Thursday 19 September 2019

ഇന്ത്യ,അന്ധന് പിടികൊടുക്കാതെ

'അന്ധനായ മാർക്‌സ്' ആമുഖം 

മാർക്‌സിന്റെ ഇരുന്നൂറാം ജന്മവർഷവും 'മൂലധന'ത്തിൻറെ നൂറ്റൻപതാം  വർഷവും കൊണ്ടാടിയ 2018 ൽ ഒരു പത്രാധിപരാണ് എന്നോട് ലേഖനം ആവശ്യപ്പെട്ടത്.''പത്തെണ്ണം ഉണ്ടാകും' എന്നായിരുന്നു എൻറെ മറുപടി.ആ പത്തിന് ശേഷം കുറേക്കൂടി വിശദീകരിച്ച് ആറെണ്ണം വേറൊരു മാസികയിൽ എഴുതി.

'അന്ധനായ മാർക്‌സ് ' എന്ന ശീർഷകത്തിന് കീഴിൽ 'പാളിയ സിദ്ധാന്തം,പാഴായ മൂലധനം' എന്ന ഉപശീർഷകമുണ്ടായിരുന്നു.പത്തെണ്ണം എന്ന് പറയുമ്പോൾ,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളുടെ വിശകലനമായിരുന്നു,മനസ്സിൽ.അവ വന്നത്,'ന്യൂയോർക് ഡെയിലി ട്രിബ്യുൺ' എന്ന അമേരിക്കൻ പത്രത്തിൽ ആയിരുന്നു.അവയിൽ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച്,മാർക്സിന് ഇന്ത്യയെ മനസ്സിലായില്ല എന്ന് ലളിതമായി വായനക്കാരോട് വിശദീകരിക്കാനാണ് ശ്രമിച്ചത്.എന്ത് കൊണ്ട് മനസ്സിലായില്ല എന്ന് കണ്ടെത്താൻ ഉറവിടങ്ങൾ അന്വേഷിക്കുകയും അവ വിശദീകരിക്കേണ്ടി വരികയും ചെയ്‌തു.

കൗമാരത്തിൽ ആകർഷണം തോന്നുകയും യൗവനത്തിൽ അടിസ്ഥാന പാളിച്ചകളുണ്ട് എന്ന് കാണുകയും ചെയ്‌ത പ്രത്യയ ശാസ്ത്രമാണ്,എനിക്ക് മാർക്‌സിസം.പത്രപ്രവർത്തകൻ എന്ന നിലയിലും ഇടതു പക്ഷ റിപ്പോർട്ടിംഗ് വേണ്ടി വന്നു.'ചെങ്കൊടി പുതച്ച കലഹം' എന്ന പരമ്പര പുസ്തകം ആകാതെ കിടക്കുന്നു.കേരളത്തിലെ തന്നെ അവിഭക്ത പാർട്ടി ചരിത്രം,
നക്ഷത്രവും ചുറ്റികയും'എന്ന പേരിൽ എഴുതി.ലോകമാകെ ഇടതു പക്ഷ അപചയം ശ്രദ്ധിച്ചു.ആ പ്രത്യയ ശാസ്ത്രം ഏകാധിപതികളെ എന്ത് കൊണ്ട് സൃഷ്ടിച്ചു എന്ന് നോക്കി.ആത്മീയ സ്‌പർശം ഇല്ലാത്ത പുസ്തകങ്ങൾ നില നിൽക്കില്ലെന്ന് സാഹിത്യ ശിക്ഷണത്തിൽ നിന്ന് മനസ്സിലായി;സോഷ്യലിസ്റ്റ് റിയലിസം എനിക്ക് മുന്നിൽ വരണ്ടുണങ്ങിയപ്പോഴും,.സ്റ്റാലിൻ പുച്ഛിച്ച ദസ്തയേവ്‌സ്‌ക്കി ഉയർന്നു നിന്നു.മനുഷ്യൻറെ ആന്തരിക ജീവിതത്തെ വിച്ഛേദിച്ച പ്രത്യയ ശാസ്ത്രവും വരണ്ടുണങ്ങും എന്ന് ഉന്മൂലനങ്ങളും സോവിയറ്റ് യൂണിയൻറെ പതനവും വെളിവാക്കി.

ലെനിൻ നായകനായി ഒരു നോവൽ മനസ്സിൽ വന്നിട്ട് കാൽ നൂറ്റാണ്ടായി;മാർത്താണ്ഡ വർമ്മയും നോവലായി മനസ്സിൽ കിടക്കുന്നു.ഇരുവരും മനസ്സിൽ സ്ഥാനം നേടിയത്,അന്ത്യ കാലത്തെ പീഡനങ്ങളാൽ ആയിരുന്നു.അധികാരത്തിൽ ഭ്രമിച്ചവൻറെ ശിശിരം,പ്രത്യയ ശാസ്ത്രം അധികാര ക്രമം മാത്രമാണെന്ന് ബോധ്യപ്പെടുത്തി.മാർക്സിസത്തിൻറെ വേരുകളിലേക്ക് പോയി.മാർക്സിന്റെ ജീവിതം കൂടി പറഞ്ഞാണ്,ആ പ്രവാസ ദുരിതങ്ങളും ചേർത്താണ്,പുസ്തകം ഉണ്ടായത്.

ജർമനിയിലെ പ്രഷ്യയിൽ ജനിച്ച മാർക്സിന്റെ ജൂത കുടുംബം ,പ്രോട്ടെസ്റ്റൻറ് മതം രാജ്യ മതമായതിനാൽ അതിലേക്ക് മാറുകയായിരുന്നു.പാരിസിലെ പ്രവാസ കാലത്ത് തത്വ ശാസ്ത്രത്തിന് പുറമെ സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും അടിത്തറയുള്ള ഒരു പുസ്തകം അപൂർണമാക്കി നിർത്തിയാണ് മാർക്സ് ലണ്ടനിലേക്ക് പോയത്.ബ്രിട്ടനിലും രാജ്യ ,മതമായിരുന്നു,പ്രൊട്ടെസ്റ്റന്റ് മതം.മുതലാളിത്തത്തിന് ആ മതം സംഭാവന ചെയ്തോ എന്ന് മാർക്‌സ് അന്വേഷിച്ചില്ല.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖയിൽ തന്നെ പ്രേഷിത പ്രവർത്തനം ഉണ്ടായിരുന്നതാണ്.ആ മതത്തിന് കുഴപ്പമുണ്ടോ എന്ന് തിരക്കാതെ,ഹിന്ദു മതത്തെ കിരാതമായി കാണുകയാണ് മാർക്‌സ്  ചെയ്‌തത്‌,യാത്രാ വിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും അദ്ദേഹത്തെ വഴി തെറ്റിച്ചു.പ്രോട്ടെസ്റ്റന്റ് മതത്തെ മാർക്‌സ് ചർച്ചയ്ക്ക് എടുക്കാത്തതിനാൽ,ആ ഭാഗത്ത് മാക്‌സ് വെബറിനെ ആശ്രയിക്കേണ്ടി വന്നു.

ഹിന്ദുമതത്തെ മാത്രമല്ല,ഇന്ത്യയുടെ ഭൂവിനിയോഗത്തെയും രാഷ്ട്രീയത്തെയും ഭൂതകാലത്തെയും മാർക്‌സ് തെറ്റായി വായിച്ചു.ഹെഗൽ അവ്യക്തതകൾ കൊണ്ട് തെറ്റിന് കൊഴുപ്പ് കൂട്ടി.ഫോയർബാക്ക് ദൈവത്തെ വിച്ഛേദിച്ച് തെഴിലാളിയെ കൊണ്ട് വന്നു.ഒന്നായ മാനുഷ്യകത്തെ രണ്ടായി പിളർന്ന് മാർക്‌സ് ആഗോള സംഘർഷം വിതച്ചു,ജൂത പാരമ്പര്യത്തിലെ വാഗ്‌ദത്ത ഭൂമി ഒരു വർഗത്തിന് വാഗ്‌ദാനം ചെയ്‌ത്‌,മറ്റേ വർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ പഠിപ്പിച്ചു.ഇന്ത്യയെപ്പറ്റി തെറ്റ് മനസിലായപ്പോഴേക്കും 'മൂലധനം' ഇറങ്ങിയിരുന്നു.പ്രത്യയ ശാസ്ത്രം പാടെ പൊള്ളയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും ,തലയോടുകളുടെ ഘോഷയാത്രകൾ റഷ്യയിലും ഉപഗ്രഹ രാജ്യങ്ങളിലും നടന്നു കഴിഞ്ഞിരുന്നു.നിണ സമുദ്രത്തിൽ ഏകാധിപതികൾ മുങ്ങി മരിച്ചിരുന്നു.

റോസാ ലക്സംബർഗിനെപ്പോലെ ലോക മാർക്‌സിസ്റ്റ് സൈദ്ധാന്തികർ മാത്രമല്ല,ഡി ഡി കോസംബി,ഇർഫാൻ ഹബീബ്,ഐജാസ് അഹമ്മദ് തുടങ്ങിയ ഇന്ത്യൻ മാർക്‌സിസ്റ്റ്‌ ചിന്തകരും മാർക്‌സ് ഇന്ത്യയെ കണ്ടത് കുരുടൻ ആനയെ കണ്ടത് പോലെയാണെന്ന് ശരിയായി മനസ്സിലാക്കി;കോസംബി നേരത്തെ മനസിലാക്കി.ഇന്ത്യയ്ക്ക് മഹദ് ഭൂതകാലം ഇല്ല എന്ന് പറഞ്ഞ മാർക്സിനെ മഹത്വം എണ്ണിപ്പറഞ്ഞാണ്,കോസംബി വിമർശിച്ചത്.ഇത്തരം മാർക്സിസ്റ്റുകൾ നൽകിയ സൂചനകൾ വികസിപ്പിച്ചതാണ്,ഈ പുസ്തകം.ഇ എം എസ്,മാർക്‌സ് ഇന്ത്യയെപ്പറ്റി മാർക്‌സ് വിവരിച്ച വിഡ്ഢിത്തത്തിൽ തന്നെ അവസാനകാലത്തും തൂങ്ങി നിന്നു എന്ന സത്യം നടുക്കുന്നതാണ്.1934 ൽ മുൽക്ക് രാജ് ആനന്ദ് എഡിറ്റ് ചെയ്‌ത മാർക്‌സ് ലേഖനങ്ങളിൽ നിന്ന് ഒരിഞ്ചു പോലും അദ്ദേഹം മുന്നോട്ട് പോയില്ല.ഇന്ത്യ മഹിതമാണെന്ന് കണ്ടില്ല.
മലയാളികൾക്കും അങ്ങനെ ഇത് ഒരു വീണ്ടെടുപ്പാകും എന്ന് കരുതുന്നു.

( 'അന്ധനായ മാർക്‌സ്' എന്ന പുസ്തകത്തിൻറെ ആമുഖം ) 

പിരപ്പൻകോട്ടെ വെളിച്ചപ്പാട്

'ഗ്രന്ഥാലോകം' കൊടുക്കാത്ത മറുപടികൾ 

കേരള ലൈബ്രറി കൗൺസിലിൻറെ 'ഗ്രന്ഥാലോകം' 2018 ജനുവരിയിൽ,സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എഴുതിയ മാർക്‌സ് ജീവചരിത്രം മോഷണം ആണെന്ന എൻറെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.ലാലാ ഹർദയാൽ 'മോഡേൺ റിവ്യൂ'വിൽ എഴുതിയ പ്രബന്ധം നാലു മാസം കഴിഞ്ഞ് പിള്ള മോഷ്ടിക്കുകയായിരുന്നു.തെളിവുകൾ നിരത്തിയുള്ള എൻറെ 'സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ'എന്ന ലേഖനവും ഹർദയാലിന്റെ ദീർഘ പ്രബന്ധത്തിന് ഞാൻ നിർവഹിച്ച പരിഭാഷയും ആണ് പ്രസിദ്ധീകരിച്ചത്.ഇതിന് പിരപ്പൻ കോട് മുരളി,ഒരു കാർത്തികേയൻ നായർ എന്നിവർ എഴുതിയ അർത്ഥമില്ലാത്ത മറുപടികൾ മാർച്ചിൽ  പ്രസിദ്ധീകരിച്ചു.ഇവ എനിക്ക് പത്രാധിപർ എസ് രമേശൻ നേരത്തെ തന്നതിനാൽ,അവരുടെ മറുപടികൾക്കൊപ്പം എനിക്കുള്ള പ്രതികരണം കൂടി നൽകാൻ അവ ഞാൻ അയച്ചു കൊടുത്തു.ഹൃദ്രോഗ ബാധിതനായ രമേശൻറെ അസാന്നിധ്യത്തിൽ ചുമതലയുണ്ടായിരുന്ന അസിസ്റ്റൻറ് എഡിറ്ററും മുരളിയുടെ അനന്തരവനുമായ എസ് ആർ ലാൽ അത് പ്രസിദ്ധീകരിച്ചില്ല.പകരം,ചിലർ ഗൂഢാലോചന നടത്തി രമേശനെ പുറത്താക്കി.

എൻറെ 'ഗ്രന്ഥാലോകം' പ്രസിദ്ധീകരിക്കാത്ത പ്രതികരണമാണ്,ഇത്.
'ഗ്രന്ഥാലോക'ത്തിൽ ഞാൻ എഴുതിയ 'സ്വദേശാഭിമാനിയുടെ തൊണ്ടി മുതൽ' എന്ന പഠനവും ഹർദയാലിന്റെ മാർക്‌സ് ജീവചരിത്ര പരിഭാഷയും കണ്ട്,'മുഖമടച്ച് അടി കിട്ടിയ പരവേശം' ഉണ്ടായതായി പിരപ്പൻകോട് മുരളി മാലോകരെ അറിയിച്ചിരിക്കുന്നു.ഇതേ മുരളി പണ്ട് ഒരു കവിത എഴുതാൻ ശ്രമിച്ചപ്പോൾ,കാട്ടായിക്കോണം ശ്രീധർക്ക് ഉണ്ടായതും ഇതേ പരവേശമാണ്.''എന്തെഴുതണം,എങ്ങനെ എഴുതണം എന്നൊന്നുമറിയില്ല " എന്ന് മുരളി വിളംബരം ചെയ്യുന്നു.ഇങ്ങനെ വരുമ്പോൾ,എഴുതാതിരിക്കുകയാണ് വിവരമുള്ളവർ ചെയ്യുക.പരവേശം മൂക്കുമ്പോൾ,എഴുതിയാൽ സമനില തെറ്റും.വിക്കു വരും.വിക്ക് വരുന്നവർ എല്ലാവരും ഇ എം എസ് ആവില്ല.സൗണ്ട് തോമ വരെ ആകാം.

നിലയില്ലാ കയത്തിലിറങ്ങി കൈകാലിട്ടടിക്കുന്ന മുരളിയുടെ വാദങ്ങളും അവയ്ക്കുള്ള മറുപടിയും ചുവടെ :

വാദം 1.കേരളത്തിലെ ഇടതു പക്ഷ റിപ്പോർട്ടിംഗ് മാറ്റിമറിച്ച പ്രമുഖ പത്ര പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു 'പുലി'ക്കാണ് സ്വദേശാഭിമാനി വധ ക്വട്ടേഷൻ 'ഗ്രന്ഥാലോകം' നൽകിയത്.അരാജകവാദിയാണ്,ഈ ലേഖകൻ.

മറുപടി:ഞാൻ ആത്മകഥ എഴുതിയിട്ടില്ല.എഴുതാനുള്ള വലിപ്പവുമില്ല.മുരളിയേക്കാൾ വലിപ്പമുള്ള നേതാക്കളെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്.കവിയും നാടക കൃത്തുമാകാൻ ബദ്ധപ്പെടുന്ന മുരളിയുടെ അൽപജ്ഞാനവും അപകർഷ ബോധവും എനിക്കില്ല.ഗ്രന്ഥാലോകം പത്രാധിപർ ക്വട്ടേഷൻ നൽകി എന്ന ആരോപണത്തിന് പത്രാധിപരാണ് മറുപടി നൽകേണ്ടത്.പത്രാധിപർ ദളിതനായത് കൊണ്ട് മുരളിക്കുള്ള പുച്ഛം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയിൽ നിന്ന് കിട്ടിയതാകും.സവര്ണരെ കുതിരയോടും ദളിതരെ പോത്തിനോടും ഉപമിച്ച് ഇരുവരെയും വിദ്യാലയങ്ങളിൽ ഒന്നിച്ചിരുത്തരുത് എന്ന് മുഖപ്രസംഗം എഴുതിയ പിള്ള മനോഭാവമാണ് മുരളിയിൽ കാണുന്നത്.

ഭാര്യ ജെന്നി അഞ്ചാം പ്രസവത്തിന് പോയപ്പോൾ വേലക്കാരിക്ക് ഗർഭമുണ്ടാക്കിയ മാർക്സിന്റെ അരാജകത്വം എനിക്കില്ല.മദ്യപാനവും തെമ്മാടിത്തവും കാരണം ബോൺ സർവകലാശാലയിൽ നിന്ന് നീക്കപ്പെട്ട മാർക്‌സിന്റെ അരാജകത്വവും എനിക്കില്ല.

മോഷ്ടാക്കൾക്കാണ്,ക്വട്ടേഷൻ സംഘത്തെ ആവശ്യം.അതുകൊണ്ടാണ് മോഷ്ടാവായ സ്വദേശാഭിമാനി പിള്ളയ്ക്ക് വേണ്ടി വെളിച്ചപ്പാട് തുള്ളുന്ന മുരളി,ഒരുപാട് ക്വട്ടേഷനുകൾ ( ഉദ്ധരണി ) വാരി വിതറിയത്.സ്വന്തമായി ഒന്നും പറയാനില്ലെങ്കിൽ ക്വട്ടേഷനാണ് നന്ന്.
എസ് രമേശൻ 
ജീവിക്കുന്ന അദ്‌ഭുതമാണ്,ഞങ്ങൾ കൊച്ചിക്കാർക്ക്,ഗ്രന്ഥാലോകം പത്രാധിപർ എസ് രമേശൻ.മഹാരാജാസ് കോളജിൽ രണ്ടു തവണ തുടർച്ചയായി യൂണിയൻ ചെയർമാൻ ആയിരുന്ന രമേശന് എം ടി വാസുദേവൻ നായരുമായി ആത്മ ബന്ധമുണ്ട്.അത് വഴിയാണ്,മമ്മൂട്ടി നടനായത്.രമേശനെ ഞങ്ങൾ ദളിതനായി കണ്ടിട്ടില്ല.മുരളി തുള്ളിയപ്പോഴാണ്,ഞാൻ അത് ശ്രദ്ധിച്ചത്.ദളിതൻ വിദ്യാഭ്യാസം നേടി ഉയർന്നാൽ നായർക്കൊപ്പം നിൽക്കാൻ യോഗ്യനാവില്ല എന്ന സ്വാദേശാഭിമാനി പിള്ള ചിന്തയുടെ ചുവട് പിടിച്ചാണ്,മുരളിക്ക് രമേശൻറെ പത്രാധിപ സ്ഥാനം അസഹ്യമായി തോന്നിയത്.2016 ൽ തന്നെ ഹർദയാൽ ലേഖനം പിള്ള  മോഷ്ടിച്ച വിവരം ഞാൻ എഴുതിയിട്ടുണ്ട്.രമേശൻ എന്നെക്കൊണ്ട് എഴുതിച്ചത് ആണെന്ന വാദം മുഖവിലയ്ക്ക് എടുത്താൽ തന്നെ,വായനക്കാർക്ക് താൽപര്യമുള്ള വിഷയങ്ങളെപ്പറ്റി എഴുതിക്കുക പത്രാധിപ ധർമമാണ്.

തിരുവനന്തപുരം ജാതി കാലാവസ്ഥയുമായി കൊച്ചിക്ക് ബന്ധമില്ല.രമേശൻ സ്വദേശാഭിമാനി പിള്ളയും  മുരളിയും ( പിൽക്കാലത്തു ഞാനും) പഠിച്ച യൂണിവേഴ്‌സിറ്റി കോളജിൽ ആയിരുന്നെങ്കിൽ ചെയർമാൻ ആകുമായിരുന്നില്ല.ജില്ലാ സെക്രട്ടറി എ പി വർക്കിയുടെ നിർദേശം വച്ച് രമേശൻ പണ്ടേ ഞാറയ്ക്കലിൽ നിന്ന് എം എൽ എ ആകേണ്ടതായിരുന്നു.ജീവിത പ്രാരബ്ധങ്ങൾ കാരണം ജോലിയിൽ പിടിച്ചു നിന്നു.പണ്ഡിറ്റ് കെ പി കറുപ്പനെ എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ അധ്യാപകനാക്കിയപ്പോൾ,സഹ അധ്യാപക സവർണർ പ്രതിഷേധിച്ചു.പ്രതിഷേധിച്ചവർക്ക് പിരിയാം,കറുപ്പൻ നിൽക്കും എന്നാണ് രാജാവ് പറഞ്ഞത്.

അക്കാലത്ത് കൊച്ചി ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയാണ് ഷൊർണൂർക്ക് റെയിൽപാത പണിതത്.അദ്ദേഹം തിരുവിതാംകൂർ ദിവാനായപ്പോൾ ഇംഗ്ലീഷിൽ സ്വാഗത മുഖ പ്രസംഗം എഴുതിയ സ്വദേശാഭിമാനി പിള്ള,പ്രജാസഭയിൽ അംഗത്വം കിട്ടാതായപ്പോൾ ദിവാന് എതിരായി .രാജഗോപാലാചാരിയിലെ പുരോഗമന വാദിയെയാണ് അദ്ദേഹം അയ്യൻ കാളിയെയും കുമാരൻ ആശാനെയും പ്രജാസഭയിൽ എടുത്തപ്പോൾ കണ്ടത്.ചരിത്രം എപ്പോഴും സത്യം വിളിച്ചു പറയുന്നതിനാൽ ഞാൻ സ്വദേശാഭിമാനി പിള്ളയുടെ പക്കൽ നിന്ന്  തൊണ്ടി മുതൽ കണ്ടെടുത്തു എന്നേയുള്ളു.

ഓപ്പൺ ഹാർട്ട് സർജറിക്ക് പോകും മുൻപാണ്,രമേശൻ 'ഗ്രന്ഥാലോക'ത്തിൽ ചരിത്ര ദൗത്യം നിർവഹിച്ചത്.ശസ്ത്രക്രിയയ്ക്ക് ശേഷം കൊച്ചിയിൽ കൃതി രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിച്ച രമേശനെ 'നിശബ്ദ വിപ്ലവകാരി' എന്ന് എം കെ സാനു വിശേഷിപ്പിച്ചതിന് പിണറായി വിജയനാണ് സാക്ഷി.ശസ്ത്രക്രിയയ്ക്ക് ശേഷം രമേശൻ വിശ്രമമില്ലാതെ അധ്വാനിക്കുമ്പോഴാണ് ,പിരപ്പൻകോട് വെളിച്ചപ്പാട് രമേശന് എതിരെ ഉറഞ്ഞത്.സി പി എം സംസ്ഥാന സമ്മേളനം നടന്ന പാലക്കാട്ടെ സംഘർഷത്തിൽ,അർബുദ രോഗിയായ ചടയൻ ഗോവിന്ദന് എതിരെപ്പോലും ഒരു ഗ്രൂപ് നീങ്ങുമോ എന്ന് സംശയം വന്നപ്പോൾ ഞാൻ ടി ശിവദാസ മേനോനെ വിളിച്ചു."ഞങ്ങൾക്ക് മനുഷ്യത്വമുണ്ട് ",മേനോൻ പറഞ്ഞു.മേനോനിൽ നിന്ന് മുരളിയിൽ എത്തുമ്പോൾ,മനഃസാക്ഷിയും മനുഷ്യത്വവും പണയം വച്ചോ ?

