Tuesday 11 June 2019

കാഫ്‌ക വീണ്ടും വരുന്നു

 പ്രമുഖ അമേരിക്കൻ ചിന്തക സൂസൻ സൊൻടാഗിന്റെ ആദ്യ ഭർത്താവ് ഫിലിപ് റീഫിൻറെ അറിയപ്പെടുന്ന പുസ്തകമാണ്, Freud:The Mind of the  Moralist. ഇത് സൂസൻ തന്നെ എഴുതിയതാണെന്ന് അവരുടെ പുതിയ ജീവചരിത്രം പറയുന്നു. ബെഞ്ചമിൻ മോസർ എഴുതിയ സൊൻടാഗ്‌: ഹേർ ലൈഫ് എന്ന പുസ്തകം സെപ്റ്റംബറിൽ ഇറങ്ങും. റീഫിൻറെ ഒരു പ്രഭാഷണം കേട്ട് പത്തു ദിവസം മാത്രം കഴിഞ്ഞ്, അദ്ദേഹത്തെ വെറും പതിനേഴാം വയസ്സിൽ സൊൻടാഗ്‌ കെട്ടി. പാഠം, ജീവിതം എന്നിവയിൽ നിന്നാണ്, സൊൻടാഗ്‌ സഹ എഴുത്തുകാരി മാത്രമല്ല, യഥാർത്ഥ എഴുത്തുകാരി  എന്നതിന് മോസർ തെളിവ് നിരത്തുന്നത്.

സൊൻടാഗിന് 26 വയസുള്ളപ്പോഴാണ് പുസ്തകം വന്നത്. ആദ്യ പതിപ്പുകളിൽ സൂസൻ റീഫിന് – അന്ന് അതായിരുന്നു പേര് – ആമുഖത്തിൽ നന്ദിയുണ്ട്. 1961 ൽ അത് അപ്രത്യക്ഷമായി. 1959 ലെ വിവാഹ മോചന കരാറിൽ റീഫ് ആണ് രചയിതാവ് എന്ന് സൂസൻ സമ്മതിക്കുന്നതായി വ്യവസ്ഥയുണ്ട്. മോസറിന് സൊൻടാഗ്‌ ആർകൈവ്സ് പരിശോധിക്കാൻ അനുമതി കിട്ടി. അവരുടെ സുഹൃത്തുക്കൾ തുറന്നു സംസാരിച്ചു. റീഫിൻറെ ഗവേഷണവും കുറിപ്പുകളും രചനയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് മോസർ സമ്മതിക്കുന്നു. എന്നാൽ റീഫിൻറെ പദവിക്ക് അടിസ്ഥാനമായ ആ പുസ്തകം അദ്ദേഹം എഴുതിയതല്ല.

ദമ്പതിമാർ മസാച്യുസെറ്റ്സിൽ താമസിക്കുമ്പോൾ സംഗതി മൊത്തം ഉച്ചനേരങ്ങളിൽ  സൂസൻ തിരുത്തിയെഴുതുകയായിരുന്നുവെന്ന് സൂസന്റെ സുഹൃത്ത് മിണ്ടാ റേ അമിറാൻ സാക്ഷ്യപ്പെടുത്തി. 1957 ഓഗസ്റ്റിലെ സൂസന്റെ ഡയറിക്കുറിപ്പിലും ഈ വിവരമുണ്ട്. പത്തു മണിക്കൂർ അതിൽ ചെലവിടുന്നതായി അമ്മക്കെഴുതിയ കത്തിലുണ്ട്. 1958 ൽ സൂസന് എഴുതിയ കത്തിൽ, പുസ്തകത്തിലെ അവകാശം ഉപേക്ഷിച്ചോ എന്ന് സുഹൃത്ത് ജേക്കബ് ടോബ്സ് ചോദിക്കുന്നു. ഉവ്വ് എന്ന് പറഞ്ഞപ്പോൾ, മണ്ടത്തരമായിപ്പോയി എന്ന് മറുപടിയുമുണ്ട്. 40 കൊല്ലത്തിനു ശേഷം, പുസ്തകത്തിൻറെ കോപ്പി റീഫ്, സൂസന് അയച്ചത്, മാപ്പു ചോദിച്ചു കൊണ്ടാണ്.
തങ്ങൾക്കുണ്ടായ മകനെ കൂടെ കിട്ടാൻ വേണ്ടിയാണ്, പുസ്തകം റീഫിന്റേതാണെന്ന വ്യവസ്ഥയിൽ സൂസൻ ഒപ്പിട്ടത് – രക്ത ത്യാഗം.
വിവാഹമോചനം കഴിഞ്ഞ് സൂസന് ഉയർച്ചകളുണ്ടായി. അവർ പിൽക്കാലത്ത് എഴുതിയ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ ആദ്യപുസ്തകം പിടി തരും.

തുർക്കിയിൽ എഴുതിയാൽ തല കൊയ്യും 


വാർഡ് ജേതാവായ എലിഫ് ഷഫാക് ഉൾപ്പെടെയുള്ളവർക്കെതിരെ, തുർക്കിയിൽ അന്വേഷണ ഭീഷണി.ബാല പീഡനം,ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ എഴുത്തിൽ കൈകാര്യം ചെയ്‌തിട്ടുണ്ടോ എന്ന് ഭൂതക്കണ്ണാടി വച്ച് നോക്കുന്നു.ഇവയ്ക്ക് എഴുത്തുകാർ മാപ്പു നൽകുന്നു എന്ന മട്ടിലാണ് വിമർശനം.അബ്ദുല്ല സേവാക്കി എഴുതിയ ഒരു പേജ് ട്വിറ്ററിൽ പങ്കിട്ട ശേഷം,അദ്ദേഹത്തിനെതിരെ സാംസ്‌കാരിക വകുപ്പ് ക്രിമിനൽ പരാതി കൊടുത്തു.
ഒരു ബാലപീഡകൻ പറയുന്ന അനുഭവമായിരുന്നു,ആ പേജ്.ബാല പീഡനത്തിന് അബ്ദുല്ലക്കെതിരെ കേസെടുക്കണമെന്നും പുസ്തകം നിരോധിക്കണമെന്നും ബാർ കൗൺസിലും പ്രമേയം പാസാക്കി.അബ്ദുല്ലയും പ്രസാധകനും തടവിലാണ്.ഇതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ,ഷഫാക്,നോവലിസ്റ്റ് ഐസേ കുലിൻ എന്നിവരുടെ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ചിലർ പങ്കു വച്ചു.മൂന്നു ദിവസമായി ആയിരക്കണക്കിന് ചീത്തവിളികൾ സന്ദേശമായി എത്തിയെന്ന് ഷഫാക് പറഞ്ഞു.The Gaze,Three Daughters of Eve എന്നീ പുസ്തകങ്ങൾ പ്രോസിക്യൂട്ടർ പരിശോധിക്കുന്നു.ബാലപീഡനം പരാമർശിക്കുന്ന ഏതു പുസ്തകവും ഭീഷണിയിലാണെന്ന് ഷഫാക് പറഞ്ഞു.എന്നാൽ ലൈംഗികാതിക്രമങ്ങൾ കൂടി വരുന്ന രാജ്യവുമാണ്,തുർക്കി.The Bastard of Istanbul എന്ന പുസ്തകത്തിലെ ഒരു കഥാപാത്രത്തെ വച്ച് 2006 ൽ ഷെഫാക്കിനെ വിചാരണ ചെയ്ത് വെറുതെ വിട്ടതാണ്.ആദ്യ ലോകയുദ്ധത്തിൽ അർമേനിയക്കാരുടെ കൂട്ടക്കൊലയെ വംശഹത്യയായി അതിൽ
പറഞ്ഞതായിരുന്നു,കുറ്റം.പീഡനത്തെ പ്പറ്റി എഴുതുന്നതിന് അർത്ഥം,അത് മാപ്പാക്കുന്നു എന്നല്ല,
ഷ ഫാക് ചൂണ്ടിക്കാട്ടി.വസ്തുത,മാപ്പു നൽകുന്നില്ല എന്നതാണ്.അവകാശങ്ങൾക്കായി പോരാടിയ ആളാണ് താൻ.യൂറോപ്പിൽ ബാലവിവാഹം കൂടുതലുള്ള സ്ഥലമാണ്,തുർക്കി.18 ആകും മുൻപേ 15% പെൺകുട്ടികളും വിവാഹിതരാകുന്നു.ഒരു ശതമാനം വിവാഹം 15 വയസിന് മുൻപാണ്.
ഷഫാക് 
സാഹിത്യ തട്ടിപ്പ് ചലച്ചിത്രമായി 


തൊണ്ണൂറുകളിലെ ഇംഗ്ലീഷ് സാഹിത്യ ഇതിഹാസമായിരുന്നു, ജെ ടി ലിറോയ്. ജെറമിയ ടെർമിനേറ്റർ ലിറോയ്. ലോറിക്കാരുടെ വേശ്യയുടെ മകൻ. ലൈംഗിക പീഡനങ്ങൾക്ക് ഇരയായവൻ. ലിറോയിയെ പരിചയപ്പെടാൻ വമ്പന്മാരുടെ തിരക്ക്. ഹോളിവുഡ് നടിമാരുടെ പ്രണയ തള്ളൽ. 2006 ൽ കള്ളി പൊളിഞ്ഞു. ലിറോയ് ആണല്ല, സാവന്ന നൂപ് എന്ന പെണ്ണാണ്. ആ പേരിൽ വന്നതെല്ലാം എഴുതിയത്, സഹോദര ഭാര്യ ലോറ ആൽബർട്ട്.മഡോണയും ലിറോയിയിൽ ആകൃഷ്ടയായിരുന്നു. ഒരു സൺ ഗ്ളാസും വിഗും വച്ചാണ്, സാവന്ന, ലിറോയ് ആയത്. ആറു കൊല്ലം ഇങ്ങനെ പോയി. 2007 ൽ സാവന്ന തന്നെ സ്വന്തം കഥ എഴുതി: ഗേൾ ബോയ് ഗേൾ: ഹൗ ഐ ബികേം ജെ ടി ലിറോയ്. ഇക്കഥയാണ് സിനിമയായത്. ക്രിസ്റ്റിൻ സ്റ്റുവർട്ട് നായിക/നായകൻ, ലോറ ആൽബർട്ട് ആയി ലോറ ഡേർൺ.
ലിറോയും ലോറയും നല്ല കാലത്ത് 
ഇന്ന് സാവന്നയ്ക്ക് 38. ആണാണോ പെണ്ണാണോ എന്ന സംശയം കാഴ്ചയിൽ നിലനിർത്തുന്നു. ഫാഷൻ ഡിസൈനറാണ്. സാറ എന്ന പുസ്തകം പ്രശസ്തമായപ്പോഴാണ്, ലിറോയിയായി നടിക്കാൻ സാറ ആൽബർട്ട് സാവന്നയെ കൂട്ടിയത്. അത് ലിറോയിയുടെ ലൈംഗിക തൊഴിലാളിയായ അമ്മയുടെ കഥയായി അവതരിപ്പിക്കപ്പെട്ടു. സാറ ആൽബർട്ടിന്റെ ഭർത്താവ് ജിയോഫിൻറെ ഇളയ ഇളയ അനുജത്തിയാണ് സാവന്ന. എന്നാൽ, സാവന്നയുടെ ചുറ്റും ആളു കൂടിയത് സാറയെ അസ്വസ്ഥയാക്കി; അവർക്ക് പിരിയേണ്ടി വന്നു. തൻറെ കഥ എഴുതുകയാണെന്ന് സാറയെ സാവന്ന സാറ പറഞ്ഞു: “എഴുത്തുകാരനായി അഭിനയിച്ചത് കൊണ്ട് അതാവില്ല “.
ലിറോയ് ഇന്ന്
ലോകയുദ്ധത്തിൽ പോയ പുസ്തകങ്ങൾ തിരികെ 


ണ്ടാം ലോകയുദ്ധത്തിന്റെ അവസാനം ബോൺ ലൈബ്രറിയിൽ നിന്ന് ബൽജിയൻ ഭടന്മാർ കൊള്ള ചെയ്‌തതായി കരുതിയിരുന്ന അപൂർവ്വഗ്രന്ഥങ്ങളും കയ്യെഴുത്തു പ്രതികളും തിരികെ കിട്ടി.
വിഖ്യാത ജർമൻ പക്ഷിനിരീക്ഷകനും പര്യവേഷകനുമായ മാക്സിമില്യൻറെ ലൈബ്രറിയിലെ 19 നൂറ്റാണ്ടിൽ വരച്ച പക്ഷി ഗ്രന്ഥങ്ങൾ ,. മധ്യകാല കയ്യെഴുത്തു പ്രതികൾ,പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രങ്ങൾ,ചരിത്ര ഭൂപടങ്ങൾ എന്നിവ  തിരിച്ചു കിട്ടിയവയിൽ പെടും.ബൽജിയംകാരി ടാനിയ ഗ്രിഗറി വീട്ടിലെ പുസ്തകങ്ങൾ വിൽക്കാൻ ഒരുമ്പെട്ടപ്പോഴാണ് ഈ 600 അമൂല്യ നിധികൾ വെളിച്ചം കണ്ടത്.പുസ്തക സ്നേഹിയായ ഇവരുടെ പിതാവ് അധിനിവേശകാലത്ത് ബോണിൽ സൈനികനായിരുന്നു.പുസ്തകങ്ങൾ ബൽജിയത്തിൽ അദ്ദേഹം കൊണ്ടു വന്ന സാഹചര്യം അറിയില്ല.2017 ൽ ലണ്ടനിലെ ലേലസ്ഥാപനമായ സോത്‌ബീസിനാണ് ഇവ വിൽക്കാൻ പോയത്.എവിടന്നു വന്നു എന്നത് മറയ്ക്കാൻ പേജുകൾ കളയുകയും കീറുകയും കവർ നീക്കുകയുമൊക്കെ ചെയ്‌തിരിക്കുന്നത്‌ കണ്ട് സ്ഥാപനത്തിന് തന്നെ സംശയം തോന്നി.ചിലതിലെ ഒപ്പുകളും മുദ്രകളും കണ്ട് ലൈബ്രറിയുമായി ബന്ധപ്പെട്ടു.കൊള്ളയടിക്കപ്പെട്ടതിൻറെ പട്ടിക ലൈബ്രറി കൈമാറി.
ടാനിയയ്ക്ക് ജർമ്മൻ ഫൗണ്ടേഷൻ പാരിതോഷികം നൽകി.

കാഫ്‌ക ഇനിയും വന്നേക്കും 

സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള കാഫ്‌കയുടെ സേഫ് ഡെപ്പോസിറ്റ് പെട്ടികൾ തുറന്ന് ഉള്ളടക്കം ഇസ്രയേലിലേക്ക് അയയ്ക്കാൻ സൂറിച്ച് കോടതി ഉത്തരവിട്ടു. ഇതോടെ ചില അപ്രകാശിത കൃതികൾ ഉണ്ടാകാനും അവ പ്രസിദ്ധീകരിക്കാനും വഴി തെളിഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെ വിഭ്രമത്തിലേക്ക് കൊണ്ടുപോയ ഇതിഹാസമാണ്, പ്രേഗിൽ ജനിച്ച് ജർമ്മൻ ഭാഷ സംസാരിച്ച ഫ്രാൻസ് കാഫ്‌ക എന്ന ജൂതൻ. കേരളത്തിന് പരിചിതൻ.ഇസ്രയേലും ജർമ്മനിയും അദ്ദേഹത്തിൻറെ പൈതൃകം അവകാശപ്പെടാറുണ്ട്. ഇസ്രയേൽ കോടതിവിധികൾ സൂറിച്ച് കോടതി ശരി വച്ചിരിക്കുകയാണ്. ഇസ്രയേൽ നാഷനൽ ലൈബ്രറിക്ക് കൊടുക്കാനാണ്, വിധി.
പ്രാഗിലെ കാഫ്‌ക പ്രതിമ 
മരണശേഷം പ്രസിദ്ധീകരിച്ച ചില രചനകൾ അപൂർണമാണ്. അവയുടെ അവസാനം നിധിപേടകങ്ങളിൽ ഉണ്ടാകാം. ഒരു ഇസ്രയേൽ കുടുംബത്തിൽ കാഫ്‌കയുടെ കയ്യെഴുത്തു പ്രതികൾ ഉണ്ടായിരുന്നത് കൈമാറാൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഇസ്രയേലിലെ ബാങ്ക് ലോക്കറുകളിലും ടെൽ അവീവിലെ ഫ്ലാറ്റിലുമായിരുന്നു, അവ. നിയമത്തിൻറെ നൂലാമാലകൾ മനുഷ്യനെ വരിഞ്ഞു മുറുക്കുന്നത് കാഫ്‌കയുടെ നിരന്തര വിഹ്വലത ആയിരുന്നു.1924 ൽ 40 വയസ്സിൽ ക്ഷയം വന്ന് മരിക്കും മുൻപ് രചനകൾ സുഹൃത്ത് മാക്‌സ് ബ്രോഡിനെ എൽപിച്ചിരുന്നു. വായിക്കാതെ കത്തിച്ചു കളയാനാണ് കാഫ്‌ക പറഞ്ഞതെങ്കിലും ബ്രോഡ് വാക്ക് പാലിച്ചില്ല. ദി ട്രയൽ, ദി കാസിൽ, അമേരിക്ക എന്നിവ പ്രകാശിതമായി. 
മാക്‌സ് ബ്രോഡ് 
അറിയപ്പെടാതിരുന്ന കാഫ്‌ക ഇതിഹാസമായി. 1968 ൽ മരിക്കും വരെ ബ്രോഡ് എല്ലാം പ്രസിദ്ധീകരിച്ചില്ല.രേഖകൾ ഏതെങ്കിലും അക്കാദമിക് സ്ഥാപനത്തിന് നൽകാൻ സെക്രട്ടറി എസ്തർ ഹൊഫെയോട് നിർദേശിച്ചു. ഹൊഫെ ചിലത് വിറ്റു. ചിലത് വച്ചു. ട്രയലിൻറെ കയ്യെഴുത്തുപ്രതി 10 ലക്ഷം പൗണ്ടിന് (9 കോടി) സോത് ബീസ് ലേലം ചെയ്‌തു. എസ്തർ 2008 ൽ 101 വയസിൽ മരിച്ചപ്പോൾ ശേഖരം രണ്ടു പെൺമക്കൾക്ക് കിട്ടി.അവർ മരിച്ചപ്പോൾ ഒരാളുടെ പെൺമക്കൾക്ക് കിട്ടി. ഇതാണ് ഇസ്രയേലിന് കൊടുക്കാൻ വിധിച്ചിരിക്കുന്നത്.

