Thursday 7 May 2020

In Defence of Manu Statue in Rajasthan High Court

Manu Statue Should be There in All Courts

There was an article in Live Law,titled,Caste and The Statue of Manu in Rajasthan High Court,written by Anurag Bhaskar,who is said to be a law lecturer.The  article argued that the statue of Manu should be removed from the Rajasthan High Court premises.

The statue of Manu in the premises of Rajasthan High Court's Jaipur bench— according to Hindu mythology, the progenitor of mankind and the author of the Manusmriti, which codifies the rights and duties of various social groups — has seen its share of skirmishes. On October 8, 2018, two women from Aurangabad in Maharashtra — Sheela Bai Pawar, 35, and Kanta Ramesh Ahire, 32 — were arrested along with their associate Dawood Shakeel Sheikh, 30, for smearing it with black paint.  

The two were taken into custody and booked under sections of the Indian Penal Code for hurting religious sentiments, among other charges. They were then sent to Jaipur Central jail, 5 kilometres away, before being granted bail on October 22.
Pawar, Ahire and Sheikh are members of the Republican Party of India-Kharat, a breakaway faction of the Republican Party of India (Athawale).
That day, one of the two sari-clad women clambered on to the statue’s pedestal with a can of black paint, stretched out her arms and sprayed all over Manu’s torso. The other woman, standing on the ground, aimed for Manu’s legs.
Yogesh Salve, another member of the RPI-Kharat who accompanied the two women and Sheikh to Jaipur, asked then:"How can one expect justice if the statue of Manu, a person whose views on women and Dalits were discriminatory, is placed in the court?"
For the past three decades, though it was never formally inaugurated, this statue of Manu has seen several battles — big and small, in courts and outside.
It all began on February 10, 1989, when Padam Kumar Jain, then president of the Rajasthan Higher Judicial Officers’ Association, wrote a letter to then chief justice N M Kasliwal, asking for permission to install a Manu idol on the court premises as part of a “beautification project”. The permission was granted on March 3.
Sandeep Sumahendra, son of the late Sumahendra Sharma, the Rajasthani artiste who worked on the statue, says, “It took my father around two and a half months to build the statue. Until then, there was no other Manu statue, so nobody had any idea what Manu looked like. My father designed it on the basis of his imagination and after reading Manu’s works. Like many of my father’s works on display in Jaipur, including one of Lady Justice at the district and sessions court, this Manu statue is made of cement.”
Sumahendra, who was a student then, remembers how the statue was jinxed from the start. “On the day of the planned inauguration, a large crowd had gathered inside the campus. I remember making a hurried exit with my father as we didn’t want to be part of any controversy. Then acting chief justice Milap Chand Jain was supposed to inaugurate the statue, but it was never done.On July 28, 1989, in a full court meeting of the Rajasthan High Court, the judges unanimously decided that the statue would be removed. But just as it was about to taken down, VHP leader Acharya Dharmendra and others filed a PIL against the move.
“Hate was brought to India by the British, along with Islamic and Communist ideology. There is no mention of hate and discrimination in the philosophy of Manu, and therefore, the burning of Manusmriti is like setting fire to all of humanity,” said Dharmendra.
“It was a great idea to have a Manu statue inside the High Court as he was the first person anywhere in the world to draft a law. Those who oppose him are ignorant of Manu’s philosophy. He never mentions the word ‘Dalit’ anywhere,” he added.
Vibhutibhushan Sharma, former president of the Rajasthan High Court Bar Association who was later made a member of the manifesto committee of the Congress for the Rajasthan elections, said, “When the statue of Manu was installed in the High Court, it wasn’t for any particular caste. Manu is regarded as the first person to have come up with a written law. If there is any downside to that law, it is open to amendments as is done in our Constitution. The statue shouldn’t be associated with any caste.”
In August 1989, while hearing Dharmendra’s petition, the High Court stayed the removal of the statue and ordered that future hearings will be before a bench of more than two judges, including the chief justice.
image.png
That’s where the matter lies now. Many in judicial circles refer to the case as the oldest writ petition pending in the High Court.
“Throughout the 1990s and the 2000s, Dalit leaders such as Kanshi Ram and Ramdas Athawale came to Jaipur and protested against the statue.
A K Jain, who appeared as a lawyer for Dalit groups during the last hearing of the case in 2015, recounts the commotion that day. “The court was more of a battleground. Almost 300 to 400 Brahmin lawyers, including office bearers of different bar associations of Jaipur, got together. As I started reading lines from the Manusmriti that are offensive to Dalits, these lawyers started protesting and we were hardly able to speak,” said Jain.
That was the last time this writ was listed for hearing.
Ambedkar had burned Manusmriti in 1927.
The statue of Manu is there as the first codifier of Hindu law,which is part of Indian culture.Ma nu has always criticised by feminist groups,for the statement,Na Sthree Swathanthryam Arhathi ( The woman desn't deserve Fredom).
There had been such contextual statements gainst women by great writers in the world,including Plato,Aristotle,Shakespeare to Sri Narayana Guru and Changampuzha Krishna Pillai in Southern India.European culture abound in statements against slaves and women.In the Sivasathakam of Narayana Guru,there are atleast 20 slokas that can be termed anti women.He has said women are there to attract and destroy men.Changampuzha wrote,women are the roots of gloabal calamity and the hell of fire.
Aristotle said,"Man is to woman is,Master is to Slave".
There is no role for women in Plato's Republic.
  It is notorious that Athens in the fifth and fourth centuries SC combined pride in its democratic institutions with slave ownership and male dominance. In general, these latter institutions were matter neither for pride nor for apology. They were taken for granted. Both were indeed ubiquitous in the world the Athenians knew. It is also notorious that Aristotle was an apologist of both slavery and male supremacy. 
  Aristotle says that if there are whole nations of natural masters and other nations of natural slaves, slave wars are justified. This, he says, is what explains the claim by the Greek poets that "Greeks should not enslave Greeks”— they think Greeks should enslave barbarians, who are natural slaves ( Politics) .
In Politics,Chapter 12, after the discussion of business expertise has been completed, Aristotle returns to the subject of household rule, and takes up the question of the proper forms of rule over women and children. As with the master’s rule over the slave, and humanity’s rule over plants and other animals, Aristotle defines these kinds of rule in terms of natural hierarchies: “[T]he male, unless constituted in some respect contrary to nature, is by nature more expert at leading than the female, and the elder and complete than the younger and incomplete”. 
This means that it is natural for the male to rule: “[T]he relation of male to female is by nature a relation of superior to inferior and ruler to ruled” . And just as with the rule of the master over the slave, the difference here is one of reason: “The slave is wholly lacking the deliberative element; the female has it but it lacks authority; the child has it but it is incomplete”.
Aristotle places the rule of male over female in the household in the context of the husband over the wife.Female children who had not yet been married would have been ruled by their father. Marriage for girls in Athens typically took place at the age of thirteen or fourteen.  
It had also been the case in Manu's India-females were married early,and were ruled by men.Aristotle gave women no role in politics.
Aristotle has very little to say about what women’s virtues look like, how they are to be achieved, or how women should be educated. But it is clear that Aristotle believes that as with the master’s superiority to the slave, the man’s superiority to a woman is dictated by nature and cannot be overcome by human laws, customs, or beliefs.  
Shakespeare in Hamlet said,Frailty,thy name is Woman!
Swadessbhimani Ramakrishna Pillai,an Editor in Kerala in the 1910-1912 period had wrote an editorial which said the dalits doesn't have the right to study alongwith the Hindu elite in the same class room,since their brain hasn't developed to match the elite.The dalits are just buffaloes in comparison with the elite,who are horses,he wrote.But Pillai is in the good books the Marxists and pseudo secularists,becuase he wrote a pamphlet on Marx,in 1912 which was actually a copy of Lala Hardayal's article,which was published in the Modern Revciew,four months ago.
Pillai's statue is still there in the Kerala capital.
Since Manu is the first law giver,his statue should be there,not only in the court premises of Rajasthan,it should be there in all the court premises in India.
If you want to remove it you can-but remove statues of Aristotle,Plato,Shakespeare and the like before you do it;burn their books,while you burn Manusmrithi.

Monday 6 January 2020

ഋഗ്വേദത്തിലെ യഹോവ

വേദം, ക്രിസ്തു മത ഉറവിടം 

ബ്രഹാമിൻറെയും സന്തതികളുടെയും പൈതൃക ദൈവമാണ് യഹോവ-ജൂതരുടെയും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൊതു പൈതൃകമാണ്, അത്.

മോസസ് 

എന്നാൽ, യഹോവ ഋഗ്വേദത്തിലുണ്ട്. അവരുടെ ദൈവം ഇവിടന്ന് പോയതാണ്. ഋഗ്വേദത്തിലെ 1028 മന്ത്രങ്ങളിൽ  33 എണ്ണത്തിലായി 41 തവണ 'യഹ്‌വ്' ശബ്ദം വരുന്നു. ഒന്നാം മണ്ഡലത്തിലെ അഞ്ച്. രണ്ടിലെ രണ്ട്, മൂന്നിലെ ഒൻപത്, നാലിലെ അഞ്ച്, അഞ്ചിലെ അഞ്ച്, ആറിലെ ഒൻപത്, ഏഴിലെ നാല്, എട്ടിലെ രണ്ട്, ഒമ്പതിലെ മൂന്ന്, പത്തിലെ അഞ്ച് എന്നിവയിലാണ് ഇവ. ഇതിൽ പുരുഷ രൂപമായ യഹ്‌വ 21 തവണയും സ്ത്രീ ശബ്ദമായ യഹ്‌വി 20 തവണയും വരുന്നു. 16 വീതം മന്ത്രങ്ങളിൽ യഹ്‌വയും യഹ്‌വിയും ഒന്നിൽ രണ്ടും. അഗ്‌നി, ഇന്ദ്രൻ, സോമ, അശ്വിന ദേവകളെയാണ് ഇത് കുറിക്കുന്നത്. പ്രപഞ്ചത്തെ ചലനാത്മകമാക്കുന്ന ശക്തിയാണ് വിവക്ഷ. വേദത്തിൽ ഇത് ബ്രഹ്മം ആണല്ലോ.

ബൈബിൾ പഴയ നിയമത്തിൽ യഹോവ ദൈവമാണ്. ക്രിസ്തുവിന് മുൻപ് 830 മുതൽ ഇത് ലിഖിതങ്ങളിലുണ്ട്. ഹീബ്രുവിലെ ഈ ശബ്ദത്തിൻറെ മൂലം അജ്ഞാതമാണ്. പണ്ഡിതർ പറയുന്നത് ഇത് ഇസ്രയേലിന് പുറത്തു നിന്നാകാം എന്നാണ്. അരമയിക്, അറബിക്, ഈജിപ്ഷ്യൻ ഭാഷകളിൽ മൂലം അന്വേഷിച്ചു. ബൈബിളിലെ അർത്ഥത്തോട് സാമ്യമുള്ള സംസ്കൃത മൂലം ആരും അന്വേഷിച്ചില്ല. അബ്രഹാമും മോസസും (മോശെ) ദൈവത്തെ യഹോവ എന്ന് വിളിച്ചതിന് കാരണം കാണും. ഹീബ്രുവിൽ നിന്ന് അത് കിട്ടില്ല. ഈജിപ്ഷ്യൻ സംസ്കാരവും വേദ സംസ്കാരവും ബന്ധപ്പെട്ടു കിടക്കുകയാൽ അതിൽ വേണം അന്വേഷിക്കാൻ.