വാദം 2:ദേശീയതയ്ക്ക് വേണ്ടി രാമകൃഷ്ണ പിള്ള നില കൊണ്ടു.1905 ൽ സ്വദേശി പ്രസ്ഥാനത്തിൻറെ ആരംഭത്തിൽ അതിൽ പിള്ള ആവേശം കൊണ്ടതായി ടി വേണുഗോപാലൻ പറഞ്ഞിട്ടുണ്ട്.ഇന്ത്യയിലെ ആദ്യ ഇടതു പക്ഷക്കാരനാണ് പിള്ള എന്നും പറഞ്ഞിട്ടുണ്ട്.
മറുപടി :രണ്ടും തെളിയിക്കാൻ കഴിയില്ല.1885 ൽ കോഴിക്കോട്ട് 'കേരള പത്രിക ' തുടങ്ങിയ ചെങ്കളത്ത് വലിയ കുഞ്ഞിരാമ മേനോൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ആദ്യ
സമ്മേളനത്തിൽ പങ്കെടുത്തു.1892 ൽ 'മദ്രാസ് സ്റ്റാൻഡേർഡ്' പത്രാധിപർ ജി പി പിള്ള രണ്ടു തവണ എ ഐ സി സി ജനറൽ സെക്രട്ടറിയായി.ഗാന്ധിക്ക് മുൻപേ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്ത രണ്ടു വലിയ പത്രാധിപന്മാർ,നായന്മാർ തന്നെ ഉള്ളപ്പോൾ,ഒരു മോഷ്‌ടാവിന്റെ വിഗ്രഹ പ്രതിഷ്ഠ നന്നല്ല.
പിരപ്പൻകോട് മുരളി 
വാദം 3:ഇ എം എസ്,കെ ദാമോദരൻ,സി അച്യുത മേനോൻ,പി ഗോവിന്ദ പിള്ള ,കെ എൻ പണിക്കർ,ഒ എൻ വി എന്നിവർ പിള്ളയ്ക്കായി കൊട്ടിപ്പാടിസേവ നടത്തി.
മറുപടി:മുരളിയുടെ പട്ടികയിൽ ഇ എം എസ് ഒഴികെയുള്ളവർ ഒരേ ജാതി ആയതും 'ഗ്രന്ഥാലോകം' പത്രാധിപർ ദളിതൻ ആയതും ആകസ്മികമല്ല.ഗോവിന്ദ പിള്ള പ്രസ് അക്കാദമി ചെയർമാൻ ആയിരിക്കെയാണ് ടി വേണുഗോപാലന് സ്വദേശാഭിമാനിയെപ്പറ്റി പുസ്തകം എഴുതാൻ അഞ്ചു ലക്ഷം രൂപ ക്വട്ടേഷൻ കൊടുത്തത്.അത് വ്യാജ നിർമിതി ആയിപ്പോയി.സ്വദേശാഭിമാനിയുടെ സുഹൃത്തായിരുന്നു അയ്യൻ‌കാളി എന്ന് സ്ഥാപിക്കാൻ,പാലക്കാട്ട് തരവത്ത് അമ്മാളു അമ്മയുടെ വീട്ടിലെ തകരപ്പെട്ടിയിൽ നിന്ന് അയ്യൻകാളിയുടെ കത്ത് കിട്ടി എന്ന വ്യാജ പ്രസ്താവന പുസ്തകത്തിലുണ്ട്.സ്വദേശാഭിമാനിയുടെ കൈയക്ഷരത്തിൽ ആയിപ്പോയി,അയ്യൻകാളിയുടെ കത്ത് !

ഇന്ത്യയിലെ ആദ്യത്തെ ഇടതു പക്ഷക്കാരനാണ് പിള്ള എന്ന പ്രസ്താവന മുരളി അംഗീകരിക്കുന്നുണ്ടോ ? മലയാളത്തിൽ സോഷ്യലിസത്തെക്കുറിച്ച് സൈദ്ധാന്തിക വിവരണം തുടങ്ങി വച്ചത്,എം കെ നാരായണ പിള്ള എന്ന ബാരിസ്റ്ററാണ് എന്ന് 'കേരളൻ' എന്ന സ്വന്തം മാസികയിൽ പിള്ള തന്നെ എഴുതിയതായി വേണുഗോപാലൻ പുസ്തകത്തിൽ പറയുന്നത് വഴി ,അദ്ദേഹം സ്വയം റദ്ദാക്കി.ഇ എം എസ് എവിടെയെങ്കിലും പിള്ളയെ ആദ്യ ഇടതുപക്ഷക്കാരൻ എന്ന് വിളിച്ചോ ?

മാർക്‌സ് ജീവചരിത്രം എഴുതിയതാണ് പിള്ളയെ ആദ്യ ഇടതു പക്ഷക്കാരൻ എന്ന് വിളിക്കാൻ കാരണം എങ്കിൽ,'മോഹന ദാസ് ഗാന്ധി' എന്ന പിള്ളയുടെ ജീവചരിത്രം മറക്കരുത്.യഥാർത്ഥ കോൺഗ്രസുകാരനും പിള്ള തന്നെ ആകണം -യെച്ചൂരി സിദ്ധാന്തത്തിൻറെ ആദിമ പിതാവ്.

വാദം 4:രാമകൃഷ്ണ പിള്ള മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറയുന്ന പത്രാധിപരായിരുന്നു എന്ന് കുമാരനാശാൻ എഴുതി.
മറുപടി:ആശാൻ എഴുതിയതിൽ നിന്ന് പകുതി മാത്രം എടുത്താൽ പോരാ.പിള്ളയുടേത് സ്വയം കൃതാനർത്ഥം എന്നാണ് നാടുകടത്തിയപ്പോൾ ആശാൻ എഴുതിയത്.പിള്ളയെ  നാട് കടത്തിയ ദിവാൻ രാജഗോപാലാചാരിയുടെ സുഹൃത്തായിരുന്നു ആശാൻ;അംബുജ വിലാസം റോഡിന് കരണക്കാരിയായ വിദുഷിയും നായർ ഭർതൃമതിയുമായ  അംബുജത്തെ ഇരുവർക്കും അറിയാമായിരുന്നു. ആശാനെ മാത്രമല്ല,അയ്യങ്കാളിയെയും ശ്രീമൂലം പ്രജാസഭയിൽ അംഗമാക്കിയതും രാജഗോപാലാചാരിയാണ്.അദ്ദേഹം തിരുവിതാംകൂർ വിട്ടപ്പോൾ ആശാൻ മംഗള ശ്ലോകം എഴുതി.ദിവാൻ ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്ന് ഒരു മുഖപ്രസംഗത്തിൽ പിള്ള എഴുതിയത്,ആശാനും വായിച്ചു കാണും;മുഖം നോക്കില്ലെങ്കിലും ആസനം നോക്കും എന്നായിരിക്കും ആശാൻ ഉദ്ദേശിച്ചത്.
ജി പി പിള്ള 
വാദം 5 :പിന്നാക്ക വിഭാഗക്കാരെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടി പറയാനും അവരുടെ യോഗ്യതയെ സമർത്ഥിക്കാനും അവരുടെ അവശതകൾ പരിഹരിക്കാനും പിള്ള എക്കാലവും നില കൊണ്ടു.
മറുപടി:അതുകൊണ്ടാകും,സവർണർ കുതിരകളും ദളിതർ പോത്തുകളും ആകയാൽ അവരെ ഒന്നിച്ചിരുത്തി വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് എന്ന് പിള്ള മുഖപ്രസംഗം എഴുതിയത്.അത് കൊണ്ടാകും,ധീവരനായ പണ്ഡിറ്റ് കെ പി കറുപ്പൻ 'ബാലാ കലേശം ' എന്ന നാടകം എഴുതിയപ്പോൾ 'വാലാ കലേശം' എന്ന് ജാതിയിൽ കുത്തി പിള്ള പരിഹസിച്ചത്.നാട് കടത്തിയ ശേഷം കൊച്ചിയിൽ വന്നായിരുന്നു ,പിള്ളയുടെ ജാതിക്കളി.നാട് കടത്തിയിട്ടും നന്നായില്ല.

വാദം 6:ഹർദയാൽ എഴുതിയ ജീവചരിത്രത്തിൻറെ മോഷണമാണ് പിള്ളയുടെ കൃതി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
മറുപടി:അത് എൻറെ പഠനത്തിൽ വ്യക്തമാണ്.ഹർദയാലിന്റെ ഖണ്ഡികകളുടെ സമ്പൂർണ ചോരണം.ഉദ്ധരണികൾ അതേ പടി എടുത്തിരിക്കുന്നു.കെ ദാമോദരന് നന്ദി -പിള്ളയുടെ ലേഖനംപിൽക്കാലത്ത്  ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യിച്ചത് അദ്ദേഹമാണ്.അപ്പോൾ വാചകങ്ങൾ അതേ പടി പകർത്തി എന്ന് വ്യക്തമായി.

വാദം 7:ചെറുപ്പത്തിൽ പുരോഗമന വാദിയും വിപ്ലവകാരിയും ആയിരുന്ന ഹർദയാൽ,ശിഷ്ടായുസിൽ രാജഭക്തനായിരുന്നു.
മറുപടി:അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.പിള്ള മാർക്സിനെയും ഗാന്ധിയെയും പറ്റി എഴുതിയ പോലെ.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടനൊപ്പം നിന്ന പോലെ.നമ്മുടെ വിഷയം മോഷണമാണ്.ഹർദയാലിന്റെ രാഷ്ട്രീയം അല്ല.
ഉദ്ധരണി പ്രളയം കൊണ്ട് മോഷ്ടാവിനെ ശുദ്ധീകരിക്കാൻ കഴിയില്ല.പിള്ള മോഷ്ടിച്ചില്ല എന്ന് തെളിയിക്കാനെന്തെങ്കിലും വസ്‌തുത ഉണ്ടെങ്കിൽ നിരത്തണം.ബാക്കി കാര്യങ്ങൾക്ക് ഞാൻ എഴുതിയ 'സ്വദേശാഭിമാനി :ക്ലാവ് പിടിച്ച കാപട്യം' ( എൻ ബി എസ് ) എന്ന പുസ്തകമാണ്,മറുപടി.അതിന് അവതാരിക എഴുതിയ എം കെ സാനുവിന് ക്വട്ടേഷൻ എവിടന്നായിരുന്നു എന്ന് പിള്ള ഭക്ത സംഘം പറഞ്ഞാൽ കൊള്ളാം.

കാർത്തികേയൻറെ സെൽഫ് ഗോൾ 

മുരളിക്കൊപ്പം കാർത്തികേയൻ നായർ എന്നൊരാൾ മറുപടി എഴുതിയിരുന്നു.പാർട്ടി മേൽവിലാസത്തിൽ ഭാഷാ ഇന്സ്ടിട്യൂട്ടിൽ ലാവണം നോക്കുന്നതായി അന്വേഷണത്തിൽ കണ്ടു.വാദിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ തോറ്റ പീറ വക്കീലിനെയാണ് നായർ ഓർമിപ്പിക്കുന്നത്.നായർ എഴുതുന്നു:

"'മോഡേൺ റിവ്യൂ'വിൽ മാർക്‌സിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു വന്നത്,പിള്ളയ്ക്ക് ഒരു നിമിത്തമായി വന്നിരിക്കാം.ആശയങ്ങൾ കടമെടുത്തിട്ടുമുണ്ടാകാം ...ഹർദയാലിനെ പിള്ള ആശ്രയിച്ചിട്ടുണ്ട്''.

ഇക്കാര്യമാണ് ഞാൻ പഠനവും പരിഭാഷയും വഴി ചൂണ്ടിക്കാണിച്ചത്.അതിന് വേണ്ടതിലധികം തെളിവുണ്ട്.ജോൺ സ്‌പർഗോ 1908 ൽ എഴുതിയ 'കാൾ മാർക്‌സ്:ഹിസ് ലൈഫ് ആൻഡ് വർക്' എന്ന പുസ്തകമാണ് ഹർദയാൽ പ്രബന്ധത്തിന് ആധാരമാക്കിയത് എന്ന് ആ പ്രബന്ധത്തിൽ നിന്ന് തന്നെ അറിയാൻ കഴിയും.മൂല കൃതിയോടുള്ള അവലംബം പിള്ള രേഖപ്പെടുത്തിയില്ല എന്നത് അപരാധമാണ്;അത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്;സ്‌പർഗോയുടെ പുസ്‌തകവും എൻറെ കൈയിലുണ്ട്.

നായർ സെൽഫ് ഗോൾ അടിച്ച സ്ഥിതിക്ക് എൻറെ കേസ് അവസാനിപ്പിക്കേണ്ടതാണ്.എൻറെ പഠനവുമായി ബന്ധപ്പെടാത്ത കുറെ അവാസ്തവങ്ങളും അബദ്ധ ധാരണകളും അർദ്ധ സത്യങ്ങളും വിളമ്പി,വൃഥാ സ്ഥൂലത കൊണ്ട് മറുപടി നീട്ടി,നായർ.കാമ്പും ആഴവുമില്ലാത്തപ്പോൾ ചപ്പടാച്ചി,പൊള്ള മനുഷ്യൻറെ കസർത്താണ്.

സ്വദേശാഭിമാനിയെപ്പറ്റിയുള്ള എൻറെ പുസ്തകം വായിക്കാതെ തന്നെ നായർ പുച്ഛിക്കുന്നു.നായർക്കുള്ള എൻറെ മറുപടി:
രാജഗോപാലാചാരി 
വാദം 1:രാമചന്ദ്രൻറെ വിമർശന മാനദണ്ഡമനുസരിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കരും ശ്രീനാരായണനും കുമാരനാശാനും അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുകയായിരുന്ന തിരുവിതാംകൂർ ഭരണത്തെ വിമര്ശിക്കാതിരിക്കുന്നതു കൊണ്ട് അവരുടെ യശസ്സിന് ക്ലാവ് പിടിച്ചോ ?
മറുപടി:നായരുടെ ഉള്ളിലെ ജാതിയാണ് പുളിച്ചു തികട്ടുന്നത്.ഈഴവ സമുദായത്തിലെ നവോത്ഥാന പ്രതിഭകൾ മൂരാച്ചികൾ ആയിരുന്നു എന്നാണ് നായർ ധ്വനിപ്പിക്കുന്നത്.'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന് ഗുരു പറഞ്ഞതിൽ അടങ്ങിയത്,നായർ ഉൾപ്പെട്ട സവർണ സമൂഹം ഈഴവരാദി പിന്നാക്കക്കാരെ ചവിട്ടി താഴ്ത്തിയതിലുള്ള രോഷമാണ്.കുമാരൻ ആശാൻ 'വിവേകോദയം'പത്രാധിപർ എന്ന നിലയിൽ പിള്ളയുടെ നാട് കടത്തലിനെ ന്യായീകരിച്ചു.കാലാതിവർത്തിയായ ആശാൻറെ പ്രതിഭയ്ക്ക് പിള്ള വെറും ജാതിവാദിയാണെന്നും ജാതിക്കൂട്ടത്തിൻറെ കൈയിലെ പാവയാണെന്നും തോന്നി.കവിക്ക് സത്യം കാണാൻ എളുപ്പമാണ്.പിള്ള ബ്രിട്ടീഷുകാർക്കെതിരെ ഒരു വാക്കും എഴുതാതിരിക്കെ സമകാലികനായ അരവിന്ദ ഘോഷ് ബംഗാളിൽ അത് നിരന്തരം ചെയ്‌തു കൊണ്ടിരുന്നു.ഈഴവ സമുദായത്തിൽ നവോത്ഥാന പ്രതിഭകൾ പ്രഭ ചൊരിയുമ്പോഴാണ്,പിള്ള,നവോത്ഥാനത്തെ പിന്നോട്ടടിക്കുന്ന ജാതി വാദത്തെ ആശ്രയിച്ചത്.

വാദം 2:'മോഹനദാസ് ഗാന്ധി' എന്ന ലഘു ജീവചരിത്രമെഴുതാൻ പിള്ള ആരുടെ കൃതിയാണ് മോഷ്ടിച്ചത് എന്ന് രാമചന്ദ്രൻ ഒരന്വേഷണം നടത്താൻ തുനിയുന്നത് നന്നായിരിക്കും.
മറുപടി : നായർ പാർട്ടി സ്വാധീനം വച്ച് ഇക്കാര്യം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് നന്നായിരിക്കും.ഒരു നായർ എസ് പി ക്ക് തന്നെ അന്വേഷണ ചുമതല നൽകണം.

പിള്ളയുടെ പുസ്തക നിരൂപണങ്ങൾ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവ മോഷണമാണെന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ച എനിക്ക് ബോധ്യമുണ്ട്.ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇതുമുൾപ്പെടുത്തി നായർ സ്വയം കൃതാര്ഥൻ ആകുമല്ലോ.

വാദം 3:പിള്ളയെ സ്വാധീനിച്ചത് 'മദ്രാസ് ഹെറാൾഡ്'പത്രാധിപർ ജി പി പിള്ളയാണ്.അതിൻറെ താളുകളിൽ നിന്ന് പിള്ള മോഹന ദാസ് ഗാന്ധിയെ മോഷ്ടിക്കുകയായിരുന്നു.
മറുപടി:ഹാവൂ,ആ മോഷണം ഷെർലക് നായർ തന്നെ കണ്ടെത്തി.ജി പി പിള്ള ( 1864 -1904 ) യുടെ കാര്യത്തിൽ നായർ തെളിവ് സാമഗ്രികൾ കുഴിച്ചു കൊണ്ട് വരുന്നത് നന്നായിരിക്കും.പിള്ളയുടെ പത്രം നായർ എഴുതിയ പോലെ,'മദ്രാസ് ഹെറാൾഡ്' ആയിരുന്നില്ല.'മദ്രാസ് സ്റ്റാൻഡേർഡ്'ആയിരുന്നു.തിരുവിതാംകൂർ ഭരണത്തെ പിള്ള പുലഭ്യം പറഞ്ഞതിലെ സ്വാധീനം ഗുരു നാരായണ കുരുക്കൾ ആയിരുന്നു.അദ്ദേഹത്തിൻറെ രണ്ടു പീറ നോവലുകൾ പിള്ള പ്രസിദ്ധീകരിച്ചിരുന്നു;വമനേച്ഛ വരാൻ നന്ന്.

വാദം 4:പിള്ള അവലംബിച്ചത് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യെ ആണെന്ന് 'കാറൽ മാർക്‌സ്'വായിച്ചാൽ മനസ്സിലാകും.
മറുപടി:'മാനിഫെസ്റ്റോ' ജീവചരിത്രമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.പിള്ള എഴുതിയ ജീവചരിത്രം,അതിലെ ഉദ്ധരണികൾ,പിതാവ് മാർക്സിന് എഴുതിയ കത്ത് എല്ലാം ഹർദയാലിൽ നിന്നാണ്.
ലാലാ ഹർദയാൽ 
വാദം 5:മിച്ച മൂല്യ സിദ്ധാന്തത്തെപ്പറ്റി വിവരിക്കുന്നിടത്ത് ഹർദയാലിന്റെ ദഹനക്കേട് വ്യക്തമാണ്.പിള്ള അതിനെ പൂർണമായി ദഹിപ്പിച്ച് സത്തെടുത്തു വിളമ്പുകയാണ്.
മറുപടി:ജി പി പിള്ളയെപ്പോലെ ഇതും എൻറെ വിഷയമല്ല.ഗദർ പാർട്ടി ഒരിടത്തും ഭരണത്തിൽ ഇല്ലാത്തതിനാൽ,ഹർദയാലിന്റെ വക്കാലത്ത് എനിക്കില്ല.1913 ൽ The Accumulation of Capital എന്ന പുസ്തകം വഴി റോസാ ലക്സംബർഗ് മാർക്സിനെ തിരുത്തിയത് പ്രസക്തമാണ്.നായരെക്കാൾ  ഭേദപ്പെട്ട മാർക്സിസ്റ്റുകളായ ഇർഫാൻ ഹബീബും ( Marx's Perception of India ),പ്രഭാത് പട് നായിക്കും  ( The Other Marx ) റോസയെ അനുകൂലിച്ചിട്ടുണ്ട്.ലെനിൻ തന്നെ ആ തിരുത്ത് അംഗീകരിച്ചു.എന്നിട്ടും പഴയ മൂല്യത്തിൽ കിടന്നു പുളയുകയാണ് നായർ.ഡേവിഡ് റിക്കാർഡോ ഇല്ലെങ്കിൽ മിച്ച മൂല്യം ഉണ്ടോ ?

ഹർദയാലിന് മാർക്സിനോടുള്ള വിയോജിപ്പ് മാത്രമാണ് പിള്ള മോഷ്ടിക്കാത്തത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

വാദം 6: പിള്ള എഴുതിയ മാർക്സ് ജീവചരിത്രം അന്നത്തെ മലയാളി പ്രബുദ്ധതയെ സ്വാധീനിച്ചിരുന്നു.
മറുപടി:വിഡ്ഢിത്തത്തിൻറെ കത്തി വേഷമാണ് നായർ ആടുന്നത്.പിള്ള എഴുതിയ ജീവചരിത്രം വായിച്ചാണ് പി കൃഷ്ണ പിള്ളയും ഇ എം എസും കമ്മ്യൂണിസ്റ്റ് ആയതെന്ന് അവർ പറഞ്ഞിട്ടില്ല.കൃഷ്ണ പിള്ളയെ സഹായിച്ചത് ബാരിസ്റ്റർ എ കെ പിള്ള ആയിരുന്നു.സ്വദേശാഭിമാനി പിള്ളയുടെ ജാമാതാവ്.അദ്ദേഹത്തിൻറെ വീട്ടിലെ ലൈബ്രറിയിൽ പോയി പുസ്തകം വായിച്ചതായി കൃഷ്ണ പിള്ളയ്ക്ക് മുൻപേ കമ്മ്യൂണിസ്റ്റ് ആയ പി കേശവ ദേവ് എഴുതിയിട്ടുണ്ട്.എ കെ പിള്ള ബ്രിട്ടനിൽ നിന്നാണ് സോഷ്യലിസ്റ്റ് ആശയങ്ങൾ കൊണ്ട് വന്നത്.സ്വദേശാഭിമാനി പിള്ളയുടെ മാർക്‌സിൽ നിന്നല്ല.1936 ലാണ് കേരളത്തിൽ പാർട്ടി ഉണ്ടായത്.ആ ചരിത്രത്തിൽ സ്വദേശാഭിമാനി പിള്ളയ്ക്ക് ഒരു പങ്കുമില്ല.പിള്ളയുടെ മാർക്സ് വായിച്ച് പ്രബുദ്ധത ഉണ്ടായെങ്കിൽ മോഹനദാസ് ഗാന്ധി വായിച്ചാകണം കോൺഗ്രസുകാരുണ്ടായത്.ഇത്രമാത്രം പ്രബുദ്ധത ഉണ്ടാകാൻ പിള്ള മാർക്സ് എത്ര കോപ്പി അടിച്ചു ?

വാദം 7:'ഭസ്മമിട്ടു തിളക്കിയ നിലവിളക്ക്' പോലെ പിള്ള ജ്വലിച്ചു കൊണ്ടിരിക്കും.
മറുപടി:'ഭസ്മമിട്ടു തിളക്കിയ നിലവിളക്കി'ലെ ഹിന്ദുത്വ ബിംബ കൽപന ജോറായി -കേരളത്തിലെ നായർ കമ്മ്യൂണിസ്റ്റുകളിൽ ഭൂരി പക്ഷവും വീട്ടിൽ ആർ എസ് എസും പുറത്ത് കമ്മ്യൂണിസ്റ്റുമാണെന്ന് പറയുന്നതിൽ കഥയുണ്ട്.'ഹിന്ദുത്വ ' തികട്ടി വന്നു കൊണ്ടിരിക്കും.

ചരിത്ര രചന എങ്ങനെ വേണമെന്ന ഉപദേശം നായർ വിളമ്പാൻ ശ്രമിച്ചിട്ടുണ്ട്.ഞാൻ ചരിത്രകാരനല്ല.ചരിത്രകാരന്മാരെ പോലെ ഭാവന വിളമ്പൽ എൻറെ പണിയല്ല.സ്വദേശാഭിമാനി പിള്ളയെക്കാൾ കൂടുതൽ കാലം പത്ര പ്രവർത്തനം നടത്തിയ നിലയ്ക്ക്,ഇന്ന് പിള്ള ഇറക്കുമായിരുന്ന പത്രം 'തനിനിറം'ആയിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും.അതിറക്കിയതും നായർ തന്നെ എന്നതാണ് സ്വദേശാഭിമാനി ഭക്ത സംഘത്തിന് ആശ്വാസം.

See https://hamletram.blogspot.com/2019/07/blog-post_6.html






Wednesday 18 September 2019

ഇന്ത്യ:ഇതാ മഹിമയാർന്ന ഭൂത കാലം

അന്ധനായ മാർക്‌സ് 16
ന്ത്യയ്ക്ക് മഹിമയാർന്ന ഭൂതകാലം ഉണ്ടായിരുന്നില്ലെന്നും,ചരിത്രമേ ഉണ്ടായിരുന്നില്ലെന്നും മാർക്‌സ് പറഞ്ഞ വിഡ്ഢിത്തത്തിന് മറുപടിയായി,മാർക്‌സിസ്റ്റ് ചരിത്രകാരൻ ഡി ഡി കോസംബി ഇന്ത്യൻ പ്രാചീന ചരിത്രത്തിലെ മഹിമയാർന്ന മൂന്ന് ഘട്ടങ്ങൾ എടുത്തു കാട്ടി:മൗര്യ,ശതവാഹന,ഗുപ്‌ത സാമ്രാജ്യങ്ങൾ.

