Friday 15 November 2019

മാപ്പിളയും റഷ്യൻ കർഷകനും

താനൂർ രാജാവ് മാർഗം കൂടി 

മാപ്പിള ലഹള കർഷക കലാപമാണെന്ന കണ്ടെത്തൽ അബനി മുക്കർജിയുടേതോ അദ്ദേഹത്തെ പിന്തുടർന്ന മാർക്സിസ്റ്റ് ചരിത്രകാരന്മാരുടേതോ അല്ല .അത് മലബാറിൽ ബ്രിട്ടീഷ് കലക്ടറായിരുന്ന വില്യം ലോഗന്റേതാണ്.1921 ന് മുൻപുള്ള മാപ്പിള ലഹളകൾ അദ്ദേഹം നിരത്തിയതാണ്,എല്ലാ ചരിത്രകാരന്മാരും പകർത്തിയത്.

ടിപ്പു സുൽത്താനെയും സാമൂതിരിയേയും വരുതിക്ക് നിർത്തിയ കമ്പനി,1792 മെയ് 27 ന് കുറുമ്പ്രനാട് രാജാവ് വീരവർമ്മ രാജാവുമായി ഉടമ്പടി ഒപ്പിട്ടു.സാമൂതിരി പിടിച്ചെടുത്തിരുന്ന കുറുമ്പ്രനാട്,കൊളക്കാട് പ്രദേശങ്ങൾ തിരിച്ചുകൊടുത്ത് വർമ്മയെ കമ്പനിയുടെ മാനേജരായി നിയമിച്ചു.140000 രൂപ പാട്ടത്തിനാണ് ഇവ കൊടുത്തത്.
വില്യം ലോഗൻ 
ഇനി 1887 ൽ ലോഗൻ  എഴുതിയ 'മലബാർ മാന്വലി'ൽ നിന്ന്,ലഹളയുടെ കാരണം അദ്ദേഹം പറയുന്നത് ഉദ്ധരിക്കട്ടെ:
"അതിനിടയിൽ ഉപഭൂഖണ്ഡത്തിൻറെ മറുഭാഗത്ത് നടത്തിയ യുദ്ധത്തിൽ,മദിരാശി ഗവർണർ ജനറൽ മെഡോസ്,മലബാർ രാജാക്കന്മാരുടെ മേൽ തിരുവിതാംകൂർ നടത്തിയ മേൽക്കോയ്മാധികാരം അനുവദിച്ചു കൊടുത്തതായി ബോംബെ കമ്മിഷണർമാർ മനസ്സിലാക്കി.ഈ അടിസ്ഥാനത്തിൽ,തിരുവിതാംകൂർ ദിവാനായ കേശവ പിള്ള കമ്പനിയുടെ പേരിലും യുദ്ധച്ചെലവുകൾ നിർവഹിക്കാനെന്ന ന്യായത്തിലും 1790 ,1791 വർഷങ്ങളിൽ മലബാറിൻറെ റവന്യു വരുമാനങ്ങളിൽ നിന്ന് പല ഘട്ടങ്ങളായി പിടിപ്പത്‌ തുക പിരിച്ചു കൊണ്ട് പോവുകയും ചെയ്തിരുന്നു.ഇങ്ങനെ പിടിച്ച തുക,തിരുവിതാംകൂറിൽ നിന്ന്ഈടാക്കുന്ന കാര്യം കമ്മിഷണർമാർ സുദീർഘമായി ചർച്ച ചെയ്തുവെങ്കിലും,അന്തിമ തീരുമാനം ഗവർണർ ജനറലിന് വിട്ടു കൊടുത്തു.

"ഇതേ കാലത്താണ്,മാപ്പിള -നായർ സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധ പുതുതായി പൊട്ടിപ്പുറപ്പെട്ടത്.ഇരു വർഗ്ഗങ്ങളും ചിരപുരാതനമായി പുലർത്തിപ്പോന്ന സുഹൃദ് ബന്ധങ്ങൾ പൂർണമായും തകർന്നതിന്റെ ഫലമായി മാപ്പിള ജില്ലകളിലേക്ക് സമാധാന സ്ഥാപനത്തിനായി മേജർ ഡൗ നിയോഗിക്കപ്പെട്ടു.നായർ ജന്മിമാരുടെ ഖണ്ഡനങ്ങൾക്ക് ഇരയായ മാപ്പിള വർഗ്ഗത്തിൻറെ കൊണ്ടോട്ടി വിഭാഗത്തിന് സംരക്ഷണം ഉറപ്പു ചെയ്തു കൊണ്ട് ഒരു വിളംബരം പുറത്തു വന്നു".
(മാന്വൽ,പേജ് 529,മലയാള പരിഭാഷ ).

എന്നാൽ ഇതിന് മുൻപേ നായർ ലഹളകൾ നടന്നു.ഹൈദർ വന്ന് സാമൂതിരിയുടെ മതചര്യകൾ മുടക്കി, അദ്ദേഹം ആത്മാഹുതി ചെയ്തതിന് പിന്നാലെയായിരുന്നു,ആദ്യ നായർ ലഹള.

1766 ജനുവരി 28 ന് ഹൈദറുടെ സേന കടത്തനാടേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവസാനമായി,നായർ പട്ടാളം എതിർത്തു.പെരിങ്കുളത്തിനടുത്ത് മാഹിപ്പുഴ കടക്കാൻ എത്തിയ മൈസൂർ സേനയെ പുഴയ്ക്കക്കരെ നിന്നാണ് എതിർത്തത്.അവരുടേത് ഭദ്രമായ നില ആയതിനാൽ ഹൈദർ തന്ത്രം പ്രയോഗിച്ചു.നായർപട്ടാളത്തിനെതിരെ പുഴ നീന്താനുള്ള തയ്യാറെടുടുപ്പിൽ കാലാൾപ്പടയെ നിർത്തി.അവർ നീന്തുമ്പോൾ സംഹരിക്കാൻ നായന്മാർ കാത്തു.അകലെ കുതിരപ്പട്ടാളത്തെ ഒരുക്കി ഹൈദർ പുഴയിലൂടെ കുതിരകളെ പായിച്ച് മറുകര കടന്നു.നായന്മാർ ഓടി.കുതിരപ്പട്ടാളത്തെ ആദ്യമായി കണ്ടിടത്തൊക്കെ ഇത് നടന്നതായി സർദാർ കെ എം പണിക്കർ എഴുതിയത്.അവർ പല ദിവസങ്ങളിൽ നിർത്താതെ ഓടി.മാപ്പിളമാർ അവരോട് അരിശം തീർത്തു.നാട് വിജനമായി.

സാമൂതിരി ഹൈദറെ സന്ധിച്ച് കുടിശ്ശിക സഹിതം കപ്പം തീർക്കാമെന്ന് വാക്ക് നൽകി.ഹൈദർ വിശ്വസിച്ചില്ല.കോഴിക്കോട് വലയം ചെയ്യാൻ അറയ്ക്കൽ അലിയെ നിയോഗിച്ചു.തുക രൊക്കം നൽകാനാകാത്ത സാമൂതിരിയെ ഭീഷണിപ്പെടുത്തി.കൊട്ടാരം ആക്രമിച്ചത് മാനഹാനിയായി.അപ്പോഴാണ് മാനാഞ്ചിറ കോട്ടയിലെ വെടിമരുന്നുശാലയ്ക്ക് തീ കൊളുത്തി അദ്ദേഹം വെന്തുമരിച്ചു.അത് മലബാർ ഹിന്ദുക്കളെ വേദനയിൽ ദഹിപ്പിച്ചു.സാമൂതിരിയെ കൊന്ന് ഹൈദർ കേരളത്തിൽ ഇസ്ലാമിക വർഗീയതയ്ക്ക് തീ കൊളുത്തി.ആത്മാഹുതി ചെയ്തില്ലെങ്കിൽ സാമൂതിരിയെ മാർഗം കൂട്ടുമായിരുന്നു.കേരളത്തിൽ ക്രൈസ്തവ വർഗീയതയ്ക്ക് വിത്തിട്ട ഫ്രാൻസിസ് സേവ്യറുടെ കാലത്ത് താനൂർ രാജാവിനെ മതം മാറ്റിയിരുന്നു;സാമൂതിരിയുടെ ഒരു അനന്തരവൻ ക്രിസ്ത്യാനി ആയിരുന്നു.സാമൂതിരിക്ക് മുന്നിൽ ഇസ്ലാം അല്ലെങ്കിൽ മരണം എന്ന വഴിയേ ഉണ്ടായിരുന്നുള്ളു.

വെട്ടത്ത് നാടിൻറെ ആസ്ഥാനമായിരുന്നു,താനൂർ.വാസ്കോ ഡ ഗാമ വന്ന് മലബാറിൽ നിന്ന് പോർച്ചുഗലിലേക്കുള്ള കുരുമുളക് കയറ്റുമതി കൂട്ടുന്നതിൽ തോറ്റു.സൈനിക ശക്തിയിൽ കബ്രാൾ സാമൂതിരിയോട് തോറ്റു.കൊച്ചിയിൽ പോർച്ചുഗീസുകാർക്ക് താവളം കിട്ടി.സാമൂതിരി 1504 ൽ കൊടുങ്ങല്ലൂർ ആക്രമിച്ചു.വെട്ടത്തു നാട്,ചാലിയം,ബേപ്പൂർ രാജാക്കന്മാർക്ക് കൊച്ചിയുമായി കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നതിനാൽ,സാമൂതിരിയുടെ കൊച്ചി യുദ്ധങ്ങൾ അവർക്ക് പിടിച്ചില്ല.താനൂർ രാജാവിൻറെ പൊന്നാനി,തിരൂർ താലൂക്കുകളിൽ,പൊന്നാനി തുറമുഖം തന്ത്ര പ്രധാനമായിരുന്നു.താനൂർ രാജാവ് പോർച്ചുഗീസുകാരുമായി ചേർന്നു.കപ്പൽ ചേതത്തിൽപെട്ട ചില പോർച്ചുഗീസുകാർക്ക് താനൂർ രാജാവ് വെട്ടത്തു കോയിൽ അഭയം നൽകി.അടുത്തകൊല്ലം താനൂർ കോട്ട പണിയാൻ ഡ കുഞ്ഞ സാമൂതിരിയുമായിസന്ധിയിലെത്തി.കോട്ടയ്ക്കുള്ള സാധനങ്ങൾ കപ്പൽ ചേതത്തിൽപെട്ടു.
വാസ്കോ ഡ ഗാമയും മാനവിക്രമനും 
പുതിയ സാമൂതിരി 1531 ൽ അധികാരമേറ്റു.ചാലിയം രാജാവ് ഉണ്ണിരാമന്‌ 2000 പർദോസും 50 % കസ്റ്റംസ് തീരുവയും വാഗ്ദാനം ചെയ്ത് താനൂർ രാജാവിൻറെ പ്രേരണയോടെ ഡ കുഞ്ഞ ചാലിയത്ത് കോട്ട പണിതു.20 പർദോസ് ഒരു ഇന്ത്യൻ രൂപ.അവിടെ സാന്താ മരിയ പള്ളിയും പണിതു.കോട്ടയും പള്ളിയും പണിതത്,മുസ്ലിം പള്ളികളുടെയും ശവക്കല്ലറകളുടെയും ബേപ്പൂർ കോവിലകത്തിന്റെയും കല്ലുകൾ കൊണ്ടായിരുന്നു.മുസ്ലിംകൾ സാമൂതിരിയോട് പരാതിപ്പെട്ടു.സാമൂതിരിക്ക് മേൽക്കോയ്മയുള്ളതിനാൽ,ചാലിയം രാജാവ് മനസ് മാറി പോർച്ചുഗീസുകാർക്ക് എതിരായി.താനൂർ മാറിയില്ല.

ജസ്വിറ്റ്‌ പാതിരിമാർ 1640 ൽ ഗോവയിൽ എത്തിയപ്പോൾ,പോർച്ചുഗീസുകാക്കൊപ്പം നിന്നു.ഫ്രാൻസിസ് സേവ്യറിനൊപ്പം ചേരാൻ 1548 ഒക്ടോബർ ഒൻപതിന് ഫാ അന്തോണിയോ ഗോമസ് ഗോവയിൽ എത്തി.പോർച്ചുഗലിലെ കുലീന കുടുംബത്തിൽപ്പെട്ട ഗോമസിന് ഇവിടത്തെ സവർണരെ മതം മാറ്റാനാകും എന്നു കരുതി.തടവിലായിരുന്ന ലോക്കു എന്ന കൊങ്കണിയെ മാർഗം കൂട്ടി.ബെൽജിയൻ ജസ്വിറ്റ്‌ ഫാ ഗാസ്പർ ബർസെൻസ് ഇടനിലക്കാരനായി.

ഗോമസും ഫ്രാൻസിസ് സേവ്യറും പിണങ്ങി.ഇന്ത്യയിൽ വേലയ്ക്ക് പറ്റിയവനല്ല ഗോമസ് എന്ന് സേവ്യർ നിരീക്ഷിച്ചു.അവിടത്തെ രജകുടുംബാംഗമായ ഗോമസ് അഹങ്കാരിയായിരുന്നു.മുതിർന്ന സേവ്യറെ അയാൾ അംഗീകരിച്ചില്ല.ഹെൻറിക് രാജാവിനെ കുമ്പസാരിപ്പിച്ചിരുന്നത് ഗോമസ് ആയിരുന്നു.

കൊച്ചി രാജാവ് മാർഗം കൂടാൻ വിസമ്മതിച്ചു.താൻ നോക്കാം എന്നായി താനൂർ രാജാവ്.താനുരിൽ ഒരു പാതിരി വന്ന് ക്രിസ്തുമതം പഠിപ്പിക്കണമെന്ന് താനൂർ അപേക്ഷിച്ചു.ഗോമസ് എത്തി.രാജാവ് രഹസ്യമായി 1548 ൽ ക്രിസ്ത്യാനിയായി.ഗോമസിനെ ഗോവയിൽ ആർക്കും വേണ്ടാത്തതിനാൽ,താനുരിലേക്ക് വിട്ടതാണ്.1548 ഏപ്രിൽ -സെപ്റ്റംബറിൽ ഗോമസ് താനൂരിൽ താമസിച്ച്,തെക്കോട്ടും യാത്ര ചെയ്തു.ബിഷപ് ജുവാൻ ഡി ആൽബുക്കർക്കാണ് ഗോമസിനെ അയച്ചത്.ഒക്ടോബർ 25 ന് ഗോമസ് പോർച്ചുഗൽ രാജാവ് ജൊവാവോ മൂന്നാമന് എഴുതി:

"ഇവിടത്തെ രാജാവിന് നല്ല വിവരവും വിവേകവുമുണ്ട്.മോക്ഷമാണ് അവിടുത്തെ ആഗ്രഹം."

