Wednesday 18 September 2019

ഹിന്ദു:അർത്ഥവും അർത്ഥ ശാസ്ത്രവും

അന്ധനായ മാർക്‌സ് 15 

പ്രാഗ് ഗ്രാമ സമൂഹങ്ങളിൽ നില നിന്ന ഒന്നാണ് ഹിന്ദു മതം എന്ന് മാർക്‌സ് കാണുന്നു.അദ്ദേഹത്തിന് അത് നാടൻ മതം മാത്രമാണ്.ആ സമൂഹത്തിലെ ഒരു ചുമതലക്കാരൻ മാത്രമാണ് ബ്രാഹ്മണൻ.

'ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം' എന്ന ലേഖനത്തിൽ പറയുന്നു:

"അതിർത്തി കാവലാൾ ഗ്രാമത്തിന് അതിരുകൾ നിശ്ചയിക്കുന്നു.തർക്കങ്ങളിൽ ആവശ്യമായ തെളിവ് നൽകുന്നു.കുളങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും മേൽനോട്ടക്കാരൻ കൃഷിക്ക് ജലവിതരണം ചെയ്യുന്നു.ബ്രാഹ്മണൻ ഗ്രാമത്തിൽ ആരാധന നടത്തുന്നു.അധ്യാപകൻ കുട്ടികളെ വായിക്കാനും മണ്ണിൽ എഴുതാനും പഠിപ്പിക്കുന്നു.കലണ്ടർ ബ്രാഹ്മണൻ അഥവാ ജ്യോതിഷി തുടങ്ങിയവരും സേവകരും ഗ്രാമത്തിലെ പൊതു സംവിധാനം നിർണയിക്കുന്നു....അനാദി കാലം മുതൽ,രാജ്യത്തെ ജനം ജീവിച്ചത്,ഈ ലളിതമായ ഈ നഗര ഭരണകൂട രൂപത്തിനുള്ളിലാണ്."

'കലണ്ടർ ബ്രാഹ്മണൻ' എന്ന പ്രയോഗത്തിൽ നിന്ന് ഇന്ത്യയെ പുച്ഛത്തോടെ കാണുന്ന ഉറവിടത്തെയാണ് ആശ്രയിച്ചത് എന്ന് വ്യക്തം.ജ്യോതിഷി ബ്രാഹ്മണൻ ആയിരിക്കണം എന്ന് നിർബന്ധമില്ല.ബ്രാഹ്മണന് മാർക്‌സ് നൽകുന്ന തൊഴിൽ വിഭജനം,ഗ്രാമ പൂജാരിയുടേത്.'മനുസ്‌മൃതി' വായിച്ച മാർക്‌സ്,ബ്രാഹ്മണനായ മനുവിനെ പ്രാചീന നിയമസംഹിതാകാരൻ എന്ന നിലയിൽ അറിയാമായിരുന്നിട്ടും രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ല.സർ ചാൾസ് വുഡിനെ ആധുനിക മനു എന്ന് വിശേഷിപ്പിച്ച മാർക്‌സ്,'മനുസ്‌മൃതി യെപ്പറ്റി എംഗൽസിനുള്ള ഒരു കത്തിൽ പറയുന്നുണ്ട് വിഗ് കക്ഷി നേതാവും എം പി യും ആയിരുന്ന വുഡ് ( 1800 -1885 ),1846 -'52 ൽ ബ്രിട്ടീഷ് ധനമന്ത്രി ആയിരുന്നു.
റോബർട്ട് റെഡ് ഫീൽഡ് 
വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ബ്രാഹ്മണൻ,പുരോഹിതൻ മാത്രമല്ല,മഹാ പൈതൃക പ്രതിനിധി കൂടിയാണ് -ആ സമൂഹത്തിലെ കര കൗശല തൊഴിലാളിയെ പോലെ തന്നെ.റോബർട്ട് റെഡ് ഫീൽഡ് ( 1897 -1958 ) ഈ പൈതൃകം അംഗീകരിച്ചാണ് ഇന്ത്യയിലെ ജാതിയെ തരം തിരിച്ചത്.അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ അദ്ദേഹം Topozilian,A Mexican Village ( 1930 )  എഴുതി.

റെഡ് ഫീൽഡിന്റെ തരം തിരിവ് അനുസരിച്ച്,മഹാബ്രാഹ്മണ പൈതൃകത്തിന് കീഴിലാണ് മറ്റ് ചെറു പൈതൃകങ്ങൾ വരുന്നത്.ഓരോ ഗ്രാമത്തിലും,വേറിട്ട നാടോടി പാരമ്പര്യം കാണും.മെക്സിക്കൻ മാതൃകയിൽ,ഒരു മഹാ പൈതൃകത്തെ വച്ചുള്ള ഈ ഇന്ത്യൻ മാതൃകയോട് വിയോജിപ്പുള്ളവർ ഉണ്ടാകാം.ഇസ്ലാമിക,ക്രിസ്ത്യൻ പാരമ്പര്യങ്ങളും ഇന്ത്യയിൽ ഉണ്ടല്ലോ.ഇന്ത്യൻ സമൂഹത്തെ,മാർക്‌സിനെപ്പോലെ ലളിതവൽക്കരിച്ചു കാണാനും റെഡ് ഫീൽഡ് മാതൃക ഉപയോഗിക്കാം.ഇന്ത്യൻ സമൂഹത്തിലെ ബ്രാഹ്മണൻ,ഒരു ഗ്രാമാതീത,സമൂഹാതീത പ്രത്യയ ശാസ്ത്ര പ്രതിനിധിയാണ്.
മഹർഷിമാർ കാതിൽ നിന്ന് കാതിലേക്ക് പകർന്ന ശ്രുതി ആയ വേദം,ദൈവ കൽപിതം എന്നാണ് വിശ്വാസം.അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും അബ്രാഹ്മണർക്ക് അതിൽ അവകാശമില്ലെന്നും ജാതി കുത്തക വന്ന ശേഷം വിശ്വാസമുണ്ടായി.വേദ കാലത്ത് ജാതിയില്ല.മനുഷ്യ ജീവിതത്തിൻറെയും സമൂഹത്തിൻറെയും നിലനിൽപിന് ആവശ്യമായ ആചാരങ്ങൾ വേദ നിഷ്ഠമായി ബ്രാഹ്മണർ ആവിഷ്‌കരിച്ചു. വഴി ബ്രാഹ്മണന് സവിശേഷ അവകാശങ്ങൾ കിട്ടി.കർമ്മത്തെ ആധാരമാക്കി ജീവിത പ്രത്യാഘാതങ്ങൾ വിശദീകരിച്ചു.അങ്ങനെ ചാതുർവർണ്യം ഉണ്ടായി.ബ്രാഹ്മണർ ജ്ഞാനി കുലം ആയതിനാൽ അവരുടെ കഴിവുകൾ ഉപയോഗിക്കാവുന്ന മേഖലകൾ വിസ്‌തൃതമായി.

ഹിന്ദു മതത്തിൽ പ്രേഷിത പ്രവർത്തനം ഇല്ലെന്നാണ് പാശ്ചാത്യർ കരുതിയത്.മിഷനറി സൊസൈറ്റികളൊന്നും ഹിന്ദു മതത്തിൽ കണ്ടില്ല.ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞൻ എം എൻ ശ്രീനിവാസ് നിരീക്ഷിച്ച പോലെ,സഭയുടെ സഹായമില്ലാതെ ബ്രാഹ്മണർ വഴി ആയിരുന്നു നൂറ്റാണ്ടുകളായി തെക്കൻ ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ഹിന്ദുമതം പ്രചരിച്ചത് ( M N Sreenivas / Religion and Society among the Coorgs of South India,1952,Page 212 ).ബുദ്ധ മത പ്രചാരണത്തിന് അശോകൻ സന്യാസിമാരെ അയച്ച പാരമ്പര്യവുമുണ്ട്.മറ്റ് സമൂഹങ്ങളിൽ നിന്ന് ഹിന്ദു പൈതൃകത്തിലേക്ക് ബ്രാഹ്മണർ വ്യക്തികളെ സ്വീകരിച്ചു.ശ്രീനിവാസ് ഇതിനെ Sanskritisation എന്നാണ് വിളിച്ചത്.ബ്രാഹ്മണൻ ഏറ്റവും മുകളിൽ ഇരിക്കുകയും കീഴ് ജാതികൾ സമൂഹത്തിലെ സ്ഥാനം ഉയർത്താൻ തമ്മിൽ മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ.'മനുസ്‌മൃതി' അനുസരിച്ച്,ഉന്നത കുലത്തിൽ പെട്ടവർ കീഴ് ജാതി ജോലികൾ ചെയ്‌ത്‌ സ്വയം താഴരുത്.കീഴ് ജാതി ഉന്നതൻറെ ജോലിയിൽ അതിക്രമിച്ചു കയറുകയും അരുത്.അത്യാവശ്യം വന്നാൽ മാത്രം ഉന്നതനു കീഴ് വേല ചെയ്യാം.കൈത്തൊഴിൽ കീഴ് ജാതി ചെയ്യുന്നത്,സാംസ്‌കാരിക സത്തയുടെ ഭാഗമാണ്.
എം എൻ ശ്രീനിവാസ് 
ഹിന്ദുമതം ഇസ്ലാം അധിനിവേശത്തിന് മുൻപാണ് സവിശേഷ പ്രാമാണ്യത്തിൽ വാണത്.ഇസ്ലാമും ക്രിസ്ത്യൻ അധിനിവേശവും അതിനെ പരിഷ്‌കരിച്ചു.എ ഡി നാലാം നൂറ്റാണ്ടിലെ ഗുപ്‌ത ഭരണ കാലത്ത്,ബ്രാഹ്മണ പ്രാമാണ്യം ഉച്ചത്തിൽ എത്തി.ഇത് ഹിന്ദു സംസ്‌കാരത്തിന്റെ സുവർണ കാലമാണ്.ആധുനിക ഇന്ത്യൻ ചരിത്ര ഗവേഷണം,ബി സി മൂന്നാം നൂറ്റാണ്ടിലെ മൗര്യ സാമ്രാജ്യം തന്നെ രാഷ്ട്രീയമായി സുഘടിതമായ ഹിന്ദു സംസ്‌കാരം ആയിരുന്നു എന്ന് തെളിയിച്ചു.ഉത്തര,മധ്യ ഭാരതത്തിൽ പറന്നുകിടന്ന മൗര്യ സാമ്രാജ്യത്തിൽ,ബ്രാഹ്മണർക്ക് വിപുല അധികാരങ്ങൾ ഉണ്ടായിരുന്നു.അക്കാലത്താണ് 'ശുദ്ധ'ബ്രാഹ്മണനെ കാണുന്നത്.മൗര്യ സാമ്രാജ്യത്തിൻറെ ഈടു വയ്പാണ്,ഭരണ സമ്പ്രദായ ശാസ്ത്രമായ,കൗടില്യൻറെ 'അർത്ഥ ശാസ്ത്രം'.കൗടില്യൻ അഥവാ ചാണക്യൻ,മന്ത്രിയായ ബ്രാഹ്മണ പുരോഹിതൻ ആയിരുന്നു.രാജാവിൻറെ ജീവിതം,ഭരണ ക്രമം,അയൽ രാജ്യ ബന്ധം,എന്നിവയെല്ലാം അതിലുണ്ട്.അങ്ങനൊന്ന് ഇന്ത്യയിലുണ്ട് എന്നത് കൊണ്ട് കൂടിയാണ് കോസംബി,മാർക്‌സ് കണ്ടതല്ല യഥാർത്ഥ ഇന്ത്യ എന്ന് വിളിച്ചു പറഞ്ഞത്.അജ്ഞാതനായ ഒരു ബ്രാഹ്മണൻ മൈസൂർ ഓറിയന്റൽ ലൈബ്രറിക്ക് സംഭാവന ചെയ്‌ത താളിയോലകൾ അടുക്കി പെറുക്കുമ്പോൾ 1905 ൽ പണ്ഡിതൻ രുദ്ര പട്ടണം ശ്യാമ ശാസ്ത്രിയാണ് എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന 'അർത്ഥശാസ്ത്രം' സമ്പൂർണം അക്കൂട്ടത്തിൽ കണ്ടത്.

'അർത്ഥ ശാസ്ത്ര'ത്തിൽ ഉള്ളത്:

മന്ത്രിമാർ എങ്ങനെ ഏതൊക്കെ വകുപ്പുകളിൽ.രാജാവിൻറെ ചുമതലകൾ.മന്ത്രി സഭാ യോഗ ചട്ടങ്ങൾ.സാമ്പത്തിക ഘടന.ഗ്രാമ നടത്തിപ്പ്,ഭൂമി വിഭജനം,കോട്ട നിർമിതി,നികുതി പിരിവ്.രാജ്യത്ത് ഉണ്ടാകേണ്ട ഭരണ വകുപ്പുകൾ,അതിൻറെ ചുമതലക്കാർ,വാണിജ്യം,കൃഷി,നെയ്ത്ത്,ലോഹം,വനം,വാറ്റ്‌ തുടങ്ങിയ വകുപ്പുകൾ.നിയമ കാര്യങ്ങൾ -ഉടമ്പടി,വിവാഹം,കടം,വാങ്ങൽ -വിൽക്കൽ.വിചാരണയും ശിക്ഷയും.വിദേശ കാര്യം.സൈനിക നടപടി വഴി കൂടുതൽ ദേശങ്ങൾ കൂട്ടിച്ചേർക്കൽ.യുദ്ധ,സമാധാന നയങ്ങൾ.ശത്രുക്കളോടുള്ള പെരുമാറ്റം.സൈന്യം കെട്ടിപ്പടുക്കൽ.ആയുധ സംഭരണം,തമ്പടിക്കൽ,നിറയൊഴിക്കൽ,സുരക്ഷ,യുദ്ധ നിയമങ്ങൾ,സിദ്ധാന്തങ്ങൾ,സൈനിക വിശ്വാസം,കാലാൾപ്പട,കവചിത സേന,ചുമതലകൾ.രഥം,ആന നീക്കം,ശത്രു സേനയിൽ നിന്ന് കാലുമാറ്റം,ചാരവൃത്തി.'മനുസ്‌മൃതി'യിൽ ,''ബ്രാഹ്മണനാണ് മനുഷ്യകുല മേധാവി;ശൂദ്ര സ്വത്ത് യാഗത്തിനായി,ഭയമില്ലാതെ,ശിക്ഷയില്ലാതെ,ഏറ്റെടുക്കാം" എന്നുണ്ട്.രാജാവ്,കുറ്റം ഏതായാലും,ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിക്കില്ല.
'അർത്ഥ ശാസ്ത്രം' താളിയോല 

ഈ നിയാമക ഗ്രന്ഥങ്ങൾ വെറുതെയെഴുതി പൂട്ടി വയ്ക്കുകയായിരുന്നു എന്ന് കരുതാൻ ആവില്ല.ബ്രാഹ്മണ മേധാവിത്തം,നില നിന്ന സത്യമാണ്.കൗടില്യൻ രാജാവിനെ സൃഷ്ടിക്കുക മാത്രമല്ല,മൗര്യ വംശ സ്രഷ്ടാവും ആയിരുന്നു.'അർത്ഥ ശാസ്ത്രം' അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിച്ചതെന്ന് അന്നത്തെ ഗ്രീക്ക് നയതന്ത്രജ്ഞൻ മെഗസ്തനീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചന്ദ്ര ഗുപ്ത സദസ്സിലേക്ക് ഗ്രീസിലെ സെല്യൂക്കസ് ഒന്നാമൻ അയച്ച പ്രതിനിധിയാണ് അദ്ദേഹം.മൗര്യ,ഗുപ്ത കാലത്ത് ഹിന്ദു സംസ്‌കാരം പടുത്തുയർത്തിയത് ബ്രാഹ്മണനാണ്.അതോടൊപ്പം,അവർ തങ്ങളുടെ സവിശേഷ സ്ഥാനം,സങ്കീർണമായ തത്വങ്ങൾ വഴി സംരക്ഷിച്ചു.എ ഡി ഒന്നാം നൂറ്റാണ്ടിൽ,ഈ ഭരണ സമ്പ്രദായം,ഇന്ത്യയുടെ കിഴക്ക് ഭാഗത്തേക്ക്,ഏഷ്യയിലേക്ക് പടർന്നു.കംബോഡിയയിലെ അംഗോർ വാട്ട് ( Angkor Watt ),ജാവയിലെ ബോറോബുദൂർ ( Borobudur ) എന്നീ മഹാക്ഷേത്ര അവശിഷ്ടങ്ങൾ.വിഷ്ണു,ശിവ വിഗ്രഹ അവശിഷ്ടങ്ങൾ,സംസ്‌കൃത സ്ഥല നാമങ്ങൾ,മനുഷ്യ നാമങ്ങൾ.ഭാഷ,ഹിന്ദു തച്ചു ശാസ്ത്രം അനുസരിച്ച കൊട്ടാരങ്ങൾ,തലസ്ഥാനങ്ങൾ എല്ലാം ഉദാഹരണങ്ങൾ.
ബുദ്ധമതത്തെ ഇന്ത്യയിൽ നിന്ന് നാട് കടത്തിയതും ബ്രാഹ്മണർ തന്നെ.വേദം അംഗീകരിക്കാത്തവനെ നാട് കടത്തണമെന്ന് 'മനുസ്‌മൃതി' യിൽ പറയുന്നു (The Laws of Manu / Trans .By Buhler ,VII,37 -38 ):

"രാജാവ് രാവിലെ നേരത്തെ എഴുന്നേറ്റ്,ജ്ഞാനികളായ ബ്രാഹ്മണരെ വണങ്ങി,ഉപദേശം കേൾക്കണം.വേദമറിയുന്ന വൃദ്ധ ബ്രാഹ്മണരെ ആരാധിക്കണം ...ചൂതാട്ടക്കാർ,നർത്തകർ,ഗായകർ,ക്രൂരന്മാർ,അവിശ്വാസ മതത്തിൽ പെട്ടവർ,വിലക്കപ്പെട്ട ജോലികളിലും മദ്യ വിൽപ്പനയിലും പെട്ടവർ എന്നിവരെ ഉടൻ നഗരത്തിൽ നിന്ന് പുറത്താക്കണം ."
പ്ളേറ്റോയുടെ 'റിപ്പബ്ലിക്കി'ലും കവികൾക്കും കലാകാരന്മാർക്കും സ്ഥാനമില്ലായിരുന്നു;'മനുസ്‌മൃതി'യിൽ ഉണ്ടെന്നു വച്ച് അക്കാര്യം ഇന്ത്യയിൽ പാലിച്ചിട്ടില്ല.

ബ്രാഹ്മണർ ബുദ്ധ സംഘങ്ങളെ ഉന്മൂലനം ചെയ്‌ത്‌ സംഘാംഗങ്ങളെ ഹിന്ദു ജാതിയിലേക്ക് കൊണ്ട് വന്നു.ബുദ്ധമതം നേടിയ ജനപ്രിയതയിൽ ബ്രാഹ്മണർക്ക് അസൂയ തോന്നിയിട്ടുണ്ടാകാം.രാജ്യം ശക്തമായി നിന്നാലേ,ബ്രാഹ്മണ സ്വാധീനവും നില നിൽക്കൂ.പന്ത്രണ്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണർ നേടിയ വിജയം,അധിക കാലം നീണ്ടില്ല.അധിനിവേശ മുസ്ലിംകൾ അതിവേഗം സ്വാധീനം വിപുലമാക്കി.ഹിന്ദുരാജാക്കന്മാർ ആനപ്പുറത്ത് ആയിരുന്നെങ്കിൽ ഇവർ കുതിരപ്പുറത്തായിരുന്നു.വെടിമരുന്ന് പ്രയോഗത്തിൽ മിടുക്ക് കാട്ടി.ഉത്തരേന്ത്യയിലെ ഹിന്ദുരാജ്യങ്ങൾ ഐക്യപ്പെട്ട് അധിനിവേശത്തെ നേരിട്ടില്ല.ഉത്തരേന്ത്യ മാത്രമല്ല,മധ്യ ഇന്ത്യയും ഉപ ദ്വീപും മുസ്ലിം സ്വാധീനത്തിലായി.ദക്ഷിണേന്ത്യയിൽ വിജയ നഗരം ശേഷിച്ചു.പന്ത്രണ്ടാം നൂറ്റാണ്ടിൻറെ അന്ത്യം മുതൽ പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ,മുസ്ലിം ഭരണം തുടർന്നു;ഹിന്ദു സംസ്‌കാരം ഗ്രഹണത്തിലായി.ബ്രാഹ്മണർ പുറത്തായി.യാഥാസ്ഥിതികർ അല്ലാത്ത ഗുരുക്കന്മാർക്ക് മേൽ ബ്രാഹ്മണ സ്വാധീനം നഷ്ടമായി.ഈ ഗുരുക്കന്മാരെയാണ് വെബർ,നിർഭാഗ്യവശാൽ,പ്രാമാണ്യത്തിൽ കണ്ടത്.ബംഗാളിൽ വൻ തോതിൽ ഇസ്ലാമിലേക്ക് മതം മാറ്റം ഉണ്ടായി.

മുസ്ലിം ഭരണാധികാരികളും ബ്രാഹ്മണരും തമ്മിലായിരുന്നു,സംഘർഷം.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ ഹുസ്സൈൻ ഷായ്ക്കും ഇത് നേരിടേണ്ടി വന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ ഇടക്കാലത്തേക്ക് ഗണേശ രാജാവ് വന്ന പോലെ,ഒരു നാൾ ബ്രാഹ്മണർ അധികാരം പിടിക്കുമെന്ന് ബംഗാളിലെ ഹിന്ദുക്കൾ കരുതി.1414 -15,1416 -18 ൽ ഇല്യാസ് ഷാഹി വംശത്തിന്റെ ദൗർബല്യം മുതലെടുത്താണ്,ഗണേശ രാജാവുണ്ടായതും 1435 വരെ ഗണേശ രാജ വംശം നിന്നതും.ബട്ടൂരിയയിലെ ജന്മിയായ ഗണേശ,ദിനജ് പൂരിലെ ഹക്കിം ( ഗവർണർ ) ആയിരുന്നു.പാണ്ഡുവയിലെ ഇല്യാസ് ഷാഹി വംശത്തിൽ ഭരണ മേധാവിയായ ഗണേശ,ഷഹാബുദിൻ ബയാസിദ് ഷായെ ( 1413 -14 ) സ്ഥാന ഭ്രഷ്ടനാക്കി അധികാരം പിടിച്ചു.ഗണേശയുടെ മകൻ മതം മാറി,ജലാലുദിൻ മുഹമ്മദ് ഷാ എന്ന സുൽത്താൻ ആയി 16 കൊല്ലം ഭരിച്ചു.

മുസ്ലിം ഭരണാധികാരികൾ ബ്രാഹ്മണരെ ഭരണത്തിൽ പങ്കെടുപ്പിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്‌തു എന്നത് വേറെ കാര്യം.ബ്രാഹ്മണർക്ക് ഭരണ പരിചയമുണ്ട്.ജീവിക്കാൻ വേറെ വഴിയില്ല.സാധ്യമായ ഇടത്തെല്ലാം ബ്രാഹ്മണരെ ഒഴിവാക്കി,കായസ്ഥരെയാണ് മുസ്ലിംകൾ വച്ചത്.അവർ വിദ്യാ സമ്പന്നരും ഭൂവുടമകളും ആയിരുന്നു.ഇക്കാലത്താണ്  ബംഗാളിൽ എഴുത്തുകാരായത്.ദക്ഷിണേന്ത്യയിൽ ടിപ്പു സുൽത്താൻ ബ്രാഹ്മണ മന്ത്രിയെ വച്ചതും ശൃംഗേരി മഠത്തെ സഹായിച്ചതും അപവാദമാണ്;കേരളത്തിൽ ടിപ്പു,ബ്രാഹ്മണർക്കെതിരെ കടന്നു കയറി.നായന്മാർക്കെതിരെ വിളംബരം തന്നെ ഇറക്കി.
ജോൺ വുഡ്രോഫ് 
പ്രാചീന ഇന്ത്യയിൽ ബ്രാഹ്മണ കേന്ദ്രിതമായ ഹിന്ദു സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാവുകയും അവിടെ നിന്ന് ആ സംസ്‌കാരം പുറത്തേക്ക് പടരുകയും ചെയ്‌ത പോലെ,ഇസ്ലാം ഭരണ കാലത്തുണ്ടായില്ല.ബ്രിട്ടീഷ് ഭരണ തുടക്കത്തിൽ,ഹിന്ദു സംസ്‌കാരം തീരെ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നു.ജോൺ വുഡ്രോഫിൻറെ 'ശക്തി ആൻഡ് ശക്ത' ( 1918 ) എന്ന ശാക്തിക ഗ്രന്ഥത്തിൽ,പലമാവുവിലെ കാഴ്ച അദ്ദേഹം വിവരിക്കുന്നു:
" ദൂരെ,പ്രാചീന കോളേറിയൻ ഗോത്രക്കാരുടെ കാവ് കാണാം.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പൂർവ്വഗാമികൾ ആരാധിച്ചിരുന്ന ഒരു തുണ്ട് ഭൂമി.ബ്രാഹ്മണ മതത്തിൻറെയോ ആര്യൻ വിശ്വാസത്തിന്റെയോ ഒരു സൂചനയും ഇല്ല".