കവയിത്രി ആത്മഹത്യ ചെയ്‌തു;കവി മാളത്തിൽ

ബ്രിട്ടനിൽ 19 നൂറ്റാണ്ടിലെ പ്രശസ്ത കവയിത്രി ലെറ്റിഷ്യ എലിസബത്ത് ലണ്ടൻ വിഷം കഴിച്ചു മരിച്ചതിനു പിന്നിൽ ചൂഷണത്തിൻറെ കഥകളുണ്ടെന്ന് പുതിയ ജീവചരിത്രം പറയുന്നു. L E L എന്ന പുസ്തകം എഴുതിയത് ലൂകാസ്റ്റ മില്ലർ. L E L എന്ന തൂലികാ നാമത്തിലാണ്, ലെറ്റിഷ്യ എഴുതിയിരുന്നത്.



ഇന്നത്തെ ഘാനയിൽ ഗവർണറായിരുന്ന ജോർജ് മക് ലീന്റെ ഭാര്യയായിരുന്ന ലെറ്റിഷ്യ വിഷം കഴിച്ചു മരിച്ചത് 1838 ലാണ്. നവ വധു. വിവാഹം ചെയ്ത് അവിടെ ചെന്നപ്പോഴാണ് അയാൾക്ക് അവിടത്തുകാരി ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. അടിമത്തം അവസാനിച്ചെങ്കിലും, ഭർത്താവിൻറെ കോട്ടയിൽ കറുത്ത വർഗ്ഗക്കാരായ അടിമകൾ ഉണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോൾ ലെറ്റിഷ്യയ്ക്ക് 36.ദുരിതത്തെപ്പറ്റി അവർ അമ്മയ്ക്ക് കത്തെഴുതി.രണ്ടു ദശാബ്ദം അവരായിരുന്നു ഏറ്റവും പ്രസിദ്ധയായ കവയിത്രി. സ്‌കൂളിലെ കവിതയെഴുത്തിൽ മിടുക്കു കാട്ടിയ അവളെ ദരിദ്രയായ അമ്മയാണ്, സാഹിത്യ ലോകം കാട്ടിക്കൊടുത്തത്. ലിറ്റററി ഗസറ്റിൻറെ വിവാഹിതനായ എഡിറ്റർ വില്യം ജേർഡന് കവയിത്രികളോട് താല്പര്യമായിരുന്നു. 1824 ൽ ബൈറൺ മരിച്ചതോടെ സ്വന്തം ജീവിതം കൂടി കവിതയിൽ പറയുന്നയാളെയാണ്, അയാൾക്ക് ലെറ്റിഷ്യയിൽ കിട്ടിയത്. വിപണിക്ക് വേണ്ടി മാത്രമല്ല, അല്ലാതെയും അവൾ ചൂഷണം ചെയ്യപ്പെട്ടു. അnയാളിൽ മൂന്ന് കുട്ടികൾ ഉണ്ടായി. അതിൻറെ ഗ്ലാനിയിൽ നിൽക്കുമ്പോഴായിരുന്നു, വിവാഹം.ജീവിതത്തിൻറെ സിംഹഭാഗവും ബ്രിട്ടന് പുറത്തായിരുന്ന ആ ഗവർണർ മാത്രമായിരുന്നിരിക്കും, കവയിത്രിയുടെ അവിഹിത സന്തതികളെപ്പറ്റി അറിയാതിരുന്ന ബ്രിട്ടീഷുകാരൻ. അതറിഞ്ഞപ്പോൾ ഉണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പുസ്തകത്തിൽ അനുമാനിക്കുന്നു.

ബ്രസീൽ പൈങ്കിളി 40 പേരെ പകർത്തി

ബ്രസീലിലെപൈങ്കിളി എഴുത്തുകാരി ക്രിസ്റ്റിൻ സെരൂയയ്‍ക്ക് എതിരെ, നാൽപതോളം എഴുത്തുകാരുടെ രചനകളിൽ നിന്ന് മോഷ്ടിച്ചതിന്, അമേരിക്കൻ പൈങ്കിളി എഴുത്തുകാരി നോറ റോബർട്ട്സ് കേസ് കൊടുത്തു. തൻറെ 10 പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ സെരൂയ പരാവർത്തനം ചെയ്‌തെന്ന് ഉദാഹരണസഹിതം നോറ ഹർജിയിൽ ചൂണ്ടിക്കാട്ടി. പകർപ്പവകാശ ലംഘനത്തിന് 25000 ഡോളർ (18 ലക്ഷം) നഷ്ടപരിഹാരം നോറ ആവശ്യപ്പെട്ടു. മോഷ്ടിച്ച ഭാഗങ്ങൾ നീക്കം ചെയ്യും വരെ സെരൂയയുടെ പുസ്‌തകങ്ങളുടെ വിൽപന തടയാനും ആവശ്യപ്പെട്ടു. നഷ്‌ടപരിഹാരം ബ്രസീലിലെ സാഹിത്യസംഘടനയ്ക്ക് നൽകുമെന്ന് നോറ അറിയിച്ചു.താൻ മനഃപൂർവം കോപ്പിയടിച്ചില്ലെന്ന് സെരൂയ നോറയുടെ പി ആർ ഒ യെ മെയിലിൽ അറിയിച്ചു. വേഗം, വേഗം, ഇനിയും, ഇനിയും എന്നു പറഞ്ഞ വഴികാട്ടികൾ തന്നെ വിഡ്ഢിയാക്കുകയായിരുന്നു. വാടക എഴുത്തുകാരും തന്നെ പറ്റിച്ചു.




ഖണ്ഡികകൾ തൻറെ നോവലിൽ നിന്ന് സെരൂയ അതേപടി പകർത്തിയതായി നോറ തെളിവ് നിരത്തി. നോറയുടെ ‘ദി ലയർ’ നോവലിൽ നിന്ന് സെരൂയ, ‘റോയൽ അഫയർ’ എന്ന നോവലിലാണ് പകർത്തിയത്. രണ്ടുമാസം മുൻപ് വായനക്കാർ സെരൂയയുടെ ‘റോയൽ ലവ്’ നോവലും കോർട് നി മിലൻറെ ‘ദി ഡച്ചസ് വാർ’ എന്ന നോവലും തമ്മിൽ സാമ്യം കണ്ടെത്തി. അന്നുമുതൽ ഒരു ഡസൻ നോവലിസ്റ്റുകൾ ആരോപണവുമായി വന്നു. ടെസ്സ ഡയർ, ലൊറേറ്റ ചേസ്, ലിൻ ഗ്രഹാം എന്നിവർ കൂട്ടത്തിലുണ്ട്. 40 എഴുത്തുകാരും 100 പുസ്തകവുമാണ് രംഗത്തുള്ളത്. “പലർക്കും കേസ് കൊടുക്കാൻ പണമില്ല, എനിക്ക് അതുണ്ട്”, നോറ പറഞ്ഞു.
ആമസോൺ സെരൂയയുടെ പുസ്തകങ്ങൾ നീക്കി.

ഹെർമൻ വോക്ക് 104 വരെ 

ജൂ
ത പാരമ്പര്യത്തിൽ നിന്ന് കെയിൻ മ്യൂട്ടിനി, ദി വിൻഡ്‌സ് ഓഫ് വാർ തുടങ്ങിയ മികച്ച നോവലുകൾ എഴുതിയ ഹെർമൻ വോക് വിട വാങ്ങി. 104 ആഘോഷിക്കാൻ പത്തു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളു. ഒരു പുസ്തകത്തിൻറെ പണിപ്പുരയിലായിരുന്നു. കലിഫോർണിയ പാം സ്പ്രിങ്സ് വസതിയിൽ ഉറക്കത്തിലായിരുന്നു മരണം. നിരവധി വർഷങ്ങൾ വാഷിങ്‌ടണിൽ ആയിരുന്നു.



രണ്ടാം ലോകയുദ്ധത്തിന് ശേഷം ഉയർന്നു വന്ന പ്രധാന എഴുത്തുകാരിൽ ഒരാളായ വോക് ആണ് ജൂത കഥകൾ ആദ്യമായി പൊതുധാരയിലേക്ക് കൊണ്ട് വന്നത്. റേഡിയോ നടന്മാർക്ക് തമാശയെഴുതിയും ചരിത്രനോവലിൽ കൈവച്ചും ഒക്കെയായിരുന്നു തുടക്കം. 1952 ൽ കെയിൻ മ്യുട്ടിനിക്ക് പുലിറ്റ്സർ സമ്മാനം കിട്ടിയതോടെ ശ്രദ്ധേയനായി. അധികാരം കൊണ്ട് ഉന്മാദിയായ നായകനായിരുന്നു അതിലെ നേവി ക്യാപ്റ്റൻ. അതിലെ കോടതി രംഗം വോക് നാടകമാക്കി. കെയിൻ മ്യുട്ടിനി സിനിമയും വിൻഡ്‌സ് ഓഫ് വാർ ടി വി പാരമ്പരയുമായി. ഹെമിങ്‌വേ, ജോയ്‌സ് എന്നിവർ മത വിരുദ്ധരായിരുന്നു. എന്നാൽ, വോക്, സി എസ് ലൂയിസിനെപ്പോലെ വിശ്വാസികളുടെ ചെറിയ സംഘത്തിലായിരുന്നു – അങ്ങനെയുണ്ടായതാണ്, ദിസ് ഈസ് മൈ ഗോഡ്. ജൂത വേദമായ തലമൂദ് ദിവസവും വായിച്ചിരുന്നു. ജോർജ് ടൗൺ സിനഗോഗിൽ പോയിരുന്നു. 90 വയസു കഴിഞ്ഞ ശേഷമാണ് ലോ ഗിവർ നോവൽ എഴുതിയത്.100 ൽ ഓർമ്മകൾ എഴുതി. വോക്കിൻറെ ആയുസ്സ് മുൻ നിർത്തിയാണ്, സ്റ്റീഫൻ കിംഗ് ഹെർമൻ വോക് ഈസ് സ്റ്റിൽ എലൈവ് എന്ന കഥ എഴുതിയത്.

ആർമിറ്റേജ് ആസ്ഥാന കവി
കരോൾ ആൻ ഡഫിയുടെ പിൻഗാമിയായി സൈമൺ ആർമിറ്റേജിനെ ബ്രിട്ടൻ ആസ്ഥാന കവിയാക്കി. വെസ്റ്റ് യോർക്ക് ഷറിൽ നിന്നുള്ള അദ്ദേഹം പ്രൊബേഷൻ ഓഫിസർ ആയിരുന്നു. ധിഷണയില്ലാത്ത കവിത എന്ന് സ്വയം വിലയിരുത്തുന്ന അദ്ദേഹം ഇരുപത്തൊന്നാം ആസ്ഥാന കവിയാണ്. ഇത് പറഞ്ഞ് തെരേസ മേ വിളിച്ച കാര്യമറിഞ്ഞപ്പോൾ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞെന്ന് സൈമൺ പറഞ്ഞു. 1994 ൽ കവിതയ്ക്കു വേണ്ടി ജോലി രാജി വച്ചപ്പോൾ അവർ ഖിന്നരായിരുന്നു. അത് കൊണ്ട് അവരെ പോയിക്കണ്ട് വിവരം പറഞ്ഞു.
കുറച്ചു കഴിഞ്ഞ് പിതാവ് സന്ദേശം അയച്ചു: “ഞങ്ങൾ കരച്ചിൽ നിർത്തി”.
തമാശക്കാരനാണ് പിതാവ്. “നിൻറെ മുത്തച്ഛനുണ്ടായിരുന്നെങ്കിൽ ഇതറിഞ്ഞ് മരിച്ചേനെ” എന്നും പ്രതികരിച്ചു.





ബ്രിട്ടൻറെ ഏറ്റവും വലിയ സാഹിത്യ ആദരം തുടങ്ങിയത് 17 നൂറ്റാണ്ടിലാണ്. ബെൻ ജോണ്സണ് ജയിംസ് ഒന്നാമൻ പെൻഷൻ നൽകിയത് തുടക്കമായിരുന്നു. 5750 പൗണ്ട് ഒരു വർഷം കിട്ടും. 600 കുപ്പി ഷെറി കിട്ടും.പത്തു കൊല്ലം ഉണ്ടാകും. കിട്ടുന്ന പണം കാലാവസ്ഥാ മാറ്റ പ്രചാരണത്തിന് ഉപയോഗിക്കും. കേരളത്തിലാണെങ്കിൽ കവി വീടിന് രണ്ടാം നില പണിതേനെ.
1989 ൽ സൂം എന്ന സമാഹാരം വഴിയാണ് സൈമൺ പൊട്ടി വീണത്. ടെഡ് ഹ്യൂഗ്‌സിന്റെ പിൻഗാമി എന്ന്പറയാം. ഫിലിപ് ലാർക്കിനെപ്പോലെ ആഴം കണ്ടെത്തിയ കവി.
സാംസ്‌കാരിക വകുപ്പിൻറെ ചുരുക്കപ്പട്ടികയിൽ നിന്നാണ് തിരഞ്ഞെടുപ്പ്. കറുത്ത വർഗക്കാരനോ ന്യൂനപക്ഷമോ വന്നിട്ടില്ല. ഇo ത്യാസ് ധാർകർ, ദൽജിത് നാഗ്ര, ആലീസ് ഓസ്വാൾഡ് എന്നിവർ പട്ടികയിലുണ്ടായിരുന്നുവെന്നും ധാർകർ നിരസിച്ചെന്നും കേൾക്കുന്നു.

വംശീയ കവിത മാളത്തിൽ

കുടിയേറ്റക്കാർ എലികളാന്നെന്ന് കവിത എഴുതിയ രാഷ്ട്രീയക്കാരൻ രാജിവച്ചു. ഹിറ്റ്ലറുടെ നാടായ ഓസ്ട്രിയൻ നഗരം ബ്രണ്ണം ഇന്നിലെ ഡപ്യൂട്ടി മേയർ ക്രിസ്ത്യൻ ഷിൽകറാണ് രാജിവച്ചത്. വലതുപക്ഷ ഫ്രീഡം പാർട്ടി അംഗമായ ഷിൽകർ,”നഗര എലി” എന്ന ശീർഷകത്തിലാണ് കവിത എഴുതിയത്. പാർട്ടി പത്രത്തിൻറെ ഈസ്റ്റർ പതിപ്പിലായിരുന്നു. കുടിയേറ്റക്കാരെപ്പറ്റിയായിരുന്നു, കവിത. കുടിയേറ്റക്കാരനായ ആഖ്യാതാവ് കുടിയേറ്റക്കാരോട് പറയുന്നു: ‘ഉടൻ ഓടി രക്ഷപ്പെടുക; അല്ലെങ്കിൽ അലിഞ്ഞു ചേരുക. രണ്ടു സംസ്‌കാരങ്ങളെ കൂട്ടിക്കുഴയ്ക്കുന്നത്, രണ്ടിനെയും, നശിപ്പിക്കലാണ്”.





ജൂതന്മാരെയും താൻ വെറുക്കുന്ന സമുദായങ്ങളെയും ഹിറ്റ്‌ലർ എലികൾ എന്നാണ് വിളിച്ചിരുന്നത്. ആത്മകഥയായ’മീൻ കാഫി’ ൽ എലികളെപ്പോലെ മനുഷ്യരും ഒരേവർഗ്ഗത്തിൽ പെട്ടവരാണ് ഇണ ചേരേണ്ടതെന്നും അല്ലാത്തപക്ഷം ശുദ്ധിയും ശക്തിയും ദുർബലമാകുമെന്നും ഹിറ്റ്‌ലർ പറഞ്ഞിരുന്നു. എലികളെയും മനുഷ്യരെയും താരതമ്യപ്പെടുത്തിയ ചരിത്രോന്മാദത്തിന് ഷിൽകർ മാപ്പ് പറഞ്ഞു. പ്രകോപിപ്പിക്കാനായിരുന്നു, വെറുപ്പിക്കാനല്ല തൻറെ കവിതയെന്നും ഷിൽകർ പ്രതികരിച്ചു. മുൻ നാസികൾ രൂപീകരിച്ചതാണ്, ഫ്രീഡം പാർട്ടി. കവിത മനുഷ്യ വിരുദ്ധവും നാറുന്നതും വംശീയവുമാണെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.

