Thursday 18 July 2019

എം എൻ റോയ് -ബലാത്സംഗ കഥയിലെ വില്ലൻ

മേരിക്കൻ പത്രപ്രവർത്തകയും ഇന്ത്യൻ പ്രവാസി വിപ്ലവകാരികളുടെ സുഹൃത്തുമായിരുന്ന ആഗ്നസ് സ്‌മെഡ്‌ലിയെ ന്യൂയോർക്കിൽ 1917-18  ൽ  ഒരു ഇന്ത്യൻ വിപ്ലവകാരി ബലാത്സംഗം ചെയ്‌തു.അതിനെത്തുടർന്ന് അവർ ആത്‌മഹത്യാ ശ്രമം നടത്തി.സംഭവത്തിലെ വില്ലൻ എം എൻ റോയ് ആയിരുന്നുവെന്ന്  The Lives of Agnes Smedley എന്ന ജീവചരിത്രത്തിൽ ( 2004 ) റൂത് പ്രൈസ് എഴുതുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ എം എൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.
റോയ് അന്ന് 
ആഗ്നസിൻറെ രണ്ടാം ഭർത്താവ്,ചാറ്റോ എന്നറിയപ്പെട്ട ഇന്ത്യൻ വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായ ആയിരുന്നു.സരോജിനി നായിഡുവിൻറെ ഇളയ അനുജൻ.ചാറ്റോയുടെ സഹോദരി സുഹാസിനിയായിരുന്നു,ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിത.ചാറ്റോയെ വിവാഹം ചെയ്യാതെ 1920 മുതൽ എട്ടു കൊല്ലം കൂടെ താമസിക്കുകയായിരുന്നു,ആഗ്നസ്.പൊട്ടിത്തെറിയുടെ വക്കിലെത്തിയ ആ ബന്ധത്തിൽ നിന്ന്,1928 ൽ  രക്ഷപ്പെട്ട് ചൈനയ്ക്ക് പോകുമ്പോൾ ആഗ്നസ് Daughter of Earth എന്ന ആത്മകഥാപരമായ നോവൽ പൂർത്തിയാക്കിയിരുന്നു.ഇത് ഒരു പ്രോലിറ്റേറിയൻ ക്‌ളാസിക് ആണ്.അതിൽ ബലാത്സംഗത്തിൻറെ വിവരണമുണ്ട്.
മേരി റോജേഴ്‌സ് എന്നാണ് നോവലിലെ കഥാപാത്രത്തിൻറെ പേര്.ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മേരി പുരുഷന്മാരുമായുള്ള ബന്ധങ്ങളിൽ വലയുന്നതും സോഷ്യലിസ്റ്റ് പാർട്ടി അംഗമായി ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ ഭാ ഗമാകുന്നതുമാണ്,പ്രമേയം.1929 ൽ പുറത്തിറങ്ങിയ നോവലിന് 1973 ൽ ഉണ്ടായ പുതിയ പതിപ്പിന് പ്രമുഖ നോവലിസ്റ്റ് ആലീസ് വാക്കറാണ് ആമുഖം എഴുതിയത്.ആഗ്നസിൻറെ അറിയപ്പെടുന്ന ജീവിതം തന്നെയാണ് നോവലിൽ കാണുന്നത്.
അമേരിക്കയിൽ മിസ്സൂറി ഓസ് ഗുഡിലെ കുടിലിലാണ് അവർ ജനിച്ചത്.കന്നുകാലി ബ്രോക്കറായും നാടോടി മരുന്ന് വില്പനക്കാരനായും ഖനി തൊഴിലാളിയായും ജോലി ചെയ്ത ചാൾസിൻറെ  അഞ്ചു മക്കളിൽ രണ്ടാമത്തെ ആൾ.വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല.'അമ്മ അവരുടെ 38 വയസ്സിൽ മരിച്ചു.ദാരിദ്ര്യം ആഗ്നസിൻറെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കി.പ്രൈമറി സ്‌കൂളുകളിൽ ധനിക കുട്ടികൾ അവളെ കളിയാക്കി .അരിസോണയിലെ ടെമ്പെ നോർമൽ സ്‌കൂളിൽ സവിശേഷ പരിഗണനയിൽ 19 വയസിൽ ചേർന്ന ആഗ്നസ്,അതിൻറെ ആഴ്ചപ്പതിപ്പിൽ ജോലിയും ചെയ്തു.പ്രസംഗ മത്സരം വിലയിരുത്താൻ ന്യൂയോർക്കിൽ നിന്ന് വന്ന ഹൈസ്‌കൂൾ അദ്ധ്യാപിക തോർബർഗ് ബ്രണ്ടിനെ പരിചയപ്പെട്ടു.അവർ വഴി സഹോദരൻ ഏണസ്റ്റിനെയും -ഇരുവരും സോഷ്യലിസ്റ്റുകൾ ആയിരുന്നു.ഏണസ്റ്റിനെ വിവാഹം ചെയ്ത ആഗ്നസ് 1913 ൽ സാൻഫ്രാൻസിസ്കോ നോർമൽ സ്‌കൂളിൽ ചേർന്ന്,സ്‌കൂളിന് ഒരു പത്രമുണ്ടാക്കി-നോർമൽ ന്യൂസ്.എമ്മ ഗോൾഡ് മാൻ,അപ്റ്റൻ സിൻക്ലെയർ,യൂജിൻ ഡബ്‌സ്‌ തുടങ്ങി പല സോഷ്യലിസ്റ്റ് നേതാക്കളെയും അവിടെ പ്രസംഗിക്കാൻ വിളിച്ചു.1916 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അവർ സ്‌കൂൾ ജീവനക്കാരി ആയിരുന്നു.അവരെ സ്‌കൂൾ പിരിച്ചു വിട്ടു.

ഇന്ത്യൻ വിപ്ലവകാരി കേശവ് ഡി ശാസ്ത്രിയുടെ പ്രസംഗം ആഗ്നസിന് ഇഷ്ടപ്പെട്ടു.സ്‌കൂളിൽ ക്ഷണിച്ചപ്പോൾ,അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിൽ നിന്നും ലാലാ ഹർദയാലിൽ നിന്നും,നാടുകടത്തപ്പെട്ട് ന്യൂയോർക്കിലുള്ള ലാലാ ലജ്‌പത്‌ റായിയെപ്പറ്റി കേട്ടു.സ്‌കൂളിൽ നിന്ന് പുറത്തായ ആഗ്നസ് സാൻ ഡീഗോ വിട്ട് ന്യൂയോർക്കിൽ എത്തി.വിവാഹം തകർന്നിരുന്നു.ന്യൂയോർക്കിൽ ലാലാ ലജ്‌പത്‌ റായിയെ കണ്ടു.ന്യൂയോർക് സർവകലാശാല പ്രൊഫസറായിരുന്നു ,അദ്ദേഹം .അത് വലിയ സ്വാധീനമായി.ഇന്ത്യയിലേക്ക് ആഗ്നസിനെ അധ്യാപികയായി അയയ്ക്കാൻ ആഗ്രഹിച്ച റായി,അവർക്ക് ചരിത്ര ക്‌ളാസുകൾ എടുത്തു.അമേരിക്ക വിപ്ലവം വഴി സ്വതന്ത്രമായ പോലെ,ഇന്ത്യ സ്വാതന്ത്രമാകണമെന്ന് റായിയെ കാണാൻ വരുന്ന വിപ്ലവകാരികളിൽ നിന്ന് ആഗ്നസ് പഠിച്ചു.ആഗ്നസ് വിപ്ലവകാരികളുടെ വാർത്താവിനിമയ കേന്ദ്രമായി .അവർ വിലാസങ്ങൾ സൂക്ഷിച്ചു .അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.

ആഗ്നസിന് വരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ കത്തുകൾ അമേരിക്കൻ ഭരണ കൂടം നിരീക്ഷിച്ചിരുന്നത്,ആഗ്നസിന് അറിയില്ലായിരുന്നു.1918 മാർച്ച് 15 ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ശൈലേന്ദ്ര ഘോഷ്  വരുന്നത് കാത്തിരുന്ന ആഗ്നസിൻറെ ഫ്ലാറ്റിൽ പൊലീസ് എത്തി.ഘോഷ് എത്തിയപ്പോൾ അയാളെയും അറസ്റ്റ് ചെയ്തു.വിപ്ലവകാരികളുടെ വിലാസങ്ങൾ കുറിച്ചിരുന്ന കറുത്ത നോട്ട് ബുക്ക് പിടിച്ചെടുത്തു.ഘോഷും ആഗ്നസും ബ്രിട്ടനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുദ്ധം കഴിഞ്ഞ് 1919 ൽ മോചിതയായി1920 ഡിസംബറിൽ ആഗ്നസ്,യൂറോപ്പിലേക്ക് പോകുന്ന ഒരു പോളിഷ് ചരക്കു കപ്പലിൽ തൊഴിലാളിയായി കയറിക്കൂടി ഡാൻസിഗിൽ രക്ഷപ്പെട്ടു.1920 -39 ൽ അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു,ജര്മനിക്കും പോളണ്ടിനും ഇടയിലെ ഈ തുറമുഖം.ചാറ്റോയെ തിരക്കി ബർലിനിൽ എത്തി .ബർലിൻ ഇന്ത്യ ഇൻഡിപെൻഡൻസ് കമ്മിറ്റി വഴി ബർലിനിൽ കഴിയാൻ അനുമതി കിട്ടി.അസാമാന്യ സംഘാടകയായി അറിയപ്പെട്ടിരുന്നതിനാൽ,അവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.ഏകാകിനിയായ അവരുടെ ജീവിതത്തിൽ,കമ്മിറ്റിയുടെ സംഘാടകനായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ എത്തി.ചാറ്റോയുമായുള്ള എട്ടു കൊല്ലത്തെ ജീവിതം ദുരിതമയമായിരുന്നു.വീട് പുലർത്താൻ ആഗ്നസ് ജർമൻകാരെ ഇംഗ്ലീഷ് പഠിപ്പിച്ച് വരുമാനമുണ്ടാക്കി. എം എൻ റോയ്,ഹേരംബ ലാൽ  ഗുപ്ത എന്നിവർ ആഗ്നസും ചാറ്റോയും തമ്മിലുള്ള ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.ആഗ്നസ് ബർലിൻ കമ്മിറ്റിയിൽ ഉണ്ടാകരുതെന്ന് അവർ വാശി പിടിച്ചു.1921 ൽ കോമിന്റേൺ മൂന്നാം കോൺഗ്രസിൽ പങ്കെടുക്കാൻ ചാറ്റോയും ആഗ്നസും മോസ്‌കോയിൽ പോയപ്പോൾ ചാറ്റോ വച്ച സിദ്ധാന്തത്തെ റോയ് മോസ്‌കോയിൽ ഉണ്ടാക്കിയിരുന്ന സ്വാധീനം വഴി വെട്ടി നിരത്തി.ഇരുവരും രാജ്യാന്തര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്ന ധ്രുവങ്ങളിലായി.
ആദ്യ വിവാഹം തകർന്ന് 1917 ൽ 25 വയസിൽ നാട് വിട്ട് ഗ്രീൻവിച്ചിൽ എത്തുമ്പോൾ ആഗ്നസ് രണ്ടു തവണ  ഗർഭം അലസിപ്പിച്ചിരുന്നു.അവിടെയാണ്,മാർഗരറ്റ് സാംഗർ നടത്തിവന്ന ജനനനിയന്ത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്.
ബർലിൻ കാലം കഴിഞ്ഞ് സോവിയറ്റ് -മഞ്ചുറിയ അതിർത്തി വഴിയാണ് ആഗ്നസ് ചൈനയിൽ എത്തിയത്‍.1938 -40 ൽ ഷു എൻ ലായ് റെഡ് ആർമിക്കൊപ്പം യുദ്ധ മേഖലയിൽ സഞ്ചരിക്കാൻ ആഗ്നസിന് അനുവാദം നൽകിയതോടെ,അവർ ശരിക്കും പത്ര പ്രവർത്തകയായി.ലോങ് മാർച്ച് ഇത് പോലെ വേറൊരാൾക്കും റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല.മാർച്ചിനിടയിൽ ക്ഷീണിക്കുന്നവരെ ഉല്ലസിപ്പിക്കാൻ അവർ നൃത്തം പഠിപ്പിച്ചു.അത് പഠിച്ചവരിൽ ഒരാൾ മാവോ ആയിരുന്നു.ആഗ്നസ് താമസിച്ച ഗുഹയിലെത്തി മാവോ അവരുടെ പ്രണയ കഥകൾ കേട്ടു.വിവാഹിതനായ മാവോ ഒരു നടിയുമായി പ്രണയത്തിലായിരുന്നു.ആഗ്നസിൻറെ അയൽ ഗുഹയിലായിരുന്നു,നടി.ഒരു വൈകുന്നേരം നടിയുടെ ഗുഹയിൽ മാവോയെ പിന്തുടർന്ന് ഭാര്യ എത്തി,നടിയെ പൊതിരെ തല്ലി.അതിൽ ഇടപെട്ട ആഗ്നസിനെയും തല്ലി -ആഗ്നസ് തിരിച്ചു തല്ലിയതോടെ,ഭാര്യ നിലത്തു വീണു.മാവോ ഭാര്യയുമായുള്ള ബന്ധം വിച്ഛേദിച്ചു.
ബർലിൻ കാലം വരെ,ചാറ്റോയുമായുള്ള ബന്ധം പിരിയും വരെയുള്ള ജീവിതമാണ്,ആഗ്നസിൻറെ നോവലിലുള്ളത്.പഴയ ബലാത്സംഗ കഥ ചാറ്റോ അറിയുന്നത്,അസ്വാരസ്യത്തിന് കാരണമാകുന്നുണ്ട്,നോവലിൽ.കഥ ചാറ്റോയോട് പറയുന്നത് പഴയ വില്ലൻ തന്നെ.
നോവലിൽ,മേരി ന്യൂയോർക്കിൽ സോഷ്യലിസ്റ്റ്  പ്രസ്ഥാനവുമായി ബന്ധപ്പെട്ട്,The Call എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കുന്നു.സർദാർ രഞ്ജിത് സിംഗിനെ പരിചയപ്പെട്ട് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൽ എത്തുന്നു.കുറെ വിപ്ലവകാരികളുടെ വിലാസങ്ങൾ ഒളിപ്പിക്കാൻ മേരിയോട് തൽവാർ സിംഗ് ആവശ്യപ്പെടുന്നു.ഒരു ദിവസം വിപ്ലവകാരി ജുവാൻ ഡയസ്,മേരിയുടെ ഫ്‌ളാറ്റിൽ,മേരിയില്ലാത്ത നേരത്ത്  അതിക്രമിച്ചു കയറുന്നു.മേരി എത്തുമ്പോൾ തൽവാറിനെപ്പറ്റി ജുവാൻ മേരിയെ ചോദ്യം ചെയ്യുന്നു.മേരി അജ്ഞത നടിക്കുന്നു.അപ്പോഴാണ്,അയാൾ മേരിയെ ബലാത്സംഗം ചെയ്യുന്നത്.ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ആശുപത്രിയിലാകുന്നു.അവിടന്ന് മടങ്ങിയെത്തുമ്പോഴാണ് അറസ്റ്റിൽ ആകുന്നത്.അതിനു ശേഷം അവർ ആനന്ദ് മൻവേക്കറെ പ്രണയിച്ച് വിവാഹം ചെയ്യുന്നു.ആഗ്നസിൻറെ ലൈംഗിക ഭൂതകാലം അയാളെ അസ്വസ്ഥനാക്കുന്നു.ജുവാൻ ഡയസ് ഒരു സഖാവിനോട് താൻ അഗ്നസുമായി വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതോടെ,ആ വിവാഹം അവസാനിക്കുന്നു.
ആനന്ദാണ് ചാറ്റോ.സർദാർ രഞ്ജിത് സിംഗ് ,ലാലാ ലജ്‌പത്‌ റായ് .തൽവാർ സിംഗ്,ശൈലേന്ദ്രനാഥ് ഘോഷ്.ജുവാൻ ഡയസ് ആണ് എം എൻ റോയ് എന്ന് റൂത് പ്രൈസ് കണ്ടെത്തുന്നു,നോവലിലെ ജുവാന് റോയിയുമായോ ഗുപ്‌തയുമായോ  യഥാർത്ഥ ജീവിതത്തിൽ സാമ്യമില്ല .അയാൾ പാതി ഇന്ത്യക്കാരനും പാതി പോർച്ചുഗീസുമാണ്.ക്രിസ്ത്യാനി.ഇയാൾ പിന്നീട് മേരിയെയും ഭർത്താവിനെയും ബ്ലാക് മെയിൽ ചെയ്യുന്നു.ഇതാണ് മേരിയുടെ ദാമ്പത്യം തകരാൻ കാരണം.തൻറെ വിപ്ലവാശയങ്ങൾ സ്ത്രീകളിലേക്ക് എത്തുന്നില്ലെന്ന് ബലാത്സംഗത്തിന് മുൻപ് അയാൾ വീമ്പിളക്കുന്നു.
ആദ്യ ജീവചരിത്രത്തിൽ ഇത് ഹേരംബലാൽ ( ദാസ് ) ഗുപ്‌തയാണെന്ന് പറഞ്ഞിരുന്നതിനാൽ,അധികം അറിയപ്പെടാത്ത ഗുപ്‌ത ആരെന്നു കൂടി പറയാം.ടാഗോറിൻ്റെ 'ചിത്ര' 1919 ൽ സ്‌പാനിഷിലേക്ക് പരിഭാഷ ചെയ്‌ത ഗുപ്‌ത 1950 ൽ മരിക്കുന്നതു വരെ മെക്‌സിക്കോയിൽ ഇന്ത്യൻ സാഹിത്യ പ്രൊഫസർ ആയിരുന്നു.
ഹേരംബലാൽ 
കൊൽക്കത്തയിൽ 1884 നടുത്ത് ഉമേഷ് ചന്ദ്രദാസ് ഗുപ്‌തയുടെ   മകനായി ജനിച്ച ഗുപ്‌ത  1911 ലാണ് ലണ്ടനിൽ പഠിക്കാൻ കപ്പൽ കയറിയത്.അവിടെ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗുപ്‌ത,ഒന്നാം ലോകയുദ്ധ കാലത്ത് പല പ്രവാസി വിപ്ലവകാരികളെയും പോലെ ബർലിനിൽ എത്തി ഇന്ത്യ കമ്മിറ്റി അംഗമായി.ജർമ്മൻ വിദേശവകുപ്പ് സഹായം നൽകിയ ഇന്ത്യ കമ്മിറ്റി അംഗമായി.ഇക്കാലത്ത് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്,വിദ്യാർത്ഥികൾ,സിഖ് കർഷകർ,ഇന്ത്യൻ രാഷ്ട്രീയ അഭയാർത്ഥികൾ എന്നിവർ ചേർന്ന് ഹിന്ദു അസോസിയേഷൻ ഓഫ് ദി പസിഫിക് കോസ്റ്റ് ഉണ്ടാക്കി.28 വയസുള്ള ലാലാ ഹർദയാൽ 1911 ഫെബ്രുവരിയിൽ ഇതിൻറെ കൺവീനറായി.ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം വീട്ടുതടങ്കലിൽ ആയി.ഇന്ത്യയിലേക്ക് നാട് കടത്തും മുൻപ് ഹർദയാൽ സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെട്ടു.1915 ൽ ബർലിനിൽ എത്തി.അമേരിക്കയിൽ ഹർദയാലിനു പകരം പണ്ഡിറ്റ് രാമചന്ദ്ര ചുമതലയേറ്റു.ജർമ്മൻ സഹായം വഴി കിട്ടിയ ആയുധങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ രാമചന്ദ്ര,ജവാല സിംഗിനെ നിയോഗിച്ചു.60 ഇന്ത്യക്കാരുമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള എസ് എസ് കൊറിയ എന്ന കപ്പലിൽ ഇവർ പുറപ്പെട്ടു.ചൈനയിലെ കാന്റണിൽ നിന്ന് 90 വിപ്ലവകാരികൾ കൂടി കയറി.കപ്പൽ കൊൽക്കത്തയിൽ അടുത്തപ്പോൾ ഇവർ അറസ്റ്റിലായി,പദ്ധതി പൊളിഞ്ഞു.
ഈ ഘട്ടത്തിൽ ബർലിനിൽ നിന്ന് ഗുപ്‌തയെ അമേരിക്കയിലേക്ക് അയച്ചു.ഗുപ്‌ത സഹായം ചോദിച്ച് ചൈനയിലും ജപ്പാനിലും പോയ നേരത്ത് ചന്ദ്ര കെ ചക്രവർത്തിക്കായിരുന്നു,ചുമതല.ഇവരുടെ നീക്കങ്ങൾ അമേരിക്കയിലെ ബ്രിട്ടീഷ് ഇൻറലിജൻസ് മേധാവി വില്യം വൈസ്‌മാൻ നിരീക്ഷിച്ചിരുന്നു.1917 മാർച്ച് ആറിന് ചക്രവർത്തിയെ അറസ്റ്റ് ചെയ്‌തു.റോയി മെക്സിക്കോയ്ക്ക് രക്ഷപ്പെട്ടു.ചക്രവർത്തി എല്ലാം വെളിപ്പെടുത്തി.തനിക്ക് ജർമ്മനിയിൽ നിന്ന് 60000 ഡോളർ കിട്ടി.ഗുപ്തയ്ക്ക് 40000 -50000 കിട്ടി.1916 ജൂണിൽ ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ഗുപ്ത അറസ്റ്റിലായി,18 മാസം തടവും 700 ഡോളർ പിഴയും ശിക്ഷ കിട്ടി.ജാമ്യത്തിലിറങ്ങി മെക്‌സിക്കോയ്ക്ക് രക്ഷപ്പെടുകയായിരുന്നു.Universidad Autonomayil ഇന്ത്യൻ സാഹിത്യ അധ്യാപകനായ ഗുപ്ത 1950 ഏപ്രിൽ 28 ന് മരിച്ചു.1918 ൽ ഗുപ്ത ബ്രിട്ടീഷ് ഏജൻറ് ആയി മാറിയിരുന്നു.
ഗുപ്തയ്ക്ക് വിപ്ലവ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്നതിനാൽ ആകാം ആദ്യ ജീവചരിത്രത്തിൽ വില്ലൻ ആയി അയാൾ വന്നത്.ജർമ്മനിയിൽ നിന്ന് ഒരു ലക്ഷം ഡോളർ കിട്ടിയ റോയ് മെക്‌സിക്കോയിൽ രാജകുമാരനായി ജീവിച്ച് അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.മിഖയിൽ ബോറോദിൻ എന്ന കോമിന്റേൺ ഏജന്റുമായി സൗഹൃദത്തിലായി,മറ്റുള്ളവരെയൊക്കെ വെട്ടി 1928 ൽ കോമിന്റേൺ പുറത്താക്കും വരെ അരങ്ങു വാണു.റോയിയുടെ ആത്മകഥയിൽ ( Memoirs ) 1921 ൽ മോസ്‌കോയിൽ ബർലിൻ കമ്മിറ്റിയിൽ നിന്ന് കോമിന്റേൺ മൂന്നാം കോൺഗ്രസിനെത്തിയ  ആഗ്നസിനെപ്പറ്റി ഇങ്ങനെ പറയുന്നു:
The driving force of the delegation however was Agnes Smedley an American by birth.I had met her in America.Then she was an anarchist -pacifist working as private secretary of Lajpatrai for some time;she seemed to have developed a great sympathy for India.
താൻ അമേരിക്കയിൽ ആഗ്നസിനെ കണ്ടുമുട്ടിയിട്ടുണ്ട് എന്ന് റോയ് പറയുന്നു.അന്ന് ലാലാ ലജ്‌പത്‌ റായിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന അവർ അരാജകവാദി ആയിരുന്നു.റോയിയുടെ രചനകൾ നാല് വാല്യങ്ങളായി എഡിറ്റ് ചെയ്‌ത ശിവ് നാരായൺ റേ,റോയിയും ചാറ്റോയും ആഗ്നസിൻറെ കാര്യത്തിൽ ശത്രുക്കളായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