ഋഗ്വേദത്തിൽ 21 തവണയും യഹ്‌വ എന്ന് പറയുന്നത് അഗ്നിക്കാണ്. എഴുത്തിലെ സൈന്ധവ ആശയങ്ങൾ സിറിയയിലെ പ്രാക്തന മിത്താനി രാജഭരണം വഴി ക്രിസ്‌തുവിന് മുൻപത്തെ രണ്ടു സഹസ്രാബ്ദങ്ങളെ സ്വാധീനിച്ചിരിക്കാം. യഹ്‌വ ലോകത്തെ ചലനാത്മകമാക്കുന്ന ശക്തി എന്ന നിലയിൽ വേദത്തിൽ അഗ്നി മാത്രമല്ല, ദേവലോകവും പ്രഭാത, പ്രദോഷ സന്ധ്യകളുമൊക്കെയാണ്. കൽദായ യഹ്‌വെയും വേദ യഹ്‌വയും തന്നെയാണ്, യഹോവ.

മോസസ് ഇത് കൽദായക്കാരിൽ നിന്ന് സ്വീകരിച്ചിരിക്കാം. എന്നാൽ മൂലം അവിടെയല്ല. കാരണം കൽദായ ഭാഷയിൽ ഇതിന് സംസ്കൃതത്തിൽ ഉള്ളത്ര അർത്ഥ കൽപ്പനകളില്ല.

'യാഹ്‌വ ഇതി മഹതോ നാമധേയം' എന്ന് 'യാസ്ക നിരുക്തം' 8 .8. മഹത് എന്നാൽ പ്രപഞ്ച മനസ്സ് അഥവാ ബ്രഹ്മം.

ഋഗ്വേദത്തിലെ 'ഐതരേയ ബ്രാഹ്മണ'ത്തിൽ ( ii .1 ), ദൈവത്തിൻറെ യജ്ഞാചാര്യനാണ്, യഹ്‌വ.

യഹ്‌വ, ജോവ്‌, ജുപിറ്റർ, മലേക്, എൽ, ബെൽ, ഇയാവോ, അല്ലാഹു തുടങ്ങിയവ എല്ലാം പരസ്പര ബന്ധിതങ്ങളാണ്. അഗ്നി ആരാധകരെല്ലാം യഹോവയെ ആരാധിച്ചു. ബ്രഹ്മി ലിപിയും പ്രാചീന സെമിറ്റിക് ലിപിയും സാമ്യമുള്ളതാണ്. സംസ്കൃത നാമങ്ങളുള്ള സൈന്ധവ രാജ വംശങ്ങൾ ക്രിസ്തുവിന് മുൻപ് രണ്ടാം സഹസ്രാബ്ദത്തിൽ പശ്ചിമേഷ്യയിൽ അറിയപ്പെട്ടിരുന്നു. ജൂതരും ഫിനിഷ്യരുമായി അടുപ്പമുള്ള ഉഗറി തിക്കുകൾക്കും വേദത്തിലെപ്പോലെ 33 ദൈവങ്ങൾ ഉണ്ടായിരുന്നു.

മോസസ് 

മോസസിന് രഹസ്യമായിക്കിട്ടിയ ഈശ്വര നാമമാണ്, യഹോവ. മോസസ് കൽദായക്കാരനാണ് എന്ന് ജർമൻ അസിറിയോളജിസ്റ്റ് ഫ്രഡറിക് ഡെലീഷ് (Friedrich Delitzsch 1850 –  1922) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാഹ്‌വെ എന്നാണ് അവിടെ ഉച്ചാരണം, യഹോവ എന്നല്ല. ഇപ്പോൾ ബൈബിൾ നിഘണ്ടുക്കൾ തയ്യാറാക്കുന്നവർ ഇത് സ്വീകരിക്കുന്നു. കൽദായയിൽ നിന്ന് മൂലം തേടി പിന്നോട്ട് പോയാൽ വേദത്തിൽ എത്തും.


ബൈബിളിൽ ദൈവത്തിൻറെ പുത്രരായി ഇസ്രയേൽ ജനത്തെ നയിച്ച മോസസും അഹറോനും സിനായ് പർവതത്തിന്റെ ചുവട്ടിലെത്തി. മലയിലേക്ക് കയറിപ്പോയ മോസസ് പത്തു കൽപ്പനകളുമായി വൈകിയാണ് തിരിച്ചു വന്നത്. അപ്പോൾ, അദ്ദേഹം നയിച്ചു കൊണ്ട് വന്ന ജനം അന്ധവിശ്വാസികളായി തീർന്നിരുന്നു. മോസസ് ദുഃഖിതനായി വീണ്ടും മലമുകളിലേക്ക് കയറിപ്പോയി. ആ യാത്രയിൽ തേനും പാലും ഒഴുകുന്ന പിതൃഭൂമിയിൽ അദ്ദേഹം എത്തിയിരിക്കാം -അത് ജമ്മു കശ്‍മീർ ആണെന്ന് വിശ്വാസമുണ്ട്. കശ്‍മീരിൽ മോസസിൻറെ കബറിടമുണ്ടെന്ന് ഹോൾഗർ കെർസ്റ്റൻ Jesus Lived in India എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. അവിടെ അദ്ദേഹത്തിൻറെ വടിയുണ്ട്. അതിനടുത്ത്, അദ്ദേഹം വ്യായാമത്തിന് ഉപയോഗിച്ചിരുന്ന വലിയ ഉരുളൻ ശിലയുമുണ്ട്.

മോസസിൻറെ പൂർവ പിതാമഹൻ നോഹ വെള്ളപ്പൊക്കം ശമിച്ച്‌ പെട്ടകം അടുപ്പിച്ച സ്ഥലം കശ്‍മീർ ആണെന്നും കരുതുന്നു. അവിടെ മലയിടുക്കിൽ പ്രളയാനന്തരം 14 മീറ്റർ കനത്തിൽ എക്കൽ അടിഞ്ഞെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അത്ര മാത്രം ബ്രഹ്മാണ്ഡ പ്രളയമായിരുന്നു, അത്. അമർ നാഥ് യാത്ര പഹൽഗാം, ശേഷനാഗ് വഴി ട്രെക്കിങ് ആകുമ്പോൾ നാലാം ക്യാമ്പ് ആകുന്ന പഞ്ചതരണിക്ക് മുൻപ് ഒരു വൻ വിസ്തൃത പ്രദേശം കാണാം. ഈ പീഠഭൂമി മോസസിൻറെയോ മറ്റോ കാലത്തെ അതിവൃഷ്ടി കൊണ്ട് മല തൂർന്ന്, മലയിടുക്ക് മണലും ചെളിയും കൊണ്ട് നിറഞ്ഞ് നിരന്നതാകാം. ഇസ്രയേൽ ജനത്തിൻറെ പിതൃഭൂമി കശ്‍മീർ എന്ന് അർത്ഥം.

ഫ്രഡറിക് ഡെലീഷ് ലൂഥറൻ ദൈവശാസ്ത്രജ്ഞൻ ഫ്രാൻസ് ഡെലീഷിന്റെ മകനായിരുന്നു. ലീപ്‌സിഗിൽ സെമിറ്റിക് ഭാഷകൾ, അസിറിയോളജി എന്നിവയുടെ പ്രൊഫസറായിരുന്ന അദ്ദേഹം ജർമ്മൻ ഓറിയന്റൽ സൊസൈറ്റി സഹ സംഘാടകനും റോയൽ മ്യൂസിയം നിയർ ഈസ്റ്റേൺ വിഭാഗം ഡയറക്ടറും ആയിരുന്നു.

പ്രാചീന മധ്യ പൂർവ ഭാഷകളിൽ പ്രാവീണ്യം നേടിയ ഡെലീഷ് അസീറിയൻ ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവയിൽ ധാരാളം എഴുതി. ബൈബിൾ പഴയ നിയമത്തിൻറെ ഖണ്ഡന വിമർശം ശ്രദ്ധ നേടി. Babel and Bible എന്ന വിഷയത്തിൽ 1912 ൽ നടത്തിയ കോളിളക്കം സൃഷ്‌ടിച്ച പ്രഭാഷണത്തിൽ, പഴയ ബാബിലോണിയൻ കഥകളിൽ നിന്ന് കടം കൊണ്ടതാണ് പല പഴയ നിയമ കഥകളും എന്ന് അദ്ദേഹം സമർത്ഥിച്ചു. ഉൽപത്തി പുസ്തകത്തിലെ സൃഷ്ടി, പ്രളയ കഥകൾ ഉദാഹരിച്ചു. 1920 കളിൽ, ബൈബിൾ വിമർശം, The Great Deception (മഹത്തായ വഞ്ചന) എന്ന ശീർഷകത്തിൽ രണ്ടു ഭാഗങ്ങളായി ഇറക്കി. പഴയ നിയമത്തിലെ സങ്കീർത്തനങ്ങൾ, പ്രവാചകർ,കാനാൻ അധിനിവേശം തുടങ്ങിയവ ഇതിൽ വിമർശിക്കപ്പെട്ടു. ഹീബ്രൂ ബൈബിളിൻറെ ചരിത്രപരമായ കൃത്യത ചോദ്യം ചെയ്തു. അതിലെ കാക്കത്തൊള്ളായിരം അധാർമ്മിക അവിഹിത ബന്ധങ്ങൾ എടുത്തു കാട്ടി.

ഡെലീഷ് 

ആദ്യ ബാബിലോണിയൻ പേരുകളിൽ യഹ്‌വ കാണാമെന്ന് ഫ്രഡറിക് ഡെലീഷ് പറയുന്നു. യാഹ്‌വെ യാഹ്‌വ ആയി പരിണമിക്കുകയാണ്. അതിനാൽ അത് മൂല രൂപമല്ല. ആര്യ രൂപമായ യാഹ്‌വെ ബാബിലോണിയക്കാരും ജൂതരും സാമ്യം കൊണ്ട് സ്വീകരിച്ചത് ആകാം. ഇരുവരും ദൈവത്തിന് യാഹു എന്നാണ് അത് വരെ പറഞ്ഞിരുന്നത്. ഇത് 'ഇലു' വിന് പര്യായമാണ്. ജൂത / ക്രിസ്ത്യൻ ദൈവം, ഹീബ്രുവിൽ യഹ്‌വ് ആണ് -എഴുതുമ്പോൾ യഹ്‌വെ എന്നോ യഹ്‌വ എന്നോ ആകാം. സെമിറ്റിക് ദൈവങ്ങൾക്കെല്ലാം വേദ ദൈവങ്ങളിൽ സമാന്തരങ്ങളുണ്ട്. യാം, യമ ആകാം. ജല ജന്യൻ (ഋഗ്വേദം 10 .10 .4 ). മോട്, മൃത്യു ആകാം. ഇള, രണ്ടിലും അഗ്നി തന്നെ. യഹ്‌വ, ഋഗ്വേദത്തിൽ, ശുഭം എന്നതിന് പകരമായ ശിവ ആകാം. അത് തുടർന്ന് രുദ്ര എന്നാകുന്നു.