അതായിരുന്നില്ല അദ്ദേഹത്തിൻറെ ആഗ്രഹം.സാമൂതിരിക്കെതിരെ പോർച്ചുഗീസ് സൈനിക പിന്തുണ വേണ്ടിയിരുന്നു.അതാണ് മതം മാറ്റം രഹസ്യമാക്കിയത്.ചാലിയം വികാരി ജൊവാവോ സോറസും ഫ്രാൻസിസ്കൻ പാതിരി ഡ ലാഗോ വിൻസെന്റസുമായിരുന്നു കാർമ്മികർ.രാജാവിൻറെ പേര് ഡോം ജൊവാവോ എന്ന് മാറ്റി.പൂണൂലിൽ ധരിക്കാൻ കുരിശു പതക്കം കൊടുത്തു.രാജ്ഞി ഡോണ മരിയ ആയി.ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം നടത്തി.പൂജാമുറിയിൽ യേശുവിൻറെ ചിത്രവും മറ്റ് ദൈവങ്ങൾക്കൊപ്പം വയ്ക്കാം എന്നായിരുന്നു ധാരണ.ഒന്നേ പറ്റു എന്ന് വന്നപ്പോൾ ധർമ്മസങ്കടത്തിലായി.ആദരവും ജാതിയും പോകരുത് എന്നായി രാജാവ്;അയാൾ പൂണൂലിട്ട ക്രിസ്ത്യാനിയായി.രാജാവിന് പൂണൂലിടാമോ എന്ന നിർണ്ണായക പ്രശ്‍നം,ഗോവ ഗവർണർ ജോർജ് കബ്രാളിനും പ്രത്യേക സമിതിക്കും വിട്ടു.

രാജാവിന് അനുകൂല തത്വങ്ങൾ ആൽബുക്കർക്ക് കണ്ടെത്തി.ബൈബിളിൽ അരിമത്യയിലെ ജോസഫ് അപ്പോസ്തലനായിരുന്നില്ല.യേശുവിൻറെ രഹസ്യ ശിഷ്യനായിരുന്നു.നിക്കോദേമസും ഗമാലിയേലും ശിഷ്യത്വം രഹസ്യമാക്കി വച്ചു.ജൂതന്മാരെ അവർ പേടിച്ചു.ഇവിടെ രാജാവ് സാമൂതിരിയേയും ജനത്തെയും പേടിക്കുന്നു.

ആൽബുക്കർക്ക്,രാജാവിനെ വിശുദ്ധ സെബസ്ത്യാനോസിനോട് ഉപമിച്ചു.ചക്രവർത്തിക്കൊപ്പം നിന്ന ക്രിസ്ത്യാനി.ഉള്ളിൽ ക്രിസ്ത്യാനി;പുറത്ത് മാടമ്പി.

ഇത് പറയുന്ന കത്ത് ആൽബുക്കർക്ക് 1549 ഒക്ടോബർ 20 ന് പോർച്ചുഗീസ് രാജ്ഞിക്ക് അയച്ചു.

താനൂർ രാജാവിനെതിരെ കലഹം പൊട്ടിപ്പുറപ്പെട്ടു.രഹസ്യ ചർച്ചകൾ നടന്നു.രാജാവ് ഗോവയ്ക്ക് പോകാൻ ഒരുമ്പെട്ടു.രാജാവിന് സാമൂതിരി പൊന്നാനിക്കടുത്ത് കുറെ സ്ഥലം വിട്ടുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌തു.ആ ചൂണ്ടയിൽ കൊത്തിയില്ല.രാജാവിനെ സാമൂതിരി കണ്ണൂരിലെ മാടായി  ക്ഷേത്രത്തിൽ തടവുകാരനാക്കി.അവിടന്ന് രക്ഷപ്പെടുത്തി പോർച്ചുഗീസുകാർ ഗോവയ്ക്ക് കൊണ്ട് പോയി.ഒക്ടോബർ 24 ന് ഗോവയിലെത്തിയ രാജാവ്,ക്രിസ്ത്യൻ സ്ഥാനവസ്ത്രമണിഞ്ഞ് റൂവ ദിറെയ്‌ത കൊട്ടാരത്തിൽ നിന്ന് പള്ളിയിലേക്ക് ഘോഷയാത്ര നയിച്ചു.താനുർക്ക് 27 ന് മടങ്ങി അമ്മയെയും മകനെയും സ്നാനപ്പെടുത്തി.കൂടുതൽ പേരെ മതം മാറ്റി പള്ളി പണിതു.

പോർച്ചുഗീസുകാർ സമ്മാനങ്ങൾ കൊണ്ട് മൂടി.രാജ്യം വീണ്ടെടുത്ത് കൊടുത്തു.അപ്പോൾ മട്ട് മാറി.സ്ഥാനവസ്ത്രം കീറി എറിഞ്ഞു.
കേരളത്തിലെ ആദ്യ ഘർവാപസി ഇതായിരുന്നില്ല.ഒൻപതാം നൂറ്റാണ്ടിൽ ശൈവസിദ്ധൻ മാണിക്യ വാസകർ മധുരയിൽ നിന്ന്,ഇവിടെയെത്തി,മാർഗം കൂടി സുറിയാനി ക്രിസ്ത്യാനികളായ മണിഗ്രാമം എന്ന കച്ചവട സംഘത്തെ ഹിന്ദു മതത്തിലേക്ക് തീരിച്ചു കൊണ്ട് വന്നു.ഈ സംഘത്തിന് പെരുമാൾ കൊടുത്തതാണ് തരിസാപ്പള്ളി ശാസനം-എ ഡി 849.തിരിച്ചു വന്നവരാണ്,മണിയാണി നായന്മാർ.

താനൂർ രാജാവ് പറ്റിച്ചെങ്കിലും,1598 ൽ സാമൂതിരിയുടെ അനന്തരവനെ മതം മാറ്റി.

ഇതാണ് മലബാറിൽ ക്രിസ്തു മതം വേരാഴ്ത്താൻ ശ്രമിച്ച ആരംഭ കഥ.
ജോർജ് കബ്രാൾ 
ഹൈദറിലേക്ക് മടങ്ങാം.

1766 ഏപ്രിലിൽ കൊച്ചിക്കപ്പുറം മലബാർ മുഴുവൻ ഹൈദറിന് കീഴിലായി.കാലവർഷം തുടങ്ങാറായതിനാൽ ഗവർണറായി മാദണ്ണയെ വച്ചു.റവന്യു ഉദ്യോഗസ്ഥനായിരുന്നു.കാലവർഷം വന്നപ്പോഴായിരുന്നു,നായർ ലഹള.ഓടിയവർ സംഘടിതരായി തിരിച്ചു വന്നു.സാമൂതിരി താവഴിയിലെ രവിവർമ്മ നേതാവായി.മാദണ്ണ ഭൂനികുതി സംവിധാനത്തിന് ഏർപ്പാട് തുടങ്ങിയതാണ്,കാരണം.സയ്യദ് റാസായുടെ 3000 വരുന്ന കാലാൾപ്പടയെ മഴയിൽ ഇവർ ദ്രോഹിച്ചു.ജൂണിൽ താൽക്കാലിക കോട്ടകൾ കൈവശപ്പെടുത്തി.മഴ കാര്യമാക്കാതെ ഹൈദർ മടങ്ങിയെത്തി.ജീനിയില്ലാതെ പോരാടാൻ കുതിരപ്പട്ടാളത്തോട് നിർദേശിച്ചു.പുതിയങ്ങാടിയിൽ നായർ സേനയെ നേരിട്ടു.ഒരു കിടങ്ങിന് മറുവശമായിരുന്നു നായർ സേന.ഡച്ചുകാരനായ സൈന്യാധിപൻ എം ലാലിയുടെ നേതൃത്വത്തിൽ മൈസൂർ സേനയിലെ ഒരു വിഭാഗം കിടങ്ങിൽ ചാടി മറുപുറം എത്തിയത് നായർസേനയെ സ്തംഭിപ്പിച്ചു.ഫലം കൂട്ടക്കശാപ്പായിരുന്നു.ഹൈദർ സേനാംഗങ്ങൾക്ക് കൂടുതൽ കൂലി വാഗ്ദാനം ചെയ്തിരുന്നു.യുദ്ധത്തിന് പിന്നാലെ ഹൈദർ വേട്ട തുടങ്ങി.തടവിലായ നായർ യോദ്ധാക്കളിൽ 15000 പേരെ മൈസൂരിൽ വിജനപ്രദേശങ്ങളിൽ കൊണ്ട് പോയി അലയാൻ വിട്ടു.200 പേർ ശേഷിച്ചു.

ഇതിൽ ഹൈദറിൻറെ രാഷ്ട്രീയം ലോഗൻ കാണുന്നു.നായർ സമുദായത്തെ അധികാരത്തിൽ നിന്ന് നീക്കുന്ന സാമൂഹിക എഞ്ചിനീറിങ്.അധഃസ്ഥിതർ ഇതിൽ ആഹ്ലാദിക്കുമെന്ന് ഹൈദർ കണക്ക് കൂട്ടി.നായന്മാർ മേലാൽ വാൾ ധരിക്കരുതെന്ന് ഹൈദർ ഉത്തരവിട്ടു.ആർക്കും അവരെ കൊല്ലാം.കീഴ്ജാതിക്കാർ നായന്മാരെ കണ്ടാൽ വന്ദിക്കരുത്.കീഴ്ജാതിക്കാരെ നായന്മാർ വന്ദിക്കണമെന്ന് ഹൈദർ തിട്ടൂരമിറക്കി.

ഇതിൽ പി കെ ബാലകൃഷ്ണൻ.'ടിപ്പു സുൽത്താൻ' എന്ന പുസ്തകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നത്,ജാതീയമായ അധമ ബോധം കൊണ്ടാണ്.നായർ വാൾ ധരിക്കരുത് എന്ന് ഹൈദറിന് പറയാം -ശത്രുവിന് ആയുധം വേണ്ട.കീഴ്ജാതിക്കാരെ കൊണ്ട് വന്ദിപ്പിച്ചതും തെറ്റായതിനാൽ നിർത്താം.പക്ഷെ അതിനെ തിരിച്ചു വന്ദിപ്പിക്കുക എന്ന തെറ്റ് കൊണ്ടല്ല നേരിടേണ്ടത്.ഇത്,ദളിതൻ പൊലീസ് സ്റ്റേഷനിൽ ബ്രാഹ്മണനെ മർദിച്ച ശേഷം കുളിക്കാൻ അഞ്ചു രൂപ കൊടുക്കും പോലെ അധമമാണ്.
പി കെ ബാലകൃഷ്ണൻ 
ഈ നിർദേശങ്ങൾ ആരും ഗൗനിച്ചില്ല.കടത്തനാടൻ പാരമ്പര്യത്തിൽ തീയ പോരാളികളുമുണ്ട്.അവരും വാൾ കൊണ്ട് നടന്നു.ഇസ്ലാം അധിനിവേശത്തിൽ ഹിന്ദു നാടുകൾ വിജനമായപ്പോഴാണ്,കാടൻ നിർദേശങ്ങൾ വന്നത്.നായർ സമുദായത്തോടുള്ള അടങ്ങാത്ത ഹൈദറുടെ പകയാണ്,പിൽക്കാല മാപ്പിള ലഹളകളിലും പ്രതിഫലിച്ചത്.ധർമ്മരാജ രാമവർമയെ,രാമൻ നായർ എന്ന് ടിപ്പു വിശേഷിപ്പിച്ചതിൽ നിന്ന് കാണുന്നത്,ഹിന്ദു സമുദായത്തെയാണ്,നായർ എന്ന് കണ്ടത് എന്നാണ്.

പൊതുവെ മനുഷ്യർ കാർഷിക വൃത്തി കൊണ്ട് കഴിഞ്ഞു കൂടിയ കാലത്ത്,പോരാടുന്നവൻ കൃഷിക്കാരനായിരിക്കും.അത് കൊണ്ട് പോരാട്ടം വർഗ സമരമാവില്ല.ലെനിൻ മലബാറിലെ കർഷക കലാപത്തിൽ ആകൃഷ്ടനായതും  അബനി മുക്കർജി റിപ്പോർട്ട് കൊടുത്തതും നിഷ്കളങ്കമല്ല.മാപ്പിള ലഹള നടക്കുമ്പോൾ,ഏകാധിപതിയായ ലെനിൻ,കമ്മ്യൂണിസ്റ്റ് ഭരണത്തിൽ,മലബാറോളം വലിപ്പമുള്ള തംബോവിൽ കർഷക കലാപം അടിച്ചമർത്തുകയായിരുന്നു.

ലെനിൻ തൊഴിലാളികളെ വെടിവച്ചു കൊന്നു,ഫാക്ടറികൾ പൂട്ടി.ഫാക്റ്ററികൾക്ക് വേണ്ട അസംസ്‌കൃത വസ്‌തുക്കൾ,ലെനിൻ ഉയർത്തിയ ഭീകരത കാരണം കിട്ടിയില്ല.സമ്പദ് രംഗം താറുമാറായി.1921 ഫെബ്രുവരിയിൽ ലെനിൻ സുഹൃത്ത് ഗ്ളെബ് കിർഷിഷാനോവ്‌സ്‌കിക്ക് എഴുതി:
"നാം യാചകരായി;പട്ടിണിയിൽ നാം അനാഥരായ പിച്ചക്കാരായി".

അലക്‌സാണ്ടർ ഷ്ല്യാപ്നിക്കോവും അലക്‌സാൻഡ്ര കൊലോന്റെയും നേതൃത്വം നൽകിയ ' തൊഴിലാളി പ്രതിപക്ഷം',ഫാക്റ്ററികൾ തൊഴിലാളികൾക്ക് കൊടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി.

നടക്കാത്ത ഒക്ടോബർ വിപ്ലവത്തെപ്പറ്റിയാണ്,' ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന വ്യാജ നിർമിതി അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് ലോകത്തിന് നൽകിയത്.ലോകത്തെ ഇന്നും പിടിച്ചു കുലുക്കുന്ന നാല് സംഭവങ്ങൾ ലെനിൻറെ ദുർഭരണത്തിൽ നടന്നു.പോളണ്ടുമായുള്ള യുദ്ധം,തംബോവ്  കലാപം,ക്രോൺസ്റ്റാറ്റ് കലാപം,1921 -22 ലെ ക്ഷാമം.ഇതിൽ തംബോവ് കർഷക കലാപത്തെപ്പറ്റി മാത്രം പറയാം.

