Monday 10 June 2019

ഗണേശ് പുരി, നിത്യ സമാധി

ല്ലാം ആകസ്മികമാണ്. ജനനവും മരണവും എല്ലാം.

നാലുമാസം മുൻപാണ് കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ പോയത്. അദ്ദേഹത്തെ പ്രതിഷ്ഠിച്ച ക്ഷേത്രവും അദ്ദേഹം തപസ്സു ചെയ്‌ത്‌ സിദ്ധിവന്ന ഗുഹയും കണ്ടത്.
 
കൊയിലാണ്ടി തൂണേരിയിലെ കർഷക ദമ്പതികൾക്ക് പറമ്പിൽ കിടന്നു കിട്ടിയ കുട്ടി പത്താം വയസിൽ വീടുവിട്ട് കാഞ്ഞങ്ങാട് ചെന്ന് തപസ്സു ചെയ്‌തു. നിത്യാനന്ദയുടെ കഥ, ‘ആനന്ദം,നിത്യാനന്ദം' എന്ന ലേഖനത്തിൽ ഞാൻ പറഞ്ഞിട്ടുള്ളതിനാൽ, ആവർത്തിക്കുന്നില്ല.

നിരക്ഷരരാണ് ഇന്ത്യയിൽ, ആത്മീയതയുടെ മറുകര കണ്ടവർ; ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ തന്നെ നിത്യാനന്ദയും. കാഞ്ഞങ്ങാട് സിദ്ധികൾ കൈവന്ന നിത്യാനന്ദയുടെ 1936 മുതൽ 1961 ൽ സമാധിയാകും വരെയുള്ള (ജനനം 1897 ) ജീവിതം, മഹാരാഷ്ട്രയിലെ ഗണേശ് പുരിയിൽ ആയിരുന്നു എന്നത്, പൂർവ നിശ്ചയമാകാം.

കാഞ്ഞങ്ങാട് പോകുന്നതിനു മുൻപ് നിത്യചൈതന്യ യതിയുടെ ആത്മകഥ, ‘യതിചരിതം’ ഒന്നുകൂടി നോക്കിയിരുന്നു. യതിയുടെ ജീവിതത്തിൽ രണ്ടുതവണ, മുൻ പരിചയമില്ലാത്ത നിത്യാനന്ദ രണ്ടു തവണ പ്രത്യക്ഷപ്പെട്ട വിവരണമുണ്ട്. ദാദറിലെ ഒരു പഴയകെട്ടിടത്തിലെ മൂന്നാം നിലയിലെ മുറിയിൽ, ജനാല തുറന്നപ്പോൾ, പുറത്തു നിൽക്കുകയായിരുന്നു, നിത്യാനന്ദ.

ആകസ്മികമായി, ഞാൻ ഗണേശ് പുരിയിൽ എത്തിയത് ദാദർ വഴി തന്നെ. മാർച്ച് 10. മുംബൈ ചെമ്പുരിൽ നിന്ന് സബർബൻ ട്രെയിനിൽ കുർള. അവിടന്ന് ദാദർ. അവിടന്ന് വിരാർ.

വിരാർ വരെയുള്ള ടിക്കറ്റ് ആദ്യം തന്നെ എടുക്കാം. വെറും 20 രൂപ. 75 കിലോമീറ്റർ. വിരാറിൽ നിന്ന് ഗണേശ് പുരിക്ക് 29 കിലോമീറ്ററുണ്ട്. ബസ് എപ്പോഴും ഇല്ല. ഒരു മണിക്കൂർ കാത്തു.


ഗണേശ് പുരി ഇപ്പോഴും ഗ്രാമമാണ്. നിത്യാനന്ദയുടെ കാലത്ത് ഇനിയും ചെറിയ ഗ്രാമം ആയിരുന്നിരിക്കണം.

നിത്യാനന്ദ മഹാരാഷ്ട്രയിലെ തൻസ താഴ്‌വരയിൽ, വജ്രേശ്വരിയിൽ നാടോടിയായി ചെന്നത്, 1923 ലാണ്. അദ്ദേഹത്തിൽ കണ്ട അദ്‌ഭുതങ്ങൾ ജനത്തെ ആകർഷിച്ചു. എല്ലാം ദൈവേച്ഛ ആണെന്ന്, നിത്യാനന്ദ പറഞ്ഞു. ആദിവാസികളെ സഹായിച്ചു. പാഠശാല തുടങ്ങി. അവർക്ക് ഭക്ഷണവും പാർപ്പിടവും കിട്ടി.

നിത്യാനന്ദ ഒന്നും സംസാരിച്ചിരുന്നില്ല. യതിയോടും ഒന്നും സംസാരിച്ചില്ല. നിത്യാനന്ദ 1936 ൽ ഗണേശ് പുരിയിലെ ശിവക്ഷേത്രത്തിൽ ചെന്ന് പാർക്കാൻ അനുമതി ചോദിച്ചു. ക്ഷേത്രം പരിപാലിച്ചിരുന്ന കുടുംബം സമ്മതിച്ചു, ഒരു കുടിൽ പണിതു. ഭക്തർ ഏറിയപ്പോൾ അത്, ആശ്രമമായി.

സമാധി 1961 ഓഗസ്ററ് എട്ടിനായിരുന്നു.

ഗണേശ് പുരിയിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് രണ്ടര ആയിരുന്നു. ക്ഷേത്രത്തിനു പുറത്ത് അന്നപൂർണ ഹാളിൽ മിതമായ നിരക്കിൽ, സമൃദ്ധമായ ഭക്ഷണം. ആശ്രമത്തിൽ ചെന്ന്, നിത്യാനന്ദയുടെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തി. അവർ അദ്ദേഹത്തെ ബാബ എന്നു വിളിക്കുന്നു. ബാബ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ഒരാൾ കാട്ടിത്തന്നു. അതാണ്, കൈലാസ് നിവാസ്. അവിടെ ധ്യാനിക്കാം.

സമാധി സ്ഥലം നിത്യ പൂജകൾ നടക്കുന്ന വലിയ ക്ഷേത്രമാണ്.

ശിവ, കൃഷ്ണ, ഭദ്രകാളി, നവഗ്രഹ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രക്കുളത്തിൽ സദാസമയവും ചൂടു വെള്ളമാണ്. അതിലാണ്, ബാബ കുളിച്ചു ധ്യാനിച്ചിരുന്നത്.

എന്തുകൊണ്ടാണ്, എപ്പോഴും ചൂട് എന്ന് എനിക്കറിയില്ല. യുക്തിവാദത്തിൽ കണ്ടേക്കാം. ചൂട്‌ അരുവികൾ രണ്ടുണ്ട്. രണ്ടും ബാബയുടെ സൃഷ്ടികളാണെന്ന് വിശ്വസിക്കപ്പെടുന്നു. കാഞ്ഞങ്ങാട്ട് ഗുഹയ്ക്കു താഴെ തണുത്ത നീരൊഴുക്കും സൃഷ്ടിച്ചതാണെന്നു പറയപ്പെടുന്നു.

ഇങ്ങനെയും പറയാം -ഒന്നും സൃഷ്ടിച്ചതല്ല, എല്ലാം ഉള്ളതാണ്.. ഉള്ളതാണ്, ഉണ്മ.


© Ramachandran 


ഖദറിട്ട എൻ എസ് മാധവൻ

ലിയ ധർമ്മസങ്കടമാണ്,എൻ എസ് മാധവൻ എഴുതിയ ‘രാഹുൽ ചുരം കയറുമ്പോൾ’ എന്ന പ്രബന്ധ തല്ലജത്തിൽ കാണുന്നത്.തല്ലജo എന്നാൽ എന്താണ് എന്നറിഞ്ഞു കൂടാ.പ്രാചീനമായ ഒരു പ്രബന്ധത്തെപ്പറ്റി പറയുമ്പോൾ,പ്രാചീന പ്രബന്ധങ്ങളിലെ വാക്ക് വന്നു വീണെന്നേയുള്ളൂ.
ഖദറുടുത്ത മാധവനെയാണ്,പ്രബന്ധത്തിൽ കാണുന്നത്.എ കെ ആൻറണിയുടെ സെക്രട്ടറി ആയി പിരിയുമ്പോൾ പിഞ്ഞിയ ചില ഖദർ ഷർട്ടുകൾ ആൻറണി കൊടുത്തിരിക്കാം.
രാഹുൽ ഗാന്ധി വയനാട്ടിൽ വന്നുനിന്നതിൽ,ടി സിദിഖിനേക്കാൾ ആവേശം മാധവനിൽ നുരയുന്നുണ്ട്.വയനാട്ടിലെ വോട്ടറായിരുന്നെങ്കിൽ,മാധവൻ ഇടതു സ്ഥാനാർത്ഥിക്കല്ല,രാഹുലിന് വോട്ട് ചെയ്യുമായിരുന്നു.കാരണം മാധവൻ പറയുന്നുണ്ട് -ആ സ്ഥാനാർത്ഥിത്വം ബഹുസ്വരതയെ ഉറപ്പിക്കുന്നു.
ബഹുസ്വരതയെ നെഹ്രുകുടുംബം,പ്രണയ,വിവാഹ,വിവാഹേതര ബന്ധങ്ങളിൽ ഉറപ്പിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്.അമേഠിയിൽ തോൽക്കുമെന്ന് പേടിച്ച് വയനാട്ടിൽ വന്ന ഭീരുവിന്,അവിടെ എന്തു ബഹുസ്വരത നട്ടു വളർത്താൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല.കീശമണ്ഡലങ്ങളിൽ നിന്ന് പലായനം ചെയ്യുക ആ കുടുംബത്തിൻറെ സ്വഭാവമാണ്.റായ് ബറേലിയിൽ പഴത്തൊലിയിൽ ചവിട്ടിവീണ ഭയപ്പാടിലാണ്,ഇന്ദിരാ ഗാന്ധി ആന്ധ്രയിലെ മേഡക്കിൽ വന്നു വീണത്.കന്നി മത്സരത്തിൽ തോൽക്കരുതെന്ന് കരുതിയാണ്,ബറേലിക്കൊപ്പം സോണിയാ രാജീവ് ബെല്ലാരിയിൽ പ്രത്യക്ഷപ്പെട്ടത്.”അദ്ദേഹം കേരളത്തിൽ നിന്നു മത്സരിച്ചാൽ,അതിൻറെ പ്രഭാവം കേരളത്തിലെമ്പാടും ഉണ്ടാകുമെന്ന മുൻവിധി ശരിയാകണമെന്നില്ല” എന്ന് പ്രബന്ധാവസാനം നിരീക്ഷിച്ച്,ബഹുസ്വരതയെ സ്വയം മാധവൻ റദ്ദാക്കുന്നുമുണ്ട്.ബി ജെ പി ക്ക് വേണ്ടി വായിട്ടലയ്ക്കുന്ന റിപ്പബ്ലിക് ടി വി പോലും കേരളത്തിൽ കോൺഗ്രസ് മുന്നണിക്ക് 16 സീറ്റ് കൊടുത്തിട്ടുണ്ട്.പിന്നെയാണ്,പ്രഭാവം !


വയനാട്ടിൽ നിന്ന് ബഹുസ്വരത പടർത്തിയ രാഹുൽ ഉത്തര കർണാടകയിലാണ് നിൽക്കേണ്ടിയിരുന്നത് എന്നു പറഞ്ഞും,മാധവൻ വയനാട്ടിൽ രാഹുൽ നട്ട ബഹുസ്വരത പിഴുതെറിയുന്നു.അതൊക്കെ ഗണിച്ചിട്ടാണ്,മാധവാ,പയ്യൻ വയനാട്ടിൽ വന്നത്.ഒന്നുകൂടി ഗണിക്കാനാണ്,ഉമ്മൻ ചാണ്ടി പറഞ്ഞിട്ടും ഒരാഴ്ച എടുത്തത്.ബീദർ,ധാർവാർ,ചിക്കോടി എന്നീ മണ്ഡലങ്ങൾ നോക്കി.ബീദറിൽ കഴിഞ്ഞ തവണ ബി ജെ പി യിലെ ഭഗവന്ത് ഖുബ 92222 .വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.ധാർവാറിൽ ബി ജെ പി യിലെ പ്രഹ്ളാദ് ജോഷിക്ക് 111657 വോട്ടായിരുന്നു,ഭൂരിപക്ഷം.ചിക്കോടിയിൽ കോൺഗ്രസിലെ പ്രകാശ് ഹുകേറിയാണ് ജയിച്ചത്.ഭൂരിപക്ഷം 3003 വോട്ട് മാത്രമായിരുന്നു.
എന്നിട്ടും ചെക്കന് ഉത്തര കർണാടകത്തിൽ നിൽക്കാമായിരുന്നു,എന്നു പറയുന്നതിൻറെ മറിമായം പിടികിട്ടുന്നില്ല.
ഉത്തരകർണാടകത്തിൽ രാഹുൽ നിന്നെങ്കിൽ ബി ജെ പി യെ ഒറ്റ അക്കത്തിലേക്ക് തളച്ചിടാമായിരുന്നെന്നും,അത് ഇനിയും സംഭവിച്ചു കൂടായ്‌കയില്ലെന്നും മാധവൻറെ ഭാവന ചിറകു വിടർത്തുന്നുണ്ട്.ഈ മനുഷ്യൻ ഏതു ലോകത്താണ്,ജീവിക്കുന്നത്?ഉത്തര കർണാടകത്തിലെ ഗുൽബർഗയിൽ നിന്ന്,മല്ലികാർജുൻ ഖാർഗെ,കലബുർഗിയിലേക്ക് പലായനം ചെയ്‌തത്‌ അറിഞ്ഞില്ലേ?
ഇത്രയും നേരം രാഹുലിനു വേണ്ടി വാദിച്ച ശേഷം,മാധവൻ പ്രാചീന പ്രബന്ധം അവസാനിപ്പിക്കുന്നത്,ഇങ്ങനെ:”ആകെ നോക്കിയാൽ സങ്കീർണവും സമ്മിശ്രവുമാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ ചുരം കയറ്റം”.
ബെസ്റ്റ് കണ്ണാ,ബെസ്റ്റ് -നന്നായി ശ്രമിച്ചാൽ മാധവന് ഒരു സിവിക് ചന്ദ്രനാകാൻ കഴിയും.അമാന്തിക്കരുത്.