ഇള, യഹ്‌വ എന്നിവ സെമിറ്റിക് എൽ, യഹോവ എന്നിവ ആകുന്നത് ആകസ്മികമല്ല. ഇവ രണ്ടും വേദ കാലത്തേതായതിനാൽ ഇന്ത്യയിൽ ഇന്ന് പരക്കെ അറിയുന്നില്ല. ദൈവം വാക്കുകൾക്ക് അപ്പുറമായതിനാൽ നാമ രൂപങ്ങൾ പലതാകാം. യഹ്‌വ,യഹ്‌വെ എന്നിവ ഒന്നായതിനാൽ, അബ്രഹാമിക, ക്രിസ്ത്യൻ പൈതൃക ഉറവിടം, വേദങ്ങൾ ആകുന്നു.

എന്താണ് ഉഗറിതിക്ക് ?

വടക്കു പടിഞ്ഞാറൻ സെമിറ്റിക് മൃത ഭാഷയാണ്, അത്. അമോറിറ്റ് ഗോത്ര വർഗക്കാർ വെങ്കല യുഗത്തിൽ സംസാരിച്ചിരുന്ന ഭാഷ. സിറിയയിൽ ഇന്നത്തെ റാസ് ഷിംറ പഴയ മൃത നഗരം ഉഗറിത്. ഇവിടന്ന് ഫ്രഞ്ച് പുരാവസ്തു ഗവേഷകർക്ക് 1929 ൽ ഈ ഭാഷയിലെ ചില പാഠങ്ങൾ കിട്ടി. ഹീബ്രു ബൈബിൾ പണ്ഡിതർ ഇത് വച്ച് പഴയ ഇസ്രയേൽ, യഹൂദിയ സംസ്കാരങ്ങൾ പഠിക്കുന്നു. ഈജിപ്ഷ്യൻ ചിത്ര ലിപികൾക്കും മെസൊപൊട്ടേമിയൻ ക്യൂനിഫോമിനും ശേഷമുള്ള ഏറ്റവും വലിയ സാഹിത്യ കണ്ടെത്തൽ ആണിത്. വടക്കു പടിഞ്ഞാറൻ സെമിറ്റിക് ഭാഷാ കുടുംബത്തിൽ ഇത് പെടുമെന്ന് പൊതു ധാരണയുണ്ട്. ഇത് പഴയ ഫിനിഷ്യൻ ഭാഷയാകാമെന്നും സ്വതന്ത്ര ഭാഷയാണെന്നും  തർക്കമുണ്ട്. ക്രിസ്തുവിന് മുൻപ് 14 -12 നൂറ്റാണ്ടുകളിലേതാണ് കണ്ടു കിട്ടിയ പാഠങ്ങൾ. ഉഗറിത് നഗരം ക്രിസ്തുവിന്'മുൻപ് ഏതാണ്ട് 1190 ൽ തകർത്തു.

ഉഗറിത് കളിമൺ ലിഖിതം 

കേരത്തിൻറെ ഇതിഹാസം, ദാനലിന്റെ ഇതിഹാസം, ബാലിന്റെ മരണം, ബാൽ അയ്യൻറെ ഐതിഹ്യം തുടങ്ങിയവ കണ്ടു കിട്ടിയ രചനകളാണ്. എസക്കിയേൽ പരാമർശിക്കുന്ന ദാനിയേലിനെ സംബന്ധിച്ച ബൈബിൾ സമസ്യ (എസക്കിയേൽ 14 :13 -16) ഇവ പരിഹരിക്കുമെന്ന് കരുതുന്നു. ഉഗറിത്, ഹീബ്രു പാഠങ്ങളിൽ, ദാനൽ ആണ്; ദാനിയേൽ അല്ല.

കാനാനിലെ ഇസ്രയേലികൾ ക്രിസ്തുവിന് മുൻപ് 18 -16 നൂറ്റാണ്ടിൽ ഈജിപ്തിലേക്ക് കുടിയേറി. നൈൽ നദീ തടത്തിൽ സ്വന്തം രാജ്യം അവർക്ക് കുറെക്കാലം ഉണ്ടായിരുന്നു. സെമിറ്റിക് അല്ലാത്ത, ഇൻഡോ ആര്യൻ ബന്ധമുള്ള ഹിസ്‌കോസ്‌ എന്നറിയപ്പെട്ട വർഗക്കാർ കുതിരപ്പുറത്ത് അധിനിവേശം നടത്തി ഈജിപ്ത് വിഷമച്ചുഴിയിൽ പെട്ട കാലമായിരുന്നു, അത്. അത് വരെ കുതിരയെ ഈജിപ്ത് കണ്ടിരുന്നില്ല. പതിയെ കുതിരകളെ സ്വന്തമാക്കി രാജ്യം വീണ്ടെടുത്ത അവർ, ഇസ്രേലികളെ പീഡിപ്പിച്ചു. അടിമകളാക്കി. ഹിസ്‌കോസുകളെപ്പറ്റി പിന്നെ ഒന്നും കേട്ടില്ല. ക്രിസ്തുവിന് മുൻപ് 12 നൂറ്റാണ്ടിനടുത്ത് മോസസ്, അടിമകളായ ഇസ്രേലികളെ ഈജിപ്തിന് പുറത്തേക്ക് നയിച്ചു -പുറപ്പാട്. ആ വഴിയിൽ യഹോവയിൽ നിന്ന്, സിനായ് മലയിൽ പത്തു കൽപനകൾ കിട്ടി. ഇത് ഐതിഹ്യമാണ്.
 
എൽ (സ്രഷ്ടാവ് ) നയിച്ച ദൈവ ശ്രേണിയിലെ താഴെയുള്ള ദൈവമായിരുന്നു, യഹോവ. ക്രിസ്തുവിന് മുൻപ് പത്താം നൂറ്റാണ്ടു മുതൽ യഹോവ മുൻ നിരയിൽ വന്നു. ഒൻപത് -എട്ട് നൂറ്റാണ്ടുകളിൽ അത് ഏക ദൈവത്വത്തിലേക്ക് എത്തി.

യഹോവയുടെ ഉറവിടം അപ്പോൾ ഈജിപ്ത് അല്ല. ക്രിസ്തുവിന് മുൻപ് മൂന്നാം സഹസ്രാബ്ദം വരെ, പുറപ്പാടിന്‌ രണ്ടായിരം വർഷം മുൻപ് വരെ അവിടെ യഹോവ ഇല്ല. ഇസ്രേലികൾ കൊണ്ട് വന്ന യഹോവയെ അവർ മടക്കി കൊണ്ട് പോയതാണോ ?

അതാണെങ്കിൽ നമ്മുടെ വേദത്തിൽ യഹോവയെ ആരാധിക്കേണ്ടതില്ല. പുറപ്പാടിന്‌ അഞ്ച് -പത്ത് നൂറ്റാണ്ട് മുൻപാണ് വേദ കാലം. വേദത്തിൽ യഹോവയുടെ നാമം ചിതറിക്കിടക്കുകയാണെങ്കിൽ, അത് പുറത്തു നിന്ന് വന്നതാണ് എന്ന് പറയാമായിരുന്നു. അത് നാമമായും കർമമായും ക്രിയയായും വിശേഷണമായും ഒക്കെ 33 തവണ വേദത്തിലുള്ളതിനാൽ, സംഭവം അതല്ല. അത്, നാനാർത്ഥങ്ങളുള്ള സംസ്കൃത ആശയമാണ്.

എപ്പോൾ?

യഹോവ എപ്പോൾ ഇസ്രയേൽ ദൈവമായി?

ഹിമയുഗത്തിന് ഒടുവിൽ, ക്രിസ്തുവിന് 12000 വർഷം മുൻപ് കൃഷി സംഘടിതമായി ആരംഭിച്ചു. ലോഹ യുഗം വന്നു.സംഘടിത നാഗരികതയും സാമൂഹിക, മത ക്രമങ്ങളുമുണ്ടായി. ഈ നാഗരികതകളിൽ ആദ്യ അഞ്ചെണ്ണം, ഈജിപ്ത്, പെറു, തെക്കൻ ഇറാഖ് അഥവാ മെസൊപൊട്ടേമിയയിലെ സുമേറിയക്കാർ, സിന്ധു നദീ തടം, ചൈനയിലെ പീത നദി. ഓരോന്നും, ക്രിസ്തുവിന് 32  മുതൽ 22 നൂറ്റാണ്ട് വരെ ആയിരം വർഷം നില നിന്നു. ഇതിൽ ഒന്നും യഹോവയും കുതിരയും ഇല്ല. പ്രകൃതി ക്ഷോഭങ്ങൾ ഈ നൈരന്തര്യത്തെ അട്ടിമറിച്ചു. പല ദിശകളിലേക്കും കുടിയേറ്റം നടന്നു. പഴയ രാജ വംശങ്ങൾ വീണു. മെസൊപൊട്ടേമിയയിൽ അക്കാദിയനായ സർഗണിന്റെ ആദ്യ സെമിറ്റിക് രാജ ഭരണം ഉണ്ടായി. അപ്പോഴും യഹോവയും കുതിരയും ഇല്ല. ക്രിസ്തുവിന് മുൻപ് രണ്ടാം സഹസ്രാബ്ദത്തിൻറെ ഉച്ച ഘട്ടത്തിൽ, അക്കാദിയന്മാർ,മെസൊപൊട്ടേമിയയിൽ വിഘടിത സെമിറ്റിക് രാജ്യങ്ങളുണ്ടാക്കി. യൂഫ്രട്ടീസ്-ടൈഗ്രിസ് സമതലത്തിന് വടക്ക് അസിറിയക്കാർ, തെക്ക് ബാബിലോണിയക്കാർ.