ആഭ്യന്തരയുദ്ധ കാലത്ത്,റഷ്യയിൽ 1920 -21 ൽ ഉണ്ടായ,ലോകത്തിലെ ഏറ്റവും വലിയ കർഷക കലാപം.ഇതിൽ 1,40,000 പേർ കൊല്ലപ്പെട്ടു.
മോസ്‌കോയിൽ നിന്ന് 300 മൈൽ തെക്കുകിഴക്ക് തംബോവ് ഒബ്ലാസ്റ്റ്,വോറൊനേഷ് ഒബ്ലാസ്റ്റ് ,മേഖലയിൽ ആണ് ഇതുണ്ടായത്.സോഷ്യലിസ്റ്റ് റവലൂഷനറി പാർട്ടി നേതാവായ അലക്‌സാണ്ടർ ആന്റോനോവ് ആണ് നേതൃത്വം നൽകിയത്.ആന്റോനോവ് ലഹള എന്നും അറിയപ്പെടുന്നു.
ലെനിൻ ഭരണം ഏറിയതോടെ,ബോൾഷെവിക്കുകൾ അധിക ധാന്യം പിടിച്ചെടുക്കൽ ( Prodrazryorstka ) നയം നടപ്പാക്കി.ഒരു മേഖലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യം,കാർഷിക ഉൽപന്നങ്ങൾ എന്നിവയിൽ,വീട്ടാവശ്യത്തിനുള്ളതു കഴിച്ച്,ബാക്കി നഗര വിതരണത്തിനായി ചെറിയ തുക നൽകി പിടിച്ചെടുക്കുന്ന പരിപാടി ആയിരുന്നു,ഇത്.തംബോവിൻറെ ക്വോട്ട 1.8 കോടിയിൽ നിന്ന് 2 .7 കോടി പൂഡ്‌സ് ആയി ഉയർത്തി.ഒരു പൂഡ്‌സ് 16 .38 കിലോ.
ഇതിൽ രോഷാകുലരായ കർഷകർ 1920 ഓഗസ്റ്റ് 19 ന് ഖിട്രോവോയിൽ കലാപം തുടങ്ങി.ജനത്തിന് മുന്നിൽ,കാരണവന്മാരെ തല്ലി റെഡ് ആർമി ധാന്യം പിടിച്ചതായിരുന്നു,പ്രകോപനം.തംബോവ് കർഷകർ യൂണിയൻ ഉണ്ടാക്കി സ്വന്തമായി കോൺഗ്രസ് വിളിച്ചുകൂട്ടി സോവിയറ്റ് അധികാരത്തെ നിരാകരിച്ചു;സ്വന്തമായി നിയമ നിർമാണ സഭ ഉണ്ടാക്കി.സഭ,പ്രായപൂർത്തി വോട്ടവകാശവും ഭൂപരിഷ്കരണവും പ്രഖ്യാപിച്ചു.ഭൂമി മുഴുവൻ കർഷകർക്ക് വിട്ടു നൽകുകയായിരുന്നു,ഉന്നം.
ആന്റോനോവ് ( നടുവിൽ )
കലാപകാരികളായ കർഷകരുടെ എണ്ണം 1920 ഒക്ടോബറിൽ 50000 ആയിരുന്നു.ഇവർക്കൊപ്പം റെഡ് ആർമിയിൽ നിന്ന് വിരമിച്ച ഭടന്മാരും ചേർന്നു,ഇക്കൂട്ടർ സോവിയറ്റ് രഹസ്യ പൊലീസ് ആയ ചേക യിൽ നുഴഞ്ഞു കയറി.70000 വരുന്ന കലാപകാരികളെ റെഡ് ആർമി,അതിൻറെ മേധാവി മിഖയിൽ തുഖാചേവ്സ്കിയുടെ നേതൃത്വത്തിൽ നേരിട്ടു.ബോൾഷെവിക്കുകൾ കർഷകർക്ക് നേരെ രാസായുധങ്ങൾ പ്രയോഗിച്ചു.ഏഴു ഉന്മൂലന ക്യാമ്പുകൾ ഭരണകൂടം തുറന്നു.1921 ഫെബ്രുവരി രണ്ടിന് ഭരണകൂടം ധാന്യം പിടിക്കൽ നിർത്തി .അന്റോനോവിനെ 1922 ൽ കൊന്നു.പത്താം കോൺഗ്രസിന് മുൻപ് ഈ മേഖലയിൽ,നികുതി ( Prodnalog ) ഏർപ്പെടുത്തി.കോൺഗ്രസ് ഈ നയം അംഗീകരിച്ചു.

കർഷകരായ കലാപകാരികളെ ബോൾഷെവിക്കുകൾ,കാട്ടുകള്ളന്മാർ എന്ന് വിളിച്ചു.കലാപ കാലത്ത്,കസാൻ മൊണാസ്ട്രിയുടെ വിന്റർ ചർച്,പ്രാദേശിക ചേക ആസ്ഥാനമാക്കി.അത് തംബോവ് സൈനിക കമ്മിസാരിയറ്റിന്റെ ആർകൈവ്സ് ആയി.1933 ൽ പ്രാദേശിക ഭരണകൂടം കലാപ രേഖകൾക്ക് തീയിട്ടു.തീ നിയന്ത്രണാതീതമായപ്പോൾ,വെള്ളമൊഴിച്ചു ;മണ്ണ് വിതറി.അൾത്താരയിൽ തീയിട്ടില്ല.അതിനാൽ,1982 ൽ കുറെ രേഖകൾ കിട്ടി.

തംബോവിലെ പാർട്ടി മേധാവി അലക്‌സാണ്ടർ ഷ്ലിക്റ്റർ ,ലെനിനെ നേരിട്ട് വിളിച്ച ശേഷമാണ്,പട്ടാളത്തെ അയച്ചത്.

കലാപത്തെ ആധാരമാക്കി,2011 ൽ ആൻഡ്രി സ്മിർനോവ് Once Upon a time there Lived a Simple Woman എന്ന സിനിമയെടുത്തു.അലക്‌സാണ്ടർ സോൾഷെനിത്സിൻറെ Apricot Jam and Other Stories ൽ യൗവനത്തിൽ കലാപകാരികളെ നേരിട്ട ജനറലിന്റെ കഥയുണ്ട്.

കെ എൻ പണിക്കരാദികൾ മാപ്പിള ലഹളയെ കണ്ട പോലെ,ലെനിൻ അവിടത്തെ കർഷക കലാപത്തെ വർഗ സമരമായി കണ്ടില്ല.സായുധ കലാപം സഖാവിന് അരാജകത്വം ആയിരുന്നു.മാർക്സിസ്റ്റും അധികാരമേറിയാൽ,ബ്രിട്ടീഷ് സാമ്രാജ്യത്വ വാദിയെപ്പോലെ ക്രമസമാധാന പ്രശ്‍നം അടിച്ചമർത്തും.അത് കൊണ്ടാണ്,1957 ൽ ഇ എം എസ് സർക്കാർ മൂന്നാറിലും ചന്ദനത്തോപ്പിലും തൊഴിലാളികളെ വെടിവച്ചത്.
--------------------------------------------
Reference:
1.കേരള സ്വാതന്ത്ര്യ സമരം / കെ എം പണിക്കർ 
2.Frederick Price / Ootcamund: A  History 
3.The King of Tanur in the Malabar Coast and the Indo-Portuguese Trade in the 16 th Century/K S Mathew,Journal of Kerala Studies,Vol 10
4.ടിപ്പു സുൽത്താൻ / പി കെ ബാലകൃഷ്ണൻ 


See https://hamletram.blogspot.com/2019/11/blog-post_13.html



Wednesday 13 November 2019

ടിപ്പു: മാർഗം കൂട്ടലും ഹിന്ദു വംശഹത്യയും

മതഭ്രാന്ത് തെളിയിക്കുന്ന കത്തുകൾ 

ന്ന് തിരുവിതാംകൂർ ഭരിച്ചത് കാർത്തിക തിരുനാൾ രാമവർമ്മ എന്ന ധർമ്മരാജ ( 1724 -1798 ) അല്ലായിരുന്നെങ്കിൽ,മലബാറിൽ ഹിന്ദുക്കൾ ചത്തൊടുങ്ങുമായിരുന്നു.ഹൈദരാലിയുടെയും ടിപ്പു സുൽത്താൻറെയും പടയോട്ടക്കാലത്ത് അവിടന്ന് പലായനം ചെയ്ത ഹിന്ദുക്കളെ അദ്ദേഹം സംരക്ഷിച്ചു.പറവൂർ,ആലങ്ങാട്ട് രാജാക്കന്മാരെ ആ സ്ഥലങ്ങൾ വാങ്ങി പിരിച്ചു വിട്ടു.കൊടുങ്ങല്ലൂർ,പള്ളിപ്പുറം കോട്ടകൾ സാമൂതിരിയിൽ നിന്ന് വാങ്ങി.കരുത്തനായ ദിവാൻ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയെയും സേനാമേധാവി ഡിലനോയിയെയും കൊച്ചിയിലേക്ക് അയച്ച് ടിപ്പുവിൻറെ വരവ് തടയാൻ കൊടുങ്ങല്ലൂർ മുതൽ ആനമല വരെ 48 കിലോമീറ്റർ നെടുംകോട്ട കെട്ടി.കൊച്ചിയിൽ നിന്ന് ഒരു സഹായവും ഇല്ലാതെ,ആലുവയിൽ ടിപ്പുവിനെ തോൽപിച്ചു.ഇത് കൊണ്ടാണ് അദ്ദേഹം 'ധർമ്മരാജ' ആയത്.

കൊച്ചിക്കാരനാണ് ഞാൻ.വർഷങ്ങളായി ചരിത്രം പഠിക്കുന്നത് കൊണ്ടു പറയട്ടെ,ഇത് പോലെ,കൊച്ചി പോലെ ഒരു ദുർബല വംശം വേറെയില്ല.ഹൈദരാലിക്ക് കപ്പം കൊടുത്ത് കൊച്ചി സാമന്ത രാജ്യമായപ്പോൾ,ധർമ്മരാജ ഹൈദറിനും ടിപ്പുവിനും വഴങ്ങിയില്ല.ഹിന്ദുക്കൾ അദ്ദേഹത്തെ പൂവിട്ട് പൂജിക്കണം.

പലായനം ചെയ്തു വന്ന സാമൂതിരി വംശത്തിൽ നിന്ന് അദ്ദേഹത്തിന്  കാമുകിയെ കിട്ടി -സംസ്കൃത വിദുഷി മനോരമ തമ്പുരാട്ടി.അവർ ആണുങ്ങളുടെയും ഗുരുവായിരുന്നു.

ധർമ്മരാജ 

അമ്മാവൻ മാർത്താണ്ഡവർമ്മയുടെ മരണശേഷമാണ് 1758 ൽ  ധർമ്മരാജ വന്നത്.1718 ൽ കോലത്തുനാട് നിന്ന് ദത്തെടുത്ത ആറ്റിങ്ങൽ സീനിയർ റാണിയുടെ മകൻ.എട്ടുവീട്ടിൽ പിള്ളമാരും കായംകുളം രാജാവും ഭീഷണി ഉയർത്തി നിന്ന സാഹചര്യത്തിലാണ് അധികാരമേറ്റത്.അദ്ദേഹത്തിന് നാലു വയസുള്ളപ്പോൾ പിതാവ് കിളിമാനൂർ കേരളവർമ്മ കായംകുളം രാജാവ് നടത്തിയ അട്ടിമറി ശ്രമത്തിൽ കൊല്ലപ്പെട്ടു.കുഞ്ഞായ ധർമ്മരാജ കുടുംബത്തിനൊപ്പം ഹരിപ്പാട് നിന്ന് ബുധനൂരിലെ ബ്രാഹ്മണ ഭരണാധികാരി വഞ്ഞിപ്പുഴ തമ്പുരാൻറെ അടുത്തേക്ക് പോവുകയായിരുന്നു.

മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ രാജ്യം ശക്തമായതിനാൽ,അയൽ രാജ്യങ്ങൾ സഖ്യത്തിന് മത്സരിച്ചു.ചെറിയ രാജ്യമായിരുന്നു,കൊച്ചി.അരൂർ മുതൽ ഇടപ്പള്ളി വരെ ഒരു കഷണം. 1755 മുതൽ കൊച്ചിയുടെ പ്രധാനഭാഗം സാമൂതിരിയുടെ കൈവശമായിരുന്നു. 1756 ൽ കൊച്ചിയുമായി മാർത്താണ്ഡ വർമ്മ ഉടമ്പടിയിൽ ഒപ്പിട്ടെങ്കിലും,കൊച്ചിയെ സഹായിച്ചില്ല.ഡച്ച് സംരക്ഷണത്തിലായിരുന്നു കൊച്ചി. കൊച്ചിയിലെ മാടമ്പികൾ സാമൂതിരിയുടെ ചട്ടുകങ്ങളായി. ഡച്ചുകാരിൽ നിന്ന് പിടിച്ച ചേറ്റുവ സാമൂതിരി അവർക്ക് വിട്ടുകൊടുക്കാമെന്ന് ഏറ്റപ്പോൾ, അവർ കൊച്ചിയെ കൈവിട്ടു.

1761 ഓഗസ്റ്റിൽ സാമൂതിരിയെ തുരത്താൻ ഹിന്ദുരാജാക്കന്മാർ എന്ന നിലയിൽ ധർമ്മരാജയും കൊച്ചി രാജാവും ശുചീന്ദ്രം ക്ഷേത്രത്തിൽ കരാർ ഒപ്പിട്ടു. അതിന് പിന്നാലെ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയ്ക്ക് പട്ടാളവുമായി നീങ്ങാൻ ഉത്തരവ് കിട്ടി. തിരുവിതാംകൂർ പട്ടാളം സാമൂതിരി സേനയെ മാപ്രാണത്തേക്കും ഏനാമ്മാക്കലേക്കും ഓടിച്ചു.

ഡിലനോയി,സാമൂതിരി സേനയെ കൊടുങ്ങല്ലൂരിൽ നേരിട്ടു.ചേറ്റുവയ്ക്ക് ഓടിച്ച് ഏനാമാക്കൽ വഴി തൃശൂരിലെത്തി,പിള്ളയുടെ സേനയോട് ചേർന്നു.ഒന്നിച്ച് ചേലക്കരയിലെത്തി സാമൂതിരി സേനയോട് പോരാടി ഓടിച്ചു വടക്കൻ അതിർത്തി കടത്തി വിട്ടു.കുന്നംകുളമെത്തിയപ്പോൾ അവിടത്തെ സാമൂതിരി സേന പൊന്നാനിക്ക് പിൻവാങ്ങി.കോഴിക്കോട്ടേക്ക് ഡിലനോയ് മാർച്ച് ചെയ്യാൻ ഒരുങ്ങിയപ്പോൾ പേടിച്ച സാമൂതിരി സന്ധിക്ക് തയ്യാറായി.1764  ൽ സാമൂതിരി പത്മനാഭപുരത്ത് മാപ്പപേക്ഷിച്ച് സഖ്യ ഉടമ്പടി ഒപ്പിട്ടു.ഒന്നരലക്ഷം രൂപ സാമൂതിരി യുദ്ധച്ചെലവായി നൽകാൻ നിശ്ചയിച്ചു.പറവൂർ,ആലങ്ങാട് നാടുവാഴികൾക്ക് പെൻഷൻ നൽകി അവ തിരുവിതാംകൂറിനോട് ചേർത്തു.തുടർന്നായിരുന്നു നെടുംകോട്ട പണി.1757 ൽ മാർത്താണ്ഡ വർമ്മയുടെ ആശയം ആയിരുന്നു അത്.അടുത്ത വർഷം മരിച്ചതിനാൽ,അദ്ദേഹത്തിന് അതിൻറെ കീർത്തി കിട്ടിയില്ല.
മാർത്താണ്ഡ വർമ്മ കൊച്ചിയെ കീഴടക്കാതിരുന്നത്,മലബാറിനും യജിരുവിതാംകൂറിനുമിടയിൽ ഒരു കരുതൽ ദേശം കിടക്കട്ടെ എന്ന് വിചാരിച്ചാണെന്ന് ഡച്ച് രേഖകളിൽ കാണുന്നു.
ടിപ്പു 
ഹൈദർ 1756 ൽ പാലക്കാട് പിടിച്ച ശേഷം 1766 ൽ കോലത്തുനാടിൽ കൈവച്ചപ്പോൾ കോലത്തിരി തിരുവിതാംകൂറിൽ എത്തി.സാമൂതിരി കുടുംബാംഗങ്ങളെ തിരുവിതാംകൂറിൽ അയച്ച് ആത്മാഹുതി ചെയ്തു.മലബാറിൽ ഹിന്ദു വംശഹത്യ തുടങ്ങുകയായിരുന്നു.കുളച്ചൽ യുദ്ധത്തിൽ തോറ്റ ഡച്ചുകാർ തിരുവിതാംകൂറിന് ചാരപ്പണി ചെയ്തു.കൊച്ചി വഴി തിരുവിതാംകൂറിലേക്ക് സുരക്ഷിത മുന്നേറ്റം ഹൈദർ ചോദിച്ചു,ഡച്ചുകാർ ഉഴപ്പി.മലബാറിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കളെ കൊച്ചിയും തിരുവിതാംകുറും സ്വീകരിച്ചത്,ശത്രു നയം ആകയാലാണ് ഹൈദർ മലബാർ യുദ്ധച്ചെലവായി കപ്പം ചോദിച്ചത്.അത് ധർമ്മരാജ സ്വീകരിച്ചില്ല. ആക്രമിക്കാൻ ഹൈദർ ഉറച്ചു.അത് നടക്കാതെ അദ്ദേഹം മയ്യത്തായി.