യേശുദാസും ദൈവവും

കാണാൻ കഴിയുന്ന പ്രണവമാണ്, യേശുദാസ്.
അദ്ദേഹത്തെ മുൻ നിർത്തി ഒരു നിർണായക ചോദ്യം കേരളത്തിലെ ഹിന്ദു സമൂഹത്തിനു മുന്നിൽ നിൽക്കുമ്പോഴാണ്, ശബരിമല പ്രശ്‍നം വഷളാക്കിയത്. അദ്ദേഹത്തിന് വേണ്ടിയാണ് നവോത്ഥാന വാദികൾ നില കൊണ്ടത് എങ്കിൽ, അർത്ഥമുണ്ടാകുമായിരുന്നു.
എൻറെ നാടായ തൃപ്പൂണിത്തുറയിലാണ് യേശുദാസ് പഠിച്ചത്. പൊതുവെ തിരുവിതാംകൂറിനേക്കാൾ പുരോഗമനവാദികളാണ് കൊച്ചിക്കാർ എന്ന് ഭാവിക്കാറുണ്ട്. അത് ഒട്ടും ശരിയല്ല. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശനം നടന്ന് പത്തു വർഷം കഴിഞ്ഞാണ്, കൊച്ചിയിൽ ഉണ്ടായത്. കടൽ കടന്ന് കേംബ്രിഡ്‌ജിൽ പഠിക്കാൻ പോയ രാമുണ്ണി മേനോനെ പുരോഗമനവാദിയായി അറിയപ്പെടുന്ന കൊച്ചി രാജാവ് ഭ്രഷ്ടനാക്കി. ആ മേനോൻ മലബാറിൽ പോയി, മദ്രാസ് സർവകലാശാല വൈസ് ചാൻസലറായി.
കുറെ വർഷം മുൻപ് ഒരു ചാനൽ പരിപാടിയിൽ, എൻറെ സുഹൃത്ത് ടി എസ് രാധാകൃഷ്ണൻറെ സാന്നിധ്യത്തിൽ വിതുമ്പുന്ന യേശുദാസിനെ ഇന്നാണ് വിഡിയോയിൽ കണ്ടത്. അദ്ദേഹത്തിന് അപ്പുറവും ഇപ്പുറവും എം ജയചന്ദ്രനും ചിത്രയുമുണ്ട്. “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ” എന്ന പാട്ടിൻറെ സാഹചര്യം രാധാകൃഷ്ണൻ വിവരിച്ച ശേഷം, യേശുദാസ് അത് പാടുകയാണ്.കൃഷ്ണൻ മുന്നിൽ വന്നു നിന്ന അനുഭവത്തിലാണ്, അദ്ദേഹം. “ഒരു പീലിയെങ്ങാനും ” എന്ന് തുടങ്ങി വിതുമ്പിയ അദ്ദേഹം,
അകതാരിലാക്കുവാൻ 
എത്തുമെൻ ഓർമ്മകൾ 
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം 
എന്ന് തുടങ്ങിയപ്പോൾ പൊട്ടിപ്പോയി. “ഞാൻ കണ്ടിട്ടില്ലല്ലോ “, അദ്ദേഹം പറഞ്ഞു; പാട്ടു മുറിഞ്ഞു. ഭക്തി പാരവശ്യത്തിൽ ഒരു  വലിയ മനുഷ്യൻ പിന്നെയും വലുതായി. ഗുരുവായൂർ ക്ഷേത്രത്തിനുള്ളിലെ മണ്ഡപത്തിൽ നാരായണീയം എഴുതുന്ന മേൽപത്തൂരിനെ, അത്രയും സംസ്‌കൃതമില്ലാത്ത പൂന്താനത്തെ, ഞാൻ അദ്ദേഹത്തിൽ കണ്ടു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ അനുഗ്രഹിച്ചതായി അനുഭവപ്പെട്ടു. എന്ത് കൊണ്ടെന്നാൽ, പാട്ട് പണിപ്പെട്ടു മുഴുമിച്ച ശേഷം, യേശുദാസ് പറഞ്ഞ വാക്കുകളിൽ, അപാരമായ അദ്വൈതം വിളങ്ങി നിന്നു. ഇതാ ആ വാക്കുകൾ:
ഭക്തരെ കയറ്റേണ്ട കാലം കഴിഞ്ഞു. സഹോദരങ്ങൾ ഇതുൾക്കൊള്ളണം. എന്നെ കയറ്റണമെന്നല്ല. ഭക്തിയോടെ അർപ്പിക്കുന്ന ആരെയും കയറ്റണം.തൃപ്പൂണിത്തുറയിൽ ഒരിക്കൽ മധുര മണി അയ്യർ പാടുന്നത് പുറത്തു നിന്ന് കേട്ടു. അകത്ത് കയറ്റില്ല. അപ്പോഴാണ് “സ്വാമിയേ ശരണമയ്യപ്പ” എന്ന വിളിയുമായി ഒരു സംഘം എത്തിയത്. ശബരിമലയിൽ നിന്ന് തിരിച്ചു പോകുന്ന ഭക്തരാണെന്ന് കൂട്ടുകാരൻ പറഞ്ഞു. ഞാൻ അങ്ങോട്ട് എഴുതി. വ്രതമെടുത്ത് പതിനെട്ടാം പടി ചവിട്ടുന്ന ആർക്കും അവിടെ വരാമെന്ന് മറുപടി കിട്ടി. അതാണ് അദ്വൈതം. ഒരണയ്ക്കു താഴെയുള്ള മാലയിടുന്ന ഏതൊരാളും അയ്യപ്പനാണ്. അതാണ് തത്വമസി. ഞാൻ തന്നെയാണ് ദുര്യോധനൻ.ഞാൻ തന്നെയാണ്, കൃഷ്ണൻ. കൃഷ്ണൻറെ അംശം തന്നെയാണ്, ദുര്യോധനൻ. ഹൃദയത്തിൽ ഞാൻ പൊട്ടിപ്പോകുന്നു. കയറാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എനിക്ക് വേണ്ടിയല്ല. ഞാൻ അവസാനമേ കയറൂ. വേർതിരിക്കരുത്. ഈശ്വരൻ ജനിച്ചിട്ടുണ്ടോ? ജനിപ്പിക്കാനാവില്ല. അവനാണ് സ്രഷ്ടാവ്.

യേശുദാസ് പറഞ്ഞതാണ്, അദ്വൈത സാരം എന്നെനിക്കറിയാം. ഹിന്ദു ദൈവങ്ങളെ ഉണർത്താനും ഉറക്കാനും അദ്ദേഹം വേണം. എന്നാൽ അമ്പലത്തിൽ കയറ്റില്ല. യേശുദാസ് പറഞ്ഞ മധുര മണി അയ്യർ കച്ചേരി പൂർണത്രയീശ ക്ഷേത്രത്തിലായിരിക്കണം, നടന്നത. അവിടെ ഉത്സവത്തിന് കച്ചേരിയും കഥകളിയും മാത്രമേയുള്ളു. നവോത്ഥാനം പരീക്ഷിക്കാൻ പറ്റിയ സ്ഥലമാണ്, തൃപ്പൂണിത്തുറ. രാജകുടുംബത്തിലുള്ളവർ ഏറെയും കമ്മ്യൂണിസ്റ്റുകളാണ്. അതുകൊണ്ട്, യേശുദാസിനെ ആദ്യം അവിടത്തെ ക്ഷേത്രത്തിൽ കയറ്റണം.ഊട്ടുപുര ഹാളിൽ കച്ചേരി നടത്തിക്കണം.മണി അയ്യരെ കേൾക്കാൻ കഴിയാത്ത മഹാഗായകനെ പൂർണത്രയീശൻ അനുഗ്രഹിക്കട്ടെ. അവിടെ നിന്ന്  വേണം പുതിയ ക്ഷേത്ര പ്രവേശന വിളംബരം.
അദ്വൈതം വച്ച് യേശുദാസും ദൈവവും ഒന്നാകയാൽ, അദ്ദേഹം അമ്പലത്തിൽ പോകേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. അതിലുള്ള പ്രശ്‍നം, അദ്ദേഹം, ഇത്രയും ജീവിത സുഖങ്ങൾ ത്യജിച്ച ഒരാൾ, ഈശ്വരൻ തന്നെ എന്ന സത്യം അദ്ദേഹം അറിയുന്നില്ല എന്നതാണ്. അദ്ദേഹം പാടുമ്പോൾ മുന്നിലിരിക്കുന്ന നമ്മളാണ്, കേൾക്കുന്നത്. അദ്ദേഹം ശബ്ദത്തിൻറെ പിന്നിലാണ്. പ്രണവ സ്വരൂപിയാണ്.അദ്ദേഹത്തിന് ഭക്തൻ എന്ന അവകാശ വാദം മാത്രമേയുള്ളു.അത് അവകാശവുമാണ്. ഈശ്വരനെ അറിയാനുള്ള പല മാർഗങ്ങളിൽ ഒന്നാണ്, ഭക്തി മാർഗം.
അതിന് സൗകര്യം ചെയ്യാതിരിക്കുന്നത്, ഹിന്ദുക്കൾ സ്വന്തം പൈതൃകത്വത്തോട് കാട്ടുന്ന വഞ്ചനയാണ്. ആ പൈതൃകത്തിൻറെ വീണ്ടെടുപ്പ്, ആ ശബ്ദം വഴിയാണ് നടന്നത്. കനകദാസനെ വരേണ്യർ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കയറ്റാതിരുന്നപ്പോൾ, അദ്ദേഹം പുറത്തു നിന്ന്, “കൃഷ്ണാ നീ ബേഗനേ” പാടി. പടിഞ്ഞാറു വശത്തെ ഭിത്തി പിളർന്ന് വിഗ്രഹം കനകദാസന്‌ അഭിമുഖം വന്നു. ഈശ്വരനുമായി നേരിട്ട് ആശയവിനിമയമുള്ള യേശുദാസ് പാടിയാൽ തുറക്കാത്ത ഇണ്ടംതുരുത്തി മനകൾ കണ്ടേക്കാം. അവ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പൊക്കോളും.

ബാബു പോളും മാരാരുടെ പ്രേതവും

കുതിരപ്പുറത്ത് പ്രേതം വന്നു 


ഐ എ എസിൽ രണ്ടു പെരുമ്പാവൂർക്കാരുമായാണ്, എനിക്ക് അടുപ്പമുണ്ടായിരുന്നത്: മലയാറ്റൂർ രാമകൃഷ്ണനും ബാബു പോളും. എഴുതുന്നവർക്ക് ആഴങ്ങൾ മനസ്സിലാകും എന്നതാണ്, കാരണം. 'യക്ഷി’യും ‘മൃദുല പ്രഭു’വും എഴുതിയ മലയാറ്റൂരിനെപ്പോലെ, ബാബു പോളിനും അതീന്ദ്രിയ തലമുണ്ടായിരുന്നു. 'കഥ ഇതുവരെ' എന്ന ആത്മകഥയിൽ, ഉദാത്ത തലങ്ങളിൽ ബാബു പോൾ എത്തുന്ന പല നിമിഷങ്ങളുമുണ്ട്. കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർ മാനായിരുന്ന കെ ഡബ്ലിയു പി മാരാരുടെ പ്രേതത്തെ ബാബു പോൾ കണ്ട വിവരണം എനിക്ക് മറക്കാനായില്ല. മാരാരെപ്പറ്റി എഴുതിയതിനപ്പുറം ഒന്നുമറിയില്ല എന്ന് ബാബു പോൾ പറഞ്ഞപ്പോൾ. സ്വന്തം നിലയിൽ മാരാരെപ്പറ്റി ഞാൻ അന്വേഷിച്ചു. ആ കഥ:

മാരാർ

ബാബു പോൾ പോർട്ട് ട്രസ്റ്റ് ചെയർമാനായത് 1984 മാർച്ച് 25 നാണ്. മിൽനെയ്ക്ക് ശേഷം, രണ്ടാമത്തെ ചെയർ മാനായിരുന്നു, മാരാർ. മാരാരുടെ ക്രിക്കറ്ററായ മകൻ എം പി ഗോവിന്ദ്, തിരുവനന്തപുരം എഞ്ചിനീറിങ് കോളജിൽ ബാബു പോളിൻറ സഹപാഠി. 