കുതിര വരുന്നു 

ഈ ഘട്ടത്തിലാണ്, മെസൊപൊട്ടേമിയയിലേക്കും സിറിയ -തുർക്കി അതിർത്തിയിലേക്കും ഇൻഡോ ആര്യൻ നിറമുള്ള, കുതിരയെ മെരുക്കിയ വർഗം വരുന്നത്. കുതിര, മധ്യ പൂർവ ദേശ ചരിത്രത്തെ മാറ്റി മറിച്ചു. അധിനിവേശം നടത്തിയ ഇവർ, ഫലഭൂയിഷ്ട മേഖലകളിൽ താമസം ഉറപ്പിച്ചു. പഴയ ജനം പുതിയ മേഖലകളിൽ കുടിയേറി. അധിനിവേശം നടത്തിയവർ കന്നി മണ്ണും, തുർക്കി -സിറിയ അതിരിലെ ഖാബുർ പോലെ, മധ്യ തുർക്കിയിലെ കിസിലിർമാർക്ക് പോലെ, ഉഴുതു. ക്രിസ്തുവിന് മുൻപ് 18 നൂറ്റാണ്ടായപ്പോൾ, ഇസ്രയേലികളും  കുതിരപ്പുറത്തെ ഹിസ്‌കോസുകളും ഈജിപ്തിൽ കുടിയേറുന്ന ചരിത്രം കിട്ടുന്നു. തുർക്കി -സിറിയ മേഖലയിൽ, സെമിറ്റിക് അല്ലാത്ത ഈ കുതിരക്കാർ പാർപ്പുറപ്പിക്കുന്നു. ഒരു ഇൻഡോ ആര്യൻ അധിനിവേശ ഭരണ കൂടം ഉണ്ടാകുന്നു. ഖാബുർ താഴ്വരയിലെ മിത്താനി രാജവംശമാണ് പ്രധാനം. ഇവർ സെമിറ്റിക്കോ ആര്യനോ അല്ലാത്ത ഒരു ഭാഷയിൽ ശിലാ ലിഖിതങ്ങൾ അവശേഷിപ്പിക്കുന്നു -ഹുറിയൻ.


അവരിൽ ഏറ്റവും പ്രധാനപ്പെട്ട രാജാവ്,ദശരഥൻ. വേദ ദൈവങ്ങളായ ഇന്ദ്രൻ, വരുണൻ, മിത്രൻ തുടങ്ങിയവർ,ഈ ഭരണം ഉച്ചത്തിൽ നിന്ന ബി സി 15 -13 നൂറ്റാണ്ടുകളിൽ പരാമർശിക്കപ്പെടുന്നു. മിത്താനി ഹുറിയന്മാരും വടക്ക് അനറ്റോലിയയിലെ ഹിറ്റായിറ്റുകളും തമ്മിലുള്ള ഉടമ്പടിയിൽ ഈ ദൈവങ്ങളെ സാക്ഷികളാക്കുന്നു. ഒരു അജ്ഞാത സ്ഥലത്തു നിന്ന് അനറ്റോലിയയിൽ കുടിയേറിയ ഹിറ്റായിറ്റുകൾ, ഒരു ഇൻഡോ -യൂറോപ്യൻ ഭാഷ സംസാരിച്ചിരുന്നു. ബി സി 20 നൂറ്റാണ്ടിലാണ് അവർ കുടിയേറിയത്.
സംസ്കൃതവുമായി ബന്ധമുള്ള ഭാഷ സംസാരിച്ച, കുതിരയെ മെരുക്കിയ, വേദ ദൈവങ്ങളെ ആരാധിച്ച ഒരു കൂട്ടം മധ്യ പൂർവ ദേശത്ത് ബി സി 20 നൂറ്റാണ്ടു മുതൽ സ്വാധീനം ഉറപ്പിച്ചു എന്നർത്ഥം. അവർ വേദത്തെ ആരാധിച്ചെങ്കിൽ, യഹോവയെയും ആരാധിച്ചു.

എന്നാൽ, ഈ കുടിയേറ്റക്കാർ ഇന്ത്യ ഒഴിച്ച് എവിടന്നുമാകാം എന്ന മട്ടിലാണ്, എ ഡി 19 നൂറ്റാണ്ടു മുതൽ മാക്സ് മുള്ളർ തുടങ്ങിയ ഇൻഡോളജിസ്റ്റുകളുടെ സൈദ്ധാന്തിക യാത്ര. ഈ കുടിയേറ്റക്കാർ, പ്രകൃതി ക്ഷോഭങ്ങളാൽ ഇന്ത്യ വിട്ടവർ ആകാമല്ലോ. അഗ്നിയെ ആരാധിച്ച, സംസ്കൃതം സംസാരിച്ച, ഭാരതീയ നാമങ്ങളുള്ള മനുഷ്യർ വേറെ എവിടന്നാണ് ?

നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, അവർ മധ്യ പൂർവ ദേശത്തും തുർക്കിയിലും പടർന്നു. കുതിരയെ മെരുക്കിയവരുമായി ലയിച്ചു. ഖാബുറിലും കിസിലിർമാർക്കിലും മാത്രമല്ല, ഇസ്രയേലിലും ഈജിപ്തിലും എത്തി. കുതിരയുടെ കരുത്ത് അധിനിവേശത്തെ സഹായിച്ചു. കുതിരയുമായി കുറേപ്പേർ ഉപ ഭൂഖണ്ഡത്തിലേക്ക് തിരിച്ചു വന്നിരിക്കാം. വടക്കൻ ചൈനയിൽ നിന്ന് ബി സി രണ്ടാം നൂറ്റാണ്ടിൽ പുറത്താക്കപ്പെട്ട യൂ ചി വർഗം നടത്തിയ കുടിയേറ്റം, ബാക്ട്രിയറിലും ശാഖന്മാരിലും ഗംഗാ സമതലത്തിലും അട്ടിമറികൾ സൃഷ്ടിച്ചത് സമാന്തരമായി ഓർക്കാം. പട്ട്, പല വ്യഞ്ജന പാതയിൽ ഇത് സമൃദ്ധി കൊണ്ട് വന്നു. ഇത് കുശാന സാമ്രാജ്യം സൃഷ്ടിച്ചു; ഭാരതീയതയെ മഹത്താക്കിയ ഗുപ്ത സാമ്രാജ്യത്തിന് വഴി വച്ചു. ഇവിടെ പറഞ്ഞ അങ്ങോട്ടുള്ള കുടിയേറ്റം അംഗീകരിച്ചാൽ, സൈന്ധവ നാഗരികതയുടെ നാശത്തിനും സംസ്കൃതവും പ്രാചീന ഗ്രീക്കും തമ്മിലുള്ള ബന്ധത്തിനും കാരണമായി.

പറഞ്ഞതിൻറെ ഉള്ളടക്കം ഇതാണ് -യഹോവയുടെ ഏറ്റവും പഴയ പരാമർശം ഋഗ്വേദത്തിലാണ്; മറ്റ് തെളിവുകളെക്കാൾ വേദം ഒരു സഹസ്രാബ്ദമെങ്കിലും മുന്നിലാണ്.

അബ്രഹാമിക മതക്കാരും മാക്സ് മുള്ളറും ഇത് അംഗീകരിച്ചില്ലെങ്കിൽ അതിന് കാരണം, ആ മതങ്ങൾ ഏക ദൈവത്തിൽ അധിഷ്ഠിതമാണ് എന്നതായിരിക്കും. വേദത്തിൽ, ഹിന്ദുവിന് ദൈവത്തിൻറെ സഹസ്ര നാമങ്ങളിൽ ഒന്ന് മാത്രമാണ്, യഹോവ. മണൽ തരി മുതൽ ദൈവം വരെയുള്ള പ്രപഞ്ച സത്യത്തിൻറെ ഏകാവിഷ്കാരം. ഭാരതീയതയിൽ ഏകം എന്നാൽ കേവലം (Absolute) ആണ്; ഒന്ന് എന്നല്ല ആ വാക്കിൻറെ അർത്ഥം. ആ ഏകമാണ്, ബ്രഹ്മം. അബ്രഹാമിക മതങ്ങളിൽ, ബഹുസ്വരതയില്ല; ഏക ദൈവമേയുള്ളു. അതിൽ നിന്നാണ് ഏകാധിപത്യം വരുന്നത്. ഫാഷിസവും നാസിസവും മാർക്സിസവും വന്നത്. അവിടെ യഹോവ ക്രുദ്ധ ദൈവമാണ്; മനുഷ്യനെ ശിക്ഷിക്കുകയും അക്രമം ഉപദേശിക്കുകയും ചെയ്യുന്ന ദൈവം. യേശു തന്നെ,"നീ മേലങ്കി വിറ്റും വാൾ വാങ്ങുക " ( ലൂക്കോസ് 22:36 -38 ) എന്ന് അവസാനത്തെ അത്താഴ നേരത്ത് പറയുകയുണ്ടായി.



© Ramachandran 







Thursday 2 January 2020

Will The Real Kemal Pasha Stand Up?

Can He Interpret Quran Differently?

Like all Malayalis,I heard the name of Justice Kemal Pasha for the first time after his verdict against K M Mani.Mani had to resign.

In the judgement Kemal Pasha quoted the old saying,"Caesar's Wife Must Be Above Suspicion," if I remembers right.

It means,People associated with public figures must not be suspected of being a part of any wrongdoing.
This phrase comes directly from a story about the Roman ruler Julius Caesar.  A man named Publius Clodius Pulcher sneaked into a party with the intention of seducing Caesar’s wife, Pompeia. This led to Publius’s arrest and trial.After the trial, Caesar divorced Pompeia. When people questioned what this might have had to do with the trial of Publius, Caesar said,“My wife ought not even to be under suspicion.”
Because Pompeia was under suspicion of illicit behavior, Caesar felt that he had to divorce her to protect his dignity.
Caesar married Pompeia in 67 BC, after he had served as quaestor in Hispania, his first wife Cornelia having died in 69 BC. Caesar was the nephew of Gaius Marius, and Cornelia had been the daughter of Lucius Cornelius Cinna so that they were related to both the leaders of the losing populares side in the civil war of the 80s BC.
In 63 BC Caesar was elected to the position of the Pontifex Maximus, the chief priest of the Roman state religion, which came with an official residence on the Via Sacra. In 62 BC Pompeia hosted the festival of the Bona Dea ("good goddess"), which no man was permitted to attend, in this house. However a young patrician named Publius Clodius Pulcher managed to gain admittance disguised as a woman, apparently for the purpose of seducing Pompeia. He was caught and prosecuted for sacrilege. Caesar gave no evidence against Clodius at his trial, and he was acquitted. Nevertheless, Caesar divorced Pompeia, saying that "my wife ought not even to be under suspicion". This gave rise to a proverb, sometimes expressed: "Caesar's wife must be above suspicion".

At the time of the Mani judgement,I felt that this maxim Mr Pasha used  has a gender bias.My feeling is that not only Caesar's wife,but Caesar himself should be above suspicion.If the male is above suspicion,the wife gets exonerated naturally.

The Judge then was not above suspicion.The Muslim judge in the High Court who exonerated Pinarayi Vijayan in the Lavalin case was not above suspicion.

Now,we have Kemal Pasha's speech in Saudi Arabia,in which he advocates interpreting Quran in Muslim countries and in pluralistic countries like India differently.

He says:"The Quran should be interpreted here ( Saudi) and India differently.It should be interpreted differently in a pluralistic country,without sacrificing its principles.That interpretation should have general acceptance.The word Kafir ( infidel ) has bad connotations as far as other believers are concerned. Quran says,' you believe in yours,I believe in mine'.This is a great idea.It endorses all religions."

Kemal Pasha further states:"This is a Muslim country.The interpretation should be different in a democratic country".

