Friday 5 July 2019

സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ

ഹർദയാലിന്റെ മാർക്‌സ് ജീവചരിത്ര പരിഭാഷയ്ക്ക് ആമുഖം 

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കാൾ മാർക്‌സിനെപ്പറ്റി മലയാളത്തിൽ എഴുതിയ ജീവചരിത്രമാണ്, ഇന്ത്യയിൽ മാർക്‌സിനെപ്പറ്റി വന്ന ആദ്യ ജീവചരിത്രമെന്നും അത് ഒക്ടോബർ വിപ്ലവത്തിന് അഞ്ചു വർഷം മുൻപായിരുന്നുവെന്നും പിള്ളയുടെ ഭക്തസംഘം കൊട്ടിപ്പാടിസ്സേവ നടത്താറുണ്ട്. പിള്ള എഴുതിയ ജീവചരിത്രം, ലാലാ ഹർദയാൽ എഴുതിയ, Karl Marx: A Modern Rishi എന്ന ജീവചരിത്രത്തിൻറെ മോഷണമാണെന്ന് സ്വദേശാഭിമാനി:ക്ലാവ് പിടിച്ച കാപട്യം എന്ന പുസ്തകത്തിൽ,' മാർക്സിനെ ചൂണ്ടിയ പിള്ള' എന്ന അധ്യായത്തിൽ, ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ പിതാവായ രാമാനന്ദ് ചാറ്റർജിയെപ്പറ്റിയുള്ള പഠനത്തിനിടയിൽ,ആകസ്മികമായാണ്, ഈ മോഷണം എൻറെ ശ്രദ്ധയിൽ പെട്ടത്. മോഷണത്തിൻറെ വിശദാംശത്തിലേക്ക് അപ്പോൾ ഞാൻ കടന്നിരുന്നില്ല. ഇതാണ്,അതിന് പറ്റിയ സന്ദർഭം.

ലാലാ ഹർദയാൽ 

ഇന്ത്യയിൽ മാര്ക്സിനെപ്പറ്റി ആദ്യം വന്ന ദീർഘ ജീവചരിത്രം, ലാലാ ഹർദയാലിന്റേതാണ്. അത്, രാമാനന്ദ് ചാറ്റർജി പത്രാധിപരായി കൊൽക്കത്തയിൽ നിന്നിറങ്ങിയിരുന്ന മോഡേൺ റിവ്യൂ മാസികയുടെ 1912 മാർച്ച് ലക്കത്തിലാണ് (പേജ് 273 -286 ) വന്നത്. പിള്ള എഴുതിയ ജീവചരിത്രത്തിൻറെ ആമുഖത്തിൽ, ജീവചരിത്രത്തിൻറെ തീയതി 1912 ഓഗസ്റ്റ് നാല് ആണ്. ഹർദയാൽ ജീവചരിത്രം പ്രസിദ്ധീകരിച്ച് നാലു മാസത്തിനു ശേഷം, പിള്ള എഴുതിയ ജീവചരിത്രം വന്നത്, യാദൃച്ചികമാകാൻ ഇടയില്ല എന്ന് തോന്നിയാണ്, ഞാൻ ഹർദയാൽ എഴുതിയ ജീവചരിത്രം സംഘടിപ്പിച്ച് ഒത്തു നോക്കിയത്. ഒരു ന്യായവുമില്ലാത്ത കൊള്ളയാണ് നടന്നതെന്ന് ബോധ്യപ്പെട്ടു. പിള്ളയുടെ ആദ്യ ഖണ്ഡിക ഒഴിച്ചാൽ, ബാക്കി മുഴുവൻ ഹ്ർദയാലിൽ നിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിസത്തോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള വിട്ടു കളഞ്ഞിട്ടുണ്ട്. ഹർദയാലിന്റെ പ്രബന്ധത്തിലെ ഉദ്ധരണികൾ പിള്ളയും ആവർത്തിക്കുന്നു. ചില ഭാഗങ്ങൾ സംഗ്രഹിച്ചതിനാൽ, ഹർദയാലിന്റെ പ്രബന്ധത്തെക്കാൾ ചെറുതാണ്, പിള്ള എഴുതിയ ജീവചരിത്രം.

രാമാനന്ദ് ചാറ്റർജി 

ഹർദയാലിന്റെ പ്രബന്ധം കൊൽക്കത്ത നാഷനൽ ലൈബ്രറിയിലും നെതർലാൻഡ്‌സിലെ ഇൻറർനാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആർക്കൈവ്സിലുമുണ്ട്.നാഷനൽ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത പ്രബന്ധം, പി സി ജോഷി,കെ ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത Marx Comes to India ( 1975 ) എന്ന പുസ്തകത്തിൽ ചേർത്തു. അതോടൊപ്പം ആ പുസ്തകത്തിൽ, പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായ കെ പി മോഹനെ കൊണ്ട് പരിഭാഷ ചെയ്യിച്ച് ചേർത്തു. അങ്ങനെ രണ്ടും ഇംഗ്ലീഷിലും ഒത്തു  നോക്കാൻ അവസരം വന്നു. എന്നിട്ടും പിള്ളയുടേത് മോഷണമാണെന്ന സത്യം ജോഷിയും ദാമോദരനും പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ മറച്ചു വച്ചു. എന്നാൽ, മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മൈത്ര താനെഴുതിയ Marxism in India എന്ന ചരിത്രത്തിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:" ഹർദയാലിന്റെ നഖ ചിത്രത്തിന് പിന്നാലെ,ഹർദയാലിന്റെതിനോട് അതീവ സാമ്യമുള്ള ഒരു ജീവചരിത്ര കുറിപ്പ് ഒരു രാമ കൃഷ്ണ പിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു ".

അങ്ങനെ, പിള്ളയെ നവോത്ഥാന നായകനാക്കി ചിലർ ചിലർ പൊക്കിപ്പിടിച്ച് സൃഷ്ടിച്ച കപട വിഗ്രഹം പൊളിക്കുന്നതിൻറെ ഭാഗമായി,ഹർദയാലിന്റെ പ്രബന്ധം പരിഭാഷ ചെയ്യേണ്ടത് അനിവാര്യമായി വന്നു.

രാമാനന്ദ് ചാറ്റർജി ( 1865 -1973 ) മോഡേൺ റിവ്യൂ സ്ഥാപകനും ഉടമയും പത്രാധിപരുമായിരുന്നു.ഗാന്ധി, ടഗോർ, നെഹ്‌റു, ബോസ്, റൊമെയ്ൻ റൊളാങ്, ലാലാ ലജ് പത് റായ്, സിസ്റ്റർ നിവേദിത, ജാദുനാഥ് സർക്കാർ എന്നിവരൊക്കെയായിരുന്നു, അതിൽ എഴുതിയിരുന്നത്. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായിരുന്നു, മാസിക. രാഷ്ട്രീയം,ധന ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവ ആധാരമാക്കിയുള്ള പ്രബന്ധങ്ങൾ, കവിതകൾ, കഥകൾ, യാത്രാ വിവരണം, രേഖാ ചിത്രങ്ങൾ എന്നിവ അതിൽ ഉണ്ടായിരുന്നു. ആദ്യമായി പരിസ്ഥിതി നാശത്തെപ്പറ്റി രാധാ കമൽ മുക്കർജി എഴുതിയ ലേഖനങ്ങൾ അതിൽ വന്നു; വെറിയർ എൽവിൻറെ ആദ്യ നര വംശ ശാസ്ത്ര ലേഖനങ്ങളും അതിൽ കണ്ടു. 1937 നവംബറിൽ നെഹ്‌റു 'ചാണക്യ' എന്ന തൂലികാ നാമത്തിൽ, സ്വയം വിമർശനപരമായ 'രാഷ്‌ട്രപതി' എന്ന ലേഖനം അതിൽ എഴുതി.

ജോഷിയും ദാമോദരനും ഇറക്കിയ പുസ്തകത്തിൽ, 1903 ൽ കൊൽക്കത്തയിലെ അമൃത ബസാർ പത്രിക യിൽ, Rise of Foreign Socialists : Their Remarkable Growth in the Continent in Recent Years എന്ന ലേഖനത്തിലാണ് ആദ്യം ഇന്ത്യയിൽ മാർക്‌സിന്റെ പേര് വന്നത് എന്ന് പറയുന്നത് ശരിയല്ല. 1981 മെയ് ഒന്നിലെ 'മഹ്‌റാട്ട' യിൽ ബാലഗംഗാധര തിലകൻ എഴുതിയ ലേഖനത്തിലാണ്,ആദ്യം മാർക്‌സിന്റെ പേര് വന്നത്.* എന്നാൽ, മാർക്സിനെപ്പറ്റിയുള്ള ആദ്യ പ്രബന്ധം ഹർദയാലിന്റേത് തന്നെ.

പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ പാദത്തിൽ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഇന്ത്യൻ ചിന്തകർ ബന്ധപ്പെട്ടു. 1833 ൽ രാജാറാം മോഹൻ റോയ് ഇംഗ്ലണ്ടിൽ റോബർട്ട് ഓവനെ കണ്ടിരുന്നു. 1871 ൽ കൊൽക്കത്തയിലെ ചില തീവ്ര വാദികൾ മാർക്സിനെ ബന്ധപ്പെട്ട്,അദ്ദേഹം സ്ഥാപിച്ച ഇൻറർനാഷനൽ വർക്കിങ് മെൻസ് അസോസിയേഷനിൽ (ഇതാണ് ഇൻറർനാഷനൽ എന്നറിയപ്പെട്ടത്) അംഗമാകാൻ ശ്രമിച്ചു.ഇവരുടെ പേരുകൾ അറിയില്ല.ബ്രഹ്മസമാജത്തിൽ പ്രവർത്തിച്ചിരുന്ന ചരിത്രകാരൻ ശിവ്‌നാഥ് ശാസ്ത്രി ആണെന്ന് സംശയമുണ്ട്. (ശാസ്ത്രി, സ്വാമി വിവേകാനന്ദൻറെ അനുജൻ ഭൂപേന്ദ്ര നാഥ് ദത്തിനെ വിപ്ലവകാരിയാക്കുന്നതിൽ പങ്കു വഹിച്ചു).എന്നാൽ ഇവരുടെ കത്ത് ഇന്റർനാഷനലിന്റെ പൊതുയോഗം ചർച്ച ചെയ്തതായി, The Eastern Post 1871 ഓഗസ്റ്റ് 19 ന് റിപ്പോർട്ട് ചെയ്തു.
ഹർദയാൽ ലേഖനം 

ബങ്കിം ചന്ദ്ര ചാറ്റർജി 1870 കളുടെ ഒടുവിൽ കമ്മ്യൂണിസത്തെയും ഇന്റർനാഷനലിനെയും ബംഗദേശേർ കൃഷക്   എന്ന ലേഖനത്തിൽ പരാമർശിച്ചു. ടഗോർ,സോഷ്യലിസം എന്ന ലേഖനം 1892 ൽ സാധന യിൽ എഴുതി. താൻ ഒരു സോഷ്യലിസ്റ്റ് ആണെന്ന് സ്വാമി വിവേകാനന്ദൻ 1896 നവംബർ ഒന്നിന് എഴുതിയ കത്തിൽ,പ്രഖ്യാപിച്ചു.**

റഷ്യയിലെ ഒക്ടോബർ വിപ്ളവത്തിന്‌ മുൻപ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തകർക്കാൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാർ,ഫ്രഞ്ച് സോഷ്യലിസ്റ്റുകളുമായി ബന്ധപ്പെട്ടിരുന്നു. മാഡം കാമയും എസ് ആർ റാണെയും സ്വന്തം നിലയിൽ  ഇന്ത്യൻ പ്രതിനിധികളായി, 1909 ൽ സ്റ്റുട്ട് ഗാർട്ടിൽ നടന്ന ഇൻറർനാഷനൽ സോഷ്യലിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തു. മാർക്സിന്റെ മകളുടെ മകനും പാരിസിൽ സോഷ്യലിസ്റ്റും പത്രാധിപരുമായിരുന്ന ജീൻ ലോംഗ്വെറ്റിനെ സരോജിനി നായിഡുവിൻറെ ഇളയ സഹോദരനും വിപ്ലവകാരിയുമായ, ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മാഡം കാമയും ബന്ധപ്പെട്ടിരുന്നു.സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു, മാഡം കാമ എന്നറിയപ്പെട്ട ബിഖാവ്‌ജി കാമ ( 1861 -1936 ) എന്ന പാഴ്‌സി വനിത. ഇത്രയൊക്കെ പശ്ചാത്തലം ഹർദയാലിന്റെ പ്രബന്ധത്തിനുണ്ട്. ഹർദയാൽ തൻറെ പ്രബന്ധത്തിന് ആധാരമാക്കിയത്, 1908 ൽ അമേരിക്കയിൽ ഇറങ്ങിയ, ജോൺ സ്‌പർഗോ എഴുതിയ Marx: His Life and Work എന്ന ജീവചരിത്രമാണ്.
ജീൻ ലോൻക്വെറ്റ് 

ഒക്ടോബർ വിപ്ലവത്തോടെ,വിദേശത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളിൽ ചിലർ,റഷ്യൻ സോഷ്യലിസ്റ്റുകളുമായി ബന്ധപ്പെട്ടു. ചാറ്റോ, വി വി എസ് അയ്യർ, തിരിമൂൽ ആചാര്യ, അബ്ദുറബ് നിസ്തർ, മുഹമ്മദ് സാദിഖ് എന്നിവരായിരുന്നു, ഇതിൽ പ്രമുഖർ. ഇവർ ലെനിനെ കണ്ട് സഹായം ചോദിച്ചു.സോഷ്യലിസം നന്നായി പഠിക്കാൻ അയാൾ ഉപദേശിച്ചു.

അന്ന് മാർക്സിസത്തിൽ ആവേശഭരിതനായ പ്രമുഖ ഇന്ത്യക്കാരനാണ്, നരേൻ എന്നറിയപ്പെട്ട നരേന്ദ്രനാഥ് ബാനർജി.ആയുധവും പണവുമാണ് വിപ്ലവത്തിന് അത്യാവശ്യം എന്ന ചിന്ത തലയിൽ കയറി. ഒന്നാം ലോകയുദ്ധം ഉണ്ടായപ്പോൾ ,ജർമനി ഇന്ത്യയിലെ വിപ്ലവകാരികൾക്ക് ആയുധങ്ങൾ നൽകാം എന്നേറ്റു.അവ ഇന്ത്യയിൽ എത്താത്തതിൽ ണ് നിരാശനായ നരേൻ, സി എ മാർട്ടിൻ എന്ന പേരിൽ വേഷ പ്രച്ഛന്നനായി, ആയുധം തേടി ഇന്ത്യ വിട്ടു.ബറ്റേവിയ -ഷാങ് ഹായ് -ടോക്കിയോ വഴി സാൻഫ്രാൻസിക്കോയിൽ എത്തി,അവിടെ നിന്ന് പാലോ ആൾട്ടോയിൽ ചെന്നു. അവിടെ നിന്ന് ബർലിനിൽ എത്താം എന്നായിരുന്നു പ്രതീക്ഷ.പാലോ ആൾട്ടോയിലെ സ്റ്റാൻഫോഡ് സർവകലാശാലാ കാമ്പസിൽ  ഇന്ത്യയിലെ തൻറെ സഖാവായിരുന്ന ജാദുഗോപാൽ മുക്കർജിയുടെ അനുജൻ ധനഗോപാൽ മുക്കർജിയുടെ അതിഥിയായി. ആ കാഴ്ച അപ്രതീക്ഷിതമായി. പുതിയൊരു ജീവിതത്തിന് മുക്കർജി നരേനെ പ്രേരിപ്പിച്ചു. അങ്ങനെ എം എൻ റോയ് (1887 -1954 ) ഉണ്ടായി. റോയ് പിൽക്കാലം ഇന്ത്യൻ പാർട്ടിയെ നിയന്ത്രിച്ചു.

2

വിപ്ലവം നടത്താൻ ഇന്ത്യ വിടുകയും അതിനായി താൻ വിശ്വാസം അർപ്പിച്ച ജർമനി ഒന്നാം ലോകയുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ, ബ്രിട്ടനൊപ്പം ചേർന്ന് ലണ്ടനിൽ അധ്യാപകനായ ആളാണ്, ലാലാ ഹർദയാൽ (1884 -1939). ഡൽഹിയിൽ കായസ്ഥ കുടുംബത്തിൽ ജനിച്ച്, അവിടെയും ലഹോറിലും പഠിച്ച് എം എ യ്ക്ക് ഒന്നാം റാങ്ക് നേടി, സർക്കാർ സ്കോളർ ഷിപ്പോടെ 1905 ൽ ഓക്സ്ഫോഡിലെ സെയിന്റ് ജോൺസ് കോളജിൽ പഠിക്കാൻ ചെന്നു. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എഡിറ്ററായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ (1857 -1930) സ്ഥാപിച്ച ദേശീയ തീവ്രവാദി കേന്ദ്രമായ ഇന്ത്യ ഹൗസുമായി ബന്ധപ്പെട്ടു. സവർക്കർ,ചാറ്റോ തുടങ്ങിയവരെ അവിടെ കണ്ടു. 1907 ൽ പഠനം ഉപേക്ഷിച്ച് ലഹോറിൽ എത്തി പഞ്ചാബി വിപ്ലവകാരികൾക്കിടയിൽ പ്രവർത്തിച്ചു. അടുത്ത കൊല്ലം യൂറോപ്പിൽ എത്തി.

