഇത് .1916 ൽ യുദ്ധത്തിൽ പരുക്കേറ്റ അദ്ദേഹം വിപ്ലവം നടക്കുമ്പോൾ സെൻറ് പീറ്റേഴ്‌സ്ബർഗിൽ ഉണ്ടായിരുന്നു.സ്വന്തം റെജിമെന്റിൽ രാഷ്ട്രീയ കമ്മിസാർ ആയി.ടാങ്കുകൾ തീ തുപ്പുമ്പോഴാണ് തനിക്ക് ആശയങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.വിപ്ലവം എന്ന് വാഴ്ത്തപ്പെട്ട ഈ അസംബന്ധമാണ്,അദ്ദേഹത്തിന്  അധിനിവേശപ്പെടിയും എഴുതാൻ മറുഭാഷയും നൽകിയത്.
ജഡ്‍വിഗ ജസ്‌വീസ്‌ക 
പോളണ്ടിലേക്ക് മടങ്ങി പോർട്രെയ്റ്റുകൾ ചെയ്‌ത്‌ ജീവിച്ചു.ചിത്രകലയെയും നാടകത്തെയും സൈദ്ധാന്തികമായി സമീപിക്കുന്ന ഒരു പുസ്തകം എഴുതി,പുതിയ ഘട്ടത്തിലേക്ക് കടന്നു.1918 നും 1925 നും ഇടയിൽ 40 നാടകങ്ങൾ എഴുതി;21 എണ്ണം അവശേഷിച്ചു.The Crazy Locomotive എന്ന നാടകത്തിൻറെ മൂലരൂപം നഷ്ടമായതിനാൽ,ഫ്രഞ്ച് പരിഭാഷയിൽ നിന്ന് തിരിച്ചു പോളീഷിൽ മൊഴി മാറ്റിയാണ് 1962 ൽ പ്രസിദ്ധീകരിച്ചത്.Insatiability പോളിഷ് ഭാഷയിലെ എണ്ണപ്പെട്ട നോവലാണ്.മയക്കുമരുന്ന് പരീക്ഷണങ്ങളെപ്പറ്റിയും എഴുതി.
സെസ്‌ലാവ 
റഷ്യ പോളണ്ടിനെ ആക്രമിച്ചപ്പോൾ,കാമുകി സെസ്ലാവ ഓക് നിൻസ്‌ക  യുമൊത്ത്,കിഴക്കൻ അതിർത്തി പട്ടണമായ ജെസോറിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ്,ലൂമിനൽ കഴിച്ച കാമുകി കൈത്തണ്ട മുറിക്കാതെ രക്ഷപ്പെട്ടു.വിറ്റ്കീവിസിനെപ്പറ്റി Mystification എന്ന സിനിമ എടുത്ത ജാസെക് കോപ്രോവിസ് പറയുന്നത്,അദ്ദേഹം ആത്മഹത്യ നടിച്ച് 1968 വരെ രഹസ്യമായി ജീവിച്ചു എന്നാണ് -ആരും ഇത് ഗൗരവമായി കാണുന്നില്ല.ആൽബേർ കാമു ആവിഷ്‌കരിച്ച അസംബന്ധ തലം വിറ്റ്കീവിസിൽ കാണാം;അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.വിറ്റ്കീവിസിൻറെ ജഡം,രണ്ടാം ലോകയുദ്ധ ശേഷം പോളണ്ടിൽ പുനരധിവസിപ്പിച്ചു.സോവിയറ്റ് യൂണിയൻ നൽകിയ ശവപ്പെട്ടി ആരും തുറന്നു നോക്കിയില്ല.1994 ൽ ഇത് തുറന്നപ്പോൾ,ജഡം ഒരു സ്ത്രീയുടേതാണെന്ന് കണ്ടെത്തി.മിലോസ് ചർച്ച ചെയ്‌ത നോവൽ പോലെ,അസംബന്ധം.

വിറ്റ്കീവിസിൻറെ നോവൽ പറഞ്ഞതും അധിനിവേശത്തിൻറെ കഥ ആയതിനാൽ,അത് വരാനിരിക്കുന്ന സത്യത്തെ,ഒരസംബന്ധ പ്രത്യയ ശാസ്ത്രം ജനജീവിതത്തിലെ നന്മകൾ ഊറ്റിക്കളഞ്ഞ ഭീകരതയെ പ്രതീകാത്മകമായി വരച്ചു കാട്ടുകയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.1919 ൽ ലെനിൻ ആക്രമിക്കുമ്പോൾ പോളണ്ട് വിപ്ലവ രാഷ്ട്രം തന്നെ ആയിരുന്നു.വിറ്റ്കീവിസിൽ  കാണുന്നതാണ്,രാഷ്ട്രീയ ബോധം;എൻ എസ് മാധവനിൽ കാണുന്നതല്ല.സോവിയറ്റ് പോളണ്ടിൽ നിന്ന് ജീവനും കൊണ്ടോടിയ മിലോസിൽ കാണുന്നതാണ്,രാഷ്ട്രീയ ബോധം;അശോകൻ ഏതെങ്കിലും ചെരിവിൽ കാണുന്നതല്ല.

See https://hamletram.blogspot.com/2019/07/blog-post_29.html

Thursday 8 August 2019

പെരിയാറും ജിന്നയും കൈകോർക്കുന്നു

പെരിയാറിന് വേണ്ടത് ദ്രാവിഡനാട്  

ഗാന്ധിക്ക് എതിരായ ശക്തികൾ ഒന്നിച്ചു നിന്നാൽ അത്,അദ്‌ഭുതം അല്ല -എന്നാൽ മുഹമ്മദാലി ജിന്നയും ബി ആർ അംബേദ്ക്കറും  ഈറോഡ് വെങ്കടപ്പ രാമസ്വാമി നായ്ക്കർ എന്ന പെരിയാറും ( 1879 -1973 ) ഒന്നിച്ചു കണ്ടാൽ,നാം തെക്കേ ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധിക്കണം.അവർ മുംബൈയിലെ ജിന്നയുടെ വീട്ടിൽ 1940 ജനുവരി എട്ടിന് ഒന്നിച്ചു ചേർന്ന് ചില തീരുമാനങ്ങൾ എടുത്തു.

ജിന്നയും അംബേദ്ക്കറും മുംബൈയിൽ ആയതിനാൽ.ഒന്നിച്ചു കണ്ട് ഗാന്ധിക്കും കോൺഗ്രസിനും എതിരെ ഗൂഢാലോചന നടത്താൻ എളുപ്പമായിരുന്നു.അത് നടന്നു കൊണ്ടിരുന്നു.

മൂവരുടെയും കാഴ്ച രണ്ടാം ലോകയുദ്ധ കാലത്താണ്;ഇന്ത്യയിലെ കോൺഗ്രസ് മന്ത്രിസഭകൾ ബ്രിട്ടൻ തങ്ങളോട് ആലോചിക്കാതെ യുദ്ധത്തിൽ എടുത്തു ചാടിയതിൽ പ്രതിഷേധിച്ച് രാജിവച്ചതിന് പിന്നാലെ ആയിരുന്നു.ഇന്ത്യയിലെ 11 പ്രവിശ്യകളിൽ എട്ടിലും കോൺഗ്രസ് മന്ത്രിസഭകൾ ആയിരുന്നു.മദ്രാസിൽ രാജി വച്ചത്,1937 ൽ നിലവിൽ വന്ന സി രാജഗോപാലാചാരി മന്ത്രിസഭ ആയിരുന്നു.1920 മുതൽ 1937 വരെ നാലു മന്ത്രിസഭകൾ പെരിയാർ അംഗമായ ജസ്റ്റിസ് പാർട്ടിയുടേത് ആയിരുന്നു.ജസ്റ്റിസ് പാർട്ടി ഔദ്യോഗികമായി സൗത്ത് ഇന്ത്യൻ ലിബറേഷൻ ഫെഡറേഷൻ ( SILF ) ആയിരുന്നു.1944 ൽ പാർട്ടി പിളർന്ന ശേഷമാണ്,പെരിയാർ ദ്രാവിഡ കഴകം രുപീകരിച്ചത്.

പെരിയാർ,ജിന്നയുടെ വീട്ടിൽഅംബേദ്‌കർക്കൊപ്പം ,1940.ഇടത്തു നിന്ന് പി ബാലസുബ്രഹ്മണ്യം ,ടി എ വി നാഥൻ,കെ എം ബാലസുബ്രഹ്മണ്യം
കോൺഗ്രസ് മന്ത്രിസഭകൾ രാജിവച്ചപ്പോൾ ജിന്നയുടെ മുസ്ലിം ലീഗ് 1939 ഡിസംബർ 22 വിമോചന ദിനം ( day of deliverance ) ആയി ആഹ്‌ളാദത്തോടെ ആചരിച്ചു.യുദ്ധം കഴിഞ്ഞാൽ ബ്രിട്ടൻ പോകും;അപ്പോൾ കോൺഗ്രസ് ഭരിക്കരുത് എന്ന കാര്യത്തിൽ ഇവർക്ക് സംശയം ഉണ്ടായിരുന്നില്ല.1916 ലാണ് സി നടേശ മുതലിയാർ,ടി എം നായർ,പി ത്യാഗരായ ചെട്ടി എന്നിവർ രൂപീകരിച്ചത്.കേരളത്തിൽ സവർണരും മദ്രാസിൽ അവർണരുമായി നിന്ന് പരദേശി ബ്രാഹ്മണരുടെ ഉന്നത ജോലികൾ കരസ്ഥമാക്കുക എന്നതായിരുന്നു,നായർ നേതാക്കളുടെ ഉന്നം.ഇതിൻറെ ആദിമ ഉൽപന്നമായിരുന്നു,കേരളത്തിൽ സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ള.പിള്ളയ്ക്ക് മദ്രാസിൽ സഹായങ്ങൾ നൽകിയത്,തരവത്ത് അമ്മാളു അമ്മയുടെ കുടുംബക്കാരനായ ടി എം നായർ ആയിരുന്നു.പാലക്കാട്ട് അമ്മാളു അമ്മയാണ്,തിരുവിതാംകൂറിൽ നിന്ന് അശ്ലീല പത്രപ്രവർത്തനത്തിന് പിള്ള പുറത്തായപ്പോൾ അഭയം നൽകിയത്.മദ്രാസിൽ മൈലാപ്പൂർ അയ്യർമാരും എഗ്മൂർ അയ്യങ്കാർമാരും സേലം ദേശീയ ബ്രാഹ്മണരും ആണ് ഉന്നത ഉദ്യോഗങ്ങൾ വഹിച്ചത്.സേലം സംഘ നേതാവായിരുന്നു,രാജഗോപാലാചാരി.ഇവർക്ക് ജോലി കിട്ടിയത്,ജാതി കൊണ്ടായിരുന്നില്ല,വിദ്യാഭ്യാസം കൊണ്ടായിരുന്നു എന്ന സത്യം പട നയിച്ച് മരിച്ചു വീഴുന്ന നായന്മാർ മറച്ചു വച്ചു.വേലുത്തമ്പി ദളവ മതസ്പർദ്ധ വഴിയുന്ന കുണ്ടറ വിളംബരം ഇറക്കി ആത്മഹത്യ ചെയ്തതിനോ അയാൾ റസിഡൻറ് കോളിൻ മെക്കാളെയുമായി ആദ്യകാലം രാജാവിനെ വെട്ടിച്ച് കുരുമുളക് പങ്കു കച്ചവടം നടത്തി ശത്രുക്കൾ ആയതിനോ ബ്രാഹ്മണർ ഉത്തരവാദികൾ ആയിരുന്നില്ല.