ബംഗാൾ ചീഫ് ജസ്റ്റിസ് ആയിരുന്ന സർ ജോൺ വുഡ്രോഫ് ( 1865 -1936) ഛോട്ടാ നാഗ്പ്പൂർ കാഴ്ചയാണ് വിവരിച്ചത്.ആർതർ അവലോൺ എന്ന തൂലികാ നാമത്തിൽ,'മഹാ നിർവാണ തന്ത്രം'ഉൾപ്പെടെ 20 സംസ്‌കൃത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.പിതാവ് ബംഗാൾ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു.
കിഴക്കൻ ബംഗാളിലും പഞ്ചാബിലും മുസ്ലിംകൾ ആയിരുന്നു,ഭൂരിപക്ഷം.ബ്രിട്ടീഷ്,ഫ്രഞ്ച് ഇന്തോളജിസ്റ്റുകൾ ആയ സർ വില്യം ജോൺസ്,ഹെൻറി കോൾബ്രുക്,അബ്ബെ ദുബോയ്‌സ് എന്നിവർ ഹിന്ദു മതത്തെ അന്വേഷിച്ചത്,പുസ്തകങ്ങളിലാണ്.ഫ്രാൻസിസ് ബുക്കാനൻറെ യാത്രാ വിവരണത്തിലും,ബ്രാഹ്മണ സ്പർശമില്ലാത്ത സ്ഥലങ്ങളുണ്ട്.ഇവ അപവാദങ്ങൾ ആണെന്നായിരുന്നു,പൊതു വിലയിരുത്തൽ.ജോൺ ഹോൾവെൽ,അലക്‌സാണ്ടർ ഡോ എന്നിവരും സംസ്‌കൃത പാരമ്പര്യത്തെ കൊണ്ടാടി.ജോൺ സെഫാനിയ ഹോൾവെൽ ( 1711 -1798 ) ബംഗാളിൽ താൽക്കാലിക ഗവർണറായിരുന്നു.1756 ജൂണിൽ കൊൽക്കത്തയിലെ ചെറിയ മുറിയിൽ ബ്രിട്ടീഷുകാരെ കുത്തിനിറച്ച് കൂട്ടക്കൊല ചെയ്‌തതായി പറയുന്ന വ്യാജ സംഭവത്തിൽ അനുഭവ സാക്ഷ്യം പറഞ്ഞു. ഡോ ( 1735 / 36 -1779 ) നാടക കൃത്തായ കമ്പനി ഓഫിസർ.Tales translated from the Persian of Inatulla of Delhi ( 1768 ) എഴുതി.

ഈ പൈതൃകം മാർക്‌സ് കണ്ടില്ല.ഇന്ത്യ മാറിക്കൊണ്ടിരുന്നതും അറിഞ്ഞില്ല.മതം ഇന്ത്യയിൽ പ്രവർത്തിച്ച ആഴങ്ങൾ അറിഞ്ഞില്ല.

See https://hamletram.blogspot.com/2019/09/blog-post_17.html








Tuesday 17 September 2019

ക്രിസ്‌തു മതത്തിൽ നിന്ന് മുതലാളിത്തം

അന്ധനായ മാർക്‌സ് 14

രു വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഹിന്ദുമതത്തെപ്പറ്റി എഴുതിയ ആദ്യ ദീർഘ വിവരണങ്ങളിൽ ഒന്നാണ്,മാക്‌സ് വെബറിൻറെ 'ഇന്ത്യയുടെ മതം'( The Religion of India,1916 ).മാർക്‌സിയൻ സിദ്ധാന്തങ്ങളോട് ആദ്യം പ്രിയം തോന്നി പിന്നെ അതിൽ നിന്ന് മാറി സ്വന്തം വഴി തേടിയ ആളാണ്,ജർമൻകാരൻ തന്നെ ആയ വെബർ ( 1864 -1920 ).മഹദ് ചരിത്ര പ്രക്രിയകളെ വിശദീകരിക്കാൻ,ആശയങ്ങൾ അനിവാര്യമാണ് എന്ന വിശ്വാസം തെറ്റാണ് എന്ന തിരിച്ചറിവായിരുന്നു,മാറാൻ കാരണം.ലോകത്തെ വ്യാഖ്യാനിക്കാനും മാറ്റി മറിക്കാനും മാർക്‌സിസം അനിവാര്യമല്ല ( 1 ).

ജർമനിയിലെ ഇർഫർട്ടിൽ 1864 ഏപ്രിൽ 21 ന് മജിസ്‌ട്രേറ്റിന്റെ മകനായി,പ്രൊട്ടെസ്റ്റൻറ് യാഥാസ്ഥിക കുടുംബത്തിൽ വെബർ ജനിച്ചു.മുത്തച്ഛൻ ലിനൻ കമ്പനി കെട്ടിപ്പടുത്തയാൾ എന്ന നിലയിൽ,'ബൂർഷ്വ'യോ മുതലാളിത്ത സത്ത അറിഞ്ഞയാളോ ആയിരുന്നു.ഏഴുമക്കളിൽ മൂത്തയാൾ.അമ്മ ഹെലന് വെബറിനെ മുലയൂട്ടാൻ കഴിയാത്തതിനാൽ,അത് ചെയ്‌തത്‌ ആശാരി സ്ത്രീ ആയിരുന്നു ( Marianne Weber / Max Weber: A Biography ).വെബർ കുലീനതയ്ക്ക് എതിരെ പിൽക്കാലത്തു നീങ്ങിയതിന് ഇതാണ് കാരണമെന്ന് കുടുംബം കളിയാക്കി.ഹൈഡൽബെർഗ് സർവകലാശാലയിൽ നിയമം,ചരിത്രം,സാമ്പത്തിക ശാസ്ത്രം,തത്വ ചിന്ത എന്നിവ പഠിച്ച്,ഒരു വർഷത്തെ നിർബന്ധിത സൈനിക സേവന ശേഷം ബെർലിൻ സർവകലാശാലയിൽ പഠനം തുടർന്നു.
മാക്‌സ് വെബർ 
സഹോദരൻ ആൽഫ്രഡിന് അന്ന് എഴുതിയ കത്തുകളിൽ,ക്രിസ്തു മത സ്നേഹമുണ്ട്.മാർക്‌സിസത്തെ,വികസിച്ചു വരുന്ന ക്രിസ്‌തു മതം,ഉള്ളിൽ നിന്ന് കീഴടക്കും എന്ന് വിശ്വസിച്ച ഫ്രഡറിക് നോമാനുമായും അദ്ദേഹത്തിൻറെ ക്രിസ്ത്യൻ സോഷ്യൽ പ്രസ്ഥാനവുമായും വെബർ സഹകരിച്ചു.1903 ൽ 39 വയസിൽ The Protestant Ethic and the Spirit of Capitalism എഴുതുമ്പോഴും ക്രിസ്‌തു മതത്തെ സ്നേഹിച്ചു.ദൈവശാസ്ത്രം,നിയമം,കല,സംഗീതം,തച്ചു ശാസ്ത്രം,ശാസ്ത്രം,ഭരണ കൂടം തുടങ്ങി മുതലാളിത്തം വരെ,സകല ജീവിത വികാസത്തിലും ക്രിസ്‍തു മത സംസ്‌കാരത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ഈ പുസ്തകം നിരീക്ഷിക്കുന്നു.''ആധുനിക ജീവിതത്തിലെ വിധി നിർണായക ശക്തിയാണ് മുതലാളിത്തം'  എന്ന് വെബർ പറയുന്നു.യൂറോപ്പിൽ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഉന്നത രൂപം ഉണ്ടാകാൻ കാരണം,പാശ്ചാത്യ സംസ്‌കാരത്തിന്റെ കൃത്യവും സവിശേഷവുമായ യുക്തി കൂടിയാണെന്ന വാദം ഉയർത്തുന്നു.ഇതിനെല്ലാം കാരണം പ്രൊട്ടസ്റ്റന്റ് മതമാണ്.

വെബറിൻറെ മത സമീപനം,അദ്ദേഹത്തിൻറെ വ്യക്തി ജീവിതത്തെ താറുമാറാക്കിയെന്ന് ബ്രയാൻ ടേണർ പറഞ്ഞിട്ടുണ്ട് ( Bryan Turner / Weber and Islam ).എമ്മി ബോംഗാർട്ടിനെ പ്രണയിക്കുകയും മരിയനെ വിവാഹം ചെയ്യുകയും ചെയ്‌ത വെബറിൻറെ കുറ്റ ബോധം,ലൈംഗിക ജീവിതത്തെ ബാധിച്ചു.കുഞ്ഞുണ്ടായില്ല.പ്രൊട്ടെസ്റ്റൻറ് നീതി ശാസ്ത്ര സത്ത ജീവിതത്തിൽ പകർത്തിയെന്ന് ടേണർ പറയുന്നു.മാർക്‌സിന്റെ മത സമീപനം ഇങ്ങനെ വ്യക്തി നിഷ്ഠമായില്ല.വീട്ടുവേലക്കാരിക്ക് അവിഹിത ഗർഭമുണ്ടാക്കിയപ്പോഴും മാർക്സിന് കുറ്റബോധം ഉണ്ടായില്ല."മാർക്‌സിന്റെ സാമൂഹ്യ ശാസ്ത്രം നിരീശ്വരവും ( atheist ) വിമർശനാത്മകവും ആയിരുന്നു ",ടേണർ എഴുതുന്നു ,"വെബറിന്റേത്,അവിശ്വാസിയുടേതും ( agnostic ) താർക്കികന്റേതും".അവിശ്വാസം കുറഞ്ഞു വന്ന ശേഷമാണ്,വെബർ ലോകമതങ്ങളുടെ സാമൂഹ്യ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്.ജീവിതകാലം മുഴുവൻ പിതാവുമായി കലഹിച്ച വെബർ,പിതാവിൻറെ മരണ ശേഷം ഉന്മാദി ആയി.

മുതലാളിത്തത്തിൻറെ സത്ത,വ്യവസായ മുതലാളിത്തത്തിൻറെ ഉയർച്ചയ്ക്ക് കാരണമായ പ്രത്യയ ശാസ്ത്ര ഘടകം കണ്ടെത്തി എന്നതാണ്,വെബറിൻറെ അവകാശ വാദം.അതിൻറെ ഉറവിടം,പ്രൊട്ടെസ്റ്റൻറ് നീതി ശാസ്ത്രമാണ്.പ്രധാനമായും,1647 ലെ വെസ്റ്റ് മിൻസ്റ്റർ കൺഫെഷൻ,ക്വേക്കർമാർ തുടങ്ങിയ കാൽവിനിസ്റ്റ് വിശ്വാസമുള്ള പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളിൽ.അവരുടെ വിശ്വാസം,സർക്കാർ സേവനം ,സൈനിക സേവനം,നിയമമേഖല എന്നിവിടങ്ങളിൽ പണിയെടുക്കുന്നതിൽ നിന്ന് വിലക്കി.കച്ചവടത്തിൽ മാത്രം തൊഴിൽ സാധ്യത ചുരുങ്ങി.കഠിനാധ്വാനവും ചെറിയ ആഹ്ളാദവും ചേർന്ന ലളിത ജീവിത രീതി ആയിരുന്നു ഇവരുടേത്.ലാഭം ധൂർത്തടിക്കാതെ,കച്ചവടത്തിൽ തന്നെയിട്ടു.മൂലധനം പെരുത്തു.ഈ നിരീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ,എന്ത് കൊണ്ട് മറ്റ് സംസ്‌കാരങ്ങൾ,ജൂത മതവും ഏഷ്യയിൽ ചൈനയിലെയും ഇന്ത്യയിലെയും നാഗരികതകൾ എന്ത് കൊണ്ട് 'മുതലാളിത്ത സത്ത'യ്ക്ക് വളമായില്ല എന്ന് വെബർ അന്വേഷിച്ചു.മതത്തെ സംബന്ധിച്ച കണക്കുകൾ അതുവരെ ഇല്ലാത്ത വിധം വെബർ ശേഖരിച്ചു.ഉദ്യോഗസ്ഥ മുതലാളിത്ത കണക്കിനാണ് ചൈന,ജപ്പാൻ,ഇന്ത്യ എന്നിവിടങ്ങളിലേക്കും ഇസ്ലാമിക രാജ്യങ്ങളിലേക്കും തിരിഞ്ഞത്.വെബറെ സംബന്ധിച്ച്,"അവസാന വിശകലനത്തിൽ, സാമ്പത്തിക വികസന പ്രക്രിയകൾ അധികാരത്തിനുള്ള മത്സരമാണ്.മൂല്യങ്ങളുടെ ആത്യന്തിക മാനദണ്ഡം,'ഭരണ കൂടത്തിൻറെ യുക്തികൾ' ആണ്.സാമ്പത്തിക വിശകലനങ്ങളുടെയും മാനദണ്ഡം അവ തന്നെ "( 2 ).

വെബറിൻറെ കണ്ടെത്തൽ മാർക്സിസത്തിൻറെ കട പുഴക്കുന്ന ഒന്നാണ്.മതവും മുത്തലാളിത്തവും തമ്മിലാണ് വെബർ ബന്ധം കണ്ടത്.മുതലാളിത്തം പ്രൊട്ടസ്റ്റൻറ് നീതി ശാസ്ത്ര പ്രത്യാഘാതമാണ്.പ്രൊട്ടസ്റ്റൻറ് സന്യാസ ജീവിതത്തെ സാമ്പത്തിക ചുറ്റുപാട് എങ്ങനെ ബാധിച്ചുവെന്നത് അന്വേഷിക്കേണ്ട വിഷയമായി തോന്നി."ലോക മതങ്ങളുടെ സാമൂഹ്യ മനഃശാസ്ത്രം ' ( Social Psychology of the World Religions ) എന്ന പ്രബന്ധത്തിൽ വെബർ എഴുതി:"ആശയങ്ങൾ മാത്രമല്ല,ഭൗതിക ആദര്ശ താൽപര്യങ്ങളും മനുഷ്യ പെരുമാറ്റത്തെ പ്രത്യക്ഷമായി നിയന്ത്രിക്കുന്നു".ആദർശ താൽപര്യങ്ങൾ ഒന്നോ അതിൽ കൂടുതലോ സാമ്പത്തിക ,രാഷ്ട്രീയ പ്രവർത്തനങ്ങളെ ഉന്തി വിടും.ആശയങ്ങൾ സൃഷ്ടിച്ച ലോക ബിംബങ്ങൾ,റയിൽ പാതയിലെ സിഗ്നൽകാരനെപോലെ,കർമ്മ പാതകൾ സൃഷ്ടിക്കും.മത ആശയങ്ങൾ,ബന്ധപ്പെട്ട മത സംഘത്തിൻറെ സാമ്പത്തിക പ്രവൃത്തികൾക്ക് വഴി പാകുകയല്ല,അവ വഴിയുള്ള സാമ്പത്തിക പ്രവൃത്തികളെ തള്ളി വിടുകയാണ്.ഒരു സിഗ്നൽമാൻ ഒരു തീവണ്ടിയെ ഒരു പാത വഴി തള്ളി വിടുമ്പോൾ,മറ്റൊരാൾ മറ്റൊന്ന് വഴി തള്ളി വിടും.ഒരു മത നീതി ശാസ്ത്രം വ്യവസായ മുതലാളിത്തം സൃഷ്ടിച്ചാൽ,മറ്റൊന്ന് അതിനെ കാർഷിക സമ്പദ് വ്യവസ്ഥയിലാകും നയിക്കുക.

വെബറുടെ വാദം അനുസരിച്ച് ഇന്ത്യയിൽ സാമ്പത്തിക പുരോഗതിക്ക് വിഘാതം വന്നെങ്കിൽ,കാരണം ഹിന്ദുമതം ആയിരിക്കണം.ഈ വാദം ശരിയാണോ ?

2011 കാനേഷുമാരി പ്രകാരം,ഇന്ത്യൻ ജന സംഖ്യയിൽ 79 .8 % ഹിന്ദുക്കളാണ്.14 .2 മുസ്ലിം,2 .3 ക്രിസ്ത്യൻ.ബാക്കി നാലോ അഞ്ചോ മറ്റു മതക്കാർ അമേരിക്കയും യൂറോപ്പുമായി തട്ടിച്ചു നോക്കിയാൽ,അവികസിത രാജ്യം.രാജ്യാന്തര ധർമ്മ സ്ഥാപനങ്ങൾ ഇന്ത്യയെ പട്ടിണിയിൽ വലയുന്ന രാജ്യമായി ചിത്രീകരിക്കുന്നു.അന്ധ വിശ്വാസത്തിൽ അകപ്പെട്ട ഗ്രാമങ്ങൾ.ദാരിദ്ര്യവും മതവും തമ്മിൽ,വിദേശിക്ക് ബന്ധിപ്പിക്കാൻ എളുപ്പം.വെബറുടെ വീക്ഷണം ഇതിൽ നിന്ന് വ്യത്യസ്തമല്ല.വെബർ ഇന്ത്യ കണ്ടില്ല.1911 ൽ വെബർ Hinduismus and Budhismus ( The Religion of India യുടെ ജർമൻ ശീർഷകം ) എഴുതാൻ തയ്യാറെടുക്കുന്നത്.പാശ്ചാത്യ ഉറവിടങ്ങൾ ആധാരം.യുക്തിയും യുക്തി രാഹിത്യവും,മുതലാളിത്തത്തിൻറെ വികാസത്തെ കുറിക്കുന്ന നീതി ശാസ്ത്രത്തിൻറെ സാന്നിധ്യത്തിന്റെയോ അസാന്നിധ്യത്തിന്റെയോ സൂചകമായി വെബർ കാണുന്നു.ഇന്ത്യയിലെ ആത്മീയ ഗുരു,വെബറിന്,യുക്തി രാഹിത്യം പ്രകടിപ്പിക്കുന്നവനാണ്.
മുഗൾ ഭരണ കാലത്തെ ഇസ്ലാo  അധിനിവേശത്തിൻറെ പ്രത്യാഘാതമാണ്,ഗുരു സാന്നിധ്യം വികസിച്ചത് എന്ന് വെബർ പറയുന്നു.അതിനു മുൻപ് ഹിന്ദു രാജാക്കന്മാർ,ബ്രാഹ്മണ പുരോഹിതരുടെ സഹായത്തോടെ,ചില സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരുക്കന്മാരെ അകറ്റി നിർത്തി.ഇസ്ലാം അധിനിവേശം,വരേണ്യ വർഗ്ഗത്തിൻറെ രാഷ്ട്രീയ അധികാരം തകർത്തു.ഗുരു സ്വാധീനത്തെ സ്വതന്ത്രമാക്കി,അസാധാരണ ഉയരങ്ങളിൽ എത്തിച്ചു.യുക്തി രാഹിത്യം നിറഞ്ഞ ഈ സംഘങ്ങൾ,ജീവിതത്തിൻറെ യുക്തി വികാസത്തെ തടഞ്ഞു.ഇത്തരം ആന്തരിക ശക്തിയുള്ള സമൂഹത്തിന് 'മുതലാളിത്ത സത്ത ' യിൽ എത്താനാവില്ല."ജപ്പാനിലെപ്പോലെ,സാങ്കേതിക തികവുള്ള ഒരു കലാരൂപമായി പോലും ( ഇന്ത്യയിൽ മുതലാളിത്തം ) വളർന്നില്ല",വെബർ എഴുതുന്നു.( The Religion of India,Page 325 ).

ഇന്ത്യൻ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് കാരണം ഹിന്ദു മതം ആണെന്ന് വെബർ വിശ്വസിച്ചില്ല.'ഹിന്ദുയിസം' എന്നത്,ആംഗ്ലോ -ജർമൻ നിർമിതമായ,വ്യക്തതയില്ലാത്ത വാക്കാണ്.അത് ഒരാശയമല്ല .1881 ലെയും 1911 ലെയും കാനേഷുമാരി റിപ്പോർട്ടുകളിൽ ഈ വാക്ക് വിശാലാർത്ഥത്തിലാണ് ഉപയോഗിച്ചത്.ആര്യൻ ദൈവ വിശ്വാസം മുതൽ തിരുനൽവേലി രാക്ഷസാരാധന വരെ,ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടതെല്ലാം അതിൽ വന്നു.'യൂറോപ്യനിസം'എന്ന വാക്കുണ്ടാവുകയും അതിൽ പെന്തക്കോസ്ത് മുതൽ മാർക്‌സിസ്റ്റ്‌ വരെ എല്ലാം വരികയും ചെയ്‌താലുള്ള അവസ്ഥ.

ആധുനികതയുടെയും വ്യവസായ മുതലാളിത്തത്തിൻറെയും മത്സരത്തിൽ,ഇന്ത്യ തോറ്റതിന് കാരണമായി,വെബർ കണ്ടത്,മോക്ഷ മതങ്ങളെയും ഭക്ത സംഘങ്ങളെയുമാണ്.salvation religion എന്നാണ് പ്രയോഗം.വിശ്വാസം വഴി മോക്ഷം വാഗ്‌ദാനം ചെയ്യുന്ന ഈ മതങ്ങൾ,ലോകത്തിൻറെ മൂല്യം കുറച്ച് അതിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു.മോക്ഷം വാഗ്‌ദാനം ചെയ്‌ത മതങ്ങളെല്ലാം യുക്തി രഹിതമായിരുന്നു.ഇന്ത്യ സ്വതന്ത്രമായാൽ,ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായ വ്യവസായ വികസനം നിലനിൽക്കില്ലെന്ന ഇംഗ്ലീഷ് മേധാവിത്വ വാദവും വെബർ ശരി വയ്ക്കുന്നു.

ഇവരെ നിരാശപ്പെടുത്തി സ്വാതന്ത്ര്യ ശേഷം ഇന്ത്യ വികസനത്തിലേക്ക് കുതിച്ചു.1947 ന് മുൻപും പിമ്പുമുള്ള സാമ്പത്തിക റിപ്പോർട്ടുകൾ താരതമ്യം ചെയ്‌താൽ മതി.ഒ ഇ ഇ സി സാമ്പത്തിക വിഭാഗം മുൻ മേധാവി ആൻഗസ് മാഡിസൺ ചിലത് സംഗ്രഹിച്ചിട്ടുണ്ട്.1943 ന് ശേഷം ഇന്ത്യൻ ദേശീയ വരുമാനം പ്രതി വർഷം 3 .3 % വളർന്നു.ബ്രിട്ടീഷ് ഭരണ കാലത്ത്,1900 -1946 ൽ വളരാതെ തളം കെട്ടി നിന്ന ആളോഹരി വരുമാനവും വളർന്നു.1960 -'65 ൽ ദേശീയ വരുമാനം പ്രതി വർഷം ശരാശരി 47% വളർന്നു.1965 -'67 ൽ യുദ്ധവും വരൾച്ചയും വളർച്ചയെ പിന്നോട്ടടിച്ചു.1968 മുതൽ മുന്നോട്ട് തന്നെ.കാർഷിക ഇടപടലുകൾക്കൊപ്പം,വ്യവസായവൽക്കരണ നയം കൂടിയാണ്,ഇതിന് വഴി വച്ചത് ( 3 ).

ഇന്ത്യയെ ബ്രിട്ടൻ കൊള്ളയടിച്ചതിൻറെ കണക്കുകൾ മാർക്‌സിന്റെ ലേഖനങ്ങളിലും 'മൂലധന'ത്തിലും തന്നെയുണ്ട് ( 4 ).1851 -52 ലെ ഇന്ത്യയുടെ മൊത്ത വരുമാനമായ 19 .8 മില്യൺ പൗണ്ടിൽ 0 .17 മില്യൺ മാത്രമാണ്,റോഡുകൾ,കനാലുകൾ,പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടൻ ഇവിടെ ഉപയോഗിച്ചത്.ഭരണ വർഗത്തിന് വേണ്ടി ആയിരുന്നു,ചെലവിൻറെ സിംഹ ഭാഗവും.

ബ്രിട്ടൻ നികുതി വഴി മാത്രമല്ല കൊള്ളയടിച്ചത്.കുത്തക,പിടിച്ചു പറി,കോഴ എന്നിവ വഴി വ്യക്തിപരമായും ബ്രിട്ടിഷുകാർ പണമുണ്ടാക്കി.1757 -'66 ൽ ഇന്ത്യയിൽ നിന്ന് കിട്ടിയ 'സമ്മാനങ്ങൾ' 60 ലക്ഷം പൗണ്ട് വരുമെന്ന് 'മൂലധനം' ഒന്നാം വാല്യത്തിലുണ്ട്.വാണിജ്യ കുത്തക വഴി പണം ഉണ്ടാക്കിയത് എങ്ങനെ എന്ന വിവരണവുമുണ്ട്.പാഠപുസ്തകങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന 1757 ലെ പ്ലാസി യുദ്ധത്തിന് പിന്നിലെ കൊള്ള വില്യം ഡാൽറിംപിൾ എഴുതിയ Anarchy ( 2019 ) എന്ന പുസ്തകത്തിൽ കാണാം.ബംഗാൾ നവാബ് സിറാജ് ഉദ് ധൗളയെ പുറത്താക്കി റോബർട്ട് ക്ലൈവ് ബംഗാൾ പിടിച്ചടക്കിയത്,ബ്രിട്ടീഷ് ഭരണത്തിൽ വഴിത്തിരിവായതാണ് കുട്ടികൾ പഠിക്കുന്നത്,എന്നാൽ ധൗളയെ പുറത്താക്കിയത്,ബംഗാളിലെ മാർവാഡി പണമിടപാടുകാരായ ജഗത് സേത് കുടുംബം അന്നത്തെ 40 ലക്ഷം പൗണ്ട് ക്ലൈവിന് കൊടുത്തിട്ടായിരുന്നു.
19 -0 നൂറ്റാണ്ട് ആയപ്പോൾ,കൊള്ളയ്ക്ക് വഴി,നികുതി ആയി.1857 ൽ ഇതന്വേഷിച്ച മാർക്‌സ് കണ്ടത്,ബ്രിട്ടീഷ് വ്യക്തികൾക്ക് കിട്ടിയ ലാഭവും വരുമാനവും വലുതായിരുന്നു എന്നാണ്.ഇത് ഇംഗ്ലണ്ടിന്റെ ദേശീയ സ്വത്ത് വളർത്താൻ ഉതകി.ഇന്ത്യയെ കോളനിയായി നില നിർത്താനുള്ള ചെലവ് നികുതി ദായകനിൽ അടിച്ചേൽപ്പിച്ചു.