ബ്രിട്ടൻ 1897 ൽ ബാലഗംഗാധര തിലകനെ തടവിലാക്കിയതോടെയാണ്, ദേശീയ വിപ്ലവകാരികൾ സ്വാതന്ത്ര്യമുള്ള വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയത്.ഹർദയാൽ മടങ്ങി എത്തിയ കാലത്ത്, നാസിക് ഗൂഢാലോചന കേസിൽ സവർക്കറിനെ ജീവപര്യന്തം നാട് കടത്തിയതിൽ പ്രതിഷേധിച്ച്, മദൻലാൽ ദിൻഗ്ര, ഇൻഡ്യാ ഓഫിസിലെ സർ കർസൻ വൈലിയെ വെടിവച്ചു കൊന്നു. അതോടെ ഹർദയാലും കൂട്ടരും ബ്രിട്ടൻ വിട്ട് മാഡം കാമയുടെ കുടക്കീഴിൽ തണൽ തേടി.ബംഗാളിൽ നിരോധിച്ച വന്ദേ മാതരം മാസിക അവർ 1909 സെപ്റ്റംബർ 10 ന് ജനീവയിൽ നിന്നിറക്കി. എഡിറ്ററുടെ സ്ഥാനത്ത് കാമയുടെ പേരായിരുന്നെങ്കിലും, ഇൻറലിജൻസ് റിപ്പോർട്ടുകളിൽ കാണുന്നത്, എഡിറ്റർ ഹർദയാൽ ആയിരുന്നു എന്നാണ്. കൊൽക്കത്ത, പുണെ, ലഹോർ എന്നിവിടങ്ങളിൽ നിന്ന് വിപ്ലവ പ്രവർത്തനം പാരിസിലും ജനീവയിലും ബർലിനിലും ലണ്ടനിലും ന്യൂയോർക്കിലും എത്തിയതിനാൽ, അവിടങ്ങളിൽ നിന്ന് വിപ്ലവാശയങ്ങൾ ഇന്ത്യയിൽ എത്തിക്കുകയാണ്,മാസികയുടെ ലക്ഷ്യമെന്ന് ആദ്യ ലക്കത്തിൽ കണ്ടു. കാമയുടെ സാമ്പത്തിക സഹായത്താൽ ഹർദയാൽ, The Social Conquest of the Hindu Race എന്ന പുസ്തകം എഴുതി. ഹർദയാൽ,മാർക്‌സിന്റെ കൊച്ചുമകൻ ലോൻഗ്വെറ്റുമായി പാരിസിൽ ബന്ധപ്പെട്ടു. ഫ്രഞ്ച് പൊലീസ് സവർക്കറെ പിടി കൂടി ബ്രിട്ടന് കൈമാറിയപ്പോൾ, ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി മുഖപത്രമായ ല ഹ്യൂമാനിറ്റേ അതിനെതിരെ പ്രചാരണം നടത്തി.ലോൻഗ്വെറ്റ് നൽകിയ സഹായം മാർക്‌സിന്റെ ജീവചരിത്രത്തിൽ ഹർദയാൽ ഓർക്കുന്നു.

മാഡം കാമ 

പാരിസിലെ വിപ്ലവകാരികൾ ചിതറിത്തെറിച്ചു. കൃഷ്ണ വർമ്മ നായകൻ അല്ലാതായി. സവർക്കർ അറസ്റ്റിലായി.കാമ നേതാവായിരുന്നില്ല. ഹർദയാലും ചാറ്റോയും ഒന്നിച്ചു പോയില്ല. 1910 സെപ്റ്റംബർ 28 ന് ഹർദയാൽ അമേരിക്ക ലക്ഷ്യമാക്കി ജിബൂട്ടിയിലേക്ക് യാത്രയായി. അമേരിക്കയിൽ എത്തി സ്റ്റാൻഫോഡ് സർവകലാശാലയിൽ ഭാരതീയ തത്വ ചിന്താ അധ്യാപകനായി. തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു. മൗലവി ബർകത്തുള്ളയെപോലുള്ളവർ സജീവമായിരുന്നു. പ്രൊഫസർ താരകനാഥ് ദാസ് പത്രാധിപരായ Free Hindustan, ഹർദയാലിന്റെ  ശ്രദ്ധ മാർക്‌സിലേക്ക് തിരിച്ചു.സ്റ്റാൻഫോഡിലെ ജോലി ഉപേക്ഷിച്ച്, ഹർദയാൽ സിഖ് തൊഴിലാളികൾ രൂപീകരിച്ച ഹിന്ദുസ്ഥാൻ അസോസിയേഷൻറെ പ്രവർത്തകനായി. 1912 -13 ൽ ഇന്ഡസ്ട്രിയൽ വർക്കേഴ്‌സ് ഓഫ് ദി വേൾഡ് സാൻഫ്രാന്സിസ്കോ ശാഖാ സെക്രട്ടറിയുമായി.സോഹൻ സിങ് ബഖ്‌ന പ്രസിഡന്റും ഹർദയാൽ ജനറൽ സെക്രട്ടറിയുമായി ഹിന്ദി സഭ രൂപം കൊണ്ടു. ബംഗാളി തീവ്രവാദ ഗ്രൂപ്പായ യുഗാന്തറിൻറെ പേര് സഭാ കേന്ദ്രത്തിന് നൽകി.സഭയുടെ മാസികയായി,ഗദർ (കലാപം) തുടങ്ങി. ഹർദയാൽ എഡിറ്ററായ മാസിക പ്രസിദ്ധമായി. സഭ ഗദർ പാർട്ടി ആയി. ഒന്നാം ലോകയുദ്ധത്തിൽ  ബ്രിട്ടന് പ്രയാസമുണ്ടായാൽ, അത് ഇന്ത്യയ്ക്ക് അവസരമാകുമെന്ന് പാർട്ടി കരുതി. ജർമൻ കുടിയേറ്റക്കാർ ഇന്ത്യയോട് അനുഭാവം  പുലർത്തി. ഹർദയാലിനെ അരാജകവാദിയായി മുദ്ര കുത്തി 1914 മാർച്ചിൽ അറസ്റ്റ് ചെയ്തു.

 ജാമ്യത്തിൽ ഇറങ്ങിയ ഹർദയാൽ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു. ഒന്നാം ലോകയുദ്ധമുണ്ടായപ്പോൾ ജര്മനിയിലുണ്ടായിരുന്ന പ്രധാന ഇന്ത്യൻ വിപ്ലവകാരി ചാറ്റോ*** മാത്രമായിരുന്നു. വിദേശങ്ങളിൽ രാഷ്ട്രീയാഭയം തേടിയ ഇന്ത്യക്കാർക്കെല്ലാം ബർലിനിൽ എത്താൻ ചാറ്റോ അവസരമൊരുക്കി. 1915 ജനുവരി 27 ന് ബർകത്തുള്ളയുടെ നിർദേശപ്രകാരം, ഹർദയാൽ ജനീവയിൽ എത്തി. ചാറ്റോയുമായി ചേർന്ന് പോകാനാകാതെ അദ്ദേഹം ഇസ്താൻബുളിൽ എത്തിയെങ്കിലും, അവിടെയും നിരാശനായി, ബുഡാപെസ്റ്റിലേക്ക് പോയി. യുദ്ധം തീരും മുൻപേ,എല്ലാവരുമായും കലഹിച്ച ഹർദയാൽ രംഗത്തു നിന്ന് നിഷ്ക്രമിച്ചു. ഇന്ത്യൻ വിപ്ലവകാരികൾ റഷ്യ ലാക്കാക്കി കടന്നു. അക്കൂട്ടത്തിൽ,ആദ്യ ആളായിരുന്നു, 1918 മാർച്ചിൽ എത്തിയ രാജാ മഹേന്ദ്ര പ്രതാപ്.നിഷ്‌പക്ഷ സ്വീഡനിൽ നിന്ന് ചാറ്റോ റഷ്യൻ വിപ്ലവകാരികളുമായി ബന്ധപെട്ടു. 1917 ൽ സ്റ്റോക് ഹോമിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ചാറ്റോയും ഡോ ഭൂപേന്ദ്രനാഥ് ദത്തും പങ്കെടുത്തു. സ്വാമി വിവേകാനന്ദൻറെ സഹോദരനായിരുന്നു, ദത്ത. കോമിന്റേണിന്റെ (കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ) ആദ്യ ജനറൽ സെക്രട്ടറി അഞ്ചലിക്ക ബലനോവ, രണ്ടാം സെക്രട്ടറി കാൾ റാഡെക്, പാർട്ടിയിലും നയതന്ത്ര വിഭാഗത്തിലും പ്രധാനിയായ കെ എം ട്രോയിനോവ്സ്കി എന്നിവരുമായി അവർ പരിചയപ്പെട്ടു. 

മോസ്‌കോയിൽ നടക്കാൻ പോകുന്ന പൗരസ്ത്യ സെമിനാർ സംഘടിപ്പിക്കാൻ സംസ്കൃതവും തത്വ ചിന്തയും അറിയുന്നയാൾ എന്ന നിലയിൽ  ഹർദയാലിനെ നിർദേശിച്ചു. ക്ഷണം ഹർദയാൽ നിരസിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധം വിച്ഛേദിച്ച്, ബ്രിട്ടനിൽ വിശ്വാസം അർപ്പിച്ച് ഹർദയാൽ പ്രസ്താവന ഇറക്കി. ഇംഗ്ലണ്ടിൽ എത്തി ഓർമ്മക്കുറിപ്പുകൾ ഇറക്കി. ലണ്ടൻ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ മത, തത്വ ശാസ്ത്ര ഗവേഷണത്തിന് ചേർന്നു-ക്രിയാത്മക മാനവികത (constructive humanism) എന്ന ചിന്താധാര വികസിപ്പിക്കാൻ ശ്രമിച്ചു. സർ തേജ് ബഹദൂർ സപ്രുവിനെപ്പോലുള്ളവർ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതിക്കായി, ബ്രിട്ടീഷ് സർക്കാരിൽ സമ്മർദം ചെലുത്തി എങ്കിലും, ബ്രിട്ടൻ അനുവദിച്ചില്ല. അമേരിക്കയിൽ പ്രസംഗ പര്യടനത്തിന് പോയ ഹർദയാൽ 1939 മാർച്ച് നാലിന് ഫിലഡൽഫിയയിൽ മരിച്ചു. ചാറ്റോയെ സ്റ്റാലിൻ 1937 ൽ ശുദ്ധീകരണ കാലത്ത് കൊന്നു.

ചാറ്റോ 
ഹർദയാലിന്റെ പ്രബന്ധം മോഡേൺ റിവ്യൂ വിൽ വന്ന ശേഷം, മദ്രാസിൽ നിന്ന് ജി എ നടേശൻ ആൻഡ് കമ്പനി ചെറു പുസ്തകമായി ഇറക്കി.


നി വേറൊരു പത്രാധിപരുടെ കഥ കൂടി നോക്കാം. കേരളീയ നവോത്ഥാനം കുറെ സന്ന്യാസിമാർക്കും പിള്ളയെപ്പോലുള്ള കപട വിഗ്രഹങ്ങൾക്കും മാത്രം വച്ച് നീട്ടിയാൽ പോരാ എന്ന് കാണിക്കാനാണ്, ബംഗാൾ നവോത്ഥാനത്തിലേക്കും അരവിന്ദ ഘോഷ് എന്ന പത്രാധിപരിലേക്കും നാം പോകുന്നത്. അയ്യൻ കാളിയെയും പണ്ഡിറ്റ് കെ പി കറുപ്പനെയും എന്തിന്, ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കെതിരെ കേസ് കൊടുത്ത ചേർത്തലയിലെ പിന്നാക്ക സ്ത്രീക്കും വരെ കേരള നവോത്ഥാനത്തിൽ പങ്കുണ്ട് എന്ന് കാണണം.

ബംഗാൾ നവോത്ഥാനത്തിന് രണ്ടു ഘട്ടങ്ങൾ ഉണ്ട്. ആദ്യത്തേത് മതപരമാണ്. രണ്ടാമത്തേത് രാഷ്ട്രീയവും.ഇതിൻറെ ഉൽപന്നമാണ്,അരവിന്ദ ഘോഷ് അഥവാ മഹർഷി അരവിന്ദൻ (1872 -1950). സ്വദേശാഭിമാനിയുടെ കാലത്തു തന്നെ പത്രാധിപരായിരുന്നയാൾ.

ബങ്കിം ചന്ദ്ര 

അരവിന്ദൻറെ അച്ഛൻ ഡോ കൃഷ്ണ ധൻ ഘോഷ് കൊൽക്കത്ത മെഡിക്കൽ കോളജിൽ ബിരുദ പഠനം കഴിഞ്ഞ് 1869 -71 ൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി,ഇംഗ്ലീഷ് ജീവിതത്തിൽ ആകൃഷ്ടനായി; നിരീശ്വര വാദിയായി. അരവിന്ദൻ കുഞ്ഞായിരിക്കെ, മിസ് പേജെറ്റ് എന്ന ആയയെ ഏൽപിച്ചു. അഞ്ചാം വയസിൽ ഡാർജിലിംഗിലെ ലൊറേറ്റോ കോൺവെന്റിൽ അയച്ചു.രണ്ടു കൊല്ലം കഴിഞ്ഞ് അരവിന്ദനെയും രണ്ടു സഹോദരന്മാരെയും വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിൽ തന്നെ കൊണ്ട് പോയി. 14 കൊല്ലം അരവിന്ദൻ ഇംഗ്ലണ്ടിൽ താമസിച്ചു.

ഏംഗൽസ്, മാർക്സിന്റെ എഴുത്തു കൂമ്പാരം അടുക്കുന്ന 1884 ൽ (തലേ വർഷം മാർക്സ് മരിച്ചു ) അരവിന്ദൻ സെയിന്റ് പോൾസ് സ്‌കൂളിൽ ചേർന്നു. ക്‌ളാസിക്കുകളും ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യവും വായിച്ചു.കേംബ്രിഡ്‌ജിലേക്ക് സ്കോളർഷിപ് കിട്ടി. മാർക്സിനെപ്പോലെ തന്നെ, യൂറോപ്യൻ യുക്തി ചിന്തയിൽ മനസുടക്കിയാണ്, അരവിന്ദനും സർവകലാശാല വിട്ടത്.കേംബ്രിഡ്ജ് മജ്‌ലിസ് സൊസൈറ്റിയിൽ, വിപ്ലവ പ്രസംഗങ്ങൾ നടത്തിയതിനാൽ, ഐ സി എസിൽ അയോഗ്യത കൽപിച്ചു എന്നാണ് അരവിന്ദൻ പറഞ്ഞിട്ടുള്ളത്. സർക്കാർ ഫയലുകളിൽ ഇത് പരാമര്ശിക്കുന്നില്ലെന്ന് ലിയോണാഡ് ഗോർഡൻ Bengal: The Nationalist Movement എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. എങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി അവിടെ അരവിന്ദൻ വാദിച്ചിരുന്നു. 1893 ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബറോഡ മഹാരാജാവിൻറെ സേവനത്തിൽ ചേർന്നു.