മാർക്‌സിസ്റ്റ്‌ ചരിത്ര കാരണവരായ കോസംബി (1907 -1966 ) ചരിത്രകാരന് പുറമെ,ഗണിത ശാസ്ത്രജ്ഞനും ഭാഷാ പണ്ഡിതനുമായിരുന്നു.ബുദ്ധമത,പാലി ഭാഷാ പണ്ഡിതനും ഹാർവാഡ് പ്രൊഫസറുമായിരുന്ന ധര്മാനന്ദ്‌ കോസംബി ( 1876 -1947 ) യുടെ മകൻ.മാർക്സിനെ,ലെനിൻഗ്രാഡ് സർവകലാശാലയിൽ പാലി പഠിപ്പിച്ച പിതാവ് വഴിയാണ് കിട്ടിയത്.അച്ഛൻറെ സ്വാധീനത്തിലാണ്,അംബേദ്ക്കർ ബുദ്ധമതത്തിൽ ചേർന്നത്.കോസംബി കുടുംബം,ഗൗഡ സാരസ്വത ബ്രാഹ്മണരായിരുന്നു.ഗാന്ധിയുടെ സുഹൃത്തായിരുന്ന അച്ഛൻ മോസ്‌കോയിൽ നിന്ന് മടങ്ങി ഗുജറാത്ത് സർവകലാശാലയിൽ വേതനം പറ്റാതെ പഠിപ്പിച്ചു.മകൻ ദാമോദർ ജനാധിപത്യ സോഷ്യലിസം എന്ന പേരിൽ നെഹ്‌റു മുതലാളിത്തം പ്രോത്സാഹിപ്പിച്ചതായി വിമർശിച്ചു.ദാമോദറും ആർ എസ് ശർമയും ഡാനിയൽ തോർണറുമാണ്,ഇന്ത്യൻ ചരിത്രത്തിലേക്ക് കര്ഷകരെ കൊണ്ട് വന്നത്.അമേരിക്കയിൽ ജനിച്ച തോർണർ,അമ്പതുകളിൽ ജോസഫ് മക് കാർത്തി ഇടതു പക്ഷത്തെ വേട്ടയാടിയപ്പോൾ,ഇന്ത്യയിൽ എത്തി ആസൂത്രണ കമ്മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.നെഹ്രുവിന്റെ ആസൂത്രണത്തിൽ മാർക്‌സിസ്റ്റ് ഉണ്ടായിരുന്നു എന്നർത്ഥം.
മൗര്യ സാമ്രാജ്യം 
മാർക്‌സിന്റെ വിഢിത്തം പൊളിക്കാൻ,ഇന്ത്യയുടെ മഹദ് പൈതൃകം,ആ മൂന്ന് സാമ്രാജ്യങ്ങളിലേക്ക് പോകാം.

മൗര്യ സാമ്രാജ്യം

ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച മൗര്യ സാമ്രാജ്യം നില നിന്നത്,ക്രിസ്തുവിന് മുൻപ് 322 -180 ലാണ്.പാടലീ പുത്രം ( പാറ്റ്ന ) തലസ്ഥാനമായ സാമ്രാജ്യം,ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നില നിന്ന എക്കാലത്തെയും വലിയ സാമ്രാജ്യമായിരുന്നു.കിഴക്കനേഷ്യയിലെ ഭൂരിഭാഗവും വരുന്ന സാമ്രാജ്യത്തിൻറെ വിസ്‌തൃതി,50 ലക്ഷം ചതുരശ്ര കിലോമീറ്റർ ( 19 ലക്ഷം ചതുരശ്ര മൈൽ ).-അശോകൻ ഭരിച്ച സുവർണ ഘട്ടത്തിൽ.
കൗടില്യൻറെ സഹായത്തോടെ,സൈന്യം രൂപവൽക്കരിച്ചാണ്.,ചന്ദ്ര ഗുപ്തൻ നന്ദ സാമ്രാജ്യത്തെ അട്ടിമറിച്ചത്.അലക്‌സാണ്ടർ ചക്രവർത്തി സ്പർശിക്കാതെ രാജാക്കന്മാരെ കീഴടക്കിയ അദ്ദേഹം,മധ്യ,പശ്ചിമ ഇന്ത്യയിലേക്ക് അധികാരം പടർത്തി.317 ആയപ്പോൾ,വടക്കു പടിഞ്ഞാറൻ ഇന്ത്യ മുഴുവൻ അധീനതയിലായി.സെല്യൂക്കസ് ഒന്നാമനെ തോൽപിച്ച്,സിന്ധു നദിയുടെ പടിഞ്ഞാറൻ മേഖലയും പിടിച്ചു.ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി.വടക്ക് ഹിമാലയം,കിഴക്ക് ആസാം,പടിഞ്ഞാറ് ബലൂചിസ്ഥാൻ,അഫ്ഗാനിസ്ഥാൻ എന്നിവ അതിരുകൾ.ചന്ദ്ര ഗുപ്തനും ബിന്ദുസാരനും അതിനെ മധ്യ,ദക്ഷിണ പ്രദേശത്തു കൂടി വ്യാപിപ്പിച്ചു എങ്കിലും,കലിംഗം ( ഒഡീഷ ) വന്നത്,അശോകൻറെ കാലത്താണ്.അശോകൻറെ ഭരണത്തിന് 50 വർഷത്തിന് ശേഷം,ശുംഗ വംശം വന്നതോടെ,മൗര്യ സാമ്രാജ്യം പതനം കണ്ടു.

ചന്ദ്ര ഗുപ്തൻ ജൈന മതത്തിലും അശോകൻ ബുദ്ധ മതത്തിലും ചേർന്നത്,സാമൂഹ്യ പരിഷ്‌കരണ ഘട്ടങ്ങൾ കൂടി ആയിരുന്നു.അശോകൻ ശ്രീലങ്ക,കിഴക്കനേഷ്യ,പശ്ചിമേഷ്യ,ഉത്തരാഫ്രിക്ക,മെഡിറ്ററേനിയൻ യൂറോപ് എന്നിവിടങ്ങളിലേക്ക് മിഷനറിമാരെ അയച്ചു.
സാമ്രാജ്യത്തിലെ ജനസംഖ്യ ആറു കോടിക്ക് അടുത്തായിരുന്നു.'അർത്ഥശാസ്ത്ര'വും അശോകൻറെ ശിലാ ലിഖിതങ്ങളും ആ സാമ്രാജ്യത്തിൻറെ ഈടു വയ്‌പുകളാണ്.ചന്ദ്ര ഗുപ്തൻ,കൗടില്യ സഹായത്തോടെ,സാമ്രാജ്യം സ്ഥാപിച്ചത്,തക്ഷ ശിലയിൽ ആയിരുന്നു.കൗടില്യൻ ശക്തമായ മഗധയ്ക്ക് പോയപ്പോൾ,രാജാവ് ധന നന്ദൻ അപമാനിച്ചെന്നും അപ്പോൾ കൗടില്യൻ നന്ദ സാമ്രാജ്യത്തെ  നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്‌തെന്നും ആണ് കഥ.അലക്‌സാണ്ടറുടെ സൈന്യം ബിയാസ് നദി കടക്കാതെ,ബാബിലോണിലേക്ക് മടങ്ങി.ഗ്രീക്ക് സൈന്യാധിപരായ യുഡീമസും പെയ്തൊണും 317 വരെ സിന്ധു തടം ഭരിച്ചു.ഈ ഗ്രീക്ക് ഗവർണർമാരെ തുരത്തി,മഗധ പിടിച്ച് ചന്ദ്ര ഗുപ്തൻ തലസ്ഥാനമാക്കി.വിശാഖ ദത്തൻറെ സംസ്‌കൃത നാടകമായ 'മുദ്രാ രാക്ഷസ'ത്തിൽ,ചന്ദ്ര ഗുപ്തനെ നന്ദ കുടുംബത്തിൽ പെട്ടതായി ചിത്രീകരിക്കുന്നു.'മൗര്യ' എന്നൊരു ക്ഷത്രിയ ഗോത്രത്തെ പ്രാചീന ബുദ്ധ ഗ്രന്ഥമായ 'മഹാ പരിബാണ സൂത്ര'ത്തിൽ പരാമർശിക്കുന്നു.പ്ലൂട്ടാർക്കിൻറെ ചരിത്രത്തിൽ അലക്‌സാണ്ടറും ചന്ദ്ര ഗുപ്തനും കാണുന്നുണ്ട്.ഹിമാലയ രാജാവായ പർവതകനുമായി ( Porus ) ചന്ദ്ര ഗുപ്തൻ സഖ്യത്തിൽ ഏർപ്പെട്ടതായി,'മുദ്രാ രാക്ഷസ'ത്തിലും ജൈന ഗ്രന്ഥമായ 'പരിശിഷ്ട പർവ'ത്തിലും പറയുന്നു.ഈ സഖ്യമാകട്ടെ,ഗ്രീക്കുകാരും പേർഷ്യക്കാരും ബാക്ട്രിയക്കാരും സ്കിത്തിയാക്കാരുമൊക്കെ ഉൾപ്പെട്ട ഒരു സൈന്യം കെട്ടിപ്പടുത്താണ്,പാടലീപുത്രം പിടിച്ചത്.
കുമ്രാഹാർ കൊട്ടാരത്തിൻറെ ശിഷ്ട തൂൺ 
സെല്യൂക്കസ് ഒന്നാമൻറെ സ്ഥാനപതി ആയി ചന്ദ്ര ഗുപ്തൻറെ പാടലീപുത്രം കൊട്ടാരത്തിൽ ഉണ്ടായിരുന്ന മെഗസ്തനീസ് അന്നത്തെ ഭരണം,'ഇൻഡിക്ക'യിൽ വിവരിക്കുന്നു.ഇന്നത്തെ ഖാണ്ഡഹാറിനടുത്ത് താമസിച്ചാണ്,മെഗസ്തനീസ് പാടലീപുത്രത്തിൽ എത്തിയത്.64 കവാടങ്ങളും 570 ഗോപുരങ്ങളും ഉള്ളതായിരുന്നു,കൊട്ടാരം.

ബിന്ദുസാരൻറെ കാലത്ത്,മൗര്യ സാമ്രാജ്യം തെക്കേ ഇന്ത്യയിലേക്ക് വ്യാപിച്ചതായി സംഘകാല കവി മാമൂലനാർ വിവരിക്കുന്നു.ചന്ദ്രഗുപ്തൻ സിംഹാസനം വെടിഞ്ഞ് ജൈനാചാര്യൻ ഭദ്ര ബാഹുവിൻറെ അനുയായി ആയി,ശ്രാവണബല ഗോളയിൽ സന്യാസിയായി വസിച്ചു.ഉപവസിച്ചു മരിച്ചു -ജൈന പാരമ്പര്യത്തിൽ,സല്ലേഖനം;തിരുവിതാംകൂറിൽ,പ്രായോപവേശം.
ചന്ദ്രഗുപ്തൻറെയും ദുർധരയുടെയും മകനാണ് ബിന്ദുസാരൻ.297 നടുത്താണ് സിംഹാസനമേറിയത്.22 വയസ്.സാമ്രാജ്യം കർണാടകം വരെ എത്തി.പുതുതായി 16 രാജ്യങ്ങൾ കീഴടക്കി.തമിഴ് രാജ്യങ്ങൾ തൊട്ടില്ല.ബിന്ദുസാരൻറെ കാലത്തും കൗടില്യൻ പ്രധാന മന്ത്രി ആയിരുന്നു.

മധ്യ കാല തിബത്തൻ പണ്ഡിതൻ താരാനാഥന്റെ വിവരണത്തിൽ ബിന്ദുസാരനുണ്ട്.ബിന്ദുസാരൻറെ മൂത്തമകൻ സുഷിമന്റെ ദുർ ഭരണത്തിൽ ക്ഷുഭിതരായി,തക്ഷശിലയിലെ ജനം കലാപം നടത്തി.ബിന്ദുസാരൻറെ സദസിൽ ഗ്രീക്ക് ചക്രവർത്തി അന്തോഖ്യസ്‌ ഒന്നാമൻറെ സ്ഥാനപതി ഡെമക്കസ് ആയിരുന്നു.ഗ്രീക്ക് എഴുത്തുകാരൻ ജംബുലസ് അന്ന് പാടലീപുത്രത്തിൽ എത്തി.സൂര്യ ദ്വീപിലെ അന്തേവാസികളെപ്പറ്റി നോവലെഴുതിയ വണികനാണ് ജംബുലസ്.ഈജിപ്ഷ്യൻ രാജാവ് ഫിലാഡൽഫസ്,സ്ഥാനപതി ആയി ഡയനീഷ്യസിനെ അയച്ചു.

ചന്ദ്രഗുപ്തൻ ജൈനമതത്തിൽ ചേർന്ന പോലെ,ബിന്ദുസാരൻ,അജീവിക മതത്തിൽ ചേർന്നു.ക്രിസ്തുവിന് മുൻപ് അഞ്ചാം നൂറ്റാണ്ടിൽ മഖാലി ഗോസാല സ്ഥാപിച്ച നാസ്തിക മതം.ആദ്യകാല ബുദ്ധമതത്തിനും ജൈനമതത്തിനും എതിരായി വന്ന ശ്രമണ പ്രസ്ഥാനം.ബിന്ദുസാരൻറെ ഗുരു,പിംഗള വത്സൻ,ബ്രാഹ്മണനായിരുന്നു.-അജീവിക മത വിശ്വാസി.ബിന്ദുസാരൻറെ ഭാര്യ സുഭദ്രാംഗിയും ബ്രാഹ്മണ സ്ത്രീ ആയിരുന്നു -അജീവിക മത വിശ്വാസി.ഇന്നത്തെ ഭഗൽപൂർ ജില്ലയായ അന്നത്തെ ചമ്പക്കാരി.ബ്രാഹ്മണാശ്രമങ്ങൾക്ക് ബിന്ദുസാരൻ സംഭാവന നൽകി.273 -272 ൽ മരിച്ചു.നാലു വർഷത്തെ പിൻഗാമി തർക്കത്തിനൊടുവിൽ മകൻ അശോകൻ ചക്രവർത്തി ആയി.
ഭദ്ര ബാഹു ഗുഹ 
അശോകൻറെ കലിംഗ യുദ്ധത്തിൽ,ഒരു ലക്ഷം സൈനികരും പൗരന്മാരും കൊല്ലപ്പെട്ടെന്നാണ് കണക്ക്.വേട്ട,മൃഗങ്ങളോട് ക്രൂരത,നിര്ബന്ധ അടിമത്തം എന്നിവ നിരോധിച്ചു അഹിംസ നടപ്പാക്കി.ഏഷ്യയിലെയും യൂറോപ്പിലെയും അയൽ രാജ്യങ്ങളുമായി,നല്ല ബന്ധം സൂക്ഷിച്ചു.പൊതുമരാമത്ത് പണി രാജ്യമാകെ നടത്തി.40 വർഷത്തെ സമാധാന ഭരണം,ആധുനിക ഇന്ത്യയ്ക്ക് പ്രചോദനമേകി.അഫ്ഗാനിസ്ഥാൻ മുതൽ ആന്ധ്രയിലെ നെല്ലൂർ വരെ,അശോകൻറെ ശിലാശാസനങ്ങളുണ്ട്.അതനുസരിച്ച് ഗ്രീസ് '600 യോജന' അകലെ.ഒരു 'യോജന' ഏഴു മൈൽ.ഇന്ത്യയുടെ നടുവിൽ നിന്ന് ഗ്രീസിലേക്ക് 4000 മൈൽപാടലീപുത്രം തലസ്ഥാനമായി,സാമ്രാജ്യം നാല് പ്രവിശ്യകൾ ആയി തിരിച്ചിരുന്നു.ഇവയുടെ തലസ്ഥാനങ്ങൾ,തോസലി ( ഒഡീഷ -കിഴക്ക് ൦,ഉജ്ജയിനി ( പടിഞ്ഞാറ് ),സുവർണ ഗിരി ( കർണാടകയിലെ കൊപ്പൽ -തെക്ക് ),തക്ഷശില ( റാവൽപിണ്ടി -വടക്ക് ).പ്രവിശ്യാ ഭരണം രാജകുമാരന്.കുമാരനെ മന്ത്രിസഭ സഹായിച്ചു.കേന്ദ്രത്തിൽ ഇവയെ ചക്രവർത്തിയും മന്ത്രി പരിഷത്തും ഏകോപിപ്പിച്ചു.ഈ ക്രമീകരണം,കൗടില്യൻറെ 'അർത്ഥ ശാസ്ത്രം' ആധാരമാക്കി ആയിരുന്നു.പട്ടണ ആരോഗ്യ പരിരക്ഷ മുതൽ രാജ്യാന്തര വാണിജ്യം വരെ,ഉദ്യോഗസ്ഥ വൃന്ദം നിയന്ത്രിച്ചു.ലോകത്തിലെ ഏറ്റവും വലിയ സൈന്യമായിരുന്നു ആറു ലക്ഷം കാലാൾപ്പട,30,000 കവചിത സേന,8000 രഥം,9000 ആന.
ബീഹാർ ബാരാബർ ഗുഹ 
കേന്ദ്ര ഭരണത്തിന് കീഴിൽ അർത്ഥശാസ്ത്രം നിർദേശിച്ച പോലെ,ന്യായമായ നികുതി.രാജ്യമൊട്ടാകെ ഒരേ കറൻസി.കച്ചവടക്കാർക്കും കൃഷിക്കാർക്കും സുരക്ഷിതത്വം പകർന്ന്,പ്രാദേശിക ഗവർണർമാരുടെയും ഉദ്യോഗസ്ഥരുടെയും ശൃംഖല.ഉൽപാദനം കൂട്ടാൻ പൊതുമരാമത്ത്,ജല സേചനം.രാഷ്ട്രീയ ഐക്യവും സമാധാനവും ആഭ്യന്തര വാണിജ്യം വളർത്തി.ഇന്ത്യ -ഗ്രീക്ക് ഉടമ്പടി അശോകൻറെ കാലത്തുണ്ടായി;ഖൈബർ ചുരമായിരുന്നു വാണിജ്യ താവളം.ഗ്രീക്ക് രാജ്യങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളും ആയിരുന്നു,വാണിജ്യ പങ്കാളികൾ.മലയ ഉപദ്വീപ് വഴി,തെക്കു കിഴക്കൻ ഏഷ്യയുമായി,വാണിജ്യം വികസിച്ചു.തുണിയും സുഗന്ധ വ്യഞ്ജനങ്ങളും ഭക്ഷ്യ വസ്‌തുക്കളും ആയിരുന്നു,കയറ്റുമതി.ലോകം,പുത്തൻ ശാസ്ത്ര,സാങ്കേതിക ജ്ഞാനവുമായി ബന്ധപ്പെട്ടു.റോഡുകൾ,ജല പാതകൾ,കനാലുകൾ,ആതുരാലയങ്ങൾ,സത്രങ്ങൾ എന്നിവയുണ്ടായി.നികുതിയും വിള ശേഖരണവും സംബന്ധിച്ച കർക്കശ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെ,ഉൽപാദനവും കച്ചവടവും കൂടി.നൂറ്റാണ്ടുകൾ കഴിഞ്ഞാണ്,റോമാ സാമ്രാജ്യം ഈ നില കൈവരിച്ചത്.

പാറ്റ്ന റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ കിഴക്ക് ഖനനം ചെയ്തെടുത്ത കുമ്രാഹാർ ആണ് അക്ക;അക്കാലത്തെ വലിയ സ്‌മാരകം -പഴയ കൊട്ടാരം.സാഞ്ചി,ബാർഹുട്ട് ( സത്ന,മധ്യപ്രദേശ് ),അമരാവതി,ബോധ് ഗയ,നാഗാർജുന കൊണ്ട എന്നിവിടങ്ങളിൽ സ്‌തൂപങ്ങളുണ്ട്.

ശതവാഹന സാമ്രാജ്യം

ഡക്കാനിൽ ബി സി ഒന്നാം നൂറ്റാണ്ട് മുതൽ എ ഡി രണ്ടാം നൂറ്റാണ്ട് വരെ നില നിന്നതാണ്,ഇത്.ബി സി മൂന്നാം ശതകവും തുടക്കമായി കാണുന്നവരുണ്ട്.തെലങ്കാന,ആന്ധ്ര,മഹാരാഷ്ട്ര എന്നിവ ചേർന്ന മേഖല.ഇന്നത്തെ ഗുജറാത്ത്,മധ്യപ്രദേശ്,കർണാടക മേഖലയിലേക്കും ചില ഘട്ടങ്ങളിൽ പടർന്നു.ഇന്നത്തെ ഔറംഗ ബാദ് അന്നത്തെ പ്രതിഷ്ഠാനവും ആന്ധ്രയിലെ അമരാവതിയും ( ധരണിക്കോട്ട ) തലസ്ഥാനങ്ങളായി.

ശുംഗ വംശത്തിന് ശേഷം വന്ന ബ്രാഹ്മണ രാജ വംശമായ കൺവമാരെ അട്ടിമറിച്ചാണ്,ശതവാഹനർ വന്നതെന്ന് കരുതുന്നു.ഗൗതമീ പുത്ര ശതകർണി,പിൻഗാമി വസിഷ്ഠ പുത്ര പുലമാവി എന്നിവരുടെ കാലത്ത് സാമ്രാജ്യം കൊടുമുടിയിൽ എത്തി.രാജാക്കന്മാരുടെ ചിത്രം മുദ്രണം ചെയ്‌ത നാണയങ്ങൾ ഇന്ത്യയിൽ ഇറക്കിയത്,ശതവാഹനരാണ്.ഗംഗാ സമതലത്തിൽ നിന്ന് രാജ്യത്തിൻറെ തെക്കേ അറ്റത്തേക്ക് സാംസ്‌കാരിക വിനിമയവും കച്ചവടവും നടന്നു;ഹിന്ദു,ബുദ്ധ മതങ്ങളെ തുണച്ചു.

ഏറ്റവും പഴയ ശതവാഹന ലിഖിതങ്ങൾ നാസിക്കിലെ പാണ്ഡവലേനി ഗുഹയിലാണ്.ബി സി 100 -70 ൽ കൻഹൻറെ ഭരണ കാലത്തെത്താണ്.ശതകർണി ഒന്നാമൻറെ വിധവ നയനികയുടേതാണ്,നാനേ ഘട്ടിലേത് .പശ്ചിമ ഘട്ടത്തിൽ,കൊങ്കൺ തീരത്തിനും പ്രാചീന നഗരമായ ജൂനാറിനും ഇടയ്ക്കാണ് ഈ ചുരം.ശതകർണി രണ്ടാമൻറെ കാലത്തേത്,സാഞ്ചിയിൽ.പാണ്ഡവ ലേനി ലിഖിതത്തിൽ,മഹാ -മാത്ര ( ചുമതലക്കാരൻ ) കാണുന്നതിനാൽ,ശതവാഹനർ,മൗര്യ ഭരണ മാതൃക പിന്തുടർന്നതായി കരുതുന്നു.ശതവാഹനരെ 'ആന്ധ്രക്കാർ'എന്ന് വിളിച്ചതിനെപ്പറ്റി പാഠഭേദങ്ങളുണ്ട്.പുണെയിലെ ഭണ്ഡാർക്കർ ഇൻസ്റ്റിട്യൂട്ട് ഇറക്കിയ 'മഹാഭാരത'ത്തിൻറെ എഡിറ്ററും സംസ്‌കൃത പണ്ഡിതനുമായ വി എസ് സുഖ് ത്താങ്കർ,ശതവാഹന മൂല സ്ഥാനം ബെല്ലാരിയാണെന്ന് വാദിച്ചു.നാനേ ഘട്ടിലെ പട്ടികയിൽ,ആദ്യ ശതവാഹന രാജാവ്,വിമുകൻ ആണ്.ശിശുക,സിന്ധുക,ചിസ്‌മക,ഷിപ്രക എന്നിങ്ങനെ നാമഭേദങ്ങൾ കാണാം.
കൻഹൻറെ നാസിക് ഗുഹ 
മെഗസ്തനീസിൻറെ 'ഇൻഡിക്ക'യിൽ,ഒരു ലക്ഷം പേരുടെ കാലാൾപ്പടയുള്ള 'ആന്ദ്രേ'എന്ന ഗോത്രത്തെപ്പറ്റി പറയുന്നു.വിമുക സഹോദരനാണ്,കൻഹൻ.കൃഷ്ണൻ എന്നും പേര്.ഇദ്ദേഹം പടിഞ്ഞാറ് നാസിക് വരെയും,പിൻഗാമി ശതകർണി ഒന്നാമൻ മാൾവ,നർമദ തടം,വിദർഭ വരെയും സാമ്രാജ്യം വളർത്തി.ശതകർണി,അശ്വമേധ,രാജസൂയ യാഗങ്ങൾ നടത്തി.ബുദ്ധ മതക്കാരെ വിട്ട് ബ്രാഹ്മണരെ സംരക്ഷിച്ചു.ശതകർണി രണ്ടാമൻ 56 വർഷം ഭരിച്ചു.പിൻഗാമി ലംബോദരന് ശേഷം,മകൻ അപിലക വന്നു.അക്കാലത്തെ നാണയങ്ങൾ കിഴക്കൻ മധ്യ പ്രദേശിൽ നിന്ന് കിട്ടി.അടുത്ത പ്രമുഖ രാജാവ് ഹാലൻ,'ഗാഹ സത്തസായ്' എന്ന പ്രയകവിതാ സമാഹാരം പ്രാകൃത ഭാഷയിൽ രചിച്ചു.

