Saturday 17 September 2022

കുമാരനാശാൻ ആത്മീയ കവി തന്നെ

ദുരവസ്ഥയുടെ നാനാർത്ഥങ്ങൾ 

കുമാരനാശാനെ ഒരു ലേഖനത്തിൽ ഞാൻ 'ആത്മീയ കവി' എന്ന് വിശേഷിപ്പിച്ചതിൽ ക്ഷുഭിതനായി, അവിവേകിയായ ഒരാൾ എഴുതിയ മറുപടി കണ്ടു. അത് അദ്ദേഹം പടച്ചത്, സാഹിത്യത്തിലെ ആത്മീയത എന്താണെന്ന് അറിയാത്തത് കൊണ്ടോ വേണ്ടത്ര സാഹിത്യ ശിക്ഷണം ഇല്ലാത്തതു കൊണ്ടോ ലോകസാഹിത്യവുമായി പരിചയമില്ലാത്തതു കൊണ്ടോ ആകാം. കാൽ നൂറ്റാണ്ടു മുൻപ്, കടവല്ലൂർ അന്യോന്യത്തോട് അനുബന്ധിച്ചു നടന്ന ദക്ഷിണേന്ത്യൻ സാഹിത്യ സമ്മേളനത്തിൽ 'ചെറുകഥയും ആത്മീയതയും' എന്ന വിഷയത്തിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധം, മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രബന്ധത്തിൽ ചർച്ച ചെയ്തത്, ഒ വി വിജയൻ, പട്ടത്തുവിള കരുണാകരൻ, സി വി ശ്രീരാമൻ എന്നിവരുടെ കഥകളിലെ ആത്മീയതയെക്കുറിച്ചാണ്. 

കുമാരനാശാൻ

ലോകസാഹിത്യത്തിൽ, ദസ്തയേവ്സ്കി, കസാൻദ്സാകിസ് എന്നിവരുടെ രചനകൾ വായനക്കാർ ഇഷ്ടപ്പെടുന്നതു തന്നെ, അവയുടെ ആത്മീയ തലം മുൻ നിർത്തിയാണ്. 'കാരമസോവ് സഹോദരന്മാർ' എന്ന ദസ്തയേവ്സ്കിയുടെ നോവലിൽ, ഇവാനും അല്യോഷയും തമ്മിലുള്ള സംവാദത്തിലെ  ഗ്രാൻഡ് ഇൻക്വിസിറ്റർ വരുന്ന അധ്യായം, എഴുത്തുകാരൻറെ തന്നെ ആത്മീയ സംഘർഷം വെളിപ്പെടുത്തുന്ന ഒന്നാണ്. ഗ്രീക്ക് ദുരന്ത നാടകങ്ങളെ ഉദാത്തമായ തലത്തിലേക്ക് ഉയർത്തുന്നതും അവയിലെ ആത്മീയ ഉള്ളടക്കമാണ്. എഴുത്തച്ഛൻ, ശ്രീനാരായണ ഗുരു, കുമാരനാശാൻ എന്നിവരെ ഉയർന്ന പീഠത്തിൽ ഇരുത്തുന്നതും കവിതയിലെ ആത്മീയ ഉള്ളടക്കമാണ്.

ദസ്തയേവ്സ്കി, ഈ നോവൽ എഴുതുമ്പോഴാണ്, അദ്ദേഹത്തിൻറെ രണ്ടു വയസുള്ള മകൻ അല്യോഷ മരിക്കുന്നത്. അദ്ദേഹത്തിന് എഴുത്തു തുടരാൻ കഴിയാതായി. ദുഃഖിതനായ അദ്ദേഹം, ഒപ്റ്റിന പുസ്‌റ്റിനെ ആശ്രമത്തിലേക്ക് തീർത്ഥാടനം നടത്തി. അവിടത്തെ സന്യാസിയുമായുമൊത്ത് രണ്ടു ദിവസം ചെലവിട്ടു. ആ സന്യാസി പിന്നീട് വിശുദ്ധ അംബ്രോസ് ആയി വാഴ്ത്തപ്പെട്ടു.

തീർത്ഥാടനത്തിൽ നിന്ന് മടങ്ങിയ ദസ്തയേവ്സ്കിക്ക് മാനസാന്തരം വന്നിരുന്നു. ഈ ആത്മീയ വ്യക്തിയാണ് നോവൽ എഴുതിയത്. അംബ്രോസ് പറഞ്ഞു: "ആത്മാവിൻറെ ആഹാരമാണ് പ്രാർത്ഥന. ആത്മാവിനെ പട്ടിണിക്ക് ഇടരുത്. ശരീരം പട്ടിണിയാകുന്നതാണ് ഭേദം."

അദ്ദേഹം വിശദീകരിച്ചു: "മനുഷ്യ ജീവിതത്തിൻറെ നിഗൂഢത കിടക്കുന്നത്, ജീവിച്ചിരിക്കുന്നതിൽ അല്ല. എന്തിനെങ്കിലും വേണ്ടി ജീവിച്ചിരിക്കുന്നതിലാണ്."

ഈ ധർമ്മമാണ് ദസ്തയേവ്സ്കി അല്യോഷ, സോസിമ എന്നീ കഥാപാത്രങ്ങൾ വഴി മുന്നിൽ വയ്ക്കുന്നത്. അംബ്രോസിൻറെ സ്ഥാനത്താണ്, സോസിമ. നോവലിലെ ഗ്രാൻഡ് ഇൻക്വിസിറ്റർ കമ്മ്യൂണിസം, നാസിസം, ഫാഷിസം എന്നിവയുടെ ഭീകരതകൾ പ്രവചിക്കുന്നതായി വിമർശകർ നിരീക്ഷിച്ചിട്ടുണ്ട്.

എഴുത്തിലെ ആത്മീയത കൂടുതൽ വിശദീകരിക്കാൻ, കസാൻദ്സാകിസിനെ  ഉദാഹരിക്കാം.

സ്വാതന്ത്ര്യ പോരാട്ടത്തിൽ, നാല് ആത്മീയ ഗുരുക്കന്മാരാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്: നീഷെ, ബെർഗ്‌സൻ, യേശു, ദസ്തയേവ്സ്കി. സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം ആണെന്ന് ധരിക്കരുത്. മാനസിക മോചനത്തിൻറെ ചവിട്ടു പടികളിൽ വഴികാട്ടികളായ ഗുരുക്കന്മാരാണ്, ഇവർ. അതേ സമയം, തന്നെ വേട്ടയാടിയ പല പ്രശ്നങ്ങൾക്കും ഉത്തരം നൽകിയത്, ശ്രീബുദ്ധൻ ആണെന്ന് അദ്ദേഹം ആത്മകഥയായ 'റിപ്പോർട്ട് ടു ഗ്രെക്കോ' യിൽ പറയുന്നുമുണ്ട്. കിഴക്കിൻറെ അവതാരമായ ബുദ്ധൻ കുമാരനാശാൻറെ ആത്മീയ തീർത്ഥാടന പാതയിൽ വരുന്നത് സ്വാഭാവികമാണ്. ഗ്രീസിൽ ജനിച്ച ഒരാളിൽ അസാധാരണവുമാണ്. അടിമത്തത്തെ ന്യായീകരിച്ച അരിസ്റ്റോട്ടിലിൻറെയും പ്ളേറ്റോയുടെയും നാട്ടിൽ ജനിച്ച ഒരാളിൽ, അപ്പോൾ, അങ്ങനെ സംഭവിച്ചത്, യൂറോപ്പിന് അപരിചിതമായ ആത്മീയ അന്വേഷണത്തിൽ അയാൾ ഏർപ്പെട്ടതു കൊണ്ടു മാത്രമാണ്. യൂറോപ്പിന് പ്രവാചകന്മാരില്ലെന്നും പ്രവാചകന്മാർ എല്ലാവരും ഏഷ്യൻ സമൂഹത്തിലാണെന്നും സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ചത് ഓർത്തു പോകുന്നു.

ബുദ്ധമതത്തിൽ നിന്ന് കസാൻദ്സാകിസിന് പലതും കിട്ടിയെങ്കിലും, അതിനെ സ്വീകരിക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. കർമ്മ പാതയിൽ ബുദ്ധമതം അദ്ദേഹത്തിന് ഒരു വിഴുപ്പായിരുന്നു. ബുദ്ധ സ്വാധീനം കുടഞ്ഞു കളയാൻ ശ്രമിച്ചിട്ടും, മോക്ഷത്തിൻ്റെയും ആത്മീയ പൂർത്തിയുടെയും പാതയിൽ ബുദ്ധൻ സദാ അദ്ദേഹത്തെ അനുയാത്ര ചെയ്തു. ബുദ്ധമതം, അദ്ദേഹത്തിൻറെ തത്വചിന്തയുടെ ഭാഗമായി. ബുദ്ധനുമായുള്ള ആത്മീയ സംഘർഷം,ബുദ്ധമത ഘടകങ്ങളുള്ള കസാൻദ്സാകിസിൻറെ പല രചനകൾക്കും കാരണമായി. "ബുദ്ധൻ" എന്ന ശീർഷകത്തിൽ തന്നെ അദ്ദേഹത്തിൻറെ ഒരു നാടകമുണ്ട്. നിർഭാഗ്യവശാൽ, അത് ആരും അത്ര ശ്രദ്ധിച്ചിട്ടില്ല. ദി സേവിയേഴ്‌സ് ഓഫ് ദി ഗോഡ്, സോർബ ദി ഗ്രീക്ക്, ദി ഒഡീസി: എ മോഡേൺ സീക്വൽ എന്നിവയും ബുദ്ധമത സ്വാധീനം ഉള്ളവയാണ്. കസാൻദ്സാകിസ് പറഞ്ഞതനുസരിച്ച്, അദ്ദേഹം, അലക്‌സാൻഡ്ര ഡേവിഡ് -നീലിൻറെ തിബത്തൻ ബുദ്ധമതം സംബന്ധിച്ച പുസ്തകം വായിച്ചിട്ടുണ്ട്. ഹെർമൻ ഓൾഡൻബർഗിൻറെ Buddha: His Life, His Doctrine, His Order എന്ന പുസ്തകത്തിന് മുഖവുര എഴുതി. ആത്മകഥയിൽ കസാൻദ്സാകിസ് വിവരിക്കുന്ന അന്തർസംഘർഷവും മനനവും അത് വായിച്ചവർക്ക് മറക്കാൻ കഴിയില്ല.

അഗാധതയുള്ള ഏത് എഴുത്തുകാരനും ഇത്തരം ആത്മീയ സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വരും. അതാണ് എഴുത്തിനുള്ള ബലി. ഇത്തരം സംഘർഷങ്ങൾ ഒന്നും കുമാരനാശാന് ഉണ്ടായിരുന്നില്ല എന്നാണ്, അദ്ദേഹം ആത്മീയ കവിയല്ല എന്ന് പരിമിത വിഭവൻമാർ കാച്ചി വിടുമ്പോൾ തോന്നുക. (2) ആശാൻറെ ജീവിത പശ്ചാത്തലത്തിൽ, ഗുരുവിലെത്തിയ ആത്മീയ അന്വേഷണത്തിൽ, ആത്മീയ സന്ദർഭങ്ങൾ കണ്ടെത്തിയ ശിക്ഷണത്തിൽ, ഒക്കെ അത്തരം അന്തഃസംഘർഷങ്ങൾ വേണ്ടുവോളമുണ്ട്. അതാണ്, അദ്ദേഹത്തെ കവിത്രയത്തിൽ ഏറ്റവും മുകളിൽ നിർത്തുന്നത്. എന്നാൽ, കവി എന്ന നിലയിൽ ആശാനും എത്രയോ മേലെയാണ് ശ്രീനാരായണ ഗുരു. ആശാൻ തന്നെ ഗുരുവിനെ വിശേഷിപ്പിച്ചത് മോദസ്ഥിതൻ എന്നാണ്. തടശില പോലെ തരംഗലീലയിൽ നിന്നവൻ. ഇത്തരം ഗുരുക്കന്മാരുടെ സ്ഥിതപ്രതിജ്ഞ ബുദ്ധനിൽ ഇല്ല. ബുദ്ധമതത്തിലേക്കുള്ള സമുദായ മാറ്റത്തെ ഗുരുവോ ആശാനോ അനുകൂലിച്ചുമില്ല.

ഓട്ടു കമ്പനി നടത്തിയയാൾക്ക് എന്ത് ആത്മീയത എന്ന്, ഇതേ ലേഖകൻ  ചോദിക്കുന്നത്, ആശാനെ അപമാനിക്കലാണ്. (3) ഒരാൾ വ്യവസായം നടത്തുന്നത് ഉപജീവനത്തിനാണ്. ഒരാൾ കവിയാകുന്നത് അയാളുടെ സ്വകാര്യ നിമിഷങ്ങളിൽ, ഏകാന്തത്തിൽ ആണ്. അപ്പോൾ നടക്കുന്നത്, ആത്മാവുമായുള്ള സംവാദമാണ്. അപ്പോൾ ദൈവവും കവിയും മാത്രമേയുള്ളൂ.

കസാൻദ്സാകിസ്

സർഗ്ഗവൈഭവമുള്ളയാൾക്ക് ജാതിയെ മറികടക്കാൻ കഴിയും എന്നത് ചരിത്രസത്യമാണ്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ ഞാൻ ഓർക്കുന്നത്, അതിന് മുന്നിൽ നിന്ന് 'കൃഷ്ണാ നീ ബേഗനെ ബാരോ' എന്നു പാടിയ കനക ദാസനെക്കുറിച്ചാണ്; അദ്ദേഹം ജനിച്ച പിന്നാക്ക കുരുബ സമുദായത്തെ അല്ല. സവർണർ ക്ഷേത്രത്തിൽ കയറ്റാത്തതു കൊണ്ട്, പുറത്തു നിന്ന് പാടിയ അദ്ദേഹത്തിനായി ശ്രീകൃഷ്ണൻ ശ്രീകോവിലിൻറെ പടിഞ്ഞാറു ഭാഗം പിളർന്നു എന്നാണ് ഐതിഹ്യം. ആ ഭാഗത്ത് 'കനകന കിണ്ടി' എന്നൊരു കിളിവാതിൽ ഇന്നുമുണ്ട്. അദ്ദേഹം എഴുതി എന്ന കാരണത്താൽ, യമുനാ കല്യാണിയിലെ ആ കീർത്തനം സവർണർ പാടാതിരിക്കുന്നില്ല.

മഹാഭാരതത്തിലെ 'വ്യാധ ഗീത' ഇറച്ചി വെട്ടുകാരൻറെതാണ്.