ഇക്കാലത്താണ്, അരവിന്ദൻ രാഷ്ട്രീയ പത്ര പ്രവർത്തകൻ ആകുന്നത്. 1893 -94 ൽ മുംബൈയിൽ നിന്നുള്ള ഇന്ദു പ്രകാശ് വാരികയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ മിതവാദ നയങ്ങളെ വിമർശിച്ച് നിരവധി ലേഖനങ്ങൾ എഴുതി.ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ഭീഷണി മുഴക്കി. 1894 ഏപ്രിലിൽ മരിച്ച ബംഗാളി ദേശീയ വാദിയും എഴുത്തുകാരനുമായ ബങ്കിം ചന്ദ്ര ചാറ്റർജിയെപ്പറ്റിയായിരുന്നു, അരവിന്ദൻറെ അടുത്ത പരമ്പര. ബംഗാൾ നവോത്ഥാനത്തിൻറെ രണ്ടാം ഘട്ടത്തിലെ നായകരിൽ ഒരാളായിരുന്നു,ബങ്കിം ചന്ദ്ര. ആദ്യഘട്ടം ഇന്ത്യയുടെ പുരാതന മത പാരമ്പര്യത്തിൻറെ വീണ്ടെടുപ്പായിരുന്നു. മുഗൾ ഭരണം, ബ്രിട്ടീഷ് ആധിപത്യം എന്നിവയ്ക്ക് ശേഷം ഹിന്ദു ആത്മാഭിമാനത്തിൻറെ വീണ്ടെടുപ്പ്. രണ്ടാം ഘട്ടം തത്വചിന്തയേക്കാൾ രാഷ്ട്രീയ ഉള്ളടക്കമുള്ളതായിരുന്നു. വന്ദേമാതരം എന്ന അദ്ദേഹത്തിൻറെ ഗാനം, ദേശീയ  വാദികളുടെ പ്രിയഗാനമായി. ആ പേരിൽ 1905 ൽ അരവിന്ദൻ തുടങ്ങിയ പത്രം ബ്രിട്ടീഷുകാർ നിരോധിച്ചു. ബങ്കിം ചന്ദ്ര, അരവിന്ദന് ഇന്ത്യൻ വിപ്ലവ പ്രതീകമായി. അദ്ദേഹം കോൺഗ്രസിനെതിരെ ഉയർത്തിയ വിമർശനം,അരവിന്ദൻ ഏറ്റെടുത്തു. ഭവാനി മന്ദിർ എന്ന കൃതിയിൽ, ജപ്പാനെപ്പോലെ ഇന്ത്യ, മതപരമായ ദേശീയത നേടണം എന്ന് അരവിന്ദൻ വാദിച്ചു.****ബറോഡയിൽ, പ്രവർത്തിച്ച 1902 -1906 ൽ അദ്ദേഹം തിലകനുമായി ബന്ധപ്പെട്ടു.
അരവിന്ദൻ ( 1908 )

1905 ജൂലൈ 20 ലെ ബംഗാൾ വിഭജനം,പ്രക്ഷോഭങ്ങൾക്ക് വഴി വച്ചു.സ്വദേശി, സ്വരാജ് പ്രസ്ഥാനങ്ങൾ ഉണ്ടായി. 1906 മുതൽ  ബംഗാളിൽ  അരവിന്ദൻ രാഷ്ട്രീയ ലേഖനങ്ങൾ എഴുതി. 1910 ഫെബ്രുവരി വരെ വിപ്ലവകാരിയായി അദ്ദേഹം തുടർന്നു. 1908 മെയ് നാലിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത്‌ ആലിപ്പൂർ ജയിലിൽ അടച്ചു. 1909 മെയിൽ മോചിപ്പിച്ചെങ്കിലും, 1910 ഫെബ്രുവരിയിൽ വീണ്ടും തടവിലാക്കി. ഈ ഇടവേളയിൽ, ഇന്ത്യയുടെ വിപ്ലവാവേശം തണുക്കുന്നതായി അദ്ദേഹം കണ്ടു.സ്വരാജുo സ്വദേശിയും രംഗമൊഴിഞ്ഞു. ഈ മാറ്റം കര കാഹിനി എന്ന ജയിൽ ഡയറിയിൽ  വിവരിച്ചിട്ടുണ്ട്. 1910 ഫെബ്രുവരിയിൽഅദ്ദേഹത്തിൻറെ കര്മയോഗിൻ, മാസികയുടെയും ധർമ്മ വാരികയുടെയും ഓഫിസിൽ ഇരിക്കുമ്പോൾ പൊലീസ് എത്തുമെന്ന വിവരം കിട്ടി, അദ്ദേഹം ഏതാനും മൈൽ അകലെ,ഫ്രഞ്ച് കോളനിയായ ചന്ദർ നാഗോറിലേക്ക് രക്ഷപ്പെട്ടു. അവിടന്നാണ്, വേഷ പ്രച്ഛന്നനായി, പോണ്ടിച്ചേരിയിൽ എത്തി, ആശ്രമവാസിയും മഹർഷിയും ആയത്.

ഒരു നവോത്ഥാനത്തിൻറെയും അതിൽ പങ്കാളിയായ ഒരെഴുത്തുകാരൻറെയും രാഷ്ട്രീയ പത്ര പ്രവർത്തകന്റെയും ജീവിത കഥാ സംഗ്രഹമാണ്, ഇത്. ദേശീയതയിൽ ഊന്നുന്നതാണ്, രാഷ്ട്രീയ പത്ര പ്രവർത്തനം. ഇവിടെ നിന്ന്, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്താണ് ചെയ്തതെന്ന് നോക്കുക. ദേശീയതയ്ക്കു വേണ്ടി വാദിച്ചതിനാണോ, അയാളെ നാട് കടത്തിയത്? ബ്രിട്ടീഷുകാർക്കെതിരെ ഒരക്ഷരം അദ്ദേഹം എഴുതിയോ?ദേശീയതയ്ക്കു വേണ്ടി വാദിക്കുന്നതാണോ, ഈഴവരാദി പിന്നാക്ക സമുദായങ്ങളെ കൊഞ്ഞനം കുത്തുന്നതാണോ രാഷ്ട്രീയ പത്ര പ്രവർത്തനം ?ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ദിവാൻ ഇരിക്കുന്നത് എന്നെഴുതിയ പിള്ള അക്കാലത്തെ കലാനിലയം കൃഷ്ണൻ നായരും സ്വദേശാഭിമാനി വെറും തനിനിറ വും അല്ലേ?

നല്ല പത്രപ്രവർത്തകനാകാൻ എന്തും നന്നായി ചെയ്യാനുള്ള സ്വഭാവ മഹിമ ഉണ്ടാകണം. പിള്ള ആ പരീക്ഷ പാസാവില്ലെന്ന് വ്യക്തമാക്കുന്നതാണ്, ഹർദയാൽ എഴുതിയ ജീവചരിത്രം കോപ്പിയടിച്ച സംഭവം. ഹർദയാലിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള ഈ കൈയേറ്റം, നാടുകടത്തലിനും അപ്പുറമുള്ള ശിക്ഷ അർഹിക്കുന്നു.
 ------------------------------
* History of the Communist Movement in India Vol 1 / Leftword,2005
** Swami Vivekananda/  Complete Works Vol 6
***ചാറ്റോയെ ബ്രിട്ടീഷ് രഹസ്യ പൊലീസ് 1915 ൽ സ്വിസ് -ഫ്രാൻസ് അതിർത്തിയിൽ കൊല്ലാൻ ശ്രമിച്ച സംഭവം സോമർസെറ്റ് മോം ചെറുകഥയാക്കി -Guilia Lazzari.കഥാകൃത്താകും മുൻപ് രഹസ്യ പൊലീസിൽ ആയിരുന്നു,മോം.ചാറ്റോയുടെ സുഹൃത്തായിരുന്നു,തലശ്ശേരി സ്വദേശിയായ വിപ്ലവകാരി,എ സി എൻ നമ്പ്യാർ.ആദ്യ മലയാള ചെറുകഥ വാസനാ വികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ.
**** Karl Marx and Religion / Trevor Ling,1980

(ഗ്രന്ഥാലോകം, 2018 ജനുവരി)

See
https://hamletram.blogspot.com/2019/06/blog-post_2.html

https://hamletram.blogspot.com/2019/06/blog-post_57.html

വ 
വിപ്ലവം 
വിപ്ലവം 
വിപ്ലവം നടത്താൻ 

Thursday 4 July 2019

സി ജെ യുടെ ഞാനും ബെർക്കിലിയുടെ ഞാനും

മ്മുടെ സർഗാത്മക എഴുത്തുകാരിൽ തത്വ ചിന്തയുടെ അടിത്തറയുള്ളവർ വിരലിൽ എണ്ണാവുന്നവരേയുള്ളു.സി ജെ തോമസും വിലാസിനിയും പോലെ.അല്ലാത്തവരിൽ,കെ രാഘവൻ പിള്ളയെപ്പോലെ,അസ്തിത്വ വാദം ലളിതമായി വിശകലനം ചെയ്യാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നു.പിള്ള സാർത്രിന്റെ അസ്തിത്വ ദർശനം,അസ്തിത്വ വാദികളും ഭഗവദ് ഗീതയും എന്നീ പുസ്തകങ്ങൾ എഴുതിയപ്പോൾ,ഒന്നിന് അവതാരിക വിലാസിനിയെ കൊണ്ട് തന്നെ എഴുതിച്ചു.കെ ബാലഗോപാൽ Existentialism എന്ന വാക്കിന് വേറാക്കൂറ് എന്ന പരിഭാഷ കണ്ടെത്തി,ആ പേരിൽ പുസ്തകം എഴുതി.എല്ലാം വായിച്ചിരുന്നു എന്ന് പറയപ്പെടുന്ന എം ഗോവിന്ദനിൽ നിന്ന് ഒന്നും ഉണ്ടായില്ല.ഗോവിന്ദ ശിഷ്യൻ ആനന്ദ് ആകട്ടെ,കാഫ്ക്കയിൽ നിന്നും ബർട്രൻഡ് റസ്സലിൽ നിന്നും കടം കൊണ്ട് യൂറോ സെൻട്രിസ്റ്റ് ആയി അവസാനിച്ചു.ഫ്രോയിഡ് ഇല്ലായിരുന്നെങ്കിൽ,എം എൻ വിജയൻ ചിന്തകനും എം ലീലാവതി നിരൂപകയും ആകുമായിരുന്നില്ല.എം എൻ റോയ് എന്ന കപട വേഷമാണ്,ഗോവിന്ദനെയും ശിഷ്യന്മാരെയും കുറെക്കാലം വഴി തെറ്റിച്ചത്.

തത്വ ചിന്തയുടെ അടിത്തറയുണ്ടെങ്കിൽ എഴുത്തിന് ആഴം കിട്ടും.അളവും തിരിച്ചറിവും ഉണ്ടാകും.ജി ശങ്കരപ്പിള്ള,കാവാലം നാരായണപ്പണിക്കർ എന്നിവരുടെ നാടകങ്ങൾക്ക് ആഴമില്ലാത്തതും,സി ജെ തോമസിൻറെ നാടകങ്ങൾ പൊതുവെ കാലത്തെ അതിജീവിക്കുന്നതും തത്വ ചിന്തയുടെ ഉരകല്ലിൽ ഉരച്ചു നോക്കുമ്പോഴാണ്.സി എൻ ശ്രീകണ്ഠൻ നായരുടെ രാമായണ നാടക ത്രയം,രാമായണത്തിൽ ഉറഞ്ഞു കിടക്കുന്ന ധർമ്മ ശാസ്ത്രത്തിൻറെ ഹോമാഗ്നിയിൽ തെളിഞ്ഞ് കത്തുന്നതും അത് കൊണ്ടാണ്.
തത്വ ശാസ്ത്രം ഒരാൾക്ക് വെറുതെ കിട്ടുകയില്ല.ജീവിതത്തിൻറെ അർത്ഥത്തെപ്പറ്റി ആകുലത ഉണ്ടാകണം.സഹജാവ ബോധം വേണം.സി ജെ തോമസിനെ,പ്രത്യയ ശാസ്ത്രാന്വേഷണവും സഹായിച്ചു.ആ അന്വേഷണത്തിൻറെ വിസ്തൃതിയും അഗാധതയും വെളിപ്പെടുത്തുന്ന പുസ്തകമാണ്,കെ എം ചുമ്മാറും ജോസ് കരിമ്പനയും സമാഹരിച്ച സി ജെ യുടെ ലേഖനങ്ങൾ.
സി ജെ യുടെ നാടകങ്ങളിൽ,ബൈബിളിൻറെ മാത്രമല്ല,ആൽബേർ കാമുവിന്റെയും കീർക്കെഗാദിന്റെയും സ്വാധീനമുണ്ട്.കീർക്കെഗാദിന്റെ Fear and Trembling എന്ന തത്വശാസ്ത്ര ഗ്രന്ഥം,ദൈവേച്ഛ സഫലീകരിക്കാൻ,മകനായ ഇസഹാക്കിനെ ബലി കൊടുക്കാൻ തയ്യാറായ അബ്രഹാമിനെപ്പറ്റിയാണ്.ഗ്രീക്ക് ദുരന്ത നായകനെക്കാൾ മഹാനാണ്,വിശ്വാസത്തിൻറെ ബലി പീഠത്തിൽ ജീവിതം ഹോമിക്കാൻ തയ്യാറായ അബ്രഹാo എന്നാണ് കീർക്കെഗാദിന്റെ കണ്ടെത്തൽ.ഇതിൽ നിന്നാണ്,അസംബന്ധ തത്വം ( absurd ) ഉറവെടുത്തത്.ഗ്രീക്ക് ദുരന്ത നാടകങ്ങൾ സി ജെ യ്ക്കും പ്രിയപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹത്തിൻറെ നാടക പരിഭാഷകളിൽ നിന്നറിയാം;പരിഭാഷകൾ അത്ര മികച്ചത് അല്ലെങ്കിലും.
സി ജെ നാടക കൃത്തും പത്ര പ്രവർത്തകനും ആകും മുൻപുള്ള സെമിനാരി ജീവിതം അദ്ദേഹത്തിലെ തത്വ ജ്ഞാനിയെ ഉണർത്തിയിരിക്കാം.സി ജെ യുടെ തത്വ ശാസ്ത്രം സൂചിപ്പിക്കുന്നതായി പരക്കെ കരുതപ്പെടുന്ന ലേഖനമാണ്,ഞാൻ .1953 ലെ ഇവൻ എൻറെ പ്രിയ പുത്രൻ എന്ന സമാഹാരത്തിൽ വന്നു.ആ ലേഖനത്തിൽ നിന്ന് പലരും ഉദ്ധരിച്ചിട്ടുള്ള ഖണ്ഡിക ഇതാണ്:
ഞാൻ ജനിക്കുന്നതിന് വളരെ മുൻപ് തന്നെ പ്രപഞ്ചം ഉണ്ടായിരുന്നു.ഞാൻ മരിച്ചു കഴിഞ്ഞും അതുണ്ടായിരിക്കും.പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം,എൻറെ അസ്തിത്വമാണ് ആദ്യത്തെ പടി.പ്രപഞ്ചത്തിൻറെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണമെങ്കിൽ,ഞാൻ ഉണ്ടായിരിക്കണം.അതിന് എൻറെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ടു കഴിയുകയില്ലല്ലോ.എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിന് നിൽക്കാനാവില്ല.ഞാനില്ലെങ്കിലും പ്രപഞ്ചമുണ്ടെന്ന് നിങ്ങളല്ലേ പറയുന്നത് ?ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടിൽ ഞാനെങ്ങനെ ഒപ്പു വയ്ക്കും ?
ബെർക്കിലി 
ഇനി  1710 ൽ പ്രസിദ്ധീകരിച്ച ജോർജ് ബെർക്കിലിയുടെ A Treatise Concerning the Principles of Human Knowledge എന്ന പുസ്തകത്തിൻറെ ആരംഭം കാണുക:
Ideas are known and perceived by a knowing perceiver. This active perceiver is designated by the names mind, spirit, soul, or self. Ideas exist by virtue of a perceiver. The existence of an idea consists in being perceived.
What is meant by the term "exist" when it is applied to a thing that is known through the senses? To say that something exists is to say that it is perceived by a perceiver. This is the main principle of human knowledge.
External objects are things that are perceived through our senses. We perceive only our own sensations or ideas. Ideas and sensations cannot exist unperceived.
To say that an object exists without being perceived is to attempt to abstract that which cannot be abstracted. We cannot separate or abstract objects and their qualities from our perception of them.
If an object exists or is perceived, it must be perceived by me or some other perceiver. It is impossible to separate the being of a sensible thing from its existence as a perception of a perceiver.
There can be no unthinking substance or substratum of ideas. Therefore, the perceiving mind or spirit is the only substance of ideas. Ideas inhere in or belong to a perceiver.
Are there things that exist in an unthinking substance outside of the perceiver's mind? Can they be the originals that the ideas copy or resemble? An idea can only be like an idea, not something undetectable. It is impossible for us to conceive of a copy or resemblance unless it is between two ideas.
അതായത്,ഞാൻ ഉണ്ടെങ്കിലേ വസ്തുക്കൾ ഉള്ളു.
ബെർക്കിലിയുടെ ആശയങ്ങളുമായി സെമിനാരിക്കാലത്ത് സി ജെ പരിചയപ്പെട്ടിരിക്കാം.ആർതർ കോളിയറിന്റെ Clavis Universalis വരുന്നതിന് മൂന്നു വർഷം മുൻപാണ് ബെർക്കിലിയുടെ പ്രബന്ധം വന്നത്.രണ്ടും തമ്മിൽ വളരെ സാമ്യമുണ്ട്.ജർമൻ തത്വ ചിന്തകൻ ആർതർ ഷോപ്പനോവർ,ബെർക്കിലിയെപ്പറ്റി പറഞ്ഞത്,അദ്ദേഹമാണ് ആദ്യമായി വ്യക്തിയെ പ്രപഞ്ചത്തിനു മേൽ നിർത്തിയ തത്വ ജ്ഞാനി എന്നാണ്.ബ്രിട്ടീഷ് ജ്ഞാന വാദത്തിന്റെ ആദ്യ വക്താക്കളിൽ ഒരാളാണ്,ബെർക്കിലി.ആധുനിക തത്വ ചിന്തകരിൽ പലരെയും,പ്രത്യേകിച്ച് ഡേവിഡ് ഹ്യൂമിനെ,ബെർക്കിലി സ്വാധീനിച്ചു.ക്ളോയ്‌നിലെ ബിഷപ്പായിരുന്ന ബെർക്കിലി ( 1685 -1753 ) യുടെ സിദ്ധാന്തം,അപ്രസക്ത വാദം ( immaterialism ) എന്നറിയപ്പെട്ടു.തത്വജ്ഞാനിയുടെ ആശയങ്ങൾ മനസ്സിൽ വിതച്ച വിസ്ഫോടനം തന്നെയാകണം ളോഹ കീറി സഹോദരിക്ക് ചട്ട തയ്‌ക്കാൻ സി ജെ യെ പ്രാപ്തനാക്കിയതും.