എഡ്‌മണ്ട് ബർക്കിനെപ്പോലുള്ള എം പി മാർ 18 -0 നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയെ കൊള്ളയടിക്കുന്നത് തിരിച്ചറിഞ്ഞു.ബംഗാൾ ഗവർണർ ജനറൽ സർ ജോൺ ഷോർ,ചാൾസ് കോൺവാലിസ്‌ എന്നിവരും  ഇത് പരാമർശിക്കുന്നു.ജെയിംസ് മിൽ,മോണ്ട് ഗോമറി മാർട്ടിൻ എന്നിവരെപ്പോലുള്ള ലിബറലുകളുടെ മനഃസാക്ഷിയെ ഇന്ത്യൻ നാട്ടു രാജ്യങ്ങളുടെ നട്ടെല്ലൊടിച്ച കപ്പം വേദനിപ്പിച്ചു.1790 ൽ കൊച്ചിയിൽ ടിപ്പുവിന്റെ പടയോട്ട ഭീഷണി വന്നപ്പോൾ സംരക്ഷണത്തിന് കൊച്ചി കൊടുക്കേണ്ടി വന്ന കപ്പം പ്രതിവർഷം ഒരു ലക്ഷം രൂപ.1809 ൽ കരാർ പുതുക്കിയപ്പോൾ 176000 രൂപ.മൊത്തം രാജ്യ വരുമാനം അഞ്ചോ ആറോ ലക്ഷം മാത്രമായിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ നടത്തിയ ചൂഷണത്തെ വിമർശിക്കുന്ന മാഞ്ചസ്റ്റർ എം പി ജോൺ ബ്രൈറ്റിൻറെ പഠനങ്ങൾ മാർക്‌സ് ഉപയോഗിച്ചു.മാഞ്ചസ്റ്ററും സ്വതന്ത്ര ഇന്ത്യയെ നശിപ്പിച്ചത്,ബ്രൈറ്റ് കണ്ടില്ല.ഇന്ത്യയിൽ പരുത്തി വളർത്തുന്നത് വിലയിരുത്താൻ 1848 ൽ രൂപീകരിച്ച സെലക്ട് കമ്മിറ്റി അധ്യക്ഷൻ ആയിരുന്നു,ബ്രൈറ്റ്.1837 -46 ൽ മൊത്തം പരുത്തിയുടെ 15%  ഇന്ത്യയിൽ നിന്നായിരുന്നു.

നിലവിലുള്ള ഭൂവുടമ ബന്ധങ്ങൾ തകർത്ത 'കാർഷിക വിപ്ലവങ്ങൾ' വഴി,ജമീന്ദാരി -റയട്ട് വാരി തീർപ്പുകൾ വഴി,സ്വകാര്യ ഉടമ സൃഷ്ടിച്ച് ബ്രിട്ടൻ ഇന്ത്യയുടെ നികുതി ശേഷി കൂട്ടി.നാട്ടു രാജ്യങ്ങളെ, തിന്നാൻ വേണ്ടി കാളകളെ കൊഴുപ്പിക്കും പോലെ വിഴുങ്ങാനായി കൊഴുപ്പിച്ചു.കമ്പനിയുടെ സാമ്പത്തിക പ്രയാസങ്ങൾ തീർക്കാൻ,നാട്ടു രാജ്യങ്ങളെ നശിപ്പിച്ചതായി പാർലമെന്റിലെ ബെഞ്ചമിൻ ഡിസ്രേലിയുടെ പ്രസംഗം ചർച്ച ചെയ്‌ത്‌ മാർക്‌സ് നിരീക്ഷിച്ചു.നാട്ടുരാജാക്കന്മാരോട് മാർക്സിന് അനുഭാവം ഉണ്ടായിരുന്നില്ല.അവർക്ക് 'പഴമയുടെ കുലീനത' ഇല്ലെന്നും അവർ 'ഇംഗ്ലീഷ് ഏകാധിപത്യത്തിൻറെ കാൽകീഴിൽ അമർന്ന അടിമകൾ' ആണെന്നും മാർക്‌സ് എഴുതി.ഔധ്,ബ്രിട്ടൻ പിടിച്ചതിനെപ്പറ്റി മാർക്‌സ് എഴുതിയ The Annexation of Oude (Newyork Daily Tribune,28 May 1858 ) ഉദാഹരണം.

ഇന്ത്യയിൽ കറപ്പിൻറെ കുത്തകയുണ്ടായിരുന്ന കമ്പനി,കള്ളക്കടത്തും യുദ്ധവും വഴി അത് ചൈനയ്ക്ക് മേൽ അടിച്ചേൽപ്പിച്ചു.ചൈനയിലെ കറപ്പ് വിൽപനയിൽ നിന്നുള്ള കമ്പനി വരുമാനത്തിൻറെ ഏഴിൽ ഒന്ന് ഇന്ത്യയിൽ നിന്നുള്ള കറപ്പ് വഴി ആയിരുന്നു.കറപ്പ്,ഇന്ത്യ നൽകേണ്ട കപ്പം പിരിക്കാനുള്ള വഴികൂടി ആയിരുന്നു.1858 ൽ ബ്രിട്ടന് ചൈനയുമായി,60 ലക്ഷം പൗണ്ടിൻറെ കച്ചവട കമ്മി ഉണ്ടായിരുന്നു.ചൈനയ്ക്ക് നൽകേണ്ട പണം,ബ്രിട്ടൻ ഇന്ത്യയുടെ തലയിൽ കെട്ടി വച്ചു.ചൈനയിൽ നിന്ന് തേയിലയും സിൽക്കും ബ്രിട്ടൻ നിർബാധം കടത്തി.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി,ഇറക്കുമതിയെക്കാൾ കൂടുതൽ ആയിരുന്നു.ഈ അന്തരം 1855 ൽ 2,25,0,000 പൗണ്ട് ആയിരുന്നു.തിരിച്ചൊന്നും നൽകാതെ,ഇത് കപ്പമായി ബ്രിട്ടൻ വിലയിരുത്തി.ബ്രിട്ടൻറെ ആഭ്യന്തര നിക്ഷേപത്തിൻറെ 70% ഇന്ത്യയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമായിരുന്നു.

ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചവർ,ആ പണം വ്യവസായത്തിൽ നിക്ഷേപിച്ചില്ല.പ്രതിവർഷം ഇന്ത്യ ബ്രിട്ടനിലേക്ക് അയയ്ക്കുന്ന ചരക്കിൻറെ മൂല്യം,ആറു കോടി കർഷക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിൻറെ അത്ര വരുമെന്നാണ് മാർക്‌സിന്റെ കണക്ക്.സിന്ധ്,പഞ്ചാബ് എന്നിവ കീഴടക്കിയത് വഴി,ഇംഗ്ലീഷ് വ്യാവസായിക ഉൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടി.1813 ൽ പുതിയ അവകാശ രേഖ വഴി കമ്പനി കച്ചവടം തുടങ്ങിയ ശേഷം,ചെറിയ കാലയളവിൽ അത് മൂന്നിരട്ടി ആയി.1813 വരെ കയറ്റുമതി ചെയ്‌തിരുന്ന ഇന്ത്യ അതിന് ശേഷം ഇറക്കുമതി രാജ്യമായി.1818 -'36 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരുത്തി നൂൽ ( Twist ) കയറ്റുമതി 1 : 5200 എന്ന അനുപാതത്തിൽ കൂടി.1824 ൽ ബ്രിട്ടീഷ് മസ്ലിൻ കയറ്റുമതി ഇന്ത്യയിലേക്ക് 1000000 വാര മാത്രം ആയിരുന്നത്,1837 ൽ 64000000 വാര കടന്നു.1813 -'35 ൽ ഇന്ത്യയിൽ ബ്രിട്ടീഷ് തുണി ഉപയോഗം മൊത്തത്തിന്റെ 3 .9 % മാത്രമായിരുന്നു;1856 -'60 ൽ 35 .3;1880 -'81 ൽ 58 .4.പാവം കർഷകൻ ലങ്കാഷറിലെ തുണി വാങ്ങി,നാടൻ നെയ്ത്തുകാരനെ നിരാകരിച്ചു.തുണിക്ക് പേര് കേട്ട ഇന്ത്യൻ പട്ടണങ്ങൾ തകർന്നു.

ഈ തകർച്ചയിൽ നിന്നാണ്,സ്വാതന്ത്ര്യ ശേഷം ഇന്ത്യ ഉണർന്നത്.അപ്പോൾ വെബറിന് എവിടെയാണ് തെറ്റിയത് ?

വെബർ പറഞ്ഞ പോലെ ഒരു കാലത്തും ഇന്ത്യ യുക്തി രഹിത മത സംഘങ്ങളുടെ പിടിയിൽ ആയിരുന്നില്ല.വെബറിൻറെ തന്നെ കണക്കനുസരിച്ച്,ഇന്ത്യയിലെ ഭൂരിപക്ഷത്തിനും,മോക്ഷത്തെപ്പറ്റി ഒന്നും അറിയാമായിരുന്നില്ല.ഇഹലോകത്തിൽ തന്നെയാണ് ഭൂരിപക്ഷവും.ഹിന്ദു സംഘങ്ങളിൽ അംഗ സംഖ്യ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ ആയിരുന്നു.ജനസംഖ്യയുടെ 75 ശതമാനം വരുന്ന കർഷകർ,മതേതരത്വത്തിൽ ആയിരുന്നു !

സന്താന ലാഭം മുതൽ വിളവെടുപ്പിന് വരെ,ഒരുപാട് കാര്യങ്ങൾക്ക് വിശ്വാസ പൂർവമായ പ്രാർത്ഥനകൾ അന്നുമിന്നും നടക്കുന്നു.മതേതര കാര്യങ്ങൾക്കാണ് പ്രാർത്ഥനയും ആചാരങ്ങളും.മറ്റ് മതങ്ങൾ മുടിഞ്ഞു പോകട്ടെ എന്ന് ആരും പ്രാർത്ഥിക്കുന്നില്ല.ഇഹലോക കാര്യങ്ങൾക്കാണ് പ്രാർത്ഥനയും ആചാരങ്ങളും.മരുന്ന് കൊണ്ട് രോഗം മാറ്റാം;വളം കൊണ്ട് വിള കൂട്ടാം.ദൈവത്തിനുള്ളത് ദൈവത്തിന് ഇരിക്കട്ടെ.പ്രകൃതി ക്ഷോഭങ്ങൾ മനുഷ്യന് അടക്കാനാവില്ല.പരലോക സുഖം വാഗ്‌ദാനം ചെയ്യുന്ന മത സംഘങ്ങളിൽ ഇന്ത്യക്കാരന് മതിഭ്രമം ഉണ്ടായില്ല.പലതരം ഉയിർപ്പുകൾ പുരാണങ്ങളിൽ ഉള്ളതിനാൽ യേശു ഉയിർത്ത ഭാവന ഏശിയില്ല.മതിഭ്രമം 1911 ൽ ഉണ്ടായത് അഞ്ചു ശതമാനത്തിന് മാത്രമാണ്.ഈ ന്യൂന പക്ഷത്തിലാണ്,പാശ്ചാത്യ ലോകം ശ്രദ്ധിച്ചത്.

ഈ ന്യൂന പക്ഷത്തിന് ജന സ്വാധീനമുണ്ടായിരുന്നു എന്ന് കരുതിയപ്പോൾ വെബറിന് പിഴച്ചു.ഒരു സന്യാസിക്കോ ഗുരുവിനോ സാമ്പത്തിക വികാസത്തെ പിന്നോട്ടടിക്കാൻ ആവില്ല.ബ്രിട്ടനിലും ജർമനിയിലും പ്രൊട്ടസ്റ്റൻറ് മതം രാജ്യ മതമായത്,അത് സംഘടിത മതം ആയതിനാലാണ്,ഹിന്ദുമതം സംഘടിത മതമല്ല.വെബർ എഴുതിയ 1911 ലാണ് ബ്രിട്ടീഷ്‌ സാമ്രാജ്യം,ഇന്ത്യൻ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിക്ക് മാറ്റിയത്.1905 -1911 ൽ ഇന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ അദ്ദേഹത്തിന് മനസ്സിലായില്ല.ഹിന്ദു നവോത്ഥാനമാണ്,തലസ്ഥാന മാറ്റത്തിന് കാരണം.
കഴ്‌സൺ 
ബംഗാളിൽ മധ്യ വർഗം ഉയർന്നു വന്നത്,1793 ലെ സ്ഥിര ഉടമ്പടി ( permanent settlement ) യുടെ ഭാഗമായിട്ടായിരുന്നു.ഈ വർഗമാണ്,യുക്തിരഹിത വിശ്വാസങ്ങളിൽ കുടുങ്ങിയെന്ന് വെബർ കണ്ടത്.ഭൂമിയുടെ അവകാശം സംബന്ധിച്ച ആ ഉടമ്പടിയുടെ ഭാഗമായി,ഭൂവുടമകളായ ജമീന്ദാർമാർ ഉണ്ടായി.ഉടമസ്ഥതയുള്ള ഭൂമിയിൽ നിന്നകന്ന്,കൊല്കത്തയിലോ ഹൂഗ്ലി നദിക്കരയിലെ പട്ടണങ്ങളിലോ വസിക്കുന്നവർ.19 -0 നൂറ്റാണ്ടിൽ,അവർ വിദ്യാഭ്യാസത്തിലും ഭരണ നിർവഹണത്തിലും മുന്നേറി.ഇവർ  ബ്രഹ്മ സമാജം പോലുള്ള മത പരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ആ നൂറ്റാണ്ടിൻറെ അന്ത്യത്തിൽ,ദേശീയ സ്വഭാവമുള്ള മത പ്രസ്ഥാനങ്ങളിലും ഇവർ പങ്കു കൊണ്ടു.ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഹിന്ദു സംസ്‌കാരത്തെ പുച്ഛിക്കുന്നതിലെ പ്രതികരണമായും ക്രിസ്ത്യൻ മിഷനറിമാരുടെ ഹിന്ദു വിരുദ്ധ പ്രചാരണത്തിന് എതിരായുമാണ് ഇവ ഉടലെടുത്തത്.ഈ ഹിന്ദു നവോത്ഥാനവും മതേതരമായിരുന്നു.കോൺഗ്രസ് നേതാവായ സുരേന്ദ്ര നാഥ് ബാനർജി 16 -0 നൂറ്റാണ്ടിലെ മത നേതാവായ ചൈതന്യ മഹാപ്രഭുവിനെ മതപരിഷ്‌കർത്താവായാണ് അവതരിപ്പിച്ചത്.ഈ ഹിന്ദു നവോത്ഥാനമാണ്,1885 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ പിറവിക്ക് കാരണമായത്.1905 ൽ വൈസ്‌റോയ്‌ ജോർജ് കഴ്‌സൺ ബംഗാൾ വിഭജിച്ചപ്പോൾ,രാഷ്ട്രീയ പ്രവർത്തനം ഉച്ചസ്ഥായിയിൽ എത്തി.

സ്വാമി വിവേകാനന്ദൻ 1897 ൽ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷനും ദേശീയ സ്വഭാവത്തിൽ ആയിരുന്നു.1901 -1916 ൽ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ വിപ്ലവകാരികളെ തട്ടി ഉണർത്തി.ഹിന്ദു നവോത്ഥാന പൈതൃകം ദേശീയതയിൽ നിക്ഷേപിക്കപ്പെട്ടു.വെബർ പറഞ്ഞ പോലെ മത സംഘങ്ങൾ,ഇഹ ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തെയല്ല പ്രോത്സാഹിപ്പിച്ചത്.1910 ഫെബ്രുവരിയിൽ വിപ്ലവപ്രവർത്തനത്തിൽ നിന്ന് അരവിന്ദ ഘോഷ് ഒളിച്ചോടിയത്,രണ്ടാം തവണ ബ്രിട്ടീഷുകാർ അറസ്റ്റിന് മുതിർന്നപ്പോഴാണ്.ഈ ഒറ്റപ്പെട്ട സംഭവം സാമാന്യതത്വമല്ല.സ്വാമി വിവേകാനന്ദൻറെ സഹോദരൻ ഭുപേന്ദ്ര നാഥ് ദത്ത ബ്രിട്ടനിൽ വിപ്ലവകാരി ആയിരുന്നു എന്ന കാര്യം മറക്കരുത്.

ബ്രാഹ്മണ സംസ്‌കാരത്തിലും,അത് വഴി ഹിന്ദു സംസ്‌കാരത്തിലും യുക്തിയുടെ ഘടകമുണ്ടെന്ന് വെബറിന് അറിയാമായിരുന്നു.ഇന്ത്യ 700 കൊല്ലം ഭരിച്ചത് സംഖ്യ ഭൗതികത ആണെന്ന് ഹെഗലോ മാർക്സോ വെബറോ കണ്ടിട്ടില്ല.ചാർവാകന്മാരുള്ള ഇന്ത്യയ്ക്ക് ഭൗതിക വാദം പുത്തരിയല്ല.ഇസ്ലാമിക സംസ്‌കാരം വഴി പടിഞ്ഞാറ് എത്തിയ അറബി അക്കങ്ങൾ ( Arabic numerals ) ബ്രാഹ്മണ സംഭാവന ആയിരുന്നു എന്ന് വെബറിന് അറിയാം.റോമൻ അക്കങ്ങൾ വഴിയുള്ള കൂട്ടി കിഴിക്കലുകളിൽ നിന്ന് ഇവ ഗണിത ശാസ്ത്രത്തെ മോചിപ്പിച്ചു.പൂജ്യത്തെ സംബന്ധിച്ച സിദ്ധാന്തം ഭാസ്‌കര,ബി സി മൂന്നാം ശതകത്തിൽ എഴുതി -ശൂന്യം അഥവാ നിർവാണം.വൈരുധ്യങ്ങളുടെ ആകെത്തുകയാണ്,പൂജ്യം.അനുകൂലവും പ്രതികൂലവുമായ സംഖ്യകൾ അതിൽ അടങ്ങുന്നു.അതിലാണ് അക്കങ്ങൾക്ക്,ഇരട്ടികളിലേക്ക് വികാസം ഉണ്ടാകുന്നത്.സംസ്‌കൃത ഭാഷ തന്നെ,യുക്തിയുടേതാണ്.വ്യഞ്ജനാക്ഷരങ്ങൾ ( consonants ) കണ്ഠം,അണ്ണാക്ക്,നാവ്,പല്ല്,ചുണ്ട് എന്നിങ്ങനെ സംസാരേന്ദ്രിയങ്ങളുടെ സ്ഥാനം അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.താളമോ യുക്തിയോ ഇല്ലാത്ത അരാജകത്വമാണ്,ഇംഗ്ലീഷ് അക്ഷരങ്ങൾ.ബ്രാഹ്മണികമായ തർക്ക ശാസ്ത്രവും യുക്തി തന്നെ.'കർമ്മ ഫലം ' എന്ന സിദ്ധാന്തം തന്നെ,ജീവിതത്തിന് ഒരു സൗജന്യവും നൽകുന്നില്ല.അനുഭവിച്ചേ മതിയാകൂ.
--------------------------------------
1.Irving M Zeitlin / Ideology and the Development of Sociological Theory,1968,Page 111
2 .H H Gerth and C Wright Mills/ From Max weber,1948,Page 35
3.Angus Maddison / Class Structure and Economic Growth,1971,Page 78

ഇതിൽ പറയുന്ന കണക്കുകൾ 'മൂലധനം' വാല്യം 3,Newyork Daily Tribune ൽ വന്ന താഴെ പറയുന്ന മാർക്‌സിന്റെ ലേഖനങ്ങൾ എന്നിവയിൽ നിന്ന് :
1853 :
Sir Charles Wood's East India Reforms ( June 22),The Future Results of British Rule in India ( August 8),Revolution in China and Europe ( June 14),East India Company;its History and Results ( July 11),The British Rule in India ( June 25)
1857:British Incomes in India ( September 21)
1858:History of the Opium Trade ( September 25)
1859:Trade with China ( October 10)

 1971 ലെ കാനേഷുമാരിയിൽ മുസ്ലിംകളുടെ ശതമാനം  കൂടുകയും ഹിന്ദുക്കളുടെ കുറയുകയും ചെയ്‌തു -ഹിന്ദു 84.മുസ്ലിം 10 .

Seehttps://hamletram.blogspot.com/2019/09/blog-post_58.html





Monday 16 September 2019

'മൂലധനം' വെറും അബദ്ധ പഞ്ചാംഗം

അന്ധനായ മാർക്‌സ് 13

ക ദൈവ സങ്കൽപത്തിന് പകരം,ഹിന്ദു മതത്തിലെ ബഹു ദൈവ സങ്കൽപം,ഭിന്നാഭിപ്രായങ്ങളെ ആദരിക്കുന്ന ജനാധിപത്യത്തിൻറെ ആധാര ശിലയാണ്.ദൈവത്തോട് ദേഷ്യപ്പെടാനും രോഷം കൊള്ളാനും ചില ക്ഷേത്രങ്ങളിൽ തെറി അഭിഷേകം നടത്താനും സ്വാതന്ത്ര്യമുണ്ട്.ദൈവമുണ്ണിക്കണ്ണനായി മടിയിൽ ഇരിക്കുകയും ക്ഷോഭ ശിവനായി മനുഷ്യനെ ഭസ്‌മമാക്കുകയും ചെയ്യും.ഹിന്ദു മതവും മത ഗ്രന്ഥങ്ങളും ധർമ്മ ശാസ്ത്രങ്ങൾ ആകയാൽ,ഈ ഭാവനയെല്ലാം ധർമ്മ സംസ്ഥാപനത്തിനാണെന്ന് ഉരുവിടുന്നു.ധാർമികത ബാഹ്യ വിപ്ലവം വഴിയല്ല,ആത്മ വിസ്ഫോടനം വഴിയേ ഉണ്ടാകൂ.

ഹെഗലിന് ഇത് മനസ്സിലാകാതെ പോയത്,അദ്ദേഹവും യൂറോപ്യൻ ഉറവിടങ്ങളെ ആശ്രയിച്ചത് കൊണ്ടാണ്.ഹെഗലിൻറെ ഹിന്ദു,ദൈവത്തെ താഴ്ത്തി കെട്ടുകയും മനുഷ്യ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയും ചെയ്യുന്ന ഒരുവനാണ്.ജീവിതത്തെ ആദരിക്കുന്ന ധാർമികത അദ്ദേഹം ഹിന്ദുക്കളിൽ കാണുന്നില്ല.

ദൈവ ബാഹുല്യത്തിന് സമാന്തരമായി ഹെഗൽ ജാതി ബാഹുല്യത്തെയും കാണുന്നു.നിശ്ചേതനമായ ഒരു സമൂഹത്തിനുണ്ടായ വികാസമായി ജാതിയെ തുടക്കത്തിൽ കാണുന്ന ഹെഗൽ ഉടൻ അതിനെ,'അപഹാസ്യമായ ആത്മീയ അടിമത്ത' മായി വിശേഷിപ്പിക്കുന്നു.ഇന്ത്യൻ ഗ്രാമത്തിലും സമാനമായ മരവിപ്പാണ് ഹെഗൽ കണ്ടത് ( The Philosophy of History,Page 44 ):
"ഓരോ ഗ്രാമത്തിൻറെയും മൊത്ത വരുമാനം രണ്ടായി വീതിക്കുന്നു.ഒന്ന് രാജാവിനും മറ്റൊന്ന് കൃഷിക്കാർക്കും.ആനുപാതികമായ വീതം,അധികാരി ( Provost ),ന്യായാധിപൻ,ജല വിതരണക്കാരൻ,ബ്രാഹ്മണൻ,ജ്യോതിഷി,കൊല്ലൻ,ആശാരി,കുശവൻ,വെളുത്തേടൻ,ക്ഷുരകൻ,വൈദ്യൻ,നർത്തകി,ഭാഗവതർ,കവി തുടങ്ങിയവർക്ക് കിട്ടുന്നു.ഈ സംവിധാനം,ക്ളിപ്തവും മാറ്റമില്ലാത്തതും ഒരാളുടെയും ഇച്ഛയ്ക്ക് വിധേയം അല്ലാത്തതുമാണ്.അതിനാൽ,ഏതു തരം രാഷ്ട്രീയ വിപ്ലവവും ഹിന്ദുവിന് പ്രശ്നമല്ല.അയാളുടെ വിധി മാറ്റമില്ലാത്തതാണ് ".
ചാൾസ് മെറ്റ്കാഫെ 
മാർക്‌സ് ഇന്ത്യൻ ഗ്രാമ സങ്കൽപം ഇതിൽ നിന്ന് പകർത്തി.ഹെഗൽ ബ്രിട്ടീഷ് പാർലമെൻറ് സെലെക്റ്റ് കമ്മിറ്റിയുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സംബന്ധിച്ച 1812 ലെ അഞ്ചാം റിപ്പോർട്ടിൽ നിന്ന് പകർത്തി.ഇത് 1835 -36 ൽ ഇന്ത്യയിൽ ആക്റ്റിങ് ഗവർണർ ജനറൽ ആയിരുന്ന ചാൾസ് മെറ്റ്കാഫെ,ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ എന്ന നിലയിൽ നൽകിയതാണ്.ബംഗാൾ ആർമി മേജർ ആയിരുന്ന തോമസ് മെറ്റ്കാഫെയുടെ മകനായ അദ്ദേഹം,കൊൽക്കത്തയിൽ ആണ് ജനിച്ചത്.1789 -1812 ൽ കമ്പനി ഡയറക്റ്റർ ആയിരുന്നു.