See https://hamletram.blogspot.com/2019/07/blog-post_85.html



Monday 15 July 2019

എഡ്‌ഗാർ സ്നോ എന്ന ചാരൻ

ചൈനയുടെ മഹത്വങ്ങൾ കാണാൻ അവിടെപ്പോയി 13 കൊല്ലം അവിടെ ജീവിച്ച അമേരിക്കൻ പത്ര പ്രവർത്തകൻ എഡ്‌ഗാർ സ്‌നോയെ ഇവിടത്തെ വ്യാജ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ പാടിപ്പുകഴ്ത്താറുണ്ട്.Red Star Over China എന്ന സ്നോ എഴുതിയ പുസ്തകം കമ്മ്യൂണിസ്റ്റ് ലോകത്ത്,മറ്റൊരു അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് എഴുതിയ,റഷ്യൻ വിപ്ലവത്തിൻറെ വ്യാജ ദൃക്‌സാക്ഷി വിവരണമായ Ten Days that Shook the World പോലെ തന്നെ പ്രസിദ്ധമാണ്.എന്നാൽ,സ്നോ ചൈനയിൽ പോകും മുൻപ് ഇന്ത്യ സന്ദർശിച്ച കാര്യം അദ്ദേഹത്തിൻറെ ജീവചരിത്ര കുറിപ്പുകളിൽ കാണാറില്ല.അതിൻറെ കാരണം അറിയില്ല.ദുരൂഹമാണ് ആ യാത്ര.
സ്നോ ഇന്ത്യയിൽ വന്നത് 1931 ലാണ്..ഇന്ത്യയെപ്പറ്റിയുള്ള മൂന്ന് ലേഖനങ്ങൾ ആ വർഷമാണ്,സ്നോ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒന്ന്:The Trial of British Communists at Meerut, India. China Weekly Review , September 19, 1931, 106.
രണ്ട് :The Revolt of India's Women. New York Herald-Tribune Magazine , October 25, 1931, 14-15, 24-25.
മൂന്ന് :Calcutta, India, City of Contrasting Beauty and Squalor—The Hindu Rituals on the Banks of the Sacred Ganges River. New York Sun , October 29, 1931.

പല തലങ്ങളിൽ സംശയമുളവാക്കുന്നതാണ്,സ്‌നോയുടെ ഇന്ത്യ സന്ദർശനം.അന്ന് രഹസ്യമായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആതിഥ്യം അരുളിയത്.മീററ്റ് ഗൂഢാലോചന നടന്ന സമയം ആയിരുന്നു.ഗൂഢാലോചനയിൽ മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾ പ്രതികളായിരുന്നു.ചൈനയെപ്പറ്റിയുള്ള സ്‌നോയുടെ പുസ്തകങ്ങൾ വരുന്നതിന് അഞ്ചു വർഷം മുൻപാണ് ഈ സന്ദർശനം.എന്നാൽ,ചൈനയിൽ നിന്നാണ് സ്നോ വന്നത്.1928 ൽ അമേരിക്കൻ ഓഹരി വിപണിയിൽ നിന്നുണ്ടാക്കിയ കാശു കൊണ്ട് ചൈനയിൽ എത്തിയ സ്നോ 13 വർഷം അവിടെ കഴിഞ്ഞു.
ഇന്ത്യൻ ചരിത്രകാരന്മാർ ശ്രദ്ധിക്കാത്ത ഒരു കാര്യം ഇവിടെ പ്രസക്തമാണ് -1928 ൽ തന്നെയാണ് അമേരിക്കൻ പത്രപ്രവർത്തക ആഗ്നസ് സ്‌മെഡ്‌ലി ബർലിനിൽ നിന്ന് ചൈനയ്ക്ക് പോകുന്നത്.സ്‌നോയുടെയും ആഗ്നസിൻറെയും പ്രവർത്തന കേന്ദ്രം ഒന്നു തന്നെ -ഷാങ്ങ്ഹായ്.കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൻ്റെ ( കോമിന്റേൺ ) ഏജൻറ് ആയ ആഗ്നസ്,പ്രവാസി വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായുടെ ജീവിത പങ്കാളിയായിരുന്നു,1920 മുതൽ 1928 വരെ.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനാണ്,ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്രനാഥ്.ചാറ്റോയെ 1937 ൽ സ്റ്റാലിന്റെ ഉന്മൂലന കാലത്ത് വെടിവച്ചു കൊന്നു.
അദ്‌ഭുതകരം -സ്നോ ജനിച്ചത്,ആഗ്നസ് ജനിച്ച അമേരിക്കയിലെ മിസ്സൂറിയിൽ തന്നെ.
ആഗ്നസ് 
ആഗ്നസ്,സ്‌നോയെ പരിചയപ്പെടുത്തി,ജവഹർലാൽ  നെഹ്‌റുവിന് നൽകിയ കത്തുമായാണ് സ്നോ മുംബൈയിൽ എത്തിയത്.അത് മുംബൈയിൽ നൽകിയെന്ന് സ്‌നോയുടെ ജീവചരിത്രത്തിൽ ജോൺ മാക്‌സ്‌വെൽ ഹാമിൽട്ടൺ പറയുന്നു.സരോജിനി നായിഡു,സ്‌നോയെ സഹോദരി സുഹാസിനിക്ക് പരിചയപ്പെടുത്തി.സ്നോ വന്നത് മുംബൈ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചു.സുഹാസിനി 1951 വരെ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു.ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാൻ കോമിന്റേൺ നിയോഗിച്ച സുഹാസിനി 1928 സെപ്റ്റംബർ 17 നാണ് എസ് എസ് ക്രാക്കോവിയ എന്ന കപ്പലിൽ ബർലിനിൽ നിന്ന് മുംബൈയിൽ എത്തിയത്.സുഹാസിനിക്കൊപ്പം ലെസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു.അയാളെ മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്തു.എം എൻ റോയിയുടെ ശുപാർശയിൽ മോസ്കോയിലെ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ സുഹാസിനി,പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യയായിരുന്നു.ആദ്യ മലയാള ചെറുകഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഇളയ മകനായിരുന്നു,നമ്പ്യാർ.ബർലിനിൽ നിന്ന് സുഹാസിനി ഇന്ത്യയിൽ എത്തിയ ശേഷം,ബർലിൻ ഇന്ത്യ ഇൻഫർമേഷൻ ബ്യുറോ സെക്രട്ടറി ഈവ ഗെയ്‌സ്‌ലർക്കൊപ്പം നമ്പ്യാർ പൊറുപ്പ് തുടങ്ങി.എം എൻ റോയിയുടെ നിരവധി കാമുകിമാരിൽ ഒരാളായ ലൂയിസിൻറെ സഹോദരിയായിരുന്നു ,ഈവ.ഈ വഞ്ചനയിൽ ഒരു ദാമ്പത്യം തകർന്നു.ഒരേ വർഷം,1928 ൽ മോസ്‌കോ ആഗ്നസ്.സ്നോ,സുഹാസിനി,ഹച്ചിൻസൺ എന്നിവരെ നിയോഗിക്കുന്നതാണ്,ഇവിടെ കണ്ടത്.
ഗാന്ധിയെ സ്‌നോയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.അദ്ദേഹത്തെ ഷിംലയിലാണ് കണ്ടത്.ഗാന്ധി തരക്കേടില്ലാത്ത ബോറനാണെന്ന് ( a considerable bore ) സ്നോ സഹോദരി മിൽഡ്രഡിന് എഴുതി.സായുധ കലാപത്തിൽ വിശ്വസിച്ച സ്‌നോയ്ക്ക് ഗാന്ധിയുടെ അഹിംസയും ബ്രഹ്മചര്യവും ലാളിത്യവും പിടിച്ചില്ല.ഗാന്ധി ബ്രിട്ടീഷ് വസ്ത്രങ്ങൾ ബഹിഷ്‌കരിച്ചത് ഇന്ത്യയിൽ ജപ്പാന് വിപണി ഉണ്ടാക്കിയതായി സ്‌നോയ്ക്ക് തോന്നി."യന്ത്രങ്ങളെ കൈത്തറി കൊണ്ട് മാറ്റി മറിക്കാമെന്ന് ഗാന്ധി കരുതുന്നു" എന്ന് വാർത്താ റിപ്പോർട്ടിൽ സ്നോ എഴുതി.ഈ തോന്നലുകൾ പങ്കു വച്ചപ്പോൾ ഗാന്ധി സ്നോയോട് പറഞ്ഞു:" കുറച്ചു കൂടി പഠിക്കൂ ".
തുണിമിൽ തൊഴിലാളികളുടെ ഭീകര പ്രസ്ഥാനം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 പേരുടെ മീററ്റ് ഗൂഢാലോചനയുടെ വിചാരണ കേൾക്കാൻ സ്നോ കോടതിയിൽ എത്തി.മൂന്ന് പേർ ഒഴിച്ചുള്ളവർ കമ്മ്യൂണിസ്റ്റുകൾ ആയിരുന്നു.പ്രതികളുടെ പ്രതിരോധം ഉഗ്രനായിരുന്നെന്നും ഓരോ പ്രതിയും കമ്മ്യൂണിസത്തിൻറെ സവിശേഷ ഘട്ടം വിവരിച്ചെന്നും സ്നോ എഴുതി." വിചാരണ തുടങ്ങിയ ശേഷമുള്ള പത്ര റിപ്പോർട്ടുകൾ നോക്കിയാൽ,അത്,മാർക്‌സിന്റെ ധന തത്വ ശാസ്ത്രത്തിലുള്ള വിദ്യാഭ്യാസവും ലെനിനും സഹ പ്രവർത്തകരും പിൻഗാമികളും അവയ്ക്ക് നൽകിയ വിപ്ലവ പ്രയോഗവുമായിരുന്നു എന്ന് കാണാം", സ്നോ എഴുതി.