ഗൗതമീപുത്ര ശതകർണി,ക്ഷയിച്ച ശതവാഹന ശക്തി വീണ്ടെടുത്തു ( 103 -127 ).അദ്ദേഹത്തിൻറെ അവസാന കാലത്ത്,അമ്മ ബാലശ്രീ ഭരിച്ചു.പാണ്ഡവ ലേനി ഗുഹയിൽ,ഇവരുടെ ലിഖിതമുണ്ട്.ഗൗതമീ പുത്രൻറെ മകൻ വസിഷ്ഠ പുത്ര പുലമാവിയുടെ ( 96 -119 ) പേര് പല ലിഖിതങ്ങളിലുമുണ്ട്.അക്കാലത്തെ പായ്ക്കപ്പലിൻറെ ചിത്രം കൊത്തിയ നാണയങ്ങൾ,നാവിക ശക്തിയെയും കടൽ വഴിയുള്ള കച്ചവടത്തെയും സൂചിപ്പിക്കുന്നു.പുലമാവിയുടെ പിൻഗാമി സഹോദരൻ വസിഷ്ഠ പുത്ര ശതകർണി,ജുനഗഡിലെ രാജാവ് രുദ്ര ധമൻ ഒന്നാമൻറെ മകളെ പരിണയിച്ചു.അവസാന ശതവാഹന രാജാവ് ശ്രീയജ്ഞ ശതകർണി ( 170 -199 ) യുടെ കാലത്ത്,ഭരണം
ക്ഷയിച്ചു.താമസിയാതെ സാമ്രാജ്യം അഞ്ചായി വിഘടിച്ചു.

ശതവാഹന ലിഖിതങ്ങൾ മൂന്നു തരം ജനപദങ്ങളെ വിവരിക്കുന്നു:നഗര,നിഗമ ( ചന്ത ),  ഗമ ( ഗ്രാമം ).ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിനപ്പുറവും ചരക്ക് കയറ്റുമതി നടന്നു.നദീ തടങ്ങളിൽ പട്ടണങ്ങൾ ഉയർന്നു.വനം വെട്ടിയും ജലസംഭരണികൾ പണിതും കൃഷി സ്ഥലങ്ങൾ വിസ്‌തൃതമാക്കി.ഇക്കാലത്തെ പിഞ്ഞാണപാത്രങ്ങൾ ഖനനം വഴി കിട്ടി.റോമാ സാമ്രാജ്യവുമായി കടൽ വഴി കച്ചവടം നടന്നു.പ്രതിഷ്ഠാന,ടാഗാര എന്നീ ശതവാഹന വാണിജ്യ കേന്ദ്രങ്ങൾ പെരിപ്ലസ് പരാമർശിക്കുന്നുണ്ട്.കൊണ്ടപ്പുർ,ബനവാസി,മാധവ്പുർ എന്നിവയും നഗര കേന്ദ്രങ്ങൾ ആയിരുന്നു.നാനേ ഘട്ട്,പ്രതിഷ്ഠാനത്തെ കടലുമായി ബന്ധിപ്പിച്ചു.

ഹലന്റെ മന്ത്രി ഗുണാഢ്യൻ പൈശാചി ഭാഷയിൽ എഴുതിയ 'ബ്രിഹദ് കഥ'യിൽ നിന്നാണ്,സംസ്‌കൃതത്തിൽ 'കഥാ സരിത്സാഗരം' ഉണ്ടായത്.കല്ലിലും ലോഹത്തിലും കൊത്തിയ നിരവധി ശിൽപങ്ങളും സ്‌തൂപങ്ങളും ശതവാഹന കാലത്തു നിന്ന് നില നിൽക്കുന്നു;അജന്തയിലെ ചിത്രങ്ങൾ അക്കാലത്തേതാണ്.

ഗുപ്‌ത സാമ്രാജ്യം

ഇന്ത്യയ്ക്ക്  സുവര്ണകാലം നൽകിയ ഗുപ്തസാമ്രാജ്യം നില നിന്നത്,എ ഡി മൂന്നാം നൂറ്റാണ്ട് മദ്ധ്യം മുതൽ 543 വരെ നിലനിന്നു  319 -543 ഉച്ച ഘട്ടം..ഇന്ത്യൻ ഉപഭൂഖണ്ഡം,മുഴുവൻ വ്യാപിച്ച സാമ്രാജ്യം സ്ഥാപിച്ചത്,ശ്രീഗുപ്തൻ. പ്രധാന ഭരണാധികാരികൾ ചന്ദ്ര ഗുപ്തൻ ഒന്നാമൻ,സമുദ്ര ഗുപ്തൻ,ചന്ദ്ര ഗുപ്തൻ രണ്ടാമൻ 21 രാജ്യങ്ങൾ ഗുപ്തന്മാർ കീഴടക്കിയെന്ന് കവി കാളിദാസൻ രേഖപ്പെടുത്തുന്നു.

ചന്ദ്ര ഗുപ്തൻ രണ്ടാമന്റേത് സാംസ്‌കാരിക മുന്നേറ്റ കാലമായിരുന്നു.ഇക്കാലത്ത് രാമായണവും മഹാഭാരതവും ഉണ്ടായി.കാളിദാസൻ,ആര്യഭടൻ,വരാഹ മിഹിരൻ,വിഷ്‌ണു ശർമ,വാൽസ്യായനൻ തുടങ്ങിയ പ്രതിഭകൾ ജീവിച്ചു.ശാസ്ത്രവും രാഷ്ട്ര ഭരണവും ഉന്നതിയിൽ എത്തി.ഇന്ത്യയ്ക്കും പുറത്തും പിൽക്കാല വാസ്‌തു ശിൽപ,ചിത്ര കലകൾക്ക് വലിയ മാതൃകകൾ ഉണ്ടായി.ബർമ,ശ്രീലങ്ക,തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളുമായി ഉറച്ച വാണിജ്യ ബന്ധം നില നിന്നു.വാമൊഴിക്ക് ലിഖിത രൂപം വന്നു.മധ്യേഷ്യയിൽ നിന്ന് ഹൂണന്മാർ ആക്രമിച്ചായിരുന്നു,പതനം.ഗുപ്തന്മാരുടെ ചെറിയ ശാഖ മഗധ തുടർന്നും ഭരിച്ചു;അവരെ വർദ്ധമാന ഹർഷൻ ഏഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ അട്ടിമറിച്ചു.
ദശാവതാര ക്ഷേത്രം 
വൈശ്യരായിരുന്നു ഗുപ്തന്മാർ.ചാതുർ വർണ്യത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളെ ലംഘിക്കുന്ന യാഥാർഥ്യം.ഡക്കാനിൽ നിന്ന് പിറവിയെടുത്ത് ഗുജറാത്തിലെ മാൾവ വരെ വ്യാപിച്ച വാകടക സാമ്രാജ്യവുമായി ഗുപ്തർക്ക് വിവാഹ ബന്ധം ഉണ്ടായിരുന്നത് വച്ച്,അശ്വിനി അഗർവാൾ Rise and Fall of the Imperial Guptas ( 1989 ) എന്ന പുസ്തകത്തിൽ,ഗുപ്തർ ബ്രാഹ്മണർ ആയിരിക്കാമെന്ന് വാദിച്ചു.എന്നാൽ,പാഞ്ചോഭ് ചെമ്പ് ലിഖിതത്തിൽ,ഗുപ്തർ തന്നെ തങ്ങൾ വൈശ്യരെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

പ്രയാഗ ( അലഹബാദ് ),മുർഷിദാബാദ് ( ബംഗാൾ ),മഗധ ( ബീഹാർ ) എന്നിങ്ങനെ ഗുപ്ത സാമ്രാജ്യത്തിൻറെ ജന്മദേശത്തെപ്പറ്റി വാദങ്ങൾ പലതാണ്.ചന്ദ്ര ഗുപ്തൻ ഒന്നാമൻ 320 -335,സമുദ്ര ഗുപ്തൻ 335 മുതൽ 45 വർഷം.ചരിത്രകാരൻ വിൻസൻറ് സ്മിത്ത്,സമുദ്ര ഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിളിച്ചു.20 രാജ്യം വെട്ടിപ്പിടിച്ചു.അശ്വമേധവും നടത്തി.ആ കുതിരയുടെ ശിൽപം ലക്‌നൗ മ്യൂസിയത്തിലുണ്ട്.അലഹാബാദിലെ അക്ബർ കോട്ടയിലെ അശോക സ്‌തൂപത്തിൽ,സമുദ്ര ഗുപ്ത പ്രശസ്തി കൊത്തിയിട്ടുണ്ട്.കവിയും സംഗീതജ്ഞനും ആയിരുന്ന സമുദ്ര ഗുപ്തൻറെ സദസിൽ ഉണ്ടായിരുന്നവരാണ്,ഹരിസേന,വസു ബന്ധു,അർദ്ധ സഹോദരൻ അസംഗൻ എന്നിവർ.യോഗ പ്രയോക്താവായ അസംഗൻ,അഭീധർമ തത്വ ചിന്തയുടെ പ്രണേതാവായിരുന്നു.ഹിന്ദുമതാനുയായി ആയ സമുദ്ര ഗുപ്തൻ വിഷ്ണുവിനെ ആരാധിച്ചു.ബോധഗയയിൽ,ശ്രീലങ്കയിലെ ബുദ്ധ രാജാവ് സിരി മേഘ വണ്ണന്  വിഹാരം പണിയാൻ അനുവാദം കൊടുത്തു.ബോധിവൃക്ഷത്തിന് അദ്ദേഹം സ്വർണം കൊണ്ട് വേലി തീർത്തു.
സമുദ്ര ഗുപ്ത നാണയം 
സമുദ്ര ഗുപ്തൻറെ മകൻ ചന്ദ്ര ഗുപ്തൻ രണ്ടാമനാണ്,വിക്രമാദിത്യൻ,375 -415. ഭാര്യ കുബേർ നാഗ കുന്തള രാജകുമാരി.മകൾ പ്രഭാവതിയെ  ഡക്കാനിലെ വകടക രാജാവ് രുദ്ര സേനൻ പരിണയിച്ചു.സമുദ്ര ഗുപ്തൻ രാജ്യം വിസ്‌തൃതമാക്കി,ഉജ്ജയിനി രണ്ടാം തലസ്ഥാനം ആക്കിയിരുന്നു.ദിയോഗഡ്  ദശാവതാര ക്ഷേത്രത്തിലെ കലാരൂപങ്ങൾക്കും സാഹിത്യത്തിനും വിക്രമാദിത്യൻ അറിയപ്പെടുന്നു.കാളിദാസനുൾപ്പെടെ ഒൻപത് പണ്ഡിതർ,നവരത്നങ്ങൾ ആ സദസിൽ ഉണ്ടായിരുന്നു.കാളിദാസൻറെ എഴുത്തിലും കശ്മീർ എഴുത്തുകാരൻ ക്ഷേമേന്ദ്രൻറെ 'ബൃഹദ് കഥാ മഞ്ജരി'യിലും വിക്രമാദിത്യ യുദ്ധ മുന്നേറ്റങ്ങളുണ്ട്.ചൈനീസ് ബുദ്ധമത സഞ്ചാരി ഫാഹിയാൻ 405 -411 ൽ ഇന്ത്യയിൽ താമസിച്ച് ഗുപ്ത സാമ്രാജ്യ ഭരണം വിവരിച്ചു.ഹൻ വംശത്തിനൊപ്പം ചൈനയും റോമും തമ്മിലെ കച്ചവട അച്ചുതണ്ട് കരുത്താർജിച്ചതിന് സമാന്തരമായി,ഗുപ്ത സാമ്രാജ്യവും സമൃദ്ധിയിൽ നില കൊണ്ടു.ഹൂണരുടെ ആക്രമണം,ഇന്ത്യ -റോം വാണിജ്യ ബന്ധത്തെ തകർത്തു.സിൽക്ക്,തോൽ,രോമം,ഇരുമ്പ്,ദന്തം,മുത്ത് ഉൽപന്നങ്ങളും കുരുമുളകും നാസിക്,പാടലീപുത്രം,പൈതൻ,കാശി എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്‌തു.ഇതിൽ നിന്നുള്ള നികുതിയെ ആക്രമണം ബാധിച്ചു.ശൈവ മതക്കാരനായ മിഹിര കുലൻ,ബുദ്ധ വിഹാരങ്ങൾ തകർത്തു.സന്യാസിമാരെ കൊന്നൊടുക്കി.ബുദ്ധമതം പതനത്തിലെത്തി.തക്ഷ ശില,ചിന്നി ചിതറി.60 കൊല്ലത്തെ ഹൂണ ഭരണം ചാതുർ വർണ്യത്തിന് പരുക്കേൽപിച്ചു.രജപുത്ര മുൻഗാമികൾ ഇവർ എന്ന് വിശ്വാസമുണ്ട്.

സുഘടിത ഭരണം ഗുപ്ത കാലത്തുണ്ടായി.26 പ്രവിശ്യ.ഇവ 'വിഷയ'ആയി വിഭജിച്ച് ഓരോന്നും വിഷയ പതി ഭരിച്ചു.അദ്ദേഹത്തിന് 'അധികാരണ ' എന്ന പ്രതിനിധി സഭ ഉണ്ടായിരുന്നു.പ്രതിനിധികൾ നാല്-നഗര ശ്രേഷ്ഠി,സാർത്ഥ വാഹൻ,പ്രഥമ കുലികൻ,പ്രഥമ കായസ്ഥൻ.'വിഷയ'ഭാഗമായിരുന്നു,'വീഥി'.
കുമാരഗുപ്തനാണ് ( 414 -455 ) നളന്ദ സർവകലാശാല സ്ഥാപിച്ചത്.'സുശ്രുത സംഹിത' ഗുപ്ത കാലത്തേതാണ്.ചതുരംഗം,ഇന്ത്യൻ അക്കങ്ങൾ,'കാമസൂത്രം ' എന്നിവ ഉണ്ടായി.ഭൂമി ഉരുണ്ടതാണെന്നും ആര്യഭടൻ പ്രഖ്യാപിച്ചു.

ഗുപ്ത കാലത്തു നിന്ന് അവശേഷിക്കുന്ന കലാരൂപങ്ങൾ മതാത്മകങ്ങളാണ്.ഹിന്ദു,ബുദ്ധ,ജൈന മതങ്ങൾക്ക്,ശിലാ വിഗ്രഹങ്ങൾ ഉണ്ടായി.മഥുരയും ഗാന്ധാരവും ശിൽപ കലാ കേന്ദ്രങ്ങളായി.രാജാക്കന്മാരുടെ മുദ്ര കലകളിൽ പതിഞ്ഞില്ല.അജന്ത,എല്ലോറ.എലഫന്റ കലാ രൂപങ്ങളുടെ മാതൃക ഗുപ്ത കാലത്തു നിന്നാണ്.മധ്യ പ്രദേശിൽ വിദിശയ്ക്ക് അടുത്ത ഉദയഗിരി ഗുഹാ ചിത്രങ്ങൾ,അഞ്ചാം നൂറ്റാണ്ടിലേതാണ്;ഉത്തർപ്രദേശിൽ ദിയോഗഡിലെ ദശാവതാര ക്ഷേത്രമാണ്,മികച്ച സ്‌മാരകം.

മാർക്‌സ് അന്ധൻ എന്നതിൽ ഇനി തർക്കമുണ്ടോ ?
--------------------------------------
Reference:
John Keay/India,A History,R C Majumdar/Ancient History,Vidya Dhar Mahajan/ A History of India,H C Roychaudhuri/ Political History of Ancient India,Romila Thapar/ Early India: from the Origins to AD 1300,Burton Sten/A History of India,Radhakumar Mookerji/ Chadragupta Maurya and his Times,A L Basham/ History and Doctrine of Ajivikas,DD Kosambi/An Intruduction to the Study of Indian History,Carla Sinopoli/ On the Edge of the Empire,S Chattopadhyaya/ Some Early Dynasties of South India,SN Sen/ Ancient Indian History and Civiliszation,Upinder Singh/ A History of Ancient and Early Medieval India.

See https://hamletram.blogspot.com/2019/09/blog-post_18.html


ഹിന്ദു:അർത്ഥവും അർത്ഥ ശാസ്ത്രവും

അന്ധനായ മാർക്‌സ് 15 

പ്രാഗ് ഗ്രാമ സമൂഹങ്ങളിൽ നില നിന്ന ഒന്നാണ് ഹിന്ദു മതം എന്ന് മാർക്‌സ് കാണുന്നു.അദ്ദേഹത്തിന് അത് നാടൻ മതം മാത്രമാണ്.ആ സമൂഹത്തിലെ ഒരു ചുമതലക്കാരൻ മാത്രമാണ് ബ്രാഹ്മണൻ.

'ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം' എന്ന ലേഖനത്തിൽ പറയുന്നു:

"അതിർത്തി കാവലാൾ ഗ്രാമത്തിന് അതിരുകൾ നിശ്ചയിക്കുന്നു.തർക്കങ്ങളിൽ ആവശ്യമായ തെളിവ് നൽകുന്നു.കുളങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും മേൽനോട്ടക്കാരൻ കൃഷിക്ക് ജലവിതരണം ചെയ്യുന്നു.ബ്രാഹ്മണൻ ഗ്രാമത്തിൽ ആരാധന നടത്തുന്നു.അധ്യാപകൻ കുട്ടികളെ വായിക്കാനും മണ്ണിൽ എഴുതാനും പഠിപ്പിക്കുന്നു.കലണ്ടർ ബ്രാഹ്മണൻ അഥവാ ജ്യോതിഷി തുടങ്ങിയവരും സേവകരും ഗ്രാമത്തിലെ പൊതു സംവിധാനം നിർണയിക്കുന്നു....അനാദി കാലം മുതൽ,രാജ്യത്തെ ജനം ജീവിച്ചത്,ഈ ലളിതമായ ഈ നഗര ഭരണകൂട രൂപത്തിനുള്ളിലാണ്."

'കലണ്ടർ ബ്രാഹ്മണൻ' എന്ന പ്രയോഗത്തിൽ നിന്ന് ഇന്ത്യയെ പുച്ഛത്തോടെ കാണുന്ന ഉറവിടത്തെയാണ് ആശ്രയിച്ചത് എന്ന് വ്യക്തം.ജ്യോതിഷി ബ്രാഹ്മണൻ ആയിരിക്കണം എന്ന് നിർബന്ധമില്ല.ബ്രാഹ്മണന് മാർക്‌സ് നൽകുന്ന തൊഴിൽ വിഭജനം,ഗ്രാമ പൂജാരിയുടേത്.'മനുസ്‌മൃതി' വായിച്ച മാർക്‌സ്,ബ്രാഹ്മണനായ മനുവിനെ പ്രാചീന നിയമസംഹിതാകാരൻ എന്ന നിലയിൽ അറിയാമായിരുന്നിട്ടും രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ല.സർ ചാൾസ് വുഡിനെ ആധുനിക മനു എന്ന് വിശേഷിപ്പിച്ച മാർക്‌സ്,'മനുസ്‌മൃതി യെപ്പറ്റി എംഗൽസിനുള്ള ഒരു കത്തിൽ പറയുന്നുണ്ട് വിഗ് കക്ഷി നേതാവും എം പി യും ആയിരുന്ന വുഡ് ( 1800 -1885 ),1846 -'52 ൽ ബ്രിട്ടീഷ് ധനമന്ത്രി ആയിരുന്നു.
റോബർട്ട് റെഡ് ഫീൽഡ് 
വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ബ്രാഹ്മണൻ,പുരോഹിതൻ മാത്രമല്ല,മഹാ പൈതൃക പ്രതിനിധി കൂടിയാണ് -ആ സമൂഹത്തിലെ കര കൗശല തൊഴിലാളിയെ പോലെ തന്നെ.റോബർട്ട് റെഡ് ഫീൽഡ് ( 1897 -1958 ) ഈ പൈതൃകം അംഗീകരിച്ചാണ് ഇന്ത്യയിലെ ജാതിയെ തരം തിരിച്ചത്.അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ അദ്ദേഹം Topozilian,A Mexican Village ( 1930 )  എഴുതി.

റെഡ് ഫീൽഡിന്റെ തരം തിരിവ് അനുസരിച്ച്,മഹാബ്രാഹ്മണ പൈതൃകത്തിന് കീഴിലാണ് മറ്റ് ചെറു പൈതൃകങ്ങൾ വരുന്നത്.ഓരോ ഗ്രാമത്തിലും,വേറിട്ട നാടോടി പാരമ്പര്യം കാണും.മെക്സിക്കൻ മാതൃകയിൽ,ഒരു മഹാ പൈതൃകത്തെ വച്ചുള്ള ഈ ഇന്ത്യൻ മാതൃകയോട് വിയോജിപ്പുള്ളവർ ഉണ്ടാകാം.ഇസ്ലാമിക,ക്രിസ്ത്യൻ പാരമ്പര്യങ്ങളും ഇന്ത്യയിൽ ഉണ്ടല്ലോ.ഇന്ത്യൻ സമൂഹത്തെ,മാർക്‌സിനെപ്പോലെ ലളിതവൽക്കരിച്ചു കാണാനും റെഡ് ഫീൽഡ് മാതൃക ഉപയോഗിക്കാം.ഇന്ത്യൻ സമൂഹത്തിലെ ബ്രാഹ്മണൻ,ഒരു ഗ്രാമാതീത,സമൂഹാതീത പ്രത്യയ ശാസ്ത്ര പ്രതിനിധിയാണ്.
മഹർഷിമാർ കാതിൽ നിന്ന് കാതിലേക്ക് പകർന്ന ശ്രുതി ആയ വേദം,ദൈവ കൽപിതം എന്നാണ് വിശ്വാസം.അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും അബ്രാഹ്മണർക്ക് അതിൽ അവകാശമില്ലെന്നും ജാതി കുത്തക വന്ന ശേഷം വിശ്വാസമുണ്ടായി.വേദ കാലത്ത് ജാതിയില്ല.മനുഷ്യ ജീവിതത്തിൻറെയും സമൂഹത്തിൻറെയും നിലനിൽപിന് ആവശ്യമായ ആചാരങ്ങൾ വേദ നിഷ്ഠമായി ബ്രാഹ്മണർ ആവിഷ്‌കരിച്ചു. വഴി ബ്രാഹ്മണന് സവിശേഷ അവകാശങ്ങൾ കിട്ടി.കർമ്മത്തെ ആധാരമാക്കി ജീവിത പ്രത്യാഘാതങ്ങൾ വിശദീകരിച്ചു.അങ്ങനെ ചാതുർവർണ്യം ഉണ്ടായി.ബ്രാഹ്മണർ ജ്ഞാനി കുലം ആയതിനാൽ അവരുടെ കഴിവുകൾ ഉപയോഗിക്കാവുന്ന മേഖലകൾ വിസ്‌തൃതമായി.