മാർക്‌സ് ഇന്ത്യൻ ഗ്രാമ സമൂഹങ്ങളെ 'ജാതിപ്പകർച്ചയുടെയും അടിമത്തത്തി'ൻറെയും പേരിൽ അപലപിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളിൽനിന്ന് സമൂഹം അകന്നു നിൽക്കുന്നതായി അദ്ദേഹം വിലപിക്കുന്നു.

അന്നത്തെ 'ബൂർഷ്വാ ചിന്തകരുടെ വിഡ്ഢിത്തം മാർക്‌സ് അപ്പാടെ വിഴുങ്ങി.അഞ്ചാം റിപ്പോർട്ട് മാർക്‌സ് കാണുകയും 1853 ജൂൺ 25 ലെ ലേഖനത്തിൽ ( The British Rule in India ) ഉദ്ധരിക്കുകയും ചെയ്യുന്നു.മാർക്ക് വിൽക്‌സ് എഴുതിയ Historical Sketches of the South India ( 1810 ) എന്ന പുസ്തകത്തിൽ ഗ്രാമ സമൂഹങ്ങളെപ്പറ്റിയുള്ള ഖണ്ഡിക 1853 ജൂൺ 14 ന് എംഗൽസിനുള്ള  കത്തിൽ മാർക്‌സ് ഉദ്ധരിക്കുന്നു ( Selected Correspondence ).ജോൺ കാംപ്‌ബെലിൻറെ Modern India ( 1852 ) യിൽ നിന്നുള്ള ഭാഗങ്ങൾ ഒന്നിൽകൂടുതൽ തവണ ട്രിബ്യുൺ ലേഖനങ്ങളിലും മൂലധനം ഒന്നാം വാല്യത്തിലും ( Page 352 ) വരുന്നു.ജെയിംസ് സ്റ്റുവർട്ട് മിലിൻറെ History of British India ( 1806 -'18 ),1853 ജൂലൈ 11 ലെ ലേഖനത്തിൽ ( The East India Company -Its Hisory and Results ) ഉദ്ധരിക്കുന്നു.1853 ലെ ഈസ്റ്റ് ഇന്ത്യ കമ്പനി അവകാശ രേഖയ്ക്ക് മുൻപുള്ള പാർലമെൻറ് ചർച്ചയും റിപ്പോർട്ടും അവലംബിച്ച മാർക്‌സ്,'മനുസ്‌മൃതി' പരാമർശിക്കുകയും 1853 ജൂലൈ 11 ന് എംഗൽസിന് എഴുതിയ കത്തിൽ പറയുകയും ചെയ്യുന്നു ( Selected Correspondence,Page 62 ).സർ വില്യം ജോൺസിൻറെ 'മനുസ്‌മൃതി' പരിഭാഷ 1794 ൽ വന്നിരുന്നു.ഫ്രാങ്സ്വാ ബെർണിയറുടെ Travels അക്കാലത്ത് മാർക്‌സ് വായിച്ചത്,സമൃദ്ധമായി ഉപയോഗിച്ചു.ഔറംഗസേബിൻറെ കാലത്തെ മുഗൾ സാമ്രാജ്യ വിവരണം അതിലുണ്ട്.ആ സാമ്രാജ്യത്തിൻറെ പതന കാരണങ്ങൾ ബെർണിയർ വിശകലനം ചെയ്‌തത്‌,മാർക്‌സ്,A Contribution to the Critique of Political Economy യിൽ പകർത്തി.

എംഗൽസിന് 1853 ജൂൺ രണ്ടിന് എഴുതിയ കത്തിൽ,'എന്ത് കൊണ്ടാണ് കിഴക്കിൻറെ ചരിത്രം മതങ്ങളുടെ ചരിത്രമായി തോന്നുന്നത് ?' എന്ന് മാർക്‌സ് ശങ്കിച്ചു.ഹെഗൽ ഇന്ത്യൻ സംസ്കാരത്തിൽ കണ്ട മത സവിശേഷതകൾ,ഗ്രാമ സമൂഹവുമായി ബന്ധപ്പെട്ടതാണ്.1853 ൽ 'ഗ്രാമ സമൂഹം ' എന്ന് കണ്ട മാർക്‌സ്,അത് ഇന്ത്യയെ സംബന്ധിച്ച സർവതിനെയും വിശദീകരിക്കുന്നതായി തെറ്റിദ്ധരിച്ചു.

മുതലാളിത്ത പൂർവ ഭൂവുടമാവകാശത്തെപ്പറ്റി മാർക്‌സ് അടിസ്ഥാനപരമായ അബദ്ധങ്ങൾ ഇത് കൊണ്ട് വരുത്തിക്കൂട്ടിയെന്ന് മാർക്സിസ്റ്റ് ചിന്തകർ കാണുന്നു.മാർക്‌സും എംഗൽസും തയ്യാറാക്കിയ 'ജർമൻ ഐഡിയോളജി' യിൽ തന്നെ,മുതലാളിത്ത പൂർവ ഉടമസ്ഥതയുടെ രൂപങ്ങൾ സിദ്ധാന്തിക്കാൻ ശ്രമമുണ്ട്.വേട്ടയുടെയും മൽസ്യ ബന്ധനത്തിന്റെയും പ്രാഗ് കാർഷിക കാലത്തെയും ഗോത്ര ഭൂമി,പ്രാചീന പൊതു ഉടമ,കൃഷിക്കാരുടെ ചെറിയ അടിമത്തമുള്ള ജന്മിത്ത ഭൂമി എന്നിങ്ങനെയാണ്,അതിൽ തരം തിരിച്ചത്.റോമൻ സമൂഹം,മധ്യകാല പശ്ചിമയൂറോപ് എന്നിവയിൽ നിന്ന് മാർക്സിന് തോന്നിയ സാങ്കൽപിക രൂപങ്ങൾ മാത്രമാണ്,ഇവ.രണ്ടാം ഗണത്തിലെ പൊതു ഉടമയിലാണ് ഇന്ത്യ എന്ന് മാർക്‌സ് ധരിച്ചു.'മൂലധന'ത്തിൻറെ  ആദ്യ വാല്യത്തിലും ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന വിഡ്ഢിത്തം വിളമ്പി ( പേജ് 350 ).കൃഷിക്കാർ പൊതുവായി കൃഷി ചെയ്‌തിരുന്ന സ്ഥലത്തെയാണ് മാർക്‌സ് സൂചിപ്പിച്ചത് എന്ന് കരുതിയാൽ,ഇത് പകർത്തിയത്,വിൽക്സിൽ നിന്നാണ്.
വിൽക്‌സ് എഴുതി :"ഒരു ഗ്രാമത്തിലെ ഭൂമി പൊതുവായി കൃഷി ചെയ്യുന്നതിന് ഉദാഹരങ്ങളുണ്ട്.ചെയ്‌ത അധ്വാനത്തിൻറെ അനുപാതത്തിൽ വിള തിരിച്ചു.പൊതുവെ അവകാശി തന്നെയാണ് നിലം ഉഴുതത് "( Page 137 ).മാർക്‌സ് 1853 ലേഖനത്തിന് ഉപയോഗിച്ച അഞ്ചാം റിപ്പോർട്ടിൽ ഇതില്ല.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ വിൽക്സിന്റെ ഈ വിവരണം മാർക്‌സ് പരാമർശിക്കുന്നു.1857 -'58 ൽ തയ്യാറാക്കിയ 'ഗ്രന്ത്രിസ്സേ'യിൽ,ഇന്ത്യയിലെ ചില ഗോത്രങ്ങൾക്കിടയിൽ.'അധ്വാനത്തിൻറെ പൊതു സംഘാടനം' ഉണ്ടെന്ന് പറയുന്നു ( പേജ് 473 ).'പൊതു കൃഷിയിൽ നിന്നാണ് പൊതു ഉടമാവകാശം ഉണ്ടായത്' എന്നും പറയുന്നു ( പേജ് 472 ).1858 ജൂൺ ഏഴിന് ട്രിബ്യുണി ൽ Lord Canning's Proclamation and Land Tenure in India എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:'മൂല ഹിന്ദു ഘടന അനുസരിച്ച്,ഭൂമിയുടെ അവകാശം ഗ്രാമ കോര്പറേഷനുകളിൽ ആയിരുന്നു.അവയാണ്,കൃഷിക്കായി ഭൂമി വ്യക്തികൾക്ക് നൽകിയിരുന്നത്".

ഗ്രാമത്തലവൻ തരിശു ഭൂമി പുറത്തുള്ളവർക്കോ കൃഷിക്ക് തയ്യാറുള്ളവർക്കോ നൽകിയിരുന്ന പൊതു രീതിയാണ് ഇവിടെ വിവക്ഷ.ഭൂമി പൊതുവാണെന്ന് മാർക്‌സ് കരുതി.രണ്ടു സവിശേഷതകൾ കൂടി മാർക്‌സ് കണ്ടു ( ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,1853 ജൂൺ 25 ):'തൊഴിൽ വിഭജനത്തിൽ വികാസം ഇല്ലാത്തതിനാൽ,കൃഷിയും നിർമാണ തൊഴിലും ഒന്നിച്ചു ".ഈ വാദം 'ഗ്രന്ത്രിസ്സേ'യിലും 'മൂലധന' ത്തിലും കേന്ദ്ര സ്ഥാനത്തുണ്ട്.
രണ്ടാമതായി,'മാറ്റമില്ലാത്ത തൊഴിൽ വിഭജനം' ജാതി വ്യവസ്ഥ വഴി ഉണ്ടായി.
കൈത്തൊഴിലുള്ളവർക്ക് മാറ്റമില്ലാത്ത വിപണിയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നും,തൊഴിൽ വിഭജനം ക്ലിപ്തമായതിനാലാണ് ഇതുണ്ടായതെന്നും മാർക്‌സ് പറഞ്ഞു.ഇന്ത്യയിൽ ഉണ്ടായിരുന്നത്,'തളം കെട്ടി നിന്ന നിശ്ചേതനമായ ജീവിതം' ആണ് !

'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് എഴുതി ( പേജ് 486 ):

"ഏഷ്യൻ രൂപം,ദീർഘ കാലം,കർക്കശമായി നില നിൽക്കും.അതിന് കാരണം,അതിൻറെ നിലനിൽപ്പിന്റെ അടിസ്ഥാന തത്വമാണ്.വ്യക്തി, സമൂഹത്തിൽ നിന്ന് സ്വതന്ത്രനല്ല.ഉൽപാദന ചക്രം,സ്വയം തുണയ്ക്കുന്നതാണ്.കൃഷിയുടെയും കൈത്തൊഴിലിൻറെയും ഐക്യം പോലെ ".

മാർക്‌സ് തുടരുന്നു:

"ഒരു ഗോത്രം മറ്റൊന്നിനെ കീഴടക്കുമ്പോൾ,സ്വത്തിൻറെ രൂപം മാറും,അടിമത്തത്തിലേക്ക് നീങ്ങും.ഇന്ത്യൻ സമൂഹത്തിൻറെ ആന്തരിക ദാർഢ്യം കാരണം,അടിമത്തം അതിൻറെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്നില്ല.ഗോത്ര സ്വഭാവത്തെ അധികരിച്ചുള്ള സ്വത്തിൻറെ വികാസം മാത്രമാണ് അടിമത്തം.സർവ ഘടനകളെയും പരിഷ്‌കരിക്കുന്നതാണ് അടിമത്തം എങ്കിലും,ഏഷ്യൻ മാതൃകയിൽ,അത് അങ്ങനെയല്ല " ( പേജ് 497 ).

ഈ ആശയം 'മൂലധന'ത്തിലുമുണ്ട് ( ഒന്നാം വാല്യം പേജ് 83,91;മൂന്നാം വാല്യം പേജ് 371 -'72 ). അധിനിവേശ ശക്തികൾ വ്യക്തിയെ നേരിട്ട് ചൂഷണം ചെയ്യുന്നതിന് പകരം,സംഘടിത സമൂഹത്തെ ചൂഷണം ചെയ്യുന്നു.1853 ൽ മാർക്‌സ് വായിച്ച ബെർണിയറുടെ യാത്രാവിവരണത്തിൽ,മുഗൾ ഭരണവും കിഴക്കൻ രാജ്യങ്ങളും ജീർണിച്ചത് സ്വകാര്യ സ്വത്ത് ഇല്ലാത്തതിനാലാണ് എന്ന അബദ്ധവുമുണ്ട്.1853 ജൂൺ രണ്ടിന് എംഗൽസിന് മാർക്‌സ് എഴുതി:"രാജാവാണ് ഭൂമിയുടെ ഏക അവകാശി.കിഴക്ക്,തുർക്കിയിലും പേർഷ്യയിലും ഇന്ത്യയിലും എല്ലാ പ്രതിഭാസത്തിൻറെയും അടിസ്ഥാനം,സ്വകാര്യ ഭൂസ്വത്തില്ല എന്ന സത്യത്തിൽ കാണാമെന്ന് ബെർണിയർ ശരിയായി കാണുന്നു.ഇതാണ് കിഴക്കെന്ന സ്വർഗത്തിന്റെ താക്കോൽ".
മൂലധനം ആദ്യ ജർമൻ പതിപ്പ് 
യൂറോപ്പിലെ ഭൂവുടമാ സമ്പ്രദായത്തിൽ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ രീതി എന്നല്ലാതെ,ഇന്ത്യയിലെ ഭൂമി മുഴുവൻ പൊതു ഉടമയിലാണെന്ന് ബെർണിയർ പറഞ്ഞിട്ടില്ല.ഈ ശങ്ക കൂടിയതിനാൽ ആകണം,'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് നിരീക്ഷിച്ചു:"സ്വത്ത് സമൂഹത്തിന്റേതായാലും ഭരണ കൂടത്തിന്റേതായാലും,വ്യക്തിക്ക് സ്വത്തില്ല " ( പേജ് 472 -473 ).സ്വത്തും അവകാശവും തമ്മിൽ വേർതിരിവ് ഉണ്ടാക്കി മാർക്‌സ് രക്ഷപ്പെടുന്നു.ഭരണാധിപനെ ഏകാധിപതി ( Despot ) ആക്കി രംഗത്തിറക്കുന്നു.സമൂഹം അവകാശിയും ഏകാധിപതി ഉടമയും !

മാസങ്ങൾ കഴിഞ്ഞ്,1858 മെയ് 25 ന് ട്രിബ്യുണി ൽ How Lucknow was Taken എന്ന ലേഖനത്തിൽ,ഈ വിഡ്ഢിത്തം മാർക്‌സ് ഉപേക്ഷിച്ചു.'മൂലധന'ത്തിൻറെ മൂന്നാം  വാല്യത്തിൽ എത്തുമ്പോൾ, ഏകാധിപതി,നികുതി പിരിക്കുന്ന മേൽക്കോയ്മ മാത്രമാണ്.യൂറോപ്പിലെ രാജാവല്ല.1858 ലെ ലേഖനത്തിൽ,ഭരണ കൂടത്തിനും കർഷകനും ഇടയിൽ,ജമീന്ദാർ എന്ന അവകാശിയെ കൂടി മാർക്‌സ് അവതരിപ്പിക്കുന്നു.കൃഷിക്കാർ കുടിയാന്മാരും ജമീന്ദാർ ഭൂവുടമയുമാണ്.അങ്ങനെയെങ്കിൽ,അധിനിവേശം വഴി ഭൂവുടമസ്ഥതയും ആകാമെന്ന് വന്നു.അതിന് മുൻപ് വരെ,'ഏഷ്യയിലാകെ മുസ്ലിംകൾ ഭൂമിയിൽ ഭരണ കൂട ഉടമസ്ഥത കൊണ്ട് വന്നിരിക്കാം' എന്നാണ് മാർക്‌സ് കരുതിയത് ( 1853 ജൂൺ 14 ലെ കത്ത് ).നികുതി/കരം ഇസ്ലാം ഭരണത്തിൻറെ സവിശേഷത ആയിരുന്നല്ലോ. ഏതു സമൂഹത്തിൻറെയും ഘടനാ മാറ്റങ്ങളിൽ,അധിനിവേശത്തിനും പങ്കുണ്ടാകുമെന്ന് മാർക്‌സ് കണ്ടില്ല.'മൂലധനം' എഴുതുന്നത് വരെയുള്ള പത്തു വർഷങ്ങളിൽ,റിച്ചാർഡ് ജോൺസിൻറെ ആശയം കടമെടുത്ത്,കോളനി പൂർവ ഇന്ത്യയിൽ ചരക്കു കൈമാറ്റം നടന്നിരിക്കാമെന്ന് മാർക്‌സ് കരുതിയിരുന്നു എന്ന് കാണാം.മിച്ച മൂല്യം,വാടക ആയോ കരമായോ വരുന്നു.ഇത് സാധ്യത മാത്രമായാണ് മാർക്‌സ് കണ്ടത്.''ഇന്ത്യൻ നെയ്ത്തുകാരൻ ഒരു ഇടപാടുകാരൻ നിർദേശിച്ചാൽ മാത്രം നെയ്യുന്ന നിസംഗ വ്യക്തി''യാണെന്ന് 'മൂലധന'ത്തിൽ മാർക്‌സ്,ഹ്യൂഗ് മുറെ,ജെയിംസ് വിൽസൺ എന്നിവർ എഴുതിയ Historical and Descriptive Account of British India ( 1832 ) രണ്ടാം വാല്യത്തിൽ നിന്ന് ഉദ്ധരിക്കുന്നു.യൂറോപ്പിൽ സംഭവിക്കാത്തവണ്ണം,ഇന്ത്യയിൽ ഭരണ കൂടം,നികുതിയെ വാടകയാക്കി മാറ്റുന്നതിൽ എങ്ങനെ വിജയിച്ചു എന്നത്,മാർക്സിന് പിടി കിട്ടിയില്ല.എംഗൽസിന്റെ നിർദേശ പ്രകാരം,മാർക്‌സ് ഇതിൻറെ കാരണം,ഭരണകൂടം ഏറ്റെടുത്തു നടത്തുന്ന ജലസേചനത്തിൽ കണ്ടു ( 1853 ജൂൺ ആറിന് മാർക്‌സ് എംഗൽസിന് എഴുതിയ കത്ത്,Selected Correspondence ,Page 59 ).ഈ വാദവും വേര് പിടിച്ചില്ല.
\
റിച്ചാഡ് ജോൺസ് 
കൊവാലെവ്‌സ്‌കിയുടെ Communal Landholding ( 1879 ) പുറത്തു വന്നപ്പോൾ,ഇന്ത്യയെപ്പറ്റി പറഞ്ഞതൊക്കെ തെറ്റി എന്ന തോന്നൽ മര്കസിനുണ്ടായി എന്ന് അതേപ്പറ്റിയുള്ള മാർക്‌സിന്റെ കുറിപ്പുകളിൽ കാണാം.മുഗൾ ഭരണകാലം ഫ്യൂഡലിസമായിരുന്നു എന്ന് കൊവാലെവ്‌സ്‌കി സിദ്ധാന്തിച്ചു.ഇന്ത്യൻ ഗ്രാമസമൂഹത്തിൽ സ്വകാര്യ സ്വത്തുണ്ടായെന്നും അത് ആഭ്യന്തര സംഘർഷങ്ങൾക്ക് ഇടയാക്കിയെന്നും മാർക്‌സ് ഇതിൽ പറയുന്നുണ്ട് എങ്കിലും 'മൂലധനം'ആദ്യ വാല്യം വിഡ്ഢിത്തവുമായി ഇറങ്ങി കഴിഞ്ഞിരുന്നു.ഇന്ത്യ നിശ്ചേതനമായി തളം കെട്ടിക്കിടന്ന ഒരു സമൂഹമല്ല.അതിൻറെ ഉപരിഘടന,മാർക്‌സ് പറഞ്ഞ പോലെ 'കിഴക്കൻ ഏകാധിപത്യം ' ( Oriental despotism ) അല്ല.

മൂലധനം' കഴിഞ്ഞ് എൽഫിൻസ്റ്റൻറെ ഇന്ത്യ ചരിത്രത്തിൽ നിന്ന് കുറിപ്പുകൾ എടുത്തപ്പോഴും മാർക്സിന് അബദ്ധം തോന്നിയിരിക്കണം.ഇതിൽ നിന്ന് അക്ബറിൻറെ ( 1556 -1605 ) കാലത്തെ നികുതിയെപ്പറ്റിയാണ് കുറിപ്പുകൾ എടുത്തത്.ഉൽപാദനത്തിൽ മൂന്നിലൊന്ന് അക്ബർ നികുതി ആയി എടുത്തു.കണക്കിന് പഴയ വിലകൾ നോക്കി അനുപാതം നിശ്ചയിച്ച അക്ബർ,നികുതി പണമായി വാങ്ങി.ഈ വിവരം,മാർക്‌സിന്റെ ഇന്ത്യൻ സിദ്ധാന്തത്തിൻറെ അടിക്കല്ലിളക്കി.തുടർന്ന് മാർക്‌സ് ഹെൻറി സമ്മർമെയ്‌നിന്റെ Lectures on the Early History of Institutions ( 1875 ),എൽ എച്ച് മോർഗൻറെ Ancient Society ( 1877 ) എന്നിവ വായിച്ചു.ഇന്ത്യൻ സമൂഹത്തിന് മേൽ ഭരണകൂടം നിന്നു എന്ന പിടിവാശി മാർക്‌സ് ഉപേക്ഷിച്ചു.ഏതു സമൂഹത്തിലും സംഘർഷം ഉണ്ടെന്ന് മനസിലായി.

മുതലാളിത്ത സമൂഹത്തിൽ മാത്രമാണ് മിച്ചമൂല്യം വഴി മൂലധനപ്പെരുപ്പം ( Capital accumulation ) ഉണ്ടാകുന്നത് എന്ന മാർക്‌സിന്റെ വാദത്തെ 1913 ൽ മാർക്സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്സംബർഗ് ചോദ്യം ചെയ്‌തു ( Rosa Luxemberg / The Accumulation of Capital ).ഇന്ത്യയെപ്പോലുള്ള മുതലാളിത്ത പൂർവ കൊളോണിയൽ,കാർഷിക സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിത ചരക്ക് കൈമാറ്റം വഴി,മുതലാളിക്ക് മിച്ചമൂല്യം ഉണ്ടാകുമെന്ന് അവർ മാർക്സിനെ തിരുത്തി.ഒരടഞ്ഞ മുതലാളിത്ത ലോകത്തെയാണ് 'മൂലധനം' ചർച്ച ചെയ്യുന്നത്.ആ ലോകം അടഞ്ഞതല്ല.ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കൊള്ള ചെയ്‌തുണ്ടാക്കിയ പ്രാഥമിക മൂലധനമല്ല ഇവിടെ വിവക്ഷ.അത് മാർക്‌സും കണ്ടു.മുതലാളിത്ത ലോകത്തിന് അന്യമായ ഉൽപന്നങ്ങൾ അതിന് മുതലാളിത്ത പൂർവ ലോകത്ത് തേടിപ്പോകേണ്ടതായി വരും.മുതലാളിത്ത ലോകം,സ്വന്തം ലോകം തുറക്കേണ്ടി വരും.റോസയുടെ ഈ തിരുത്ത് തന്നെയും,ഇന്ത്യയെപ്പോലെ ഒരിടത്ത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയല്ല എന്ന സത്യത്തെ ഉറപ്പിച്ചു.
റോസാ ലക്സംബർഗ് 
റോസയുടെ സിദ്ധാന്തത്തെ വിമർശിച്ച നിക്കോളായ് ബുഖാറിൻ,'മൂലധന' ത്തിൻറെ ഒന്നാം വാല്യത്തിൽ നിന്ന് രണ്ടു ഖണ്ഡികകൾ എടുത്ത്,മാർക്‌സിനും ഇതറിയാമായിരുന്നു എന്ന് വരുത്താൻ ശ്രമിച്ചു.വികസിച്ച രാജ്യം പിന്നാക്ക രാജ്യത്തിന് ചരക്കു വിറ്റും അവിടന്ന് അസംസ്‌കൃത വസ്‌തു വാങ്ങിയും,'മിച്ച ലാഭം' ഉണ്ടാക്കുന്നു എന്നാണ് മാർക്‌സ് ആ ഖണ്ഡികകളിൽ പറഞ്ഞത് ( പേജ് 232 -233 ).ചെറിയ അധ്വാനം,വലിയ അധ്വാനവുമായി കൈമാറ്റം നടക്കുന്നു.ഇങ്ങനെ 'ധനിക രാഷ്ട്രം ദരിദ്ര രാഷ്ട്രത്തെ ചൂഷണം ചെയ്യുന്നു'.