ദിവാൻ മാധവ റാവുവാണ് കുമാരനാശാനെ നിയമസഭയിൽ അംഗമാക്കിയത് എന്നു പറഞ്ഞ് ലേഖകൻ ഒഴിയുന്നത് ശരിയല്ല; (4) മാധവ റാവുവും സവർണ്ണൻ ആയിരുന്നു; കുമാരനാശാനെ ആ പദവിയിൽ പി രാജഗോപാലാചാരി നിലനിർത്തിയതും അയ്യങ്കാളിയെ നിയമ സഭാംഗമാക്കിക്കിയതുമാണ്, ഞാൻ ലേഖനങ്ങളിൽ പറയാറുള്ളത്. രാജഗോപാലാചാരിയുമായി കുമാരനാശാന് വലിയ സൗഹൃദമായിരുന്നു. അദ്ദേഹം തിരുവിതാംകൂറിൽ നിന്ന് മടങ്ങുമ്പോൾ ആശാൻ മംഗള കവിത എഴുതി; അദ്ദേഹത്തിന് എസ് എൻ ഡി പി സ്വീകരണം നൽകി. ആശാൻ ബഹുമാനിച്ച ഇത്തരം സവർണരെ നിന്ദിക്കുന്ന രീതി, ആ പാരമ്പര്യത്തിന് നിരക്കുന്നതല്ല. സ്വസമുദായത്തിലുള്ളവരെ മാത്രമല്ല, ആശാൻ ആദരിച്ചത്, പാണ്ഡിത്യത്തെയാണ് ആദരിച്ചു പോന്നത് എന്ന് അദ്ദേഹത്തിൻറെ നിരൂപണങ്ങൾ നോക്കിയാൽ അറിയാം.

;ഒരു കാര്യം കൂടി-കുമാരനാശാന് ഒരു വയസുള്ളപ്പോഴാണ്, ആറാട്ടുപുഴ വേലായുധപ്പണിക്കരെ തൊപ്പിയിട്ട കിട്ടനും സംഘവും കൊന്നത്. കിട്ടൻ തൊപ്പിയിട്ടത് പൊന്നാനിയിൽ പോയിട്ടാണ്. ആറാട്ടുപുഴയിൽ, പണിക്കർ മത പരിവർത്തനം തടഞ്ഞതിലുള്ള പ്രതികാരം ആയിരുന്നു ഇതെന്ന് അദ്ദേഹത്തിൻറെ കൊച്ചുമകനും മുൻ മന്ത്രിയുമായ എം കെ ഹേമചന്ദ്രൻ അരുവിപ്പുറം പ്രതിഷ്ഠ ശതാബ്‌ദി പതിപ്പിൽ എഴുതിയിരുന്നു. ഇസ്ലാമിലേക്ക് മതപരിവർത്തനം എന്ന  'ദുരവസ്ഥ' മുൻപേ ഉണ്ടായിരുന്നു എന്നർത്ഥം.

_____________________________________

1. ഡോ എസ് ഷാജി, സഹോദരൻ, സെപ്റ്റംബർ, 2022 
2. do 
3. do
4. do  


© Ramachandran 






Friday 16 September 2022

നെഹ്റുവിൻ്റെ പാപ്പരത്തവും, മോദിയുടെ രാജ്യതന്ത്രവും

നെഹ്രുവിൻ്റെ  ആസൂത്രണ പിഴവുകൾ 

ന്ത്യ റിപ്പബ്ലിക് ആയ വർഷമാണ് നരേന്ദ്ര മോദി ജനിച്ചത്. അതേ വർഷമാണ് ഇന്ത്യയിൽ ആസൂത്രണ കമ്മിഷനും ജനിച്ചത്.

ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി മോദി ചുമതല ഏറ്റത് 2014 മെയ് 30 നാണ്. ആ വർഷം, ചുവപ്പുകോട്ടയിൽ നിന്ന് തൻ്റെ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി ആസൂത്രണ കമ്മിഷൻറെ മരണം പ്രഖ്യാപിച്ചു. അത്രയും നീണ്ട കാലം ഇന്ത്യ സഹിച്ച നെഹ്രുവിയൻ സാമ്പത്തിക ആസൂത്രണ പരീക്ഷണം അവസാനിക്കുകയായിരുന്നു. അതു വരെ ആസൂത്രണ കമ്മിഷൻ ആയിരുന്നു ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ഹൃദയം.

ഒരുകാലത്ത് പ്രധാന സംഭാവനകൾ നൽകിയ ആസൂത്രണ കമ്മിഷൻ നന്നാക്കിയെടുക്കാൻ കഴിയാത്തവണ്ണം ജീർണിച്ചതായി മോദി പ്രസംഗത്തിൽ നിരീക്ഷിച്ചു. അദ്ദേഹം പറഞ്ഞു:

"Sometimes it costs a lot to repair an old house. But it gives us no satisfaction. Afterwards, we realize that we might as well build a new house."

(പഴയ വീട് കേടുപാട് തീർക്കാൻ ചിലപ്പോൾ വലിയ ചെലവ് വരും. പിന്നെ പുതിയ വീട് പണിയാമായിരുന്നു എന്ന് തോന്നും.)

ആ ജീർണിച്ച കെട്ടിടം ബുൾഡോസർ വച്ചു തകർത്ത മോദി തിളക്കമുള്ള പുതിയ മന്ദിരം പണിതു - NITI Aayog (National Institution for Transforming India).

നെഹ്രുവും മഹലനോബിസും 

എങ്ങനെയാണ് നെഹ്രുവിൻറെ സ്വപ്ന പദ്ധതി ജീർണിച്ചത്?

കേരളത്തിൽ നല്ല ചരിത്രകാരന്മാർ ഇല്ലെന്ന് നമുക്കറിയാം. എന്നാൽ, അമേരിക്കയിലെ നോത്രദാ൦ സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ നിഖിൽ മേനോൻ സമീപകാലത്ത് എഴുതിയ Planning Democracy: How a Professor, an Institute and an Idea Shaped India എന്ന പുസ്തകം പറയുന്നത്, നെഹ്രുവിൻറെ ആസൂത്രണം പിഴച്ചു പോയ കഥയാണ്. ഒരുപാട് ഗവേഷണം ഈ പുസ്തകത്തിനു പിന്നിലുണ്ടെന്ന് നെഹ്‌റു പക്ഷപാതിയായ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പോലും പ്രശംസിച്ചിട്ടുണ്ട്.

ആസൂത്രണം വരുന്നു 

ഇന്ത്യ റിപ്പബ്ലിക്കായി അഞ്ചാം ദിവസം, 1950 ജനുവരി 31 ന് രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ്, സർക്കാരിൻറെ പ്രഥമ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് എന്ന് ലോക്‌സഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അതിനായി ആസൂത്രണ കമ്മിഷൻ ഉണ്ടാക്കി നമുക്കുള്ള വിഭവങ്ങൾ രാഷ്ട്രവികാസത്തിന് പ്രയോജനപ്പെടുത്തും. അങ്ങനെ ആസൂത്രണ കമ്മിഷൻ ഉണ്ടായി.

ഇന്ത്യയെന്ന ഉത്തര കൊളോണിയൽ രാഷ്ട്രത്തിൻറെ എന്നല്ല, മൊത്തം ഉത്തര കൊളോണിയൽ ലോകത്തിലെ തന്നെ സ്വപ്ന പരീക്ഷണം ആയിരുന്നു ഇന്ത്യയുടെ ആസൂത്രണ പദ്ധതി. അത് സോവിയറ്റ് പ്രചോദിതമായ ആസൂത്രണ പദ്ധതിയുടെയും പാശ്ചാത്യ സ്വതന്ത്ര ജനാധിപത്യത്തിൻറെയും ഏച്ചുകെട്ടിയ കല്യാണം ആയിരുന്നു. ശീതസമരം മുറുകി നിന്ന ആ സമയത്ത് പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന, ഒട്ടും പൊരുത്തപ്പെടാത്ത സംവിധാനങ്ങൾ തമ്മിൽ ആയിരുന്നു ഈ വിവാഹം. പഞ്ചവത്സര പദ്ധതികൾ വഴി ആസൂത്രണ കമ്മിഷൻ രാജ്യത്തിൻറെ സാമ്പത്തിക നില നിർണയിച്ചു. ദേശീയ ഭക്ഷണത്തിൽ പ്രോട്ടീൻ അംശം കൂട്ടാൻ മുക്കുവർ എത്ര മൽസ്യം പിടിക്കണം തുടങ്ങി വലിയ കാര്യങ്ങൾ വരെ കമ്മിഷൻ ചിന്തിച്ചു കൂട്ടി.എല്ലാ പാടത്തും ഫാക്ടറിയിലും കമ്മിഷൻറെ തിട്ടൂരമെത്തി. കമ്യൂണിസ്റ്റ് ഏകാധിപത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വിവിധ മന്ത്രാലയങ്ങളും എം പി മാരുമായി കമ്മിഷൻ ചർച്ചകൾ നടത്തി.

രണ്ടു നൂറ്റാണ്ടു കാലത്തെ കൊളോണിയൽ ഭരണത്തിനു ശേഷം, രാഷ്ട്രത്തിൻറെ വികസന മന്ത്രമായി ഈ പഞ്ചവത്സര പദ്ധതികൾ. അതു വഴി സർക്കാരിൻറെ അഭിലാഷങ്ങൾ പ്രതിഫലിച്ചു എന്നു മാത്രമല്ല, അവ രാഷ്ട്രതന്ത്രത്തിൻ്റെ ഉരകല്ലുമായി. മാധ്യമങ്ങൾ പഞ്ചവത്സര സൂക്തങ്ങൾ ഭക്തിപൂർവ്വം ഉരുവിട്ടു.

അബദ്ധം മുൻകൂട്ടി കണ്ടവരിൽ ഒരാളായിരുന്നു, ഭരണഘടന എഴുതിയ അംബേദ്‌കർ. 1949 ൽ ഭരണഘടനാ നിർമ്മാണസഭയിലെ അവസാന പ്രസംഗത്തിൽ അദ്ദേഹം, ഇന്ത്യ "വൈരുധ്യങ്ങളുടെ ജീവിതത്തിൽ " (life of contradictions) എത്തിപ്പെടുകയാണെന്ന് ശങ്കിച്ചു. അദ്ദേഹം മുന്നറിയിപ്പ് നൽകി:

"In politics, we will have equality, and in social and economic life we will have inequality."

(രാഷ്ട്രീയമായി നമുക്ക് സമത്വമുണ്ടാകും; സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അസമത്വവും.)

ഈ വൈരുധ്യത്തെയാണ് ഭരണവർഗം നേരിടേണ്ടത്. അത് ചെയ്തില്ലെങ്കിൽ, സമത്വം നിഷേധിച്ചാൽ, അത് രാഷ്ട്രീയ ജനാധിപത്യ ഘടനയെ തട്ടിത്തകർക്കും (It will blow up the structure of political democracy.) എന്ന് അംബേദ്‌കർ ഭയന്നു. ആസൂത്രണം ജനാധിപത്യത്തിൻറെ നിലനിൽപിന് അത്യാവശ്യമാണെന്ന് ആദ്യ പഞ്ചവത്സര പദ്ധതി രേഖയിൽ നിരീക്ഷിച്ചു.

ലോകം ഇന്ത്യൻ പദ്ധതി നാടകം സാകൂതം വീക്ഷിച്ചു. ബ്രിട്ടനും അമേരിക്കയും അംബേദ്ക്കറുടെ ശങ്ക പങ്കിട്ടിരുന്നുവെന്ന് അവരുടെ രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യ നശിക്കുമെന്ന് അവർ കരുതി. ഇന്ത്യയുടെ വൈവിധ്യവും ദാരിദ്ര്യവും മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികൾ അതിജീവിക്കാൻ കഴിയില്ലെന്ന് അവർ വിചാരിച്ചു. വിഭജനകാലത്തു കണ്ട വർഗീയ കലാപങ്ങൾ ദുശ്ശകുനമായിരുന്നു. ഇന്ത്യ ചെറു രാജ്യങ്ങളായി ചിതറി തെറിക്കുമെന്ന് അവർ പ്രത്യാശിച്ചു. മാവോയുടെ ചൈനയും സ്റ്റാലിൻറെ സോവിയറ്റ് യൂണിയനും ഇന്ത്യയെ ചുവപ്പിച്ചേക്കാമെന്നും അവർ പ്രവചിച്ചു. അവരുടെ നോട്ടത്തിൽ, ഏകാധിപതിയുടെ അട്ടിമറിക്ക് ഇന്ത്യ പാകമായിരുന്നു. വാഷിങ്ങ്ടനിലും പശ്ചിമ യൂറോപ്യൻ തലസ്ഥാനങ്ങളിലും ഉണ്ടായ വിശ്വാസം ജനാധിപത്യം ഇന്ത്യയിൽ അപകടത്തിലാകുന്നതോടെ, ആഗോളമായി ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള മതിപ്പ് നശിക്കും എന്നായിരുന്നു.ഏഷ്യയിൽ ജനാധിപത്യത്തിൻറെ ഭാവി തുലാസിലാണെന്ന് ന്യൂയോർക് ടൈംസ് വിലപിച്ചു. കാരണം, ഇന്ത്യ കമ്യൂണിസത്തിന് എതിരായ കോട്ട മാത്രമല്ല, വിദൂര പൂർവ ദേശത്ത് ജനാധിപത്യത്തിൻറെ പ്രത്യാശ കൂടിയാണ്.

പിൽക്കാലത്ത് പ്രഭുസഭയിൽ എത്തിയ ഓക്സ്ഫഡ് ധനശാസ്ത്രജ്ഞൻ തോമസ് ബലോ, ലണ്ടനിലെ ദ് ഒബ്‌സർവറിൽ എഴുതി: "കമ്യൂണിസ്റ്റ് ഏകാധിപതികൾ മാത്രം നടത്തുന്ന പരീക്ഷണം, പൊതുസമ്മതിയോടെ നടപ്പാക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്."


രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം ആസൂത്രണം വഴി ഇല്ലാതാക്കാൻ കഴിയുമെന്ന് നെഹ്‌റു കരുതി. സ്വാതന്ത്ര്യം ആസ്വദിക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാത്തവന് സ്വാതന്ത്ര്യം കടലാസ്സിൽ മാത്രമാണ്. എങ്കിലും നെഹ്‌റു പറഞ്ഞു: "ആസൂത്രണം, വലിയ നിയന്ത്രണവും ഏകോപനവും വഴി വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുമെങ്കിലും, ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ, സ്വാതന്ത്ര്യ വികാസത്തിന് വഴിവയ്ക്കും."

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സാമ്പത്തിക വിമർശമാണ്, കോൺഗ്രസിൻറെ രൂപീകരണത്തിനു കാരണമായത്. ബ്രിട്ടീഷ് ചൂഷണവും സാമ്പത്തിക ദുർഭരണവും ദേശീയ സംവാദത്തിൻറെ പ്രധാന ഘടകങ്ങൾ ആയിരുന്നു. നാം സ്വാതന്ത്ര്യത്തിനായി വാദിച്ചത്, അത് സാമ്പത്തിക ഉന്നമനത്തിനു വഴിവയ്ക്കും എന്നതു കൊണ്ടു കൂടിയാണ്. 1928 -1932 ലെ ആദ്യ സോവിയറ്റ് പഞ്ചവത്സര പദ്ധതി വ്യവസായ വികസനമുണ്ടാക്കി എന്ന കേൾവി നെഹ്രുവിനെപ്പോലുള്ളവരെ പ്രചോദിപ്പിച്ചു. റൂസ്‌വെൽറ്റിൻറെ നയങ്ങൾ 1930 കളിൽ അമേരിക്കയിൽ വലിയ വ്യത്യാസം ഉണ്ടാക്കിയിരുന്നു. ഈ യുഗത്തിൻറെ ഒറ്റമൂലിയാണ് ആസൂത്രണമെന്ന് സ്വതന്ത്ര വിപണിക്കായി വാദിച്ച അന്നത്തെ സാമ്പത്തിക ശാസ്ത്രജ്ഞൻ ലയണൽ റോബിൻസ് നിരാശയോടെ നിരീക്ഷിച്ചു. ആഗോളമാന്ദ്യം പോലുള്ള മുതലാളിത്ത പ്രതിസന്ധികൾ തരണം ചെയ്യാൻ റഷ്യൻ കമ്മ്യൂണിസ്റ്റ് മാതൃക നല്ലതാണെന്ന് നെഹ്‌റു വിശ്വസിച്ചു.

