Wednesday 12 June 2019

ഗാന്ധിവധം;ആശയം റഷ്യയിൽ നിന്ന്

പുനെയില്‍ ഹിന്ദുമഹാസഭാ സെക്രട്ടറിയായിരുന്ന നാഥുറാം ഗോഡ്‌സെയ്ക്ക് ഗാന്ധി വധം നടപ്പാക്കുന്നതിനെ സംബന്ധിച്ച ആശയം കിട്ടിയതു റഷ്യന്‍ തീവ്രവാദികളില്‍ നിന്നാണെന്ന് വിചാരണാ വേളയില്‍ വ്യക്തമായിരുന്നു. 1947 ഓഗസ്റ്റില്‍ ഭാരതവിഭജന സമയത്തുതന്നെ ഗാന്ധിയെ കൊല്ലാന്‍ തീരുമാനിച്ചെങ്കിലും നവംബറിലാണ്, ആയുധങ്ങള്‍ക്കു ശ്രമം തുടങ്ങിയത്. വിഭജനത്തെ തുടര്‍ന്നുള്ള ദുരന്തസംഭവങ്ങള്‍ക്ക് ഗാന്ധി മാത്രമാണ് ഉത്തരവാദി എന്ന്, അയാള്‍ വിശ്വസിച്ചു. ആസൂത്രണം പിഴതെറ്റാതിരിക്കാന്‍, സമര്‍പ്പണമുള്ള നാലഞ്ചുപേര്‍ ഉണ്ടാകണമെന്ന് അയാള്‍ കണ്ടു. 
മുന്‍ നൂറ്റാണ്ടിലെ റഷ്യന്‍ ഭീകരരെയാണ് അയാള്‍ മാതൃകയാക്കിയതെന്ന്, വിചാരണാ രേഖകള്‍ പരിശോധിച്ച റോബര്‍ട്ട്  പെയ്ന്‍ 'മഹാത്മാഗാന്ധിയുടെ ജീവിതവും മരണവും' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ആക്രമണത്തിനു മുന്‍നിര വേണം; കരുതലാളുകളും വേണം. ഇങ്ങനെ റഷ്യന്‍ തീവ്രവാദികള്‍ കൊലകള്‍ നടപ്പാക്കിയതിന്റെ നിരവധി കഥകള്‍ അന്നു പ്രചാരത്തിലുണ്ടായിരുന്നു. ഭാരതത്തില്‍ പൊതുവേ അറിയപ്പെട്ടിരുന്ന, ഇക്കാര്യങ്ങള്‍ വിവരിച്ച പുസ്തകമായിരുന്നു, സര്‍ സാമുവല്‍ ഹോറെയുടെ 'നാലാം മുദ്ര' (The Fourth Seal). റഷ്യയില്‍ ഗ്രാന്‍ഡ് ഡ്യൂക്ക് സെര്‍ജിയസിന്റെ കൊലപാതകം നടത്തിയ തീവ്രവാദികളെ ബോറിസ് സാവിന്‍കോവ് നയിച്ചതിന്റെ കഥയാണ്, അതിലുള്ളത്. ഗാന്ധി ഈ പുസ്തകം യെര്‍വാദാ ജയിലില്‍ വച്ചു വായിച്ചിരുന്നു. ''സെര്‍ജിയസിനെ കൊന്ന ഇവാന്‍ കലിയായേവിനെ സംബന്ധിച്ച ഖണ്ഡികകള്‍ പകര്‍ത്താന്‍ കഴിയുന്നതാണെന്ന് ഗാന്ധി, സെക്രട്ടറി മഹാദേവ് ദേശായിയോടു പറഞ്ഞിരുന്നു,'' റോബര്‍ട്ട് പെയ്ന്‍ എഴുതുന്നു (The life and Death of Mahatma Gandhi', പേജ് 619). 
ഇക്കഥ, പ്രമുഖ അള്‍ജീരിയന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ അല്‍ബേര്‍ കമ്യു നാടകമാക്കി- 'സംഘകൊലയാളികള്‍' (The Just Assassins1949). സാവിന്‍കോവിന്റെ ഓര്‍മകളാണ്, കമ്യു ആധാരമാക്കിയത്.


ഉക്രൈനില്‍ ജനിച്ച് റഷ്യയില്‍ മരിച്ച ബോറിസ് വിക്തറോവിച്ച് സാവിന്‍കോവ് (1879-1925), സാര്‍ ചക്രവര്‍ത്തിമാരെയും തുടര്‍ന്നുവന്ന ഭരണകൂടത്തെയും വെറുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു, അയാളാണ് 1904 ല്‍ മന്ത്രി വ്യാചസ്ലേവ് കോണ്‍സ്റ്റാന്റിനോവിച്ച് പ്ലെഹ്‌വേയുടെയും 1905 ല്‍ സാര്‍ ചക്രവര്‍ത്തിയുടെ അമ്മാവനും മോസ്‌കോയില്‍ ഗവര്‍ണര്‍ ജനറലുമായ സെര്‍ജി അലക്‌സാണ്ടറോവിച്ചിന്റെയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്. 
തീവ്രവാദിയെന്ന നിലയിലെ പ്രവൃത്തികളെ ആധാരമാക്കി അയാള്‍ വിവിധ തൂലികാ നാമങ്ങളില്‍ നോവലുകള്‍ എഴുതി. സാവിന്‍കോവ് സോഷ്യലിസ്റ്റ് റവല്യൂഷനറി പാര്‍ട്ടിയില്‍ ചേര്‍ന്നത്, 1903 ലായിരുന്നു. അയാള്‍ അതിന്റെ ഒരു തീവ്രവാദി ഗ്രൂപ്പിന്റെ നേതാവായി. ഒന്നാംലോക യുദ്ധക്കാലത്ത് ഫ്രഞ്ച് പട്ടാളത്തില്‍ സേവനം ചെയ്ത്, 1917 ലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം, റഷ്യയില്‍ തിരിച്ചെത്തി. അയാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പട്ടാള കമ്മിസ്സാറും യുദ്ധകാര്യ ഉപമന്ത്രിയുമായി. അതായത്, കൊലയാളി, മാര്‍ക്‌സിസ്റ്റായി. ലെനിന്‍ രംഗത്തുവരുന്നതിന് മുന്‍പുള്ള ഇടക്കാല ഭരണകൂടത്തിലെ ത്രിമൂര്‍ത്തികളായിരുന്നു, പ്രധാനമന്ത്രി എ.എഫ്.കെരന്‍സ്‌കി, ജനറല്‍ എല്‍.ജി.കോര്‍ണിലോവ്, സാവിന്‍കോവ് എന്നിവര്‍. 1917 ഓഗസ്റ്റില്‍, സാവിന്‍കോവ്, കെരന്‍സ്‌കിക്ക് എതിരെ, കോര്‍ണിലോവിനെ പിന്തുണച്ചു. കോര്‍ണിലോവിന്റെ അട്ടിമറി ശ്രമങ്ങള്‍, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വായിച്ചിരിക്കിനിടയില്ലാത്ത ജോണ്‍ റീഡിന്റെ 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിനങ്ങള്‍' എന്ന പുസ്തകത്തില്‍ ഇഎംഎസും പി.ഗോവിന്ദപ്പിള്ളയും വായിച്ചിട്ടുണ്ടാകും. ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം, സാവിന്‍കോവ് ഒരു വിമത പട്ടാള സംഘമുണ്ടാക്കി, ബോള്‍ഷെവിക്കുകള്‍ക്കെതിരെ നീങ്ങി. അതു പരാജയപ്പെട്ടപ്പോള്‍, സാവിന്‍കോവ് പാരീസിലേക്കു പോയി, സോവിയറ്റ് ഭരണകൂടത്തിനെതിരെ സഖ്യശക്തികളുടെ പിന്തുണ തേടി. പോളണ്ടിലെ പട്ടാളവുമായി ബന്ധമില്ലെങ്കിലും, 1921 ല്‍ സോവിയറ്റ്-പോളണ്ട് സന്ധിയുണ്ടായതില്‍ നിരാശനായി പാരീസിലേക്ക് മടങ്ങി. റഷ്യയിലേക്ക് തിരിച്ചെത്താമെന്ന് ചിലര്‍ കൊടുത്ത ഉറപ്പില്‍ അവിടെച്ചെന്നപ്പോള്‍, 1924 ഓഗസ്റ്റ് 18 ന് അറസ്റ്റിലായി. വധശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും, അടുത്തകൊല്ലം ലുബ്യാങ്ക തടവറയില്‍ ആത്മഹത്യ ചെയ്തു-റഷ്യയിലെ അക്കാലത്തെ ആത്മഹത്യകള്‍ അങ്ങനെയവാണം എന്നില്ല.

ഡ്യൂക്കിനെ കൊന്ന കലിയായേവ് രാഷ്ട്രീയ കാരണങ്ങളാല്‍, സര്‍വകലാശാലയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ്, 24-ാം വയസ്സില്‍, ലെനിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതില്‍ മനംമടുത്ത് തീവ്രവാദം തുടര്‍ന്ന്, യുറോസ്ലാവിലേക്ക് നാടുകടത്തിയപ്പോഴാണ്, സാവിന്‍കോവിനെ കണ്ടത്. പ്ലെഹ്‌വേയെ കൊന്നപ്പോള്‍, കരുതല്‍ തീവ്രവാദിയായിരുന്നു, അയാള്‍. യെഗോര്‍ സസാനോവാണ്, കൊലയില്‍ വിജയിച്ചത്. അതുകൊണ്ട്, കലിയായേവിനു കൈയിലെ ബോംബ് ഉപയോഗിക്കേണ്ടിവന്നില്ല. അയാളെ 1905 മെയ് 23 ന് തൂക്കിക്കൊന്നു. 

ഗാന്ധിയെ ഗോഡ്‌സെ കൊല്ലുമ്പോള്‍, അഭിഭാഷകനായ നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയായിരുന്നു (1895-1971), ഗോഡ്‌സെ അംഗമായ ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍-സിപിഎം പൊളിറ്റ് ബ്യൂറോ അംഗംവരെയായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ്. ലണ്ടനില്‍നിന്നു ബിരുദമെടുത്ത നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഹിന്ദുമഹാസഭയുടെ പ്രസിഡന്റെന്ന നിലയില്‍, 1947 ലെ ഗ്വാളിയര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നതു ചാറ്റര്‍ജിയാണ്. ഗാന്ധിവധത്തിനുശേഷം കുറച്ചുകാലം രോഗിയായിരുന്നു; അതുകഴിഞ്ഞാണ് ജഡ്ജിയായത്. ആദ്യ ലോക്‌സഭയില്‍ (1952-1957) ഹൂഗ്ലിയില്‍നിന്ന് ഹിന്ദു മഹാസഭാ സ്ഥാനാര്‍ത്ഥിയായിത്തന്നെയാണ് മത്സരിച്ചുജയിച്ചത്. മൂന്നാം ലോക്‌സഭയിലേക്ക് 1963 ലെ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോഴും 1967 ല്‍ നാലാം ലോക്‌സഭയിലേക്കു ജയിക്കുമ്പോഴും, സ്വതന്ത്രനായിരുന്നു. ആ രണ്ടുതവണയും ബര്‍ദ്വാനില്‍നിന്ന് മത്സരിച്ച നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചു. അവിടന്നാണ് 1971 ല്‍ സിപിഎം ടിക്കറ്റില്‍ സോമനാഥ് ചാറ്റര്‍ജി ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട്, നിര്‍മല്‍ കുമാര്‍ ചാറ്റര്‍ജിയെ പോലീസ് ചോദ്യംചെയ്തതേയില്ല; രണ്ടു ബ്രിട്ടീഷ് കൊലപാതകങ്ങളില്‍ മുന്‍പേ പ്രതിയായ വീര്‍ സവര്‍ക്കറെ സൗകര്യത്തിനു കിട്ടി. സവര്‍ക്കറെയും ഗോഡ്‌സെയെയും  ആരും അനുകൂലിക്കേണ്ടതില്ല. പക്ഷേ, ഹിന്ദുമഹാസഭയുടെ പരമോന്നത നേതാവായ നിര്‍മല്‍ കുമാര്‍ ചാറ്റര്‍ജിയെ എന്തുകൊണ്ടു ചോദ്യം ചെയ്തില്ല? എന്തുകൊണ്ട് കോടിയേരിയുടെ പാര്‍ട്ടി, ഹിന്ദു മഹാസഭാ പാരമ്പര്യമുള്ളയാളെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു? അന്ന്, എന്തുകൊണ്ട് ഹിന്ദുമഹാസഭയെ നിരോധിക്കാതെ, ആര്‍എസ്എസിനെ നിരോധിച്ചു? 

ഗാന്ധിയെ കൊന്ന പിസ്റ്റൾ

എഫ് ഐ ആറിൽ ദുരൂഹത 

1948 ജനുവരി 20 ന് ഗാന്ധിയെ ബിര്‍ളാ ഹൗസില്‍ കൊല്ലാനുള്ള പദ്ധതി പാളിയശേഷം, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഡല്‍ഹിയില്‍നിന്ന് മുംബൈ വഴി പുനെയില്‍ മടങ്ങിയെത്തി. 20 ന് നടന്നത്, ഗാന്ധിക്കെതിരായ നാലാം വധശ്രമമായിരുന്നു. ജനുവരി 28 ന്, ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ പോയി, ഗംഗാധര്‍ ദണ്ഡവതെയുടെ സഹായത്തോടെ, ബെരെറ്റ എം 1934 പിസ്റ്റള്‍ വാങ്ങി, 29 ന് ഡല്‍ഹിയിലെത്തി, റയില്‍വേ സ്റ്റേഷന്‍ റിട്ടയറിംഗ് റൂം നമ്പര്‍ ആറില്‍ പാര്‍ത്തു.

ആ മുറിയിലായിരുന്നു ഗൂഢാലോചന. ഗൂഢാലോചന, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഒറ്റയ്‌ക്കോ രണ്ടുപേര്‍ തമ്മിലോ പോരാ. മൂന്നുപേരുണ്ടായാലേ, ഗൂഢാലോചനയാകൂ; മൂന്നാമത്തെയാളാണ്, ഗൂഢാലോചനക്കേസില്‍, ദണ്ഡവതെ. ഗാന്ധിവധത്തില്‍, എട്ടുപേര്‍ക്കെതിരെയായിരുന്നു കേസ്. അതില്‍, ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ക്ക് വധശിക്ഷ കിട്ടി. മറ്റ് ആറുപേര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, പാക്ക് പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ത്ഥി മദന്‍ലാല്‍ പഹ്‌വ, തോക്കുവില്‍ക്കുന്ന ക്രിമിനല്‍ ദിഗംബര്‍ ബഡ്‌ഗെ, വിനായക് ദാമോദർ സവര്‍ക്കര്‍, വിഷ്ണു കര്‍ക്കരെ. ദിഗംബർ ബഡ്‌ഗെ, മാപ്പുസാക്ഷിയായി. 

നാലാം വധശ്രമം 

പിസ്റ്റളിലേക്ക് കടക്കും മുന്‍പ്, നാലാമത്തെ വധശ്രമത്തെപ്പറ്റി പറയാം. മദന്‍ലാല്‍ പഹ്‌വ, ശങ്കര്‍ കിസ്തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിഷ്ണു കര്‍ക്കരെ, ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഗാന്ധിയെയും ഹുസൈന്‍ ഷാഹിദ് സുഹ്രവര്‍ദിയെയും കൊല്ലാന്‍, ഡല്‍ഹി ബിര്‍ളാ ഭവനിലെത്തി. ഡ ല്‍ഹിയില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ വന്നശേഷം, 1946 ല്‍ ബംഗാളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിംലീഗ് പ്രധാനമന്ത്രിയായിരുന്നു, സുഹ്രവര്‍ദി. ഒരു മുസ്ലിം, ഗോഡ്‌സെയുടെ ഉന്നമായിരുന്നു, എന്നര്‍ത്ഥം. 

സ്വാതന്ത്ര്യ ശേഷം, സുഹ്രവര്‍ദി പാക്കിസ്ഥാനില്‍ പോയി, അവിടത്തെ അഞ്ചാം പ്രധാനമന്ത്രിയായി. സമ്പന്ന ബംഗാളി മുസ്ലിം കുടുംബത്തില്‍പ്പെട്ട സുഹ്രവര്‍ദി, ഓക്‌സ്ഫഡില്‍ പഠിച്ച്, ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന്, കൊല്‍ക്കത്ത മേയറായശേഷമാണ്, ലീഗില്‍ എത്തിയത്. 1946 ഓഗസ്റ്റില്‍ ജിന്ന പ്രഖ്യാപിച്ച പ്രത്യക്ഷ സമരദിനത്തിന്റെ അന്നും തലേന്നുമായി, 4000 ഹിന്ദുക്കളെയാണ്, സുഹ്രവര്‍ദിയുടെ, ഭാരതത്തിലെ ഏകലീഗ് ഭരണകൂടം കൊന്നത്. അതാണ്, ഭാരതത്തിലെ ആദ്യ ഭരണകൂട ഭീകരത. ജിന്നയുടെ പ്രത്യക്ഷ സമര പ്രഖ്യാപനത്തെ കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നു.