ഡ്‌ഗാർ സ്നോയ്ക്ക് മുംബൈയിൽ ആതിഥ്യം  വഹിച്ചത് സുഹാസിനി ആയിരുന്നു.സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ നേതാക്കൾ നടത്തിയ സമരം പഠിക്കാനാണ്  സ്നോ എത്തിയത്,ആഗ്നസ്  അന്ന് ഹോംഗ് കോംഗ് -ൽ ആയിരുന്നു.സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തിയത്.താൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് സ്നോ ഓർമിച്ചു.തുണിമില്ലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടുത്ത് അവർ സ്‌നോയെ കൊണ്ടു പോയി.സുഹാസിനിയെയും  അവരുടെ മൂന്ന് സഹോദരിമാരെയും പറ്റി സ്നോ ലേഖനം എഴുതി.ഇന്ത്യയിൽ കാണാൻ കഴിയാത്തത് അവരിൽ കണ്ടെന്ന് സ്നോ എഴുതി .സ്വതന്ത്ര ചിന്താഗതിയുള്ള പെണ്ണുങ്ങളിലായിരുന്നു,സ്‌നോയ്ക്ക് കമ്പം .ലേഖനത്തിൽ  ഹിന്ദുമതത്തിന് എതിരെ ഒരു ഖണ്ഡികയുണ്ട്:

Victimised by their religion and archaic social structure , a system of government which has kept them in dark ignorance and illiteracy and a philosophy based on one of the most fundamentally corrupting of all superstitions -that the suffering one endures in this life is the result of sin in a previous existence -the millions of Hindu women in semi slavery need to be awakened to the needless futility of their lives and to be shown how release is possible.( The Revolt of India's Women, Newyork Herald Tribune Magazine,October 25,1931).

മതത്തിൻറെയും പ്രാചീനമായ സാമൂഹിക ഘടനയുടെയും ഇരകളാണ് ഇന്ത്യൻ സ്ത്രീകൾ.ഭരണ സംവിധാനം അവരെ കടുത്ത അജ്ഞതയിലും നിരക്ഷരതയിലും ആഴ്ത്തി.അവരുടെ തത്വശാസ്ത്രം അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങൾ കൊണ്ട് കളങ്കിതമായിരുന്നു.ഈ ജന്മത്തിലെ ദുരിതത്തിന് കാരണം മുജ്ജന്മത്തിലെ പാപമാണെന്ന് അവർ വിശ്വസിച്ചു.ഇത്തരം ജീവിതം നിഷ്‌ഫലമാണെന്ന ബോധത്തിലേക്ക് അർദ്ധ അടിമത്തത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകൾ ഉണരണം.അവർക്ക് മോചനത്തിനുള്ള വഴി കാട്ടണം.

സ്നോ ഇതെഴുതിയത്,കാൾ മാർക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങൾ എഴുതിയ അതേ പത്രത്തിലാണ്.മാർക്‌സിന്റെ ഇന്ത്യൻ പാപ്പരത്തം വിശദമായി അന്ധനായ മാർക്‌സ് എന്ന പരമ്പരയിൽ ഞാൻ തുറന്നു കാട്ടിയിരുന്നു.സ്‌നോയെ Mr Iceberg എന്ന് സുഹാസിനി വിളിച്ചു.താൻ വിശ്വസിച്ച അത്ര സ്നോ മാർക്‌സിസ്റ്റ് ആയില്ല എന്നതായിരുന്നു കാരണം.The Rise and Fall of the Third Reich എഴുതിയ അമേരിക്കൻ പത്ര പ്രവർത്തകൻ വില്യം ഷിറർ,സ്‌നോയെ ഷിംലയിൽ കണ്ടപ്പോൾ,അയാൾ ചൈനയിൽ തല്പരനാണെന്നു തോന്നി.സ്നോ പിതാവിനോട് പറഞ്ഞു:" ഇന്ത്യയ്ക്ക് ഭംഗിയുണ്ട്;എന്നാൽ അപൂർവം ചിലർക്കല്ലാതെ,ഞാൻ കണ്ട ഇന്ത്യക്കാർക്ക് ചൈനക്കാരുടെയോ,ജപ്പാൻകാരുടെയോ വിയറ്റ്നാംകാരുടെയോ സൗന്ദര്യമില്ല"
ഹച്ചിൻസൺ,സുഹാസിനി 
ഹച്ചിൻസൺ  പത്ര പ്രവർത്തകനായാണ്,വേഷം കെട്ടിയിരുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുകയായിരുന്നു,ഉന്നം. സുഹാസിനിയുടെ ഖാറിലെ വീട്ടിൽ താമസിച്ചു .സുഹാസിനിയുടെ സഹോദരി മൃണാളിനി പറഞ്ഞിട്ട് ടഗോറിൻ്റെ ഒരു നാടകത്തിൻറെ ഇംഗ്ലീഷ് പതിപ്പിൽ അഭിനയിക്കുകയും ചെയ്തു -Red Oleanders .ഗിർണി കംഗാർ യൂണിയൻ വൈസ് പ്രസിഡൻറായി അയാൾ .1929 മാർച്ച് 15 ന് മീററ്റ് ഗൂഢാലോചന കേസിൽ 31 പ്രതികൾക്കെതിരെ അറസ്റ്റ് വാറൻറ് ഇറങ്ങി.എസ് എ ഡാങ്കെ,മുസഫർ അഹമ്മദ്,എസ് വി ഘാട്ടെ,എസ് എസ് മിറാജ്‌കർ,ഷൗക്കത് ഉസ്‌മാനി തുടങ്ങിയവർ അതിലുണ്ടായിരുന്നു.ജൂണിൽ മുപ്പത്തി രണ്ടാമനെ നാഗ് പൂരിൽ പിടിച്ചു -ഹച്ചിൻസൺ.ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആയ അയാൾ,ഫിലിപ് സ്പ്രാറ്റ്,ബെൻ ബ്രാഡ്‌ലി എന്നിവർക്കൊപ്പമാണ് അറസ്റ്റിലായത്.ഇവർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിപ്ലവാവേശം കുത്തിവയ്ക്കാൻ കോമിന്റേൺ നിർദേശമുണ്ടായിരുന്നു.വർഷങ്ങൾക്കു ശേഷം ഹച്ചിൻസൺ ലേബർ പാർട്ടി എം പി ആയി.എഡ്‌ഗാർ സ്നോ അന്ന് മീററ്റ് കേസും എഴുതി.അതിൽ ഉൾപ്പെട്ട മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടിയുള്ള കൂലി എഴുത്ത്.ഇന്ത്യ സന്ദർശനം ചാരൻ എന്ന നിലയ്ക്കായിരുന്നു എന്നതിൽ സംശയമില്ല.
ബ്രിട്ടൻ ഇന്ത്യയിൽ നടത്തിക്കൊണ്ടിരുന്ന കോളനി ഭരണത്തെ അനിവാര്യമായ സാമൂഹിക വിപ്ലവമാണെന്ന് മാർക്‌സ് ശ്ലാഘിച്ചിരുന്ന പാതയിലാണ് സ്നോയും നീങ്ങിയത്.സ്നോ എഴുതി:

(I am ) impressed with the amazing fact that these two countries, with the oldest continuous civilizations, with close religious and cultural ties, and which between themselves hold about half the men and women of the world, had such poor means of communication between them...Their cultural centers were farther from each other by existing land routes than either one was from Europe or America – just as far apart, in fact, as in the days when Buddhism was carried over the Himalayas to the Chinese Empire.

ഇന്ത്യയും ചൈനയും തമ്മിൽ വലിയ സാംസ്‌കാരിക വിനിമയം നടക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുകയാണ്,സ്നോ.അതും ബ്രിട്ടീഷ് ഭരണത്തിൻറെ ഫലമാണെന്നും യൂറോ സെൻട്രിക് വിദ്യാഭ്യാസത്തിൽ മുഴുകിയ ഇന്ത്യക്കാരൻ അങ്ങനെയാണ് ബെയ്‌ജിങിനെക്കാൾ കൂടുതൽ ലണ്ടനിൽ പോയതെന്നും ചൈനയിലെ വിപ്ലവ ശേഷം അത് ഭാരതീയതയുമായി ഇണങ്ങാത്ത പതനത്തിൽ എത്തിയെന്നും കരുതിയാൽ പ്രശ്‍നം തീർന്നു.സ്‌നോയുടെ കാലത്തിനു ശേഷമായതിനാൽ ടിയാനന്മെൻ പരാമർശിക്കുന്നില്ല.യൂറോപ്യൻ അധിനിവേശത്തിനു മുൻപ് കാര്യങ്ങൾ ഇങ്ങനെ ആയിരുന്നില്ല.ഇന്ത്യൻ മഹാസമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള ലോകം പരസ്പരാശ്രിതമായിരുന്നു.
ചൈനയിൽ ആഗ്നസ് ചെലവിട്ട അത്രയും വർഷങ്ങൾ തന്നെയാണ് സ്നോയും താമസിച്ചത്.രണ്ടാം ലോകയുദ്ധ കാലത്ത് അയാൾ  ചാരനാണെന്നു തന്നെ അമേരിക്ക സംശയിച്ചു.ജോസഫ് മക് കാർത്തിയുടെ രഹസ്യ പൊലീസ് അയാളെ ചോദ്യം ചെയ്തു.അമേരിക്ക വിട്ട് 1959 ൽ സ്വിറ്റ്സർലാൻഡിലേക്ക് കുടിയേറി.
റിച്ചാർഡ് സോർജ് 
ആത്മകഥാപരമായ Daughter of Earth പൂർത്തിയാക്കിയ ശേഷം ആഗ്നസ്  1928 ൽ  ചൈനീസ്  വിപ്ലവം റിപ്പോർട്ട് ചെയ്യാൻ അങ്ങോട്ട് പോയി.13 കൊല്ലം അവിടെ ജീവിച്ചു.മുപ്പതുകളിൽ ഷാങ്ഹായിൽ ജർമൻ പത്രപ്രവർത്തകനായ റഷ്യൻ ചാരൻ റിച്ചാർഡ് സോർജിനൊപ്പം കിടക്ക  പങ്കിട്ടു .ജപ്പാനിലെ അസാഹി ഷിംബുൺ ചൈനാ ലേഖകൻ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു.റിച്ചാർഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്നസാണ് . ടോക്യോയിൽ വലിയ ചാരനാകാൻ റിച്ചാഡിന് ആഗ്നസ് ഇങ്ങനെ അടിത്തറ പാകി .സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ പദ്ധതി ചോർത്തിയത്,റിച്ചാർഡാണ്.അയാളെ ജപ്പാനിൽ പിടിച്ച് 1944 ൽ തൂക്കിക്കൊന്നു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് ആഗ്നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാൽ ,തള്ളി. ചൈനയെപ്പറ്റി അവർ എഴുതിയ പുസ്തകങ്ങളിൽ Battle Hymns for China ( 1943 ) ഓർക്കപ്പെടുന്നു.താൻ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബർ ഏഴിന് അഹമ്മദ് നഗർ ജയിലിൽ നിന്ന്  സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി .നെഹ്‌റു ഇങ്ങനെ കുറിച്ചു :ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണം മാത്രമല്ല ,ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ് .ആഗ്നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു അതു കൊണ്ടു കൂടിയാണ്,സ്‌നോയ്ക്ക് ഇന്ത്യയിൽ നിർബാധം സഞ്ചരിക്കാനായത്.


See https://hamletram.blogspot.com/2019/07/blog-post_85.html
https://hamletram.blogspot.com/2019/07/blog-post_14.html