എൻജിനിയറായ എം വിശ്വേശ്വരയ്യ 1934 ൽ Planned Economy for India എന്ന പുസ്തകം എഴുതി. കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണത്തിനായി അദ്ദേഹം നിലകൊണ്ടു. വ്യവസായ വികസനത്തിനുള്ള ദശവത്സര പദ്ധതിക്ക്, കൂർമബുദ്ധിയുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കാൻ അദ്ദേഹം നിർദേശിച്ചു. അന്ന് ടാറ്റ അയേൺ ആൻഡ് സ്റ്റീൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു അദ്ദേഹം. അതേ വർഷം ജി ഡി ബിർളയും ആസൂത്രണത്തിനായി രംഗത്തെത്തി. വ്യവസായ വികസനം ആഭ്യന്തര വിപണിക്ക് വേണ്ടിയാകണം എന്ന് ബിർള വാദിച്ചു. വികസനം വന്നാൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് സാധ്യത കുറയുമെന്ന് അദ്ദേഹം കണ്ടു. ബിർള പറഞ്ഞു: 

"There is no surer method of inviting Bolshevism, Communism and anarchism than to create an unhealthy disparity between the higher and lower strata of society."

(വിശ്വേശ്വരയ്യയെ പരാമർശിച്ചതിനാൽ, ഒരു കാര്യം കൂടി പറയട്ടെ -ഇന്ത്യയിൽ സ്വയം ഭാരതരത്നം നൽകിയ രണ്ടു പ്രധാനമന്ത്രിമാരുണ്ട്. ഭാരതരത്നം നല്കാൻ തുടങ്ങിയത് 1954 ലാണ്. 1955 ൽ നെഹ്‌റു അത് തനിക്കും വിശ്വേശ്വരയ്യയ്ക്കുമായി വീതിച്ചു. 1971 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തനിക്ക് തന്നെ ഭാരതരത്നം നൽകി അച്ഛൻറെ പാത പിന്തുടർന്നു. നെഹ്‌റു കുടുംബത്തിൻറെ ഹൃദയ വിശാലത പടിപ്പുകഴ്തേണ്ടത് തന്നെ!)

1938 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായ സുഭാഷ് ചന്ദ്ര ബോസ്, ഒരു ആസൂത്രണ കമ്മിഷൻ വഴി ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് സോഷ്യലിസ്റ്റ് പരിഹാരം കാണണമെന്ന നിർദ്ദേശത്തോടെ കോൺഗ്രസുകാരെ ഞെട്ടിച്ചു. പൊതു ഉടമയിൽ രാജ്യ നിയന്ത്രണത്തിൽ വ്യവസായ വികസനത്തിന് കമ്മിഷൻ സമഗ്ര പരിപാടി തയ്യാറാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം ദേശീയ ആസൂത്രണ സമിതിക്ക് രൂപം നൽകി. അതിൻ്റെ അധ്യക്ഷ സ്ഥാനം ലണ്ടനിൽ ആയിരുന്ന നെഹ്‌റുവിന് ഒരു കത്തു വഴി ബോസ് വാഗ്‌ദാനം ചെയ്തു. നെഹ്രുവിൻറെ നേതൃത്വത്തിൽ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച സോഷ്യലിസ്റ്റ് ധനശാസ്ത്രജ്ഞൻ കെ ടി ഷാ നയിച്ച ആ സമിതിയിൽ 15 അംഗങ്ങൾ ഉണ്ടായിരുന്നു. നാല് വ്യവസായികൾ, അഞ്ച് ശാസ്ത്രജ്ഞർ, മൂന്ന് ധനശാസ്ത്രജ്ഞർ, ഒരു തൊഴിലാളി നേതാവ്. ഒരു സംശയാലുവായ ഗാന്ധിയൻ. ഗാന്ധി തന്നെ, ഈ സമിതിയുടെ പ്രയോജനം എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് കാട്ടി നെഹ്‌റുവിന് കത്തെഴുതി. രബീന്ദ്രനാഥ് ടഗോർ സമിതിയെ ആഹ്‌ളാദത്തോടെ കണ്ടു. ബോസ് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് ടഗോർ ആഗ്രഹിച്ചു. ടാറ്റയുടെ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ആയിരുന്നു, സമിതിയുടെ ഓഫിസ്. സമിതി അംഗങ്ങൾ പൊതു ഉടമ വിഷയത്തിൽ തർക്കിച്ചു. രണ്ടാം ലോകയുദ്ധവും ക്വിറ്റ് ഇന്ത്യ സമരവും സമിതിയെ പൂട്ടിക്കെട്ടി.

Minister V Muraleedharan in Kochi seminar

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടൻ ഇന്ത്യയിൽ ഉണ്ടാക്കിയ ആസൂത്രണ, വികസന വിഭാഗം, നിലച്ചു പോയ സമിതിയുടെ സോഷ്യലിസ്റ്റ് ആദർശങ്ങൾ ഉൾക്കൊണ്ടു. 1945 ൽ ചർച്ചിൽ പുറത്തായി, ആറ്റ്ലീയുടെ ലേബർ ഭരണം വന്നു. അതിൻ്റെ പരിപാടിയിലും സോഷ്യലിസം സ്ഥാനം പിടിച്ചു. 1944 ൽ വ്യവസായികളുടെ ബോംബെ പ്ലാൻ, എം എൻ റോയിയുടെ ജനകീയാസൂത്രണ പദ്ധതി, മുസ്ലിം ലീഗിൻറെ ആസൂത്രണ സമിതി, ഗാന്ധിയുടെ പ്ലാൻ എന്നിവ ഉണ്ടായി. ടാറ്റ, ബിർള തുടങ്ങിയവർ നയിച്ച ബോംബെ പ്ലാൻ എഴുതിയത്, ടാറ്റയുടെ ഉപദേഷ്ടാവായ ധനശാസ്ത്രജ്ഞൻ ജോൺ മത്തായി ആയിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ബദലായിരുന്നു ബോംബെ പ്ലാൻ എന്ന് കരുതപ്പെടുന്നു.

ജോൺ മത്തായി പോകുന്നു 

രാഷ്ട്രീയത്തിനു മുകളിൽ വികസന ചിന്തകൾ നിൽക്കും എന്ന് നെഹ്‌റു ആശിച്ചു. അങ്ങനെ ആസൂത്രണം അദ്ദേഹത്തിന് രക്ഷാകേന്ദ്രമായി. പ്രത്യയശാസ്ത്ര സംഘർഷങ്ങളിൽ നിന്നും രാഷ്ട്രീയ തർക്കങ്ങളിൽ നിന്നുമുള്ള അഭയ കേന്ദ്രം. അങ്ങനെയാണ് സ്വാതന്ത്ര്യ ശേഷം ആസൂത്രണ കമ്മിഷൻ വന്നത്. അതിന് ഒരു ഉപദേശക സമിതിയുടെ സ്വഭാവമായിരുന്നു. ഗാന്ധിയൻ തൊഴിലാളി നേതാവ് ഗുൽസാരിലാൽ നന്ദയും കോൺഗ്രസ് പ്രവർത്തക സമിതിയും കമ്മിഷന് കടുത്ത അധികാരങ്ങൾ നൽകാൻ വാദിച്ചെങ്കിലും മന്ത്രിസഭ അവ തള്ളി. കമ്മിഷൻ രൂപീകരിച്ചതിന് പിന്നാലെ ധനമന്ത്രി ജോൺ മത്തായി രാജിവച്ചു; മന്ത്രിമാർ മുട്ടുമടക്കേണ്ടി വരുന്ന സമാന്തര മന്ത്രിസഭയാണ് കമ്മിഷൻ എന്ന് മത്തായി രോഷം കൊണ്ടു. നെഹ്‌റു കമ്മിഷൻ അംഗമായിരുന്നു. കാബിനറ്റ് സെക്രട്ടറി കമ്മിഷൻ പ്രിൻസിപ്പൽ സെക്രട്ടറിയും ആയിരുന്നു.

രാജിക്ക് ശേഷം, പത്രപ്രസ്താവനയിൽ, ജോൺ മത്തായി പറഞ്ഞു:

I consider the Planning Commission not merely ill-timed but in its working and general set-up ill-conceived. The Planning Commission was tending to become a parallel cabinet…it would weaken the authority of the Finance Ministry and gradually reduce the Cabinet to practically a registering authority.

The Planning Commission was totally unnecessary and in fact, hardly qualified for its work…there was a general tendency amongst the various Ministries to disregard the authority of the Standing Finance Committee and that some of the greatest offenders were the Ministers directly under the control of the Prime Minister. When departures from accepted practice were approved by the Prime Minister, it has a demoralizing effect on other departments of Government.

(ആസൂത്രണ കമ്മിഷൻ അനവസരത്തിലും അതിൻ്റെ സംവിധാനവും പ്രവർത്തനവും ആശയദരിദ്രവുമാണ്. ആസൂത്രണ കമ്മിഷൻ സമാന്തര മന്ത്രിസഭ ആയി...അത് ധനമന്ത്രാലയത്തെ ദുർബലപ്പെടുത്തും. മന്ത്രിസഭയെ ഏറാൻ മൂളിയാക്കും.

ആസൂത്രണ കമ്മിഷൻ അനാവശ്യമായിരുന്നു. ആ ജോലിക്ക് തീരെ യോഗ്യവുമല്ല...ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരത്തെ അവഗണിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് പ്രവണതയുണ്ടായി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചില മന്ത്രിമാരായിരുന്നു വലിയ കുറ്റവാളികൾ. അംഗീകൃത രീതികളിൽ നിന്നുള്ള വ്യതിചലനങ്ങളെ പ്രധാനമന്ത്രി അംഗീകരിച്ചപ്പോൾ, സർക്കാരിൻറെ മറ്റ് വകുപ്പുകൾ നിർവീര്യമായി.)

ജോൺ മത്തായി, ആസൂത്രണ കമ്മിഷൻ ആ പണിക്ക് പറ്റിയതല്ല എന്നു പറഞ്ഞത് സത്യമായിരുന്നു. ആദ്യത്തെ ആസൂത്രണ കമ്മിഷൻ അംഗങ്ങളെ ഇന്ന് ആരും ഓർക്കുന്നില്ല. ബറോഡ, ജയ്‌പൂർ എന്നിവിടങ്ങളിൽ ദിവാൻ ആയിരുന്ന വി ടി കൃഷ്ണമാചാരി ( ടി ടി അല്ല), താരിഫ് ബോർഡ് പ്രസിഡൻറ് ജി എൽ മേത്ത, ഐ സി എസ് ഓഫിസർ ആർ കെ പാട്ടീൽ എന്നിവരായിരുന്നു, അംഗങ്ങൾ. മേത്ത ലണ്ടൻ സ്‌കൂൾ ഇക്കണോമിക്‌സിൽ പഠിച്ചിരുന്നെങ്കിലും ആ രംഗത്തല്ല പ്രവർത്തിച്ചിരുന്നത്.

ജോൺ മത്തായി രാജിവച്ചത് നെഹ്‌റുവിന് ഭരണം അറിയില്ല എന്ന് അടുത്തു നിന്ന് കണ്ടതു കൊണ്ടു കൂടിയാണ്. നിയമപരമായ അധികാരങ്ങളില്ലാത്ത ആസൂത്രണ കമ്മിഷൻ, സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കുന്നത് എങ്ങനെ എന്ന് നെഹ്‌റുവിനെ മത്തായി ചോദ്യം ചെയ്തപ്പോൾ നെഹ്‌റു ക്ഷുഭിതനായി. മത്തായി, മേലധികാരിയെ ചോദ്യം ചെയ്യുകയാണെന്ന് നെഹ്‌റു ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയുടെ സമ്മർദ്ദം കാരണമാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്ന് നെഹ്‌റു ന്യായീകരിച്ചു. 1950 ജൂൺ 17 ന് മത്തായി, നെഹ്‌റുവിന് എഴുതി:

"Your suggestion that you were bound by the decision of the Congress Working Committee is hardly relevant. If the Prime Minister is to be bound by the decision of the party caucus in so important a matter to the extent you presume, there is an end to parliamentary democracy as one knows it".

(കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്താൽ ബന്ധിതനാണ് എന്ന താങ്കളുടെ അവകാശവാദം പ്രസക്തമല്ല. പാർട്ടിയിലെ ഉപജാപക വൃന്ദത്തിൻറെ തീരുമാനങ്ങളുടെ തടവിലാണ് പ്രധാനമന്ത്രി എങ്കിൽ, അത്, പാർലമെൻററി ജനാധിപത്യത്തിൻറെ അന്ത്യമാണ്.)

ആസൂത്രണത്തിന് കണക്കുകൾ ആവശ്യമാണെന്ന് കണ്ട നെഹ്‌റു അക്കാര്യം പ്രൊഫസർ പി സി മഹലനോബിസിനെ ഏൽപിച്ചു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടും നാഷനൽ സാമ്പിൾ സർവേയും ഉണ്ടായി. വീടുവീടാന്തരമുള്ള സർവേ മറ്റ് രാജ്യങ്ങൾക്കും മാതൃകയായി. 1950 കളിൽ തന്നെ കമ്പൂട്ടറുകൾ ഇന്ത്യയിൽ എത്തി.അതിന് ഹോമി ഭാഭയും മുന്നിൽ നിന്നു. ആണവശാസ്ത്രജ്ഞർക്കും അത് വേണ്ടിയിരുന്നു. ഊർജ്ജതന്ത്രമാണ് മഹലനോബിസ് പഠിച്ചത്. അദ്ദേഹത്തിന് ഇന്ത്യൻ ധനശാസ്ത്രജ്ഞരെപ്പറ്റി വലിയ അഭിപ്രായം ഉണ്ടായിരുന്നില്ല. വിദേശ ധനശാസ്ത്രജ്ഞരുടെ സഹായം അദ്ദേഹം തേടി. അവർ തന്നോട് യോജിച്ചപ്പോൾ അദ്ദേഹം സന്തോഷിച്ചു. എങ്കിലും ഡൽഹി കേന്ദ്രമായ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് ആണ് ടി എൻ ശ്രീനിവാസൻ, ജഗദീഷ് ഭഗവതി, അമർത്യ സെൻ, സുരേഷ് ടെണ്ടുൽക്കർ, ബി എസ് മിൻഹാസ് തുടങ്ങിയ ധനശാസ്ത്രജ്ഞരെ രൂപപ്പെടുത്തിയത്. ഇവരാണ് 1991 ൽ പി വി നരസിംഹ റാവുവും മൻമോഹൻ സിംഗും കൊണ്ടു വന്ന സാമ്പത്തിക ഉദാരവൽക്കരണത്തിന് പിന്തുണ നൽകിയത്. ഇവരിൽ ചിലർ 1964 ൽ പീതാംബർ പന്തിൻറെ മേൽനോട്ടത്തിൽ എല്ലാ ഇന്ത്യക്കാർക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള ആശയം ആവിഷ്‌കരിച്ചു.