ജനുവരി 20 ന്, ബിര്‍ളാ ഭവനില്‍, പഹ്‌വയും കര്‍ക്കരെയും ഒഴിച്ചുള്ളവര്‍ പിന്നിലെ കവാടം വഴി കാറില്‍ സമയത്തിനെത്തി. ബിര്‍ള ഭവനിലെ ഡ്രൈവര്‍ ചോട്ടുറാമിന് കോഴ കൊടുക്കാന്‍, പഹ്‌വ തുനിഞ്ഞപ്പോള്‍, ചോട്ടുറാമിന് സംശയമായി. വേദിക്കു പിന്നില്‍നിന്ന് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനാണ്, പഹ്‌വ കോഴ വാഗ്ദാനം ചെയ്തത്. ചോട്ടുറാമിന് സംശയം വന്നത്, ക്യാമറ കാണാഞ്ഞിട്ടാണ്. പഹ്‌വ അവിടെ നിന്ന്, താന്‍ പോവുകയാണെന്ന് ചോട്ടുറാമിനെ ബോധ്യപ്പെടുത്താന്‍, ടാക്‌സിയിലേക്ക് നടന്നു. എന്നാല്‍, അയാള്‍, വേദിക്കു പിന്നിലെ മതിലില്‍ ഒരു തുണി ബോംബുവച്ച്, തീകൊളുത്തി. അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ, പൊട്ടി. പഹ്‌വയെ ഉപേക്ഷിച്ച്, ബാക്കിയുള്ളവര്‍ കടന്നു. പിടിക്കപ്പെട്ട പഹ്‌വ, കാര്യങ്ങള്‍ തത്തപോലെ പറഞ്ഞു. പഹ്‌വ ബോംബ് പൊട്ടിച്ചുണ്ടാകുന്ന ആശയക്കുഴപ്പത്തിനിടയില്‍, ബഡ്‌ഗെയും കിഷ്തയ്യയും തലയില്‍ വെടിവയ്ക്കും. ആശയക്കുഴപ്പം കൂട്ടാന്‍, കര്‍ക്കരെ ഗ്രനേഡ് ആള്‍ക്കൂട്ടത്തിലെറിയും. ചോട്ടുറാം സംശയിച്ചതിനാല്‍, ബഡ്‌ഗെ അത് വേണ്ടെന്ന് തീരുമാനിച്ച്, തന്റെ വേലക്കാരനായ കിഷ്തയ്യയോട് പതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു.

പഹ്‌വ, ഗോഡ്‌സെയും ആപ്‌തെയും പാര്‍ക്കുന്ന മറീനാ ഹോട്ടലിലേക്കും, മറ്റുള്ളവര്‍ പാര്‍ക്കുന്ന ഷറീഫ് ഹോട്ടലിലേക്കും പൊലീസിനെ നയിച്ചു. എല്ലാവരും സ്ഥലം വിട്ടിരുന്നു. 'എന്‍വിജി' എന്ന അക്ഷരങ്ങള്‍ തയ്ച്ച തുണികള്‍ കിട്ടി. ഗാന്ധി വധക്കേസ് വിചാരണക്കിടയില്‍, പഹ്‌വയെ, വേലക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കളിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മകനെ തിരക്കി, ബിര്‍ളാ ഭവനിലെത്തിയിരുന്ന സുലോചന ദേവി തിരിച്ചറിഞ്ഞു. അവര്‍ 15-ാം സാക്ഷി; ഡ്രൈവര്‍ സുര്‍ജിത് സിങ്, 14-ാം സാക്ഷി.


പിസ്റ്റൾ ബ്രിട്ടീഷ് ഓഫിസറുടേത് 

ബെരെറ്റ എം 1934 എന്നുവച്ചാല്‍, ബെരെറ്റ മോഡല്‍ 1934. ആ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇറ്റാലിയന്‍ പട്ടാളം ഉപയോഗിക്കാന്‍ തുടങ്ങിയ പിസ്റ്റള്‍. 0.380 എസിപി എന്ന 9x17 മില്ലിമീറ്റര്‍ വെടിയുണ്ട (എസിപി എന്നാല്‍, ഓട്ടോമാറ്റിക് കോള്‍ട്ട് പിസ്റ്റള്‍) വഹിക്കുന്ന പിസ്റ്റള്‍ ആണ്, അത്. ജോണ്‍ മോസസ് ബ്രൗണിംഗ് വികസിപ്പിച്ചെടുത്ത വെടിയുണ്ട; ഇതുപയോഗിക്കുന്ന ആദ്യ പിസ്റ്റള്‍ വികസിപ്പിച്ചത്, 1908 ല്‍, കോള്‍ട്ട്. ഇറ്റലിയില്‍ ഗര്‍ദോണെ വാല്‍ത്രോംപിയയിലെ അര്‍മി ബെരെറ്റ സ്പാ, 1526 മുതല്‍ വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നു. ഒന്നാംലോകയുദ്ധകാലത്ത് 1915 ലാണ്, ആദ്യ പിസ്റ്റള്‍ ഉണ്ടാക്കിയത്; മോഡല്‍ 1915. ലോകത്തിലെ വന്‍ പിസ്റ്റള്‍ നിര്‍മാതാക്കളായി അവര്‍ മാറി;മോഡല്‍ 1934 രണ്ടാം ലോകയുദ്ധത്തില്‍ പ്രിയപ്പെട്ടതായി. 606824 സീരിയല്‍ നമ്പറുള്ള ഇത്തരമൊരു പിസ്റ്റളാണ്, ഗോഡ്‌സെ ഉപയോഗിച്ചത്. ഇത്, ഇറ്റലി, അബിസീനിയ കീഴടക്കുന്ന വേളയില്‍ ഒരു ഓഫിസര്‍ ഉപയോഗിച്ചിരുന്നതാണ്. അയാളില്‍നിന്ന്, യുദ്ധസ്മാരകമെന്ന നിലയില്‍ ഒരു ബ്രിട്ടീഷ് ഓഫിസര്‍ കൈവശപ്പെടുത്തിയ പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത്. ബ്രിട്ടീഷ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത് എന്ന വാചകത്തിന്, ഞാന്‍ അടിവരയിടുന്നു.

ഇനി, ഗാന്ധിവധത്തിന്റെ കുറ്റപത്രത്തില്‍ പിസ്റ്റളിനെപ്പറ്റി പറയുന്ന ഭാഗം: 
ഗോഡ്‌സെ, ഗ്വാളിയറില്‍ ജനുവരി 28 ന് തീവണ്ടിയില്‍ എത്തി, പിസ്റ്റള്‍ (ബെരെറ്റ എം 1934 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ 0.380 കാലിബര്‍, സീരിയല്‍ നമ്പര്‍ 606824), ഗ്വാളിയറിലെ ഡോ.ദത്താത്രേയ പര്‍ച്ചുരെ, ഗംഗാധര്‍ ദണ്ഡവതെ, ഗംഗാധര്‍ ജാദവ്, സൂര്യദേവ് ശര്‍മ എന്നിവരുടെ സഹായത്തോടെ വാങ്ങി.

ഗംഗാധര്‍ ദണ്ഡവതെയ്ക്ക് പിസ്റ്റള്‍ കൊടുത്തത്, ജഗദീഷ് പ്രസാദ് ഗോയല്‍ ആണ്. ദണ്ഡവതെ, ഗോഡ്‌സെയ്ക്ക് കൊടുത്തു. ഈ പിസ്റ്റളിന്റെ മറ്റേ അറ്റത്തേക്ക്, ബ്രിട്ടീഷുകാരനിലേക്ക്, അന്വേഷണം പോയില്ല. ജഗദീഷ് പ്രസാദ് ഗോയലിലേക്കും പോയില്ല. കേസിന്റെ വിചാരണവേളയില്‍ ദണ്ഡവതെ സ്വയം പറഞ്ഞതാണ്, താന്‍ അത് ഗോയലില്‍നിന്ന് വാങ്ങിയതാണെന്ന്. തനിക്ക് പിസ്റ്റള്‍ എങ്ങനെ കിട്ടിയെന്ന് ഗോയല്‍ പറഞ്ഞില്ല; അതില്‍ പൊലീസിന് താല്‍പ്പര്യമില്ലായിരുന്നു. ഗോയലിനെ പൊലീസ് പിന്തുടര്‍ന്നില്ല എന്നത് നമ്മുടെ നാട്ടിലെ ചെറുകിട പൊലീസുകാരനില്‍ പോലും അദ്ഭുതമുണര്‍ത്തും. ദണ്ഡവതെയുടെ മകന്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ചന്ദ്രശേഖര്‍ പില്‍ക്കാലത്ത് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു: ''അതൊരു രഹസ്യമാണ്. പുറത്തറിഞ്ഞാല്‍, രാഷ്ട്രീയ കോളിളക്കമുണ്ടാകും.'' മനോഹര്‍ മള്‍ഗോങ്കര്‍, The Men Who Killed Gandhi എന്ന പുസ്തകത്തില്‍ എഴുതി: ''ഗോയല്‍ തനിക്ക് പിസ്റ്റള്‍ വിറ്റയാളുടെ പേര് മറച്ചുവച്ചതുവഴി, അയാളെ രക്ഷിക്കുകയായിരുന്നു. ഗോഡ്‌സെയെ 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ തൂക്കിക്കൊന്നു. അന്നുമുതല്‍ നവംബര്‍ 15 ഗോഡ്‌സെ രക്തസാക്ഷി ദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നു.''

ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ്‌വീര്‍ ഭരദ്വാജ് 2012 ല്‍ പറഞ്ഞു: ''പിസ്റ്റളിന്റെ ഉടമസ്ഥത എന്നും രഹസ്യമായിരിക്കും. ഒരു കാര്യം പറയാം-ചങ്ങലയിലെ അവസാന കണ്ണിയല്ല, ഗോയല്‍.'' 

ഗ്വാളിയറിലെ ഷിന്‍ഡേ കി ചാവനിയില്‍ നിന്ന്, 1948 ഫെബ്രുവരി മൂന്നിന് ഡോ. പര്‍ച്ചുരെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18 ന് ഗ്വാളിയര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ആര്‍.ബി.അടലിന് മുന്നില്‍ പര്‍ച്ചുരെ കുറ്റസമ്മത മൊഴി നല്‍കി. അത് ബലപ്രയോഗം വഴി വാങ്ങിയതാണെന്നു കാട്ടി, പര്‍ച്ചുരെ, പിന്‍വലിച്ചു. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പര്‍ച്ചുരെ പറഞ്ഞത്, ദണ്ഡവതെയില്‍ നിന്ന് പിസ്റ്റള്‍ വാങ്ങി, ഗോഡ്‌സെയ്ക്ക് കൊടുത്തു എന്നാണ്. അതു വാങ്ങാന്‍ ജനുവരി 28 ന് ഗോഡ്‌സെയും ആപ്‌തെയും ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയറില്‍ തീവണ്ടിയിറങ്ങി. കൈവശമുള്ള പിസ്റ്റള്‍ വിശ്വസിക്കാനാകാത്തതാകയാല്‍, ഓട്ടോമാറ്റിക് പിസ്റ്റളാണ്, ഗോഡ്‌സെ ചോദിച്ചത്. സെമി ഓട്ടോമാറ്റിക് ബെറെറ്റ, പര്‍ച്ചുരെ വാദ്ഗാനം ചെയ്തു. അത്, പര്‍ച്ചുരെയുടെ തളത്തില്‍ തന്നെ പരീക്ഷിച്ചു. 300 രൂപ പ്രതിഫലം നല്‍കി. 

പിസ്റ്റള്‍ ഗ്വാളിയര്‍ സ്റ്റേറ്റ് ആര്‍മിയിലെ ഓഫിസര്‍ ദേശ് മുഖിന്റേതായിരുന്നുവെന്ന് പര്‍ച്ചുരെ പറഞ്ഞു. അയാള്‍ക്ക്, അതു കിട്ടിയത്, ജര്‍മനിയില്‍നിന്നാണ്. പര്‍ച്ചുരെയെ 1949 ഫെബ്രുവരി 10 ന് കീഴ്‌ക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. പഹ്‌വ, കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, കിസ്തയ്യ എന്നിവര്‍ക്കും ഇതേ ശിക്ഷ കിട്ടി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റസമ്മതം തന്നില്‍നിന്ന് പിടിച്ചുവാങ്ങിയതാണെന്നും കാട്ടി, പര്‍ച്ചുരെ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിന്ദുരാഷ്ട്രസേനയ്ക്ക് സന്നദ്ധസേവകരെ റിക്രൂട്ട് ചെയ്യാന്‍ ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ വന്നപ്പോള്‍ കണ്ടെന്നേയുള്ളൂ. 

പര്‍ച്ചുരെ ഇപ്പറഞ്ഞതിനോട് ഗോഡ്‌സെയും ആപ്‌തെയും യോജിച്ചു. താന്‍ പിസ്റ്റള്‍ ഡല്‍ഹി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരിടപാടുകാരനില്‍ നിന്ന് വാങ്ങിയതാണെന്ന്, ഗോഡ്‌സെ വെളിപ്പെടുത്തി, പര്‍ച്ചുരെയെ 1949 ജൂണില്‍ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിട്ടയച്ചു. കിസ്തയ്യ, ബാഡ്‌ജെ യുടെ വേലക്കാരനാണ് എന്നുമാത്രം കണ്ട്, അയാളെയും വിട്ടു. മോചനംകിട്ടിയ പര്‍ച്ചുരെയെ ഗ്വാളിയറില്‍ കടക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കി. 1952 ല്‍ അയാള്‍ മടങ്ങിച്ചെന്ന്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ല എന്ന ഉപാധിയില്‍, പ്രാക്ടിസ് തുടര്‍ന്നു. 1985 ല്‍ മരിച്ചു.

മുംബൈയിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ ദത്താത്രേയ സദാശിവ് പര്‍ച്ചുരെ (1902-1985), ജംഷഡ്ജി ജീജി ബായ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. അച്ചടക്കമില്ലായ്മ കാരണം പുറത്താക്കപ്പെട്ട്, കുടുംബം താമസിച്ച ഗ്വാളിയറിലെത്തി ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു; എംബിബിഎസിന് മുന്‍പ്, ഹോമിയോപ്പതിയുണ്ടായിരുന്നു. ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന പര്‍ച്ചുരെ, സ്വന്തം നിലയില്‍ ഹിന്ദുരാഷ്ട്രസേന (എച്ച്ആര്‍എസ്) സംഘടിപ്പിച്ചിരുന്നു; ഗോഡ്‌സെയ്ക്ക് സ്വന്തം നിലയില്‍, ഹിന്ദുരാഷ്ട്ര ദള്‍ (എച്ച്ആര്‍ഡി) ഉണ്ടായിരുന്നു. രണ്ടും ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയിരുന്നു. 1947 ഡിസംബര്‍ രണ്ടിന് പുനെയിലെ ഹിന്ദുമഹാസഭാ സമ്മേളനത്തില്‍, മുഖ്യപ്രഭാഷകനായിരുന്നു പര്‍ച്ചുരെ. അദ്ദേഹം മാത്രമല്ല, ഗോഡ്‌സെയും ഒന്നാന്തരം പ്രഭാഷകനായിരുന്നു-മദനി ഒന്നാംതരം പ്രഭാഷകനാണെങ്കില്‍. നാഥുറാമിന്റെ അനന്തരവളും ഗോപാലിന്റെ മകളുമായ ഹിമാനി സവര്‍ക്കര്‍, അച്ഛനോട് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോഴൊക്കെ അയാള്‍ മൗനം പാലിച്ചു. 