ടിപ്പു ഭരിച്ച സാമന്ത രാജ്യങ്ങളിൽ 1788 ൽ കലാപങ്ങൾ ഉണ്ടായി.അവ അടിച്ചമർത്താൻ ടിപ്പു മലബാറിലും കൂർഗിലുമെത്തി.ഹിന്ദുക്കളെ കൂട്ടമായി ശ്രീരംഗപട്ടണത്തേക്ക് കൊണ്ട് പോയി ഇസ്ലാമിലേക്ക് മാർഗം കൂട്ടി.മലബാർ രാജകുടുംബം ഉൾപ്പെടെയുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും പലായനം ചെയ്തു.പറവൂരും ആലങ്ങാട്ടും കൊച്ചി അവകാശം ഉന്നയിക്കാൻ ടിപ്പു ആവശ്യപ്പെട്ടു.സാമന്തനാകാൻ തിരുവിതാംകൂറിനോട് സംസാരിക്കാമെന്ന് പറഞ്ഞ് കൊച്ചി രാജാവ് ഇടന്തടിച്ചു.ഒരു 'ഖരീദ' യുമായി ടിപ്പു ദൂതന്മാരെ തിരുവിതാംകൂറിലേക്ക് അയച്ചു.ഇവരെ ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരെ കൂടെയിരുത്തി ധർമ്മരാജ സ്വീകരിച്ചത്,ടിപ്പുവിന് പിടിച്ചില്ല.തൻറെ സാമന്ത രാജ്യമായ കൊച്ചിയിൽ നെടുംകോട്ട പണിതത് നിയമലംഘനം എന്ന കാരണത്താൽ ടിപ്പു 1789 ൽ ടിപ്പു സേനയെ നയിച്ചു.ജയിച്ചില്ല.

1790 ജനുവരി 19  ന് ടിപ്പു,ബേക്കൽ ഗവർണർ ബുദ്രുസ് ഉസ്മാൻ ഖാന് എഴുതി::
"Don't you know I have achieved a great victory recently in Malabar and over four lakh Hindus were converted to Islam? I am determined to march against that cursed 'Raman Nair' very soon (reference is to Rama Varma Raja of Travancore State who was popularly known as Dharma Raja). Since I am overjoyed at the prospect of converting him and his subjects to Islam, I have happily abandoned the idea of going back to Srirangapatanam now" (K.M. Panicker, Bhasha Poshini, August, 1923).
"ഞാൻ മലബാറിൽ വൻ വിജയം നേടി നാലു ലക്ഷം ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മാർഗം കൂട്ടിയത് അറിഞ്ഞില്ലേ ?ആ വെറുക്കപ്പെട്ട രാമൻ നായർക്കെതിരെ ഉടൻ നീങ്ങും.അയാളെയും പ്രജകളെയും മാർഗം കൂട്ടാൻ ആഹ്ലാദമുള്ളതിനാൽ തൽക്കാലം ശ്രീരംഗപട്ടണത്തേക്ക് പോകുന്നില്ല".

രാമവർമ്മ എന്ന ധർമ്മരാജയെയാണ് രാമൻ നായർ  എന്ന്  പറയുന്നത്.
ദിവസവും നിരവധി കത്തുകൾ എഴുതിയിരുന്ന ടിപ്പു മതഭ്രാന്തൻ എന്ന് തെളിയിക്കാൻ ആ കത്തുകൾ ധാരാളമാണ്.അങ്ങനെയല്ല എന്ന് പറഞ്ഞ് വെള്ള പൂശാൻ 1957 ൽ 'ടിപ്പു സുൽത്താൻ' എന്ന പുസ്തകം എഴുതിയ പി കെ ബാലകൃഷ്ണൻ പിൽക്കാലത്ത് ജമാ അത്തെ ഇസ്ലാമിയുടെ 'മാധ്യമം' പത്രാധിപരായി.

നെടുംകോട്ട യുദ്ധത്തിൽ തോറ്റ ടിപ്പു മദ്രാസ് ഗവർണർ എഡ്വേർഡ് ഹോളണ്ടിനോട് പറഞ്ഞത് തൻറെ സേന മലബാറിൽ നിന്ന് പലായനം ചെയ്തവരെ തേടുന്നതിൽ ശ്രദ്ധിച്ചതിനാൽ, ആക്രമണത്തിൽ തിരുവിതാംകൂർ മുന്നേറി എന്നാണ്.

ഒരു കിലോമീറ്റർ നെടുംകോട്ട ഭേദിച്ച് 200 പീരങ്കി പിടിച്ച് ആലുവയിൽ എത്തിയ ടിപ്പു അതിനിടയിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചു.ജനം കാട്ടിലേക്ക് ഓടി.അത്രയും പ്രദേശം തീയിട്ടു.പെരിയാറിന് കുറുകെ കെട്ടിയ ഭിത്തി രാത്രി കടന്ന് മുന്നേറാൻ ടിപ്പു തീരുമാനിച്ചു.പുലർച്ചെ ഈ ഭിത്തി തിരുവിതാംകൂർ സേന തകർത്ത് വെള്ളപ്പൊക്കമുണ്ടായി.അതിൽ നിരവധി സേനാംഗങ്ങൾക്ക് ജല സമാധിയുണ്ടായി.ദിവാൻ മാർത്താണ്ഡൻ പിള്ളയും സേനാധിപൻ കാളികുട്ടിയും അവശിഷ്ട സേനയെ ആക്രമിച്ചു തുരത്തി.ഈ സേവനത്തിന് കാളികുട്ടിക്ക് പേരിൽ പിള്ള എന്ന് ചേർക്കാൻ അനുവാദം കിട്ടി.ഈ പിള്ളയെ കുഞ്ചൈക്കുട്ടി പിള്ളയായി സി വി രാമൻ പിള്ളയുടെ 'രാമരാജ ബഹദൂറി'ൽ കാണാം.

നാനൂറോളം കുതിരപ്പട്ടാളക്കാർ ടിപ്പുവിന് മുന്നിൽ മരിച്ചു വീണു.സേനാധിപൻ കമറുദീൻ ഖാൻ ടിപ്പുവിനോട് പല്ലക്കിൽ നിന്ന് താഴെയിറങ്ങൾ അഭ്യർത്ഥിച്ചു.ഖാൻ ടിപ്പുവിൻറെ കാൽക്കൽ വീണു.ടിപ്പുവിനോട് താവളത്തിലേക്ക് മടങ്ങാൻ അയാൾ അഭ്യർത്ഥിച്ചു.കൂറുള്ള ഭടന്മാർ വെള്ളത്തിലൂടെ ടിപ്പുവിനെ തോളിൽ വഹിച്ചു നീങ്ങി.ഈ പല്ലക്കും കിടക്കയും വാളുമൊക്കെ തിരുവിതാംകൂർ സേനയ്ക്ക് വിജയ സ്മാരകമായി.

തിരുവിതാംകൂറിനെ സഹായിക്കാത്ത ഗവർണർ ഹോളണ്ടിനെ ഗവർണർ ജനറൽ കോൺവാലിസ്‌ ആ സ്ഥാനത്ത് നിന്ന് നീക്കി.പുതിയ ഗവർണർ വില്യം മെഡോസ് സേനയെ സജ്ജമാക്കിയപ്പോൾ ടിപ്പു സ്ഥലം വിട്ടു.ചാലക്കുടിയിലെ പോരാട്ടത്തിനിടയിൽ കണ്ട ഒരു ജാതിച്ചെടി ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കൊണ്ട് പോയി.അവിടെ അയാൾ ഫിർ മരങ്ങൾ നട്ടിരുന്നു.

ടിപ്പു ആലുവയിൽ എത്തിയപ്പോൾ കൊച്ചി രാജകുടുംബം വൈക്കം കൊട്ടാരത്തിലേക്ക് മാറി.

തിരുവിതാംകൂർ ദിവാൻ ടി മാധവ റാവു എഴുതി:
"നെടുംകോട്ട പണിതില്ലായിരുന്നില്ലെങ്കിൽ,വഷളായേനെ.അതുണ്ടായിരുന്നതിനാൽ,അങ്കമാലി,ആലുവ,വരാപ്പുഴ,ആലങ്ങാട് തുടങ്ങിയ അതിർത്തി പട്ടണങ്ങളിലേ ടിപ്പുവിന് അക്രമം നടത്താനായുള്ളു.നാടൻ മാപ്പിളമാർ ആവശ്യപ്പട്ടതൊക്കെ ഭൂമിയിൽ ടിപ്പു സേന ചെയ്തു.ക്ഷേത്രങ്ങളും പള്ളികളും കത്തിച്ചു.ടിപ്പു പറവൂരിലെത്തി കൊടുങ്ങല്ലൂരിലേക്ക് വെടിയുതിർത്തപ്പോൾ,കൊച്ചി രാജാവ് തന്നെയും കുടുംബത്തെയും രക്ഷിക്കാൻ അപേക്ഷിച്ച് തിരുവിതാംകൂർ രാജാവിന് എഴുതി".

ചിറയ്ക്കൽ,പരപ്പനാട്,ബാലുശ്ശേരി,കുറുമ്പ്രനാട്,കടത്തനാട്,പാലക്കാട്,കോഴിക്കോട് രാജകുടുംബങ്ങൾ പലായനം ചെയ്തു.തിരുവിതാംകൂറിൽ എത്തിയ മലബാർ രാജകുടുംബങ്ങൾ ഏറെയും മടങ്ങിയില്ല.അങ്ങനെയുള്ള 17 കുടുംബങ്ങൾ:
ചങ്ങനാശ്ശേരി നീരാഴി കോവിലകം,ലക്ഷ്മിപുരം പാലസ്,ഗ്രാമത്തിൽ കൊട്ടാരം,പാലിയേക്കര,നെടുമ്പറമ്പ്,ചെമ്പ്ര മഠം,അനന്തപുരം കൊട്ടാരം,എഴുമറ്റൂർ കൊട്ടാരം,ആറന്മുള കൊട്ടാരം,വാരണാട് കോവിലകം,മാവേലിക്കര,എണ്ണക്കാട്,മുറിക്കോയിക്കൽ കൊട്ടാരം,കോട്ടയം മറിയപ്പിള്ളി,കൊരട്ടി സ്വരൂപം,കൈപ്പുഴ കോവിലകം,കോട്ടപ്പുറം.

നിരവധി സ്ഥലനാമങ്ങൾ ടിപ്പു ഇസ്ലാമാക്കി:മംഗലാപുരം ( ജലാലാബാദ് ),കണ്ണൂർ ( കുശനാബാദ്),ബേപ്പൂർ ( സുൽത്താൻ പട്ടണം / ഫറൂഖി ),കോഴിക്കോട് ( ഇസ്ലാമാബാദ് ).ഫറോക്ക് മാത്രം നിലനിന്നു.

സാർവത്രികമായി ഹിന്ദുക്കളെ മതം മാറ്റിയത് ജിഹാദ് ആയി ടിപ്പു കണ്ടു.
1788 മാർച്ച് 22 ന് അബ്ദുൽ കാദിറിന് ടിപ്പു എഴുതി:

 “Over 12,000 Hindus were honoured with Islam. There were many Namboodri Brahmins among them. This achievement should be widely publicised among the Hindus. Then the local Hindus should be brought before you and converted to Islam. No Namboodri Brahmin should be spared.”
12000 ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മാർഗം കൂട്ടി ആദരിച്ചു.അക്കൂട്ടത്തിൽ നിരവധി നമ്പൂതിരിമാരുണ്ട്.ഹിന്ദുക്കൾക്കിടയിൽ ഈ നേട്ടം പ്രചരിപ്പിക്കണം.പിന്നീട് നാടൻ ചിന്ദുക്കളെ നിങ്ങളുടെ മുന്നിൽ എത്തിച്ച് മാർഗം കൂട്ടണം.ഒരു നമ്പൂതിരിയെയും വെറുതെ വിടരുത്.

1788 ഡിസംബർ 14 ന് കോഴിക്കോട്ടെ സേനാമേധാവി ഹുസൈൻ അലിഖാന്  ടിപ്പു എഴുതി:
“I am sending two of my followers with Mir Hussain Ali. With their assistance, you should capture and kill all Hindus. Those below 20 may be kept in prison and 5,000 from the rest should be killed from the tree-tops. These are my orders.”
ഞാൻ മിർ ഹുസൈൻ അലിക്കൊപ്പം രണ്ട് അനുയായികളെ അയയ്ക്കുന്നു.അവരുടെ സഹായത്തോടെ ഹിന്ദുക്കളെ മുഴുവൻ പിടിച്ച് കൊല്ലണം.20 ന് താഴെ പ്രായമുള്ളവരെ തടവിലിട്ടാൽ മതി.ബാക്കിയിൽ നിന്ന് 5000 പേരെ കൊന്ന് മരങ്ങളിൽ കെട്ടി തൂക്കണം.ഇത് എൻറെ ഉത്തരവ്
കോഴിക്കോട്ടെ കച്ചവടക്കാരെ ടിപ്പു ചങ്ങലയിട്ട് പാറയിൽ ബന്ധിച്ചപ്പോൾ 
.1790 ജനുവരി 18 ന് സയ്യിദ് അബ്ദുൽ ദുലയ്ക്ക് എഴുതി:
“…almost all Hindus in Calicut are converted…”
മിക്കവാറും ഹിന്ദുക്കളെ മാർഗം കൂട്ടി.

സയ്യിദ് അബ്ദുൽ ദുലയ്ക്ക് 1790 ജനുവരി 18 ന് ടിപ്പു എഴുതി:
"With the grace of Prophet Mohammed and Allah, almost all Hindus in Calicut are converted to Islam. Only on the borders of Cochin State a few are still not converted. I am determined to convert them also very soon. I consider this as Jehad to achieve that object" (K.M. Panicker, Bhasha Poshini).
നബിയുടെയും അല്ലാഹുവിന്റെയും കരുണയാൽ കോഴിക്കോട്ടെ മിക്കവാറും ഹിന്ദുക്കളെ ഇസ്ലാമാക്കി.കൊച്ചി അതിർത്തിയിലെ ചിലർ ബാക്കിയുള്ളു.അവരെയും ഉടൻ മാർഗം കൂട്ടും.ഇത് ആ ലഷ്യത്തിനുള്ള ജിഹാദ് ആണ്.

1790 ഫെബ്രുവരി 13 ന് ടിപ്പു, ബുദ്രുസ് ഉസ്മാൻ ഖാന് എഴുതി
"Your two letters, with the enclosed memorandums of the Naimar (or Nair) captives, have been received. You did right in ordering a hundred and thirty-five of them to be circumcised, and in putting eleven of the youngest of these into the Usud Ilhye band (or class) and the remaining ninety-four into the Ahmedy Troop, consigning the whole, at the same time, to the charge of the Kilaaddar of Nugr…" (Selected Letters of Tipoo Sultan by Kirkpatrick).
നായർ തടവുകാരുടെ നിവേദനം സഹിതം നിങ്ങളുടെ രണ്ട് കത്തുകൾ കിട്ടി.അവരിൽ 135 പേരെ സുന്നത്ത് ചെയ്തത് നന്നായി.മറ്റുള്ളവരെ സേനാവിഭാഗങ്ങളിലേക്ക് അയച്ചതും നന്നായി.