മാരാർ ഐ സി എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 1928 ഒക്ടോബർ 4 നായിരുന്നു. 11 ഇന്ത്യക്കാർ തിരഞ്ഞെടുക്കപ്പെട്ടതിൽ, ഒരേ ഒരു മലയാളി. തെക്കേ ഇന്ത്യയിൽ നിന്ന് രണ്ടുപേർ കൂടിയുണ്ടായിരുന്നു: നെല്ലിച്ചേരി സ്വാമിനാഥൻ അരുണാചലം, ഹുണ്ടി ശ്രീനിവാസ കമ്മത്ത്. മാരാർക്ക് മുൻപ് ഐ സി എസിൽ എത്തിയ മലയാളികൾ: കെ പി എസ് മേനോൻ (1922), എൻ ആർ പിള്ള (1923 ), എം കെ വെള്ളോടി. ഗോവിന്ദ് തൃശൂർക്കാരനാണെന്ന് ബാബു പോൾ പറഞ്ഞു; തൃശൂർ പൂത്തോൾ കോട്ടപ്പുറത്ത്, കോട്ടിൽ വളപ്പിൽ വാരിയമുണ്ട്.

1935 ജനുവരി നാലിലെ 'എഡിൻബർഗ് ഗസറ്റി'ൽ, മാരാർക്ക്, കൈസർ എ ഹിന്ദ് മെഡൽ നൽകിയതായി കാണുന്നു. അന്ന് അദ്ദേഹം, അസമിലെ നൗഗോങിൽ ഡപ്യൂട്ടി കമ്മീഷണറായിരുന്നു, അവിടെ സെൻസസ് സൂപ്രണ്ടായിരുന്നു. ഭക്ഷ്യ സെക്രട്ടറി ആയിരുന്നു. പോർട്ട് ട്രസ്റ്റ് ചെയർമാനാകും മുൻപ്, 1944 -47 ൽ കേന്ദ്ര കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി. രണ്ടാം ലോകയുദ്ധം തീരുന്ന 1945 വരെ തുറമുഖം നേവിയുടെ കയ്യിലായിരുന്നു.

സെൻസസ് മേധാവിയെന്ന നിലയിൽ അസമിൽ വിവാദപുരുഷനായിരുന്നു, മാരാർ (1941). ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് എഴുതിയ, India Divided എന്ന പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. 1931 ലെ സെൻസസിനെ അപേക്ഷിച്ച്, മാരാരുടെ സെൻസസിൽ ക്രിസ്ത്യാനികളുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും എണ്ണവും കുറഞ്ഞു. 1 931 ലെ സെൻസസ് മതാടിസ്ഥാനത്തിലും 1941 ലേത് സമുദായാടിസ്ഥാനത്തിലും ആണെന്ന് മാരാർ ന്യായീകരിച്ചു. ഖാസി ജാതിയിൽ പെട്ടവൻ ഖാസി ആയിരിക്കും, ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കില്ല.

അതായത്, മാരാർ, മതം മാറ്റത്തെ നിരാകരിച്ചു. സർക്കാർ സെൻസസ് അട്ടിമറിച്ചതായി കോൺഗ്രസ് ആരോപിച്ചു. മുസ്ലിം ലീഗിൻറെ മൗലവി സയ്യിദ് സർ മുഹമ്മദ് സാദുല്ലയായിരുന്നു, മുഖ്യമന്ത്രി. മുസ്ലിം ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയാണ് ഉന്നം എന്ന് ആരോപിക്കപ്പെട്ടു.

വില്ലിംഗ് ഡൻ ഐലൻഡിൽ ഇപ്പോഴത്തെ തുറമുഖ ട്രസ്റ്റ് ഓഫിസ് തന്നെയായിരുന്നു, മാരാരുടെയും ഓഫിസ്. ചെയർമാൻ ആയി ഏതാനും മാസങ്ങൾക്കകം വിഷം ഉള്ളിൽ ചെന്ന് അദ്ദേഹം മരിച്ചു. ബാബു പോൾ എഴുതുന്നത്, മരണ ശേഷംപലപ്പോഴും മാരാർ കടലിൽ നിന്ന്, കറുത്ത കുതിരപ്പുറത്ത് കോട്ടും ടൈയുമണിഞ്ഞ് ഉയർന്നു വന്നിരുന്നു എന്നാണ്. ഇപ്പോഴത്തെ ഹാർബർ ഹൗസിൻറെ ഓരത്തുകൂടി പഴയ കെട്ടിടത്തിലേക്കു പോകും. വെള്ളിയാഴ്ച്ചയും കറുത്ത വാവുമാണെങ്കിൽ ഉറപ്പായും മാരാർ കടലിൽ നിന്നുയരും. കാവൽക്കാരൻ ഉറങ്ങുന്ന കണ്ടാൽ, ചൂരൽ കൊണ്ടടിക്കും. മലബാർ ഹോട്ടൽ വരെ ചെന്ന്, ചെയർ മാൻറെ ജെട്ടിയിൽ എത്തി, മാരാർ അപ്രത്യക്ഷനാകും.

ഒരുനാൾ അതേവേഷത്തിൽ മാരാർ തൻറെ കുളിമുറിയിൽ നിൽക്കുന്നത് ബാബു പോൾ കണ്ടു. വാരാന്ത്യമായിരുന്നു, ഭാര്യ നിർമലയും കുട്ടികളും അവരുടെ നാട്ടിലായിരുന്നു. വിരുന്നു കഴിഞ്ഞ് മടങ്ങിയ ബാബു പോൾ ഏകനായിരുന്നു. അടുത്തനാൾ പഴയ ചെയർമാന്മാരുടെ ചിത്രങ്ങൾ മറിച്ചു നോക്കി, ബാബു പോൾ, കണ്ട രൂപത്തെ തിരിച്ചറിഞ്ഞു.

ബാബു പോൾ, മാരാരുടെ ഭാര്യ ലീല യെ അടുത്ത റിപ്പബ്ലിക് ദിനത്തിന് ക്ഷണിച്ചു. അവർ കുടുംബവുമായി വന്നപ്പോഴാണ്, ഗോവിന്ദ്, 'തടിയൻ ഗോവിന്ദൻ” മാരാരുടെ മകനാണെന്ന് മനസ്സിലായത്. മാരാരുടെ ഹോബി കുതിരസവാരി ആയിരുന്നെന്നും മാരാർക്ക് കറുത്ത കുതിരകളെ ഇഷ്ടമായിരുന്നെന്നും ലീല പറഞ്ഞപ്പോൾ, ബാബു പോൾ ഞെട്ടി!

പിന്നെ ഹാർബർ ഹൗസിൽ ഏകനാകുന്നത്, ബാബു പോൾ ഒഴിവാക്കി. സ്വന്തം പിതാവിൻറെ മരണം വരെ ബാബു പോൾ ഈ ഭയം കൊണ്ടു നടന്നു. അതു കഴിഞ്ഞ്, പരലോകത്ത് തനിക്ക് രക്ഷകനുണ്ടെന്ന് സമാധാനിച്ചു.

ഇക്കഥ എൻറെ ഇംഗ്ലീഷ് ബ്ലോഗിൽ എഴുതിയപ്പോൾ, 1951 -60 ൽ പോർട്ട് ട്രസ്റ്റ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന എം എസ് വെങ്കട്ടരാമൻറെ മകൻ അതിനു താഴെ കമന്റ് ഇട്ടു. ഹാർബർ ഹൗസിൻറെ ഒന്നാം നിലയിലാണ്, വെങ്കട്ടരാമൻ താമസിച്ചിരുന്നത്. താഴെ ഓഫിസ്. താഴെ, ഗോവണിയുടെ ഇടതുള്ള ഫാമിലി ഗസ്റ്റ് റൂമിൽ മാരാർ മരിച്ച കഥ സഹായികൾ പറഞ്ഞിരുന്നു. ഒരു നാൾ വെങ്കട്ടരാമൻറെ സുഹൃത്ത് ആർ എം സുന്ദരം ഐ സി എസ്, അതിഥിയായി എത്തി. ആ ഗസ്റ്റ് റൂമിൽ പാതിരയ്ക്ക് എഴുന്നേറ്റ സുന്ദരം മുറിയിൽ വല്ലാത്ത ഒന്ന് കണ്ടതായി പരാതിപ്പെട്ടു.
 
ഒൻപതു കൊല്ലം സന്തോഷമായി അവിടെ ജീവിച്ചെന്ന് വെങ്കട്ടരാമൻറെ മകൻ എഴുതി. ബാബു പോളിന്റെയും സുന്ദരത്തിൻറെയും വിചാരപ്രക്രിയയിൽ മാരാരെപ്പറ്റിയുള്ള അറിവുകൾ കടന്നുകൂടിയുള്ള വിഭ്രാന്തി ആവില്ലേ അത് എന്നദ്ദേഹം ശങ്കിച്ചു.

ഞാൻ വിളിച്ചപ്പോൾ ബാബു പോൾ ചെന്നൈയിലായിരുന്നു. ഇത് അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചു. ബാബു പോൾ പറഞ്ഞു: “അത് യുക്തിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം മാത്രമാണ്” (It is the logical way of explaining things).
 
അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. മറ്റെല്ലാ അവയവങ്ങളുടെയും പ്രവർത്തനം നിലച്ചിട്ടും, ബാബു പോളിൻറെ ഹൃദയം സ്പന്ദിച്ചു കൊണ്ടിരുന്നു, അതാണ് മരണ പ്രഖ്യാപനം വൈകിയത് എന്ന് ഡോക്ടർ വിശദീകരിച്ചതായി സുഹൃത്ത് പറഞ്ഞു. ”ബാബു പോൾ ചെറിയ ആളല്ല," ഞാൻ പറഞ്ഞു, "ദൈവവുമായി മനപ്പൊരുത്തം സൃഷ്ടിച്ചവനാണ്”.



© Ramachandran
















അയ്യപ്പനെപ്പറ്റി പറഞ്ഞാൽ എന്ത്?

 തിരഞ്ഞെടുപ്പ് കാലത്തെ അസാധാരണമായ സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ, പ്രചാരണത്തിൽ അയ്യപ്പൻറെ പേരു വിലക്കിയതാണ്.തിരഞ്ഞെടുപ്പിന് ശേഷവും, അതിലെ അന്യായം സമൂഹത്തിൽ അനുരണനം സൃഷ്ടിക്കും.അയ്യപ്പൻറെ ചിത്രം ഉപയോഗിക്കരുതെന്നു പറഞ്ഞ കമ്മീഷൻറെ പരസ്യങ്ങളിലെല്ലാം ആ പദവിയിൽ ഇരിക്കുന്നയാളുടെ ചിത്രങ്ങൾ കാണുകയുണ്ടായി.പിണറായി വിജയനു പകരം മറ്റൊരാൾ നമ്മെ ഭരിക്കുകയാണോ എന്നു തോന്നിപ്പോയി.
കേരളത്തിൽ രണ്ടു ദൈവങ്ങൾക്ക് അസാധാരണത്വമുണ്ട് -അയ്യപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും.അവർണ്ണർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന കാലത്ത്,അവർക്കു കൂടി പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ്,ഇവ.അതായത്,പ്രോലിറ്റേറിയൻ ക്ഷേത്രങ്ങൾ.മുത്തപ്പന് മദ്യം നിവേദിക്കാറുണ്ട് എന്നു നമുക്കറിയാം.ഇത് ആചാരമാണ്.ഇത് നാളെ നിരോധിച്ചാൽ,പിണറായി വിജയൻ എന്ത് ചെയ്യും?അയ്യപ്പൻ കേരളമാകെ നിറഞ്ഞു നിൽക്കുന്നു എന്നത് എനിക്ക് ബോധ്യപ്പെട്ടത് അദ്ദേഹം കാസർകോടും ആരാധിക്കപ്പെടുന്നത് നേരിട്ട് കണ്ടപ്പോഴാണ്.
നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്നത്,മത രാഷ്ട്രീയമാണ്.ലോകത്ത് പല ഭാഗത്തും അങ്ങനെയായിരുന്നു.കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചപ്പോഴാണ്,ആ മതം രക്ഷപ്പെട്ടത്.ഇസ്രയേലിൽ ചർച് ഓഫ് നേറ്റിവിറ്റിയിൽ പോയപ്പോഴാണ്,ആ പള്ളിയിരിക്കുന്ന സ്ഥലത്ത് യേശു ജനിച്ചു എന്നത് സങ്കൽപ്പം മാത്രമാണ് എന്നു മനസ്സിലായത്.അദ്ദേഹം ബെത്ലഹേമിൽ ജനിച്ചു എന്നത് മാത്രമാണ് സത്യം.അതായത്,രാഷ്ട്രീയം ചില കണ്ടുപിടിത്തങ്ങൾ നടത്തുന്നു.ഇംഗ്ലണ്ടിൽ ചാൾസ് രണ്ടാമൻ പ്രൊട്ടസ്റ്റന്റ് മതം രാഷ്ട്ര മതമായി അംഗീകരിച്ചപ്പോഴാണ്,അത് രക്ഷപ്പെട്ടത്.അതിൻറെ തകർച്ചയിലാണ്,മാർക്സ് ലണ്ടനിൽ പോയി,ഇന്ന് കാലഹരണപ്പെട്ട മാർക്സിസ്റ്റ് മതത്തിൻറെ മിശിഹ ആയത്.
കേരളത്തിൽ പണ്ട് ഭഗവതി ക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവ പൂട്ടിപ്പോയത് ശൈവ,വൈഷ്ണവ രാഷ്ട്രീയത്തിൻറെ കടന്നു കയറ്റത്തിലാണ്.വടക്കുന്നാഥൻ അല്ല ഒറിജിനൽ,പാറമേക്കാവ് ഭഗവതിയാണ്.ഗുരുവായൂരപ്പനല്ല ഒറിജിനൽ.മഞ്ജുളാലിലെ ഭഗവതിയാണ്.പുത്തേഴത്ത് രാമൻ മേനോൻറെ ‘ തൃശൂർ = ട്രിചൂർ ‘ എന്ന പുസ്തകം വായിച്ച ഓർമ്മയാണ്.ഭഗവതിമാരെ തട്ടിത്തകർത്ത് ശിവനും വിഷ്‌ണുവും വന്നത്,രാഷ്ട്രീയമായിരുന്നു.പരശുരാമൻ ഉണ്ടാക്കിയ സ്ഥലത്ത്,തമിഴ്‌നാട്ടിലെപ്പോലെ അമ്മ രേണുകയെ,മാരിയമ്മയെ,കുറഞ്ഞ പക്ഷം മറിയാമ്മയെ ആണ് പൂജിക്കേണ്ടത്.ശിവനും വിഷ്‌ണുവും ഭഗവതിയെ ചവിട്ടിപ്പുറത്താക്കിയപ്പോൾ,വനിതാ മതിൽ ഉണ്ടായതായി രേഖകൾ ഇല്ല.ആകെയുള്ളത്,ഗ്രേസിയുടെ ‘ പടിയിറങ്ങിയ പാർവതി ‘ എന്ന കഥയാണ്.