ആംപ്റ്റ്ഹിൽ പ്രഭു സർ സി ശങ്കരൻ നായരെ1903 ൽ മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആക്കിയത്,അബ്രാഹ്മണൻ ആയതു കൊണ്ട് തന്നെ ആയിരുന്നു;ഭാഷ്യം അയ്യങ്കാർ വിരമിച്ച ഒഴിവിൽ വി കൃഷ്‌ണ സ്വാമി അയ്യർ അടുത്ത ജഡ്‌ജി എന്ന് കരുതിയിരിക്കെ ആയിരുന്നു,നായരുടെ നിയമനം.ആംപ്റ്റ്ഹിൽ അബ്രാഹ്മണരെ തുണയ്ക്കുന്ന ആളായിരുന്നു.സർ അലക്‌സാണ്ടർ കാർഡിയു നിർദേശിച്ച പ്രകാരം 1912 മുതൽ മദ്രാസ് സെക്രട്ടേറിയറ്റ് ബ്രാഹ്മണ,അബ്രാഹ്മണ പട്ടിക പ്രത്യേകം വച്ച് അബ്രാഹ്മണരെ നിയമിച്ചിരുന്നു എന്നതാണ്,ചരിത്രം.ആ കാലാവസ്ഥയിൽ,ഞങ്ങൾ യത്നിച്ച് ഇതുണ്ടാക്കി എന്ന് വരുത്തി തീർക്കലായിരുന്നു,ജസ്റ്റിസ് പാർട്ടി രാഷ്ട്രീയം.

ബ്രിട്ടൻ പോയാൽ ഭരണം പിടിക്കാൻ അതുവരെ മതേതരൻ ആയിരുന്ന ജിന്ന കണ്ട വിദ്യ,വർഗീയത ആയിരുന്നു.സ്വന്തം സമുദായമായ മഹറുകൾക്കും അധഃകൃതർക്കും വേണ്ടി വാദിച്ചു പോന്ന അംബേദ്ക്കർ,പൊടുന്നനെ മുപ്പതുകളിൽ ,മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ തുടങ്ങി.അബ്രാഹ്മണർക്കു വേണ്ടി തുടങ്ങിയ ജസ്റ്റിസ് പാർട്ടി നേതൃത്വത്തിൽ പെരിയാർ ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റാൻ തുടങ്ങി.മുസ്ലിംകളെ ആകർഷിക്കാൻ പെരിയാർ മുന്നോട്ട് വച്ച ഈ തന്ത്രത്തിന് പാർട്ടിയിൽ ഭൂരിപക്ഷവും എതിരായി.പെരിയാറും മുസ്ലിംകളും തമ്മിൽ 1930 -1940 ൽ ബന്ധം അരക്കിട്ടുറപ്പിച്ചു.1936 ൽ ലീഗ് നേതൃത്വം ഏറ്റ ജിന്ന മുഹമ്മദ് ഇസ്മയിലിനെ മദ്രാസിൽ ലീഗ് കൺവീനർ ആക്കി.1938 ൽ ലീഗ് ജില്ലാ കമ്മിറ്റി ഉണ്ടായി.ഇസ്മയിൽ ജിന്നയ്ക്കും പെരിയാർക്കുമിടയിൽ പാലമായി.അറുപതുകളിൽ മൂന്നാം മജിലിസ്സുൽ ഉലമാ സമ്മേളനം ഈറോഡിൽ നടന്നപ്പോൾ,അലി സഹോദരന്മാരായ മൗലാനാ മുഹമ്മദ് അലി,ഷൗക്കത് അലി,മൗലാനാ അബുൽ കലാം ആസാദ്,ഹക്കിം അജ്‌മൽ ഖാൻ,ചൗധരി ഖലീലുൽ ഉസ്സമാൻ എന്നിവർ താമസിച്ചത്,പെരിയാരുടെ വീട്ടിൽ ആയിരുന്നു.* അലി സഹോദരന്മാരെ അമ്മയ്ക്കും ഭാര്യയ്ക്കും പരിചയപ്പെടുത്തി പെരിയാർ പറഞ്ഞു:ലോകം മുഴുവൻ ഗാന്ധിക്ക് ഒപ്പമായിരിക്കെ,ആ ഗാന്ധി,മൗലാനാ മുഹമ്മദ് അലിയുടെ കീശയിലാണ് ".
മുസ്ലിം ലീഗ് ലഹോർ സമ്മേളനം /  പ്രവർത്തകസമിതി 
പെരിയാറും ഇസ്മയിലും മുൻപേ സുഹൃത്തുക്കളായിരുന്നു.പെരിയാർ പെരുന്നാളിൽ പങ്കെടുത്തിരുന്നു.

പെരിയാറുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ടു ദിവസം മുൻപ്,ജനുവരി ഒന്നിന്,ജിന്ന ഗാന്ധിക്ക് എഴുതി:**

വിമോചന ദിനത്തോട് കോൺഗ്രസുകാരല്ലാത്ത ഹിന്ദുക്കളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.ജസ്റ്റിസ് പാർട്ടിയും പിന്നാക്കക്കാരും ക്രൂരതകൾ സഹിച്ച പാഴ്സികളും ഇതിലുണ്ട്..

1938  ഡിസംബറിൽ  ,ജസ്റ്റിസ് പാർട്ടി 14 -0 സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ,ദ്രാവിഡനാട് എന്ന ആവശ്യം പെരിയാർ ഉന്നയിച്ചു. 1940 ജൂലൈയിൽ  കാഞ്ചി പുരത്ത് ദ്രാവിഡ നാട് സമ്മേളനം വിളിച്ച് ദ്രാവിഡ നാട് ദ്രാവിഡർക്ക് എന്ന ആവശ്യം ഉന്നയിച്ചു ജസ്റ്റിസ് പാർട്ടി പ്രമേയം പാസാക്കി.തമിഴ് നാട്,ആന്ധ്ര,കർണാടക,കേരളം എന്നിവ ഉൾപ്പെട്ട ദ്രാവിഡ നാട് ഭൂപടം തയ്യാറാക്കി.സ്റ്റാഫോഡ് ക്രിപ്സിന്‌ മുന്നിൽ 1942 മാർച്ച് 30 ന് ഈ ആവശ്യം ഉന്നയിച്ചു..

കോൺഗ്രസ് മന്ത്രിസഭകൾ പോയപ്പോൾ ആഹ്‌ളാദം കൊണ്ടാടാൻ മുസ്ലിംകളോടാണ് ജിന്ന ആഹ്വാനം ചെയ്‌തത്‌.മുംബൈയിൽ ലീഗ് സമ്മേളനത്തിൽ അംബേദ്ക്കർ ഇതിനെ തുണച്ചു.സർ കരിം ഭായ് ഇബ്രാഹിം അവതരിപ്പിച്ച പ്രമേയത്തെ 1939 ഡിസംബർ 22 ന് പിന്തുണച്ചത് തന്നെ അംബേദ്ക്കർ ആയിരുന്നു. ജിന്നയും അംബേദ്ക്കറും ഹസ്തദാനം ചെയ്‌തു.ആഘോഷത്തിന് പെരിയാറും ആഹ്വാനം ചെയ്‌തു.ഇങ്ങനെ ജിന്നയും പെരിയാറും തമ്മിൽ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി.അഞ്ചിന് പെരിയാർ പുറപ്പെട്ടത്,മുംബൈയിലെ അബ്രാഹ്മണരുടെ ക്ഷണമനുസരിച്ചായിരുന്നു.ടി എ വി നാഥൻ,ജസ്റ്റിസ് പാർട്ടി മുഖപത്രം സൺ‌ഡേ ഒബ്‌സർവർ പത്രാധിപർ പി ബാലസുബ്രഹ്മണ്യൻ,ജനറൽ സെക്രട്ടറി സി എൻ അണ്ണാദുരൈ,ടി പി എസ് പൊന്നപ്പൻ,സി പഞ്ചചരം എന്നിവരായിരുന്നു,ക്ഷണിതാക്കൾ.

അടുത്ത നാൾ രാവിലെ ദാദർ സ്റ്റേഷനിൽ നിന്ന് രണ്ടു വെള്ളക്കുതിരകൾ വഹിച്ച വില്ലുവണ്ടിയിൽ ആയിരുന്നു,വരവേൽപ്.രാത്രി ഒരു മണിക്കൂർ അംബേദ്ക്കറുടെ വീട്ടിൽ ചർച്ച.എട്ടിന് വൈകിട്ട് അഞ്ചര മുതൽ ഇരുവരും ജിന്നയുടെ വീട്ടിൽ ജിന്നയുമായി മൂന്ന് മണിക്കൂർ ചർച്ച.അതിൽ ഉയർന്നു വന്ന സംഗതികൾ:
  • കോൺഗ്രസിനകത്ത് അബ്രാഹ്മണ ഗ്രൂപ് ഉണ്ടാക്കുക
  • മുസ്ലിംകൾ,പിന്നാക്കക്കാർ,അബ്രാഹ്മണർ എന്നിവരോട് കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേരാൻ ആഹ്വാനം ചെയ്യുക
  • കോൺഗ്രസ് വിരുദ്ധ പാർട്ടികളുടെ സംയുക്ത പ്രക്ഷോഭം,ഹിന്ദി വിരുദ്ധ പ്രക്ഷോഭം
  • കോൺഗ്രസിനെയും നേതാക്കളെയും താഴ്ത്തിക്കെട്ടൽ
  • മഹർ,മുസ്ലിം,ദ്രാവിഡ സംസ്ഥാനങ്ങൾ ആവശ്യപ്പെടുക
  • ജിന്നയും അംബേദ്ക്കറും തമിഴ് ജില്ലകളിൽ പര്യടനം നടത്തുക;ദ്രാവിഡനാടിനെ തുണയ്ക്കുക
  • പെരിയാറും സഹപ്രവർത്തകരും അംബേദ്ക്കറും മുസ്ലിം ആവശ്യത്തിനൊപ്പം നിൽക്കുക
  • കോൺഗ്രസിന് മാത്രം അധികാരം നൽകരുതെന്ന് ബ്രിട്ടനോട് ആവശ്യപ്പെടുക.
അടുത്ത നാൾ പെരിയാർക്ക് അംബേദ്ക്കർ നൽകിയ വിരുന്നിൽ,മൂന്ന് പത്രപ്രവർത്തകരും മുൻ മന്ത്രി മുത്തയ്യ മുതലിയാരും പങ്കെടുത്തു.
ദ്രാവിഡനാട് മാസിക 
മൂന്ന് മാസത്തിനകം,1940 മാർച്ച് 25 ന് ലീഗിൻറെ ലഹോർ സമ്മേളനത്തിൽ ജിന്ന പാക്കിസ്ഥാൻ പ്രമേയം പാസാക്കി.1940 ഓഗസ്റ്റ് 24 ന്  തിരുവാരൂർ പ്രവിശ്യാ സമ്മേളനത്തിൽ പെരിയാർ ദ്രാവിഡസ്ഥാൻ പ്രഖ്യാപിച്ചു.ഇതിനു ശേഷം ലീഗും ജസ്റ്റിസ് പാർട്ടിയും അടയും ചക്കരയും പോലെ ആലിംഗനത്തിലായി.1940 മാർച്ചിൽ മധുരയിലെ സംയുക്ത സമ്മേളനത്തിൽ,ദ്രാവിഡസ്ഥാന് ജിന്നയുടെ സഹായം ചോദിച്ചു;ജിന്ന സമ്മതിച്ചു.1941 ഏപ്രിൽ 11 ന് മദ്രാസ് പീപ്പിൾസ് പാർക്കിൽ ലീഗ് വാർഷിക സമ്മേളനത്തിൽ ( 24 ) ജിന്നയ്‌ക്കൊപ്പം പെരിയാറും പങ്കെടുത്തു.കൊച്ചി ദിവാൻ ആർ കെ ഷൺമുഖം ചെട്ടി വേദിയിൽ ഉണ്ടായിരുന്നു.ജിന്ന ദ്രാവിഡസ്ഥാൻ പ്രഖ്യാപിച്ചു:***