നിഖിൽ മേനോൻ 

ജോൺ മത്തായി 1950 ൽ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞത്, ഒരു പാർലമെൻററി ജനാധിപത്യത്തിൽ ആസൂത്രണ കമ്മിഷൻ എന്ന സംവിധാനം കാബിനറ്റ് സമ്പ്രദായത്തെ അട്ടിമറിക്കും എന്ന് പരാതിപ്പെട്ടാണ്. പകരം വന്ന സി ഡി ദേശ്മുഖ്, മഹലനോബിസിനോട് അനുഭാവം കാട്ടി. 1945 മുതൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് പ്രസിഡൻറ് ആയിരുന്ന ദേശ് മുഖ് ആണ് റിസർവ് ബാങ്കിൽ ഗവേഷണ സംഘത്തെ സംഘടിപ്പിച്ചത്. തുടർന്നു വന്ന ധനമന്ത്രിമാർ ടി ടി കൃഷ്ണമാചാരിയും മൊറാർജി ദേശായിയും ആസൂത്രണം പിഴച്ചപ്പോഴൊക്കെ സാമ്പത്തിക നയം കയ്യടക്കി.

ഇന്ത്യൻ ആസൂത്രണം രാജ്യത്തെ പ്രതിസന്ധിയിലാക്കിയത് 1956 ൽ മഹലനോബിസിൻറെ മേൽനോട്ടത്തിൽ വലിയ പ്രതീക്ഷയോടെ തുടങ്ങിയ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷത്തിലാണ്. ആസൂത്രണ കമ്മിഷൻ ധനമന്ത്രാലയത്തിൻറെ അധികാരത്തിൽ കൈകടത്തി. ആസൂത്രണ കമ്മിഷനെ കൊൽക്കത്തയിൽ മഹലനോബിസിൻറെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് ഭരിക്കാൻ നോക്കി. 1960 ൽ മാത്രമാണ് മഹലനോബിസ് ആസൂത്രണ കമ്മിഷൻ അംഗമായത്. 1963 ൽ മാത്രമാണ് ഒരു ധനശാസ്ത്രജ്ഞൻ, വി കെ ആർ വി റാവു ആസൂത്രണ കമ്മിഷനിൽ മുഴുവൻ സമയ അംഗമായത്.

നെഹ്‌റു പരാജയം 

ശീതയുദ്ധ കാലത്ത് നെഹ്രുവിയൻ ആസൂത്രണം വൈവിധ്യമാർന്ന ഒരു വ്യവസായ അടിത്തറ ഉണ്ടാക്കിയെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ അത് വലിയ പരാജയമായിരുന്നു. കാരണം, കിഴക്കൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ 1965 ന് ശേഷം സാമ്പത്തികമായി കുതിച്ചു ചാടിയപ്പോൾ ഇന്ത്യൻ വ്യവസായ മേഖല യാഥാസ്ഥിതികമായ കടുത്ത നിയന്ത്രണങ്ങളിൽ പതറി. കേന്ദ്രീകൃത ആസൂത്രണം പ്രതിസന്ധിയിലായി. 1960 നു ശേഷം പലതരത്തിൽ ജനാധിപത്യം ഇന്ത്യയിൽ വേരാഴ്ത്തിയതും ഇതിന് കാരണമാണ്. പ്രാദേശിക വരേണ്യ നേതാക്കളുടെ രാഷ്ട്രീയ ശബ്ദം ഉച്ചത്തിലായി. പ്രാദേശിക സർക്കാരുകളുടെ ശക്തി കൂടി. പരിമിതമായ ധനാഗമ മാർഗ്ഗങ്ങൾക്ക് മേൽ അവകാശവാദങ്ങൾ ഉണ്ടായി. നിഖിൽ മേനോൻ ഇങ്ങനെ ആസൂത്രണം പാളിയതിൻറെ യഥാർത്ഥ കാരണം കണ്ടെത്തുന്നില്ല -കോൺഗ്രസ് രാഷ്ട്രീയ നെഹ്രുവിൻറെ അവസാന കാലങ്ങളിൽ പാപ്പരായി എന്നതാണ് സത്യം. 1959 ൽ കേരളത്തിൽ ഇ എം എസ് സർക്കാരിനെ നെഹ്‌റു പിരിച്ചു വിട്ടത് ഇന്ദിരാ ഗാന്ധിയുടെ സമ്മർദ്ദം കാരണമാണെന്ന് എസ് ഗോപാൽ എഴുതിയ നെഹ്‌റു ജീവചരിത്രത്തിൽ കാണാം. 1962 ൽ ചൈനയുമായുള്ള യുദ്ധത്തിൽ തോറ്റ നെഹ്‌റു പ്രധാനമന്ത്രി പദം ഒഴിയാനുറച്ച് ഹിമാലയത്തിൽ പോയി. ബ്രഷ്നേവിൻ്റെ ഇടപെടൽ കാരണമാണ് തിരിച്ചു വന്നത്. അദ്ദേഹം ഒരു രാജ്യതന്ത്രജ്ഞൻ (statesman) എന്ന നിലയിൽ സമ്പൂർണ തോൽവിയായി കഴിഞ്ഞിരുന്നു. 

അക്കാലത്തെപ്പറ്റി പ്രമുഖ പത്രപ്രവർത്തകൻ ഇന്ദർ മൽഹോത്ര 2013 ജൂൺ 10 ന് ഇന്ത്യൻ എക്സ്‌പ്രസിൽ എഴുതി:

India literally almost lived from ship-to-mouth, and those of us who lived through that era swallowed a measure of humiliation with every morsel of American food.

(ഇന്ത്യ കപ്പലിൽ വന്ന ഭക്ഷണം കൊണ്ട് ജീവിച്ചു. ഞങ്ങളുടെ കാലത്ത് ജീവിച്ചവർ ഓരോ ഉരുള അമേരിക്കൻ ഭക്ഷണത്തിനൊപ്പം അപമാനം കടിച്ചിറക്കി.)

നെഹ്രുവിയൻ ആസൂത്രണത്തിൽ രണ്ട് പ്രധാന സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നു. കുറെപ്പേർ ഇരുന്ന് വികസനം തീരുമാനിക്കുന്ന physical planning ആയിരുന്നു അത് എന്നതിനാൽ, വിഭവ വിതരണത്തിൽ, സാധനങ്ങളുടെ വിലയുടെ പങ്ക് കണക്കിൽ എടുത്തതേയില്ല. എത്ര കൽക്കരി, ഉരുക്ക്, യന്ത്രങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ എന്നിവ ഉൽപാദിപ്പിക്കണം എന്നു തീരുമാനിച്ചത് ഈ ആസൂത്രകരാണ്; ഉപഭോക്താക്കളുടെ മനസ്സറിയുന്ന കമ്പനികൾ അല്ല. അതു കൊണ്ടാണ് ഇന്ത്യൻ ആസൂത്രണത്തെ ബ്രിട്ടീഷ് ധനശാസ്ത്രജ്ഞൻ പീറ്റർ ബോയർ "priceless" എന്നു വിളിച്ചത്. അമൂല്യം എന്ന അർത്ഥത്തിൽ അല്ല, വിലയില്ലാത്തത് എന്ന അർത്ഥത്തിൽ.

രണ്ടാമത്തെ സാങ്കേതിക പിഴവ്, കണക്കിൻറെ വെല്ലുവിളി ആയിരുന്നു. ലക്ഷക്കണക്കിന് ഉൽപന്നങ്ങളും ഉപഭോക്താക്കളും കൃഷിയിടങ്ങളും ഫാക്ടറികളും വാഹനങ്ങളും റീട്ടയിൽ ശൃംഖലകളുമുള്ള സങ്കീർണമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ആസൂത്രണ മാതൃകകൾ ഉണ്ടാക്കുന്നതിൻറെ ഗണിത വെല്ലുവിളി ഇന്നും ഭീകരമാണ്. സോവിയറ്റ് ആസൂത്രണത്തിലെ ഈ പാകപ്പിഴ Red Plenty എന്ന നോവലിൽ ഫ്രാൻസിസ് സ്പഫോർഡ് വരച്ചു കാട്ടിയിട്ടുണ്ട്.

പ്രായപൂർത്തി വോട്ടവകാശം വച്ച് പുതിയ ജനാധിപത്യം കെട്ടിപ്പടുക്കുക, അതിൻ്റെ സാമ്പത്തിക യാത്ര ഡൽഹിയിൽ ഇരുന്നു തീരുമാനിക്കുക -അതിൻ്റെ സംഘർഷം വലുതായിരുന്നു. ജനത്തിലേക്ക് എത്തിച്ചർന്നു കൊണ്ടുള്ള ജനാധിപത്യ ആസൂത്രണമായിരുന്നു നെഹ്രുവിൻറെ മനസ്സിൽ. ഒരിക്കൽ നെഹ്‌റു ആദ്യ പഞ്ചവത്സര പദ്ധതി രേഖ മുഴുവൻ മന്ത്രിസഭാ യോഗത്തിൽ വായിക്കാൻ കാബിനറ്റ് സെക്രട്ടറിയോട് ഉത്തരവിട്ടു. അത് വായിച്ചു തീർക്കാൻ മൂന്നു ദിവസം എടുത്തു. അതു നടക്കുമ്പോൾ പലരും ഉറങ്ങി.

ജോൺ മത്തായി 

നെഹ്‌റു മതേതരവാദിയാണെന്ന് പലരും പടിപ്പുകഴ്ത്തുമെങ്കിലും, ആസൂത്രണ പദ്ധതി ജനകീയമാക്കാൻ അദ്ദേഹം മതവിശ്വാസത്തെ ഉപയോഗിച്ചു. 1954 ൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഗുൽസാരിലാൽ നന്ദ, ഭാരത് സാധു സാമാജിനെ സഹകരിപ്പിച്ച് പ്രചാരണം നടത്തി. കോസി നദി ശ്രമദാന൦ വഴി വൃത്തിയാക്കാൻ ബിഹാറിൽ ഭാരത് സേവക് സമാജ് പ്രവർത്തകർ ഒത്തു ചേർന്നപ്പോൾ, പ്രാരംഭമായി പൂജാരിമാർ വേദമന്ത്രങ്ങൾ ഉരുവിട്ടു. യശ്‌പാലിൻറെ നോവലായ 'ജൂട്ട സച്ചി'ൽ രണ്ടു മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾ ആസൂത്രണ കമ്മിഷനിലെ ധനശാസ്ത്രജ്ഞൻ ആയത് ആകസ്മികമായിരുന്നില്ല.

മൂന്നാമത്തെ പഞ്ചവത്സര പദ്ധതിക്ക് ശേഷം, ഇന്ത്യൻ ആസൂത്രണ പാളിച്ചകൾ രാജ്യത്തെ തുറിച്ചു നോക്കി. ആസൂത്രണ കമ്മിഷൻറെ സ്വാധീനം ലാൽബഹദൂർ ശാസ്ത്രി വെട്ടിനീക്കി. 1967 ൽ ആദ്യ ഭരണ പരിഷ്കാര കമ്മിഷൻ റിപ്പോർട്ടിൽ കമ്മിഷനെ നിശിതമായി വിമർശിച്ചു. ഇന്ദിരാ ഗാന്ധി ആസൂത്രണ കമ്മിഷനെ സഹതാപത്തോടെ കണ്ടെങ്കിലും മിൻഹാസ് 1973 ൽ രാജിവച്ചു. അഞ്ചാം പഞ്ചവത്സര പദ്ധതി വസ്തുതകളുമായി നിരക്കാത്തവിധം വലിപ്പമേറിയതാണെന്ന് അദ്ദേഹത്തിന് തോന്നി. ഒരു സംഘം വിദൂഷകരാണ് ആസൂത്രണ കമ്മിഷൻ അംഗങ്ങൾ എന്ന് രാജീവ് ഗാന്ധി പരിഹസിച്ചു.

ഉദാരവൽക്കരണം 

1991 ലെ ഉദാരവൽക്കരണ നയം അനിവാര്യമായിരുന്നു. കാരണം ആ വർഷം ഇന്ത്യൻ ആസൂത്രണത്തിൻറെ പിതൃഭൂമിയായ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായി. സ്വകാര്യ ഉടമ ഇന്ത്യൻ വികസനത്തിൻറെ ചാലക ശക്തിയായി. ആസൂത്രണ കമ്മിഷൻ സ്വയം പരിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും, അതിൻ്റെ ഉദകക്രിയ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. 2014 ൽ മോദി അത് നിർവഹിച്ചു.

വികസനത്തിൽ സർക്കാരിൻറെ പങ്ക് തിരിച്ചറിയുന്ന ആളാണ് മോദി. വ്യവസായ വികസനം സർക്കാർ നിക്ഷേപം വഴിയല്ല ഉണ്ടാകേണ്ടത്. എങ്കിലും രാജ്യത്തിന് ചേർന്ന വ്യവസായ നയവും അത് പരിസ്ഥിതി സൗഹൃദം ആയിരിക്കുക എന്ന ഘടകവും വെല്ലുവിളികൾ തന്നെ. കണക്ക് ഇക്കാലത്ത് വളരെ പ്രധാനമാണ്. നെഹ്‌റുവിൻറെയും മഹലനോബിസിൻറെയും വീടിൻറെ പ്രേതബാധ ആഭിചാര ക്രിയകൾ വഴിയല്ലാതെ ഉച്ചാടനം ചെയ്യേണ്ടതുണ്ട്.

നെഹ്രുവും മോദിയും തമ്മിൽ താരതമ്യങ്ങളില്ല. വളരെ വൈകിയാണ് അദ്ദേഹം എന്തെങ്കിലും മുദ്ര പതിപ്പിച്ചത്. പതിനാറാം വയസിൽ ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂളിലും അതിനു ശേഷം കേംബ്രിഡ്ജിലും പോയെങ്കിലും, 30 വയസു വരെ ഒരു നേട്ടവും ഉണ്ടായില്ല. 1929 ൽ നാൽപതാം വയസിൽ കമ്മ്യുണിസ്റ്റ് ഇൻറർനാഷനൽ (Comintern) ബ്രസൽസിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിനു പോയി മാർക്സിസത്തിലും സോവിയറ്റ് യൂണിയനിലും ആകൃഷ്ടനായി. മോത്തിലാൽ നെഹ്‌റു മകന് കോൺഗ്രസ് പ്രസിഡൻറ് പദം ഉറപ്പിക്കുക മാത്രമല്ല, നെഹ്രുവിൻറെ വളർച്ചയുടെ ഉത്തരവാദിത്തം ഗാന്ധിയെ ഏൽപിക്കുകയും ചെയ്തു.