ബുദ്ധമത സ്വാധീനം കേരളത്തിൽ പ്രബലമാണ്.നാസ്തികമായ ആ മതത്തിൽ നിന്ന് കിട്ടിയതാകാം,നമുക്ക് നിഷേധ സ്വഭാവം.ആ സ്വഭാവത്തെയാണ്,ചിലർ മതേതരത്വം എന്ന് വിളിക്കുന്നത്.ചിലരെയൊക്കെ വെല്ലുവിളിച്ച യോദ്ധാവായ അയ്യപ്പനിൽ ഈ സ്വഭാവമുള്ളതു കൊണ്ട് നമ്മുടെ ദൈവമായി.വിഷ്‌ണുവും ശിവനുമായി ഉള്ളതിനേക്കാൾ ബന്ധം,അയ്യപ്പന് ബുദ്ധനോടാണുള്ളത്.വിഷ്‌ണുവിനെയും ശിവനെയും കാൾ പഴക്കമുള്ള തനി ദ്രാവിഡ ദൈവം.എല്ലാ ദൈവങ്ങളെയും ചേർത്ത് അഷ്ടബന്ധം ഉറപ്പിച്ച പ്രതിഷ്ഠ.
തിരുവിതാംകൂറിന് 1936 നവംബർ 12 നും കൊച്ചിക്ക് 1947  ലും  അവർണ്ണ ക്ഷേത്ര പ്രവേശനം കിട്ടിയത്,അവർണ്ണർ ഹിന്ദുമതം വിടും എന്ന പശ്ചാത്തലത്തിലാണ്.അത് ചിത്തിര തിരുനാളിൻറെ ഓശാരമല്ല.മതകാര്യമായതിനാൽ പ്രജാസഭയിൽ ചർച്ച ചെയ്യില്ല എന്ന നിലപാട് പ്രജാസഭയിൽ ദിവാൻ രാഘവയ്യ(1920 -25 ) എടുത്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ അധ്യക്ഷൻ കുമാരനാശാനായിരുന്നു.1922 ൽ കൊട്ടാരക്കരയിൽ ചേർന്ന എസ് എൻ ഡി പി യോഗം ക്ഷേത്രപ്രവേശന പ്രമേയം അംഗീകരിച്ചു.ക്ഷേത്രപ്രവേശനം കിട്ടാത്ത ഈഴവർ ബുദ്ധമതത്തിൽ ചേരണം എന്ന് ടി കെ മാധവൻ എസ് എൻ ഡി പി യോഗത്തിൽ പ്രമേയം കൊണ്ടുവന്നു.ക്രിസ്തുമതത്തിലേക്ക് മാറണം എന്ന വാദവും വന്നു.ഹിന്ദുമതാചാര പരിഷ്‌കരണം വഴി നീതി തേടുക എന്ന് വാദിച്ച കുമാരനാശാൻ,അത് വ്യക്തമാക്കി എഴുതിയ പ്രബന്ധമാണ്,നടേശൻ വായിക്കാത്ത,’മത പരിവർത്തന രസ വാദം’.കോഴിക്കോട്ട് മിതവാദി സി കൃഷ്‌ണൻ ഭിക്ഷു ധർമ്മ സ്‌കന്ദനെ കൊണ്ടു വരിക മാത്രമല്ല,ബുദ്ധക്ഷേത്രം പണിത്,ആ മതത്തിൽ ചേരുകയുമുണ്ടായി.മന്നത്തു പത്മനാഭൻ കുടുംബക്ഷേത്രം 1922 ൽ അവർണ്ണർക്ക് തുറന്നു കൊടുത്തു.കുമ്പളത്തു ശങ്കുപ്പിള്ള കണ്ണൻകുളങ്ങര ക്ഷേത്രം അവർണ്ണർക്ക് തുറന്നു കൊടുത്തു.മഹാൻ എന്നു വിവരദോഷികൾ വാഴ്ത്തുന്ന വേലുത്തമ്പി ദളവ,വൈക്കം ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ച ഈഴവരെ,അയാളുടെ കങ്കാണി,കുതിരപ്പക്ഷി എന്നറിയപ്പെട്ട പത്മനാഭ പിള്ളയെ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്‌ത സംഭവവുമുണ്ട്.ആ ജഡങ്ങൾ തള്ളിയ കുളമാണ്,ദളവാ കുളം.
നവോത്ഥാനം,മാർക്‌സിസ്റ്റ് പാർട്ടി കരുതും പോലെ,സന്യാസിമാർ ഉണ്ടാക്കിയതല്ല.ഹിന്ദുമതത്തെ നന്നാക്കാൻ,ആ മതത്തോട് കലഹിക്കുകയും അതു വിടുകയും ചെയ്‌തവരാണ്,യഥാർത്ഥ കലാപകാരികൾ.ആ ഊർജം ബുദ്ധനിൽ നിന്നാണ്.അയ്യപ്പനിൽ നിന്നാണ്.അവരുടെ പേരു പറഞ്ഞാൽ,ആർക്കാണ് അയിത്തം?
പണ്ട്,സച്ചിദാനന്ദന് മുൻപ്,കവികൾ സത്യം പറഞ്ഞിരുന്നു.ആശാന് നിലപാടുണ്ടായിരുന്നു.ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ കരട് തയ്യാറാക്കിയത്,മഹാകവി ഉള്ളൂരായിരുന്നു.

സിഗ്‍ഫ്രീഡ് സസൂൻ, കാമുകനോട്

ബ്രിട്ടൻറെ യുദ്ധകാല മഹാകവി സിഗ്ഫ്രീഡ് സസൂൻ, കാമുകൻ ഗീൻ ബയാം ഷായ്ക്ക് എഴുതിയ പ്രണയ കവിത കണ്ടു കിട്ടി. എട്ടു വരി മാത്രമുള്ള കവിത 1920 കളിൽ ആരും സ്വവർഗ പ്രണയം തുറന്നു പറയാൻ ധൈര്യപ്പെടാത്തപ്പോൾ എഴുതിയതാണ്.
സസൂനും ഷായും 
സസൂൻ മരിച്ച് അര നൂറ്റാണ്ടു കഴിഞ്ഞ് കവിത കണ്ടെടുത്തത്, വാർവിക് സർവകലാശാലയിലെ പിഎച് . ഡി വിദ്യാർത്ഥി ജൂലിയൻ റിച്ചാർഡ്‌സ് ആണ്. ഈ കവിത സമർപ്പിച്ചിരിക്കുന്നത്, ഷായ്ക്ക് ആണ്. ഷായെപ്പറ്റിയാണ് ജൂലിയൻ ഗവേഷണം നടത്തുന്നത്. കവിത എഴുതുമ്പോൾ സസൂന് 39, ഷായ്ക്ക് 20. ആരാധകൻ എന്ന നിലയ്ക്കാണ് ഷാ കവിയെ പരിചയപ്പെട്ടത്. തമ്മിലുള്ള ആദ്യ അത്താഴത്തിനു ശേഷമാണ്, കവിത പിറന്നത്.

Though you have left me, I’m not yet alone:
 For what you were befriends the firelit room;
And what you said remains and is my own
To make a living gladness of my gloom
The firelight leaps & shows your empty chair
And all our harmonies of speech are stilled:
But you are with me in the voiceless air
My hands are empty, but my heart is filled.




കേംബ്രിഡ്ജ് സർവകലാശാലയിൽ ജൂലിയൻ സസൂൻറെ കത്തുകൾ പരതുന്നതിനിടയിലാണ്, ഇത് കിട്ടിയത്.1925 ഒക്ടോബർ 24 ആണ് തീയതി. കൂടെ ഷായ്ക്കുള്ള കത്തിൽ ഇത് ഷായ്ക്ക് വേണ്ടിഎന്ന് പറഞ്ഞിരിക്കുന്നു. കവിത എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ അപ്രകാശിതം എന്ന് മനസിലായി. സസൂൻറെ ജീവചരിത്രം എഴുതിയ ജീൻ മൂർക്രോഫ്റ്റ് വിത്സനും ഇത് കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി. കവിത തന്നെ ഉപേക്ഷിച്ചു എന്ന് സസൂൻ കരുതിയിരുന്നപ്പോഴാണ്, ഇതെഴുതിയതെന്ന് അവർ പറയുന്നു. ഒന്നാം ലോക യുദ്ധത്തിൽ രണ്ടു തവണ പരുക്കേറ്റ സസൂന് ധീരതയ്ക്ക് രണ്ട് പതക്കവും കിട്ടിയിരുന്നു. മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു. അവസാനം ആത്മീയ കവിതകൾ എഴുതി. യുദ്ധത്തിന് ശേഷം ഗബ്രിയേൽ അറ്റ്കിൻ എന്നൊരു കാമുകൻ സസൂന് ഉണ്ടായിരുന്നു. ആ കാമുകനും കവിത എഴുതിക്കൊടുത്തിരുന്നു. ഷാ മാന്യനും കൂറുള്ളവനുമായിരുന്നു. സസൂൻ ഷായുമായി പിരിയുകയും വേറെ വിവാഹം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളായി തുടർന്നു. സസൂൻ വിവാഹ മുക്തനായി. 1925ൽ നടനായി ലണ്ടനിൽ വന്ന ഷാ ഷേക്‌സ്‌പിയറുടെ നാട്ടിലെ നാടകവേദിയിൽ ലോറൻസ് ഒളിവിയറെയും വിവിയൻ ലീയെയും സംവിധാനം ചെയ്യുന്ന പ്രമാണി ആയി.

Seehttps://hamletram.blogspot.com/2019/09/blog-post.html


ശവമടക്കും നോവലിൻറെ മരണവും

മേരിക്കൻ എഴുത്തുകാരി ഹാർപർ ലീ ഒരു നോവൽ മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. 1960 ൽ ഇറങ്ങിയ ടു കിൽ എ മോക്കിങ് ബേഡ്. അത് ആധുനിക ക്‌ളാസിക് ആണ്. അവരുടെ സുഹൃത്ത് ട്രൂമാൻ കപൊട്ടിയുടെ ഇൻ കോൾഡ് ബ്ലഡ് (966 ) പോലെ. ആ നോവലിന് ഗവേഷണം നടത്തിയത്, ലീ ആയിരുന്നു. 2016 ൽ അവർ മരിച്ചു. അതുവരെയും മറ്റൊരു നോവൽ ഉണ്ടായില്ല. 2015 ൽ ഗോ സെറ്റ് എ വാച്ച്മാൻ എന്ന പേരിൽ ഇറങ്ങിയ നോവൽ, ആദ്യ നോവലിൻറെ കരടാണെന്ന് പിന്നീട് വെളിപ്പെട്ടു. എഴുത്തുകാര്ക്ക് കുറേക്കാലം എഴുതാനാകാതെ വരുന്ന അവസ്ഥയ്ക്ക് റൈറ്റേഴ്‌സ് ബ്ളോക് എന്ന് പറയും. 55 കൊല്ലം അതുണ്ടാവുക സാധാരണമല്ല.