ഹിന്ദു മതത്തിൽ പ്രേഷിത പ്രവർത്തനം ഇല്ലെന്നാണ് പാശ്ചാത്യർ കരുതിയത്.മിഷനറി സൊസൈറ്റികളൊന്നും ഹിന്ദു മതത്തിൽ കണ്ടില്ല.ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞൻ എം എൻ ശ്രീനിവാസ് നിരീക്ഷിച്ച പോലെ,സഭയുടെ സഹായമില്ലാതെ ബ്രാഹ്മണർ വഴി ആയിരുന്നു നൂറ്റാണ്ടുകളായി തെക്കൻ ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ഹിന്ദുമതം പ്രചരിച്ചത് ( M N Sreenivas / Religion and Society among the Coorgs of South India,1952,Page 212 ).ബുദ്ധ മത പ്രചാരണത്തിന് അശോകൻ സന്യാസിമാരെ അയച്ച പാരമ്പര്യവുമുണ്ട്.മറ്റ് സമൂഹങ്ങളിൽ നിന്ന് ഹിന്ദു പൈതൃകത്തിലേക്ക് ബ്രാഹ്മണർ വ്യക്തികളെ സ്വീകരിച്ചു.ശ്രീനിവാസ് ഇതിനെ Sanskritisation എന്നാണ് വിളിച്ചത്.ബ്രാഹ്മണൻ ഏറ്റവും മുകളിൽ ഇരിക്കുകയും കീഴ് ജാതികൾ സമൂഹത്തിലെ സ്ഥാനം ഉയർത്താൻ തമ്മിൽ മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ.'മനുസ്‌മൃതി' അനുസരിച്ച്,ഉന്നത കുലത്തിൽ പെട്ടവർ കീഴ് ജാതി ജോലികൾ ചെയ്‌ത്‌ സ്വയം താഴരുത്.കീഴ് ജാതി ഉന്നതൻറെ ജോലിയിൽ അതിക്രമിച്ചു കയറുകയും അരുത്.അത്യാവശ്യം വന്നാൽ മാത്രം ഉന്നതനു കീഴ് വേല ചെയ്യാം.കൈത്തൊഴിൽ കീഴ് ജാതി ചെയ്യുന്നത്,സാംസ്‌കാരിക സത്തയുടെ ഭാഗമാണ്.
എം എൻ ശ്രീനിവാസ് 
ഹിന്ദുമതം ഇസ്ലാം അധിനിവേശത്തിന് മുൻപാണ് സവിശേഷ പ്രാമാണ്യത്തിൽ വാണത്.ഇസ്ലാമും ക്രിസ്ത്യൻ അധിനിവേശവും അതിനെ പരിഷ്‌കരിച്ചു.എ ഡി നാലാം നൂറ്റാണ്ടിലെ ഗുപ്‌ത ഭരണ കാലത്ത്,ബ്രാഹ്മണ പ്രാമാണ്യം ഉച്ചത്തിൽ എത്തി.ഇത് ഹിന്ദു സംസ്‌കാരത്തിന്റെ സുവർണ കാലമാണ്.ആധുനിക ഇന്ത്യൻ ചരിത്ര ഗവേഷണം,ബി സി മൂന്നാം നൂറ്റാണ്ടിലെ മൗര്യ സാമ്രാജ്യം തന്നെ രാഷ്ട്രീയമായി സുഘടിതമായ ഹിന്ദു സംസ്‌കാരം ആയിരുന്നു എന്ന് തെളിയിച്ചു.ഉത്തര,മധ്യ ഭാരതത്തിൽ പറന്നുകിടന്ന മൗര്യ സാമ്രാജ്യത്തിൽ,ബ്രാഹ്മണർക്ക് വിപുല അധികാരങ്ങൾ ഉണ്ടായിരുന്നു.അക്കാലത്താണ് 'ശുദ്ധ'ബ്രാഹ്മണനെ കാണുന്നത്.മൗര്യ സാമ്രാജ്യത്തിൻറെ ഈടു വയ്പാണ്,ഭരണ സമ്പ്രദായ ശാസ്ത്രമായ,കൗടില്യൻറെ 'അർത്ഥ ശാസ്ത്രം'.കൗടില്യൻ അഥവാ ചാണക്യൻ,മന്ത്രിയായ ബ്രാഹ്മണ പുരോഹിതൻ ആയിരുന്നു.രാജാവിൻറെ ജീവിതം,ഭരണ ക്രമം,അയൽ രാജ്യ ബന്ധം,എന്നിവയെല്ലാം അതിലുണ്ട്.അങ്ങനൊന്ന് ഇന്ത്യയിലുണ്ട് എന്നത് കൊണ്ട് കൂടിയാണ് കോസംബി,മാർക്‌സ് കണ്ടതല്ല യഥാർത്ഥ ഇന്ത്യ എന്ന് വിളിച്ചു പറഞ്ഞത്.അജ്ഞാതനായ ഒരു ബ്രാഹ്മണൻ മൈസൂർ ഓറിയന്റൽ ലൈബ്രറിക്ക് സംഭാവന ചെയ്‌ത താളിയോലകൾ അടുക്കി പെറുക്കുമ്പോൾ 1905 ൽ പണ്ഡിതൻ രുദ്ര പട്ടണം ശ്യാമ ശാസ്ത്രിയാണ് എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന 'അർത്ഥശാസ്ത്രം' സമ്പൂർണം അക്കൂട്ടത്തിൽ കണ്ടത്.

'അർത്ഥ ശാസ്ത്ര'ത്തിൽ ഉള്ളത്:

മന്ത്രിമാർ എങ്ങനെ ഏതൊക്കെ വകുപ്പുകളിൽ.രാജാവിൻറെ ചുമതലകൾ.മന്ത്രി സഭാ യോഗ ചട്ടങ്ങൾ.സാമ്പത്തിക ഘടന.ഗ്രാമ നടത്തിപ്പ്,ഭൂമി വിഭജനം,കോട്ട നിർമിതി,നികുതി പിരിവ്.രാജ്യത്ത് ഉണ്ടാകേണ്ട ഭരണ വകുപ്പുകൾ,അതിൻറെ ചുമതലക്കാർ,വാണിജ്യം,കൃഷി,നെയ്ത്ത്,ലോഹം,വനം,വാറ്റ്‌ തുടങ്ങിയ വകുപ്പുകൾ.നിയമ കാര്യങ്ങൾ -ഉടമ്പടി,വിവാഹം,കടം,വാങ്ങൽ -വിൽക്കൽ.വിചാരണയും ശിക്ഷയും.വിദേശ കാര്യം.സൈനിക നടപടി വഴി കൂടുതൽ ദേശങ്ങൾ കൂട്ടിച്ചേർക്കൽ.യുദ്ധ,സമാധാന നയങ്ങൾ.ശത്രുക്കളോടുള്ള പെരുമാറ്റം.സൈന്യം കെട്ടിപ്പടുക്കൽ.ആയുധ സംഭരണം,തമ്പടിക്കൽ,നിറയൊഴിക്കൽ,സുരക്ഷ,യുദ്ധ നിയമങ്ങൾ,സിദ്ധാന്തങ്ങൾ,സൈനിക വിശ്വാസം,കാലാൾപ്പട,കവചിത സേന,ചുമതലകൾ.രഥം,ആന നീക്കം,ശത്രു സേനയിൽ നിന്ന് കാലുമാറ്റം,ചാരവൃത്തി.'മനുസ്‌മൃതി'യിൽ ,''ബ്രാഹ്മണനാണ് മനുഷ്യകുല മേധാവി;ശൂദ്ര സ്വത്ത് യാഗത്തിനായി,ഭയമില്ലാതെ,ശിക്ഷയില്ലാതെ,ഏറ്റെടുക്കാം" എന്നുണ്ട്.രാജാവ്,കുറ്റം ഏതായാലും,ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിക്കില്ല.
'അർത്ഥ ശാസ്ത്രം' താളിയോല 

ഈ നിയാമക ഗ്രന്ഥങ്ങൾ വെറുതെയെഴുതി പൂട്ടി വയ്ക്കുകയായിരുന്നു എന്ന് കരുതാൻ ആവില്ല.ബ്രാഹ്മണ മേധാവിത്തം,നില നിന്ന സത്യമാണ്.കൗടില്യൻ രാജാവിനെ സൃഷ്ടിക്കുക മാത്രമല്ല,മൗര്യ വംശ സ്രഷ്ടാവും ആയിരുന്നു.'അർത്ഥ ശാസ്ത്രം' അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിച്ചതെന്ന് അന്നത്തെ ഗ്രീക്ക് നയതന്ത്രജ്ഞൻ മെഗസ്തനീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചന്ദ്ര ഗുപ്ത സദസ്സിലേക്ക് ഗ്രീസിലെ സെല്യൂക്കസ് ഒന്നാമൻ അയച്ച പ്രതിനിധിയാണ് അദ്ദേഹം.മൗര്യ,ഗുപ്ത കാലത്ത് ഹിന്ദു സംസ്‌കാരം പടുത്തുയർത്തിയത് ബ്രാഹ്മണനാണ്.അതോടൊപ്പം,അവർ തങ്ങളുടെ സവിശേഷ സ്ഥാനം,സങ്കീർണമായ തത്വങ്ങൾ വഴി സംരക്ഷിച്ചു.എ ഡി ഒന്നാം നൂറ്റാണ്ടിൽ,ഈ ഭരണ സമ്പ്രദായം,ഇന്ത്യയുടെ കിഴക്ക് ഭാഗത്തേക്ക്,ഏഷ്യയിലേക്ക് പടർന്നു.കംബോഡിയയിലെ അംഗോർ വാട്ട് ( Angkor Watt ),ജാവയിലെ ബോറോബുദൂർ ( Borobudur ) എന്നീ മഹാക്ഷേത്ര അവശിഷ്ടങ്ങൾ.വിഷ്ണു,ശിവ വിഗ്രഹ അവശിഷ്ടങ്ങൾ,സംസ്‌കൃത സ്ഥല നാമങ്ങൾ,മനുഷ്യ നാമങ്ങൾ.ഭാഷ,ഹിന്ദു തച്ചു ശാസ്ത്രം അനുസരിച്ച കൊട്ടാരങ്ങൾ,തലസ്ഥാനങ്ങൾ എല്ലാം ഉദാഹരണങ്ങൾ.
ബുദ്ധമതത്തെ ഇന്ത്യയിൽ നിന്ന് നാട് കടത്തിയതും ബ്രാഹ്മണർ തന്നെ.വേദം അംഗീകരിക്കാത്തവനെ നാട് കടത്തണമെന്ന് 'മനുസ്‌മൃതി' യിൽ പറയുന്നു (The Laws of Manu / Trans .By Buhler ,VII,37 -38 ):

"രാജാവ് രാവിലെ നേരത്തെ എഴുന്നേറ്റ്,ജ്ഞാനികളായ ബ്രാഹ്മണരെ വണങ്ങി,ഉപദേശം കേൾക്കണം.വേദമറിയുന്ന വൃദ്ധ ബ്രാഹ്മണരെ ആരാധിക്കണം ...ചൂതാട്ടക്കാർ,നർത്തകർ,ഗായകർ,ക്രൂരന്മാർ,അവിശ്വാസ മതത്തിൽ പെട്ടവർ,വിലക്കപ്പെട്ട ജോലികളിലും മദ്യ വിൽപ്പനയിലും പെട്ടവർ എന്നിവരെ ഉടൻ നഗരത്തിൽ നിന്ന് പുറത്താക്കണം ."
പ്ളേറ്റോയുടെ 'റിപ്പബ്ലിക്കി'ലും കവികൾക്കും കലാകാരന്മാർക്കും സ്ഥാനമില്ലായിരുന്നു;'മനുസ്‌മൃതി'യിൽ ഉണ്ടെന്നു വച്ച് അക്കാര്യം ഇന്ത്യയിൽ പാലിച്ചിട്ടില്ല.

ബ്രാഹ്മണർ ബുദ്ധ സംഘങ്ങളെ ഉന്മൂലനം ചെയ്‌ത്‌ സംഘാംഗങ്ങളെ ഹിന്ദു ജാതിയിലേക്ക് കൊണ്ട് വന്നു.ബുദ്ധമതം നേടിയ ജനപ്രിയതയിൽ ബ്രാഹ്മണർക്ക് അസൂയ തോന്നിയിട്ടുണ്ടാകാം.രാജ്യം ശക്തമായി നിന്നാലേ,ബ്രാഹ്മണ സ്വാധീനവും നില നിൽക്കൂ.പന്ത്രണ്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണർ നേടിയ വിജയം,അധിക കാലം നീണ്ടില്ല.അധിനിവേശ മുസ്ലിംകൾ അതിവേഗം സ്വാധീനം വിപുലമാക്കി.ഹിന്ദുരാജാക്കന്മാർ ആനപ്പുറത്ത് ആയിരുന്നെങ്കിൽ ഇവർ കുതിരപ്പുറത്തായിരുന്നു.വെടിമരുന്ന് പ്രയോഗത്തിൽ മിടുക്ക് കാട്ടി.ഉത്തരേന്ത്യയിലെ ഹിന്ദുരാജ്യങ്ങൾ ഐക്യപ്പെട്ട് അധിനിവേശത്തെ നേരിട്ടില്ല.ഉത്തരേന്ത്യ മാത്രമല്ല,മധ്യ ഇന്ത്യയും ഉപ ദ്വീപും മുസ്ലിം സ്വാധീനത്തിലായി.ദക്ഷിണേന്ത്യയിൽ വിജയ നഗരം ശേഷിച്ചു.പന്ത്രണ്ടാം നൂറ്റാണ്ടിൻറെ അന്ത്യം മുതൽ പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ,മുസ്ലിം ഭരണം തുടർന്നു;ഹിന്ദു സംസ്‌കാരം ഗ്രഹണത്തിലായി.ബ്രാഹ്മണർ പുറത്തായി.യാഥാസ്ഥിതികർ അല്ലാത്ത ഗുരുക്കന്മാർക്ക് മേൽ ബ്രാഹ്മണ സ്വാധീനം നഷ്ടമായി.ഈ ഗുരുക്കന്മാരെയാണ് വെബർ,നിർഭാഗ്യവശാൽ,പ്രാമാണ്യത്തിൽ കണ്ടത്.ബംഗാളിൽ വൻ തോതിൽ ഇസ്ലാമിലേക്ക് മതം മാറ്റം ഉണ്ടായി.

മുസ്ലിം ഭരണാധികാരികളും ബ്രാഹ്മണരും തമ്മിലായിരുന്നു,സംഘർഷം.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ ഹുസ്സൈൻ ഷായ്ക്കും ഇത് നേരിടേണ്ടി വന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ ഇടക്കാലത്തേക്ക് ഗണേശ രാജാവ് വന്ന പോലെ,ഒരു നാൾ ബ്രാഹ്മണർ അധികാരം പിടിക്കുമെന്ന് ബംഗാളിലെ ഹിന്ദുക്കൾ കരുതി.1414 -15,1416 -18 ൽ ഇല്യാസ് ഷാഹി വംശത്തിന്റെ ദൗർബല്യം മുതലെടുത്താണ്,ഗണേശ രാജാവുണ്ടായതും 1435 വരെ ഗണേശ രാജ വംശം നിന്നതും.ബട്ടൂരിയയിലെ ജന്മിയായ ഗണേശ,ദിനജ് പൂരിലെ ഹക്കിം ( ഗവർണർ ) ആയിരുന്നു.പാണ്ഡുവയിലെ ഇല്യാസ് ഷാഹി വംശത്തിൽ ഭരണ മേധാവിയായ ഗണേശ,ഷഹാബുദിൻ ബയാസിദ് ഷായെ ( 1413 -14 ) സ്ഥാന ഭ്രഷ്ടനാക്കി അധികാരം പിടിച്ചു.ഗണേശയുടെ മകൻ മതം മാറി,ജലാലുദിൻ മുഹമ്മദ് ഷാ എന്ന സുൽത്താൻ ആയി 16 കൊല്ലം ഭരിച്ചു.

മുസ്ലിം ഭരണാധികാരികൾ ബ്രാഹ്മണരെ ഭരണത്തിൽ പങ്കെടുപ്പിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്‌തു എന്നത് വേറെ കാര്യം.ബ്രാഹ്മണർക്ക് ഭരണ പരിചയമുണ്ട്.ജീവിക്കാൻ വേറെ വഴിയില്ല.സാധ്യമായ ഇടത്തെല്ലാം ബ്രാഹ്മണരെ ഒഴിവാക്കി,കായസ്ഥരെയാണ് മുസ്ലിംകൾ വച്ചത്.അവർ വിദ്യാ സമ്പന്നരും ഭൂവുടമകളും ആയിരുന്നു.ഇക്കാലത്താണ്  ബംഗാളിൽ എഴുത്തുകാരായത്.ദക്ഷിണേന്ത്യയിൽ ടിപ്പു സുൽത്താൻ ബ്രാഹ്മണ മന്ത്രിയെ വച്ചതും ശൃംഗേരി മഠത്തെ സഹായിച്ചതും അപവാദമാണ്;കേരളത്തിൽ ടിപ്പു,ബ്രാഹ്മണർക്കെതിരെ കടന്നു കയറി.നായന്മാർക്കെതിരെ വിളംബരം തന്നെ ഇറക്കി.
ജോൺ വുഡ്രോഫ് 
പ്രാചീന ഇന്ത്യയിൽ ബ്രാഹ്മണ കേന്ദ്രിതമായ ഹിന്ദു സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാവുകയും അവിടെ നിന്ന് ആ സംസ്‌കാരം പുറത്തേക്ക് പടരുകയും ചെയ്‌ത പോലെ,ഇസ്ലാം ഭരണ കാലത്തുണ്ടായില്ല.ബ്രിട്ടീഷ് ഭരണ തുടക്കത്തിൽ,ഹിന്ദു സംസ്‌കാരം തീരെ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നു.ജോൺ വുഡ്രോഫിൻറെ 'ശക്തി ആൻഡ് ശക്ത' ( 1918 ) എന്ന ശാക്തിക ഗ്രന്ഥത്തിൽ,പലമാവുവിലെ കാഴ്ച അദ്ദേഹം വിവരിക്കുന്നു:
" ദൂരെ,പ്രാചീന കോളേറിയൻ ഗോത്രക്കാരുടെ കാവ് കാണാം.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പൂർവ്വഗാമികൾ ആരാധിച്ചിരുന്ന ഒരു തുണ്ട് ഭൂമി.ബ്രാഹ്മണ മതത്തിൻറെയോ ആര്യൻ വിശ്വാസത്തിന്റെയോ ഒരു സൂചനയും ഇല്ല".

ബംഗാൾ ചീഫ് ജസ്റ്റിസ് ആയിരുന്ന സർ ജോൺ വുഡ്രോഫ് ( 1865 -1936) ഛോട്ടാ നാഗ്പ്പൂർ കാഴ്ചയാണ് വിവരിച്ചത്.ആർതർ അവലോൺ എന്ന തൂലികാ നാമത്തിൽ,'മഹാ നിർവാണ തന്ത്രം'ഉൾപ്പെടെ 20 സംസ്‌കൃത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.പിതാവ് ബംഗാൾ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു.
കിഴക്കൻ ബംഗാളിലും പഞ്ചാബിലും മുസ്ലിംകൾ ആയിരുന്നു,ഭൂരിപക്ഷം.ബ്രിട്ടീഷ്,ഫ്രഞ്ച് ഇന്തോളജിസ്റ്റുകൾ ആയ സർ വില്യം ജോൺസ്,ഹെൻറി കോൾബ്രുക്,അബ്ബെ ദുബോയ്‌സ് എന്നിവർ ഹിന്ദു മതത്തെ അന്വേഷിച്ചത്,പുസ്തകങ്ങളിലാണ്.ഫ്രാൻസിസ് ബുക്കാനൻറെ യാത്രാ വിവരണത്തിലും,ബ്രാഹ്മണ സ്പർശമില്ലാത്ത സ്ഥലങ്ങളുണ്ട്.ഇവ അപവാദങ്ങൾ ആണെന്നായിരുന്നു,പൊതു വിലയിരുത്തൽ.ജോൺ ഹോൾവെൽ,അലക്‌സാണ്ടർ ഡോ എന്നിവരും സംസ്‌കൃത പാരമ്പര്യത്തെ കൊണ്ടാടി.ജോൺ സെഫാനിയ ഹോൾവെൽ ( 1711 -1798 ) ബംഗാളിൽ താൽക്കാലിക ഗവർണറായിരുന്നു.1756 ജൂണിൽ കൊൽക്കത്തയിലെ ചെറിയ മുറിയിൽ ബ്രിട്ടീഷുകാരെ കുത്തിനിറച്ച് കൂട്ടക്കൊല ചെയ്‌തതായി പറയുന്ന വ്യാജ സംഭവത്തിൽ അനുഭവ സാക്ഷ്യം പറഞ്ഞു. ഡോ ( 1735 / 36 -1779 ) നാടക കൃത്തായ കമ്പനി ഓഫിസർ.Tales translated from the Persian of Inatulla of Delhi ( 1768 ) എഴുതി.

ഈ പൈതൃകം മാർക്‌സ് കണ്ടില്ല.ഇന്ത്യ മാറിക്കൊണ്ടിരുന്നതും അറിഞ്ഞില്ല.മതം ഇന്ത്യയിൽ പ്രവർത്തിച്ച ആഴങ്ങൾ അറിഞ്ഞില്ല.

See https://hamletram.blogspot.com/2019/09/blog-post_17.html








Tuesday 17 September 2019

ക്രിസ്‌തു മതത്തിൽ നിന്ന് മുതലാളിത്തം

അന്ധനായ മാർക്‌സ് 14

രു വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഹിന്ദുമതത്തെപ്പറ്റി എഴുതിയ ആദ്യ ദീർഘ വിവരണങ്ങളിൽ ഒന്നാണ്,മാക്‌സ് വെബറിൻറെ 'ഇന്ത്യയുടെ മതം'( The Religion of India,1916 ).മാർക്‌സിയൻ സിദ്ധാന്തങ്ങളോട് ആദ്യം പ്രിയം തോന്നി പിന്നെ അതിൽ നിന്ന് മാറി സ്വന്തം വഴി തേടിയ ആളാണ്,ജർമൻകാരൻ തന്നെ ആയ വെബർ ( 1864 -1920 ).മഹദ് ചരിത്ര പ്രക്രിയകളെ വിശദീകരിക്കാൻ,ആശയങ്ങൾ അനിവാര്യമാണ് എന്ന വിശ്വാസം തെറ്റാണ് എന്ന തിരിച്ചറിവായിരുന്നു,മാറാൻ കാരണം.ലോകത്തെ വ്യാഖ്യാനിക്കാനും മാറ്റി മറിക്കാനും മാർക്‌സിസം അനിവാര്യമല്ല ( 1 ).

ജർമനിയിലെ ഇർഫർട്ടിൽ 1864 ഏപ്രിൽ 21 ന് മജിസ്‌ട്രേറ്റിന്റെ മകനായി,പ്രൊട്ടെസ്റ്റൻറ് യാഥാസ്ഥിക കുടുംബത്തിൽ വെബർ ജനിച്ചു.മുത്തച്ഛൻ ലിനൻ കമ്പനി കെട്ടിപ്പടുത്തയാൾ എന്ന നിലയിൽ,'ബൂർഷ്വ'യോ മുതലാളിത്ത സത്ത അറിഞ്ഞയാളോ ആയിരുന്നു.ഏഴുമക്കളിൽ മൂത്തയാൾ.അമ്മ ഹെലന് വെബറിനെ മുലയൂട്ടാൻ കഴിയാത്തതിനാൽ,അത് ചെയ്‌തത്‌ ആശാരി സ്ത്രീ ആയിരുന്നു ( Marianne Weber / Max Weber: A Biography ).വെബർ കുലീനതയ്ക്ക് എതിരെ പിൽക്കാലത്തു നീങ്ങിയതിന് ഇതാണ് കാരണമെന്ന് കുടുംബം കളിയാക്കി.ഹൈഡൽബെർഗ് സർവകലാശാലയിൽ നിയമം,ചരിത്രം,സാമ്പത്തിക ശാസ്ത്രം,തത്വ ചിന്ത എന്നിവ പഠിച്ച്,ഒരു വർഷത്തെ നിർബന്ധിത സൈനിക സേവന ശേഷം ബെർലിൻ സർവകലാശാലയിൽ പഠനം തുടർന്നു.
മാക്‌സ് വെബർ 
സഹോദരൻ ആൽഫ്രഡിന് അന്ന് എഴുതിയ കത്തുകളിൽ,ക്രിസ്തു മത സ്നേഹമുണ്ട്.മാർക്‌സിസത്തെ,വികസിച്ചു വരുന്ന ക്രിസ്‌തു മതം,ഉള്ളിൽ നിന്ന് കീഴടക്കും എന്ന് വിശ്വസിച്ച ഫ്രഡറിക് നോമാനുമായും അദ്ദേഹത്തിൻറെ ക്രിസ്ത്യൻ സോഷ്യൽ പ്രസ്ഥാനവുമായും വെബർ സഹകരിച്ചു.1903 ൽ 39 വയസിൽ The Protestant Ethic and the Spirit of Capitalism എഴുതുമ്പോഴും ക്രിസ്‌തു മതത്തെ സ്നേഹിച്ചു.ദൈവശാസ്ത്രം,നിയമം,കല,സംഗീതം,തച്ചു ശാസ്ത്രം,ശാസ്ത്രം,ഭരണ കൂടം തുടങ്ങി മുതലാളിത്തം വരെ,സകല ജീവിത വികാസത്തിലും ക്രിസ്‍തു മത സംസ്‌കാരത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ഈ പുസ്തകം നിരീക്ഷിക്കുന്നു.''ആധുനിക ജീവിതത്തിലെ വിധി നിർണായക ശക്തിയാണ് മുതലാളിത്തം'  എന്ന് വെബർ പറയുന്നു.യൂറോപ്പിൽ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഉന്നത രൂപം ഉണ്ടാകാൻ കാരണം,പാശ്ചാത്യ സംസ്‌കാരത്തിന്റെ കൃത്യവും സവിശേഷവുമായ യുക്തി കൂടിയാണെന്ന വാദം ഉയർത്തുന്നു.ഇതിനെല്ലാം കാരണം പ്രൊട്ടസ്റ്റന്റ് മതമാണ്.