ബുഖാറിൻ രക്ഷാ ദൗത്യം നടത്തിയെങ്കിലും ( Bukharin / Imperialism and Accumulation of Capital ) മാർക്‌സ് ഈ ഖണ്ഡികകളിൽ പരാമർശിച്ചത് ഇന്ത്യയെ അല്ല.ഇന്ത്യ മാർക്സിന് ചരക്കു കൈമാറ്റം നടക്കാത്ത സ്ഥലമായിരുന്നല്ലോ.ട്രിബ്യുൺ ലേഖനങ്ങളിലെയും മൂലധന ത്തിലെയും കാഴ്ചപ്പാടുകൾ തമ്മിൽ അന്തരമില്ല.ഇന്ത്യൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട് നായിക്കും ബുഖാറിനെപ്പോലെ ഒരു ദൗത്യം ഏറ്റിട്ടുണ്ട്:ട്രിബ്യുൺ ലേഖനങ്ങളിൽ കാണുന്നത്,'മൂലധന'ത്തെക്കാൾ വിശാല കാഴ്ചപ്പാടാണ് എന്ന വിചിത്ര വാദം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു ( The Other Marx ).മാർക്‌സ് 'മൂലധനം' ഒന്നാം വാല്യമേ എഴുതിയുള്ളൂ;അദ്ദേഹം തന്നെ രണ്ടും മൂന്നും എഴുതിയിരുന്നെങ്കിൽ,.മുതലാളിത്ത പൂർവ ലോകത്തെ മുതലാളിത്ത പ്രവണതകൾ കണ്ടേനെ എന്ന് പട് നായിക്ക് പറയുമ്പോൾ,അദ്ദേഹം എംഗൽസിനേക്കാൾ മാർക്‌സുമായി സൗഹൃദം ഭാവിക്കുകയാണ്.രണ്ടും മൂന്നും എംഗൽസ്,മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് എഴുതി എന്ന് മാത്രമല്ല,ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നവരുമാണ്.മാർക്സിന് വിവരമുണ്ടായിരുന്നില്ല എന്ന് കോസംബി തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്.

അതിനാൽ പട് നായിക്ക് വേറൊരു വാദം നിരത്തുന്നു -തൊഴിലാളി വിപ്ലവത്തിന് മുൻപ് ദേശീയ സ്വാതന്ത്ര്യ സമര സാധ്യത മാർക്‌സ് കണ്ടിരുന്നെങ്കിലും,ഉടൻ തൊഴിലാളി വിപ്ലവം വരുമെന്ന് അദ്ദേഹം കരുതിയിരിക്കാം !ഇക്കാരണത്താൽ,മുതലാളിത്ത പൂർവ ലോകത്തെ വിശകലനം ചെയ്യാതെ,നാഗരിക മുതലാളിത്തത്തിൽ മാർക്‌സ് ഭ്രമിച്ചു പോയി.അതിനാൽ,യൂറോപ്യൻ തൊഴിലാളി വിപ്ലവത്തിന് കീഴിൽ,ഇന്ത്യ ചെറിയ സംഭവമായി.ഇത് കൊണ്ടാണ് ഇന്നും നാഗരിക മാർക്സിസ്റ്റുകൾ ട്രിബ്യുൺ ലേഖനങ്ങൾ ചർച്ച ചെയ്യാത്തത് എന്നും പട് നായിക് വിലപിക്കുന്നു.

ട്രിബ്യുൺ ലേഖനങ്ങൾ കാക്കത്തൊള്ളായിരം നാഗരിക മാർക്സിസ്റ്റുകൾ ചർച്ച ചെയ്‌ത്‌ പുസ്തകങ്ങൾ എഴുതിയതിന്റെ ഉദാഹരണങ്ങൾ ഞാൻ നിരത്തിയിട്ടുണ്ട്;പട് നായിക്കിന് മാർക്‌സിസം തന്നെ അറിയില്ല.അലസ ഗ്രാമ വ്യവസ്ഥയിൽ നിന്ന് തൊഴിലാളി വിപ്ലവത്തിലേക്ക് കുതിച്ചു ചാട്ടം മാർക്സിസത്തിൽ ഉണ്ടോ?
--------------------------------
See https://hamletram.blogspot.com/2019/09/blog-post_16.



മാർക്‌സ് നടത്തിയ പ്രേഷിത വേല

അന്ധനായ മാർക്‌സ് 12 

സ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടത്തിന് ബ്രിട്ടീഷ്‌ പാർലമെന്റിന്റെ അവകാശ രേഖ ( Charter ) അടുത്ത 20 വർഷത്തേക്ക് പുതുക്കുന്ന വർഷമായിരുന്നു,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതി തുടങ്ങിയ 1853.ഇന്ത്യയിലും ചൈനയിലും കച്ചവട കുത്തകയ്ക്കും നികുതിക്കും ഭരണത്തിനും ഉള്ളതായിരുന്നു,കമ്പനിക്ക് ഭരണ കൂടം നൽകിയ മൂല രേഖ.1853 ൽ കച്ചവട കുത്തക തീർന്നു;ഭരണാവകാശം നില നിന്നു.

കമ്പനി പ്രവർത്തിച്ചത് ഡയറക്റ്റർ ബോർഡ് വഴി ആയിരുന്നു.1853 ൽ ബോർഡ് ഘടന മാറ്റാനുള്ള നിർദേശങ്ങൾ വന്നു.മുഖ്യ പ്രശ്നവുമായി തട്ടിച്ചു  നോക്കുമ്പോൾ ഇത് നിസ്സാരമാണെന്ന് മാർക്‌സ് എഴുതി.ഇന്ത്യൻ സാമ്രാജ്യം ഭരിക്കാനുള്ള ചെലവിനായി ചുമത്തിയ നികുതിയുടെ ഭാരം വഹിക്കുന്നത് ബ്രിട്ടീഷ് ജനതയാണെന്നും ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് അയയ്ക്കുന്ന ചരക്കുകൾ കൊണ്ട് ധനികരാകുന്നത് കച്ചവട വർഗമാണെന്നും മാർക്‌സ് തുടരെ എഴുതി.1840 കളിലും അൻപതുകളിലും യൂറോപ്പിൽ ഉണ്ടായ വിപ്ലവ അന്തരീക്ഷത്തിൽ ഇംഗ്ലണ്ടിലും വിപ്ലവം ഉണ്ടാകാമെന്ന് അദ്ദേഹം വിചാരിച്ചു.മാർക്‌സ് എഴുതി:( 1 )

"ഇംഗ്ലീഷ് ഭരണ വംശത്തിന് അതിൻറെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന തോന്നലുണ്ട്.അതുകൊണ്ട്,അവർക്കും ബന്ധപ്പെട്ടവർക്കും വേണ്ടി ഇന്ത്യയെ 20 വർഷം കൂടി കൊള്ളയടിക്കാനുള്ള ഉടമ്പടിക്ക് അവർക്ക് ആഗ്രഹമുണ്ടാകും "

പാർലമെൻറ് രേഖകളിൽ നിന്നാണ് മാർക്‌സ് വിവരങ്ങൾ എടുത്തത്.ബ്രിട്ടീഷ് മ്യൂസിയത്തിനടുത്ത് സോഹോയിലെ ഡീൻ സ്ട്രീറ്റിലായിരുന്നു മാർക്‌സിന്റെ വാസം.എംഗൽസ് ആകട്ടെ,ഏഷ്യൻ സമൂഹ പഠനത്തിൽ ആയിരുന്നു.പേർഷ്യൻ ഭാഷയും പഠിക്കാൻ തുടങ്ങിയിരുന്നു.19 -o നൂറ്റാണ്ടിൻറെ മധ്യത്തിലെ ഇന്ത്യയെപ്പറ്റിയേ  പാർലമെന്റ് രേഖകളിൽ  വിവരം ഉണ്ടായിരുന്നുള്ളു.അക്കാര്യത്തിൽ മാർക്‌സ് ഭേദമാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ എറിക് ഹോബ്‌സ്‌ബാം പറഞ്ഞിട്ടുണ്ട് ( 2 ).ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:

"ഏഷ്യൻ മാനങ്ങളുള്ള ഒരിറ്റലിയാണ്,ഇന്ത്യ.ആൽപ്സിന് പകരം ഹിമാലയം.ബംഗാൾ സമതലങ്ങൾ ലൊംബാർഡിയിലെ സമതലങ്ങൾ പോലെ.ആപനൈനുകൾക്ക് പകരം,ഡക്കാൻ.സിലോൺ,സിസിലി ദ്വീപിന് പകരം.മണ്ണിൽ നിന്നുള്ള വിളവിൽ അതേ  സമൃദ്ധി.രാഷ്ട്രീയ ഘടനയിൽ അതേ വിച്ഛേദങ്ങൾ.അധിനിവേശക്കാരൻറെ വാൾ ഇറ്റലിയെ ഇടക്കിടെ ഭിന്ന ദേശീയതകളായി ചുരുക്കിയ പോലെ,മുഹമ്മദൻറെ അഥവാ ബ്രിട്ടീഷ് സമ്മർദത്തിൽ അല്ലാത്തപ്പോൾ അനവധി തമ്മിലടിക്കുന്ന രാജ്യങ്ങളായി ചിന്നി ചിതറി.സാമൂഹികമായി ഇന്ത്യ,ഇറ്റലി അല്ല.കിഴക്കിലെ അയർലൻഡ് ആണ്.ഇറ്റലിയുടെയും അയര്ലന്ഡിന്റെയും ഈ വിചിത്ര സമാഹാരം,സമൃദ്ധിയുടെയും സങ്കടങ്ങളുടെയും സങ്കരം,ഇന്ത്യയിലെ പുരാതന മത പാരമ്പര്യത്തിൽ പ്രതീക്ഷിച്ചതാണ്.ആ മതം,ഒരേ സമയം കാമാർത്തവും ആത്മപീഡയുടെ സന്യാസവുമാണ്.ലിംഗത്തിൻറെയും ജഗന്നാഥൻറെയും മതം;സന്യാസിയുടെയും ദേവദാസി ( Bayadere ) യുടെയും മതം".

മുഗൾ അധിനിവേശം പരാമർശിക്കുമ്പോഴും,ഹിന്ദു മത വൈരുധ്യങ്ങളിൽ ഊന്നുന്നു.ആ മതത്തിന് തുടർച്ചയുണ്ട്.അധിനിവേശങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങിയില്ല:

"പഴയ ലോകത്തിൻറെ നഷ്ടം,നവലോകം കിട്ടാതിരിക്കെ,ഹിന്ദുവിൻറെ ഇന്നത്തെ ദുരിതത്തിന് സവിശേഷ ദൈന്യത ഏറ്റുന്നു.അത്,ബ്രിട്ടൻ ഭരിക്കുന്ന ഇന്ത്യയെ,അതിൻറെ പൈതൃകത്തിൽ നിന്നും ഭൂതകാല ചരിത്രത്തിൽ നിന്നും വേർതിരിക്കുന്നു".

'പഴയ ലോകം ' എന്ന് മാർക്‌സ് പറയുന്നത്,സ്വയം 'അലസ ' ഗ്രാമ സമൂഹത്തെപ്പറ്റിയാണ്.കോളനി പൂർവ ഇന്ത്യയിൽ അങ്ങനെ ഒന്നുണ്ടായിരുന്നു എന്നാണ് യൂറോപ്യൻ ഉറവിടങ്ങളിൽ നിന്ന് മാർക്‌സ് മനസ്സിലാക്കിയത്:

"ഈ ചെറു സമൂഹങ്ങൾ മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,ബാഹ്യ സാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്‌തത്‌.സ്വയം വികസിക്കുന്ന സാമൂഹിക ഘടനയെ അവ,ഒരിക്കലും മാറാത്ത വിധിയാക്കി മാറ്റി ".

ഇവിടെ നിന്നാണ് മാർക്‌സ് ഹിന്ദുവിനെ കുരങ്ങിനെയും പശുവിനെയും പ്രണമിക്കുന്ന കിരാതനായി വിലയിരുത്തുന്നത്.-പ്രകൃതിയുടെ മാരകമായ ആരാധന.പ്രകൃതിയുടെ യജമാനൻ ആകേണ്ടവൻ അതിൻറെ അടിമയായ അവസ്ഥ.ഹിന്ദു പുരാണങ്ങളിലെ പരിസ്ഥിതി വാദം മാർക്‌സ് കാണാതെ പോയത്,ആ വാദം മാർക്സിസത്തിൽ ഇല്ല എന്നതിനാലാണ്.

ഇംഗ്ലീഷ് കാപട്യത്തെ വിമർശിച്ച് മാർക്‌സ് തുടരുന്നു:

"അവർ ( ഇംഗ്ലീഷുകാർ ) സ്വന്തം 'വിശുദ്ധ' മതത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ ഫ്രഞ്ച് വിപ്ലവത്തെ എതിർക്കുമ്പോഴും,ഇന്ത്യയിൽ ക്രിസ്‌തു മത പ്രചാരണത്തെ തടഞ്ഞില്ലേ?ഒറീസയിലും ബംഗാളിലും ക്ഷേത്രങ്ങളിൽ തിക്കിത്തിരക്കുന്ന തീർത്ഥാടകരിൽ നിന്ന് പണമുണ്ടാക്കാൻ,( പുരി ) ജഗന്നാഥ ക്ഷേത്രത്തിലെ കൊലയുടെയും വ്യഭിചാരത്തിന്റെയും കച്ചവടം ഏറ്റെടുത്തില്ലേ?"

പുരിയുടെ കഥ മുൻപ് പറയുകയുണ്ടായി.മാർക്‌സ്,ബ്രിട്ടീഷുകാർ ക്രിസ്‌തു മതത്തെ പ്രതിരോധിക്കാൻ ഫ്രഞ്ച് വിപ്ലവത്തെ എതിർത്തെന്നും ഇന്ത്യയിൽ അവരുടെ മത പ്രചാരണത്തെ തടഞ്ഞെന്നും പറയുന്നതിന് ചരിത്ര പശ്ചാത്തലമുണ്ട്.1662 ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ Act of Uniformity പ്രൊട്ടസ്റ്റൻറ് മതത്തെ രാജ്യത്തിൻറെ മതമാക്കി.പൗരൻ എന്നാൽ ആംഗ്ലിക്കൻ എന്നായി.ഇത് പോലെ മതേതരത്വത്തിൻറെ വേരറുക്കുന്ന പണി വേറൊരു രാജ്യത്തും നടന്നില്ല.അവിടന്നാണ് ബ്രിട്ടീഷുകാർ വന്നത്.കമ്പനിക്ക് നൽകിയ അവകാശ രേഖയിൽ 'ഇന്ത്യയിൽ ക്രിസ്ത്യാനി അല്ലാത്ത ഏതു രാജാവും ജനവുമായി സമാധാനത്തിലോ യുദ്ധത്തിലോ ഏർപ്പെടാൻ'വ്യവസ്ഥ ചെയ്‌തിരുന്നു.1661 ലാണ് മുംബൈ ചാൾസ് രണ്ടാമന് പോർച്ചുഗലിൽ നിന്ന് സ്ത്രീധനമായി കിട്ടിയത്.

ഇന്ത്യയിൽ പ്രേഷിത പ്രവർത്തനം കമ്പനി തടഞ്ഞത്,ഇവിടെ ഹിന്ദുക്കൾ നടത്തിയ കലാപങ്ങൾ കച്ചവടത്തെ ബാധിക്കും എന്ന് വന്നപ്പോഴാണ്.1798 ൽ ഗവർണർ ജനറൽ ആയ റിച്ചാഡ് വെല്ലസ്ലിയെ തത്വ ചിന്തകൻ എഡ്‌മണ്ട് ബർക്ക് സ്വാധീനിച്ചിരുന്നു.ബ്രിട്ടനിലെ രാജാധികാരം നില നിർത്താൻ ഓരോ രാജ്യത്തിനും അധീശ മതമുണ്ട് എന്ന് ബർക്ക് പറഞ്ഞത്,ഇന്ത്യയുടെ അധീശ മതം ഹിന്ദുമതം എന്ന് വെല്ലസ്ലി അംഗീകരിക്കുന്നതിൽ എത്തിച്ചേർന്നിരുന്നു.ബ്രിട്ടനിലെ തൊഴിലാളികൾ വിപ്ലവത്തിന് പിന്നാലെ പോകാതിരിക്കാനാണ് ബ്രിട്ടൻ ഫ്രഞ്ച് വിപ്ലവത്തെ എതിർത്തത്.അവരെ മതത്തിൽ തളച്ചതിനാൽ അവർ വഴി തെറ്റിയില്ല.

ആത്മ പീഡയിൽ ഹിന്ദുക്കളെ മതം മിടുക്കരാക്കിയിട്ടുണ്ടെന്ന് 1857 ജൂൺ 25 ന് എഴുതിയ 'ഇന്ത്യൻ കലാപം' ( The Indian Revolt ) എന്ന ലേഖനത്തിൽ മാർക്‌സ് പുച്ഛിക്കുന്നു.പുരി ജഗന്നാഥ ക്ഷേത്ര ഉത്സവങ്ങൾ 'ക്രൂരതയുടെ മതത്തിൻറെ ചോര വാർന്ന ആചാരങ്ങൾ'ആണ്.1857 ലെ കലാപത്തിനിടയിൽ നടന്ന അക്രമങ്ങളെ പരാമര്ശിക്കുമ്പോഴാണ്,മാർക്‌സ് മതത്തിൽ കുത്തുന്നത്.ബ്രിട്ടീഷുകാർ ഭരണത്തിനിടയിൽ കാട്ടിയ ക്രൂരതകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിക്കുന്നു.1857 സെപ്റ്റംബർ 17 ന് എഴുതിയ
'ഇന്ത്യയിലെ പീഡനത്തെപ്പറ്റി അന്വേഷണം ' ( Investigation of Torture in India ) എന്ന ലേഖനത്തിൽ മാർക്‌സ് ചോദിച്ചു:"കണ്ണിൽ ചോരയില്ലാതെ ഇംഗ്ലീഷുകാർക്ക് ഇതൊക്ക ചെയ്യാമെങ്കിൽ,കലാപകാരികളായ ഹിന്ദുക്കൾ കലാപത്തിൻറെയും സംഘർഷത്തിൻറെയും ക്ഷോഭത്തിൽ,കുറ്റവും അക്രമവും ചെയ്തെങ്കിൽ,അദ്‌ഭുതം എന്ത് ?'

എഡ്‌മണ്ട് ബർക്ക്
 
ഇന്ത്യയിൽ അധിനിവേശം നടത്തിയ മറ്റൊരു മതത്തിൻറെയും ക്രൂരതകളെ മാർക്‌സ് പരാമർശിക്കുന്നില്ല. മുസ്ലിം ക്രൂരതയെ പരാമർശിക്കാത്തതിന് കാരണമായി അനുകൂലികൾ പറയുന്നത്,അധിനിവേശം നടത്തിയ അറബികൾ,തുർക്കികൾ,താർതാറുകൾ,മുഗളന്മാർ ഒക്കെ ഹുന്ദുവത്കരിക്കപ്പെട്ടു എന്ന് മാർക്‌സ് കരുതിയത് കൊണ്ടാണ് എന്നാണ്.'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങളി'ൽ മാർക്‌സ് എഴുതി:"ഇങ്ങനെ അധിനിവേശം നടത്തിയ അപരിഷ്‌കൃതർ,ചരിത്രത്തിൻറെ അനിവാര്യ നിയമത്താൽ,പ്രജകളുടെ ഉന്നതമായ സംസ്‌കാരത്തിനാൽ കീഴടക്കപ്പെട്ടു.ഹിന്ദുക്കളെ അപരിഷ്‌കൃതർ എന്ന് മുൻപ് പരിഹസിച്ച മാർക്‌സ് തന്നെ,ഒരു മാസം കഴിഞ്ഞ് ഹിന്ദുക്കളുമായി തട്ടിച്ചു നോക്കി,മുസ്ലിംകളെ അപരിഷ്‌കൃതർ എന്ന് വിളിക്കുന്നു !

ആ ഹിന്ദുമതം,മാർക്സിന് സ്വാഭാവികവും പ്രാകൃത ഗ്രാമ സമൂഹത്തിന് ചേർന്നതുമാണ്.കാമവും ക്രൂരതയും ആത്മ പീഡനവുമാണ് അതിൻറെ മുഖ മുദ്ര.ഈ വീക്ഷണം,മാർക്‌സ് കടം കൊണ്ടതാണ്.മാർക്‌സ് ഇത് എഴുതുന്നതിന് ഒരു കൊല്ലം മുൻപ് 1852 ൽ ഇറങ്ങിയ ജി കാംപ്‌ബെലിൻറെ Modern India:A Sketch of the System of Civil Government എന്ന പുസ്തകത്തിൽ ( പേജ് 84 -85 ) ഈ നിരീക്ഷണമുണ്ട്.

ഹിന്ദുമതം 'കാമാസക്തവും ക്രൂരവും ' ആയത്,ഇന്ത്യയിലെ അലസ പ്രാകൃത ഗ്രാമ റിപ്പബ്ലിക്കുകൾ കാരണമാണെന്ന് മാർക്‌സ് നിരീക്ഷിച്ചു.ഇതാണ് ഏഷ്യൻ ഉൽപാദന മാതൃക ( Asiatic Mode of Production ) യ്ക്ക് അടിത്തറ എന്നും അദ്ദേഹം പറഞ്ഞു.ഇതും മൗലികമല്ല.റിച്ചാർഡ് ജോൺസ്,ജോൺ സ്റ്റുവർട്ട് മിൽ തുടങ്ങിയവർക്ക് ഇതേ ആശയമായിരുന്നു (3 ).ഡേവിഡ് റിക്കാർഡോ,മാൽത്തൂസ് എന്നിവരെ വാടക,ജനസംഖ്യ എന്നിവയിൽ എതിർത്ത ആളാണ് ധന ശാസ്ത്രജ്ഞനാണ് ജോൺസ്.

ഏഷ്യൻ ഉൽപാദന മാതൃക എന്നൊന്നുണ്ടോ ? അതിൽ അലസ ഗ്രാമ്യ വ്യവസ്ഥയുണ്ടോ?അതിൽ നിന്നാണോ ഹിന്ദുമതം ഉണ്ടായത് ?

സംഭവം ഇങ്ങനെയാണെന്നും ബ്രിട്ടീഷ് ഭരണത്തിൽ ഇത് കൊഴിയുകയാണെന്നും 'ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി'യിൽ മാർക്‌സ് നിരീക്ഷിച്ചു:( 4 )

"സാമൂഹിക ഘടനയുടെ ഇത്തരം വാർപ്പ് മാതൃകകൾ ( stereotypes ) വൻ തോതിൽ കൊഴിഞ്ഞു പോയി.ഇപ്പോഴും കൊഴിയുകയാണ്.ബ്രിട്ടീഷ് സൈനികന്റെയോ നികുതി പിരിക്കുന്നവന്റെയോ കടുത്ത ഇടപെടലുകളെക്കാൾ,ഇംഗ്ലീഷ് തീവണ്ടിയും സ്വതന്ത്ര വാണിജ്യവുമാണ്,ഇതിന് കാരണം.ഈ കുടുംബങ്ങളും സമൂഹങ്ങളും ആഭ്യന്തര വ്യവസായത്തെ ആശ്രയിച്ചായിരുന്നു.കൈത്തറി,നെയ്ത്ത്,കൈകൊണ്ട് ഉഴുന്ന കൃഷി തുടങ്ങിയവയുടെ പ്രത്യേക സങ്കരം അവയ്ക്ക് സ്വാശ്രയ ശക്തി നൽകി.ഇംഗ്ലീഷ് ഇടപെടൽ ലങ്കാഷയറിലെ യന്ത്രത്തറിയെയും ബംഗാളിലെ കൈത്തറിയെയും നേർക്ക് നേർ കൊണ്ട് വന്ന് ഹിന്ദു കൈത്തറിക്കാരനെയും നെയ്ത്തുകാരനെയും തുടച്ചു നീക്കി;ഈ അർദ്ധ അപരിഷ്‌കൃത/പരിഷ്‌കൃത സമൂഹങ്ങളെ അവയുടെ സാമ്പത്തിക അടിത്തറ തകർത്ത് ഒഴുക്കി നീക്കി.ഇങ്ങനെ ഏഷ്യയിലെ മഹത്തായ ഒറ്റ വിപ്ലവം നടപ്പാക്കി"

ഈ പ്രാകൃത സമൂഹങ്ങൾ ഇന്ത്യയിലെ പുരാതന ഏകാധിപത്യങ്ങൾക്ക് അടിത്തറയേകി എന്നാണ് മാർക്‌സ് പറയുന്നത്.കാരണം,അവ,"മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വലയത്തിലേക്ക് ചുരുക്കി,അതിനെ പാരമ്പര്യ നിയമങ്ങളുടെ അടിമയാക്കി അതിന് ചരിത്രോർജത്തിൻറെ സകല മഹിമയും ഇല്ലാതാക്കി"( Capital Vol 1,Chapter 1 , Page 79 -81 ).