Mr Pasha is wrong."You have your own religion,I have mine" is not what the prophet said.He said,"kill the infidels".Swami Vivekananda has quoted this.An ideology that preaches killing is not a sane one.He is the only prophet who has killed people.It is an ideology of Himsa,whereas India has taught the world Ahimsa.

Islam the world over is spreading Himsa. It is killing its own people.No one has taken cudgels to destroy Islam.Islam will be destroyed by itself.

If I am not mistaken,Kemal Pasha enrolled as an Advocate in 1979 and started practice in the same year at Kollam with Advocate P. Vijayaraghavan.a tolerant Hindu. Hence he shows some specks of secularism,while remaining a fanatic at heart.

Quran is not a text which can be interpreted in different ways,as Mr Pasha wishes,because it advocates monism. Has he ever seen a Marxist interpretation of that text,even from Irfan Habib?

No.Politicians use only the fanaticism,ingrained in that text.

So,where does Mr Pasha stand? In the secular or fanatic space?





Wednesday 25 December 2019

മാർക്സിന്റെ മക്കളുടെ ആത്മഹത്യ

ഭർത്താവ് ലഫാർഗും കൂടെ മരിച്ചു 

കാൾ മാർക്സിന്റെ രണ്ടാമത്തെ മകൾ ലോറയും ഭർത്താവ് പോൾ ലഫാർഗും ഇനി പ്രസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെന്ന കുറിപ്പ് എഴുതി വച്ചിട്ടാണ് 1911 നവംബർ 25 ന് ആത്മഹത്യ ചെയ്തത്.മാർക്സിന്റെ ഇളയ മകൾ ഏലിയനോർ 1898 ൽ ആത്മഹത്യ ചെയ്തത്,ഭർത്താവിൻറെ പരസ്ത്രീ ബന്ധം കാരണമായിരുന്നു.മാർക്സിന്റെ മൂത്ത മകൾ ജെന്നി കരോലിൻ 38 വയസിൽ കാൻസർ ബാധിച്ചു മരിച്ചു.

ആത്മഹത്യ ചെയ്യുമ്പോൾ,ലോറയ്ക്ക് 66;ലഫാർഗിന് 69.ഇതായിരുന്നു,ലഫാർഗ് എഴുതിയ കുറിപ്പ്:

"ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഞാൻ,ദയാരഹിതമായ വാർധക്യത്തിന് മുന്നിൽ ജീവിതം അവസാനിപ്പിക്കുന്നു.ഒന്നിന് പിന്നാലെ ഒന്നായി അത് എൻറെ ആഹ്ലാദങ്ങൾ കവർന്നെടുത്തു.ശാരീരിക,മാനസിക ശാക്തിയെ ക്ഷയിപ്പിക്കുന്നു.എന്നെ തളർത്തിയും ഇച്ഛാശക്തിയെ തകർത്തും അത് എന്നെ എനിക്കും മറ്റുള്ളവർക്കും ബാധ്യതയാക്കും.കുറച്ചു വർഷമായി 70 നപ്പുറം ജീവിക്കില്ലെന്ന് തീരുമാനിച്ച് ജീവിതം വെടിയാനുള്ള വർഷം ഉറപ്പിച്ചിരുന്നു.ഞങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള രീതി ഞാൻ തയ്യാറാക്കി -അത് സയനൈഡ് കുത്തി വയ്ക്കുന്ന സൂചിയാണ്.45 കൊല്ലം ഞാൻ ഏത് ലക്ഷ്യത്തിനായി ജീവിച്ചോ അത് ഭാവിയിൽ വിജയിക്കും എന്ന സന്തോഷത്തോടെയാണ് ഞാൻ മരിക്കുന്നത്.കമ്മ്യൂണിസം നീണാൾ വാഴട്ടെ !രണ്ടാം ഇൻറർനാഷനൽ നീണാൾ വാഴട്ടെ."
ലോറ മാർക്സ് 
പാരിസിൽ പേരെ ലഷെയ്‌സ് സെമിത്തേരിയിലെ അവരുടെ സംസ്കാരത്തിൽ ലെനിൻ സംസാരിച്ചു.ലെനിൻറെ ഭാര്യ ക്രൂപ്സ്കായ ലെനിൻ തന്നോട് ഇങ്ങനെ പറഞ്ഞതായി ഓർമിച്ചു:
"പാർട്ടിക്ക് വേണ്ടി ഇനിയൊന്നും ചെയ്യാനാവില്ല എന്ന് തോന്നുമ്പോൾ,സത്യത്തിൻറെ മുഖത്ത് നോക്കി അവരെപ്പോലെ മരിക്കണം."

മാർക്സിന്റെ പ്രവാസത്തിൽ ബ്രസൽസിൽ പിറന്ന ലോറ ( 1845 -1911 ) ഫ്രാൻസിലും പ്രഷ്യയിലും ജീവിച്ച ശേഷമാണ് ലണ്ടനിൽ എത്തിയത്.ക്യൂബയിൽ ജനിച്ച ഫ്രഞ്ച് സോഷ്യലിസ്റ്റായ ലഫാർഗ്,ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിനായി പ്രവർത്തിക്കാൻ 1866 ൽ ലണ്ടനിൽ എത്തി.അവിടെ മാർക്സുമായി പരിചയപ്പെട്ട് കുടുംബവുമായും ലോറയുമായും അടുത്തു.1868 ൽ വിവാഹം റജിസ്റ്റർ ചെയ്തു.ആദ്യ മൂന്ന് വർഷങ്ങളിൽ ഉണ്ടായ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു -രണ്ടാണും ഒരു പെണ്ണും.

മാർക്സിന്റെ രചനകൾ ഫ്രഞ്ചിലേക്ക് പരിഭാഷ ചെയ്യുകയായിരുന്നു,ജോലി.ഫ്രാൻസിലും സ്പെയിനിലും മാർക്സിസം പ്രചരിപ്പിച്ചു.എംഗൽസ് പണം കൊടുത്തു.എംഗൽസ് മരിച്ചപ്പോൾ സ്വത്ത് ഭൂരിഭാഗവും കിട്ടി.
ലഫാർഗ് 
പത്രപ്രവർത്തകനും സാഹിത്യ വിമർശകനും കൂടിയായിരുന്നു,ലഫാർഗ് ( 1842 -1911 ). The Right To Be Lazy യാണ് പ്രധാന രചന.മാർക്സിന്റെ ഒരു പ്രധാന ഉദ്ധരണിക്ക് കാരണക്കാരനാണ്,ലഫാർഗ്.1883 ൽ മരിക്കും മുൻപ് മാർക്സ് ലഫാർഗിനും ഫ്രഞ്ച് വർക്കേഴ്സ് പാർട്ടി സംഘാടകൻ ജൂൾസ് ഗുസ്‌ഥേയ്‌ക്കും ഒരു കത്തെഴുതി.മാർക്സിസ്റ്റ് തത്വങ്ങളിൽ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന ഇരുവരെയും വിപ്ലവ വായാടിത്തത്തിൻറെയും തിരുത്തൽ പ്രക്രിയയെ നിരാകരിക്കുന്നതിൻറെയും പേരിൽ മാർക്സ് ശകാരിച്ചു.ഈ തർക്കത്തിനിടയിൽ മാർക്സ് ഇങ്ങനെ പറഞ്ഞതായി എംഗൽസ് കുറിച്ചു:"what is certain to me is that [, if they are Marxists, then] I am not [a] Marxist".അവർ മാർക്സിസ്റ്റ് ആണെങ്കിൽ,ഞാൻ മാർക്സിസ്റ്റ് അല്ല.

ക്യൂബയിൽ കാപ്പി തോട്ടം ഉടമയായിരുന്നു,ലഫാർഗിന്റെ പിതാവ്.ജമൈക്കയിൽ നിന്നുള്ള ഒരിന്ത്യക്കാരൻ അദ്ദേഹത്തിൻറെ മുത്തച്ഛൻ ആയിരുന്നു.പിതാമഹന്മാരിൽ ജൂതനും ക്രിസ്ത്യാനിയും നീഗ്രോയും  ഉണ്ടായിരുന്നു.സാർവ്വ ദേശീയത രക്തത്തിൽ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പാരിസിൽ മെഡിസിൻ പഠിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ താൽപര്യം വന്നത്.പ്രൂധോൻ മുന്നോട്ട് വച്ച ആശയങ്ങളിൽ പെട്ട് അരാജക വാദിയായി.മാർക്‌സും അഗസ്തെ ബ്ളാങ്കിയുമായുള്ള ബന്ധം,പ്രൂധോണിൽ നിന്നകറ്റി.1865 ൽ ഫ്രഞ്ച് സർവകലാശാലകളിൽ പഠനം നിഷേധിച്ചപ്പോൾ ലണ്ടനിൽ എത്തി.ആദ്യ കോമിന്റേൺ ജനറൽ കൗൺസിൽ അംഗമെന്ന നിലയിൽ സ്‌പെയിനിന്റെ ചുമതല കിട്ടി.1871 ലെ പാരീസ് കമ്മ്യൂണിന് ശേഷം സ്പെയിനിലേക്ക് പലായനം ചെയ്തു.അവിടന്ന് തിരിച്ചടി കിട്ടിയായിരുന്നു മടക്കം.മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിനാൽ വൈദ്യ ശാസ്ത്രത്തിൽ വിശ്വാസം പോയി ഡോക്ടർ ആയി ജോലി ചെയ്യേണ്ട എന്ന് തീരുമാനിച്ചു.L'Egalité എഡിറ്റർ ആയി അതിലാണ്,'അലസനായിരിക്കാനുള്ള അവകാശം'എഴുതിയത്.പാരിസിൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കി.

ഫ്രഞ്ച് വർക്കേഴ്സ് പാർട്ടി രൂപം കൊണ്ടപ്പോൾ .അതിൻറെ സൈദ്ധാന്തികൻ ആയി.1891 ൽ ഫ്രഞ്ച് പാർലമെൻറിൽ എത്തുന്ന ആദ്യ സോഷ്യലിസ്റ്റ്.പാർട്ടി വ്യതിയാനങ്ങൾക്കെതിരെ മാർക്സിസ്റ്റ് യാഥാസ്ഥിതികത്വം നില നിർത്തി.
അഡോൾഫ് ജോഫെ 
സോഷ്യലിസ്റ്റ് നേതാവ് ഴാങ് ജോറസുമായി അങ്ങനെ നിരന്തര സമരം വേണ്ടി വന്നു.പാരിസിന് പുറത്ത് ദ്രവെയിൽ ഗ്രാമത്തിലേക്ക് മാറി,രാഷ്ട്രീയത്തിൽ നിന്നകന്നു.അവിടെയാണ് ജീവനൊടുക്കിയത്.സ്പെയിനിലും ഫ്രാൻസിലും ലഫാർഗിന്റെ ആശയങ്ങൾക്ക് പിന്തുണ കിട്ടിയില്ല.