Sunday 14 July 2019

സുഹാസിനിയെ നമ്പ്യാർ വഞ്ചിച്ചു

ആദ്യ കമ്മ്യൂണിസ്റ്റ് വനിതയെ മലയാളി വഞ്ചിച്ച കഥ 

നാണുവിന് സുഹാസിനിയെ പരിചയപ്പെടുത്തിയത് ജ്യേഷ്ഠൻ മാധവൻ നമ്പ്യാരായിരുന്നു.ഇത് 1915 ൽ ആയിരിക്കണം .സരോജിനി നായിഡുവിൻറെ സഹോദരിയായ സുഹാസിനി അന്ന് ചേച്ചി മൃണാളിനിയുടെ മദ്രാസിലെ വസതിയിലായിരുന്നു.മൃണാളിനിയെ മാധവന് കേംബ്രിഡ്‌ജിൽ പഠിക്കുന്ന കാലം മുതൽ പരിചയമായിരുന്നു.ഇന്ത്യൻ വിദ്യാഭ്യാസ സർവീസിൽ വിദ്യാഭ്യാസ ഡയറക്‌ടർ ആയിരുന്നു ,മാധവൻ.തലശ്ശേരിയിൽ സ്‌കൂൾ കഴിഞ്ഞ് നാണു എന്ന എ സി നാരായണൻ നമ്പ്യാർ,വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഇളയ മകൻ ,മദ്രാസ് പ്രസിഡൻസി കോളജിൽ ചേർന്നു.അഞ്ചു കൊല്ലം കഴിഞ്ഞ് ലോ കോളജിൽ പഠിക്കുമ്പോൾ ഹിന്ദു പത്രത്തിൽ ഏതാനും മാസം അപ്രന്റീസ് ആയിരുന്നു.ഒരു വക്കീലിൻറെ ജൂനിയർ ആകാനുള്ള മോഹം തകർത്തു കളഞ്ഞത്,സുഹാസിനിയുമായുള്ള പ്രണയമാണ്.
സുഹാസിനി ( 1928 )
ചേട്ടൻ മാധവനുമായുള്ള ബന്ധം വഷളായി.ചേട്ടനുമായുള്ള ബന്ധം മുൻപും നന്നായിരുന്നില്ല.അച്ഛൻ ചേട്ടനെ ഓമനിച്ചിരുന്നതാണ്.കാരണം.മിടുക്കനായ മാധവനെ ടഗോർ തന്നെ പ്രശംസിച്ചിരുന്നു.നെഹ്രുവിനും മാധവനെ അറിയാമായിരുന്നു.1929 ൽ തറവാട് ഭാഗം വയ്ക്കുമ്പോൾ,ബ്രിട്ടനെ തുരത്താൻ ബർലിനിൽ പ്രവർത്തിക്കുന്ന നാണുവുമായുള്ള ബന്ധം മാധവൻ വിച്ഛേദിക്കുന്നതായി,രേഖപ്പെടുത്തുകയും ചെയ്‌തു.ഇത്ര വരെ ബന്ധം വഷളായതിനു പിന്നിൽ സുഹാസിനിയുമായുള്ള പ്രണയം തന്നെയായിരുന്നു.ഇരുവരും തമ്മിൽ ചൂട് പിടിച്ച തർക്കമുണ്ടായി.നാണു താമസിച്ചിരുന്നത് മാധവൻറെ വീട്ടിലാണെന്ന് പ്രത്യേകം പറയേണ്ടതില്ല.ബന്ധം അവസാനിപ്പിക്കാൻ മാധവൻ ആവശ്യപ്പെട്ടു.നാണു വീട്ടിൽ നിന്നിറങ്ങി. തർക്കം,പ്രണയത്തെ ശക്തമാക്കി.വീട്ടിൽ നിന്നിറങ്ങിയ നാണു പലയിടങ്ങളിൽ ജോലിക്ക് ശ്രമിച്ചു.മുംബൈയിൽ ബുക്ക് ഷോപ് മാനേജർ ആയി.അത് പറ്റാതെ മടങ്ങുമ്പോൾ ഹൈദരാബാദിൽ സുഹാസിനിയുടെ വീട്ടിൽ പോയി.മുഖ്യമന്ത്രി മഹാരാജാ കിഷൻ പ്രസാദിൻറെ സെക്രട്ടറി പോലെ നിരവധി ജോലികൾ നോക്കി.മനസ്സിൽ സുഹാസിനി നിറഞ്ഞ് മദ്രാസിൽ എത്തിയപ്പോൾ ഒന്നും ശരിയായില്ല.മനസ്സ് ആകുലമായ ഈ അവസ്ഥയിൽ സുഹാസിനിയെ വിവാഹം ചെയ്യാൻ ചങ്കൂറ്റം കാട്ടി.അച്ഛൻ 1914 ൽ മരിച്ചിരുന്നു.ആരോടും ചോദിക്കേണ്ടിയിരുന്നില്ല.മകനെ അന്വേഷിക്കാതെ അമ്മ 1925 ൽ കടന്നു പോയി.
നാണു 
ശ ങ്കരയ്യർ എന്ന സുഹൃത്ത് 1919 ൽ നാണുവിന് ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പണം മുടക്കി.സുഹാസിനിയെ മദ്രാസിൽ വിട്ടായിരുന്നു,യാത്ര.അവർക്ക് പഠനം ബാക്കി ആയിരുന്നു.ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്ന നാണു,അധ്യാപകരെ വാർത്തെടുക്കുന്ന ലണ്ടൻ ഡേ ട്രെയിനിംഗ് കോളജിലേക്ക് മാറി.സവർക്കർ,സുഹാസിനിയുടെ സഹോദരൻ വീരേന്ദ്രനാഥ് ചതോപാധ്യായ (ചാറ്റോ),ലാലാ ഹർദയാൽ എന്നിവരുടെ പ്രഭാഷണങ്ങൾ കേട്ടു.മൂന്നു കൊല്ലം കഴിഞ്ഞ് മടങ്ങിയ നാണു മദ്രാസിൽ എത്തി മാധവനെ വിളിച്ചു.അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല;ഏഴു വർഷം മുൻപാണ് വീട് വിട്ടിറങ്ങിയത്.1930 ൽ ബർലിനിൽ എത്തി മാധവൻ നാണുവിനെ കണ്ടു.ഇക്കുറി നാണു ലണ്ടനിലേക്ക് മടങ്ങും മുൻപ് സുഹാസിനി ( 1901 -1973 )അവിടെ എത്തിയിരുന്നു.അവർ ഒന്നിച്ച് ഫ്ലാറ്റിൽ താമസിച്ചു.പഠിക്കുന്ന സുഹാസിനിയും രാഷ്ട്രീയത്തിൽ മുഴുകി.മദ്രാസിൽ ശങ്കരയ്യർ നടത്തുന്ന കമ്പനിയുടെ ലണ്ടൻ പ്രതിനിധിയായിരുന്നു,നമ്പ്യാർ.കമ്പനി പൊളിഞ്ഞ് നമ്പ്യാർക്ക് ജോലി പോയി.ഈ ഘട്ടത്തിൽ സന്ദർശകൻ ആയി എത്തിയ സരോജിനി നായിഡുവിൻറെ മകൻ ജയസൂര്യ,നമ്പ്യാരെയും സുഹാസിനിയെയും ബർലിനിൽ ഭാഗ്യം പരീക്ഷിക്കാൻ ക്ഷണിച്ചു.അവിടെ മെഡിസിന് പഠിക്കുകയായിരുന്നു,അയാൾ.1924 ൽ അവർ അവിടെ എത്തി.ഇൻഡോ ജർമൻ കൊമേർഷ്യൽ റിവ്യൂ പ്രസിദ്ധീകരിക്കുന്ന ഹിന്ദുസ്ഥാൻ ഹൗസിൽ നമ്പ്യാർ ചേർന്നു.അത് പൂട്ടേണ്ടി വന്നു.ചാറ്റോയുടെ കൂടെ Industrial and Trade Review for India എന്ന പ്രസിദ്ധീകരണം നടത്തി അതും പൂട്ടി.ഹിന്ദു വിൽ നിന്ന് ജർമൻ കത്ത് എഴുതാനുള്ള ക്ഷണം രക്ഷപ്പെടുത്തി.ബർലിൻ സർവകലാശാലയിൽ സുഹാസിനി ഇംഗ്ലീഷ് പഠിപ്പിച്ചു.
അതിസുന്ദരിയായിരുന്നു സുഹാസിനി എന്ന് അമേരിക്കൻ പത്ര പ്രവർത്തകയും ചാറ്റോയുടെ പങ്കാളിയും ആയിരുന്ന ആഗ്നസ് സ്‌മെഡ്‌ലി എഴുതിയിട്ടുണ്ട്.അവരുടെ കുടുംബത്തിൽ ഏല്ലാവർക്കും കഴിവുകൾ ഉണ്ടായിരുന്നു.നൈസാം കോളജ് പ്രിൻസിപ്പൽ ഡോ അഘോർ നാഥ് ചതോപാധ്യയുടെ ഇളയ മകൾ.വീരേന്ദ്രനാഥ്,ഹരീന്ദ്രനാഥ്,ഭൂപേന്ദ്ര നാഥ്,രാമേന്ദ്ര നാഥ് എന്നിവർ സഹോദരന്മാർ;സരോജിനി നായിഡു,മൃണാളിനി,സുനാളിനി എന്നിവർ സഹോദരിമാർ.
ബർലിനിൽ നാണുവിൻറെയും സുഹാസിനിയുടെയും അടുപ്പത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി.സുഹാസിനിയുടെ രാഷ്ട്രീയം മാറുന്നത്,നാണു കണ്ടു.ഗാന്ധിസത്തിൽ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള മാറ്റം.അവർ അന്ന് നടത്തിയിരുന്ന പരിഭാഷകൾ ആകാം കാരണം.ചാറ്റോയുടെ സ്വാധീനം വേറെ.അതിന് മുൻപ് ആ സഹോദരനെ സുഹാസിനി കണ്ടിരുന്നേയില്ല.അവർ ജനിക്കുമ്പോൾ,ചാറ്റോ ഇന്ത്യ വിട്ടിരുന്നു.
സുന്ദരി മാത്രമല്ല,നല്ല ഗായികയും നർത്തകിയും ആയിരുന്നെന്ന് ആഗ്നസ് എഴുതുന്നു.ആദ്യമായി സഹോദരനും സഹോദരിയും കണ്ടപ്പോൾ ഒന്നും മിണ്ടിയില്ല.സുഹാസിനി വിറയ്ക്കുന്നത് ആഗ്നസ് കണ്ടു.വീരൻറെ മുഖം കനത്തിരുന്നു.കാൽനൂറ്റാണ്ട് കഴിഞ്ഞാണ് സ്വന്തം കുടുംബത്തിൽ നിന്നൊരാളെ കാണുന്നത്.സുഹാസിനിയുടെ മുഖം അച്ഛൻറെയും രാജ്യത്തിൻറെയും ദുരന്തം മനസ്സിൽ കൊണ്ടു വന്നിരിക്കാം.വീരൻറെ സ്വാധീനത്തിൽ നിന്നാണ് സുഹാസിനി കമ്മ്യൂണിസ്റ്റ് ആയതെന്നും പിൽക്കാലത്ത് ഇന്ത്യയിൽ പോയി ഗായികയായി ജീവിച്ചെന്നും ഒരുപാട് കാലം കഴിഞ്ഞ് രാജ്യവുമായി ഇഴുകിക്കഴിഞ്ഞാണ് സുഹാസിനി ബ്രാഹ്മണ പ്രൗഢി ഉപേക്ഷിച്ചതെന്നും ആഗ്നസ് എഴുതുന്നു.ഓക്സ്ഫോഡിൽ നിന്നാണ്,ചാറ്റോയെ ആദ്യം കാണാൻ സുഹാസിനി ചെന്നത്.ബ്രിട്ടനെതിരെ പ്രവർത്തിച്ചു എന്ന സംശയത്താൽ അച്ഛനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.അദ്ദേഹത്തെ കൊൽക്കത്തയിൽ വീട്ടുതടങ്കലിലാക്കി.അങ്ങനെ അദ്ദേഹം മരിച്ചു.
സുഹാസിനി ബർലിനിൽ നിന്ന് സോവിയറ്റ് യൂണിയനിൽ ഏഷ്യൻ വിദ്യാർത്ഥികൾക്കുള്ള ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ പോയി.ചാറ്റോ പറഞ്ഞ് റോയ് ഇതിന് ഇടപെട്ടിരുന്നു.കുറച്ചു കാലം ബർലിനിൽ തിരിച്ചെത്തി ഇന്ത്യയ്ക്ക് മടങ്ങി അവർ 1929 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു;ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിത.ബി ടി രണദിവെയുടെ തീവ്രവാദ ഗ്രൂപ്പിലായിരുന്നു,അവർ.ചൈനയിൽ മാവോ സ്വീകരിച്ച ആദ്യ ഇന്ത്യക്കാരൻ/ഇന്ത്യക്കാരി.അന്ന് മാവോ വിപ്ലവ നേതാവ് മാത്രമായിരുന്നു.
ബർലിൻ വിട്ട ശേഷം സുഹാസിനിയെ ഒരിക്കൽ കുറച്ചു നേരം മാത്രം 1950 ൽ നമ്പ്യാർ പ്രേഗിൽ കണ്ടു.ചുമരിൽ ചൈനീസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.എന്തു കൊണ്ടാണ് ഇന്ത്യൻ നേതാക്കൾ ഇല്ലാത്തത് എന്ന് നമ്പ്യാർ ചോദിച്ചപ്പോൾ,സുഹാസിനി പറഞ്ഞു:"നിങ്ങൾ ഇപ്പോഴും ബൂർഷ്വയാണ്"
അത്,നമ്പ്യാർക്ക് മുഖത്തേറ്റ അടിയായിരുന്നു.

അവർ തമ്മിൽ പിരിയേണ്ടി വന്നത്,സുഹാസിനിയെ സോവിയറ്റ് യൂണിയൻ ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാൻ അയച്ചത് കൊണ്ടല്ല.നമ്പ്യാർ വേറൊരു സ്ത്രീയുമായി ബർലിനിൽ ജീവിക്കാൻ തുടങ്ങിയത് കൊണ്ടായിരുന്നു.സുഹാസിനി സുന്ദരിയായിരുന്നു എന്ന് കണ്ടവർ പറയുന്നുവെങ്കിലും,അക്കാലത്തെ ഒരു ചിത്രവും ലഭ്യമല്ല.ചാര കേന്ദ്രങ്ങൾ അവരെ നിരീക്ഷിച്ചിരുന്നു എന്ന് രേഖകളിൽ നിന്നറിയാം.1938 ൽ നമ്പ്യാർ നിരീക്ഷണത്തിൽ നിന്ന് ഒഴിവായിട്ടും 1951 വരെ സുഹാസിനി നിരീക്ഷണത്തിൽ തുടർന്നു എന്ന് A Life in Shadow എന്ന മനോഹരമായ പുസ്തകത്തിൽ വാപ്പാല ബാലചന്ദ്രൻ എഴുതുന്നു;പുസ്തകം നമ്പ്യാരെപ്പറ്റിയാണ്.Red Star Over China  എഴുതിയ അമേരിക്കൻ പത്രപ്രവർത്തകൻ എഡ്‌ഗാർ സ്നോ മുംബൈയിൽ 1931 ൽ  എത്തിയപ്പോൾ,ആതിഥ്യം വഹിച്ചത് സുഹാസിനി ആയിരുന്നു.സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ നേതാക്കൾ നടത്തിയ സമരം പഠിക്കാൻ സ്നോ എത്തിയത്,ആഗ്നസ് സ്‌മെഡ്‌ലി, നെഹ്‌റുവിന് സ്‌നോയെ പരിചയപ്പെടുത്തുന്ന കത്തുമായാണ്.ആഗ്നസ് അന്ന് ഹോംഗ് കോംഗ് -ൽ ആയിരുന്നു.സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തിയത്.താൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് സ്നോ ഓർമിച്ചു.തുണിമില്ലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടുത്ത് അവർ സ്‌നോയെ കൊണ്ടു പോയി.സുഹാസിനിയും അവരുടെ മൂന്ന് സഹോദരിമാരെയും പറ്റി സ്നോ ലേഖനം എഴുതി.അതിൽ ഹിന്ദുമതത്തിന് എതിരെ ഒരു ഖണ്ഡികയുണ്ട്:

Victimised by their religion and archaic social structure , a system of government which has kept them in dark ignorance and illiteracy and a philosophy based on one of the most fundamentally corrupting of all superstitions -that the suffering one endures in this life is the result of sin in a previous existence -the millions of Hindu women in semi slavery need to be awakened to the needless futility of their lives and to be shown how release is possible.( The Revolt of India's Women, Newyork Herald Tribune Magazine,October 25,1931).