ആശയങ്ങൾ നാടകീയമായി പൊട്ടിത്തെറിക്കുന്നത് നാടകത്തിലാകയാൽ,സി ജെ നാടകത്തിലേക്ക് തിരിഞ്ഞതും അദ്‌ഭുതമല്ല;നാടകം എന്ന ലേഖനത്തിൽ അദ്ദേഹമെഴുതുന്നു:
നാടകത്തിൽ സംഘട്ടനം വേണമെന്ന് പരക്കെ അറിയപ്പെടുന്നു.പക്ഷെ അത് രണ്ടു ഗുസ്തിക്കാർ തമ്മിലുള്ള പോരാട്ടമായാലും മതി എന്ന ധാരണയാണ്,പ്രചരിച്ചിട്ടുള്ളത്.ശങ്കരനും കൃഷ്ണനുമായി കല്യാണിയുടെ പ്രേമത്തിന് വേണ്ടിയും മാധവൻ അവൻറെ കുടികിടപ്പവകാശത്തിനു വേണ്ടി മത്തായി മുതലാളിയോടും നടത്തുന്ന സമരമാണ്,നാടകത്തിലെ സംഘട്ടനമെന്ന് ധരിച്ചു വച്ചിരുന്നാൽ നാടകമെഴുത്തും ഉണ്ടാകയില്ല,അഭിനയവും ഉണ്ടാകയില്ല.മുടിഞ്ഞ തറവാട്,മര്ദകനായ ജന്മി,ആത്മഹത്യ തൊഴിലാക്കിയ കാമുകൻ മുതലായവയാണല്ലോ പ്രധാന നാടകാദർശങ്ങൾ.
ഈ ലേഖനത്തിൽ,' മൃച്ഛ കടികം' എഴുതിയത്,ഭാസനാണെന്ന് സി ജെ പറയുന്നത്,തെറ്റാണ്.ആ നാടകം എഴുതിയത്,ശൂദ്രകനാണ്.
തെളിഞ്ഞ ഗദ്യത്തിൽ ആളുകളെ ഞെട്ടിക്കാനുള്ള വിദ്യ സി ജെ യുടെ ലേഖനങ്ങളിൽ കാണാം.ഇതേ ലേഖനത്തിൽ,കഥകളിയെ പുച്ഛിക്കുന്നത് നോക്കുക:കഥകളിയെപ്പോലെ മലയാള നാടക വേദിയെ നശിപ്പിച്ച മറ്റൊരു ശക്തിയില്ല.ഈ പ്രാകൃത യാന്ത്രിക കല പ്രചരിക്കുന്നിടത്തോളം കാലം ഇവിടെ അഭിനയം എന്നൊന്നുണ്ടാകയില്ല.മുദ്ര കാണിക്കുന്നത് അഭിനയമല്ല.അത് രണ്ടും തമ്മിലുള്ള വ്യത്യാസം,സംസാരവും മോഴ്സ് കോഡും തമ്മിലുള്ളതാണ്.
പത്രപ്രവർത്തകൻ എന്ന നിലയിൽ,പത്രപ്രവർത്തനത്തിൻറെ ധർമം,ധർമ്മച്യുതി എന്നിവയെപ്പറ്റിയുള്ള സി ജെ യുടെ വിചാരങ്ങൾ ലേഖനങ്ങളിൽ പലയിടത്തും ചുര മാന്തുന്നുണ്ട്.എ ബാലകൃഷ്ണ പിള്ള എന്ത് ചെയ്‌തു? എന്ന ലേഖനത്തിൽ,അദ്ദേഹത്തെപ്പറ്റി പറയുന്നതൊക്കെ സത്യമായിരിക്കെ,' സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ധീര സമരം ഒരു കൊള്ളിമീൻ പോലെ എരിഞ്ഞടങ്ങി' എന്ന രാമകൃഷ്ണ പിള്ളയ്ക്കുള്ള പ്രശംസ,അസ്ഥാനത്താണ്.ഈ വാചകത്തിനു ശേഷമുള്ള ഭാഗങ്ങളും സ്വദേശാഭിമാനിയെപ്പറ്റിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്,അവ  കേസരിയെപ്പറ്റിയാണെങ്കിലും.എം .കെ സാനു പറയുന്നത്,സി ജെ പിന്നീട്,ഒരു വീര പുളകത്തിൻറെ പിന്നിലെ കഥ എന്ന പ്രബന്ധത്തിൽ  പി കെ ബാലകൃഷ്ണൻ സ്വദേശാഭിമാനി യുടെ തനിനിറം തുറന്നു കാട്ടിയപ്പോൾ,സി ജെ തെറ്റ് മനസ്സിലാക്കി എന്നാണ്.
അകാലത്തിൽ മരിച്ചതിനാൽ ഇങ്ങനെ ചിലത് തിരുത്താനുള്ള അവസരങ്ങൾ സി ജെ യ്ക്ക് നഷ്ടപ്പെട്ടു.കാലത്തെ അതിജീവിക്കുന്ന ഏക മലയാള കവി എഴുത്തച്ഛൻ ആണെന്ന് സി ജെ പറയുന്നു -മലയാളത്തിൽ കാലത്തെ അതിജീവിക്കുന്ന പ്രധാന കവി,ശ്രീനാരായണ ഗുരു ആണെന്നാണ്,എൻറെ വിശ്വാസം.
(സാഹിത്യ വിമർശം / ജനുവരി-ഫെബ്രുവരി,2019 )

See  https://hamletram.blogspot.com/2019/06/blog-post_26.html

Wednesday 3 July 2019

സർ സി ശങ്കരൻ നായർ എന്ന ബ്രിട്ടീഷ് ചട്ടുകം

ജാലിയൻ വാലാബാഗ് കഴിഞ്ഞും ബ്രിട്ടനൊപ്പം 

ന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായിരുന്ന ഏക മലയാളി സർ സി ശങ്കരൻ നായർ,ദേശസ്നേഹി ആയിരുന്നോ?
രാമചന്ദ്ര ഗുഹ എഴുതിയ, Gandhi:The Years that Changed the World 1914 -1948 എന്ന പുസ്തകത്തിലെ ചില പരാമർശങ്ങൾ,ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.ഗാന്ധിയുടെ വിമര്ശകരുടെ കൂട്ടത്തിൽ പ്രധാനിയായി ഗുഹ കാണുന്ന ശങ്കരൻ നായർ,മിതമായ ആക്രമണമാണ് നടത്തിയതെന്നാണ്,ഗുഹ പറയുന്നത്.അതിനു കാരണം അസൂയ ആയിരിക്കാം എന്ന് ഗുഹ കരുതുന്നു.കാരണം,ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ,ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ,വക്കീൽ മാത്രമായിരുന്നു,ഗാന്ധി.ആദ്യത്തെ സ്വാതന്ത്ര്യ വിപ്ലവം നടന്ന 1857 ൽ പാലക്കാട്ടെ മങ്കരയിൽ ജനിച്ച ചേറ്റൂർ ശങ്കരൻ നായർ,1893  ൽ ലണ്ടനിൽ പോവുകയും, ആ നാടിനെ ' സ്വാതന്ത്ര്യത്തിൻറെ മഹാ സൗധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.


ശങ്കരൻ നായർ ഒറ്റപ്പുസ്തകമേ എഴുതിയുള്ളു -ഗാന്ധിയും അരാജകത്വവും  (  Gandhi and Anarchy,1922 ).ഈ പുസ്തകത്തെ ആധാരമാക്കി ഗുഹ പറയുന്നത്,ശങ്കരൻ നായരെ വല്ലാതെ ബാധിച്ച മലബാറിലെ മാപ്പിള ലഹള ( 1921 ) അദ്ദേഹത്തെ ഗാന്ധിയുടെ ശത്രുവാക്കി എന്നാണ്.ഗാന്ധിയും അദ്ദേഹത്തിൻറെ അനുയായികളും ഖിലാഫത്ത് പ്രസ്ഥാനത്തെ ഹിന്ദുക്കളുമായി കൂട്ടിയിണക്കി,ഇന്ത്യയിൽ പാൻ ഇസ്ലാമികതയ്ക്ക് വഴിമരുന്നിട്ടു എന്നാണ്,ഈ പുസ്തകത്തിൽ ശങ്കരൻ നായരുടെ കണ്ടെത്തൽ.വ്യക്തിപരമായ ശത്രുത കാരണം,ശങ്കരൻ നായർക്ക് ഗാന്ധിയെ വേണ്ട വിധം സൈദ്ധാന്തികമായി എതിർക്കാൻ കഴിഞ്ഞില്ല.ഗാന്ധിയുടെ മറ്റൊരു വിമര്ശകനായ എം രത്ന സ്വാമിക്ക്, The Political Philosophy of Gandhi എന്ന പുസ്തകത്തിൽ ഫലപ്രദമായി അതിനു കഴിയുന്നുണ്ട്.
ഗുഹ,ശങ്കരൻ നായരുടെ പുസ്തകത്തെ പരാമർശിച്ചതിനാൽ,ആ പുസ്തകം കണ്ടെത്തി വായിച്ചു.അതിൻറെ ഉള്ളടക്കത്തിലേക്ക് കടക്കും മുൻപ്,ശങ്കരൻ നായരുടെ പശ്ചാത്തലം പരിശോധിക്കാം.

ശങ്കരൻ നായർ 
ശങ്കരൻ നായർ ബ്രിട്ടനിലല്ല പഠിച്ചത്.പ്രാദേശിക വിദ്യാലയങ്ങളിലെ പഠന ശേഷം,മദ്രാസ് പ്രസിഡൻസി കോളജിലും ലോ കോളജിലുമായിരുന്നു,വിദ്യാഭ്യാസം.1897 ൽ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡൻറ്.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.
അതായത്,രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞ്,ബ്രിട്ടിഷ് ലാവണങ്ങളിൽ സുഖമായി കഴിഞ്ഞ ഒരാൾ.അതു കൊണ്ടൊന്നും,നായരുടെ കഴിവിനെ കുറച്ചു കാണുന്നില്ല.
നായർ മലയാളിയായ ഏക കോൺഗ്രസ് പ്രസിഡൻറ് മാത്രമല്ല,അന്നത്തെ കേന്ദ്ര മന്ത്രിസഭ ആയ വൈസ്രോയിയുടെ കൗൺസിലിൽ എത്തിയ ഏക മലയാളിയുമാണ്-വിദ്യാഭ്യാസ വകുപ്പ്.ഒറ്റ ഇന്ത്യക്കാരനേ  അന്ന് കൗൺസിലിൽ ഉണ്ടായിരുന്നുള്ളു.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.
ജാലിയൻ വാലാബാഗിൽ 1919 ഏപ്രിൽ 13 ന്  379 പേരുടെ കൂട്ടക്കൊലയെ തുടർന്ന്, നായർ കൗൺസിലിൽ നിന്ന് രാജി വച്ചു.കൂട്ടക്കൊലയ്ക്ക് കാരണമായ റൗലറ്റ് ആക്ട് ചർച്ചാവേളയിൽ തന്നെ,1919 ഫെബ്രുവരിയിൽ മദൻ മോഹൻ മാളവ്യയും ജിന്നയും  ഇമ്പീരിയൽ കൗൺസിൽ അംഗത്വവും രാജി വച്ചിരുന്നു;ആക്റ്റിനെതിരെ ഗാന്ധി പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു .നായരുടെ ഈ രാജിയാണ്,അദ്ദേഹത്തിൻറെ ഭക്ത സംഘം അദ്ദേഹത്തെ ദേശസ്നേഹിയായി വാഴ്ത്താൻ ഉപയോഗിക്കുന്നത്.അന്ന് രാജി വച്ചില്ലായിരുന്നെങ്കിൽ നാട്ടുകാർ തല്ലിക്കൊല്ലുമായിരുന്നു.രാജിക്ക് മുൻപ്,നായർ,ബ്രിട്ടീഷ്  ഭരണത്തിൽ ഭേദഗതികൾ നിർദേശിച്ച്,രണ്ടു ഭിന്നാഭിപ്രായക്കുറിപ്പുകൾ മിനിട്സിൽ രേഖപ്പെടുത്തി.

മൈക്കിൾ ഒ ' ഡയർ 
പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.
ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,സാധാരണ പറയാറ്.റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായരുടെ രാജി,ദേശസ്നേഹ പ്രേരിതമായിരുന്നില്ല എന്ന് കരുതാൻ മൂന്ന്  കാരണങ്ങളുണ്ട്.ഒന്ന്:ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതിയിൽ പോയിരുന്നു.

രണ്ട്:ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.ആ ലണ്ടൻ കാലം സംശയാസ്പദമാണ്.ആ പുസ്തകത്തിന് പിന്നിൽ ബ്രിട്ടൻറെ പ്രചോദനമായിരുന്നു.