ആശുപത്രിയിൽ പോയില്ല 

മൂന്നുതവണ ഗോഡ്‌സെ വെടിയുതിര്‍ത്തിട്ടും, ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. ഗാന്ധിവധക്കേസിലെ മുഖ്യ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ജഗദീശ് ചന്ദ്ര ജെയിന്‍, 'മേം ബാപ്പു കോ ന ബച്ചാ സകാ' (എനിക്ക് ബാപ്പുവിനെ രക്ഷിക്കാനായില്ല) എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 1948 ജനുവരി 20 ന് ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ പഹ്‌വ ബോംബു പൊട്ടിക്കും മുന്‍പുതന്നെ അയാള്‍, ഗാന്ധിയെ കൊല്ലുമെന്ന് ഡോ. ജയിനിനോട് പറഞ്ഞിരുന്നു. ജയിന്‍ ഇത്, മുംബൈ പൊലിസിനെ അറിയിച്ചു. അന്നത്തെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി, വിവരം, കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ ഡല്‍ഹി പൊലിസ് മേധാവി, പനി കാരണം അവധിയിലായിരുന്നു. ഇത്, പഹ്‌വ ബോംബ് പൊട്ടിക്കും മുന്‍പാണല്ലോ. പഹ്‌വ ബോംബ് പൊട്ടിച്ചശേഷം അയാളെയും ആറുപേരെയും പൊലിസ് പിടികൂടി. ബോംബും തോക്കും കത്തിയും കണ്ടെടുത്തു. കൂടെ ഗോഡ്‌സെയെയും പിടിച്ചു. പിടിച്ച ആയുധങ്ങളുടെ ഉടമകളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ്, ജനുവരി 22 ന് ഗോഡ്‌സെ, പഹ്‌വ എന്നിവരെ  പൊലിസ് വിട്ടയച്ചു! തന്നെ ഗാന്ധിയെ വധിക്കാന്‍ പ്രേരിപ്പിച്ച ആളാര്, പണം മുടക്കുന്നതാര് എന്നീ വിവരങ്ങള്‍ പൊലിസിനെ പഹ്‌വ അറിയിച്ചിരുന്നു. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.എന്‍. ബാനര്‍ജി, The Civil Servant in India എന്ന പുസ്തകം എഴുതിയിട്ടുണ്ട്. 23 ന് ഗോഡ്‌സെ, ആപ്‌തെ എന്നിവരെ ഒളിവിടത്തില്‍ നിന്ന് പിടിക്കേണ്ടതായിരുന്നു എന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഡല്‍ഹി പൊലിസ്, പഹ്‌വയുടെ മൊഴി, 21 ന് മുംബൈ പൊലിസിന് അയച്ചിരുന്നു. മൊത്തം കേസില്‍, പഹ്‌വയ്ക്ക് ഒരു പോറല്‍പോലും ഏറ്റില്ല. ബിര്‍ള ഹൗസില്‍ ഉത്തരവാദിത്തമുള്ള ഒട്ടേറെപ്പേരുണ്ടായിട്ടും, ആള്‍ക്കൂട്ടത്തിലൊരാളുടെ മൊഴി വച്ചാണ്, എഫ്‌ഐആര്‍ തയ്യാറാക്കിയത്. അബദ്ധപ്പഞ്ചാംഗമാണ്, ആ എഫ്‌ഐആര്‍. ഒരു ഫൊറന്‍സിക് പരിശോധനയും നടക്കാതെ, മൂന്നു വെടിയുണ്ടകളേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന്, അതില്‍ പറഞ്ഞിരിക്കുന്നത് കാണാം.

നാം ഒരു ബെരെറ്റയുടെ കാര്യമാണല്ലോ പറഞ്ഞത്. എന്നാല്‍, പൊലിസ്, കോടതിയില്‍ മൂന്ന് പിസ്റ്റളുകള്‍ ഹാജരാക്കി. ഒന്നും, ഗാന്ധിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയ വെടിയുണ്ടകളുമായി ചേര്‍ന്നില്ല. എങ്കില്‍, ഗോഡ്‌സെ അല്ലാതെ, മറ്റൊരു കരുതല്‍ സംഘം കൂടി ഉണ്ടായിരുന്നിരിക്കാം. ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതിനാല്‍, പോസ്റ്റ്‌മോര്‍ട്ടം നടന്നിരിക്കില്ല.

വിവരാവകാശ നിയമം വന്നശേഷം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചയാള്‍ക്ക് കിട്ടിയ മറുപടി, അത് കാണാതായി എന്നാണ്. എന്നാല്‍, 2009 ല്‍ അത് ഒരു സുബ്രഹ്മണ്യത്തിന് കൊടുത്തതായും കാണുന്നു. ഗോവക്കാരനായ, പോര്‍ച്ചുഗലില്‍ ജീവിക്കുന്ന ലോറന്‍സോ ദേ സാല്‍വദോറെ (Lourenco de Salvadore), Who killed Gandhi എന്ന പുസ്തകമെഴുതി; അത് ഭാരതത്തില്‍ നിരോധിക്കപ്പെട്ടു. ഗാന്ധിവധത്തെപ്പറ്റി കണ്ടെത്തിയ വസ്തുതകളില്‍ പത്തുശതമാനമേ കോടതിയില്‍ എത്തിയുള്ളൂ; അതിന്റെ പത്തുശതമാനമേ പുറത്തുവന്നിട്ടുള്ളൂ. വസ്തുതകള്‍ ഒളിപ്പിക്കുകയായിരുന്നു, വിചാരണയുടെ ലക്ഷ്യം.

മുഴുവന്‍ കഥയും അറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നു-മൗണ്ട് ബാറ്റന്‍. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഭാരതത്തിന്റെ ഭരണാധികാരി അദ്ദേഹമായിരുന്നു, നെഹ്‌റു ആയിരുന്നില്ല. നമുക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും മൗണ്ട് ബാറ്റനെ ഗവര്‍ണര്‍ ജനറലായി ചുമക്കുക എന്ന അപരാധം നെഹ്‌റു കാട്ടി. അങ്ങനെ, ഗാന്ധി മരിക്കുമ്പോള്‍, ഭാരതത്തിന്റെ ഇന്റലിജന്‍സ് സംവിധാനം മുഴുവന്‍ ബ്രിട്ടീഷ് കൈകളിലായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന്റെ ഗവര്‍ണര്‍ ജനറലായ മൗണ്ട് ബാറ്റന്‍, ഗാന്ധി കൊല്ലപ്പെട്ട് നാലുമാസം കഴിഞ്ഞ്, മറയ്‌ക്കേണ്ടതൊക്കെ മറച്ച്, ജൂണ്‍ 21 നാണ് പദവി വിട്ടത്. മൗണ്ട് ബാറ്റന് അറിയാമെങ്കില്‍, നെഹ്‌റുവും അറിഞ്ഞിരിക്കും. മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിന, നെഹ്‌റുവിന്റെ വെപ്പാട്ടിയായിരുന്നു; കിടക്കയില്‍ കൊല്ലപ്പെടാത്ത സത്യം വല്ലതുമുണ്ടോ? ഭാരതീയന്‍ കൊല്ലപ്പെട്ടെങ്കില്‍, പിന്നില്‍, ബ്രിട്ടീഷുകാരനുണ്ടാകാതെ വയ്യ. ഒരു ഭാരതീയ ഭ്രാന്തന്‍ കളിപ്പാവയായെങ്കില്‍, അത്, ബ്രിട്ടീഷുകാരനെ സന്തോഷിപ്പിക്കും. നെഹ്‌റുവിന്റെ കൂടെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ സംസാരിച്ചിരുന്നില്ല; പട്ടേലിനൊപ്പമായിരുന്നു, ഗാന്ധി. അതുകൊണ്ട്, ഗാന്ധി മരിച്ചാല്‍ അതുകൊണ്ടുള്ള ഗുണം ആര്‍ക്കെന്ന ചോദ്യം, വായനക്കാര്‍ക്ക് വിടുന്നു. 

പട്ടേല്‍ ഭാരതത്തിലെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്നുവെന്ന്, എത്രപേര്‍ ഓര്‍ക്കുന്നു? പാക്കിസ്ഥാനുവേണ്ടി ഗാന്ധി, നെഹ്‌റുവിനെതിരെ നിരാഹാരം കിടന്നപ്പോള്‍, തന്നെ കാണാനെത്തിയ നെഹ്‌റുവിനോടും പട്ടേലിനോടും, സ്വരചേര്‍ച്ചയോടെ മുന്നോട്ടുപോകണമെന്ന് ഗാന്ധി ഉപദേശിച്ചത്, എത്രപേര്‍ ഓര്‍ക്കുന്നു? ഗാന്ധിയും പട്ടേലും ഗുജറാത്തില്‍നിന്നുള്ളവരായിരുന്നു; പോര്‍ബന്തറില്‍നിന്ന് പട്ടേല്‍ പിറന്ന നദിയാദിലേക്ക് ദൂരം 412 കിലോമീറ്റര്‍. ഭാഷ കൊണ്ടളന്നാല്‍, ഗാന്ധിയില്‍നിന്ന് പട്ടേലിലേക്കുള്ള ദൂരം, പൂജ്യം. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഗാന്ധിയില്‍നിന്ന് നെഹ്‌റുവിലേക്കുള്ള ദൂരം, അളക്കാന്‍ കഴിയുമായിരുന്നില്ല. രക്തസാക്ഷിത്വം, ഗാന്ധിയെ രക്ഷിച്ചു; അമരനാക്കി; നെഹ്‌റു ഇരുന്നിരുന്നു ചീഞ്ഞു.


© Ramachandran 




Tuesday 11 June 2019

ഭഗത് സിംഗിന് മുൻപ്,വഞ്ചിനാഥൻ

പുനലൂരിലെ ഒരു വനംവകുപ്പ് ക്ലർക്ക്, ഒരു ബ്രിട്ടിഷ് കലക്ടറെ വെടിവച്ചു കൊന്ന സംഭവം, കേരളത്തിൽ അധികം അറിയപ്പെടാത്തതാണ്- അപ്പോൾ  എന്തുകൊണ്ട് അതൊരു ദേശീയ സംഭവമായില്ല എന്ന ചോദ്യത്തിനു പ്രസക്തിയില്ല. തിരുനൽവേലി കലക്ടർ റോബർട്ട് ആഷെയെ തീവണ്ടിയിൽ വെടിവച്ചു കൊന്ന വഞ്ചിനാഥൻ അയ്യർ, പുനലൂരിൽ ഫോറസ്ററ്  ക്ലർക്കായിരുന്നെങ്കിലും, ചെങ്കോട്ടക്കാരനായിരുന്നു; പിതാവ് രഘുപതി അയ്യർ, തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനായിരുന്നു (പുനലൂർ- ചെങ്കോട്ട 49 കിലോമീറ്റർ). 
  ഭഗത്  സിംഗ് ബ്രിട്ടിഷ് പൊലിസ് ഓഫിസർ ജോൺ സാൻഡഴ് സിനെ വെടിവച്ചു കൊല്ലുന്നതിന് 17 വർഷം മുൻപാണ്, വഞ്ചിനാഥൻ, ആഷെയെ കൊന്നത്. എന്നിട്ടും, ഭഗത് സിംഗിന്റെ  മുൻഗാമി, ഇന്ന് ദേശീയ ചിത്രത്തിൽ ഇല്ല.
 തിരുനൽവേലിയിലെ മണിയാച്ചി റയിൽവേ സ്റ്റേഷന്റെ പേര്, ഇന്ന് വഞ്ചിമണിയാച്ചി  എന്നാണ്‌ . അതിലെ വഞ്ചി, ഒരു ധീര ദേശാഭിമാനിയാണെന്ന്  ഒരാളും ഓർക്കില്ല. വഞ്ചി, മലയാളിക്ക് വഞ്ചിനാടോ ഒരു യാത്രാ സൗകര്യമോ മാത്രമാകാം.
റോബർട്ട് ആഷെ, തിരുനൽവേലി ജംഗ്ഷനിൽ, 1911 ജൂൺ 17 രാവിലെ ഒൻപതരയ്ക്ക്, മണിയാച്ചി മെയിലിൽ കയറിയത്, കൊടൈക്കനാലിൽ പോകാനാണ്. അദ്ദേഹത്തോടൊപ്പം ഭാര്യ മേരി ലിലിയൻ പാറ്റേഴ്സൺ ഉണ്ടായിരുന്നു. അയർലണ്ടിൽ നിന്ന്‌ ഏതാനും ദിവസം മുൻപു മാത്രമാണ്, മേരി എത്തിയത്. 1898 ഏപ്രിൽ ആറിന് ബർഹാംപൂരിലായിരുന്നു , അവരുടെ വിവാഹം. ആഷെയെ ക്കാൾ ഒരു വയസു മൂത്തതായിരുന്നു, മേരി. കൊടൈക്കനാലിൽ വാടകക്കെടുത്ത ബംഗ്ലാവിലായിരുന്നു, അവരുടെ നാലു മക്കൾ- മോളി, ആർതർ, ഷീല, ഹെർബർട്ട്. അവരെക്കാണാനായിരുന്നു യാത്ര.
രാവിലെ 10.38 ന് മണിയാച്ചിയിൽ എത്തിയ ട്രെയിൻ, സിലോൺ ബോട്ട്മെയിൽ 10. 48 ന്  എത്താൻ , കാത്തു കിടന്നു. ആഷെയും മേരിയും അഭിമുഖമായാണ്  ഇരുന്നത്.