സാർത്രിന്റെ മാസിക പൂട്ടുമ്പോൾ

രുപതാം നൂറ്റാണ്ടിലെ വലിയ ചിന്തകൻ ഴാങ് പോൾ സാർത്രിന്റെ സഹയാത്രിക സിമോങ് ദേ ബുവ്വ സ്ഥാപിച്ച ഇടതു മാസിക ലെ ടെംപെസ് മോഡേണെ പൂട്ടി. 74 കൊല്ലം പ്രസിദ്ധീകരിച്ചു.ഞായർ ഉച്ചയിലെ ഇതിൻറെ പത്രാധിപ സമിതി യോഗങ്ങൾ ആയിരുന്നു സൗഹൃദത്തിൻറെ ഏറ്റവും വലിയ മാതൃകയെന്ന് ബുവ്വ പറഞ്ഞിരുന്നു. അവസാന എഡിറ്റർ ക്ളോദ് ലാൻസ് മാൻ കഴിഞ്ഞ ജൂലൈയിൽ മരിച്ചതോടെ പൂട്ടൽ അനിവാര്യമായിരുന്നു.1986 ൽ ബുവ്വ മരിച്ചപ്പോഴാണ്, ലാൻസ് മാൻ എഡിറ്ററായത്. സാർത്രിന്റെ വിദ്യാർത്ഥിയായിരുന്ന ലാൻസ് മാൻ ബുവ്വയുടെ കാമുകനുമായിരുന്നു. വിസ്മയിക്കേണ്ട, സാർത്രും ബുവ്വയും ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. തൻറെ ശിഷ്യകളെയും ബുവ്വ സാർത്രിന്റെ കിടക്കയിൽ എത്തിച്ചിരുന്നു.
നവ പത്രപ്രവർത്തനം അമ്പതുകളിൽ ന്യൂയോർക്കിൽ നിന്ന് തുടങ്ങി എന്നവകാശപ്പെടുന്നുവെങ്കിലും നാല്പതുകളിൽ പാരിസിൽ ഈ മാസികയോടെ തുടങ്ങി എന്ന ബദൽ ചരിത്രവുമാകാം.ശൈലി മൗലികവും റിപ്പോർട്ടിങ് സാഹിത്യവുമായിരുന്നു.അപഗ്രഥനമാകട്ടെ,വീറുള്ളതും.1945 ഒക്ടോബറിലെ ആദ്യ ലക്കം പത്ര പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്ഫോടനമായിരുന്നു.അതിൻറെ മാനിഫെസ്റ്റോ ലോകം മുഴുവൻ പരിഭാഷ ചെയ്യപ്പെട്ടു.”ബൂർഷ്വയായി ജനിച്ച ഏത് എഴുത്തുകാരനും നിരുത്തരവാദിത്തത്തിൻറെ പ്രചോദനം അറിയാം പാരീസ് കമ്മ്യൂണിന് ശേഷമുള്ള അടിച്ചമർത്തലുകൾക്ക് ഉത്തരവാദി ഫ്ലോബേർ ആണെന്ന് ഞാൻ പറയും;കാരണം അതിനെതിരെ അദ്ദേഹം ഒന്നും എഴുതിയില്ല” എന്ന് തുടങ്ങുന്നതായിരുന്നു,അത്.

ചാർളി ചാപ്ലിൻറെ മോഡേൺ ടൈംസ് ആയിരുന്നു ശീർഷകം.റെയ്മോന്ദ് ആരോൺ,മെർലോ പോണ്ടി,മൈക്കിൾ ലെയറിസ്,ഫിലിപ് ടോയിൻബി എന്നിവർ എഴുതി.പിക്കാസോ മുഖചിത്രം വരച്ചു.തുടർന്നുള്ള ലക്കങ്ങളിൽ സാമുവൽ ബക്കറ്റും ഷെനെയുമൊക്കെ എഴുതി.എല്ലാ ചൊവ്വയും വെള്ളിയും വൈകിട്ട് ഇതിൻറെ ഓഫിസിൽ സാർത്രിനെ ആർക്കും ചെന്ന് കാണാമായിരുന്നു.ഇത് മാസികയിൽ അച്ചടിച്ചു,ഫോൺ നമ്പർ കൊടുത്തു.

മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക്

ന്ത്യയിൽ ഇറക്കുമതി ചരക്കായ മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക് ബംഗാളിൽ തന്നെ നടന്നത്, വിധി വൈപരീത്യം തന്നെ. മൗലികമായി ഒന്നും തന്നെയില്ലാത്ത ഒരു പ്രത്യയ ശാസ്ത്രം ബംഗാളിലും കേരളത്തിലും വേരു പിടിച്ചത്, രണ്ടിടത്തും അതിൻറെ വരവിനു മുൻപ്, നവോത്ഥാനം പൂർത്തിയായിരുന്നു എന്നതിനാൽ. ആ നവോത്ഥാന പ്രക്രിയയിൽ, വിവരമുള്ള സന്യാസിമാർ വഴി, വിവേകാനന്ദനും അരവിന്ദ ഘോഷും നാരായണ ഗുരുവും ചട്ടമ്പി സ്വാമികളുമൊക്കെ വഴി, അദ്വൈതം അന്തർധാരയായി കടന്നു കയറി. ദൈവവും മനുഷ്യനും ഒന്ന് എന്ന അദ്വൈത ചിന്ത, എങ്കിൽ ദൈവം വേണ്ട എന്ന നിലയിലേക്ക്, കമ്മ്യൂണിസ്റ്റുകൾക്ക് വളച്ചൊടിക്കാൻ എളുപ്പമായി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിറന്നത് തന്നെ ബംഗാളിലാണ്. അതും നവോത്ഥാന തുടർച്ചയായിരുന്നു.

ഗാന്ധിയുടെ കാലത്ത്, ബംഗാളിലെ കോൺഗ്രസ് ഗാന്ധിയുടെ നയങ്ങൾക്കൊപ്പം നിന്നില്ല എന്നത് ചരിത്രമാണ്. ചിത്തരഞ്ജൻ ദാസ് എന്ന വടവൃക്ഷം കോൺഗ്രസ് നേതാവായി നിന്ന ബംഗാളിൽ, ഗാന്ധിക്ക് കാര്യമായ പ്രവേശനം തന്നെ ഉണ്ടായിരുന്നില്ല. ഒന്നാന്തരം കവി കൂടിയായിരുന്ന ദാസിൻറെ കവിത, സാഗര ഗീതംമോഷ്ടിച്ചതാണ്, ജി ശങ്കരക്കുറുപ്പിൻറെ സാഗര സംഗീതം. ദാസിൻറെ കവിത ഇംഗ്ലീഷ്-ലേക്ക് പരിഭാഷ ചെയ്തത്, മഹർഷി അരവിന്ദനായിരുന്നു. കുറുപ്പ് കവിത പകർത്തിയ പോലെ, പി കൃഷ്ണ പിള്ള,മാർക്‌സിസം അവിടന്ന് പകർത്തി. കോൺഗ്രസുകാരനായി, ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ ആയിരുന്നപ്പോഴാണ്, പിള്ള ബംഗാളിലെ തീവ്ര സംഘടനയായ അനുശീലനുമായി ബന്ധപ്പെട്ടതും അതിൽ അംഗമായതും. ഇ എം എസ് ചേർന്നത് പിന്നീടാണ്. മറ്റൊരു വഴിയിൽ, പി കേശവദേവ് ബാരിസ്റ്റർ എ കെ പിള്ളയുടെ വീട്ടിൽ പോയി, ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ വായിച്ച് ആലപ്പുഴയിലെ ആദ്യ തൊഴിലാളി യൂണിയൻ നേതാവായി. അദ്ദേഹം മാർക്‌സിസം ആദ്യമായി പ്രസംഗിച്ച വഴിയിൽ രണ്ടു കിലോമീറ്റർ കൂടി
യാത്ര ചെയ്താൽ, അമൃതാനന്ദമയീ മഠം ആയി.
തൊഴിലാളികൾ ധാരാളമുണ്ട്, അവരെ കൈയിലെടുക്കാൻ; പുതിയൊരു വേദം കിട്ടി എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങി. ഇ എം എസിനെയും മറ്റും കോൺഗ്രസിൽ ചാലപ്പുറം ഗ്യാങ് ഒതുക്കിയിരുന്നതിനാൽ, അദ്ദേഹത്തിനും വേറൊരു വേദി കിട്ടി. പുതിയ വേദത്തിൻറെ മൗലികതയില്ലായ്മ വിഷയമായിരുന്നില്ല. ഇന്ന് കത്തോലിക്കാ മതത്തിൽ നിന്ന് പെന്തക്കോസ്തിൽ ചേർന്ന് ഏഴകൾ കൊഴിയും പോലെ, മുതലാളിയുടെ സേവകത്വത്തിൽ നിന്ന് മോചിതനായ പോലെ തൊഴിലാളിക്ക് തോന്നി.

ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിലെ ഖണ്ഡികകൾ അതേ പടി മോഷ്ടിച്ച അന്നത്തെ സുനിൽ ഇളയിടമായിരുന്നു, മാർക്സ്. ഹെഗലിൻറെ ചിന്തയിൽ നിന്ന് ദൈവത്തെ വെട്ടി നീക്കി, ഫോയർബാക്കിന്റെ എസ്സൻസ് ഓഫ് ക്രിസ്ത്യാനിറ്റി യിലെ ആശയങ്ങൾ ചേർത്താൽ മാർക്‌സിസം കിട്ടും. ഭാര്യ ജെന്നി  നാലാം പ്രസവത്തിനു പോയപ്പോൾ, വീട്ടു വേലക്കാരി ഹെലൻ ഡീമുത്തിൽ അവിഹിത സന്തതിയെ സൃഷ്ടിച്ച അരാജകത്വം കൂടി ചേർത്താൽ, ജീവിത ദര്ശനവും കിട്ടും. അത് അദ്വൈതത്തിൽ ഇല്ല. ശശിമാരിൽ ഉണ്ട്.
മാർക്സിസം ബംഗാളിൽ വേര് പിടിച്ചതിൽ  സുഭാഷ് ചന്ദ്ര ബോസിൻറെ പങ്ക് ചെറുതല്ല. ചിത്തരഞ്ജൻ ദാസിൻറെ ശിഷ്യനും പിൻഗാമിയുമായ ബോസ്, ഗാന്ധിയുമായി തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ തീവ്രവാദി പ്രസ്ഥാനങ്ങളുമായി ബന്ധത്തിലായിരുന്നു. കോൺഗ്രസിന്റേതല്ലാത്ത ഒരു രാഷ്ട്രീയ ധാരയ്ക്ക് അവിടെ ഭൂമി കിളച്ചത് ബോസാണ്. ഇന്ത്യൻ കമ്മ്യൂണിസത്തിൻറെ പിതാവായ മുസഫർ അഹമ്മദ്, ബോസിനും എട്ടു കൊല്ലം മുൻപേ ജനിച്ചിരുന്നു. ബോസിൻറെ തീവ്രവാദം വന്നത് തന്നെ, ഇന്ത്യൻ പൈതൃകത്തിൽ നിന്നായിരുന്നു. ഈ ആത്മീയത ബംഗാൾ കമ്മ്യുണിസ്റ്റുകൾ പിന്തുടർന്നില്ല. അതായത്,മാർക്സിസത്തിൻറെ ഭാരതവൽക്കരണം നടന്നില്ല. മാത്രമല്ല, ആധുനിക ഊർജ്ജതന്ത്രം, ഭാരതീയ സിദ്ധാന്തങ്ങൾ ശരിവച്ചു മുന്നേറിയപ്പോൾ, മാർക്സിസത്തിൻറെ ശാസ്ത്രീയമായ പുതുക്കലും നടന്നില്ല. മൗലികമല്ലാത്ത സിദ്ധാന്തത്തിന്, അടിത്തറയില്ലാത്തതിനാൽ, പുതുക്കലുകൾ സാധ്യമല്ല. ഇങ്ങനെ ബംഗാളിലും കേരളത്തിലും പാർട്ടിയെ ബൂർഷ്വ റാഞ്ചി. മുതലാളിക്ക് ലെവി പിരിച്ച്, ബന്ദിപ്പണം കൊടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ. മാർക്സിസത്തിൻറെ നടുവൊടിക്കുന്ന മസാല ബോണ്ടിൽ അത് കുടുങ്ങിപ്പോയി. കണ്ണകി വലിച്ചെറിഞ്ഞ ചിലമ്പ് പോലെ, അവശിഷ്ടങ്ങൾ മധുരയിലും കോയമ്പത്തൂരിലും പൊങ്ങി. അത് ജഡാവശിഷ്ടങ്ങളാണെന്ന് കേരള സഖാക്കൾ അറിയുമ്പോഴേക്കും, ഭരണകൂടം കൊഴിഞ്ഞിരിക്കും.

ടിയാനന്മെന്നിലെ ടാങ്ക് മാൻ


ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങിലെ ടിയാനന്മെൻ ചത്വരത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടം നിരപരാധികളെ കൂട്ടക്കൊല നടത്തിയ ദുരന്തത്തിന്, ജൂൺ നാലിന് 30 വർഷം തികയുമ്പോൾ രണ്ടു മുഖങ്ങളാണ് ഓർമയിൽ വരുന്നത് – യു ആർ അനന്ത മൂർത്തിയുടെയും പി ഗോവിന്ദ പിള്ളയുടെയും. ഇന്ത്യയിൽ നിന്നുള്ള ഒരു സാംസ്‌കാരിക സംഘം, സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. അതിൽ അംഗമായിരുന്നു,അന്ന് കോട്ടയം സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന അനന്ത മൂർത്തി. അദ്ദേഹം തിരിച്ചെത്തിയ പാടെ, ഞാൻ വീട്ടിൽ ഹാജരായി. ഏതാനും ദിവസങ്ങൾ രാവിലെ മുതൽ അദ്ദേഹം, മുറിക്കുള്ളിൽ നടന്ന്,താൻ അവിടെ കണ്ടതും അനുഭവിച്ചതും എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും പറഞ്ഞത്, മലയാളത്തിലാക്കി, ഞാൻ മനോരമ യിൽ പ്രസിദ്ധീകരിച്ചു. ആ നല്ല പരമ്പര പുസ്തകമായില്ല.
രണ്ടാമത്തെ മുഖം, പീജിയുടേതാകാൻ കാരണം, അദ്ദേഹം ചിന്ത യിൽ ചൈനീസ് ഭരണകൂടത്തെ എതിർത്ത് ലേഖനം എഴുതിയതിന്, പാർട്ടി അദ്ദേഹത്തെ ശാസിച്ചു എന്നത് കൊണ്ടാണ്. അന്ന്വാർത്തയും വ്യക്തിയും എന്ന പംക്തിയിൽ പീജിയെപ്പറ്റിയുള്ള വിലയിരുത്തൽ ഞാൻ ഇങ്ങനെ തുടങ്ങി: ” എ കെ ജി സെൻററിൽ നിന്ന് ടിയാനന്മെന്നിലേക്കുള്ള അകലം, ഒരു ശാസനയുടെ അകലമാണ്”.
അഞ്ചു കൊല്ലത്തിനു ശേഷം, ബെയ്‌ജിങിലെ ആ ചത്വരത്തിൽ ഞാൻ നിന്നത്, കമ്മ്യുണിസ്റ്റ് ലോകം പ്രപഞ്ചത്തിനു നൽകിയ നടുക്കങ്ങളെ ഓർത്തു കൊണ്ടാണ്. ഇതു പോലെ ഏകാധിപതികളെ സൃഷ്‌ടിച്ച രാഷ്ട്രീയ തത്വ ശാസ്ത്രം വേറെയില്ല. ഒരു തുക്കിടി ലോക്കൽ സെക്രട്ടറിയിൽ പോലും ഒരു ചെറുകിട സ്റ്റാലിനെ കാണാം.
ലോകം ടിയാന ന്മെൻ ദുരന്തത്തെ ഓർക്കുന്നത് ടാങ്ക് മാൻ എന്ന ചിത്രo വഴിയാണ്. ഷോപ്പിംഗ് കഴിഞ്ഞു വന്ന ഒരാൾ ആ സഞ്ചിയും പിടിച്ച്, കൂട്ടക്കൊല നടത്തി മടങ്ങുന്ന ടാങ്കുകൾക്ക് സ്വന്തം ശരീരം വാഗ്‌ദാനം ചെയ്യുന്നതാണ്, മായാത്ത ആ ചിത്രം. അതെടുത്തത്, അസോഷ്യേറ്റഡ് പ്രസ് ( എ പി ) ഫോട്ടോഗ്രഫർ, ജെഫ് വൈഡ്‌നർ.


ബാങ്കോക്കിൽ എ പി യുടെ ഫോട്ടോ എഡിറ്ററായിരുന്ന ജെഫിനോട് ബെയ്‌ജിങിൽ പോകാൻ കമ്പനി പറഞ്ഞത്, ടിയാനന്മെന്നിൽ, വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായപ്പോഴാണ്. ഇന്നദ്ദേഹത്തിന് 62 വയസ്. ബാങ്കോക്കിലെ ചൈനീസ് കോൺസുലേറ്റ് വിസ നിഷേധിച്ചപ്പോൾ, ജെഫ്, ഹോംഗ് കോങിലേക്ക് പറന്നു. അവിടെ ട്രാവൽ ഏജൻസി വഴി ടൂറിസ്റ്റ് വിസ കിട്ടി. ലഗേജിൽ മൊബൈൽ ഡാർക്ക് റൂം കരുതി. ദിവസവും രാവിലെ സൈക്കിളിൽ ടിയാനന്മെനിൽ പോയി. 1989 മെയ് 30 ന് ടിയാനന്മെൻ ഗേറ്റിൽ, മാവോയുടെ വൻ ചിത്രത്തിന് എതിരെ ജനാധിപത്യത്തിൻറെ ദേവി യുടെ ചിത്രം വിദ്യാർത്ഥികൾ ഉയർത്തിയതിന്റെ ഫോട്ടോ എടുത്തു.