വെബറിൻറെ മത സമീപനം,അദ്ദേഹത്തിൻറെ വ്യക്തി ജീവിതത്തെ താറുമാറാക്കിയെന്ന് ബ്രയാൻ ടേണർ പറഞ്ഞിട്ടുണ്ട് ( Bryan Turner / Weber and Islam ).എമ്മി ബോംഗാർട്ടിനെ പ്രണയിക്കുകയും മരിയനെ വിവാഹം ചെയ്യുകയും ചെയ്‌ത വെബറിൻറെ കുറ്റ ബോധം,ലൈംഗിക ജീവിതത്തെ ബാധിച്ചു.കുഞ്ഞുണ്ടായില്ല.പ്രൊട്ടെസ്റ്റൻറ് നീതി ശാസ്ത്ര സത്ത ജീവിതത്തിൽ പകർത്തിയെന്ന് ടേണർ പറയുന്നു.മാർക്‌സിന്റെ മത സമീപനം ഇങ്ങനെ വ്യക്തി നിഷ്ഠമായില്ല.വീട്ടുവേലക്കാരിക്ക് അവിഹിത ഗർഭമുണ്ടാക്കിയപ്പോഴും മാർക്സിന് കുറ്റബോധം ഉണ്ടായില്ല."മാർക്‌സിന്റെ സാമൂഹ്യ ശാസ്ത്രം നിരീശ്വരവും ( atheist ) വിമർശനാത്മകവും ആയിരുന്നു ",ടേണർ എഴുതുന്നു ,"വെബറിന്റേത്,അവിശ്വാസിയുടേതും ( agnostic ) താർക്കികന്റേതും".അവിശ്വാസം കുറഞ്ഞു വന്ന ശേഷമാണ്,വെബർ ലോകമതങ്ങളുടെ സാമൂഹ്യ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്.ജീവിതകാലം മുഴുവൻ പിതാവുമായി കലഹിച്ച വെബർ,പിതാവിൻറെ മരണ ശേഷം ഉന്മാദി ആയി.

മുതലാളിത്തത്തിൻറെ സത്ത,വ്യവസായ മുതലാളിത്തത്തിൻറെ ഉയർച്ചയ്ക്ക് കാരണമായ പ്രത്യയ ശാസ്ത്ര ഘടകം കണ്ടെത്തി എന്നതാണ്,വെബറിൻറെ അവകാശ വാദം.അതിൻറെ ഉറവിടം,പ്രൊട്ടെസ്റ്റൻറ് നീതി ശാസ്ത്രമാണ്.പ്രധാനമായും,1647 ലെ വെസ്റ്റ് മിൻസ്റ്റർ കൺഫെഷൻ,ക്വേക്കർമാർ തുടങ്ങിയ കാൽവിനിസ്റ്റ് വിശ്വാസമുള്ള പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളിൽ.അവരുടെ വിശ്വാസം,സർക്കാർ സേവനം ,സൈനിക സേവനം,നിയമമേഖല എന്നിവിടങ്ങളിൽ പണിയെടുക്കുന്നതിൽ നിന്ന് വിലക്കി.കച്ചവടത്തിൽ മാത്രം തൊഴിൽ സാധ്യത ചുരുങ്ങി.കഠിനാധ്വാനവും ചെറിയ ആഹ്ളാദവും ചേർന്ന ലളിത ജീവിത രീതി ആയിരുന്നു ഇവരുടേത്.ലാഭം ധൂർത്തടിക്കാതെ,കച്ചവടത്തിൽ തന്നെയിട്ടു.മൂലധനം പെരുത്തു.ഈ നിരീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ,എന്ത് കൊണ്ട് മറ്റ് സംസ്‌കാരങ്ങൾ,ജൂത മതവും ഏഷ്യയിൽ ചൈനയിലെയും ഇന്ത്യയിലെയും നാഗരികതകൾ എന്ത് കൊണ്ട് 'മുതലാളിത്ത സത്ത'യ്ക്ക് വളമായില്ല എന്ന് വെബർ അന്വേഷിച്ചു.മതത്തെ സംബന്ധിച്ച കണക്കുകൾ അതുവരെ ഇല്ലാത്ത വിധം വെബർ ശേഖരിച്ചു.ഉദ്യോഗസ്ഥ മുതലാളിത്ത കണക്കിനാണ് ചൈന,ജപ്പാൻ,ഇന്ത്യ എന്നിവിടങ്ങളിലേക്കും ഇസ്ലാമിക രാജ്യങ്ങളിലേക്കും തിരിഞ്ഞത്.വെബറെ സംബന്ധിച്ച്,"അവസാന വിശകലനത്തിൽ, സാമ്പത്തിക വികസന പ്രക്രിയകൾ അധികാരത്തിനുള്ള മത്സരമാണ്.മൂല്യങ്ങളുടെ ആത്യന്തിക മാനദണ്ഡം,'ഭരണ കൂടത്തിൻറെ യുക്തികൾ' ആണ്.സാമ്പത്തിക വിശകലനങ്ങളുടെയും മാനദണ്ഡം അവ തന്നെ "( 2 ).

വെബറിൻറെ കണ്ടെത്തൽ മാർക്സിസത്തിൻറെ കട പുഴക്കുന്ന ഒന്നാണ്.മതവും മുത്തലാളിത്തവും തമ്മിലാണ് വെബർ ബന്ധം കണ്ടത്.മുതലാളിത്തം പ്രൊട്ടസ്റ്റൻറ് നീതി ശാസ്ത്ര പ്രത്യാഘാതമാണ്.പ്രൊട്ടസ്റ്റൻറ് സന്യാസ ജീവിതത്തെ സാമ്പത്തിക ചുറ്റുപാട് എങ്ങനെ ബാധിച്ചുവെന്നത് അന്വേഷിക്കേണ്ട വിഷയമായി തോന്നി."ലോക മതങ്ങളുടെ സാമൂഹ്യ മനഃശാസ്ത്രം ' ( Social Psychology of the World Religions ) എന്ന പ്രബന്ധത്തിൽ വെബർ എഴുതി:"ആശയങ്ങൾ മാത്രമല്ല,ഭൗതിക ആദര്ശ താൽപര്യങ്ങളും മനുഷ്യ പെരുമാറ്റത്തെ പ്രത്യക്ഷമായി നിയന്ത്രിക്കുന്നു".ആദർശ താൽപര്യങ്ങൾ ഒന്നോ അതിൽ കൂടുതലോ സാമ്പത്തിക ,രാഷ്ട്രീയ പ്രവർത്തനങ്ങളെ ഉന്തി വിടും.ആശയങ്ങൾ സൃഷ്ടിച്ച ലോക ബിംബങ്ങൾ,റയിൽ പാതയിലെ സിഗ്നൽകാരനെപോലെ,കർമ്മ പാതകൾ സൃഷ്ടിക്കും.മത ആശയങ്ങൾ,ബന്ധപ്പെട്ട മത സംഘത്തിൻറെ സാമ്പത്തിക പ്രവൃത്തികൾക്ക് വഴി പാകുകയല്ല,അവ വഴിയുള്ള സാമ്പത്തിക പ്രവൃത്തികളെ തള്ളി വിടുകയാണ്.ഒരു സിഗ്നൽമാൻ ഒരു തീവണ്ടിയെ ഒരു പാത വഴി തള്ളി വിടുമ്പോൾ,മറ്റൊരാൾ മറ്റൊന്ന് വഴി തള്ളി വിടും.ഒരു മത നീതി ശാസ്ത്രം വ്യവസായ മുതലാളിത്തം സൃഷ്ടിച്ചാൽ,മറ്റൊന്ന് അതിനെ കാർഷിക സമ്പദ് വ്യവസ്ഥയിലാകും നയിക്കുക.

വെബറുടെ വാദം അനുസരിച്ച് ഇന്ത്യയിൽ സാമ്പത്തിക പുരോഗതിക്ക് വിഘാതം വന്നെങ്കിൽ,കാരണം ഹിന്ദുമതം ആയിരിക്കണം.ഈ വാദം ശരിയാണോ ?

2011 കാനേഷുമാരി പ്രകാരം,ഇന്ത്യൻ ജന സംഖ്യയിൽ 79 .8 % ഹിന്ദുക്കളാണ്.14 .2 മുസ്ലിം,2 .3 ക്രിസ്ത്യൻ.ബാക്കി നാലോ അഞ്ചോ മറ്റു മതക്കാർ അമേരിക്കയും യൂറോപ്പുമായി തട്ടിച്ചു നോക്കിയാൽ,അവികസിത രാജ്യം.രാജ്യാന്തര ധർമ്മ സ്ഥാപനങ്ങൾ ഇന്ത്യയെ പട്ടിണിയിൽ വലയുന്ന രാജ്യമായി ചിത്രീകരിക്കുന്നു.അന്ധ വിശ്വാസത്തിൽ അകപ്പെട്ട ഗ്രാമങ്ങൾ.ദാരിദ്ര്യവും മതവും തമ്മിൽ,വിദേശിക്ക് ബന്ധിപ്പിക്കാൻ എളുപ്പം.വെബറുടെ വീക്ഷണം ഇതിൽ നിന്ന് വ്യത്യസ്തമല്ല.വെബർ ഇന്ത്യ കണ്ടില്ല.1911 ൽ വെബർ Hinduismus and Budhismus ( The Religion of India യുടെ ജർമൻ ശീർഷകം ) എഴുതാൻ തയ്യാറെടുക്കുന്നത്.പാശ്ചാത്യ ഉറവിടങ്ങൾ ആധാരം.യുക്തിയും യുക്തി രാഹിത്യവും,മുതലാളിത്തത്തിൻറെ വികാസത്തെ കുറിക്കുന്ന നീതി ശാസ്ത്രത്തിൻറെ സാന്നിധ്യത്തിന്റെയോ അസാന്നിധ്യത്തിന്റെയോ സൂചകമായി വെബർ കാണുന്നു.ഇന്ത്യയിലെ ആത്മീയ ഗുരു,വെബറിന്,യുക്തി രാഹിത്യം പ്രകടിപ്പിക്കുന്നവനാണ്.
മുഗൾ ഭരണ കാലത്തെ ഇസ്ലാo  അധിനിവേശത്തിൻറെ പ്രത്യാഘാതമാണ്,ഗുരു സാന്നിധ്യം വികസിച്ചത് എന്ന് വെബർ പറയുന്നു.അതിനു മുൻപ് ഹിന്ദു രാജാക്കന്മാർ,ബ്രാഹ്മണ പുരോഹിതരുടെ സഹായത്തോടെ,ചില സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരുക്കന്മാരെ അകറ്റി നിർത്തി.ഇസ്ലാം അധിനിവേശം,വരേണ്യ വർഗ്ഗത്തിൻറെ രാഷ്ട്രീയ അധികാരം തകർത്തു.ഗുരു സ്വാധീനത്തെ സ്വതന്ത്രമാക്കി,അസാധാരണ ഉയരങ്ങളിൽ എത്തിച്ചു.യുക്തി രാഹിത്യം നിറഞ്ഞ ഈ സംഘങ്ങൾ,ജീവിതത്തിൻറെ യുക്തി വികാസത്തെ തടഞ്ഞു.ഇത്തരം ആന്തരിക ശക്തിയുള്ള സമൂഹത്തിന് 'മുതലാളിത്ത സത്ത ' യിൽ എത്താനാവില്ല."ജപ്പാനിലെപ്പോലെ,സാങ്കേതിക തികവുള്ള ഒരു കലാരൂപമായി പോലും ( ഇന്ത്യയിൽ മുതലാളിത്തം ) വളർന്നില്ല",വെബർ എഴുതുന്നു.( The Religion of India,Page 325 ).

ഇന്ത്യൻ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് കാരണം ഹിന്ദു മതം ആണെന്ന് വെബർ വിശ്വസിച്ചില്ല.'ഹിന്ദുയിസം' എന്നത്,ആംഗ്ലോ -ജർമൻ നിർമിതമായ,വ്യക്തതയില്ലാത്ത വാക്കാണ്.അത് ഒരാശയമല്ല .1881 ലെയും 1911 ലെയും കാനേഷുമാരി റിപ്പോർട്ടുകളിൽ ഈ വാക്ക് വിശാലാർത്ഥത്തിലാണ് ഉപയോഗിച്ചത്.ആര്യൻ ദൈവ വിശ്വാസം മുതൽ തിരുനൽവേലി രാക്ഷസാരാധന വരെ,ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടതെല്ലാം അതിൽ വന്നു.'യൂറോപ്യനിസം'എന്ന വാക്കുണ്ടാവുകയും അതിൽ പെന്തക്കോസ്ത് മുതൽ മാർക്‌സിസ്റ്റ്‌ വരെ എല്ലാം വരികയും ചെയ്‌താലുള്ള അവസ്ഥ.

ആധുനികതയുടെയും വ്യവസായ മുതലാളിത്തത്തിൻറെയും മത്സരത്തിൽ,ഇന്ത്യ തോറ്റതിന് കാരണമായി,വെബർ കണ്ടത്,മോക്ഷ മതങ്ങളെയും ഭക്ത സംഘങ്ങളെയുമാണ്.salvation religion എന്നാണ് പ്രയോഗം.വിശ്വാസം വഴി മോക്ഷം വാഗ്‌ദാനം ചെയ്യുന്ന ഈ മതങ്ങൾ,ലോകത്തിൻറെ മൂല്യം കുറച്ച് അതിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു.മോക്ഷം വാഗ്‌ദാനം ചെയ്‌ത മതങ്ങളെല്ലാം യുക്തി രഹിതമായിരുന്നു.ഇന്ത്യ സ്വതന്ത്രമായാൽ,ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായ വ്യവസായ വികസനം നിലനിൽക്കില്ലെന്ന ഇംഗ്ലീഷ് മേധാവിത്വ വാദവും വെബർ ശരി വയ്ക്കുന്നു.

ഇവരെ നിരാശപ്പെടുത്തി സ്വാതന്ത്ര്യ ശേഷം ഇന്ത്യ വികസനത്തിലേക്ക് കുതിച്ചു.1947 ന് മുൻപും പിമ്പുമുള്ള സാമ്പത്തിക റിപ്പോർട്ടുകൾ താരതമ്യം ചെയ്‌താൽ മതി.ഒ ഇ ഇ സി സാമ്പത്തിക വിഭാഗം മുൻ മേധാവി ആൻഗസ് മാഡിസൺ ചിലത് സംഗ്രഹിച്ചിട്ടുണ്ട്.1943 ന് ശേഷം ഇന്ത്യൻ ദേശീയ വരുമാനം പ്രതി വർഷം 3 .3 % വളർന്നു.ബ്രിട്ടീഷ് ഭരണ കാലത്ത്,1900 -1946 ൽ വളരാതെ തളം കെട്ടി നിന്ന ആളോഹരി വരുമാനവും വളർന്നു.1960 -'65 ൽ ദേശീയ വരുമാനം പ്രതി വർഷം ശരാശരി 47% വളർന്നു.1965 -'67 ൽ യുദ്ധവും വരൾച്ചയും വളർച്ചയെ പിന്നോട്ടടിച്ചു.1968 മുതൽ മുന്നോട്ട് തന്നെ.കാർഷിക ഇടപടലുകൾക്കൊപ്പം,വ്യവസായവൽക്കരണ നയം കൂടിയാണ്,ഇതിന് വഴി വച്ചത് ( 3 ).

ഇന്ത്യയെ ബ്രിട്ടൻ കൊള്ളയടിച്ചതിൻറെ കണക്കുകൾ മാർക്‌സിന്റെ ലേഖനങ്ങളിലും 'മൂലധന'ത്തിലും തന്നെയുണ്ട് ( 4 ).1851 -52 ലെ ഇന്ത്യയുടെ മൊത്ത വരുമാനമായ 19 .8 മില്യൺ പൗണ്ടിൽ 0 .17 മില്യൺ മാത്രമാണ്,റോഡുകൾ,കനാലുകൾ,പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടൻ ഇവിടെ ഉപയോഗിച്ചത്.ഭരണ വർഗത്തിന് വേണ്ടി ആയിരുന്നു,ചെലവിൻറെ സിംഹ ഭാഗവും.

ബ്രിട്ടൻ നികുതി വഴി മാത്രമല്ല കൊള്ളയടിച്ചത്.കുത്തക,പിടിച്ചു പറി,കോഴ എന്നിവ വഴി വ്യക്തിപരമായും ബ്രിട്ടിഷുകാർ പണമുണ്ടാക്കി.1757 -'66 ൽ ഇന്ത്യയിൽ നിന്ന് കിട്ടിയ 'സമ്മാനങ്ങൾ' 60 ലക്ഷം പൗണ്ട് വരുമെന്ന് 'മൂലധനം' ഒന്നാം വാല്യത്തിലുണ്ട്.വാണിജ്യ കുത്തക വഴി പണം ഉണ്ടാക്കിയത് എങ്ങനെ എന്ന വിവരണവുമുണ്ട്.പാഠപുസ്തകങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന 1757 ലെ പ്ലാസി യുദ്ധത്തിന് പിന്നിലെ കൊള്ള വില്യം ഡാൽറിംപിൾ എഴുതിയ Anarchy ( 2019 ) എന്ന പുസ്തകത്തിൽ കാണാം.ബംഗാൾ നവാബ് സിറാജ് ഉദ് ധൗളയെ പുറത്താക്കി റോബർട്ട് ക്ലൈവ് ബംഗാൾ പിടിച്ചടക്കിയത്,ബ്രിട്ടീഷ് ഭരണത്തിൽ വഴിത്തിരിവായതാണ് കുട്ടികൾ പഠിക്കുന്നത്,എന്നാൽ ധൗളയെ പുറത്താക്കിയത്,ബംഗാളിലെ മാർവാഡി പണമിടപാടുകാരായ ജഗത് സേത് കുടുംബം അന്നത്തെ 40 ലക്ഷം പൗണ്ട് ക്ലൈവിന് കൊടുത്തിട്ടായിരുന്നു.
19 -0 നൂറ്റാണ്ട് ആയപ്പോൾ,കൊള്ളയ്ക്ക് വഴി,നികുതി ആയി.1857 ൽ ഇതന്വേഷിച്ച മാർക്‌സ് കണ്ടത്,ബ്രിട്ടീഷ് വ്യക്തികൾക്ക് കിട്ടിയ ലാഭവും വരുമാനവും വലുതായിരുന്നു എന്നാണ്.ഇത് ഇംഗ്ലണ്ടിന്റെ ദേശീയ സ്വത്ത് വളർത്താൻ ഉതകി.ഇന്ത്യയെ കോളനിയായി നില നിർത്താനുള്ള ചെലവ് നികുതി ദായകനിൽ അടിച്ചേൽപ്പിച്ചു.

എഡ്‌മണ്ട് ബർക്കിനെപ്പോലുള്ള എം പി മാർ 18 -0 നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയെ കൊള്ളയടിക്കുന്നത് തിരിച്ചറിഞ്ഞു.ബംഗാൾ ഗവർണർ ജനറൽ സർ ജോൺ ഷോർ,ചാൾസ് കോൺവാലിസ്‌ എന്നിവരും  ഇത് പരാമർശിക്കുന്നു.ജെയിംസ് മിൽ,മോണ്ട് ഗോമറി മാർട്ടിൻ എന്നിവരെപ്പോലുള്ള ലിബറലുകളുടെ മനഃസാക്ഷിയെ ഇന്ത്യൻ നാട്ടു രാജ്യങ്ങളുടെ നട്ടെല്ലൊടിച്ച കപ്പം വേദനിപ്പിച്ചു.1790 ൽ കൊച്ചിയിൽ ടിപ്പുവിന്റെ പടയോട്ട ഭീഷണി വന്നപ്പോൾ സംരക്ഷണത്തിന് കൊച്ചി കൊടുക്കേണ്ടി വന്ന കപ്പം പ്രതിവർഷം ഒരു ലക്ഷം രൂപ.1809 ൽ കരാർ പുതുക്കിയപ്പോൾ 176000 രൂപ.മൊത്തം രാജ്യ വരുമാനം അഞ്ചോ ആറോ ലക്ഷം മാത്രമായിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ നടത്തിയ ചൂഷണത്തെ വിമർശിക്കുന്ന മാഞ്ചസ്റ്റർ എം പി ജോൺ ബ്രൈറ്റിൻറെ പഠനങ്ങൾ മാർക്‌സ് ഉപയോഗിച്ചു.മാഞ്ചസ്റ്ററും സ്വതന്ത്ര ഇന്ത്യയെ നശിപ്പിച്ചത്,ബ്രൈറ്റ് കണ്ടില്ല.ഇന്ത്യയിൽ പരുത്തി വളർത്തുന്നത് വിലയിരുത്താൻ 1848 ൽ രൂപീകരിച്ച സെലക്ട് കമ്മിറ്റി അധ്യക്ഷൻ ആയിരുന്നു,ബ്രൈറ്റ്.1837 -46 ൽ മൊത്തം പരുത്തിയുടെ 15%  ഇന്ത്യയിൽ നിന്നായിരുന്നു.

നിലവിലുള്ള ഭൂവുടമ ബന്ധങ്ങൾ തകർത്ത 'കാർഷിക വിപ്ലവങ്ങൾ' വഴി,ജമീന്ദാരി -റയട്ട് വാരി തീർപ്പുകൾ വഴി,സ്വകാര്യ ഉടമ സൃഷ്ടിച്ച് ബ്രിട്ടൻ ഇന്ത്യയുടെ നികുതി ശേഷി കൂട്ടി.നാട്ടു രാജ്യങ്ങളെ, തിന്നാൻ വേണ്ടി കാളകളെ കൊഴുപ്പിക്കും പോലെ വിഴുങ്ങാനായി കൊഴുപ്പിച്ചു.കമ്പനിയുടെ സാമ്പത്തിക പ്രയാസങ്ങൾ തീർക്കാൻ,നാട്ടു രാജ്യങ്ങളെ നശിപ്പിച്ചതായി പാർലമെന്റിലെ ബെഞ്ചമിൻ ഡിസ്രേലിയുടെ പ്രസംഗം ചർച്ച ചെയ്‌ത്‌ മാർക്‌സ് നിരീക്ഷിച്ചു.നാട്ടുരാജാക്കന്മാരോട് മാർക്സിന് അനുഭാവം ഉണ്ടായിരുന്നില്ല.അവർക്ക് 'പഴമയുടെ കുലീനത' ഇല്ലെന്നും അവർ 'ഇംഗ്ലീഷ് ഏകാധിപത്യത്തിൻറെ കാൽകീഴിൽ അമർന്ന അടിമകൾ' ആണെന്നും മാർക്‌സ് എഴുതി.ഔധ്,ബ്രിട്ടൻ പിടിച്ചതിനെപ്പറ്റി മാർക്‌സ് എഴുതിയ The Annexation of Oude (Newyork Daily Tribune,28 May 1858 ) ഉദാഹരണം.