പൊടുന്നനെ,മുണ്ടുടുത്ത  രണ്ടു യുവാക്കൾ തീവണ്ടിക്കടുത്തെത്തി. അതിൽ, പച്ച ജാക്കറ്റണിഞ്ഞ്  വിഭൂ തി ചാർത്തി, തലയിൽ കുടുമയുള്ളയാൾ, കമ്പാർട്മെന്റിൽ കയറി, ബൽജിയൻ നിർമ്മിത ബ്രൗണിങ് ഓട്ടോമാറ്റിക് പിസ്റ്റലെടുത്ത് , ആഷെയുടെ നെഞ്ചിൽ നിറയൊഴിച്ചു. ആഷെ കുഴഞ്ഞു വീണു.ആഷെയെ കൊന്ന വഞ്ചിനാഥൻ പ്ലാറ്റ്  ഫോമിലൂടെ   ഓടി, കക്കൂസിൽ കയറി, സ്വന്തം വായിലേക്കു നിറയൊഴിച്ചു. അയാളിൽ നിന്ന്‌ കണ്ടെടുത്ത പിസ്റ്റളിൽ വേറെ വെടിയുണ്ടകൾ ഉണ്ടായിരുന്നില്ല. വെടിയുണ്ടകൾ രണ്ടു മാത്രം: ഒന്നു കൊലയ് ക്കും മറ്റൊന്ന് ആത്‍മഹത്യയ്ക്കും. വഞ്ചിനാഥന്റെ കീശയിലെ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു :"നമ്മുടെ രാജ്യം പിടിച്ചടക്കിയ ഇംഗ്ലണ്ടിലെ മ്ലേച്ചന്മാർ, ഹിന്ദുക്കളുടെ സനാതന ധർമം നശിപ്പിച്ചു. ബ്രിട്ടീഷുകാരെ ഓടിച്ചു സ്വരാജ്യം വീണ്ടെടുക്കാനും  സനാതന ധർമം  പുനഃസ്ഥാപിക്കാനും ഓരോ ഇന്ത്യക്കാരനും ശ്രമം നടത്തുന്നു. രാമനും ശിവജിയും കൃഷ്ണനും ഗുരു ഗോവിന്ദനും അർജുനനും ഭരിച്ചു  ധർമം സംരക്ഷിച്ച ജന്മനാട്ടിൽ മ്ലേച്ചനായ, ഗോമാംസം ഭക്ഷിക്കുന്ന ജോർജ് അഞ്ചാ മനെ അവരോധിക്കാൻ ഒരുക്കങ്ങൾ നടത്തുകയാണ് ബ്രിട്ടീഷുകാർ. നമ്മുടെ രാജ്യത്തെത്തുമ്പോൾ തന്നെ ജോർജ് അഞ്ചാ മനെ വധിക്കാൻ മൂവായിരം തമിഴന്മാർ പ്രതിജ്ഞ ചെയ്തിരിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം മറ്റുള്ളവരെ അറിയിക്കാൻ, അക്കൂട്ടത്തിൽ എളിയവനായ ഞാൻ, ഈ ദിവസം ഈ കൃത്യം നടത്തിയിരിക്കുന്നു. ഇത്, ഓരോ ഇന്ത്യക്കാരനും അവന്റെ കടമയായി കരുതണം…വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം".
ആഷെയും കുടുംബവും 
വ ഞ്ചിനാഥൻ സവർക്കറുടെ അനുയായിയാണെന്ന് ഇതിൽനിന്നു വ്യക്തം. ചെങ്കോട്ടയിൽ 1886 ൽ ജനിച്ച വഞ്ചിനാഥന് 25 വയസ്സായിരുന്നു. ഭാര്യ, പൊന്നമ്മാൾ. ഒരു പെൺകുഞ്ഞു  ജനിച്ചു  താമസിയാതെ മരിച്ചിരുന്നു. വഞ്ചിനാഥന് തിരുവനന്തപുരം മഹാരാജാസ് കോള ജിൽ നിന്ന് എം. എ പാസായ ഉടൻ ജോലി കിട്ടി.   1894 ൽ ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎ സ്) പരീക്ഷ പാസായ 61 പേരിൽ നാൽപ്പതാമത്തെ  ആളായിരുന്നു, റോബർട്ട് വില്യം എസ്കൗർട്ട് ആഷെ. 1895 ഡിസംബർ നാലിന് ഇന്ത്യയിലെത്തിയ ആഷെ, അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1907 ൽ തിരുനൽവേലിയിൽ നിയമിക്കപ്പെട്ട് ദീർഘകാല അവധിക്കു ശേഷം 1908 ഫെബ്രുവരി 17 ന് അവിടെയെത്തി. തൂത്തുക്കുടിയിൽ ജോലിക്കായി ആഷെ ചെലവിട്ട രണ്ടു മാസമാണ്, അദ്ദേഹത്തിൻറെ വിധി നിർണയിച്ചത്. തെക്കേ ഇന്ത്യയിലെ പ്രധാന തുറമുഖമായ തൂത്തുക്കുടിയിൽ യൂറോപ്യൻ സൈനികനായ എ ആൻഡ് എഫ് ഹാർവിക്ക് കോറൽ മിൽ സ് എന്ന തുണി കമ്പനിയുണ്ടായിരുന്നു. ഹാർവിമാർ തന്നെയായിരുന്നു ബ്രിട്ടീഷ് ഇന്ത്യ സ്റ്റീ o  നാവിഗേഷൻ കമ്പനി  (സി ഐ എസ്‌ എൻ സി) യുടെ ഏജന്റുമാർ. ഇതിന്‌ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ വാണിജ്യ കുത്തകയുണ്ടായിരുന്നു. തൂത്തുക്കുടിയിൽ രണ്ടുമാസം കഴിഞ്ഞു, ആഷെയെ ഗോദാവരിക്കു  വിട്ടു. 1910  ഓഗസ്റ്റ് രണ്ടിന് തിരുന ൽവേലിയിൽ ആക്റ്റിംഗ്‌ കലക്ടറായി ചുമതലയേറ്റു.ബാലഗംഗാധര തിലകനും ലാല ലജ്‌പത്‌ റായിയും  തുടക്കമിട്ട സ്വദേശി പ്രസ്ഥാനം വേരാഴ്ത്തിയ കാലമായിരുന്നു ഇത്. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ട വി.ഒ. ചിദംബരംപിള്ള ബ്രിട്ടനെ വെല്ലുവിളിച്ചു, സ്വദേശി സ്റ്റീo  നാവിഗേഷൻ കമ്പനിക്കു വിത്തിട്ടു. രണ്ടു കപ്പലുകൾ പ്രയാസപ്പെട്ടു വാടകക്കെടുത്തു, പിള്ള ബ്രിട്ടീഷ് സ്റ്റീo  നാവിഗേഷൻ കമ്പനിക്കു വെല്ലുവിളി ഉയർത്തി. ബ്രിട്ടീഷ് കമ്പനി സൗജന്യ ടിക്കറ്റും കുടയും വാഗ്‌ദാനം ചെയ്തിട്ടും നാട്ടുകാർ, കൊളംബോയ്ക്കു പോകാൻ പിള്ളയുടെ കപ്പലുകൾ ഉപയോഗിച്ചു.  പിള്ളയെ വരുതിയിലാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചപ്പോൾ അദ്ദേഹം വഴങ്ങിയില്ലെന്നു മാത്രമല്ല, കോറൽ മില്ലിൽ പൊതു പണിമുടക്കുണ്ടാക്കുകയും ചെയ്തു. പിള്ളയെ ജീവപര്യന്തം  ശിക്ഷിച്ചു  കോയമ്പത്തൂർ ജയിലിൽ തടവുകാരനാക്കി. അപ്പീലിൽ ശിക്ഷ ഇളവ് ചെയ്ത്, കണ്ണൂർ ജയിലിലാക്കി. പിള്ളയുടെ കപ്പൽ കമ്പനി പാപ്പരായി, കപ്പലുകൾ ബ്രിട്ടീഷ് കമ്പനി ഏറ്റെടുത്തു. ജനം ക്ഷു ഭിതരായി.
വി വി എസ് അയ്യർ 
ഈ രംഗത്താണ്, വരാഹനേരി വെങ്കടേശ സുബ്രഹ്മണ്യം അയ്യർ എന്ന വി .വി .എസ് .അയ്യർ എത്തിയത്. തിരുച്ചിയിലെ വരാഹനേരിയിൽ ജനിച്ച അയ്യർ (1881 – 1925) സെന്റ്‌ ജോസഫ്‌സ് കോളജിൽ നിന്ന് ചരിത്ര ബിരുദമെടുത്തു, 1902 മദ്രാസ് സർവകലാശാലയിൽ നിന്ന് പ്ലീഡർ പരീക്ഷ പാസായി, തിരുച്ചി ജില്ലാകോടതിയിൽ പ്രാക്ടീസ് ചെയ്തു. 1906 ൽ റങ്കൂണിൽ അഭിഭാഷകനായി. അവിടന്ന് 1907 ൽ ലണ്ടനിലെത്തി ലിങ്കൺസ് ഇ ന്നിൽ ബാരിസ്റ്റാറാകാൻ ചേർന്നു. ഇന്ത്യാ ഹൗ സിൽ വിനായക് ദാമോദർ സവർക്കറെ കണ്ടുമുട്ടിയത്, വഴിത്തിരിവായി. ലണ്ടനിലും പാരീസിലും വിപ്ലവകാരിയായ അയ്യ ർക്കെതിരെ 1910 ൽ ബ്രിട്ടീഷ് സർക്കാർ വാറന്റ് പുറപ്പെടുവിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മുസ്ലിം വേഷത്തിൽ ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിൽ ഒളിവിൽ താമസിച്ചു. പത്തു വർഷത്തോളം അവിടെ കഴിഞ്ഞ അയ്യർ, കവി സുബ്രഹ്മണ്യഭാരതിക്കും, അരവിന്ദഘോഷിനും വിപ്ലവ സുഹൃത്തായി. വഞ്ചിനാഥന്, വിപ്ലവഗുരുവായി. അയ്യർ നേതൃത്വം നൽകിയ സവർക്കറുടെ അഭിനവ് ഭാരത് സൊസൈറ്റിയുടെ പോണ്ടിച്ചേരി ശാഖയാണ്, ആഷെയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധമുള്ള ഭാരത് മാതാ അസോസിയേഷനിൽ അംഗമായിരുന്നു വഞ്ചിനാഥൻ. തോക്കിനും മറ്റും പശുവിന്റെ തോൽ ഉപയോഗിക്കാൻ അനുവദിച്ച ജോർജ് അഞ്ചാമനെ വധിക്കുകയായിരുന്നു, സംഘടനയുടെ ലക്ഷ്യം. പുനലൂരിൽ ജോലിയിലിരിക്കെയാണ്, വഞ്ചിനാഥൻ വി ഒ സി എന്നറിയപ്പെട്ട ചിദംബരം പിള്ളയെപ്പറ്റി അറിഞ്ഞത്. 1908 മാർച്ച് 12 ന്  അറസ്റ്റ് ചെയ്യപ്പെട്ട പിള്ളയെ ആദ്യം നാഗർകോവിൽ പാളയം കോട്ട ജയിലിലെത്തിച്ച പ്പോൾ, സ്വാതന്ത്ര്യ  സമര സേനാനികളുടെ രക്തം  തിളച്ചു. തിരുനൽവേലിയിലും തൂത്തുക്കുടിയിലും ജനരോഷം അണപൊട്ടി. ആഷെയെ കൊല്ലാനുള്ള ആസൂത്രണ ചുമതല കിട്ടിയ നീലകണ്‌ഠ ശാസ്ത്രിയുടെ അനുയായി ആയിരുന്നു, വഞ്ചിനാഥന്റെ അളിയൻ, ശങ്കര കൃഷ്ണയ്യർ. അദ്ദേഹം വഞ്ചിനാഥനെ നീലകണ്ഠന് പരിചയപ്പെടുത്തി. മൂവരും കൂട്ടുകാരും ചേർന്ന്‌, ഭാരത മാതാ സംഘം രൂപവൽക്കരിച്ചു. വഞ്ചിനാഥൻ തിരുവനന്തപുരം മൂലം തിരുനാൾ മഹാരാജാസ് കോളജിൽ (യൂണിവേഴ്സിറ്റി കോളജ്) നിന്ന് എം എ പാസായി, തിരുവിതാംകൂർ വനംവകുപ്പിൽ ജോലി നേടി അധികമായിരുന്നില്ല. 1911  ജനുവരി ഒൻപതിന് മൂന്നുമാസത്തെ അവധിയെടുത് വഞ്ചിനാഥൻ പോണ്ടിച്ചേരിയിൽ ചെന്ന് വി വി സ് അയ്യരെ കണ്ടു. റിവോൾവർ പരിശീലനം നേടി. ആഷെയുടെ നീക്കങ്ങൾ തിരുനൽവേലിയിലെത്തി നിരീക്ഷിച്ചു പോന്ന വഞ്ചിനാഥൻ, ജോർജ് അഞ്ചാമന്റെ കിരീടധാരണം നടക്കുന്ന 1911 ജൂൺ 11 ന് ആഷെയെ കൊല്ലാനാണ്  പദ്ധതിയിട്ട ങ്കിലും, അന്ന് അയാളെ പുറത്തുകണ്ടില്ല.
ഷെ എന്തുകൊണ്ട് തീവ്രവാദികളുടെ ലക്ഷ്യമായി എന്നതിൽ ദുരൂഹത കാണുന്നവരുണ്ട്. അദ്ദേഹം ആക്റ്റിംഗ്‌ കലക്ടർ മാത്രമായിരുന്നു. എൽ .എം. വിഞ്ച്  ആയിരുന്നു കലക്ടർ. പിള്ളയെ ജീവപര്യന്തം ശിക്ഷിച്ച എ ഫ്. പിൻഹി ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നിട്ടും ആഷെയെ കൊന്നതിനു കാരണമായി, ചില ദളിത് ഗ്രൂപ്പുകൾ ഒരു വാദം നിരത്തുന്നുണ്ട്. ആഷെയുടെ ഭാര്യ മേരി സാമൂഹ്യപ്രവർത്തകയായിരുന്നു. ഭർത്താവിനൊപ്പം ഒരു നാൾ ചെങ്കോട്ടയിൽ പോയ മേരി പ്രസവ വേദനയിൽ പുളഞ്ഞ ഒരു  ദളിത് യുവതിയെ കാളവണ്ടിയിൽ കയറ്റി, ബ്രാഹ്മണരുടെ അഗ്രഹാരം വഴി, ആശുപത്രിയിൽ കൊണ്ടുപോയി. ഇതിന്‌ ബ്രാഹ്മണർ ആഷെയോട് മാപ്പു പറയാൻ ആവശ്യപ്പെട്ടുവെന്നും . അയാൾ അതിനു വഴങ്ങാതിരുന്നതിനാൽ അവർ ആഷെയെ കൊന്നെന്നുമാണ് ആ വാദം. ഇങ്ങനെ ഒരു സംഗതി, വിചാരണ വേളയിൽ ഉയർന്നു വന്നിരുന്നില്ല. മാത്രമല്ല, വഞ്ചിനാഥൻ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു ധാരാളം തെളിവുകളുമുണ്ട്. അരവിന്ദഘോഷ് പത്രാധിപരായിരുന്ന  ‘വന്ദേമാതരം’ പത്രം ബംഗാളിൽ നിരോധിച്ചപ്പോൾ അത് പാരീസിൽ നിന്ന് മാഡം കാമ ഇറക്കി യിരുന്നു. മുംബൈ യിൽ ധനിക പാഴ്സി  കുടുംബത്തിൽ ജനിച്ച ബിഖാജി   റസ്റ്റം കാമ (1861- 1936) എന്ന മാഡം കാമ, പാരീസിൽ, വി വി എ സ് അയ്യരുടെ സഹപ്രവർത്തകയായിരുന്നു. ആഷെയെ കൊല്ലുന്നതിനു തൊട്ടു മുൻപ് മേയിൽ പാരീസിൽ നിന്നിറങ്ങിയ ‘വന്ദേമാതര’ത്തിലെ ഒരു ലേഖനത്തിൽ, “ഒരു ബംഗ്ലാവിലെ യോഗത്തിലോ റയിൽവെയിലോ വണ്ടിയിലോ കടയിലോ പള്ളിയിലോ പൂന്തോട്ടത്തിലോ ഉത്സവത്തിലോ” ബ്രിട്ടീഷുകാരെ കൊല്ലുമെന്ന് വ്യക്തമാക്കിയിരുന്നു.  അഗ്രഹാര കഥ അസംബന്ധമാണ്- സവർക്കറുടെ അനുയായികൾ അയിത്തത്തിനെതിരായിരുന്നു.അഗ്രഹാരക്കഥ സങ്കല്പികമാണെന്ന്  ആഷെ വധക്കേസിൽ അറസ്റ്റിലായ 14 പേരിൽ നിന്നു തന്നെ തെളിയും: നീലകണ്ഠൻ, ശങ്കര കൃഷ്ണയ്യർ, മടത്തുക്കടൈ ചിദംബര പിള്ള (വി. ഒ. സി യുടെ ബന്ധു- പച്ചക്കറി കച്ചവടം), മുത്തുക്കുമാരസ്വാമി പിള്ള( കുടം വില്പന), സുബ്ബയ്യാപിള്ള (അഭിഭാഷക ക്ലർക്ക്), ജഗന്നാഥ അയ്യങ്കാർ (പാചകം), ഹരിഹരയ്യർ (കച്ചവടം), ബാപ്പുപിള്ള (കർഷകൻ), വി. ദേശികാചാരി(കച്ചവടം), വേമ്പു  അയ്യർ (പാചകം), ശാ വടി അരുണാചലം പിള്ള (കർഷകൻ), അളഗപ്പാപിള്ള (കർഷകൻ), വന്ദേമാതരം സുബ്രഹ്മണ്യ അയ്യർ (സ്കൂൾ അധ്യാപകൻ), പിച്ചുമണി അയ്യർ (പാചകം).ഈ പട്ടികയിൽ പകുതിയും  ചിദംബരം പിള്ളയുടെ വെള്ളാള സമുദായത്തിൽ നിന്നുള്ളവരാണ്; അ വർണർ..കേസുമായി ബന്ധപ്പെട്ട രണ്ടു പേർ ആത്മഹത്യ ചെയ്തു: ധർമ്മരാജ അയ്യർ വിഷം കഴിച്ചു; വെങ്കടേശ്വരയ്യർ  സ്വന്തം കഴുത്തു കണ്ടിച്ചു.
ചീഫ് ജസ്റ്റിസ് സി. ആർനോൾഡ് വൈറ്റ് നേതൃത്വം  നൽകിയ മൂന്നംഗ ബഞ്ചാണ് കേസ് വിചാരണ ചെയ്തത്. അതിൽ ഒരാളായിരുന്നു, സർ സി. ശങ്കരൻ നായർ. വില്യം എയ്‌ലിംഗ് ആയിരുന്നു മൂന്നാമൻ. 1911 സെപ്റ്റംബർ മുതൽ അഞ്ചുമാസം വിചാരണ നീണ്ടു. 93 ദിവസം. പബ്ലിക് പ്രോസിക്യൂട്ടർ സി. എഫ്. നേപ്പിയറെ  അഭിഭാഷകരായ ടി. റിച്ച്മണ്ടും ആർ. സുന്ദര ശാസ്ത്രികളും സഹായിച്ചു.
വൈറ്റും എയ്‌ലിംഗും ഒറ്റ വിധി ന്യായം എഴുതിയപ്പോൾ , ശങ്കരൻ നായർ, പ്രത്യേക  വിധി എഴുതി. സുബ്രഹ്മണ്യഭാരതിയുടെ ‘സ്വാതന്ത്ര്യം’ എന്ന കവിത  ആ വിധിയിൽ ഉദ്ധരിച്ചു:
എൻട്രു  തണിയും ഇന്ത സുതന്തിര ദാഹം
എൻട്രു മടിയും എങ്കൾ അടിമയിൻ മോഹം 
പ്രതികൾക്കെതിരെ, കൊലപാതകക്കുറ്റം തെളിയിച്ചിട്ടില്ലെന്നു രേഖപ്പെടുത്തി. നീലകണ്ഠനും മറ്റൊരാളും രാജാവിനെതിരെ യുദ്ധ  പ്രഖ്യാപനം നടത്തിയതായി നായർ കണ്ടെത്തി. ഭൂരിപക്ഷാഭിപ്രായ പ്രകാരം കോടതി നീലകണ്ഠന് ഏഴുവർഷവും ശങ്കരകൃഷ്‌ണന്‌ നാലു വർഷവും കഠിന തടവ് വിധിച്ചു. മറ്റു പ്രതികൾക്ക് അതിൽ  താഴെയുള്ള തടവുശിക്ഷകൾ നൽകി.
തിരുവിതാംകൂർ, സർ സി. പി. രാമസ്വാമി അയ്യരുടെ സേവനം ആദ്യം തേ ടിയത്, ആഷെ വധക്കേസുമായി ബന്ധപ്പെട്ടാണ്. അത് വക്കീൽ എന്ന നിലയ്ക്കായിരുന്നില്ല. വഞ്ചിനാഥനും പിതാവും തിരുവിതാംകൂറിന്റെ ജീവനക്കാരും ചെങ്കോട്ട തിരുവിതാംകൂറിലുമായിരുന്നതിനാൽ, ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂർ രാജാവിനോട് നീരസo  സ്വാഭാവികമായിരുന്നു. അത് നീക്കുകയായിരുന്നു ഉന്നം. ഇപ്പോഴും, സർ സി. പി. എന്താണ് തിരുവിതാംകൂറിനു  വേണ്ടി ചെയ്തത് എന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ഒരു ഉപകഥയിൽ മദ്രാസ് ഹൈക്കോടതിയുടെ  ശ്രദ്ധ ഉടക്കിയപ്പോഴാണ്, തിരുവിതാംകൂർ സർ സിപിയുടെ സഹായം തേടിയത് എന്നു മാത്രമറിയാം- അന്ന് അദ്ദേഹം ദിവാൻ അല്ല. അന്നദ്ദേഹം വക്കീൽ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1936 ൽ മാത്രമാണ്, അദ്ദേഹം ദിവാൻ ആകുന്നത്. ചെറുപ്രായത്തിൽ തന്നെ പ്രാഗത്ഭ്യo  തെളിയിച്ച സർ സിപിയെ ജഡ്ജിയാക്കാൻ സമ്മതം ചോദിച്ച ചീഫ് ജസ്റ്റിസിന്, അത് നിരസിച്ചുകൊണ്ട് അദ്ദേഹം എഴുതി: “ദിവസം മുഴുവൻ അസംബന്ധം കേൾക്കുന്നതിനേക്കാൾ ഒരു ദിവസം ഏതാനും മണിക്കൂർ മാത്രം അസംബന്ധം പറയുന്നതാണ്  എനിക്കിഷ്ട്o ” (I prefer Mr. Chief Justice, to talk nonsense to a few hours each day than to hear nonsense everyday and all day long).
ജർമൻ പടക്കപ്പൽ എസ്എംഎസ് എംഡൻ 1914 സെപ്റ്റംബർ 22 ന് മദ്രാസ് തുറമുഖത്തെത്തി നഗരത്തിൽ ബോംബ് വർഷം  നടത്തി. ഈ കപ്പൽ കൊച്ചി തുറമുഖത്തെത്തിയതായി ഭീതി പരന്നതിൽ നിന്നാണ്, മലയാളത്തിൽ ‘എമണ്ടൻ’ എന്ന വാക്കുണ്ടായത്. എംഡന്റെ വരവിനു പിന്നിൽ പോണ്ടിച്ചേരിയിലെ തീവ്രവാദികളാണെന്ന് ബ്രിട്ടൻ ആരോപിച്ചു. വി. വി. എസ്. അയ്യരെയും അനുയായികളെയും അവിടെ നിന്ന് ആഫ്രിക്കയ്ക്കു നാടുകടത്തണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഫ്രഞ്ച് പൊലിസ് ഇവർക്കെതിരെ പല കുറ്റങ്ങളും ചുമത്തിയെങ്കിലും, ശിക്ഷിച്ചില്ല. ഇക്കാലത്തു , അയ്യർ ‘തിരുക്കുറൾ’ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. രാജ്യം വിടേണ്ടി വന്നെങ്കിൽ, ഒരു പൈതൃകം അവശേഷിക്കാനായിരുന്നു ഇതെന്ന് അയ്യർ അവകാശപ്പെട്ടു. ഒന്നാം ലോക യുദ്ധത്തിനു ശേഷം അയ്യർ മദ്രാസിലെത്തി, ‘ദേശഭക്തൻ’ പത്രത്തിന്റെ പത്രാധിപരായി. രാജ്യദ്രോഹക്കുറ്റത്തിന് 1921 ൽ അറസ്റ്റിലായി ഒൻപതുമാസം ജയിലിൽ കിടന്നു. ജയിലിലിരുന്നു, A Study of Kambaramayana
 എഴുതി. തമിഴിൽ ചെറുകഥ പിറന്നത് അയ്യരിൽ നിന്നാണെന്ന് വിമർശക മതമുണ്ട്.
അയ്യർ 1925 ജൂൺ മൂന്നിന്, പാപനാശം വെള്ളച്ചാട്ടത്തിൽ മുങ്ങിയ മകൾ സുഭദ്രയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മുങ്ങിമരിച്ചു.
അയ്യരുടെ കഥയിൽ ഞാൻ കാണുന്നത്, ഒരു വിപ്ലവകാരിയിൽ സന്യാസിയും ഉണ്ടെന്നതാണ് – അരവിന്ദ മഹര്ഷിയെപ്പോലെ. ഡോ. ശുദ്ധാനന്ദ ഭാ രതിയോടൊപ്പം അയ്യർ ചേരൻ മഹാ ദേവിയിൽ ഭ രദ്വാജ ആശ്രമം തുടങ്ങുകയുണ്ടായി. ശുദ്ധാ നന്ദഭാരതി (1897- 1990) പോണ്ടിച്ചേരിയിലെ അരവിന്ദാആശ്രമത്തിൽ1925 മുതൽ 25 വര്ഷം മൗന വ്രതത്തിൽ  കഴിഞ്ഞു. ശിവഗംഗയിലായിരുന്നു ജനനം. The Pilgrim Soul ആണ്, ആത്മകഥ.
തഞ്ചാവൂർ ശീർകാഴി ക്കടുത്ത എരുക്കൂരിൽ നിന്നുള്ളയാളായിരുന്നു  നീലകണ്ഠയ്യർ എന്ന നീലകണ്‌ഠ ശാസ്ത്രി പത്രപ്രവർത്തകനായ അദ്ദേഹം പോണ്ടിച്ചേരിയിൽ നിന്ന് ബ്രിട്ടിഷ് വിരുദ്ധ ലഘുലേഖകൾ അച്ചടിച്ചു  മദ്രാസിൽ എത്തിച്ചിരുന്നു. വിചാരണ  തുടങ്ങുമ്പോൾ നീലകണ്ഠന് 21 വയസുമാത്രമായിരുന്നു. നൂറിലധികം സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കായി ബ്രിട്ടിഷ് ബാരിസ്റ്റർ ജെ. സി. ആഡവും പിന്നീട് ആദ്യ മുഖ്യമന്ത്രിയായ ടി. പ്രകാശവും പിന്നീട്  തിരുവിതാംകൂർ ചീഫ് ജസ്റ്റിസായ ടി. എം. കൃഷ്ണസ്വാമി അയ്യരും പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ എം. ബി. ദേവദാസും ഹാജരായി. അഞ്ചo ഗ അപ്പീൽ കോടതിയിൽ മൂന്നു ബ്രിട്ടിഷ് ജഡ്ജിമാർ, അപ്പീൽ തള്ളി. ജസ്റ്റിസ് അബ്ദുൽ റഹിം പ്രതികളെ വിട്ടയക്കണമെന്ന് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി. ആർ. സുന്ദരയ്യർ ശിക്ഷയെപ്പറ്റി സംശയം പ്രകടിപ്പിച്ചു.
രാജീവ്ഗാന്ധിയാണ്‌ മണിയാച്ചി ജംഗ്ഷന്റെ പേര് വഞ്ചി മണിയാച്ചി  എന്നാക്കിയത്- അധികം വണ്ടികൾ നിർത്താത്ത ഈ സ്റ്റേഷനിൽ നിന്നു കിട്ടുന്ന ടിക്കറ്റിൽ, മണിയാച്ചിയുടെ കൂടെ, വഞ്ചി എന്നില്ല.
വിപ്ലവകാരിയായ സുബ്രഹ്മണ്യഭാരതിയിലു മുണ്ടായിരുന്നു, സന്യാസി. കൗമാരത്തിൽ കാശിയിൽ പോയ ഭാരതി, വിപ്ലവം നിർത്തിയ നാളുകളിൽ മധുരയിൽ നാടോടി സിദ്ധന്മാർക്കിടയിൽ നടന്നാണ്, കഞ്ചാവ് ശീലിച്ചത്. ഭാരതി പോണ്ടിച്ചേരിയിൽ എഴുതിയ വിവിധ ലഘുലേഖകൾ വഞ്ചിനാഥന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.