സർക്കാർ പട്ടാള നിയമം പ്രഖ്യാപിച്ചപ്പോൾ വഴികളിൽ ജനം സേനയെ തടഞ്ഞു. ഡെങ് സിയാവോ പിങിനും സഖാക്കൾക്കും അത് ദഹിച്ചില്ല. ജൂൺ മൂന്ന് രാത്രി സേന ചത്വരത്തിൽ ജനക്കൂട്ടത്തെ ഭേദിച്ചപ്പോൾ, ജെഫിനൊപ്പം ലേഖകൻ ഡാൻ ബിയേഴ്‌സും ഉണ്ടായിരുന്നു. ടാർ പൂശിയ ഒരു കല്ല് തലയിൽ വന്നു പരുക്കേറ്റ് ജെഫ് ഹോട്ടലിലേക്ക് മടങ്ങി. അടുത്ത ഉച്ചയ്ക്ക് ജെഫ് കണ്ടത്, സ്വന്തം ഭരണ കൂടം തങ്ങൾക്കു നേരെ നീങ്ങുന്നത് കണ്ടു ബോധം കെട്ട ജനത്തെയാണ്. വാഹനങ്ങൾ കത്തിക്കരിഞ്ഞു കിടക്കുന്നു. സേനയെ നിരാലംബരായ ജനം പ്രതിരോധിക്കുന്നു. പട്ടാളം ചത്വരം കീഴടക്കിയ ചിത്രത്തിനായി, ബെയ്‌ജിങ്‌ ഹോട്ടലിനു മുകൾ നിലയിൽ എത്തി. അവിടെ അമേരിക്കയിൽ നിന്ന് കൈമാറ്റ പദ്ധതിയിൽ എത്തിയ വിദ്യാർത്ഥി കിർക് മാർട്ട്സനെ കണ്ടു മുട്ടി. ഒരുപാടു കാലം പരിചയമുള്ള പോലെ കിർക് പെരുമാറി, ഹോട്ടലിന് കാവൽ നിന്ന സേനക്കിടയിലൂടെ കടക്കാൻ ജെഫിനെ സഹായിച്ചു. ആറാം നിലയിലെ തൻറെ മുറിയിൽ കിർക്, ജെഫിനെ കടത്തി -അവിടെ നിന്ന് തെരുവ് നന്നായി കാണാം. ഫിലിം തീർന്നിരുന്നു. അതിനായി എ പി ബ്യുറോയിൽ പോകുന്നത് ആലോചിക്കാനേ വയ്യ. ലോബിയിൽ പേടിച്ചരണ്ട ടൂറിസ്റ്റുകളോട് ചോദിക്കാൻ പോയ കിർക് രണ്ടു മണിക്കൂർ കഴിഞ്ഞ് ഫിലിമുമായി എത്തി. ഒരൊറ്റ റോൾ മാത്രം. രാത്രി മുഴുവൻ ജെഫ് ഉറക്കമിളച്ചു. ജൂൺ അഞ്ച് പുലർച്ചെ ടാങ്കുകളുടെ ഇരമ്പം കേട്ട് ബാൽക്കണിയിൽ ചെന്നു. ചിത്രമെടുക്കാൻ തുടങ്ങിയപ്പോൾ സഞ്ചിയുമായി ഒരു മനുഷ്യൻ ടാങ്കുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ തൻറെ ചിത്രം അലമ്പാക്കും എന്ന് ജെഫ് കരുതി. അയാളെ നോക്കി നല്ല ചിത്രത്തിന് ജെഫ് കാത്തു. അയാളെ അവർ വെടി വച്ചില്ല. എങ്കിൽ, ഒരു ക്ളോസ് ഷോട്ട് വേണമെന്ന് തോന്നി. രണ്ടു തവണ ടാങ്കുകളെ തടഞ്ഞ അയാൾ, ഒരു തവണ അതിനു മുകളിൽ കയറി, സൈനികനോട് തർക്കിച്ചു. നീല വസ്ത്രമണിഞ്ഞ രണ്ടു പേർ അയാളെ അവിടന്ന് മാറ്റി – ആ മൂന്നു പേർ ആരെന്നു നമുക്കറിയില്ല. അഞ്ചു ഫൊട്ടോഗ്രഫർമാരും വിഡിയോഗ്രാഫർമാരും സംഭവം ചിത്രീകരിച്ചു. ജെഫിൻറെ ചിത്രം പ്രശസ്തമായി – പുലിറ്റ്സർ സമ്മാനത്തിന്റെ അവസാന ഘട്ടം വരെ എത്തി. ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങളിൽ ടൈം വാരിക ഇതുൾപ്പെടുത്തി. സംഹാരത്തെ പ്രതിരോധിക്കുന്നത്, ചിലപ്പോൾ ഒരു മനുഷ്യൻ മാത്രമായിരിക്കും. ടിയാനന്മെനുമായി ബന്ധപ്പെട്ട 3000 വാക്കുകൾ ചൈനയിൽ ഇൻറർനെറ്റ് സെർച്ചിൽ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്. അതിലൊന്നാണ്, ടാങ്ക് മാൻ.

Monday 10 June 2019

ആനന്ദ, നിത്യാനന്ദ യാത്രകൾ


മലയാളികൾ ശ്രദ്ധിക്കാത്ത മഹർഷി 


കാസർകോട് കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമവുമായി വർഷങ്ങളായി എന്നെ ബന്ധിപ്പിച്ചു നിർത്തുന്നത്, സന്ത് ജ്ഞാനേശ്വർ ഭഗവദ് ഗീതയ്ക്ക് രചിച്ച, ‘ജ്ഞാനേശ്വരി’ എന്ന വ്യാഖ്യാനമാണ്. ആശ്രമമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചെങ്ങന്നൂർ നഗരസഭാ അദ്ധ്യക്ഷനായിരുന്ന എം. പി.സദാശിവൻ പിള്ള ആശ്രമത്തിലെ അന്തേവാസിയായ ശേഷം നിർവഹിച്ചതാണ് പരിഭാഷ. വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കാതെ ആ വ്യാഖ്യാനം വായിക്കുന്നതിനിടയിൽ അതിൽ, “വേഷപ്രച്ഛന്നമായി എത്തിയ മരണമാണ്, ജീവിതം” എന്ന വാചകം വായിച്ച് ഞാൻ സ്‌തബ്ധനായി; പഠിച്ച ഷേക്‌സ്‌പിയറെല്ലാം വെന്ത് വെണ്ണീറായി. LIFE IS NOTHING BUT DEATH IN DISGUISE എന്ന് ആ വരി പരിഭാഷപ്പെടുത്താം. LIFE IS NOTHING BUT A TALE TOLD BY AN IDIOT, FULL OF SOUND AND FURY എന്ന ഷേക്‌സ്‌പിയർ വരി, അതിനു മുന്നിൽ നിഷ്‌പ്രഭമാണ്.
 
നിത്യാനന്ദ 

ആനന്ദാശ്രമത്തിൽ പോകാനായത് ഇപ്പോൾ മാത്രമാണ്. ഇക്കുറി എന്നെ അങ്ങോട്ട് ഉന്തിവിട്ടത്, ഭഗവാൻ നിത്യാനന്ദയെപ്പറ്റിയുള്ള പഠനമാണ്. കാഞ്ഞങ്ങാട്ട് ആനന്ദാശ്രമം മാത്രമല്ല, നിത്യാനന്ദാശ്രമവുമുണ്ട്. 1959ലാണ് രമണമഹർഷി സമാധിയായത്; നിത്യാനന്ദയാകട്ടെ 1961ലും. രമണ മഹർഷിയോളം സിദ്ധികൾ കൈവരിച്ച ഏക മലയാളി സന്യാസി നിത്യാനന്ദയായിരിക്കും. അഷ്ടസിദ്ധികൾക്ക് ഉടയോൻ ആയിരുന്നു, നിത്യാനന്ദ. എന്നാൽ, അദ്ദേഹത്തെ മലയാളികൾ വേണ്ടവിധം അറിഞ്ഞിട്ടില്ല. അദ്ദേഹം ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചില്ല.

കൊയിലാണ്ടി തുണേരിയിൽ കൃഷിപ്പണിക്കാരായ ചാത്തുവിനും ഉണ്ണിയമ്മക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുഞ്ഞിന് അവർ രാമൻനായർ എന്ന് പേരിട്ടു. വി.ആർ. കൃഷ്ണയ്യരുടെ ബന്ധുവും അഭിഭാഷകനുമായ ഈശ്വരയ്യരുടെ പണിക്കാരായ ഇരുവരും കുഞ്ഞിന് ആറു വയസ്സാകുമ്പോഴേക്കും മരിച്ചു. അതിനു മുമ്പ്, കുഞ്ഞിനെ അവർ ഈശ്വരയ്യരെ ഏൽപിച്ചു. പത്താം വയസ്സിൽ എനിക്ക് പോകണം എന്ന് പറഞ്ഞ രാമനോട്, “എൻ്റെ മരണസമത്ത് വരണം” എന്ന് ഈശ്വരയ്യർ അപേക്ഷിച്ചു. കുഞ്ഞ് ഈശ്വരചൈതന്യമുള്ളവനാണ് എന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

കാഞ്ഞങ്ങാട്ടെ കാട്ടിലേക്കാണ് രാമൻ പോയത്. കാട്ടിൽ ചെങ്കല്ലു തുരന്ന് ഗുഹയുണ്ടാക്കി, അതിലവൻ തപസ്സുചെയ്തു. അവിടെ സിദ്ധികൾ നേടിയ അവൻ പാപനാശിനി തീർത്ഥമുണ്ടാക്കി. അഷ്ടസിദ്ധി ശിലകൾ കൊത്തി. ജീവിതത്തിൽ മിക്കവാറും മൗനത്തിൽ കഴിഞ്ഞ നിത്യാനന്ദ, മംഗലാപുരത്തെ ധ്യാന നിമിഷങ്ങളിൽ പറഞ്ഞ വാക്കുകൾ സാധ്വി തുളസി അമ്മ എഴുതിയെടുത്തതാണ്, ‘ചിദാകാശ ഗീത’. അത് 1927ൽ കന്നടയിൽ വന്നു.

ഈശ്വരയ്യരുടെ മരണ സമയത്ത് വീട്ടിലെത്തി, നിത്യാനന്ദ. നിത്യാനന്ദയുടെ ശിഷ്ടകാലം മഹാരാഷ്ട്രയിലെ വിരാറിനടുത്ത വജ്രേശ്വരി (ഗണേശ് പുരി) യിലായിരുന്നു. നിത്യാനന്ദയെപ്പറ്റി ആദ്യം വായിച്ചത്, നിത്യചൈതന്യയതിയുടെ ആത്മകഥയായ ‘യതിചരിത’ത്തിലാണ്.

യതിയുടെ ജീവിതത്തിലുണ്ടായ രണ്ടേ രണ്ടു ദർശനങ്ങൾ നിത്യാനന്ദയുടേത് ആയിരുന്നു (പേജ് 357-359).

അതീന്ദ്രിയാനുഭവങ്ങളുണ്ടോ എന്ന് യതി പഠിക്കുന്നതിനിടയിലായിരുന്നു, ആദ്യ ദർശനം. ഉച്ചയൂണു കഴിഞ്ഞു യതി, ദാദറിലെ ഒരു പഴയ കെട്ടിടത്തിൽ മൂന്നാം നിലയിലെ മുറിയിൽ, ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കെ, നല്ല കറുപ്പ് നിറവും തടിച്ച ശരീരവുമുള്ള ഒരു രൂപം ജനലിനു പുറത്തു വന്നു. അര വരെ മാത്രം കാണാം. കാണുന്നത് വിഭ്രാന്തിയാകാമെന്ന് കരുതി, യതി, കൈയും കാലും മുഖവും കഴുകി, മുഖം തോർത്താതെ ജനലിനടുത്തെത്തി. രൂപം വീണ്ടും അഭിമുഖമായി, പുറത്തുനിന്നു. യതി മുഖം അമർത്തി തുടച്ചു, സ്വന്തം ശരീരത്തിൽ നുള്ളിനോക്കി. രൂപം അപ്പോൾ സംസാരിച്ചു; ”കാണണോ, ഒരാളെ അയയ്ക്കാം .”

നാലുമണിവരെ ഉറങ്ങിയ യതി, വാതിലിൽ മുട്ടുകേട്ട് എഴുന്നേറ്റു. വാതിൽ തുറന്നപ്പോൾ, പുറത്തു നിന്ന പാഴ്‌സി, വജ്രേശ്വരിയിൽ നിത്യാനന്ദ സ്വാമിയെ കാണാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചു. അടുത്തനാൾ രാവിലെ ഒരാൾ യതിയെ കൊണ്ടുപോകാൻ കാറുമായി എത്തി. ആശ്രമത്തിൽ, ടാർപോളിൻ കെട്ടിയുണ്ടാക്കിയ ഷെഡിനുതാഴെ, വീതിയുള്ള പലക ബെഞ്ചിൽ തലേന്ന് ഉച്ചക്ക് ജനലിനു പുറത്തു കണ്ട രൂപം- നിത്യാനന്ദ. ആ കണ്ണുകൾക്ക് മുന്നിൽ ആത്മാവ് നഗ്നമായതുപോലെ യതിക്ക് തോന്നി. അന്തേ വാസി കൊണ്ടുവന്ന കസേരയിൽ യതിയിരുന്നു. ഒരു പാത്രം നിറയെ പൊളിച്ച ഓറഞ്ചും തൊലികളഞ്ഞ വാഴപ്പഴവും മുന്ദിരിങ്ങയുമെത്തി. വലിയ ഗ്ലാസിൽ, ചൂടുപാൽ. യതി അവ ഭക്ഷിച്ചപ്പോൾ, സ്വാമിജി തൃപ്തിയോടെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ഒന്നും പറഞ്ഞില്ല. സ്വാമിജി സമാധിയാകുന്നതിനു മൂന്നു മാസം മുമ്പ്, ഒരപരിചിതൻ എത്തി വീണ്ടും യതിയെ ആശ്രമത്തിൽ കൊണ്ടുപോയി. അന്നും ഒന്നും പറഞ്ഞില്ല.

ഗുരുക്കന്മാർ ഒരു പരമ്പരയിലെ കണ്ണികളാണെന്നു നാം അറിയുന്നു; അവർ ഒന്നും പറയേണ്ടതില്ല.

കായംകുളം ചേരാവള്ളി ഒന്നാം മൈലിൽ ഏതാനും മാസം മുമ്പ് വരെ ജീവിച്ച തങ്ക ദാസ് എന്ന അസാമാന്യ സിദ്ധികൾ ഉണ്ടായിരുന്ന ജോത്സ്യൻ, നിത്യാനന്ദയുടെ ശിഷ്യനായിരുന്നു എന്ന് എന്നോട് പറഞ്ഞത്, പ്രമുഖ പത്ര പ്രവർത്തകൻ ബി.സി. ജോജോ ആണ്; തങ്ക ദാസിൻറെ കഥകൾ പറഞ്ഞതാകട്ടെ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.ആർ.ഗോപി മണിയും. തങ്ക ദാസിൻറെ തത്വചിന്ത, ‘ധ്യാനഭൂമിക’ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയിട്ടുണ്ട്- മലയാളികൾ അത് ശ്രദ്ധിച്ചിട്ടില്ല.

തങ്ക ദാസ് 

ബാല്യ, യൗവനങ്ങൾക്കിടയിൽ, വജ്രേശ്വരി ആശ്രമത്തിനു പുറത്തു ആറു മാസം കാത്തു കിടന്ന ശേഷമാണ് കായംകുളത്തുകാരൻ തങ്കപ്പനെ, നിത്യാനന്ദ അകത്തു പ്രവേശിപ്പിച്ചത്. പതിനാറു വർഷം സ്വാമിയുടെ കൂടെ തങ്കപ്പൻ ചെലവിട്ടു.

വാരണാസിയിലെ സംസ്കൃത പണ്ഡിതന്മാരിൽ നിന്നു വേദങ്ങളും തക്ഷശിലയിൽ നിന്നു തന്ത്രവും അഭ്യസിച്ചു. പതിനാറു വർഷമായപ്പോൾ സ്വാമിജി, തങ്കപ്പനോട് പറഞ്ഞു: ”തങ്കപ്പാ, നീ സന്യാസിയായാൽ നാട്ടുകാർ തല്ലിക്കൊല്ലും. നിൻറെ അച്ഛൻ ജയിലിൽ നിന്നു വന്നിട്ടുണ്ട്. കൊടുങ്ങലൂർ മേമനയില്ലത്തിന് പുറത്തു ചെന്ന് നിന്നാൽ തൊഴിൽ ചെയ്തു കുടുംബം പോറ്റാനുള്ള വഴികിട്ടും.”

അങ്ങനെ തങ്കപ്പൻ, ഗൃഹസ്ഥനായി. ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമയുടെ അസ്വാസ്ഥ്യങ്ങൾ മാറിയപ്പോൾ കായംകുളത്തു വീടും സ്ഥലവും കിട്ടി. സ്വന്തം ഭാര്യ സോജയുടെയും സഹോദരി ദേവിയുടെയും ദുരിതങ്ങൾ തങ്കദാസ് ആയ തങ്കപ്പൻ മാറ്റിയതുകൊണ്ട്, യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായ ഗോപി മണി, ആത്മീയതയിലെത്തി. ആ വഴിയിൽ, ഒരുപാടുപേർ, ജില്ലാ ജഡ്‌ജി സോമരാജനും, അദ്ദേഹത്തിൻറെ മകൻ ഹൈക്കോടതി ജഡ്ജിയായ സിരിജഗനും വരെ, തങ്കദാസിൻറെ അദ്ഭുതങ്ങൾ കണ്ടു. ഹോരാശാസ്ത്രം, നിങ്ങളുടെ പ്രോബബിലിറ്റി തിയറി തന്നെയെന്ന് തങ്ക ദാസ്, ഗോപിമണിയോട് പറഞ്ഞു. സംസ്‌കൃത ജഡിലമായ സംഭാഷണങ്ങൾ ഗോപിമണി ടേപ്പ് ചെയ്‌ത്‌ വച്ചു. അത് പുസ്തകമാക്കാമെന്നു പറഞ്ഞപ്പോൾ, തങ്ക ദാസ് ശകാരിച്ചു: ”പത്തുപൈസയ്ക്കു കിട്ടുന്ന ‘ഹരിനാമകീർത്ത’നത്തിൽ ഞാൻ പറഞ്ഞതൊക്കെ ഉണ്ട്. ഞാൻ ചമൽക്കാരത്തിൽ പറയുന്നു എന്നേ ഉള്ളു.”