മൂന്ന്:ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രബീന്ദ്ര നാഥ് ടഗോർ സർ സ്ഥാനം 1919 മെയ് 31 ന് ഉപേക്ഷിച്ചു.1913 ൽ തന്നെ നൊബേൽ സമ്മാനം കിട്ടിയ ടാഗോർ നായരെക്കാളും മഹാനായിരുന്നു.
റെജിനാൾഡ് ഡയർ 
ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം,നായരുടെ ജീവിതത്തിലാകെ കരിനിഴൽ വീഴ്ത്തി എന്ന് മാത്രമല്ല,അതിനെതിരെ ഒ' ഡയർ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു.കൂട്ടക്കൊലയ്ക്ക് ബ്രിട്ടനെ പഴി ചാരുന്നതിനു പകരം,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽ മാത്രം ചാർത്തി,ബ്രിട്ടനെ രക്ഷിക്കാൻ തത്രപ്പെടുകയാണ്,നായർ,പുസ്തകത്തിൽ പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ ചെയ്തത്.നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക  വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.
നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ആ ഒരംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു -വി കെ കൃഷ്ണ മേനോനും കെ ആർ നാരായണനും ഡോ കെ എൻ രാജിനുമൊക്കെ തുണയായിരുന്ന ധന ശാസ്ത്രജ്ഞൻ.
ഡയർ,സംഭവത്തിന് ശേഷം,ഒരു രാത്രി പോലും ഉറക്കം കിട്ടാതെ 1927 ൽ ഹൃദയാഘാതം വന്ന് മരിച്ചു.ഒ'ഡയറെ 1940 ൽ ലണ്ടനിലെ കാക്സ്റ്റൻ ഹില്ലിൽ ഉദ്ധം സിങ് വെടി വച്ച് കൊന്നു.
കേസിൽ ബ്രിട്ടൻ നായരുടെ കൂടെ നിന്നില്ല.
വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്നുള്ള രാജി,നായരെ സംബന്ധിച്ച്,ബാങ്കിലെ നിക്ഷേപം പിൻവലിച്ച് ഇരട്ടി പലിശ കിട്ടുന്ന ബ്ലേഡിൽ നിക്ഷേപിക്കും പോലെ ആയിരുന്നു.1928 ൽ ഇന്ത്യയിൽ എത്തിയ സൈമൺ കമ്മിഷനെ കോൺഗ്രസ് മാത്രമല്ല,ജിന്നയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചിരുന്ന കാര്യം,ചരിത്രം വായിക്കുന്നവർക്കൊക്കെ അറിയാം.സർ ജോൺ ഓൾസ് ബ്രൂക് സൈമൻറെ നേതൃത്വത്തിൽ ഏഴ് ബ്രിട്ടീഷ് എം പി മാരടങ്ങിയ കമ്മീഷൻ ഭരണ പരിഷ്‌കാരത്തിനായി ഇന്ത്യയിൽ എത്തി.1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആയിരുന്ന ക്ളമൻറ് ആറ്റ്ലി,കമ്മീഷൻ അംഗമായിരുന്നു.1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ്,കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.എന്നാൽ,വൈസ്രോയ് ഇർവിൻറെ നേതൃത്വത്തിലുള്ള ഇന്ത്യ കൗൺസിൽ,സൈമൺ കമ്മിഷനുമായി സഹകരിക്കാൻ ഉണ്ടാക്കിയ അഖിലേന്ത്യ കമ്മിറ്റിയുടെ ചെയർ മാൻ, നായരായിരുന്നു.ഈ നാണംകെട്ട കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഇവരായിരുന്നു:ആർതർ ഫ്‌റൂം,നവാബ് അലി ഖാൻ,ശിവ്‌ദേവ് സിങ് ഉബ്രോയ്,സുൽഫിഖർ അലി ഖാൻ,ഹാരിസിങ് ഗൗർ, ഷാഹിദ് സുഹ്രവർദി,കിക്കബായ് പ്രേംചന്ദ്,എം ബി രാജ.സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് ബംഗാളിൽ മുഖ്യമന്ത്രിയായി,സുഹ്രവർദി.
നായരുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി,ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വേണമെന്ന ( ബ്രിട്ടൻറെ ) ആവശ്യം സൈമൺ കമ്മീഷൻ മുൻപാകെ ഉന്നയിച്ചു.അത് പ്രഖ്യാപിച്ചപ്പോൾ,നായർ രാഷ്ട്രീയ ജീവിതം പൂട്ടിക്കെട്ടി.1934 ൽ മരുമകനായ എം എ കാൻഡെത്ത് മരിച്ച വിവരമറിഞ്ഞ് മദനപ്പള്ളിക്ക് പോകുമ്പോൾ,നായർ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ്,ഒരു മാസം കഴിഞ്ഞ് മരിച്ചു.
സൈമൺ കമ്മീഷന് എതിരെ ലഹോറിൽ പ്രതിഷേധിച്ച ലാലാ ലജ്‌പത്‌ റായ്,പൊലീസ് മർദനമേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ച കാര്യം ഇവിടെ ഓർക്കാം.
2
ഗാന്ധിയുടെ ഹിന്ദ് സ്വരാജ്  ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും ശത്രുതയോടെ കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും  എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു;ഇന്ത്യയിൽ ബ്രിട്ടീഷ് കമ്പനി മഹാത്മാ ഗാന്ധി ബ്രാൻഡ് സിഗററ്റ് തന്നെ ഇറക്കിയിരുന്നു.1909 നവംബർ ഒൻപതിന് പ്രാൺ ജീവൻ മേത്ത,ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് എഴുതിയ കത്തിലാണ്,ഗാന്ധിയെ ആദ്യമായി, ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്.പൊതുവെ കരുതും പോലെ,ടഗോർ അല്ല അത് ചെയ്തത്.ജീവറാം കാളിദാസ് ശാസ്ത്രി 1915 ജനുവരി 27 ന് ഗാന്ധിയെ പരസ്യമായി  ' മഹാത്മാ ' എന്ന് വിളിച്ചു.1921 ൽ ഗാന്ധി മഹാത്മാവായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.
ഗാന്ധിയെ തരിമ്പു പോലും അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരാളെയാണ്,ശങ്കരൻ നായരിൽ കാണുന്നത്." ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിലെ വാദമുഖങ്ങൾ ഇവയാണ്:
ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.
ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.ദക്ഷിണാഫ്രിക്കയിലും അപ്രായോഗിക സാഹചര്യങ്ങൾ സൃഷ്ടിച്ചയാളാണ്,ഗാന്ധി.
ജാതി വ്യവസ്ഥയെ തുണയ്ക്കുന്നയാളാണ്,ഗാന്ധി.ആ വ്യവസ്ഥയും അഹിംസയുമായി ഒത്തു പോവുകയില്ല.പിന്നാക്ക ജാതികളിൽ പെട്ട ചിലരുടെ ഉപജീവന മാർഗം തന്നെ,മൃഗങ്ങളുടെ ഹിംസയാണ്.ഇസ്‌ലാമും അഹിംസയ്ക്ക് എതിരാണ്.പഞ്ചാബും ഖിലാഫത്തും പറഞ്ഞാണ്,ഗാന്ധി ,മൊണ്ടേഗ് -ചെംസ്ഫോഡ് പരിഷ്‌കാരത്തെ എതിർത്തത്.ഗാന്ധിയുടെ സ്വരാജ് അരാജകത്വമാണ്.
മാപ്പിള കലാപം സംബന്ധിച്ച ഗാന്ധിയുടെ സമീപനം ,സമ്പൂർണ കീഴടങ്ങലാണ്.ഖിലാഫത് പ്രസ്ഥാനവുമായുള്ള ചങ്ങാത്തം,മലബാറിൽ ഭീകര ഫലങ്ങളാണ്,ഉളവാക്കിയത്.ഖിലാഫത് പ്രസ്ഥാനത്തിന് ഹിന്ദുക്കളുടെ പിന്തുണയെന്ന ഗാന്ധിയുടെ ഉറപ്പ് കണക്കിലെടുത്ത്,ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ മാപ്പിളമാർ ഉണർന്നപ്പോൾ,ബ്രിട്ടനോടുള്ള ഹിന്ദുക്കളുടെ കൂറ് കണ്ട് അവർ ക്ഷുഭിതരായി.അവർ ഹിന്ദുക്കൾക്കെതിരെ സായുധ കലാപം നടത്തി.കൂട്ടക്കൊലകൾ നടത്തി.മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.....ഗാന്ധിയും ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ മാധവൻ നായരെപ്പോലുള്ള അദ്ദേഹത്തിൻറെ ഡ്യുപ്പുകളുo ഇത്തരത്തിൽ മതത്തെ കലർത്തിയത്, സാമ്രാജ്യത്തിൻറെ നന്മയ്ക്ക് വിനാശകരമായിരിക്കും.
ഇന്ത്യയെ ഭിന്നിപ്പിച്ചത്,പണ്ട് നില നിന്ന ,കിഴക്കൻ ക്‌ളാസിക്കുകളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്.ബ്രാഹ്മണനെ അബ്രാഹ്മണനിൽ നിന്ന്,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് ,സവര്ണരെ അവർണരിൽ നിന്ന് അകറ്റിയത്,അതാണ്.ഗാന്ധി ബനാറസ് ഹിന്ദു സർവകലാശാലയെയും അലിഗഡ് മുസ്ലിം സർവകലാശാലയെയും തകർക്കാൻ ശ്രമിച്ചു.രണ്ടിടത്തും,പാശ്ചാത്യ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കി ആയിരുന്നു,പഠനം.
എല്ലാം ബഹിഷ്‌കരിക്കാനാണ്,ഗാന്ധിയുടെ ആഹ്വാനം.കലുഷമായ തലച്ചോറിൻറെ സ്വപ്നങ്ങളാണ്,അവ.വന്യമായ ആശയങ്ങളുടെ പ്രയോഗമാണ്,അത്.ഭരണഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലങ്ങൾ മാത്രമല്ല ഗാന്ധി നശിപ്പിക്കുന്നത്;ഇന്ത്യയുടെ പുനർജന്മ പ്രതീക്ഷകൾ കൂടിയാണ്.അഹിംസ,അരാജകത്വത്തിൽ കലാശിക്കും.അത്,പാർലമെൻററി സ്വാതന്ത്ര്യത്തിന് പറ്റില്ല.ആത്മീയ സ്വരാജിന് പറ്റുമായിരിക്കും.
ഗാന്ധിക്ക്,വ്യവസായങ്ങൾ ആത്മാവിനെ നശിപ്പിക്കാൻ പിശാച് അയച്ച ഏജൻസികളാണ്.അവ ഇന്ത്യയുടെ ധാർമിക നിലവാരത്തിന് അണുവിട പോലും മാറ്റു കൂട്ടില്ലെന്നാണ്,ഗാന്ധിയുടെ വാദം.വ്യവസായത്തിന്റെ അസാന്നിധ്യത്തിൽ,പട്ടിണി ശരീരങ്ങളെ നശിപ്പിക്കുകയും ആത്മാവിൻറെ വികാസത്തിന് വിഘ്നമുണ്ടാക്കുകയും ചെയ്യും.ടെലെസ്കോപ് കണ്ട ആകാശക്കാഴ്ചകളും മൈക്രോസ്കോപ് കണ്ട സൂക്ഷ്മക്കാഴ്ചകളും ശാസ്ത്രം കാട്ടിത്തന്ന വിസ്മയങ്ങളുമെല്ലാം ഗാന്ധിക്ക് അയിത്തമാണ്......ഇന്ത്യക്കാരൻ പൗരുഷം വീണ്ടെടുക്കും വരെ,വെള്ളക്കാരൻറെ കാരുണ്യത്തിൽ ജീവിക്കണം.എന്നാൽ,ഗാന്ധിയാകട്ടെ,വംശീയവും വർഗീയവുമായ വൈരം കൂട്ടാൻ വേണ്ടതൊക്കെ ചെയ്യുകയാണ്.ഗാന്ധി,ഹിമാലയത്തിൽ മഹാത്മാവിൻറെ ജീവിതത്തിനു പോയിരുന്നെങ്കിൽ,ആയിരങ്ങൾ രക്ഷപ്പെട്ടേനെ.മരണത്തെക്കാൾ ഭീതിദമായ കലാപങ്ങൾ,ഒഴിവായേനെ.സ്വയം പിഴയൊടുക്കാതെ,ഗാന്ധിയും അനുയായികളും,അവരുടെ നയത്തിൻറെ ഇരകളുടെ രക്ത ചൊരിച്ചിലുമായി രാജ്യമാകെ അലയുകയാണ്.
ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.
ഇത്രയുമാണ് നായരുടെ പുസ്തകത്തിൻറെ ഉള്ളടക്കം 
ഒ' ഡയറെ കൊന്ന വാർത്ത 

നായർ അവസാനിപ്പിച്ചിരിക്കുന്നത്,ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ബ്രിട്ടൻ അടിച്ചമർത്തണം എന്നാവശ്യപ്പെട്ടാണ്.ഒരുപാട് കേസുകളിൽ വിധിച്ച നായർ,മനനഷ്ടക്കേസിൽ തോറ്റ പോലെ,ഈ പ്രവചനത്തിലും തോറ്റു.നായർ ദേശസ്നേഹിയാണോ എന്ന ചോദ്യത്തിന് ഉത്തരം,വായനക്കാരന് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും.ഒരു ബ്രിട്ടീഷ് ഏജൻറ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും അതിൻറെ നേതാവിനെപ്പറ്റിയും തയ്യാറാക്കുന്ന ഡോസിയറിന്റെ വായന പോലെ ഓക്കാനത്തിന്  വക നൽകുന്നതാണ്,നായരുടെ പുസ്തകാഭാസം.നായർ വേറെ പുസ്തകങ്ങൾ എഴുതാത്തതിനാൽ,ഇതിൻറെയഥാർത്ഥ കർത്താവ് അദ്ദേഹമാണോ അതോ ഇതൊരു ബ്രിട്ടീഷ് പ്രേത രചനയാണോ എന്നും സംശയിക്കാം.അഹിംസ,ഗാന്ധി കണ്ടെത്തിയ തത്വമല്ല.മനോ വാക് കർമങ്ങളുടെ മിതവ്യയമാണ് അഹിംസ എന്നാണ് മഹാഭാരതത്തിലെ നിർവചനം.ഭാരതമോ ഭാരതീയതയോ നിശ്ചയമില്ലാതെ,യൂറോ സെൻട്രിസത്തിൽ വട്ടം കറങ്ങുന്ന ബ്രിട്ടീഷ് ഹനുമാനെയാണ്,ഈ രചനയിൽ കാണുന്നത്.അഹിംസയെ നിരാകരിക്കാൻ നായർ നിരത്തുന്ന ഒരു കാരണം,കടം കൊടുത്തയാൾ അത് തിരിച്ചു വാങ്ങാൻ കടം വാങ്ങിയവൻറെ മുന്നിൽ ധർണ ഇരിക്കുന്നത്,പീനൽ കോഡിൽ ക്രിമിനൽ കുറ്റമാണ്,എന്നതാണ് !
മുസ്ലിംകളെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഗാന്ധി നടത്തിയ ശ്രമങ്ങൾ,പരാജയപ്പെട്ടു എന്ന് സമ്മതിച്ചാൽ തന്നെയും,ഇസ്ലാമിനോട് മമത പുലർത്തിയതിന്,ഗാന്ധിയെ പുലഭ്യം പറയുന്ന ശങ്കരൻ നായർ,വർഗീയതയുടെ പാതാളത്തിലാണ്,സ്വയം ചെന്ന് ചാടുന്നത്.കോൺഗ്രസ് നേതാക്കളെയെല്ലാം,ഗാന്ധിയുടെ ഡ്യുപ്പുകൾ എന്നാണ് നായർ പരിഹസിക്കുന്നത്.നായരെപ്പോലെ ബ്രിട്ടീഷ് പാളയത്തിൽ ചെന്ന് നിന്നാലേ,ഡ്യൂപ്പ് അല്ലാതെ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ ആകൂ.
ഗ്രീക്ക് നാടകങ്ങൾ മിക്കവാറും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ഹെർബർട്ട് മുറെ 1918 ൽ തന്നെ The Soul as it is and How to Deal with It എന്നൊരു ലേഖനം ഗാന്ധിയെപ്പറ്റി,ഓക്സ്ഫോഡിൽ നിന്നിറങ്ങുന്ന ഹെബെർബെർട്സ് ജേണലിൽ ( vol  16,1918 ജനുവരി ) എഴുതിയിരുന്നു.എല്ലാം ത്യജിച്ചവൻ,ആസക്തി നശിച്ചവൻ,അപകടകാരിയാണ് എന്നതാണ്,അതിൻറെ സത്ത.ബ്രിട്ടനെ സംബന്ധിച്ച് ഗാന്ധി അപകടകാരിയായി തീർന്നിരുന്നു.അങ്ങനെ ഒരാളെ ഒതുക്കാൻ,പഴയൊരു  കോൺഗ്രസ് പ്രസിഡൻറിനെ ബ്രിട്ടന് തക്കത്തിൽ കിട്ടി.അയാൾ മലയാളി ആയിപ്പോയി എന്നത്,സങ്കടകരമാണ്.ഗോഡ്‌സെ തോക്കു കൊണ്ട് ചെയ്തത്,അതിനു കാൽ നൂറ്റാണ്ട് മുൻപ്,സർ സി ശങ്കരൻ നായർ ചെയ്‌തു.എന്തിനു ഗാന്ധിയെ കൊന്നു എന്ന് കോടതി ചോദിച്ചപ്പോൾ,ഗോഡ്‌സെ ഈ പുസ്തകം ഹാജരാക്കിയാൽ മതിയായിരുന്നു.എന്നിട്ടു പറയാം :" ഇയാൾ ഒരു ജഡ്‌ജിയായിരുന്നു;ഇയാൾ ഗാന്ധിയെ നേരത്തെ വിധിച്ചു".
--------------------
1.ഡയർ:മഞ്ഞപിത്തം,Arteriosclerosis എന്നിവ ഉണ്ടായിരുന്നു 
2.Candeth:വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ;ശങ്കരൻ നായരുടെ മകൾ മാധവി 'അമ്മ പാലാട്ടിന്റെ ഭർത്താവ്.നെഹ്‌റുവിന്റെയും ബോസിൻറെയും സുഹൃത്തും ഇന്ത്യൻ സ്ഥാനപതിയും ആയിരുന്ന എ സി എൻ നമ്പ്യാരുടെ ജ്യേഷ്ഠൻ,ആരത്തിൽ കണ്ടോത്ത് എന്ന കുടുംബപേര് candeth എന്നായി.ഗോവ വിമോചനത്തിന് നേതൃത്വം നൽകിയ ലഫ് ജനറൽ കാൻഡത്,മകൻ.
3.കെ പി എസ് മേനോൻ C Sankaran Nair ( 1967 ) എന്ന പുസ്തകം നായരെ വെള്ള പൂശാൻ എഴുതി.നായരുടെ മകളുടെ ഭർത്താവായിരുന്നു,മേനോൻ.

(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )

see https://hamletram.blogspot.com/2019/06/blog-post_92.html


Monday 1 July 2019

REVIEW OF MY NOVEL IN THE HINDU

Ramachandran/The Hindu

From the other side of history 

Journalist and author Ramachandran reconstructs the story of Rama Varma, a prince of the Cochin Royal family who converted to Christianity, in his novel Papasnanam

K Pradeep

It happened in April 1835. Rama Varma, the eldest son of Veera Kerala Varma, the Maharaja of Cochin, took a boat from Tripunithura to Fort Cochin. There he was met by his friend Ananthan, a Gowda Saraswat Brahmin. Together they went to St. Francis Church where Rama Varma was baptized and converted to Christianity. He was named Constantine Rama Varma and Ananthan came to be called Yohannan.
Information on the life of Rama Varma is very sketchy. The speech he made at the time of his ordination, later published in the journal Keralopakari and in book form by Basel Mission Press, Tellicherry, remains the only historical evidence of this prince.

Ramachandran’s debut novel Papanasam takes off from the point of conversion and explores the incomplete spiritual journey of Rama Varma. Here, history and fiction are inextricably intertwined, lives are entangled, and Kerala history is deconstructed as the novel moved through an eventful period in the 19th century.

“Conversions in Kerala have always interested me. Right from the time of the Portuguese, there have been numerous instances and reasons for conversion. In fact, there was an unsuccessful attempt to convert the Maharaja of Cochin, Unniraman Koyikal (1503-1537) to Christianity in 1510, just before the Portuguese shifted their capital from Cochin to Goa, under General Alfonso de Albuquerque. History also records the conversion of a Tanur maharaja and a nephew of the Zamorin. But Rama Varma’s case was unusual,” says Ramachandran, a journalist, whose short stories in Malayalam had won wide critical acclaim.

More than being attracted to Christianity it was power intrigues in the royal family, disillusionment with his religion, blatant theft in temples, and corruption that resulted in Rama Varma's conversion.

Divided into two parts and two geographical zones the novel moves back in forth through different realms of time. After his conversion Jacob travelled to Madras where Rev. John Tucker helped him get admission to Bishop Corrie’s Madras Grammar School. he spent three years here before moving to Belgaum. The novel begins at Belgaum.

“Choosing Belgaum was deliberate. It was here that Rama Varma committed the ‘biggest sin’ that he mentions in his autobiography. In fact, this is the first autobiography in Malayalam, though history has other names. There is no specific mention of what the sin was, which gave me the freedom to imagine what it would have been.”