അഫ്ഗാനിസ്ഥാനിലെ രാജാവ് സമാൻ ഷായ്ക്ക് ടിപ്പു എഴുതി:
"we should come together in carrying on a holy war against the infidels, and for freeing the region of Hindustan from the contamination of the enemies of our religion (Hindus)".
അവിശ്വാസികൾക്കെതിരേ വിശുദ്ധയുദ്ധം നയിക്കാൻ നാം ഒന്നിക്കണം.നമ്മുടെ മതത്തെ മലിനമാക്കുന്ന ശത്രുക്കളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണം.

മൂന്നാം മൈസൂർ യുദ്ധ ശേഷം,മേജർ അലക്സ് ഡിറോം എഴുതിയ വിവരണത്തിൽ,ടിപ്പുവിൻറെ മുദ്ര ഇങ്ങനെ:
"I am the Messenger of the true faith."
"I bring Unto you the Edicts of Truth."
"From CONQUEST and the Protection of the Royal Hyder comes my tide of SULTAN and the world under the Sun and Moon is subject to my Signet."


പോർട്ടുഗീസ് സഞ്ചാരി ഫാ പോളിനോ ബെർത്തലെമിയോ Voyage to East Indies ൽ ( 1772 ) എഴുതി:
"First a corps of 30,000 barbarians who butchered everybody on the way… followed by the field-gun unit under the French Commander, M. Lally… Tipu was riding on an elephant behind which another army of 30,000 soldiers followed. Most of the men and women were hanged in Calicut, first mothers were hanged with their children tied to necks of mothers. That barbarian Tipu Sultan tied the naked Christians and Hindus to the legs of elephants and made the elephants to move around till the bodies of the helpless victims were torn to pieces. Temples and churches were ordered to be burned down, desecrated and destroyed. Christian and Hindu women were forced to marry Mohammadans and similarly their men were forced to marry Mohammadan women. Those Christians who refused to be honoured with Islam, were ordered to be killed by hanging immediately. These atrocities were told to me by the victims of Tipu Sultan who escaped from the clutches of his army and reached Varappuzha, which is the centre of Carmichael Christian Mission. I myself helped many victims to cross the Varappuzha river by boats."
30000 കിരാതർ വഴിയിൽ കണ്ടവരെയൊക്കെ കൊന്നു.( ടിപ്പുവിൻറെ ) ഫ്രഞ്ച് കമാൻഡർ എം ലാലിയുടെ പീരങ്കികൾ ജനത്തെ കൊന്നു .ആനപ്പുറത്തെ ടിപ്പുവിന് പിന്നാലെ 30000 ഭടന്മാർ മുന്നേറി.കോഴിക്കോട്ടെ പുരുഷൻമാരെയും സ്ത്രീകളെയും തൂക്കി കൊന്നു.കുഞ്ഞുങ്ങളെ സ്ത്രീകളുടെ കഴുത്തിൽ കെട്ടി.കിരാതനായ ടിപ്പു നഗ്‌നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലിൽ കെട്ടി  ഇരകളുടെ ശരീരം കഷണങ്ങൾ ആകും വരെ ആനകളെ ഓടിച്ചു.ക്ഷേത്രങ്ങളും പള്ളികളും നശിപ്പിച്ചു;മലിനമാക്കി.ഹിന്ദു സ്ത്രീകൾ മുസ്ലിംകളെയും മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെയും വിവാഹം ചെയ്യിച്ചു.മാർഗം കൂടാത്ത ക്രിസ്ത്യാനികളെ കൊന്നു.വാരാപ്പുഴയിൽ എത്തിയ ഇരകളാണ് ഇതൊക്കെ എന്നോട് പറഞ്ഞത്.വരാപ്പുഴ തോണിയിൽ കടക്കാൻ ഞാൻ തന്നെ ചിലരെ സഹായിച്ചു.

മംഗലാപുരത്ത് താവളമടിച്ച് ടിപ്പുവിനോട് പൊരുതിയ കേണൽ ഫുള്ളർട്ടൻറെ റിപ്പോർട്ടിൽ നിന്ന്:

 “(During the siege 1783) Tipu”s soldiers daily exposed the heads of many innocent Brahmins within sight from the fort for Zamorin and his Hindu followers to see. It is asserted that the Zamorin rather than witness such enormities and to avoid further killing of innocent Brahmins, chose to abandon the Palghat Fort... It was not only against the Brahmins who were thus put in a state of terror of forcible circumcision and conversion; but against all sections of Hindus. In August, 1788, a Raja of the Kshatriya family of Parappanad and also Trichera Thiruppad, a chieftain of Nilamboor, and many other Hindu nobles who had been carried away earlier to Coimbatore by Tipu Sultan, were forcibly circumcised and forced to cat beef.”

1783 ലെ അധിനിവേശത്തിൽ ടിപ്പു സൈനികർ ദിവസവും ബ്രാഹ്മണരെ കൊന്ന് തലകൾ കോട്ടയിൽ നിന്ന്സാമൂതിരിയെയും ഹിന്ദുക്കളെയും കാട്ടി.സാമൂതിരി ഇത് കാണാനാകാതെ പാലക്കാട് കോട്ട ഉപേക്ഷിച്ചു.നിർബന്ധിത മതം മാറ്റത്തിനും സുന്നത്തിനും ബ്രാഹ്മണരെ മാത്രമല്ല വിധേയരാക്കിയത്.1788 ഓഗസ്റ്റിൽ കോയമ്പത്തൂരിൽ തടവിലായിരുന്ന പരപ്പനാട് രാജാവിനെയും തൃശുർ തിരുമുല്പാടിനെയും നിലമ്പുർ നാടുവാഴിയെയും ഹിന്ദു വരേണ്യരെയും നിർബന്ധ സുന്നത്ത് ചെയ്ത് മാട്ടിറച്ചി തീറ്റിച്ചു.

എൽ ബി ബുരി എഴുതി#   : 

"To show his ardent devotion and steadfast faith in Muhammaddan religion, Tipu Sultan found Kozhikode to be the most suitable place.It was because the Hindus of Malabar 'refused to reject the matriarchal system,polyandry and half nakedness of women' that the 'great reformer' Tipu Sultan tried to honor the entire population with Islam".
ഇസ്ലാം പ്രചരിപ്പിക്കാൻ കോഴിക്കോട് നല്ല സ്ഥലം എന്ന് ടിപ്പു കണ്ടു.'മലബാറിലെ ഹിന്ദുക്കൾ മക്കത്തായം,ബഹുഭർതൃത്വം,സ്ത്രീകളുടെ അർദ്ധനഗ്നത എന്നിവ നിരാകരിക്കുന്നില്ല ' എന്നതിനാൽ,'പുരോഗമനവധിയായ' ടിപ്പു മൊത്തം ജനത്തെ മാർഗം കൂട്ടാൻ ഒരുങ്ങി.കോഴിക്കോട്ടെ 7000 ബ്രാഹ്മണ കുടുംബങ്ങളിൽ 2000 ഇല്ലാതായി.

പുത്തേഴത്ത് രാമൻ മേനോൻ,'ശക്തൻ തമ്പുരാനി'ൽ ടിപ്പു കയറാത്ത ഒരു പശുത്തൊഴുത്ത് പോലും മലയാളക്കരയിൽ ഉണ്ടായിരുന്നില്ല എന്നെഴുതി.'കേരള മുസ്ലിം ചരിത്ര'ത്തിൽ പി എ സെയ്തു മുഹമ്മദ് എഴുതിയത്,ടിപ്പുവിൻറെ അധിനിവേശം ജെങ്കിസ് ഖാൻറെയും തിമൂറിൻറെയും ആക്രമണങ്ങളെ ഓർമിപ്പിക്കുന്നു എന്നാണ്.
ടിപ്പുവിനെ മതേതരവാദിയാക്കാനുള്ള ആവേശത്തിൽ,പി കെ ബാലകൃഷ്ണൻ,ടിപ്പു ക്ഷേത്രങ്ങൾ ആക്രമിച്ചതിന് തെളിവില്ല എന്ന് പറയുന്നു.ആക്രമിച്ച ക്ഷേത്രങ്ങളുടെ പട്ടിക ആവശ്യപ്പെടുന്നു.ആ പട്ടിക ഇതാ:
തളിപ്പറമ്പ്,തൃച്ചംബരം,തളി,ശ്രീവള്ളിയനാട്ട് കാവ്,തിരുവണ്ണൂർ,വാരയ്ക്കൽ,പുതൂർ,ഗോവിനപുരം,താളിക്കുന്ന്,തിരുന്നാവായ,തിരുവങ്ങാട്ട്,വടകര പൊന്മേരി,ചാലക്കുടി,മണ്ണും പുറം,കൽ‌പാത്തി ഹേമാംബിക,കാച്ചാംകുറിശ്ശി,പാലക്കാട് ജൈന ക്ഷേത്രം,കേരളാദീശ്വരം,തൃക്കണ്ടിയൂർ,തൃപ്രങ്ങാട്ട്,കോടിക്കുന്ന്,തൃത്താല,പന്നിയൂർ,ശുകപുരം,ആഴ്‌വാഞ്ചേരിയുടെ എടപ്പാട്ടെ  പെരുമ്പറമ്പ്,മരണേലിറ ക്ഷേത്രങ്ങൾ,വേങ്ങേരി,തൃക്കുളo,രാമനാട്ടുകര അഴിഞ്ഞില്ലം,ഇന്ത്യന്നൂർ,മണ്ണൂർ,വെങ്കിടങ്ങ്,പരമ്പത്താലി,പന്മയനാട്.

ഇവ വടക്കുംകൂർ രാജരാജ വർമ്മയുടെ 'കേരള സംസ്കൃത സാഹിത്യ ചരിത്രം',മലബാർ ഗസറ്റിയർ,മാന്വൽ,പി സി എൻ രാജയുടെ ലേഖനം ( 1964 )  എന്നിവയിൽ നിന്നാണ്.തൃശൂർ വടക്കുന്നാഥ ക്ഷേത്രം രേഖകൾ,ലോഗൻറെ മലബാർ മാന്വൽ,കെ വി കൃഷ്ണയ്യരുടെ Zamorins of Calicut എന്നിവയിൽ വിവരണമുണ്ട്..മാണിയൂർ മസ്ജിദ്, ക്ഷേത്രം ആയിരുന്നുവെന്ന് 'മലബാർ മാന്വലി'ലുണ്ട്.പൊന്നാനി തൃക്കാവ് ക്ഷേത്രം ആയുധപ്പുരയും ബത്തേരി ജൈന ക്ഷേത്രം പീരങ്കിപ്പുരയുമായി.
ടിപ്പുവിൻറെ ചെറിയ പീരങ്കി / എഗ്‌മൂർ മ്യൂസിയം 
മമ്മിയൂർ ക്ഷേത്രവും പാലയൂർ ക്രിസ്ത്യൻ പള്ളിയും തകർത്താണ് ഗുരുവായൂരിൽ എത്തിയത്.ഹൈദർ മാർഗം കൂട്ടിയ ഹൈദ്രോസ് കുട്ടി ക്ഷേത്രം തകർക്കുന്നത്‌ തടഞ്ഞു.ഹൈദർ 1766 ൽ ഗുരുവായൂർ പിടിച്ചു.ക്ഷേത്രം തകർക്കാതിരിക്കാൻ 10000 പണം ചോദിച്ചു.അത് കൊടുത്തതിനാൽ ക്ഷേത്രം നില നിന്നു.മലബാർ ഗവർണർ ശ്രീനിവാസ റാവു ഇടപെട്ടാണ് ടിപ്പു 'ദേവദയ' ക്ഷേത്രത്തോട് കാട്ടിയത്.ടിപ്പു 1789 ൽ മലബാർ ആക്രമിച്ചപ്പോൾ,ഗുരുവായൂർ ഉത്സവ വിഗ്രഹം മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് നമ്പൂതിരിയും  അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചു.ടിപ്പു പോയ ശേഷമായിരുന്നു,ഗുരുവായൂരിൽ പുനഃപ്രതിഷ്ഠ.ഗുരുവായൂരപ്പന് ഇന്നും അമ്പലപ്പുഴയിൽ ഉഷ പൂജയുണ്ട്.

ക്ഷേത്രങ്ങൾ തീവയ്ക്കലും വിഗ്രഹങ്ങൾ നശിപ്പിക്കലും പ്രതിഷ്ഠയ്ക്ക് മേൽ അറുത്ത കന്നുകാലി തലകൾ അലങ്കരിക്കുന്നതും വിനോദമായിരുന്നുവെന്ന് വടക്കുംകൂർ രാജരാജ വർമ്മ എഴുതുന്നു.

മുസ്ലിംകളുടെ സംഖ്യ കൂടിയെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെ സുന്നത്ത് ചെയ്‌തെന്നും നമ്പുതിരിമാർ,നായന്മാർ,പട്ടികജാതിക്കാർ എന്നിവരുടെ സംഖ്യ വലുതായി ഇടിഞ്ഞെന്നും ചരിത്രകാരൻ ഇളംകുളം കുഞ്ഞൻ പിള്ള എഴുതി.**

ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ രണ്ടു ക്ഷേത്രങ്ങളെ വെറുതെ വിട്ടത്,ടിപ്പുവിൻറെ ജ്യോതിഷ വിശ്വാസം കൊണ്ടാണ്.ടിപ്പു ദിനഫലം നോക്കിയിരുന്ന ആളാണെന്ന് ബാലകൃഷ്ണനും സമ്മതിക്കുന്നു.നെടുംകോട്ട തോൽവിക്ക് ശേഷം,1790 അവസാനം മുതൽ ഹിന്ദു പ്രീണനം തുടങ്ങി.അങ്ങനെ മൈസൂർ ക്ഷേത്രങ്ങൾക്ക് സഹായം കിട്ടി.ശൃംഗേരി മഠത്തിനും സഹായം കിട്ടി.ബ്രിട്ടീഷുകാരെ തോൽപ്പിച്ചാൽ ബാദുഷ ആകുമെന്ന് വിശ്വസിച്ചു.ജ്യോതിഷികൾ ബ്രാഹ്മണരായിരുന്നു.പൂർണ്ണയ്യ,ശ്രീനിവാസ റാവു,മാദണ്ണ തുടങ്ങിയവർ ഉന്നത സ്ഥാനത്തിരുന്നതും മതേതരത്വം കൊണ്ടല്ല.

നായന്മാർക്ക് എതിരായ ടിപ്പുവിൻറെ 1788 ലെ വിളംബരം**:

From the period of the conquest until this day, during twenty-four years, you have been a turbulent and refractory people, and in the wars waged during your rainy season, you have caused number of our warriors to taste the drought of martyrdom. Be it so. What is past is past. Hereafter you must proceed in an opposite manner, dwell quietly and pay your dues like good subjects and since it is the practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connections than the beasts of the fields: I hereby require you to forsake these sinful practices and be like the rest of mankind; and if you are disobedient to these commands, I have made repeated vows to honour the whole of you with Islam and to march all the chief persons to the seat of Government.'