മോദിയാകട്ടെ, 16 വയസിൽ വീടു വിട്ടിറങ്ങി സ്വയം പര്യാപ്തത കൈവരിച്ചു. മിക്കവാറും നടന്നാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയത്. നെഹ്‌റു ആദ്യമായി ഒരു ജോലി ചെയ്തത് 54 വയസിൽ ഇടക്കാല പ്രധാനമന്ത്രി ആയപ്പോഴാണ്. ഗാന്ധിയുടെ വിയോഗത്തിന് ശേഷമേ സ്വന്തം കാലിൽ നിന്നുള്ളൂ. 51 വയസിൽ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയി. രണ്ടു ദശകമായി അദ്ദേഹം ഭരിക്കുന്നു.

അമേരിക്കാവിരുദ്ധമായ ചേരിചേരാ പ്രസ്ഥാന നേതാവായിരുന്നു, നെഹ്‌റു. ബാന്ദുങിൽ ഷു എൻ ലായിയെ അനുഗമിച്ച് ചൈനയെ ലോകവേദിയിലേക്ക് സ്വാഗതം ചെയ്തു. സാമ്രാജ്യത്വ വിരുദ്ധനായ നെഹ്‌റു, കഴ്സൺ പ്രഭു കയ്യടക്കിയ തിബത്തൻ മേഖല മടക്കി നൽകുമെന്ന് ചൈന ആശിച്ചു. അത് നടക്കാത്തപ്പോൾ ചൈന അക് സായ് ചിൻ കയ്യടക്കി. ദുർബലനായ വി കെ കൃഷ്ണ മേനോനെ പ്രതിരോധ വകുപ്പ് ഏൽപിച്ചതിൽ നെഹ്‌റുവിന് തെറ്റു പറ്റി. ഇന്ത്യ തോറ്റു, ലോകത്തിനു മുന്നിൽ നാണം കെട്ടു. എന്തൊക്കെ ചെയ്തുകൂടാ എന്നതിന് മോദിക്കു മുന്നിലെ പാഠപുസ്തകമാണ്, നെഹ്‌റു.

K Surendran inaugurating Kozhikode seminar

മോദി ഒരു ബദൽ ഇന്ത്യൻ ആശയം മുന്നോട്ട് വയ്ക്കുന്നു. ഹിന്ദു ദേശീയതയാണ് അടിത്തറ. ജനക്ഷേമ രാഷ്ട്രമാണ് ലക്ഷ്യം. മോദി പുതിയ ധാർമിക ക്രമം രാജ്യത്തിന് ഉറപ്പു നൽകുന്നു. രണ്ടാമൂഴത്തിലെ വിജയ പ്രഭാഷണത്തിൽ മോദി പറഞ്ഞു:

"We never stepped back from our path, never let our ideals dim. We never stopped, nor got tired, nor did we bend … We will never leave our ideals, nor our sanskaar.”

(നാം ഒരിക്കലും നമ്മുടെ വഴിയിൽ നിന്ന് പിന്നോട്ട് പോയില്ല . നാം കിതച്ചു നിന്നില്ല, തല കുനിച്ചില്ല ...നാം നമ്മുടെ ആദർശങ്ങളോ സംസ്കൃതിയോ കൈവെടിയില്ല. )

1952 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നെഹ്‌റു പ്രഖ്യാപിച്ചത്, "ദുഷ്ട വർഗീയ ശക്തികൾക്കെതിരായ സമഗ്ര" യുദ്ധമാണ്. "വർഗീയത രാജ്യത്തിന് നാശവും മരണവും വിതയ്ക്കു"മെന്ന് നെഹ്‌റു ശങ്കിച്ചു. സ്വന്തം പാർട്ടിയിലെ യാഥാസ്ഥിതികർക്കെതിരെ ആയിരുന്നു നെഹ്രുവിൻറെ ആക്രമണം. രാജേന്ദ്രപ്രസാദും സർദാർ പട്ടേലും അംബേദ്‌കറും കെ എം മുൻഷിയും മൊറാർജി ദേശായിയും ജോൺ മത്തായിയും ഒക്കെയായിരുന്നു ഈ ശത്രുക്കൾ. പട്ടേലും അംബേദ്‌കറും നേരത്തേ മരിച്ചതിനാൽ, നെഹ്‌റു പിടിച്ചു നിന്നു.

മതേതരത്വം എന്ന വാക്ക് നെഹ്രുവും കൂട്ടരും ഉപയോഗിച്ചത് ആത്മാർത്ഥമായല്ല എന്ന് മോദി കാണുന്നു. വിജയപ്രഭാഷണത്തിൽ അദ്ദേഹം നിരീക്ഷിച്ചു:

"Especially for the last 30 years in this country, there has been a printout, a tax, label so fashionable that you could do anything and treat it like a purifying bath in the Ganga. It was completely false, and the tax was called secularism.”

(കഴിഞ്ഞ 30 വർഷമായി ഇവിടെ ഒരു കടലാസു കാട്ടി ആർക്കും എന്തും ചെയ്ത് ഗംഗയിൽ സ്നാനം ചെയ്ത് ശുദ്ധി വരുത്തിയ പോലെ ഭാവിക്കാമായിരുന്നു . അത് വ്യാജമായിരുന്നു. ആ കടലാസാണ്, മതേതരത്വം.)

സത്യത്തിൽ, ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആക്കി ഭയപ്പെടുത്തിയാണ് കോൺഗ്രസ് ഭരിച്ചതെന്നും മോദി കണ്ടു. അതിനാൽ, "സബ്കാ സാഥ്, സബ്കാ വികാസ്" എന്ന മുദ്രാവാക്യം "സബ്കാ വിശ്വാസ് " എന്നു കൂടി അദ്ദേഹം വികസിപ്പിച്ചു. അതു കൊണ്ട് മോദി അദ്ദേഹത്തിൻറെ സ്വപ്നം ഇങ്ങനെ പ്രകടമാക്കി:

"You will have to leave the thought process of the 20th century. This is the 21st century, this is a new Bharat.”

(നിങ്ങൾ ഇരുപതാം നൂറ്റാണ്ടിനെ മറക്കണം; ഇത് ഇരുപത്തൊന്നാണ്, ഇത് നവഭാരതമാണ്.)

നെഹ്‌റുവിന് വലിയ അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ അമ്പലങ്ങൾ ആയിരുന്നു. എന്നാൽ മോദിക്ക് ശൗചാലയങ്ങൾ ഉണ്ടാക്കുന്നതു തന്നെ വികസന തുടക്കമായി. ഇന്ത്യയിൽ ഇന്ന് രണ്ടു ജാതികളേയുള്ളു എന്ന് മോദി നിരീക്ഷിച്ചു: ദരിദ്രരും ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവരും. അതാണ് മോദിയുടെ ക്ഷേമരാഷ്ട്രം. ഇത് നെഹ്‌റു കണ്ട വർഗ വിഭജനം അല്ല. സർക്കാരിനെ നയിക്കുന്നത് ഭൂരിപക്ഷമാണെങ്കിലും രാഷ്ട്രത്തെ നയിക്കുന്നത് സമവായമാണ്. അതാണ് മോദി കൊണ്ടു വന്ന മൂലമന്ത്രം.

മോദി ബോസ് പ്രതിമയ്ക്ക് മുന്നിൽ 

നെഹ്രുവിൻറെ പ്രത്യയശാസ്ത്രം ഇറക്കുമതി ചരക്കായിരുന്നു; അവ്യക്തവും കപടവുമായിരുന്നു. അതുകൊണ്ടാണ്, രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് സോമനാഥ ക്ഷേത്രത്തിലെ അഭിഷേക ചടങ്ങിൽ പങ്കെടുക്കുന്നത് നെഹ്‌റു വിലക്കിയത്. സോമനാഥ ക്ഷേത്ര പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ മന്ത്രി കെ എം മുൻഷി, നെഹ്‌റു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. സോമനാഥ ക്ഷേത്ര പുനരുദ്ധാരണം എന്ന ആശയം മുന്നോട്ടു വച്ച ഉപപ്രധാനമന്ത്രി സർദാർ പട്ടേലും നെഹ്രുവും പരസ്‌പരം മിണ്ടാതായി. ഈ കപട മതേതരത്വം കയ്യാളിക്കൊണ്ടു തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം രാവിലെ കാർമികർ വീട്ടിലെത്തി രാജാവായി അഭിഷേകം ചെയ്തു.

നെഹ്രുവിൻറെ പ്രത്യയശാസ്ത്രം ഹിന്ദുവിരുദ്ധമായതിനാൽ, കപട മതേതരവാദികൾ അതിനെ പാടിപ്പുകഴ്ത്തി. നെഹ്‌റു, പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത് അലി ഖാനുമായി ഉണ്ടാക്കിയ ഡൽഹി സന്ധിക്ക് അംബേദ്‌കറും ശ്യാമപ്രസാദ് മുക്കർജിയും മാത്രമല്ല, ജോൺ മത്തായിയും എതിരായിരുന്നു,

കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് 10 ലക്ഷം ഹിന്ദുക്കളുടെ പലായനമായിരുന്നു, ആ സന്ധിയുടെ ഫലം. ഹിന്ദുവിരുദ്ധമായ ആ സന്ധിക്ക് പിന്നാലെ മുക്കർജിയും അംബേദ്ക്കറും രാജിവച്ചു.

മത്തായിക്ക് നെഹ്‌റു കത്ത് എഴുതിയ ദിവസമാണ് , അംബേദ്‌കർ നിയമമന്ത്രി സ്ഥാനം രാജി വച്ചത് . കിഴക്കൻ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന യാതന ആയിരുന്നു, കാരണം. രാജിക്കത്തിൽ അംബേദ്‌കർ പറഞ്ഞു:

There are two grounds which have disturbed our relations with Pakistan – one is Kashmir and the other is the condition of our people in East Bengal. I felt that we should be more deeply concerned with East Bengal where the condition of our people seems from all the newspapers intolerable……

(പാക്കിസ്ഥാനുമായുള്ള നമ്മുടെ ബന്ധത്തെ രണ്ടു സംഭവങ്ങൾ ബാധിച്ചിരിക്കുന്നു- ഒന്ന്, കശ്മീർ; മറ്റേത് കിഴക്കൻ ബംഗാളിലെ ഭാരതീയരുടെ അവസ്ഥ. അസഹ്യമായ ആ അവസ്ഥയെപ്പറ്റി നാം കൂടുതൽ ആകുലപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നി ...)

മോദിക്ക് പ്രത്യയശാസ്ത്ര സന്ദേഹങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് കല്ലിട്ടു; കാശി വിശ്വനാഥ ക്ഷേത്രത്തെ പഴയ പ്രൗഢിയിലേക്ക് ഉയർത്തി. കശ്‍മീരിൽ ജനിച്ച നെഹ്‌റു ഇസ്ലാമുമായി സന്ധി ചെയ്ത് കശ്‍മീരിൽ പാളി. മോദി കശ്‍മീരിന്‌ പ്രത്യേക പദവി നൽകുന്ന 370 വകുപ്പ് എടുത്തു കളഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ച ശേഷം അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ച പദ്ധതിയുടെ പേര് 'ഓപ്പറേഷൻ ദേവിശക്തി' എന്നായിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളും മുതൽ തിരുവള്ളുവരും തുളസീദാസുമൊക്കെ മോദിക്ക് വഴങ്ങും. ഭാരതീയതയോട് അദ്ദേഹത്തിന് പുച്ഛമില്ല.

പാക്കിസ്ഥാൻ പത്താൻകോട്ട് പട്ടാളകേന്ദ്രം ആക്രമിച്ചപ്പോൾ നാം അതിർത്തിക്കപ്പുറം പോയി വെല്ലുവിളികൾ നേരിട്ടു. അതിർത്തികൾക്കപ്പുറം വളർന്ന് മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യ തന്ത്രജ്ഞനായി. സ്വന്തം പ്രത്യയശാസ്ത്രം എന്താണെന്ന് ഉറപ്പുള്ളതിനാൽ ആ പൈതൃകത്തിൽ അദ്ദേഹം നിന്നു; അങ്ങനെ ഭരണത്തിന് ദിശാബോധം ഉണ്ടായി. എപ്പോഴും ദരിദ്ര നാരായണന്മാരെ ഓർമ്മിച്ചു. ഇപ്പോൾ ഡൽഹിയിൽ നെഹ്രുവിൻറെ നിഴലുകൾ കാണാനില്ല.

ഇന്ത്യ ഗേറ്റിൽ മോദി, സുഭാഷ് ചന്ദ്രബോസിൻറെ പ്രതിമ സ്ഥാപിച്ചതിന് നാനാർത്ഥങ്ങളുണ്ട്. 1939 ൽ കോൺഗ്രസിൻറെ ത്രിപുരി സമ്മേളനത്തിൽ, ബോസിന് പ്രസിഡൻറ് സ്ഥാനം ഒഴിയേണ്ടി വന്നു. കടുത്ത പനിയായിട്ടും സമ്മേളനത്തിനെത്തിയ ബോസ് കക്ഷത്തിൽ ഉള്ളി തിരുകി ശരീര താപനില കൂട്ടിയതാണെന്ന് ഗാന്ധിയന്മാർ പോഴത്തം പറഞ്ഞതായി പുനെയിൽ നിന്നിറങ്ങിയ Servant of India റിപ്പോർട്ട് ചെയ്തു. നെഹ്‌റു അദ്ദേഹത്തിൻറെ രക്ഷയ്ക്ക് എത്തിയില്ല. ബോസിൻറെ പ്രതിമയ്ക്ക് വേണ്ടി 1965 നവംബർ മൂന്നിന് രാജ്യസഭയിൽ ആവശ്യം ഉയർന്നു. അന്ന് രാജ്യസഭയിൽ ദത്തോപന്ത് തെംഗ്ടി ചോദിച്ചു: ഡൽഹിയിൽ ഇപ്പോഴും എന്തിനാണ് ജോർജ് രാജാവിൻറെയും എഡ്‌വേഡ്‌ രാജാവിൻറെയും വിക്ടോറിയ രാജ്ഞിയുടെയും പ്രതിമകൾ?

ബോസ് പ്രതിമയ്ക്ക് വേണ്ടി പലപ്പോഴായി ഉയർന്ന നിലവിളികൾ കോൺഗ്രസ് സർക്കാരുകൾ തള്ളി.

നെഹ്രുവും മോദിയും സ്വതന്ത്ര ഇന്ത്യയെ രണ്ടു ഘട്ടങ്ങളായി വിഭജിക്കുന്നു. ഇപ്പോൾ നാം കാണുന്നത് ഇന്ത്യൻ മനസ്സിൽ നിന്ന് കോളനിവൽക്കരണ അവശിഷ്ടങ്ങളുടെ ഉന്മൂലനമാണ്. മൗണ്ട് ബാറ്റനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയി പ്രതിഷ്ഠിച്ച ആളായിരുന്നു, നെഹ്‌റു. ഒരു കോളനിവിരുദ്ധ പദ്ധതി (decolonisation project) നാം ആദ്യമായി കാണുന്നത് മോദി ഭരണത്തിലാണ്. ഇന്ന് രാജ്‌പദ് ഇല്ല. ഇന്ത്യ ഗേറ്റിനും രാഷ്‌ട്രപതി ഭവനും ഇടയിൽ, മൂന്നു കിലോമീറ്ററിൽ പുതിയ ഭരണ സിരാകേന്ദ്രം വരുന്നു. കോളനികാലത്തെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയങ്ങൾ ആകുന്നു. അടിമ മനസ്സിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയാണ്, മോദി. ഒരു പൈതൃക വീണ്ടെടുപ്പ് നടക്കുകയാണ്.