ആഷെ വധത്തിന്റെ സൂത്രധാരനായ നീലകണ്ഠൻ, 1889 ഡിസംബർ നാലിനാണു ജനിച്ചത്. ഏഴുവര്ഷമായിരുന്നു ശിക്ഷയെങ്കിലും, 1930 വരെ ജയിലിൽ കഴിയേണ്ടി വന്നു. വിട്ടയച്ച ശേഷവും അറസ്റ്റിലാവുകയായിരുന്നു. മോചിതനായ ശേഷം, സന്യാസിയായി- നീലകണ്‌ഠ ബ്രഹ്മചാരി. 1936 ൽ നന്ദിഹിൽസിൽ പഴയൊരു ശിവക്ഷേത്രം പുനരുദ്ധരിച്ച്  ആശ്രമവാസിയായി സദ്ഗുരു ഓങ്കാർ എന്നറിയപ്പെട്ടു. അദ്ദേഹത്തെ സന്ദർശിച്ചവരുടെ കൂട്ടത്തിൽ മഹാത്മാഗാന്ധിയുമുണ്ടായിരുന്നു. സദ്ഗുരു ഓങ്കാർ 1978 മാർച്ച് നാലിന് സമാധിയായി .

കാഫ്‌ക വീണ്ടും വരുന്നു

 പ്രമുഖ അമേരിക്കൻ ചിന്തക സൂസൻ സൊൻടാഗിന്റെ ആദ്യ ഭർത്താവ് ഫിലിപ് റീഫിൻറെ അറിയപ്പെടുന്ന പുസ്തകമാണ്, Freud:The Mind of the  Moralist. ഇത് സൂസൻ തന്നെ എഴുതിയതാണെന്ന് അവരുടെ പുതിയ ജീവചരിത്രം പറയുന്നു. ബെഞ്ചമിൻ മോസർ എഴുതിയ സൊൻടാഗ്‌: ഹേർ ലൈഫ് എന്ന പുസ്തകം സെപ്റ്റംബറിൽ ഇറങ്ങും. റീഫിൻറെ ഒരു പ്രഭാഷണം കേട്ട് പത്തു ദിവസം മാത്രം കഴിഞ്ഞ്, അദ്ദേഹത്തെ വെറും പതിനേഴാം വയസ്സിൽ സൊൻടാഗ്‌ കെട്ടി. പാഠം, ജീവിതം എന്നിവയിൽ നിന്നാണ്, സൊൻടാഗ്‌ സഹ എഴുത്തുകാരി മാത്രമല്ല, യഥാർത്ഥ എഴുത്തുകാരി  എന്നതിന് മോസർ തെളിവ് നിരത്തുന്നത്.

സൊൻടാഗിന് 26 വയസുള്ളപ്പോഴാണ് പുസ്തകം വന്നത്. ആദ്യ പതിപ്പുകളിൽ സൂസൻ റീഫിന് – അന്ന് അതായിരുന്നു പേര് – ആമുഖത്തിൽ നന്ദിയുണ്ട്. 1961 ൽ അത് അപ്രത്യക്ഷമായി. 1959 ലെ വിവാഹ മോചന കരാറിൽ റീഫ് ആണ് രചയിതാവ് എന്ന് സൂസൻ സമ്മതിക്കുന്നതായി വ്യവസ്ഥയുണ്ട്. മോസറിന് സൊൻടാഗ്‌ ആർകൈവ്സ് പരിശോധിക്കാൻ അനുമതി കിട്ടി. അവരുടെ സുഹൃത്തുക്കൾ തുറന്നു സംസാരിച്ചു. റീഫിൻറെ ഗവേഷണവും കുറിപ്പുകളും രചനയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് മോസർ സമ്മതിക്കുന്നു. എന്നാൽ റീഫിൻറെ പദവിക്ക് അടിസ്ഥാനമായ ആ പുസ്തകം അദ്ദേഹം എഴുതിയതല്ല.

ദമ്പതിമാർ മസാച്യുസെറ്റ്സിൽ താമസിക്കുമ്പോൾ സംഗതി മൊത്തം ഉച്ചനേരങ്ങളിൽ  സൂസൻ തിരുത്തിയെഴുതുകയായിരുന്നുവെന്ന് സൂസന്റെ സുഹൃത്ത് മിണ്ടാ റേ അമിറാൻ സാക്ഷ്യപ്പെടുത്തി. 1957 ഓഗസ്റ്റിലെ സൂസന്റെ ഡയറിക്കുറിപ്പിലും ഈ വിവരമുണ്ട്. പത്തു മണിക്കൂർ അതിൽ ചെലവിടുന്നതായി അമ്മക്കെഴുതിയ കത്തിലുണ്ട്. 1958 ൽ സൂസന് എഴുതിയ കത്തിൽ, പുസ്തകത്തിലെ അവകാശം ഉപേക്ഷിച്ചോ എന്ന് സുഹൃത്ത് ജേക്കബ് ടോബ്സ് ചോദിക്കുന്നു. ഉവ്വ് എന്ന് പറഞ്ഞപ്പോൾ, മണ്ടത്തരമായിപ്പോയി എന്ന് മറുപടിയുമുണ്ട്. 40 കൊല്ലത്തിനു ശേഷം, പുസ്തകത്തിൻറെ കോപ്പി റീഫ്, സൂസന് അയച്ചത്, മാപ്പു ചോദിച്ചു കൊണ്ടാണ്.
തങ്ങൾക്കുണ്ടായ മകനെ കൂടെ കിട്ടാൻ വേണ്ടിയാണ്, പുസ്തകം റീഫിന്റേതാണെന്ന വ്യവസ്ഥയിൽ സൂസൻ ഒപ്പിട്ടത് – രക്ത ത്യാഗം.
വിവാഹമോചനം കഴിഞ്ഞ് സൂസന് ഉയർച്ചകളുണ്ടായി. അവർ പിൽക്കാലത്ത് എഴുതിയ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ ആദ്യപുസ്തകം പിടി തരും.

തുർക്കിയിൽ എഴുതിയാൽ തല കൊയ്യും 


വാർഡ് ജേതാവായ എലിഫ് ഷഫാക് ഉൾപ്പെടെയുള്ളവർക്കെതിരെ, തുർക്കിയിൽ അന്വേഷണ ഭീഷണി.ബാല പീഡനം,ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ എഴുത്തിൽ കൈകാര്യം ചെയ്‌തിട്ടുണ്ടോ എന്ന് ഭൂതക്കണ്ണാടി വച്ച് നോക്കുന്നു.ഇവയ്ക്ക് എഴുത്തുകാർ മാപ്പു നൽകുന്നു എന്ന മട്ടിലാണ് വിമർശനം.അബ്ദുല്ല സേവാക്കി എഴുതിയ ഒരു പേജ് ട്വിറ്ററിൽ പങ്കിട്ട ശേഷം,അദ്ദേഹത്തിനെതിരെ സാംസ്‌കാരിക വകുപ്പ് ക്രിമിനൽ പരാതി കൊടുത്തു.
ഒരു ബാലപീഡകൻ പറയുന്ന അനുഭവമായിരുന്നു,ആ പേജ്.ബാല പീഡനത്തിന് അബ്ദുല്ലക്കെതിരെ കേസെടുക്കണമെന്നും പുസ്തകം നിരോധിക്കണമെന്നും ബാർ കൗൺസിലും പ്രമേയം പാസാക്കി.അബ്ദുല്ലയും പ്രസാധകനും തടവിലാണ്.ഇതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ,ഷഫാക്,നോവലിസ്റ്റ് ഐസേ കുലിൻ എന്നിവരുടെ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ചിലർ പങ്കു വച്ചു.മൂന്നു ദിവസമായി ആയിരക്കണക്കിന് ചീത്തവിളികൾ സന്ദേശമായി എത്തിയെന്ന് ഷഫാക് പറഞ്ഞു.The Gaze,Three Daughters of Eve എന്നീ പുസ്തകങ്ങൾ പ്രോസിക്യൂട്ടർ പരിശോധിക്കുന്നു.ബാലപീഡനം പരാമർശിക്കുന്ന ഏതു പുസ്തകവും ഭീഷണിയിലാണെന്ന് ഷഫാക് പറഞ്ഞു.എന്നാൽ ലൈംഗികാതിക്രമങ്ങൾ കൂടി വരുന്ന രാജ്യവുമാണ്,തുർക്കി.The Bastard of Istanbul എന്ന പുസ്തകത്തിലെ ഒരു കഥാപാത്രത്തെ വച്ച് 2006 ൽ ഷെഫാക്കിനെ വിചാരണ ചെയ്ത് വെറുതെ വിട്ടതാണ്.ആദ്യ ലോകയുദ്ധത്തിൽ അർമേനിയക്കാരുടെ കൂട്ടക്കൊലയെ വംശഹത്യയായി അതിൽ
പറഞ്ഞതായിരുന്നു,കുറ്റം.പീഡനത്തെ പ്പറ്റി എഴുതുന്നതിന് അർത്ഥം,അത് മാപ്പാക്കുന്നു എന്നല്ല,
ഷ ഫാക് ചൂണ്ടിക്കാട്ടി.വസ്തുത,മാപ്പു നൽകുന്നില്ല എന്നതാണ്.അവകാശങ്ങൾക്കായി പോരാടിയ ആളാണ് താൻ.യൂറോപ്പിൽ ബാലവിവാഹം കൂടുതലുള്ള സ്ഥലമാണ്,തുർക്കി.18 ആകും മുൻപേ 15% പെൺകുട്ടികളും വിവാഹിതരാകുന്നു.ഒരു ശതമാനം വിവാഹം 15 വയസിന് മുൻപാണ്.
ഷഫാക് 
സാഹിത്യ തട്ടിപ്പ് ചലച്ചിത്രമായി 