"മലയാള രാജ്യം അടക്കി ഇന്ന് 24 വർഷം.നിങ്ങൾ ധിക്കാരികളും അനുസരണയില്ലാത്തവരുമായി കാണുന്നു.കഴിഞ്ഞത് കഴിഞ്ഞു.ഇനി നിങ്ങളുടെ രീതികൾ മാറ്റണം.മര്യാദയ്ക്കു ജീവിച്ച് ന്യായമായി നികുതിയും മറ്റും അടയ്ക്കണം...

"നിങ്ങൾക്കിടയിൽ ഒരു സ്ത്രീ പത്തു പുരുഷന്മാർക്കൊപ്പം സംസർഗം ചെയ്യുന്നതും നിങ്ങളുടെ അമ്മ പെങ്ങന്മാരെ ഈ വിധം സ്വൈരമായി നടക്കാൻ സമ്മതിക്കുന്നതും പൂർവാചാരമായതിനാൽ,നിങ്ങൾ എല്ലാവരും വ്യഭിചാരത്തിൽ ജനിച്ചവരും സ്ത്രീപുരുഷ സംസർഗ്ഗത്തിൽ പാടത്ത് മേയുന്ന കന്നുകാലികളെക്കാൾ നാണമില്ലാത്തവരുമാണ്.ഇത്തരം പാപപങ്കില ദുരാചാരങ്ങൾ ത്യജിച്ച് സാധാരണ മനുഷ്യരെപ്പോലെ നടക്കാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു ...ഈ ആജ്ഞ അനുസരിച്ചില്ലെങ്കിൽ,നിങ്ങൾ എല്ലാവരെയും ഇസ്ലാം എന്ന മാന്യ വ്യവസ്ഥയിൽ ചേർക്കും എന്ന് പലവുരു ഞാൻ സത്യം ചെയ്തിരിക്കുന്നു".
നായന്മാരെ മുൻകാല പ്രാബല്യത്തോടെ മൊത്തത്തിൽ മാർഗം കൂട്ടാൻ ന്യായമായി.
----------------------------------------------------------
 Lewis B. Boury quoted in  P.C.N. RAJA, RELIGIOUS INTOLERANCE OF TIPU SULTAN (This is the English translation of the Malayalam article by P.C.N. Raja, published in Kesari Annual, 1964)
*മാതൃഭൂമി ആഴ്ചപ്പതിപ്പ്,ഡിസംബർ 25,1955 
**Mackenzie Manuscripts No 46 ,Page 122.ടിപ്പുവിൻറെ ആത്മകഥയിൽ ഇതുണ്ട്;കെ പി പത്മനാഭ മേനോൻ എഴുതിയ കേരള ചരിത്രത്തിലും ( 1924 ).
Reference:
1. Travancore State Manual by T.K. Velu Pillai 
2.V. Nagam Aiya, Travancore State Manual, Vol. 1
3.Logan, Malabar Manual, Volume 1
4. Menon /  A history of Travancore from the earliest times, Volume 1
5.K.M. Panicker, Bhasha Poshini, August, 1923
6. Mohibbul Hasan /History of Tipu Sultan
7. A Survey of Kerala History by a Sreedhara Menon
8.W. Kirkpatrick Select Letters of Tipu Sultan, London 1811
9.Mappila  Muslims of Kerala: a study in Islamic trends (1992), Roland E. Miller
10.Selected Letters of Tipu Sultan/ William Kirkpatrick
11.Zamorins of Calicut/ K V Krishna Iyer
12.S. Ramanath Aiyar, A History of Travancore, 1903
13.A. Padmanabha Iyer, Modern Travancore, Part I, 1941


See https://hamletram.blogspot.com/2019/11/blog-post_12.html

Tuesday 12 November 2019

ടിപ്പുവിൻറെ വരവും പോക്കും

ഇസ്ലാം ഇവിടെ വേരുറപ്പിക്കുന്നു  

ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും ആധിനിവേശം മലബാറിൽ മാത്രം ആയിരുന്നു എന്നാണ് പൊതു ധാരണ.അത് ശരിയല്ല.കൊച്ചി കീഴ്പ്പെടുത്തിയ ശേഷമാണ് ഹൈദർ മലബാർ ശ്രദ്ധിച്ചത്.എല്ലാ വിദേശ ശക്തികൾക്കും വഴങ്ങിയ പോലെ കൊച്ചി മൈസൂരിന്റെ മേൽക്കോയ്മ 1766 ൽ അംഗീകരിച്ചു.നാല് ലക്ഷം രൂപയും പത്ത് ആനയുമായിരുന്നു, കൊച്ചിയുടെ പ്രതിവർഷ കപ്പം.1790 വരെ കൊച്ചി ഹൈദറുടെയും ടിപ്പുവിന്റെയും വെറും സാമന്ത രാജ്യമായിരുന്നു.തിരുവിതാംകൂർ അവരുടെ ശത്രു  രാജ്യവും.തിരുവിതാംകൂറിന് നിശ്ചയിച്ച കപ്പം 15 ലക്ഷവും 30 ആനയും.ഹൈദർ മലബാർ വിടുകയും കോലത്തിരിയെ മടക്കി കൊണ്ട് വരികയും ചെയ്താൽ കപ്പം കൊടുക്കാമെന്ന് പറഞ്ഞ് ധർമ്മരാജ ഉഴപ്പി.സാമൂതിരി കൊടുത്ത കപ്പം 12 ലക്ഷം രൂപ.

അക്കാലം കൊച്ചി വരെ  ഇസ്ലാം അധിനിവേശത്തിൽ ആയിരുന്നു.
കോഴിക്കോടിനടുത്ത ഫറൂക്കാബാദ് ആയിരുന്നു,നമ്മുടെ തലസ്ഥാനം-.ഇന്നത്തെ ഫറോക്ക്.

ഹൈദറുടെ വരവ് തടയാൻ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1757 -1962 ൽ ധർമരാജയുടെ മുൻകൈയിൽ കൊച്ചിക്ക് വടക്ക് നെടുംകോട്ട പണിതു.കൊടുങ്ങല്ലൂരിന് മുകളിൽ പശ്ചിമ തീരത്ത് കൃഷ്ണൻ കോട്ട മുതൽ പശ്ചിമ ഘട്ടത്തിൽ ആനമല വരെ,20 അടി 48 കിലോമീറ്റർ നീളമാണ് കോട്ടയ്ക്ക്.12 അടി ഉയരം.അന്നത്തെ ചാലക്കുടി താലൂക്കിൽ പശ്ചിമ തീരത്ത് പെരിയാറിനോട് ചേർന്ന് ചാലക്കുടി വരെ.പിന്നെ ചാലക്കുടി പുഴയോട് ചേർന്ന് കിഴക്ക്ആനമല വരെ.ഇതിന് വടക്ക് സാമൂതിരിയുടെ മേഖല.ഇതിൻറെ ഭൂഗർഭ അറകളിൽ വെടിക്കോപ്പ് സൂക്ഷിച്ചു.ഭടന്മാർക്ക് പ്രത്യേക മുറികൾ.കാവൽപ്പുരകൾ,പീരങ്കികൾ.കോട്ടയ്ക്ക് വടക്ക് 20 അടി വീതീയും 16 അടി താഴ്ചയുമുള്ള കിടങ്ങുകൾ കുഴിച്ചു.അതിനുള്ളിൽ മുൾ ചെടികൾ,വിഷപ്പാമ്പുകൾ.തെക്കും കോട്ടയ്ക്ക് മേലും സൈനിക നീക്കത്തിന് പാതകൾ ഉണ്ടാക്കി.കോട്ടയ്ക്ക് കളിമണ്ണും ചെളിയും ഉപയോഗിച്ചു.
ഹൈദരാലി 
ദിവാൻ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയും ഡച്ച് ക്യാപ്റ്റൻ യൂസ്റ്റേഷ്യസ് ഡിലനോയിയും കോട്ട പണിക്ക് മേൽനോട്ടം വഹിച്ചു.1741 ഓഗസ്റ്റ് 12 ന് കുളച്ചൽ യുദ്ധത്തിൽ ഡച്ച് സേനയെ തിരുവിതാംകൂർ തോൽപിച്ച ശേഷം,മാർത്താണ്ഡ വർമ്മ ഡിലനോയിയെ തിരുവിതാംകൂർ സൈന്യാധിപൻ ആക്കിയിരുന്നു.ചൈനയിലെ വൻമതിൽ ആയിരുന്നു മാതൃക.നെടുംകോട്ടയുടെ സംരക്ഷണത്തിലാണ് ആലുവയിൽ ടിപ്പു സുൽത്താന്റെ സേനയെ രാജാ കേശവദാസൻറെ നേതൃത്വത്തിലുള്ള ചെറിയ തിരുവിതാംകൂർ സേന നേരിട്ടത്.ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങളില്ല.കൃഷ്ണൻ കോട്ട,കോട്ടമുക്ക്,കോട്ടമുറി,കോട്ടപ്പറമ്പ്,കോട്ടവഴി,പാളയം തുടങ്ങിയ സ്ഥലനാമങ്ങളാണ്,അവശിഷ്ടങ്ങൾ.ചാലക്കുടിക്കടുത്ത് മുരിങ്ങുർ കോട്ടമുറിയിൽ ദേശീയ പാത 47 നെടുങ്കോട്ടയെ പിളർന്നു.

കൊച്ചിയെ ഹൈദർ ആക്രമിച്ച് 24 വർഷത്തിന് ശേഷം ടിപ്പു കൊച്ചിയും തിരുവിതാംകൂറും പിടിക്കാനെത്തി.1789 ഡിസംബർ 31 ന് ടിപ്പു നെടുങ്കോട്ട ആക്രമിച്ച് സൈനിക നിരയെ ഭേദിച്ചു.വൈക്കം പത്മനാഭ പിള്ളയുടെ 20 അംഗ തിരുവിതാംകൂർ സേന അവിടെയുണ്ടായിരുന്നു.പിൻവാങ്ങിയ ടിപ്പു വീണ്ടും കൂടുതൽ സേനയുമായി എത്തി നെടുംകോട്ടക്കിപ്പുറം എത്തി.കുനൂരിലോ കോട്ടമുറിയിലോ നെടുങ്കോട്ടയുടെ മതിൽ തകർത്തു.കിടങ്ങുകൾ നികത്തി മുന്നേറി.ക്ഷേത്രങ്ങൾ നശിപ്പിച്ചു.ആലുവ പെരിയാർ കരയിൽ എത്തി താവളമടിച്ചു.'പ്രപഞ്ചത്തിൻറെ അവ്യവസ്ഥയോർത്ത് പെരിഞ്ചക്കോടൻ ഒരന്തക ചാട്ടം ചാടി " എന്ന് സി വി രാമൻ പിള്ള വിവരിച്ച അവസ്ഥയിൽ,പത്മനാഭ പിള്ളയും കാളികുട്ടി  പിള്ളയും നീന്തി പുലർച്ചെ പെരിയാറിന്റെ കരഭിത്തി തകർത്തു..പെരിയാറിൽ വെള്ളം ഉയർന്നു.ഘോര പേമാരി പെയ്തു.കാലം തെറ്റി വന്ന തുലാവർഷം ആകാം.മാർക്സിസ്റ്റ് അല്ലാത്തവർക്ക് പ്രപഞ്ച] നീതിയുടെ കുത്തൊഴുക്കായി കാണാം.ടിപ്പുവിന്റെ വെടിമരുന്ന് കുതിർന്ന് ഉപായോഗമില്ലാതായി.അയാൾ മടങ്ങി .ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിക്കാൻ പദ്ധതിയിടുന്ന വിവരവും പിന്മാറ്റത്തിന് കാരണമായി.

മലബാറിലെ മൈസൂർ പടയോട്ടം 1766 -1792 ൽ ആയിരുന്നു.ഇന്ത്യ സമുദ്ര തുറമുഖങ്ങൾ കൈവശപ്പെടുത്തുക ലക്ഷ്യമായിരുന്നു.ഇതിൻറെ ഫലം,മലബാറിലെ ചെറു രാജ്യങ്ങൾ ബ്രിട്ടൻറെ വരുതിയിലാവുക എന്നതായിരുന്നു.ത്രിരുവിതാംകൂർ പേടിച്ച് ബ്രിട്ടൻറെ സംരക്ഷിത രാജ്യവുമായി.
നെടുംകോട്ട കവാട അവശിഷ്ടം 
വിജയനഗര സാമ്രാജ്യവും മുഗൾ വംശവും തകർന്നപ്പോഴാണ്,വൊഡയാർ കുടുംബം മൈസൂരിൽ ഉയർന്നത്.1761 ൽ ഭരണം അവരുടെ സേനയിലെ ഹൈദരാലിയുടെ കയ്യിലായി.ബേദനൂർ ( ഇക്കേരി,കെലാടി),സുന്ദ,സേറ ,കാനറ ഒക്കെ കീഴടക്കി.1766 ൽ ചിറയ്ക്കൽ ( കോലത്തുനാട് ),കോട്ടയം,കടത്തനാട്,കോഴിക്കോട്,വള്ളുവനാട്,പാലക്കാട് എന്നിവ കീഴടക്കി.തിരുവിതാംകൂറിനെ ടിപ്പു ആക്രമിക്കാൻ നടത്തിയ അവസാന ശ്രമം മൂന്നാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൽ കലാശിച്ചു.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി വഴി ടിപ്പുവിൻറെ രാജ്യത്തിൻറെ പകുതി ബ്രിട്ടന് കിട്ടി.3 .3 കോടി രൂപ നഷ്ടപരിഹാരം  കൊടുക്കേണ്ടി വന്നു.1801 ൽ വെല്ലസ്ലി മലബാറും കാനറയും ചേർത്ത് മദ്രാസ് പ്രസിഡൻസിയുണ്ടാക്കി.പേടിച്ചരണ്ട തിരുവിതാംകൂറിനോട് മൂന്നാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൻറെ ചെലവ് വഹിക്കാൻ കമ്പനി ആവശ്യപ്പെട്ടു.തിരുവിതാംകൂറിനെ സംരക്ഷിക്കാൻ നടത്തിയ യുദ്ധം എന്ന് കമ്പനി അവകാശപ്പെട്ടു.1795 ഉടമ്പടി വഴി,അത് വരെ സഖ്യ രാജ്യമായിരുന്ന തിരുവിതാംകൂർ സംരക്ഷിത രാജ്യമായി.ബ്രിട്ടീഷ് സുരക്ഷാ സേനയെ ചുമക്കാൻ രാജാവ് നിർബന്ധിതനായി.അതിനുള്ള പണം കുടിശ്ശികയായി.കമ്പനിക്ക് കുരുമുളക് കുത്തക കിട്ടി.

ഇങ്ങനെയാണ് നാം ദരിദ്രവാസികൾ ആയത്.

ഹൈദർ 1766 ൽ മംഗലാപുരം വഴി മലബാറിൽ എത്തിയത്,12000 കാലാൾപ്പട,പീരങ്കികൾ അടങ്ങിയ 4000 പേരടങ്ങിയ കവചിത സേന എന്നിവയുമായാണ്.അറബിക്കടലിനോട് ഒരു തുറമുഖം അയാൾക്ക് അത്യാവശ്യമായിരുന്നു.ബ്രിട്ടനെതിരെ ഫ്രാൻസിൽ നിന്ന് വരുന്ന ആയുധങ്ങൾ ഇറക്കേണ്ടിയിരുന്നു.കോലത്തിരിയെ തോൽപിച്ചപ്പോൾ,മാഹി കിട്ടി.അത് ഫ്രഞ്ച് അധീനത്തിൽ ആയിരുന്നു.