Taking a cue from Nikos Kazantzakis, Ramachandran builds up the life of Rama Varma beginning from Belgaum. “The sin referred to, I assume, must have been the sin of the flesh. In his Report to Greco, Kazantzakis mentions the ‘ascetics’ disease’ that seems to have affected Rama Varma too.”

Through Rama Varma’s life in Belgaum, which involved teaching Rev. Joseph Taylor’s children and even speaking Tamil in the church on Sundays, Ramachandran shuttles through time zones to touch upon Rama Varma’s life and times before the conversion.

“The conflict between Advaita and Dvaita philosophy intrigued me. My views on this have been voiced through Rama Varma. And it was relevant because Rama Varma was born a ‘convert’ as the Cochin Royal Family had adopted Madhvaism and believed in Dvaita philosophy. This was after Shaktan Thampuran had expelled the leaders and followers of this faith from his state. After Shaktan Thampuran’s death his cousins Rama Varma and later Veera Kerala Varma, the father of the protagonist, adopted this faith, which explains the influx of the Embranthiris to Tripunithura. The novel provides space to include the history of the Embranthiris and Konkanis.”

The scene shifts to Kannur, specifically Thalassery, in the second part. This is a crucial phase in Rama Varma’s life. “Not being able to bear the pain of sin, not being to confess, Rama Varma flees to Thalassery. Here he meets Hermann Gundert, Samuel Hebich and Hermann Friedrich Moegling; it is here he is ordained and given the name Jacob. And it is here he confesses, gets married and dies of smallpox.”

Since the details of his marriage are not known Ramachandran creates a character and names her Mary. “I have deliberately named all the female characters that cross Jacob's life as Mary, like those in Jesus Christ’s life.” And appropriately Ramachandran uses Charles Baudelaire’s poem To A Woman of Malabar, to describe the woman in Jacob’s life. “I thought there’s a connect because Baudelaire's Malabar woman was a slave from Mahe, not very far from Thalassery.”

Ramachandran considers his work a tale of numerous travellers whose journeys are left incomplete. It is not the tale of a glorious prince but that of a loser. “Jacob is a loser. This is the story of his spiritual journey an incomplete one. Every winner has frailties but history gives only one side of the story. I have felt that history records past events of human life but very often it is only well-written fiction. Information pieced together by historians are often just personal opinions.”

An attempt is made in the novel to correct historical details. “I have made mention of them in footnotes. There are many inaccurate historical details that I thought needed to be set right. Even the Cochin State Manual is wrong on dates and details.”

It took Ramachandran 25 years of research for Papasnanam but only ‘25 days to write it. He has completed work on two books — a political biography of CJ Thomas and another on Swadeshabimani Ramakrishna Pillai. “I’m also working on the possibility of a historical fiction based on the very interesting characters of Jesus Christ and Marthanda Varma,” says Ramachandran.

The Hindu, September 15, 2017

PAPASNANAM
Published by SPCS
National Book Stall
Rs 170

കൈക്കുമ്പിളിലെ ഇടിമിന്നല്‍

ഒ വി ഉഷയുടെ ഗുരു ഗാഥ -വായനാനുഭവം 

തോ ജന്മപാശമാണ് ഒ.വി. ഉഷയെയും എന്നെയും ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ദില്ലി ചാണക്യപുരിയിലെ വസതിയില്‍ ഒ.വി. വിജയനെ ഒരിക്കല്‍ കണ്ടു മടങ്ങിയതിനു പിന്നാലെയാണ് എന്നെ അന്വേഷിച്ച് ഉഷയുടെ കത്ത് വന്നത്. വിജയന്റെ വീട്ടില്‍ ഉഷയുണ്ടായിരുന്നില്ല.

 കരുണാകരഗുരുവിനെപ്പറ്റി താനെഴുതിയ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കാനാവുമോ എന്നാരാഞ്ഞായിരുന്നു ഉഷയുടെ കത്ത്. മലയാളമനോരമയില്‍ വാര്‍ത്തകളുടെ ഏകോപനത്തോടൊപ്പം ഞായറാഴ്ചപ്പതിപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്നു എനിക്ക്.

മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ് , ഞായറാഴ്ചയായി ഉള്ളടക്കത്തിലും രൂപകല്‍പ്പനയിലും എൻറെ കൂടി പങ്കാളിത്തത്തിൽ  മാറ്റിയെടുത്ത സമ യമായിരുന്നു അത്. ക്രിസ്ത്യന്‍ അടിത്തറയുള്ള ഇന്നത്തെ ചിന്താവിഷയം ഒന്നാംപുറത്തുനിന്ന് അകത്തേക്കു പോയി. ഞായറാഴ്ചയായി മാറ്റിയപ്പോള്‍ ആദ്യകഥ ഒ.വി. വിജയന്റേതായിരിക്കണമെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. വിജയന്‍ പറഞ്ഞു, ചെറുതായിരിക്കും. രണ്ടായിരം രൂപ തരണം. 

ഈ സംഭാഷണം ഓര്‍ക്കുന്നതിനു കാരണം 30 വര്‍ഷത്തിനുശേഷവും കഥാകൃത്തിന് പത്രമാധ്യമങ്ങള്‍ നല്‍കുന്നത് ഈ തുക തന്നെയോ അതിലും കുറവോ ആണ് എന്നതിനാലാണ്.അങ്ങനെ വിജയന്‍ എഴുതിയ കഥയാണ് ഇടിമിന്നലിന്റെ നീളം. ഗുരുവിനെപ്പറ്റി എഴുതാന്‍ അങ്ങോട്ട് ആവശ്യപ്പെടാനിരിക്കുകയായിരുന്നുവെന്ന് ഞാന്‍ ഉഷക്കെഴുതി. ഉഷ നേരിട്ടുവന്നു. ഗുരുസ്മൃതികള്‍ അഞ്ച് അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയതുമായിട്ടാണ് വന്നത്. അഞ്ചാം അദ്ധ്യായം തത്വചിന്തകളായിരുന്നു. ഞാന്‍ പറഞ്ഞു, തത്വചിന്ത ഒഴിവാക്കാം. ഉഷയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രം എടുക്കാം. അങ്ങനെയാണ് പോത്തന്‍കോട്ടെ കരുണാകരഗുരുവിനെ ബാഹ്യലോകം അറിയുന്നത്. 

നാരായണ ഗുരു 

പിന്നീട് തിരുവനന്തപുരത്തു ചെന്നപ്പോള്‍ ഗുരുവിനെ കാണാന്‍ പോയി. ഒട്ടും കാത്തുനില്‍ക്കാതെ കണ്ടു. ശ്രീലങ്കയിലെയും പഞ്ചാബിലെയും ഭീകരതകള്‍ അന്നു സംസാരിച്ചു എന്നാണ് ഓര്‍മ്മ. തിരുവനന്തപുരത്തേക്കു പുറപ്പെടും മുന്‍പ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.ആര്‍. ചുമ്മാറിനെ വിളിച്ച് ഗുരുവിനെപ്പറ്റി ചോദിച്ചു. ചുമ്മാറിന്റെ വര്‍ക്കലയിലെ ഒളിവുകാലത്ത് അവിടെ കരുണാകരശാന്തിയായിരുന്ന ഗുരു അദ്ദേഹത്തിനു ഭക്ഷണം പാകംചെയ്തു കൊടുത്തിരുന്നു. "അന്നും അയാളുടെ കണ്ണുകള്‍ക്ക് തീക്ഷണതയുണ്ടായിരുന്നു", ചുമ്മാര്‍ പറഞ്ഞു . മടങ്ങുമ്പോള്‍ ഗുരു ഒരു ആപ്പിള്‍ തന്നു.


ആ പത്രപ്രവര്‍ത്തകാലം വിട്ട് നീണ്ട ഇടവേള കഴിഞ്ഞാണ് ജന്മഭൂമി യുടെ ചീഫ് എഡിറ്ററാകാന്‍ എന്നെ ക്ഷണിച്ചത്. മനോരമയില്‍ പറ്റാതിരുന്ന തത്വചിന്താ ഖണ്ഡം ജന്മഭൂമിയിലെ പൈതൃകം എന്ന പേജില്‍ പറ്റുമെന്ന് തോന്നി, ഉഷയെ വിളിച്ചു. പാലക്കാട്ട് പനിക്കിടക്കയിലായിരുന്ന ഉഷ ഉണര്‍ന്നു. അങ്ങനെ തുടങ്ങിയ ഗുരുവരം എന്ന പംക്തിയില്‍ വന്ന കുറിപ്പുകളാണ്, ഗുരു ഗാഥ എന്ന  ഈ പുസ്തകം. പത്രാധിപ സമിതിയുമായി ബന്ധമില്ലാത്ത ഒരാള്‍ തന്റെ വ്യക്തിതാല്പര്യങ്ങള്‍ക്ക് പത്രത്തെ കരുവാക്കുന്നതു മടുത്ത് അഞ്ചുമാസം മാത്രമേ  ആ പത്രത്തിലുണ്ടായിരുന്നുള്ളൂ. പിരിയുമ്പോള്‍ പംക്തി തുടരാന്‍  ഉഷയെ ഉപദേശിച്ചു. ആദ്യത്തെ ചില കുറിപ്പുകള്‍ക്കു ശേഷം വന്നവയില്‍ എന്റെ കൈ പതിഞ്ഞില്ല. പംക്തി അവസാനിപ്പിച്ചശേഷം പുസ്തകം ആക്കും മുന്‍പ് കുറിപ്പുകള്‍ ഉഷ എന്നെ ഏല്‍പ്പിച്ചു. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും തന്നു. അപൂര്‍വ്വം സ്ഥലങ്ങളിലേ അത് പ്രയോഗിക്കുകയുണ്ടായുള്ളൂ. കാരണം ഗുരുവായി ഞാന്‍ കാണുന്നത് രമണമഹര്‍ഷിയെയാണ്. ഞാന്‍ ജനിക്കുന്നതിനും പത്തുകൊല്ലം മുന്‍പേ അദ്ദേഹം സമാധിയായി. ഉഷയ്ക്കാകട്ടെ, താന്‍ കണ്ടെത്തിയ ഗുരുവിനെ അടുത്തുനിന്നു ശുശ്രൂഷിക്കാനും അനുഭവിക്കാനും കഴിഞ്ഞു. ഗുരുവരം എന്നെക്കാള്‍ ഉള്ളത് ഉഷയ്ക്കാണ്. ഗുരുക്കന്മാര്‍ നൈരന്തര്യമാകയാല്‍ എല്ലാ ഗുരുക്കന്മാരും ഒന്നാണ്. അജ്ഞത കൊണ്ടാണ് ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണന്റെ ഗുരുവായിരുന്നു എന്നു പറയുമ്പോള്‍ ചിലര്‍ വാളെടുക്കുന്നത്. ശ്രീനാരായണന്‍, രമണമഹര്‍ഷിയെ തിരുവണ്ണാമലയില്‍ പോയിക്കണ്ടതും അതേപ്പറ്റി ശ്ലോകം എഴുതിയതും ആ മനസ്സുകള്‍ പരസ്പരം അറി ഞ്ഞതുകൊണ്ടാണ്. ഗുരുക്കളില്‍ ആരാണ് കേമന്‍ എന്ന ചര്‍ച്ച മൗഢ്യമാണ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും രമണമഹര്‍ഷിയും അരവിന്ദമഹര്‍ഷിയും ഗാന്ധിയും ഒരേ കാലത്താണ് ഇവിടെ ജീവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രവാചകന്മാര്‍ ഏഷ്യയിലേ ഉണ്ടായിട്ടുള്ളൂ എന്ന വാസ്തവം വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കുമ്പോഴാണ് അമ്പരപ്പോടെ തിരിച്ചറിഞ്ഞത്. 



 രമണമഹര്‍ഷിയെ 1916 ല്‍ സന്ദര്‍ശിച്ച ശേഷം രമണാശ്രമത്തിലെ ചാമ്പമരച്ചുവട്ടില്‍ കൂടെയുണ്ടായിരുന്ന സ്വാമി വിദ്യാനന്ദയ്ക്ക് നാരായണഗുരു പറഞ്ഞുകൊടുത്തതാണ്, നിര്‍വൃതി പഞ്ചകം:
കോ നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ്വയഃ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 1

ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗച്ഛസി
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 2

ക്വ യാസ്യാസി കദായാതഃ
കുത ആയാസി കോസി വൈ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 3

അഹം ത്വം സോയമന്തര്‍ഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 4

ജ്ഞാതജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 5
ഇതിന്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം:
എന്താണ് നിങ്ങളുടെ പേര്? എവിടന്നാണ്? എന്താണ് ജാതി? എന്താ ജോലി? എത്രയാണ് വയസ്സ്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവനാണ് നിര്‍വൃതി.

വരൂ! പോകരുത്! വരൂ! എങ്ങോട്ടു പോകുന്നു? ഇത്തരം ഭാഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.

എപ്പോഴാണ് പോയത്? എപ്പോഴാണ് വന്നത്? എവിടന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? ഇത്തരം ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 

നീ, ഞാന്‍, അവന്‍, ഇവന്‍, അകത്ത്, പുറത്ത് എന്നീ അന്വേഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.

ജ്ഞാതത്തോടും അജ്ഞാതത്തോടും സമദൂരം. അവനവനോടും അന്യരോടും സമഭാവന. എന്നിട്ടും  എന്തേ ഈ വൈജാത്യം? എന്നീ ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 
ശ്രീനാരായണഗുരു 1928 ല്‍ ശിവഗിരിയില്‍ അസുഖ ബാധിതനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ രമണമഹര്‍ഷി പഴനിസ്വാമിയെയും കുഞ്ചു  സ്വാമിയെയും അയച്ചു. നാരായണഗുരുവിന്റെ പരമ്പരയിലെ സേലം ശാന്തിലിംഗസ്വാമികള്‍, സ്വാമി അച്യുതാനന്ദ, നടരാജഗുരു, സ്വാമി മംഗളാനന്ദ, നിത്യചൈതന്യയതി, സ്വാമി ജ്ഞാനാനന്ദ തുടങ്ങിയവരും രമണമഹര്‍ഷിയെ കണ്ടു. നാരായണഗുരു ശിഷ്യരായ  സ്വാമി ഗോവിന്ദാനന്ദയും ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തില്‍ നിന്ന് രമണമഹര്‍ഷിക്ക് ഔഷധങ്ങള്‍ അയച്ചുകൊടുത്തു. നാരായണഗുരുവിന്റെ 1916 ലെ സന്ദര്‍ശനത്തെപ്പറ്റി കൂടുതലറിയാന്‍ മംഗളാനന്ദ പിന്നീട് രമണമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു; "ഗുരു മഹാനാണ്. അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു".
രമണമഹര്‍ഷിയുടെ ഭക്തനായ സ്വാമി ബാലാനന്ദ ഒരിക്കല്‍ ഗുരുദേവന്‍ എഴുതിയ ആത്മോപദേശ ശതകം മഹര്‍ഷിയെ വായിച്ചു കേള്‍പ്പിച്ചു. വായന മുന്നേറിയപ്പോള്‍ മഹര്‍ഷി തുടകളില്‍ താളം പിടിച്ച്, 'അപ്പടി താന്‍, അപ്പടി താന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആത്മസാക്ഷാത്കാരത്തിന്റെ ഭാഗമെത്തിയപ്പോള്‍ മഹര്‍ഷി നിരീക്ഷിച്ചു: 'എല്ലാം തെരിഞ്ചവര്‍, എല്ലാം തെരിഞ്ചവര്‍'. മധ്യഭാഗമെത്തിയപ്പോള്‍ മഹര്‍ഷി എഴുന്നേറ്റ് ഉദ്‌ഘോഷിച്ചു, 'പെരിയോര്‍കള്‍, പെരിയോര്‍കള്‍'.ഗുരുക്കന്മാര്‍ തമ്മില്‍ കണ്ടപ്പോള്‍ ഒന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുകയാണ്.

സ്‌കന്ദപുരാണത്തിലെ ഗുരുഗീത ആധാരമാക്കി, ഭാരതീയ ഗുരുപരമ്പരയിലൂടെ ഉഷ നടത്തുന്ന യാത്രയാണ് 'ഗുരുഗാഥ'. ഗുരുവിനെ കണ്ടെത്തലിലേക്കു നയിച്ച സാഹചര്യങ്ങളും ജ്ഞാനാന്വേഷണവും പുസ്തകങ്ങളും ആചാര്യന്മാരും അനുഭവങ്ങളുമൊക്കെ ഉഷ പങ്കു വയ്ക്കുന്നു.

ന്ത്യയുടെ ഗുരുപാമ്പര്യം ആ രാജ്യത്തെ മുരടിപ്പിച്ചു എന്ന് രണ്ടു ജര്‍മ്മന്‍ തത്വചിന്തകര്‍; കാള്‍മാര്‍ക്‌സും, മാക്‌സ് വെബറും അപഹസിച്ചതിനുള്ള മറുപടി കൂടിയാണ് ഈ പുസ്തകം. ഇന്ത്യയുടേത് അലസ ഗ്രാമ്യ സമ്പദ്‌വ്യവസ്ഥയും അതിനു കാരണം ഹിന്ദുമതവുമാണെന്നാണ് മാര്‍ക്‌സ് 1853 ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണി'ലെ ലേഖനങ്ങളില്‍ എഴുതിയത്. ഇതിനു കാരണം ഇന്ത്യയുടെ ഗുരുക്കന്മാരിലാണ് വെബര്‍,  'ഇന്ത്യയുടെ മതം' എന്ന പുസ്തകത്തില്‍ കണ്ടെത്തിയത്. ഇന്ത്യ മുരടിച്ചത് ബ്രിട്ടീഷ് ഭരണം നിലനിന്ന 1900-1946 കാലത്താണെന്ന് കണക്കുകള്‍ തെളിയിച്ചതോടെ ഇവരുടെ ഭൗതികവാദം തറപറ്റി.

മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍ എന്നിവയാണ് കുപ്രസിദ്ധം. ബ്രിട്ടന്‍ ഇന്ത്യയില്‍ സാമൂഹ്യവിപ്ലവം നടപ്പാക്കിയ ചരിത്രത്തിന്റെ അബോധാത്മക ഉപകരണമായിരുന്നുവെന്ന വിഡ്ഢിത്തം വിളമ്പിയതായിരുന്നു ആദ്യ ലേഖനം. ഹനുമാന്‍ എന്ന കുരങ്ങിന്റെയും കാമധേനു എന്ന പശുവിന്റെയും മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാര്‍ക്‌സ് പരിഹസിച്ചു. ഇതേപ്പറ്റി മാര്‍ക്‌സ് എഴുതി:
'പൗരസ്ത്യദേശത്തെ അയര്‍ലന്റാണ് അത്. ഇറ്റലിയുടെയും അയര്‍ലന്റിന്റെയും കൂടിയുള്ള വിചിത്രമായ ഈ സംലയനം സുഖഭോഗങ്ങളുടെ ലോകവും കഷ്ടപ്പാടുകളുടെ ലോകവും തമ്മിലുള്ള ഈ ചേരുവ ഹിന്ദുസ്ഥാനിലെ പ്രാചീന മതപാരമ്പര്യം വിഭാവനം ചെയ്തിട്ടുള്ള ഒന്നാണ്. അതിനുകടന്ന കാമാസക്തിയുടെയും ആത്മപീഡനത്തോളമെത്തുന്ന സര്‍വ്വസംഗ പരിത്യാഗത്തിന്റെയും മതമാണ് അത്. ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ് അത്. ഭിക്ഷുവിന്റെയും അതേസമയം ദേവദാസിയുടെയും മതമാണ് അത്.'
താന്‍ ഭാരതത്തിനൊരു സുവര്‍ണ്ണയുഗമുണ്ടായിരുന്നതായി വിശ്വസിക്കുന്നില്ലെന്നും മാര്‍ക്‌സ് എഴുതി.

ഇന്ത്യയുടെ മതം എന്ന പുസ്തകത്തില്‍ വെബര്‍ എഴുതിയത് മുസ്ലിംകളുടെ  സൈനികാധിപത്യവും രാഷ്ട്രീയാധീശത്വവും ഇന്ത്യയിലെ ഹിന്ദു വരേണ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയാധികാരത്തെ അട്ടിമറിച്ചുവെന്നാണ്'. ഈ രാഷ്ട്രീയാധികാരം ഗുരു സ്വാധീനത്തിന് സ്വതന്ത്രാധികാരം നല്‍കുകയും അതിനെ ബീഭത്സമായ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു. വെബര്‍ നിരീക്ഷിക്കുന്നു. ഈ ഗുരുപരമ്പര ജീവിതത്തിന്റെ യുക്തിവിചാരത്തെ ഹനിക്കുകയാല്‍ ഇന്ത്യയ്ക്ക് മുതലാളിത്തത്തിന്റെ സത്തയിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്നാണ് വെബറുടെ കണ്ടെത്തല്‍.
വെബർ
 
 മാര്‍ക്‌സിന്റെ ഇന്ത്യയെ സംബന്ധിച്ച നിരീക്ഷണങ്ങളെ മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ നിരാകരിച്ചു കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരായ ടെറി ഈഗിള്‍ടണ്‍, എറിക് ഹോബ്‌സ്ബാം, ഐജാസ് അഹമ്മദ് തുടങ്ങിയവരുടെ പുസ്തകങ്ങളില്‍ കാണാം. വെബറുടെ തന്നെ ഈ നിരീക്ഷണം അദ്ദേഹത്തെ തന്നെ നിരാകരിക്കുന്നതാണ്. പ്രൊട്ടസ്റ്റന്റ് മതം, അതിന്റെ അനുയായികള്‍, ഭരണം, സൈനിക സേവനം, വക്കീല്‍ പണി തുടങ്ങിയ പല മേഖലകളിലും ഏര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ അവര്‍ക്ക് കച്ചവടത്തില്‍ കേന്ദ്രീകരിക്കേണ്ടി വരികയും അങ്ങനെ മുതലാളിത്തം ഉണ്ടാവുകയും ചെയ്തു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഇവിടെ വിവക്ഷ. ഇന്ത്യയില്‍ മതത്തിന്റെ ജോലി മുതലാളിത്തം സൃഷ്ടിക്കുന്നതില്‍ ആയിരുന്നില്ല; അതിന്റെ ലക്ഷ്യം ഭൗതികേതരമായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.
മുസ്ലിം  അധിനിവേശത്തോടെ ബ്രാഹ്മണാധിപത്യം തകര്‍ന്നപ്പോഴാണ് ഇന്ത്യയില്‍ ഗുരുക്കന്മാര്‍ക്ക് പ്രാധാന്യം കൈവന്നത് എന്നത് മാര്‍ക്‌സോ വെബറോ അറിഞ്ഞിട്ടില്ല. അവര്‍ണ്ണരും അങ്ങനെ ഗുരുക്കന്മാരായി. ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്ന് ശ്രീനാരായണഗുരു പറഞ്ഞതും ഓര്‍ക്കാം. ഇന്ത്യയില്‍ മതവും ഗുരുപരമ്പരയും നിര്‍വ്വഹിച്ച ദൗത്യം മനുഷ്യന്റെ ആന്തരിക ശുദ്ധീകരണമായിരുന്നുവെന്ന് ഉഷയുടെ പുസ്തകം വെളിവാക്കുകയും അങ്ങനെ അത് പാശ്ചാത്യ ഭൗതികവാദത്തിന് മറുപടിയാവുകയും ചെയ്യുന്നു. കരുണാകരഗുരു പ്ലാവിലക്കുമ്പിളില്‍ കഞ്ഞികുടിച്ചിരുന്നതുപോലെ ലാളിത്യത്തിന്റെ സന്ദേശമാണ്, മുതലാളിത്ത സന്ദേശമല്ല ഇന്ത്യ ലോകത്തിനു നല്‍കിയത്. 

ഇന്ത്യ കാണാത്ത മാര്‍ക്‌സിനെയും വെബറിനെയും പോലെ മണ്ടന്മാരായിരുന്നില്ല യൂറോപ്പിലെ ചിന്തകര്‍ എല്ലാവരും എന്നതിന് മാക്‌സ് മുള്ളറും കാള്‍ യുങും റൊമെയ്ന്‍ റൊളാങും മോണിയർ  വില്യംസും  ജർമൻ മഹാകവി  കവി ഹോൾഡർലിനും  ഒക്കെ ഉദാഹരണങ്ങളാണ്. ഹോൾഡർലിൻറെ  മഹാകാവ്യത്തിന്റെ പേരുതന്നെ ബ്രഹ്മജ്ഞാനം എന്നാണ്. സത്യാന്വേഷണം നടത്തുന്നത് എപ്പോഴും കവികളായിരിക്കും; സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞന്മാരാവില്ല.  ഇന്ത്യയില്‍ വന്ന് മാനസാന്തരം വന്നയാളാണ് ഫ്രോയ് ഡ്  കഴിഞ്ഞാല്‍ അടുത്തയാളായ  യുങ്. 1936 ല്‍ യുങ് എഴുതിയ പ്രബുദ്ധ ഭാരത ലേഖനത്തില്‍ പാശ്ചാത്യര്‍ക്കു ചേര്‍ന്നതല്ല യോഗ എന്നു പറഞ്ഞിരുന്നു. അതു കഴിഞ്ഞുള്ള ശിശിരത്തില്‍ കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിലെത്തി അദ്ദേഹം. തുടര്‍ന്നുള്ള പ്രബന്ധത്തില്‍ അദ്ദേഹം മഠത്തിലെ ശ്രീരാമകൃഷ്ണ പ്രതിമയെപ്പറ്റി ഓര്‍മ്മിച്ചത്, 'സമാധി' എന്ന വാക്കു കേട്ടാല്‍ ഏതു ഭാരതീയനും ഈ നിലയിലുള്ള യോഗിയെയാണ് ഓര്‍ക്കുക എന്നാണ്. 1939 ല്‍ ഭാരതം നമ്മെ പഠിപ്പിക്കുന്നത് എന്ന ലേഖനത്തില്‍ ഹിന്ദുമതത്തിന്റെ സമഗ്രത പാശ്ചാത്യര്‍ക്കു മാതൃകയാണെന്ന് അദ്ദേഹം എഴുതി. 1943 ല്‍ യുങ് പൗരസ്ത്യ ധ്യാനത്തിന്റെ മനഃശാസ്ത്രം എഴുതി. 1944 ല്‍ രമണമഹര്‍ഷിയുടെ ഉപദേശസാരം ഹെന്റിച്ച് സിമ്മര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ അതിന് അവതാരികയും എഴുതി. രമണമഹര്‍ഷിയെ അദ്ദേഹം കണ്ടില്ല. ആത്മന്‍ എന്ന വാക്കിന്റെ ആഴമറിയാന്‍ മനഃശാസ്ത്രം വളര്‍ന്നിട്ടില്ല എന്ന് അദ്ദേഹം കുമ്പസരിച്ചു. 

യുങ് 

 ഹിന്ദുമതത്തിന്റെ കാതല്‍ നാരായണഗുരു നിര്‍വൃതി പഞ്ചകത്തില്‍ എടുത്തുകാട്ടിയ ഭേദചിന്ത വെടിഞ്ഞ സമഗ്രദര്‍ശനമാണ്. ഒറ്റ ഇടിമിന്നലിന്റെ നീളം ഒരിഞ്ചു വീതിയില്‍ അഞ്ചു മൈല്‍ ആയിരിക്കുമെന്നാണ് കണക്ക്. അമേരിക്കയിലെ ഡാലസില്‍ ഒരിക്കല്‍ കണ്ട ഇടിമിന്നലിന്റെ നീളം 118 മൈല്‍ ആയിരുന്നു. ഒറ്റ ഇടിമിന്നലില്‍ 200 ദശലക്ഷം വോള്‍ട്ട് വൈദ്യുതിയുണ്ടാകും. ഗുരുക്കന്മാരുടെ ലോകവും ഇടിമിന്നലിന്റെ ലോകമാണ്. അളക്കാന്‍ കഴിയാത്തതാണ് അതിന്റെ നീളം. ആ ഇടിമിന്നലിന്റെ ലോകമാണ് ഈ പുസ്തകം. എന്തെങ്കിലും ശബ്ദം കേട്ടാല്‍ പേടിക്കരുത് എന്ന് ഗുരു രണ്ടു കുടുംബാംഗങ്ങളോടു പറഞ്ഞ കഥ ഉഷ ഇതില്‍ വിവരിക്കുന്നുണ്ട്. പിന്നാലെ മിന്നല്‍ പ്രവാഹമുണ്ടായി.

വ്യക്തിപരമായി, ആചാരാനുഷ്ഠാനങ്ങള്‍ക്കു പുറകെ നടക്കുന്ന ഒരാളല്ല ഞാന്‍. അസത്തുക്കള്‍ക്കൊപ്പം കൂടി ദുര്‍വ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെ
ത്തുകയാണ് ജീവിതം. പൂര്‍വ്വജന്മ പുണ്യം പോലെ അപൂര്‍വ്വമായി ഗുരുസാന്നിധ്യങ്ങളില്‍നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികള്‍ വന്നു വീഴും. അത്തരം വൈദ്യുത കമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്തകം.

 കുടുംബങ്ങള്‍ നിര്‍മ്മിക്കുന്ന പൊങ്ങച്ച സ്മൃതികളില്‍ താല്പര്യമില്ലെങ്കിലും പിതൃതര്‍പ്പണ സുകൃതം പോലെ ഇന്ന് ശ്രാദ്ധങ്ങള്‍ നടത്താത്ത എന്നില്‍ ഈ വായനകൊണ്ടുണ്ടായി. പാരമ്പര്യമായി ഞങ്ങള്‍ ആത്രേയ ഗോത്രത്തില്‍ പെടുന്നു എന്നാണ് വിശ്വാസം. അത്രി മുനിയുടെ പൈതൃകം എന്നര്‍ത്ഥം. അത്രിമുനി ആരാണ് എന്നന്വേഷിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. എന്നാല്‍ ഉഷയുടെ സ്മൃതികള്‍ക്കൊടുവില്‍ സപ്തര്‍ഷിമാരില്‍ തേജോമയരായ രണ്ടുപേരാണ് ഭൃഗുവും അത്രിയും എന്നുകണ്ടു. അത്രിയുടെ പതിവ്രതയായ പത്‌നി അനസൂയയെ കളങ്കപ്പെടുത്താന്‍ ത്രിമൂര്‍ത്തികള്‍ ഭാര്യമാരുടെ ഉപദേശം കേട്ടിറങ്ങിയ കഥയാണ് അത്. നമ്മുടെ വലിയ ആരാധനാ മൂര്‍ത്തികള്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോക്‌സോ നിയമപ്രകാരം വിചാരണ ചെയ്യപ്പെടും എന്നു തോന്നി. ആ സന്തോഷത്തിനും പിതൃസ്മരണ യുടെ ശ്രാദ്ധത്തിനും ഉഷയ്ക്കു നന്ദി. 

( ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻറെ അവതാരിക )

21.12.2017


കാമുവിനെ കെ ജി ബി കൊന്നോ ?

ൽബേർ കാമു 1960 ൽ കാർ മരത്തിൽ ഇടിച്ച് കൊല്ലപ്പെട്ട  സംഭവം,ഇന്ന് വായിച്ചാലും,ഞെട്ടിപ്പോകും.എഴുത്തുമായി ബന്ധപ്പെട്ടവരുടെ കാര്യമാണ് പറയുന്നത്.ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചു കുലുക്കിയ അസംബന്ധ സമാനമായ ജീവിത യുദ്ധങ്ങൾക്ക് എഴുത്തിൽ ഇത് പോലെ തത്വചിന്താപരമായ വ്യാഖ്യാനം നൽകിയ മറ്റൊരാൾ ഇല്ല.കാർ അപകടം ഉണ്ടായ സ്ഥലം പഴയൊരു ഗോത്രവർഗം വസിച്ചിരുന്ന ഇടമാണെന്നും അവരെ ആട്ടിപ്പായിച്ചതിൻറെ പ്രേതാവശിഷ്ടം ദുരന്തത്തിന് കാരണമായെന്നും എവിടെയോ വായിച്ചിരുന്നു.അദ്ദേഹത്തെ സോവിയറ്റ് ചാരന്മാർ കൊന്നതാണെന്ന സിദ്ധാന്തം അദ്ദേഹം മരിച്ച കാലത്ത് ആരും ഉന്നയിച്ചില്ലെങ്കിലും,2011 ഓഗസ്റ്റിൽ അങ്ങനെ ആരോപിക്കുന്ന ഒരു പത്ര റിപ്പോർട്ട് ഇറ്റലിയിൽ വന്നു.അന്ന് അത് ഉന്നയിച്ച ഇറ്റാലിയൻ എഴുത്തുകാരൻ ജിയോവാനി കാറ്റെല്ലി ഇപ്പോൾ ഒരു പുസ്തകം തന്നെ എഴുതിയിരിക്കുന്നു:'കാമുവിൻറെ മരണം.'സോവിയറ്റ് വിദേശമന്ത്രി ദിമിത്രി ഷെപിലോവ് ആണ് കൊല ആസൂത്രണം ചെയ്തതെന്ന് പുസ്തകത്തിൽ ആരോപിക്കുന്നു.

കാമുവും ( വലത്ത് ) ഗല്ലിമർദും
1960 ജനുവരി നാലിന് ഫ്രാൻസിലെ വില്ലേബ്ലെവിനിൽ 46 വയസിലാണ് കാമു കൊല്ലപ്പെട്ടത്.1957 ൽ നൊബേൽ സമ്മാനം കിട്ടുമ്പോൾ രണ്ടാമത്തെ പ്രായം കുറഞ്ഞ ജേതാവായിരുന്നു.1907 ൽ 41 വയസിൽ നൊബേൽ നേടിയ റഡ്യാർഡ് കിപ്ലിംഗ് ആണ് പ്രായം കുറഞ്ഞയാൾ.സാഹിത്യത്തിലെ സമ്മാനത്തിന്റെ കാര്യമാണ്.

