Friday 12 July 2019

ഗ്വാട്ടിമാലയിൽ മായൻ നിധി

മായൻ സംസ്കാരകാലത്തെ നിധിശേഖരം ഗ്വാട്ടിമാലയിലെ ടിക്കൽ വനത്തിൽ ലേസർ ഭൂപട സഹായത്തോടെ ഗവേഷകർ കണ്ടെത്തി. രാജ്ഞിയുടെ ശരീരാവശിഷ്ടങ്ങൾ, ചോക്കലേറ്റ് കുടിക്കാനുള്ള അലങ്കാരപ്പാത്രം, ബലി നൽകിയ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം എന്നിവയാണ് കിട്ടിയത്. മൂടിക്കിടന്ന ഗുഹയിൽ കണ്ട ഒരു തലയോട്ടി സുഗന്ധത്തിരികൾ കത്തിച്ചു വയ്ക്കാൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു. നഗരപ്രതിരോധം, പിരമിഡുകൾ എന്നിവയെപ്പറ്റി പുതിയ ഉൾക്കാഴ്ചകളും കിട്ടി – നാഷനൽ ജ്യോഗ്രഫിക് ഷോയിൽ ഇവ വരും. ആദ്യമായാണ് ഇവിടെ ചെല്ലുന്നത്.


ലിഡർ സാങ്കേതികവിദ്യ വഴി കണ്ടെത്തിയിരിക്കുന്നത് ഒരു നാഗരികതയെ തന്നെയാണ് 60000 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ. പിരമിഡുകൾ, വൻ നഗരങ്ങൾ.വനാന്തരങ്ങളിൽ. ഹോൽമുൽ എന്ന പ്രാചീന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. കൊട്ടാരത്തിലെ സിംഹാസന മുറി എന്ന് കരുതുന്ന ഇടത്തെ നിലം ഖനനം ചെയ്തപ്പോൾ രാജാവും രാജ്ഞിയും എന്ന് കരുതാവുന്ന രണ്ടാളുടെ അവശിഷ്ടങ്ങൾ കിട്ടി. ഈ ഭാഗം അധീനതയിലാക്കിയിരുന്ന അടുത്ത മേഖലയിലെ രാജാവിൻറെ പേരു കൊത്തിയ ഒരു പാത്രം കിട്ടിയതിനാൽ ഇവർ ഭരണാധികാരികൾ ആയിരുന്നിരിക്കും എന്ന് അനുമാനിക്കുന്നു. ഈ പാത്രം ചടങ്ങുകളിൽ ഉപചാരമായി ചോക്ളേറ്റ് കുടിക്കാനുള്ളതാണ്. സഖ്യത്തിലുള്ളവരെ സൽക്കരിച്ച് അവർക്ക് പാത്രം സമ്മാനിക്കുകയായിരുന്നു.അതുകൊണ്ട് പാത്രത്തിൽ പേരുള്ളയാൾ ഈ അവശിഷ്ട രാജാവല്ല. എ ഡി 554 – 558 ലാണ് ഈ ശവം അടക്കം ചെയ്തതെന്ന് കാർബൺ പരിശോധന തെളിയിച്ചു. ഈ രാജാവിൻറെ പേര് കൊത്തിയ രണ്ടാമത്തെ പാത്രമാണ് കിട്ടിയത്.