ഗോപിമണിയുടെ ഭാര്യ സോജയുടെ, സെക്രട്ടേറിയറ്റിലെ ജോലിക്ക് പ്രശ്നം വരുന്നത് തങ്കദാസ് പ്രവചിച്ചു. ഭീമാപള്ളിയിൽപ്പോയി വ്യാസി ഓതിക്കാൻ ചട്ടം കെട്ടി. ഗോപിമണിയുടെയും ബന്ധുക്കളുടെയും അനുഭവങ്ങൾ നീണ്ട ചരിത്രമാണ്.

നിത്യാനന്ദയുടെ സമാധിക്ക് ശേഷം, അമേരിക്കൻ പുരാവസ്തു വ്യാപാരിയായ റൂഡിക്ക് ദർശനമുണ്ടായി. സമാധിയാകുന്നതിനു രണ്ടുവർഷം മുമ്പ് സ്വാമിയെ കണ്ടിരുന്നു. സ്വാമി രുദ്രാനന്ദ എന്നറിയപ്പെട്ട റൂഡി, Rudi In His Own Words, Spiritual Cannibalism എന്നീ പുസ്‌തകങ്ങളെഴുതി. റൂഡിയെപ്പറ്റി ജോൺ മാൻ Before the Sun Meeting Rudi എന്ന പുസ്തകം എഴുതി. റൂഡി വിമാനാപകടത്തിൽ മരിച്ചു. നിത്യാനന്ദയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ വിദേശങ്ങളിൽ പ്രസിദ്ധനാവുകയും വിവാദങ്ങളിൽ പെടുകയും റൂഡിയുമായി തർക്കിക്കുകയും ചെയ്തു. മുക്താനന്ദ, Bhagvan Nithyananda of Ganeshpuri, Play of Consciousness എന്നിവ എഴുതി.

ആനന്ദാശ്രമത്തിൽ താമസിച്ചാണ് ഞാൻ നിത്യാനന്ദാശ്രമത്തിലേക്കും നിത്യാനന്ദ തപസ്സു ചെയ്ത ഗുരുവനത്തിലേക്കും പോയത്. രണ്ടും, രണ്ടു വഴിക്കാണ്. ചെങ്കൽ തുരന്നാണ്, സ്വാമി, ഗുരുവനത്തിലെ ഗുഹകൾ സൃഷ്ടിച്ചത്. ഗുരുവനത്തിലെത്താൻ നല്ല വീതിയുള്ള ചെങ്കൽപാതയുണ്ട്. ആ പാത രണ്ടാക്കിയത്, അന്നത്തെ കലക്ടർ സായിപ്പിന് വേണ്ടിയായിരുന്നു എന്ന് തങ്കദാസ് ഒർമിച്ചിരുന്നു. സർക്കാർ വക സ്ഥലത്തു ഒരാൾ പാറ കുഴിക്കുന്നു എന്ന പരാതി ഉണ്ടായിട്ടാണത്രേ കലക്‌ടർ എത്തിയത്. ജനം കൂടിയപ്പോൾ, താൻ ഒറ്റയ്ക്ക് ഗുഹയിൽപോയി തുറക്കുന്നവനെ കണ്ടോളാമെന്നു കലക്‌ടർ പറഞ്ഞു. കലക്‌ടറും തുരക്കുന്നവനും തമ്മിൽ നടന്ന സംവാദം നമുക്ക് അറിഞ്ഞുകൂടാ. തിരിച്ചെത്തി കലക്‌ടർ ആൾക്കൂട്ടത്തോട് പറഞ്ഞു: ”ആരും അയാളെ ശല്യപ്പെടുത്തരുത്.”

ഗുഹയിലെ തപസ്സുകൊണ്ട് നേടിയ ആത്മീയാനുഭവത്തിൽ നിന്നാണ് ‘ചിദാകാശ ഗീത’ ഉണ്ടായത്. എൻ്റെ കയ്യിൽ ഉള്ളത്, അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ്. അതിൽ പറയുന്നു: ”ശരീരത്തിലെ പ്രധാന നാഡികൾ സൂര്യൻ അഥവാ സുഷുമ്ന; ചന്ദ്രൻ അഥവാ ഇഡ; നക്ഷത്രം അഥവാ പിംഗള. സുഷുമ്ന ചുവപ്പ്, ഇഡ നീല, പിംഗള പച്ച. ഇഡ, നട്ടെലിൻറെ ഇടത്ത്, പിംഗള വലത്ത്. നട്ടെല്ലിൻറെ മധ്യത്തിലെ പൊള്ളയായ അരുവിയാണ് സുഷുമ്ന. ഈ മൂന്നു നാഡികളും സംഗമിക്കുന്ന സ്ഥലം, ഹൃദയാകാശം.. ഒരാൾ യോഗവിദ്യ അനുഷ്ഠിക്കുമ്പോൾ, ശിരസ്സിൽ നിന്ന് ബിന്ദുവിന്റെ ശബ്ദം കേൾക്കുന്നു. ഈ ശബ്ദം ഹാർമോണിയത്തി ന്റേതുപോലെയോ ചെണ്ടയുടേതുപോലെയോ വയലിൻറെതുപോലെയോ ആകാം. ഈ പ്രക്രിയയിൽ മനസ്സിനെ വിസ്മരിക്കുകയും ബിന്ദുവിൻറെ ശബ്ദത്തിൽ ലയിക്കുകയും ചെയ്യുന്നു. കർപ്പൂരത്തിൽ തീ കത്തിച്ചാൽ കർപ്പൂരം അപ്രത്യക്ഷമാകുന്നു. മനസ്സ് ആത്മാവിൽ നിന്ന് വേറിട്ടതാണെന്ന് നാം കരുതുന്നുവെങ്കിലും, യോഗവിദ്യയാൽ, മനസ്സ് ആത്മാവിൽ ലയിക്കുന്നു.”

ആനന്ദാശ്രമത്തിലും നിത്യാനന്ദാശ്രമത്തിലും താമസവും ഭക്ഷണവും സൗജന്യമാണ്. എന്നിട്ടും അവിടെ എത്താൻ ഇത്രയും കാലമെടുത്തത് ഓർത്തപ്പോൾ, ആനന്ദാശ്രമം അധിപതി സ്വാമി മുക്താനന്ദ പറഞ്ഞു: ”ഓരോന്നിനും സമയമുണ്ടല്ലോ.” നിത്യാനന്ദശിഷ്യൻറെ പേരുതന്നെയാണ് ഈ സ്വാമിജിക്കും. രാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാനന്ദയ്ക്കു ശേഷം ഞാൻ കാണുന്ന ധിഷണാശാലിയാണ്, ആനന്ദാശ്രമത്തിലെ മുക്താനന്ദ.

ആശ്രമത്തിനകത്ത്, ലളിത ജീവിതമാണ് സ്വാമി നയിക്കുന്നത്. കുടിലിനു സമാനമായ പഴയൊരു മന്ദിരത്തിലെ ആ വാസം കണ്ടു തന്നെ അറിയണം. ആനന്ദാശ്രമവും സ്വാമിയും പൊതുജന മധ്യത്തിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പണ്ട്, രംഗനാഥാനന്ദ, നല്ല സന്യാസിമാർ വിവാദവിഷയങ്ങളിൽ അഭിപ്രായം പറയില്ല എന്ന് എന്നോട് പറഞ്ഞത് ഓർമിച്ച്, മുക്താനന്ദയോട് ശബരിമലയെപ്പറ്റി ചോദിച്ചില്ല. രംഗനാഥാനന്ദ അത് പറയുമ്പോൾ, അദ്വാനിയുടെ രഥയാത്ര കാലമായിരുന്നു . രംഗനാഥനാന്ദ പറഞ്ഞു: ”സോമനാഥിലേക്കുള്ള വഴിയിലും അശോകൻറെ ശിലാലിഖിതങ്ങളുണ്ട്.” (വ്യക്തിക്കുള്ള അവാർഡ് വേണ്ട എന്നു പറഞ്ഞു പത്മ വിഭൂഷൺ നിരസിച്ചയാളാണ്, രംഗനാഥാനന്ദ).

ആനന്ദാശ്രമം 

നിത്യാനന്ദയ് ക്കു കുണ്ഡലിനി ഉണരുന്ന കാലത്ത്, ഗൃഹസ്ഥനായിരുന്നു, ആനന്ദാശ്രമം സ്ഥാപിച്ച സ്വാമി രാംദാസ്. ഇരുപതാം വയസ്സിൽ മംഗലാപുരത്ത് ഗാന്ധിയെ കണ്ടതും, പിന്നീട് തിരുവണ്ണാമലയിൽ രമണ മഹർഷിയെ കണ്ടതും രാംദാസിന്റെ ജീവിതത്തിൽ വഴിത്തിരിവുകളായി. വിട്ടൽ റാവു എന്ന് പൂർവ്വാശ്രമത്തിൽ പേരുള്ള രാംദാസിൻറെ ആത്മീയയാത്ര ദ്വൈതത്തിൽ നിന്ന് അദ്വൈതത്തിലേക്കായിരുന്നോ എന്ന് ഞാൻ മുക്താനന്ദയോട് ചോദിച്ചില്ല. കാരണം, ആ ചോദ്യത്തിന്റെ ഉത്തരമാണ്, ആനന്ദാശ്രമം.

രാം ദാസ് 

ഞാൻ ഇടയ്ക്കിടെ രമണാശ്രമത്തിൽ പോകാറുണ്ട്. അവിടെ വെളുത്തവാവ് ദിവസങ്ങളിൽ സംഗീതജ്ഞൻ ഇളയരാജ എത്തുന്നു. മാസത്തിൽ ഒരിക്കൽ ആനന്ദാശ്രമത്തിൽനിന്നു പ്രസാദവുമായി, അന്തേവാസികൾ രമണാശ്രമത്തിൽ പോകാറുണ്ട്. രമണമഹർഷിയെപറ്റി പറയുമ്പോൾ, തൻറെ തലയ് ക്കുമുകളിലെ കലണ്ടറിലേക്കു മുക്താനന്ദ ശ്രദ്ധ ക്ഷണിച്ചു- രമണമഹർഷിയാണ് മുക്താനന്ദയുടെ മുറിയിലെ കലണ്ടറിൽ.

മുപ്പത്തിയേഴാം വയസ്സിലാണ് ഗൃഹസ്ഥാശ്രമം വിട്ടു രാംദാസ് ആത്മീയ ജീവിതത്തിലെത്തിയത്. താമസിയാതെ വിധവ കൃഷ്ണാഭായ് ആശ്രമത്തിൽ ശിഷ്യയായി എത്തി. അനന്തശിവൻ എന്ന സച്ചിദാനന്ദ സ്വാമി പിൻഗാമിയായി. അതുകഴിഞ്ഞു, മുക്താനന്ദ.

“അമ്മയുടെ വയറ്റിൽ നിന്ന് വരുമ്പോൾ നാം ഓരോരുത്തരും ഒന്നും കൊണ്ടുവരുന്നില്ല,” മുക്താനന്ദ രാംദാസിൻറെ സന്ദേശത്തിലേക്കു കടന്നു. വായുവും വെള്ളവും ഭൂമിയും ചൂടും സഞ്ചരിക്കാനുള്ള ഇടവും എല്ലാം പ്രകൃതിയുടെ രൂപത്തിൽ ദൈവം ഒരുക്കിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഭാഷ, വിദ്യാഭ്യാസം എന്നിവ സമൂഹം ഒരുക്കുന്നു. ഓരോ വ്യക്തിയും ജീവിക്കുന്നത് താനല്ലാത്ത ഘടകങ്ങൾ കൊണ്ടാണ്. കിട്ടിയതു തിരിച്ചുകൊടുക്കണം. അങ്ങനെ വ്യക്തി, എന്നിൽനിന്ന് നമ്മളിലേക്ക് വളരുന്നു. ഇതെല്ലാം കരുണയോടെ നിരത്തിവച്ച ദാതാവിനെ ഓർത്തു നാമം, ധ്യാനം, സേവ എന്നിവ വഴി ഓരോരുത്തരും ഈശ്വരനിലേക്കു വികസിക്കുന്നു. അതുകൊണ്ട് നാമം വാക്കിലും ചിന്തയിലും. പ്രവൃത്തിയിൽ സ്നേഹസ്പർശം. ഉണർന്ന് എഴുനേൽക്കുമ്പോൾ കിടക്കയോട് നന്ദി പറഞ്ഞു ചുളിവുകൾ നിവർത്തുക-ഇത്രയും നേരം കിടത്തിയല്ലോ.

“ആത്മീയതയും ലൗകികതയും രണ്ടല്ല.” എന്ന് മുക്താനന്ദ പറഞ്ഞത് അമ്പരപ്പിച്ചു. നമ്മുടെ വീട്ടിലെ പൂജാമുറി മറ്റു മുറികളിൽ നിന്ന് വ്യത്യസ്തമാണ്. ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നും അതിനു വിധേയമാകണമെന്നുള്ള നിർബന്ധമാണ്, പൂജാമുറി വ്യത്യസ്തമാകാൻ കാരണം. മുറികളിലെ ഈ വ്യത്യാസമാണ്, ആത്മീയതയും ലൗകികതയും തമ്മിലുള്ളത്. എല്ലാം ഈശ്വര സമർപ്പണത്തിനായി, ഈശ്വരൻ ഒരുക്കിത്തരുന്നു എന്ന ഉന്നത ചിന്തയിലെത്തിയാൽ പിന്നെ പ്രത്യേക പൂജാ മുറിയുടെ ആവശ്യമില്ല. എന്ത് ചെയ്താലും അത് ഈശ്വര പൂജയാകുന്നു. ലൗകിക കാര്യങ്ങളും ഈശ്വരസ്മരണയോടെ ചെയ്യുമ്പോൾ അവയും ആത്മീയതയിൽ ലയിക്കുന്നു.

കടിച്ചാൽ പൊട്ടാത്ത ഒന്നും സ്വാമി രാംദാസിൻറെ കണ്ടെത്തലിൽ ഇല്ല. രമണാശ്രമവും ആനന്ദാആശ്രമവും പോലെ, മനസ്സ് സ്വതന്ത്രമാകുന്ന വേറെ സ്ഥലങ്ങൾ എനിക്ക് പരിചയമില്ല. ആനന്ദാശ്രമത്തിൽ ദിവസം മൂന്നു തവണ മണി അടിക്കും. അപ്പോൾ, എവിടെയായിരുന്നാലും ഭോജനശാലയിൽ എത്തണം എന്ന നിയമം മാത്രമേയുളളു. ഞങ്ങൾ, ഞാനും ഭാര്യയും ചെന്ന ദിവസം (ഒക്ടോബർ 12, 2018) ആശ്രമത്തിൽ സച്ചിദാനന്ദ സ്വാമിയുടെ ജന്മശതാബ്‌ദി ആഘോഷമായിരുന്നു. അതറിഞ്ഞിട്ടല്ല പോയത്. പോകുമ്പോൾ, എടനീർമഠത്തിലെ കേശവാനന്ദ ഭാരതിയെ പറ്റി പലവട്ടം ഓർമിച്ചു; ഒരു ദിവസം അവിടെ ചെല്ലണമെന്നു കരുതി. എന്നാൽ, അദ്ഭുതം , ആഘോഷത്തിൽ പങ്കെടുക്കാൻ കേശവാനന്ദ ഭാരതി ഞങ്ങൾ ചെന്ന് മൂന്ന്‌ മണിക്കൂറിനുള്ളിൽ, ആനന്ദാശ്രമത്തിലെത്തി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശ കേസിലെ നായകനായ സ്വാമി കേശവാനന്ദ ഭാരതി, പ്രഭാഷണത്തിനല്ല, പാടാനാണ് വന്നത്. ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ, രണ്ടു മണിക്കൂർ അദ്ദേഹം പ്രായാധിക്യത്തെ കീഴടക്കി , ഭജനപാടി. സ്വന്തമായി മലയാളത്തിൽ എഴുതിയ ശ്രീകൃഷ്ണ, രാമകീർത്തനങ്ങൾ ആലപിച്ചു. അപാരമായ രാഗജ്ഞാനമുള്ള അദ്ദേഹത്തിന്റെ ശുഭപന്തുവരാളി, ഇപ്പോഴും കാതിൽ മുഴങ്ങുന്നു. അന്ന് കാർത്തിക സോമവാരമാണെന്നു അദ്ദേഹം പറഞ്ഞു. ഭജനയ്ക്കു ശേഷം, പ്രസാദവിതരണത്തിനിടയിൽ സ്വാമിജിയോട് സംസാരിച്ചു. സ്വാമിജിയെ യാത്രയിലുടനീളം ഓർമിച്ചകാര്യം പറഞ്ഞു.