ദളിതനായ കോളനിവിരുദ്ധ ചിന്തകൻ ഫ്രാൻസ് ഫാനൻ (Frantz Fanon) The Wretched of Earth എന്ന പുസ്തകത്തിൽ എഴുതി:

"For a colonized people the most essential value, because the most concrete, is first and foremost the land: the land which will bring them bread and, above all, dignity...Imperialism leaves behind germs of rot which we must clinically detect and remove from our land but our minds as well”.

(കോളനിവൽക്കരിക്കപ്പെട്ട ജനതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മൂല്യം നാടാണ്; തങ്ങൾക്ക് ആഹാരവും അഭിമാനവും നൽകുന്ന നാട്. ..സാമ്രാജ്യത്വം തുരുമ്പിച്ച രോഗാണുക്കളെ അവശേഷിപ്പിക്കുന്നു. അത് കണ്ടെത്തി നാം നാട്ടിൽ നിന്ന് മാത്രമല്ല, മനസ്സിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്യണം).

അതാണ് ഇപ്പോൾ നടക്കുന്നത്.

(കൊച്ചി,  കോഴിക്കോട് എന്നിവിടങ്ങളിൽ ബി ജെ പി നടത്തിയ Modi: Vision and Mission of Statecraft എന്ന സെമിനാറിൽ, From Rhetoric to Delivery: The Paradigm Shift എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം)

Report of the event: https://www.manoramaonline.com/district-news/kozhikode/2022/10/01/kozhikode-seminar-for-narendramodi-life.html

SCO AND MODI'S DECOLONIZATION PROJECT

India needs to improve connectivity

On the occasion of the Shanghai Cooperation Organization (SCO)) summit at Samarkand, on September 16, an international seminar was hosted by the CICG Center for Europe and Asia (China Pictorial Publications) and the Administrative Committee of the China-SCO Local Economic and Trade Cooperation Demonstration Area (SCODA), in Beijing. It was a seminar of Chinese and foreign experts and experts and scholars from SCO member states such as China, Uzbekistan, Russia, Kazakhstan, India, and Pakistan, online and in person.

Experts at the meeting focused on the Samarkand Summit, interpreting the significance of Prime Minister Narendra Modi's and President Xi Jinping's visit to Central Asia and attending the summit, focusing on how the Shanghai Cooperation Organization should deal with the complex and ever-changing international situation, and safeguard the region and the world In-depth discussion of peace and security, etc.

Here is my speech at the seminar:

Namaste and good morning to all.

The SCO summit at Samarkand aligns clearly with Indian Prime Minister Narendra Modi's decolonization project.

India, as a civilization, has always stood for Samvadham, or dialogue. It follows the philosophy of Advaita, which is non-dualism. All of us are creatures who have emanated from the same universe. We are the same.

The moral mandate from the masses for Modi’s decolonization project is obvious from their support of his deconstruction of Eurocentrism. His use of the Indian knowledge tradition has had an indelible impact on diplomatic discourses.

Modi’s determination to remove the symbols and structures of oppression has a unique similarity with the outlook of Frantz Fanon, the anti-colonial thinker. Fanon wrote that “imperialism leaves behind germs of rot which we must clinically detect and remove from our land, and our minds as well”.


Hence, India is following an independent diplomatic policy, without being a slave of the United States and India will be more united with other SCO members including China and Russia, and play a more positive role to promote the multi-polarization of the world together.

India, last week, stayed out of the trade pillar of the Indo-Pacific Economic Framework for Prosperity (IPEF), after the IPEF ministerial meeting held in Los Angeles on September 8-9. India's Union Commerce Minister Piyush Goyal cited concerns over possible discrimination against developing economies.

The presence of India and China, the world’s most populous countries, makes SCO the organization with the largest population coverage.

The SCO’s significance for India mainly lies in economics and geopolitics with the Eurasian states. It is a potential platform to advance India’s Central Asia policy. The SCO member states are India’s extended neighbourhood where India has both economic and security interests.

India will welcome the entry of Iran into the SCO.

India needs to improve connectivity with Central Asia through the Chabahar port in Southeastern Iran and it wishes to utilize the Ashgabat agreement of 2016 for a stronger presence in Eurasia along with a focus on the International North-South Corridor (INSTC). The Ashgabat agreement is a multimodal transport agreement between the governments of Kazakhstan, Uzbekistan, Turkmenistan, Iran, India, Pakistan, and Oman for creating an international transport and transit corridor facilitating the transportation of goods between Central Asia and the Persian Gulf.

Samarkand summit will see agreements on connectivity and high-efficiency transport corridors and a roadmap for local currency settlement among member states. Besides, the situation in Afghanistan is on the table as well.

A major thorn in India’s engagement with Eurasia remains the denial of direct land connectivity to Afghanistan and beyond by Pakistan. The lack of connectivity has dampened the development of energy ties between the hydrocarbon-rich region and India.

The SCO member States believe that one of the most important factors in preserving and strengthening security and stability in the SCO region is the early settlement of the situation in Afghanistan.

SCO, like BRICS, is a vehicle for India and China to co-exist peacefully for the current era to be viewed as the Asian century. Towards that goal, the Samarkand summit is a new milestone.

India will assume the rotational presidency of the SCO at the end of the Samarkand summit. Delhi will hold the presidency of the grouping for a year until September 2023. So, next year, India will host the SCO summit.

Finally, the recurring theme in Indian scriptures is Shanti-peace or tranquillity. I wish peace and tranquillity for you all.



Tuesday 30 August 2022

ഹരിവരാസനം എഴുതിയ സുന്ദരം കുളത്തു അയ്യർ

ജാനകിയമ്മ എന്ത് എഴുതി?


രിവരാസനം എന്ന ശാസ്താ സ്തുതിയുടെ ശതാബ്‌ദി കേരളത്തിൽ ഇപ്പോൾ ചിലർ കൊണ്ടാടുന്നു എങ്കിലും, തമിഴ്‌നാട്ടിൽ ഇത് മൂന്നു വർഷം മുൻപ് കൊണ്ടാടി. കാരണം, ഈ അഷ്ടകം 1920 ൽ കല്ലടക്കുറിച്ചി കമ്പങ്കുടി സുന്ദരം കുളത്തു അയ്യർ എഴുതി എന്നാണ് കല്ലടക്കുറിച്ചിക്കാർ കരുതുന്നത്. പല തലമുറകൾക്ക് ഗുരുസ്വാമി ആയിരുന്നു, കുളത്തു അയ്യർ.

തിരുനൽവേലി ജില്ലയിലെ കല്ലടക്കുറിച്ചിക്ക് കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്ന് അധികം ദൂരമില്ല. അംബാസമുദ്രത്തിനടുത്ത് താമ്രപർണി നദിക്കരയിലെ കല്ലടക്കുറിച്ചിയിൽ ഗുരുവായ തമിഴ് ബ്രാഹ്മണൻ സുബ്ബജടാപാഠികളുടെ വീട്ടിൽ നാലു വർഷം താമസിച്ചാണ് ചട്ടമ്പി സ്വാമികൾ വേദോപനിഷത്തുകൾ സ്വായത്തമാക്കിയത്. അതിന് മുൻപ് തിരുവനന്തപുരത്ത് സർക്കാർ അധ്യാപകനായ സ്വാമിനാഥ ദേശികർ എന്ന തമിഴ് ബ്രാഹ്മണൻ അദ്ദേഹത്തെ തമിഴ് വ്യാകരണം പഠിപ്പിച്ചിരുന്നു. ദേശികരാണ്, മുറജപത്തോടനുബന്ധിച്ച വേദാന്ത സദസ്സിനെത്തിയ സുബ്ബജടാപാഠികളെ ചട്ടമ്പിക്ക് പരിചയപ്പെടുത്തിയത്. കല്ലടക്കുറിച്ചിക്ക് അടുത്ത എട്ടയ പുരത്ത് 1835 ൽ സംഗീതജ്ഞൻ മുത്തുസ്വാമി ദീക്ഷിതർ സ്ഥിരതാമസമാക്കിയിരുന്നു

'ശാസ്താ സ്തുതി കദംബം' എന്ന, കുളത്തു അയ്യർ 1920 ൽ തമിഴിൽ ഇറക്കിയ പുസ്തകത്തിലാണ് ഹരിവരാസനം ഇടം നേടിയത്. ഇത് പിന്നീട് 1963 ൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക് ഡിപ്പോ മലയാളത്തിൽ ഇറക്കി. അതിൽ സമ്പാദകൻ കുമ്പക്കുടി കുളത്തു അയ്യർ എന്നു ചേർത്തതായി മലയാളത്തിൽ ഇറങ്ങുന്ന ലേഖനങ്ങളിൽ കാണുന്നു. സമ്പാദകൻ എന്നു വച്ചാലുള്ള ഗുണം, എഴുത്തുകാരന് റോയൽറ്റി കൊടുക്കേണ്ട എന്നതാണ്!

കുളത്തൂർ അയ്യർ എന്നും കുളത്തൂർ ശ്രീനിവാസയ്യർ എന്നുമൊക്കെ പലതിലും കണ്ടിട്ടുണ്ട്. തമിഴിൽ പണ്ട് സാധാരണമായ പേര് കുളത്തു അയ്യർ എന്നാണ്. ശ്രീനിവാസയ്യർ എന്നത് ആരുടെ കണ്ടുപിടിത്തം എന്നാണെന്ന് അറിയില്ല. കല്ലടക്കുറിച്ചിക്കാർ അദ്ദേഹത്തെ അറിയുന്നത്, സുന്ദരം കുളത്തു അയ്യർ എന്നാണ്.

അംബാസമുദ്രത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെ  കല്ലടക്കുറിച്ചി കരന്തയാർ പാളയം അഗ്രഹാരത്തിൽ ഒരു ശാസ്താ ക്ഷേത്രമുണ്ട്. ഇവിടെയാണ് തമിഴ് ബ്രാഹ്മണ സമൂഹങ്ങളിലെ പ്രധാന ആഘോഷമായ ശാസ്താ പ്രീതി ആദ്യമായി നടത്തിയതെന്ന് കരുതപ്പെടുന്നു. ശാസ്താവ് രാജ്ഞിമാരായ പൂർണ, പുഷ്കല എന്നിവരൊപ്പം ഇരിക്കും വിധമാണ് പ്രതിഷ്ഠ. 

ലോകത്ത് എവിടെ ശാസ്താപ്രീതി നടന്നാലും ഇവിടത്തെ ശാസ്‌താവിനാണ് കാണിക്ക. കർക്കടകത്തിലാണ് ഇത് നടക്കുക. ഇവിടത്തെ ശാസ്താവ് കുളത്തു അയ്യൻ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കുളത്തൂപ്പുഴ അയ്യപ്പനുമായി ബന്ധമില്ല.

കുളത്തു അയ്യർ എന്ന പേര് തെക്കൻ തിരുവിതാംകൂറിൽ സാധാരണമായിരുന്നു. ആർ കുളത്തു അയ്യർ, രാജഭരണ കാലത്തെ പ്രധാന എഴുത്തുകാരൻ ആയിരുന്നു. 'രാജാ സർ ടി മാധവരായർ'  (1917), 'മഹാറാണി സേതു ലക്ഷ്മി ബായ്' (1929) എന്നിവ അദ്ദേഹത്തിൻറെ കൃതികൾ ആയിരുന്നുവെന്ന് മാത്രമല്ല, 'സേതുലക്ഷ്മി ബായ്', പാഠപുസ്തകവും ആയിരുന്നു. മാധവരായർ പുസ്തകം വിവേകോദയത്തിൽ കുമാരനാശാൻ നിരൂപണം ചെയ്തിരുന്നു.

'രാമയ്യൻ ദളവ' എന്ന, അദ്ദേഹം എഴുതിയ ജീവചരിത്രത്തിൻ്റെ പരസ്യം 1909 ജൂൺ മൂന്നിലെ 'സ്വദേശാഭിമാനി' പത്രത്തിൽ പുസ്തക പ്രസാധകൻ ടി പി ഈപ്പൻ മാപ്പിള പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ ആർ രാജരാജ വർമ്മയായിരുന്നു, അവതാരിക. ഈ കുളത്തു അയ്യരും ഹരിവരാസനം രചയിതാവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ല.

അയ്യപ്പൻ, അമ്മയുടെ വേദന അകറ്റാൻ പുലിപ്പാൽ തേടിയിറങ്ങിയപ്പോൾ കരന്തയാർ പാളയത്തിൽ  വിജയൻ എന്ന തമിഴ് ബ്രാഹ്മണൻറെ വസതിയിൽ എത്തിയെന്ന് ഐതിഹ്യമുള്ളതായി ഹരിവരാസനം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത പി ആർ രാമചന്ദർ പറയുന്നു. ഊണ് തീർന്നതിനാൽ അയ്യപ്പന് വിജയൻ്റെ  കുടുംബം ബജ്ര കഞ്ഞി കൊടുത്തു. രാത്രി അവിടെ ഉറങ്ങിയ അയ്യപ്പനെ പുലർച്ചെ കാണാനില്ലായിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന വിജയൻ ദമ്പതിമാർക്ക് അയ്യപ്പൻറെ അനുഗ്രഹത്താൽ കുഞ്ഞു പിറന്നു. ബജ്‌റയ്ക്ക് തമിഴിൽ കമ്പ് എന്നു പറയും. അതിനാൽ ഈ കുടുംബം പിന്നീട് കമ്പുക്കൊടി എന്നറിയപ്പെട്ടു. കാലാന്തരത്തിൽ കമ്പൻകൊടി ആയി.

കമ്പങ്കുടി കുടുംബം കേരളത്തിലേക്ക് കുടിയേറി. എറണാകുളത്തും പാലക്കാട്ടുമൊക്കെ ശാഖകൾ ഉണ്ടായി. അവർ ശാസ്താപ്രീതി പാരമ്പര്യം കേരളത്തിൽ എത്തിച്ചു. കേരളത്തിൽ എല്ലാ തമിഴ് ബ്രാഹ്മണ സമൂഹങ്ങളിലും ഇതുണ്ട്.

താൻ വസിക്കുന്ന ചേലക്കരയിലും ഇതിൻ്റെ ശാഖ ഉണ്ടായിരുന്നുവെന്ന് രാമചന്ദർ പറയുന്നു. ഇവരാണ് സുന്ദരം കുളത്തു അയ്യരുടെ പേരിൽ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ  തുടക്കത്തിൽ, ശാസ്താവിൻറെ കീർത്തനങ്ങൾ അടങ്ങിയ രണ്ടു പുസ്തകങ്ങൾ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചത്. രണ്ടിൻ്റെയും പേര് 'ശ്രീധർമ്മശാസ്താ സ്തുതി കദംബം' എന്നാണ്. രണ്ടിൻ്റെയും ഫോട്ടോകോപ്പി രാമചന്ദർ സൂക്ഷിക്കുന്നു. 

വേണാട് രാജാവ് കോതൈ ആദിത്യവർമ്മ 1469 -1484 ൽ കല്ലടക്കുറിച്ചിയിൽ ഇരുന്നാണ് തിരുവിതാംകൂർ ഭരിച്ചത്. ആദി വരാഹ പെരുമാൾ ക്ഷേത്രം അദ്ദേഹമാണ് പണിതത്. ചുറ്റമ്പലത്തിൽ രാജാവിൻ്റെ  രൂപം കൊത്തിയിട്ടുണ്ട്.