ലീ,ഒറ്റപുസ്തകം കൊണ്ട് കോടീശ്വരിയായി. അതുകൊണ്ട് ആരും എഴുത്ത് നിർത്താറില്ല. കടുത്ത മദ്യപ ആയിരുന്നു ലീ. ആറു മാസം ഉഗ്രമായി മദ്യപിക്കുകയും അടുത്ത ആറുമാസം ഉഗ്രമായി എഴുതുകയും ചെയ്തയാളായിരുന്നു,ഏണസ്റ്റ് ഹെമിങ്‌വേ. ഒരു ദിവസം ആറു ചെറുകഥ വരെ എഴുതുന്ന അപാര സർഗ്ഗശേഷിയായിരുന്നു അദ്ദേഹത്തിന്. കഥകൾക്ക് അഡ്വാൻസും വൻ പ്രതിഫലവും കിട്ടിയിരുന്നു. കേരളത്തിലെപ്പോലെ പീറ പത്ര ഉടമകളും പത്രാധിപന്മാരുമല്ല അമേരിക്കയിലുള്ളത്.

മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലായിരുന്നു ലീയുടെ താമസം. ” ലീ എച്ഛ് ” എന്ന് മാത്രമാണ് വാതിലിൽ എഴുതിയിരുന്നത്. അജ്ഞാതയായി, മദ്യത്തിൽ  മുങ്ങി ജീവിക്കുകയായിരുന്നു. കോടീശ്വരിയായിട്ടും ലളിതമായി ജീവിച്ചു. പാതിരയ്ക്ക് അയൽപക്കത്തെ വാതിലിൽ മുട്ട് കേട്ടാൽ അത് മദ്യപിച്ച ലീ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ മുട്ടിയ ഒരിക്കൽ, 300 പേജ് എഴുതിയ നോവൽ ഇൻസിനറേറ്ററിൽ കത്താൻ ഇട്ടെന്ന് ലീ പറഞ്ഞു. ഒരു കയ്യെഴുത്തു പ്രതി മോഷ്ടിക്കപ്പെട്ടെന്ന് പരിതപിച്ചു. എഴുത്തിനെപ്പറ്റി പൊതുവെ സംസാരിച്ചിരുന്നില്ല.
ആ സമയത്ത് ഒരു സംഭവമുണ്ടായി.

1977 ജൂൺ 18 പ്രാദേശിക പാസ്റ്ററായ റവ.വില്ലി മാക്‌സ്‌വെൽ വളർത്തുമകൾ ഷേർലി ആൻ എലിങ്ങ്ടന്റെ ( 16 ) ശവമടക്കിന് ഭാര്യക്കൊപ്പം അലബാമയിലെ ഹച്ചിൻസൺ ഫ്യൂണറൽ ഹോമിലെത്തി. ഒരാഴ്ച മുൻപാണ് ഷേർലി കൊല്ലപ്പെട്ടത്. ഭാര്യ ശവപ്പെട്ടിക്ക് മുന്നിൽ ഇരുന്നു. ഇരുവരെയും ജനം ശ്രദ്ധിച്ചു. മാക്‌സ്‌വെൽ ആണ് കൊലയാളിയെന്ന് പൊതുധാരണ പരന്നിരുന്നു. ഷേര്ലിയുടെ സഹോദരങ്ങൾ അയാളെ ചൂണ്ടി നിലവിളിച്ചു: ” നിങ്ങളാണ് കൊന്നത് ;നിങ്ങൾ വില നൽകേണ്ടിവരും “. ചാപ്പലിൽ കൂടിയ 300 പേരിൽ നിന്നൊരാൾ കീശയിൽ നിന്ന് പിസ്റ്റൾ എടുത്ത് മാക്‌സ്‌വെല്ലിന്റെ തലയിൽ മൂന്നുതവണ നിറയൊഴിച്ചു.
 തൂവാല കൊണ്ട് ചോര തുടയ്ക്കാൻ കഴിയും മുൻപ് അയാൾ മരിച്ചു വീണു.
റോബർട്ട് ബേൺസ് എങ്ങും പോയില്ല. പോലീസിന് കീഴടങ്ങി അയാൾ പറഞ്ഞു: “എനിക്ക് അത് ചെയ്യേണ്ടി വന്നു”
 ഷേര്ലിയുടെ ബന്ധുവായിരുന്നു, അയാൾ.
മാക്സ്‌വെല്ലിന്റെ രണ്ടു ഭാര്യമാർ, സഹോദരൻ, അനന്തരവൻ എന്നിവർക്ക് ശേഷമാണ് ഷേലിയും ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മാക്സ്‌വെല്ലിനെ ആരും തടഞ്ഞില്ല.വലിയ ഇൻഷുറൻസ് തുകകൾ ഉൾപെട്ടതും മാക്‌സ്‌വെൽ ദുർമന്ത്രവാദിയാണെന്ന വിശ്വാസവും പൊലീസിൻറെ അലസതയും അടുത്ത ഇര ആരായിരിക്കും എന്ന സംശയം വളർത്തിയിരുന്നു.
ബേൺസിൻറെ വിചാരണ വൻ ശ്രദ്ധ നേടി. കോടതിയിലെ പ്രധാന കഥാപാത്രത്തെ ആരും ശ്രദ്ധിച്ചില്ല – ഹാർപർ ലീ ഒരു നോവൽ എഴുതാൻ ശ്രമിക്കുകയായിരുന്നു.

ബേൺസിനെ മാനസികനില തെറ്റിയ ആൾ എന്ന് പറഞ്ഞ് വിട്ടയച്ചു. അയാൾക്ക് വേണ്ടി ഹാജരായത്, മാക്സ്‌വെല്ലിന് വേണ്ടി എല്ലാ ക്രിമിനൽ കേസിലും ഹാജരായ അഭിഭാഷകൻ തന്നെ ആയിരുന്നു. മൂന്ന് രാജ്യങ്ങളിൽ പോയി ലീ ബന്ധപ്പെട്ടവരെയെല്ലാം കണ്ടു. അക്കാലത്ത് വളർത്തിയ ഒരു തെരുവ് പൂച്ചയെ ലീ വിളിച്ചത് തന്നെ റെവറൻറ് എന്നായിരുന്നു. മാക്സ്‌വെല്ലിന് മന്ത്രശക്തിയൊന്നും ലീ കണ്ടില്ല,മരിച്ചവർ അറിയാതെ, അവർ മരിച്ചാൽ താൻ അവകാശിയായി, സ്വന്തം വിലാസത്തിൽ മാക്‌സ്‌വെൽ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. എല്ലാം കൊലയായിരുന്നു, കൊലയാളി ഒന്നിലും ശിക്ഷിക്കപ്പെട്ടില്ല. രേഖകൾ കുമിഞ്ഞു കൂടിയപ്പോൾ പുസ്തകത്തിന് ലീ പേരിട്ടു –ദി റെവറന്റ്..
“എടോ, തനിക്ക് അടുത്ത കഥാപാത്രമായി” എന്ന് ഗ്രിഗറി പെക്കിനോട് പറഞ്ഞു.പക്ഷെ ലീ ഒരു പുസ്തകവും ഒരു  കുപ്പി സ്കോച്ചും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു. സ്കോച്ച് ജയിച്ചിരിക്കാം.
നോവലിൻറെ നാല് പേജ് കുറിപ്പുകൾ ഒരു ബ്രീഫ് കേസിൽ നിന്ന് കിട്ടി. ലീയുടെ ആർകൈവ് പൂട്ടിയിരിക്കുകയാണ്. അത് തുറക്കും വരെ കാത്തു നോക്കാം.

സൂര്യഗ്രഹണം:ഒരു ഐൻസ്റ്റീൻ കഥ

പ്രപഞ്ചത്തെപ്പറ്റിയുള്ള ധാരണകൾ മാറ്റിമറിച്ച ആദ്യ സൂര്യഗ്രഹണ ചിത്രത്തിന് 100.
ആർതർ എഡിങ്ടൺ 1919 മെയ് 29 ന് ആഫ്രിക്കൻ ദ്വീപായ പ്രിൻസിപ്പിയിലാണ് ഈ ചിത്രം എടുത്തത്, ഐൻസ്റ്റീൻ ശരിയാണെന്നു തെളിയിച്ച ചിത്രം ഗുരുത്വാകർഷണത്തെ ശാസ്ത്ര കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. ഒരു നൂറ്റാണ്ടു മുൻപ് ബഹിരാകാശം ഒട്ടും എളുപ്പമായിരുന്നില്ല. ഒന്നാം ലോകയുദ്ധം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു.ഫൊട്ടോഗ്രഫി തന്നെ പ്രാചീനമായിരുന്നു. മേഘങ്ങൾ ഗ്രഹണത്തെ ഗ്രഹണം ചെയ്യാതിരുന്നാൽ, ഐൻസ്റ്റീൻ – ൻറെ ആപേക്ഷികതാ സിദ്ധാന്തം ശരിയോ തെറ്റോ എന്ന് തെളിയിക്കാൻ ആകുമായിരുന്നു എന്നറിവുള്ളതിനാൽ എഡിങ്ടൺ അത്ര ദൂരം പോയി.

ഐൻസ്റ്റീൻ -ൻറെ സിദ്ധാന്തം വന്നത് 1915 ലാണ്. അതുവരെ വിജിഗീഷുവായി നിന്ന ന്യൂട്ടണെ അത് നിരാകരിച്ചു. വസ്തുക്കൾ തമ്മിലുള്ള ദൂരത്തിലല്ല, ഗുരുത്വാകര്ഷണമെന്ന് ഐൻസ്റ്റീൻ പറഞ്ഞു. അങ്ങനെയാണെന്നാണ് ന്യൂട്ടൻ പറഞ്ഞത്. ഒരു വസ്തുവിൻറെ പിണ്ഡം ( mass ) സ്ഥലത്തെ ( space ) വളയ്ക്കുന്നതു കൊണ്ടുണ്ടാകുന്നതാണ് ഗുരുത്വാകർഷണം എന്ന് ഐൻസ്റ്റീൻ സിദ്ധാന്തിച്ചു. സൂര്യനെ വലയം വയ്ക്കുന്ന ഒരു ഗ്രഹം, സത്യത്തിൽ നേരെയാണ് പോകുന്നത്. പക്ഷെ,സൂര്യൻറെ പിണ്ഡം, സ്ഥലത്തെ വളയ്ക്കുകയാണ്. ഈ വളഞ്ഞ സ്ഥലം വഴി പോകുന്ന പ്രകാശ രശ്മിയും വളയും.
ഐൻസ്റ്റീനും എഡിങ്ങ്ടണും 

സമ്പൂർണ സൂര്യഗ്രഹണ നേരത്ത് ചന്ദ്രൻറെ വൃത്തം (disc ) സൂര്യൻറെ മുന്നിലൂടെ കടന്നു പോകുന്നു. അപ്പോൾ സൂര്യപ്രകാശം മങ്ങുന്നു. പശ്ചാത്തല നക്ഷത്രങ്ങളെ പഠിക്കാൻ ഇത് ജ്യോതി ശാസ്ത്രജ്ഞന്മാർക്ക് അവസരം നൽകുന്നു. ഇവ സൂര്യന് മുന്നിലൂടെ പോകുമ്പോൾ, സ്ഥലം വളയുന്നതിനാൽ ഇവയുടെ സ്ഥാനം മാറുന്നുണ്ടോ എന്നാണ് നോക്കേണ്ടിയിരുന്നത്. അത് നിലവിലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്‌ത്‌ അറിയാൻ കഴിയുമായിരുന്നു. അതിന് ബ്രിട്ടീഷ് ജ്യോതിശാസ്ത്ര സംഘം ബ്രസീലിലെ സൊബ്രലിൽ തമ്പടിച്ചു. അവിടെയും പൂർണ്ണഗ്രഹണം നന്നായി കാണാൻ കഴിയുമായിരുന്നു. ഇടവം രാശിയിലെ താരാ ഗണങ്ങൾക്ക് മുന്നിലൂടെ ഗ്രഹണ സൂര്യൻ കടന്നു പോകുമായിരുന്നു. ഗ്രഹണ സമയത്ത് സ്ഥാനം മാറൽ ന്യൂട്ടനും പറഞ്ഞിരുന്നു -ഐൻസ്റ്റീൻ പറഞ്ഞ വളച്ചിൽ വലുതായിരുന്നു. ന്യൂട്ടൻ പറഞ്ഞത് 0.8 ആർക് സെക്കൻഡ്. ഐൻസ്റ്റീൻ പറഞ്ഞത് 1.8 ആർക് സെക്കൻഡ് എന്നാൽ ഒരു ഡിഗ്രിയുടെ 1/3600.
എഡിങ്ടൻറെ കൂടെ എഡ്വിൻ കോട്ടിങ്ങ്ഹാം ഉണ്ടായിരുന്നു. കൊതുകു വല കരുതിയത് നന്നായി. കുരങ്ങുകളെ ഓടിക്കേണ്ടി വന്നു. റോൺ കോവൻ ഈ കഥ എഴുതിയിട്ടുണ്ട്: Gravity’s Century എന്ന പുതിയ പുസ്തകം. തമോഗർത്ത ചിത്രം വരെയുള്ള ചരിത്രം. 16 ഫോട്ടോകൾ എഡിങ്ടൺ എടുത്തു. രണ്ടെണ്ണത്തിലേ വേണ്ടത്ര നക്ഷത്രങ്ങൾ ഉണ്ടായിരുന്നുള്ളു. സൊബ്രലിൽ ടെലസ്കോപ്പിൽ എടുത്ത 19 ചിത്രങ്ങളും ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു. ചെറിയ ടെലസ്കോപ്പിലെ എട്ട് ചിത്രങ്ങൾ സുന്ദരമായിരുന്നു. ഓഗസ്റ്റിൽ ശാസ്ത്രജ്ഞർ ഒന്നിച്ചു കൂടി അളവുകൾ എടുത്തു. സൊബ്രലിൽ 1.98 പ്രിൻസിപ്പിയിൽ 1.6 ഐൻസ്റ്റീൻ ജ്വലിച്ചു നിന്നു. ഡാനിയൽ കെന്നെഫ്ലിക്കിന്റെ No Shadow of a Doubt ആ കഥ പറയുന്നു. നവംബർ ആറിന് ലണ്ടൻ റോയൽ സൊസൈറ്റിയിൽ ശാസ്ത്രജ്ഞർ വിശദീകരിച്ചപ്പോൾ സദസ്സ് അമ്പരന്നു. 250 കൊല്ലത്തെ ന്യൂട്ടൻ ഊർജ്ജതന്ത്രം കടപുഴകി.