കോലത്തിരിയുമായി ഇടഞ്ഞു നിന്ന അറയ്ക്കൽ അലി,കൊട്ടാരം തീവച്ചു.കോലത്തിരി രാജാവ് ബ്രിട്ടീഷ് തലശ്ശേരിക്കോട്ടയിൽ അഭയം തേടി.കോലത്തു നാടിന് ശേഷം,നാടൻ മുസ്ലിം സഹായത്തോടെ ഹൈദർ കോട്ടയം കീഴടക്കി.കടത്തനാട് പ്രതിരോധമുണ്ടായപ്പോൾ അതിനെ അക്രമം വഴി നേരിട്ടു.കോഴിക്കോട് രക്തരൂഷിത യുദ്ധത്തിൽ പിടിച്ച അയാൾ അവിടന്ന് കൊള്ളയടിച്ച വൻ തുകയുമായി,കോയമ്പത്തൂർക്ക് പോയി.അറയ്ക്കൽ അലിയെപുതിയ മലബാർ പ്രവിശ്യയുടെ പട്ടാള ഗവർണറാക്കി.മുത്തണ്ണയായി,ഗവർണർ.
ഡിലനോയ് മാർത്താണ്ഡവർമ്മയ്ക്ക് കീഴടങ്ങുന്നു 
ഹൈദറുടെ സൈനിക മേധാവി റാസ അലി കോയമ്പത്തൂർക്ക് മടങ്ങിയപ്പോൾ,കാട്ടിൽ ഒളിച്ചിരുന്ന ഹിന്ദു കലാപകാരികൾ മഴക്കാലത്ത് പുറത്തെത്തി പഴയ കോട്ടകൾ പിടിച്ചു.ചില പ്രദേശങ്ങളും കൈയടക്കി.1766 ജൂണിൽ ഹൈദർ മടങ്ങിയെത്തി പട്ടാളത്തെ കലാപകാരികൾക്കെതിരെ അഴിച്ചു വിട്ടു.നായർ പോരാളികൾ നിരവധി മരിച്ചു വീണു.15000 നായന്മാരെ കാനറയ്ക്ക് നാട് കടത്തി.അതിൽ 200 പേരെ ശേഷിച്ചുള്ളൂ എന്ന് ഗസറ്റിയർ പറയുന്നു.താനൂരിലെ പുതിയങ്ങാടിയിൽ ( വെട്ടത്തുനാട് ) നിർണായക പോരാട്ടത്തിൽ ഹിന്ദുക്കൾ തോറ്റു.നൂറുകണക്കിന് ഹിന്ദു കലാപകാരികൾ വീണ്ടും കാട്ടിൽ ഒളിച്ചു.

പിടിയിലായ പോരാളികളെ കൊന്നു.നിരവധിപ്പേരെ മൈസൂർ മലകളിലേക്ക് നാട് കടത്തി.ഇനി കലാപം ഉണ്ടാകാതിരിക്കാൻ നായർ വിരുദ്ധ നിയമങ്ങൾ ഹൈദർ ഇറക്കി.നായർ മാടമ്പികൾക്ക് അധിക നികുതി ചുമത്തി.
തെക്കൻ മലബാറിൽ നിന്ന് ഇളയ ഏറാൾപ്പാട് മൈസൂർ സേനക്കെതിരെ പോരാട്ടം തുടർന്നു.നിരന്തര കലാപങ്ങളിൽ വശംകെട്ട ഹൈദർ പല സ്ഥലങ്ങളും ഹിന്ദു ഭരണാധികാരികൾക്ക് വിട്ടു കൊടുത്തു.അവ സാമന്ത രാജ്യങ്ങളായി.കോലത്തുനാടും പാലക്കാടും തന്ത്ര പ്രധാനമാകയാൽ,ഹൈദർ നേരിട്ട് ഭരിച്ചു.
മൈസൂരിന് കീഴിൽ കൊച്ചി,മലബാർ 
തിരുവിതാംകൂർ 1767 ൽ കീഴടക്കാനുള്ള മൈസൂർ ശ്രമം വിജയിച്ചില്ല.വടക്കൻ മലബാറിൽ ഇതേ വർഷം 4000 പേരടങ്ങിയ മൈസൂർ സേനക്കെതിരെ കലാപകരികൾ ഉണർന്നു.2000 വരുന്ന കോട്ടയം നായർ പട മൈസൂർ സേനയെ തുരത്തി.വെടിക്കോപ്പുകൾ കൊള്ള ചെയ്തു.മൈസൂർ സേനാ നീക്കത്തെ തടഞ്ഞു;താവളങ്ങൾ ആക്രമിച്ചു.അടുത്ത കൊല്ലം ക്യാപ്റ്റൻ തോമസ് ഹെൻറിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേന ബത്തേരി കോട്ട ( ആവറക്കോട്ട ) പിടിച്ചു.അറയ്ക്കലേക്കുള്ള ആയുധ നീക്കം തടയുകയായിരുന്നു ലക്ഷ്യം.തുടർന്നുള്ള പോരാട്ടത്തിൽ ബ്രിട്ടീഷ് സേന തോറ്റു.1768 ൽ ഹിന്ദു കലാപങ്ങൾ അമർച്ച ചെയ്ത്,പാലക്കാട് കോട്ട പണിത്,മൈസൂർ സേന താൽക്കാലികമായി പിൻവാങ്ങി.കോലത്തു നാട് ഭരണം അറയ്ക്കലിന് കിട്ടി.അലിരാജയും ബ്രിട്ടീഷ് സേനയും പോരാട്ടം തുടർന്നു.1770 ൽ കമ്പനി രണ്ടുതറ തിരിച്ചു പിടിച്ചു.ഹിന്ദു ഭരണാധികാരികൾ കപ്പം കുടിശ്ശിക വരുത്തിയതിനാൽ,1773 ൽ താമരശ്ശേരി വഴി സയ്യദ് സാഹബിന്റെ നേതൃത്വത്തിൽ മൈസൂർ സേനയെത്തി;മലബാർ വീണ്ടും മൈസൂർ നുകത്തിൻ കീഴിൽ വന്നു.

കമ്പനി 1779 ൽ മാഹി പിടിച്ചതാണ് മലബാറിലെ മുസ്ലിം അധിനിവേശത്തിൽ വഴിത്തിരിവായത്.1780 ജൂലൈ രണ്ടിന് ഹൈദർ ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചു.1784 വരെ നീണ്ട രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധം തുടങ്ങി.1782 ഫെബ്രുവരിയോടെ ധർമ്മടം,കോഴിക്കോട്,പാലക്കാട് കോട്ടകൾ മേജർ അബിങ്‌ടൺ കീഴിലെ ബ്രിട്ടീഷ് സേനയ്ക് കീഴിലായി.വേനലിൽ മുംബൈയിൽ നിന്ന് കൂടുതൽ സേന തലശ്ശേരിയിലെത്തി.ഹൈദർ ടിപ്പുവിനെ മലബാറിലേക്ക് അയച്ചു.ആ സേന പൊന്നാനിയിൽ താവളം അടിച്ചു.
ടിപ്പു ആലുവയ്ക്കടുത്ത് നെടുംകോട്ടയിൽ 
നിരന്തര തോൽവികളിൽ വലഞ്ഞ ഹൈദർ,തെക്കു നിന്നുള്ള മൈസൂർ വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ മക്ദൂo അലിയുടെ സേനയെ മലബാറിലേക്ക് അയച്ചു.കോഴിക്കോട്ട് മേജർ അബിങ്ങ്ടണും കേണൽ തോമസ് ഫ്രഡറിക് ഹംബർസ്‌റ്റോണും,അലിയുടെ മുന്നേറ്റത്തെ തടയാൻ നിർദേശം കിട്ടി.തിരുരങ്ങാടി പോരാട്ടത്തിൽ അലിയും 400 ഭടന്മാരും കൊല്ലപ്പെട്ടു.മൈസൂർ സേനയെ ഹംബർസ്‌റ്റോൺ പൊന്നാനിക്ക് ഓടിച്ചു.പാലക്കാട് കോട്ട പിടിക്കേണ്ടിയിരുന്നു.പൊന്നാനിയിലെ മഴയിൽ ഹംബർസ്‌റ്റോൺ കോഴിക്കോട്ടേക്ക് പിൻവാങ്ങി.അവിടന്ന് തൃത്താലയിൽ എത്തി,മൈസൂർ -അറയ്ക്കൽ മിന്നൽ ആക്രമണം ഭയന്ന് പൊന്നാനിയിലേക്ക് മടങ്ങി.മേജർ മക്ലിയോഡ്ബ്രിട്ടീഷ്  മലബാർ സേനാധിപനായി പൊന്നാനിയിലെത്തി.ബ്രിട്ടീഷ് സേനയെ അവിടെ ആക്രമിച്ച ടിപ്പു,200 ഭടന്മാർ കൊല്ലപ്പെട്ട് പിന്മാറി.എഡ്‌വേഡ്‌ ഹ്യൂഗ്സിന്റെ നാവിക സേന അവിടെയെത്തി.മേജർ മാത്യൂസിൻറെ സേന മുംബൈയിൽ നിന്ന് പൊന്നാനിയിലെത്തി.

നിർണായക പോരാട്ടത്തിൻറെ ഈ വേദിയിലാണ് ടിപ്പു,ഹൈദർ മരിച്ച വിവരം അറിഞ്ഞത്.സിംഹാസനമേറാൻ അയാൾ മടങ്ങി.

ബ്രിട്ടൻ 1783 ൽ മംഗലാപുരം പിടിച്ചു.കേണൽ ഫുള്ളർട്ടനും സ്റ്റുവർട്ടും ചേർന്ന് 1783 നവംബർ 14 ന് പാലക്കാട് കോട്ട കീഴടക്കി.ലണ്ടനിൽ നിന്ന് നിർദേശം കിട്ടി ടിപ്പുവുമായി ബ്രിട്ടീഷ് സേന സന്ധി സംസാരിച്ചു.ഒരു സാമൂതിരി രാജകുമാരൻ ഈ നേരം പാലക്കാട്ടെത്തി കോട്ട വീണ്ടെടുത്തു.ടിപ്പുവിൻറെ സേനയെത്തി കോട്ടയും തെക്കൻ മലബാറും കാൽകീഴിലാക്കി.ഡിസംബറിൽ മക്ലിയോഡ്,ഫ്രഞ്ച് സഹായത്തോടെ കണ്ണൂർ,അറയ്ക്കലിൽ നിന്ന് വീണ്ടെടുത്തു.1784 മാർച്ച് 11 ൻ ബ്രിട്ടൻ ടിപ്പുവുമായി മംഗലാപുരം സന്ധി ഒപ്പിട്ടു.വടക്കൻ മലബാർ ബ്രിട്ടീഷ്,നായർ അധീനതയിൽ വന്നു.തെക്കൻ മലബാർ ടിപ്പുവിന് കിട്ടി.ഈ മേഖലയിലാണ് മാപ്പിള ലഹളകൾ അരങ്ങേറിയത്.

നിരവധി മുസ്ലിം വിരുദ്ധ കലാപങ്ങൾ,ഹിന്ദുക്കൾക്കെതിരെ ചുമത്തിയ പുത്തൻ നികുതികൾ കാരണം നടന്നു.ഭൂനികുതി പ്രശ്നങ്ങൾ തീർക്കാൻ ടിപ്പു,അർഷദ് ബേഗ് ഖാനെ മലബാർ ഗവർണറാക്കി.ഖാൻതാമസിയാതെ  പണി മടുത്ത് വിട വാങ്ങി ടിപ്പു തന്നെ സ്ഥലം നേരിട്ട് കാണണം എന്നപേക്ഷിച്ചു.1788 ൽ ടിപ്പു മലബാറിൽ എത്തി റെസിഡൻറ് ഗ്രിബിളിനെ കണ്ട് ബേപ്പൂരിനടുത്ത് പുതിയ നഗരം പണിയുന്ന കാര്യം ചർച്ച ചെയ്തു.
പാലക്കാട് കോട്ട 
കുറുങ്ങോത്ത് നായരെ കൊന്ന് 1787 ൽ ടിപ്പു ഇരുവഴിനാട് സ്വന്തമാക്കി.അതോടെ ഫ്രഞ്ചുകാർ ടിപ്പുവുമായി സഖ്യത്തിലായി.അറയ്ക്കൽ ബീവി ബ്രിട്ടനുമായി കൈകോർത്തു;കോലത്തിരി മൈസൂർ പാളയത്തിലെത്തി.കോലത്തിരി ബ്രിട്ടനിൽ നിന്ന് ധർമ്മടം,രണ്ടത്തറ എന്നിവ വീണ്ടെടുത്തു.1788 ൽ സാമൂതിരി കുടുംബത്തിലെ രവിവർമ്മ നായർ സേനയ്‌ക്കൊപ്പം കോഴിക്കോട്ടെത്തി ഭരണമേറ്റതായി പ്രഖ്യാപിച്ചു.ടിപ്പുവിൻറെ സേനാധിപൻ എം ലാലിയും മിർ അസർ അലി ഖാനും അവരെ തുരത്തി.ഈ ചെറിയ സംഘർഷത്തിനിടയിൽ,രവിവർമ്മ 30000 ബ്രാഹ്മണരെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്യാൻ സഹായിച്ചു.1789 ൽ ടിപ്പു 60000 പേരടങ്ങിയ സേനയുമായി കോഴിക്കോട്ടേക്ക് മുന്നേറി കോട്ട തകർത്തു.നഗരം നശിപ്പിച്ചു.കോഴിക്കോട് വീണു.

കോയമ്പത്തൂരിൽ ടിപ്പു തടവിലാക്കിയിരുന്ന പരപ്പനാട് രാജാവ്,നിലമ്പുർ അധികാരി ത്രിച്ചേര തിരുമുല്പാട് തുടങ്ങി അനവധി ഹിന്ദു വരേണ്യരെ 1788 ഓഗസ്റ്റിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മാറ്റി.ചിറയ്ക്കൽ,പരപ്പനാട്,കോഴിക്കോട് രാജവംശങ്ങളിലെ സകല സ്ത്രീകളും നിരവധി പുരുഷന്മാരും തിരുവിതാംകൂറിൽ അഭയം തേടി.പുന്നത്തൂർ,നിലമ്പൂർ,കവളപ്പാറ,ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ സവർണ കുടുംബങ്ങളും പലായനം ചെയ്തു.ടിപ്പു വീണ ശേഷവും പലരും മടങ്ങിയില്ല.ഭീതി നിറഞ്ഞു നിന്നു.