In this subcontinent, you have two different societies, the Muslim society and the Hindu society and particularly in this land, there is another nation, that is Dravidastan. This land is really Dravidastan, and imagine its three percent of electioneering, three percent of them should secure a majority. Is this democracy or is this a farce? Therefore, I have the fullest sympathy and give my fullest support to the non-Brahmins, and I say them: “the only way for you to come into your own is to live your own life, according to your culture, according to your language....I have every sympathy and shall do all to help, and you establish Dravidistan where the 7 per cent Muslim population will stretch its hands of friendship and live with you on lines of security, justice and fairplay.****

അത് മൂന്നാം രാഷ്ട്രമായി -ഹിന്ദുസ്ഥാൻ,പാകിസ്ഥാൻ,ദ്രാവിഡസ്ഥാൻ.മഹറുകളും ദളിതരും പുറത്തായി.ജിന്നയ്ക്ക് ഉള്ളിൽ രണ്ടു രാഷ്ട്രം മതിയായിരുന്നു.1941 ലും മദ്രാസിൽ ജിന്നയും പെരിയാറും കണ്ടു.താൻ ദ്രാവിഡസ്ഥാനെ തുണയ്ക്കും,അതിനായി പ്രവർത്തിക്കില്ലെന്ന് ജിന്ന വ്യക്തമാക്കി.മുസ്ലിംകൾക്ക് വേണ്ടിയെ താൻ വാദിക്കുകയുള്ളൂ.1942 ൽ ഡൽഹിയിൽ പെരിയാർ ജിന്നയെ കണ്ട് ദ്രാവിഡസ്ഥാൻ ചർച്ച ചെയ്‌തു.ദ്രാവിഡർ ഹിന്ദുക്കളിൽ നിന്ന് ഭിന്നരാണെന്ന സിദ്ധാന്തം പെരിയാർ മുന്നോട്ട് വച്ചതായി കരുതുന്നു.എന്നാൽ,മുസ്ലിം മത (ഉലമ ) സമ്മർദ്ദത്താൽ,ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്ന് ജിന്ന പിന്മാറി -ഗാന്ധിയെ എതിർത്തത് പോലെ തന്നെ.1944 ഓഗസ്റ്റ് ഒൻപതിന്,പെരിയാർ ജിന്നയ്ക്ക് പാകിസ്ഥാൻ ആവശ്യപ്പെടുന്നതിനൊപ്പം ദ്രാവിഡസ്ഥാൻ കൂടി ചേർക്കണമെന്ന് കത്തെഴുതി.17 ന് മറുപടി കിട്ടി:" ഞാൻ മദ്രാസിലെ അബ്രാഹ്മണർക്ക് ദ്രാവിഡസ്ഥാൻ ആഗ്രഹിച്ചിരുന്നു.ഇ വി ആറിന്റെ ( പെരിയാർ ) അനിശ്ചിതത്വം കാരണം മുസ്ലിംകൾ അല്ലാത്തവർക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞില്ല."
അംബേദ്‌കറും പെരിയാറും 
ജസ്റ്റിസ് പാർട്ടി മുഖപത്രം സൺ‌ഡേ ഒബ്‌സർവർ പത്രാധിപർ പി ബാലസുബ്രമണ്യ മുതലിയാർ ( പി ബി മുതലിയാർ ) 1946 ഒക്ടോബർ 13 ന് ജിന്നയ്ക്ക് എഴുതിയപ്പോഴും അനുകൂല പ്രതികരണമുണ്ടായില്ല.ജസ്റ്റിസ് പാർട്ടി നേതൃത്വം മോശം കൈകളിലാണെന്ന് ജിന്ന ഗാന്ധിയോട് അഭിപ്രായപ്പെട്ടു.വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ലീഗ് ക്വോട്ടയിൽ പട്ടിക ജാതിക്കാരനായ ജോഗേന്ദ്ര നാഥ് മണ്ഡലിനെ നിർദേശിച്ച്,പെരിയാരുടെ അബ്രാഹ്മണ കളിക്ക് ജിന്ന ഗോളടിച്ചു.പെരിയാരോടും അംബേദ്ക്കറോടും ഇസ്ലാമിലേക്ക് മതം മാറാൻ ജിന്ന നിര്ദേശിച്ചിരിക്കാം.പ്രശ്‍നം തീർക്കാൻ മുസ്ലിംകൾ ഹിന്ദുമതത്തിലേക്ക് മാറുന്ന കാര്യം അംബേദ്ക്കർ വിശകലനം ചെയ്‌തിരുന്നു.*****

അംബേദ്‌കർ ജിന്നയ്ക്ക് എതിരെ ആഞ്ഞടിച്ചു:

Never before was Mr. Jinnah a man for the masses. He distrusted them. To exclude them from political power he was always for a higher franchise.Mr.Jinnah was never known to be a devout, pious or professing Muslim. Besides kissing the Holy Koran as and when he was sworn as an M.L.A., he does not appear to have bothered about its contents or its special tenets. It is doubtful if he frequented any mosque either out of curiosity or religious fervour. Mr. Jinnah was never found in the midst of Muslim mass congregations, religious or political. Today, one finds a complete change in Mr. Jinnah. He has become a man of the masses. He is no longer above them. He is among them. Now they have raised him above themselves and call him their Qaide-Azam. He has not only become a believer in Islam, but is prepared to die for Islam. Today, he knows more of Islam than mere Kalama. Today, he goes to the mosque to hear Khutba and takes delight in joining the Id congregational prayers. Today, they know him by his presence. No Muslim meeting in Bombay begins or ends with without Alla-ho-Akbar and Long Live Qaide-Azam.

അന്ന് മുംബൈയിൽ മൂന്ന് രാഷ്ട്രങ്ങൾ സൃഷ്ടിക്കാൻ ഒന്നിച്ചു ചേർന്നവർ,സ്വാർത്ഥ താൽപര്യങ്ങൾ കൊണ്ട് ഒന്നിച്ചവർ,അവരവരുടെ വഴിക്ക് പോയി -അംബേദ്ക്കർ ബുദ്ധമതത്തിൽ ശരണം കണ്ടെത്തി.
-------------------------------------
*Manivilakku / Mohammed Ismail,1983
**Unity Talks / Durlabh Singh,1945 
***Evolution of Muslim Political Thought in India Vol 5/ A M Zaidi,1978
**** Muhammad Ali Jinnah:A Time Bound Plan for Muslim India/ Ed.Johari,1993  
*****Why Go for Conversion/Ambedkar,Dalit Sahitya Akademi,Bangalore,1984

See https://hamletram.blogspot.com/2019/08/blog-post_7.html









Wednesday 7 August 2019

ഗോവിന്ദം ഭജ മൂഢമതേ

ഒറ്റുകാരിൽ എം ഗോവിന്ദനും 

രു കൂട്ടം മലയാളികൾക്ക് എം ഗോവിന്ദൻ വിഗ്രഹമാണ്;അതിൽ കൂടുതലും റോയിസ്റ്റുകളാണ്.എം എൻ റോയ് മുന്നോട്ട് വച്ച റാഡിക്കൽ ഹ്യൂമനിസം എന്ന രാഷ്ട്രീയ സിദ്ധാന്തത്തെ അനുകൂലിച്ചവർ.പലർക്കും ഗുരുവായ ഗോവിന്ദൻറെ ഗുരു ആയിരുന്നു,റോയ് ( 1887 -1954 ).ഗോവിന്ദൻറെ  രാഷ്ട്രീയ പ്രവർത്തനങ്ങൾ പൊതുവെ സംശയാസ്‌പദം ആയതിനാൽ അതിലേക്ക് കടക്കും മുൻപ് അദ്ദേഹത്തിൻറെ ചില ജീവിത ഘട്ടങ്ങൾ പരിശോധിക്കാം.