വടക്കൻ ഗ്വാട്ടിമാലയിൽ വിറ്റ്‌സ്‌ന നഗരത്തിന് പുറത്ത് ഇതുവരെ അറിയാതിരുന്ന പിരമിഡുകളും കണ്ടെത്തി. കത്തിപ്പോയ സ്മാരകമാണ് ഇത്.നഗരത്തിൽ ആക്രമണം നടന്നതിന്റെ തെളിവ്. കുന്നിനു മുകളിൽ പിരമിഡ് അസാധാരണമാണ്. ഇതിനു മുന്നിലെ കിണറ്റിലാണ് ബലിക്ക് വിധേയനായ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം  കണ്ടത്. തലയോട്ടിയുടെ മുകൾ ഭാഗവും ചില പല്ലുകളും. “മായന്മാർ രക്തദാഹികൾ അല്ലെങ്കിലും കുട്ടികളെ ബലി കൊടുത്തിരുന്നു:, പുരാവസ്തു ഗവേഷകൻ ഫ്രാൻസിസ്‌കോ എസ്ട്രാഡ ബെല്ലി പറഞ്ഞു.
ക്രിസ്തുവിനു മുൻപ് ആയിരത്തിൽ വികസിക്കാൻ തുടങ്ങിയ മായൻ നാഗരികതയുടെ ഉച്ചഘട്ടം എ ഡി 300 – 900 ൽ ആയിരുന്നു.തെക്കുകിഴക്കൻ മെക്സിക്കോ മുതൽ ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവദോർ എന്നീ മധ്യ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ചുകിടന്ന സംസ്കാരമായിരുന്നു ഇത്.

ഒരു പ്രാചീന കല്ലറ ഇംഗ്ലണ്ടിൽ 

ജിപ്തിലെ തുത്തൻകാമുൻ ഫറവോ കല്ലറ പോലെ പ്രാചീനമായ കലാനിധികൾ നിറഞ്ഞ കല്ലറ എസക്സിലെ പ്രിറ്റ്‌ൽ വെല്ലിൽ കണ്ടെത്തി. അൽദിക്കടുത്ത് തിരക്കുള്ള റോഡിൻറെ ഓരത്താണ് ഒരു ആംഗ്ലോ സാക്സൺ പ്രഭുവിൻറെ കല്ലറ കാലഹരണപ്പെടാതെ കണ്ടത്. 2003 ൽ കണ്ടത് മുതൽ നടന്ന ഗവേഷണ ഫലങ്ങൾ ഇപ്പോൾ വെളിവാക്കുമ്പോൾ ഒരു വിസ്മയ കാലമാണ് വിടരുന്നത്. 40 ഗവേഷകരാണ് പദ്ധതിയിൽ പങ്കെടുത്തത്.ഇത് തുത്തൻകാമുൻ പോലെ തന്നെയെന്ന് മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജി ഗവേഷണ ഡയറക്ടർ സോഫി ജാക്സൺ പറഞ്ഞു.

എസ്സെക്സ് സാംസ്‌കാരിക കേന്ദ്രമായിരുന്നുവെന്ന് കല്ലറയിലെ കലാ വസ്തുക്കൾ വെളിവാക്കുന്നു. ഇത് ഈസ്റ്റ് സാക്സൺ രാജാവ് സ്ലെഡിന്റെ മകൻ സെബെർട്ടിന്റെ കല്ലറയാണെന്നായിരുന്നു ആദ്യ നിഗമനം. അദ്ദേഹം 616 ൽ മരിച്ചു. കാർബൺ ഡേറ്റിങ് ഇപ്പോൾ തെളിയിക്കുന്നത് ശവമടക്ക് നടന്നത് 580 നടുത്താണെന്നാണ്. എങ്കിൽ ഇത് സെബെർട്ടിന്റെ ഇളയ സഹോദരൻ സെക്‌സയുടേതാകാം. ശരീരം ജീർണിച്ചു. പല്ലിൻറെ ഇനാമലുണ്ട്. സ്വർണ ഫോയിൽ കുരിശുകൾ കിട്ടി. മരിച്ചയാൾ ക്രിസ്ത്യാനിയാണെന്ന വിവരവും അമ്പരപ്പിക്കുന്നു.ഇംഗ്ലണ്ട് ക്രിസ്തുമതം സ്വീകരിച്ചതിനു മുൻപുള്ള കാലമാണ് ഇത്.അഗസ്റ്റിൻ വിഗ്രഹാരാധകരെ മതം മാറ്റാൻ എത്തും മുൻപാണ്. സെക്സയുടെ ‘അമ്മ രികുല കെന്റിലെ ഏതൽബെർട്ടിന്റെ സഹോദരിയായിരുന്നു എന്നതിൽ സൂചനയുണ്ട് – ഏതൽബെർട്ട് ബെർത എന്ന ഫ്രാങ്കിഷ്‌ ക്രിസ്ത്യൻ രാജകുമാരിയെയാണ് വിവാഹം ചെയ്തിരുന്നത്.