മാർക്‌സ് തുടരുന്നു :

"അത് പ്രാകൃത അഹങ്കാരമായിരുന്നു.ദുരിതമയമായ ഒരു ഭൂപ്രദേശത്ത് കേന്ദ്രീകരിച്ച് ശാന്തമായി അത് സാമ്രാജ്യങ്ങളുടെ ജീർണതയും വിവരിക്കാനാവാത്ത ക്രൂരതയും വൻ നഗരങ്ങളിലെ കൂട്ടക്കൊലകളും കണ്ടു.ഒരാക്രമണകാരിയുടെ നിസ്സഹായ ഇര എന്നതിനപ്പുറം,ഒരു പരിഗണയും അതിന് കിട്ടിയില്ല"

ഇന്ത്യൻ പ്രാകൃത സമൂഹത്തിൻറെ മത സവിശേഷതകൾ മാർക്‌സ് വിവരിച്ചു:

"ബൂർഷ്വാ സമൂഹത്തെ അപേക്ഷിച്ച്,ഉൽപാദനത്തിന്റെ പുരാതന സാമൂഹിക ക്രമങ്ങൾ ഏറ്റവും ലളിതവും സുതാര്യവുമാണ്.അവ,വ്യക്തി എന്ന നിലയിൽ മനുഷ്യൻറെ അപക്വ വികാസത്തിൽ ആധാരമുള്ളതാണ്.അവൻ പ്രാകൃത ഗോത്ര സമൂഹത്തിൽ ഒപ്പമുള്ളവരുമായുള്ള പൊക്കിൾകൊടി ബന്ധം വിടർത്തിയവൻ അല്ല;അടിമത്തത്തിലാണ്.അധ്വാനത്തിൻറെ ഉൽപാദന ശക്തിയുടെ വികാസം ഏറ്റവും താഴ്ന്ന നിലയിൽ ആയിരിക്കുമ്പോഴേ,ഇവയ്ക്ക് ഉയർന്നു നിൽക്കാനാവൂ.അപ്പോൾ,ഭൗതിക ജീവിതത്തിൻറെ സാമൂഹിക ബന്ധം,മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിൽ  നേരിയതായിരിക്കും.ഈ സങ്കുചിതത്വമാണ് പുരാതന പ്രകൃതി ആരാധനയിലും ജനകീയ മതങ്ങളിലെ ആചാരങ്ങളിലും കാണുന്നത്.അപ്പോൾ,മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും യുക്തിസഹവും സമർത്ഥവുമായ പ്രായോഗിക ബന്ധം നിത്യ ജീവിതത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ,മത പ്രചോദനങ്ങൾ ഇല്ലാതാകും".

മാർക്‌സ് തുടർന്നു ( Capital,Vol 1,Chapter 1,Page 341 ):

"ഈ ചെറിയ പുരാതന ഇന്ത്യൻ ( ഗ്രാമ ) സമൂഹങ്ങൾ,ഭൂമിയുടെ പൊതു ഉടമ, കൃഷിയുടെയും കൈത്തൊഴിലിൻറെയും സങ്കരo, മാറ്റമില്ലാത്ത തൊഴിൽ വിഭജനം എന്നിവയെ ആധാരമാക്കിയുള്ളതാണ്.100 മുതൽ ആയിരക്കണക്കിന് ഏക്കർ വിസ്‌തൃതിയുള്ള ഓരോ സമൂഹവും ഓരോന്നിനും വേണ്ടത് ഉൽപാദിപ്പിക്കുന്നു.ആ സമൂഹത്തിന് വേണ്ടത് വേണ്ടപ്പോൾ ഉൽപാദിപ്പിച്ച് സ്വയം ഉപയോഗിക്കുന്നതിനാൽ,ഉൽപന്നം ( product ) ചരക്ക് ( commodity ) ആകുന്നില്ല.അതിനാൽ,ചരക്ക് കൈമാറ്റം നടക്കുന്ന മൊത്തം ഇന്ത്യൻ സമൂഹത്തിലെ തൊഴിൽ വിഭജനത്തിൽ നിന്ന് സ്വതന്ത്രമാണ്,ഉൽപാദനം.മിച്ചമൂല്യമാണ്,ഒടുവിൽ ഭരണകൂടത്തിൻറെ പക്കൽ,അതിൽ ഒരംശമെങ്കിലും നികുതിയായി എത്തുമ്പോഴാണ്,ഉൽപന്നം ആകുന്നത് ....ഈ സ്വയം പര്യാപ്‌ത ഘടകങ്ങളുടെ ഉൽപാദന ലാളിത്യം,ആവശ്യാനുസരണം അതേ രൂപത്തിൽ പുനരുൽപാദനം നടത്തുകയും ആകസ്മികമായി തകർക്കപെട്ടാൽ,വീണ്ടും ഉയർന്നു വരികയും ചെയ്യുന്നു.അതേ സ്ഥലത്ത് അതേ പേരിൽ.ഈ ലാളിത്യമാണ് ഏഷ്യൻ സമൂഹങ്ങളുടെ മാറ്റമില്ലായ്‌മയുടെ താക്കോൽ.ഇത്,നിരന്തരം ഏഷ്യൻ ഭരണ കൂടങ്ങൾ വീഴുമ്പോഴും രാജവംശങ്ങൾ മാറുമ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.രഷ്ട്രീയ ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോഴും,സാമ്പത്തിക ഘടന മാറ്റമില്ലാതെ നിൽക്കുന്നു ".

ഡി ഡി കോസംബി 

ഈ വാദം തെറ്റിദ്ധാരണാ ജനകമാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ ഡി ഡി കോസംബി നിരീക്ഷിക്കുന്നു (An Introduction to the Study of Indian History, Page 11). ഇപ്പറയുന്ന സ്വാശ്രയ അലാസ ഗ്രാമ സമ്പദ് വ്യവസ്ഥ ആയിരുന്നില്ല ഇന്ത്യയിൽ. മിക്കവാറും ഗ്രാമങ്ങളിൽ ലോഹങ്ങളോ ഉപ്പോ ഉൽപാദിപ്പിച്ചിരുന്നില്ല. ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ രണ്ടു വസ്തുക്കൾ കിട്ടിയിരുന്നത്,കൈമാറ്റം വഴിയാണ്.ഇന്ത്യൻ ഗ്രാമങ്ങളിൽ ചരക്കു കൈമാറ്റം നടന്നിരുന്നു.മാർക്‌സ് പറയും പോലെ,ഗ്രാമങ്ങൾ 'അതിപുരാതന കാലം' മുതൽ ഉണ്ടായിരുന്നില്ല.ഗോത്ര ഇന്ത്യയിൽ കലപ്പ ഉപയോഗിക്കുന്ന കാർഷിക സമ്പദ് വ്യവസ്ഥയുടെ വ്യാപനം,സ്വന്തം നിലയ്ക്ക് തന്നെ ചരിത്ര നേട്ടമാണ്.രണ്ടാമതായി,ഗ്രാമ ഘടകത്തിലെ വലിപ്പം മാറാതിരുന്നാലും,അവിടത്തെ ജന സാന്ദ്രത [പ്രധാന പങ്ക് വഹിക്കുന്നു.ഒരേ മേഖലയിലെ രണ്ട് ഗ്രാമങ്ങൾക്കും 200 ഗ്രാമങ്ങൾക്കും 2000 ഗ്രാമങ്ങൾക്കും ഒരേ ഉപരി ഘടനയാവില്ല.ഒരേ തരം ഭരണ കൂട രീതിയിൽ ഇവയെ ചൂഷണം ചെയ്യാനുമാവില്ല.ഉപരിഘടനയുടെ കനം അനുസരിച്ച്,ഗ്രാമത്തിനകത്തെ ഭൂമിയിലെ ഉടമാവകാശം മാറും.കനം,ഗുണത്തെ മാറ്റും.ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന മാർക്‌സിന്റെ വാദം വിഡ്ഢിത്തമാണ്.

രാജാവ് ആരായിരുന്നു എന്നതോ,രാജാവ് ഉണ്ടായിരുന്നോ എന്നതല്ല പ്രധാനം.ഒരു ഘട്ടത്തിൽ,ഏതു തരം കലപ്പ,ലഘുവോ കനമുള്ളതോ എന്നതാണ്,പ്രധാനം.ഏതു തരം രാജാവ് എന്നത്,ഏതുതരം കാർഷിക വ്യവസ്ഥ എന്നതിനെ ആശ്രയിച്ചാണ്;മറിച്ചല്ല.ഗോത്ര വർഗ്ഗങ്ങളെ വിഘടിപ്പിച്ച് മുഖ്യധാരയിൽ എത്തിക്കുന്നതിൽ ജാതിയുടെ പങ്ക് എന്തായിരുന്നു ? ലോഹങ്ങൾ എവിടന്നു വന്നു ? ചരക്ക് വിനിമയത്തിന് പറ്റിയ നാളികേരം പോലുള്ള വിളകൾ പ്രധാനമായത്,എപ്പോൾ ? ഇവയ്ക്ക് ഭൂമിയിലെ അവകാശവുമായി എന്തായിരുന്നു ബന്ധം ? പുരാതന കാലത്ത് ഇന്ത്യയിൽ എന്ത് കൊണ്ട് വൻ അടിമത്തം ഉണ്ടായില്ല ? ജന്മിത്തത്തിലും പാശ്ചാത്യ ലോകത്തിലെപോലെ അടിമത്തം കണ്ടില്ല ? ഇന്നും എല്ലാ വിഭാഗങ്ങളും ശിലായുഗ ദൈവങ്ങളെ ആരാധിക്കുന്നത് എന്ത് കൊണ്ട് ?

ഈ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.മാർക്സിസം പറയുന്ന ഉൽപാദന അടിത്തറയിലെ മാറ്റങ്ങൾ എടുത്താൽ തന്നെ,രാജവംശങ്ങളുടെയും മതങ്ങളുടെയും കടപുഴകൽ ശക്തമായ സാമൂഹിക മാറ്റങ്ങൾക്ക് തെളിവാണ്.മാർക്‌സ് പറയും പോലെ ഒരിക്കലും മാറാത്ത അടിത്തറയിലുണ്ടായ,അർത്ഥമില്ലാത്ത ഉപരിപ്ലവ മാറ്റങ്ങൾ ആയിരുന്നില്ല,ഇവ.മാർക്‌സ് ഇന്ത്യൻ ചരിത്രത്തെപ്പറ്റി പറഞ്ഞത് അസംബന്ധം എന്ന ബോധ്യത്തിൽ നിന്നാണ് കോസംബി ഒരു പുസ്തകം തന്നെ എഴുതിയത്.

ഏഷ്യൻ ഉല്പാദന മാതൃകയിലെ സങ്കുചിതത്വം പോയി പ്രായോഗികതയും യുക്തിയും വരുമ്പോൾ,മതത്തിന് സ്ഥാനം ഇല്ലാതാകും എന്നൊരു പ്രവചനം 'മൂലധന'ത്തിൽ മാർക്‌സ് നടത്തിയത്,ശ്രദ്ധിച്ചല്ലോ.ഈ പരിണാമം,ഏതൊക്കെ ഘട്ടങ്ങൾ കടന്നു പോകും എന്ന ചോദ്യം,ഏഷ്യൻ ഉൽപാദന മാതൃക എന്ന സങ്കല്പത്തിന്റെ തന്നെ കട പുഴക്കി.മാർക്സിയൻ തത്വ പ്രകാരം സോഷ്യലിസത്തിലേക്കുള്ള ഘട്ടങ്ങൾ അറിയാം:പുരാതന ഘട്ടത്തിൽ നിന്ന് ജന്മിത്തം,ബൂർഷ്വാ -മുതലാളിത്തം  വഴി സോഷ്യലിസം.ഇതിൽ എവിടെയാണ്,ഏഷ്യൻ മാതൃകയുടെ സ്ഥാനം ?ഏഷ്യൻ മാതൃകയിൽ നിന്ന് നേരിട്ട് ബൂർഷ്വാ -മുതലാളിത്ത സമൂഹത്തിലേക്ക് ചാടുമോ ?

ഈ ചോദ്യം ഇനി ചോദിക്കേണ്ടതില്ല.ഏഷ്യൻ ഉൽപാദന മാതൃക എന്നത് അസംബന്ധമാണെന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികർ അംഗീകരിച്ചു കഴിഞ്ഞു.1832 ൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് സെലെക്റ്റ് കമ്മിറ്റിക്ക് ഇന്ത്യയിലെ പിൽക്കാല ബ്രിട്ടീഷ് ഗവർണർ ജനറൽ ചാൾസ് മെറ്റ്കാഫെ ( 1785 -1846 ) നൽകിയ റിപ്പോർട്ടിന് മാർക്‌സ് നിറം പിടിപ്പിച്ചതാണ് ഈ വിഡ്ഢിത്തം എന്ന ഹോബ്‌സ്‌ബാം എഴുതുന്നു ( Pre Capitalist Economic Formations,Page 27,58 ).മെറ്റ് കാഫെ ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ആയിരിക്കെ 1812 ൽ നൽകിയ ഈ റിപ്പോർട്ടിലാണ് ഗ്രാമ റിപ്പബ്ലിക്കുകൾ എന്ന പ്രയോഗം.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ,മെറ്റ്കാഫെയുടെ റിപ്പോർട്ടിൽ നിന്ന് നീണ്ട ഖണ്ഡിക മാർക്‌സ് ഉദ്ധരിക്കുന്നുണ്ട്.ഇത് മുഴുവൻ 'മൂലധനം ' ആദ്യ വാല്യത്തിൽ പകർത്തി.പിൽക്കാലത്ത് റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞൻ മാക്‌സിം കൊവാലെവ്‌സ്‌കി നടത്തിയ പഠനം മാർക്‌സ് കണ്ട്  ( Marx,Excerpts from Kovalevsky ) ഏഷ്യൻ ഉൽപാദന മാതൃക എന്ന സങ്കൽപം ഉപേക്ഷിച്ചു .ഏഷ്യൻ ഉൽപാദന മാതൃകയെ ഫ്യൂഡലിസമായാണ് കൊവാലെവ്‌സ്‌കി കണ്ടത്.മാർക്‌സ് ഉപേക്ഷിച്ച ഈ വിഡ്ഢിത്തം മലയാളി മാർക്സിസ്റ്റുകൾ കൊണ്ട് നടക്കുന്നു.ഇന്ത്യയിലേത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയായിരുന്നു എന്ന മാർക്‌സിന്റെ വാദം ലോക മാർക്സിസ്റ്റ് സൈദ്ധാന്തികർ ഇന്ന് അംഗീകരിക്കുന്നില്ല.ഡേവിഡ് ജി മാൻഡെൽബാം ( Society in India,Page 328 ) എഴുതി:'ഒരു ഇന്ത്യൻ ഗ്രാമം ഒരു റിപ്പബ്‌ളിക്കേ അല്ല;അത് ഓരോ കാലത്തും മാറിയിട്ടുണ്ട്.അത് ഒരിക്കലും സ്വാശ്രയം ആയിരുന്നില്ല ".


തീർത്ഥാടനങ്ങൾ,വിവാഹം,സവിശേഷ സേവനങ്ങൾ എന്നിവയ്ക്ക് യഥേഷ്ടം സഞ്ചരിച്ചിരുന്നവനാണ്,ഇന്ത്യക്കാരൻ.ഈ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചിരുന്ന ഒന്നാണ് മതം.ഏതു ഗ്രാമ സമൂഹത്തെയും പോലെ,ഈ സമൂഹവും മാറിക്കൊണ്ടിരുന്നു.മാർക്‌സ് വായിച്ച പഠനങ്ങൾ അദ്ദേഹത്തെ വഴി തെറ്റിച്ചു.ഹിന്ദു സമൂഹത്തെയും മതത്തെയും മനസ്സിലാക്കുന്നതിൽ പിഴച്ച അദ്ദേഹം ആഗോള ക്രിസ്ത്യൻ അജണ്ടയ്ക്ക് പേനയുന്തി.വെറും പ്രേഷിത പ്രവർത്തകൻറെ നിലവാരത്തിലെത്തി.മതവും ഭരണവും സ്വതന്ത്രമാണെന്ന് കരുതി.യൂറോപ്പിലെ പോലെ തന്നെ,മതം ഇന്ത്യയിലും സാമൂഹിക നിയന്ത്രണ ഉപാധിയാണെന്നും അതിനെ ഭരണ കർത്താക്കളും ധനികരും ഉപയോഗിക്കുന്നു എന്നും മാർക്‌സ് കണ്ടില്ല.സ്വന്തം രാജ്യമായ പ്രഷ്യയിൽ ഭരണകൂടം മതത്തെ സംരക്ഷിക്കുകയാണെന്നും അല്ലെങ്കിൽ മതം കൊഴിയുമായിരുന്നു എന്നും ഇന്ത്യ വ്യത്യസ്തമാണെന്നും ധരിച്ചു.ഹിന്ദുമതം മാർക്സിന്,പ്രകൃതിയുടെ പ്രാകൃത ആരാധനയാണ്;അത് മനുഷ്യൻറെ പ്രകൃതിയോടുള്ള യുക്തി രഹിത സമീപനമാണ്.ഇന്ത്യയുടെ ഗ്രാമ ജീവിത സ്വഭാവം വച്ച്,ഭരണ കൂട സംരക്ഷണം ഇല്ലാതെ തന്നെ,ഹിന്ദു മതം തുടരും.അതിനാൽ,ഗ്രാമ സമൂഹത്തിൻറെ അടിസ്ഥാന രൂപം തകരുമ്പോഴേ,ഹിന്ദു മതവും കൊഴിയുകയുള്ളൂ.അങ്ങനെ ജീർണിക്കുമ്പോഴേ അതിന് ഭരണ കൂട സംരക്ഷണം വേണ്ടി വരൂ.

മാർക്‌സിന്റെ ഈ വാദം,അദ്ദേഹത്തിന് തന്നെ വിഴുങ്ങേണ്ടി വന്നു.ഗ്രാമ സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര വാണിജ്യവും,ഹിന്ദു മതത്തിൻറെ തകർച്ചയ്‌ക്കൊപ്പമുള്ള ഹിന്ദു മത ജീര്ണതയിൽ,അതിൻറെ സംരക്ഷണത്തിന് എത്തിയില്ല.പൊതുവെ ഹിന്ദു മതത്തെ ആക്രമിക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് ഭരണം വിട്ടു നിന്നെങ്കിലും,പ്രധാനമന്ത്രി ബെഞ്ചമിൻ ഡിസ്രേലിക്ക് കീഴിൽ പുതിയ നയം വന്നതായി മാർക്‌സ് ട്രിബ്യുണി ൽ 1857 ഓഗസ്റ്റ് 14 ന് 'ഇന്ത്യൻ പ്രശ്‍നം' ( The Indian Question ) എന്ന ലേഖനത്തിൽ എഴുതി:"ഇന്ത്യൻ ദേശീയതയെ തകർക്കാൻ,'ജന മതം തകർക്കാൻ ' മനഃപൂർവം ശ്രമങ്ങൾ നടക്കുന്നു ".

ബ്രിട്ടീഷ് ഭരണത്തിൽ,ഗ്രാമസമൂഹങ്ങൾ ഇല്ലാതായി,ഹിന്ദു മതം സമീപ ഭാവിയിൽ നശിക്കും എന്നായിരുന്നു മാർക്‌സ് പ്രവചനം."ഏഷ്യയിൽ നടക്കുന്ന ഏക സാമൂഹിക വിപ്ലവം'' ആണ് അത് എന്ന് അലസ വേഗത്തിൽ കണ്ടെത്തിയ മാർക്‌സ്,അവിനേരി നിരീക്ഷിച്ച പോലെ,ഒരു യൂറോ കേന്ദ്രിത ചിന്തകനായി അവശേഷിച്ചു ( 5 ).ചരിത്രത്തെ സംബന്ധിച്ച പൊതു മാർക്‌സിയൻ നിലപാടുമായി പൊരുത്തപ്പെടുന്നതല്ല, ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച മാർക്‌സിന്റെ നിരീക്ഷണങ്ങൾ.അവ യൂറോപ്യൻ അനുഭവവും പാശ്ചാത്യ ചരിത്ര ബോധവും നിര്ണയിച്ചതാണ്.
മുസ്ലിം അധിനിവേശത്തെപ്പറ്റി മാർക്‌സ് അവലംബിച്ച മൗനവും പ്രധാനമാണ്.ഇന്ത്യയുടെ മതത്തിലും സമൂഹത്തിലും ആ അധിനിവേശം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്‌തിരുന്നെങ്കിൽ,മാർക്‌സ് വഴി തെറ്റാതിരുന്നേനെ.അധിനിവേശം നടത്തിയ മുസ്ലിംകൾ ഹിന്ദുവൽക്കരിക്കപ്പെട്ടു എന്ന ലളിതമായ കണ്ടെത്തലിന് പിന്നിൽ,ഒളിക്കുകയായിരുന്നു,മാർക്‌സ്.മുസ്ലിം സംസ്‌കാരവും സാമൂഹിക ഘടനയും അവയുടെ മൗലിക സ്വഭാവങ്ങൾ നിലനിർത്തിയില്ല എന്ന് മാർക്‌സ് ധരിച്ചു.അങ്ങനെയെങ്കിൽ,ഹിന്ദുക്കളെ എന്തിന് ഇസ്ലാമിലേക്ക് മാറ്റി?

സാമ്പത്തിക,സാമൂഹിക മാറ്റങ്ങൾക്ക് പിന്നാലെ,മതത്തിൻറെ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന് ധരിച്ചതാണ് മാർക്‌സിന്റെ അബദ്ധം.മതപരമായ മാറ്റങ്ങൾ,സാമൂഹിക,സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന് കണ്ടില്ല.ബൂർഷ്വാ -മുതലാളിത്ത സമൂഹത്തിന്,പ്രൊട്ടസ്റ്റൻറ് മതം എന്ന പോലെ,ഇന്ത്യയുടെ ലാളിത്യത്തിന് ചേർന്നതാണ്,ഹിന്ദു മതം.നിലനിൽക്കുന്ന മതം വച്ച്,സാമൂഹിക,സാമ്പത്തിക മാറ്റങ്ങൾ പ്രവചിക്കാനാവില്ല.ഇസ്ലാം ചില ഘട്ടങ്ങളിൽ,സാമ്പത്തിക ഉന്നമനത്തിന് വിഘ്നമായിട്ടുണ്ട് എന്ന വസ്‌തുത,മാർക്സിന് മനസ്സിലായില്ല.മാർക്സിസത്തിൽ,മതം സമൂഹത്തെ മാറ്റുന്നില്ല.

ഇന്ത്യൻ ഗ്രാമങ്ങളെ മാർക്‌സ് കാണേണ്ടിയിരുന്നത്, മതത്തിലൂടെ ആയിരുന്നു. ഹിന്ദു മതത്തിൻറെ ആന്തരിക ജനാധിപത്യത്തിലൂടെ ആയിരുന്നു. ബഹു ദൈവങ്ങളുടെ ബഹുസ്വരതയിലൂടെ ആയിരുന്നു. അതാണ്, സാമൂഹിക ശാസ്ത്രജ്ഞർ ഇന്ന് ചെയ്യുന്നത്. അതാണ്,മാക്‌സ് വെബർ ചെയ്‌തത്‌.
------------------------------------------
1.India Bill / Newyork Daily Tribune,9 June 1853
2.Eric Hobsbawm /Inroduction ,Marx/  Pre -Capitalist Economic Formations,1984,Page 23
3.K A Witlfogel / Oriental Despotism,1957,Page 372
4.The British Rule in India / Newyork Daily Tribune,25 June 1853
5 .S S Avineri / Karl Marx On Colonialism and Modernization,1968,Page 27.

See https://hamletram.blogspot.com/2019/09/blog-post_96.html






Sunday 15 September 2019

മാർക്‌സ് -ഇതാ തൊണ്ടി മുതൽ

അന്ധനായ മാർക്‌സ് 11

ന്ത്യയെപ്പറ്റി മാർക്‌സ് അമേരിക്കൻ പത്രത്തിൽ എഴുതിയ ലേഖനങ്ങളിൽ,ഹെഗലിൽ നിന്ന് ഖണ്ഡികകൾ അതേ പടി പകർത്തിയത് കണ്ടാൽ ഞെട്ടും.കേരളത്തിലെ ചില മാർക്‌സിസ്റ്റ്‌ ഡോക്റ്ററേറ്റുകാരുടെ ഗുരു സ്ഥാനത്ത് അദ്ദേഹം വരും.

ന്യൂയോർക് ഡെയിലി ട്രിബ്യുൺ ചില ലേഖനങ്ങളിൽ നിന്ന് മാർക്‌സിന്റെ പേര് ഒഴിവാക്കിയിരുന്നു.പേരില്ലാത്തവ എത്രയെണ്ണം മാർക്സിന്റേതായിരുന്നു എന്നറിയില്ല.1920 -30 കാലത്ത് മോസ്കോയിലെ മാർക്‌സ് -എംഗൽസ് -ലെനിൻ ഇൻസ്റ്റിട്യൂട്ട് ഇതേപ്പറ്റി ഗേവഷണം നടത്തി.ഇതിൻറെ ഫലമായിരുന്നു,ഡോണ ടോർ എഡിറ്റ് ചെയ്‌ത Marx on China:Articles From The Newyork Daily Tribune,1853 -1860 (1951 / 1952 ).ഇന്ത്യയെപ്പറ്റി എഴുതിയവ,പേരുള്ളവ അലഹബാദിൽ നിന്ന് 1934 ലും 1938 ലും മുൽക് രാജ് ആനന്ദ് എഡിറ്ററായി,സോഷ്യലിസ്റ്റ് ബുക് പബ്ലിക്കേഷൻ പുറത്തിറക്കി.1940 ൽ മാർക്സിന്റെ Articles on India ലണ്ടനിൽ നിന്ന് രജനി പാമേ ദത്ത് പ്രസിദ്ധീകരിച്ചു.മാർക്സിന്റെ പേര് വച്ച എട്ട് ലേഖനങ്ങൾ.മുംബൈയിൽ നിന്ന് 1943 ലും '51 ലും പുതിയ പതിപ്പുകൾ ഇറങ്ങി.1953 ൽ മോസ്‌കോയിൽ നിന്നിറങ്ങിയ മാർക്സ്,എംഗൽസ് ട്രിബ്യുൺ ലേഖന സമാഹാരത്തിൽ 'ഇന്ത്യൻ കലാപം' എന്ന ലേഖനം ഉണ്ടായിരുന്നു.1857 സെപ്റ്റംബർ 16 ന് ട്രിബ്യുൺ പ്രസിദ്ധീകരിച്ച ഈ ലേഖനം,പുസ്തകത്തിൽ വന്നപ്പോഴാണ്,മാർക്‌സ് 1857 ലെ കലാപത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്ന് ഇന്ത്യക്കാർ അറിഞ്ഞത്.മാർക്‌സിന്റെ പേരില്ലാതെയാണ് ഇത് പത്രത്തിൽ വന്നത്.1959 ൽ മോസ്‌കോയിൽ നിന്ന് മാർക്‌സ് -എംഗൽസ് സയുക്ത പേരിൽ On Colonialism രണ്ടു ഭാഗങ്ങൾ വന്നു.1968 ൽ പരിഷ്‌കരിച്ച നാലാം പതിപ്പ് ഉണ്ടായി.ഇവയും 1988 ൽ സംയുക്ത പേരിൽ The First Indian War of Independence പുസ്തകവും വന്നതോടെ,ട്രിബ്യുണിൽ വന്ന ഇന്ത്യൻ ലേഖനങ്ങൾ മുഴുവൻ കിട്ടി.
ബയാർഡ് ടെയ്‌ലർ 

ഇന്ത്യയെപ്പറ്റിയുള്ള ലേഖനങ്ങൾ മാത്രം 1985 ൽ മീററ്റിൽ നിന്ന് ബെർക് ബർബറോഗ്ളു India : National Liberation and Class Struggle -A Collection of Classical Marxist Writings എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി.2001 ൽ ഐജാസ് അഹമ്മദ് On the National and Colonial Question എഡിറ്റ് ചെയ്‌തിറക്കി.2006 ൽ Karl Marx:India ഇക്‌ബാൽ ഹുസ്സൈൻ ഇറക്കി.അലിഗഡ് ഹിസ്റ്റോറിയൻസ് സൊസൈറ്റി 15 വർഷം ഗവേഷണം ചെയ്‌താണ്‌ ഇത് തയ്യാറാക്കിയത്.അമേരിക്കയിൽ വിർജീനിയ സർവകലാശാലയിലെ ആൽഡർമാൻ ലൈബ്രറിയിൽ ട്രിബ്യുൺ ലക്കങ്ങളുണ്ട്.