ഗോവിന്ദൻ പരമാവധി പഠിച്ചത് ഒൻപതാം ക്‌ളാസ് വരെയാണ്.ഇത് അദ്ദേഹം മദ്രാസിലേക്ക് കൗമാരത്തിൽ പോയതുമായി ബന്ധപ്പെട്ടിരിക്കുന്നു.എം കെ സാനു എഴുതിയ എം ഗോവിന്ദൻ എന്ന പുസ്‌തകം നോക്കാം.പൊന്നാനി തൃക്കണാപുരം കൂരടയിൽ ജനിച്ച ഗോവിന്ദൻറെ പിതാവ് കോതയത്ത് മനയ്ക്കൽ  ചിത്രൻ നമ്പൂതിരി.അമ്മ മാഞ്ചരേത്ത് താഴത്തേതിൽ ദേവകി അമ്മ.ഗോവിന്ദന് പേരിട്ടത് ഗോവിന്ദൻ നായർ എന്നായിരുന്നു.ആദ്യകാല രേഖകളിലെ ആ പേര് ഗോവിന്ദൻ തുടർന്നില്ല.
നമ്പൂതിരിക്ക് നായർ സ്ത്രീയുമായി സംബന്ധം ഉണ്ടായാൽ അത് അധിക കാലം നിൽക്കില്ല.മദ്രാസിൽ പൊലീസ് ജീവനക്കാരനായ കരുണാകരൻ നായരെ ദേവകി വിവാഹം ചെയ്‌തു.അങ്ങനെയാണ് ഗോവിന്ദൻ മദ്രാസിലേക്ക് പോയത്.കരുണാകരൻ നായരെപ്പറ്റി ആരും വിസ്തരിച്ചു കാണുന്നില്ല.ഗോവിന്ദനും പറഞ്ഞിട്ടില്ല.ഗോവിന്ദൻ എത്രാമത്തെ വയസിൽ പോയി എന്നറിയില്ല.സ്‌കൂൾ വിദ്യാഭ്യാസം അവിടെ കഴിച്ചെന്നും ഒൻപത് വരെ മാത്രം ആയിരുന്നെന്നും സാനു എഴുതുന്നു.ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഗോവിന്ദൻ ആദ്യ കഥ,രണ്ട് ധീര വനിതകൾ,മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു.ശ്രീമതി ബി എ മദിരാശി എന്ന തൂലികാനാമത്തിലാണ് പ്രസിദ്ധീകരിച്ചത്.തൂലികാനാമത്തിൽ മദിരാശി എന്നുള്ളതിനാൽ,ഏഴാം ക്‌ളാസ് മദ്രാസിൽ ആയിരുന്നു എന്ന് സിദ്ധിക്കുന്നു.
എം ഗോവിന്ദൻ 
ഒൻപതാം ക്‌ളാസിനെ കുറച്ചു കാണുന്നില്ല.കേരളത്തിലെപ്പോലെ കഞ്ഞി വിദ്യാഭ്യാസമല്ല തമിഴ്‌നാട്ടിൽ.അവിടെ ഇന്നും പത്തു വരെ പഠിച്ചാൽ ഇംഗ്ലീഷിൽ സ്വാധീനമുണ്ടാകും.എന്നാൽ ഒൻപതാം ക്‌ളാസ് ഗോവിന്ദന് മദ്രാസ് ഇൻഫർമേഷൻ വകുപ്പിൽ ജോലി കിട്ടാനുള്ള യോഗ്യത അല്ല.ജോലി കിട്ടുകയും ചെയ്‌തു.സാനു അറിയാതെ ഗോവിന്ദൻ പത്താം ക്‌ളാസ് എഴുതി എടുത്തതായി രേഖയില്ല;ഇത്രയും വിവരമുള്ള ഗോവിന്ദന് ചുമ്മാ പോയി എഴുതി എടുക്കാമായിരുന്നു;ചെയ്‌തില്ല.
വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവന് ജോലി കിട്ടാൻ ശുപാർശ വേണം.ജസ്റ്റിസ് പാർട്ടി മുഖപത്രമായ സൺഡേ ഒബ്‌സർവറി ന്റെ  പത്രാധിപർ പി ബാലസുബ്രഹ്മണ്യ മുതലിയാരാണ് ആ ശുപാർശ ചെയ്‌തതെന്ന്‌ സാനു എഴുതുന്നു ( സാനു എഴുതിയത് റിപ്പബ്ലിക് എന്നാണ് ,മുതലിയാർ എഡിറ്ററായിരുന്നത് ഒബ്‌സർവറി ലാണ് ).ജോലി കിട്ടുന്നത് 1944 ലാണ്.അന്ന് ബ്രിട്ടീഷ് ഭരണമാണ്;രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടമാണ്.യുദ്ധം തീർന്നത് 1945 ൽ മാത്രമാണ്.മദ്രാസ് പ്രസിഡൻസിയിൽ അന്ന് അന്ന് ഇന്ത്യക്കാർ ഭരിക്കുന്ന സർക്കാർ ഇല്ല.1920 -1937 ൽ ജസ്റ്റിസ് പാർട്ടിയും 1937 -1940 ൽ സി രാജഗോപാലാചാരി മുഖ്യമന്ത്രി ആയ കോൺഗ്രസ് സർക്കാരും ഭരിച്ചിരുന്നു .തങ്ങളോട് ചോദിക്കാതെ ബ്രിട്ടൻ ജർമനിയെ ആക്രമിച്ച് രണ്ടാം ലോകയുദ്ധത്തിൽ ചേർന്നതിൽ പ്രതിഷേധിച്ച് രാജാജി സർക്കാർ 1940 ൽ രാജി വച്ചു .മദ്രാസ് ഗവർണർ സർ ആർതർ ഹോപ് ഭരണം ഏറ്റെടുത്തു .ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസുകാർ ജയിലിൽ ആയി .ബ്രിട്ടൻ നേരിട്ട് ഭരിക്കുന്ന മദ്രാസിൽ അപ്പോൾ ബ്രിട്ടൻ ഒൻപതാം ക്‌ളാസും ഗുസ്‌തിയും മാത്രമുള്ള ഗോവിന്ദന്  ജോലി കൊടുത്തത് , ബ്രിട്ടന് വേണ്ടി പണിയെടുക്കാനാണ് .അങ്ങനെ ബ്രിട്ടന് വിശ്വസിക്കാവുന്ന രാഷ്ട്രീയ പശ്ചാത്തലം ഗോവിന്ദന് ഉണ്ടായിരുന്നു .അന്ന് ഗോവിന്ദന് 25 വയസ്സാണ്,ജനനം 1919.

അതിനാൽ,സാനുവിൻറെ സഹായത്തോടെ ഗോവിന്ദൻറെ രാഷ്ട്രീയ പശ്ചാത്തലം നോക്കാം.വിമോചനസമരത്തെ അനുകൂലിച്ച് ലഘുലേഖ എഴുതുകയും മാർക്സിസ്റ്റ് എം എൽ എ ആവുകയും ചെയ്‌ത വിശ്വാസ സ്ഥൈര്യം സാനുവിനുണ്ടല്ലോ.
സ്‌കൂൾ കുട്ടിയായ ഗോവിന്ദൻ സ്വാതന്ത്ര്യ ലഘുലേഖകൾ വായിക്കുന്ന കാലത്ത്,ഇടശ്ശേരി ഗോവിന്ദൻ നായർ ഗോവിന്ദന്,ജയപ്രകാശ് നാരായൻറെ സോഷ്യലിസം എന്തിന് എന്ന പുസ്‌തകം പി നാരായണൻ നായർ പരിഭാഷ ചെയ്‌തത്‌ വായിക്കാൻ കൊടുത്തു.നാരായണൻ നായർ ഇ എം എസ് സംഘത്തിനൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് ആയിരുന്നു.അന്ന് ഗോവിന്ദന് 16 വയസ്സ്.മനസ്സിൽ ലഡ്ഡു പൊട്ടി.കൂരട വായനശാലയിൽ ഗോവിന്ദൻ സോഷ്യലിസത്തെപ്പറ്റി സംസാരിച്ചു -ഗോവിന്ദൻ മദ്രാസിൽ നിന്ന് വന്നതാകാം.അച്ഛൻ നമ്പൂതിരി കാലേകൂട്ടി ഉപേക്ഷിച്ചതിനാൽ ആകണം വേദാന്തം മനസ്സിൽ പതിഞ്ഞില്ല.ഗോവിന്ദൻ എഴുതിയ ലേഖനങ്ങൾ പലതിലും വന്നു.കോൺഗ്രസിൽ ഗോവിന്ദൻ അംഗമായെങ്കിലും ഗാന്ധി വിരുദ്ധൻ ആയിരുന്നു.അതിനാൽ 1939 ൽ റോയ് സംഘത്തിൽ പെട്ടു.ഒരു ലേഖനം വഴിയാണ് റോയിയുമായി ബന്ധപ്പെട്ടത്.Caste and Class in South India എന്ന ഗോവിന്ദൻറെ ലേഖനം റോയ് പത്രാധിപരായ Independent India പ്രസിദ്ധീകരിച്ചു.ഗോവിന്ദനെ പ്രോൽസാഹിപ്പിച്ച് കത്തെഴുതിയ റോയ് ഗുരുവായി.ഈ ലേഖനം ഒബ്‌സർവർ എഡിറ്റർ മുതലിയാർക്ക് കൊടുത്തിട്ട് അച്ചടിക്കാത്തപ്പോൾ റോയിക്ക് അയയ്ക്കുകയായിരുന്നു.റോയ് പ്രസിദ്ധീകരിച്ച ലേഖനം മുതലിയാർ ഒബ്‌സർവറിൽ  എടുത്തു ചേർത്തു.ഉള്ളവരും ഇല്ലാത്തവരുമെന്ന വർഗ വിഭജനത്തിന് ജാതീയമായ അടിസ്ഥാനമുണ്ട് എന്നാണ് അതിൽ പറഞ്ഞത്.ഈ ഭാഗം ഇഷ്ടപ്പെട്ട മുതലിയാർ ഗോവിന്ദനെ  നേരിൽ കണ്ടു.ആ ബന്ധം വളർന്നു.ഗോവിന്ദന്  ജോലി വാങ്ങി കൊടുക്കാൻ മുതലിയാരും സുഹൃത്തുക്കളും തല പുകഞ്ഞു.അങ്ങനെ ഗോവിന്ദന് മദ്രാസ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലി കിട്ടി.14 കൊല്ലം അതിൽ തുടർന്നു.സംസ്ഥാന പുനഃസംഘടന നടന്നപ്പോൾ,1957 ൽ കേരളത്തിലേക്ക് മാറി.
എം എൻ റോയ് 
1937 ലാണ് റോയ് Independent India വാരിക,ഗാന്ധിയുടെ നിർദേശം ധിക്കരിച്ച്  തുടങ്ങിയത് .1949 വരെ ഇത് നടന്നു .ആദ്യ കാലത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ എന്ന ട്രേഡ് യൂണിയൻറെ ഭാരവാഹിയായിരുന്നു ഗോവിന്ദൻ എന്നും അങ്ങനെ ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിച്ചെന്നും സാനു എഴുതുന്നു .അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ തിരുവിതാംകൂറിൽ എത്തി. സഹോദരൻ അയ്യപ്പൻ,ആർ സുഗതൻ,പി ടി പുന്നൂസ് തുടങ്ങിയവരുമായി ബന്ധപ്പെട്ടു .തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനങ്ങൾ പഠിച്ചു .മദ്രാസിൽ പെരിയാർ രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ ശക്തമായിക്കൊണ്ടിരുന്ന അബ്രാഹ്മണ പ്രസ്ഥാനവുമായി അതിനു മുൻപ് തന്നെ ഗോവിന്ദൻ സഹകരിച്ചു പോന്നു എന്നും സാനു എഴുതുന്നു.ഗോവിന്ദന് പുരോഗമന മുഖം കൊടുക്കാനുള്ള വ്യഗ്രതയിൽ,ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ 1941 ൽ എം എൻ റോയ്‌ തുടങ്ങിയതാണെന്ന വസ്‌തുത വിട്ടു കളഞ്ഞു.1930 ൽ ഇന്ത്യയിൽ എത്തിയ റോയ്,കാൺപൂർ ഗൂഢാലോചന കേസിൽ അറസ്റ്റിലായി ആറു കൊല്ലം ജയിലിൽ കിടന്ന ശേഷം കോൺഗ്രസിൽ ചേരുകയും 1940 ഒക്ടോബറിൽ,രണ്ടാം ലോകയുദ്ധത്തോടുള്ള കോൺഗ്രസ് വിരുദ്ധ സമീപനത്താൽ,  കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുകയും ആയിരുന്നു .1940 മാർച്ചിൽ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച റോയിക്ക് മൊത്തം പോൾ ചെയ്‌ത വോട്ടിൻറെ പത്തു ശതമാനം മാത്രം കിട്ടി.1941 ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് പിളർന്നാണ് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ റോയ് ഉണ്ടാക്കിയത്.ഈ സംഘടന യുദ്ധത്തിൽ ബ്രിട്ടനെ അനുകൂലിച്ചു.അപ്പോൾ ഗോവിന്ദൻ തിരുവിതാംകൂറിൽ വന്നത്,റോയിയുടെ ചാരൻ ആയിട്ടായിരുന്നു.ആർ സുഗതൻ തൊഴിലാളി യിൽ ഗോവിന്ദൻറെ രണ്ടു ലേഖനം അടിച്ചെങ്കിലും ബന്ധം തുടർന്നില്ല.
റോയിസ്റ്റാകും മുൻപ് ,പെരിയാരുടെ അബ്രാഹ്മണ പ്രസ്ഥാനത്തിന് ഒപ്പമായിരുന്നു ഗോവിന്ദൻ എന്ന് പറഞ്ഞാൽ അർത്ഥം,അദ്ദേഹം ജസ്റ്റിസ് പാർട്ടിയിൽ ആയിരുന്നു എന്നാണ്.പെരിയാർ അന്ന് ജസ്റ്റിസ് പാർട്ടിയിൽ ആയിരുന്നു.ഗോവിന്ദന് ജോലി കിട്ടിയ വർഷം ആ പാർട്ടി പിളർന്നു.പെരിയാരുടെ വിരുദ്ധ ചേരിയിൽ ആയിരുന്നു ഗോവിന്ദന് ജോലിയുണ്ടാക്കി കൊടുത്ത മുതലിയാർ.റോയ് ബന്ധം മാത്രമല്ല,ജസ്റ്റിസ് പാർട്ടി ബന്ധവും ഗോവിന്ദന് സഹായമായി എന്നർത്ഥം.സ്വന്തം വാരികയിൽ ഗാന്ധി നിന്ദ നടത്തിയ മുതലിയാർക്കെതിരെ രാജാജി കേസ് നടത്തിയ ചരിത്രവുമുണ്ട്.