35 മമ്മികൾ കിട്ടി 

ജിപ്‌തിലെ തെക്കൻ നഗരമായ അസ്വാനിൽ ഇറ്റലിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള പുരാവസ്‌തു ശാസ്ത്രജ്ഞർ 35 മമ്മികൾ കണ്ടെത്തി. ഗ്രെക്കോ – റോമൻ കാലത്തെ ബി സി 332 – എ ഡി 395 ലെ കല്ലറയാണ് കണ്ടത്. 


പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മമ്മികളുണ്ട്. നാലു മമ്മികളുള്ള ചെറിയ അറയാണ് ആദ്യം കണ്ടത്. അത് കഴിഞ്ഞ് 31 പേരുടെ അറയിൽ അടക്കത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കളും ഉണ്ടായിരുന്നു തൈല പാത്രങ്ങളും പനമരവും തുണിയും കൊണ്ടുള്ള ശവവാഹകവും ഉണ്ടായിരുന്നു.
ഒരറയുടെ മൂലയിലായിരുന്നു കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ. ഒരമ്മയുടെയും കുഞ്ഞിൻറെയും ഒഴിച്ചുള്ളവ ജീർണിച്ചിരുന്നു. ശവപേടകാവശിഷ്ടങ്ങളിൽ ശ്മശാന ഉടമയുടെ പേർ ചിത്രാക്ഷരങ്ങളിൽ കൊത്തിയിരുന്നു: ടി ജിറ്റ്. അലങ്കരിച്ച മുഖം മൂടികൾ, പ്രതിമകൾ, പാപ്പിറസ് ശവകവചം എന്നിവ കിട്ടി. ആഗാ ഖാൻ സ്മാരകത്തിനടുത്ത് ഈജിപ്ത് പുരാവസ്‌തുമന്ത്രാലയവും മിലൻ സർവകലാശാലയും സംയുക്തമായിട്ടായിരുന്നു, ഖനനം.

സ്വർണ ശവപ്പെട്ടി തിരിച്ചു നൽകും 

ഴിഞ്ഞ കൊല്ലം ന്യൂയോർക് മെട്രോപൊളിറ്റൻ ആർട് 
മ്യൂസിയത്തിലെത്തി,ആഘോഷ വസ്തുവായ ഈജിപ്തിലെ സ്വർണ ശവപേടകം മോഷണ മുതലാണെന്നു കണ്ടെത്തി. 29 കോടി രൂപ നൽകിയ ഈ പുരാവസ്തു ഈജിപ്തിന് തിരിച്ചു നൽകും.
ബി സി ഒന്നാം നൂറ്റാണ്ടിലെ ഈ പേടകം, ഹെറാക്ലെയോപോളിസിലെ ആട്ടിൻ തലയുള്ള ദൈവം ഹെറിഷെഫിൻറെ പൂജാരി നെഡ്‌ജെമൻഖിന് വേണ്ടിയുള്ളതായിരുന്നു.

2011 ൽ ഈജിപ്തിൽ നിന്ന് ഇത് മോഷണം പോയതിൻറെ തെളിവ്, മൻഹാട്ടൻ അറ്റോർണി ഓഫിസ് കൈമാറി. 2017 ൽ പാരിസിലെ ഇടനിലക്കാരനിൽ നിന്നു വാങ്ങുമ്പോൾ, വർഷങ്ങൾക്കു മുൻപ് കയറ്റി അയച്ച വ്യാജ രേഖ നൽകിയിരുന്നു
പത്തു കൊല്ലം മുൻപ് ഇതേ മ്യൂസിയം, 2500 വർഷം പഴക്കമുള്ള പൂപ്പാത്രം ഇറ്റലിക്കു മടക്കിയിരുന്നു. 2017ൽ 2300 വർഷം പഴക്കമുള്ള മറ്റൊരു പൂപ്പാത്രം ഇവിടന്നു പിടിച്ചിരുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...