തിരുവിതാംകൂറിനെ ടിപ്പു ആക്രമിക്കാൻ
മുതിർന്നത്,അവിടത്തെ തുറമുഖങ്ങൾ തന്ത്ര പ്രധാനം എന്ന് തോന്നിയിട്ടാണ്.1767 ൽ ഹൈദറിന് ആ സ്വപ്നം സഫലമാക്കാനായില്ല.രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധം കഴിഞ്ഞപ്പോൾ ടിപ്പു അതിന് പുറപ്പെട്ടു.1788 ൽ പരോക്ഷമായി രാജ്യം കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങൾ പൊളിഞ്ഞു.മദ്രാസ് ഗവർണർ ആർച്ചിബാൾഡ് കാംപ്ബെൽ,തിരുവിതാംകൂറിനെതിരായ ആക്രമണം ,ബ്രിട്ടനെതിരായ യുദ്ധപ്രഖ്യാപനം ആയിരിക്കുമെന്ന് ടിപ്പുവിനെ ഭീഷണിപ്പെടുത്തി.ആക്രമണത്തിന് അറയ്ക്കൽ രാജ ടിപ്പുവിനെ ക്ഷണിച്ചു.ടിപ്പു കൊച്ചിയുടെ സഹായം തേടി.കൊച്ചി വഴങ്ങിയില്ല.
ആക്രമണം പ്രതിരോധിക്കാൻ തിരുവിതാംകൂർ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ,പള്ളിപ്പുറം കോട്ടകൾ വാങ്ങി.മൈസൂർ അവകാശം ഉന്നയിച്ച കൊച്ചി പ്രദേശങ്ങളിലേക്ക് നെടുംകോട്ട നീട്ടി തിരുവിതാംകൂർ ടിപ്പുവിൻറെ രോഷം സമ്പാദിച്ചു.കർണാട്ടിക് നവാബ് വഴി കമ്പനിയെ തിരുവിതാംകൂർ ബന്ധപ്പെട്ടു.നെടുംകോട്ട ടിപ്പു ആക്രമിച്ചാൽ സഹായം പ്രതീക്ഷിച്ചു.
ബത്തേരി ജൈന ക്ഷേത്രം:ടിപ്പുവിൻറെ പീരങ്കികൾ ഇവിടെ 
ഹാലിളകിയ ടിപ്പുവിൻറെ പടയോട്ടം ഭയന്ന് കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും ഹിന്ദു പലായനം 1789 ലായിരുന്നു.ആ വർഷം ഒടുവിൽ കോയമ്പത്തൂരിൽ ടിപ്പു തിരുവിതാംകൂർ യുദ്ധ സന്നാഹം തുടങ്ങി.ഡിസംബർ 28 നും 29 നും ടിപ്പുവിൻറെ സേന വടക്കു നിന്ന് നെടുംകോട്ട ആക്രമിച്ചു.ഇതാണ് ,നെടുംകോട്ട യുദ്ധം അഥവാ മമൈസൂർ -തിരുവിതാംകൂർ യുദ്ധം.ടിപ്പുവിൻറെ 14000 ഭടന്മാർ നാടൻ മുസ്ലിം പോരാളികൾക്കൊപ്പം കോട്ടയിലേക്ക് മാർച്ച് ചെയ്തു.29 ന് കോട്ടയുടെ വലതുകര ടിപ്പുവിൻറെ കയ്യിലായി.16 അടി വീതിയും 20 അടി താഴ്ചയുമുള്ള ഒരു കിടങ്ങ് മാത്രമേ ഇരു സൈന്യങ്ങളെയും വേർതിരിച്ചിരുന്നുള്ളു.കിടങ്ങ് മൂടാൻ സേനയോട് ടിപ്പു നിർദേശിച്ചു.തിരുവിതാംകൂർ സേനയുടെ പീരങ്കി വർഷത്തിൽ കിടങ്ങ് എളുപ്പം മൂടാനായില്ല.ഇടുങ്ങിയ ഒരു ഇടവഴിയിലൂടെ സേന മുന്നോട്ട് പോകാൻ ടിപ്പു ഉത്തരവിട്ടു.ഇത് വിഡ്ഢിത്തമായിരുന്നു.വൈക്കം പത്മനാഭ പിള്ളയുടെ നേതൃത്വത്തിൽ,നന്ത്യാട്ട് കളരിയിൽ നിന്നുള്ള രണ്ടു ഡസൻ നായർ പടയാളികൾ സ്ഥലത്തുണ്ടായിരുന്നു.

ടിപ്പു രണ്ടു തവണ കിടങ്ങിൽ വീണു.മരണം വരെ അയാൾ മുടന്തി. 

പെരിയാറിന്റെ കരഭിത്തി തുറന്ന വെള്ളപ്പൊക്കത്തിൽ ടിപ്പു ആശയറ്റു നിന്നു.ഘോര പേമാരിയുണ്ടായി.ബ്രിട്ടൻ സഖ്യകക്ഷിയായ തിരുവിതാംകൂറിന് വേണ്ടി ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.തലസ്ഥാനമായ ശ്രീരംഗപട്ടണം പ്രതിരോധിക്കാൻ ടിപ്പു മടങ്ങി.

നെടുംകോട്ടയിലെ കിടങ്ങുകളിൽ നിന്ന് നായർ പടയാളികൾ ടിപ്പുവിൻറെ വാൾ,പല്ലക്ക്,കഠാര,മോതിരം തുടങ്ങി സ്വകാര്യ വസ്തുക്കൾ കണ്ടെടുത്തു.അവ ധർമ്മരാജയ്ക്ക് സമ്മാനിച്ചു.ചിലവ ആഗ്രഹം പ്രകടിപ്പിച്ച കർണാട്ടിക് നവാബിന് കൊടുത്തു.
വൈക്കം പത്മനാഭ പിള്ള 
1790 ഡിസംബറിൽ,കേണൽ ജെയിംസ് ഹാർലിയുടെ സേന കോഴിക്കോടും  ജനറൽ റോബർട്ട് അബർക്രോംബി കണ്ണൂരും പിടിച്ചതോടെ മുസ്ലിം യുഗത്തിന് തിരശീല വീണു.ഡിസംബർ ഏഴു മുതൽ 12 വരെ തിരൂരങ്ങാടിയിലാണ്,ടിപ്പുവിൻറെ നായകൻ ഹുസ്സൈൻ അലിയെ വീഴ്ത്തി കോഴിക്കോട് പിടിച്ചത്.തിരുരങ്ങാടി തുടർന്ന് മാപ്പിള ലഹളകളുടെ കേന്ദ്രമായി.ഡിസംബർ 14 ന് കണ്ണൂരിൽ അറയ്ക്കൽ രാജയുടെ ഭരണത്തിന് അന്ത്യമായി.അബർക്രോംബി (1740 -1827 ) മുംബൈ ഗവർണറും മുംബൈ പട്ടാള മേധാവിയും ഇന്ത്യയുടെ പട്ടാള മേധാവിയും ആയി -സ്‍കോട്ടിഷ്‌ ജനറലും ട്രിനിഡാഡ് ഗവർണറും ബ്രിട്ടീഷ് എം പി യും ആയിരുന്ന റാൽഫ് അബർക്രോംബിയുടെ ഇളയ സഹോദരൻ.ഫ്രഞ്ച് യുദ്ധത്തിലും പങ്കെടുത്തു.1790 മുതൽ ഏഴു വർഷമായിരുന്നു,ഇന്ത്യയിൽ.1793 ലാണ് ഇന്ത്യൻ പട്ടാള മേധാവി ആയത്.തിരിച്ചു പോയി സഹോദരന് പകരം എം പി ആയി.ഇന്ത്യയിൽ നിന്ന് കിട്ടിയ കണ്ണുദീനം വളർന്ന് കാഴ്ച നഷ്ടപ്പെട്ടു;1802 ൽ രാജി വച്ചു.

തോമസ് ഫ്രഡറിക് മക്കൻസി ഹംബർസ്‌റ്റോൺ ( 1753-1783 ) 1780 ലാണ് കേണൽ ആയി 100 ഫൂട്ട് റെജിമെന്റിൽ നിയോഗിക്കപ്പെട്ടത്.രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധ വീരനായി.1783 ൽ അദ്ദേഹം സഞ്ചരിച്ച കപ്പൽ മറാത്താ സേന ആക്രമിച്ചു പരുക്കേറ്റ അദ്ദേഹം ഏപ്രിൽ 30 ന് ഗേറിയ ( വിജയദുർഗ് ) തുറമുഖത്ത് മരിച്ചു.അവിവാഹിതനായിരുന്നു എങ്കിലും,മകൻ ഉണ്ടായിരുന്നു -തോമസ് ഹംബർസ്‌റ്റോൺ.
റോബർട്ട് അബർക്രോംബി 
ടിപ്പുവിനുള്ള ബ്രിട്ടീഷ് വിരോധം വഴി അയാളെ സ്വാതന്ത്ര്യ സമര സേനാനിയാക്കാൻ വിവരദോഷികളായ ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്.ആ ബ്രിട്ടീഷ് വിരോധം,ആഗോള ഇസ്ലാമിക -ക്രിസ്ത്യൻ സംഘർഷത്തിൻറെ ഭാഗം മാത്രമായിരുന്നു.ഹൈദറും മകനെ പാരിസിൽ പഠിക്കാൻ അയച്ച ടിപ്പുവും ഫ്രഞ്ച് സഖ്യം ആഗ്രഹിച്ചു.ബ്രിട്ടന് പകരം,ഇന്ത്യയിൽ ഫ്രഞ്ച് അധിനിവേശത്തിന് കാത്തു.മാഹി വഴി ഫ്രഞ്ച് ആയുധങ്ങൾ കൊണ്ട് വന്നു.
നെപ്പോളിയൻ 1782 ൽ മറാത്താ പേഷ്വ മധു റാവു നാരായണുമായി ഉടമ്പടിയിൽ ഒപ്പിട്ടു.ഇതുവഴി പോണ്ടിച്ചേരി ഫ്രഞ്ച് ഗവർണർ ചാൾസ് ജോസഫ് ബസ്സി സൈന്യത്തെ ഫ്രഞ്ച് കോളനിയായ മൗറീഷ്യസിൽ എത്തിച്ചു.അഡ്മിറൽ പിയറി സഫ്രാൻ,ലൂയി പതിനാറാമൻറെ ചിത്രം ഹൈദറിന് സമ്മാനിച്ച് സഖ്യം തേടി.

നെപ്പോളിയൻ ഈജിപ്ത് കീഴടക്കിയത്,ടിപ്പുവുമായി സഖ്യം ലാക്കാക്കി ആയിരുന്നു*.1798 ഫെബ്രുവരിയിൽ നെപ്പോളിയൻ,ബ്രിട്ടനെ ചെറുക്കാനുള്ള ശ്രമങ്ങളെ ശ്ലാഘിച്ച് ടിപ്പുവിന് കത്തെഴുതി.ഇത് മസ്കറ്റിൽ ബ്രിട്ടീഷ് ചാരൻ പിടിച്ചതിനാൽ,ടിപ്പു കണ്ടില്ല.നെപ്പോളിയൻ -ടിപ്പു സഖ്യ സാധ്യതയിൽ വിറളി പൂണ്ടാണ്,ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ വെല്ലസ്ലി ,ടിപ്പുവുമായി അവസാന പോരാട്ടത്തിന് തിടുക്കം കൂട്ടിയത്.1798 ഫെബ്രുവരി 13 ന് ഫ്രഞ്ച് രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമായ ചാൾസ് മോറിസ് ടെലിറാൻഡ്എഴുതിയ റിപ്പോർട്ടിൽ പറഞ്ഞു:"ഈജിപ്ത് കീഴടക്കി കോട്ട കെട്ടിയതിനാൽ,15000 പേരടങ്ങിയ സേനയെ നാം സൂയസിൽ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കും;ടിപ്പു സാഹിബിൻറെ സേനയ്‌ക്കൊപ്പം ചേർന്ന് ബ്രിട്ടനെ തുരത്തും."

തുർക്കി പ്രതിരോധിച്ച അക്രേ പിടിക്കുന്നതിലും അബുകിർ യുദ്ധത്തിലും തോറ്റ നെപ്പോളിയൻ ആ പദ്ധതി പൂട്ടിക്കെട്ടി.59 ഫ്രഞ്ച് സൈനികരും താനും അടങ്ങുന്ന ജെക്കോബിൻ ക്ലബ് മൈസൂരിൽ ടിപ്പു ഉണ്ടാക്കിയിരുന്നു.ഫ്രഞ്ച് രീതിയിൽ നിയമം ഉണ്ടാക്കി.സ്വാതന്ത്ര്യ മരം നട്ടു. ക്ലബിൽ സമത്വം നടപ്പാക്കി,സ്വയം 'പൗരൻ ടിപ്പു'എന്ന് വിശേഷിപ്പിച്ചു.
ടിപ്പു ദൂതർ ലൂയി 16 നടുത്ത് 
മലബാറിലെ ഹിന്ദു ജന്മി സമ്പ്രദായം ടിപ്പു കേന്ദ്രീകൃത ഭരണം വഴി അവസാനിപ്പിച്ചു.നായന്മാരുടെയും മറ്റ് സവര്ണരുടെയും അധികാരകുത്തക തീർന്ന് മുസ്ലിംകളിൽ ധനിക വർഗം ഉദയം ചെയ്തു.പലായനം ചെയ്ത നായർ മാടമ്പിമാരുടെ സ്വത്ത് പിടിച്ചെടുത്തു വിതരണം നടത്തി.കൃഷിക്കാരിൽ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന ജമാബന്ദി സംവിധാനമുണ്ടായി.ഭൂമി സർവേ നടത്തി തരം തിരിച്ചു.വിസ്തൃതിയും വിളയും നോക്കി നികുതി നിശ്ചയിച്ചു.കുരുമുളക്,തേങ്ങ,പുകയില,ചന്ദനം,തേക്ക് തുടങ്ങിയവയ്ക്ക് കുത്തക ഏർപ്പെടുത്തി.യുദ്ധത്തിന് ഉണ്ടാക്കിയ റോഡുകൾ കച്ചവടത്തെ സഹായിച്ചു.

വൈക്കം പത്മനാഭ പിള്ള ( 1767 -1809 ) യെ ബ്രിട്ടനെതിരെ കലാപം നടത്തിയതിന് 1809 ൽ പിടികൂടി തൂക്കി കൊന്നു.

ടിപ്പു ആക്രമിച്ച 1789 ലാണ് പിള്ള പട്ടാളത്തിൽ ചേർന്നത്.നന്ത്യാട്ട് കളരിയിൽ നിന്നുള്ള 20 കരുതൽ സേനാംഗങ്ങളിൽ ഒരാൾ.1790 ഏപ്രിലിലെ രണ്ടാം പോരാട്ടത്തിലും പങ്കെടുത്തു.രാജാവിൻറെ പട്ടാള മേധാവിയായി.വേലുത്തമ്പി ദളവ കലാപം തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറെ പട്ടാള മേധാവി.ബോൾഗാട്ടി പാലസ്,കായലിലൂടെ ഓടി വള്ളങ്ങളിൽ വളഞ്ഞ് 1808 ഡിസംബറിൽ റസിഡൻറ് മെക്കാളെയെ ചെമ്പിൽ അരയൻ ആക്രമിച്ച പദ്ധതിയുടെ ആസൂത്രകൻ.പള്ളാത്തുരുത്തിയാറ്റിൽ 13 ബ്രിട്ടീഷ് ഭടന്മാരെ മുക്കിത്താഴ്ത്തി.വൈക്കം തിരുവേലി കുന്നിൽ പരസ്യമായി തൂക്കി കൊന്നു.

------------------------------------------------
Reference:
1.Malabar Manual/William Logan
2.Kerala District Gazetteers,Kozhikode,Kannur
3.Travancore State Manual / T K Velu Pillai,V Nagam Aiya
4.History of Tipu Sultan/ Mohibul Hassan
5.Tipu Sultan As Known in Kerala/ Ravi Varma
6.Kerala Under Haidar Ali and Tipu Sultan/ C K Kareem
7.Historical Sketches of the South of India in an Attempt to Trace the History of Mysore/
Mark Wilks
8.Selected Letters of Tipoo Sultan/William Kirkpatrick
9.Rise and Fulfillment of English Rule in India/Edward John Thompson
*Quoted in Iradj Amini (1 January 1999). Napoleon and Persia: Franco-Persian Relations Under the First Empire

See https://hamletram.blogspot.com/2019/11/blog-post_6.html











FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...