ബർലിനിൽ നിന്ന് സുഹാസിനി മുംബൈയിൽ എത്തിയത്,ലെസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷ് തീവ്ര വാദിക്കൊപ്പമായിരുന്നു.1928 സെപ്റ്റംബർ 17 ന് എത്തിയ എസ് എസ് ക്രാക്കോവിയ എന്ന കപ്പലിൽ,ഹച്ചിൻസൺ,ഒരു പത്ര പ്രവർത്തകനായാണ്,വേഷം കെട്ടിയിരുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുകയായിരുന്നു,ഉന്നം.ഹച്ചിൻസൺ സുഹാസിനിയുടെ ഖാറിലെ വീട്ടിൽ താമസിച്ചു .സുഹാസിനിയുടെ സഹോദരി മൃണാളിനി പറഞ്ഞിട്ട് ടഗോറിൻ്റെ ഒരു നാടകത്തിൻറെ ഇംഗ്ലീഷ് പതിപ്പിൽ അഭിനയിക്കുകയും ചെയ്തു -Red Oleanders .ഗിർണി കംഗാർ യൂണിയൻ വൈസ് പ്രസിഡൻറായി അയാൾ .1929 മാർച്ച് 15 ന് മീററ്റ് ഗൂഢാലോചന കേസിൽ 31 പ്രതികൾക്കെതിരെ അറസ്റ്റ് വാറൻറ് ഇറങ്ങി.എസ് എ ഡാങ്കെ,മുസഫർ അഹമ്മദ്,എസ് വി ഘാട്ടെ,എസ് എസ് മിറാജ്‌കർ,ഷൗക്കത് ഉസ്‌മാനി തുടങ്ങിയവർ അതിലുണ്ടായിരുന്നു.ജൂണിൽ മുപ്പത്തി രണ്ടാമനെ നാഗ് പൂരിൽ പിടിച്ചു -ഹച്ചിൻസൺ.ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആയ അയാൾ,ഫിലിപ് സ്പ്രാറ്റ്,ബെൻ ബ്രാഡ്‌ലി എന്നിവർക്കൊപ്പമാണ് അറസ്റ്റിലായത്.ഇവർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിപ്ലവാവേശം കുത്തിവയ്ക്കാൻ കോമിന്റേൺ നിർദേശമുണ്ടായിരുന്നു.വർഷങ്ങൾക്കു ശേഷം ഹച്ചിൻസൺ ലേബർ പാർട്ടി എം പി ആയി.(എഡ്‌ഗാർ സ്നോ അന്ന് മീററ്റ് കേസും എഴുതി -The Trial of Britsh Communists at Meerut in India,China Weekly Review,September 19,1931 ).
ഹച്ചിൻസൺ,സുഹാസിനി,മൃണാളിനി,മിസിസ് രാജം 
സുഹാസിനിയെ അറസ്റ്റ് ചെയ്തില്ല.1928 -30 ൽ സുഹാസിനിയും നമ്പ്യാരും തമ്മിൽ കത്തിടപാടുകൾ നടന്നു.പൊലീസ് കത്തുകൾ എല്ലാം വായിച്ചിരുന്നു.മുംബൈയിൽ എത്തി താമസിയാതെ ഒക്ടോബർ 26 ന് സുഹാസിനി എഴുതിയ കത്തിൽ ഹച്ചിൻസൺ താമസിക്കുന്ന കാര്യം പറയുന്നുണ്ട്.നാടകത്തിൻറെ കാര്യവുമുണ്ട്.നമ്പ്യാരോട് ഇന്ത്യയ്ക്ക് മടങ്ങാൻ അവർ അപേക്ഷിക്കുന്നു.ആ ഉപാധിയിലാണ് അവർ മടങ്ങിയതെന്നും കത്തിൽ പറയുന്നു.നമ്പ്യാർ ബേബി എന്ന് വിളിച്ചിരുന്നതിനാൽ,ബി എന്നാണ് ഒപ്പ്.ഇതേ തീയതിയിൽ ഹച്ചിൻസണും നമ്പ്യാർക്ക് എഴുതി.അവർ പരസ്‌പരം അറിഞ്ഞിരുന്നു.നവംബറിലെ കത്തിൽ,ഇന്ത്യയ്ക്ക് മടങ്ങുമെന്ന വാഗ്‌ദാനം നമ്പ്യാർ പാലിക്കാത്തത് എന്തു കൊണ്ടെന്ന് സുഹാസിനി ചോദിച്ചു.നമ്പ്യാരുടെ കത്തുകൾ ലഘുവായതിൽ സങ്കടവും അവർക്കുണ്ട്.നവംബറിലെ രണ്ടു കത്തുകളിൽ നമ്പ്യാർ ഒരു തീരുമാനവും പറയുന്നില്ല.
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 1928 ൽ പുറത്താക്കിയ എം എൻ റോയ് അന്ന് മുംബൈയിലുണ്ട്.സ്പാർക് എന്ന മാസികയ്ക്ക് സുഹാസിനി റോയിയോട് ലേഖനം ചോദിക്കുകയുണ്ടായി.ഈ രേഖകളൊക്കെ മീററ്റ് ഗൂഢാലോചന കേസിൽ വന്നു.സുഹാസിനിയുടെ കത്തിൽ നിന്നാണ് റോയിയെ പൊലീസ് കണ്ടെത്തിയത്.1929 ഫെബ്രുവരിയിൽ മാന്യമായ കത്ത് പ്രതീക്ഷിക്കുന്നതായി അവർ നമ്പ്യാർക്ക് എഴുതി.ഒരു ജോലിക്കായി സുഹാസിനി പത്ര പരസ്യം കൊടുത്തു.നമ്പ്യാരിൽ നിന്ന് കിട്ടുന്ന രണ്ടു വരി മറുപടി കണ്ട് ഉറക്കം നഷ്ടപ്പെട്ടെന്ന് അവർ വീണ്ടും എഴുതി.പുതിയൊരു സംഭവ വികാസം ഉണ്ടായെന്ന് മറുപടിയിൽ നമ്പ്യാർ പറഞ്ഞു.അതോടെ അയാൾ വരില്ലെന്ന് ഉറപ്പായി.താൻ യൂറോപ്പിലേക്ക് വരാമെന്ന് പറയുന്ന ദീനരോദനം സുഹാസിനിയിൽ നിന്നുണ്ടായി.ഫെബ്രുവരി എട്ടിന് നമ്പ്യാർ എഴുതിയ കത്തിൽ സുഹാസിനി കേട്ട കാര്യം സ്ഥിരീകരിച്ചു:സുഹാസിനിയുടെ പ്രായമുള്ള ബവേറിയക്കാരിയുമായി താൻ ജീവിക്കുന്നു.ഇതാണ് പുതിയ സംഭവ വികാസം.ഇനി ഇന്ത്യയിൽ വരില്ല.പരസ്‌പരം പിരിയുകയാണ്.
മുത്തലാക്കിനെക്കാൾ നാറിയ നീക്കമാണ് സംബന്ധ സംസ്‌കാരമുള്ള നമ്പ്യാരിൽ നിന്നുണ്ടായത് .അയാളിൽ ഒരു കാലത്തും വിപ്ലവം ഉണ്ടായിരുന്നില്ല.പ്രവാസി വിപ്ലവകാരികളിൽ സ്വാതന്ത്ര്യ വാഞ്ഛ ചാറ്റോയിലും ചെമ്പക രാമൻ പിള്ളയിലുമേ ഉണ്ടായിരുന്നുള്ളു.
ഈ കത്തിന് മറുപടി എഴുതിയത്,സുഹാസിനിക്കൊപ്പം താമസിച്ചിരുന്ന സഹോദരി മൃണാളിനിയാണ്.രോഗിണിയായ സുഹാസിനിക്ക് വധ ശിക്ഷയാണ് നമ്പ്യാർ നൽകിയത്;അവൾ കരഞ്ഞു കൊണ്ടേയിരിക്കുന്നു.
നമ്പ്യാരുടെ പിന്നീടുള്ള കത്തുകളിൽ ഒരു പശ്ചാത്താപവും കണ്ടില്ല.1929 മെയിൽ എത്ര കത്തെഴുതിയാലും താൻ മാറില്ലെന്ന് പറഞ്ഞ് അയാൾ അവസാനിപ്പിച്ചു.ബവേറിയൻ യുവതി സജീവ അംഗമാണെന്നും അവരുടെ ഭർത്താവ് ജയിലിൽ ആണെന്നും താൻ അവരെ വിവാഹം ചെയ്യുന്നത് ആലോചിക്കുന്നില്ലെന്നും കൂടി നമ്പ്യാർ എഴുതി -ഭർതൃമതിയായ സ്ത്രീയുടെ കൂടെയാണ് ജീവിക്കുന്നത് !
ഒരുകാരണവശാലും ബർലിനിലേക്ക് വന്നു പോകരുതെന്ന് ജൂലൈയിൽ അയാൾ സുഹാസിനിയെ ശാസിച്ചു.അവർ ഇന്ത്യയിൽ തന്നെ കഴിയുന്നതാണ് ഇരുവർക്കും നല്ലത്.
എ സി എൻ നമ്പ്യാർ 
സുഹാസിനി മീററ്റ് കേസിൽ മുഴുകി;അവിടെ പോയി.1930 മാർച്ച് അഞ്ചിന് സുഹാസിനിയുടെ സഹായം ചോദിച്ച്,നാണമില്ലാത്ത നമ്പ്യാർ എഴുതി.എം എൻ റോയിക്ക് ഒപ്പമുണ്ടായിരുന്ന തയ്യബ് ഷേഖ് തനിക്കെതിരെ ബർലിനിൽ നടത്തുന്ന നീക്കം തടയാൻ സുഹാസിനി പാർട്ടിയിലെ സ്വാധീനം ഉപയോഗിക്കണം എന്നാവശ്യപ്പെടുന്നതാണ്.,കത്ത്.സുഹാസിനി ഇടപെട്ടതിന് തെളിവില്ല.1930 സെപ്റ്റംബറിൽ അവസാനമായി,യൂറോപ്പിൽ ചെല്ലാനുള്ള സഹായം ചോദിച്ച് സുഹാസിനി നമ്പ്യാർക്ക് എഴുതി.1931 ൽ ബർലിനിൽ പോകാൻ പാസ്പോർട്ട് നിഷേധിച്ചില്ലായിരുന്നെങ്കിൽ,അവർ നമ്പ്യാരെ നേരിട്ട് കണ്ടേനെ .ഭീകരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ്,നമ്പ്യാർ വേറൊരു സ്ത്രീയെ കൂടെ പൊറുപ്പിക്കാൻ തീരുമാനിച്ചത് എന്ന് കൂടിയോർക്കണം.1940 ജൂണിൽ, സുഹാസിനി തൊഴിലാളി നേതാവ് രാമകൃഷ്ണ മഹാദേവ് ജാമ്പേക്കറെ വിവാഹം ചെയ്തു.ആറു കൊല്ലം അവർ നമ്പ്യാരുടെ തിരിച്ചു വരവിന് കാത്തു.ഇസ്‌കസ് സ്ഥാപകനായിരുന്നു,അദ്ദേഹം.സദാ പുക വലിച്ചിരുന്ന സുഹാസിനി,ഇപ്റ്റയുമായി ബന്ധപ്പെട്ടിരുന്നു-പാർട്ടിയുടെ നാടക സംഘം.കാൽമുട്ടിന് അസുഖമായതിനാൽ അവസാന കാലം വീൽ ചെയറിൽ ആയിരുന്നു-ഒരുപാട് പുക വലിച്ചിരുന്ന തോപ്പിൽ ഭാസിയെപ്പോലെ.
സുഹാസിനി, ജാമ്പേക്കറെ ആദ്യം കണ്ടത് മോസ്‌കോയിൽ പഠിക്കുമ്പോഴാണ്.ഇസ്‌കസ് നടത്തിയ കലാപ്രദര്ശനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.അദ്ദേഹം നല്ല ഗായകനായിരുന്നു.എഴുത്തുകാരനും പ്രഭാഷകനും.വ്യവസായ കുടുംബമായിരുന്നു.1973 ൽ സുഹാസിനി മരിച്ചപ്പോൾ,അവരെ ഓർത്ത് ജാമ്പേക്കർ മറാത്തിയിൽ കവിത എഴുതി.1999 ൽ ഇറങ്ങിയ അദ്ദേഹത്തിൻറെ സമാഹാരത്തിൽ,എനിക്കൊരു പങ്കാളിയെ നഷ്ടപ്പെട്ടു എന്ന ഈ കവിതയുണ്ട്.അദ്ദേഹം എഴുതി:

ഇനി ഒന്നിലും സംഗീതമില്ല
കേൾക്കുന്നത് അപസ്വരം മാത്രം


നമ്പ്യാരുടെ രണ്ടാം കാമുകി,ബർലിനിലെ ഇന്ത്യ ഇൻഫർമേഷൻ ബ്യുറോയിൽ  സെക്രട്ടറിയായി വന്ന ഈവ ഗെയ്സ്ലർ ആയിരുന്നു,എം എൻ റോയിയുടെ കാമുകി ലൂയിസിൻറെ സഹോദരി . നെഹ്രുവിന്റെ സുഹൃത്ത് ആയതിനാൽ,1953 ൽ സ്വീഡനിലും  1955 ൽ ജർമനിയിലും  സ്ഥാനപതി ആയ നമ്പ്യാർക്ക് 1958 ൽ പത്മ ഭൂഷൺ കിട്ടിയിരുന്നു .മുംബൈയിൽ 1964 ൽ എത്തിയ നമ്പ്യാർ സുഹാസിനിയെ കാണാൻ ശ്രമം നടത്തി.ഫോൺ ചെയ്ത നമ്പ്യാരോട് സുഖമില്ലാത്തതിനാൽ കാണാൻ ആവില്ലെന്ന് അപ്പുറത്തെ ശബ്ദം പറഞ്ഞു;സുഹാസിനി ആരോഗ്യവതിയാണെന്ന് അതിനു മുൻപ് മൃണാളിനി പറഞ്ഞിരുന്നു.




See https://hamletram.blogspot.com/2019/07/blog-post_85.html

https://hamletram.blogspot.com/2019/07/blog-post_10.html






Friday 12 July 2019

ആഗ്നസ്,ചാറ്റോയുടെ അടിമ

പ്രവാസി വിപ്ലവകാരികളിൽ പലരും തങ്ങളുടെ പങ്കാളികളോട് മോശമായാണ് പെരുമാറിയിട്ടുള്ളത്;ഏറ്റവും നല്ല ഉദാഹരണമാണ്,മലയാളി എ സി എൻ നമ്പ്യാർ.മറ്റൊരാളാണ്,ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ.പുരുഷ മേധാവിത്തം  കാട്ടിയിരുന്നയാൾ എന്നാണ്,ചാറ്റോയെപ്പറ്റി,എട്ടു കൊല്ലം കൂടെ ജീവിച്ച ആഗ്നസ് സ്മെഡ്‌ലി രേഖപ്പെടുത്തിയിട്ടുള്ളത്.അമേരിക്കൻ പത്രപ്രവർത്തകയായ അവർ ഇന്ത്യയ്ക്ക് വേണ്ടി വിപ്ലവ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു;ആഗോള കമ്മ്യുണിസ്റ്റ് ചാര വനിതയുടെ മുഖവും അവർക്കുണ്ട്.

അമേരിക്കയിൽ മിസ്സൂറി ഓസ് ഗുഡിലെ കുടിലിലാണ് അവർ ജനിച്ചത്.കന്നുകാലി ബ്രോക്കറായും നാടോടി മരുന്ന് വില്പനക്കാരനായും ഖനി തൊഴിലാളിയായും ജോലി ചെയ്ത ചാൾസിൻറെ  അഞ്ചു മക്കളിൽ രണ്ടാമത്തെ ആൾ.വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല.'അമ്മ അവരുടെ 38 വയസ്സിൽ മരിച്ചു.ദാരിദ്ര്യം ആഗ്നസിൻറെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കി.പ്രൈമറി സ്‌കൂളുകളിൽ ധനിക കുട്ടികൾ അവളെ കളിയാക്കി .അരിസോണയിലെ ടെമ്പെ നോർമൽ സ്‌കൂളിൽ സവിശേഷ പരിഗണനയിൽ 19 വയസിൽ ചേർന്ന ആഗ്നസ്,അതിൻറെ ആഴ്ചപ്പതിപ്പിൽ ജോലിയും ചെയ്തു.പ്രസംഗ മത്സരം വിലയിരുത്താൻ ന്യൂയോർക്കിൽ നിന്ന് വന്ന ഹൈസ്‌കൂൾ അദ്ധ്യാപിക തോർബർഗ് ബ്രണ്ടിനെ പരിചയപ്പെട്ടു.അവർ വഴി സഹോദരൻ ഏണസ്റ്റിനെയും -ഇരുവരും സോഷ്യലിസ്റ്റുകൾ ആയിരുന്നു.ഏണസ്റ്റിനെ വിവാഹം ചെയ്ത ആഗ്നസ് 1913 ൽ സാൻഫ്രാൻസിസ്കോ നോർമൽ സ്‌കൂളിൽ ചേർന്ന്,സ്‌കൂളിന് ഒരു പത്രമുണ്ടാക്കി-നോർമൽ ന്യൂസ്.എമ്മ ഗോൾഡ് മാൻ,അപ്റ്റൻ സിൻക്ലെയർ,യൂജിൻ ഡബ്‌സ്‌ തുടങ്ങി പല സോഷ്യലിസ്റ്റ് നേതാക്കളെയും അവിടെ പ്രസംഗിക്കാൻ വിളിച്ചു.1916 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അവർ സ്‌കൂൾ ജീവനക്കാരി ആയിരുന്നു.അവരെ സ്‌കൂൾ പിരിച്ചു വിട്ടു.
ആഗ്നസ് അവസാന കാലം 
ഇന്ത്യൻ വിപ്ലവകാരി കേശവ് ഡി ശാസ്ത്രിയുടെ പ്രസംഗം ആഗ്നസിന് ഇഷ്ടപ്പെട്ടു.സ്‌കൂളിൽ ക്ഷണിച്ചപ്പോൾ,അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിൽ നിന്നും ലാലാ ഹർദയാലിൽ നിന്നും,നാടുകടത്തപ്പെട്ട് ന്യൂയോർക്കിലുള്ള ലാലാ ലജ്‌പത്‌ റായിയെപ്പറ്റി കേട്ടു.സ്‌കൂളിൽ നിന്ന് പുറത്തായ ആഗ്നസ് സാൻ ഡീഗോ വിട്ട് ന്യൂയോർക്കിൽ എത്തി.വിവാഹം തകർന്നിരുന്നു.ന്യൂയോർക്കിൽ ലാലാ ലജ്‌പത്‌ റായിയെ കണ്ടു.ന്യൂയോർക് സർവകലാശാല പ്രൊഫസറായിരുന്നു ,അദ്ദേഹം .അത് വലിയ സ്വാധീനമായി.ഇന്ത്യയിലേക്ക് ആഗ്നസിനെ അധ്യാപികയായി അയയ്ക്കാൻ ആഗ്രഹിച്ച റായി,അവർക്ക് ചരിത്ര ക്‌ളാസുകൾ എടുത്തു.അമേരിക്ക വിപ്ലവം വഴി സ്വതന്ത്രമായ പോലെ,ഇന്ത്യ സ്വാതന്ത്രമാകണമെന്ന് റായിയെ കാണാൻ വരുന്ന വിപ്ലവകാരികളിൽ നിന്ന് ആഗ്നസ് പഠിച്ചു.ആഗ്നസ് വിപ്ലവകാരികളുടെ വാർത്താവിനിമയ കേന്ദ്രമായി .അവർ വിലാസങ്ങൾ സൂക്ഷിച്ചു .അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.

ആഗ്നസ് ചൈനയിൽ 
ആഗ്നസിന് വരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ കത്തുകൾ അമേരിക്കൻ ഭരണ കൂടം നിരീക്ഷിച്ചിരുന്നത്,ആഗ്നസിന് അറിയില്ലായിരുന്നു.1918 മാർച്ച് 15 ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ശൈലേന്ദ്ര ഘോഷ്  വരുന്നത് കാത്തിരുന്ന ആഗ്നസിൻറെ ഫ്ലാറ്റിൽ പൊലീസ് എത്തി.ഘോഷ് എത്തിയപ്പോൾ അയാളെയും അറസ്റ്റ് ചെയ്തു.വിപ്ലവകാരികളുടെ വിലാസങ്ങൾ കുറിച്ചിരുന്ന കറുത്ത നോട്ട് ബുക്ക് പിടിച്ചെടുത്തു.ഘോഷും ആഗ്നസും ബ്രിട്ടനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുദ്ധം കഴിഞ്ഞ് 1919 ൽ മോചിതയായി.ഇത് കഴിഞ്ഞ് നാട് കടത്തൽ ഭീഷണി നേരിടുന്ന വിപ്ലവകാരികളെ സഹായിക്കാൻ ആഗ്നസും സുഹൃത്തുക്കളും ഫ്രണ്ട്‌സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യ സംഘടനയുണ്ടാക്കി.റോബർട്ട് ലോവെറ്റ് എഡിറ്ററായ ഡയൽ അതിൻറെ താളുകൾ ഇതിനായി തുറന്നിട്ടു.ബ്രിട്ടൻ അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും ഗൂഢാലോചനക്കേസിന് 25 ലക്ഷം പൗണ്ട് മുടക്കിയെന്നും പുറത്തു വന്നു.ജാലിയൻ വാലാബാഗ് കൂട്ടക്കൊല അമേരിക്കയിൽ പ്രചരിപ്പിച്ചു.ആഗ്നസ് ആയിരക്കണക്കിന് കത്തുകൾ പലയിടത്തേക്കും അയച്ചു.തൊഴിലാളി റാലികൾ സംഘടിപ്പിച്ചു.ഇത് നടക്കുമ്പോൾ ഗദർ പാർട്ടി അംഗങ്ങൾ അതിലെ പദവികൾക്കായി പരസ്പരം മല്ലടിച്ചു കൊണ്ടിരുന്നു.