തൊണ്ണൂറുകളിലെ ഇംഗ്ലീഷ് സാഹിത്യ ഇതിഹാസമായിരുന്നു, ജെ ടി ലിറോയ്. ജെറമിയ ടെർമിനേറ്റർ ലിറോയ്. ലോറിക്കാരുടെ വേശ്യയുടെ മകൻ. ലൈംഗിക പീഡനങ്ങൾക്ക് ഇരയായവൻ. ലിറോയിയെ പരിചയപ്പെടാൻ വമ്പന്മാരുടെ തിരക്ക്. ഹോളിവുഡ് നടിമാരുടെ പ്രണയ തള്ളൽ. 2006 ൽ കള്ളി പൊളിഞ്ഞു. ലിറോയ് ആണല്ല, സാവന്ന നൂപ് എന്ന പെണ്ണാണ്. ആ പേരിൽ വന്നതെല്ലാം എഴുതിയത്, സഹോദര ഭാര്യ ലോറ ആൽബർട്ട്.മഡോണയും ലിറോയിയിൽ ആകൃഷ്ടയായിരുന്നു. ഒരു സൺ ഗ്ളാസും വിഗും വച്ചാണ്, സാവന്ന, ലിറോയ് ആയത്. ആറു കൊല്ലം ഇങ്ങനെ പോയി. 2007 ൽ സാവന്ന തന്നെ സ്വന്തം കഥ എഴുതി: ഗേൾ ബോയ് ഗേൾ: ഹൗ ഐ ബികേം ജെ ടി ലിറോയ്. ഇക്കഥയാണ് സിനിമയായത്. ക്രിസ്റ്റിൻ സ്റ്റുവർട്ട് നായിക/നായകൻ, ലോറ ആൽബർട്ട് ആയി ലോറ ഡേർൺ.
ലിറോയും ലോറയും നല്ല കാലത്ത് 
ഇന്ന് സാവന്നയ്ക്ക് 38. ആണാണോ പെണ്ണാണോ എന്ന സംശയം കാഴ്ചയിൽ നിലനിർത്തുന്നു. ഫാഷൻ ഡിസൈനറാണ്. സാറ എന്ന പുസ്തകം പ്രശസ്തമായപ്പോഴാണ്, ലിറോയിയായി നടിക്കാൻ സാറ ആൽബർട്ട് സാവന്നയെ കൂട്ടിയത്. അത് ലിറോയിയുടെ ലൈംഗിക തൊഴിലാളിയായ അമ്മയുടെ കഥയായി അവതരിപ്പിക്കപ്പെട്ടു. സാറ ആൽബർട്ടിന്റെ ഭർത്താവ് ജിയോഫിൻറെ ഇളയ ഇളയ അനുജത്തിയാണ് സാവന്ന. എന്നാൽ, സാവന്നയുടെ ചുറ്റും ആളു കൂടിയത് സാറയെ അസ്വസ്ഥയാക്കി; അവർക്ക് പിരിയേണ്ടി വന്നു. തൻറെ കഥ എഴുതുകയാണെന്ന് സാറയെ സാവന്ന സാറ പറഞ്ഞു: “എഴുത്തുകാരനായി അഭിനയിച്ചത് കൊണ്ട് അതാവില്ല “.
ലിറോയ് ഇന്ന്
ലോകയുദ്ധത്തിൽ പോയ പുസ്തകങ്ങൾ തിരികെ 


ണ്ടാം ലോകയുദ്ധത്തിന്റെ അവസാനം ബോൺ ലൈബ്രറിയിൽ നിന്ന് ബൽജിയൻ ഭടന്മാർ കൊള്ള ചെയ്‌തതായി കരുതിയിരുന്ന അപൂർവ്വഗ്രന്ഥങ്ങളും കയ്യെഴുത്തു പ്രതികളും തിരികെ കിട്ടി.
വിഖ്യാത ജർമൻ പക്ഷിനിരീക്ഷകനും പര്യവേഷകനുമായ മാക്സിമില്യൻറെ ലൈബ്രറിയിലെ 19 നൂറ്റാണ്ടിൽ വരച്ച പക്ഷി ഗ്രന്ഥങ്ങൾ ,. മധ്യകാല കയ്യെഴുത്തു പ്രതികൾ,പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രങ്ങൾ,ചരിത്ര ഭൂപടങ്ങൾ എന്നിവ  തിരിച്ചു കിട്ടിയവയിൽ പെടും.ബൽജിയംകാരി ടാനിയ ഗ്രിഗറി വീട്ടിലെ പുസ്തകങ്ങൾ വിൽക്കാൻ ഒരുമ്പെട്ടപ്പോഴാണ് ഈ 600 അമൂല്യ നിധികൾ വെളിച്ചം കണ്ടത്.പുസ്തക സ്നേഹിയായ ഇവരുടെ പിതാവ് അധിനിവേശകാലത്ത് ബോണിൽ സൈനികനായിരുന്നു.പുസ്തകങ്ങൾ ബൽജിയത്തിൽ അദ്ദേഹം കൊണ്ടു വന്ന സാഹചര്യം അറിയില്ല.2017 ൽ ലണ്ടനിലെ ലേലസ്ഥാപനമായ സോത്‌ബീസിനാണ് ഇവ വിൽക്കാൻ പോയത്.എവിടന്നു വന്നു എന്നത് മറയ്ക്കാൻ പേജുകൾ കളയുകയും കീറുകയും കവർ നീക്കുകയുമൊക്കെ ചെയ്‌തിരിക്കുന്നത്‌ കണ്ട് സ്ഥാപനത്തിന് തന്നെ സംശയം തോന്നി.ചിലതിലെ ഒപ്പുകളും മുദ്രകളും കണ്ട് ലൈബ്രറിയുമായി ബന്ധപ്പെട്ടു.കൊള്ളയടിക്കപ്പെട്ടതിൻറെ പട്ടിക ലൈബ്രറി കൈമാറി.
ടാനിയയ്ക്ക് ജർമ്മൻ ഫൗണ്ടേഷൻ പാരിതോഷികം നൽകി.

കാഫ്‌ക ഇനിയും വന്നേക്കും 

സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള കാഫ്‌കയുടെ സേഫ് ഡെപ്പോസിറ്റ് പെട്ടികൾ തുറന്ന് ഉള്ളടക്കം ഇസ്രയേലിലേക്ക് അയയ്ക്കാൻ സൂറിച്ച് കോടതി ഉത്തരവിട്ടു. ഇതോടെ ചില അപ്രകാശിത കൃതികൾ ഉണ്ടാകാനും അവ പ്രസിദ്ധീകരിക്കാനും വഴി തെളിഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെ വിഭ്രമത്തിലേക്ക് കൊണ്ടുപോയ ഇതിഹാസമാണ്, പ്രേഗിൽ ജനിച്ച് ജർമ്മൻ ഭാഷ സംസാരിച്ച ഫ്രാൻസ് കാഫ്‌ക എന്ന ജൂതൻ. കേരളത്തിന് പരിചിതൻ.ഇസ്രയേലും ജർമ്മനിയും അദ്ദേഹത്തിൻറെ പൈതൃകം അവകാശപ്പെടാറുണ്ട്. ഇസ്രയേൽ കോടതിവിധികൾ സൂറിച്ച് കോടതി ശരി വച്ചിരിക്കുകയാണ്. ഇസ്രയേൽ നാഷനൽ ലൈബ്രറിക്ക് കൊടുക്കാനാണ്, വിധി.
പ്രാഗിലെ കാഫ്‌ക പ്രതിമ 
മരണശേഷം പ്രസിദ്ധീകരിച്ച ചില രചനകൾ അപൂർണമാണ്. അവയുടെ അവസാനം നിധിപേടകങ്ങളിൽ ഉണ്ടാകാം. ഒരു ഇസ്രയേൽ കുടുംബത്തിൽ കാഫ്‌കയുടെ കയ്യെഴുത്തു പ്രതികൾ ഉണ്ടായിരുന്നത് കൈമാറാൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഇസ്രയേലിലെ ബാങ്ക് ലോക്കറുകളിലും ടെൽ അവീവിലെ ഫ്ലാറ്റിലുമായിരുന്നു, അവ. നിയമത്തിൻറെ നൂലാമാലകൾ മനുഷ്യനെ വരിഞ്ഞു മുറുക്കുന്നത് കാഫ്‌കയുടെ നിരന്തര വിഹ്വലത ആയിരുന്നു.1924 ൽ 40 വയസ്സിൽ ക്ഷയം വന്ന് മരിക്കും മുൻപ് രചനകൾ സുഹൃത്ത് മാക്‌സ് ബ്രോഡിനെ എൽപിച്ചിരുന്നു. വായിക്കാതെ കത്തിച്ചു കളയാനാണ് കാഫ്‌ക പറഞ്ഞതെങ്കിലും ബ്രോഡ് വാക്ക് പാലിച്ചില്ല. ദി ട്രയൽ, ദി കാസിൽ, അമേരിക്ക എന്നിവ പ്രകാശിതമായി. 
മാക്‌സ് ബ്രോഡ് 
അറിയപ്പെടാതിരുന്ന കാഫ്‌ക ഇതിഹാസമായി. 1968 ൽ മരിക്കും വരെ ബ്രോഡ് എല്ലാം പ്രസിദ്ധീകരിച്ചില്ല.രേഖകൾ ഏതെങ്കിലും അക്കാദമിക് സ്ഥാപനത്തിന് നൽകാൻ സെക്രട്ടറി എസ്തർ ഹൊഫെയോട് നിർദേശിച്ചു. ഹൊഫെ ചിലത് വിറ്റു. ചിലത് വച്ചു. ട്രയലിൻറെ കയ്യെഴുത്തുപ്രതി 10 ലക്ഷം പൗണ്ടിന് (9 കോടി) സോത് ബീസ് ലേലം ചെയ്‌തു. എസ്തർ 2008 ൽ 101 വയസിൽ മരിച്ചപ്പോൾ ശേഖരം രണ്ടു പെൺമക്കൾക്ക് കിട്ടി.അവർ മരിച്ചപ്പോൾ ഒരാളുടെ പെൺമക്കൾക്ക് കിട്ടി. ഇതാണ് ഇസ്രയേലിന് കൊടുക്കാൻ വിധിച്ചിരിക്കുന്നത്.

കവയിത്രി ആത്മഹത്യ ചെയ്‌തു;കവി മാളത്തിൽ

ബ്രിട്ടനിൽ 19 നൂറ്റാണ്ടിലെ പ്രശസ്ത കവയിത്രി ലെറ്റിഷ്യ എലിസബത്ത് ലണ്ടൻ വിഷം കഴിച്ചു മരിച്ചതിനു പിന്നിൽ ചൂഷണത്തിൻറെ കഥകളുണ്ടെന്ന് പുതിയ ജീവചരിത്രം പറയുന്നു. L E L എന്ന പുസ്തകം എഴുതിയത് ലൂകാസ്റ്റ മില്ലർ. L E L എന്ന തൂലികാ നാമത്തിലാണ്, ലെറ്റിഷ്യ എഴുതിയിരുന്നത്.



ഇന്നത്തെ ഘാനയിൽ ഗവർണറായിരുന്ന ജോർജ് മക് ലീന്റെ ഭാര്യയായിരുന്ന ലെറ്റിഷ്യ വിഷം കഴിച്ചു മരിച്ചത് 1838 ലാണ്. നവ വധു. വിവാഹം ചെയ്ത് അവിടെ ചെന്നപ്പോഴാണ് അയാൾക്ക് അവിടത്തുകാരി ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. അടിമത്തം അവസാനിച്ചെങ്കിലും, ഭർത്താവിൻറെ കോട്ടയിൽ കറുത്ത വർഗ്ഗക്കാരായ അടിമകൾ ഉണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോൾ ലെറ്റിഷ്യയ്ക്ക് 36.ദുരിതത്തെപ്പറ്റി അവർ അമ്മയ്ക്ക് കത്തെഴുതി.രണ്ടു ദശാബ്ദം അവരായിരുന്നു ഏറ്റവും പ്രസിദ്ധയായ കവയിത്രി. സ്‌കൂളിലെ കവിതയെഴുത്തിൽ മിടുക്കു കാട്ടിയ അവളെ ദരിദ്രയായ അമ്മയാണ്, സാഹിത്യ ലോകം കാട്ടിക്കൊടുത്തത്. ലിറ്റററി ഗസറ്റിൻറെ വിവാഹിതനായ എഡിറ്റർ വില്യം ജേർഡന് കവയിത്രികളോട് താല്പര്യമായിരുന്നു. 1824 ൽ ബൈറൺ മരിച്ചതോടെ സ്വന്തം ജീവിതം കൂടി കവിതയിൽ പറയുന്നയാളെയാണ്, അയാൾക്ക് ലെറ്റിഷ്യയിൽ കിട്ടിയത്. വിപണിക്ക് വേണ്ടി മാത്രമല്ല, അല്ലാതെയും അവൾ ചൂഷണം ചെയ്യപ്പെട്ടു. അnയാളിൽ മൂന്ന് കുട്ടികൾ ഉണ്ടായി. അതിൻറെ ഗ്ലാനിയിൽ നിൽക്കുമ്പോഴായിരുന്നു, വിവാഹം.ജീവിതത്തിൻറെ സിംഹഭാഗവും ബ്രിട്ടന് പുറത്തായിരുന്ന ആ ഗവർണർ മാത്രമായിരുന്നിരിക്കും, കവയിത്രിയുടെ അവിഹിത സന്തതികളെപ്പറ്റി അറിയാതിരുന്ന ബ്രിട്ടീഷുകാരൻ. അതറിഞ്ഞപ്പോൾ ഉണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പുസ്തകത്തിൽ അനുമാനിക്കുന്നു.

ബ്രസീൽ പൈങ്കിളി 40 പേരെ പകർത്തി

ബ്രസീലിലെപൈങ്കിളി എഴുത്തുകാരി ക്രിസ്റ്റിൻ സെരൂയയ്‍ക്ക് എതിരെ, നാൽപതോളം എഴുത്തുകാരുടെ രചനകളിൽ നിന്ന് മോഷ്ടിച്ചതിന്, അമേരിക്കൻ പൈങ്കിളി എഴുത്തുകാരി നോറ റോബർട്ട്സ് കേസ് കൊടുത്തു. തൻറെ 10 പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ സെരൂയ പരാവർത്തനം ചെയ്‌തെന്ന് ഉദാഹരണസഹിതം നോറ ഹർജിയിൽ ചൂണ്ടിക്കാട്ടി. പകർപ്പവകാശ ലംഘനത്തിന് 25000 ഡോളർ (18 ലക്ഷം) നഷ്ടപരിഹാരം നോറ ആവശ്യപ്പെട്ടു. മോഷ്ടിച്ച ഭാഗങ്ങൾ നീക്കം ചെയ്യും വരെ സെരൂയയുടെ പുസ്‌തകങ്ങളുടെ വിൽപന തടയാനും ആവശ്യപ്പെട്ടു. നഷ്‌ടപരിഹാരം ബ്രസീലിലെ സാഹിത്യസംഘടനയ്ക്ക് നൽകുമെന്ന് നോറ അറിയിച്ചു.താൻ മനഃപൂർവം കോപ്പിയടിച്ചില്ലെന്ന് സെരൂയ നോറയുടെ പി ആർ ഒ യെ മെയിലിൽ അറിയിച്ചു. വേഗം, വേഗം, ഇനിയും, ഇനിയും എന്നു പറഞ്ഞ വഴികാട്ടികൾ തന്നെ വിഡ്ഢിയാക്കുകയായിരുന്നു. വാടക എഴുത്തുകാരും തന്നെ പറ്റിച്ചു.