ശ്രീലങ്കയിലെ മൗനവും ഡെപ്യൂട്ടി യും



ർമൻ നാടകകൃത്ത് റോൾഫ് ഹൊച്ചുത്ത് നാടകരംഗത്ത് വലിയ സംഭാവനകൾ നൽകിയ ആളല്ല. അദ്ദേഹം എഴുതിയ ഒരു നാടകം മാത്രം അറിയപ്പെട്ടു-ദി ഡപ്യൂട്ടി. അതറിയപ്പെടാൻ കാരണം, യൂറോപ്പിൽ നാസികൾ നടത്തിയ ജൂത വംശഹത്യയെപ്പറ്റി പയസ് പന്ത്രണ്ടാമൻ മാർപാപ്പ മൗനം പാലിച്ചതിനെ അത് വിമർശിച്ചു എന്നത് കൊണ്ടാണ്. സാഹിത്യ കൃതികൾ പലപ്പോഴും ചരിത്രത്തെ ഓർമിപ്പിക്കും. വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ എന്ന നോവലാണ്, ആ പള്ളിയെ സംരക്ഷിച്ചത് എന്നത് ചരിത്രമാണ്. നോവൽ വന്നതിനാൽ പള്ളി പൊളിച്ച് റിയൽ എസ്റ്റേറ്റ് ഉണ്ടാക്കാൻ സഭാ പിതാക്കന്മാർക്ക് കഴിഞ്ഞില്ല.

ഡപ്യൂട്ടി എന്ന നാടകം ( ഇംഗ്ലീഷിൽ The Representative എന്ന പേരിലും വന്നു ) ഇപ്പോൾ ഓർക്കുന്നത് ശ്രീലങ്കയിൽ മുന്നൂറോളം ക്രിസ്ത്യാനികളെ കൊന്നിട്ടും, കനത്തു നിൽക്കുന്നത് മാർപാപ്പയുടെ മൗനമാണ് എന്നത് കൊണ്ടാണ്.ഈസ്റ്റർ പ്രഭാഷണത്തിൽ നാലു വരി വിലപിച്ചു എന്നത് നേരാണ്. ഒരു ബസ്സപകടത്തിൽ അനുശോചിക്കും പോലെയായിരുന്നോ മാർപാപ്പ കൂട്ടക്കൊലയെ കൈകാര്യം ചെയ്യേണ്ടിയിരുന്നത് ?. മാർപാപ്പ വ്യാപൃതനായത്, പീഡക വൈദികർക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാനും കർത്താവിനുള്ള പ്രാർത്ഥനയിൽ പ്രലോഭനം തിരുത്താനുമൊക്കെയായിരുന്നു. ശ്രീലങ്കയിലെ കർദിനാൾ ടെലിവിഷനിൽ കുർബാന അർപ്പിച്ചതിൽ ദൈവപുത്രൻ കാണിച്ച ധീരമായ വഴിയല്ല കണ്ടത്. മേലങ്കി വിറ്റും വാൾ വാങ്ങുകഎന്ന് യേശു പറഞ്ഞിടം വരെ പോകണം എന്നില്ല. തിന്മയുടെ ശക്തികൾക്ക് താക്കീതെങ്കിലും ആകാമായിരുന്നു. ഐ എസ് തകർന്നു തരിപ്പണമായ വിവരം ഒസര്വേത്തരെ റൊമാനോയുടെ ഇറാഖ് ലേഖകൻ അറിഞ്ഞിട്ടുണ്ടാവില്ല.

റോൾഫ്, നാടകം എഴുതിയത് 1963 ലാണ്. അന്ന് 32 വയസ്. 88ആയി ഇപ്പോൾ. ഷൂ ഫാക്ടറി ഉടമയായിരുന്ന പിതാവ് സാമ്പത്തിക മാന്ദ്യം വന്ന മുപ്പതുകളിൽ ദരിദ്രനായി. പ്രൊട്ടസ്റ്റൻറ് കുടുംബം. പുസ്തകക്കടകളിൽ ജോലി ചെയ്ത റോൾഫ് നാടകമെഴുതുമ്പോൾ,ഒരു പ്രസാധന ശാലയിൽ പ്രൂഫ് വായനക്കാരനായിരുന്നു. അമേരിക്കയിലേക്ക് 1978 ൽ കൂറ് മാറിയ കമ്മ്യൂണിസ്റ്റ് റുമേനിയയുടെ ചാര മേധാവി അയോൺ മിഹായ് പസേപ്പ, ഈ നാടകം മാർപാപ്പയെ താഴ്ത്തിക്കെട്ടാൻ കെ ജി ബി എഴുതിച്ചതാണെന്ന് ആരോപിച്ചെങ്കിലും, അത് ക്ലച്ച് പിടിച്ചില്ല.കെ ജി ബി അജ്ഞാതനെ പിടിച്ച് നാടകം എഴുതിക്കേണ്ടല്ലോ. തോപ്പിൽ ഭാസിയെ കിട്ടുമായിരുന്നല്ലോ.
റോൾഫ് ജൂത വിരുദ്ധനും കത്തോലിക്കാ വിരുദ്ധനുമാണെന്ന് ചിത്രീകരിക്കാനും ശ്രമമുണ്ടായി. ഈശോ സഭയുടെ അമേരിക്കഎന്ന മാസികയിൽ 1963 ൽ തന്നെ, ജർമൻ ഹാസ്യ സാഹിത്യകാരൻ വിൽഹെം ബുഷിൻറെ സമ്പൂർണ കൃതികൾ റോൾഫ് എഡിറ്റ് ചെയ്തപ്പോൾ, ജൂത വിരുദ്ധ, കത്തോലിക്കാ വിരുദ്ധ ഭാഗങ്ങൾ അതേപടി നിലനിർത്തിയെന്ന് കത്തോലിക്കാ ചരിത്രകാരൻമാർ ലേഖനമെഴുതി. ഇങ്ങനെ നീക്കുന്നതാണ് എഡിറ്റിങ് എങ്കിൽ ചാൾസ് ഡിക്കൻസിന്റെ എഡിറ്റർക്ക്ഒലിവർ ട്വിസ്റ്റ് മൊത്തത്തിൽ മാറ്റി വയ്‌ക്കേണ്ടി വരുമായിരുന്നു എന്ന് വിവരമുള്ളവർ പറഞ്ഞുകൊടുത്തു.
എഴുതി വച്ച പോലെ നാടകം കളിച്ചാൽ എട്ടു മണിക്കൂർ വരും. ഒരുപാട് കഥാപാത്രങ്ങൾ. ചെത്തി മിനുക്കി വേണം അവതരിപ്പിക്കാൻ. ആദ്യ സംവിധാനം, ഇതിഹാസമായ എർവിൻ പിസ്‌കേറ്റർ ആയിരുന്നു. അവതരണങ്ങളിൽചീമുട്ട എറിഞ്ഞിട്ടുണ്ട്; നടന്മാരും കാണികളും ഏറ്റുമുട്ടിയിട്ടുണ്ട്. പോൾ ആറാമൻ മാർപാപ്പ ഒരു വശത്തും ആൽബർട്ട് ഷ്വെറ്റ്‌സർ മറു വശത്തും തർക്കിച്ചു. ഷ്വെറ്റ്‌സർ അവതാരിക എഴുതി. ആദ്യ പതിപ്പ് 164000 കോപ്പി വിറ്റു .
നാടകം ഉയർത്തിയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ,അത് എപ്പോഴും ഉയർന്നു വരുന്നു. പോൾ ആറാമൻ മാർപാപ്പ, പയസ് പന്ത്രണ്ടാമനെ പ്രതിരോധിച്ചത്, നാസി കൂട്ടക്കൊലയെ പരസ്യമായി വിമർശിച്ചിരുന്നു എങ്കിൽ അതിക്രമങ്ങൾ കൂടുമായിരുന്നു എന്നു പറഞ്ഞാണ്. ജൂതന്മാർ ഉൾപ്പെടെയുള്ള ഇരകളെ സഹായിക്കാൻ പിന്നണിയിൽ സഭ ചെയ്തിരുന്ന പ്രവൃത്തിയെ അത് ബാധിക്കുമായിരുന്നു എന്ന് പറഞ്ഞാണ്. എന്നാലും, ഏറ്റവും വലിയ ക്രിസ്ത്യൻ നിഷ്പക്ഷമതിയുടെ സ്വരം ലോകത്തിലെ ഏറ്റവും വലിയ അധാർമികതയ്ക്ക് എതിരെ ഉയരണമായിരുന്നു എന്നാണ് നാടകം പറഞ്ഞത്.അത് കൊണ്ട് ഒരുപാട് ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. തിന്മയ്ക്ക് മുന്നിൽ ഓരോ ആളും കാട്ടേണ്ട ധാർമിക ഉത്തരവാദിത്തം വിളിച്ചു പറയുകയാണ്, നാടകം.മൗനം ഒരു കാലത്തും, ഒരിടത്തും ഉത്തരമായിരുന്നില്ല -ജർമനിയിലും ശ്രീലങ്കയിലും അത് ഉത്തരമല്ല.


Friday 7 June 2019

BENYAMIN'S REVIEW OF MY NOVEL

വീണ്ടെടുപ്പിൻറെ പാപസ്നാനങ്ങൾ

ബെന്യാമിൻ

രാമചന്ദ്രൻ എഴുതിയ ‘പാപസ്നാനം’ എന്ന നോവൽ നോവലിസ്റ്റ്കൂടിയായ ലേഖകൻ വായിക്കുന്നു. അസാമാന്യമായ കൈത്തഴക്കവും ചരിത്രബോധവും  അന്വേഷണപാടവവും ഉള്ള ഒരാൾക്കുമാത്രം സാധ്യമാകുന്ന ഒരു നോവലാണിതെന്ന് വായനാ സാക്ഷ്യം.


സഹസ്രാബ്ദത്തിൻറെ  തുടക്കകാലങ്ങളിൽ ചെറുകഥ വായനയിൽ സജീവമായിരുന്നവർ അത്രപെട്ടെന്ന് മറന്നുപോകാൻ ഇടയില്ലാത്ത ഒരു പേരാണ് രാമചന്ദ്രന്റേത് . ഈ കടവിലെ മുതല, കപ്പൽച്ചേതം, ഇതാണെെൻറ വേര്, അൽത്തൂസർ തുടങ്ങി ഒരുപിടി നല്ലകഥകളിലൂടെ നമ്മെ അദ്ഭുതപ്പെടുത്തിയ സർഗപ്രതിഭ. എന്നാൽ ഒരു അഭിമുഖത്തിൽ സ്വയം പ്രവചിച്ചതുപോലെ തന്നെ രാമചന്ദ്രൻ വളരെവേഗം കഥയെഴുത്തിൽനിന്ന് നിഷ്ക്രമിക്കുകയും നിശ്ശബ്ദതയിലേക്ക് കൂമ്പി അടയുകയും ചെയ്തു. അങ്ങനെ കുറച്ചുപേരുണ്ടല്ലോ നമ്മുടെ കഥാസാഹിത്യത്തിൽ. സുമിത്ര വർമ, എ. സഹദേവൻ, കെ.യു. ജോ
ണി, നളിനി ബേക്കൽ, കെ.എ. ശരച്ചന്ദ്രൻ, അക്കൂട്ടത്തിൽ ഒരാളായിരുന്നു
രാമചന്ദ്രനും.