ചാറ്റോ 
1920 ഡിസംബറിൽ ആഗ്നസ്,യൂറോപ്പിലേക്ക് പോകുന്ന ഒരു പോളിഷ് ചരക്കു കപ്പലിൽ തൊഴിലാളിയായി കയറിക്കൂടി ഡാൻസിഗിൽ രക്ഷപ്പെട്ടു.1920 -39 ൽ അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു,ജര്മനിക്കും പോളണ്ടിനും ഇടയിലെ ഈ തുറമുഖം.ചാറ്റോയെ തിരക്കി ബർലിനിൽ എത്തി .ബർലിൻ ഇന്ത്യ ഇൻഡിപെൻഡൻസ് കമ്മിറ്റി വഴി ബർലിനിൽ കഴിയാൻ അനുമതി കിട്ടി.അസാമാന്യ സംഘാടകയായി അറിയപ്പെട്ടിരുന്നതിനാൽ,അവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.ഏകാകിനിയായ അവരുടെ ജീവിതത്തിൽ,കമ്മിറ്റിയുടെ സംഘാടകനായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ എത്തി.ബംഗാളിലെ കുലീന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചാറ്റോ,സരോജിനി നായിഡുവിൻറെ സഹോദരനായിരുന്നു.ചാറ്റോയുടെ അനുജനായിരുന്നു,ഇടതു ബുദ്ധിജീവി,ഹരീന്ദ്ര നാഥ് -കേരളത്തിലെ പുരോഗമന സാഹിത്യ സംഘടനയെ എം പി പോൾ നയിച്ച കാലത്ത്,ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്തത്,ഹരീന്ദ്ര നാഥ് ചതോപാധ്യായ ആയിരുന്നു.ചാറ്റോയുടെ സഹോദരി സുഹാസിനി ഇന്ത്യൻ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു.ആദ്യ മലയാള കഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനാണ്,നമ്പ്യാർ.ഹൈദരാബാദിൽ നൈസാം കോളജ് പ്രിൻസിപ്പൽ ഡോ .അഘോർ നാഥ് ചതോപാധ്യയുടെ മകനായി  ജനിച്ച ചാറ്റോ 1902 ൽ 22 വയസിൽ ഐ സി എസ് പരീക്ഷ എഴുതാനാണ്,ലണ്ടനിൽ പോയത്.ഓക്സ്ഫോഡിൽ ചേർന്ന അദ്ദേഹം അവിടെ പ്രവാസി ഇന്ത്യൻ വിപ്ലവകാരികളുടെ സംഘത്തിൽ പെടുകയായിരുന്നു.ചാറ്റോ .1907 ൽ ലെനിൻ പങ്കെടുത്ത രണ്ടാം കോമിന്റേണിന്റെ സ്റ്റുട്ട് ഗാർട്ട് സമ്മേളനത്തിൽ,മാഡം കാമയ്ക്കും എസ്‌ ആർ റാണയ്ക്കുമൊപ്പം പങ്കെടുത്തു.ലെനിനെ കണ്ടതായി അറിവില്ല.കാൾ ലീബക് നെറ്റ്,റോസാ ലക്‌സംബർഗ് എന്നിവരെ കണ്ടിരുന്നു .1909 ജൂണിലെ ഇന്ത്യ ഹൗസ് യോഗത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള പദ്ധതി സവർക്കർ അവതരിപ്പിച്ചു .ജൂലൈ ഒന്നിന് ഇന്ത്യ ഓഫിസിലെ പട്ടാള ഓഫിസർ സർ വില്യം കഴ്സൺ വൈലിയെ മദൻലാൽ ദിൻഗ്ര ലണ്ടൻ ഇ൦പീരിയൽ ഇൻസ്റ്റിട്യൂട്ടിൽ  കൊന്നു.സവർക്കറെ തുണച്ച് ജൂലൈ ആറിന് ചാറ്റോ ടൈംസിൽ കത്തെഴുതിയതോടെ,മിഡിൽ ടെംപിളിൽ നിന്ന് പുറത്താക്കി . ലണ്ടനിൽ നിൽക്കാൻ വയ്യാതെ ബർലിനിൽ എത്തിയതാണ്.
ചൈന ഇറക്കിയ സ്റ്റാമ്പ് 
ചാറ്റോയുമായുള്ള എട്ടു കൊല്ലത്തെ ജീവിതം ദുരിതമയമായിരുന്നു.വീട് പുലർത്താൻ ആഗ്നസ് ജർമൻകാരെ ഇംഗ്ലീഷ് പഠിപ്പിച്ച് വരുമാനമുണ്ടാക്കി. എം എൻ റോയ്,ഹേരംബ ലാൽ  ഗുപ്ത എന്നിവർ ആഗ്നസും ചാറ്റോയും തമ്മിലുള്ള ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.റോയിക്ക് അവരിൽ കണ്ണുണ്ടായിരുന്നു;ഗുപ്ത അവരെ ന്യൂയോർക്കിൽ ബലാത്സംഗം ചെയ്‌തെന്നും ആഗ്നസ് ആത്മഹത്യാ ശ്രമം നടത്തിയെന്നും സ്റ്റീഫൻ മക് കിന്നനും ഭാര്യ ജാനിസും എഴുതിയ Agnes Smedley:The Life and Times of an American Radical എന്ന പുസ്തകത്തിൽ പറയുന്നു ഈ സംഭവം ആഗ്നസ് എഴുതിയ Daughter of Earth എന്ന നോവലിൽ ഞെട്ടിപ്പിക്കും വിധം വിവരിച്ചിട്ടുണ്ട് ജുവാൻ ഡാനിസ് എന്നാണ് അതിൽ ഗുപ്തയുടെ പേര് . ഗുപ്ത ബ്രിട്ടീഷ് ചാരനായി മഹേന്ദ്ര പ്രതാപിൻറെ കാബൂൾ സർക്കാരിനെപ്പറ്റി വിവരം ചോർത്തി.കമ്മിറ്റിയിൽ വിദേശി അംഗമാകരുതെന്ന് ഗുപ്ത പറഞ്ഞു.ആഗ്നസിനെ ബ്രിട്ടീഷ് ചാര പ്രവർത്തകയായി റോയ് മുദ്ര കുത്തി.റോയ് ആണ് ആഗ്നസിനെ ബലാത്സംഗം ചെയ്തത്,ഗുപ്തയല്ല എന്ന് റൂത് പ്രൈസ് എഴുതിയ ആഗ്നസിൻറെ ജീവചരിത്രത്തിൽ പാഠഭേദമുണ്ട്.
ചാറ്റോയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ കുമിഞ്ഞു കൂടി.വിപ്ലവകാരിയുടെ ഉള്ളിലെ ബ്രാഹ്മണൻ പോയിരുന്നില്ല.ആഗ്നസ് തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവളാണെന്ന് അയാൾ ഓർമിച്ചു കൊണ്ടിരുന്നു.തൻറെ മുൻ‌കൂർ അനുവാദമില്ലാതെ ആഗ്നസ് ഒന്നും എഴുതരുതെന്ന് അയാൾ പറഞ്ഞു.സർവകലാശാല ഗാന്ധിയെപ്പറ്റി സംസാരിക്കാൻ ആഗ്നസിനെ വിളിച്ചാൽ അയാൾ എതിർത്തു.കുലീനയായ സഹോദര ഭാര്യ കമലാദേവി ചതോപാധ്യായ്ക്ക് അയാൾ ആഗ്നസിനെ പരിചയപ്പെടുത്തിയില്ല.ആ ജീവിതം പീഡനമായിരുന്നു.1923 ജൂൺ നാലിന് ഫ്ലോറെൻസ് ബെക്കർ ലെന്നൻ എന്ന കവയിത്രി സുഹൃത്തിന് ആഗ്നസ് എഴുതി:

Like a storm, he existed according to his nature, absorbing, influencing everything he touched. Our way of life was his choosing, not mine, our home a small edition of that great joint Indian family.. we were desperately poor, and because Viren had no possessions, I sold everything I owned in order to get money.

ഒരു കൊടുങ്കാറ്റ് പോലെ,തൊടുന്നതിനെയെല്ലാം സ്വാധീനിച്ച് അയാൾ നിന്നു.ഞങ്ങളുടെ ജീവിതം അയാളാണ്,ഞാനല്ല നിർണയിച്ചത്.ഇന്ത്യൻ കൂട്ടുകുടുംബത്തിൻറെ ചെറിയ പതിപ്പായിരുന്നു,ഞങ്ങളുടെ വീട്.ഞങ്ങൾ ദയനീയമാം വിധം ദരിദ്രരായിരുന്നു.വീരന് ഒന്നുമില്ലാതിരുന്നതിനാൽ,പണത്തിനായി ഞാൻ കൊണ്ടു വന്നതെല്ലാം,ഞാൻ വിറ്റു.

ആഗ്നസ് തുടർന്നു:
I have married an artist, revolutionary in a dozen different ways, a man of truly a  fine frenzy, a nervous as a cat, always moving, never a rest, indefatigable energy, a hundredfold more than I ever had, a thin man with much hair, a tongue like a razor and brain like hell on fire. What a couple, I am consumed into ashes. And he is always raking up the ashes and setting them on fire again. Suspicious as hell of every man near me and of all men and women from America. I feel like a person living on the brink of a volcano crater. Yet it is awful to love a person who is a torture to you and fascinating person who loves you and won't hear of anything but your loving and living right by his side through the eternity.

വലിയ ഊർജം.നാവ് വാൾത്തല.മസ്തിഷ്‌കം തീ പിടിച്ച നരകം.ഞാൻ ചാരമായി.ചാരം വീണ്ടും ചികഞ്ഞ് തീയിൽ കോരിയിടുകയാണ്,അയാൾ.പരപുരുഷനെ സംശയം.അഗ്നിപർവത മുഖത്തിരിക്കും പോലെ.

ഫ്ലോറെൻസ് ആഗ്നസിൻറെ 15 വർഷത്തെ  കാമുകിയായിരുന്നുവെന്ന് റൂത് പ്രൈസ് എഴുതിയ The Lives of Agnes Smedley എന്ന ജീവചരിത്രത്തിലുണ്ട് . വ ർഷങ്ങൾക്ക് ശേഷം, അവസാനമായി 1933 ൽ ചാറ്റോയെ കണ്ട ശേഷം അവർ എഴുതി:

To my astonishment and resentment Viren remains the center of my emotional life, and if he were in danger I suppose I would walk barefoot around the world to help him. Yet I would not live with him for a day.
ഇപ്പോഴും എൻറെ വൈകാരിക ജീവിതത്തിൻറെ കേന്ദ്രം വീരൻ തന്നെയെന്ന് വിസ്മയത്തോടെയും അവജ്ഞയോടെയും ഞാൻ അറിയുന്നു;അദ്ദേഹം അപകടത്തിലായാൽ സഹായിക്കാൻ ലോകം മുഴുവൻ നഗ്ന പാദയായി ഞാൻ അലയും.എങ്കിലും ,ഒരു നാൾ പോലും ഞാൻ ഒന്നിച്ചു കഴിയില്ല.
ഒന്നിച്ചു ജീവിച്ചതിന്റെ മാനസിക തകരാറുകൾ തീർക്കാൻ അവർ ബർലിൻ സൈക്കോ അനാലിസിസ് ഇൻസ്റ്റിട്യൂട്ടിൽ ചികിത്സ തേടി.സെക്‌സിനോടുള്ള വെറുപ്പ് അങ്ങനെയാണ് മാറിയത്.അമേരിക്കയിലായിരിക്കെ ബലാത്സംഗത്തിന് വിധേയയായ ശേഷവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ആദ്യം ഗർഭിണി ആയപ്പോൾ ബാത്ത് ടബിൽ ആത്‌മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നു.തന്നെപ്പോലെ ഒരു കുഞ്ഞ് ദാരിദ്ര്യത്തിലാകാൻ ഇഷ്ടപ്പെടാത്തതിനാൽ അവർ ഗര്ഭിണിയാകാൻ തയ്യാറല്ലായിരുന്നു.ആദ്യ ഭർത്താവിൽ നിന്നുള്ള രണ്ടാം ഗർഭവും അവർ അലസിപ്പിച്ചു.
റിച്ചാർഡ് സ്റ്റാമ്പ് 
ചാറ്റോയുമായുള്ള ബന്ധം നിലനിൽക്കെ , ആഗ്നസ് ലണ്ടനിൽ നിന്ന് ബർലിനിൽ എത്തിയ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി  ബക്കർ അലി മിർസയുമായി പ്രണയത്തിലായി.മിർസയും അനുജൻ മെഹ്ദി അലിയും ഓക്സ്ഫോഡിൽ പഠിക്കുമ്പോൾ ചാറ്റോയ്ക്കും ആഗ്നസിനുമൊപ്പം ബർലിനിൽ താമസിക്കാൻ എത്തിയതായിരുന്നു.മിർസ ലണ്ടനിലേക്ക് മടങ്ങിയപ്പോൾ ,എമ്മ ഗോൾഡ്‌മാൻ,മാർഗരറ്റ് സാംഗർ എന്നിവരെ പരിചയപ്പെടുത്തുന്ന കത്തുകൾ എഴുതി.ജർമ്മനിക്ക് ഇടക്കിടെ വന്ന മിർസയും ആഗ്നസും വളരെ അടുപ്പത്തിലായി.1926 ൽ മിർസ ഒരു ഇസ്ലാമിക വിവാഹം നിർദേശിച്ചെങ്കിലും ആഗ്നസ് നിരസിച്ചു.1927 ലെ ക്രിസ്മസ് ഒന്നിച്ചായിരുന്നു .പിന്നെ പരസ്‌പരം കണ്ടില്ല .ഇന്ത്യയ്ക്ക് ഒന്നിച്ചു പോകാനുള്ള ശ്രമം ആഗ്നസിന് വിസ കിട്ടാത്തതിനാൽ നടന്നില്ല.മുംബൈയ്ക്ക് മടങ്ങിയ മിർസ ബംഗാളി വിപ്ലവകാരി ഡോ. പ്രഭാവതി ദാസ് ഗുപ്‌തയെ വിവാഹം ചെയ്‌ത്‌ ഹൈദരാബാദിലേക്ക് മാറി.കോൺഗ്രസിൽ ചേർന്ന മിർസ 1962 -71 ൽ വാറങ്കലിൽ നിന്നും സെക്കന്ദരാബാദിൽ നിന്നും രണ്ടു തവണ ലോക് സഭയിൽ എത്തി.മിർസയുമായി ആഗ്നസിന് കത്തിടപാട് ഉണ്ടായിരുന്നു.ചൈനയ്ക്ക് പോകാൻ ആഗ്നസ് തീരുമാനിച്ചപ്പോൾ മിർസ എഴുതി:
Go Agnes,go to Canton and you be happy.You have written a few pages in my life,in gold,and they will not be forgotten.Your love has been the richest of my experience.To have known you is to learn the dignity of human race and the pathos of the life of suffering.If I was sure that my companionship will help and not hinder your life,I would have persuaded you to act otherwise.But I am too sick in mind and weak for that.Mediocrity is staring me in the face.I need all the strength in me not to fall prey to it.( A Global History of Sexual Science 1880 -1960.Ed by Veronika Fuechtner ). 
ബക്കർ അലി മിർസ 
ചാറ്റോയിൽ നിന്ന് തികച്ചും വ്യത്യസ്തനും ദുർബലനുമായ ഒരാളെയാണ് ഇവിടെ കാണുന്നത്.മിർസയുടെ അനുജൻ മെഹ്ദി 1925 നവംബറിൽ ബർലിൻ സാങ്കേതിക സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീറിംഗിന് ചേർന്നു.ജർമൻകാരിയെ വിവാഹം ചെയ്‌ത്‌ 1929 ൽ ഹൈദരാബാദിലേക്ക് മടങ്ങി.ബർലിൻ ദിനങ്ങളെപ്പറ്റി Welcome Each Rebuff എന്ന പുസ്തകം എഴുതി.
ആത്മകഥാപരമായ Daughter of Earth നോവൽ പൂർത്തിയാക്കിയ ശേഷം 1928 ലാണ് ആഗ്നസ്,ചാറ്റോയുമായി  പിരിഞ്ഞത്.Frankfurter Zeitung ലേഖികയായി ചൈനീസ് വിപ്ലവം റിപ്പോർട്ട് ചെയ്യാൻ അങ്ങോട്ട് പോയി.13 കൊല്ലം അവിടെ ജീവിച്ചു.മുപ്പതുകളിൽ ഷാങ്ഹായിൽ ജർമൻ പത്രപ്രവർത്തകനായ 
റഷ്യൻ ചാരൻ റിച്ചാർഡ് സോർജിനൊപ്പം കിടക്ക  പങ്കിട്ടു .ജപ്പാനിലെ അസാഹി ഷിംബുൺ ചൈനാ ലേഖകൻ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു.റിച്ചാർഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്നസാണ് . ടോക്യോയിൽ വലിയ ചാരനാകാൻ ആഗ്നസ് ഇങ്ങനെ അടിത്തറ പാകി .സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ പദ്ധതി ചോർത്തിയത്,റിച്ചാർഡാണ്.അയാളെ ജപ്പാനിൽ പിടിച്ച് 1944 ൽ തൂക്കിക്കൊന്നു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് ആഗ്നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാൽ ,തള്ളി. ചൈനയെപ്പറ്റി അവർ എഴുതിയ പുസ്തകങ്ങളിൽ Battle Hymns for China ( 1943 ) ഓർക്കപ്പെടുന്നു.താൻ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബർ ഏഴിന് അഹമ്മദ് നഗർ ജയിലിൽ നിന്ന്  സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി .നെഹ്‌റു ഇങ്ങനെ കുറിച്ചു :ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണം മാത്രമല്ല ,ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ് .ആഗ്നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു . അമേരിക്കൻ പത്രപ്രവർത്തകൻ എഡ്‌ഗാർ സ്നോ 1931 ൽ  ആഗ്നസ് എഴുതിയ കത്തുമായാണ് ,ഇന്ത്യയിൽ എത്തി നെഹ്‌റുവിനെ കണ്ടത് .മാവോ ഉൾപ്പെടെയുള്ള നേതാക്കൾ ആഗ്നസിൻറെ സുഹൃത്തുക്കളായി.ആഗ്നസിനെ ഇന്ത്യ ഓർക്കുന്നില്ലെങ്കിലും ചൈന സ്മരിക്കുന്നു.റിച്ചാർഡ് സോർജുമായുള്ള ബന്ധം എഫ് ബി ഐ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ആഗ്നസ് 1949 ൽ ഇംഗ്ലണ്ടിലേക്ക് കടന്നു .1950 ൽ ഓക്സ്ഫോഡിൽ  അവർ മരിച്ചു -അവരുടെ ചിതാഭസ്മം ബെയ്‌ജിങിന് പുറത്ത് വിപ്ലവകാരികളുടെ ശ്മശാനത്തിൽ അടക്കി.അവർ എ സി എൻ നമ്പ്യാരുടെയും അദ്ദേഹത്തിൻറെ ആദ്യ ഭാര്യ സുഹാസിനിയുടെയും സുഹൃത്തായിരുന്നു;അവരുടെ ജീവിത വിപര്യയങ്ങൾക്ക്  സാക്ഷിയുമായിരുന്നു.