ഇന്ത്യയിൽ കറപ്പിൻറെ കുത്തകയുണ്ടായിരുന്ന കമ്പനി,കള്ളക്കടത്തും യുദ്ധവും വഴി അത് ചൈനയ്ക്ക് മേൽ അടിച്ചേൽപ്പിച്ചു.ചൈനയിലെ കറപ്പ് വിൽപനയിൽ നിന്നുള്ള കമ്പനി വരുമാനത്തിൻറെ ഏഴിൽ ഒന്ന് ഇന്ത്യയിൽ നിന്നുള്ള കറപ്പ് വഴി ആയിരുന്നു.കറപ്പ്,ഇന്ത്യ നൽകേണ്ട കപ്പം പിരിക്കാനുള്ള വഴികൂടി ആയിരുന്നു.1858 ൽ ബ്രിട്ടന് ചൈനയുമായി,60 ലക്ഷം പൗണ്ടിൻറെ കച്ചവട കമ്മി ഉണ്ടായിരുന്നു.ചൈനയ്ക്ക് നൽകേണ്ട പണം,ബ്രിട്ടൻ ഇന്ത്യയുടെ തലയിൽ കെട്ടി വച്ചു.ചൈനയിൽ നിന്ന് തേയിലയും സിൽക്കും ബ്രിട്ടൻ നിർബാധം കടത്തി.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി,ഇറക്കുമതിയെക്കാൾ കൂടുതൽ ആയിരുന്നു.ഈ അന്തരം 1855 ൽ 2,25,0,000 പൗണ്ട് ആയിരുന്നു.തിരിച്ചൊന്നും നൽകാതെ,ഇത് കപ്പമായി ബ്രിട്ടൻ വിലയിരുത്തി.ബ്രിട്ടൻറെ ആഭ്യന്തര നിക്ഷേപത്തിൻറെ 70% ഇന്ത്യയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമായിരുന്നു.

ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചവർ,ആ പണം വ്യവസായത്തിൽ നിക്ഷേപിച്ചില്ല.പ്രതിവർഷം ഇന്ത്യ ബ്രിട്ടനിലേക്ക് അയയ്ക്കുന്ന ചരക്കിൻറെ മൂല്യം,ആറു കോടി കർഷക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിൻറെ അത്ര വരുമെന്നാണ് മാർക്‌സിന്റെ കണക്ക്.സിന്ധ്,പഞ്ചാബ് എന്നിവ കീഴടക്കിയത് വഴി,ഇംഗ്ലീഷ് വ്യാവസായിക ഉൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടി.1813 ൽ പുതിയ അവകാശ രേഖ വഴി കമ്പനി കച്ചവടം തുടങ്ങിയ ശേഷം,ചെറിയ കാലയളവിൽ അത് മൂന്നിരട്ടി ആയി.1813 വരെ കയറ്റുമതി ചെയ്‌തിരുന്ന ഇന്ത്യ അതിന് ശേഷം ഇറക്കുമതി രാജ്യമായി.1818 -'36 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരുത്തി നൂൽ ( Twist ) കയറ്റുമതി 1 : 5200 എന്ന അനുപാതത്തിൽ കൂടി.1824 ൽ ബ്രിട്ടീഷ് മസ്ലിൻ കയറ്റുമതി ഇന്ത്യയിലേക്ക് 1000000 വാര മാത്രം ആയിരുന്നത്,1837 ൽ 64000000 വാര കടന്നു.1813 -'35 ൽ ഇന്ത്യയിൽ ബ്രിട്ടീഷ് തുണി ഉപയോഗം മൊത്തത്തിന്റെ 3 .9 % മാത്രമായിരുന്നു;1856 -'60 ൽ 35 .3;1880 -'81 ൽ 58 .4.പാവം കർഷകൻ ലങ്കാഷറിലെ തുണി വാങ്ങി,നാടൻ നെയ്ത്തുകാരനെ നിരാകരിച്ചു.തുണിക്ക് പേര് കേട്ട ഇന്ത്യൻ പട്ടണങ്ങൾ തകർന്നു.

ഈ തകർച്ചയിൽ നിന്നാണ്,സ്വാതന്ത്ര്യ ശേഷം ഇന്ത്യ ഉണർന്നത്.അപ്പോൾ വെബറിന് എവിടെയാണ് തെറ്റിയത് ?

വെബർ പറഞ്ഞ പോലെ ഒരു കാലത്തും ഇന്ത്യ യുക്തി രഹിത മത സംഘങ്ങളുടെ പിടിയിൽ ആയിരുന്നില്ല.വെബറിൻറെ തന്നെ കണക്കനുസരിച്ച്,ഇന്ത്യയിലെ ഭൂരിപക്ഷത്തിനും,മോക്ഷത്തെപ്പറ്റി ഒന്നും അറിയാമായിരുന്നില്ല.ഇഹലോകത്തിൽ തന്നെയാണ് ഭൂരിപക്ഷവും.ഹിന്ദു സംഘങ്ങളിൽ അംഗ സംഖ്യ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ ആയിരുന്നു.ജനസംഖ്യയുടെ 75 ശതമാനം വരുന്ന കർഷകർ,മതേതരത്വത്തിൽ ആയിരുന്നു !

സന്താന ലാഭം മുതൽ വിളവെടുപ്പിന് വരെ,ഒരുപാട് കാര്യങ്ങൾക്ക് വിശ്വാസ പൂർവമായ പ്രാർത്ഥനകൾ അന്നുമിന്നും നടക്കുന്നു.മതേതര കാര്യങ്ങൾക്കാണ് പ്രാർത്ഥനയും ആചാരങ്ങളും.മറ്റ് മതങ്ങൾ മുടിഞ്ഞു പോകട്ടെ എന്ന് ആരും പ്രാർത്ഥിക്കുന്നില്ല.ഇഹലോക കാര്യങ്ങൾക്കാണ് പ്രാർത്ഥനയും ആചാരങ്ങളും.മരുന്ന് കൊണ്ട് രോഗം മാറ്റാം;വളം കൊണ്ട് വിള കൂട്ടാം.ദൈവത്തിനുള്ളത് ദൈവത്തിന് ഇരിക്കട്ടെ.പ്രകൃതി ക്ഷോഭങ്ങൾ മനുഷ്യന് അടക്കാനാവില്ല.പരലോക സുഖം വാഗ്‌ദാനം ചെയ്യുന്ന മത സംഘങ്ങളിൽ ഇന്ത്യക്കാരന് മതിഭ്രമം ഉണ്ടായില്ല.പലതരം ഉയിർപ്പുകൾ പുരാണങ്ങളിൽ ഉള്ളതിനാൽ യേശു ഉയിർത്ത ഭാവന ഏശിയില്ല.മതിഭ്രമം 1911 ൽ ഉണ്ടായത് അഞ്ചു ശതമാനത്തിന് മാത്രമാണ്.ഈ ന്യൂന പക്ഷത്തിലാണ്,പാശ്ചാത്യ ലോകം ശ്രദ്ധിച്ചത്.

ഈ ന്യൂന പക്ഷത്തിന് ജന സ്വാധീനമുണ്ടായിരുന്നു എന്ന് കരുതിയപ്പോൾ വെബറിന് പിഴച്ചു.ഒരു സന്യാസിക്കോ ഗുരുവിനോ സാമ്പത്തിക വികാസത്തെ പിന്നോട്ടടിക്കാൻ ആവില്ല.ബ്രിട്ടനിലും ജർമനിയിലും പ്രൊട്ടസ്റ്റൻറ് മതം രാജ്യ മതമായത്,അത് സംഘടിത മതം ആയതിനാലാണ്,ഹിന്ദുമതം സംഘടിത മതമല്ല.വെബർ എഴുതിയ 1911 ലാണ് ബ്രിട്ടീഷ്‌ സാമ്രാജ്യം,ഇന്ത്യൻ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിക്ക് മാറ്റിയത്.1905 -1911 ൽ ഇന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ അദ്ദേഹത്തിന് മനസ്സിലായില്ല.ഹിന്ദു നവോത്ഥാനമാണ്,തലസ്ഥാന മാറ്റത്തിന് കാരണം.
കഴ്‌സൺ 
ബംഗാളിൽ മധ്യ വർഗം ഉയർന്നു വന്നത്,1793 ലെ സ്ഥിര ഉടമ്പടി ( permanent settlement ) യുടെ ഭാഗമായിട്ടായിരുന്നു.ഈ വർഗമാണ്,യുക്തിരഹിത വിശ്വാസങ്ങളിൽ കുടുങ്ങിയെന്ന് വെബർ കണ്ടത്.ഭൂമിയുടെ അവകാശം സംബന്ധിച്ച ആ ഉടമ്പടിയുടെ ഭാഗമായി,ഭൂവുടമകളായ ജമീന്ദാർമാർ ഉണ്ടായി.ഉടമസ്ഥതയുള്ള ഭൂമിയിൽ നിന്നകന്ന്,കൊല്കത്തയിലോ ഹൂഗ്ലി നദിക്കരയിലെ പട്ടണങ്ങളിലോ വസിക്കുന്നവർ.19 -0 നൂറ്റാണ്ടിൽ,അവർ വിദ്യാഭ്യാസത്തിലും ഭരണ നിർവഹണത്തിലും മുന്നേറി.ഇവർ  ബ്രഹ്മ സമാജം പോലുള്ള മത പരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ആ നൂറ്റാണ്ടിൻറെ അന്ത്യത്തിൽ,ദേശീയ സ്വഭാവമുള്ള മത പ്രസ്ഥാനങ്ങളിലും ഇവർ പങ്കു കൊണ്ടു.ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഹിന്ദു സംസ്‌കാരത്തെ പുച്ഛിക്കുന്നതിലെ പ്രതികരണമായും ക്രിസ്ത്യൻ മിഷനറിമാരുടെ ഹിന്ദു വിരുദ്ധ പ്രചാരണത്തിന് എതിരായുമാണ് ഇവ ഉടലെടുത്തത്.ഈ ഹിന്ദു നവോത്ഥാനവും മതേതരമായിരുന്നു.കോൺഗ്രസ് നേതാവായ സുരേന്ദ്ര നാഥ് ബാനർജി 16 -0 നൂറ്റാണ്ടിലെ മത നേതാവായ ചൈതന്യ മഹാപ്രഭുവിനെ മതപരിഷ്‌കർത്താവായാണ് അവതരിപ്പിച്ചത്.ഈ ഹിന്ദു നവോത്ഥാനമാണ്,1885 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ പിറവിക്ക് കാരണമായത്.1905 ൽ വൈസ്‌റോയ്‌ ജോർജ് കഴ്‌സൺ ബംഗാൾ വിഭജിച്ചപ്പോൾ,രാഷ്ട്രീയ പ്രവർത്തനം ഉച്ചസ്ഥായിയിൽ എത്തി.

സ്വാമി വിവേകാനന്ദൻ 1897 ൽ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷനും ദേശീയ സ്വഭാവത്തിൽ ആയിരുന്നു.1901 -1916 ൽ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ വിപ്ലവകാരികളെ തട്ടി ഉണർത്തി.ഹിന്ദു നവോത്ഥാന പൈതൃകം ദേശീയതയിൽ നിക്ഷേപിക്കപ്പെട്ടു.വെബർ പറഞ്ഞ പോലെ മത സംഘങ്ങൾ,ഇഹ ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തെയല്ല പ്രോത്സാഹിപ്പിച്ചത്.1910 ഫെബ്രുവരിയിൽ വിപ്ലവപ്രവർത്തനത്തിൽ നിന്ന് അരവിന്ദ ഘോഷ് ഒളിച്ചോടിയത്,രണ്ടാം തവണ ബ്രിട്ടീഷുകാർ അറസ്റ്റിന് മുതിർന്നപ്പോഴാണ്.ഈ ഒറ്റപ്പെട്ട സംഭവം സാമാന്യതത്വമല്ല.സ്വാമി വിവേകാനന്ദൻറെ സഹോദരൻ ഭുപേന്ദ്ര നാഥ് ദത്ത ബ്രിട്ടനിൽ വിപ്ലവകാരി ആയിരുന്നു എന്ന കാര്യം മറക്കരുത്.

ബ്രാഹ്മണ സംസ്‌കാരത്തിലും,അത് വഴി ഹിന്ദു സംസ്‌കാരത്തിലും യുക്തിയുടെ ഘടകമുണ്ടെന്ന് വെബറിന് അറിയാമായിരുന്നു.ഇന്ത്യ 700 കൊല്ലം ഭരിച്ചത് സംഖ്യ ഭൗതികത ആണെന്ന് ഹെഗലോ മാർക്സോ വെബറോ കണ്ടിട്ടില്ല.ചാർവാകന്മാരുള്ള ഇന്ത്യയ്ക്ക് ഭൗതിക വാദം പുത്തരിയല്ല.ഇസ്ലാമിക സംസ്‌കാരം വഴി പടിഞ്ഞാറ് എത്തിയ അറബി അക്കങ്ങൾ ( Arabic numerals ) ബ്രാഹ്മണ സംഭാവന ആയിരുന്നു എന്ന് വെബറിന് അറിയാം.റോമൻ അക്കങ്ങൾ വഴിയുള്ള കൂട്ടി കിഴിക്കലുകളിൽ നിന്ന് ഇവ ഗണിത ശാസ്ത്രത്തെ മോചിപ്പിച്ചു.പൂജ്യത്തെ സംബന്ധിച്ച സിദ്ധാന്തം ഭാസ്‌കര,ബി സി മൂന്നാം ശതകത്തിൽ എഴുതി -ശൂന്യം അഥവാ നിർവാണം.വൈരുധ്യങ്ങളുടെ ആകെത്തുകയാണ്,പൂജ്യം.അനുകൂലവും പ്രതികൂലവുമായ സംഖ്യകൾ അതിൽ അടങ്ങുന്നു.അതിലാണ് അക്കങ്ങൾക്ക്,ഇരട്ടികളിലേക്ക് വികാസം ഉണ്ടാകുന്നത്.സംസ്‌കൃത ഭാഷ തന്നെ,യുക്തിയുടേതാണ്.വ്യഞ്ജനാക്ഷരങ്ങൾ ( consonants ) കണ്ഠം,അണ്ണാക്ക്,നാവ്,പല്ല്,ചുണ്ട് എന്നിങ്ങനെ സംസാരേന്ദ്രിയങ്ങളുടെ സ്ഥാനം അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.താളമോ യുക്തിയോ ഇല്ലാത്ത അരാജകത്വമാണ്,ഇംഗ്ലീഷ് അക്ഷരങ്ങൾ.ബ്രാഹ്മണികമായ തർക്ക ശാസ്ത്രവും യുക്തി തന്നെ.'കർമ്മ ഫലം ' എന്ന സിദ്ധാന്തം തന്നെ,ജീവിതത്തിന് ഒരു സൗജന്യവും നൽകുന്നില്ല.അനുഭവിച്ചേ മതിയാകൂ.
--------------------------------------
1.Irving M Zeitlin / Ideology and the Development of Sociological Theory,1968,Page 111
2 .H H Gerth and C Wright Mills/ From Max weber,1948,Page 35
3.Angus Maddison / Class Structure and Economic Growth,1971,Page 78

ഇതിൽ പറയുന്ന കണക്കുകൾ 'മൂലധനം' വാല്യം 3,Newyork Daily Tribune ൽ വന്ന താഴെ പറയുന്ന മാർക്‌സിന്റെ ലേഖനങ്ങൾ എന്നിവയിൽ നിന്ന് :
1853 :
Sir Charles Wood's East India Reforms ( June 22),The Future Results of British Rule in India ( August 8),Revolution in China and Europe ( June 14),East India Company;its History and Results ( July 11),The British Rule in India ( June 25)
1857:British Incomes in India ( September 21)
1858:History of the Opium Trade ( September 25)
1859:Trade with China ( October 10)

 1971 ലെ കാനേഷുമാരിയിൽ മുസ്ലിംകളുടെ ശതമാനം  കൂടുകയും ഹിന്ദുക്കളുടെ കുറയുകയും ചെയ്‌തു -ഹിന്ദു 84.മുസ്ലിം 10 .

Seehttps://hamletram.blogspot.com/2019/09/blog-post_58.html





Monday 16 September 2019

'മൂലധനം' വെറും അബദ്ധ പഞ്ചാംഗം

അന്ധനായ മാർക്‌സ് 13

ക ദൈവ സങ്കൽപത്തിന് പകരം,ഹിന്ദു മതത്തിലെ ബഹു ദൈവ സങ്കൽപം,ഭിന്നാഭിപ്രായങ്ങളെ ആദരിക്കുന്ന ജനാധിപത്യത്തിൻറെ ആധാര ശിലയാണ്.ദൈവത്തോട് ദേഷ്യപ്പെടാനും രോഷം കൊള്ളാനും ചില ക്ഷേത്രങ്ങളിൽ തെറി അഭിഷേകം നടത്താനും സ്വാതന്ത്ര്യമുണ്ട്.ദൈവമുണ്ണിക്കണ്ണനായി മടിയിൽ ഇരിക്കുകയും ക്ഷോഭ ശിവനായി മനുഷ്യനെ ഭസ്‌മമാക്കുകയും ചെയ്യും.ഹിന്ദു മതവും മത ഗ്രന്ഥങ്ങളും ധർമ്മ ശാസ്ത്രങ്ങൾ ആകയാൽ,ഈ ഭാവനയെല്ലാം ധർമ്മ സംസ്ഥാപനത്തിനാണെന്ന് ഉരുവിടുന്നു.ധാർമികത ബാഹ്യ വിപ്ലവം വഴിയല്ല,ആത്മ വിസ്ഫോടനം വഴിയേ ഉണ്ടാകൂ.

ഹെഗലിന് ഇത് മനസ്സിലാകാതെ പോയത്,അദ്ദേഹവും യൂറോപ്യൻ ഉറവിടങ്ങളെ ആശ്രയിച്ചത് കൊണ്ടാണ്.ഹെഗലിൻറെ ഹിന്ദു,ദൈവത്തെ താഴ്ത്തി കെട്ടുകയും മനുഷ്യ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയും ചെയ്യുന്ന ഒരുവനാണ്.ജീവിതത്തെ ആദരിക്കുന്ന ധാർമികത അദ്ദേഹം ഹിന്ദുക്കളിൽ കാണുന്നില്ല.

ദൈവ ബാഹുല്യത്തിന് സമാന്തരമായി ഹെഗൽ ജാതി ബാഹുല്യത്തെയും കാണുന്നു.നിശ്ചേതനമായ ഒരു സമൂഹത്തിനുണ്ടായ വികാസമായി ജാതിയെ തുടക്കത്തിൽ കാണുന്ന ഹെഗൽ ഉടൻ അതിനെ,'അപഹാസ്യമായ ആത്മീയ അടിമത്ത' മായി വിശേഷിപ്പിക്കുന്നു.ഇന്ത്യൻ ഗ്രാമത്തിലും സമാനമായ മരവിപ്പാണ് ഹെഗൽ കണ്ടത് ( The Philosophy of History,Page 44 ):
"ഓരോ ഗ്രാമത്തിൻറെയും മൊത്ത വരുമാനം രണ്ടായി വീതിക്കുന്നു.ഒന്ന് രാജാവിനും മറ്റൊന്ന് കൃഷിക്കാർക്കും.ആനുപാതികമായ വീതം,അധികാരി ( Provost ),ന്യായാധിപൻ,ജല വിതരണക്കാരൻ,ബ്രാഹ്മണൻ,ജ്യോതിഷി,കൊല്ലൻ,ആശാരി,കുശവൻ,വെളുത്തേടൻ,ക്ഷുരകൻ,വൈദ്യൻ,നർത്തകി,ഭാഗവതർ,കവി തുടങ്ങിയവർക്ക് കിട്ടുന്നു.ഈ സംവിധാനം,ക്ളിപ്തവും മാറ്റമില്ലാത്തതും ഒരാളുടെയും ഇച്ഛയ്ക്ക് വിധേയം അല്ലാത്തതുമാണ്.അതിനാൽ,ഏതു തരം രാഷ്ട്രീയ വിപ്ലവവും ഹിന്ദുവിന് പ്രശ്നമല്ല.അയാളുടെ വിധി മാറ്റമില്ലാത്തതാണ് ".
ചാൾസ് മെറ്റ്കാഫെ 
മാർക്‌സ് ഇന്ത്യൻ ഗ്രാമ സങ്കൽപം ഇതിൽ നിന്ന് പകർത്തി.ഹെഗൽ ബ്രിട്ടീഷ് പാർലമെൻറ് സെലെക്റ്റ് കമ്മിറ്റിയുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സംബന്ധിച്ച 1812 ലെ അഞ്ചാം റിപ്പോർട്ടിൽ നിന്ന് പകർത്തി.ഇത് 1835 -36 ൽ ഇന്ത്യയിൽ ആക്റ്റിങ് ഗവർണർ ജനറൽ ആയിരുന്ന ചാൾസ് മെറ്റ്കാഫെ,ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ എന്ന നിലയിൽ നൽകിയതാണ്.ബംഗാൾ ആർമി മേജർ ആയിരുന്ന തോമസ് മെറ്റ്കാഫെയുടെ മകനായ അദ്ദേഹം,കൊൽക്കത്തയിൽ ആണ് ജനിച്ചത്.1789 -1812 ൽ കമ്പനി ഡയറക്റ്റർ ആയിരുന്നു.

മാർക്‌സ് ഇന്ത്യൻ ഗ്രാമ സമൂഹങ്ങളെ 'ജാതിപ്പകർച്ചയുടെയും അടിമത്തത്തി'ൻറെയും പേരിൽ അപലപിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളിൽനിന്ന് സമൂഹം അകന്നു നിൽക്കുന്നതായി അദ്ദേഹം വിലപിക്കുന്നു.

അന്നത്തെ 'ബൂർഷ്വാ ചിന്തകരുടെ വിഡ്ഢിത്തം മാർക്‌സ് അപ്പാടെ വിഴുങ്ങി.അഞ്ചാം റിപ്പോർട്ട് മാർക്‌സ് കാണുകയും 1853 ജൂൺ 25 ലെ ലേഖനത്തിൽ ( The British Rule in India ) ഉദ്ധരിക്കുകയും ചെയ്യുന്നു.മാർക്ക് വിൽക്‌സ് എഴുതിയ Historical Sketches of the South India ( 1810 ) എന്ന പുസ്തകത്തിൽ ഗ്രാമ സമൂഹങ്ങളെപ്പറ്റിയുള്ള ഖണ്ഡിക 1853 ജൂൺ 14 ന് എംഗൽസിനുള്ള  കത്തിൽ മാർക്‌സ് ഉദ്ധരിക്കുന്നു ( Selected Correspondence ).ജോൺ കാംപ്‌ബെലിൻറെ Modern India ( 1852 ) യിൽ നിന്നുള്ള ഭാഗങ്ങൾ ഒന്നിൽകൂടുതൽ തവണ ട്രിബ്യുൺ ലേഖനങ്ങളിലും മൂലധനം ഒന്നാം വാല്യത്തിലും ( Page 352 ) വരുന്നു.ജെയിംസ് സ്റ്റുവർട്ട് മിലിൻറെ History of British India ( 1806 -'18 ),1853 ജൂലൈ 11 ലെ ലേഖനത്തിൽ ( The East India Company -Its Hisory and Results ) ഉദ്ധരിക്കുന്നു.1853 ലെ ഈസ്റ്റ് ഇന്ത്യ കമ്പനി അവകാശ രേഖയ്ക്ക് മുൻപുള്ള പാർലമെൻറ് ചർച്ചയും റിപ്പോർട്ടും അവലംബിച്ച മാർക്‌സ്,'മനുസ്‌മൃതി' പരാമർശിക്കുകയും 1853 ജൂലൈ 11 ന് എംഗൽസിന് എഴുതിയ കത്തിൽ പറയുകയും ചെയ്യുന്നു ( Selected Correspondence,Page 62 ).സർ വില്യം ജോൺസിൻറെ 'മനുസ്‌മൃതി' പരിഭാഷ 1794 ൽ വന്നിരുന്നു.ഫ്രാങ്സ്വാ ബെർണിയറുടെ Travels അക്കാലത്ത് മാർക്‌സ് വായിച്ചത്,സമൃദ്ധമായി ഉപയോഗിച്ചു.ഔറംഗസേബിൻറെ കാലത്തെ മുഗൾ സാമ്രാജ്യ വിവരണം അതിലുണ്ട്.ആ സാമ്രാജ്യത്തിൻറെ പതന കാരണങ്ങൾ ബെർണിയർ വിശകലനം ചെയ്‌തത്‌,മാർക്‌സ്,A Contribution to the Critique of Political Economy യിൽ പകർത്തി.

എംഗൽസിന് 1853 ജൂൺ രണ്ടിന് എഴുതിയ കത്തിൽ,'എന്ത് കൊണ്ടാണ് കിഴക്കിൻറെ ചരിത്രം മതങ്ങളുടെ ചരിത്രമായി തോന്നുന്നത് ?' എന്ന് മാർക്‌സ് ശങ്കിച്ചു.ഹെഗൽ ഇന്ത്യൻ സംസ്കാരത്തിൽ കണ്ട മത സവിശേഷതകൾ,ഗ്രാമ സമൂഹവുമായി ബന്ധപ്പെട്ടതാണ്.1853 ൽ 'ഗ്രാമ സമൂഹം ' എന്ന് കണ്ട മാർക്‌സ്,അത് ഇന്ത്യയെ സംബന്ധിച്ച സർവതിനെയും വിശദീകരിക്കുന്നതായി തെറ്റിദ്ധരിച്ചു.