ഞങ്ങളുടെ കുടുംബ ക്ഷേത്രം കല്ലടക്കുറിച്ചി കാശിനാഥ ക്ഷേത്രമാണ്. രണ്ടു തവണ ആ ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട്.

ഒരു അയ്യപ്പ ദർശന സമയത്താണ് കുളത്തു അയ്യർ ഹരിവരാസനം എഴുതിയതെന്ന് തമിഴ് ലേഖനങ്ങളിൽ കാണുന്നു. ഓരോ വരിയും അയ്യപ്പൻ തോന്നിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


ഹരിവരാസനം അഷ്ടകം വാമൊഴിയായി ശബരിമലയിൽ ആചാരമാകും മുൻപ് ചെങ്ങന്നൂർ കിട്ടുണ്ണി തിരുമേനി ഇത് പുല്ലാങ്കുഴലിൽ വായിച്ചിരുന്നുവെന്ന് തമിഴ് ലേഖനങ്ങളിൽ കാണുന്നു.

പിൽക്കാലം 

'കേസരി' വാരിക 2019 ഡിസംബർ ലക്കത്തിൽ 'ഹരിവരാസനം എന്ന ഉറക്കുപാട്ട്' എന്ന ശീർഷകത്തിൽ, ആർഷഭാരതി കെ രവികുമാർ എഴുതിയ ലേഖനത്തിൽ പിൽക്കാല ചരിത്രമുണ്ട്:

പണ്ട് കാടിനുള്ളിലെ ചെറിയ ക്ഷേത്രത്തിൽ മണ്ഡലകാലത്തും എല്ലാ മലയാളമാസം ഒന്നാം തീയതിയും നടതുറക്കാറുണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഭക്തര്‍ മാത്രം പുലിവായിലകപ്പെടാതെ സന്നിധാനം പൂകിയിരുന്നു.

മാവേലിക്കര സ്വദേശി ഈശ്വരന്‍ നമ്പൂതിരി മേല്‍ശാന്തിയായിരുന്ന കാലം ആലപ്പുഴയില്‍ നിന്ന് വി.ആര്‍.ഗോപാലമേനോന്‍ എന്നൊരു ഭക്തന്‍ അയ്യപ്പനെ ദര്‍ശിക്കാൻ എത്തുമായിരുന്നു. തൊഴുതിട്ടും തൊഴുതിട്ടും മതിവരാതെ മേനോന്‍ സന്നിധാനത്തില്‍ത്തന്നെ പാര്‍ക്കുമായിരുന്നു.

അയ്യരുടെ 'ഹരിഹരസുതാഷ്ടകം' കാണാപ്പാഠമായിരുന്ന മേനോന്‍ നിത്യവും അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കാന്‍ നേരം ഹരിവരാസനം ചൊല്ലുന്നത് ശീലമാക്കി. മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്കും അതിഷ്ടമായി. ഒരിക്കല്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ മേനോന്‍ മകരവിളക്ക് കഴിഞ്ഞിട്ടും സന്നിധാനം വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. സ്വാമിയല്ലാതൊരു ശരണമില്ലെന്നു സമര്‍പ്പിച്ച്, കായ്കനികള്‍ ഭക്ഷിച്ച് കാട്ടുമൃഗങ്ങളോട് സമരസപ്പെട്ട്, ക്ഷേത്രം വൃത്തിയോടെ പരിപാലിച്ച് സന്നിധിയില്‍ തുടര്‍ന്നു.

ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നടയടച്ചുകഴിഞ്ഞാല്‍ പിന്നെയാരും സന്നിധിയില്‍ പാര്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. കണ്ണീരോടെ മേനോന്‍ പടിയിറങ്ങി. വണ്ടിപ്പെരിയാറിലെ ഒരു തേയിലത്തോട്ടത്തില്‍ ആരോരുമില്ലാതെ മേനോൻ മരിച്ചു.

വീണ്ടുമൊരു മണ്ഡലകാലത്ത് നടതുറന്നപ്പോള്‍ ഈശ്വരന്‍ നമ്പൂതിരിയെത്തി. മേനോൻറെ വിയോഗമറിഞ്ഞ് വ്യസനിച്ചു. അത്താഴപ്പൂജ കഴിഞ്ഞു നട അടയ്ക്കാന്‍ നേരം ഹരിവരാസനം പാടാന്‍ ആരുമില്ലല്ലോ എന്ന് സങ്കടപ്പെട്ടു. അദ്ദേഹം സ്വയം ശ്രീകോവിലിനുള്ളിലിരുന്ന് ഹരിവരാസനം ആലപിച്ചു. പിന്നെ എല്ലാ ദിവസവും ഇതാവര്‍ത്തിച്ചു. ഹരിവരാസനം അവസാന പാദത്തിലെത്തുമ്പോള്‍ത്തന്നെ പുഷ്പങ്ങളാല്‍ തിരിനാളങ്ങള്‍ ഒന്നൊന്നായി തന്ത്രി കെടുത്താൻ തുടങ്ങും.

ഈ പതിവ് അത്താഴപൂജ കഴിഞ്ഞു നട അടയ്ക്കുന്നതിൻ്റെ ഭാഗമായി.

കുളത്തൂര്‍ അയ്യരാണ് സംസ്‌കൃതത്തില്‍ അയ്യപ്പനെ വര്‍ണ്ണിച്ച് 'ഹരിഹരസുതാഷ്ടകം' രചിച്ചത് എന്ന് 'കേസരി' ലേഖനത്തിലുമുണ്ട്. 352 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 108 വാക്കുകള്‍ ചേര്‍ന്ന് 32 വരികള്‍ എട്ടു ശ്ലോകങ്ങളായി നിറയുന്ന അഷ്ടകമാണിത്.

ഹരിവരാസനം യേശുദാസിൻ്റെ  ശബ്ദത്തിൽ കേൾക്കുന്നത് 1975 ൽ ‘സ്വാമി അയ്യപ്പന്‍’ എന്ന ചിത്രം വഴിയാണ്. മെരിലാൻഡ് സുബ്രഹ്മണ്യത്തിൻറെ മകന്‍ കാര്‍ത്തികേയനും ജ്യേഷ്ഠന്മാരും ബന്ധുമിത്രാദികളും അറുപതുകളുടെ തുടക്കത്തില്‍ വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റുവഴി ദുര്‍ഘടമായ കാനനപ്പാതകള്‍ താണ്ടി ദര്‍ശനത്തിന് പോയി. നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെ കണ്ടുതൊഴുതു. ഒരു ദിവസം അത്താഴപൂജയ്ക്ക് പരിസമാപ്തിയായി നട അടയ്ക്കാനുള്ള നേരം ശ്രീകോവിലിനുള്ളില്‍ നിന്ന് മേല്‍ശാന്തിയുടെ മധുരസ്വരമായി ഹരിവരാസനം ഒഴുകിവന്നു. ഈ അനുഭവം കാര്‍ത്തികേയൻറെ മനസ്സില്‍ കിടന്നു. അങ്ങനെയാണ് ഹരിവരാസനം പടത്തില്‍ വന്നത്. ജി. ദേവരാജൻ മധ്യമാവതി രാഗത്തിൽ ഹരിവരാസനം പുനഃസൃഷ്ടിച്ചു.

ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പുരസ്‌ക്കാരദാന ചടങ്ങില്‍ അന്നത്തെ പ്രസിഡൻറ് ജി.പി. മംഗലത്തുമഠം സ്വാമി അയ്യപ്പനിലെ ഹരിവരാസനം അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ ശബരിമല സന്നിധാനത്തില്‍ കേള്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാമി അയ്യപ്പന്‍ സിനിമയില്‍ നിന്നു നേടിയ ലാഭം കൊണ്ട് പമ്പയില്‍ നിന്നു സന്നിധാനത്തേക്കു നിര്‍മ്മിച്ച റോഡാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്ന ‘സ്വാമിഅയ്യപ്പന്‍ റോഡ്.’

ജാനകിയമ്മ വരുന്നു 

കുളത്തു അയ്യരാണ് 'ഹരിവരാസനം' രചിച്ചത് എന്നു വ്യക്തമാക്കുന്ന ഒരു ലേഖനം പി കിഷോർ 'മലയാള മനോരമ' ഞായറാഴ്ചപ്പതിപ്പിൽ ഏതാണ്ട് 12 കൊല്ലം മുൻപ് എഴുതിയിരുന്നു. എന്നാൽ, അത് എഴുതിയത് ആലപ്പുഴ പുറക്കാട് കൊന്നകത്ത് ജാനകിയമ്മയാണെന്ന് പറയുന്ന ഒരു ലേഖനം എം കെ വിനോദ് കുമാർ 2022 ഓഗസ്റ്റ് 28 ന് 'മനോരമ' ഞായറാഴ്ച പതിപ്പിൽ എഴുതുകയുണ്ടായി. അവരുടെ മക്കളായ ഭാരതിയമ്മ, ബാലാമണിയമ്മ എന്നിവർ അങ്ങനെ കരുതുന്നു എന്ന് പറയുന്ന ലേഖനത്തിൽ, അതിന് വേണ്ട തെളിവുകൾ ഒന്നുമില്ല.1923 ൽ ജാനകിയമ്മ എഴുതി എന്നാണ് അവകാശവാദം. അയ്യരുടെ പേരിൽ ജയചന്ദ്രാ ബുക് ഡിപ്പോയിൽ നിന്ന് വന്ന പുസ്തകത്തിൽ സമ്പാദകൻ എന്നേയുള്ളൂ എന്നാണ് ജാനകിയമ്മ പക്ഷം പറയുന്നത്. അതു കൊണ്ടു മാത്രം എഴുതിയത് ജാനകിയമ്മ ആവില്ല. ജാനകിയമ്മ എഴുതിയ മറ്റൊന്നും നിലവിലില്ല.

ശബരിമല വലിയ വെളിച്ചപ്പാട് ആയിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകളാണ് ജാനകിയമ്മ എന്ന് ലേഖനത്തിൽ പറയുന്നു. പത്രപ്രവർത്തകൻ ആയിരുന്ന എം ശിവറാമിൻ്റെ  സഹോദരി. കുട്ടനാട്ടിൽ കൃഷിക്കാരനായ ശങ്കരപ്പണിക്കർ ആയിരുന്നു ഭർത്താവ്.1893 ൽ ജനിച്ച ജാനകിയമ്മ 'പിതാവിൽ നിന്നറിഞ്ഞ' അയ്യപ്പ മാഹാത്മ്യങ്ങൾ, കീർത്തനങ്ങളാക്കിയിരുന്നുവെന്നും 1923 ൽ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ 'ഹരിവരാസനം' എഴുതി എന്നുമാണ് വാദം. പിറന്ന കുഞ്ഞിന് അയ്യപ്പൻ എന്ന് പേരിട്ടു. ശങ്കരപ്പണിക്കരുടെ കൃഷി നശിച്ച് കടം കയറി സകലതും വിറ്റു പെറുക്കി കുടുംബം പുറക്കാട്ടു നിന്ന് ശാസ്താംകോട്ടയിൽ എത്തി.

അനന്തകൃഷ്ണ അയ്യർ വെളിച്ചപ്പാട് ആയിരുന്നുവെന്ന് പറയുന്നത് വിശ്വസനീയമല്ല. പൂജാരിയോ പരികർമിയോ ആയിരുന്നിരിക്കാം. വെളിച്ചപ്പാടായി തമിഴ് ബ്രാഹ്മണർ പൊതുവെ വരികയില്ല.

ജാനകിയമ്മ എഴുതിയ കീർത്തനം അനന്തകൃഷ്ണ അയ്യർ കാണിക്കയായി നടയ്ക്ക് വച്ചതായി അവരുടെ കുടുംബം അവകാശപ്പെടുന്നു. പറയുന്നു. പിന്നീട് ഇത് ഭജന സംഘങ്ങൾ പാടി നടന്നുവത്രെ. 1972 ൽ ജാനകിയമ്മ മരിച്ചു. 

ജാനകിയമ്മ പക്ഷം പറയുന്ന കഥയിൽ ഇല്ലാത്തത് അനന്തകൃഷ്ണ അയ്യർ എവിടെ നിന്നുള്ളയാൾ ആയിരുന്നു എന്നതാണ്. തമിഴ് ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറിയവരാണ്. അനന്തകൃഷ്ണ അയ്യരുടെ മൂലകുടുംബം കല്ലടക്കുറിച്ചിയിൽ ആണെങ്കിലോ?

This article was published in Kesari Weekly, on December 30, 2022


___________________________

കുറിപ്പ്: ഈ ലേഖനം 'കേസരി' വാരികയിൽ വന്ന ശേഷം, ശബരിമല മേൽശാന്തി ആയിരുന്ന ഈശ്വരൻ നമ്പൂതിരിയുടെ മക്കൾ നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി എന്നിവർ മാവേലിക്കരയിൽ നിന്ന് എന്നെ  വിളിച്ചു. ക്ഷേത്രം ക്രിസ്ത്യൻ വർഗീയവാദികൾ തീവച്ചപ്പോഴും, അതിന് ശേഷം പുനഃപ്രതിഷ്ഠ നടത്തിയപ്പോഴും അദ്ദേഹം ആയിരുന്നു, മേൽശാന്തി. ഹരിവരാസനം എഴുതിയത് കുളത്തു അയ്യരാണെന്ന് ഈശ്വരൻ നമ്പൂതിരി പറഞ്ഞിരുന്നു. നമ്പൂതിരി അച്ചൻകോവിൽ ക്ഷേത്രത്തിലും പൂജാരി ആയിരുന്നു.

ക്ഷേത്രം തീവയ്‌പിന്‌ മുൻപ് തമിഴ് ബ്രാഹ്മണർ അവിടെ മേൽശാന്തിമാർ ആയിരുന്നു. പുനഃപ്രതിഷ്ഠ നടക്കുമ്പോൾ തന്ത്രി ആയ താഴമൺ കുടുംബം ആണ് ഈ സ്ഥാനത്തേക്ക് നമ്പൂതിരിമാരെ മാത്രം നിശ്ചയിച്ചത്.

ലേഖനം വായിച്ച എൻ എസ് എസ് സർവീസ് പത്രാധിപർ നാരായണൻ നായർ ചങ്ങനാശ്ശേരി പുഴവാത് നിന്ന് എന്നെ വിളിച്ചു. നാല് കൊല്ലം മുൻപ്, ജാനകിയമ്മയുടെ മകൾ, ഹരിവരാസനം എഴുതിയത് അമ്മയാണെന്ന് അവകാശപ്പെട്ട് ഒരു ലേഖനം സർവീസിന് അയച്ചു കൊടുത്തു. നാരായണൻ നായർ അത് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാട്ടി. "തെളിവില്ലാത്തത് ഒന്നും നാം അച്ചടിക്കേണ്ട എന്ന് സുകുമാരൻ നായർ പറഞ്ഞു. അതിനാൽ ലേഖനം അച്ചടിച്ചില്ല.