See https://hamletram.blogspot.com/2019/07/blog-post_10.html

മനുഷ്യനിൽ നിന്ന് കുരങ്ങുണ്ടായി

നുഷ്യ തലച്ചോറിൻറെ ജീൻ ഉപയോഗിച്ച്‌ ജനിതക രൂപാന്തരം വരുത്തിയ കുരങ്ങിനെ ചൈനീസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. മനുഷ്യ ബുദ്ധിയുടെ പരിണാമം അറിയാനുള്ള പരീക്ഷണത്തിൻറെ ഭാഗമാണ്.
എം ഐ ടി ടെക്‌നോളജി റിവ്യൂ വിലാണ്, ഈ വിവരം.
റീസസ് ആൾ കുരങ്ങിനെയാണ് സൃഷ്ടിച്ചത്. ജീൻ എഡിറ്റിംഗ് ആണ്, പ്രക്രിയ.
ട്രാൻസ് ജൻഡർ എന്ന പോലെ, ഈ കുരങ്ങ് ട്രാൻസ് ജനിക് കുരങ്ങ്.
നിറങ്ങളും ചിത്രങ്ങളും വച്ചുള്ള പരീക്ഷണങ്ങളിൽ, ജനിതക മാറ്റം വന്നവ,സാധാരണ കുരങ്ങുകളെക്കാൾ ഓർമ്മ പ്രകടമാക്കി. ഇവയുടെ തലച്ചോർ വികാസം ദീർഘിച്ചതായിരുന്നു. മനുഷ്യകുഞ്ഞു ങ്ങളുടെ തലച്ചോർ വികാസം പോലെ.
മനുഷ്യ ജ്ഞാനത്തിൻറെ പൂട്ടു തുറക്കാനുള്ള താക്കോൽ ആകാം, ഇത്. എന്നാൽ ഇങ്ങനെ കുരങ്ങിൽ ജനിതക മാറ്റം വരുത്തുന്നതിന്റെ നൈതികത പാശ്ചാത്യ ശാസ്ത്രജ്ഞർ ചോദ്യം ചെയ്യുന്നു.
“ഇത് സാഹസികമായ പാതയാണ്”, കൊളറാഡോ സർവകലാശാലാ ജനിതക ശാസ്ത്രജ്ഞൻ ജയിംസ് സികേല പറഞ്ഞു.
പ്രാചീന ആൾ കുരങ്ങാണ്, പരീക്ഷണം നടന്ന റീസസ് മക്കാക്. ഏത് വാസസ്ഥലത്തും പിടിച്ചു നിൽക്കും.
2018 മാർച്ചിൽ ഈ വർഗത്തിലെ ആൾ കുരങ്ങ് ഒഡിഷയിലെ തലബസ്ഥയിൽ വീട്ടിൽ കയറി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് അപൂർവ സംഭവമായിരുന്നു. കുഞ്ഞിൻറെ ജഡം കിണറ്റിൽ നിന്ന് കിട്ടി.

ആദ്യ തന്മാത്ര കണ്ടെത്തി 

പ്രപഞ്ചത്തിൽ ആദ്യമുണ്ടായ തന്മാത്ര,ഹീലിയം ഹൈഡ്രൈഡ് അയൺ  (ion) ബഹിരാകാശത്ത് കണ്ടെത്തി. അണു (atom) വിൽ ഇലക്ട്രോണുകൾ കൂടുകയോ കുറയുകയോ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന വൈദ്യുത വാഹിയായ കണമാണ്, അയൺ.
മഹാവിസ്ഫോടനം (big bang) കഴിഞ്ഞ് ഒരു ലക്ഷം വർഷത്തിനു ശേഷം, ഊർജവാഹിയായ ഇത്തരം തന്മാത്രകൾ ഉണ്ടായി. ഒരു ഹീലിയം ആറ്റവും ഊർജവാഹിയായ ഹൈഡ്രജൻ ആറ്റവും അടങ്ങിയ തന്മാത്രയാണ്, ഇത്. അതിനു മുൻപ് പ്രപഞ്ചo മുഴുവൻ ഹൈഡ്രജനും ഹീലിയവും ആയിരുന്നു. ഇവ കൂട്ടിമുട്ടി ഹീലിയം ഹൈഡ്രൈഡ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളു.
പരീക്ഷണശാലയിൽ ഗവേഷകർ ഹീലിയം ഹൈഡ്രൈഡ് കണ്ടിട്ടുണ്ട്. എൻ ജി സി 7027 എന്ന താരാഗണത്തിൽ ഇപ്പോൾ ഇതു കാണുമ്പോൾ, അത് പുറം ലോകത്ത് ആദ്യമാണ്. പതിറ്റാണ്ടുകളായുള്ള അന്വേഷണത്തിൻറെ അന്ത്യമാണ് ഇത്. നേച്ചർ മാസികയുടെ പുതിയ ലക്കത്തിലാണ്,വിവരം.
ഈ താരാഗണം ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷങ്ങൾ അകലെ. 2016 മേയിൽ ബഹിരാകാശത്തെ Stratospheric Observatory for Infrared Astronomy യുടെ മൂന്ന് പറക്കലുകളിലാണ് ഈ താരാഗണം നിരീക്ഷിച്ചത്. സൂര്യനെപ്പോലെ ഒരു നക്ഷത്രം 600 വർഷം മുൻപ് തകർന്നുണ്ടായതാണ്, ഇത്. ഇതിലെ പ്രകാശവർഷത്തിലാണ്, ഹീലിയം ഹൈഡ്രൈഡ് – ൻറെ തരംഗ ദൈർഘ്യം അളന്നത്. ഇത് പഴയ പ്രപഞ്ച അവശിഷ്ടം അല്ല, ഇതിനകത്ത് ഉണ്ടായതാണ്. പുറംലോകത്ത് ഇവ കണ്ടതോടെ, പ്രപഞ്ച സൃഷ്ടി സിദ്ധാന്തം ശരി എന്നു വരുന്നു. “മനുഷ്യ പരിണാമത്തിൽ വിട്ടുപോയ കണ്ണിയായി ഒരു ഫോസിൽ  കണ്ടെത്തും പോലെയാണിത്”, ഇല്ലിനോയി സർവകലാശാലയിലെ ആഡം പെറി നിരീക്ഷിച്ചു.
തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങി 
ജ്യോതിശാസ്ത്രജ്ഞർ, തമോഗർത്തം ഒരു ന്യൂട്രോൺ നക്ഷത്രത്തെ ഏപ്രിൽ 26 ന് വിഴുങ്ങുന്നത് കണ്ടെന്ന് സൂചന. അടുത്തകാലത്താണ് തമോഗർത്തത്തിന്റെ ചിത്രം എടുത്തത്. മർമരം പോലൊരു ശബ്ദവും തുടർന്ന് വിഴുങ്ങിയതിൻറെ ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചമാകെ വ്യാപിക്കുന്നതും ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കൂ.


അമേരിക്കയിലെ രണ്ട് ലിഗോയും (Advanced Laser Interferometer
Gravitational Wave Observatory) ഇറ്റലിയിലെ വിർഗോയുമാണ് രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നതിൻറെ തരംഗങ്ങൾ അറിഞ്ഞത്. ഇത് തമോഗർത്തം ഒന്നിനെ വിഴുങ്ങിയതിന്റേതാണ് എന്നാണ് നിഗമനം. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾക്ക് വെവ്വേറെ സംവിധാനങ്ങളിൽ നിലനിൽക്കാം എന്ന് ഇത് തെളിയിക്കും. ഇത്തരം നാടകീയ ലയനങ്ങളുടെ സ്വഭാവവും വ്യക്തമാകും. വിഴുങ്ങും മുൻപ് പിളർന്നോ അതോ ഒന്നുമില്ലാതെ അഗണ്യകോടിയിൽ ഇല്ലാതായോ എന്നൊക്കെ മനസ്സിലാകും.
നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല.
“തിരക്കുള്ള കഫേയിൽ ഒരാൾ മന്ത്രിച്ച ഒരു വാക്ക് ശ്രദ്ധിക്കും പോലെയായിരുന്നു, അത്; വാക്കറിയില്ല, മന്ത്രിച്ചോ എന്നുറപ്പുമില്ല”, നടന്നതിനെപ്പറ്റി ലിഗോ വക്താവും വിസ്കോൺസിൻ സർവകലാശാലാ പ്രൊഫസറുമായ പാട്രിക് ബ്രാഡി പറഞ്ഞു. ഒരേമ്പക്കം മാത്രമായിരിക്കാനുള്ള സാധ്യത 14% മാത്രമാണ്. പ്രപഞ്ചവിഹായസ്സിൽ എവിടെ കൂട്ടിയിടിയുണ്ടായാലും ഈ രണ്ടിടത്തും അതറിയും. മുൻപ് രണ്ടു തമോഗർത്ത ലയനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 


ഏറ്റവും ചെറുതും സാന്ദ്രവുമാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ. 12 മൈൽ വീതി. ഒരു ടീ സ്‌പൂൺ ന്യൂട്രോൺ നക്ഷത്ര ദ്രവ്യത്തിന് 100 കോടി ടൺ ഭാരം. സ്റ്റീലിനേക്കാൾ 1000 കോടി ഇരട്ടി ശക്തിയുള്ള ന്യൂട്രോൺ മകുടമാണ് അവയ്ക്ക്. ഒരു സൂപ്പർനോവ സ്‌ഫോടനത്തിനു ശേഷമുള്ള ഭീമാകാര നക്ഷത്രാവശിഷ്ടങ്ങളാണ്, അവ. ഇതിലുംവലിയ നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ ആകുന്നത്. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഗുരുത്വാകർഷണ തരംഗങ്ങൾ മാത്രമല്ല, പ്രകാശവും ഉണ്ടാകും. 120 കോടി പ്രകാശ വർഷങ്ങൾ അകലെയാണ് ഇക്കുറി കൂട്ടിയിടിയുണ്ടായത്. ഉണ്ടായ സ്ഥലം ആകാശത്തിൻറെ മൂന്നിലൊന്നുവരെ അളന്നിട്ടുണ്ട്. അത് തന്നെ വിശാലമാണ്. ആ നേരത്തുണ്ടായ പ്രകാശം അന്വേഷിക്കുകയാണ് ഗവേഷകർ.

ജീൻ മാറ്റി സൂക്ഷ്‌മ ജീവി ഉണ്ടായി 

ലോകത്തിൽ ആദ്യമായി ഡി എൻ എ കോഡ് മാറ്റിയ സൂക്ഷ്മ ജീവിയെ കേംബ്രിഡ്‌ജ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. ഇതിൻറെ ഡി എൻ എ കോഡ് സ്വാഭാവികമല്ല, മനുഷ്യ നിർമ്മിതം. പരീക്ഷണ ശാലയിൽ സൃഷ്ടിച്ചത് മണ്ണിലും മനുഷ്യൻറെ വയറ്റിലും കാണുന്ന ഇ കോളി ബാക്ടീരിയ ആണ്. ജൈവ ബന്ധുക്കളോട് സാമ്യമുള്ളതാണെങ്കിലും, ഇതിൻറെ ഡി എൻ എ ഘടന അവയുടേതല്ല. വളരെ ലഘുവായ ജനിതക നിർദേശങ്ങളിൽ ജീവിക്കുന്നവയാണ്. അങ്ങനെ സങ്കീർണതകൾ ഏതുമില്ലാത്ത ലളിതമായ ഡി എൻ എ ഘടനയിൽ ജീവന് നിലനിൽക്കാം എന്ന് പരീക്ഷണം തെളിയിച്ചു. മനുഷ്യന്  ജനിതക നിർദേശങ്ങൾ നൽകി മരുന്നുകളും ഉപയാഗപ്രദമായ വസ്തുക്കളും ഇവയിൽ ഉൽപാദിപ്പിക്കാൻ കഴിയും. വൈറസ് പ്രതിരോധം പോലെ പുതിയ സവിശേഷതകൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും.