മുതലാളിത്ത പൂർവ ഭൂവുടമാവകാശത്തെപ്പറ്റി മാർക്‌സ് അടിസ്ഥാനപരമായ അബദ്ധങ്ങൾ ഇത് കൊണ്ട് വരുത്തിക്കൂട്ടിയെന്ന് മാർക്സിസ്റ്റ് ചിന്തകർ കാണുന്നു.മാർക്‌സും എംഗൽസും തയ്യാറാക്കിയ 'ജർമൻ ഐഡിയോളജി' യിൽ തന്നെ,മുതലാളിത്ത പൂർവ ഉടമസ്ഥതയുടെ രൂപങ്ങൾ സിദ്ധാന്തിക്കാൻ ശ്രമമുണ്ട്.വേട്ടയുടെയും മൽസ്യ ബന്ധനത്തിന്റെയും പ്രാഗ് കാർഷിക കാലത്തെയും ഗോത്ര ഭൂമി,പ്രാചീന പൊതു ഉടമ,കൃഷിക്കാരുടെ ചെറിയ അടിമത്തമുള്ള ജന്മിത്ത ഭൂമി എന്നിങ്ങനെയാണ്,അതിൽ തരം തിരിച്ചത്.റോമൻ സമൂഹം,മധ്യകാല പശ്ചിമയൂറോപ് എന്നിവയിൽ നിന്ന് മാർക്സിന് തോന്നിയ സാങ്കൽപിക രൂപങ്ങൾ മാത്രമാണ്,ഇവ.രണ്ടാം ഗണത്തിലെ പൊതു ഉടമയിലാണ് ഇന്ത്യ എന്ന് മാർക്‌സ് ധരിച്ചു.'മൂലധന'ത്തിൻറെ  ആദ്യ വാല്യത്തിലും ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന വിഡ്ഢിത്തം വിളമ്പി ( പേജ് 350 ).കൃഷിക്കാർ പൊതുവായി കൃഷി ചെയ്‌തിരുന്ന സ്ഥലത്തെയാണ് മാർക്‌സ് സൂചിപ്പിച്ചത് എന്ന് കരുതിയാൽ,ഇത് പകർത്തിയത്,വിൽക്സിൽ നിന്നാണ്.
വിൽക്‌സ് എഴുതി :"ഒരു ഗ്രാമത്തിലെ ഭൂമി പൊതുവായി കൃഷി ചെയ്യുന്നതിന് ഉദാഹരങ്ങളുണ്ട്.ചെയ്‌ത അധ്വാനത്തിൻറെ അനുപാതത്തിൽ വിള തിരിച്ചു.പൊതുവെ അവകാശി തന്നെയാണ് നിലം ഉഴുതത് "( Page 137 ).മാർക്‌സ് 1853 ലേഖനത്തിന് ഉപയോഗിച്ച അഞ്ചാം റിപ്പോർട്ടിൽ ഇതില്ല.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ വിൽക്സിന്റെ ഈ വിവരണം മാർക്‌സ് പരാമർശിക്കുന്നു.1857 -'58 ൽ തയ്യാറാക്കിയ 'ഗ്രന്ത്രിസ്സേ'യിൽ,ഇന്ത്യയിലെ ചില ഗോത്രങ്ങൾക്കിടയിൽ.'അധ്വാനത്തിൻറെ പൊതു സംഘാടനം' ഉണ്ടെന്ന് പറയുന്നു ( പേജ് 473 ).'പൊതു കൃഷിയിൽ നിന്നാണ് പൊതു ഉടമാവകാശം ഉണ്ടായത്' എന്നും പറയുന്നു ( പേജ് 472 ).1858 ജൂൺ ഏഴിന് ട്രിബ്യുണി ൽ Lord Canning's Proclamation and Land Tenure in India എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:'മൂല ഹിന്ദു ഘടന അനുസരിച്ച്,ഭൂമിയുടെ അവകാശം ഗ്രാമ കോര്പറേഷനുകളിൽ ആയിരുന്നു.അവയാണ്,കൃഷിക്കായി ഭൂമി വ്യക്തികൾക്ക് നൽകിയിരുന്നത്".

ഗ്രാമത്തലവൻ തരിശു ഭൂമി പുറത്തുള്ളവർക്കോ കൃഷിക്ക് തയ്യാറുള്ളവർക്കോ നൽകിയിരുന്ന പൊതു രീതിയാണ് ഇവിടെ വിവക്ഷ.ഭൂമി പൊതുവാണെന്ന് മാർക്‌സ് കരുതി.രണ്ടു സവിശേഷതകൾ കൂടി മാർക്‌സ് കണ്ടു ( ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,1853 ജൂൺ 25 ):'തൊഴിൽ വിഭജനത്തിൽ വികാസം ഇല്ലാത്തതിനാൽ,കൃഷിയും നിർമാണ തൊഴിലും ഒന്നിച്ചു ".ഈ വാദം 'ഗ്രന്ത്രിസ്സേ'യിലും 'മൂലധന' ത്തിലും കേന്ദ്ര സ്ഥാനത്തുണ്ട്.
രണ്ടാമതായി,'മാറ്റമില്ലാത്ത തൊഴിൽ വിഭജനം' ജാതി വ്യവസ്ഥ വഴി ഉണ്ടായി.
കൈത്തൊഴിലുള്ളവർക്ക് മാറ്റമില്ലാത്ത വിപണിയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നും,തൊഴിൽ വിഭജനം ക്ലിപ്തമായതിനാലാണ് ഇതുണ്ടായതെന്നും മാർക്‌സ് പറഞ്ഞു.ഇന്ത്യയിൽ ഉണ്ടായിരുന്നത്,'തളം കെട്ടി നിന്ന നിശ്ചേതനമായ ജീവിതം' ആണ് !

'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് എഴുതി ( പേജ് 486 ):

"ഏഷ്യൻ രൂപം,ദീർഘ കാലം,കർക്കശമായി നില നിൽക്കും.അതിന് കാരണം,അതിൻറെ നിലനിൽപ്പിന്റെ അടിസ്ഥാന തത്വമാണ്.വ്യക്തി, സമൂഹത്തിൽ നിന്ന് സ്വതന്ത്രനല്ല.ഉൽപാദന ചക്രം,സ്വയം തുണയ്ക്കുന്നതാണ്.കൃഷിയുടെയും കൈത്തൊഴിലിൻറെയും ഐക്യം പോലെ ".

മാർക്‌സ് തുടരുന്നു:

"ഒരു ഗോത്രം മറ്റൊന്നിനെ കീഴടക്കുമ്പോൾ,സ്വത്തിൻറെ രൂപം മാറും,അടിമത്തത്തിലേക്ക് നീങ്ങും.ഇന്ത്യൻ സമൂഹത്തിൻറെ ആന്തരിക ദാർഢ്യം കാരണം,അടിമത്തം അതിൻറെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്നില്ല.ഗോത്ര സ്വഭാവത്തെ അധികരിച്ചുള്ള സ്വത്തിൻറെ വികാസം മാത്രമാണ് അടിമത്തം.സർവ ഘടനകളെയും പരിഷ്‌കരിക്കുന്നതാണ് അടിമത്തം എങ്കിലും,ഏഷ്യൻ മാതൃകയിൽ,അത് അങ്ങനെയല്ല " ( പേജ് 497 ).

ഈ ആശയം 'മൂലധന'ത്തിലുമുണ്ട് ( ഒന്നാം വാല്യം പേജ് 83,91;മൂന്നാം വാല്യം പേജ് 371 -'72 ). അധിനിവേശ ശക്തികൾ വ്യക്തിയെ നേരിട്ട് ചൂഷണം ചെയ്യുന്നതിന് പകരം,സംഘടിത സമൂഹത്തെ ചൂഷണം ചെയ്യുന്നു.1853 ൽ മാർക്‌സ് വായിച്ച ബെർണിയറുടെ യാത്രാവിവരണത്തിൽ,മുഗൾ ഭരണവും കിഴക്കൻ രാജ്യങ്ങളും ജീർണിച്ചത് സ്വകാര്യ സ്വത്ത് ഇല്ലാത്തതിനാലാണ് എന്ന അബദ്ധവുമുണ്ട്.1853 ജൂൺ രണ്ടിന് എംഗൽസിന് മാർക്‌സ് എഴുതി:"രാജാവാണ് ഭൂമിയുടെ ഏക അവകാശി.കിഴക്ക്,തുർക്കിയിലും പേർഷ്യയിലും ഇന്ത്യയിലും എല്ലാ പ്രതിഭാസത്തിൻറെയും അടിസ്ഥാനം,സ്വകാര്യ ഭൂസ്വത്തില്ല എന്ന സത്യത്തിൽ കാണാമെന്ന് ബെർണിയർ ശരിയായി കാണുന്നു.ഇതാണ് കിഴക്കെന്ന സ്വർഗത്തിന്റെ താക്കോൽ".
മൂലധനം ആദ്യ ജർമൻ പതിപ്പ് 
യൂറോപ്പിലെ ഭൂവുടമാ സമ്പ്രദായത്തിൽ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ രീതി എന്നല്ലാതെ,ഇന്ത്യയിലെ ഭൂമി മുഴുവൻ പൊതു ഉടമയിലാണെന്ന് ബെർണിയർ പറഞ്ഞിട്ടില്ല.ഈ ശങ്ക കൂടിയതിനാൽ ആകണം,'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് നിരീക്ഷിച്ചു:"സ്വത്ത് സമൂഹത്തിന്റേതായാലും ഭരണ കൂടത്തിന്റേതായാലും,വ്യക്തിക്ക് സ്വത്തില്ല " ( പേജ് 472 -473 ).സ്വത്തും അവകാശവും തമ്മിൽ വേർതിരിവ് ഉണ്ടാക്കി മാർക്‌സ് രക്ഷപ്പെടുന്നു.ഭരണാധിപനെ ഏകാധിപതി ( Despot ) ആക്കി രംഗത്തിറക്കുന്നു.സമൂഹം അവകാശിയും ഏകാധിപതി ഉടമയും !

മാസങ്ങൾ കഴിഞ്ഞ്,1858 മെയ് 25 ന് ട്രിബ്യുണി ൽ How Lucknow was Taken എന്ന ലേഖനത്തിൽ,ഈ വിഡ്ഢിത്തം മാർക്‌സ് ഉപേക്ഷിച്ചു.'മൂലധന'ത്തിൻറെ മൂന്നാം  വാല്യത്തിൽ എത്തുമ്പോൾ, ഏകാധിപതി,നികുതി പിരിക്കുന്ന മേൽക്കോയ്മ മാത്രമാണ്.യൂറോപ്പിലെ രാജാവല്ല.1858 ലെ ലേഖനത്തിൽ,ഭരണ കൂടത്തിനും കർഷകനും ഇടയിൽ,ജമീന്ദാർ എന്ന അവകാശിയെ കൂടി മാർക്‌സ് അവതരിപ്പിക്കുന്നു.കൃഷിക്കാർ കുടിയാന്മാരും ജമീന്ദാർ ഭൂവുടമയുമാണ്.അങ്ങനെയെങ്കിൽ,അധിനിവേശം വഴി ഭൂവുടമസ്ഥതയും ആകാമെന്ന് വന്നു.അതിന് മുൻപ് വരെ,'ഏഷ്യയിലാകെ മുസ്ലിംകൾ ഭൂമിയിൽ ഭരണ കൂട ഉടമസ്ഥത കൊണ്ട് വന്നിരിക്കാം' എന്നാണ് മാർക്‌സ് കരുതിയത് ( 1853 ജൂൺ 14 ലെ കത്ത് ).നികുതി/കരം ഇസ്ലാം ഭരണത്തിൻറെ സവിശേഷത ആയിരുന്നല്ലോ. ഏതു സമൂഹത്തിൻറെയും ഘടനാ മാറ്റങ്ങളിൽ,അധിനിവേശത്തിനും പങ്കുണ്ടാകുമെന്ന് മാർക്‌സ് കണ്ടില്ല.'മൂലധനം' എഴുതുന്നത് വരെയുള്ള പത്തു വർഷങ്ങളിൽ,റിച്ചാർഡ് ജോൺസിൻറെ ആശയം കടമെടുത്ത്,കോളനി പൂർവ ഇന്ത്യയിൽ ചരക്കു കൈമാറ്റം നടന്നിരിക്കാമെന്ന് മാർക്‌സ് കരുതിയിരുന്നു എന്ന് കാണാം.മിച്ച മൂല്യം,വാടക ആയോ കരമായോ വരുന്നു.ഇത് സാധ്യത മാത്രമായാണ് മാർക്‌സ് കണ്ടത്.''ഇന്ത്യൻ നെയ്ത്തുകാരൻ ഒരു ഇടപാടുകാരൻ നിർദേശിച്ചാൽ മാത്രം നെയ്യുന്ന നിസംഗ വ്യക്തി''യാണെന്ന് 'മൂലധന'ത്തിൽ മാർക്‌സ്,ഹ്യൂഗ് മുറെ,ജെയിംസ് വിൽസൺ എന്നിവർ എഴുതിയ Historical and Descriptive Account of British India ( 1832 ) രണ്ടാം വാല്യത്തിൽ നിന്ന് ഉദ്ധരിക്കുന്നു.യൂറോപ്പിൽ സംഭവിക്കാത്തവണ്ണം,ഇന്ത്യയിൽ ഭരണ കൂടം,നികുതിയെ വാടകയാക്കി മാറ്റുന്നതിൽ എങ്ങനെ വിജയിച്ചു എന്നത്,മാർക്സിന് പിടി കിട്ടിയില്ല.എംഗൽസിന്റെ നിർദേശ പ്രകാരം,മാർക്‌സ് ഇതിൻറെ കാരണം,ഭരണകൂടം ഏറ്റെടുത്തു നടത്തുന്ന ജലസേചനത്തിൽ കണ്ടു ( 1853 ജൂൺ ആറിന് മാർക്‌സ് എംഗൽസിന് എഴുതിയ കത്ത്,Selected Correspondence ,Page 59 ).ഈ വാദവും വേര് പിടിച്ചില്ല.
\
റിച്ചാഡ് ജോൺസ് 
കൊവാലെവ്‌സ്‌കിയുടെ Communal Landholding ( 1879 ) പുറത്തു വന്നപ്പോൾ,ഇന്ത്യയെപ്പറ്റി പറഞ്ഞതൊക്കെ തെറ്റി എന്ന തോന്നൽ മര്കസിനുണ്ടായി എന്ന് അതേപ്പറ്റിയുള്ള മാർക്‌സിന്റെ കുറിപ്പുകളിൽ കാണാം.മുഗൾ ഭരണകാലം ഫ്യൂഡലിസമായിരുന്നു എന്ന് കൊവാലെവ്‌സ്‌കി സിദ്ധാന്തിച്ചു.ഇന്ത്യൻ ഗ്രാമസമൂഹത്തിൽ സ്വകാര്യ സ്വത്തുണ്ടായെന്നും അത് ആഭ്യന്തര സംഘർഷങ്ങൾക്ക് ഇടയാക്കിയെന്നും മാർക്‌സ് ഇതിൽ പറയുന്നുണ്ട് എങ്കിലും 'മൂലധനം'ആദ്യ വാല്യം വിഡ്ഢിത്തവുമായി ഇറങ്ങി കഴിഞ്ഞിരുന്നു.ഇന്ത്യ നിശ്ചേതനമായി തളം കെട്ടിക്കിടന്ന ഒരു സമൂഹമല്ല.അതിൻറെ ഉപരിഘടന,മാർക്‌സ് പറഞ്ഞ പോലെ 'കിഴക്കൻ ഏകാധിപത്യം ' ( Oriental despotism ) അല്ല.

മൂലധനം' കഴിഞ്ഞ് എൽഫിൻസ്റ്റൻറെ ഇന്ത്യ ചരിത്രത്തിൽ നിന്ന് കുറിപ്പുകൾ എടുത്തപ്പോഴും മാർക്സിന് അബദ്ധം തോന്നിയിരിക്കണം.ഇതിൽ നിന്ന് അക്ബറിൻറെ ( 1556 -1605 ) കാലത്തെ നികുതിയെപ്പറ്റിയാണ് കുറിപ്പുകൾ എടുത്തത്.ഉൽപാദനത്തിൽ മൂന്നിലൊന്ന് അക്ബർ നികുതി ആയി എടുത്തു.കണക്കിന് പഴയ വിലകൾ നോക്കി അനുപാതം നിശ്ചയിച്ച അക്ബർ,നികുതി പണമായി വാങ്ങി.ഈ വിവരം,മാർക്‌സിന്റെ ഇന്ത്യൻ സിദ്ധാന്തത്തിൻറെ അടിക്കല്ലിളക്കി.തുടർന്ന് മാർക്‌സ് ഹെൻറി സമ്മർമെയ്‌നിന്റെ Lectures on the Early History of Institutions ( 1875 ),എൽ എച്ച് മോർഗൻറെ Ancient Society ( 1877 ) എന്നിവ വായിച്ചു.ഇന്ത്യൻ സമൂഹത്തിന് മേൽ ഭരണകൂടം നിന്നു എന്ന പിടിവാശി മാർക്‌സ് ഉപേക്ഷിച്ചു.ഏതു സമൂഹത്തിലും സംഘർഷം ഉണ്ടെന്ന് മനസിലായി.

മുതലാളിത്ത സമൂഹത്തിൽ മാത്രമാണ് മിച്ചമൂല്യം വഴി മൂലധനപ്പെരുപ്പം ( Capital accumulation ) ഉണ്ടാകുന്നത് എന്ന മാർക്‌സിന്റെ വാദത്തെ 1913 ൽ മാർക്സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്സംബർഗ് ചോദ്യം ചെയ്‌തു ( Rosa Luxemberg / The Accumulation of Capital ).ഇന്ത്യയെപ്പോലുള്ള മുതലാളിത്ത പൂർവ കൊളോണിയൽ,കാർഷിക സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിത ചരക്ക് കൈമാറ്റം വഴി,മുതലാളിക്ക് മിച്ചമൂല്യം ഉണ്ടാകുമെന്ന് അവർ മാർക്സിനെ തിരുത്തി.ഒരടഞ്ഞ മുതലാളിത്ത ലോകത്തെയാണ് 'മൂലധനം' ചർച്ച ചെയ്യുന്നത്.ആ ലോകം അടഞ്ഞതല്ല.ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കൊള്ള ചെയ്‌തുണ്ടാക്കിയ പ്രാഥമിക മൂലധനമല്ല ഇവിടെ വിവക്ഷ.അത് മാർക്‌സും കണ്ടു.മുതലാളിത്ത ലോകത്തിന് അന്യമായ ഉൽപന്നങ്ങൾ അതിന് മുതലാളിത്ത പൂർവ ലോകത്ത് തേടിപ്പോകേണ്ടതായി വരും.മുതലാളിത്ത ലോകം,സ്വന്തം ലോകം തുറക്കേണ്ടി വരും.റോസയുടെ ഈ തിരുത്ത് തന്നെയും,ഇന്ത്യയെപ്പോലെ ഒരിടത്ത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയല്ല എന്ന സത്യത്തെ ഉറപ്പിച്ചു.
റോസാ ലക്സംബർഗ് 
റോസയുടെ സിദ്ധാന്തത്തെ വിമർശിച്ച നിക്കോളായ് ബുഖാറിൻ,'മൂലധന' ത്തിൻറെ ഒന്നാം വാല്യത്തിൽ നിന്ന് രണ്ടു ഖണ്ഡികകൾ എടുത്ത്,മാർക്‌സിനും ഇതറിയാമായിരുന്നു എന്ന് വരുത്താൻ ശ്രമിച്ചു.വികസിച്ച രാജ്യം പിന്നാക്ക രാജ്യത്തിന് ചരക്കു വിറ്റും അവിടന്ന് അസംസ്‌കൃത വസ്‌തു വാങ്ങിയും,'മിച്ച ലാഭം' ഉണ്ടാക്കുന്നു എന്നാണ് മാർക്‌സ് ആ ഖണ്ഡികകളിൽ പറഞ്ഞത് ( പേജ് 232 -233 ).ചെറിയ അധ്വാനം,വലിയ അധ്വാനവുമായി കൈമാറ്റം നടക്കുന്നു.ഇങ്ങനെ 'ധനിക രാഷ്ട്രം ദരിദ്ര രാഷ്ട്രത്തെ ചൂഷണം ചെയ്യുന്നു'.

ബുഖാറിൻ രക്ഷാ ദൗത്യം നടത്തിയെങ്കിലും ( Bukharin / Imperialism and Accumulation of Capital ) മാർക്‌സ് ഈ ഖണ്ഡികകളിൽ പരാമർശിച്ചത് ഇന്ത്യയെ അല്ല.ഇന്ത്യ മാർക്സിന് ചരക്കു കൈമാറ്റം നടക്കാത്ത സ്ഥലമായിരുന്നല്ലോ.ട്രിബ്യുൺ ലേഖനങ്ങളിലെയും മൂലധന ത്തിലെയും കാഴ്ചപ്പാടുകൾ തമ്മിൽ അന്തരമില്ല.ഇന്ത്യൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട് നായിക്കും ബുഖാറിനെപ്പോലെ ഒരു ദൗത്യം ഏറ്റിട്ടുണ്ട്:ട്രിബ്യുൺ ലേഖനങ്ങളിൽ കാണുന്നത്,'മൂലധന'ത്തെക്കാൾ വിശാല കാഴ്ചപ്പാടാണ് എന്ന വിചിത്ര വാദം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു ( The Other Marx ).മാർക്‌സ് 'മൂലധനം' ഒന്നാം വാല്യമേ എഴുതിയുള്ളൂ;അദ്ദേഹം തന്നെ രണ്ടും മൂന്നും എഴുതിയിരുന്നെങ്കിൽ,.മുതലാളിത്ത പൂർവ ലോകത്തെ മുതലാളിത്ത പ്രവണതകൾ കണ്ടേനെ എന്ന് പട് നായിക്ക് പറയുമ്പോൾ,അദ്ദേഹം എംഗൽസിനേക്കാൾ മാർക്‌സുമായി സൗഹൃദം ഭാവിക്കുകയാണ്.രണ്ടും മൂന്നും എംഗൽസ്,മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് എഴുതി എന്ന് മാത്രമല്ല,ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നവരുമാണ്.മാർക്സിന് വിവരമുണ്ടായിരുന്നില്ല എന്ന് കോസംബി തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്.

അതിനാൽ പട് നായിക്ക് വേറൊരു വാദം നിരത്തുന്നു -തൊഴിലാളി വിപ്ലവത്തിന് മുൻപ് ദേശീയ സ്വാതന്ത്ര്യ സമര സാധ്യത മാർക്‌സ് കണ്ടിരുന്നെങ്കിലും,ഉടൻ തൊഴിലാളി വിപ്ലവം വരുമെന്ന് അദ്ദേഹം കരുതിയിരിക്കാം !ഇക്കാരണത്താൽ,മുതലാളിത്ത പൂർവ ലോകത്തെ വിശകലനം ചെയ്യാതെ,നാഗരിക മുതലാളിത്തത്തിൽ മാർക്‌സ് ഭ്രമിച്ചു പോയി.അതിനാൽ,യൂറോപ്യൻ തൊഴിലാളി വിപ്ലവത്തിന് കീഴിൽ,ഇന്ത്യ ചെറിയ സംഭവമായി.ഇത് കൊണ്ടാണ് ഇന്നും നാഗരിക മാർക്സിസ്റ്റുകൾ ട്രിബ്യുൺ ലേഖനങ്ങൾ ചർച്ച ചെയ്യാത്തത് എന്നും പട് നായിക് വിലപിക്കുന്നു.

ട്രിബ്യുൺ ലേഖനങ്ങൾ കാക്കത്തൊള്ളായിരം നാഗരിക മാർക്സിസ്റ്റുകൾ ചർച്ച ചെയ്‌ത്‌ പുസ്തകങ്ങൾ എഴുതിയതിന്റെ ഉദാഹരണങ്ങൾ ഞാൻ നിരത്തിയിട്ടുണ്ട്;പട് നായിക്കിന് മാർക്‌സിസം തന്നെ അറിയില്ല.അലസ ഗ്രാമ വ്യവസ്ഥയിൽ നിന്ന് തൊഴിലാളി വിപ്ലവത്തിലേക്ക് കുതിച്ചു ചാട്ടം മാർക്സിസത്തിൽ ഉണ്ടോ?
--------------------------------
See https://hamletram.blogspot.com/2019/09/blog-post_16.



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...