ആ പത്രത്തിൽ മാർക്‌സ് എഴുതിയ കാലത്ത് തന്നെ ഇന്ത്യയെപ്പറ്റി അമേരിക്കൻ പത്രപ്രവർത്തകൻ ബയാർഡ് ടെയ്‌ലർ ( 1825 -1878 ) എഴുതിയിരുന്നു.പേരില്ലാതെ വന്ന എല്ലാ ലേഖനങ്ങളും മാർക്സിന്റേതാവില്ല.മോസ്‌കോ പതിപ്പുകൾ മുഖവിലയ്ക്ക് എടുക്കാനാവില്ല.ടെയ്‌ലർ ഇന്ത്യ സന്ദർശിച്ചാണ് എഴുതിയത്.1854 ഏപ്രിൽ 22 ന് എംഗൽസിന് മാർക്‌സ് എഴുതിയ കത്തിൽ ടെയ്‌ലറുടെ ഇന്ത്യ സന്ദർശനത്തിന് പത്രം 500 പൗണ്ട് ചെലവാക്കിയിട്ടും,അയാളുടെ റിപ്പോർട്ടുകൾ താൻ ലണ്ടനിൽ നിന്ന് എഴുതിയവയെക്കാൾ ചെറുതും മോശവുമാണെന്ന് വിമർശിക്കുന്നു.1854 ൽ Poems of the Orient എന്ന കവിതാ സമാഹാരവും ടെയ്‌ലർ പ്രസിദ്ധീകരിച്ചു.പത്രത്തിൻറെ ലണ്ടൻ ലേഖകൻ പോളണ്ടുകാരനായ ഹംഗേറിയൻ ദേശീയ വാദി ഫെറൻസ് ഒറീൽ പൾസ്‌കി (Ferenc Pulszky 1814 -1897) എ പി സി എന്ന പേരിൽ ഇന്ത്യയെപ്പറ്റി എഴുതിയിരുന്നു.1854 മാർച്ച് 11 നും ഒക്ടോബർ പത്തിനും മാർക്‌സ് എംഗൽസിന് എഴുതിയ കത്തുകളിൽ,പൾസ്‌കിയെ തൻറെ ശത്രു എന്നും 'ലണ്ടൻ പത്രങ്ങളിൽ നിന്ന് നാണമില്ലാതെ കക്കുന്നവൻ' എന്നും ചീത്ത വിളിച്ചു.

മാർക്‌സിന്റെ ഇന്ത്യൻ ലേഖനങ്ങൾക്ക് പലരും ആശ്രയിച്ചിരുന്നത്,ഷ്ലോമോ അവിനേരി തയ്യാറാക്കിയ Karl Marx on Colonialism and Modernization ( 1968 ) എന്ന പുസ്തകമാണ്.പത്ര ലോഖനങ്ങളുടെ ഒറ്റ വാല്യം.മോസ്‌കോ പതിപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌താണ്‌ ഇത് വന്നത്.മാർക്‌സിന്റെയോ എംഗൽസിന്റെയോ പേരില്ലാത്ത എല്ലാ പത്ര ലേഖനങ്ങളും മോസ്‌കോ പതിപ്പിൽ ചേർത്തിട്ടില്ല.അവിനേരി ഉൾപ്പെടുത്തിയ ചിലതിൻറെ വിശ്വാസ്യത സംശയത്തിലാണ്.മോസ്‌കോയിൽ നിന്നിറങ്ങിയ മാർക്‌സ് സമ്പൂർണ കൃതികളുടെ 11 -17,19 വാല്യങ്ങളിലാണ് ( 1979 -81 ;1984 ) ഇന്ത്യൻ ലേഖനങ്ങൾ.എന്നാൽ പത്രത്തിൻറെ 1858 ഏപ്രിൽ അഞ്ച്,26 തീയതികളിൽ വന്ന ലേഖനങ്ങൾ ഈ വാല്യങ്ങളിൽ ഇല്ല.British Atrocities in India,Scheme for the Administration of India എന്നിവയാണ്,അവ.

ഫെറൻസ് പൾസ്‌കി 

നേരത്തെ പറഞ്ഞ പോലെ,1853 ജൂൺ 25 ന് എഴുതിയ The British Rule in India,ഓഗസ്റ്റ് എട്ടിന് എഴുതിയ The Future Results of the British Rule in India എന്നിവയിലാണ്,ഹിന്ദുമതത്തെപ്പറ്റിയും ഹിന്ദുക്കളെപ്പറ്റിയും പരാമർശങ്ങൾ.ഇവയ്ക്ക് ശേഷo മാർക്‌സ് ഇന്ത്യയെ വ്യത്യസ്തമായി വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട് -എന്നാൽ ഈ രണ്ടു ലേഖനങ്ങളുടെ ഭാഗങ്ങൾ മാർക്‌സ് അതേ പടി മൂലധന ത്തിൽ നില നിർത്തി.മൂലധന ത്തിനുള്ള കുറിപ്പുകൾ ഗ്രന്ത്രിസ്സേ എന്ന പേരിൽ വന്നതിൽ,മുതലാളിത്ത പൂർവ സാഹചര്യങ്ങളിൽ ഇന്ത്യയെ പ്രതിഷ്ഠിക്കാനുള്ള ശ്രമം കാണാം.ചില ഭേദഗതികളോടെ ഇന്ത്യയെ സംബന്ധിച്ച സിദ്ധാന്തങ്ങൾ മൂലധനം ഒന്നാം വാല്യത്തിൽ വന്നു.മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് മൂലധനം രണ്ടും മൂന്നും വാല്യങ്ങൾ തയ്യാറാക്കിയത് എംഗൽസാണ്.അവയിൽ മൂല്യം വിശദീകരിക്കുമ്പോൾ,അവിടവിടെ ഇന്ത്യയുണ്ട്.മൂലധനം ഒന്നാം വാല്യം വന്ന 1867 ന് ശേഷം മാർക്‌സ് ഇന്ത്യയെ വിട്ടെന്നാണ് കുറിപ്പുകളിൽ നിന്ന് മനസ്സിലാകുന്നത്.മോസ്‌കോയിൽ നിന്ന് മാർക്‌സിന്റെ Notes on Indian History 1664 -1858 എന്ന പുസ്തകം ഇറക്കിയെങ്കിലും,അവയ്ക്ക് കുറിപ്പുകൾ എന്നെടുത്തു എന്ന് വ്യക്തമല്ല.1870 ൽ റോബർട്ട് സീവേൽ ഇറക്കിയ The Analytical History of India യിൽ നിന്ന് പകർത്തിയതാകാം.1841 ൽ പ്രസിദ്ധീകരിക്കുകയും 1874 ൽ പുതിയ പതിപ്പിറങ്ങുകയും ചെയ്‌ത മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റൻറെ History of India യാണ് മാർക്‌സ് ഉപജീവിച്ച മറ്റൊരു പുസ്തകം.അക്കാലത്ത് തന്നെ മോർഗനും കൊവാലെവ്‌സ്‌കിയും ഇറക്കിയ പുസ്തകങ്ങൾ  വഴി പുസ്തകം വഴി മാർക്സിന് ഇന്ത്യയിൽ പുതിയ താൽപര്യം ജനിച്ചെന്ന് ഡാനിയൽ തോർണർ Marx on India and Asiatic Mode of Production (1966) ൽ പറഞ്ഞിട്ടുണ്ട്; Communal Landholding (1879) ആണ് കൊവാലെവ്‌സ്‌കിയുടെ പ്രബന്ധം.

Ancient Society എഴുതിയ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനാണ്  ലൂയിസ് മോർഗൻ.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എം എം കൊവാലെവ്സ്കി മാർക്സിനെ ലണ്ടനിൽ കണ്ടിരുന്നു.മോർഗൻറെ Ancient Society (1877) കൊവാലെവ്‌സ്‌കി മാർക്സിന് കൊടുത്തു.1879 ൽ മാർക്‌സ് കൊവാലെവ്‌സ്‌കിയുടെ പ്രബന്ധത്തെപ്പറ്റി എഴുതിയ കുറിപ്പുകളിൽ,ഭൂമിയുമായുള്ള ബന്ധങ്ങളിൽ ഇന്ത്യയെപ്പോലെ വൈവിധ്യം മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലെന്ന് പറയുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചരിത്രം മുഗളന്മാർക്ക് മുൻപും പിൻപും പരിശോധിച്ച മാർക്സിന് ഇന്ത്യൻ ഗ്രാമങ്ങൾ മാറിക്കൊണ്ടിരുന്നതായി ബോധ്യപ്പെട്ടു.*

കൊവാലെവ്സ്കി 

അതായത്, മാർക്‌സ് മൗലിക ചിന്തകൻ അല്ല. സോവിയറ്റ് യൂണിയൻ മാർക്‌സ് എഴുതിയതെല്ലാം തപ്പിയെടുത്ത് ഇറക്കിയപ്പോൾ നിർബാധം മാർക്‌സ് പകർപ്പെഴുത്ത് നടത്തിയത് വെളിച്ചത്ത് വന്നു.

ഇന്ത്യയെ സംബന്ധിച്ച വ്യാഖ്യാനം മാർക്‌സ് മോഷ്ടിച്ചത്,ഹെഗലിൻറെ The Philosophy of History യിൽ നിന്നാണ്.1830 ൽ ഹെഗൽ എഴുതിയത്,മാർക്‌സ് 1863 ൽ പകർത്തി.ജെ സിബ്‌റി പരിഭാഷ ചെയ്‌ത ( 1956 )  ഹെഗലിൻറെ പുസ്തകത്തിൽ ( പേജ് 163)   നിന്ന്:

The Hindoos have no history, no growth expanding into a veritable political condition. The diffusion of Indian culture had been a dumb,deedless expansion. The people of India have achieved no foreign conquests, but have on every occasion been vanquished themselves.
"ഇന്ത്യയ്ക്ക് ചരിത്രമേയില്ല;ഒരു രാഷ്ട്രീയാവസ്ഥയായി പരിണമിക്കാനുള്ള വികാസവുമില്ല.ഇന്ത്യൻ സംസ്കാരത്തിൻറെ വികാസം നിശബ്ദവും നിശ്ചേതനവുമായിരുന്നു.ഇന്ത്യൻ ജനത ഒരു വിദേശ രാജ്യവും കീഴടക്കിയില്ല,ഓരോ ഘട്ടത്തിലും കീഴടങ്ങുകയായിരുന്നു."

ഹെഗൽ ഈസ്റ്റ് ഇന്ത്യ റിപ്പോർട്ടിൽ നിന്ന് പകർത്തിയ ഈ വിഡ്ഢിത്തം മാർക്‌സ് 'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനത്തിൽ പകർത്തിയത് നോക്കുക :

Indian society has no history, at least no known history. What we call its history is but the history of successive intruders who founded their empires on the passive basis of that unresisting and unchanging society. ( The Newyork Daily Tribune / 8 August 1853 )
"ഇന്ത്യൻ സമൂഹത്തിന് ചരിത്രമേയില്ല;അറിയപ്പെടുന്ന ചരിത്രം.അതിൻറെ ചരിത്രമെന്ന് നാം പറയുന്നത് മാറ്റമില്ലാത്തതും പ്രതിരോധിക്കാത്തതുമായ ആ സമൂഹത്തിൻറെ അലസമായ അടിത്തറയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത അധിനിവേശ ശക്തികളുടെ ചരിത്രത്തെയാണ് ".

ഹെഗൽ ഇന്ത്യൻ മതവിശ്വാസത്തെപ്പറ്റി ഇങ്ങനെ എഴുതി:

The ideology of the Hindoo culture is a pantheism of imagination, expressed in the universal deification of all finite existence and degradation of the Divine, deprivation of man of personality and freedom...the morality of which is involved in respect for human life is not found among the Hindoos.( The Philosophy of History/Pages 140,141,150).
"ഹിന്ദു സംസ്കാരത്തിൻറെ കാതൽ ഭാവനയിൽ വിരിഞ്ഞ ദൈവ ശ്രേണിയാണ്.അവ നിലനിൽക്കുന്ന എല്ലാറ്റിനെയും ദൈവവൽക്കരിക്കുകയും ദൈവത്തെ താഴ്ത്തിക്കെട്ടുകയും മനുഷ്യ വ്യക്തിത്വം,സ്വാതന്ത്ര്യം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു....ഹിന്ദുക്കൾക്കിടയിൽ,മനുഷ്യ ജീവനെ ആദരിക്കുന്ന ദൈവികത കാണാനില്ല."

മാർക്‌സ് ആവർത്തിച്ചു:

The murder itself is a religious right in Hindoostan-a brutalizing worship of nature, exhibiting its degradation in the fact that man, the sovereign of nature, fell down on his knees in adoration of Hanuman, the monkey, and Sabbala, the cow. (The Newyork Daily Tribune/25 June 1853.)
"ഇന്ത്യയിൽ കൊല തന്നെ മതാചാരമാണ്-പ്രകൃതി ആരാധന മാരകമാണ്.പ്രകൃതിയുടെ യജമാനനായ മനുഷ്യനെ അത്,ഹനുമാൻ എന്ന കുരങ്ങനും പശുവായ കാമധേനുവിനും മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി,താഴ്ത്തികെട്ടുന്നു".

മനുഷ്യ ജീവനെ ആരാധിക്കുന്ന ധാർമികത ഹിന്ദുക്കൾക്കില്ല എന്ന ഹെഗലിൻറെ പ്രസ്താവനയ്ക്ക്,ധർമ്മ ശാസ്ത്രങ്ങളായ 'മഹാഭാരത'ത്തിന്റെയും 'വാല്‌മീകി രാമായണ'ത്തിന്റെയും നാട്ടുകാരായ നാം മറുപടി പറയേണ്ടതില്ല.

ഇന്ത്യയ്ക്ക് ചരിത്രമില്ലെന്നും ഉള്ളത്  അധിനിവേശക്കാരുടേതാണെന്നും ഹെഗലിനെ വളച്ചൊടിച്ച് വിഡ്ഢിത്തം വിളമ്പിയ മാർക്‌സിനാകട്ടെ, ഇന്ത്യയിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് ചരിത്രകാരൻ ദാമോദർ ധര്മാനന്ദ്‌ കോസംബി (1907 -1966) നിശിതമായി An Introduction to the Study of Indian History (Page 11 -12) യിൽ മറുപടി പറഞ്ഞു:
"മാർക്‌സിന്റെ പ്രസ്താവനയെ എതിർക്കാതെ വിട്ടുകൂടാ.ഇന്ത്യൻ ചരിത്രത്തിൻറെ മഹദ് ഘട്ടങ്ങൾ,മൗര്യ,ശതവാഹന,ഗുപ്‌ത കാലങ്ങൾക്ക് അധിനിവേശക്കാരുമായി ഒരു ബന്ധവുമില്ല.അക്കാലത്താണ് അടിസ്ഥാന ഗ്രാമ സമൂഹം രൂപം കൊണ്ടതും വികസിച്ചതും പുത്തൻ വാണിജ്യ കേന്ദ്രങ്ങൾ വളർന്നതും ".

അർനോൾഡ് ടോയൻബിയെ വായിച്ചിട്ടും താൻ ആത്മാവ്,ഗോത്ര സ്‌മൃതികൾ,ധാർമിക വിജയങ്ങൾ,ചാതുർവർണ്യത്തിന്റെ സത്ത എന്നിവയുടെ ആഴമറിയാൻ പാട് പെടുന്നതായി കോസംബി സമ്മതിക്കുന്നു.മാർക്സിസത്തിൽ തടഞ്ഞു നിന്നാൽ അങ്ങനെ സംഭവിക്കും.മുൽക് രാജ് ആനന്ദ് എഡിറ്റ് ചെയ്‍ത മാർക്‌സ് -എംഗൽസ് -ഇന്ത്യ പുസ്തകം ആഴമില്ലാത്തതാണെന്നും അതിന് രജനി പാമേ ദത്ത്,എഡ്‌ജൽ റിക്വഡ്,നെഹ്‌റു,സജ്ജാദ് സഹീർ,പി സി ജോഷി,സെഡ് എ അഹമ്മദ് എന്നിവർ സഹായിച്ചു എന്നത് കൗതുകം മാത്രമാണെന്നും കോസംബി വിലപിക്കുന്നു.പുസ്തകമിറക്കിയ സോഷ്യലിസ്റ്റ് ബുക് ക്ലബിൽ അംഗങ്ങളായ സുഭാഷ് ചന്ദ്ര ബോസ്,നരേന്ദ്ര ദേവ്,ജയപ്രകാശ് നാരായൺ,എം ആർ മസാനി,റാം മനോഹർ ലോഹ്യ എന്നിവർ പഠനം അപൂർണമാണെന്ന് വായനക്കാരന് മുന്നറിയിപ്പ് നൽകാതിരുന്നത്,ഖേദകരമാണെന്നും ഈ ആഴമില്ലായ്‌മ അവരുടെ പിൽക്കാല ചാഞ്ചാട്ടങ്ങളിൽ കണ്ടുവെന്നും കോസംബി വിമർശിക്കുന്നു.
---------------------------------
*Marx at the Margins: On Nationalism, Ethnicity and Non-Western Societies / Kevin Anderson.

See https://hamletram.blogspot.com/2019/09/blog-post_15.html

മാർക്‌സ് -പുറപ്പാടിൻറെ പുസ്‌തകം 

അന്ധനായ മാർക്‌സ് 10 

മാർക്‌സിന്റെ ഭാര്യ ജെന്നി 1844 മെയ് ഒന്നിന് ആദ്യ കുഞ്ഞിനെ പ്രസവിച്ചു.ജെന്നി എന്ന് തന്നെ പേര്.കുഞ്ഞിന് സുഖമില്ലാതെ ചികിത്സയ്ക്കായി ജെന്നി രണ്ടു മാസം ട്രയറിലേക്ക് പോയി.ആ നേരത്ത്  മാ ർക്‌സ് തയ്യാറാക്കിയ കുറിപ്പുകളാണ്,പാരീസ് രേഖകൾ അഥവാ സാമ്പത്തിക,തത്വ ശാസ്ത്ര രേഖകൾ.ഇവ പ്രസിദ്ധീകരിച്ചത് 1932 ൽ മാത്രം.മൂലധനം അല്ല,ഇതാണ് മാർക്‌സിന്റെ മുഖ്യ രചന എന്ന് വലിയൊരു വിഭാഗം കരുതുന്നു.മൂലധന ത്തിന് അടിസ്ഥാനമായ നാല് അപൂർണ പ്രബന്ധങ്ങൾ ആണിവ.

ആദ്യ പ്രബന്ധം 27 പേജ്.കൂലി,ലാഭം,വാടക,അന്യവല്കരിക്കപ്പെട്ട അധ്വാനം എന്നിവയാണ് വിഷയം.നാല് പേജ് മാത്രമുള്ള രണ്ടാം രേഖ,മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്.45 പേജ് മൂന്നാം രേഖ സ്വകാര്യ സ്വത്ത്,പണം,അധ്വാനം,കമ്മ്യൂണിസം,ഉൽപാദനം,തൊഴിൽ വിഭജനം എന്നിവയെപ്പറ്റി.കൂടെ ഹെഗലിൻറെ വൈരുധ്യാത്മകതയുടെ നിരൂപണവും.നാല് പേജ് മാത്രമുള്ള നാലാം രേഖ,ഹെഗലിൻറെ Phenomenology of Mind അവസാന അധ്യായ സംഗ്രഹം.

നന്നായി പരിഷ്കരിച്ച് 1867 ൽ ഇറക്കിയ 'മൂലധന'ത്തിൻറെ കരടാണ് ഇത്.ഹെഗലിൻറെ 'നിയമത്തിന്റെ തത്വശാസ്ത്രം' എന്ത് കൊണ്ട് നിരൂപണം ചെയ്യാനായില്ല എന്ന് ആമുഖത്തിൽ മാർക്‌സ് പറയുന്നു.നിയമം,നൈതികത,രാഷ്ട്രീയം എന്നിവ വിഷയമായ സമാഹാരങ്ങൾ എഴുതുക ആയിരുന്നു ലക്ഷ്യം.രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിൽ തുടങ്ങി,ഈ വിഷയങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധം വിശകലനം ചെയ്യാൻ ആഗ്രഹിച്ചു.ഈ ലക്ഷ്യത്തിലെ ആദ്യ ഘട്ടമായിരുന്നു,മൂലധന വും മുൻപത്തെ പ്രബന്ധങ്ങളും.


1843 ശിശിരത്തിലാണ് മാർക്‌സ് സാമ്പത്തിക ശാസ്ത്രം വായിക്കാൻ തുടങ്ങിയത്.1844 വസന്തം ആകുമ്പോൾ ബോയിസ് ഗിൽബെർട്,ഫ്രാങ്സ്വാ ക്വിസ്‌നെ ( 17 -o നൂറ്റാണ്ടിൻറെ അവസാനം ) മുതൽ ജെയിംസ് മിൽ,ഴാങ് സേ വരെയുള്ളവരെ വായിച്ച് കുറിപ്പുകൾ എടുത്തു.മാർക്‌സ് പേര് വെളിപ്പെടുത്താത്ത ഫ്രഞ്ച്,ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളോടും ജർമൻ എഴുത്തുകാരോടും വെയ്റ്റ്ലിങ്,ഹെസ്,എംഗൽസ് എന്നിവരോടും കടപ്പാട് രേഖപ്പെടുത്തി.എംഗൽസ് എഴുതിയ Outlines of a Critique of Political Economy എന്ന പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരീസ് രേഖകളിൽ നന്നായുണ്ട്.സ്വകാര്യ സ്വത്തിൻറെയും അതുണ്ടാക്കുന്ന മത്സരത്തിൻറെയും വിമർശമാണ്,ഈ പ്രബന്ധം.ഉൽപാദന,മൂലധന പ്രതിസന്ധി ഇതിൽ വിഷയമാണ്.ഇതിൽ നിന്നുള്ള ഉദ്ധരണികൾ മൂലധന ത്തിൽ പലയിടത്തും കാണാം.ഇത് കഴിഞ്ഞാൽ മാർക്‌സ് നന്നായി പകർത്തിയിരിക്കുന്നത്,ഫോയർബാക്കിൽ നിന്നാണ്.സ്വന്തം രചനയായ ഗ്രന്ത്രിസെ ( Grundrisse-അടിസ്ഥാനം  ) ഫോയർബാക്കിന്റെ പ്രബന്ധങ്ങളെ ആധാരമാക്കിയാണെന്ന് മാർക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്.ഫോയർബാക്കിന്റേത് സൈദ്ധാന്തിക വിപ്ലവം ആയിരുന്നു എന്നാണ് മാർക്‌സ് പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മാർക്‌സ് മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചു:ജർമൻ എഴുത്തുകാരൻ വില്യം ഷുൾസ് തൊഴിലാളികളുടെ പാപ്പരീകരണം,യന്ത്രങ്ങൾ വരുത്തുന്ന അമാനവീകരണം എന്നിവയെപ്പറ്റി എഴുതിയ പ്രബന്ധം,മുതലാളിത്തം തൊഴിലാളിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നാശത്തെപ്പറ്റി കോൺസ്റ്റാന്റിൻ പെക്വർ എഴുതിയ പ്രബന്ധം,തൊഴിലാളി വർഗ്ഗത്തിൻറെ ചൂഷണത്തെപ്പറ്റി യൂജിൻ ബുറെറ്റ് എഴുതിയ പുസ്തകം,എന്നിവ.'മൂലധനത്തിൻറെ ലാഭ 'ത്തെപ്പറ്റി ആഡം സ്മിത്ത് എഴുതിയ ഖണ്ഡികകൾ അതേ പടി പകർത്തി.പഴയ സാമ്പത്തിക ശാസ്ത്രജ്ഞരിൽ കണ്ടത്,പ്രൊട്ടസ്റ്റൻറ് നീതി ശാസ്ത്രമാണെന്ന മാർക്സിന്റെ വിമർശത്തിൽ തന്നെ,അത് വിച്ഛേദിച്ച് ഭൗതിക വാദം പകരം വയ്ക്കുകയാണെന്ന് കാണാം.