രണ്ടു വർഷത്തെ പ്രയത്നത്തിനൊടുവിലാണ്, കേംബ്രിജ് സർവകലാശാല മോളികുലാർ ബയോളജി വിഭാഗം ഇ കോളി ഡി എൻ എ പുനർ രൂപകൽപന ചെയ്തത്. അത് കഴിഞ്ഞ് കൃത്രിമ കോശങ്ങൾ ഇവയ്ക്കുണ്ടാക്കി. 40 ലക്ഷം അടിസ്ഥാന ജോഡികളാണുള്ളത്. സാധാരണ എ 4 കടലാസ്സിൽ 970 പേജ് മാത്രമേ, G A T C എന്നീ അക്ഷരങ്ങളിൽ ഇത് വരൂ. മനുഷ്യ നിർമിതമായ വലിയ ജീനോം.
ഡി എൻ എ അക്ഷരങ്ങൾ മൂന്നായാണ് വരിക. TCG, TCA എന്നിങ്ങനെ.ഇതിന് കോഡോൺ എന്ന് പറയും. ജെല്ലി ഫിഷ് മുതൽ മനുഷ്യൻ വരെ എല്ലാ ജീവനിലും 64 കോഡോണുകളാണ്. ഒരേ ജോലിയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. 61 കോഡോണുകൾ അമിനോ ആസിഡുകൾ ഉണ്ടാക്കുന്നു. ഇവ മുത്തുകൾ പോലെ കോർത്താൽ പ്രോട്ടീൻ ആയി. ഇതുണ്ടായാൽ അക്കാര്യം അറിയിക്കുകയാണ് മറ്റ് മൂന്നു കോഡോണുകളുടെ ജോലി. അക്ഷരങ്ങൾക്കിടയിലെ പൂർണ വിരാമം പോലെ. ഇതിൽ ആവശ്യമില്ലാത്ത കോഡോണുകൾ നീക്കുകയാണ് കേംബ്രിഡ്ജിൽ ചെയ്തത്. സെറിൻ എന്ന അമിനോ ആസിഡ് ഉണ്ടാക്കുന്ന TCG എല്ലാം AGC  എന്ന് മാറ്റി. ഇത് പോലെ രണ്ട് കോഡോണുകൾ കൂടി മാറ്റി. 18000 എഡിറ്റിങ് ഇങ്ങനെയുണ്ടായി. ഇങ്ങനെ രൂപകൽപന മാറ്റിയ ജീനോം ഒന്നൊന്നായി ഇ കോളിയിൽ ഘടിപ്പിച്ചു. ഇങ്ങനെയുണ്ടാക്കിയ ബാക്റ്റീരിയയെ സിൻ
61 എന്ന് വിളിക്കുന്നതായി നേച്ചർ മാസികയിലെ പ്രബന്ധം വെളിവാക്കുന്നു.

തമോഗർത്തത്തിന്റെ ചിത്രം കിട്ടി 

പ്രപഞ്ചത്തിൻറെ മായികതയിലേക്ക് വെളിച്ചം വീശി,ജ്യോതി ശാസ്ത്രജ്ഞർ തമോഗർത്തം അഥവാ ബ്ലാക് ഹോളിൻറെ ഫോട്ടോ പ്രസിദ്ധീകരിച്ചു. പ്രപഞ്ച സമസ്യകളെപ്പറ്റിയുള്ള നമ്മുടെ അറിവിൽ, ഇത് വിപ്ലവമാണ്. ധൂളിയുടെയും വാതകത്തിൻറെയും വലയമാണ്, ചിത്രത്തിൽ. ഭൂമിയിൽ നിന്ന് അഞ്ചരക്കോടി പ്രകാശ വർഷങ്ങൾ അകലെ, മെസ്സിയർ 87 ക്ഷീരപഥത്തിൻറെ ഹൃദയത്തിലുള്ള ഭീമാകാരമായ തമോഗര്ത്തമാണ്, ഇത്. നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല. നമുക്ക് കിട്ടിയ ചിത്രം അതിൻറെ പുറംവലയമാണ്. ആദ്യമായി അതിൻറെ പൂമുഖത്ത് മനുഷ്യൻ ചെന്നു.

ഇതിനപ്പുറം മനുഷ്യന് അറിയാവുന്ന ഒന്നുമില്ല -ഇതിനപ്പുറം ഭൗതിക ശാസ്ത്ര നിയമങ്ങൾ വിലപ്പോവില്ല. ഇവൻറ് ഹൊറൈസൺ ടെലസ്കോപ് (ഇ എച്ച് ടി ) ആണ് ചിത്രം എടുത്തത്. അന്റാർട്ടിക്കയിൽ നിന്ന് സ്പെയിനിലേക്കും ചിലിയിലേക്കും പടരുന്ന എട്ട് ടെലസ്കോപ്പുകളുടെ ശൃംഖലയാണ്, ഇത്. 200 ശാസ്ത്രജ്ഞർ പങ്കെടുത്തു.
“കാണാൻ കഴിയില്ല എന്ന് വിചാരിച്ചത് കണ്ടു; പ്രപഞ്ചത്തിലെ ഏറ്റവും മായികമായ വസ്തു”,ഇ എച്ച് ടി ഡയറക്ടർ ഷെപ്പേർഡ് ഡോൾമാൻ പറഞ്ഞു.ചിത്രം കണ്ണ് നനയിച്ചുവെന്ന് യു എസ് നാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ ഫ്രാൻസ് കൊർദോവ പ്രതികരിച്ചു. തമോഗർത്തങ്ങളെ പ്രവചിച്ചത് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേക്ഷികത സിദ്ധാന്തമാണ്. അദ്ദേഹം സംശയാലുവായിരുന്നെങ്കിലും, ഇവയെപ്പറ്റി വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 2017 ലാണ് ഇ എച്ച് ടി ശ്രമം തുടങ്ങിയത്. സജിറ്റേറിയസ് എ എന്ന താരാപഥത്തിന്റെ കേന്ദ്രത്തിലെ തമോഗർത്തത്തിന്റെ ചിത്രം എടുക്കാൻ ശ്രമം തുടരുന്നു.

ഗ്വാട്ടിമാലയിൽ മായൻ നിധി

മായൻ സംസ്കാരകാലത്തെ നിധിശേഖരം ഗ്വാട്ടിമാലയിലെ ടിക്കൽ വനത്തിൽ ലേസർ ഭൂപട സഹായത്തോടെ ഗവേഷകർ കണ്ടെത്തി. രാജ്ഞിയുടെ ശരീരാവശിഷ്ടങ്ങൾ, ചോക്കലേറ്റ് കുടിക്കാനുള്ള അലങ്കാരപ്പാത്രം, ബലി നൽകിയ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം എന്നിവയാണ് കിട്ടിയത്. മൂടിക്കിടന്ന ഗുഹയിൽ കണ്ട ഒരു തലയോട്ടി സുഗന്ധത്തിരികൾ കത്തിച്ചു വയ്ക്കാൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു. നഗരപ്രതിരോധം, പിരമിഡുകൾ എന്നിവയെപ്പറ്റി പുതിയ ഉൾക്കാഴ്ചകളും കിട്ടി – നാഷനൽ ജ്യോഗ്രഫിക് ഷോയിൽ ഇവ വരും. ആദ്യമായാണ് ഇവിടെ ചെല്ലുന്നത്.


ലിഡർ സാങ്കേതികവിദ്യ വഴി കണ്ടെത്തിയിരിക്കുന്നത് ഒരു നാഗരികതയെ തന്നെയാണ് 60000 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ. പിരമിഡുകൾ, വൻ നഗരങ്ങൾ.വനാന്തരങ്ങളിൽ. ഹോൽമുൽ എന്ന പ്രാചീന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. കൊട്ടാരത്തിലെ സിംഹാസന മുറി എന്ന് കരുതുന്ന ഇടത്തെ നിലം ഖനനം ചെയ്തപ്പോൾ രാജാവും രാജ്ഞിയും എന്ന് കരുതാവുന്ന രണ്ടാളുടെ അവശിഷ്ടങ്ങൾ കിട്ടി. ഈ ഭാഗം അധീനതയിലാക്കിയിരുന്ന അടുത്ത മേഖലയിലെ രാജാവിൻറെ പേരു കൊത്തിയ ഒരു പാത്രം കിട്ടിയതിനാൽ ഇവർ ഭരണാധികാരികൾ ആയിരുന്നിരിക്കും എന്ന് അനുമാനിക്കുന്നു. ഈ പാത്രം ചടങ്ങുകളിൽ ഉപചാരമായി ചോക്ളേറ്റ് കുടിക്കാനുള്ളതാണ്. സഖ്യത്തിലുള്ളവരെ സൽക്കരിച്ച് അവർക്ക് പാത്രം സമ്മാനിക്കുകയായിരുന്നു.അതുകൊണ്ട് പാത്രത്തിൽ പേരുള്ളയാൾ ഈ അവശിഷ്ട രാജാവല്ല. എ ഡി 554 – 558 ലാണ് ഈ ശവം അടക്കം ചെയ്തതെന്ന് കാർബൺ പരിശോധന തെളിയിച്ചു. ഈ രാജാവിൻറെ പേര് കൊത്തിയ രണ്ടാമത്തെ പാത്രമാണ് കിട്ടിയത്.


വടക്കൻ ഗ്വാട്ടിമാലയിൽ വിറ്റ്‌സ്‌ന നഗരത്തിന് പുറത്ത് ഇതുവരെ അറിയാതിരുന്ന പിരമിഡുകളും കണ്ടെത്തി. കത്തിപ്പോയ സ്മാരകമാണ് ഇത്.നഗരത്തിൽ ആക്രമണം നടന്നതിന്റെ തെളിവ്. കുന്നിനു മുകളിൽ പിരമിഡ് അസാധാരണമാണ്. ഇതിനു മുന്നിലെ കിണറ്റിലാണ് ബലിക്ക് വിധേയനായ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം  കണ്ടത്. തലയോട്ടിയുടെ മുകൾ ഭാഗവും ചില പല്ലുകളും. “മായന്മാർ രക്തദാഹികൾ അല്ലെങ്കിലും കുട്ടികളെ ബലി കൊടുത്തിരുന്നു:, പുരാവസ്തു ഗവേഷകൻ ഫ്രാൻസിസ്‌കോ എസ്ട്രാഡ ബെല്ലി പറഞ്ഞു.
ക്രിസ്തുവിനു മുൻപ് ആയിരത്തിൽ വികസിക്കാൻ തുടങ്ങിയ മായൻ നാഗരികതയുടെ ഉച്ചഘട്ടം എ ഡി 300 – 900 ൽ ആയിരുന്നു.തെക്കുകിഴക്കൻ മെക്സിക്കോ മുതൽ ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവദോർ എന്നീ മധ്യ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ചുകിടന്ന സംസ്കാരമായിരുന്നു ഇത്.

ഒരു പ്രാചീന കല്ലറ ഇംഗ്ലണ്ടിൽ 

ജിപ്തിലെ തുത്തൻകാമുൻ ഫറവോ കല്ലറ പോലെ പ്രാചീനമായ കലാനിധികൾ നിറഞ്ഞ കല്ലറ എസക്സിലെ പ്രിറ്റ്‌ൽ വെല്ലിൽ കണ്ടെത്തി. അൽദിക്കടുത്ത് തിരക്കുള്ള റോഡിൻറെ ഓരത്താണ് ഒരു ആംഗ്ലോ സാക്സൺ പ്രഭുവിൻറെ കല്ലറ കാലഹരണപ്പെടാതെ കണ്ടത്. 2003 ൽ കണ്ടത് മുതൽ നടന്ന ഗവേഷണ ഫലങ്ങൾ ഇപ്പോൾ വെളിവാക്കുമ്പോൾ ഒരു വിസ്മയ കാലമാണ് വിടരുന്നത്. 40 ഗവേഷകരാണ് പദ്ധതിയിൽ പങ്കെടുത്തത്.ഇത് തുത്തൻകാമുൻ പോലെ തന്നെയെന്ന് മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജി ഗവേഷണ ഡയറക്ടർ സോഫി ജാക്സൺ പറഞ്ഞു.

എസ്സെക്സ് സാംസ്‌കാരിക കേന്ദ്രമായിരുന്നുവെന്ന് കല്ലറയിലെ കലാ വസ്തുക്കൾ വെളിവാക്കുന്നു. ഇത് ഈസ്റ്റ് സാക്സൺ രാജാവ് സ്ലെഡിന്റെ മകൻ സെബെർട്ടിന്റെ കല്ലറയാണെന്നായിരുന്നു ആദ്യ നിഗമനം. അദ്ദേഹം 616 ൽ മരിച്ചു. കാർബൺ ഡേറ്റിങ് ഇപ്പോൾ തെളിയിക്കുന്നത് ശവമടക്ക് നടന്നത് 580 നടുത്താണെന്നാണ്. എങ്കിൽ ഇത് സെബെർട്ടിന്റെ ഇളയ സഹോദരൻ സെക്‌സയുടേതാകാം. ശരീരം ജീർണിച്ചു. പല്ലിൻറെ ഇനാമലുണ്ട്. സ്വർണ ഫോയിൽ കുരിശുകൾ കിട്ടി. മരിച്ചയാൾ ക്രിസ്ത്യാനിയാണെന്ന വിവരവും അമ്പരപ്പിക്കുന്നു.ഇംഗ്ലണ്ട് ക്രിസ്തുമതം സ്വീകരിച്ചതിനു മുൻപുള്ള കാലമാണ് ഇത്.അഗസ്റ്റിൻ വിഗ്രഹാരാധകരെ മതം മാറ്റാൻ എത്തും മുൻപാണ്. സെക്സയുടെ ‘അമ്മ രികുല കെന്റിലെ ഏതൽബെർട്ടിന്റെ സഹോദരിയായിരുന്നു എന്നതിൽ സൂചനയുണ്ട് – ഏതൽബെർട്ട് ബെർത എന്ന ഫ്രാങ്കിഷ്‌ ക്രിസ്ത്യൻ രാജകുമാരിയെയാണ് വിവാഹം ചെയ്തിരുന്നത്.

35 മമ്മികൾ കിട്ടി 

ജിപ്‌തിലെ തെക്കൻ നഗരമായ അസ്വാനിൽ ഇറ്റലിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള പുരാവസ്‌തു ശാസ്ത്രജ്ഞർ 35 മമ്മികൾ കണ്ടെത്തി. ഗ്രെക്കോ – റോമൻ കാലത്തെ ബി സി 332 – എ ഡി 395 ലെ കല്ലറയാണ് കണ്ടത്. 


പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മമ്മികളുണ്ട്. നാലു മമ്മികളുള്ള ചെറിയ അറയാണ് ആദ്യം കണ്ടത്. അത് കഴിഞ്ഞ് 31 പേരുടെ അറയിൽ അടക്കത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കളും ഉണ്ടായിരുന്നു തൈല പാത്രങ്ങളും പനമരവും തുണിയും കൊണ്ടുള്ള ശവവാഹകവും ഉണ്ടായിരുന്നു.
ഒരറയുടെ മൂലയിലായിരുന്നു കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ. ഒരമ്മയുടെയും കുഞ്ഞിൻറെയും ഒഴിച്ചുള്ളവ ജീർണിച്ചിരുന്നു. ശവപേടകാവശിഷ്ടങ്ങളിൽ ശ്മശാന ഉടമയുടെ പേർ ചിത്രാക്ഷരങ്ങളിൽ കൊത്തിയിരുന്നു: ടി ജിറ്റ്. അലങ്കരിച്ച മുഖം മൂടികൾ, പ്രതിമകൾ, പാപ്പിറസ് ശവകവചം എന്നിവ കിട്ടി. ആഗാ ഖാൻ സ്മാരകത്തിനടുത്ത് ഈജിപ്ത് പുരാവസ്‌തുമന്ത്രാലയവും മിലൻ സർവകലാശാലയും സംയുക്തമായിട്ടായിരുന്നു, ഖനനം.

സ്വർണ ശവപ്പെട്ടി തിരിച്ചു നൽകും 

ഴിഞ്ഞ കൊല്ലം ന്യൂയോർക് മെട്രോപൊളിറ്റൻ ആർട് 
മ്യൂസിയത്തിലെത്തി,ആഘോഷ വസ്തുവായ ഈജിപ്തിലെ സ്വർണ ശവപേടകം മോഷണ മുതലാണെന്നു കണ്ടെത്തി. 29 കോടി രൂപ നൽകിയ ഈ പുരാവസ്തു ഈജിപ്തിന് തിരിച്ചു നൽകും.
ബി സി ഒന്നാം നൂറ്റാണ്ടിലെ ഈ പേടകം, ഹെറാക്ലെയോപോളിസിലെ ആട്ടിൻ തലയുള്ള ദൈവം ഹെറിഷെഫിൻറെ പൂജാരി നെഡ്‌ജെമൻഖിന് വേണ്ടിയുള്ളതായിരുന്നു.

2011 ൽ ഈജിപ്തിൽ നിന്ന് ഇത് മോഷണം പോയതിൻറെ തെളിവ്, മൻഹാട്ടൻ അറ്റോർണി ഓഫിസ് കൈമാറി. 2017 ൽ പാരിസിലെ ഇടനിലക്കാരനിൽ നിന്നു വാങ്ങുമ്പോൾ, വർഷങ്ങൾക്കു മുൻപ് കയറ്റി അയച്ച വ്യാജ രേഖ നൽകിയിരുന്നു
പത്തു കൊല്ലം മുൻപ് ഇതേ മ്യൂസിയം, 2500 വർഷം പഴക്കമുള്ള പൂപ്പാത്രം ഇറ്റലിക്കു മടക്കിയിരുന്നു. 2017ൽ 2300 വർഷം പഴക്കമുള്ള മറ്റൊരു പൂപ്പാത്രം ഇവിടന്നു പിടിച്ചിരുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...