എന്നാൽ, സർഗാത്മകത ഉള്ളിൽ തിളയ്ക്കുന്ന ഒരാൾക്ക് ഏറെക്കാലം അതിനെ അടക്കിജീവിക്കാനും ആവില്ല, ഒരു ദിവസം അത് സർവ മൂടികളെയും പൊളിച്ച് പുറത്തുവരുകതന്നെ ചെയ്യും എന്ന് രാമചന്ദ്രൻ ഇപ്പോൾ സ്വയം തെളിയിച്ചിരിക്കുന്നു. പതിനഞ്ചു വർഷങ്ങൾക്കു ശേഷം തൻറെ  പ്രതിഭയുടെ തിളക്കം പ്രകടമാക്കിക്കൊണ്ട് ‘പാപസ്നാനം’ എന്ന നോവലുമായി രാമചന്ദ്രൻ സാഹിത്യലോകത്തേക്ക് മടങ്ങി വന്നിരിക്കുന്നു.

കൊച്ചി രാജകുടുംബാംഗമായിരുന്ന രാമവർമൻ എന്നൊരാൾ സ്നാനപ്പെട്ട്, യാക്കോബ് രാമവർമൻ എന്ന പേര് സ്വീകരിച്ച്, ക്രിസ്ത്യാനിയായ കഥ, ചരിത്രം ആഴത്തിൽ പഠിക്കുന്ന ചിലരെങ്കിലും നേരത്തേ കേട്ടിട്ടുണ്ടാവണം. ആ രാമവർമൻറെ  ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ‘പാപസ്നാനം’ എന്ന നോവൽ എന്ന് ഒറ്റവാക്കിൽ പറഞ്ഞു വെക്കാം.

1840 മുതൽ 42 വരെ ബെൽഗാമിലും 1842 മുതൽ 58 വരെ കണ്ണൂരിലും നടക്കുന്ന വിധത്തിൽ രണ്ടുഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന നോവൽ കൊച്ചി രാജവംശത്തിലെ അന്തർനാടകങ്ങൾ, സുവിശേഷപ്രചാരകരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്, മലങ്കര സഭയിലെ ആഭ്യന്തര സംഘർഷങ്ങൾ, തിരുവിതാം‌കൂറിൻറെ  അധിനിവേശ ശ്രമങ്ങൾ, ഫ്രാൻസിസ് സേവ്യറുടെ ഗോവയിലെ മതദ്രോഹ വിചാരണ, കൊങ്കണികളുടെ പലായനം,കൊച്ചി രാജവംശത്തിനു മേൽ ഉഡുപ്പി സോദേമഠം സ്വാമിയാർക്ക് ഉണ്ടായിരുന്ന സ്വാധീനം, കുരുമുളക് കച്ചവടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചതിവുകൾ. മെക്കാളെയ്ക്ക്  എതിരെ നടന്ന പരാജയപ്പെട്ട കലാപശ്രമം എന്നിങ്ങനെ സാധാരണ ചരിത്രാന്വേഷകർ
ക്കുപോലും അപ്രാപ്യമായ പല ഇടങ്ങളിലേക്കും സസൂക്ഷ്മം കടന്നു ചെല്ലുന്നു. അങ്ങനെ നോവൽ പറഞ്ഞുകേട്ട ചരിത്രത്തിന് ഒരു പൊളിച്ചെഴുത്തായി മാറുകയും ചെയ്യുന്നു.


ക്രിസ്തുമതത്തിനോടുള്ള അനുരാഗം എന്നതിനെക്കാൾ, രാജകുടുംബത്തിലെ അധികാരത്തർക്കങ്ങളും തിരസ്കാരങ്ങളും ഭിന്നിപ്പുമാണ് രാമവർമൻറെ  സ്നാനത്തിൽ കലാശിച്ചതെന്ന് ഈ നോവൽ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തി സമർഥിക്കുന്നു. വീരകേരളവർമൻറെ  സപത്നി ആയിപത്തൊൻപത് വർഷക്കാലം ജീവിച്ച കുഞ്ഞിക്കാവിനെ, രാമവർമെൻറ അമ്മയെ, ഏഴു മക്കൾക്കൊപ്പം പത്ത് പ ഗോഡ മാത്രം ചെലവിനു കൊടുത്ത് (ഒരു പഗോഡ മൂന്നര രൂപ) വൈപ്പി നിലേക്ക് ആട്ടിപ്പായിച്ചത് പിൽക്കാലത്ത് രാമവർമന് വലിയ ആത്മസംഘർഷമായി മാറുന്നുണ്ട്. കൊട്ടാരത്തിലെ മേൽശാന്തി, പൂർണത്രയീശനു ചാർത്തേണ്ടുന്ന തിരുവാഭരണങ്ങളും വേറൊരു എമ്പ്രാന്തിരി വിഷ്ണുവിെൻറ സ്വർണ പ്രതിമ തന്നെയും മോഷ്ടിച്ചുകൊണ്ടു പോയതും അതേച്ചൊല്ലിയുള്ള രാമവർമൻറെ  പ്രാർഥനകൾ ഒന്നും ഫലിക്കാതെ പോയതും ഒക്കെ പിന്നെ മതം‌മാറലിനു കാരണമാകുന്നുണ്ട്. അന്തശ്ഛിദ്രം, പടലപ്പിണക്കം, പാലിയത്തച്ചൻറെ  കുതന്ത്രങ്ങൾ, മെക്കാളെ പ്രഭുവിനെതിരെ നടത്തിയ പരാജയപ്പെട്ടുപോയ കലാപശ്രമം, സമീപ രാജാക്കന്മാരിൽനിന്നുള്ള ആക്രമണങ്ങൾ, തിരുവിതാംകൂറിൻറെ  അധിനിവേശ മോഹങ്ങൾ, ആഭ്യന്തര സംഘർഷങ്ങൾ എന്നിവ കൊണ്ടെല്ലാം ഉള്ളാലെ തകർന്നുകൊണ്ടിരിക്കുന്ന ഒരു കൊച്ചി രാജവംശത്തെയാണ് നാം നോവലിൽ കണ്ടുമുട്ടുക. ശക്തൻ തമ്പുരാൻ തൃശൂരിലേക്ക് ആസ്ഥാനം മാറ്റുന്നതിലും പിന്നെതൃപ്പൂണിത്തുറയിലേക്ക് തന്നെ മടങ്ങിവരുന്നതിനും ഒക്കെ നാം മനസ്സിലാക്കിവച്ചിരുന്നതിനെക്കാൾ അധികം ഭീരുത്വവും അന്തർനാടകങ്ങളും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ തന്നെ ഉദ്ധരിച്ച് ഈ നോവൽ നമ്മോട് പറയുന്നു. ഒരുവിധത്തിൽ അതിൽനിന്നെല്ലാം ഉള്ള ഒരു ഒളിച്ചോട്ടം എന്ന നിലയിലാണ് യാക്കോബ് രാമവർമൻ ക്രിസ്തുമതത്തിലേക്ക്  ചേക്കേറുന്നത്.

സമാന്തരമായി ഇന്ത്യയിലേക്കുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ കടന്നു വരവും അവരുടെ ആധിപത്യമുറപ്പിക്കലും നമുക്ക് ഈ നോവലിൽ കാണാം. അതുകൊണ്ടു തന്നെ പിന്നീട് ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള റവ.ജോസഫ് ടെയ്ലർ, റവ. ചാൾസ് തിയോഫിലസ് ഇവാൾഡ്, റവ. ജോൺ ടക്കർ, റവ. തോമസ് നോർട്ടൻ, ബെഞ്ചമിൻ ബെയ്ലി, ഹെൻ‌റി ബേക്കർ, ഹെർമൻ ഗുണ്ടർട്ട്, പിന്നീട് സ്നാനം ഏറ്റ് ജോസഫ്  ഫെൻ എന്ന പേരു സ്വീകരിച്ച ചന്തുമേനോൻ എന്നിവരെല്ലാം നോവലിൽ കഥാപാത്രങ്ങളായി  വരുന്നുണ്ട്. അതിനിടയിലെ രസമുള്ള ഒരു നിരീക്ഷണം ഇങ്ങനെയാണ്: ചന്തു മേനോൻ കോട്ടയത്ത് തഹസിൽദാർ ആയിരിക്കുന്ന കാലത്താണ് ജൂതപണ്ഡിതനായ മോസസ് ഈശർപതി, തമിഴ് പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവർക്കൊപ്പം ചേർന്ന് ബൈബിൾ പരിഭാഷയിൽ സുപ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് ബൈബിളി ലെ അപ്പോസ്തോല പ്രവൃത്തികളിൽ(19:35) ടൗൺ ക്ലാർക്ക് എന്ന പദം പരിഭാഷപ്പെടുത്തിയപ്പോൾ അത് ‘പട്ടണമേനവൻ’ എന്നായി മാറിയത്! ചന്തു എന്ന മേനോന് ‘ക്ലാർക്കിനെ’ ‘മേനവൻ’ ആയി മാത്രമേ അക്കാലത്ത് പരിഭാഷപ്പെടുത്താൻ ആകുമായിരുന്നുള്ളൂ.

ഈ ചരിത്രങ്ങൾക്ക് സമാന്തരമായി മലങ്കര സുറിയാനി സഭയിൽ, മിഷനറിമാരുടെ കടന്നുവരവ് ഉണ്ടാക്കിയ അങ്കലാപ്പുകളും പടലപ്പിണക്കങ്ങളും പിന്നീട് എങ്ങനെ ഭിന്നിപ്പുകൾക്കും വേർപിരിയലുകൾക്കും കാരണമായി എന്നും അതിൽ തിരുവിതാംകൂർ, കൊച്ചി രാജവംശങ്ങൾ വഹിച്ച പങ്കും നോവൽ വിശദമാക്കുന്നുണ്ട്. അന്ത്യോഖ്യയിൽചെന്ന് പാത്രിയാർക്കീസിൽ നിന്ന് കൈവെപ്പ്  സ്വീകരിച്ചാൽ മലങ്കരയിലെ മെത്രാൻ ആവാം എന്നു കരുതി പുറപ്പെടുന്ന പാലക്കുന്നത്ത് മാത്തനൊപ്പമാണ് രാമവർമൻ ബൽഗാമിൽ എത്തിപ്പെടുന്നത്. എന്നാൽ കണ്ണുദീനം പിടിപെട്ടതുകാരണം തുടർ യാത്രയിൽ നിന്ന് രാമവർമൻ ഒഴിവാക്കപ്പെടുന്നു. അങ്ങനെയാണ് രാമവർമൻ അവിടെ ചെന്നമേരിയുടെ തടവിൽ ആയിപ്പോകുന്നത്. ക്രിസ്തുമത വിശ്വാസത്തെ മനസ്സുകൊണ്ട് സ്വീകരിച്ച ഒരാൾക്ക് അത്തരം ബന്ധങ്ങൾ ഉള്ളിൽ നിറയ്ക്കുന്നത് പാപബോധമാണ്. അത് രാമവർമനെ വേട്ടയാടുകയും പിന്നെ ബൽഗാമിൽനിന്നുള്ള പലായനത്തിൽ അത് ചെന്നുകലാശിക്കുകയുംചെയ്യുന്നു. അങ്ങനെയാണ് രാമവർമൻ പിന്നീട് ഗുണ്ടർട്ടിെൻറ തലശ്ശേരിയിൽ അഭയംതേടുന്നത്.

കൊച്ചിയിൽ നിന്ന്  അനന്തൻ എന്നു പേരായ ഒരു കൊങ്കണിയും ജോൺ എന്ന പേരിൽ ക്രിസ്തുമതത്തിലേക്ക് ചേക്കേറിയിരുന്നു . അവനായിരുന്നു കോൺസ്റ്റാൻറിൻ എന്ന പേരിൽ ക്രിസ്തുമതത്തിലേക്ക് വരാൻ രാമവർമനു പ്രേരകം. ജോൺ എന്ന അനന്തൻറെ  ദുരൂഹമരണവും കഥയിലേക്ക് കടന്നുവരുന്നുണ്ട്. പിന്നീടാണ് രാമവർമൻ കോൺസ്റ്റാൻറിൻ എന്ന പേരുപേക്ഷിച്ച് യാക്കോബ് ആവുന്നത്.

ഇങ്ങനെ വിവിധ ചരിത്രങ്ങളുടെ കെട്ടുപിണയലുകളിലൂടെയും കൂടിക്കുഴയലിലൂടെയുമാണ് നോവൽ മുന്നേറുന്നത്. അത് പത്തൊൻപതാം നൂറ്റാണ്ടിൻറെ  കേരളചരിത്രത്തിലേക്ക് വീശുന്ന ഒരു പുതു വെളിച്ചമായി മാറുന്നു. അതിലൂടെ അധികാരത്തിെൻറ ഇടനാഴിയിലെ ജീർണിച്ച വായുവിൻറെ  ഗന്ധം നമുക്ക് അനുഭവിക്കാൻ കഴിയുന്നു.