തെക്കുകിഴക്കൻ ഫ്രാൻസിൽ ഇറ്റലിയുടെ അതിർത്തിയിലെ പ്രൊവിൻസിൽ ആയിരുന്നു കാമുവിൻറെ വീട്.അവിടന്ന് പാരിസിലേക്കുള്ള ഉപയോഗിക്കാത്ത ട്രെയിൻ ടിക്കറ്റ് കാമുവിൻറെ കീശയിൽ ഉണ്ടായിരുന്നു.ക്രിസ്‌മസ്‌ അവധിക്ക് ശേഷം  ഭാര്യ ഫ്രാൻസീൻ,കൗമാരക്കാരായ ഇരട്ട പെൺകുട്ടികൾ കാതറീൻ,ജീൻ എന്നിവർക്കൊപ്പം ട്രെയിനിൽ പാരിസിലേക്ക് മടങ്ങാൻ കാമു ടിക്കറ്റ് എടുത്തിരുന്നു.സുഹൃത്തും പ്രസാധകനുമായ മൈക്കിൾ ഗല്ലിമർദ് കാറിൽ പാരിസിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോൾ,ട്രെയിൻ യാത്ര ഉപേക്ഷിക്കുകയായിരുന്നു.അങ്ങനെയാണ്,മരണം വരിക.ഗല്ലിമർദ് ഓടിച്ച ഫെയ്‌സൽ വേഗ കാർ റോഡിൽ നിന്ന് തെന്നി മാറി മരത്തിൽ ഇടിച്ച ഉടൻ കാമു മരിച്ചു.ദിവസങ്ങൾ കഴിഞ്ഞ് ഗല്ലിമർദും മരിച്ചു.അവശിഷ്ടങ്ങളിൽ നിന്ന്   144 പേജ് കയ്യെഴുത്തു പ്രതി പൊലീസ് കണ്ടെടുത്തു -The First Man എന്ന അപൂർണ നോവൽ.അൾജീരിയയിലെ ബാല്യത്തിൻറെ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ ആയിരിക്കും തൻറെ മികച്ച രചനയെന്ന് കാമു പറഞ്ഞിരുന്നു.
ഷെപിലോവ് 
ഇറ്റാലിയൻ പത്രമായ Corriere della Sera യിലാണ്,50 വർഷത്തിന് ശേഷം  ചാര സിദ്ധാന്തം വന്നത്.ചെക്കോസ്ലോവാക്യൻ കവിയും പരിഭാഷകനുമായ ജാൻ സാബ്രനയുടെ ഡയറി ഇറ്റലിയിൽ പരിഭാഷ ചെയ്‌ത് Celý život എന്ന പേരിൽ  പ്രസിദ്ധീകരിച്ചപ്പോൾ ഒരു പ്രധാന ഖണ്ഡിക വിട്ടു പോയെന്ന് ഇറ്റാലിയൻ പ്രൊഫസറും കവിയുമായ ജിയോവാനി കാറ്റെല്ലി കണ്ടെത്തി.ഇതാണ് ഖണ്ഡിക:

I heard something very strange from the mouth of a man who knew lots of things and had very informed sources. According to him, the accident that had cost Albert Camus his life in 1960 was organised by Soviet spies. They damaged a tyre on the car using a sophisticated piece of equipment that cut or made a hole in the wheel at speed.The order was given personally by [Dmitri Trofimovic] Shepilov [the Soviet foreign minister] as a reaction to an article published in Franc-tireur [a French magazine] in March 1957, in which Camus attacked [Shepilov], naming him explicitly in the events in Hungary.

"കാമുവിനെ സോവിയറ്റ് ചാരന്മാർ കൊന്നതാണ്.വളരെ കാര്യങ്ങൾ അറിയുന്ന ഒരാളാണ് ഇത് പറഞ്ഞത്.അവർ കാറിൻറെ ചക്രത്തിൽ അത്യാധുനിക ഉപകരണം വഴി തുളയിട്ടു.വേഗം കൂടിയപ്പോൾ ടയർ പൊട്ടി.ഇതിന് ഉത്തരവ് നൽകിയത് സോവിയറ്റ് വിദേശമന്ത്രി ദിമിത്രി ഷെപിലോവ് നേരിട്ടാണ്.ഫ്രഞ്ച് മാസികയിൽ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് പ്രകോപനം.അതിൽ ഹങ്കറിയിലെ ആക്രമണത്തിന് കാമു ഷെപിലോവിനെ കുറ്റപ്പെടുത്തിയിരുന്നു."



ഒരു വർഷം കഴിഞ്ഞ് നൊബേൽ ജേതാവായ , ഡോക്ടർ ഷിവാഗോ യുടെ കർത്താവ്  ബോറിസ് പാസ്റ്റർനാക്കിനെ പിന്തുണച്ച് കാമു പിന്നെയും സോവിയറ്റ് യൂണിയനെ  പ്രകോപിപ്പിച്ചിരുന്നു.ഈ നോവൽ സോവിയറ്റ് യൂണിയൻ  നിരോധിക്കുകയും നൊബേൽ സമ്മാനം വാങ്ങരുതെന്ന് ഉത്തരവിടുകയും ചെയ്‌തിരുന്നു.ഇങ്ങനെ ധാരാളം കാരണങ്ങൾ കാമുവിനെ കൊല്ലാൻ സോവിയറ്റ് യൂണിയനുണ്ടായിരുന്നു എന്നായിരുന്നു ഇറ്റാലിയൻ പത്രത്തിൻറെ വാദം.1957 ൽ ഇറ്റലിയിലാണ് ഷിവാഗോ  പ്രസിദ്ധീകരിച്ചത്.വൊക്ലൂസിലെ ലൂർമാരിൻ സെമിത്തേരിയിൽ കാമുവിനെ അടക്കിയപ്പോൾ ശവപ്പെട്ടി ചുമന്നവരിൽ ഒരാൾ സാർത്ര് ആയിരുന്നു.പ്രാദേശിക ഫുട്ബോൾ ടീം അംഗങ്ങൾ ദുഃഖാർത്തരായി പങ്കെടുത്തിരുന്നു.ഫ്രാൻസിലെ മഹാന്മാരുടെ കല്ലറകൾ നിൽക്കുന്ന പന്തിയനിലേക്ക് കാമുവിൻറെ ഭൗതികാവശിഷ്ടം മാറ്റാൻ 2010 ൽ പ്രസിഡൻറ് നിക്കോളാസ് സർകോസി വിഫലശ്രമം നടത്തിയിരുന്നു.
ഇറ്റാലിയൻ പത്രത്തിൻറെ സിദ്ധാന്തം  ശരിപ്പെട്ടു വന്നില്ല .പാരിസിൽ ബി ബി സി ലേഖകൻ ആയിരുന്ന ഒളിവിയർ ടോഡ് ആൽബേർ കാമു:എ ലൈഫ് എന്ന ജീവചരിത്രം എഴുതുമ്പോൾ സോവിയറ്റ് ആർകൈവ്സ് പരിശോധിച്ചിരുന്നു.ഇത്തരം വിവരങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയില്ല.പക്ഷെ കെ ജി ബി യെപ്പറ്റി എന്ത് വന്നാലും അദ്ദേഹം അദ്‌ഭുതപ്പെടില്ല.ചെക്കോസ്ലോവാക്യക്കാരെ വൃത്തികെട്ട കാര്യങ്ങൾ ചെയ്യാൻ കെ ജി ബി ഉപയോഗിച്ചിരുന്നു.ഹൂസ്റ്റൺ സർവകലാശാലയിൽ ചരിത്ര പ്രൊഫസറായ റോബർട്ട് സറേറ്റ്സ്കി  Albert Camus: Elements of a Life എന്ന പുസ്തകം എഴുതിയിട്ടുണ്ട്.ഇറ്റാലിയൻ സിദ്ധാന്തം,A Russian Plot ? No A French Obsession എന്ന ലേഖനത്തിൽ നിരാകരിക്കുകയാണ്,അദ്ദേഹം ചെയ്‌തത്‌.കാറും അത് വഴിയുള്ള മരണവും ഫ്രാൻസിൽ ഒരു ബാധയായിരുന്നു,എന്നാണ് അദ്ദേഹത്തിൻറെ സിദ്ധാന്തം.കമ്മ്യൂണിസ്റ്റുകാരെ എന്തിലും സംശയിക്കാവുന്ന സാഹചര്യം അന്ന് നില നിന്നിരുന്നു.സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷിച്ചിരുന്ന കാലം.ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി വലുതായിരുന്നു.ചിന്തകൻ റോജർ ഗരോദി,"ഇരുപതാം നൂറ്റാണ്ട് കമ്മ്യൂണിസത്തിൻറെ വിജയ നൂറ്റാണ്ടായി ചരിത്രം രേഖപ്പെടുത്തും" എന്ന് പ്രവചിച്ചിരുന്നു.നോത്രദാം പള്ളിയുടെ മുഖപ്പ് കൊക്കകോളയ്ക്ക് പരസ്യം വയ്ക്കാൻ സർക്കാർ കൊടുക്കാൻ പോകുന്നെന്ന് പാർട്ടി ആരോപിച്ചിരുന്നു.ജാക്വസ് ദുക്ളോസ് എന്ന കമ്മ്യുണിസ്റ്റ് നേതാവിനെ കാറിൽ രണ്ടു പ്രാവുകളുമായി പൊലീസ് അറസ്റ്റ് ചെയ്തത് കോളിളക്കമുണ്ടാക്കിയിരുന്നു.പ്രാവുകളെ കറി വയ്ക്കാൻ കൊണ്ട് പോയതാണെങ്കിലും,അവ സോവിയറ്റ് ചാരന്മാരാണെന്ന് ആരോപിക്കപ്പെട്ടു.എന്നിട്ടും കാമുവിനെ കെ ജി ബി കൊന്നു എന്ന് ആരും അന്ന് പറഞ്ഞില്ല.കാറുകളെയും അവ കൊണ്ടുള്ള ദുരന്തങ്ങളെയും പറ്റിയാണ് ആളുകൾ ബേജാറായത്.
അൻപതുകളിലും അറുപതുകളിലും ഫ്രഞ്ച് ജനകീയ സംസ്കാര ഭാഗമായിരുന്നു,കാറുകൾ.നോവലിസ്റ്റ് റോജർ നിമിയർ മഷി,ഗ്യാസോലിൻ ആക്കുന്നതിനെപ്പറ്റി എഴുതി.താൻ കാർ അപകടത്തിൽ മരിക്കുമെന്ന് പ്രവചിച്ച് 1962 ൽ അത് സാധിച്ചു.Bonjour Tristesse എഴുതിയ ഫ്രാങ്സ്വാ സാഗൻ 1957 ൽ അവരുടെ ഓസ്റ്റിൻ മാർട്ടിൻ ഇടിച്ചു തകർത്തു. മരിച്ചില്ല.നോവലിസ്റ്റ് ആന്ദ്രേ മാൽറോയുടെ രണ്ടു മക്കൾ 1961  ൽ കാർ അപകടത്തിൽ മരിച്ചു.സിട്രിയോൺ ഡി എസ് ഗോഥിക് കത്തീഡ്രൽ പോലിരിക്കുന്നു എന്നെഴുതിയ റൊളാങ് ബാർത്തിനെ 1980 ൽ പാരിസിൽ വിഴുപ്പ് കയറ്റിയ വാൻ ഇടിച്ചു കൊന്നു.കുതിരകൾക്കായുള്ള റോഡിൽ.,കാമു കയറിയ  ഫെയ്‌സൽ വേഗ കാർ തെന്നിയത്,സോവിയറ്റ് യൂണിയൻ വിശദീകരിക്കേണ്ടതില്ല.അസംബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ സമകാലികർ മതവും പ്രത്യയ ശാസ്ത്രവും തേടിയപ്പോൾ,വേഗമേറിയ മെലിഞ്ഞ കാറുകൾ തേടിയ ചിലരും ഉണ്ടായിരുന്നു.കാമു മൂക്കറ്റം പൂസായിരുന്നു എന്നും വായിച്ചതോർക്കുന്നു.കാമു ഇങ്ങനെ പറഞ്ഞിരുന്നു: "The absurd,depends as much on man as on the world.At any street corner,the feeling of absurdity can strike any man in the face." അസംബന്ധം ലോകത്തെ മാത്രമല്ല,വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു.ഏതു തെരുവ് മൂലയിലും അസംബന്ധം നമ്മുടെ മുഖത്ത് ആഞ്ഞു പതിക്കാം.വഴിയിൽ വണ്ടിയോടിക്കുന്നതിനെതിരെ സുഹൃത്ത് മുന്നറിയിപ്പ് നൽകിയപ്പോൾ,കാമു പറഞ്ഞു:"വിഷമിക്കണ്ട,എനിക്ക് വേഗവും വാഹനങ്ങളും ഇഷ്ടമല്ല." സ്വന്തം സിട്രിയോൺ വല്ലപ്പോഴുമേ കാമു ഓടിച്ചിരുന്നുള്ളു.
കാമുവിൻറെ തകർന്ന ശരീരത്തിൽ നിന്ന് ഏതാനും വാര അകലെയാണ്,The First Man കയ്യെഴുത്തു കോപ്പിയുള്ള ബ്രീഫ് കേസ് കിടന്നത്.അതിൽ കാമു എഴുതി:"Life,so vivid and mysterious, was enough to occupy his entire being.”
കാമു മരിച്ചത് 1960 ൽ.സ്റ്റാലിൻ മരിച്ചതാകട്ടെ,ഏഴു വർഷം മുൻപ് 1953 ലും.1956 ഫെബ്രുവരി 25 ന് ഇരുപതാം പാർട്ടി കോൺഗ്രസിൽ സ്റ്റാലിനെ ഉന്മൂലനം ചെയ്‌ത്‌ ക്രൂഷ്ചേവ് ശുദ്ധീകരണ പ്രഭാഷണം നടത്തി പുണ്യാഹം തളിച്ചിരുന്നു.1953 മുതൽ 1964 വരെ ക്രൂഷ്ചേവ് ആയിരുന്നു,സെക്രട്ടറി.ഉന്മൂലനത്തിൽ ക്രൂഷ്ചേവ് ഒട്ടും മോശമായിരുന്നില്ല.

30 അടി വീതിയുള്ള റോഡിൽ,ട്രാഫിക് ശുഷ്കമായിരിക്കെ നടന്ന കാമു കൊല്ലപ്പെട്ട അപകടം ദുരൂഹമാണെന്ന് ജീവചരിത്രത്തിൽ ( 1978 ) ഹെർബർട്ട് ലോട്ട്മാൻ എഴുതിയിരുന്നു.1957 മാർച്ചിൽ കാമു Franc-Tireur എന്ന ഫ്രഞ്ച് പത്രത്തിൽ എഴുതിയ ലേഖനത്തിന് മന്ത്രി ഷെപിലോവ് പക വീട്ടുകയായിരുന്നവെന്ന് കാറ്റെല്ലി പുസ്തകത്തിൽ പറയുന്നു.മൂന്നു കൊല്ലം എടുത്താണ് കൊല നടപ്പാക്കിയത്.സാബ്രനയുടെ വിധവ മേരിയെ അദ്ദേഹം കണ്ടു.പുസ്തകം ഇറങ്ങിയ ശേഷം ഫ്രഞ്ച് വിവാദ അഭിഭാഷകൻ ഴാക്വസ് വെർഗാസിന്റെ സുഹൃത്ത് ഇറ്റാലിയൻ ബാരിസ്റ്റർ ഗിലിയാനോ ബസെല്ലി ,കാറ്റെല്ലിയെ ബന്ധപ്പെട്ടു.അപകടം ആസൂത്രണം ചെയ്തതാണെന്ന് വെർഗാസ് തന്നോട് പറഞ്ഞതായി ബസെല്ലി വെളിപ്പെടുത്തി.കാമുവിൻറെ തുറന്ന നിരീക്ഷണങ്ങൾ ഫ്രഞ്ച് -സോവിയറ്റ് ബന്ധങ്ങളെ ബാധിക്കുന്നതിനാൽ,ഫ്രാൻസ് ഒറ്റിയിരിക്കാം എന്നാണ് സിദ്ധാന്തം.

കൊലയാളി ഷെപിലോവ് ( 1905 -1995 ) ക്രൂഷ്‌ചേവിനെ അട്ടിമറിക്കാൻ 1957 ൽ ശ്രമിച്ച വിമത പാർട്ടി സംഘത്തിൽ ഉണ്ടായിരുന്നു.തുർക്ക്മെനിസ്ഥാനിൽ ജനിച്ച അദ്ദേഹം അഭിഭാഷകൻ ആയിരുന്നു.പാർട്ടിയിൽ കാർഷിക രംഗത്തായിരുന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ ഷഡാനോവിന്റെ സഹായിയായി.1957 ൽ ഗ്രോമിക്കോ പകരം വന്നു.1957 ജൂൺ 29 ന് സി സി യിൽ നിന്ന് പുറത്താക്കപ്പെട്ടു.കിർഗിസ്ഥാനിൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി.അവിടന്ന് പുറത്താക്കി ആർകൈവ്സിൽ ക്ളർക്ക് ആക്കി.1962 ഫെബ്രുവരി 21 ന് പാർട്ടിയിൽ നിന്ന് പുറത്താക്കി.1976 ൽ തിരിച്ചെടുത്തു.

കാമുവിൻറെ മകൾ കാതറീൻ കൊലപാതക സിദ്ധാന്തത്തോട് യോജിച്ചിട്ടില്ല.ഫ്രാൻസിലും അർജന്റീനയിലും കൂടി പുസ്തകം വന്നു കഴിഞ്ഞു.








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...