സോവിയറ്റ് നയതന്ത്രജ്ഞൻ അഡോൾഫ് ജോഫെ,ട്രോട് സ്കിയെ സോവിയറ്റ് പാർട്ടി പുറത്താക്കിയതിൽ പ്രതിഷേധിച്ച് 1927 ൽ ആത്മഹത്യ ചെയ്തു.ആത്മഹത്യാ മുനമ്പിൽ നിന്ന് ജോഫെ,ട്രോട് സ്‌കിക്ക് എഴുതിയ കത്തിൽ,താൻ യുവാവായിരിക്കെ ലഫാർഗിന്റെയും ലോറയുടെയും ആത്മഹത്യയെ അനുകൂലിച്ചിരുന്നു എന്ന് എഴുതിയിരുന്നു.

ലഫാർഗിന്റെയും ലോറയുടെയും കല്ലറയിലാണ് പിൽക്കാലത്ത് അനന്തരവൻ ഴാങ് ലോങ്ക്യുറ്റിനെയും ഭാര്യയെയും രണ്ട് ആൺമക്കളെയും അടക്കിയത്.
ഏലിയനോർ 20 വയസിൽ 

ഏലിയനോറിന്റെ ആത്മഹത്യ 1898 മാർച്ച് 31 ന് 43 വയസിൽ ആയിരുന്നു.ഭർത്താവ് എഡ്‌വേഡ്‌ എവ്‌ലിങ് അതിന് മുൻപത്തെ ജൂണിൽ ഒരു നടിയെ രഹസ്യ വിവാഹം ചെയ്തു എന്ന വിവരം കിട്ടിയപ്പോൾ വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു.

ഫ്രഞ്ച് പത്രപ്രവർത്തകനും പാരീസ് കമ്മ്യൂൺ പങ്കാളിയുമായ ലിസാഗരേയുമായി ടുസി എന്ന വിളിപ്പേരുള്ള ഏലിയനോർ പ്രണയത്തിൽ ആയിരുന്നെങ്കിലും 16 വയസ് ഏലിയനോറിനേക്കാൾ മൂത്ത അദ്ദേഹവുമായി വിവാഹത്തിന് മാർക്സ് തടസ്സം നിന്നു.അവർ വീട്ടിൽ നിന്നിറങ്ങിപ്പോയി ബ്രൈറ്റണിൽ അധ്യാപികയായി.History of the Commune of 1871 എഴുതാൻ ലിസാഗരേയെ അവർ സഹായിച്ചു.മാർക്സ് ആ ബന്ധത്തിന് സമ്മതം മൂളിയപ്പോൾ ഏലിയനോർ മനസ്സ് മാറ്റിയിരുന്നു.


എംഗൽസിന്റെ മേൽനോട്ടത്തിൽ 'മൂലധന'ത്തിൻറെ ഇംഗ്ലീഷ് കരട് തയ്യാറാക്കാൻ ഏലിയനോറിനെ സഹായിച്ചയാളാണ് ജീവശാസ്ത്രജ്ഞൻ ഡോ എവ്‌ലിങ്.ഉപദേശിയുടെ മകനായ അയാൾ ജന്തു ശാസ്ത്രത്തിൽ ബിരുദമെടുത്ത് ലക്‌ചറർ ആയി;ഇടത് രാഷ്ട്രീയം തലയ്ക്ക് പിടിച്ച് ഉപേക്ഷിച്ചു.പിന്നീട് ലണ്ടൻ ഹോസ്പിറ്റലിൽ അനാട്ടമി പഠിപ്പിച്ചു.കണ്ടവരിൽ നിന്നൊക്കെ കടം വാങ്ങിയതിനാൽ 
അയാളെ പലരും വെറുത്തിരുന്നു."അയാൾക്ക് പല്ലിയുടെ മുഖവും ചെവി തുളയ്ക്കുന്ന ശബ്ദവുമാണ്" എന്ന് ബർണാഡ് ഷാ പരിഹസിച്ചു.ധൂർത്തൻ.അയാൾ ഏലിയനോറിനെ ചൂഷണം ചെയ്തു;അവഗണിച്ചു.ഏലിയനോറിനു മുൻപ് 1872 ൽ ഇസബെൽ കാംപ്ബെൽ ഫ്രാങ്ക് എന്നൊരു ധനികയെ അയാൾ വിവാഹം ചെയ്തിരുന്നു.രണ്ടു വർഷമേ അതുണ്ടായുള്ളു.20 വയസിൽഅവർ മരിച്ചപ്പോൾ അത് ഏലിയനോറിൽ നിന്ന് മറച്ചു വച്ചു.

ഏലിയനോറിന്റെ സഹജീവി ആയത് 1884 ൽ.അലെക് നെൽസൺ എന്ന പേരിൽ അയാൾ നല്ല നാടകങ്ങൾ എഴുതി.
എവ്‌ലിങ് 
മാരക വൃക്ക രോഗത്തിന് അടിമയായിരിക്കെയാണ് അലെക് നെൽസൺ എന്ന പേരിൽ അയാൾ  22 വയസുള്ള നടി ഈവ ഫ്രെയ്‌യെ വിവാഹം ചെയ്തത്.രോഗം കലശലായപ്പോൾ ഏലിയനോറിനടുത്തേക്ക് മടങ്ങി.കുറച്ചു ദിവസം ശുശ്രൂഷിച്ചു.ഡോ എവ്‌ലിങ് എന്ന പേരിൽ കുറിപ്പടിയുമായി 
വേലക്കാരിയെ അയച്ച് ക്ളോറോഫോമും പട്ടിയെ കൊല്ലാൻ എന്ന് പറഞ്ഞ് സയനൈഡും വാങ്ങിയാണ് ഏലിയനോർ ജീവനൊടുക്കിയത്.തൽക്കാല ഉന്മാദത്തിൽ ചെയ്ത ആത്മഹത്യ എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് എവ്‌ലിങിനെ ഒഴിവാക്കി.എവ്‌ലിങ്,അവരെ കൊന്നതാകാമെന്ന് എ എൻ വിത്സൺ God's Funeral ൽ പറയുന്നു.

.എംഗൽസ്1895 ൽ  മരണക്കിടക്കയിൽ,മാർക്സിന് വീട്ടു വേലക്കാരിയിൽ ഫ്രഡ്‌ഡി എന്ന അവിഹിത സന്തതി ജനിച്ച രഹസ്യം ഏലിയനോറിനോട് വെളിപ്പെടുത്തിയിരുന്നു.അതു ജീവിക്കാനുള്ള ഇച്ഛ നശിപ്പിച്ചിരിക്കാം എന്നും വാദമുണ്ട്.വെളിപ്പെടുത്തൽ കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമായിരുന്നു,ആത്മഹത്യ.ഏലിയനോർ ജീവനൊടുക്കി നാല് മാസം കഴിഞ്ഞ് 48 വയസിൽ എവ്‌ലിങ് മരിച്ചു.ബ്രിട്ടീഷ് മാർക്സിസ്റ്റ് പ്രസ്ഥാനത്തിൽ ശ്രദ്ധേയൻ ആയിരുന്നെങ്കിലും അതിൽ പെട്ടവർ ശവമടക്കിൽ പങ്കെടുത്തില്ല.ഏലിയനോറിനെ അയാൾ കൊന്നു എന്ന് അവർ വിശ്വസിച്ചു.

ആത്മഹത്യ തടയാൻ മാർക്സിസത്തിന് പ്രാപ്തിയില്ല എന്ന് ഗുണ പാഠം.
----------------------------------
Reference:
1.Eleanor Marx:A Life / Rachel Holmes,2014 
2.Yvonne Kapp, Eleanor Marx,1976 


See https://hamletram.blogspot.com/2019/12/blog-post_24.html

© Ramachandran 





 

Tuesday 24 December 2019

എംഗൽസിൻ്റെ പെണ്ണുങ്ങൾ

സഹോദരിമാർ സഹജീവികളായിരുന്നു 

കാൾ മാർക്സിന്റെ ആത്മ സുഹൃത്ത് ഫ്രഡറിക് എംഗൽസിന്റെ പ്രധാന സഹജീവികൾ സഹോദരിമാർ ആയിരുന്നു-മേരിയും ലിസിയും. ഐറിഷ് തൊഴിലാളി കുടുംബത്തിൽ പെട്ട ഇവരിൽ, മേരി സഹജീവി ആയിരുന്നപ്പോൾ, ലിസി വീട്ടു വേലക്കാരി ആയിരുന്നു. മേരിയുടെ മരണ ശേഷം ലിസി സഹ ജീവി ആയി.അത് അങ്ങനെ തന്നെ ആയിരിക്കണം എന്നില്ല.മാർക്സിസത്തിൽ ധാർമികത (ethics) ഇല്ല.അതിനാൽ ഒരേ സമയം സഹ ജീവികൾ ആയിരുന്നിരിക്കാം.ലിസി സഹജീവി ആയിരിക്കെ അവരുടെ അനന്തരവൾ മേരി എല്ലൻ എംഗൽസിന്റെ വേലക്കാരി ആയിരുന്നു; അവരും സഹജീവി ആയിരുന്നിരിക്കാം.

മാർക്സിന് വീട്ടുവേലക്കാരി ഹെലൻ ദിമുതിൽ അവിഹിത സന്തതി ഉണ്ടായപ്പോൾ എംഗൽസ് പിതൃത്വം ഏറ്റ് ലോക കമ്മ്യൂണിസത്തെ രക്ഷിച്ചതിൽ അദ്‌ഭുതമില്ല.മേരിയും ലിസിയും നിരക്ഷരർ ആയിരുന്നു.വിവാഹം ബൂർഷ്വാ സങ്കൽപമാണെന്ന് ആ പാവങ്ങളെ ജന്മനാൽ ബൂർഷ്വ ആയ എംഗൽസ് തെറ്റിദ്ധരിപ്പിച്ചു. കുട്ടികൾ വേണ്ടെന്നു വച്ചു. കുട്ടികൾ വേണ്ടെന്ന സങ്കൽപം പി സുന്ദരയ്യയും പ്രകാശ് കാരാട്ടും പിന്തുടർന്നു.

മേരിയും ലിസിയും ബിർനെയിൽ പരുത്തി മില്ലിൽ ചായം കലക്ക് തൊഴിലാളി ആയിരുന്ന മൈക്കിൾ ബേൺസ് -ൻറെയും മേരി കോൺറോയിയുടെയും മക്കൾ ആയിരുന്നു. മാഞ്ചസ്റ്ററിലെ ഡീൻസ് ഗേറ്റിൽ താമസം. ലിസിയെ ലിഡിയ എന്നും മേരി എല്ലനെ (ജനനം 1859) പംപ്‌സ് എന്നും വിളിച്ചു പോന്നു.