ജാനകിയമ്മയുടെ കുടുംബത്തിൽ പെട്ട ഹരിവരാസനം ട്രസ്റ്റ് പ്രസിഡൻറ് മോഹൻ കുമാർ തിരുവന്തപുരത്തു നിന്ന് എന്നെ വിളിച്ചു. ജാനകിയമ്മയാണെന്ന് പറയാൻ തെളിവില്ലെന്ന് അദ്ദേഹം സമ്മതിച്ചു. താൻ മെരിലാൻഡ് കാർത്തികേയനെ വിളിച്ചെന്നും കുളത്തു അയ്യരാണ് എഴുതിയത് എന്ന് അദ്ദേഹം അറിയിച്ചെന്നും മോഹൻ കുമാർ വ്യക്തമാക്കി. കാർത്തികേയന് അനന്തകൃഷ്ണ അയ്യരെ അറിയാമായിരുന്നു. അദ്ദേഹം താമസിച്ചത് പെരുമ്പാവൂരിൽ ആയിരുന്നെന്നും മരിച്ചത് 105 വയസിൽ ആയിരുന്നെന്നും കാർത്തികേയൻ പറഞ്ഞെന്ന് മോഹൻ കുമാർ അറിയിച്ചു.



© Ramachandran 









Wednesday 24 August 2022

EXPOSING THE CHINA "DEBT TRAP" THEORY

The U.S. itslef is in a trap

In 2018, former U. S. Vice President Mike Pence used the phrase “debt trap diplomacy” to oppose China’s global strategy. Two years later, former Attorney General William Barr interpreted it thus: Beijing is “loading poor countries up with debt, refusing to renegotiate terms, and then taking control of the infrastructure itself.”

No one had used the term, “debt trap diplomacy,” until May 2018, when the U.S. State Department distributed to the media,  a paper called "Debtbook Diplomacy" from Belfer Center for Science and International Affairs at the Harvard Kennedy School. The two writers of the paper, Sam Parker and Gabrielle Chefitz, commissioned by the U. S. State Department, were from Homeland Security and the Department of Defense, and not from an Economics background.

Soon this study became the source for the State Department to gain more funds from Congress and use it to create derisive reports on China's global investments, according to the FY 2018 Department of State Agency Financial Report: Collection of Sidebars.

As the number of countries joining China’s Belt and Road Initiative (BRI) rises, so is the negative reporting on it, by the West. The West uses the term "debt trap" to describe the investments from China in Asia, Africa, Latin America, and the Caribbean.

This false narrative portrays both Beijing and its allied developing countries as if in an ultra-colonial owner/slave setup. The deliberately drafted crooked fiction is that once a country is weighed down by Chinese loans, it is Beijing’s puppet. 

The myth of Hambantota

The prime example of this heinous strategy is the misconstrued description of the Sri Lankan port of Hambantota. A  study by Deborah Brautigam, Professor of International Political Economy at the School of Advanced International Studies at Johns Hopkins University and Meg Rithmire, Associate Professor at Harvard Business School, has eminently exposed this myth of China's 'debt-trap policy' around Hambantota.

At Hambantota port

It was not China, but the Canadian International Development Agency that had financed the Canadian firm, SNC-Lavalin to carry out a feasibility study for the port. The study in 2003 batted for building the Hambantota port, and the Canadians’ greatest fear was losing it to European competitors. SNC-Lavalin recommended a joint-venture agreement between the Sri Lanka Ports Authority (SLPA) and a private consortium on a build-own-operate-transfer basis.

The Canadian project failed, but the plan to build the port gained momentum during the rule of the Rajapaksas, who grew up in Hambantota. A second feasibility report produced in 2006 by the Danish engineering firm Ramboll, also made similar recommendations. 

Armed with the Ramboll report, Sri Lanka approached the United States and India; both said no. A Chinese construction firm, China Harbor Group, stepped in. China Eximbank agreed to fund it, and China Harbor won the contract in 2007, six years before Xi Jinping introduced the BRI. China Eximbank offered Sri Lanka $307 million, a 15-year commercial loan with a four-year grace period, at a 6.3 per cent fixed interest rate. 

Phase I of the port project was completed on schedule within three years.

Instead of waiting for phase I of the port to generate revenue, Mahinda Rajapaksa pushed ahead with phase II. In 2012, Sri Lanka borrowed another $757 million from China Eximbank, at a reduced post-crisis interest rate of 2 per cent.

By 2014, Hambantota was losing money. The SLPA signed an agreement with China Harbor and China Merchants Group to have them jointly develop and operate the new port for 35 years. China Merchants was using a new terminal in the Colombo port, and China Harbor had invested $1.4 billion in Colombo Port City.

In the 2015 elections, Rajapaksa was defeated by his health minister, Maithripala Sirisena. When Sirisena took office, Sri Lanka owed more to Japan, the World Bank, and the Asian Development Bank (ADB) than to China. Of the $4.5 billion debt Sri Lanka would pay in 2017, only 5  per cent was because of Hambantota. Sri Lanka's debt from China is only 10 per cent of the country's total foreign debt, while international capital markets borrowing makes up 47 per cent and the ADB 13 per cent.

Evidently, Chinese finance was not the source of Sri Lanka’s distress. Colombo arranged a bailout from the IMF, and decided to raise money by leasing out the underperforming port to China Merchants, making it the majority shareholder with a 99-year lease, and used the $1.12 billion to bolster its foreign reserves, without paying China Eximbank. 

The U. S. thinktanks got fodder for its rumour mill and suddenly, Sri Lanka featured prominently in foreign-policy tirades in Washington. Pence said that Hambantota could become a “forward military base” for China, ignoring the fact that Hambantota’s location is strategic only from a business perspective.

Though India was alarmed by Hambantota, an Indian-led 100-year-old international banking advisory, Meghraj group, joined the U.K.-based engineering firm Atkins Limited, to write the long-term plan for Hambantota Port and a new business zone. The French firms Bolloré and CMA-CGM have partnered with China Merchants and China Harbor in port developments in Nigeria, Cameroon, and elsewhere.

Benevolent China in Africa

The other side of the debt-trap myth involves debtor countries such as Kenya, Zambia, and Malaysia. 

In the past nine years, China has successively signed 200 cooperation documents for the joint construction of the BRI, Digital Silk Road and Health Silk Road programs with 138 countries and 30 international organizations. 

In Indonesia, the Jakarta-Bandung High-speed Railway is a landmark project of BRI. Bangladesh is receiving nearly $ 42.5 billion from China, which is more than 10 times the money any country has invested there, be it Japan (3.21 billion) or India (3.95 billion).

The rate of interest on Chinese loans is a mere 12% which is lower than India (18.5%) or Japan (14.5%). The starting period of repayment can be as late as 18 months and delays of up to 18 months can be permitted due to financial stress, and China has given such breathers to nine African countries.

Contrary to the western campaign, Chinese banks are willing to restructure the terms of existing loans and have never seized an asset from any country.

First Jakarta-Bandung highspeed train

Thus, in a study, Sweden-based researcher Hussein Askary, the West Asia coordinator for the Schiller Institute, found that the 'debt trap' accusation against China is a deliberate attempt to undermine the BRI.

Askary argues that countries have invested the loans from China into building infrastructures like roads, ports, railways, hospitals and schools that boost productivity and increase the repayment capacity, whereas the loans from Western financial institutions are normally used to cover trade and fiscal deficit with high-interest rates.

In countries like Sri Lanka, there's a massive investment by the U. S., not in infrastructure, but in political groups to move them into the so-called Indo-Pacific Strategy.

Another study, released recently by British charity Debt Justice, has revealed that the West, instead of China, is to be blamed for the African debt crisis.

The study shows that African governments owe three times more debt to Western banks, asset managers and oil traders than to China, and are charged double the interest.

Debt Justice's analysis of World Bank data of 49 African governments showed that up to the end of 2020, nearly 75 per cent of their total $696 billion external debt is owed to non-Chinese private creditors and multilateral institutions.

Over the next seven years, 35 per cent of African governments' external debt service will be due to non-Chinese private lenders. For the 24 countries with the highest debt burden, their median average of debt payments by creditor grouping is 32 per cent to non-Chinese private lenders.

Another study by the Center on Global Energy Policy at Columbia University and the University of Oxford, published in June 2022, debunked the China debt trap narrative. The report says most of the debt in Africa is due to private Western holders. The China debt trap narrative in Africa is a construct of US-China strategic rivalry more than a reflection of ground realities.

Capital, in the form of debt repayments, thus continues to flow from Africa to Europe and North America. The report cited confidential estimates of international financial institutions (IFIs) that showed sub-Saharan Africa’s government debts to Chinese entities at the end of 2019 totalled around US$78 billion. This was about just 8 per cent of the region’s total debt of US$954 billion and 18 per cent of Africa’s external debt.

Roughly half of Africa’s public debt was domestically issued, and the other half was owed to external actors. Of the latter, one-third was owed to bilateral official partners, one-third to international financial institutions and one-third in the form of Eurobonds denominated in a currency other than that of the issuing state. Of the bilateral debt, about half was owed to China.

My article in Chinese

The Global Development Policy Center at Boston University and the China Africa Research Initiative at Johns Hopkins University estimate that Beijing has lent about US$150 billion to African countries since 2000, mostly through the China Eximbank (60 per cent) and the China Development Bank (25 per cent), suggesting that about US$75 billion has been paid off already.

The data revealed that Chinese lending, rather than driving a continentwide expansion of debt, was concentrated in five countries: Angola, Ethiopia, Kenya, Nigeria and Zambia.

Thus, China is helping hundreds of underdeveloped countries by jointly investing with the local companies in building the infrastructure with shared risk and profit in the best interest of the citizens of that country.

For instance, to develop its Doraleh Container Terminal, Djibouti borrowed $268 million from seven banks at 9 per cent over nine years. By comparison, its first Chinese loan was $620 million over 20 years at 2.85 per cent, and it came with a seven-year grace period.

The money that various countries owe to China is negligible, compared to what they owe to others.

Most African countries owe far more to other countries and the IMF than they do to China. Southeast Asian countries owe Japan just under $300 billion for infrastructure projects while they owe China about half of what they owe Japan, less than $150 billion. Pakistan owes China about $20 billion while it owes other countries and the IMF $100 billion. 

According to Zimbabwe-based The Herald's report, reporters from the Daily found that private media journalists are being trained by an outfit called Information for Development Trust (IDT), which poses as an independent investigative journalism centre, with funding from the U.S. Embassy at Harare.

Through the Embassy, local journalists were sponsored to smear China's investments as engaging in malpractices and violations of human rights. The U.S. Senate has passed an act named Strategic Competition Act of 2021 which authorized the "Countering Chinese Influence Fund."

Doraleh container terminal, Djibouti

A total of $300 million for each fiscal year from 2022 to 2026 will be appropriated to counter the "malign influence of the Chinese Communist Party," according to the Act. The Act states the need to support and train local media and journalists to investigate the BRI.

The American trap

It is a known fact that the U.S. use debt trap diplomacy to crush developing countries, as revealed by three books: The New Confessions of an Economic Hitman: How America Took Over the World by John Perkins, A Game as Old as Empire: The Secret World of Economic Hit Men and the Web of Global Corruption by Steven Hiatt and Winner Take All: China's Race for Resources and What It Means for the World (2012) by Dambisa Moyo. 

Moyo, an expert in global commodities markets, records that the breadth of China's operation is awesome and seemingly unstoppable. 

John Perkins was a U.S. economic hit man (ECH). The highly paid economic hitmen cheat countries out of trillions of dollars. They channelise money from the World Bank, the U S Agency for International Development (USAID), and  ‘Aid’ organizations into the treasury of huge conglomerates and a few wealthy families that control natural resources. 

Perkins affirms that if the leaders of poor countries resisted and refused to accept loans that would enslave their countries in debt, the CIA would overthrow or assassinate them. Jaime Roldos of Ecuador and Omar Torrijos of Panama died in different air crashes in 1981, in May and July respectively, opposing the nexus of corporate, government, and banking heads. Honduran activist Berta Caceres resisted a dam across the Rio Gualcarque and was assassinated in 2016 by US-trained forces.

The Indian Prime Minister Lal Bahadur Shastri and his nuclear program chief Homi J Bhabha were killed by the CIA n 1966, according to the book, Conversation With The Crow by Gregory Douglas. They had refused to toe the U.S. line and got killed in air crashes.


Confirming the confession by Perkins, an analysis by a trio of complex systems theorists at the Swiss Federal Institute of Technology in Zurich, exposed the nexus of a small group of western companies, mainly banks in controlling the global economy. 

The Zurich team, as early as 2011, pulled out details of 43,060 TNCs and the share ownerships linking them from Orbis 2007, a database listing 37 million companies and investors. The work revealed a core of 1318 companies with interlocking ownerships. Each had ties to two or more other companies, and on average, they were connected to 20. Although they represented 20 per cent of global operating revenues, all appeared to collectively own through shares, the majority of the large blue chip and manufacturing firms, representing a further 60 per cent of global revenues.

The team further traced a “super-entity” of 147 tightly knit companies – all of their ownership was held by other members of the super-entity – that controlled 40 per cent of the total wealth in the network. In effect, less than 1 per cent of the companies were able to control 40 per cent of the entire network. Most were financial conglomerates, and the top 20 included Barclays Bank, JPMorgan Chase & Co, and Goldman Sachs.

At the same time, U. S. is the world's largest debtor nation, with an accumulated federal debt now topping $28 trillion. China holds the number two position after Japan, holding $980.8 billion of U.S. Treasurys—3.2% of the total U.S. debt.


In comparison, China’s national debt comes to about $ 7 trillion. Less than 5% of Chinese equities and bonds are held by foreigners.

China is already a heavyweight, with its $14 trillion economy. For more than a century, no US adversary or coalition of adversaries has reached 60 percent of US GDP. And yet, this is a milestone that China itself quietly reached as early as 2014. When one adjusts for the relative price of goods, China’s economy is already 25 percent larger than the US economy. It is clear, then, that China is the most significant competitor that the U. S. has faced.

There are two main economic reasons Chinese lenders bought up so many U.S. Treasury securities. The first is that China wants its currency, the yuan, pegged to the dollar. Dollar-pegging adds stability to the yuan.

A dollar-pegged yuan helps keep down the cost of Chinese exports, which the Chinese government believes makes it stronger in international markets.

Second, China relies on American markets to buy Chinese-produced goods. Artificially suppressing the yuan has made it difficult for a growing Chinese middle class; so, exports are needed to keep businesses running.

U.S. Treasury bonds and bills remain the safest investment in an uncertain world. The U.S. dollar holds its position as the de facto reserve currency for the world, but those positions are not forever. They are anachronistic in a new-normal world with multiple centres of economic power. 

If China withdraws all of its U.S. holdings, the U.S. dollar would depreciate, whereas the yuan would appreciate, making Chinese goods more expensive.

The ability of the U.S. to maintain its dominant position in global affairs depends heavily on the health and management of its domestic affairs. But the health of both the debt-ridden U.S. economy and President Biden is seeing a downslide. Taiwan and Pelosi's gimmick will not cure the inherent malevolence.

Thus the real trap lies not in China, but elsewhere. The skeleton lies frozen in a bloody cupboard in the West.

This article was published in the China-India Dialogue:

http://chinaindiadialogue.com/the-chinese-debt-trap-is-a-myth


© Ramachandran 



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...