വിശേഷപ്പെട്ട ഒരു സംഗതി ആനന്ദാശ്രമത്തിലുണ്ട്. ആശ്രമം ഗ്രന്ഥശാലയിൽ നിന്ന് പുറന്തള്ളുന്ന പഴയപുസ്തകങ്ങൾ ഒരിടത്തു ദിവസവും വയ്ക്കുന്നത്, നമുക്ക് സൗജന്യമായി എടുക്കാം. അങ്ങനെ മൂന്ന് പുസ്തകങ്ങൾ എനിക്ക് കിട്ടി: J M Coetzee എഴുതിയ The Child Hood Of Jesus,സ്വാമി രാമതീർത്ഥന്റെ In Woods Of God Realization, തുളി ബാബയുടെ Journey Of a Madcap. ഈറോഡിൽ ആശ്രമം സ്ഥാപിച്ച തമിഴനാണ്, തുളി ബാബ.
\
ഗുരുക്കൻമാരുടെ ചിത്രങ്ങൾ ആനന്ദാആശ്രമത്തിൽ കാണാം. അക്കൂട്ടത്തിൽ രാമതീർത്ഥനുമുണ്ട്. രാമതീർത്ഥൻറെ ഈ വാചകങ്ങൾ ആശ്രമത്തിനു വിശ്വാസ പ്രമാണമാണ് : “സത്യത്തെ അറിയുന്നതിൽ നിന്ന് ഒരാളെ തടയും വിധം ചുറ്റും മതിൽ പണിയുന്നത് തെറ്റാണ്. വിശാലമായ ആകാശത്തെ കാണാൻ ഏതു ജാലകത്തിലൂടെയും നിങ്ങൾക്കാവണം. സ്വന്തം വീട്ടിൽ നിന്നിറങ്ങി ഈ സ്വർഗ്ഗം മുഴുവൻ ആസ്വദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. “

ഭൂമിയിലെ ഏറ്റവും വലിയ ഊർജ്ജകേന്ദ്രമാണ് അരുണാചല ശിവൻ ഇരിക്കുന്ന തിരുവണ്ണാമല എന്നൊരു വിശ്വാസം അവിടെയുണ്ട്. അതുപോലെ എന്തോ ഒന്ന് കാഞ്ഞങ്ങാട്ടുമുണ്ട്. പോകുന്ന വഴിയില്ലെല്ലാം ക്ഷേത്രങ്ങളാണ്. ബേക്കലിലേക്കു പോകുന്ന വഴിയിൽ, പി. കുഞ്ഞിരാമൻ നായരുടെ തറവാടിരിക്കുന്ന വെള്ളിക്കോത്തിനടുത്ത്, മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ പ്രാചീന ദാരുശില്പങ്ങൾ കണ്ടു. ക്ഷേത്രപാലകൻ എന്ന പേരിൽ ശിവനും, കാളരാത്രിയമ്മ എന്ന പേരിൽ കാളിയുമാണ്, പ്രതിഷ്ഠ. പടിപ്പുരയിൽ മേലാപ്പിൽ പാലാഴിമഥനവും ക്ഷേത്രമേലാപ്പിൽ ശിവപാർവതി പുരാവൃത്തവും ദാരുശില്പങ്ങളായിരിക്കുന്നത്, നമ്മുടെ ഈടുവയ്പ്പാണ്. ചിത്രങ്ങൾക്ക് പണ്ട് നൽകിയിരിക്കുന്ന പച്ചില നിറങ്ങൾ മങ്ങിയത്, വീണ്ടും ചാർത്തി മിനുക്കിയാൽ, ഗംഭീരമായിരിക്കും.

ബേക്കൽ കോട്ടയിലെക്കാൾ സമയം ചെലവിട്ടത്, കോട്ടയോട് ചേർന്ന ശ്രീ മുഖ്യ പ്രാണ ക്ഷേത്രത്തിനാണ്. ഹനുമാന്റെ പാർശ്വമുഖമാണ്, വിഗ്രഹം. ഹനുമാന്റെ വാലിൽ, ഒരു വെള്ളിമണി കാണാം. വ്യാസരായർ നടത്തിയ ആഞ്ജനേയ പ്രതിഷ്ഠകളിലെല്ലാം, വാലിൽ മണിയുണ്ടെന്ന്, ക്ഷേത്രപൂജാരി മഞ്ജുനാഥ അഡിഗ പറഞ്ഞു. കൊച്ചി രാജ കുടുംബം, ശക്തൻ തമ്പുരാന് ശേഷം എഴുപതു വർഷത്തോളം, ഹിന്ദു മതം വിട്ട് മാധ്വ മതം സ്വീകരിക്കുകയും നമ്പൂതിരി ശാന്തിക്കാരെ എന്റെ നാടായ തൃപ്പുണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ നിന്ന് ഓടിക്കുകയും ചെയ്ത ചരിത്രം ഞാൻ അഡിഗയോട് പറഞ്ഞു. പൂർണത്രയീശ ക്ഷേത്രത്തിൽ ശാന്തിക്കാരൻ ഇപ്പോഴും, അഡിഗയെപ്പോലെ, എമ്പ്രാന്തിരിയാണ്.

എൺപതു ശതമാനം ഹനുമാൻ ക്ഷേത്രങ്ങളിലും നടക്കുന്നത്, വിഷ്ണു പൂജയാണെന്ന് അഡിഗ വെളിപ്പെടുത്തി. മിക്കവാറും ഗുരുക്കന്മാർ, പിഴയ് ക്കുമോ എന്ന് ഭയന്ന് , ഹനുമാൻ മന്ത്രോപദേശം ശിഷ്യന്മാർക്ക് നൽകാറില്ല. ആകസ്മികമായി ഹനുമൽ മൂലമന്ത്രം തന്നെ അഡിഗയ്ക്ക് കിട്ടി. ഇത്രയും പറഞ്ഞു, വിഷ്ണു സഹസ്രനാമത്തിലെ ഫലശ്രുതി അഡിഗ ഉരുവിട്ടു:

ആകാശാത് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സർവ ദേവ നമസ്കാരം
കേശവം പ്രതിഗച്ഛതി.

ആകാശത്തു നിന്നു വീഴുന്ന ജലത്തുള്ളികൾ സാഗരത്തിൽ ചെന്നു ചേരും പോലെ, സർവ്വ ദൈവങ്ങൾക്കുമുള്ള നമസ്ക്കാരം, കേശവനിൽ ചെന്ന് ചേരുന്നു.



© Ramachandran 

മമതയുടെ പതനം

വി കെ ജി ശങ്കര പിള്ള, ബംഗാളിൽ നിന്ന് ഒന്നും കേൾക്കുന്നില്ല എന്നു വിലപിച്ചത്, മൂന്നു പതിറ്റാണ്ടു മുൻപാണ്. ഇപ്പോൾ അവിടെ നിന്നേ കേൾക്കുന്നുള്ളു.അന്ന് അവിടെ മാർക്സിസ്ററ് പാർട്ടിയുടെ ഏക കക്ഷി ഭരണമായിരുന്നു. അവർക്ക് പത്ര പ്രവർത്തകരെ പുച്ഛമായിരുന്നു. ജനത്തെയും പുച്ഛമായിരുന്നു. മിക്കവാറും ദിവസം ബന്ദായിരുന്നു. പൂട്ടിയതോ പൂട്ടാൻ പോകുന്നതോ ആയ ചണ മില്ലുകളിൽ സഖാക്കൾ അക്രമം അഴിച്ചു വിട്ടിരുന്നു. ഞങ്ങളുടെ ലേഖകൻ തപസ് ഗാംഗുലിക്ക് ഒരു ട്രങ്ക് കോൾ ബുക് ചെയ്താൽ, അതു കിട്ടാൻ അഞ്ചു മണിക്കൂർ എടുത്തിരുന്നു. ഇന്ന്, ‘ടെലഗ്രാഫ് ‘ലേഖകനായിരുന്ന സൗമ്യ ദീപ്ത ബാനര്ജിക്ക് അന്നു കണ്ടതൊക്കെ വിളിച്ചു പറയാൻ കഴിയുന്നുണ്ട്. ഏകകക്ഷി ഭരണത്തെ ജനം കടപുഴക്കി എറിഞ്ഞതാണ്, കാരണം.
ദളിതരെ 1978 -1979 ൽ അവർ പാർക്കുന്ന ദ്വീപിൽ പോയി സഖാക്കൾ കൂട്ടക്കൊല ചെയ്തത് അന്ന് ശങ്കര പിള്ള അറിഞ്ഞിട്ടുണ്ടാവില്ല. ഇക്കഴിഞ്ഞ ജ്ഞാനപീഠം കിട്ടിയ അമിതാവ് ഘോഷിൻറെ ‘ദി ഹൻഗ്രി ടൈഡ്’ എന്ന നോവലിൻറെ പശ്ചാത്തലം, മാരീചൻപി  എന്ന ദ്വീപിൽ നടന്ന ആ കൂട്ടക്കൊലയാണ്.സുന്ദർബൻസിലെ കണ്ടൽകാടുകളിലുള്ള ദ്വീപാണ് മാരീചൻപി. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളെ ഈ ദ്വീപിൽ പുനരധിവസിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പിന്  മുൻപ് മാർക്സിസ്റ്റ് പാർട്ടി വാക്കു നൽകിയിരുന്നു. 1977 ൽ ആദ്യമായി പാർട്ടി അധികാരത്തിൽ വന്നു. അഭയാർത്ഥികൾ കൂട്ടമായി ദ്വീപിൽ കുടിയേറി.ഇവർ 40000 പേർ വരുമായിരുന്നു.1979 ജനുവരി 31 ന് രാവിലെ പത്തു യന്ത്ര ബോട്ടുകളിൽ  സഞ്ചരിച്ച സ്ത്രീകളെ പൊലീസ് ആക്രമിച്ചു കൊണ്ടായിരുന്നു തുടക്കം. അവരെ വെടി വച്ച് കൊന്നു. കുടിയേറ്റക്കാർ പ്രതിഷേധിച്ചതോടെ, സഖാക്കൾ എത്തി. സ്കൂളിൽ അഭയം തേടിയ 15 കുട്ടികൾ ഉൾപ്പെടെ 1700 പേരെ കൂട്ടക്കൊല ചെയ്‌തു. ബുദ്ധദേവ് ഭട്ടാചാര്യ വേറെയും കൂട്ടക്കൊലയുടെ കഥകൾ ഏറ്റു പറഞ്ഞു. മനുഷ്യർ അജ്ഞാതമായ തലയോടുകളായി മാറിയിരുന്നു.
വിവരം ശങ്കര പിള്ള എന്നല്ല.,.നാമാരും അറിഞ്ഞില്ല. സി പി എം ഗുണ്ടകൾ പിൽക്കാലത്ത് തൃണമൂൽ ഗുണ്ടകളായതും സി പി എം അതിൻറെ പല ജില്ലാ സമ്മേളനങ്ങൾ ഒന്നിച്ച് സുരക്ഷിതമായ കല്യാണ മണ്ഡപങ്ങളിൽ നടത്തേണ്ടി വന്നതും നാം ശ്രദ്ധിച്ചില്ല.പതിമൂന്നു വർഷത്തിനു ശേഷം, മമത ബാനർജി, ധർണ രാഷ്ട്രീയത്തിലേക്ക് മടങ്ങിയപ്പോൾ  ഒന്നു വ്യക്തം -അവർ പേടിക്കുന്ന വിധം, ബി ജെ പി വളർന്നിരിക്കുന്നു. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ബി ജെ പി ജയിച്ചാൽ, അവർ ബംഗാൾ ഭരിക്കും.
മമതയെ കൊൽക്കത്തയിലെ കുടുസ്സു വീട്ടിൽ അവരുടെ പോരാട്ട കാലത്തു ഞാൻ കണ്ടിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന അവർക്ക് ഉറക്കം കുറവായിരുന്നു.അവർ രണ്ടു പുസ്തകങ്ങൾ എനിക്കു തന്നു-അവർ എഴുതിയ കഥകൾ. എന്നിട്ടും അവർ അമിതാവ് ഘോഷിന് ഒരു സ്വീകരണം കൊടുത്തില്ല. 2004 ൽ ആണ് ഹൻഗ്രി ടൈഡ് വന്നത്; മമത മുഖ്യമന്ത്രിയായത്, ഏഴു വർഷം കഴിഞ്ഞാണ്. ശാരദ ചിട്ടിഫണ്ട് കേസ് കൊടുത്തത്, കോൺഗ്രസ് ആണ്. സുപ്രീം കോടതി ആണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.  ഇതൊന്നും ചെയ്തത് ബിജെപി അല്ല. പണ്ട് മോദിയെ സിബിഐ ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട് അമിത്ഷായെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയിട്ടുണ്ട്. ഒരു പോലീസ് കമ്മീഷണർക്ക് എതിരെ നിയമം അതിന്റെ വഴിക്ക് പോകരുത് എന്ന് പറയാൻ മമതയ്ക്ക് എന്ത് അധികാരം?സി പി എം നൽകിയ പാഠങ്ങൾ അവർ പഠിച്ചില്ല. അധികാരം അവരെയും ദന്തഗോപുര വാസിയാക്കി. അവരിൽ നിന്ന് ജനം അകന്നു പോയി. ഇത്, ഒരു വഴിത്തിരിവാണ്.
ഇപ്പോൾ ബി ജെ പി 18 ൽ തൃണമൂലുമായി അഞ്ചു സീറ്റിൻറെ മാത്രം വ്യത്യാസത്തിൽ നിൽക്കുമ്പോൾ, അതൊരു വലിയ കടന്നു കയറ്റവും വളർച്ചയുമാണ്. സി പി എമ്മിൻറെ അണികൾ കൂടി സഹായിച്ച ഭീമമായ വളർച്ച. ബി ജെ പി ക്ക് ഏജന്റുമാരില്ലാത്ത ബൂത്തുകളിൽ, സി പി എം അണികൾ സഹായിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയത്,രണ്ട് സീറ്റ് മാത്രമാണ്. 2009 ൽ വെറും ഒരു സീറ്റ് ആയിരുന്നു – ഡാർജിലിംഗ്.എന്നാൽ വോട്ട് ശതമാനം 2009 ലെ ആറിൽ നിന്ന് 2014 ൽ 17 ലെത്തി. അഞ്ച് വർഷത്തിന് ശേഷം, അത് 40 ൽ എത്തി.വോട്ട് ശതമാനം 2014 ൽ സി പി എമ്മിന് പത്തും കോൺഗ്രസിന് നാലും കുറഞ്ഞു.സി പി എമ്മിന് 22, കോൺഗ്രസിന് 9.6. ഇക്കുറി സി പി എമ്മിന് കിട്ടിയത് വെറും ആറു ശതമാനം.ബാക്കി 16 ശതമാനവും ബി ജെ പി ക്ക് കിട്ടി. സി പി എമ്മിന് ഒരു സീറ്റും കിട്ടിയില്ല. കോൺഗ്രസിന് ഒന്ന്.തൃണമൂലിന് 2014 ൽ 8 കൂടി 39 ൽ എത്തിയിരുന്നു. അഞ്ചു ശതമാനം ഇക്കുറി കൂടി.
തൃണമൂലും സി പി എമ്മും പോരടിച്ചിരുന്നിടത്ത്, ഇപ്പോൾ തൃണമൂലും ബി ജെ പി യും തമ്മിലായി. തോൽവിയുടെ ഉത്തരവാദിത്തം സീതാറാം യെച്ചൂരി ഏറ്റു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് മൂന്നു സീറ്റേ കിട്ടിയുള്ളൂ. 2011 ൽ ഒന്നുമുണ്ടായിരുന്നില്ല.
വോട്ട് ശതമാനത്തിൽ കേരളവുമായി സാമ്യവുമുണ്ട്.
കേരളത്തെക്കാൾ ബി ജെ പി വളരുകയും അതിനനുസരിച്ച് സി പി എം തളരുകയും ചെയ്‌തു. 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തി.
എന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ 39 , നിയമസഭാ തിരഞ്ഞെടുപ്പിൽ 45 വോട്ട് ശതമാനം നേടിയ തൃണമൂലിൻറെ അടുത്തൊന്നും അല്ല, കണക്കിൽ, ബി ജെ പി. തൃണമൂൽ ലോക് സഭയിൽ 42 ൽ 34, നിയമസഭയിൽ 294 ൽ 211.
തൃണമൂലിനെതിരെ അടിത്തട്ടിൽ അമർഷമുണ്ട്. മമതയുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ, ഭൂരിപക്ഷ വികാരമുണ്ട്. ഒരുകാലത്ത് കോൺഗ്രസിലെ ചിത്തരഞ്ജൻ ദാസും ശ്യാമപ്രസാദ് മുഖർജിയും, സുഭാഷ് ചന്ദ്ര ബോസും കൈകാര്യം ചെയ്ത രാഷ്ട്രീയം ആണ്, അത്. 2014 നു ശേഷം പത്തിടങ്ങളിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായി. കൂച് ബിഹാർ, ഉലുബെറിയ ലോക് സഭാ ഉപതിരഞ്ഞെടുപ്പുകളിലും കാന്തി, നോവപോര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി രണ്ടാം സ്ഥാനത്തു വന്നു. ഇക്കുറി ഹിന്ദു വികാരത്തിൽ പിടിക്കുന്ന മൂന്ന് വിഷയങ്ങൾ ബി ജെ പി എടുത്തു. പൗരത്വ ബിൽ,ദേശീയ റജിസ്റ്റർ കമ്മീഷൻ, ബംഗ്ലാദേശി കുടിയേറ്റം.30 % മുസ്ലിംകൾ തൃണമൂലിൻറെ കൂടെ നിന്നു.മുൻപ് അവർ സി പി എമ്മിനൊപ്പമായിരുന്നു. 40 എം എൽ എ മാർ തൃണമൂൽ വിടുമെന്നത് മോദിയുടെ വാക്കാണ്. അത് ഭീഷണിയുമാണ്.
സി പി എം നേരിട്ട ദയനീയ പരാജയത്തിൽ,റായ് ഗഞ്ചിൽ അതിൻറെ സിറ്റിംഗ് എം പി മുഹമ്മദ് സലിമിനെ തോൽപിച്ചത്, ബി ജെ പി സ്ഥാനാർത്ഥി ദേബശ്രീ ചൗധരി. ദേബശ്രീയ്ക്ക് 511652 വോട്ട് കിട്ടിയപ്പോൾ സലീമിന് കിട്ടിയത് 182035 മാത്രം.ദേബശ്രീയ്ക്ക് 40% വോട്ട്,സലീമിന് 14.25 മാത്രം. ഇവിടെ മൂന്നാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്ത് തൃണമൂലിൻറെ കനയ്യ ലാൽ അഗർവാൾ. 35.32. കോൺഗ്രസിൻറെ ദീപ ദാസ് മുൻഷിക്ക് 6 .55 % മാത്രം -83662 വോട്ട്.കോൺഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ വിധവയാണ്.
റായ്‌ഗഞ്ചിലും മുർഷിദാബാദിലുമാണ് 2014 ൽ സി പി എം ജയിച്ചിരുന്നത്. മുർഷിദാബാദിൽ സിറ്റിംഗ് എം പി ബദറുദ്ദുസ ഖാനും മൂന്നാം സ്ഥാനത്തായി. തൃണമൂലിൻറെ താഹിർ ഖാനാണ് തോൽപിച്ചത്. ബി ജെ പി യുടെ ഹുമയൂൺ കബീറിന് 17 .05%. ബദറുദ്ദുസയ്ക്ക് 12 .44 മാത്രം.
ബി ജെ പി ക്ക് 2014 ൽ രണ്ടു സീറ്റ് മാത്രമായിരുന്നു – അസൻസോളിൽ ഗായകൻ ബാബുൽ സുപ്രിയോയും ഡാർജിലിംഗിൽ എസ് എസ് അലുവാലിയയും. അവിടന്നാണ് 18 ലേക്ക് കുതിച്ചു ചാടിയത്.
കോൺഗ്രസുമായി ഈ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആറു സീറ്റിൽ ധാരണയ്ക്ക് സി പി എം കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയെങ്കിലും, അത് കോൺഗ്രസ് തള്ളുകയായിരുന്നു. നാല് സീറ്റ് കോൺഗ്രസ് ജയിച്ചതായിരുന്നു. ഇക്കുറി രണ്ടു സീറ്റിൽ കോൺഗ്രസ് ഒതുണ്ടി – ബഹ്റാം പൂരിൽ അദിർ രഞ്ജൻ ചൗധരിയും ദക്ഷിണ മാൽഡയിൽ അബു ഹസിം ഖാൻ ചൗധരിയും.
ബി ജെ പി ജയിച്ച മണ്ഡലങ്ങൾ:
ആലിപ്പൂർ ദ്വാർ, അസൻസോൾ,ബലുർ ഘട്ട്,ബംഗാവ്ൻ, ബാങ്കുറ, ബർധമാൻ -ദുർഗാപുർ, ബാറക് പൂർ, ബിഷ്ണു പൂർ, കൂച്ച് ബീഹാർ, ഡാര്ജിലിങ്, ഹൂഗ്ലി, ജൽപൈഗുഡി, ജർഗ്രാം, മാൽഡ ഉത്തർ, മേദിനി പൂർ, പുരുലിയ, റായ് ഗഞ്ജ് , റാണാ ഘട്ട്.
പ്രണബ് മുഖർജിയുടെ മകൻ അഭിജിത് ജംഗൽ പൂരിൽ മൂന്നാം സ്ഥാനത്തായി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.