ജോലിക്ക് ചേരും മുൻപുള്ള ഗോവിന്ദൻറെ രാഷ്ട്രീയാഭിപ്രായം ബ്രിട്ടന് രുചിക്കുന്നത് ആയിരുന്നോ എന്നറിയാൻ സാനുവിനെ ആശ്രയിക്കാം.സാനു എഴുതുന്നു:

1942 ൽ നടന്ന ക്വിറ്റ് ഇന്ത്യ സമരം 'ക്രൂരമായ ഒരു കളി' ആണെന്ന് അക്കാലത്ത് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.അത് തിരുത്തണമെന്ന് ഒരിക്കലും അദ്ദേഹത്തിന് തോന്നിയില്ല.അത് മൂലം ബഹുജനങ്ങളുമായി അദ്ദേഹവും കൂട്ടുകാരും അകന്നു.ആ അവസ്ഥ അവരെ വിഷമിപ്പിച്ചില്ല.ഒഴുക്കിനെതിരായി നീന്താനും വേണ്ടിവന്നാൽ സ്വയം ഭ്രഷ്ടരായി തത്വാധിഷ്ഠിതമായ പ്രവർത്തനം തുടരാനും അവർ സന്നദ്ധരായിരുന്നു.ആ സന്നദ്ധത കൊണ്ട് ഒന്നും നേടാൻ പോകുന്നില്ലെന്ന് അവർ മനസ്സിലാക്കി.അതിനാൽ തങ്ങളുടെ കഴിവുകൾ മറ്റൊരു രീതിയിൽ രാഷ്ട്രത്തിന് സമർപ്പിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു.അങ്ങനെ 1944 ൽ ഗോവിന്ദൻ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി.ഒരു വ്യക്തിയുടെ അനുവാദം മാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ -എം എൻ റോയിയുടെ.അത് ലഭിക്കുകയും ചെയ്‌തു.

സ്വയം ഭ്രഷ്ടരായി എന്ന് സാനു പറയുന്നത് വസ്തുതകൾക്ക് നിരക്കില്ല .അതായത് ,ഗോവിന്ദൻ ദേശീയ പ്രസ്ഥാനത്തിനും ദേശീയ സമരങ്ങൾക്കും എതിരായിരുന്നു.ജനം ആ നിലപാടുള്ളവരെ ഭ്രഷ്ടരാക്കി .ഈ നിലപാടാണ് ക്വിറ്റ് ഇന്ത്യ കാലത്ത് കമ്മ്യൂണിസ്റ്റുകൾക്കും ഉണ്ടായിരുന്നത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി തന്നെ ബ്രിട്ടീഷ് ചാരനായിരുന്നു.ക്വിറ്റ് ഇന്ത്യയ്ക്ക് ശേഷം ബ്രിട്ടീഷുകാർ തങ്ങൾക്കൊപ്പം നിന്ന കമ്മ്യൂണിസ്റ്റുകൾക്കും ജോലി കൊടുക്കുമായിരുന്നു.ഗാന്ധിക്കും ക്വിറ്റ് ഇന്ത്യയ്ക്കും  എതിരെ ഗോവിന്ദൻ കവിത തന്നെ എഴുതിയിരുന്നു.ഇതാണ് ഗാന്ധി നിന്ദ വഴിഞ്ഞൊഴുകുന്ന വിട എന്ന കവിത ( 1975 ):

ഒരു കൂലി വക്കീലായ് 
ഒരു കുടിലിൽ 
ദർബാൻ നഗരത്തിൽ 
സ്ഥിരമായങ്ങു 
കുടി പാർത്തിരുന്നെങ്കിൽ 
മുപ്പതിലുപ്പു സത്യാഗ്രഹ -
മാരംഭിക്കാതിരുന്നെങ്കിൽ 
ക്വിറ്റ് ഇന്ത്യ പ്രമേയം 
ഡ്രാഫ്റ്റ് ചെയ്യാതിരുന്നെങ്കിൽ 
വെടിമൂന്നേറ്റു ബിർലാ ഹൗസിൽ 
പിടഞ്ഞു മരിക്കാതിരുന്നെങ്കിൽ 
അത്രമാത്രമല്ലീ -
യനുഗൃഹീതഭൂവിൽ 
പ്പിറക്കാതെയിരുന്നെങ്കിൽ 
ഇന്ത്യക്കാരായ ഞങ്ങൾ -
ക്കെന്തു താൻ സംഭവിച്ചിരിക്കും ?
ഒന്നുമില്ല 
ഒന്നുമില്ല 
ഒന്നുമില്ല 

സഹസ്രാബ്‌ദ പുരുഷനായ ഗാന്ധി ജനിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ഒന്നുമില്ല എന്ന വാചകം വിഷം നിറഞ്ഞ മനസ്സിൽ നിന്നേ വരൂ;ജീവിച്ചിരിക്കുന്ന ഗോഡ്‌സെയിൽ നിന്നേ വരൂ.സർ സി ശങ്കരൻ നായർ എന്ന ബ്രിട്ടീഷ് ഏജൻറ് Gandhi and Anarchy എന്ന പുസ്‌തകം 1922 ൽ എഴുതി ഗാന്ധിയെ ആശയപരമായി ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല.അവിടെയാണ് പീറക്കവിത വഴി ഗോവിന്ദ ഗുരു ഉന്മൂലനത്തിന് ശ്രമിക്കുന്നത്.
റോയിയുമായി ഗോവിന്ദൻ ബന്ധപ്പെടുന്നത് ,അയാൾ റാഡിക്കൽ ഹ്യൂമനിസം രൂപപ്പെടുത്തിയ 1939 ലാണ് .തൻറെ രാഷ്ട്രീയ നിലപാട് ഗോവിന്ദൻ തന്നെ വ്യക്തമാക്കുന്നത്‍ ഇങ്ങനെ:

രണ്ടാം ലോകയുദ്ധം അന്താരാഷ്ട്രീയ ആഭ്യന്തര യുദ്ധമാണെന്ന് ( International Civil War ) റോയ്,ഞങ്ങളെയെല്ലാം വിളിച്ച് നേരിട്ടും പത്രങ്ങളിലൂടെയും ബോധ്യപ്പെടുത്താൻ വ്യഗ്രത കാണിച്ചു.അത് ജനകീയ യുദ്ധമാക്കി മാറ്റേണ്ടതാണ് പ്രധാന കൃത്യമെന്നും അക്കൊല്ലം ( 1940 ) ജൂലൈ 14 ന് ( അന്നാണ് ഫ്രഞ്ച് വിപ്ലവകാരികൾ ബാസ്റ്റിൽ കാരാഗൃഹം തകർക്കുകയും വിപ്ലവത്തിൻറെ വിജയ പതാക പറപ്പിക്കുകയും ചെയ്‌തത്‌) ഇന്ത്യയിലൊട്ടുക്കും -അതായത് എവിടെയൊക്കെ റാഡിക്കൽ കോൺഗ്രസുകാർ ഉണ്ടായിരുന്നോ,അവിടെയൊക്കെ -ഫാഷിസ്റ്റ് വിരുദ്ധ ദിനം കൊണ്ടാടണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്‌തു.അന്ന് ഞാൻ മദ്രാസിലായിലായിരുന്നു.എൻറെയും മറ്റ് സഹപ്രവർത്തകരുടെയും ഉത്സാഹത്തിൽ മദ്രാസിലെ മൂർ മാർക്കറ്റിൽ നിരവധിയാളുകൾ പങ്കെടുത്ത ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു.ആ മഹായോഗത്തിൽ അധ്യക്ഷത വഹിച്ചത്,പെരിയാർ ഇ വി രാമസ്വാമി നായ്ക്കരായിരുന്നു.കൂക്കിവിളികളും കാക്ക കരച്ചിലും ഉണ്ടായില്ലെന്ന് പറഞ്ഞു കൂടാ....
പെരിയാർ,ജിന്നയുടെ വീട്ടിൽഅംബേദ്‌കർക്കൊപ്പം ,1940.ഇടത്തു നിന്ന് പി ബാലസുബ്രഹ്മണ്യം ,ടി എ വി നാഥൻ,കെ എം ബാലസുബ്രഹ്മണ്യം
സോവിയറ്റ് ചാരനായിരുന്ന റോയിയെ 1929  ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ( കോമിന്റേൺ ) നിന്ന് പുറത്താക്കിയിരുന്നു.സ്റ്റാലിൻ വിരുദ്ധനായ ജർമൻ കമ്മ്യൂണിസ്റ്റ് ഹെൻറിച്ച് ബ്രാൻഡ്‌ലർക്ക് വേണ്ടി എഴുതിയതിനാണ്,പുറത്താക്കിയത്. 1928 ൽ ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹാംബർഗ് ഘടകം സെക്രട്ടറി 2000 മാർക്ക് മോഷ്‌ടിച്ചു .ഇക്കാര്യം മറച്ചു വയ്ക്കാൻ പാർട്ടി സെക്രട്ടറി തെൽമാൻ സഖാക്കളോട് ആവശ്യപ്പെട്ടു.ഇയാളെ പുറത്താക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചപ്പോൾ സ്റ്റാലിൻ ഇയാൾക്കൊപ്പം നിന്നു .1928 ഒക്ടോബറിൽ ബ്രാൻഡ്‌ലർ ജർമനിയിൽ തിരിച്ചെത്തി വിമത നീക്കം ശക്തിപ്പെടുത്തിയത് സ്റ്റാലിന് പിടിച്ചില്ല .വിമതരെ സഹായിച്ചതായിരുന്നു ,റോയിയുടെ കുറ്റം .നിൽക്കക്കള്ളിയില്ലാതെ 1930 ൽ ഇന്ത്യയിൽ എത്തി കോൺഗ്രസിൽ കടന്നു കൂടാൻ ശ്രമിക്കുകയായിരുന്നു.ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിച്ച റോയിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.ശിഷ്യനായ ഗോവിന്ദനും കോൺഗ്രസ് ബന്ധം വിച്ഛേദിച്ചു.ഇവർ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി ( 1940 ) ഉണ്ടാക്കി.ജർമ്മനി റഷ്യയെ ആക്രമിച്ചതോടെ രണ്ടാം ലോകയുദ്ധം ജനകീയ യുദ്ധമായെന്ന് റോയിക്കു ശേഷം കമ്മ്യൂണിസ്റ്റുകാരെ വഴി തെറ്റിച്ച രജനി പാമേ ദത്ത് അവിഭക്ത പാർട്ടിയെ വിശ്വസിപ്പിച്ചിരുന്നു.അങ്ങനെ അവരും ബ്രിട്ടീഷ് പാളയത്തിൽ എത്തി.അവർ ഒറ്റുകാരായപ്പോൾ ,നാം ഒറ്റുകാരനായ ഗോവിന്ദനെ ശ്രദ്ധിച്ചില്ല.