ഖണ്ഡികകൾ തൻറെ നോവലിൽ നിന്ന് സെരൂയ അതേപടി പകർത്തിയതായി നോറ തെളിവ് നിരത്തി. നോറയുടെ ‘ദി ലയർ’ നോവലിൽ നിന്ന് സെരൂയ, ‘റോയൽ അഫയർ’ എന്ന നോവലിലാണ് പകർത്തിയത്. രണ്ടുമാസം മുൻപ് വായനക്കാർ സെരൂയയുടെ ‘റോയൽ ലവ്’ നോവലും കോർട് നി മിലൻറെ ‘ദി ഡച്ചസ് വാർ’ എന്ന നോവലും തമ്മിൽ സാമ്യം കണ്ടെത്തി. അന്നുമുതൽ ഒരു ഡസൻ നോവലിസ്റ്റുകൾ ആരോപണവുമായി വന്നു. ടെസ്സ ഡയർ, ലൊറേറ്റ ചേസ്, ലിൻ ഗ്രഹാം എന്നിവർ കൂട്ടത്തിലുണ്ട്. 40 എഴുത്തുകാരും 100 പുസ്തകവുമാണ് രംഗത്തുള്ളത്. “പലർക്കും കേസ് കൊടുക്കാൻ പണമില്ല, എനിക്ക് അതുണ്ട്”, നോറ പറഞ്ഞു.
ആമസോൺ സെരൂയയുടെ പുസ്തകങ്ങൾ നീക്കി.

ഹെർമൻ വോക്ക് 104 വരെ 

ജൂ
ത പാരമ്പര്യത്തിൽ നിന്ന് കെയിൻ മ്യൂട്ടിനി, ദി വിൻഡ്‌സ് ഓഫ് വാർ തുടങ്ങിയ മികച്ച നോവലുകൾ എഴുതിയ ഹെർമൻ വോക് വിട വാങ്ങി. 104 ആഘോഷിക്കാൻ പത്തു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളു. ഒരു പുസ്തകത്തിൻറെ പണിപ്പുരയിലായിരുന്നു. കലിഫോർണിയ പാം സ്പ്രിങ്സ് വസതിയിൽ ഉറക്കത്തിലായിരുന്നു മരണം. നിരവധി വർഷങ്ങൾ വാഷിങ്‌ടണിൽ ആയിരുന്നു.



രണ്ടാം ലോകയുദ്ധത്തിന് ശേഷം ഉയർന്നു വന്ന പ്രധാന എഴുത്തുകാരിൽ ഒരാളായ വോക് ആണ് ജൂത കഥകൾ ആദ്യമായി പൊതുധാരയിലേക്ക് കൊണ്ട് വന്നത്. റേഡിയോ നടന്മാർക്ക് തമാശയെഴുതിയും ചരിത്രനോവലിൽ കൈവച്ചും ഒക്കെയായിരുന്നു തുടക്കം. 1952 ൽ കെയിൻ മ്യുട്ടിനിക്ക് പുലിറ്റ്സർ സമ്മാനം കിട്ടിയതോടെ ശ്രദ്ധേയനായി. അധികാരം കൊണ്ട് ഉന്മാദിയായ നായകനായിരുന്നു അതിലെ നേവി ക്യാപ്റ്റൻ. അതിലെ കോടതി രംഗം വോക് നാടകമാക്കി. കെയിൻ മ്യുട്ടിനി സിനിമയും വിൻഡ്‌സ് ഓഫ് വാർ ടി വി പാരമ്പരയുമായി. ഹെമിങ്‌വേ, ജോയ്‌സ് എന്നിവർ മത വിരുദ്ധരായിരുന്നു. എന്നാൽ, വോക്, സി എസ് ലൂയിസിനെപ്പോലെ വിശ്വാസികളുടെ ചെറിയ സംഘത്തിലായിരുന്നു – അങ്ങനെയുണ്ടായതാണ്, ദിസ് ഈസ് മൈ ഗോഡ്. ജൂത വേദമായ തലമൂദ് ദിവസവും വായിച്ചിരുന്നു. ജോർജ് ടൗൺ സിനഗോഗിൽ പോയിരുന്നു. 90 വയസു കഴിഞ്ഞ ശേഷമാണ് ലോ ഗിവർ നോവൽ എഴുതിയത്.100 ൽ ഓർമ്മകൾ എഴുതി. വോക്കിൻറെ ആയുസ്സ് മുൻ നിർത്തിയാണ്, സ്റ്റീഫൻ കിംഗ് ഹെർമൻ വോക് ഈസ് സ്റ്റിൽ എലൈവ് എന്ന കഥ എഴുതിയത്.

ആർമിറ്റേജ് ആസ്ഥാന കവി
കരോൾ ആൻ ഡഫിയുടെ പിൻഗാമിയായി സൈമൺ ആർമിറ്റേജിനെ ബ്രിട്ടൻ ആസ്ഥാന കവിയാക്കി. വെസ്റ്റ് യോർക്ക് ഷറിൽ നിന്നുള്ള അദ്ദേഹം പ്രൊബേഷൻ ഓഫിസർ ആയിരുന്നു. ധിഷണയില്ലാത്ത കവിത എന്ന് സ്വയം വിലയിരുത്തുന്ന അദ്ദേഹം ഇരുപത്തൊന്നാം ആസ്ഥാന കവിയാണ്. ഇത് പറഞ്ഞ് തെരേസ മേ വിളിച്ച കാര്യമറിഞ്ഞപ്പോൾ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞെന്ന് സൈമൺ പറഞ്ഞു. 1994 ൽ കവിതയ്ക്കു വേണ്ടി ജോലി രാജി വച്ചപ്പോൾ അവർ ഖിന്നരായിരുന്നു. അത് കൊണ്ട് അവരെ പോയിക്കണ്ട് വിവരം പറഞ്ഞു.
കുറച്ചു കഴിഞ്ഞ് പിതാവ് സന്ദേശം അയച്ചു: “ഞങ്ങൾ കരച്ചിൽ നിർത്തി”.
തമാശക്കാരനാണ് പിതാവ്. “നിൻറെ മുത്തച്ഛനുണ്ടായിരുന്നെങ്കിൽ ഇതറിഞ്ഞ് മരിച്ചേനെ” എന്നും പ്രതികരിച്ചു.





ബ്രിട്ടൻറെ ഏറ്റവും വലിയ സാഹിത്യ ആദരം തുടങ്ങിയത് 17 നൂറ്റാണ്ടിലാണ്. ബെൻ ജോണ്സണ് ജയിംസ് ഒന്നാമൻ പെൻഷൻ നൽകിയത് തുടക്കമായിരുന്നു. 5750 പൗണ്ട് ഒരു വർഷം കിട്ടും. 600 കുപ്പി ഷെറി കിട്ടും.പത്തു കൊല്ലം ഉണ്ടാകും. കിട്ടുന്ന പണം കാലാവസ്ഥാ മാറ്റ പ്രചാരണത്തിന് ഉപയോഗിക്കും. കേരളത്തിലാണെങ്കിൽ കവി വീടിന് രണ്ടാം നില പണിതേനെ.
1989 ൽ സൂം എന്ന സമാഹാരം വഴിയാണ് സൈമൺ പൊട്ടി വീണത്. ടെഡ് ഹ്യൂഗ്‌സിന്റെ പിൻഗാമി എന്ന്പറയാം. ഫിലിപ് ലാർക്കിനെപ്പോലെ ആഴം കണ്ടെത്തിയ കവി.
സാംസ്‌കാരിക വകുപ്പിൻറെ ചുരുക്കപ്പട്ടികയിൽ നിന്നാണ് തിരഞ്ഞെടുപ്പ്. കറുത്ത വർഗക്കാരനോ ന്യൂനപക്ഷമോ വന്നിട്ടില്ല. ഇo ത്യാസ് ധാർകർ, ദൽജിത് നാഗ്ര, ആലീസ് ഓസ്വാൾഡ് എന്നിവർ പട്ടികയിലുണ്ടായിരുന്നുവെന്നും ധാർകർ നിരസിച്ചെന്നും കേൾക്കുന്നു.

വംശീയ കവിത മാളത്തിൽ

കുടിയേറ്റക്കാർ എലികളാന്നെന്ന് കവിത എഴുതിയ രാഷ്ട്രീയക്കാരൻ രാജിവച്ചു. ഹിറ്റ്ലറുടെ നാടായ ഓസ്ട്രിയൻ നഗരം ബ്രണ്ണം ഇന്നിലെ ഡപ്യൂട്ടി മേയർ ക്രിസ്ത്യൻ ഷിൽകറാണ് രാജിവച്ചത്. വലതുപക്ഷ ഫ്രീഡം പാർട്ടി അംഗമായ ഷിൽകർ,”നഗര എലി” എന്ന ശീർഷകത്തിലാണ് കവിത എഴുതിയത്. പാർട്ടി പത്രത്തിൻറെ ഈസ്റ്റർ പതിപ്പിലായിരുന്നു. കുടിയേറ്റക്കാരെപ്പറ്റിയായിരുന്നു, കവിത. കുടിയേറ്റക്കാരനായ ആഖ്യാതാവ് കുടിയേറ്റക്കാരോട് പറയുന്നു: ‘ഉടൻ ഓടി രക്ഷപ്പെടുക; അല്ലെങ്കിൽ അലിഞ്ഞു ചേരുക. രണ്ടു സംസ്‌കാരങ്ങളെ കൂട്ടിക്കുഴയ്ക്കുന്നത്, രണ്ടിനെയും, നശിപ്പിക്കലാണ്”.





ജൂതന്മാരെയും താൻ വെറുക്കുന്ന സമുദായങ്ങളെയും ഹിറ്റ്‌ലർ എലികൾ എന്നാണ് വിളിച്ചിരുന്നത്. ആത്മകഥയായ’മീൻ കാഫി’ ൽ എലികളെപ്പോലെ മനുഷ്യരും ഒരേവർഗ്ഗത്തിൽ പെട്ടവരാണ് ഇണ ചേരേണ്ടതെന്നും അല്ലാത്തപക്ഷം ശുദ്ധിയും ശക്തിയും ദുർബലമാകുമെന്നും ഹിറ്റ്‌ലർ പറഞ്ഞിരുന്നു. എലികളെയും മനുഷ്യരെയും താരതമ്യപ്പെടുത്തിയ ചരിത്രോന്മാദത്തിന് ഷിൽകർ മാപ്പ് പറഞ്ഞു. പ്രകോപിപ്പിക്കാനായിരുന്നു, വെറുപ്പിക്കാനല്ല തൻറെ കവിതയെന്നും ഷിൽകർ പ്രതികരിച്ചു. മുൻ നാസികൾ രൂപീകരിച്ചതാണ്, ഫ്രീഡം പാർട്ടി. കവിത മനുഷ്യ വിരുദ്ധവും നാറുന്നതും വംശീയവുമാണെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.

സാർത്രിന്റെ മാസിക പൂട്ടുമ്പോൾ

രുപതാം നൂറ്റാണ്ടിലെ വലിയ ചിന്തകൻ ഴാങ് പോൾ സാർത്രിന്റെ സഹയാത്രിക സിമോങ് ദേ ബുവ്വ സ്ഥാപിച്ച ഇടതു മാസിക ലെ ടെംപെസ് മോഡേണെ പൂട്ടി. 74 കൊല്ലം പ്രസിദ്ധീകരിച്ചു.ഞായർ ഉച്ചയിലെ ഇതിൻറെ പത്രാധിപ സമിതി യോഗങ്ങൾ ആയിരുന്നു സൗഹൃദത്തിൻറെ ഏറ്റവും വലിയ മാതൃകയെന്ന് ബുവ്വ പറഞ്ഞിരുന്നു. അവസാന എഡിറ്റർ ക്ളോദ് ലാൻസ് മാൻ കഴിഞ്ഞ ജൂലൈയിൽ മരിച്ചതോടെ പൂട്ടൽ അനിവാര്യമായിരുന്നു.1986 ൽ ബുവ്വ മരിച്ചപ്പോഴാണ്, ലാൻസ് മാൻ എഡിറ്ററായത്. സാർത്രിന്റെ വിദ്യാർത്ഥിയായിരുന്ന ലാൻസ് മാൻ ബുവ്വയുടെ കാമുകനുമായിരുന്നു. വിസ്മയിക്കേണ്ട, സാർത്രും ബുവ്വയും ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. തൻറെ ശിഷ്യകളെയും ബുവ്വ സാർത്രിന്റെ കിടക്കയിൽ എത്തിച്ചിരുന്നു.
നവ പത്രപ്രവർത്തനം അമ്പതുകളിൽ ന്യൂയോർക്കിൽ നിന്ന് തുടങ്ങി എന്നവകാശപ്പെടുന്നുവെങ്കിലും നാല്പതുകളിൽ പാരിസിൽ ഈ മാസികയോടെ തുടങ്ങി എന്ന ബദൽ ചരിത്രവുമാകാം.ശൈലി മൗലികവും റിപ്പോർട്ടിങ് സാഹിത്യവുമായിരുന്നു.അപഗ്രഥനമാകട്ടെ,വീറുള്ളതും.1945 ഒക്ടോബറിലെ ആദ്യ ലക്കം പത്ര പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്ഫോടനമായിരുന്നു.അതിൻറെ മാനിഫെസ്റ്റോ ലോകം മുഴുവൻ പരിഭാഷ ചെയ്യപ്പെട്ടു.”ബൂർഷ്വയായി ജനിച്ച ഏത് എഴുത്തുകാരനും നിരുത്തരവാദിത്തത്തിൻറെ പ്രചോദനം അറിയാം പാരീസ് കമ്മ്യൂണിന് ശേഷമുള്ള അടിച്ചമർത്തലുകൾക്ക് ഉത്തരവാദി ഫ്ലോബേർ ആണെന്ന് ഞാൻ പറയും;കാരണം അതിനെതിരെ അദ്ദേഹം ഒന്നും എഴുതിയില്ല” എന്ന് തുടങ്ങുന്നതായിരുന്നു,അത്.

ചാർളി ചാപ്ലിൻറെ മോഡേൺ ടൈംസ് ആയിരുന്നു ശീർഷകം.റെയ്മോന്ദ് ആരോൺ,മെർലോ പോണ്ടി,മൈക്കിൾ ലെയറിസ്,ഫിലിപ് ടോയിൻബി എന്നിവർ എഴുതി.പിക്കാസോ മുഖചിത്രം വരച്ചു.തുടർന്നുള്ള ലക്കങ്ങളിൽ സാമുവൽ ബക്കറ്റും ഷെനെയുമൊക്കെ എഴുതി.എല്ലാ ചൊവ്വയും വെള്ളിയും വൈകിട്ട് ഇതിൻറെ ഓഫിസിൽ സാർത്രിനെ ആർക്കും ചെന്ന് കാണാമായിരുന്നു.ഇത് മാസികയിൽ അച്ചടിച്ചു,ഫോൺ നമ്പർ കൊടുത്തു.

മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക്

ന്ത്യയിൽ ഇറക്കുമതി ചരക്കായ മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക് ബംഗാളിൽ തന്നെ നടന്നത്, വിധി വൈപരീത്യം തന്നെ. മൗലികമായി ഒന്നും തന്നെയില്ലാത്ത ഒരു പ്രത്യയ ശാസ്ത്രം ബംഗാളിലും കേരളത്തിലും വേരു പിടിച്ചത്, രണ്ടിടത്തും അതിൻറെ വരവിനു മുൻപ്, നവോത്ഥാനം പൂർത്തിയായിരുന്നു എന്നതിനാൽ. ആ നവോത്ഥാന പ്രക്രിയയിൽ, വിവരമുള്ള സന്യാസിമാർ വഴി, വിവേകാനന്ദനും അരവിന്ദ ഘോഷും നാരായണ ഗുരുവും ചട്ടമ്പി സ്വാമികളുമൊക്കെ വഴി, അദ്വൈതം അന്തർധാരയായി കടന്നു കയറി. ദൈവവും മനുഷ്യനും ഒന്ന് എന്ന അദ്വൈത ചിന്ത, എങ്കിൽ ദൈവം വേണ്ട എന്ന നിലയിലേക്ക്, കമ്മ്യൂണിസ്റ്റുകൾക്ക് വളച്ചൊടിക്കാൻ എളുപ്പമായി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിറന്നത് തന്നെ ബംഗാളിലാണ്. അതും നവോത്ഥാന തുടർച്ചയായിരുന്നു.