ലിസി ബേൺസ് 

എംഗൽസ് മാഞ്ചസ്റ്ററിൽ താമസിക്കെ 1843 ൽ മേരി (1821 -1863) യുമായി പരിചയമുണ്ടായി എന്ന് കരുതുന്നു. 1863 ജനുവരി ഏഴിന് മേരി മരിച്ച ശേഷം എംഗൽസ് ലിസിയുമായി ബന്ധം തുടർന്നു. മേരി ഏംഗൽസിന്റെ ജീവിത കഥയിൽ അധികം പരാമർശിക്കപ്പെട്ടില്ല. മേരിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്ന മാർക്സിന്റെ കത്ത് നിലവിലുണ്ട്. മേരി '' നല്ല പെരുമാറ്റം ആയിരുന്നുവെന്നും തമാശക്കാരി ആയിരുന്നുവെന്നും" മാർക്സ് പറയുന്നു. മാർക്സിന്റെ മകൾ ഏലിയനോർ കത്തിൽ പറയുന്നു: "അവർ സുന്ദരിയും താമസക്കാരിയും പ്രസരിപ്പുള്ളവരും ആയിരുന്നു; അവസാനം മദ്യപാനം അമിതമായി".

മേരിയുടെ ഒരു ചിത്രവും നിലവിലില്ല.

മേരിയുടെയും ലിസിയുടെയും അമ്മ 1835 ൽ മരിച്ചു. ഒരു വർഷം കഴിഞ്ഞ് പിതാവ് വീണ്ടും വിവാഹം ചെയ്തു. 1850 കളിൽ എംഗൽസും മേരിയും ആർഡ്വിക്കിൽ താമസിക്കുമ്പോൾ ലിസി (1827 -1878) അവിടെ വേലക്കാരിയായി എത്തി. 1870 കളിൽ എംഗൽസും ലിസിയും സഹജീവികളായി പരസ്യ ജീവിതം നയിച്ചു. ഈ സഹോദരിമാരാണ് ഏംഗൽസിനെ തൊഴിലാളി ജീവിതം കാട്ടിക്കൊടുത്തത്. ഏലിയനോർ എഴുതി: "ലിസിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. എങ്കിലും, സത്യ സന്ധയും നല്ലവളും ആയിരുന്നു."

മേരി മരിക്കുമ്പോൾ ഏലിയനോറിന് എട്ട് വയസ് മാത്രമായിരുന്നു.

സഹോദരിമാർ ഐറിഷ് റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. എംഗൽസും ലിസിയും ജീവിച്ച 86 മോണിങ്‌ടൺ സ്ട്രീറ്റ് വീട്, പ്രസ്ഥാനത്തിലെ ഫെറിയൻ ബ്രദർഹുഡ് പ്രവർത്തകരുടെ സംഗമ സ്ഥലവും ആയിരുന്നു. ഏലിയനോറിനു മേൽ സ്വാധീനമുണ്ടായിരുന്ന ലിസി, അവളെ ഐറിഷ് ദേശീയ പ്രസ്ഥാനത്തിൻറെ അനുഭാവിയാക്കിയെന്ന് റേച്ചൽ ഹോംസ്, "Eleanor Marx - a life" (2014) എന്ന പുസ്തകത്തിൽ എഴുതി.മാർക്സിന് ഇവരുടെ ഭീകരതയോട് താൽപര്യം ഉണ്ടായിരുന്നില്ല. ലിസിക്കുള്ള കത്തുകളിൽ ഏലിയനോർ, "Eleanor, F.S." (Fenian Sister) എന്നാണ് ഒപ്പിട്ടിരുന്നത്.


ലിസി 1878 സെപ്റ്റംബറിൽ ട്യൂമർ ബാധിച്ചു കിടപ്പിലായപ്പോൾ, മതം അവരെ പിടികൂടി. വിവാഹം കഴിക്കണം എന്ന അവരുടെ ആഗ്രഹം എംഗൽസ് സാധിച്ചു കൊടുത്തു -ബൂർഷ്വാ സങ്കൽപം സാർത്ഥകമായി. മണിക്കൂറുകൾക്ക് ശേഷം നടന്ന അവരുടെ മരണം, എംഗൽസിൽ മായാതെ കിടന്നു. അദ്ദേഹം എഴുതി:

"എൻറെ ഭാര്യ ഐറിഷ് തൊഴിലാളി വർഗ്ഗത്തിൻറെ യഥാർത്ഥ സന്താനമായിരുന്നു.ആ വർഗത്തോട് അവർക്കുള്ള സ്നേഹം നിറഞ്ഞ ആദരം എന്നിൽ മതിപ്പുണ്ടാക്കി. അത് പ്രതിസന്ധികളിൽ താങ്ങായി. അത്, വിദ്യാ സമ്പന്നമായ സംസ്കാരമുള്ള, മധ്യവർഗ വേഷപ്പകിട്ടിനെക്കാൾ വളരെ വലുതായിരുന്നു".*

കേൻസൽ ഗ്രീൻ സെൻറ് മേരീസ് കത്തോലിക്കാ സെമിത്തേരിയിൽ ജഡം സംസ്കരിച്ചു. കല്ലറയിൽ എഴുതി: ″LYDIA , Wife of Frederick Engels" .

ലിസിയെപ്പറ്റി ഗവിൻ മക് ക്രിയ 'മിസിസ് എംഗൽസ്' എന്ന നോവൽ എഴുതിയിട്ടുണ്ട്. 400 പേജുള്ള എംഗൽസ് ജീവചരിത്രത്തിലെ വെറും നാല് വാക്കുകൾ ആയിരുന്നു, പ്രചോദനം.

എംഗൽസിന്റെ ജീവിതം വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു. പ്രഷ്യയിൽ നിന്ന് 1842 ൽ മാഞ്ചസ്റ്ററിൽ ജോലിക്ക് എത്തിയ പരുത്തി മിൽ ഉടമ. നഗരത്തിൽ ആഡംബര വീടും തൊഴിലാളി മേഖലകളിൽ വാടക മുറികളും സൂക്ഷിച്ച ഇരട്ട ജീവിതം. അയാൾ ബൂർഷ്വാ കുടുംബത്തിൽ പെട്ടയാൾ ആയിരുന്നു; മാർക്സിന്റെ ഭാര്യ ജെന്നി പ്രഭു കുടുംബത്തിൽ നിന്നായിരുന്നു. അത് കൊണ്ട് തന്നെ, എംഗൽസിന്റെ പണത്തിൽ ജീവിച്ച മാർക്സ് കുടുംബം സാമൂഹിക തലത്തിൽ എംഗൽസിനെ തുല്യനായി കണ്ടിരുന്നില്ലെന്ന് ജീവ ചരിത്രങ്ങളിൽ സൂചനയുണ്ട്. 1840 കളിലെ എംഗൽസ് സുന്ദരനും മദ്യവും മദിരാക്ഷിയും ഇഷ്ടപ്പെട്ടവനും ആയിരുന്നു. "5000 ഫ്രാങ്ക് കൈയിൽ ഉണ്ടായിരുന്നെങ്കിൽ ജോലി ചെയ്യാതെ പെണ്ണുങ്ങളുടെ കൂടെ ജീവിച്ചു തകർത്തേനെ" എന്ന് മാർക്സിനോട് പറഞ്ഞവൻ.

1846 ൽ മാർക്സിന് എംഗൽസ് എഴുതിയ ആ വാചകങ്ങൾ മുഴുവൻ ഉദ്ധരിക്കട്ടെ:

"It is absolutely essential that you get out of boring Brussels for once and come to Paris, and I for my part have a great desire to go carousing with you. If I had an income of 5000 francs I would do nothing but work and amuse myself with women until I went to pieces. If there were no Frenchwomen, life wouldn't be worth living. But so long as there are grisettes [prostitutes], well and good!"

"ബോറൻ ബ്രസൽസിൽ നിന്ന് പാരിസിൽ വാ. നമുക്ക് കുടിച്ചു മദിക്കാം. 5000 ഫ്രാങ്ക് ഉണ്ടായിരുന്നെങ്കിൽ ജോലി ചെയ്യാതെ പെണ്ണുങ്ങൾക്കൊപ്പം തകർത്തേനെ. ഫ്രഞ്ച് സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ, ജീവിതം പാഴായെനെ. വേശ്യകൾ ഉള്ളതിനാൽ നന്ന് !"

മാർക്‌സും എംഗൽസും തമ്മിലുള്ള സൗഹൃദത്തിൽ രാഷ്ട്രീയത്തിനപ്പുറം, ചീഞ്ഞ ചിലതുണ്ട്. വേശ്യാവൃത്തിയെ എതിർത്ത എംഗൽസ് അത് സ്വയം ആസ്വദിച്ചു; സമത്വത്തിനായി വാദിച്ച ശേഷം, സ്ത്രീ വോട്ടവകാശത്തെ എതിർത്തു -പുരുഷാധിപത്യ വക്താവിനെയാണ്, ട്രിസ്ത്രം ഹണ്ട് എഴുതിയ എംഗൽസ് ജീവചരിത്രത്തിൽ തെളിയുന്നത്.

പിതാവ് 1842 ഡിസംബറിൽ അയാളെ അയച്ചത് അദ്ദേഹത്തിന് ഭാഗികമായി ഉടമസ്ഥത ഉണ്ടായിരുന്ന മില്ലിൽ ജോലിക്കാണ്. വിപ്ലവ പ്രവർത്തനം കാരണം പോലീസിൽ നിന്ന് മകനെ രക്ഷിക്കേണ്ടിയിരുന്നു. എർമാൻ ആൻഡ് എംഗൽസ് ആയിരുന്നു നൂൽ കമ്പനി. മറ്റേ പാർട്ണർ പീറ്റർ എർമാൻ, എംഗൽസിനെ പിതാവിൻറെ ചാരനായാണ് കണ്ടത്. അതിൽ എംഗൽസിന് ഏഴര ശതമാനം ഓഹരി കിട്ടി. 1855 ൽ ലാഭ വിഹിതം £263. 1859 ൽ £1,080. അത് ഇന്ന് $168,000 വരും. മാഞ്ചസ്റ്ററിലേക്ക് ആദ്യ യാത്രയിലാണ് മാർക്സിനെ കണ്ടത്.