മാർക്‌സിന്റെ സംസ്‌കാര ചടങ്ങിലെ പ്രഭാഷണത്തിൽ, എംഗൽസ് മാർക്‌സിന്റെ രണ്ടു വലിയ സംഭാവനകളായി പറഞ്ഞത്,ചരിത്രപരമായ ഭൗതിക വാദവും മിച്ച മൂല്യ സിദ്ധാന്തവുമാണ്.ചരിത്രപരമായ ഭൗതിക വാദം എങ്ങനെ വന്നു എന്ന് നാം കണ്ടു .മാർക്സിസത്തിൻറെ ഉറവിടങ്ങൾ ചർച്ച ചെയ്‌ത്‌,മാർക്സിന് മൗലിക സംഭാവനകളുണ്ടോ എന്ന് പരിശോധിക്കുന്നതിനാൽ, മൂലധനം ഒന്ന് കൂടി നോക്കാം.

മാർക്‌സ് ജീവിച്ചിരുന്നപ്പോൾ ഒന്നാം വാല്യം (1867) മാത്രമാണ് പ്രസിദ്ധീകരിച്ചത്.രണ്ടും മൂന്നും വാല്യങ്ങൾ എംഗൽസും മിച്ച മൂല്യ സിദ്ധാന്തം അടങ്ങിയ നാലാം വാല്യം ജർമൻ സോഷ്യലിസ്റ്റ് കാൾ കൗട്സ്കിയും പ്രസിദ്ധീകരിച്ചു. 'മൂലധന'ത്തിൻറെ ആദ്യ വാല്യത്തിന് എട്ടു വർഷം മുൻപാണ് ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം അടങ്ങിയ Origin of Species ഇറക്കിയത്.മൂലധനം മാർക്‌സ് ഡാർവിന് അയച്ചു.മനുഷ്യ വർഗത്തെ സംബന്ധിച്ച് നിതാന്ത മൂല്യം ഡാർവിനാണ്.

പാരീസ് രേഖകൾ പ്രസിദ്ധീകരിക്കാതിരുന്ന മാർക്‌സിൽ നിന്ന്,ചരിത്രപരമായ ഭൗതിക വാദം ചർച്ച ചെയ്യുന്ന  Holy Family,German Ideology,The Poverty of Philosophy എന്നിവ വന്നെങ്കിലും,സാമ്പത്തിക ശാസ്ത്രം വിഷയമായില്ല. 1847 ലാണ് അദ്ദേഹം അതേപ്പറ്റി പ്രഭാഷണങ്ങൾ ആരംഭിച്ചത്. ബ്രസൽസിലെ തൊഴിലാളി ക്ളബിൽ തുടങ്ങിയ പ്രഭാഷണങ്ങൾ 1849 ൽ Wage Labour and Capital എന്ന പുസ്തകമാക്കി.പാരീസ് രേഖകളുടെ ഛായ ഇതിനുണ്ട്.മൂലധനത്തെക്കാൾ മനസിലാക്കാൻ എളുപ്പം ഇതാണ്. മൂലധനത്തിൻറെ രണ്ടും മൂന്നും വാല്യങ്ങൾ ആരും കാര്യമാക്കിയിട്ടില്ല.

മൂലധനം ആദ്യ പതിപ്പ് 

മാർക്‌സ് വരെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ മൂലധനത്തെ സാമൂഹിക അവസ്ഥകളുമായി ബന്ധപെടുത്താതെ, പ്രകൃത്യാ ഉള്ളതായി കണ്ടു.യന്ത്രങ്ങൾ,അസംസ്‌കൃത വസ്‌തുക്കൾ എന്നിങ്ങനെ.ഇവയും ഉൽപന്നങ്ങളാണ്. ഉൽപ്പന്നങ്ങളെ മറ്റ് വസ്‌തുക്കളുമായി വിനിമയം ചെയ്യാം.വിൽക്കാം.അവയ്ക്ക് വിനിമയ മൂല്യമുണ്ട്.'വിനിമയ മൂല്യം' ( exchange value ) മാർക്സിസത്തിൽ പ്രധാന വാക്കാണ്.ഇത്,ഒരു ഉൽപന്നം ഉപഭോക്താവിൻറെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന 'ഉപയോഗ മൂല്യ'വും ( use value ) ആയി വ്യത്യാസപ്പെട്ടിരിക്കുന്നു.ഉപയോഗ മൂല്യത്തിന് വിപണിയുമായി ബന്ധമില്ല.മൂലധനം,ഉൽപന്നങ്ങളുടെ ആകെത്തുകയാണ്.വിനിമയ മൂല്യങ്ങളുടെ ആകെത്തുകയാണ്.ലോകത്തെ മൊത്തം മൂലധനം,വിനിമയ മൂല്യങ്ങളുടെ ആകെത്തുക ആണെങ്കിലും,വിനിമയ മൂല്യങ്ങളുടെയെല്ലാം ആകെത്തുക മൂലധനമല്ല.അതാകണമെങ്കിൽ,അധ്വാനവുമായി വിനിമയം ചെയ്‌ത്‌,അത് കൂട്ടിക്കൊണ്ടിരിക്കണം.മൂലധന ശക്തി വാടകയ്ക്ക് എടുത്താലേ കൂലിവേല നില നിൽക്കൂ.അതിനാൽ,മുതലാളിയുടെയും തൊഴിലാളിയുടെയും താൽപര്യങ്ങൾ ഒന്നാണെന്ന് മുതലാളിത്ത ധന ശാസ്ത്രജ്ഞർ കരുതുന്നതായി മാർക്‌സ് വാദിച്ചു.മൂലധന വളർച്ച ഉണ്ടായാൽ ലാഭവും കൂടും.ഇതുണ്ടാകാൻ,കൂലി സമാന്തരമായി കുറയ്ക്കണം എന്ന് മാർക്‌സ് കണ്ടത്,റിക്കാർഡോയെ പകർത്തിയാണ്.കൂലി കൂടിയാലും തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കും.മൂലധനം കൂടുന്നതിന് അനുസരിച്ച് മുതലാളിത്തത്തിൻറെ അധീശത്വവും കൂടും.

ഡേവിഡ് റിക്കാർഡോയും 'കൂലിവേലയും മൂലധനവും' എഴുതിയ മാർക്‌സും ഒരു കീറാമുട്ടി അഭിമുഖീകരിച്ചു.ഉൽപന്നങ്ങൾ അവയുടെ മൂല്യത്തിലാണ് വിനിമയം ചെയ്യുന്നത്.ഈ വിനിമയ മൂല്യം ആ ഉൽപന്നം ഉൽപാദിപ്പിക്കാനുള്ള അധ്വാനത്തിൻറെ മൂല്യമാണ്.അധ്വാനവും ഉൽപന്നമാണ്.അതിനാൽ,അതും അതിൻറെ മൂല്യത്തിന് വിനിമയം ചെയ്യാൻ കഴിയണം.ഒരു ദിവസത്തെ അധ്വാനം വാങ്ങുന്ന മുതലാളി,ഒരു ദിവസത്തെ അധ്വാനത്തിൻറെ മൂല്യമാണ് നൽകേണ്ടത്.ഈ മൂല്യം ഒരു ദിവസം ഉൽപാദിപ്പിക്കുന്ന ഉൽപന്നത്തിനായുള്ള അധ്വാന മൂല്യത്തിലുണ്ട്.ഈ  ഉൽപന്നം അധ്വാന മൂല്യത്തിന് അനുസരിച്ചുള്ള വിലയ്ക്ക് മുതലാളി വിൽക്കുന്നു എങ്കിൽ,എവിടന്നാണ് മുതലാളിക്ക് ലാഭം ഉണ്ടാകുന്നത്?
ഈ പ്രശ്‍നം മാർക്‌സ് ആലോച്ചിരുന്നുവെന്ന് 1857 -58 ലെ കുറിപ്പുകളിൽ കാണാം.ഇവ 1953 ൽ ജർമനിയിൽ വന്നെങ്കിലും,ഇംഗ്ലീഷിൽ എത്തിയത് 1972 ൽ മാത്രമാണ്.ഇതാണ് ഗ്രന്ത്രിസ്സേ അഥവാ
രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര നിരൂപണ അടിസ്ഥാനം "( Foundations for the Critique of Political Economy ).ഈ കുറിപ്പുകൾ മൂലധനം ആയി;ഇവയ്ക്ക് പാരീസ് രേഖകളോട് വലിയ സാമ്യമുണ്ട്.Grundrisse വ്യക്തമാക്കുന്നത്,മാർക്‌സ് ഒടുവിലും ഹെഗലിനോട് വിട പറഞ്ഞിരുന്നില്ല എന്നാണ്.

മുൻപ് പറഞ്ഞ കീറാമുട്ടിയിൽ നിന്നാണ് മാർക്‌സ് മിച്ച മൂല്യത്തിൽ (surplus value) എത്തിയത്. മുതലാളി കൂലി നൽകുന്നത്,നിശ്ചിത സമയത്തിനാണ്.ഉദാഹരണത്തിന്,ഒരു ദിവസം ഈ നിശ്ചിത സമയം മുതലാളി വാങ്ങുന്നത് ഒരു ഉൽപന്നം ആയാണ്.ഈ ഉൽപന്നത്തിന്റെ വിനിമയ മൂല്യം അത് ഉൽപാദിപ്പിക്കാനുള്ള സംഖ്യയാണ് .ആ  ഉൽപന്നത്തെ,തൊഴിലാളിയെ ജീവസുറ്റതായി നില നിർത്താനുള്ള സംഖ്യ.ഇവിടെ അധ്വാനവും മൂലധനവും തമ്മിലുള്ള വിനിമയത്തിന് ദ്വന്ദ്വാത്മക സ്വഭാവമുണ്ട്.ഒരു നിശ്ചിത സമയത്തേക്ക് മുതലാളി വാങ്ങുന്ന തൊഴിലാളിയുടെ അധ്വാനം കൊണ്ട് കിട്ടാവുന്ന അത്രയും സ്വത്ത് അയാൾ പിഴിഞ്ഞെടുക്കുന്നു.'ജീവിക്കുന്ന അധ്വാന'മാണ് മുതലാളി വാങ്ങുന്നത്.തൊഴിലാളിയുടെ അധ്വാനം വഴി മുതലാളി എത്രയുണ്ടാക്കിയാലും,തൊഴിലാളിക്ക് കിട്ടുന്നത്,നിശ്ചിത സംഖ്യ മാത്രമാണ്.ഈ അധ്വാനമൂല്യവും വിനിമയ മൂല്യവും തമ്മിലുള്ള അന്തരമാണ്.മിച്ച മൂല്യം.


മുതലാളിയുടെ ലാഭമായി മാറുന്നത്,മിച്ച മൂല്യമാണ്.ആ ചൂഷണം ഇല്ലാതായി,തൊഴിലാളി അവൻറെ അധ്വാനത്തിൻറെ സമ്പൂർണ മൂല്യം അനുഭവിക്കാൻ,മുതലാളിത്തം തകരണം,കമ്മ്യൂണിസം വരണം.അവനെ അവൻ തന്നെ ഭരിക്കണം.കമ്മ്യൂണിസം അന്തരാള ഘട്ടം ആയതിനാൽ,മനുഷ്യൻ മനുഷ്യനെ പരസ്‌പരം സ്നേഹിക്കാൻ ഭരണകൂടവും കൊഴിയണം.ഇതാണ് മാർക്‌സ് മുന്നോട്ട് വച്ച വാഗ്‌ദത്ത ഭൂമി.
ഇത് പോലൊരു പ്രാഗ് കമ്മ്യൂണിസം നിലവിലുണ്ടായിരുന്നു എന്നദ്ദേഹം കാണുന്നു.ആദിമ ഗോത്ര സമൂഹങ്ങളിൽ,സ്വത്ത് പൊതുവായിരുന്നു.മനുഷ്യൻ അന്യവൽക്കരിക്കപ്പെട്ടിരുന്നില്ല.ഉൽപാദന ശക്തികൾ കരുത്ത് ആർജിച്ചിരുന്നില്ല.അവ കരുത്താർജിച്ചപ്പോൾ ഫ്യുഡലിസമുണ്ടായി,ഉടമകളും അടിമകളും ഉണ്ടായി.ഫ്യുഡലിസം കാലക്രമത്തിൽ തകർന്നത് പോലെ മുതലാളിത്തവും തകരുമെന്ന് മാർക്‌സ് പ്രവചിച്ചു.

മൂലധന ത്തിലെ സിദ്ധാന്തങ്ങൾ  പലതും തെറ്റാണെന്ന് കാലം തെളിയിച്ചു.ജീവിക്കുന്ന അധ്വാനത്തിൽ നിന്നാണ് മിച്ച മൂല്യമുണ്ടാകുന്നത് എന്നാണ് മാർക്‌സിന്റെ വാദം.യന്ത്രങ്ങളിൽ നിന്നോ അസംസ്‌കൃത വസ്‌തുക്കളിൽ നിന്നോ അതുണ്ടാവില്ല.അവയ്ക്ക് ചൂഷണം ചെയ്‌തെടുക്കുന്ന മിച്ച മൂല്യത്തിൻറെ സംഖ്യ കൂട്ടാനേ കഴിയൂ എന്ന് മാർക്‌സ് പറഞ്ഞു.ഈ സിദ്ധാന്തം തെറ്റാണ്.അവസാന തൊഴിലാളിയെ പിരിച്ചു വിട്ട ശേഷവും മുതലാളിത്തത്തിൻറെ ലാഭം നില നിൽക്കും.ഫാക്റ്ററികൾ,ഒട്ടോമേഷൻ നടപ്പാക്കിയവ,നിയന്ത്രിക്കുന്നത്,മനുഷ്യനേ ആവില്ല.മറ്റ് തത്വങ്ങളുടെയും അടിത്തറ പാളി:തൊഴിലാളിയെ നിലനിർത്താൻ മാത്രമുള്ള നിലവാരത്തിലേക്ക് കൂലി കൂപ്പു കുത്തും,ലാഭ നിരക്ക് കുറഞ്ഞു കൊണ്ട് വരും,മുതലാളിത്തത്തിന് കീഴിൽ സാമ്പത്തിക പ്രതിസന്ധികൾ കുമിഞ്ഞു കൂടും,മുതലാളിത്തത്തിന് പാപ്പരായവരുടെ കരുതൽ ശേഖരം വേണ്ടി വരും,കൂടുതൽ മനുഷ്യരെ മുതലാളിത്തം അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിലേക്ക് തള്ളി വിടും എന്നിവയാണ്,അടിത്തറയിളകിയ മാർക്‌സിയൻ സിദ്ധാന്തങ്ങൾ.

മാർക്‌സിസം പരീക്ഷിച്ച ഒരു രാജ്യവും രക്ഷപ്പെട്ടില്ല.അത് വേറൊരു അധികാര ക്രമം മാത്രമായി.

മാർക്സിസത്തിൻറെ അടിവേരിളക്കുന്ന കൽപന, അത് വാഗ്‌ദത്ത ലോകം മുന്നോട്ട് വയ്ക്കുന്നു എന്നതാണ്. ഇത് മാർക്‌സ് തട്ടിത്തെറിപ്പിച്ച ആശയ വാദത്തിന്റെ മറ്റൊരു രൂപമാണ്. മതത്തിൻറെ ലോകം, ഹെഗലിൻറെ ലോകം, വിഭ്രാന്തിയാണ് (Illusion) എന്ന വിമര്ശത്തില് നിന്ന് ഫോയർബാക്കും മാർക്‌സും എത്തിപ്പെട്ടത്, മറ്റൊരു വിഭ്രാന്ത ലോകത്താണ്. പുതിയൊരു യാഥാർഥ്യം ഉണ്ടാക്കാനും വേറൊരു മതം സൃഷ്ടിക്കേണ്ടി വന്നു.

ജൂത പുരോഹിത പാരമ്പര്യത്തിലാണ് മാർക്‌സ് ജനിച്ചത്.ക്രിസ്ത്യൻ ഭരണ കൂടം നില നിന്ന പ്രഷ്യയിൽ ജോലി സംരക്ഷിക്കാൻ മാർക്‌സിന്റെ പിതാവ് ഹെൻറിച്ചിന് ക്രിസ്‌തുമതം സ്വീകരിക്കേണ്ടി വന്നു.ആറാം വയസിൽ ക്രിസ്ത്യാനി ആയി ജ്ഞാന സ്നാനവും ചെയ്‌ത മാർക്‌സ്,ഫോയർബാക്ക് ക്രിസ്‌തു മതത്തെ നിരാകരിച്ചപ്പോൾ അത് സ്വാഗതം ചെയ്‌തത്‌,സ്വാഭാവികം.കാന്റും ഹെഗലും ക്രിസ്ത്യാനികൾ ആയിരുന്നു -ദൈവ രാജ്യമുണ്ട്.

ഡേവിഡ് റിക്കാർഡോ 

വാഗ്‌ദത്ത ലോകം, മാർക്സിന് പൈതൃകമായി കിട്ടിയ ജൂത മതത്തിൽ ഉള്ളതാണ്. അതാണ് ഹെബ്രൂ ബൈബിളിൻറെ നട്ടെല്ല്. ക്രിസ്തുവിന് എട്ടാം നൂറ്റാണ്ടു മുൻപ്‌,യഹോവ ആദിമ പിതാവായ അബ്രഹാമിനോട്, മെസൊപൊട്ടേമിയയിലെ തൻറെ ദേശമായ ഊർ വിട്ട് കാനാനിൽ പോയി പാർക്കാൻ കൽപിച്ചു. അവിടെ യഹോവ, അബ്രഹാമുമായി ഉടമ്പടിയിൽ ഏർപ്പെട്ടു.അബ്രഹാമിന്റെ സന്തതി പരമ്പരകൾ ദേശം മുഴുവൻ നേടുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തു.അബ്രഹാം ഹെബ്രോനിലും പുത്രൻ ഐസക് ബീർസെബയിലും കൊച്ചു മകൻ യാക്കോബ് (അവനാണ് ഇസ്രയേൽ) ഷേക്കമിന് ചുറ്റും വസിച്ചു.

ഒരു ക്ഷാമ കാലത്ത് യാക്കോബും 12 ഇസ്രയേൽ ഗോത്രങ്ങൾക്ക് ജന്മം നൽകിയ അവൻറെ പുത്രന്മാരും ഈജിപ്തിലേക്ക് കുടിയേറി. പെറ്റു പെരുകിയ അവർ അടിമകളായി പീഡിപ്പിക്കപ്പെട്ടു.ഒടുവിൽ ക്രിസ്തുവിന് മുൻപ് ഏകദേശം 1250 ൽ അവരെ പ്രവാചകനായ മോശെയുടെ നേതൃത്വത്തിൽ യഹോവ മോചിപ്പിച്ചു. ആ പുറപ്പാടിൽ, മോശെ, റീഡ്‌സ് കടലിലെ (ചെങ്കടലും അല്ല,ഇന്നത്തെ അഖബ ഉൾക്കടൽ ആണെന്ന് ആധുനിക ഗവേഷകർ) വെള്ളം പകുത്തു. ഫറവോയും അയാളുടെ സൈന്യവും അതിൽ മുങ്ങി ചത്തു. 40 സംവത്സരങ്ങൾ ഇസ്രേലികൾ കാനാന് തെക്കുള്ള സിനായിയിൽ അലഞ്ഞു. സിനായ് മലയിൽ, യഹോവ, യിസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടു. അതാണ് പത്തു കൽപനകൾ. അവസാനം, മോശെയുടെ പിൻഗാമി ആയ യോശുവ പ്രവാചകൻ, ഗോത്ര വർഗത്തെ യോർദാൻ നദി കടത്തി കാനാനിൽ എത്തിച്ചു. അതായിരുന്നു, വാഗ്‌ദത്ത ഭൂമി.

വാഗ്‌ദത്ത ഭൂമിയിൽ എത്തിയ അവർ കാനാനിലെ ജനത്തെ കൂട്ടക്കൊല ചെയ്‌താണ് അവരുടെ ഭൂമി സ്വന്തമാക്കിയത്-രക്ത രൂക്ഷിത വിപ്ലവം.
ഹീബ്രു ബൈബിളിലെ ഈ രൂപകമാണ്,മാർക്‌സിന്റെ വാഗ്‌ദത്ത ലോകത്തിന് ആധാരം.ഭരണ കൂടത്തിൻറെ കൊഴിഞ്ഞു പോക്ക് ഉൾപ്പെടെയുള്ള വിഭ്രാന്തികളാണ് അതിൻറെ സർവ്വേക്കല്ലുകൾ.

തത്വമസി,അഹം ബ്രഹ്മാസ്മി തുടങ്ങിയ നാല് മഹാ വാക്യങ്ങൾ വഴി അവനവൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞ ഉപനിഷത്തുക്കളുടെ ഇന്ത്യയ്ക്ക് മാർക്സിസത്തിൽ നിന്ന് ഒന്നും കിട്ടാനില്ല.പ്രപഞ്ചം ഒന്നാണ്.മാനുഷ്യകം ഒന്നാണ്.അതിനെ രണ്ടായി കീറി മുറിക്കുന്നത്,അന്ധതയാണ്;മാർക്‌സ് പ്രവാചകൻ ആണെങ്കിൽ,അന്ധനായ പ്രവാചകനാണ്.
--------------------------------------------
1.Pierre Boisguibert ( 1646 -1714 ):ഫ്രഞ്ച് ജഡ്‌ജി.സാമ്പത്തിക വിപണി സിദ്ധാന്ത ഉപജ്ഞാതാവ്.ഇതേപേരിൽ ജന്മദേശത്ത് കാർഷിക കമ്മ്യൂൺ ഉണ്ടായി.
2.Francoise Quesnay ( 1694 -1774 ):ആദ്യ സാമ്പത്തിക തത്വ ചിന്തകരായ ഫിസിയോക്രാറ്റുകളുടെ നേതാവ്.കാർഷിക സമൂഹത്തിലാണ് സാമ്പത്തിക ശക്തി എന്ന് സിദ്ധാന്തിച്ചു.ലൂയി പതിനഞ്ചാമൻറെ കാലത്ത് ഫ്രാൻസിൽ നികുതി ഇളവിന് വാദിച്ചു.
3.Jean Baptiste Say ( 1767 -1832 ): ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ,വ്യവസായി.സ്വതന്ത്ര വിപണിക്കായി വാദിച്ചു.
4.Wilhem Weitling ( 1808 -1871 ):ജർമൻ തയ്യൽക്കാരനും തീവ്ര രാഷ്ട്രീയ പ്രവർത്തകനും.അമേരിക്കയിലേക്ക് കുടിയേറും മുൻപ് യൂറോപ്പിൽ സൈദ്ധാന്തിക പ്രശസ്തി.ഇരട്ട സ്റ്റിച്ചിങ്,ബട്ടൺ ഹോൾ സൃഷ്ടി എന്നിവ കണ്ടു പിടിത്തങ്ങൾ.'ദരിദ്ര പാപിയുടെ സുവിശേഷം ' ( 1845 ) എഴുതി.അതിൽ യേശു കമ്മ്യൂണിസ്റ്റും മേരിയുടെ ജാര സന്തതിയും.
5.Frederch Wilhem Schulz ( 1797 -1860 ):ജർമൻ ഓഫിസറും തീവ്ര ജനാധിപത്യ എഴുത്തുകാരനും.1843 ൽ തടവ് ചാടി സ്വിറ്റ്സർലൻഡിലേക്ക് കുടിയേറി.1848 ൽ ഫ്രാങ്ക്ഫുർട്ട് നിയമസഭയിൽ ഇടത് അംഗം.
6.Constantin Pecqueur ( 1801 -1842 ):ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ,വിപ്ലവകാരി.
7.Eugene Buret ( 1810 -1842 ):ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ.1840 ലെ പാപ്പരീകരണ വിവാദത്തിന് വഴിവച്ച രണ്ട് വാല്യങ്ങളുള്ള 'ഫ്രാൻസിലെ തൊഴിലാളി ദാരിദ്ര്യം' ( 1841 ),എംഗൽസിന്റെ സമാന പുസ്തകത്തിന് നാല് വർഷം മുൻപ് വന്നു.പ്രൂധോനും മാർക്‌സും ഇതിൽ നിന്ന് പകർത്തി.
8.David Ricardo ( 1772 -1823 ):ബ്രിട്ടീഷ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞൻ.തോമസ് മാൽത്തൂസ്,ആഡം സ്മിത്ത്,മിൽ എന്നിവർക്കൊപ്പം സാമ്പത്തിക ശാസ്ത്രത്തെ നിർണയിച്ച ആൾ.
9.നാല് മഹാ വാക്യങ്ങൾ:പ്രജ്ഞാനം ബ്രഹ്‌മ ( ഐതരേയ ഉപനിഷത്),അയം ആത്മാ ബ്രഹ്‌മ ( മാണ്ഡൂക്യ ഉപനിഷത് ),തത്വമസി ( ഛാന്ദോഗ്യ ഉപനിഷത് ),അഹം ബ്രഹ്മാസ്‌മി ( ബൃഹദാരണ്യക ഉപനിഷത് ).

See  https://hamletram.blogspot.com/2019/09/blog-post_62.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...