ഗാന്ധിയുടെ കാലത്ത്, ബംഗാളിലെ കോൺഗ്രസ് ഗാന്ധിയുടെ നയങ്ങൾക്കൊപ്പം നിന്നില്ല എന്നത് ചരിത്രമാണ്. ചിത്തരഞ്ജൻ ദാസ് എന്ന വടവൃക്ഷം കോൺഗ്രസ് നേതാവായി നിന്ന ബംഗാളിൽ, ഗാന്ധിക്ക് കാര്യമായ പ്രവേശനം തന്നെ ഉണ്ടായിരുന്നില്ല. ഒന്നാന്തരം കവി കൂടിയായിരുന്ന ദാസിൻറെ കവിത, സാഗര ഗീതംമോഷ്ടിച്ചതാണ്, ജി ശങ്കരക്കുറുപ്പിൻറെ സാഗര സംഗീതം. ദാസിൻറെ കവിത ഇംഗ്ലീഷ്-ലേക്ക് പരിഭാഷ ചെയ്തത്, മഹർഷി അരവിന്ദനായിരുന്നു. കുറുപ്പ് കവിത പകർത്തിയ പോലെ, പി കൃഷ്ണ പിള്ള,മാർക്‌സിസം അവിടന്ന് പകർത്തി. കോൺഗ്രസുകാരനായി, ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ ആയിരുന്നപ്പോഴാണ്, പിള്ള ബംഗാളിലെ തീവ്ര സംഘടനയായ അനുശീലനുമായി ബന്ധപ്പെട്ടതും അതിൽ അംഗമായതും. ഇ എം എസ് ചേർന്നത് പിന്നീടാണ്. മറ്റൊരു വഴിയിൽ, പി കേശവദേവ് ബാരിസ്റ്റർ എ കെ പിള്ളയുടെ വീട്ടിൽ പോയി, ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ വായിച്ച് ആലപ്പുഴയിലെ ആദ്യ തൊഴിലാളി യൂണിയൻ നേതാവായി. അദ്ദേഹം മാർക്‌സിസം ആദ്യമായി പ്രസംഗിച്ച വഴിയിൽ രണ്ടു കിലോമീറ്റർ കൂടി
യാത്ര ചെയ്താൽ, അമൃതാനന്ദമയീ മഠം ആയി.
തൊഴിലാളികൾ ധാരാളമുണ്ട്, അവരെ കൈയിലെടുക്കാൻ; പുതിയൊരു വേദം കിട്ടി എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങി. ഇ എം എസിനെയും മറ്റും കോൺഗ്രസിൽ ചാലപ്പുറം ഗ്യാങ് ഒതുക്കിയിരുന്നതിനാൽ, അദ്ദേഹത്തിനും വേറൊരു വേദി കിട്ടി. പുതിയ വേദത്തിൻറെ മൗലികതയില്ലായ്മ വിഷയമായിരുന്നില്ല. ഇന്ന് കത്തോലിക്കാ മതത്തിൽ നിന്ന് പെന്തക്കോസ്തിൽ ചേർന്ന് ഏഴകൾ കൊഴിയും പോലെ, മുതലാളിയുടെ സേവകത്വത്തിൽ നിന്ന് മോചിതനായ പോലെ തൊഴിലാളിക്ക് തോന്നി.

ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിലെ ഖണ്ഡികകൾ അതേ പടി മോഷ്ടിച്ച അന്നത്തെ സുനിൽ ഇളയിടമായിരുന്നു, മാർക്സ്. ഹെഗലിൻറെ ചിന്തയിൽ നിന്ന് ദൈവത്തെ വെട്ടി നീക്കി, ഫോയർബാക്കിന്റെ എസ്സൻസ് ഓഫ് ക്രിസ്ത്യാനിറ്റി യിലെ ആശയങ്ങൾ ചേർത്താൽ മാർക്‌സിസം കിട്ടും. ഭാര്യ ജെന്നി  നാലാം പ്രസവത്തിനു പോയപ്പോൾ, വീട്ടു വേലക്കാരി ഹെലൻ ഡീമുത്തിൽ അവിഹിത സന്തതിയെ സൃഷ്ടിച്ച അരാജകത്വം കൂടി ചേർത്താൽ, ജീവിത ദര്ശനവും കിട്ടും. അത് അദ്വൈതത്തിൽ ഇല്ല. ശശിമാരിൽ ഉണ്ട്.
മാർക്സിസം ബംഗാളിൽ വേര് പിടിച്ചതിൽ  സുഭാഷ് ചന്ദ്ര ബോസിൻറെ പങ്ക് ചെറുതല്ല. ചിത്തരഞ്ജൻ ദാസിൻറെ ശിഷ്യനും പിൻഗാമിയുമായ ബോസ്, ഗാന്ധിയുമായി തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ തീവ്രവാദി പ്രസ്ഥാനങ്ങളുമായി ബന്ധത്തിലായിരുന്നു. കോൺഗ്രസിന്റേതല്ലാത്ത ഒരു രാഷ്ട്രീയ ധാരയ്ക്ക് അവിടെ ഭൂമി കിളച്ചത് ബോസാണ്. ഇന്ത്യൻ കമ്മ്യൂണിസത്തിൻറെ പിതാവായ മുസഫർ അഹമ്മദ്, ബോസിനും എട്ടു കൊല്ലം മുൻപേ ജനിച്ചിരുന്നു. ബോസിൻറെ തീവ്രവാദം വന്നത് തന്നെ, ഇന്ത്യൻ പൈതൃകത്തിൽ നിന്നായിരുന്നു. ഈ ആത്മീയത ബംഗാൾ കമ്മ്യുണിസ്റ്റുകൾ പിന്തുടർന്നില്ല. അതായത്,മാർക്സിസത്തിൻറെ ഭാരതവൽക്കരണം നടന്നില്ല. മാത്രമല്ല, ആധുനിക ഊർജ്ജതന്ത്രം, ഭാരതീയ സിദ്ധാന്തങ്ങൾ ശരിവച്ചു മുന്നേറിയപ്പോൾ, മാർക്സിസത്തിൻറെ ശാസ്ത്രീയമായ പുതുക്കലും നടന്നില്ല. മൗലികമല്ലാത്ത സിദ്ധാന്തത്തിന്, അടിത്തറയില്ലാത്തതിനാൽ, പുതുക്കലുകൾ സാധ്യമല്ല. ഇങ്ങനെ ബംഗാളിലും കേരളത്തിലും പാർട്ടിയെ ബൂർഷ്വ റാഞ്ചി. മുതലാളിക്ക് ലെവി പിരിച്ച്, ബന്ദിപ്പണം കൊടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ. മാർക്സിസത്തിൻറെ നടുവൊടിക്കുന്ന മസാല ബോണ്ടിൽ അത് കുടുങ്ങിപ്പോയി. കണ്ണകി വലിച്ചെറിഞ്ഞ ചിലമ്പ് പോലെ, അവശിഷ്ടങ്ങൾ മധുരയിലും കോയമ്പത്തൂരിലും പൊങ്ങി. അത് ജഡാവശിഷ്ടങ്ങളാണെന്ന് കേരള സഖാക്കൾ അറിയുമ്പോഴേക്കും, ഭരണകൂടം കൊഴിഞ്ഞിരിക്കും.

ടിയാനന്മെന്നിലെ ടാങ്ക് മാൻ


ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങിലെ ടിയാനന്മെൻ ചത്വരത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടം നിരപരാധികളെ കൂട്ടക്കൊല നടത്തിയ ദുരന്തത്തിന്, ജൂൺ നാലിന് 30 വർഷം തികയുമ്പോൾ രണ്ടു മുഖങ്ങളാണ് ഓർമയിൽ വരുന്നത് – യു ആർ അനന്ത മൂർത്തിയുടെയും പി ഗോവിന്ദ പിള്ളയുടെയും. ഇന്ത്യയിൽ നിന്നുള്ള ഒരു സാംസ്‌കാരിക സംഘം, സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. അതിൽ അംഗമായിരുന്നു,അന്ന് കോട്ടയം സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന അനന്ത മൂർത്തി. അദ്ദേഹം തിരിച്ചെത്തിയ പാടെ, ഞാൻ വീട്ടിൽ ഹാജരായി. ഏതാനും ദിവസങ്ങൾ രാവിലെ മുതൽ അദ്ദേഹം, മുറിക്കുള്ളിൽ നടന്ന്,താൻ അവിടെ കണ്ടതും അനുഭവിച്ചതും എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും പറഞ്ഞത്, മലയാളത്തിലാക്കി, ഞാൻ മനോരമ യിൽ പ്രസിദ്ധീകരിച്ചു. ആ നല്ല പരമ്പര പുസ്തകമായില്ല.
രണ്ടാമത്തെ മുഖം, പീജിയുടേതാകാൻ കാരണം, അദ്ദേഹം ചിന്ത യിൽ ചൈനീസ് ഭരണകൂടത്തെ എതിർത്ത് ലേഖനം എഴുതിയതിന്, പാർട്ടി അദ്ദേഹത്തെ ശാസിച്ചു എന്നത് കൊണ്ടാണ്. അന്ന്വാർത്തയും വ്യക്തിയും എന്ന പംക്തിയിൽ പീജിയെപ്പറ്റിയുള്ള വിലയിരുത്തൽ ഞാൻ ഇങ്ങനെ തുടങ്ങി: ” എ കെ ജി സെൻററിൽ നിന്ന് ടിയാനന്മെന്നിലേക്കുള്ള അകലം, ഒരു ശാസനയുടെ അകലമാണ്”.
അഞ്ചു കൊല്ലത്തിനു ശേഷം, ബെയ്‌ജിങിലെ ആ ചത്വരത്തിൽ ഞാൻ നിന്നത്, കമ്മ്യുണിസ്റ്റ് ലോകം പ്രപഞ്ചത്തിനു നൽകിയ നടുക്കങ്ങളെ ഓർത്തു കൊണ്ടാണ്. ഇതു പോലെ ഏകാധിപതികളെ സൃഷ്‌ടിച്ച രാഷ്ട്രീയ തത്വ ശാസ്ത്രം വേറെയില്ല. ഒരു തുക്കിടി ലോക്കൽ സെക്രട്ടറിയിൽ പോലും ഒരു ചെറുകിട സ്റ്റാലിനെ കാണാം.
ലോകം ടിയാന ന്മെൻ ദുരന്തത്തെ ഓർക്കുന്നത് ടാങ്ക് മാൻ എന്ന ചിത്രo വഴിയാണ്. ഷോപ്പിംഗ് കഴിഞ്ഞു വന്ന ഒരാൾ ആ സഞ്ചിയും പിടിച്ച്, കൂട്ടക്കൊല നടത്തി മടങ്ങുന്ന ടാങ്കുകൾക്ക് സ്വന്തം ശരീരം വാഗ്‌ദാനം ചെയ്യുന്നതാണ്, മായാത്ത ആ ചിത്രം. അതെടുത്തത്, അസോഷ്യേറ്റഡ് പ്രസ് ( എ പി ) ഫോട്ടോഗ്രഫർ, ജെഫ് വൈഡ്‌നർ.


ബാങ്കോക്കിൽ എ പി യുടെ ഫോട്ടോ എഡിറ്ററായിരുന്ന ജെഫിനോട് ബെയ്‌ജിങിൽ പോകാൻ കമ്പനി പറഞ്ഞത്, ടിയാനന്മെന്നിൽ, വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായപ്പോഴാണ്. ഇന്നദ്ദേഹത്തിന് 62 വയസ്. ബാങ്കോക്കിലെ ചൈനീസ് കോൺസുലേറ്റ് വിസ നിഷേധിച്ചപ്പോൾ, ജെഫ്, ഹോംഗ് കോങിലേക്ക് പറന്നു. അവിടെ ട്രാവൽ ഏജൻസി വഴി ടൂറിസ്റ്റ് വിസ കിട്ടി. ലഗേജിൽ മൊബൈൽ ഡാർക്ക് റൂം കരുതി. ദിവസവും രാവിലെ സൈക്കിളിൽ ടിയാനന്മെനിൽ പോയി. 1989 മെയ് 30 ന് ടിയാനന്മെൻ ഗേറ്റിൽ, മാവോയുടെ വൻ ചിത്രത്തിന് എതിരെ ജനാധിപത്യത്തിൻറെ ദേവി യുടെ ചിത്രം വിദ്യാർത്ഥികൾ ഉയർത്തിയതിന്റെ ഫോട്ടോ എടുത്തു.


സർക്കാർ പട്ടാള നിയമം പ്രഖ്യാപിച്ചപ്പോൾ വഴികളിൽ ജനം സേനയെ തടഞ്ഞു. ഡെങ് സിയാവോ പിങിനും സഖാക്കൾക്കും അത് ദഹിച്ചില്ല. ജൂൺ മൂന്ന് രാത്രി സേന ചത്വരത്തിൽ ജനക്കൂട്ടത്തെ ഭേദിച്ചപ്പോൾ, ജെഫിനൊപ്പം ലേഖകൻ ഡാൻ ബിയേഴ്‌സും ഉണ്ടായിരുന്നു. ടാർ പൂശിയ ഒരു കല്ല് തലയിൽ വന്നു പരുക്കേറ്റ് ജെഫ് ഹോട്ടലിലേക്ക് മടങ്ങി. അടുത്ത ഉച്ചയ്ക്ക് ജെഫ് കണ്ടത്, സ്വന്തം ഭരണ കൂടം തങ്ങൾക്കു നേരെ നീങ്ങുന്നത് കണ്ടു ബോധം കെട്ട ജനത്തെയാണ്. വാഹനങ്ങൾ കത്തിക്കരിഞ്ഞു കിടക്കുന്നു. സേനയെ നിരാലംബരായ ജനം പ്രതിരോധിക്കുന്നു. പട്ടാളം ചത്വരം കീഴടക്കിയ ചിത്രത്തിനായി, ബെയ്‌ജിങ്‌ ഹോട്ടലിനു മുകൾ നിലയിൽ എത്തി. അവിടെ അമേരിക്കയിൽ നിന്ന് കൈമാറ്റ പദ്ധതിയിൽ എത്തിയ വിദ്യാർത്ഥി കിർക് മാർട്ട്സനെ കണ്ടു മുട്ടി. ഒരുപാടു കാലം പരിചയമുള്ള പോലെ കിർക് പെരുമാറി, ഹോട്ടലിന് കാവൽ നിന്ന സേനക്കിടയിലൂടെ കടക്കാൻ ജെഫിനെ സഹായിച്ചു. ആറാം നിലയിലെ തൻറെ മുറിയിൽ കിർക്, ജെഫിനെ കടത്തി -അവിടെ നിന്ന് തെരുവ് നന്നായി കാണാം. ഫിലിം തീർന്നിരുന്നു. അതിനായി എ പി ബ്യുറോയിൽ പോകുന്നത് ആലോചിക്കാനേ വയ്യ. ലോബിയിൽ പേടിച്ചരണ്ട ടൂറിസ്റ്റുകളോട് ചോദിക്കാൻ പോയ കിർക് രണ്ടു മണിക്കൂർ കഴിഞ്ഞ് ഫിലിമുമായി എത്തി. ഒരൊറ്റ റോൾ മാത്രം. രാത്രി മുഴുവൻ ജെഫ് ഉറക്കമിളച്ചു. ജൂൺ അഞ്ച് പുലർച്ചെ ടാങ്കുകളുടെ ഇരമ്പം കേട്ട് ബാൽക്കണിയിൽ ചെന്നു. ചിത്രമെടുക്കാൻ തുടങ്ങിയപ്പോൾ സഞ്ചിയുമായി ഒരു മനുഷ്യൻ ടാങ്കുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ തൻറെ ചിത്രം അലമ്പാക്കും എന്ന് ജെഫ് കരുതി. അയാളെ നോക്കി നല്ല ചിത്രത്തിന് ജെഫ് കാത്തു. അയാളെ അവർ വെടി വച്ചില്ല. എങ്കിൽ, ഒരു ക്ളോസ് ഷോട്ട് വേണമെന്ന് തോന്നി. രണ്ടു തവണ ടാങ്കുകളെ തടഞ്ഞ അയാൾ, ഒരു തവണ അതിനു മുകളിൽ കയറി, സൈനികനോട് തർക്കിച്ചു. നീല വസ്ത്രമണിഞ്ഞ രണ്ടു പേർ അയാളെ അവിടന്ന് മാറ്റി – ആ മൂന്നു പേർ ആരെന്നു നമുക്കറിയില്ല. അഞ്ചു ഫൊട്ടോഗ്രഫർമാരും വിഡിയോഗ്രാഫർമാരും സംഭവം ചിത്രീകരിച്ചു. ജെഫിൻറെ ചിത്രം പ്രശസ്തമായി – പുലിറ്റ്സർ സമ്മാനത്തിന്റെ അവസാന ഘട്ടം വരെ എത്തി. ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങളിൽ ടൈം വാരിക ഇതുൾപ്പെടുത്തി. സംഹാരത്തെ പ്രതിരോധിക്കുന്നത്, ചിലപ്പോൾ ഒരു മനുഷ്യൻ മാത്രമായിരിക്കും. ടിയാനന്മെനുമായി ബന്ധപ്പെട്ട 3000 വാക്കുകൾ ചൈനയിൽ ഇൻറർനെറ്റ് സെർച്ചിൽ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്. അതിലൊന്നാണ്, ടാങ്ക് മാൻ.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...