ശങ്കരൻ നായരുടെ ജാലിയൻ വാലാബാഗ്

ജാലിയൻ വാലാബാഗ് കൂട്ടക്കൊല അഥവാ അമൃത് സർ കൂട്ടക്കൊലയുടെ ശതാബ്‌ദി വർഷമാണ്, ഇത്. കേണൽ റജിനാൾഡ് ഡയർ 1919 ഏപ്രിൽ 13 നാണ്അമൃത് സറിലെ ഏഴേക്കർ ഉദ്യാനമായ ജാലിയൻ വാലാ ബാഗിൽ, സിഖ് പുതു വർഷമായ ബൈശാഖി ആഘോഷിക്കാൻ കൂടിയ ജനത്തിനു നേരെ വെടിവച്ച് 379 പേരെ കൊന്നത്. രാഷ്ട്രീയ കക്ഷികൾ ശതാബ്‌ദി ആചരിക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല.അവർക്ക് തിരഞ്ഞെടുപ്പ് തിരക്കായിരിക്കും.

മലയാളികൾക്കും ജാലിയൻ വാലാ ബാഗ് ഗൃഹാതുരത്വമാണ്-ആ കൂട്ടക്കൊലയെ തുടർന്നു സർ സി ശങ്കരൻ നായർ വൈസ്രോയിയുടെ കൗൺസിലിൽ നിന്ന് രാജി വച്ചു.

അന്ന് ഇന്ത്യയുടെ ഭരണം നയിച്ച ആ കൗൺസിലിൽ എത്തിയ ഏക മലയാളിയാണ് ശങ്കരൻ നായർ. 1897ൽ അമരാവതിയിലെ എ ഐ സി സി സമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വേറൊരു മലയാളിയും ആ സ്ഥാനത്ത് എത്തിയിട്ടില്ല; ഇനി എത്തുകയും ഇല്ല. അത് നെഹ്‌റു കുടുംബത്തിന് സംവരണം ചെയ്തതാണ്.


ശങ്കരൻ നായരെ ഗുരുവായൂരിൽ പോകുന്നവർക്കൊക്കെ ഓർക്കാവുന്നതാണ്. ക്ഷേത്രത്തിനു മുന്നിലെ 24  അടി ഉയരമുള്ള ദീപ സ്തംഭം ശങ്കരൻ നായർ സംഭാവന ചെയ്തതാണ്. എന്നാൽ,ഗുരുവായൂർ രണ്ടാം വീടാക്കിയിരുന്ന കെ.കരുണാകരൻ ഈ ചരിത്രം പറഞ്ഞു കേട്ടിട്ടില്ല.

ബ്രിട്ടീഷ് പക്ഷപാതിയും ഗാന്ധി വിരുദ്ധനുമായ ശങ്കരൻ നായർ അന്നു കൗൺസിലിൽ നിന്ന് രാജി വച്ചില്ലായിരുന്നെങ്കിൽ, ജനവികാര തീയിൽ വെന്ത് ഉരുകിയേനെ. “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം 1922ൽ എഴുതി ഗാന്ധിയെ  ജന വിരുദ്ധനായി ചിത്രീകരിച്ച ശങ്കരൻ നായർ, മാപ്പിള ലഹളയുടെ ഉത്തര വാദിത്തവും ഗാന്ധിയിൽ കെട്ടി വച്ചു. ആ പുസ്തകം നായരെക്കൊണ്ട് ബ്രിട്ടീഷുകാർ എഴുതിച്ചതും ആകാം.

ആ പുസ്തകം ജീവിത കാലം മുഴുവൻ നായരെ വേട്ടയാടി. ഗാന്ധിയെ പുസ്തകം എഴുതി ഭസ്മമാക്കാം എന്നു കരുതിയ നായർക്കു മുന്നിൽ, ഗാന്ധി വടവൃക്ഷമായി വളർന്നു. കോൺഗ്രസിൻറെ വാതിലുകൾ നായർക്കു മുന്നിൽ അടഞ്ഞു.

ആ പുസ്തകം വഴി ജാലിയൻ വാലാ ബാഗും നായരെ വേട്ടയാടി.
ജാലിയൻ വാലാ ബാഗുമായി ബന്ധപ്പെട്ട ഡയർമാർ രണ്ടുണ്ട്. കൂട്ടക്കൊല നടത്തിയ കേണൽ റജിനാൾഡ് ഡയർ ഒന്ന്. പഞ്ചാബിൽ ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കിൾ ഒ’ ഡയർ, അടുത്തയാൾ. പഞ്ചാബിൽ ഒ’ ഡയർ പട്ടാള നിയമം പ്രഖ്യാപിച്ചത് റൗലറ്റ് ആക്ട് കാരണം ആയിരുന്നു. അതാണ് കേണൽ ഡയർ എന്ന കൊലപാതകിയെ സൃഷ്ടിച്ചത്. അന്ന് കേണൽ മാത്രമായിരുന്ന അയാളെ ജനറൽ എന്നു പലരും പറയാറുണ്ട്.

മൈക്കിൾ ഒ’ഡയർ എന്ന വ്യക്തിയാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്നു നായർ പുസ്തകത്തിൽ എഴുതി:
Before the reforms (Montagu-Chelmsford), it was in the power of the Lt.Governor, a single individual, to commit the atrocities in the Punjab, which we know only too well. (page 47).

ശങ്കരൻ നായർക്ക് എതിരെ മൈക്കിൾ ഒ ‘ഡയർ ലണ്ടനിൽ മാനനഷ്ടക്കേസ് കൊടുത്തു. 12 അംഗ ജൂറി, 11 -1 ന് ശങ്കരൻ നായർക്ക് എതിരെ 500 പൗണ്ട് ശിക്ഷ വിധിച്ചു. 7,000 പൗണ്ട് കോടതി ചെലവ് നൽകാനും ഉത്തരവായി. നായർ മാപ്പു പറഞ്ഞെങ്കിൽ പിഴ ഒഴിവായേനെ.

ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളാക്കാൻ ശ്രമിക്കുന്ന ആംഗ്ലിക്കൻ ബിഷപ്പുമാരുടെ വിധിയായി അതിനെ ചിത്രീകരിച്ച്, നായർ അപ്പീലിനും പോയില്ല. നായർക്കൊപ്പം ജൂറിയിൽ ഒരാൾ നിന്നല്ലോ-അതാണ്, ഹാരോൾഡ്‌ ലാസ്‌കി. ബ്രിട്ടീഷ് ലേബർ പാർട്ടി ചെയർമാനും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ലാസ്‌കിക്ക് നെഹ്രുവിനെയും വി കെ കൃഷ്‌ണ മേനോനെയും പോലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
ലാസ്‌കിയുടെ നെഹ്രുവിനുള്ള ശുപാർശ കത്തുമായാണ് കെ ആർ നാരായണൻ ലണ്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. അതായിരുന്നു നാരായണന്, നയതന്ത്ര വഴി.

കൃഷ്ണ മേനോൻ എന്ന ദുരിതം

ന്ത്യൻ രാഷ്ട്രീയത്തിൽ എന്നല്ല,വ്യക്തി ജീവിതത്തിലും ദുരന്തമായിരുന്നു, വി കെ കൃഷ്ണ മേനോൻ. ഒരിക്കലും കൊണ്ടു നടക്കരുത് എന്ന് വിവരമുള്ളവർ ഉപദേശിച്ചിട്ടും, നെഹ്‌റു മേനോനെ  കൊണ്ടു നടന്നത്, ചില  കമ്പങ്ങൾ  കൊണ്ടാണെന്ന് ഞാൻ പറയുകയില്ല. സത്യജിത് റേയുടെ ജീവചരിത്രം എഴുതിയ മേരി സെറ്റനെ പോലുള്ളവരുമായി മേനോന് ഉണ്ടായിരുന്ന ബന്ധം പറഞ്ഞു ശശി തരൂരിൻറെ വില ഇപ്പോൾ ഞാൻ കളയുന്നില്ല.
മേനോൻ മഹാനാണെന്ന്  പറയാൻ ഒരു  വി.കെ. മാധവൻ കുട്ടി കാണും.
ഈ സംഘർഷ കാലത്ത്, എന്തു കൊണ്ട് 1959 ഓഗസ്ററ് 31 ന്   കരസേനാ മേധാവി ജനറൽ കോതേന്ദ്ര സുബ്ബയ്യ തിമ്മയ്യ രാജി വച്ചു എന്ന് നാം അന്വേഷിക്കണം. പ്രതിരോധമന്ത്രി ആയിരുന്ന മേനോൻ കുലീനനായ തിമ്മയ്യയെ ചീത്ത വിളിച്ചു എന്നത് ചരിത്രമാണ്. ആ കഥയാണ്, ഇപ്പോൾ പറയുന്നത്.
1957 മുതൽ, നെഹ്രുവും മേനോനും കൂടി, അക് സായ് ചിൻ പ്രശ്‍നം വഷളാക്കിയി രുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു.

തിമ്മയ്യയ്ക്ക് മേനോൻ ശരിയല്ലെന്ന്  ബോധ്യപ്പെട്ടു. തിമ്മയ്യ നെഹ്‌റുവിനെ കാണാൻ സമയം ചോദിച്ചു. ഇതറിഞ്ഞ മേനോൻ തിമ്മയ്യയെ വിളിച്ചു വരുത്തി.
തൻറെ അനുമതി ഇല്ലാതെ നെഹ്‌റുവിനെ കാണാൻ ആവില്ലെന്ന് മേനോൻ തിമ്മയ്യയോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് സേനാ സന്നാഹത്തെപ്പറ്റി അറിയാനുള്ളതു കൊണ്ടാണ് എന്ന്  തിമ്മയ്യ പറഞ്ഞു. 18 മാസമായി മേനോനുമായി ഒരു ചർച്ചയും ഉണ്ടായില്ലെന്നും തിമ്മയ്യ പറഞ്ഞു.
മേനോൻ രോഷാകുലനായി. മേനോൻറെ ഇംഗ്ലീഷ് മഹത്തരമാണെന്നും, 11 മണിക്കൂർ കശ്മീർ പ്രശ്നത്തെപ്പറ്റി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചെന്നുമാണ് കേൾവി. 20 മിനിറ്റിൽ കാര്യങ്ങൾ പറയാൻ കഴിയാത്തയാൾക്ക് ബോധമില്ല  എന്നാണ് പത്രാധിപന്മാർ കണ്ടെത്തിയിട്ടുള്ളത്. പിന്നെയാണ് 11 മണിക്കൂർ.
മേനോൻ തിമ്മയ്യയോട് കോപിച്ചു: “No General, it is downright disloyalty and amounts to impropriety.”
തിമ്മയ്യയുടെ ആഗ്രഹം കൂറില്ലായ്മയും അനൗചിത്യവുമാണെന്ന് മേനോൻ  ഉത്തരവായി. മേനോൻ  മയക്കു മരുന്നിന് അടിമയായിരുന്നു.
തിമ്മയ്യ മറുപടി പറഞ്ഞു: “ഞാൻ ഒരു ആരോപണവും പറഞ്ഞില്ല. നിങ്ങൾക്ക് മറ്റ് സേനാ മേധാവികളെയും വിളിക്കാം. ഞാൻ ഇതുവരെ പറഞ്ഞത് അവർ ആവർത്തിക്കും. നിങ്ങൾ സേനയെ പരിഗണിക്കുന്നില്ല. അതിൻറെ ആത്മ വീര്യം ചോർന്നു. ഞങ്ങൾ മുൻപും താങ്കളോട് പറഞ്ഞിട്ടുണ്ട്; ഇപ്പോൾ പ്രധാനമന്ത്രിയോടും പറഞ്ഞു. തുറന്നു പറയുന്നത് കൂറില്ലായ്മ അല്ല. ഞങ്ങൾ ഈ രാജ്യത്തോട് കൂറുള്ളവരാണ്. അതാണ്, എന്നെ സംബന്ധിച്ചിടത്തോളം, കൂറ്.”
ഇതാവർത്തിച്ചു തിമ്മയ്യ എഴുന്നേറ്റപ്പോൾ മേനോൻ പറഞ്ഞു: “You are disloyal to me and I have no place for disloyal generals.”
(നിങ്ങൾക്ക് എന്നോട് കൂറില്ല, കൂറില്ലാത്ത ജനറൽമാരെ എനിക്ക് വേണ്ട).
തിമ്മയ്യ പോയ ശേഷം, മേനോൻ നെഹ്‌റുവിനെ കണ്ടു. കപ്പൽ മുക്കരുതെന്ന് നെഹ്‌റു മേനോനോട്  പറഞ്ഞു. മേനോൻ ക്ഷമിച്ചാൽ തിമ്മയ്യയെ വരുതിയിൽ ആക്കാമെന്ന് നെഹ്‌റു പറഞ്ഞു.
തിമ്മയ്യ രാത്രി വീട്ടിലെത്തി ഭാര്യയോട് വിവരം പറഞ്ഞു. ഭാര്യ നീന, നമുക്ക് അവസാനിപ്പിക്കാം എന്ന് ആശ്വസിപ്പിച്ചു. മറ്റ് സേനാ മേധാവികളോട് തിമ്മയ്യ സംസാരിച്ചു -എയർ ചീഫ് മാർഷൽ സുബ്രതോ മുഖർജി, അഡ്‌മിറൽ രാംദാസ് കട്ടാരി. നമ്മുടെ കൊച്ചിയിൽ കട്ടാരി ബാഗ് ഉണ്ട്.
രാജി ആലോചിക്കുകയാണെന്ന് തിമ്മയ്യ പറഞ്ഞു. തങ്ങളും അതു ചെയ്യാമെന്ന് മറ്റു രണ്ട് സേനാ മേധാവികളും പറഞ്ഞു.
തിമ്മയ്യ നിർദിഷ്ട പിൻഗാമി എസ് പി പി തോറാത്തിനെ വിളിച്ചു. നെഹ്‌റുവിനെ കണ്ടിട്ട് മതി എന്ന് മുൻ കരസേനാ മേധാവി കരിയപ്പ പറഞ്ഞു.
രാവിലെ രാജിക്കത്ത് തിമ്മയ്യ നെഹ്‌റുവിന് അയച്ചു. നെഹ്‌റു, തിമ്മയ്യയുടെ തോളത്തു കയ്യിട്ടു. വൈകിട്ട് ഏഴു മണി വരെ രാജിക്കത്ത് കീശയിലിടാമെന്നും, അതിനിടയിൽ പിൻവലിക്കണമെന്നും നെഹ്‌റു ആവശ്യപ്പെട്ടു. നെഹ്‌റു മറ്റ് സേനാ തലവന്മാരെയും വിളിച്ചു. അവരെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ചു.
കൃഷ്ണമേനോനോട്, അയാളുടെ രാജി തയ്യാറാക്കി വയ്ക്കാൻ നെഹ്‌റു ആവശ്യപ്പെട്ടു. വൈകിട്ടത്തെ കൂടിക്കാഴ്ചയിൽ, രാജിക്കത്ത് പിൻവലിക്കില്ലെന്ന് തിമ്മയ്യ പറഞ്ഞു.
നമുക്ക് ആണാകാൻ അപൂർവം അവസരങ്ങൾ കിട്ടാറുണ്ട്; അപ്പോഴും ഷണ്ഡന്മാരാകുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത്.
മേനോൻ ബ്രില്ലിയൻറ് ആണെന്നും മനുഷ്യൻ എന്ന നിലയിൽ ഡിഫിക്കൽട്ട് ആണെന്നും നെഹ്‌റു വിശദീകരിച്ചു. അയാൾ സമനിലയില്ലാത്തവൻ ആണെന്നും ബ്രില്ലിയൻസ്‌, ഓക്സ്ഫോഡ് ഫിലോസഫി പ്രൊഫസറുടേതാണെന്നും, പ്രൊഫസർക്ക്  ഇന്ത്യ വിഷയമല്ലെന്നും തിമ്മയ്യ പറഞ്ഞു.
തിമ്മയ്യ അവസാനിപ്പിച്ചു: “ഇന്നത്തെ പട്ടാളത്തിൻറെ അവസ്ഥയിൽ ജയിക്കില്ല. വേറെ ആരെങ്കിലും ചെയ്യട്ടെ.”
സഹോദരൻ എന്ന നിലയ്ക്ക്, രാജി പിൻവലിക്കാൻ നെഹ്‌റു ആവശ്യപ്പെട്ടു. രാത്രി ഒൻപതരയ്ക്ക് തങ്ങൾ ഒറ്റക്കെട്ടാണെന്നും, തങ്ങൾ മേനോന് എതിരാണെന്നും കട്ടാരി നെഹ്രുവിനോട് പറഞ്ഞു.
രാജി പിൻവലിച്ച തിമ്മയ്യ വീട്ടിൽ ഒറ്റപ്പെട്ടു. 1959 സെപ്റ്റംബർ രണ്ടിന് പാർലമെൻറിൽ, തിമ്മയ്യ തുടരുന്നുവെന്ന് നെഹ്‌റു പറഞ്ഞു.
മൂന്നു കൊല്ലം കഴിഞ്ഞു യുദ്ധത്തിൽ തോറ്റ് നെഹ്രുവും മേനോനും കളങ്കിതരായി.
നെഹ്രുവിന്റെ കെ സി വേണുഗോപാൽ ആയിരുന്നു,മേനോൻ എന്ന് തോന്നുന്നു.