എംഗൽസ് 21 വയസ്സിൽ 

മേരി ഒൻപതാം വയസ്സിൽ പണിക്ക് പോയി തുടങ്ങിയെന്നും ആദ്യം തോട്ടിപ്പണി ആയിരുന്നു എന്നുമാണ് സൂചന. മാർക്സിസ്റ്റ് വിമർശകൻ എഡ്‌മണ്ട് വിത്സൻ, മേരിക്ക് എംഗൽസിന്റെ മില്ലിലായിരുന്നു ജോലി എന്ന് പറയുന്നുണ്ട്. 1841 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം സഹോദരിമാർ വീട്ടു വേലക്കാരാണ്. ജോർജ് ചാഡ്‌ഫീൽഡ് എന്ന ചിത്രകാരൻറെ വീട്ടിൽ മേരി വേലക്കാരി ആയിരുന്നു. രണ്ടാനമ്മ വന്നത്, സഹോദരിമാർ വീട് വിടാൻ കാരണമായിരിക്കാം. 1843 ൽ എംഗൽസിന് വേല തുടങ്ങി എന്നാണ് വിവരം. ബെലിൻഡ വെബ് വാദിക്കുന്നത്, മേരി കുറെക്കാലം ലൈംഗിക തൊഴിലാളി ആയിരുന്നിരിക്കാം എന്നാണ്. മാഞ്ചസ്റ്റർ ഹാൾ ഓഫ് സയൻസിൽ മേരി ഓറഞ്ച് വിറ്റിരുന്നു എന്ന് പരാമർശമുണ്ട്. വേശ്യാവൃത്തിക്കാണ് ഓറഞ്ച് വിൽപന എന്ന് പറഞ്ഞിരുന്നത്. ചാൾസ് രണ്ടാമൻറെ തൊഴിലാളി വേശ്യ നീൽ ഗ്വിൻ തിയറ്ററിൽ പഴം വിറ്റിരുന്നു. എംഗൽസിൻറെ സുഹൃത്തായിരുന്ന കമ്മ്യൂണിസ്റ്റ് കവി ജോർജ് വീർത്, കറുത്ത കണ്ണുള്ള ഐറിഷ് വേശ്യ മേരിയെ വച്ച് ദ്വയാർത്ഥ കവിതകൾ എഴുതിയിട്ടുണ്ട്. എംഗൽസിന്റെ സഹജീവി മേരിക്ക് കവിയെ അറിയാമായിരുന്നു. ലിവർപൂളിൽ "നല്ല നീരുള്ള പഴം," താടിക്കാർക്ക് അവൾ വിറ്റിരുന്നു എന്നാണ് കവി വചനം!

ശരീര ശാസ്ത്രത്തിൽ എംഗൽസിന് താൽപര്യം വന്നപ്പോൾ, " മേരിയുടെ അവയവങ്ങൾ പരിശോധിക്കുകയാണോ" എന്ന് മാർക്സ് കത്തിൽ എംഗൽസിനോട് ചോദിക്കുന്നുണ്ട് -ആ ബന്ധത്തിൽ രതി ഘടകമായിരുന്നു എന്നർത്ഥം. എംഗൽസിന്റെ കത്തുകളിൽ നിരവധി സ്ത്രീ ബന്ധങ്ങൾ കാണാം. എംഗൽസിനെ പോലെ ഒരാൾക്ക് അന്ന് ചേരികളിൽ സഞ്ചരിക്കാൻ കഴിഞ്ഞത്, മേരിയുടെ സഹായം കൊണ്ടാകണം. 1856 ൽ എംഗൽസിനൊപ്പം മേരി അയർലണ്ടിൽ പോയിരുന്നു. ലിസി കുറേക്കൂടി തീവ്രവാദി ആയിരുന്നുവെന്ന് മാർക്സിന്റെ മരുമകൻ പോൾ ലഫാർഗ് രേഖപ്പെടുത്തി. 1867 ൽ പോലീസ് കസ്റ്റഡിയിൽ നിന്ന് തീവ്രവാദികൾ മോചിപ്പിച്ച രണ്ട് ഐറിഷ് ബ്രദർഹുഡ് പ്രവർത്തകരെ ലിസി താമസിപ്പിച്ചു.

ബെൽജിയത്തിൽ 1845 -1948 ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുമ്പോൾ, മേരി എംഗൽസിനൊപ്പം താമസിക്കാൻ ചെന്നത് ജെന്നിക്ക് പിടിച്ചില്ല. ഭാവി സ്ത്രീക്ക് മേരി മാതൃക എന്ന എംഗൽസിന്റെ നിരീക്ഷണം അവരെ അദ്‌ഭുതപ്പെടുത്തി. മൂശേട്ട ആയാണ് മേരിയെ, ജെന്നി കണ്ടത്. "ഈ അമൂർത്ത ഭാവി സ്ത്രീയുടെ കാഴ്ച ബീഭത്സമാണ്", ജെന്നി നിരീക്ഷിച്ചു. ഒരു തൊഴിലാളി യോഗത്തിൽ ഇരുവരും പങ്കെടുത്തപ്പോൾ, ജെന്നി മേരിയെ കാണാൻ ഇഷ്ടപ്പെടുന്നില്ലെന്ന് മാർക്സ് ആംഗ്യം കാട്ടിയതായി സൈമൺ ബട്ടർലിക് ഓർമിച്ചു. ജർമൻ അച്ചു നിരത്തുകാരനും കമ്മ്യൂണിസ്റ്റും ആയിരുന്നു, സൈമൺ.

പീറ്റർ എർമാൻ
 
മാർക്‌സും എംഗൽസും തമ്മിലുള്ള, രേഖയിൽ വന്ന ഒരേ ഒരു തർക്കം, മേരിയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. മേരി മരിച്ച വിവരത്തിന് എംഗൽസ് മാർക്സിന് ഇങ്ങനെ എഴുതി:

"കഴിഞ്ഞ രാത്രി അവൾ നേരത്തേ ഉറങ്ങാൻ കിടന്നു. പാതിരയ്ക്ക് ലിസി മുകളിൽ ചെന്നപ്പോൾ അവൾ മരിച്ചിരുന്നു. പെട്ടെന്ന്. ഹൃദയാഘാതം. ഇന്ന് രാവിലെയാണ് ഞാൻ അറിഞ്ഞത്. തിങ്കളാഴ്ച അവൾക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല. എൻറെ അവസ്ഥ പറയാൻ ആവില്ല. ആ പാവം അത് പോലെ എന്നെ സ്നേഹിച്ചിരുന്നു."

ഇതിനുള്ള മറുപടിക്കത്തിൽ കാര്യമായി സഹതപിക്കാതെ, കാശു ചോദിച്ചതാണ്, എംഗൽസിനെ ക്ഷുഭിതനാക്കിയത്. "എല്ലാ മനുഷ്യ വിസർജ്യത്തിൽ നിന്നും പിൻവാങ്ങി മേരിക്കൊപ്പം ഇഷ്ടം പോലെ കഴിഞ്ഞിരുന്ന നിങ്ങൾക്ക് പ്രയാസമുണ്ടാവും" എന്നാണ് മാർക്സ് കത്ത് തുടങ്ങിയത്. 'വിസർജ്യം' മേരിയുടെ ഭൂതകാലം സംബന്ധിച്ച കുത്തിയിരുന്നു. "ശത്രുക്കൾ പോലും ഈ ദുഃഖാവസ്ഥയിൽ എന്നോട് അനുതാപവും സ്നേഹവും കാട്ടി. നിങ്ങൾ ഈ നേരം നിങ്ങളുടെ ശീതീകരിച്ച ബുദ്ധി പ്രകടിപ്പിക്കാനാണ് ഉപയോഗിച്ചത്", എംഗൽസ് തുറന്നടിച്ചു.
ഈ കത്ത് ഭാര്യയ്ക്ക് പണത്തിനുള്ള ആവശ്യം കാരണം പറ്റിപ്പോയതാണെന്ന ന്യായത്തിൽ മാർക്സ് മാപ്പ് ചോദിച്ചു.

മേരിയുമായുള്ള ബന്ധത്തെ മാർക്സ് എതിർത്തത്, അവർ തൊഴിലാളി വർഗം ആയത് കൊണ്ടല്ല, ആ ബന്ധം ബൂർഷ്വാ സ്വഭാവത്തിൽ ഉള്ളതാകയാൽ, കമ്യൂണിസത്തിന് എതിരായിരുന്നു എന്നതിനാലാണ് എന്ന് മൈക്ക് ഗെയ്ൻ ന്യായീകരിക്കാൻ ശ്രമിച്ചു.**


മേരിക്കൊപ്പം 20 വർഷം; അത് കഴിഞ്ഞ് ലിസിക്കൊപ്പം 15 വർഷം. ധൈഷണികമായ കഴിവുകൾ ഇല്ലാത്ത രണ്ടു സ്ത്രീകൾ വീട്ടു വേല ചെയ്ത് ലൈംഗിക വേലയും ചെയ്യുന്നത്, ഒരു ബൂർഷ്വാ സൗകര്യം തന്നെ -മറ്റ് ബന്ധങ്ങൾ കൂടി അവർ സമ്മതിക്കുവോളം, വലിയ സൗകര്യമാണ്. ഇതാണ് കമ്മ്യൂണിസ്റ്റ് കുടുംബ ബന്ധത്തിന് മാതൃക എങ്കിൽ, ഏതു തരം ബന്ധവും വാഴ്ത്തിപ്പാടാം. ഒന്നും ധാർമികതയുടെ ഉരകല്ലിൽ ഉരച്ചു നോക്കേണ്ട.
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിൽ മാർക്‌സും എംഗൽസും നിരീക്ഷിച്ചു:

"On what foundation is the present family, the bourgeois family, based? On capital, on private gain. In its completely developed form, this family exists only among the bourgeoisie. But this state of things finds its complement in the practical absence of the family among the proletarians, and in public prostitution."

"എന്തിലാണ് ഇന്നത്തെ ബൂർഷ്വാ കുടുംബം നിലനിൽക്കുന്നത്?മൂലധനത്തിൽ, സ്വകാര്യ ലാഭത്തിൽ. ഇത് പൂർണമായി വികസിച്ച രൂപത്തിൽ ബൂർഷ്വാ സമൂഹത്തിലാണുള്ളത്. ഇത് തൊഴിലാളി വർഗത്തിലോ വ്യഭിചാരത്തിലോ ഇല്ല."

കുടുംബം എന്ന സംവിധാനത്തെ നിരാകരിക്കുകയും അത് തൊഴിലാളിക്ക് നിഷേധിക്കുകയും ചെയ്ത ഒരു പാഠം, ഇന്നും ഒരു സംഘം വാഴ്ത്തുന്നു എന്നത്, വിചിത്രമാണ്. 1920 കളിൽ സോവിയറ്റ് വിദ്യാഭ്യാസ കമ്മിസാർ അനറ്റോലി ലുണാചാർസ്‌കി, എംഗൽസിന്റെ വഷളത്തം കുറേക്കൂടി വഷളാക്കി:

"Our problem now is to do away with the household and to free women from the care of children."

"കുടുംബം വേണ്ടെന്നു വച്ച് കുഞ്ഞുങ്ങളെ വളർത്തുന്നതിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുകയാണ്, ഇന്നിൻറെ ആവശ്യം".

അങ്ങനെ വിപ്ലവകാരിക്ക് ലൈംഗിക അരാജകത്വത്തിന് സ്ത്രീയെ ആവശ്യം പോലെ കിട്ടും.

സഹോദരിമാരുമായി ബന്ധപ്പെട്ട കാലത്തെ വ്യക്തിപരമായ തൻറെ കത്തുകൾ മരണ ശേഷം നശിപ്പിക്കാൻ എംഗൽസ് നിർദേശം നൽകിയിരുന്നു.


© Ramachandran

-------------------------------------------

*Henderson, William Otto (1976). The Life of Friedrich Engels
** Mike Gane / Harmless Lovers: Gender, Theory and Personal Relationships,1993
Reference:
1. Tristram Hunt. The Frock-Coated Communist: The Revolutionary Life of Friedrich Engels,2009
2. Marx/Engels Collected Works, 38.
3. Marx/Engels Collected Works, 41.


See https://hamletram.blogspot.com/2019/12/blog-post_21.html




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...