ഈ നോവലിൽ ചരിത്രമെത്ര, ഭാവന എത്ര എന്നു ചോദിച്ചാൽ നമുക്കത് വേർ തിരിച്ചെടുക്കാൻ പ്രയാസമായിരിക്കും. ചരിത്രം ഭാവനയ്ക്ക് വളമാകുന്ന ഉജ്ജ്വലമായ ഒരു പ്രതിഭാസം നമുക്കിതിൽ വായിച്ചറിയാൻ സാധിക്കും. അസാമാന്യമായ കൈത്തഴക്കവും ചരിത്രബോധവും അന്വേഷണപാടവവും ഉള്ള ഒരാൾക്കു മാത്രം സാധ്യമാകുന്നഒരു നോവലാണ് ‘പാപസ്നാനം’. രാമചന്ദ്രനിൽ അത് എത്ര അളവിലുണ്ടെന്ന് തൊട്ടറിയാൻ ഇത് വായിക്കുകയേ നിർവാഹമുള്ളൂ.

ഏറെക്കാലത്തെ നിശ്ശബ്ദതയ്ക്കു ശേഷം എഴുത്തിലേക്ക് മടങ്ങിവന്നവർ ആരും നമ്മെ നിരാശരാക്കിയിട്ടില്ല. എൻ. എസ്. മാധവൻ, കെ.യു. ജോണി, ജോൺ അയ്മനം. അക്കൂട്ടത്തിലേക്ക് നിശ്ചയമായും നമുക്ക് രാമചന്ദ്രൻറെ  പേരും ചേർത്തു വെക്കാം. ഈ മടക്കം ഒരു മഹാപ്രവാഹമായി മാറട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യാം.


പാപസ്നാനം
(നോവൽ)
രാമചന്ദ്രൻ
നാഷണൽ ബുക്ക് സ്റ്റാൾ
പേജ്: 175, വില: 170.00


92 മാധ്യമം ആഴ്ചപ്പതിപ്പ് 2017

Tuesday 14 August 2018

A BASTARD CALLED RUBIN D'CRUZ

A Pimp Masquerades as a Marxist

People have invited my attention to a Face Book post,on me, by one Rubin D'Cruz.I had never heard of such a person,since I follow only  the career of individuals with integrity or character.I could have ignored him considering him a small fry.But I thought I have to defend myself before history,since his post may be there,preserved on line,though FB may get closed in the near future.
My article in Madhyamam Daily

He has posted canards against me,at 9.24 pm,on 12 August,2018,and it was triggered by an article of mine that appeared in the edit page of the Madhyamam daily,the same day.I had written that article on poet S Ramesan,forced to quit the editorship of Grandalokam,the monthly literary journal of the Kerala State Library Council.He was asked to resign by the CPI(M) after the publication of an article by me,in the January issue of the magazine,which exposed the plagiarism of the soft porn editor,Swadesabhimani Ramakrishna Pillai,the bitterest enemy of the Scheduled castes and tribes in Kerala.Kerala Marxists,including EMS,had believed and recorded that Pillai was the first biographer of Karl Marx in India.I found that his biography of Marx was a true copy of a long essay on Marx written by Lala Hardayal,in the March,1912 issue of  Modern Review,published and edited by Ramanand Chatterjee,from Kolkata.Pillai's biography appeared in Malayalam four months later,in August,1912.
Grndalokam,January issue

In the article in Grandalokam,I had said that leaving out Hardayal's rebuttals to Marx,Pillai had lifted the article as a whole,including the quotes.The Nair lobby in the CPI(M) was aghast,they campaigned against Ramesan,a dalit,and the party,in turn,asked him to quit.This happened in the Council meet of July 24 and the Times of India carried a story on 27 July,under the head line,Unhappy over article,CPM asks editor to quit.All hell broke loose,and all the regional papers and channels followed up.Kalakaumudi weekly wrote an excellent critique on the issue,asking the party to review its stance on Pillai.
Pillai had vehemently opposed the Travancore government decision in 1910 to give entry to the dalits in government schools,arguing,the higher castes are intellectually superior,echoing the nazist argument of Adolf Hitler on race.
In criticizing my articles,D'cruz has re echoed the sentiments of Hitler.I would have ignored his post,if it had not carried defamatory statements against me.
The introductory statement of him is this:Ramachandran was the notorious political reporter of Malayala Manorama(same ramachandran who was in the goat-teak-mangium case),he had been the infamous Editor of Mangalam.Finally he returned to his own fold and became Editor of Janmabhumi.
My reputation as a well informed,reputed journalist is intact;I will never lose it,since unlike Dcruz,integrity is an integral part of my character.Hence,Times of India has termed me as "veteran journalist" in their report.
Rubin D'Cruz

Now,who is D'cruz?
An unknown entity as one of the assistant editors in National Book Trust,just a graduate in Malayalam,he was brought by fellow latin catholics and ministers M A Baby and Thomas Issac as Director,Kerala State Institute of Children's Literature(KSICC),in 2006,flouting all norms.The pre requisites for a candidate to be appointed as Director are that he should have a B Ed degree and 14 years teaching experience in colleges.D'Cruz had only 14 years experience in NBT,and just a degree.Hence he was removed from the post by the UDF government in 2011,though MA Baby, during the last year of his tenure,had permanently absorbed him in state service.K C Joseph, the UDF Minister for Cultural affairs,had explained in the assembly that,D'Cruz had used his office for the campaign of certain LDF candidates.D Cruz's unfaithful adherence to CPI(M) to snatch financial benefits illegally had been questioned by the officers of the state government.Though D'Cruz had resigned from NBT,the UDF was lenient towards him,and the government wrote to the NBT to re instate him,considering his tenure as Director,a deputation period.If it was deputation,the exorbitant salary he received as Director,should be re paid,since a person on deputation is entitled only for the salary he was drawing in his organization.In 1957,when NV Krishba Warrier was appointed as Director,Kerala Language Institute,the officials in the Secretariat had recommended him the salary of a Deputy Secretary.When the file reached the Chief Minister EMS,he asked which post in Kerala has the highest salary."The Director of Medical Education",he was told.He wrote in the file,"give one rupee higher than the salary of the Medical Education Director,to the Language Institute Director".From then on Directors of such institutes get attractive salary,and hence the queue.
While with NBT,D'Cruz had sought a job with Malayalam Varika,of the New Indian Express group.S Jayachandran Nair,Editor,knew D'Cruz doesn't know the job,but agreed to the recommendation on a condition that D'Cruz should take a long leave from NBT.After getting the job,D'Cruz,without attending the office,flooded Jayachandran Nair with medical leave certificates.Nair called him to the office and warned him against receiving salary from two institutions.Thereafter,Nair asked D'Cruz to tender resignation.
D'Cruz has also the dubious distinction of snatching the condolence paper on the assassinated Indira Gandhi from the University College Principal and tearing  it off into several pieces in front of a shocked audience.
S Ramesan

D'Cruz,whose name has a colonial tinge, has asked me whether I have become a dalit activist-I will never be an activist.I will be a writer and journalist,till my death.I definitely know D'Cruz had published a post against dalit academician,Meera Velayudhan,grand daughter of Dakshyani Velayudhan,who was a dalit member in the Constituent Assemly,with B R Ambedkar.He had to withdraw the post,after a call.As for my politics,I have written the history of the communist movement in Kerala and I have edited the EMS speeches in the legislative assembly.And if D'Cruz has any access to VS Achuthanandan,VS will tell him,my reports were instrumental in ousting K R Gouri Amma,K N Ravindra Nath and MM Lawrence.I still see those party actions as acts of vengeance. Acts of factionalism.
As for my brief stint in Janmabhumi-I am no more its Editor,I was there only for a few months-D'Cruz should ask Balachandran Chullikad,why the poet worked in the Congress daily,Veekshnam.Since both of us didn't have the legacy of pimping,we found it hard to make a livelihood.And for the insinuation contained in the goat-teak-mangium reference,I had won the Chief Editor's medal in Manorama,years after that exposure and I was there for 20 long years.I had busted the Goat-teak-mangium money chain racket in 1995,exposing those fraudulent companies,through a series of reports.
D'Cruz laments the non existent alliance with RSS and Jama Ath e Islami-instead he should be worried about the CPI(M)'s association with the SDPI.Most of the party's spokesmen in the channels are muslims,who have a SIMI back ground.
I sincerely hope NBT will take serious note of D'Cruz dilly dallying in nasty politics and moving forward with a slander campaign against me,containing defamatory remarks,totally unbecoming of a Central government employee.NBT is an institution fully owned and operated by the Central government,and D'Cruz's active participation in the programmes of the CPI(M) in the state of Kerala,blatantly violates the conduct rules of a Central government employee,which specifically prohibits an employee to take part in active political activities.He had strikingly participated in the crucial special convention of Pu Ka Sa,or,Purogamana Kala Sahithya Sangham ,the Progressive Writers Union,called by the CPI(M),on 12 August,2018 in Thiruvananthapuram,and had published an FB post on its deliberations,the next day.
D'Cruz,all along,was propped by the infamous journalist,Gouridasan Nair.
Now I leave the stage to Sajitha Madathil,who knows D'Cruz better.



Sunday 11 March 2018

EMS AND WILHELM SCHMID

TWO MORE BOOKS RELEASED

Two  books by me were released at the Krithi International fesival of Books and Authors in Kochi.The book,EMSINTE NIYAMA SABHA PRASANGANGAL 1957-1959 was released at the inaugural function by CPI(M)Polit Bureau member M A Baby.
The book is a compilation of the speeches delivered by EMS Namboodiripad in the legislative assembly as Chief Minister during the turbulent years of the first ever Communist government in Kerala.The book has been edited by me.In the fore word to the book,I have written on the democratic Communist governments starting from the one in Sanmarino in 1945 and the Kerala assembly of 1957.
EMS had given permission to me to compile and edit the book in 1995.
The book is published by SPCS and distributed by NBS.Pages 136.Price Rs130.

The second book is a translation of the best seller,WHAT WE GAIN AS WE GROW OLDER by German philosopher,Wilhelm Schmid.The book has sold 5 lakh copies so far.Mr Schmid attended the function and delivered a speech on Serenity.Wilhelm and his wife Astrid have invited me to Berlin.I briefed him on the similarities between his philosophy and Indian philosophy,especially,Upanishads.
In the session in which he attended,I asked him about the contemporary standing of Karl Marx in Germany.He said,"Zero".
In our private conversation,Mr Schmid elaborated on it and said Marx was worried only about Economy and not Ecology.
Ramachandran with Wilhelm Schmid
The book is about Gelassenheit,a German word with several connotations:Tranquility,equanimity,serenity,mellowness,laidbackness,placidity,relaxedness,coolness,calmness,impassability or unperturbedness.It is a state of mind that we attain after the age of sixty.I have used the Sanskrit word,Anandam for Gelassenheit.

Mr Schmid's philosophy is rooted in Art of Living,which Indians associate with Sri Sri Ravisankar.Mr Schmid told me,he had been using this expression from 1985 on wards,and he found the expression in Michel Foucault.
The translation by me has been published by SPCS and distributed by NBS.
Mr Schmid wondered why so many palaces are being built by people in Kerala.I told him I have always felt that a limit should be there in the building permit, to the total area.

Thursday 21 December 2017

DISCUSSION ON MY BOOK ON 26th

SWADESABHIMANI BOOK RELEASE
My book exposing Swadesabhimani Ramakrishna Pillai will be released on December 26 at Changampuzha Park,Edapally,by noted critic M K Sanoo.The book will be received by Political Commentator Dr Sebastian Paul.Poet S Ramesan will preside over the function,organized by Changampuzha Library,Edapally.
 PROGRAMMME:
Welcome
Prof T M Sankaran
President,Changampuzha Library
Book Release
Presided Over by
S Ramesan
Discussion
MEDIA AND MANUFACTURING FALSE IDOLS
Inauguration
M K Sanoo
Speech
Dr Sebastian Paul
Response
Ramachandran
Venue
Changampuzha Park,Edapally
December 26,2017,6.30 Pm
Please Attend.



Monday 11 December 2017

MY BOOK ON SWADESABHIMANI IS OUT

SWADESABHIMANI EXPOSED

My book exposing Swadesabhimani Ramakrishna Pillai has been released.
There had been a group in Travancore,making Pillai a stalwart of renaissance in Kerala.It had a political content.
The book  exposes the individual.A man without character or ethics.The book traces his life from the very beginning and describes his political ambitions thwarted by Dewan P Rajagopalachari and his subsequent fight with the Dewan and his ouster from Travancore.The book analyses the feudal mindset of Swadesabhimani-he had written editorials against dalits and the backwards.He extended his tirade against the backwards in the literary field too.The book reveals the special reverence the Ezhavas,especially the great poet Kumaran Asan had towards the Dewan,and how the politician Kumbalath Sanku Pillai used Swadesabhimani's memory to dislodge Pattam Thanu Pillai from power.Published by National Book Stall.Pages 104,Rs 100.

FOREWORD BY M K SANOO

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...