ഗോവിന്ദൻ എഴുതുന്നു:

ബഹുഭൂരിപക്ഷം പേരുടെയും കണ്ണിൽ ഞങ്ങൾ അന്ന് ദേശീയ വിരുദ്ധരും സ്വാതന്ത്ര്യ വഞ്ചകരുമായിരുന്നു-ഗാന്ധിയെ ഞങ്ങൾ അന്ന് ഫാഷിസ്റ്റ് മുദ്ര കുത്തിയില്ലെന്ന് തോന്നുന്നു.പക്ഷെ,അദ്ദേഹത്തിൻറെ നയം വിജയിക്കുകയാണെങ്കിൽ,അതിൻറെ ആനുകൂല്യം കൂടുതൽ അനുഭവിക്കുക ഇന്ത്യക്കാരല്ല,അന്ന് അടിക്കടി വിജയം നേടി വന്ന ഹിറ്റ്ലറും മുസ്സോളിനിയും ടോജോവും മറ്റുമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു.യോഗങ്ങൾ സംഘടിപ്പിച്ച് വിളിച്ചു പറഞ്ഞു.രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ നിലനിൽക്കുക എന്ന പ്രശ്നമില്ലെന്ന കാര്യത്തിൽ എം എൻ റോയിക്കും അദ്ദേഹത്തെ പിന്തുടർന്ന എന്നെപ്പോലുള്ളവർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല.പല വിപ്ലവങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നേരിട്ട് പങ്കാളിത്തവും ബുദ്ധിപരമായ ഉയർന്ന കഴിവും സ്വായത്തമായ റോയിയുടെ രാഷ്ട്രീയ വിശകലനങ്ങൾ എന്നും ശ്രദ്ധയർഹിക്കുന്നു...അപ്പോഴേക്കും സോവിയറ്റ് -ജർമൻ ഉടമ്പടിയെന്ന മാരീച രാഷ്ട്രീയം ഏതോ രാമൻറെ കൂരമ്പു കൊണ്ടു മരിച്ചുവെന്ന് മാത്രമല്ല,ജർമൻ പട്ടാളക്കാർ മോസ്കോയുടെ പടിവാതിൽക്കൽ വരെ എത്തുകയും ചെയ്‌തിരുന്നു.നാസി ജർമനി റഷ്യയെ ആക്രമിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഫാഷിസ്റ്റ് വിരുദ്ധരായി.

ഗാന്ധിയെ ഫാഷിസ്റ്റ് മുദ്ര കുത്തിയില്ലെന്നു തോന്നുന്നുവെന്നും ഏതോ രാമൻറെ കൂരമ്പ് എന്നും ഗോവിന്ദൻ എഴുതിയത്,രാഷ്ട്രീയ സത്യസന്ധത ഇല്ലായ്‌മ കാരണമാണ്.ലോകയുദ്ധത്തിന്റെ വസ്‌തുതകൾ വിശദമായിരിക്കെ,ഏതോ എന്ന കവി കൽപന രാഷ്ട്രീയത്തിന് ചേരില്ല.ഗാന്ധി ബ്രിട്ടീഷ് വിരുദ്ധ നയം തുടരുകയും റോയി -ഗോവിന്ദ- കമ്മ്യൂണിസ്റ്റ് പ്രഭൃതികൾ ബ്രിട്ടനൊപ്പം നിൽക്കുകയും ഗാന്ധിയെ ഫാഷിസ്റ്റ് എന്നും സുഭാഷ് ചന്ദ്ര ബോസിനെ ചെരുപ്പ് നക്കിയെന്നും അഞ്ചാം പത്തിയെന്നും ഒക്കെ വിളിച്ചുവെന്നും ലളിതമായി പറയേണ്ട കാര്യമാണ്,ഗോവിന്ദൻ പരത്തി പറയുന്നത്.ഇന്ത്യയെ കോളനിയായി വച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടന് വേണ്ടി മൂർ മാർക്കറ്റിൽ സമരം  നടത്തി വിടു പണി ചെയ്‌തപ്പോൾ,ഗോവിന്ദന് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിൽ കയറിപ്പറ്റാനായി .ജോലി കിട്ടിയപ്പോൾ, റോയിയോട് ചോദിച്ച് രാഷ്ട്രീയം നിർത്തി.രാഷ്ട്രീയ സത്യസന്ധത ഗോവിന്ദന് ചോർന്നു പോയത്,ക്വിറ്റ് ഇന്ത്യ വിരുദ്ധ രാഷ്ട്രീയത്തിന് അന്ന് ബ്രിട്ടൻ പണം നൽകിയിരുന്നു എന്നത് കൊണ്ടാകണം.
ആഗ്നസ് സ്‌മെഡ്‌ലി 
ഒരുപാട് വിപ്ലവങ്ങൾ നടത്തിയ ബുദ്ധിമാനാണ് റോയ് എന്നാണ് ഗോവിന്ദൻ പറയുന്നത്.ഏത് വിപ്ലവമാണ് റോയ് നടത്തിയത്?

റോയിയുമായി ഗോവിന്ദന്  അടുപ്പം തോന്നാൻ ഒരു കാരണം,പത്താം ക്‌ളാസ് കഴിഞ്ഞ് ടെക്‌നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന റോയ്,ഗോവിന്ദനെപ്പോലെ  പഠിത്തം പൂർത്തിയാക്കാതെ വിപ്ലവത്തിന് ഇറങ്ങിയെന്നതാകാം.അമേരിക്കയിലാണ് റോയ് എത്തിയത്.അവിടെ നിന്ന് മെക്‌സിക്കോയിൽ 1918 ൽ എത്തി മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.അതിൻറെ പശ്ചാത്തലം കൂടി അറിയണം.ആ കഥയുടെ ആദ്യ ഭാഗം, കലാകൗമുദിയിൽ ( ജൂലൈ 28 -ഓഗസ്റ്റ് 4,2019 ) എഴുതുകയുണ്ടായി.ന്യൂയോർക്കിൽ പത്ര പ്രവർത്തക ആഗ്നസ് സ്മെഡ്‌ലി യെ ബലാൽസംഗം ചെയ്‌തിട്ടാണ്,റോയ് മുങ്ങിയതെന്നാണ് The Lives of Agnes Smedley എന്ന പുസ്‌തകത്തിൽ റൂത് പ്രൈസ് എഴുതുന്നത്.അതിനു ശേഷം ആഗ്നസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്ത്യൻ വിപ്ലവകാരികളുടെ അടുത്ത സുഹൃത്തായിരുന്ന അവർ തനിക്കുണ്ടായ ദുരന്തം 1928 ൽ Daughter of Earth എന്ന നോവലിൽ എഴുതി.ജർമനിയിൽ നോവൽ എഴുതുമ്പോൾ,ആഗ്നസ് വിപ്ലവകാരി വിരേന്ദ്രനാഥ് ചതോപാധ്യായയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനായിരുന്നു,ചാറ്റോ എന്നറിയപ്പെട്ട വിരേന്ദ്രൻ.ചാറ്റോയെയും ആഗ്നസിനെയും മോസ്‌കോ സ്വാധീനം ഉപയോഗിച്ച് റോയ് കോമിന്റേണിൽ നിന്ന് അകറ്റി നീർത്തി.നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ ഉള്ള ചാറ്റോ റോയിയെക്കാൾ വിവരമുള്ളവനായിരുന്നു.

നോവലിൽ,മേരി ന്യൂയോർക്കിൽ സോഷ്യലിസ്റ്റ്  പ്രസ്ഥാനവുമായി ബന്ധപ്പെട്ട്,The Call എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കുന്നു.സർദാർ രഞ്ജിത് സിംഗിനെ പരിചയപ്പെട്ട് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൽ എത്തുന്നു.കുറെ വിപ്ലവകാരികളുടെ വിലാസങ്ങൾ ഒളിപ്പിക്കാൻ മേരിയോട് തൽവാർ സിംഗ് ആവശ്യപ്പെടുന്നു.ഒരു ദിവസം വിപ്ലവകാരി ജുവാൻ ഡയസ്,മേരിയുടെ ഫ്‌ളാറ്റിൽ,മേരിയില്ലാത്ത നേരത്ത്  അതിക്രമിച്ചു കയറുന്നു.മേരി എത്തുമ്പോൾ തൽവാറിനെപ്പറ്റി ജുവാൻ മേരിയെ ചോദ്യം ചെയ്യുന്നു.മേരി അജ്ഞത നടിക്കുന്നു.അപ്പോഴാണ്,അയാൾ മേരിയെ ബലാത്സംഗം ചെയ്യുന്നത്.ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ആശുപത്രിയിലാകുന്നു.അവിടന്ന് മടങ്ങിയെത്തുമ്പോഴാണ് അറസ്റ്റിൽ ആകുന്നത്.അതിനു ശേഷം അവർ ആനന്ദ് മൻവേക്കറെ പ്രണയിച്ച് വിവാഹം ചെയ്യുന്നു.ആഗ്നസിൻറെ ലൈംഗിക ഭൂതകാലം അയാളെ അസ്വസ്ഥനാക്കുന്നു.ജുവാൻ ഡയസ് ഒരു സഖാവിനോട് താൻ അഗ്നസുമായി വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതോടെ,ആ വിവാഹം അവസാനിക്കുന്നു.
ആനന്ദാണ് ചാറ്റോ.സർദാർ രഞ്ജിത് സിംഗ് ,ലാലാ ലജ്‌പത്‌ റായ് .തൽവാർ സിംഗ്,ശൈലേന്ദ്രനാഥ് ഘോഷ്.ജുവാൻ ഡയസ് ആണ് എം എൻ റോയ് എന്ന് റൂത് പ്രൈസ് കണ്ടെത്തുന്നു.

ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ എം എൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.
ബലാൽസംഗത്തിനാണോ ഗോവിന്ദൻ വിപ്ലവം എന്ന് പറയുന്നത്?

മെക്‌സിക്കോയിൽ റോയ് പാർട്ടിയുണ്ടാക്കിയ കഥ റോയിയുടെ ആത്മകഥ ( Memoirs ) യിൽ നിന്നറിയാം.

1917 ജൂലൈയിൽ റോയ് മെക്‌സിക്കോയിൽ എത്തുമ്പോൾ അവിടെ ആരെയും പരിചയമില്ല.കൂടെ ഭാര്യ എവ്‌ലിൻ ഉണ്ടായിരുന്നു.അവർ സ്റ്റാൻഫോഡ് സർവകലാശാലയിൽ വിദ്യാർത്ഥിനി ആയിരുന്നു.മെക്‌സിക്കോയ്ക്ക് ആദ്യ പ്രസിഡൻറ് ഉണ്ടായിരുന്നതേയുള്ളു.ഇടതു പക്ഷത്തെ ഡോൺ കറൻസ.ആ ദരിദ്രവാസി പാർട്ടിക്ക് പത്രമിറക്കാൻ പോലും പണമില്ലായിരുന്നു.ഹോട്ടൽ ഡി ജനീവയിൽ താമസിച്ച റോയിയെ അവിടെ ബറ്റേവിയയിൽ വച്ച് പരിചയമുണ്ടായിരുന്ന രണ്ട് ജർമൻകാർ കണ്ടു.അവർക്ക് മുന്നിൽ റോയ് ചൈനാ വിമോചന പദ്ധതി വച്ചു.അവർ ആദ്യ ഗഡുവായി 10000 സ്വർണ പീസോ റോയിക്ക് കൊടുത്തു.അത് ഒരു ലക്ഷം വരെ എത്തി.റോയ് ചൈനയ്ക്കു പോകാതെ വലിയ ബംഗ്ളാവ് വാടകക്കെടുത്ത് താമസമായി.അയാളെ ധനികനായ ഇന്ത്യൻ രാജകുമാരനായി പ്രസിഡന്റും കൂട്ടരും തെറ്റിദ്ധരിച്ചു.അയാൾ ഇടതു പക്ഷത്തെ ഒന്നിച്ചു കൂട്ടി ഒരു പാർട്ടി ആക്കി അതിൻറെ സെക്രട്ടറി ആയി.അപ്പോഴാണ്,കോമിന്റേൺ ഏജൻറ് മിഖയിൽ  ബോറോദിൻ വന്നു പെട്ടത്.അയാൾ റോയിയെ മോസ്‌കോയിൽ എത്തിച്ചു.അയാളായിരുന്നു,റോയിയുടെ ശക്തി.മെക്‌സിക്കോയിൽ എത്തുമ്പോൾ മാർക്‌സിസം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത റോയിയെ ബോറോദിൻ ബാലപാഠങ്ങൾ പഠിപ്പിച്ചു.മെക്‌സിക്കോയിൽ ലേഖനങ്ങൾ എഴുതിയാണ്,ഒന്നും അറിയാത്ത ഇടതു പക്ഷത്തെ റോയ് കൈയിൽ എടുത്തത് -ഗോവിന്ദൻ ചെന്ന് വീണ പോലെ.
ബോറോദിൻ 
റഷ്യയിൽ 1905 ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ,അമേരിക്കയിൽ കുടിയേറിയ ബോറോദിൻ ,സാർ ചക്രവർത്തിയെ 1917 ൽ അട്ടിമറിക്കും വരെ അവിടെ തുടർന്നു.വിപ്ലവം കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തി,ലെനിനുമായുള്ള സൗഹൃദം മുതലാക്കി.മിഖയിൽ മാർകോവിച്ച് ബൊറോഡിൻ ( 1884 -1951 ) റഷ്യയിലെ യാനോവിച്ചിലാണ് ജനിച്ചത് -ഇന്ന് ബെലാറസ്.ശരിപ്പേര് മിഖയിൽ ഗ്രൂസൻബെർഗ്.ഇരുപതുകളിൽ ചീഫ് കോമിന്റേൺ ഏജൻറ് ആയി ചൈനയിൽ പോയി,സംഘടിതമല്ലാതെ കിടന്ന സൺയാത് സെന്നിൻറെ നാഷനലിസ്റ്റ് പാർട്ടി ( കുമിന്താങ് ) യെ കേന്ദ്രീകൃത ലെനിനിസ്റ്റ് പാർട്ടിയാക്കി മാറ്റി.1903 ൽ ബോൾഷെവിക് പാർട്ടിയിൽ ചേർന്ന അയാളെ രണ്ടു കൊല്ലം കഴിഞ്ഞ് അറസ്റ്റ് ചെയ്‌തു നാട് കടത്തി.അമേരിക്കയിലേക്ക് കുടിയേറി,ഇൻഡ്യാന വാൾപരൈസോ സർവകലാശാലയിൽ പഠിച്ച്,ഷിക്കാഗോയിൽ കുടിയേറ്റക്കാർക്ക് സ്‌കൂൾ തുടങ്ങി. വിപ്ലവം കഴിഞ്ഞ് തിരിച്ചെത്തിയ അയാളെ സ്കാൻഡിനേവിയ,മെക്സിക്കോ,സ്പെയിൻ,തുർക്കി,ബ്രിട്ടൻ എന്നിവിടങ്ങളിൽ കമ്മ്യുണിസ്റ്റ് ഏജൻറ് ആയി അയയ്ക്കുകയായിരുന്നു.

ഇന്ത്യയെപ്പറ്റി മാർക്സിനെ വെല്ലുന്ന മണ്ടത്തരം റോയ് ബൊറോദിനെ  കാണും മുൻപ് 189 പേജുള്ള La India എന്ന സ്‌പാനിഷ്‌ പുസ്തകത്തിൽ എഴുതിയിരുന്നു:

History teaches us that the Indian people under the Hindu monarchs were universally literate and educated.Daily reading of selections from the Holy Scripture was a welcome obligation for the Hindus.So illiteracy  was an almost unknown phenomenon among the Indian people during the period.Institution was always free in India.

ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഹിന്ദുക്കൾ എല്ലാവരും സാക്ഷരർ ആയിരുന്നുവെന്നാണ്,റോയ് വച്ച് കാച്ചിയിരിക്കുന്നത് !
ബൊറോദിൻ  റോയിയെ യൂറോപ്യൻ സാംസ്‌കാരിക ചരിത്രവും ഹെഗലിൻറെ തത്വ ചിന്തയും പഠിപ്പിച്ചു.ഇന്ത്യൻ വിപ്ലവ പ്രതിനിധിയായി റോയിയെ ബോറോദിൻ ലെനിന് മുന്നിൽ അവതരിപ്പിച്ചു;സ്റ്റാലിൻ റോയിയെ പുറത്താക്കി.
മുതലിയാർ 
റോയിയുടെ സിദ്ധാന്തങ്ങൾ പിന്തുടർന്നയാളാണ്,ഗോവിന്ദന് ജോലി വാങ്ങിക്കൊടുത്ത മുതലിയാർ എന്ന് നാം കണ്ടു.മുതലിയാർ അംഗമായ ജസ്റ്റിസ് പാർട്ടി,1916 നവംബർ 20 ന് തുടങ്ങിയത്,സി നടേശ മുതലിയാരും ടി എം നായരും പി ത്യാഗരായ ചെട്ടിയും ചേർന്നായിരുന്നു.ടി എം നായർ എന്നാൽ,പാലക്കാട് തരവത്ത് മാധവൻ നായർ.ഇദ്ദേഹത്തിൻറെ കുടുംബത്തിൽപ്പെട്ട തരവത്ത് അമ്മാളു അമ്മയുടെ വീട്ടിലാണ്,അശ്ലീല പത്രപ്രവർത്തനത്തിന് പുറത്താക്കപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ള താമസിച്ചത്.പിള്ളയ്ക്ക് വേണ്ടി മദ്രാസിൽ പ്രവർത്തിച്ച ടി എം നായരുടെ ജസ്റ്റിസ് പാർട്ടി ബ്രിട്ടന് ഒപ്പമായിരുന്നു. ബ്രാഹ്മണർ അല്ലാത്തവർക്കും സർക്കാർ ജോലി വേണം എന്ന് ബ്രിട്ടന് നിവേദനം നൽകുക അല്ലാതെ അവർ ബ്രിട്ടീഷ് ഭരണത്തെ എതിർത്തില്ല.പിള്ളയും എതിർത്തില്ല.1917 മുതൽ 20 വർഷം ജസ്റ്റിസ്‌ പാർട്ടി മദ്രാസിൽ നാല് സർക്കാരുകൾ ഉണ്ടാക്കി.ആനി ബസന്റ്,ഹോം റൂൾ,ഗാന്ധി,നിസ്സഹകരണ പ്രസ്ഥാനം എന്നിവയെ പാർട്ടി എതിർത്തു.ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും എതിർത്തു.ഗോവിന്ദൻ പറ്റിയ ആളാണെന്ന് മുതലിയാർക്ക് തോന്നിയതിൽ അദ്‌ഭുതമില്ല.1937 മുതൽ ജസ്റ്റിസ് പാർട്ടി ഭരണത്തിൽ ഉണ്ടായിരുന്നില്ല.ഗോവിന്ദൻറെ ജോലി തുടക്കത്തിൽ ബ്രിട്ടീഷ് ആശയ പ്രചാരണമായിരുന്നു;തുടർന്നുള്ള ദ്രാവിഡ പ്രസ്ഥാനം,ജസ്റ്റിസ് പാർട്ടിയുടെ തുടർച്ച ആയിരുന്നു.മദ്രാസ് പത്രിക യുടെ ചുമതല ഗോവിന്ദന് ആയിരുന്നു.
ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം ഗോവിന്ദൻ കേരള ഇൻഫർമേഷൻ വകുപ്പിലേക്ക് മാറുന്നത് സഹപ്രവർത്തകൻ എ എൻ നമ്പ്യാർക്ക് ഒപ്പമാണ്.മണി മുഴങ്ങുന്നതാർക്കു വേണ്ടി,കേഴുക പ്രിയ നാടേ എന്നീ നോവലുകൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്‌ത നമ്പ്യാരെയും ഗോവിന്ദനെയും പിന്നെ കാണുന്നത്,ഇ എം എസ് സർക്കാരിന് എതിരായ അട്ടിമറി ശ്രമങ്ങളിലാണ്.ആന്ധ്രാ അരി കുംഭകോണ രേഖകൾ നമ്പ്യാർ സൂക്ഷ്‌മമായി പരിശോധിച്ച് അഴിമതി നടന്നതായി ബോധ്യപ്പെട്ടു.ഗോവിന്ദനുമായി ചേർന്ന് നമ്പ്യാർ ലഘു ലേഖ തയ്യാറാക്കി കൊൽക്കത്തയിലെ സുഹൃത്തുക്കൾക്ക് അയച്ചു.അവിടെ അച്ചടിച്ച് അനേകം കോപ്പികൾ കേരളത്തിൽ എത്തിച്ചു.ഗോവിന്ദനും നമ്പ്യാരും നോട്ടപ്പുള്ളികളായി.ഇരുവരും രാജി വച്ചു.
സി ജെ തോമസ് 
ഒരു ദിവസം പാതിരയോട് അടുത്തപ്പോൾ കുന്നൂകുഴി ഗോവിന്ദൻ കോൺട്രാക്റ്ററുടെ വീടിനു സമീപം എം ഗോവിന്ദനും നമ്പ്യാരും തന്നെ കണ്ട് ആന്ധ്രാ അരി കുംഭകോണം സംസാരിച്ചെന്ന് എ പി ഉദയഭാനു ആത്മകഥയിൽ ( എൻറെ കഥയും അൽപം,പേജ് 243 -244 ) എഴുതുന്നു.പ്രശ്‍നം നിയമസഭയിൽ ഉന്നയിക്കണമെന്നും തെളിവുകൾ നൽകാമെന്നും അവർ പറഞ്ഞു.ഊറ്റുകുഴിക്കടുത്ത് കോ ഓപ്പറേറ്റിവ് കോളജിനെതിരെ ഇരുനില കെട്ടിടത്തിന് മുകളിലാണ് ഇരുവരും താമസിച്ചിരുന്നത്.ഉദയഭാനു വിഷയം ടി ഒ  ബാവയെക്കൊണ്ട് ഉന്നയിപ്പിച്ചെന്ന് എഴുതുന്നു.അഴിമതി നടന്നു എന്ന് തന്നെയാണ്,ജസ്റ്റിസ് പി ടി രാമൻ നായർ കണ്ടെത്തിയത്.
എറണാകുളത്ത് ദീനബന്ധു പത്രാധിപർ ആയിരുന്നു,ഉദയഭാനു.കെ പി മാധവൻ നായർ,കളത്തിൽ വേലായുധൻ നായർ,പി സി ചെറിയാൻ,ജോർജ് തോമസ് കൊട്ടുകാപ്പള്ളി എന്നിവർ ചേർന്ന് തുടങ്ങിയ ഡെമോക്രാറ്റിക് പബ്ലിഷിംഗ് കമ്പനിയാണ് ദീനബന്ധു വും വീക്കിലി കേരള യും ഇറക്കിയത്.ഇംഗ്ലീഷിൽ ഇറങ്ങിയിരുന്ന വീക്കിലി കേരള യുടെ ചുമതല,പഴയ കമ്മ്യൂണിസ്റ്റ് എ കെ തമ്പിക്കായിരുന്നു.കമ്മ്യൂണിസ്റ്റ് വിരുദ്ധനായ പി കേശവദേവും ഒന്നിച്ച് 1956 ൽ ആകാശവാണിയിൽ ചേർന്ന സി ജെ തോമസ്,അവിടന്നിറങ്ങി,ദക്ഷിണ ഭാഷാ ബുക് ട്രസ്റ്റിൽ ജോലി നേടി മദ്രാസിൽ എത്തി.1949 ൽ എം ലിറ്റ് പഠിക്കാൻ മദ്രാസിൽ പോയപ്പോഴാണ് സി ജെ,ഗോവിന്ദ ശിഷ്യനായത്.പഠിക്കാൻ പറ്റാതെ സി ജെ അമേരിക്കൻ ഇൻഫർമേഷൻ സർവീസിൽ ചേർന്നു.സി ജെ ബുക് ട്രസ്റ്റ് വിട്ട് ഡെമോക്രാറ്റിക് പബ്ലിഷിംഗ് കമ്പനിയിൽ എത്തി.എം വി ദേവനും സാനുവും  പുറത്തു നിന്ന് സഹായിച്ചു.വെട്ടൂർ രാമൻ നായർ പാക്കനാർ എന്ന പേരിൽ ദീനബന്ധു വിൽ കല്ലും നെല്ലും എന്ന പംക്തി എഴുതി.സുകുമാർ അഴീക്കോടും കേശവദേവും എഴുതി.സർക്കാരിനെ താഴെയിറക്കാൻ,ലഘു ലേഖകൾ ഇറക്കി.തത്വ ചിന്ത ഗോവിന്ദനും സംസ്‌കാര പ്രസാരണി സാഹിത്യം സാനുവും സംസ്‌കാരവും നീതി ധർമവും അഴീക്കോടും ചുവന്ന ചാരന്മാർ,കൊന്നേ തീരുവോ സഖാവെ,കുംഭകോണങ്ങളുടെ കുംഭമേള,സഖാവ് ദാമോദരൻറെ സുവിശേഷം,ഒരു വേദപുസ്തകം മരണമടയുന്നു എന്നിവ സി ജെ യും എഴുതി.കെ പി എ സി ക്ക് ബദലായി,സി ജെ, ഡെമോക്രാറ്റിക് തിയറ്റേഴ്‌സ് ഉണ്ടാക്കി വിഷവൃക്ഷം കളിച്ചു.

വിമോചന സമരകാലത്തെ

നാട് ഭരിക്കാനറിയില്ലെങ്കിൽ 
താടിവടിക്കൂ നമ്പൂരി 
എന്ന മുദ്രാവാക്യം ഗോവിന്ദൻറെ സംഭാവന ആണെന്ന് പറയപ്പെടുന്നു;
തൂങ്ങിച്ചാകാൻ കയറില്ലെങ്കിൽ 
പൂണൂലില്ലേ നമ്പൂരി 
എന്ന മുദ്രാവാക്യവും ,
സസ്യശ്യാമള കേരള ഭൂവിൽ 
വി ...വി ...വിക്കൻ നമ്പൂരിക്കെന്ത് കാര്യം 
എന്നതും,
ഗൗരിച്ചോത്തിയെ മടിയിലിരുത്തി 
നാട് ഭരിക്കുന്ന നമ്പൂരി 

എന്നതും ആരുടെ സംഭാവന എന്ന് ഗവേഷണം ചെയ്‌ത്‌ നോക്കണം.അച്ഛൻ നമ്പൂരിയോട് ഗോവിന്ദന് പക  കലശലായിരുന്നല്ലോ.മദ്രാസിൽ അബ്രാഹ്മണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ ഗോവിന്ദൻ എഴുതിയ തീസിസിലും ഉപേക്ഷിച്ചു പോയ അച്ഛൻ നമ്പൂതിരിയോടുള്ള വിരോധം കാണാം -Revolt Against Brahminism is Revolt Against Imperialism ( ബ്രാഹ്മണ മേധാവിത്വത്തിന് എതിരായ കലാപം,സാമ്രാജ്യത്വത്തിന് എതിരായ കലാപമാണ് ).ഈ സിദ്ധാന്തം കാരണമാകാം,ഗോവിന്ദൻ ഇ എം എസിനെതിരെ സമരം ചെയ്‌തത്‌.വിമോചനസമര കാലത്തെ രാഷ്ട്രീയ സഖ്യത്തിൽ നിന്നാണ് ഗോവിന്ദ ഭക്ത സംഘം ഉണ്ടായത്.
ആർതർ ഹോപ് 
സ്വജീവിതത്തിൽ ഗോവിന്ദൻ സാമ്രാജ്യത്വത്തിന് എതിരെ ഒരു കലാപവും ചെയ്‌തില്ല എന്ന് മാത്രമല്ല,സാമ്രാജ്യത്വങ്ങൾക്ക് ഒപ്പം നിൽക്കുകയും ചെയ്‌തു.ദേശീയ ,മദ്രാസ് രാഷ്ട്രീയത്തിൽ ബ്രിട്ടനൊപ്പം;കേരളത്തിൽ,സി ഐ എ നടത്തിയ വിമോചന സമരത്തിനൊപ്പം.ഇ എം എസ് സർക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടപ്പോൾ,കൊൽക്കത്തയിൽ അതിനെതിരെ പ്രകടനത്തിന് ഇറങ്ങിയ സത്യജിത് റേ ഇപ്പോൾ തെളിഞ്ഞു നിൽക്കുന്നു.

ഗോവിന്ദന് ജോലി കൊടുത്ത ഗവർണർ ആർതർ ഹോപ് ( 1940 -1946 ) അഴിമതിക്കാരനായിരുന്നു.ചെറുകിട ക്രിക്കറ്റർ ആയ അയാൾ മദ്രാസ് ക്രിക്കറ്റ് ക്ലബ് ബാറിലെ സ്ഥിരക്കാരൻ ആയിരുന്നു.ആ ബിൽ അയാൾ അടച്ചു തീർത്തോ എന്നറിയില്ല.കുതിര പന്തയത്തിൽ അയാൾക്ക് 40000 പൗണ്ട് കടം വന്നു.കടം വാങ്ങിയത് രാജകുടുംബങ്ങളിൽ നിന്നായിരുന്നു.പ്രധാനമായും കടം വാങ്ങിയത്,മധുര മിൽസിലെ ജെയിംസ് ഡോക്കിൽ നിന്ന്.ഡോക്കിന് സർ പദവിയും വായ്‌പ കൊടുത്ത മറ്റുള്ളവർക്ക് മറ്റ് ആനുകൂല്യങ്ങളും കിട്ടി.സംഗതി അങ്ങാടിപ്പാട്ടായി.ഇയാളെ മാറ്റാൻ സമ്മർദ്ദം വന്നെങ്കിലും,ഗവർണർമാർ നിയമത്തിന് അതീതരാണെന്ന വ്യവസ്ഥ അതിന് തടസ്സമായി.ഇന്ത്യൻ കാലാവസ്ഥയിൽ ബ്രിട്ടീഷുകാർക്ക് വരുന്ന neurasthenia തനിക്കുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അയാൾ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടു.ഇയാൾക്ക് റെഡ് ക്രോസിനായി കൊടുത്ത പണം ഇയാൾ കൈമാറിയില്ലെന്ന് പിൻഗാമി സർ അർച്ചിബാൾഡ് നൈ കണ്ടെത്തി.ഈ പണത്തിൻറെ വലിയ ഭാഗം പൊതു ഖജനാവിൽ നിന്നെടുത്ത് തിരിച്ചടച്ച് പ്രധാനമന്ത്രി ക്ലെമൻറ് ആറ്റ്ലി സംഭവം ഒതുക്കി.2019 മാർച്ച് 16 നാണ് ലണ്ടൻ ടൈംസ് ഇത് റിപ്പോർട്ട് ചെയ്‌തത്‌.

See https://hamletram.blogspot.com/2019/07/blog-post_18.html





.



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...