ഗണേശ് പുരി, നിത്യ സമാധി

ല്ലാം ആകസ്മികമാണ്. ജനനവും മരണവും എല്ലാം.

നാലുമാസം മുൻപാണ് കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ പോയത്. അദ്ദേഹത്തെ പ്രതിഷ്ഠിച്ച ക്ഷേത്രവും അദ്ദേഹം തപസ്സു ചെയ്‌ത്‌ സിദ്ധിവന്ന ഗുഹയും കണ്ടത്.
 
കൊയിലാണ്ടി തൂണേരിയിലെ കർഷക ദമ്പതികൾക്ക് പറമ്പിൽ കിടന്നു കിട്ടിയ കുട്ടി പത്താം വയസിൽ വീടുവിട്ട് കാഞ്ഞങ്ങാട് ചെന്ന് തപസ്സു ചെയ്‌തു. നിത്യാനന്ദയുടെ കഥ, ‘ആനന്ദം,നിത്യാനന്ദം' എന്ന ലേഖനത്തിൽ ഞാൻ പറഞ്ഞിട്ടുള്ളതിനാൽ, ആവർത്തിക്കുന്നില്ല.

നിരക്ഷരരാണ് ഇന്ത്യയിൽ, ആത്മീയതയുടെ മറുകര കണ്ടവർ; ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ തന്നെ നിത്യാനന്ദയും. കാഞ്ഞങ്ങാട് സിദ്ധികൾ കൈവന്ന നിത്യാനന്ദയുടെ 1936 മുതൽ 1961 ൽ സമാധിയാകും വരെയുള്ള (ജനനം 1897 ) ജീവിതം, മഹാരാഷ്ട്രയിലെ ഗണേശ് പുരിയിൽ ആയിരുന്നു എന്നത്, പൂർവ നിശ്ചയമാകാം.

കാഞ്ഞങ്ങാട് പോകുന്നതിനു മുൻപ് നിത്യചൈതന്യ യതിയുടെ ആത്മകഥ, ‘യതിചരിതം’ ഒന്നുകൂടി നോക്കിയിരുന്നു. യതിയുടെ ജീവിതത്തിൽ രണ്ടുതവണ, മുൻ പരിചയമില്ലാത്ത നിത്യാനന്ദ രണ്ടു തവണ പ്രത്യക്ഷപ്പെട്ട വിവരണമുണ്ട്. ദാദറിലെ ഒരു പഴയകെട്ടിടത്തിലെ മൂന്നാം നിലയിലെ മുറിയിൽ, ജനാല തുറന്നപ്പോൾ, പുറത്തു നിൽക്കുകയായിരുന്നു, നിത്യാനന്ദ.

ആകസ്മികമായി, ഞാൻ ഗണേശ് പുരിയിൽ എത്തിയത് ദാദർ വഴി തന്നെ. മാർച്ച് 10. മുംബൈ ചെമ്പുരിൽ നിന്ന് സബർബൻ ട്രെയിനിൽ കുർള. അവിടന്ന് ദാദർ. അവിടന്ന് വിരാർ.

വിരാർ വരെയുള്ള ടിക്കറ്റ് ആദ്യം തന്നെ എടുക്കാം. വെറും 20 രൂപ. 75 കിലോമീറ്റർ. വിരാറിൽ നിന്ന് ഗണേശ് പുരിക്ക് 29 കിലോമീറ്ററുണ്ട്. ബസ് എപ്പോഴും ഇല്ല. ഒരു മണിക്കൂർ കാത്തു.


ഗണേശ് പുരി ഇപ്പോഴും ഗ്രാമമാണ്. നിത്യാനന്ദയുടെ കാലത്ത് ഇനിയും ചെറിയ ഗ്രാമം ആയിരുന്നിരിക്കണം.

നിത്യാനന്ദ മഹാരാഷ്ട്രയിലെ തൻസ താഴ്‌വരയിൽ, വജ്രേശ്വരിയിൽ നാടോടിയായി ചെന്നത്, 1923 ലാണ്. അദ്ദേഹത്തിൽ കണ്ട അദ്‌ഭുതങ്ങൾ ജനത്തെ ആകർഷിച്ചു. എല്ലാം ദൈവേച്ഛ ആണെന്ന്, നിത്യാനന്ദ പറഞ്ഞു. ആദിവാസികളെ സഹായിച്ചു. പാഠശാല തുടങ്ങി. അവർക്ക് ഭക്ഷണവും പാർപ്പിടവും കിട്ടി.

നിത്യാനന്ദ ഒന്നും സംസാരിച്ചിരുന്നില്ല. യതിയോടും ഒന്നും സംസാരിച്ചില്ല. നിത്യാനന്ദ 1936 ൽ ഗണേശ് പുരിയിലെ ശിവക്ഷേത്രത്തിൽ ചെന്ന് പാർക്കാൻ അനുമതി ചോദിച്ചു. ക്ഷേത്രം പരിപാലിച്ചിരുന്ന കുടുംബം സമ്മതിച്ചു, ഒരു കുടിൽ പണിതു. ഭക്തർ ഏറിയപ്പോൾ അത്, ആശ്രമമായി.

സമാധി 1961 ഓഗസ്ററ് എട്ടിനായിരുന്നു.

ഗണേശ് പുരിയിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് രണ്ടര ആയിരുന്നു. ക്ഷേത്രത്തിനു പുറത്ത് അന്നപൂർണ ഹാളിൽ മിതമായ നിരക്കിൽ, സമൃദ്ധമായ ഭക്ഷണം. ആശ്രമത്തിൽ ചെന്ന്, നിത്യാനന്ദയുടെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തി. അവർ അദ്ദേഹത്തെ ബാബ എന്നു വിളിക്കുന്നു. ബാബ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ഒരാൾ കാട്ടിത്തന്നു. അതാണ്, കൈലാസ് നിവാസ്. അവിടെ ധ്യാനിക്കാം.

സമാധി സ്ഥലം നിത്യ പൂജകൾ നടക്കുന്ന വലിയ ക്ഷേത്രമാണ്.

ശിവ, കൃഷ്ണ, ഭദ്രകാളി, നവഗ്രഹ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രക്കുളത്തിൽ സദാസമയവും ചൂടു വെള്ളമാണ്. അതിലാണ്, ബാബ കുളിച്ചു ധ്യാനിച്ചിരുന്നത്.

എന്തുകൊണ്ടാണ്, എപ്പോഴും ചൂട് എന്ന് എനിക്കറിയില്ല. യുക്തിവാദത്തിൽ കണ്ടേക്കാം. ചൂട്‌ അരുവികൾ രണ്ടുണ്ട്. രണ്ടും ബാബയുടെ സൃഷ്ടികളാണെന്ന് വിശ്വസിക്കപ്പെടുന്നു. കാഞ്ഞങ്ങാട്ട് ഗുഹയ്ക്കു താഴെ തണുത്ത നീരൊഴുക്കും സൃഷ്ടിച്ചതാണെന്നു പറയപ്പെടുന്നു.

ഇങ്ങനെയും പറയാം -ഒന്നും സൃഷ്ടിച്ചതല്ല, എല്ലാം ഉള്ളതാണ്.. ഉള്ളതാണ്, ഉണ്മ.


© Ramachandran 


ഖദറിട്ട എൻ എസ് മാധവൻ

ലിയ ധർമ്മസങ്കടമാണ്,എൻ എസ് മാധവൻ എഴുതിയ ‘രാഹുൽ ചുരം കയറുമ്പോൾ’ എന്ന പ്രബന്ധ തല്ലജത്തിൽ കാണുന്നത്.തല്ലജo എന്നാൽ എന്താണ് എന്നറിഞ്ഞു കൂടാ.പ്രാചീനമായ ഒരു പ്രബന്ധത്തെപ്പറ്റി പറയുമ്പോൾ,പ്രാചീന പ്രബന്ധങ്ങളിലെ വാക്ക് വന്നു വീണെന്നേയുള്ളൂ.
ഖദറുടുത്ത മാധവനെയാണ്,പ്രബന്ധത്തിൽ കാണുന്നത്.എ കെ ആൻറണിയുടെ സെക്രട്ടറി ആയി പിരിയുമ്പോൾ പിഞ്ഞിയ ചില ഖദർ ഷർട്ടുകൾ ആൻറണി കൊടുത്തിരിക്കാം.
രാഹുൽ ഗാന്ധി വയനാട്ടിൽ വന്നുനിന്നതിൽ,ടി സിദിഖിനേക്കാൾ ആവേശം മാധവനിൽ നുരയുന്നുണ്ട്.വയനാട്ടിലെ വോട്ടറായിരുന്നെങ്കിൽ,മാധവൻ ഇടതു സ്ഥാനാർത്ഥിക്കല്ല,രാഹുലിന് വോട്ട് ചെയ്യുമായിരുന്നു.കാരണം മാധവൻ പറയുന്നുണ്ട് -ആ സ്ഥാനാർത്ഥിത്വം ബഹുസ്വരതയെ ഉറപ്പിക്കുന്നു.
ബഹുസ്വരതയെ നെഹ്രുകുടുംബം,പ്രണയ,വിവാഹ,വിവാഹേതര ബന്ധങ്ങളിൽ ഉറപ്പിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്.അമേഠിയിൽ തോൽക്കുമെന്ന് പേടിച്ച് വയനാട്ടിൽ വന്ന ഭീരുവിന്,അവിടെ എന്തു ബഹുസ്വരത നട്ടു വളർത്താൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല.കീശമണ്ഡലങ്ങളിൽ നിന്ന് പലായനം ചെയ്യുക ആ കുടുംബത്തിൻറെ സ്വഭാവമാണ്.റായ് ബറേലിയിൽ പഴത്തൊലിയിൽ ചവിട്ടിവീണ ഭയപ്പാടിലാണ്,ഇന്ദിരാ ഗാന്ധി ആന്ധ്രയിലെ മേഡക്കിൽ വന്നു വീണത്.കന്നി മത്സരത്തിൽ തോൽക്കരുതെന്ന് കരുതിയാണ്,ബറേലിക്കൊപ്പം സോണിയാ രാജീവ് ബെല്ലാരിയിൽ പ്രത്യക്ഷപ്പെട്ടത്.”അദ്ദേഹം കേരളത്തിൽ നിന്നു മത്സരിച്ചാൽ,അതിൻറെ പ്രഭാവം കേരളത്തിലെമ്പാടും ഉണ്ടാകുമെന്ന മുൻവിധി ശരിയാകണമെന്നില്ല” എന്ന് പ്രബന്ധാവസാനം നിരീക്ഷിച്ച്,ബഹുസ്വരതയെ സ്വയം മാധവൻ റദ്ദാക്കുന്നുമുണ്ട്.ബി ജെ പി ക്ക് വേണ്ടി വായിട്ടലയ്ക്കുന്ന റിപ്പബ്ലിക് ടി വി പോലും കേരളത്തിൽ കോൺഗ്രസ് മുന്നണിക്ക് 16 സീറ്റ് കൊടുത്തിട്ടുണ്ട്.പിന്നെയാണ്,പ്രഭാവം !


വയനാട്ടിൽ നിന്ന് ബഹുസ്വരത പടർത്തിയ രാഹുൽ ഉത്തര കർണാടകയിലാണ് നിൽക്കേണ്ടിയിരുന്നത് എന്നു പറഞ്ഞും,മാധവൻ വയനാട്ടിൽ രാഹുൽ നട്ട ബഹുസ്വരത പിഴുതെറിയുന്നു.അതൊക്കെ ഗണിച്ചിട്ടാണ്,മാധവാ,പയ്യൻ വയനാട്ടിൽ വന്നത്.ഒന്നുകൂടി ഗണിക്കാനാണ്,ഉമ്മൻ ചാണ്ടി പറഞ്ഞിട്ടും ഒരാഴ്ച എടുത്തത്.ബീദർ,ധാർവാർ,ചിക്കോടി എന്നീ മണ്ഡലങ്ങൾ നോക്കി.ബീദറിൽ കഴിഞ്ഞ തവണ ബി ജെ പി യിലെ ഭഗവന്ത് ഖുബ 92222 .വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.ധാർവാറിൽ ബി ജെ പി യിലെ പ്രഹ്ളാദ് ജോഷിക്ക് 111657 വോട്ടായിരുന്നു,ഭൂരിപക്ഷം.ചിക്കോടിയിൽ കോൺഗ്രസിലെ പ്രകാശ് ഹുകേറിയാണ് ജയിച്ചത്.ഭൂരിപക്ഷം 3003 വോട്ട് മാത്രമായിരുന്നു.
എന്നിട്ടും ചെക്കന് ഉത്തര കർണാടകത്തിൽ നിൽക്കാമായിരുന്നു,എന്നു പറയുന്നതിൻറെ മറിമായം പിടികിട്ടുന്നില്ല.
ഉത്തരകർണാടകത്തിൽ രാഹുൽ നിന്നെങ്കിൽ ബി ജെ പി യെ ഒറ്റ അക്കത്തിലേക്ക് തളച്ചിടാമായിരുന്നെന്നും,അത് ഇനിയും സംഭവിച്ചു കൂടായ്‌കയില്ലെന്നും മാധവൻറെ ഭാവന ചിറകു വിടർത്തുന്നുണ്ട്.ഈ മനുഷ്യൻ ഏതു ലോകത്താണ്,ജീവിക്കുന്നത്?ഉത്തര കർണാടകത്തിലെ ഗുൽബർഗയിൽ നിന്ന്,മല്ലികാർജുൻ ഖാർഗെ,കലബുർഗിയിലേക്ക് പലായനം ചെയ്‌തത്‌ അറിഞ്ഞില്ലേ?
ഇത്രയും നേരം രാഹുലിനു വേണ്ടി വാദിച്ച ശേഷം,മാധവൻ പ്രാചീന പ്രബന്ധം അവസാനിപ്പിക്കുന്നത്,ഇങ്ങനെ:”ആകെ നോക്കിയാൽ സങ്കീർണവും സമ്മിശ്രവുമാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ ചുരം കയറ്റം”.
ബെസ്റ്റ് കണ്ണാ,ബെസ്റ്റ് -നന്നായി ശ്രമിച്ചാൽ മാധവന് ഒരു സിവിക് ചന്ദ്രനാകാൻ കഴിയും.അമാന്തിക്കരുത്.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...